<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ACTRESS ATTACK &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/actress-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 24 Nov 2020 02:43:01 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ACTRESS ATTACK &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/ganesh-kumar-pa-arrested.html</link>
					<comments>https://www.chandrikadaily.com/ganesh-kumar-pa-arrested.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 24 Nov 2020 02:37:07 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168970</guid>

					<description><![CDATA[പുലർച്ചെ പത്തനാപുരത്തു നിന്നാണ് അറസ്റ്റിലായത്.
ഇയാളെ കാസര്&#x200d;കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്&#x200d; ഹാജരാക്കും.]]></description>
										<content:encoded><![CDATA[<p>പത്തനാപുരം ∙ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റിൽ. പുലർച്ചെ പത്തനാപുരത്തു നിന്നാണ് അറസ്റ്റിലായത്.<br />
ഇയാളെ കാസര്&#x200d;കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്&#x200d; ഹാജരാക്കും. പ്രദീപ്‌ കോട്ടത്തലയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു. തുടർന്ന് മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി.</p>
<p>സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്തു ഒരു യോഗവും നടന്നു. പ്രദീപ്‌ ഈ ഗൂഢാലോചന യോഗത്തിൽ പങ്കെടുത്തോ എന്ന് അറിയണ്ടതുണ്ടെന്നും പൊലീസ്‌ ആവശ്യപ്പെട്ടിരുന്നു.</p>
<p>ഫോൺ വിളിക്കാൻ ഉപയോഗിച്ച സിം കാർഡ് തിരുനെൽവേലി സ്വദേശിയുടെ പേരിൽ എടുത്തതാണെങ്കിലും ഒരുതവണ ഉപയോഗിച്ച ഫോണിന്റെ ടവർ ലൊക്കേഷൻ മാപ്പുസാക്ഷിയെ വിളിച്ചതിന് തൊട്ടടുത്ത ദിവസം പത്തനാപുരത്തു ആണെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടുതവണ ജയിലിലെത്തി ദിലീപിനെ കണ്ടിട്ടുണ്ട്. മാത്രമല്ല, സോളര്&#x200d; കേസിന്റെ കാലത്ത് സരിതയെ ജയിലില്&#x200d; കണ്ട് സ്വാധീനിക്കാന്&#x200d; പ്രദീപ് ശ്രമിച്ചതായും പൊലീസ് പറയുന്നു.</p>
<p>2020 ജനുവരി 24നാണ് പ്രദീപ് കുമാർ കാസർകോട് ബേക്കൽ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തതിനുശേഷം കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോണിൽ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി. പിന്നീട് മാസങ്ങൾക്കുശേഷം സെപ്റ്റംബറിലാണു ഭീഷണിക്കത്തുകൾ ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽനിന്നു കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയിൽ വിപിന്റെ മൊഴികൾ അതിനിർണായകവും ആണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ganesh-kumar-pa-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിയെ ആക്രമിച്ച കേസ്: സ്‌പെഷ്യല്&#x200d; പ്രൊസിക്യൂട്ടര്&#x200d; രാജിവെച്ചു</title>
		<link>https://www.chandrikadaily.com/actress-attack-case-special-prosecutor-resigned-news.html</link>
					<comments>https://www.chandrikadaily.com/actress-attack-case-special-prosecutor-resigned-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 23 Nov 2020 07:56:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168873</guid>

					<description><![CDATA[കോടതി മാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിരീക്ഷിച്ച ഹൈക്കോടതി വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് നടിക്ക് വേണ്ടി സര്&#x200d;ക്കാര്&#x200d; ചുമതലപ്പെടുത്തിയ സ്‌പെഷല്&#x200d; പ്രോസിക്യൂട്ടര്&#x200d; എ. സുരേശന്&#x200d; രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി അദ്ദേഹം വെളിപ്പെടുത്തി. നടിയെ ആക്രമിച്ച കേസില്&#x200d; ഇന്ന് വിചാരണ പുനരാരംഭിക്കാനിരിക്കെയാണ് നടപടി. ഇതോടെ കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവച്ചു.</p>
<p>കേസിന്റെ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടിയും സ്‌പെഷല്&#x200d; പ്രോസിക്യൂട്ടറും ഹൈക്കോടതിയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി കോടതി തള്ളിയിരുന്നു. തുടര്&#x200d;ന്ന് സാക്ഷികളോട് ഇന്ന് ഹാജരാകാന്&#x200d; കോടതി നോട്ടിസ് നല്&#x200d;കി. ഇതിനിടെയാണ് സ്‌പെഷല്&#x200d; പ്രോസിക്യൂട്ടര്&#x200d; ഇരയ്ക്കു വേണ്ടി വാദിക്കുന്നതില്&#x200d; നിന്ന് പിന്&#x200d;മാറിയിരിക്കുന്നത്. വിചാരണക്കോടതി മാറണമെന്ന് സര്&#x200d;ക്കാരും ഹൈക്കോടതിയോട് അപേക്ഷിച്ചിരുന്നു.</p>
<p>കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന കാരണമായിരുന്നു സര്&#x200d;ക്കാരും പ്രോസിക്യൂട്ടറും ഉന്നയിച്ചത്. എന്നാല്&#x200d; കോടതി മാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന നിരീക്ഷിച്ച ഹൈക്കോടതി വിചാരണക്കോടതി മാറ്റണമെന്ന ആവശ്യം തള്ളുകയായിരുന്നു. പ്രോസിക്യൂഷനും കോടതിയും പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോകണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്&#x200d;ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-attack-case-special-prosecutor-resigned-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടിയെ ആക്രമിച്ച കേസ്; സ്‌പെഷല്&#x200d; പബ്ലിക് പ്രോസിക്യൂട്ടര്&#x200d; രാജിവച്ചു</title>
		<link>https://www.chandrikadaily.com/actress-attack-case-special-public-procecutor-resigned.html</link>
					<comments>https://www.chandrikadaily.com/actress-attack-case-special-public-procecutor-resigned.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Mon, 23 Nov 2020 06:40:42 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168850</guid>

					<description><![CDATA[നടിയെ ആക്രമിച്ച കേസില്&#x200d; ഇന്നാണ് വിചാരണ പുനരാരംഭിക്കുന്നത്. ഇതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നാടകീയ നീക്കം. ഇതേ തുടര്&#x200d;ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; സ്‌പെഷ്യല്&#x200d; പബ്ലിക് പ്രോസിക്യൂട്ടര്&#x200d; എ. സുരേശന്&#x200d; രാജിവച്ചു. രാജിക്കത്ത് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചതായി സുരേശന്&#x200d; പറഞ്ഞു. രാജിയുടെ കാരണം വ്യക്തമല്ല.</p>
<p>നടിയെ ആക്രമിച്ച കേസില്&#x200d; ഇന്നാണ് വിചാരണ പുനരാരംഭിക്കുന്നത്. ഇതിനിടെയാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ നാടകീയ നീക്കം. ഇതേ തുടര്&#x200d;ന്ന് കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി.</p>
<p>കേസില്&#x200d; വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് നടിയും സര്&#x200d;ക്കാരും ഹൈക്കോടതിയെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. വിചാരണ കോടതി മാറ്റാന്&#x200d; മതിയായ കാരണങ്ങള്&#x200d; ഇല്ലെന്നു പറഞ്ഞ ഹൈക്കോടതി നടിയുടേയും സര്&#x200d;ക്കാരിന്റേയും ഹര്&#x200d;ജികള്&#x200d; തള്ളുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-attack-case-special-public-procecutor-resigned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിചാരണക്കോടതി മാറ്റണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/actress-attack-case-actress-highcourt-news.html</link>
					<comments>https://www.chandrikadaily.com/actress-attack-case-actress-highcourt-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Oct 2020 09:34:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164758</guid>

					<description><![CDATA[പ്രതിഭാഗം അഭിഭാഷകന്&#x200d; മോശമായി പെരുമാറിയപ്പോള്&#x200d; കോടതി ഇടപെട്ടില്ല. വിചാരണക്കോടതി പക്ഷപാതിത്വം കാണിച്ചുവെന്നും മൊഴി രേഖപ്പെടുത്തുന്നതില്&#x200d; വീഴ്ച്ച കാണിച്ചെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; വിചാരണക്കോടതി മാറ്റാന്&#x200d; ഹര്&#x200d;ജി. ആക്രമണത്തിനിരയായ നടിയാണ് വിചാരണക്കോടതി മാറ്റാന്&#x200d; ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.</p>
<p>പ്രതിഭാഗം അഭിഭാഷകന്&#x200d; മോശമായി പെരുമാറിയപ്പോള്&#x200d; കോടതി ഇടപെട്ടില്ല. വിചാരണക്കോടതി പക്ഷപാതിത്വം കാണിച്ചുവെന്നും മൊഴി രേഖപ്പെടുത്തുന്നതില്&#x200d; വീഴ്ച്ച കാണിച്ചെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു. വിചാരണയുടെ പേരില്&#x200d; പ്രതികള്&#x200d; തനിക്കെതിരെ നടത്തിയിട്ടുള്ള ചോദ്യം ചെയ്യല്&#x200d; പീഡനമായി മാറി. ആ ഘട്ടത്തില്&#x200d; കാഴ്ചക്കാരെ പോലെ നോക്കിയിരിക്കുന്ന സാഹചര്യമാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത് തുടങ്ങി വിചാരണക്കോടതിയുടെ മേല്&#x200d; പല സംശയങ്ങള്&#x200d; പ്രകടിപ്പിച്ചുകൊണ്ടുള്ള ഹര്&#x200d;ജിയാണ് നടി ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ചിരിക്കുന്നത്. ഹര്&#x200d;ജി പിന്നീട് പരിഗണിക്കുമെന്നാണ് അറിയുന്നത്.</p>
<p>നിലവില്&#x200d; വിചാരണക്കോടതിയിലെ നടപടികള്&#x200d; ഏതാണ്ട് നിലച്ച മട്ടിലാണ്. നടി ഹര്&#x200d;ജിയില്&#x200d; ഉന്നയിച്ച അതേകാര്യങ്ങളില്&#x200d; പ്രോസിക്യൂഷനും ആശങ്ക അറിയിച്ചിരുന്നു. ഇപ്പോള്&#x200d; നടി തന്നെ ഇത്തരത്തില്&#x200d; ഒരു ഹര്&#x200d;ജി സമര്&#x200d;പ്പിച്ച സ്ഥിതിയ്ക്ക് ഹൈക്കോടതിയുടെ ഇടപെടല്&#x200d; അടിയന്തിരമായി ഉണ്ടാകുമെന്നാണ് സൂചന. മാത്രമല്ല, വരുന്ന ജനുവരിയില്&#x200d; നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്&#x200d;ത്തിയാക്കി വിധി പറയണമെന്ന കര്&#x200d;ശന നിര്&#x200d;ദേശം സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. രണ്ട് തവണ സമയം നീട്ടി നല്&#x200d;കുകയും ചെയ്ത സാഹചര്യം കൂടി നിലനില്&#x200d;ക്കുമ്പോള്&#x200d; ഹൈക്കോടതി നടപടികള്&#x200d;ക്ക് കൂടുതല്&#x200d; വേഗം കൈവരും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-attack-case-actress-highcourt-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിലകനോട് ചെയ്തതില്&#x200d; കുറ്റബോധം; നടന്&#x200d; സിദ്ധീഖ്;  ദിലീപിനെ പിന്തുണയ്ക്കുന്നതിന് കാരണവും വ്യക്തമാക്കി താരം</title>
		<link>https://www.chandrikadaily.com/actor-sidheeq-about-actress-attack-case-news.html</link>
					<comments>https://www.chandrikadaily.com/actor-sidheeq-about-actress-attack-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Oct 2020 05:26:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ACTOR SIDHEEQ]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<category><![CDATA[AMMA]]></category>
		<category><![CDATA[dileep]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162397</guid>

					<description><![CDATA[നടി ആക്രമിക്കപ്പെട്ട കേസില്&#x200d; എന്തുകൊണ്ട് ദിലീപിനെ പിന്തുണക്കുന്നുവെന്നും സിദ്ധീഖ് പറഞ്ഞു. പ്രതിയായ ദിലീപ് കുറ്റം ചെയ്‌തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്&#x200d; പ്രതിയല്ലെന്നാണ് സിദ്ദീഖിന്റെ പ്രതികരണം. കാന്&#x200d; ചാനല്&#x200d; മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലായിരുന്നു താന്&#x200d; എന്ത് കൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് സിദ്ദീഖ് തുറന്നു പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടന്&#x200d; തിലകനോട് ചെയ്തത് തെറ്റാണെന്നും അതില്&#x200d; കുറ്റബോധം തോന്നിയിട്ടുണ്ടെന്നും നടന്&#x200d; സിദ്ധീഖ്. അമ്മയുമായി ഇടഞ്ഞ് നിന്ന സമയത്ത് തിലകനോട് എതിര്&#x200d;ത്ത് സംസാരിച്ചതില്&#x200d; കുറ്റബോധം തോന്നിയിരുന്നു. തിലകന്&#x200d; ചേട്ടന്&#x200d; നടത്തിയ അഭിപ്രായ പ്രകടനങ്ങളെ ശക്തമായി വിമര്&#x200d;ശിക്കുകയാണ് താന്&#x200d; ചെയ്തത്. അത് പിന്നീട് തിലകന്&#x200d; ചേട്ടന്റെ മകള്&#x200d; എന്നോട് പറഞ്ഞു. മറ്റ് പലരും പറഞ്ഞതിനേക്കാള്&#x200d; ചേട്ടന്&#x200d; പറഞ്ഞത് അച്ഛന് ഏറെ വേദനിച്ചുവെന്ന് മകള്&#x200d; പറഞ്ഞതായും സിദ്ദീഖ് പറഞ്ഞു.</p>
<p>നടി ആക്രമിക്കപ്പെട്ട കേസില്&#x200d; എന്തുകൊണ്ട് ദിലീപിനെ പിന്തുണക്കുന്നുവെന്നും സിദ്ധീഖ് പറഞ്ഞു. പ്രതിയായ ദിലീപ് കുറ്റം ചെയ്‌തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്&#x200d; പ്രതിയല്ലെന്നാണ് സിദ്ദീഖിന്റെ പ്രതികരണം. കാന്&#x200d; ചാനല്&#x200d; മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലായിരുന്നു താന്&#x200d; എന്ത് കൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് സിദ്ദീഖ് തുറന്നു പറഞ്ഞത്.</p>
<p>നേരത്തെ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് ഇടയ്ക്ക് സിദ്ദീഖ് മൊഴി മാറ്റിയിരുന്നു. ഇതിനെതിരെ വിമര്&#x200d;ശനങ്ങള്&#x200d; ശക്തമായിരുന്നു. ഇതിനിടെയാണ് സിദ്ദീഖ് തന്റെ നിലപാട് തുറന്നുപറഞ്ഞത്. പബ്ലിക് തന്നെ എതിര്&#x200d;ക്കുമോ എന്നതിനേക്കാള്&#x200d; ഉപരി താന്&#x200d; ചെയ്യുന്നത് ശരിയാണെന്ന ബോധ്യം തനിക്കുണ്ടെന്നാണ് സിദ്ദീഖ് പറയുന്നത്. അയാള്&#x200d;ക്ക് താനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്. ആ സ്ഥാനത്തുനിന്ന് അയാള്&#x200d; സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച് കഴിഞ്ഞാല്&#x200d; പിന്നെ തനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ലെന്നും സിദ്ദീഖ് പറഞ്ഞു.</p>
<p>അയാള്&#x200d; തെറ്റുകാരനല്ലെന്നൊരു വിശ്വാസം തന്റെ മനസില്&#x200d; ഉണ്ട്, ഇത് കോടതിയില്&#x200d; ഇരിക്കുന്ന വിഷയമാണ്, അയാള്&#x200d; കുറ്റാരോപിതനാണ്. തീരുമാനം പറയാന്&#x200d; പാടില്ല.എങ്കില്&#x200d;പ്പോലും താന്&#x200d; അയാളെ വിശ്വസിക്കുന്നുണ്ടെന്നും സിദ്ദീഖ് പറഞ്ഞു.</p>
<p>&#8216;എന്റെ സഹോദരന്&#x200d; ഒരു കേസില്&#x200d;പ്പെട്ടുപോയെന്നു കരുതുക. അപ്പോള്&#x200d; എന്റെ സഹോദരനല്ലെന്ന് പറഞ്ഞ് തള്ളിക്കളയാന്&#x200d; ഞാന്&#x200d; തയ്യാറല്ല. അയാള്&#x200d; എന്റെ സഹോദരനാണ്. അയാളെ സഹായിക്കാന്&#x200d; എന്താണ് വേണ്ടതെന്നതിനെക്കുറിച്ച് ഞാന്&#x200d; അന്വേഷിക്കും&#8217;, സിദ്ദിഖ് പറഞ്ഞു.&#8217;സംഭവം അറിഞ്ഞയുടന്&#x200d; ഞാന്&#x200d; ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതുപോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. താന്&#x200d; അപ്പോള്&#x200d; തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടന്&#x200d; മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോള്&#x200d; തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളില്&#x200d; ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളില്&#x200d; ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. തന്നെ സംബന്ധിച്ച് ആ കുറ്റം ചെയ്തയാളാണ് തന്റെ ശത്രു&#8217; എന്നുംസിദ്ദീഖ് പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-sidheeq-about-actress-attack-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിലീപിനെതിരെ മൊഴി കൊടുത്താല്&#x200d; കൊല്ലുമെന്ന് ഭീഷണി, മൊഴി മാറ്റിപ്പറഞ്ഞാല്&#x200d; വീടു വച്ചു തരും; മാപ്പുസാക്ഷിയുടെ വെളിപ്പെടുത്തല്&#x200d;</title>
		<link>https://www.chandrikadaily.com/actress-attack-dileep-case-2.html</link>
					<comments>https://www.chandrikadaily.com/actress-attack-dileep-case-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Tue, 29 Sep 2020 02:58:24 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor dileep]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157246</guid>

					<description><![CDATA[എന്നാല്&#x200d; നല്&#x200d;കിയിരിക്കുന്ന മൊഴികള്&#x200d; മാറ്റിപ്പറയാന്&#x200d; ഉദ്ദേശമില്ലെന്ന് അവരെ അറിയിച്ചെന്നും ഇതേതുടര്&#x200d;ന്ന് വിപിന്&#x200d;ലാലിന് നിരവധി ഭീഷണിക്കത്തുകള്&#x200d; വന്നു
]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; നടന്&#x200d; ദിലീപിനെതിരെ മൊഴി പറഞ്ഞാല്&#x200d; കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി മാപ്പുസാക്ഷി വിപിന്&#x200d;ലാല്&#x200d;. മൊഴി മാറ്റിപ്പറഞ്ഞാല്&#x200d; വീടുവച്ചു തരാമെന്നും ലക്ഷങ്ങള്&#x200d; നല്&#x200d;കാമെന്നും ഓഫര്&#x200d; നല്&#x200d;കിയതായും വിപിന്&#x200d;ലാല്&#x200d; വെളിപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇത്തരത്തില്&#x200d; ഒരു ഓഫറുമായി ദിലീപുമായി ബന്ധപ്പെട്ട വൃത്തങ്ങള്&#x200d; തന്നെ സമീപിച്ചതെന്ന് വിപിന്&#x200d;ലാല്&#x200d; വ്യക്തമാക്കി.</p>
<p>എന്നാല്&#x200d; നല്&#x200d;കിയിരിക്കുന്ന മൊഴികള്&#x200d; മാറ്റിപ്പറയാന്&#x200d; ഉദ്ദേശമില്ലെന്ന് അവരെ അറിയിച്ചെന്നും ഇതേതുടര്&#x200d;ന്ന് വിപിന്&#x200d;ലാലിന് നിരവധി ഭീഷണിക്കത്തുകള്&#x200d; വന്നെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. നവംബറില്&#x200d; കേസ് പരിഗണിക്കുന്ന സമയത്ത് മൊഴി മാറ്റിയില്ലെങ്കില്&#x200d; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുള്ളതാണ് കത്തുകള്&#x200d;. കത്തുകള്&#x200d; എറണാകുളം ജില്ലയില്&#x200d; നിന്നു തന്നെയാണ് വരുന്നതെന്നും വിപിന്&#x200d; പറയുന്നു.</p>
<p>അതേസമയം വിപിന്&#x200d;ലാലിനെ സ്വാധീനിക്കാന്&#x200d; വന്ന ആളുകളുടെ സിസിടിവി ദൃശ്യങ്ങള്&#x200d; പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് പരിശോധന നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-attack-dileep-case-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുവനടിയെ അപമാനിച്ചെന്ന പരാതിയില്&#x200d; പൊലീസ് കേസ്</title>
		<link>https://www.chandrikadaily.com/young-actress-police-case-news.html</link>
					<comments>https://www.chandrikadaily.com/young-actress-police-case-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 03 Jul 2019 06:57:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131868</guid>

					<description><![CDATA[തൃശ്ശൂര്&#x200d;: യുവനടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്&#x200d;ത്തിപ്പെടുത്തിയെന്ന് പരാതി. ഡിജിപിക്കാണ് നടി പരാതി നല്&#x200d;കിയത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; തൃശ്ശൂര്&#x200d; ഈസ്റ്റ് പൊലീസ് കേസെടുത്തു. ഏപ്രില്&#x200d; 23, 24 തീയതികളില്&#x200d; സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്&#x200d;ത്തികരമായ സന്ദേശങ്ങള്&#x200d; പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ് സൈബര്&#x200d; പൊലീസിന് കൈമാറി.]]></description>
										<content:encoded><![CDATA[
<p>തൃശ്ശൂര്&#x200d;: യുവനടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്&#x200d;ത്തിപ്പെടുത്തിയെന്ന് പരാതി. ഡിജിപിക്കാണ് നടി പരാതി നല്&#x200d;കിയത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്&#x200d; തൃശ്ശൂര്&#x200d; ഈസ്റ്റ് പൊലീസ് കേസെടുത്തു.</p>



<p>ഏപ്രില്&#x200d; 23, 24 തീയതികളില്&#x200d; സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്&#x200d;ത്തികരമായ സന്ദേശങ്ങള്&#x200d; പ്രചരിപ്പിച്ചുവെന്നാണ് പരാതിയിലുള്ളത്. കേസ് സൈബര്&#x200d; പൊലീസിന് കൈമാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/young-actress-police-case-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടി ആക്രമിക്കപ്പെട്ട കേസ്: വനിതാ ജഡ്ജി വന്നേക്കും</title>
		<link>https://www.chandrikadaily.com/actress-attack-case-women-jugde-news.html</link>
					<comments>https://www.chandrikadaily.com/actress-attack-case-women-jugde-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Jan 2019 05:14:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor dileep]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117372</guid>

					<description><![CDATA[കൊച്ചി: കൊച്ചിയില്&#x200d; യുവനടിയെ പീഡിപ്പിച്ച് അശ്ലീലദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയ കേസില്&#x200d; വനിതാ ജഡ്ജി വന്നേക്കും. കേസിന്റെ വിചാരണ നടത്താന്&#x200d; തൃശൂര്&#x200d;, എറണാകുളം ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വനിതാ ജഡ്ജിമാരുടെ വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; ഹൈക്കോടതി രജിസ്ട്രാര്&#x200d;ക്ക് സിംഗിള്&#x200d;ബെഞ്ച് നിര്&#x200d;ദ്ദേശം നല്&#x200d;കി. വിചാരണക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നും വിചാരണ തൃശൂര്&#x200d; ജില്ലയിലാക്കണമെന്നും അഭ്യര്&#x200d;ത്ഥിച്ച് നടി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഹൈക്കോടതിയുടെ നിര്&#x200d;ദ്ദേശം. നേരത്തെ നടിയുടെ നിവേദനം രജിസ്ട്രാര്&#x200d;ക്ക് കൈമാറാന്&#x200d; സിംഗിള്&#x200d;ബെഞ്ച് നിര്&#x200d;ദ്ദേശിച്ചിരുന്നു. തുടര്&#x200d;ന്ന് രജിസ്ട്രാര്&#x200d; വിഷയം ഫുള്&#x200d;കോര്&#x200d;ട്ടിന്റെ പരിഗണനക്കു വെച്ചെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: കൊച്ചിയില്&#x200d; യുവനടിയെ പീഡിപ്പിച്ച് അശ്ലീലദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയ കേസില്&#x200d; വനിതാ ജഡ്ജി വന്നേക്കും. കേസിന്റെ വിചാരണ നടത്താന്&#x200d; തൃശൂര്&#x200d;, എറണാകുളം ജില്ലകളിലെയും സമീപ പ്രദേശങ്ങളിലെയും വനിതാ ജഡ്ജിമാരുടെ വിവരങ്ങള്&#x200d; നല്&#x200d;കാന്&#x200d; ഹൈക്കോടതി രജിസ്ട്രാര്&#x200d;ക്ക് സിംഗിള്&#x200d;ബെഞ്ച് നിര്&#x200d;ദ്ദേശം നല്&#x200d;കി. വിചാരണക്ക് പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്നും വിചാരണ തൃശൂര്&#x200d; ജില്ലയിലാക്കണമെന്നും അഭ്യര്&#x200d;ത്ഥിച്ച് നടി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഹൈക്കോടതിയുടെ നിര്&#x200d;ദ്ദേശം. </p>



<p>നേരത്തെ നടിയുടെ നിവേദനം രജിസ്ട്രാര്&#x200d;ക്ക് കൈമാറാന്&#x200d; സിംഗിള്&#x200d;ബെഞ്ച് നിര്&#x200d;ദ്ദേശിച്ചിരുന്നു. തുടര്&#x200d;ന്ന് രജിസ്ട്രാര്&#x200d; വിഷയം ഫുള്&#x200d;കോര്&#x200d;ട്ടിന്റെ പരിഗണനക്കു വെച്ചെങ്കിലും ആവശ്യം നിരാകരിച്ചെന്ന് സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; ഹൈക്കോടതിയില്&#x200d; ബോധിപ്പിച്ചു. സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും എതിരായ പീഡനക്കേസുകള്&#x200d; കൈകാര്യം ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്&#x200d; വിചാരണ നടത്താനും ഫുള്&#x200d;കോര്&#x200d;ട്ട് നിര്&#x200d;ദ്ദേശിച്ചിരുന്നതായി സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്&#x200d; പറഞ്ഞു. എന്നാല്&#x200d; ഭരണപരമായ അധികാരം ഉപയോഗിച്ചാണ് ഫുള്&#x200d;കോര്&#x200d;ട്ട് തീരുമാനമെടുത്തതെന്നും കോടതിക്ക് നിയമപരമായ അധികാരം ഉപയോഗിച്ച് വിഷയം പരിഗണിക്കാന്&#x200d; കഴിയുമെന്നും സിംഗിള്&#x200d;ബെഞ്ച് വ്യക്തമാക്കി. തുടര്&#x200d;ന്നാണ് വനിതാ ജഡ്ജിമാരുടെ വിവരങ്ങള്&#x200d; അറിയിക്കാന്&#x200d; നിര്&#x200d;ദ്ദേശിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-attack-case-women-jugde-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദിലീപിന് തിരിച്ചടി: നടി ആക്രമിക്കപ്പെട്ട കേസില്&#x200d; സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/actress-attack-case-high-court-rejected-cbi-enquiry-news.html</link>
					<comments>https://www.chandrikadaily.com/actress-attack-case-high-court-rejected-cbi-enquiry-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 19 Dec 2018 07:16:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<category><![CDATA[Actress attack.Actor Dileep]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114134</guid>

					<description><![CDATA[കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; ദിലീപിന് തിരിച്ചടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഹൈക്കോടതി തള്ളി. ആഴ്ചകള്&#x200d;ക്ക് മുമ്പാണ് ദിലീപ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകള്&#x200d; ഉണ്ടാക്കിയാണ് പൊലീസ് തന്നെ പ്രതി ചേര്&#x200d;ത്തതെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ആരോപിച്ചായിരുന്നു ദിലീപിന്റെ ഹര്&#x200d;ജി. നിലവില്&#x200d; അന്വേഷണം ആവശ്യമില്ലെന്ന് ജസ്റ്റിസ് സുനിത് തോമസ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്. കേസന്വേഷണത്തെ വഴി തിരിച്ചുവിടാനും വിചാരണ വൈകിപ്പിക്കാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് ഹര്&#x200d;ജിയില്&#x200d; പ്രോസിക്യൂഷന്&#x200d; വാദിച്ചു. കുറ്റപത്രം [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടിയെ ആക്രമിച്ച കേസില്&#x200d; ദിലീപിന് തിരിച്ചടി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപ് സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഹൈക്കോടതി തള്ളി. ആഴ്ചകള്&#x200d;ക്ക് മുമ്പാണ് ദിലീപ് ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. ഗൂഢാലോചന നടത്തി ഇല്ലാത്ത തെളിവുകള്&#x200d; ഉണ്ടാക്കിയാണ് പൊലീസ് തന്നെ പ്രതി ചേര്&#x200d;ത്തതെന്നും അന്വേഷണം പക്ഷപാതപരമാണെന്നും ആരോപിച്ചായിരുന്നു ദിലീപിന്റെ ഹര്&#x200d;ജി. നിലവില്&#x200d; അന്വേഷണം ആവശ്യമില്ലെന്ന് ജസ്റ്റിസ് സുനിത് തോമസ് അധ്യക്ഷനായ ബെഞ്ചാണ് വ്യക്തമാക്കിയത്.</p>
<p>കേസന്വേഷണത്തെ വഴി തിരിച്ചുവിടാനും വിചാരണ വൈകിപ്പിക്കാനുമുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന് ഹര്&#x200d;ജിയില്&#x200d; പ്രോസിക്യൂഷന്&#x200d; വാദിച്ചു. കുറ്റപത്രം സമര്&#x200d;പ്പിച്ചതിന് ശേഷം നാല്&#x200d;പ്പതിലേറെ ഹര്&#x200d;ജികളാണ് വിവിധ കോടതികളിലായി ദിലീപ് നല്&#x200d;കിയിരിക്കുന്നത്. ഇത് വിചാരണ വൈകിപ്പിക്കാനുള്ള മനപ്പൂര്&#x200d;വ്വമായ ശ്രമാണെന്നും കോടതിയില്&#x200d; പ്രോസിക്യൂഷന്&#x200d; വാദിച്ചു. കീഴ്‌കോടതിയില്&#x200d; വിചാരണക്ക് വേണ്ടി കുറ്റപത്രം സമര്&#x200d;പ്പിച്ച കേസില്&#x200d; മേല്&#x200d;ക്കോടതിയില്&#x200d; ഹര്&#x200d;ജികള്&#x200d; നല്&#x200d;കിയാല്&#x200d; സാധാരണ ഗതിയില്&#x200d; വിചാരണ നേരിടുന്നതില്&#x200d; കാലതാമസമുണ്ടാകും.</p>
<p>നിലവില്&#x200d; പെന്&#x200d;െ്രെഡവ് ആവശ്യപ്പെട്ട് ദിലീപ് നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. വിചാരണക്ക് പ്രത്യേക കോടതി വേണമെന്നും വിചാരണ വനിതാ ജഡ്ജിയുടെ നേതൃത്വത്തില്&#x200d; ആകണമെന്നും ഹൈക്കോടതിയുടെ ഇതേ ബെഞ്ചിന് മുന്നില്&#x200d; നടി നല്&#x200d;കിയ ഹര്&#x200d;ജിയും നിലനില്&#x200d;ക്കുന്നുണ്ട്. ദിലീപിന്റെ അമ്മയും സമാനമായ ഹര്&#x200d;ജിയുമായി നേരത്തേ ഹൈക്കോടതിയില്&#x200d; എത്തിയിരുന്നു. ഈ ഹര്&#x200d;ജിയും ഹൈക്കോടതി തള്ളിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-attack-case-high-court-rejected-cbi-enquiry-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടി ആക്രമിക്കപ്പെട്ട കേസ്; അഭിഭാഷകര്&#x200d;ക്കെതിരെയുള്ള കേസ് നിലനില്&#x200d;ക്കില്ലെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/actress-attack-case-advocates-rejected-high-court-news.html</link>
					<comments>https://www.chandrikadaily.com/actress-attack-case-advocates-rejected-high-court-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Dec 2018 10:34:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor dileep]]></category>
		<category><![CDATA[ACTRESS ATTACK]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=112870</guid>

					<description><![CDATA[കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്&#x200d; അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ കുറ്റപത്രത്തില്&#x200d; നിന്ന് ഒഴിവാക്കിയത്. കേസിലെ പ്രധാനതെളിവുകളിലൊന്നായ മൊബൈല്&#x200d; ഫോണ്&#x200d; നശിപ്പിച്ച കേസിലായിരുന്നു പൊലീസ് ഇവരെ പ്രതിചേര്&#x200d;ത്തത്. കേസ് നിലനില്&#x200d;ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു. ഒളിവില്&#x200d; കഴിയവെ കേസിലെ പ്രധാനപ്രതിയായ പള്&#x200d;സര്&#x200d; സുനി അഭിഭാഷകരായ പതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ സമീപിച്ചിരുന്നു. ഇരുവരും നല്&#x200d;കിയ നല്&#x200d;കിയ വിടുതല്&#x200d; ഹര്&#x200d;ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരും ഫോണ്&#x200d; നശിപ്പിച്ചെന്ന പൊലീസ് വാദം അംഗീകരിക്കാനാകില്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്&#x200d; അഭിഭാഷകരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ കുറ്റപത്രത്തില്&#x200d; നിന്ന് ഒഴിവാക്കിയത്. കേസിലെ പ്രധാനതെളിവുകളിലൊന്നായ മൊബൈല്&#x200d; ഫോണ്&#x200d; നശിപ്പിച്ച കേസിലായിരുന്നു പൊലീസ് ഇവരെ പ്രതിചേര്&#x200d;ത്തത്. കേസ് നിലനില്&#x200d;ക്കില്ലെന്നും ഹൈക്കോടതി അറിയിച്ചു.</p>
<p>ഒളിവില്&#x200d; കഴിയവെ കേസിലെ പ്രധാനപ്രതിയായ പള്&#x200d;സര്&#x200d; സുനി അഭിഭാഷകരായ പതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെ സമീപിച്ചിരുന്നു. ഇരുവരും നല്&#x200d;കിയ നല്&#x200d;കിയ വിടുതല്&#x200d; ഹര്&#x200d;ജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ഇരുവരും ഫോണ്&#x200d; നശിപ്പിച്ചെന്ന പൊലീസ് വാദം അംഗീകരിക്കാനാകില്ലെന്നും കോടതി അറിയിച്ചു.</p>
<p>നടിയെ ആക്രമിച്ച ദൃശ്യങ്ങള്&#x200d; അടങ്ങിയ മെമ്മറി കാര്&#x200d;ഡും ഫോണും ഉള്&#x200d;പ്പടെയുള്ളവ അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്&#x200d;പിച്ചിരുന്നുവെന്ന് പള്&#x200d;സര്&#x200d; സുനി മൊഴി നല്&#x200d;കിയിരുന്നു. പിന്നീട് നടത്തിയ റൈഡില്&#x200d; പ്രതീഷ് ചാക്കോയുടെ ഓഫീസില്&#x200d; നിന്ന് മെമ്മറി കാര്&#x200d;ഡ് കണ്ടെടുത്തിരുന്നു. എന്നാല്&#x200d; ആക്രമിക്കുന്ന ദൃശ്യങ്ങള്&#x200d; ചിത്രീകരിച്ച ഫോണ്&#x200d; ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്&#x200d; മൊബൈല്&#x200d; ഫോണ്&#x200d; കത്തിച്ചുകളഞ്ഞെന്നായിരുന്നു രാജു ജോസഫ് പൊലീസിന് നല്&#x200d;കിയ മൊഴി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actress-attack-case-advocates-rejected-high-court-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
