<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ad &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ad/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 10 Jan 2026 08:06:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Ad &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ല; മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/the-promises-in-the-advertisement-were-not-fulfilled-the-high-court-quashed-the-case-against-mohanlal.html</link>
					<comments>https://www.chandrikadaily.com/the-promises-in-the-advertisement-were-not-fulfilled-the-high-court-quashed-the-case-against-mohanlal.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 10 Jan 2026 08:06:47 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ad]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[Manappuram Finance]]></category>
		<category><![CDATA[mohanlal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373370</guid>

					<description><![CDATA[മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി.]]></description>
										<content:encoded><![CDATA[<p>കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്&#x200d; പാലിച്ചില്ലെന്ന മോഹന്&#x200d;ലാലിനെതിരായ പരാതിയില്&#x200d;, കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്&#x200d;സിന്റെ ബ്രാന്&#x200d;ഡ് അംബാസഡര്&#x200d; എന്ന നിലയിലായിരുന്നു പരാതി. കുറഞ്ഞ പലിശ നിരക്കിന് സ്വര്&#x200d;ണവായ്പ എന്നായിരുന്നു മോഹന്&#x200d;ലാല്&#x200d; അഭിനയിച്ച പരസ്യങ്ങളിലെ വാഗ്ദാനം. എന്നാല്&#x200d;, വായ്പ തിരിച്ചടച്ച് പണയ സ്വര്&#x200d;ണം എടുക്കാന്&#x200d; എത്തിയപ്പോള്&#x200d; മണപ്പുറം ഫിനാന്&#x200d;സ് ഉയര്&#x200d;ന്ന പലിശ നിരക്ക് ഈടാക്കിയെന്നാണ് പരാതിക്കാര്&#x200d; പറയുന്നത്.</p>
<p>മോഹന്&#x200d;ലാലിന്റെ വാഗ്ദാനം വിശ്വസിച്ചാണ് വായ്പ എടുത്തതെന്നും അതിനാല്&#x200d; സേവനത്തിലെ പിഴവിന് താരം ഉത്തരവാദിയാണ് എന്നുമായിരുന്നു പരാതി. എന്നാല്&#x200d; പരാതിക്കാരും മോഹന്&#x200d;ലാലും തമ്മില്&#x200d; നേരിട്ട് ഒരു ഇടപാടും നടന്നിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.</p>
<p>ബ്രാന്&#x200d;ഡ് അംബാസഡര്&#x200d; എന്ന നിലയില്&#x200d; സ്ഥാപനത്തിന്റെ സേവനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് മോഹന്&#x200d;ലാല്&#x200d; ചെയ്തത്. പരസ്യത്തിലെ വാഗ്ദാനങ്ങള്&#x200d; പാലിക്കുന്നതില്&#x200d; വീഴ്ച വരുത്തിയാല്&#x200d; പൂര്&#x200d;ണ ഉത്തരവാദിത്തം സ്ഥാപനത്തിനാണ്. ഇക്കാര്യത്തില്&#x200d; ബ്രാന്&#x200d;ഡ് അംബാസഡര്&#x200d;ക്ക് ഉത്തരവാദിത്തമില്ലെന്നും ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ഉത്തരവിലുണ്ട്.</p>
<p>തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനും സംസ്ഥാന ഉപഭോക്തൃ തര്&#x200d;ക്ക പരിഹാര കമ്മീഷനും നേരത്തെ മോഹന്&#x200d;ലാലിനെ കേസില്&#x200d; നിന്ന് ഒഴിവാക്കാന്&#x200d; വിസമ്മതിച്ചിരുന്നു. ഇതിനെതിരെ മോഹന്&#x200d;ലാല്&#x200d; സമര്&#x200d;പ്പിച്ച ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-promises-in-the-advertisement-were-not-fulfilled-the-high-court-quashed-the-case-against-mohanlal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരസ്യ ഹോര്&#x200d;ഡിങുകള്&#x200d;ക്ക് വേണ്ടി സര്&#x200d;ക്കാര്&#x200d; ചെലവഴിച്ചത് കോടികള്&#x200d;</title>
		<link>https://www.chandrikadaily.com/the-government-has-spent-crores-on-advertisement-hoardings.html</link>
					<comments>https://www.chandrikadaily.com/the-government-has-spent-crores-on-advertisement-hoardings.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 19 Nov 2024 00:58:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ad]]></category>
		<category><![CDATA[pinarayi sarkar]]></category>
		<category><![CDATA[state govt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318033</guid>

					<description><![CDATA[അധികാരത്തില്&#x200d; മൂന്ന് വര്&#x200d;ഷവും 5 മാസവും പിന്നിട്ടതോടെ പരസ്യം നല്&#x200d;കാന്&#x200d; മാത്രം 6,41,94,223 രൂപ സര്&#x200d;ക്കാര്&#x200d; ചെലവിട്ടു.]]></description>
										<content:encoded><![CDATA[<p>പരസ്യ ഹോര്&#x200d;ഡിങുകള്&#x200d;ക്ക് വേണ്ടി സംസ്ഥാന സര്&#x200d;ക്കാര്&#x200d; ചെലവഴിച്ചത് കോടികള്&#x200d;. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജന്&#x200d;സികള്&#x200d;ക്കായി പരസ്യ പ്രദര്&#x200d;ശനത്തിന് നല്&#x200d;കിയത്.<br />
2021-22 സാമ്പത്തിക വര്&#x200d;ഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. അന്ന് പതിനാലോളം സ്വകാര്യ കമ്പനികള്&#x200d;ക്ക് കരാര്&#x200d; ലഭിച്ചിരുന്നു. 2022-23 ല്&#x200d; മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോര്&#x200d;ഡിങുകള്&#x200d;ക്കായി ചെലവഴിച്ചത്് 1,16,98,385 രൂപയാണ്. ഈ വര്&#x200d;ഷത്തേക്ക് കടന്നപ്പോഴേക്കും സ്വകാര്യ എജന്&#x200d;സികളുടെ എണ്ണം ഇരുപത്തിരണ്ടായി ഉയര്&#x200d;ന്നു. 2023-24 സാമ്പത്തിക വര്&#x200d;ഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവര്&#x200d;ഷത്തിലെ 7 മാസങ്ങള്&#x200d;ക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികള്&#x200d;ക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്.</p>
<p>എന്നാല്&#x200d; അധികാരത്തില്&#x200d; മൂന്ന് വര്&#x200d;ഷവും 5 മാസവും പിന്നിട്ടതോടെ പരസ്യം നല്&#x200d;കാന്&#x200d; മാത്രം 6,41,94,223 രൂപ സര്&#x200d;ക്കാര്&#x200d; ചെലവിട്ടു. വിവരാകാശ പ്രകാരം പുറത്തുവന്ന രേഖയില്&#x200d; ഇത്തരം ഞെട്ടിക്കുന്ന കണക്കുകളാണ് കാണാന്&#x200d; കഴിയുന്നത്.</p>
<p>സാമ്പത്തിക പ്രതിസന്ധിയെ തുടര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; ട്രഷറി നിയന്ത്രണം വരെ ഏര്&#x200d;പ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. എന്നാല്&#x200d; അതേസമയമാണ് പരസ്യ ഹോര്&#x200d;ഡിങുകള്&#x200d;ക്ക് വേണ്ടി സര്&#x200d;ക്കാര്&#x200d; ചെലവഴിച്ചത് കോടികളാണെന്ന് പുറത്തു വരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-has-spent-crores-on-advertisement-hoardings.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്&#x200d;സ്റ്റാഗ്രാം പരസ്യം കണ്ട് ഓര്&#x200d;ഡര്&#x200d; ചെയ്തു; വന്നത് മറ്റൊന്ന്; പരാതി അയച്ചിട്ടും ഫലമില്ല; വഞ്ചിതനായി യുവാവ്</title>
		<link>https://www.chandrikadaily.com/saw-the-instagram-ad-and-ordered-another-came-complaint-sent-to-no-avail-the-young-man-was-deceived.html</link>
					<comments>https://www.chandrikadaily.com/saw-the-instagram-ad-and-ordered-another-came-complaint-sent-to-no-avail-the-young-man-was-deceived.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 29 Jul 2023 06:40:48 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Ad]]></category>
		<category><![CDATA[instagram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266965</guid>

					<description><![CDATA[ഇൻസ്റ്റാഗ്രാമില്&#x200d; പരസ്യം കണ്ട് ഓണ്&#x200d;ലൈൻ മുഖേന പര്&#x200d;ച്ചേഴ്‌സ് ചെയ്ത യുവാവ് കബളിപ്പിക്കപ്പെട്ടു. വാങ്ങിയ സാധനം റിട്ടേണ്&#x200d; അയക്കാനും സാധിക്കാത്ത വിധമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ലിങ്കിലൂടെ ഐഫോണ്&#x200d; 12 പ്രൊ മാക്‌സിന്റെ മാഗ്നെറ്റ്, ലെൻസ് മൗണ്ട് കവര്&#x200d; എന്നിവ ബുക്ക് ചെയ്ത ഉപഭോക്താവാണ് കബളിപ്പിക്കപ്പെട്ടത്. താൻ ബുക്ക് ചെയ്ത കവറിന് പകരം റബറിന്റെ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഫോണ്&#x200d; കവറാണ് ലഭിച്ചതെന്ന് പരാതിക്കാരനായ കോഡൂര്&#x200d; സ്വദേശി നിസാര്&#x200d;. ഇൻസ്റ്റാഗ്രാമിലെ സ്‌പോണ്&#x200d;സേര്&#x200d;ഡ് പരസ്യത്തിലൂടെയാണ് ഉപഭോക്താവ് ഈ അക്കൗണ്ട് കാണുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ഇൻസ്റ്റാഗ്രാമില്&#x200d; പരസ്യം കണ്ട് ഓണ്&#x200d;ലൈൻ മുഖേന പര്&#x200d;ച്ചേഴ്‌സ് ചെയ്ത യുവാവ് കബളിപ്പിക്കപ്പെട്ടു. വാങ്ങിയ സാധനം റിട്ടേണ്&#x200d; അയക്കാനും സാധിക്കാത്ത വിധമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാം ലിങ്കിലൂടെ ഐഫോണ്&#x200d; 12 പ്രൊ മാക്‌സിന്റെ മാഗ്നെറ്റ്, ലെൻസ് മൗണ്ട് കവര്&#x200d; എന്നിവ ബുക്ക് ചെയ്ത ഉപഭോക്താവാണ് കബളിപ്പിക്കപ്പെട്ടത്. താൻ ബുക്ക് ചെയ്ത കവറിന് പകരം റബറിന്റെ ഏറ്റവും ക്വാളിറ്റി കുറഞ്ഞ ഫോണ്&#x200d; കവറാണ് ലഭിച്ചതെന്ന് പരാതിക്കാരനായ കോഡൂര്&#x200d; സ്വദേശി നിസാര്&#x200d;.</p>
<p>ഇൻസ്റ്റാഗ്രാമിലെ സ്‌പോണ്&#x200d;സേര്&#x200d;ഡ് പരസ്യത്തിലൂടെയാണ് ഉപഭോക്താവ് ഈ അക്കൗണ്ട് കാണുന്നത്. മറ്റ് ഓണ്&#x200d;ലൈൻ പര്&#x200d;ച്ചേഴ്‌സിംഗിലെ പോലെ ഇവയ്‌ക്ക് റിട്ടേണ്&#x200d; അയക്കുന്നതിനുള്ള ഓപ്ഷനില്ല. ഇതിനാല്&#x200d; തന്നെ തനിക്ക് ലഭിച്ച കവര്&#x200d; ഓര്&#x200d;ഡര്&#x200d; ചെയ്തതല്ല എന്ന് കാട്ടി സൈറ്റിലെ ഇ-മെയിലിലേക്ക് പരാതി അയച്ചതല്ലാതെ ഫലമുണ്ടായില്ലെന്ന് നിസാര്&#x200d; പറയുന്നു. പകുതിയില്&#x200d; അധികം രൂപയുടെ ഓഫറുള്ളതായി കാണിച്ചതോടെ ഓഫര്&#x200d; കഴിഞ്ഞ് 999 രൂപ കവറിനായി അടച്ചു.</p>
<p>കറുത്ത നിറത്തിലുളള മാഗ്‌നെറ്റ്, ലെൻസ് മൗണ്ട് കവറിനായിരുന്നു ബുക്ക് ചെയ്തത്. ഈ കവറിന്റെ വീഡിയോയും ഫോട്ടോയും ഉള്&#x200d;പ്പെടെ പരസ്യത്തോടൊപ്പം കാണിച്ചിരുന്നു. ഇൻസ്റ്റാഗാം ലിങ്ക് വഴി കൊംഫോലൈവ് ഡോട് കോം എന്ന സൈറ്റുവഴിയാണു ബുക്ക് ചെയ്തത്. എന്നാല്&#x200d; തനിക്കു കൊറിയറായി വന്ന ഫോണ്&#x200d; കവര്&#x200d; ഫോണിന് ഉപയോഗിക്കാൻ കഴിയാത്തതാണെന്നും ക്വാളിറ്റി കുറഞ്ഞതും മറ്റുഫോണുകളുടെ രണ്ട് വ്യത്യസ്തമായ റബ്ബര്&#x200d; ടൈപ്പിലുള്ള ലോ ക്വാളിറ്റി കവറുകളാണെന്ന് നിസാര്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saw-the-instagram-ad-and-ordered-another-came-complaint-sent-to-no-avail-the-young-man-was-deceived.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീകളെ &#8216;അടിച്ചമര്‍ത്തുന്ന&#8217; ഹരിയാന  സര്‍ക്കാരിന്റെ പരസ്യം വിവാദത്തില്‍</title>
		<link>https://www.chandrikadaily.com/anti-women-ad-in-haryana.html</link>
					<comments>https://www.chandrikadaily.com/anti-women-ad-in-haryana.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Jun 2017 19:38:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Ad]]></category>
		<category><![CDATA[haryana']]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33897</guid>

					<description><![CDATA[ചണ്ഡിഗഡ്: സ്ത്രീകളെ അടിച്ചമര്‍ത്തുന്ന രീതിയിലുള്ള ഹരിയാന സര്‍ക്കാരിന്റെ പരസ്യം വിവാദമാകുന്നു. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ പുറത്തിറക്കുന്ന മാഗസിനിലാണ് മുഖം പുറത്ത് കാണിക്കാത്ത സ്ത്രീകള്‍ സംസ്ഥാനത്തിന്റെ അടയാളം എന്ന അര്‍ത്ഥം വരുന്ന തലക്കെട്ട് നല്‍കിയിരിക്കുന്നത്. മറയ്ക്കുള്ളിലെ സ്ത്രീകളാണ് ഹരിയാനയുടെ അഭിമാനം എന്ന ക്യാപ്ഷനോട് കൂടി നിര്‍മ്മിച്ച പരസ്യമാണ് വിമര്‍ശനത്തിനിടയാക്കിയത്. ഹരിയാനയിലെ കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പുറത്തിറക്കുന്ന സംവാദ് എന്ന വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ബാക്ക് പേജിലെ പരസ്യമായി മുഖം മറച്ചു നില്‍ക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം മറയ്ക്കുള്ളിലെ സ്ത്രീയാണ് ഹരിയാനയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ചണ്ഡിഗഡ്: സ്ത്രീകളെ അടിച്ചമര്&#x200d;ത്തുന്ന രീതിയിലുള്ള ഹരിയാന സര്&#x200d;ക്കാരിന്റെ പരസ്യം വിവാദമാകുന്നു. കര്&#x200d;ഷകര്&#x200d;ക്കായി സര്&#x200d;ക്കാര്&#x200d; പുറത്തിറക്കുന്ന മാഗസിനിലാണ് മുഖം പുറത്ത് കാണിക്കാത്ത സ്ത്രീകള്&#x200d; സംസ്ഥാനത്തിന്റെ അടയാളം എന്ന അര്&#x200d;ത്ഥം വരുന്ന തലക്കെട്ട് നല്&#x200d;കിയിരിക്കുന്നത്. മറയ്ക്കുള്ളിലെ സ്ത്രീകളാണ് ഹരിയാനയുടെ അഭിമാനം എന്ന ക്യാപ്ഷനോട് കൂടി നിര്&#x200d;മ്മിച്ച പരസ്യമാണ് വിമര്&#x200d;ശനത്തിനിടയാക്കിയത്. ഹരിയാനയിലെ കര്&#x200d;ഷകര്&#x200d;ക്ക് വേണ്ടി സര്&#x200d;ക്കാര്&#x200d; പുറത്തിറക്കുന്ന സംവാദ് എന്ന വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ബാക്ക് പേജിലെ പരസ്യമായി മുഖം മറച്ചു നില്&#x200d;ക്കുന്ന സ്ത്രീയുടെ ചിത്രത്തോടൊപ്പം മറയ്ക്കുള്ളിലെ സ്ത്രീയാണ് ഹരിയാനയുടെ അഭിമാനം എന്ന് പറയുന്നത്. മാഗസിന്റെ ഫ്രണ്ട് പേജില്&#x200d; മുഖ്യമന്ത്രി മനോഹര്&#x200d; ലാല്&#x200d; ഖട്ടറിന്റെ ചിത്രമാണുള്ളത്. സംഭവത്തില്&#x200d; വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സ്ത്രീകളോടുള്ള ബി.ജെ.പി സര്&#x200d;ക്കാരിന്റെ പിന്തിരിപ്പന്&#x200d; സമീപനമാണ് ഈ ചിത്രം വെളിവാക്കുന്നതെന്ന് കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. ഒരു വശത്ത് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യങ്ങള്&#x200d; മുഴക്കി സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d; പ്രഖ്യാപിക്കുമ്പോള്&#x200d; മറുവശത്ത് സ്ത്രീയെ അടിച്ചമര്&#x200d;ത്തുന്ന നിലപാടാണ് സര്&#x200d;ക്കാര്&#x200d; കൈക്കൊള്ളുന്നതെന്ന് കോണ്&#x200d;ഗ്രസ് വക്താവ് രണ്&#x200d;ദീപ് സുര്&#x200d;ജാവാല കുറ്റപ്പെടുത്തി. പരസ്യം ഏത് സാഹചര്യത്തിലാണ് മാഗസിനില്&#x200d; ഇടംപിടിച്ചതെന്ന് പരിശോധിക്കുമെന്ന് സര്&#x200d;ക്കാര്&#x200d; വൃത്തങ്ങള്&#x200d; അറിയിച്ചു. സ്ത്രീ-പുരുഷ അനുപാതത്തിന്റെ കാര്യത്തില്&#x200d; രാജ്യത്ത് ഏറ്റവും പിന്നിലുള്ള സംസ്ഥാനമാണ് ഹരിയാന. 879 സ്ത്രീകള്&#x200d;ക്ക് 1000 പുരുഷന്&#x200d;മാര്&#x200d; എന്നതാണ് 2011 സെന്&#x200d;സസ് പ്രകാരമുള്ള ഇവിടങ്ങളിലെ കണക്ക്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anti-women-ad-in-haryana.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
