<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ADEELA ABDULLAH &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/adeela-abdullah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 Jun 2023 12:07:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ADEELA ABDULLAH &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വേണം കൈവിടാത്ത ആത്മവിശ്വാസം; ഫിഷറീസ് മൈനോരിറ്റി ഡയറക്ടർ ഡോ. അദീല അബ്ദുല്ല സംസാരിക്കുന്നു</title>
		<link>https://www.chandrikadaily.com/001unwavering-confidence-is-required-dr-adeela-abdullah-speaks.html</link>
					<comments>https://www.chandrikadaily.com/001unwavering-confidence-is-required-dr-adeela-abdullah-speaks.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 04 Jun 2023 16:50:36 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[ADEELA ABDULLAH]]></category>
		<category><![CDATA[interview]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257688</guid>

					<description><![CDATA[അഭിമുഖം -പി. ഇസ്മയിൽ ഐ.എ.എസ് സ്വപ്‌നം സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; സിവില്&#x200d; സര്&#x200d;വന്റ് ആവണം എന്ന് എല്ലാവര്&#x200d;ക്കും ഉണ്ടാവാറുള്ളത് പോലെ ഒരു ഫാന്&#x200d;സി ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. കോളജ് തലത്തില്&#x200d; എത്തിയപ്പോഴാണ് അതിന്റെ ഗൗരവം മനസിലാക്കിയത്. കോളജിലെ അവസാന വര്&#x200d;ഷങ്ങളിലാണ് ഡോക്ടറുടെ ജോലിയല്ല, സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട ജോലിയാണ് കൂടുതല്&#x200d; താല്&#x200d;പര്യമെന്ന് തിരിച്ചറിയുന്നത്. കൊടികുത്തിയ കാറില്&#x200d; പോവുന്ന കലക്ടര്&#x200d; എന്നതിലുപരി രാജ്യത്തിന്റെ മാറ്റത്തിന്റെ ഭാഗമാവണം, പോളിസി മേക്കറാവണം എന്ന ആഗ്രഹമാണ് എന്നെ ഐ.എ.എസുകാരിയാക്കിയത്. പ്രചോദനം? എന്നേക്കാളും രണ്ടു വര്&#x200d;ഷം മുന്&#x200d;പ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഭിമുഖം -പി. ഇസ്മയിൽ</strong></p>
<p>ഐ.എ.എസ് സ്വപ്‌നം</p>
<p>സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; സിവില്&#x200d; സര്&#x200d;വന്റ് ആവണം എന്ന് എല്ലാവര്&#x200d;ക്കും ഉണ്ടാവാറുള്ളത് പോലെ ഒരു ഫാന്&#x200d;സി ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. കോളജ് തലത്തില്&#x200d; എത്തിയപ്പോഴാണ് അതിന്റെ ഗൗരവം മനസിലാക്കിയത്. കോളജിലെ അവസാന വര്&#x200d;ഷങ്ങളിലാണ് ഡോക്ടറുടെ ജോലിയല്ല, സാമൂഹ്യസേവനവുമായി ബന്ധപ്പെട്ട ജോലിയാണ് കൂടുതല്&#x200d; താല്&#x200d;പര്യമെന്ന് തിരിച്ചറിയുന്നത്. കൊടികുത്തിയ കാറില്&#x200d; പോവുന്ന കലക്ടര്&#x200d; എന്നതിലുപരി രാജ്യത്തിന്റെ മാറ്റത്തിന്റെ ഭാഗമാവണം, പോളിസി മേക്കറാവണം എന്ന ആഗ്രഹമാണ് എന്നെ ഐ.എ.എസുകാരിയാക്കിയത്.</p>
<p>പ്രചോദനം?</p>
<p>എന്നേക്കാളും രണ്ടു വര്&#x200d;ഷം മുന്&#x200d;പ് സിവില്&#x200d; സര്&#x200d;വീസ് പരീക്ഷ പാസാവുകയും ഇപ്പോള്&#x200d; ആസാം കേഡറില്&#x200d; ജോലി ചെയ്യുകയും ചെയ്യുന്ന ലക്ഷ്മണന്&#x200d; സാറുടെ പ്രോത്സാഹനം മറക്കാനാവില്ല. ഭര്&#x200d;ത്താവിന്റെ സുഹൃത്തും ഡോക്ടറും കൂടിയായ അദ്ദേഹത്തെ തിരുവനന്തപുരത്ത് പോയി സന്ദര്&#x200d;ശിച്ചു ഉപദേശം തേടിയിരുന്നു. നീ എഴുതിയാല്&#x200d; പാസ്സാവുമെന്ന പിതാവിന്റെ തലോടലും പ്രേരണയായിട്ടുണ്ട്. എന്നെക്കാളും ഉയരത്തില്&#x200d; എത്താന്&#x200d; നിനക്ക് കഴിവുകള്&#x200d; ഉണ്ട്. അത് നീ ഉപയോഗപ്പെടുത്തണമെന്ന ഭര്&#x200d;ത്താവിന്റെ ഉറച്ച നിലപാടും സ്വപ്‌നനേട്ടത്തില്&#x200d; വഴിതിരിവായിട്ടുണ്ട്. ജോസഫ് അലക്‌സ് എന്ന ദ കിംഗിലെ മമ്മൂട്ടിയുടെ കളക്ടര്&#x200d; വേഷം സ്വാധീനിച്ചിട്ടുണ്ട്. ഐ.എ.എസ് ഓഫീസര്&#x200d;മാരില്&#x200d; പലരിലും ഈ കഥാപാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് വാസ്തവമാണ്.</p>
<p>പഠനത്തിലെ രഹസ്യസ്വഭാവം?</p>
<p>സിവില്&#x200d; സര്&#x200d;വീസിനുള്ള തയ്യാറെടുപ്പ് രഹസ്യമാക്കി വെക്കുന്നതാണ് ഉചിതം. പത്ത് ലക്ഷം പേര് പരീക്ഷ എഴുതുന്നതില്&#x200d; പരമാവധി ആയിരം പേര്&#x200d;ക്കാണ് അവസരം ലഭിക്കാറുള്ളത്. അതില്&#x200d; തന്നെ ആദ്യ തവണ പാസാവുന്നവര്&#x200d; വിരളമാണ്. ഒന്നും രണ്ടും തവണ തോല്&#x200d;ക്കുമ്പോള്&#x200d; ഉയരുന്ന ചോദ്യങ്ങള്&#x200d; പഠനത്തില്&#x200d; സമ്മര്&#x200d;ദ്ദമുണ്ടാക്കും. ആസ്വദിച്ചു പഠിക്കുന്നതിനു അത് തടസ്സമാവുകയും ചെയ്യും.</p>
<p>ഇന്റര്&#x200d;വ്യൂ അനുഭവം</p>
<p>അട്ടപ്പാടിയില്&#x200d; ഡോക്ടറായി ജോലി ചെയ്യുന്ന സമയത്താണ് ഇന്റര്&#x200d;വ്യുവില്&#x200d; പങ്കെടുത്തത്. അഭിമുഖത്തില്&#x200d; ഗൗരവമേറിയ ചോദ്യങ്ങളാണ് നേരിടേണ്ടിവന്നത്. ഡോക്ടറായി സേവനം ചെയ്യുന്നതിനിടയില്&#x200d; സിവില്&#x200d; സര്&#x200d;വീസിന്റെ താല്&#x200d; പര്യത്തെ കുറിച്ചും അട്ടപാടിയിലെ ആദിവാസികളുടെ ജീവിത രീതിയെ കുറിച്ചും ചോദ്യങ്ങള്&#x200d; ഉണ്ടായിരുന്നു. വായനയെ കുറിച്ചും കുറെയേറെ ചോദ്യങ്ങള്&#x200d; ഉണ്ടായിരുന്നു.</p>
<p>മുന്&#x200d;കാല ചോദ്യപേപ്പറുകളുടെ പ്രസക്തി?.</p>
<p>സിവില്&#x200d; സര്&#x200d;വീസ് പരീക്ഷക്ക് പരിശീലിക്കുന്നവര്&#x200d; നിര്&#x200d;ബന്ധമായും മുന്&#x200d; കാല ചോദ്യപേപ്പറുകള്&#x200d; വായിക്കേണ്ടതുണ്ട്. മുന്&#x200d;കാല ചോദ്യപേപ്പറുകളായിരുന്നു എന്റെ അടിത്തറ. കേരളത്തില്&#x200d; വേണ്ടത്ര പരിശീലനകേന്ദ്രങ്ങള്&#x200d; ഇല്ലാതിരുന്ന അക്കാലത്ത് മുന്&#x200d;കാല ചോദ്യപേപ്പറുകള്&#x200d; വലിയ സഹായകമായിട്ടുണ്ട്. 2011ല്&#x200d; പരീക്ഷ എഴുതുമ്പോള്&#x200d; 25 വര്&#x200d;ഷത്തെ ചോദ്യപേപ്പറുകള്&#x200d; സമാഹരിച്ച് അത് പഠിച്ചിരുന്നു. ചോദ്യപേപ്പറുകളുടെ പഠനത്തിന് ശേഷമാണു ഐശ്ചിക വിഷയം തീരുമാനിച്ചത്. സിലബസിനെ കുറിച്ചുള്ള ധാരണ കിട്ടാനും ചോദ്യപേപ്പറുകളുടെ പഠനം ഉപകരിച്ചിട്ടുണ്ട്.</p>
<p>റാങ്ക് നിര്&#x200d;ണയ മാനദണ്ഡങ്ങള്&#x200d;?</p>
<p>മാര്&#x200d;ക്കിന്റെ അടിസ്ഥാനത്തില്&#x200d; മാത്രമാണ് റാങ്ക് നിര്&#x200d;ണയം. മെയിന്&#x200d;സ് പരീക്ഷയിലെ മാര്&#x200d;ക്കും ഇന്റര്&#x200d;വ്യൂവിലെ പെര്&#x200d;ഫോമന്&#x200d;സും റാങ്ക് നിര്&#x200d;ണയത്തില്&#x200d; പ്രധാനമാണ്. മെയിന്&#x200d;സില്&#x200d; മാര്&#x200d;ക്ക് കുറവു വന്നാല്&#x200d; ഇന്റര്&#x200d;വ്യൂവിലെ പെര്&#x200d;ഫോമന്&#x200d;സ് കൊണ്ട് അത് മറികടക്കാനാവില്ല. കേഡറിലും സര്&#x200d;വീസ് നിര്&#x200d;ണയത്തിലും സംവരണവും വേക്കന്&#x200d;സിയും നിര്&#x200d;ണ്ണായകമാണ്. എനിക്ക് കേരള കേഡര്&#x200d; ലഭിക്കുന്നതില്&#x200d; റാങ്കിനൊപ്പം സംവരണവും സഹായകമായിട്ടുണ്ട്.</p>
<p>ഇന്റര്&#x200d;വ്യൂ പാനല്&#x200d;</p>
<p>ഉദ്യോഗാര്&#x200d;ത്ഥിയുടെ മാനസിക നിലവാരം വിലയിരുത്തുക എന്നതാണ് അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നത്. അഭിമുഖം 45 മിനിറ്റോളം ദീര്&#x200d;ഘിക്കും. സാധാരണയായി ഒരു ഇന്റര്&#x200d;വ്യൂ ബോര്&#x200d;ഡില്&#x200d; പ്രതിദിനം 12 ഉദ്യോഗാര്&#x200d;ത്ഥികളെയാണ് അഭിമുഖം നടത്തുക. രാവിലത്തെ സ്ലോട്ടില്&#x200d; ആറും വൈകുന്നേരം ആറും ഉദ്യോഗര്&#x200d;ഥികള്&#x200d; എന്നതാണ് കണക്ക്. ബോര്&#x200d;ഡ് അംഗങ്ങള്&#x200d;ക്ക് ഉദ്യോഗാര്&#x200d;ത്ഥിയെക്കാളും മൂന്നിരട്ടി പ്രായവും മുന്നൂറിരട്ടി അറിവും ഉള്ളവരായിരിക്കും. അവരുടെ മുന്നില്&#x200d; ഓവര്&#x200d; സ്മാര്&#x200d;ട്ട് ആവാതിരിക്കുക എന്നത് പ്രധാനമാണ്. ഏകദിന ക്രിക്കറ്റിലെ ബാറ്റിംഗിന് തുല്യമാണ് അഭിമുഖവും. അന്നത്തെ പത്രത്തില്&#x200d; നിന്ന് വരെ ചോദ്യങ്ങള്&#x200d; പ്രതീക്ഷിക്കാം. ഒന്നിനെയും അടച്ചാക്ഷേപിക്കാതിരിക്കലാണ് ഉത്തമം. സമകാലിക വിഷയങ്ങളും സാമൂഹിക പ്രശ്‌നങ്ങളുമെല്ലാം ചര്&#x200d;ച്ച ചെയ്യപ്പെടും. ഹോബികള്&#x200d;, സര്&#x200d;വീസ് പ്രഫറന്&#x200d;സ്, പഠിച്ച സ്ഥാപനങ്ങള്&#x200d;, ഐഛിക വിഷയങ്ങള്&#x200d; തുടങ്ങിയ കാര്യങ്ങളെല്ലാം ഇന്റര്&#x200d;വ്യൂവിന്റെ ഫോക്കസ് ഏരിയകളാണ്. ഇന്റര്&#x200d;വ്യൂ ബോര്&#x200d;ഡില്&#x200d; പക്ഷപാതമില്ലാത്ത അഞ്ച് അംഗങ്ങളാണുള്ളത്, യു.പി.എസ്.സിയില്&#x200d; അംഗമായ ഒരാളായിരിക്കും ബോര്&#x200d;ഡ് ചെയര്&#x200d;മാന്&#x200d;. സീനിയര്&#x200d; ബ്യുറോക്രാറ്റ്‌സ്, സീനിയര്&#x200d; അക്കാദമീഷന്&#x200d;, സീനിയര്&#x200d; സബ്‌ജെക്ട് എക്‌സ്‌പെര്&#x200d;ട്ട്‌സ്, പോളിസി മേക്കര്&#x200d; എന്നിവരായിക്കും മറ്റു അംഗങ്ങള്&#x200d;.</p>
<p>ഐ.എ.എസ് നിയമനങ്ങള്&#x200d;?.</p>
<p>പരിശീലനത്തിന് ശേഷം ആദ്യ രണ്ടു വര്&#x200d;ഷം അസിസ്റ്റന്റ് കലക്ടര്&#x200d; ട്രയിനിയായി ജില്ലകളില്&#x200d; ചുമതല നല്&#x200d;കും. അതിനു ശേഷം രണ്ടാംഘട്ട പരിശീലനം ഉണ്ടാവും. അത് കഴിഞ്ഞാല്&#x200d; പ്രൊബേഷന്&#x200d; കാലാവധി പൂര്&#x200d;ത്തീകരിച്ചു സര്&#x200d;വീസിനായി പരിഗണിക്കപ്പെടും. സബ് ഡിവിഷണല്&#x200d; മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള സബ് കലക്ടര്&#x200d; ആയിട്ടാണ് ആദ്യ നിയമനം. രണ്ടാം ഘട്ടത്തില്&#x200d; തിരുവന്തപുരം കേന്ദ്രീകരിച്ചു വകുപ്പ് തല ചുമതലകളിലേക്ക് നിയമിക്കപ്പെടും. പിന്നീട് കലക്ടര്&#x200d; ചുമതല നല്&#x200d;കും. കലക്ടറാവുന്നതോടെയാണ് ഐ.എ.എസുകാരെ ജനം ശ്രദ്ധിക്കപെടുന്നത്. പിന്നീട് സീനിയര്&#x200d; സെക്രട്ടറിയാവുന്നതോടെ സംസ്ഥാനത്തും കേന്ദ്രത്തിലും പോളിസി മേക്കിംഗിന്റെ ഭാഗമാവാനും കഴിയും.</p>
<p>എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങള്&#x200d;?.</p>
<p>കലക്ടര്&#x200d; എന്നത് റവന്യൂ പദവിയാണ്. അധികാര ശ്രേണി കൂടുതലുള്ള പദവി ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ്. നിയമങ്ങള്&#x200d;ക്കനുസരിച്ച് വിധി നല്&#x200d;കുന്ന കോടതികളില്&#x200d; നിന്നും വിഭിന്നമായി സിവില്&#x200d; നിയമങ്ങള്&#x200d; നടപ്പിലാക്കാനുള്ള ഉത്തരവാദിത്വം ജില്ലാ എക്‌സിക്യൂട്ടീവ് മസ്ജിസ്‌ട്രേറ്റില്&#x200d; നിക്ഷിപ്തമാണ്. ഐ.പി.സി, സി.ആര്&#x200d;.പി.സി പ്രകാരം കരുതല്&#x200d; തടങ്കലും, ആള്&#x200d;ക്കൂട്ടത്തെ നേരിടാന്&#x200d; 144 പാസാക്കലും വെടി വെപ്പിനുള്ള ഉത്തരവും നാടുകടത്തലും കാപ്പചുമത്തലും തുടങ്ങി ദുരന്ത നിവാരണ ലഘൂകരണം വരെ അധികാര പരിധിയില്&#x200d; വരും. പൊലീസിന്റെ ഭാഗത്തു നിന്നും അധികാരങ്ങളുടെ ദുരുപയോഗം തടയലും മനുഷ്യാവകാശ സംരക്ഷണവും ലക്ഷ്യം വെക്കുന്നതിനാല്&#x200d; ഭരണ ഘടനയുടെ കരുതലും ജനാധിപത്യത്തിന്റെ കരുത്തുമായിട്ടാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരങ്ങളെ നോക്കി കാണേണ്ടത്. മനുഷ്യാവകാശങ്ങളുമായി ബന്ധപെട്ടു കിടക്കുന്ന വിഷയങ്ങളില്&#x200d; തീര്&#x200d;പ്പു കല്&#x200d;പിക്കുന്ന അധികാരങ്ങള്&#x200d; കയ്യാളുന്നത് കൊണ്ട് കൂടിയാണ് കലക്ടര്&#x200d;മാരോട് ജനത്തിന് ഇഷ്ടം.</p>
<p>കലക്ടര്&#x200d; ക്രൗഡ് ഫണ്ട് ശേഖരണം നടത്തുന്ന സാഹചര്യങ്ങള്&#x200d;?</p>
<p>ദുരന്തഘട്ടങ്ങളിലാണ് പ്രധാനമായും ക്രൗഡ് ഫണ്ട് ശേഖരണം നടത്താറുള്ളത്. ക്രൗഡ് ഫണ്ടിന്റെ ബലം കൊണ്ട് കൂടിയാണ് സംസ്ഥാനത്തു പ്രളയ പുനരധിവാസം എളുപ്പമാക്കിയത്. സാമൂഹിക പ്രതിബദ്ധതയുളള കമ്പനികള്&#x200d; നല്&#x200d;കുന്ന സി.ആര്&#x200d;.എസ് ഫണ്ടുകള്&#x200d; കാരുണ്യ പ്രവത്തനങ്ങള്&#x200d;ക്കായി ഉപയോഗപ്പെടുത്താറുണ്ട്. എറണാകുളത്തു സബ് കലക്ടര്&#x200d; ആയിരിക്കുമ്പോള്&#x200d; ഫോര്&#x200d;ട്ട് കൊച്ചിയില്&#x200d; ക്വാറി അസോസിയേഷന്റെ സി.ആര്&#x200d;.എസ് ഫണ്ട് ഉപയോഗിച്ച് സീനിയര്&#x200d; സിറ്റിസണ്&#x200d; ട്രിബൂണ്&#x200d; സ്ഥാപിച്ചതാണ് ആദ്യത്തെ അനുഭവം. വയനാട്ടിലും ആലപ്പുഴയിലും കളക്ടറായിരിക്കുമ്പോള്&#x200d; പ്രളയ പുനരാധിവാസത്തിനായും ക്രൗഡ് ഫണ്ടുകള്&#x200d; ഉപയോഗപ്പെടുത്താന്&#x200d; സാധിച്ചു. &#8216;അയാം ഫ്രം ആലപ്പി&#8217; ക്യാമ്പയിനിലൂടെ അങ്കണ്&#x200d;വാടികള്&#x200d; നിര്&#x200d;മിക്കാനും ബോട്ടുകളും സൈക്കിളുകളുകളും വിതരണം ചെയ്യാനും സാധ്യമായത് വേറിട്ട അനുഭവമായിരുന്നു. ഉരുള്&#x200d;പൊട്ടലില്&#x200d; വീടുകള്&#x200d; തകര്&#x200d;ന്ന വയനാട്ടിലെ മേപ്പാടി പുത്തുമലയില്&#x200d; ക്രൗഡ് ഫണ്ടിങ്ങിലൂടെ 120ഓളം വീടുകള്&#x200d;ക്ക് ഫണ്ട് സമാഹരിക്കാനും ആവശ്യമായ ഭൂമി സ്‌പോണ്&#x200d;സര്&#x200d;ഷിപ്പിലൂടെ കണ്ടെത്താനും കഴിഞ്ഞത് ഔദ്യോഗിക ജീവിതത്തിലെ മധുരിക്കുന്ന ഓര്&#x200d;മയാണ്.</p>
<p>ദുരന്ത നിവാരണ സാക്ഷരതയെന്ന പാഠ്യപദ്ധതി</p>
<p>ഭൂകമ്പവും കൊടുങ്കാറ്റും വന്നാല്&#x200d; എന്ത് ചെയ്യണമെന്ന് ജപ്പാനിലെ സ്‌കൂള്&#x200d; കുട്ടികള്&#x200d;ക്കു പോലുമറിയാം. ദുരന്തങ്ങള്&#x200d; തുടര്&#x200d;ക്കഥയായപ്പോള്&#x200d; കരിക്കുലത്തിന്റെ ഭാഗമാക്കിയുള്ള ബോധവല്&#x200d;ക്കരണമാണ് ജപ്പാനില്&#x200d; പരീക്ഷിച്ചത്. വീടിനകത്തെ ദുരന്ത സാധ്യതകളെ കുറിച്ച് പോലും നമ്മള്&#x200d; ബോധവാന്&#x200d;മാരല്ല. വയനാട് ജില്ലാ കലക്ടറായിരിക്കേ സ്‌കൂളുകളില്&#x200d; ദുരന്ത നിവാരണ സാക്ഷരത സംബന്ധിച്ച ബോധവല്&#x200d;ക്കരണ പ്ലാനുകള്&#x200d; തയ്യാറാക്കിയിരുന്നു. മികച്ച നിലവാരമുള്ള ദുരന്തനിവാരണ പ്ലാനുകള്&#x200d; ഡോക്യുമെന്റ് ചെയ്യുക എന്നത് പ്രധാനമാണ്. കാരണം മറ്റെവിടെയെങ്കിലും വരുംവര്&#x200d;ഷങ്ങളില്&#x200d; ആവര്&#x200d;ത്തിക്കപ്പെട്ടേക്കാവുന്ന ദുരന്തസമയത്ത് ഇത്തരം പ്ലാനുകള്&#x200d; വലിയ സഹായകമാവും. വയനാട്ടില്&#x200d; കലക്ടറായിരിക്കേ ഇത് നല്ല രീതിയില്&#x200d; തയ്യാറാക്കാന്&#x200d; കഴിഞ്ഞിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളും ഇത് ആധികാരിക രേഖയായി ആവശ്യപ്പെട്ടിരുന്നു.</p>
<p>അഭിരുചികള്&#x200d;</p>
<p>ഉമ്മയും വല്യുമ്മയും നന്നായി പാടുമായിരുന്നു. കല്യാണത്തിനടക്കം പാട്ടുപാടിയുള്ള ആഘോഷങ്ങളൊക്കെ മലബാറിന്റെ സംസ്‌കാരത്തിന്റെ ഭാഗംകൂടിയാണ്. ഇത്തരം പരിപാടികളിലൊക്കെ ഞാനും പാടിയിരുന്നു. ആ സ്വാധീനമാണ് ചെറുപ്പം തൊട്ടേ പാട്ടുകളെ ഇഷ്ടപ്പെടാന്&#x200d; കാരണമായത്. സ്‌കൂളില്&#x200d; പഠിക്കുമ്പോള്&#x200d; പ്രസംഗ മത്സരത്തില്&#x200d; പങ്കെടുത്ത് വിജയം നേടാന്&#x200d; കഴിഞ്ഞിരുന്നു. ആഴ്ചപതിപ്പുകളും മാസികകളും അമര്&#x200d; ചിത്രകഥകളും പുരാണ കഥകളുമാണ് തുടക്കത്തില്&#x200d; വായിച്ചിരുന്നത്. ജീവചരിത്രം വായിക്കുന്നതാണ് കൂടുതല്&#x200d; ഇഷ്ടം.</p>
<p>ഐ.എ.എസിനു ശേഷം സ്‌റ്റെതസ്‌കോപ്പുമായുള്ള ബന്ധം</p>
<p>ബന്ധം വിടാതിരിക്കാന്&#x200d; വീട്ടിലെ കുട്ടികളെയും ബന്ധുക്കളെയും ചികില്&#x200d;സിക്കാറുണ്ട്. കോവിഡ് സമയം പല ഘട്ടങ്ങളില്&#x200d; ഡോക്ടറുടെ റോളും കൈകാര്യം ചെയ്തിട്ടുണ്ട്. ഭര്&#x200d;ത്താവും ഡോക്ടറായതിനാല്&#x200d; മെഡിക്കല്&#x200d; രംഗവുമായി ബന്ധപെട്ടു ചര്&#x200d;ച്ചകള്&#x200d; നടത്താറുള്ളതിനാലും മെഡിക്കല്&#x200d; ജേര്&#x200d;ണലുകള്&#x200d; വായിക്കുന്നതിനാലും പുതിയ മാറ്റങ്ങള്&#x200d; അറിയാന്&#x200d; സാധിക്കാറുണ്ട്. അവസരം ഒത്തു വന്നാല്&#x200d; വീണ്ടും സ്റ്റതെസ്‌കോപ്പ് കയ്യിലെടുക്കണമെന്നാണ് മോഹം.</p>
<p>മക്കളാണ് കരുത്ത്</p>
<p>മാതാവ്, ഭാര്യ, ഡോക്ടര്&#x200d; എന്നിങ്ങനെ മൂന്ന് റോളിനൊപ്പമാണ് ഞാന്&#x200d; സിവില്&#x200d; സര്&#x200d;വീസ് തയ്യാറെടുപ്പ് നടത്തി കൊണ്ടിരുന്നത്. ഈ റോളുകളാണ് സിവില്&#x200d; സര്&#x200d;വീസിന്റെ മുഖമുദ്രയായ ത്യാഗത്തോടും കഠിനാധ്വാനത്തോടും പാകപ്പെടാനുള്ള കരുത്തു പ്രദാനം ചെയ്തത്. ഇന്റര്&#x200d;വ്യൂവിനെ നേരിടുമ്പോള്&#x200d; ഞാന്&#x200d; മൂന്ന് മാസം ഗര്&#x200d;ഭിണി ആയിരുന്നു. രണ്ടാമത്തെ മകളെ ഗര്&#x200d;ഭം ധരിച്ചു കൊണ്ടായിരുന്നു ട്രയിനിംഗിനു ചേരുന്നത്. കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്നത് സമ്മര്&#x200d;ദ്ദങ്ങളെ മറികടക്കാനുള്ള ഒറ്റമൂലി കൂടിയാണ്.</p>
<p>മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റം</p>
<p>മലബാറില്&#x200d; വിദ്യാഭ്യാസ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. പെണ്&#x200d;കുട്ടികളുടെ പഠനത്തിലും കാഴ്ചപ്പാടിലും ചിന്തയിലും പ്രകടമായ മാറ്റങ്ങള്&#x200d; വന്നുകഴിഞ്ഞു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്&#x200d; വലിയ മുന്നേറ്റം തന്നെ ഈ മേഖലയില്&#x200d; നടക്കുന്നുണ്ട്. വിവാഹത്തിന് ശേഷവും പഠനം തുടരുകയും ജോലിക്കായുള്ള പരിശ്രമങ്ങള്&#x200d; നടത്തുകയും സ്വന്തം കാലില്&#x200d; നില്&#x200d;ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന പുതിയ തലമുറ നല്ല പ്രതീക്ഷയാണ്. കുട്ടികള്&#x200d; ഇനിയും പഠിക്കും. വലിയ ഉയരങ്ങള്&#x200d; കീഴടക്കും. ഐ.എ.എസ് ഇനി അവരെ സംബന്ധിച്ച് സ്വപ്‌നമല്ല.</p>
<p>&nbsp;</p>
<p>*****</p>
<p>ഡോ. അദീല അബ്ദുല്ല</p>
<p>കോവിഡ് മഹാമാരിയിലും പ്രളയത്തിലും മുറിവേറ്റവര്&#x200d;ക്ക് ആശ്വാസത്തിന്റെ ലേപനം പുരട്ടി, രാജ്യത്തിന് പ്രതിരോധത്തിന്റെ മാതൃക തീര്&#x200d;ത്ത 2012 കേരള കേഡര്&#x200d; സിവില്&#x200d; സര്&#x200d;വന്റ്. 2020 ഇംക്ലൂസീവ് ഡെവലപ്‌മെന്റ് ത്രൂ ക്രെഡിറ്റ് ഫ്‌ളോ ടു ദി പ്രൈമര്&#x200d; വിഭാഗത്തില്&#x200d; പ്രധാനമന്ത്രിയുടെ പ്രത്യേക അവാര്&#x200d;ഡിനുള്ള രാജ്യത്തെ കലക്ടര്&#x200d;മാരുടെ പട്ടികയില്&#x200d; അവസാന നാലിലെത്തിയ മികവ്. കണ്ണൂര്&#x200d; അസിസ്റ്റന്റ് കലക്ടര്&#x200d;, തിരൂര്&#x200d; ഫോര്&#x200d;ട്ട് കൊച്ചി സബ് കലക്ടര്&#x200d;, ലൈഫ് മിഷന്&#x200d; സി.ഇ.ഒ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്&#x200d; പദവികള്&#x200d;. ആലപ്പുഴയിലും വയനാട്ടിലും ജില്ലാ കലക്ടര്&#x200d;. നിലവില്&#x200d; ഫിഷറീസ് ഡയറക്ടര്&#x200d;, വിഴിഞ്ഞം സീപോര്&#x200d;ട്ട് ലിമിറ്റഡ് ഡയറക്ടര്&#x200d;, മൈനോരിറ്റി ഡയറക്ടര്&#x200d; തുടങ്ങിയ സുപ്രധാന തസ്തികകള്&#x200d; വഹിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/001unwavering-confidence-is-required-dr-adeela-abdullah-speaks.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
