<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ADGP Ajithkumar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/adgp-ajithkumar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 04 Feb 2025 05:15:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ADGP Ajithkumar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പൊലീസിന്റെ കായിക ചുമതലയിൽ നിന്ന് എഡിജിപി എം.ആര്&#x200d; അജിത്കുമാറിനെ മാറ്റി</title>
		<link>https://www.chandrikadaily.com/adgp-m-r-ajithkumar-has-been-transferred-from-the-sports-charge-of-the-police.html</link>
					<comments>https://www.chandrikadaily.com/adgp-m-r-ajithkumar-has-been-transferred-from-the-sports-charge-of-the-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Feb 2025 05:15:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328575</guid>

					<description><![CDATA[ബോഡി ബില്&#x200d;ഡിങ്ങ് താരങ്ങളെ സിവില്&#x200d; പൊലീസ് ഓഫീസര്&#x200d;മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു. ]]></description>
										<content:encoded><![CDATA[<p>പൊലീസിലെ കായിക വകുപ്പിന്റെ ചുമതലയില്&#x200d; നിന്ന് എഡിജിപി എം ആര്&#x200d; അജിത് കുമാറിനെ മാറ്റി. പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനാണ് പകരം ചുമതല നല്&#x200d;കിയത്. ബോഡി ബില്&#x200d;ഡിങ്ങ് താരങ്ങളെ സിവില്&#x200d; പൊലീസ് ഓഫീസര്&#x200d;മാരായി നിയമിക്കാനുള്ള സർക്കാർ നീക്കം വിവാദമായിരുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പൊലീസ് സേനയിലെ കായികമേഖലയിലെ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കാര്യങ്ങള്&#x200d; നോക്കിയത് എം ആര്&#x200d; അജിത് കുമാറാണ്. ഏതെങ്കിലും നാഷണല്&#x200d; മീറ്റിലോ, കോമണ്&#x200d;വെല്&#x200d;ത്ത് ഗെയിംസിലോ ഒക്കെ മെഡല്&#x200d; നേടിയവരെയാണ് സാധാരണ സ്‌പോര്&#x200d;ട്‌സ് ക്വാട്ടയില്&#x200d; നിയമിച്ചിരുന്നത്. എന്നാല്&#x200d; അടുത്തിടെ ഒരു ബോഡി ബില്&#x200d;ഡിങ് താരത്തെ ഇന്&#x200d;സ്‌പെക്ടര്&#x200d; റാങ്കില്&#x200d; നിയമിക്കാനുള്ള തീരുമാനം ഏറെ ചര്&#x200d;ച്ചയായിരുന്നു.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കണ്ണൂര്&#x200d; സ്വദേശിയായ ഒരു വോളിബോള്&#x200d; താരത്തെക്കൂടി പൊലീസില്&#x200d; നിയമിക്കാന്&#x200d; സമ്മര്&#x200d;ദ്ദം ശക്തമായിരുന്നു. എന്നാല്&#x200d; എഡിജിപി എം ആര്&#x200d; അജിത് കുമാര്&#x200d; ഇതിന് തയ്യാറായില്ല. സമ്മര്&#x200d;ദ്ദം ശക്തമായതോടെ അജിത് കുമാര്&#x200d; അവധിയില്&#x200d; പോയി. പിന്നീട് സര്&#x200d;വീസില്&#x200d; തിരികെ കയറിയപ്പോള്&#x200d; കായിക ചുമതല തന്നില്&#x200d; നിന്നും മാറ്റണമെന്ന് എഡിജിപി അജിത് കുമാര്&#x200d; സര്&#x200d;ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.</p>
<p>ഇതേത്തുടര്&#x200d;ന്നാണ് എഡിജിപി എസ് ശ്രീജിത്തിന് പൊലീസിലെ കായിക വകുപ്പിന്റെ ചുമതല നല്&#x200d;കിയത്. അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണങ്ങളെ തുടര്&#x200d;ന്ന് എഡിജിപി എം ആര്&#x200d; അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്&#x200d; നിന്ന് മാറ്റിയിരുന്നു. തുടര്&#x200d;ന്ന് പൊലീസ് ബറ്റാലിയന്റെ ചുമതല അജിത് കുമാറിന് നല്&#x200d;കുകയായിരുന്നു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adgp-m-r-ajithkumar-has-been-transferred-from-the-sports-charge-of-the-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഡിജിപി അജിത് കുമാറിനെ ശബരിമല പൊലീസ് ചീഫ് കോ-ഓ&#x200d;ര്&#x200d;ഡിനേറ്റർ സ്ഥാനത്തുനിന്ന് മാറ്റി</title>
		<link>https://www.chandrikadaily.com/adgp-ajit-kumar-removed-as-chief-coordinator-of-sabarimala-police.html</link>
					<comments>https://www.chandrikadaily.com/adgp-ajit-kumar-removed-as-chief-coordinator-of-sabarimala-police.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 16 Oct 2024 04:02:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313577</guid>

					<description><![CDATA[പകരം ചുമതല എഡിജിപി എസ്. ശ്രീജിത്തിന്]]></description>
										<content:encoded><![CDATA[<p>മണ്ഡല മകരവിളക്ക് തീര്&#x200d;ത്ഥാടനം ആരംഭിക്കാനിരിക്കെ ശബരിമലയിലെ പൊലീസ് ചീഫ് കോ-ഓ&#x200d;ര്&#x200d;ഡിനേറ്ററായ എഡിജിപി അജിത് കുമാറിനെ മാറ്റി സര്&#x200d;ക്കാര്&#x200d;. അജിത് കുമാറിനെ മാറ്റി പകരം പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ എഡിജിപി എസ്. ശ്രീജിത്തിനെ ചീഫ് കോ-ഓര്&#x200d;ഡിനേറ്ററായി നിയമിച്ചുകൊണ്ട് ഉത്തരവിറക്കി.</p>
<p>ക്രമസമാധാന ചുമതലയുണ്ടായിരുന്ന അജിത് കുമാറായിരുന്നു ശബരിമല ചീഫ് കോ-ഓര്&#x200d;ഡിനേറ്ററിന്&#x200d;റെ ചുമതലയും വഹിച്ചിരുന്നത്. ശബരിമലയിലെ പൊലീസ് ഡ്യൂട്ടിയും ക്രമസമാധാനവും ഉള്&#x200d;പ്പെടെയുള്ള കാര്യങ്ങള്&#x200d; ഏകോപിപ്പിക്കുന്നതിനായി പോലീസ് ഹെഡ് ക്വാട്ടേഴ്സിലെ എഡിജിപിയെ നിയമിക്കുകയാണെന്നാണ് ഉത്തരവിലുള്ളത്. ഇതനുസരിച്ചാണ് ഹെഡ്ക്വാട്ടേഴ്സ് എഡിജിപി എസ്. ശ്രീജിത്തിനെ ശബരിമല പോലീസ് കോ-ഓഡിനേറ്ററായി നിയമിച്ചത്.</p>
<p>അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയതിന് പിന്നാലെയാണിപ്പോള്&#x200d; ശബരിമല കോ-ഓര്&#x200d;ഡിനേറ്റര്&#x200d; സ്ഥാനത്തുനിന്ന് കൂടി മാറ്റുന്നത്. അധികാരസ്ഥാനത്തില്ലാത്ത രാഷ്ട്രീയ നേതാക്കളുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് സിവിൽ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഔദ്യോഗിക വാഹനം അടക്കം ഉപേക്ഷിച്ച് രഹസ്യമായി സന്ദർശിച്ച നടപടിയിൽ ചട്ടലംഘനമുണ്ടായെന്നുമായിരുന്നു ഡിജിപിയുടെ കണ്ടെത്തൽ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adgp-ajit-kumar-removed-as-chief-coordinator-of-sabarimala-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒടുവിൽ നടപടി; എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റി</title>
		<link>https://www.chandrikadaily.com/1finally-action-against-ajith-kumar-the-adgp-in-charge-of-law-and-order-has-been-removed-from-duty.html</link>
					<comments>https://www.chandrikadaily.com/1finally-action-against-ajith-kumar-the-adgp-in-charge-of-law-and-order-has-been-removed-from-duty.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 06 Oct 2024 15:50:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312323</guid>

					<description><![CDATA[ബറ്റാലിയന്&#x200d; ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്.]]></description>
										<content:encoded><![CDATA[<p>വിവാദങ്ങള്&#x200d;ക്കൊടുവില്&#x200d; എഡിജിപി എം ആര്&#x200d; അജിത് കുമാറിനെതിരെ നടപടി. അജിത് കുമാരിനെ ക്രമസമാധാന ചുമതലയില്&#x200d; നിന്ന് മാറ്റി. ബറ്റാലിയന്&#x200d; ചുമതല മാത്രമാണ് അജിത് കുമാറിനുള്ളത്. നേരത്തെ ക്രമസമാധാന ചുമതലയ്ക്ക് ഒപ്പം ബറ്റാലിയന്&#x200d; ചുമതലയും അജിത് കുമാറിന് ഉണ്ടായിരുന്നു.</p>
<p>ആര്&#x200d;എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് നടപടി. ആരോപണം വന്ന് 36-ാം ദിനമാണ് അജിത് കുമാറിനെതിരെ നടപടിയുണ്ടാകുന്നത്. അജിത് കുമാറിന് പകരം മനോജ് എബ്രഹാമിനാണ് ക്രമസമാധാന ചുമതല.</p>
<p>കഴിഞ്ഞ ദിവസമാണ് ഡിജിപി അന്വേഷണ റിപ്പോര്&#x200d;ട്ട് സര്&#x200d;ക്കാരിന് കൈമാറിയത്. അഭ്യന്തര സെക്രട്ടറിക്കായിരുന്നു റിപ്പോര്&#x200d;ട്ട് കൈമാറിയത്. ആര്&#x200d;എസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ഗുരുതര വീഴ്ചയായി കാണുന്നുവെന്നാണ് ഡിജിപിയുടെ റിപ്പോര്&#x200d;ട്ടിലുള്ളത്. കൂടിക്കാഴ്ച വ്യക്തിപരമായ ആവശ്യമാണെന്ന അജിത് കുമാറിന്റെ വാദവും ഡിജിപി തള്ളി. എഡിജിപിയുടേത് രഹസ്യ കൂടിക്കാഴ്ചയായിരുന്നുവെന്നും റിപ്പോര്&#x200d;ട്ടിലുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1finally-action-against-ajith-kumar-the-adgp-in-charge-of-law-and-order-has-been-removed-from-duty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഡിജിപിക്കെതിരെ നടപടി വേണമെന്ന നിലപാട് കടുപ്പിച്ച് സിപിഐ; സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് യോഗം ചേരും</title>
		<link>https://www.chandrikadaily.com/cpi-insists-on-taking-action-against-adgp-the-state-executive-will-meet-today.html</link>
					<comments>https://www.chandrikadaily.com/cpi-insists-on-taking-action-against-adgp-the-state-executive-will-meet-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Oct 2024 02:16:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<category><![CDATA[cpi]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311884</guid>

					<description><![CDATA[ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ.]]></description>
										<content:encoded><![CDATA[<p>എഡിജിപി എം ആർ അജിത് കുമാറിനെതിരായ പരാതിയിൽ ഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ സിപിഐയുടെ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് യോഗം ചേരും. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ അജിത്കുമാറിനെതിരെ നടപടി വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. ഇക്കാര്യം ഇന്നെലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.</p>
<p>ഡിജിപിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷം തീരുമാനം എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. തൃശ്ശൂർ പൂരം അലങ്കോലമായത് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാം എന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ ബിനോയ് വിശ്വം നേതൃയോഗത്തിൽ അറിയിക്കും. മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖവും ചർച്ചയായേക്കും.</p>
<p>ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപി എം ആർ അജിത്കുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടപടിയെടുക്കുമോ എന്ന് ഇന്ന് അറിയാം. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുഖ്യമന്ത്രിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. വിവാദങ്ങൾക്ക് വഴങ്ങി ക്രമസമാധാന ചുമതലയിൽ നിന്ന് എം.ആർ.അജിത്കുമാറിനെ മാറ്റിയാലും മറ്റൊരു പ്രധാനപദവി നൽകിയേക്കും. ജയിൽ മേധാവി, എക്സൈസ് കമ്മീഷണർ തുടങ്ങിയ പദവികളാണ് പരിഗണിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-insists-on-taking-action-against-adgp-the-state-executive-will-meet-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി. ശശിക്കും എം.ആർ അജിത് കുമാറിനുമെതിരെ അന്വേഷണം വേണമെന്ന് വിജിലന്&#x200d;സ് കോടതിയില്&#x200d; ഹരജി</title>
		<link>https://www.chandrikadaily.com/p-petition-in-vigilance-court-for-inquiry-against-sashik-and-adgp-mr-ajith-kumar.html</link>
					<comments>https://www.chandrikadaily.com/p-petition-in-vigilance-court-for-inquiry-against-sashik-and-adgp-mr-ajith-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 26 Sep 2024 10:41:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<category><![CDATA[p sasi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=311063</guid>

					<description><![CDATA[പി.വി അന്&#x200d;വര്&#x200d; എം.എൽ.എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്&#x200d; ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് പൊതുതാൽപര്യ ഹരജിയിലെ ആവശ്യം.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി എം.ആർ അജിത് കുമാറിനുമെതിരെ അന്വേഷണം വേണമെന്ന് വിജിലന്&#x200d;സ് കോടതിയില്&#x200d; ഹരജി. പി.വി അന്&#x200d;വര്&#x200d; എം.എൽ.എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്&#x200d; ശശിക്കെതിരെ അന്വേഷണം വേണമെന്നാണ് പൊതുതാൽപര്യ ഹരജിയിലെ ആവശ്യം.</p>
<p>നെയ്യാറ്റിന്&#x200d;കര സ്വദേശി പി. നാഗരാജനാണ് ഹരജി നൽകിയത്. ഒക്ടോബര്&#x200d; ഒന്നിന് വിശദീകരണം നല്&#x200d;കണമെന്ന് സര്&#x200d;ക്കാരിന് വിജിലന്&#x200d;സ് കോടതി നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ടുപേർക്കുമെതിരെ അന്വേഷണം വേണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. എ.ഡി.ജി.പി എം.ആർ അജിത് കുമാറും പി.ശശിയും ചേർന്നാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി അൻവർ ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/p-petition-in-vigilance-court-for-inquiry-against-sashik-and-adgp-mr-ajith-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിജിപിയ്ക്ക് മുഖ്യമന്ത്രിയുടെ പ്രത്യേക കരുതല്&#x200d;; അജിത് കുമാറിനെ മാറ്റില്ല, നടപടി അന്വേഷണ റിപ്പോര്&#x200d;ട്ടിന് ശേഷമെന്ന് മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/chief-ministers-special-reservation-for-dgp-ajith-kumar-will-not-be-transferred-the-chief-minister-said-that-action-will-be-taken-after-the-investigation-report.html</link>
					<comments>https://www.chandrikadaily.com/chief-ministers-special-reservation-for-dgp-ajith-kumar-will-not-be-transferred-the-chief-minister-said-that-action-will-be-taken-after-the-investigation-report.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 21 Sep 2024 07:58:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310300</guid>

					<description><![CDATA[എം ആര്&#x200d; അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്&#x200d; മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>എഡിജിപി എം ആര്&#x200d; അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്&#x200d;. എം ആര്&#x200d; അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്&#x200d; മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; അറിയിച്ചു. നടപടി അന്വേഷണ റിപ്പോര്&#x200d;ട്ടിന് ശേഷമായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.</p>
<p>പൊലീസ് സേനയുടെ മനോവീര്യം തകര്&#x200d;ക്കുന്ന നിലപാടുകള്&#x200d; അംഗീകരിക്കാനാകില്ല. അജിത്തിനെതിരെയുള്ള ആരോപണങ്ങളില്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് വരട്ടെ. അതിന് ശേഷം നടപടി ആലോചിക്കുമെന്നാണ് മുഖ്യമന്ത്രി വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പറഞ്ഞത്. ആരോപണങ്ങള്&#x200d; ഔദ്യോഗിക കൃത്യനിര്&#x200d;വഹണത്തിന് തടസമായിട്ടുണ്ടെങ്കിലോ ബാധിച്ചിട്ടുണ്ടെങ്കിലോ നടപടി വരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മുഖ്യമന്ത്രിക്ക് വേണ്ടി ആര്&#x200d;എസ്എസ് നേതാക്കളെ അജിത്കുമാര്&#x200d; എന്നതടക്കമുള്ള ആരോപണങ്ങള്&#x200d; പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്&#x200d; മുഖ്യമന്ത്രി അത് പൂര്&#x200d;ണമായും തള്ളുകയായിരുന്നു. മാത്രവുമല്ല സിപിഐ അടക്കമുള്ള ഘടകകക്ഷികളും, പി.വി അന്&#x200d;വര്&#x200d; എംഎല്&#x200d;യും അജിത്കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; അതെല്ലാം തള്ളിക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണം</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chief-ministers-special-reservation-for-dgp-ajith-kumar-will-not-be-transferred-the-chief-minister-said-that-action-will-be-taken-after-the-investigation-report.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്&#x200d; നിന്ന് മാറ്റി നിര്&#x200d;ത്തണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം</title>
		<link>https://www.chandrikadaily.com/ajithkumarcpi-mouthpiece-demands-removal-of-adgp-ajith-kumar.html</link>
					<comments>https://www.chandrikadaily.com/ajithkumarcpi-mouthpiece-demands-removal-of-adgp-ajith-kumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 14:33:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<category><![CDATA[cpi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310037</guid>

					<description><![CDATA[ജനങ്ങളുമായി നിരന്തരം ബന്ധം പുലര്&#x200d;ത്തുന്ന പൊലീസുകാര്&#x200d; ജനഹിതത്തിനെതിരായി പ്രവര്&#x200d;ത്തിച്ചാല്&#x200d; അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്&#x200d;ക്കാരിനെ പ്രതിസന്ധിയില്&#x200d; ആക്കുമെന്നും ലേഖനത്തില്&#x200d; പറയുന്നുണ്ട്.]]></description>
										<content:encoded><![CDATA[<p>എ.ഡി.ജി.പി അജിത്ത് കുമാറിനെ പദവിയില്&#x200d; നിന്ന് മാറ്റണമെന്ന ആവശ്യവുമായി സി.പി.ഐ മുഖപത്രം. ജനയുഗം പത്രത്തില്&#x200d; സി.പി.ഐ ദേശീയ നിര്&#x200d;വാഹക സമിതി അംഗമായ കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് ആര്&#x200d;.ആസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.</p>
<p>ജനങ്ങളുമായി നിരന്തരം ബന്ധം പുലര്&#x200d;ത്തുന്ന പൊലീസുകാര്&#x200d; ജനഹിതത്തിനെതിരായി പ്രവര്&#x200d;ത്തിച്ചാല്&#x200d; അവരെ മറ്റ് ചുമതലകളിലേക്ക് മാറ്റണമെന്നും അല്ലാത്തപക്ഷം അത് സര്&#x200d;ക്കാരിനെ പ്രതിസന്ധിയില്&#x200d; ആക്കുമെന്നും ലേഖനത്തില്&#x200d; പറയുന്നുണ്ട്.</p>
<p>വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാകുന്ന സാഹചര്യത്തില്&#x200d; സമാധാനം പുനഃസ്ഥാപിക്കാന്&#x200d; പൊലീസുകാര്&#x200d; വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്&#x200d;ച്ച നടത്താറുണ്ട്. എന്നാല്&#x200d; കേരളത്തില്&#x200d; അത്തരം ചര്&#x200d;ച്ചകള്&#x200d; നടത്തേണ്ട യാതൊരുവിധ സാഹചര്യവുമില്ലായിരുന്നെന്നും എന്നിട്ടും അജിത്ത് കുമാര്&#x200d; രഹസ്യമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനാണെന്ന് പറയാനുള്ള ബാധ്യതയുണ്ടെന്നും പ്രകാശ് ബാബു ലേഖനത്തില്&#x200d; എഴുതി. അതിനാല്&#x200d;തന്നെ ഇത്തരം സാഹചര്യത്തില്&#x200d; ജനഹിതം മാനിച്ച് ഉദ്യോഗസ്ഥനെ ആ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഇച്ഛാശക്തി സര്&#x200d;ക്കാര്&#x200d; കാണിക്കണമെന്നും അല്ലാത്തപക്ഷം അത് ഭരണസംവിധാനത്തിന് തന്നെ കളങ്കമാണെന്നും ലേഖനത്തില്&#x200d; പറയുന്നുണ്ട്.</p>
<p>&#8216;1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്&#x200d;ക്കാര്&#x200d; തൊഴില്&#x200d; സമരങ്ങളില്&#x200d; പൊലീസ് ഇടപെടാന്&#x200d; പാടില്ല എന്ന് പ്രഖ്യാപിച്ചത് ഭരണസംവിധാനത്തിന്റെ രാഷ്ട്രീയ നയപ്രഖ്യാപനമായിരുന്നു. ജനഹിതമാണ് സര്&#x200d;ക്കാരിന്റെ ചാലകശക്തിയെന്ന് തിരിച്ചറിയാത്ത ഉദ്യോഗസ്ഥരെ താരതമ്യേന ജനങ്ങളുമായി ബന്ധം കുറവുള്ള ചുമതലകളിലേക്ക് മാറ്റുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അത് സര്&#x200d;ക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരമൊരു അവസ്ഥയാണ് എ.ഡി.ജി.പി അജിത്ത് കുമാറിന്റെ ആര്&#x200d;.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച കാരണം കേരളത്തില്&#x200d; സംഭവിച്ചിരിക്കുന്നത്.</p>
<p>വര്&#x200d;ഗീയ സംഘര്&#x200d;ഷങ്ങള്&#x200d; ഉണ്ടാകുന്ന സാഹചര്യത്തില്&#x200d; സമാധാനം പുനഃസ്ഥാപിക്കാന്&#x200d; പൊലീസുകാര്&#x200d; വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്&#x200d;ച്ചകള്&#x200d; നടത്താറുണ്ട്. എന്നാല്&#x200d; ഇവിടെ അങ്ങനെയൊരു സാഹചര്യമില്ല. പൊലീസ് മേധാവിയേയും ആഭ്യന്തര വകുപ്പിനെയും അറിയിക്കാതെ ഹൈന്ദവ തീവ്രവാദ സംഘടനയായ ആര്&#x200d;.എസ്.എസുമായി നടത്തിയ ചര്&#x200d;ച്ചയുടെ കാരണം അറിയാന്&#x200d; എല്ലാവര്&#x200d;ക്കും താത്പര്യമുണ്ട്.</p>
<p>എന്നാല്&#x200d; ഈ സന്ദര്&#x200d;ശനത്തെ തൃശൂര്&#x200d; പൂരവുമായി ബന്ധപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. ഈ സന്ദര്&#x200d;ഭത്തില്&#x200d; അന്വേഷണ റിപ്പോട്ടല്ല ആവശ്യം. മറിച്ച് രാഷട്രീയ ബോധ്യമാണ് വേണ്ടത്. അല്ലാത്തപക്ഷം ഇടതുപക്ഷത്തിന്റെ സമീപനങ്ങള്&#x200d; ജനങ്ങളില്&#x200d; സംശയം ജനിപ്പിക്കുന്നതാണ്,&#8217; ലേഖനത്തില്&#x200d; പ്രകാശ് ബാബു എഴുതി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ajithkumarcpi-mouthpiece-demands-removal-of-adgp-ajith-kumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അജിത് കുമാര്&#x200d;- ആർഎസ്എസ് കൂടിക്കാഴ്ച ഡിജിപി ‌അന്വേഷിക്കും; വീഴ്ച കണ്ടെത്തിയാൽ നടപടിയെടുത്തേക്കും</title>
		<link>https://www.chandrikadaily.com/dgp-to-probe-ajit-kumar-rss-meet-action-if-failure-is-found.html</link>
					<comments>https://www.chandrikadaily.com/dgp-to-probe-ajit-kumar-rss-meet-action-if-failure-is-found.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Sep 2024 06:12:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308839</guid>

					<description><![CDATA[കൂടിക്കാഴ്ചയിൽ സർവീസ് ചട്ടലംഘനമോ അധികാര ദുർവിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക.]]></description>
										<content:encoded><![CDATA[<p>അജിത്കുമാര്&#x200d; ആര്&#x200d;എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കാന്&#x200d; തീരുമാനം. ഡിജിപി ഷെയ്ഖ് ദര്&#x200d;വേശ് സാഹിബ് നേരിട്ടാണ് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിലെ ആര്&#x200d;ക്കും ഇതിന്റെ ചുമതല നല്&#x200d;കേണ്ടെന്നാണ് തീരുമാനം. കൂടിക്കാഴ്ചയില്&#x200d; സര്&#x200d;വീസ് ചട്ടലംഘനമോ അധികാര ദുര്&#x200d;വിനിയോഗമോ ഉണ്ടോ എന്നായിരിക്കും അന്വേഷിക്കുക. വീഴ്ച കണ്ടെത്തിയാല്&#x200d; നടപടിയെടുക്കാനും ആലോചനയുണ്ട്. ഈ അന്വേഷണമായിരിക്കും ആദ്യം പൂര്&#x200d;ത്തിയാക്കുക. ഇതിനു ശേഷമായിരിക്കും അന്&#x200d;വര്&#x200d; എംഎല്&#x200d;എ ഉയര്&#x200d;ത്തിയ ആരോപണങ്ങളിലെ അന്വേഷണം.</p>
<p>ഏറ്റവും ഗുരുതര ആരോപണം എന്ന നിലയ്ക്കാണ് എഡിജിപി- ആര്&#x200d;എസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ആദ്യംതന്നെ അന്വേഷിക്കാന്&#x200d; തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്&#x200d;ദേശപ്രകാരമാണ് ഡിജിപിയുടെ നീക്കം. സന്ദര്&#x200d;ശനം എഡിജിപി എന്ന നിലയ്ക്കായിരുന്നോ ഔദ്യോഗിക സംവിധാനങ്ങള്&#x200d; ഉപയോഗിച്ചായിരുന്നോ എന്നൊക്കെയും അന്വേഷിക്കും.</p>
<p>ആര്&#x200d;എസ്എസ് നേതാവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയ വിവരം പുറത്തുവന്നത് സര്&#x200d;ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കിയിരുന്നു. ആര്&#x200d;എസ്എസ്-എഡിജിപി കൂടിക്കാഴ്ച സംബന്ധിച്ച് രഹസ്യാന്വേഷണ റിപ്പോര്&#x200d;ട്ട് ഉണ്ടായിട്ടും സര്&#x200d;ക്കാര്&#x200d; ഇത് അവഗണിച്ചത് ചൂണ്ടിക്കാട്ടി പ്രതിപക്ഷമടക്കം കടുത്ത വിമര്&#x200d;ശനവുമായി രംഗത്തെത്തിയിരുന്നു. കൂടിക്കാഴ്ച നടന്നതായി എഡിജിപി തന്നെ സമ്മതിക്കുകയും ചെയ്തിരുന്നു.</p>
<p>വിഷയത്തില്&#x200d; ഇപ്പോള്&#x200d; പാര്&#x200d;ട്ടി പോലും സര്&#x200d;ക്കാരിനെ കൈയൊഴിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം നടത്താനുള്ള തീരുമാനം.ഇതോടെ സര്&#x200d;ക്കാരും മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും കടുത്ത പ്രതിരോധത്തിലായതോടെയാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കെതിരെ അന്വേഷണം നടത്താന്&#x200d; തീരുമാനിച്ചത്. ആര്&#x200d;എസ്എസ് ജനറല്&#x200d; സെക്രട്ടറി ദത്താത്രേയ ഹൊസബൊലെയുമായിട്ടായിരുന്നു എഡിജിപിയുടെ കൂടിക്കാഴ്ച. 2023 മെയ് രണ്ടിന് തൃശൂരിലാണ് കൂടിക്കാഴ്ച നടന്നത്. ആര്&#x200d;എസ്എസ് നേതാവ് താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് എം.ആര്&#x200d; അജിത്കുമാര്&#x200d; സ്വകാര്യ വാഹനത്തിലെത്തി. ആര്&#x200d;എസ്എസിന്റെ പോഷക സംഘടനയുടെ നേതാവിന്റെ കാറിലാണ് എത്തിയത്.</p>
<p>തൃശ്ശൂര്&#x200d; പാറമേക്കാവ് വിദ്യാമന്ദിരത്തില്&#x200d; നടന്ന ആര്&#x200d;എസ്എസ് ക്യാമ്പിനിടെയാണ് കൂടിക്കാഴ്ച നടന്നത്. ഇതു സംബന്ധിച്ച് തൃശൂരിലെ രഹസ്യാന്വേഷണ വിഭാഗം റിപ്പോര്&#x200d;ട്ട് കൈമാറിയിട്ടും സര്&#x200d;ക്കാര്&#x200d; മൗനം പാലിക്കുകയായിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ച എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന് അജിത് കുമാര്&#x200d; നല്&#x200d;കിയ വിശദീകരണം. അജിത്കുമാറിനെ മാറ്റാന്&#x200d; ഇടതുമുന്നണിക്കുള്ളില്&#x200d; സമ്മര്&#x200d;ദമേറിയിട്ടുണ്ട്. കൂടിക്കാഴ്ച എന്തിനെന്നറിയണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. ഗൂഡാലോചനകള്&#x200d; പുറത്തുവരട്ടെയെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും പറഞ്ഞിരുന്നു.</p>
<p>അതേസമയം, മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരുടെ കേസുകള്&#x200d; ഒത്തുതീര്&#x200d;പ്പാക്കാനും തൃശൂരില്&#x200d; ബിജെപിയെ ജയിപ്പിക്കാനുമുള്ള സംവിധാനങ്ങള്&#x200d; ഒരുക്കാനുമാണ് എഡിജിപി ആര്&#x200d;എസ്എസ് നേതാവിനെ കണ്ടത് എന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്. എഡിജിപി എം.ആര്&#x200d; അജിത് കുമാര്&#x200d; ആര്&#x200d;എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ച ആര്&#x200d;എസ്എസ്- സിപിഎം ഡീലിന്റെ ഭാ?ഗമാണെന്നും വി.ഡി സതീശന്&#x200d; ആരോപിച്ചിരുന്നു. അജിത് കുമാര്&#x200d; മുഖ്യമന്ത്രിക്ക് ദൂതുമായി പോയതാണ് എന്നതില്&#x200d; സംശയമില്ലെന്നും കേന്ദ്ര ഏജന്&#x200d;സികളുടെ അന്വേഷണത്തില്&#x200d; നിന്ന് രക്ഷപെടാന്&#x200d; വേണ്ടി മുഖ്യമന്ത്രി ദൂതന്മാരെ അയക്കുകയാണെന്നും വി.ഡി സതീശന്&#x200d; ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgp-to-probe-ajit-kumar-rss-meet-action-if-failure-is-found.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഡി.ജി.പി ആര്&#x200d;എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ മാനസപുത്രനായി; അജിത്കുമാറിനെ സസ്‌പെന്&#x200d;ഡ് ചെയ്ത് അന്വേഷണം വേണമെന്ന് പറയാനുള്ള ധൈര്യം സി.പി.ഐ കാണിക്കണമെന്ന് എം.എം ഹസന്&#x200d;</title>
		<link>https://www.chandrikadaily.com/a-d-g-p-saw-the-rss-leader-as-the-chief-ministers-brainchild-mm-hasan-wants-cpi-to-show-courage-to-suspend-ajith-kumar-and-ask-for-investigation.html</link>
					<comments>https://www.chandrikadaily.com/a-d-g-p-saw-the-rss-leader-as-the-chief-ministers-brainchild-mm-hasan-wants-cpi-to-show-courage-to-suspend-ajith-kumar-and-ask-for-investigation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Sep 2024 10:40:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<category><![CDATA[mm hassan]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308802</guid>

					<description><![CDATA[ഇടതുമന്നണിയുടെ ഇടനാഴിയില്&#x200d; കിടന്ന് ആട്ടുംതുപ്പുമേല്&#x200d;ക്കാന്&#x200d; സിപി ഐക്ക് കഴിയില്ലെന്നാണ് മുന്&#x200d;പ് ഇടതുമുന്നണി വിടാന്&#x200d; ടി.വി.തോമസ് തന്റേടത്തോടെ പറഞ്ഞതെന്നും എംഎം ഹസന്&#x200d; സിപി ഐ സംസ്ഥാന നേതൃത്വത്തെ ഓര്&#x200d;മ്മപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>സിപിഐയെ തകര്&#x200d;ക്കുന്നതില്&#x200d; ഗൂഢാലോചന നടത്തിയ എഡിജിപിയെ സസ്പെന്&#x200d;ഡ് ചെയ്ത് കൊണ്ട് പൂരം കലക്കിയതില്&#x200d; ഉള്&#x200d;പ്പെടെ ഉയര്&#x200d;ന്ന ആരോപണങ്ങളില്&#x200d; അന്വേഷണം നടത്തണമെന്ന് പറയാനുള്ള മിനിമം ധൈര്യം സിപിഐ കാണിക്കണമെന്ന് യുഡിഎഫ് കണ്&#x200d;വീനര്&#x200d; എംഎം ഹസന്&#x200d;.</p>
<p>സിപിഐയെ തൃശൂരില്&#x200d; ഇരയാക്കിയതിന്റെ കാരണക്കാരനായ എഡിജിപിയെയാണ് മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായിട്ട് പോലും ശക്തമായ നിലപാട് സ്വീകരിക്കാന്&#x200d; സിപി ഐക്ക് കഴിയുന്നില്ല. ഇത്തരം അവഗണനയ്ക്കെതിരെ മുന്&#x200d;പ് ശക്തമായി പ്രതികരിച്ച പാരമ്പര്യമാണ് സിപി ഐയുടേത്.സിപി ഐയുടെ ഗതികേടാണ് ഏറെ പരിതാപകരം. സിപിഎം-ആര്&#x200d;എസ്എസ് ബന്ധത്തിന്റെ ഇരയാണ് സിപി ഐ. എന്നിട്ടും ശക്തമായ നിലപാട് സ്വീകരിക്കാന്&#x200d; അവര്&#x200d;ക്കാവുന്നില്ല.</p>
<p>ഇടതുമുന്നണിയുടെ ആട്ടുംതുപ്പുമേറ്റ്, ആദര്&#x200d;ശങ്ങള്&#x200d; പണയപ്പെടുത്തി വ്യക്തിത്വം നഷ്ടപ്പെട്ട പാര്&#x200d;ട്ടിയായി ഇടതുമുന്നണിയില്&#x200d; തുടരുന്ന സിപി ഐയോടുള്ളത് സഹതാപം മാത്രമാണ്.ഇടതുമന്നണിയുടെ ഇടനാഴിയില്&#x200d; കിടന്ന് ആട്ടുംതുപ്പുമേല്&#x200d;ക്കാന്&#x200d; സിപി ഐക്ക് കഴിയില്ലെന്നാണ് മുന്&#x200d;പ് ഇടതുമുന്നണി വിടാന്&#x200d; ടി.വി.തോമസ് തന്റേടത്തോടെ പറഞ്ഞതെന്നും എംഎം ഹസന്&#x200d; സിപി ഐ സംസ്ഥാന നേതൃത്വത്തെ ഓര്&#x200d;മ്മപ്പെടുത്തി.</p>
<p>എഡിജിപിയുടെ ആര്&#x200d;എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിക്കുകയും നിലപാട് സ്വീകരിക്കാതെ ഒളിച്ചോടുന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദനെയും എംഎംഹസന്&#x200d; വിമര്&#x200d;ശിച്ചു. മുഖ്യമന്ത്രിയുടെ മാനസപുത്രനും പ്രതിനിധിയുമായാണ് എഡിജിപി ആര്&#x200d;എസ്എസ് നേതൃത്വത്തെ കണ്ടത്. അതില്&#x200d; തെറ്റെന്താണെന്ന് ചോദിക്കുന്ന സിപിഎം സെക്രട്ടറിയാണ് മുന്&#x200d;പ് കേരള ഗവര്&#x200d;ണ്ണര്&#x200d; ആര്&#x200d;എസ്എസ് സര്&#x200d;സംഘചാലക് മോഹന്&#x200d;ഭഗവതിനെ കണ്ടപ്പോള്&#x200d; ഉറഞ്ഞുതുള്ളിയത്.സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപിയാണ് ആര്&#x200d;എസ്എസ് നേതാക്കളായ ദത്താത്രേയ ഹൊസബാളെയെയും റാം മാധവിനെയും കണ്ടത്. ഇപ്പോള്&#x200d; മുന്&#x200d;നിലപാടില്&#x200d; നിന്ന് വ്യത്യസ്തമായി എഡിജിപി മുഖ്യമന്ത്രിക്ക് വേണ്ടി നടത്തിയ ആര്&#x200d;എസ്എസ് കൂടിക്കാഴ്ചയെ പാര്&#x200d;ട്ടി സെക്രട്ടറി എംവി ഗോവിന്ദന്&#x200d; ന്യായീകരിക്കുന്നത്. ഈ കൂടിക്കാഴ്ചയെ കുറിച്ച് വിശദീകരിക്കാന്&#x200d; പോലും സിപിഎമ്മും മുഖ്യമന്ത്രിയും തയ്യാറാകുന്നില്ലെന്നും ഇത് പരിഹാസ്യമാണെന്നും എംഎം ഹസന്&#x200d; പറഞ്ഞു.</p>
<p>പ്രതിപക്ഷ നേതാവിനെതിരെ പി.വി.അന്&#x200d;വര്&#x200d; എംഎല്&#x200d;എയുടെ ആരോപണം ഉണ്ടയില്ലാവെടിയാണെന്ന് പറഞ്ഞ യുഡിഎഫ് കണ്&#x200d;വീനര്&#x200d; നേരത്തെയും ഇത്തരം വെടി അന്&#x200d;വര്&#x200d;പൊട്ടിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയിലേക്കുള്ള ചോദ്യങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള തന്ത്രം മാത്രമാണിതെന്നും യുഡിഎഫ് കണ്&#x200d;വീനര്&#x200d; മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടി നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-d-g-p-saw-the-rss-leader-as-the-chief-ministers-brainchild-mm-hasan-wants-cpi-to-show-courage-to-suspend-ajith-kumar-and-ask-for-investigation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഡി.ജി.പി അജിത്കുമാര്&#x200d; –ആര്&#x200d;എസ്എസ് കൂടിക്കാഴ്ച; മൗനം പാലിച്ച് പിണറായി വിജയന്&#x200d;</title>
		<link>https://www.chandrikadaily.com/adgp-ajithkumar-rss-meeting-pinarayi-vijayan-remained-silent.html</link>
					<comments>https://www.chandrikadaily.com/adgp-ajithkumar-rss-meeting-pinarayi-vijayan-remained-silent.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Sep 2024 04:42:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ADGP Ajithkumar]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308718</guid>

					<description><![CDATA[ആര്&#x200d;എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സര്&#x200d;ക്കാര്&#x200d; കടന്നിട്ടില്ല.]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച ഉള്&#x200d;പ്പടെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കെതിരെ ഗുരുതരാരോപണങ്ങള്&#x200d; ഉയര്&#x200d;ന്നിട്ടും മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ആര്&#x200d;എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എ.ഡി.ജി.പി തന്നെ സമ്മതിച്ചിട്ടും നടപടിയിലേക്ക് സര്&#x200d;ക്കാര്&#x200d; കടന്നിട്ടില്ല. ഇക്കാര്യത്തില്&#x200d; പാര്&#x200d;ട്ടിക്കുള്ളിലും, മുന്നണിക്കുള്ളിലും കടുത്ത അതൃപ്തിയുണ്ട്.</p>
<p>നിലമ്പൂര്&#x200d; എം.എല്&#x200d;.എ പി.വി അന്&#x200d;വര്&#x200d; കൊളുത്തി വിട്ടതാണെങ്കിലും എം.ആര്&#x200d; അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങള്&#x200d; ചെന്നെത്തി നില്&#x200d;ക്കുന്നത് പ്രതിപക്ഷത്തിന്റെ കയ്യിലാണ്. ടി.പി സെന്&#x200d;കുമാറുമായി ബന്ധപ്പെട്ട വിഷയം ഉയര്&#x200d;ന്നു വന്നപ്പോള്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഒഴിഞ്ഞുമാറിയിരുന്നു.അന്ന് സെന്&#x200d;കുമാര്&#x200d; ആര്&#x200d;എസ്എസ് പാളയത്തിലാണ് എന്ന് പറഞ്ഞായിരുന്നു അന്ന് പിണറായി വിജയന്&#x200d; പ്രതിരോധം തീര്&#x200d;ത്തത്.</p>
<p>ആര്&#x200d;എസ്എസ് മേധാവിയുമായി ഗവര്&#x200d;ണര്&#x200d; കൂടിക്കാഴ്ച നടത്തിയപ്പോള്&#x200d; അതിനെതിരെ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ വിമര്&#x200d;ശനം ഉയര്&#x200d;ത്തി.എന്നാല്&#x200d; ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പി ആര്&#x200d;എസ്എസിന്റെ ജനറല്&#x200d; സെക്രട്ടറി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്&#x200d; സര്&#x200d;ക്കാരിനും പാര്&#x200d;ട്ടിക്കും ഇപ്പോഴും മൗനമാണ്.</p>
<p>പാര്&#x200d;ട്ടി സംസ്ഥാന സെക്രട്ടറിയേറ്റില്&#x200d; കാര്യങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്ത് സി.പി.എം നിലപാട് സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു. ആര്&#x200d;.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ചയെ എം.വി ഗോവിന്ദന്&#x200d; ന്യായീകരിക്കുകയും ചെയ്തു. എന്നാല്&#x200d; വിവാദമുയര്&#x200d;ന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്.എം.ആര്&#x200d; അജിത് കുമാറും,ആര്&#x200d;.എസ്.എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചയില്&#x200d; മുന്നണിക്കുള്ളില്&#x200d; തന്നെ എതിരഭിപ്രായമുണ്ട്. നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. ഇതോടെ മുഖ്യമന്ത്രിക്ക് മേല്&#x200d; സമ്മര്&#x200d;ദ്ദം കൂടി.</p>
<p>സംഘപരിവാര്&#x200d; വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് പറയുമ്പോഴും,അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തില്&#x200d; നടപടികള്&#x200d; ഉണ്ടാവുന്നില്ലെന്ന അഭിപ്രായം പാര്&#x200d;ട്ടിക്കുള്ളില്&#x200d; ഉണ്ട്. എം.ആര്&#x200d; അജിത്കുമാറിനെ ഇനിയും സംരക്ഷിച്ചു നിര്&#x200d;ത്താന്&#x200d; കഴിയാത്ത രാഷ്ട്രീയ സാഹചര്യമാണ് രൂപപ്പെട്ടിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adgp-ajithkumar-rss-meeting-pinarayi-vijayan-remained-silent.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
