<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Adimudrakal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/adimudrakal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 Jun 2017 19:40:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Adimudrakal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മലബാറിനെ ജ്വലിപ്പിച്ച യമനീ വെളിച്ചം</title>
		<link>https://www.chandrikadaily.com/article-7-6-2017.html</link>
					<comments>https://www.chandrikadaily.com/article-7-6-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Jun 2017 19:38:14 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Adimudrakal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31491</guid>

					<description><![CDATA[&#160; യമനില്‍ നിന്നും പായക്കപ്പലില്‍ പുറപ്പെട്ട കച്ചവട സംഘത്തോടൊപ്പമാണ് ഹിജ്‌റ 1159 ല്‍ ശൈഖ് ജിഫ്‌രി ബിന്‍ മുഹമ്മദ് കോഴിക്കോട് കപ്പലിറങ്ങുന്നത്. മാനവിക്രമനായിരുന്നു അക്കാലത്തെ കോഴിക്കോട്ടെ സാമൂതിരി. സാമുതിരിമാര്‍ ഇതര മതസ്ഥരോട് സ്വീകരിക്കുന്ന മാന്യമായ സമീപനത്തെക്കുറിച്ചുള്ള കേട്ടറിവാണ് ശൈഖ് ജിഫ്രിയെ കോഴിക്കോട്ടേക്ക് ആകര്‍ഷിച്ചത്. വിക്രമന്‍ സാമൂതിരിയുടെ ദര്‍ബാറിലെത്തിയപ്പോള്‍ ഇവിടെ സ്ഥിര താമസമാക്കണമന്ന് ശൈഖ് ജിഫ്‌രിയോട് സാമൂതിരി അഭ്യര്‍ത്ഥിച്ചു. ചെലവിനായി സമീപ പ്രദേശമായ കല്ലായി ആനമാട് ഒരു വലിയ തെങ്ങിന്‍ തോപ്പും താമസിക്കാനായി കുറ്റിച്ചിറയിലെ മാളിയേക്കല്‍ തറവാടും (ഇന്നത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>യമനില്&#x200d; നിന്നും പായക്കപ്പലില്&#x200d; പുറപ്പെട്ട കച്ചവട സംഘത്തോടൊപ്പമാണ് ഹിജ്‌റ 1159 ല്&#x200d; ശൈഖ് ജിഫ്‌രി ബിന്&#x200d; മുഹമ്മദ് കോഴിക്കോട് കപ്പലിറങ്ങുന്നത്. മാനവിക്രമനായിരുന്നു അക്കാലത്തെ കോഴിക്കോട്ടെ സാമൂതിരി. സാമുതിരിമാര്&#x200d; ഇതര മതസ്ഥരോട് സ്വീകരിക്കുന്ന മാന്യമായ സമീപനത്തെക്കുറിച്ചുള്ള കേട്ടറിവാണ് ശൈഖ് ജിഫ്രിയെ കോഴിക്കോട്ടേക്ക് ആകര്&#x200d;ഷിച്ചത്.<br />
വിക്രമന്&#x200d; സാമൂതിരിയുടെ ദര്&#x200d;ബാറിലെത്തിയപ്പോള്&#x200d; ഇവിടെ സ്ഥിര താമസമാക്കണമന്ന് ശൈഖ് ജിഫ്‌രിയോട് സാമൂതിരി അഭ്യര്&#x200d;ത്ഥിച്ചു. ചെലവിനായി സമീപ പ്രദേശമായ കല്ലായി ആനമാട് ഒരു വലിയ തെങ്ങിന്&#x200d; തോപ്പും താമസിക്കാനായി കുറ്റിച്ചിറയിലെ മാളിയേക്കല്&#x200d; തറവാടും (ഇന്നത്തെ ജിഫ്‌രി ഹൗസ്) വിട്ടു കൊടുത്തു. ശൈഖ് ജിഫ്‌രിയെ സ്വീകരിക്കാനെത്തിയ കോഴിക്കോട് ഖാളിയുടെയും മറ്റു മത നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഈ കൈമാറ്റം.<br />
കേരളവുമായുള്ള കച്ചവട ബന്ധത്തിന് പഴയ കാലം തൊട്ടേ പേരുകേട്ട യമനിലെ ഹളറമൗത്തിന് സമീപത്തുള്ള തരീമിലെ അല്&#x200d; ഹാവി എന്ന ഗ്രാമത്തിലാണ് ശൈഖ് സയ്യിദ് ജിഫ്‌രി ഹിജ്‌റ 1139 ല്&#x200d; ജനിക്കുന്നത്. പിതാവ് ശൈഖ് മുഹമ്മദ് ജിഫ്‌രി ചെറുപ്രായത്തിലെ മരണപ്പെട്ടതിനാല്&#x200d; കച്ചവട സംഘങ്ങള്&#x200d;ക്കൊപ്പം വിവിധ ദേശങ്ങള്&#x200d; ചുറ്റി സഞ്ചരിക്കുകയായിരുന്നു പതിവ്. ജ്യേഷ്ഠ സഹേദരനായിരുന്നു മതത്തിലെ അടിസ്ഥാന കര്&#x200d;മ്മങ്ങളെയും മറ്റു ആത്മീയ പാഠങ്ങളും പകര്&#x200d;ന്നു നല്&#x200d;കിയത്.<br />
കോഴിക്കോട്ടെത്തിയപ്പോള്&#x200d; സയ്യിദ് മുഹമ്മദ് ഹാമിദ് എന്നവരുടെ ശിഷ്യത്വം സ്വീകരിച്ചതായി ചരിത്ര രേഖകളില്&#x200d; കാണുന്നു. ഇദ്ദേഹം കൊയിലാണ്ടിക്കാരനാണ്. ശൈഖ് ജിഫ്‌രിയുടെ ആത്മീയ ഔന്നിത്യവും സിദ്ധികളും മലബാറിലെ ജനങ്ങള്&#x200d;ക്കിടയില്&#x200d; അതിവേഗം പ്രചരിച്ചു. ഒമ്പതാം വയസ്സ് മുതല്&#x200d; തുടങ്ങിയ ദേശസഞ്ചാരങ്ങള്&#x200d; ശൈഖ് ജിഫ്‌രി, മലബാറിലെത്തിയ ശേഷവും മക്ക, മദീന, ബൈത്തുല്&#x200d; മുഖദ്ദസ് തുടങ്ങിയ പുണ്യ സ്ഥലങ്ങളിലേക്ക് അനേകം തീര്&#x200d;ത്ഥാടനം നടത്തിയിരുന്നു. പൊതുജനങ്ങള്&#x200d;ക്ക് മതാധ്യാപനങ്ങള്&#x200d; പകര്&#x200d;ന്നു നല്&#x200d;കാനായി ഗുരു സയ്യിദ് ഹാമിദ് എന്നവരോടൊപ്പവും നാട്ടിന്&#x200d; പുറങ്ങളിലൂടെ സഞ്ചരിക്കലും പതിവായിരുന്നു. ജാതിമത ഭേദമന്യേയാണ് ശൈഖ് ജിഫ്‌രിയുടെ കേളി പ്രചരിക്കപ്പെട്ടത്. ആത്മീയ സായൂജ്യം തേടി പോയവരില്&#x200d; അനേകം അമുസ്‌ലിംകളും ഉണ്ടായിരുന്നു. ശൈഖ് ജിഫ്‌രി വഴി അനേകമാളുകളാണ് അക്കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്നത്.<br />
കോഴിക്കോട് സന്ദര്&#x200d;ശിച്ചിരുന്ന മൈസൂര്&#x200d; രാജാവ് ഹൈദരലിയും മകന്&#x200d; ടിപ്പു സുല്&#x200d;ത്താനും കോഴിക്കോട് മാളിയേക്കല്&#x200d; തറവാട്ടില്&#x200d; ചെന്ന് ശൈഖ് ജിഫ്‌രിയെ സന്ദര്&#x200d;ശിച്ചത് ചരിത്രകാന്മാര്&#x200d; പ്രാധാന്യപൂര്&#x200d;വം അനുസ്മരിക്കുന്നുണ്ട്.<br />
കുറ്റിച്ചിറയിലെ മാളിയേക്കല്&#x200d; തറവാട്ടിലേക്ക് ടിപ്പു സുല്&#x200d;ത്താന്&#x200d; വരുന്നുണ്ടെന്നറിഞ്ഞ് പ്രദേശം ജനനിബിഢമായി. ആളുകള്&#x200d; ടിപ്പുവിന്റെ വരവും കാത്ത് രാവിലെ മുതല്&#x200d; പരിസരപ്രദേശങ്ങളില്&#x200d; നിലയുറപ്പിച്ചു. ഉച്ചയായപ്പോള്&#x200d; കുറച്ചു സൈനികരുടെ കുതിരകളുടെ കുളമ്പടിയൊച്ച കേട്ടു ആളുകള്&#x200d; തിരിഞ്ഞു നോക്കി. കുറച്ചു സൈനികര്&#x200d; മാത്രം ശൈഖ് ജിഫ്‌രിയെ കാണാന്&#x200d; കയറി ചെല്ലുന്നതായേ അവര്&#x200d;ക്ക് തോന്നിയുള്ളു. എന്നാല്&#x200d; പെട്ടെന്നാണ് അകത്തു നിന്ന് ശൈഖ് ജിഫ്‌രി ഇറങ്ങി വന്ന് ഒരു സൈനികനെ മാത്രം ആശ്ലേഷിച്ച് സ്വീകരിച്ചിരുത്തുന്നതായി അവര്&#x200d; കാണുന്നത്. ആളുകള്&#x200d; ആശ്ചര്യം പൂണ്ടു. ടിപ്പു സുല്&#x200d;ത്താന്&#x200d; സൈനിക വേഷത്തിലെത്തിയിരിക്കുകയാണെന്ന് പിന്നെയാണവര്&#x200d; തിരിച്ചറിഞ്ഞത്. രാജ വേഷത്തില്&#x200d; ജിഫ് രിയെ സന്ദര്&#x200d;ശിക്കാനുള്ള മടി കാരണത്താലായിരുന്നു ടിപ്പു ഒരു സാധാരണ സൈനികന്റെ വേഷത്തിലെത്തിയത്. സൈനികര്&#x200d;ക്കിടയില്&#x200d; നിന്ന് ശൈഖ് ജിഫ്‌രി തന്നെ തിരിച്ചറിഞ്ഞതിലുള്ള ആശ്ചര്യം ടിപ്പുവിനും അടക്കാനായില്ല. ശൈഖ് ജിഫ്‌രി ഭരണ കാര്യങ്ങള്&#x200d; അന്വേഷിക്കുകയും ക്ഷേമം നേരുകയും ചെയ്തു. ടിപ്പുവിനും കൂടെ വന്നവര്&#x200d;ക്കും നാട്ടുകാര്&#x200d;ക്കും വിരുന്ന് സല്&#x200d;ക്കാരം നല്&#x200d;കി. ആതിഥേത്വം കൊണ്ട് ടിപ്പുവിനെയും കൂടെ വന്നവരെയും സന്തോഷിപ്പിച്ചു. ഖാദിരീ ആത്മീയ സരണിയിലെ കൈമാറ്റാവകാശമുള്ള സൂഫീ ഗുരുവായിരുന്ന ശൈഖ് ജിഫ്‌രിയോട് തന്നെ ഒരു ശിഷ്യനായി സ്വീകരിക്കണമെന്നായിരുന്നു ടിപ്പുവിന്റെ ഏക അഭ്യര്&#x200d;ത്ഥന. ദക്ഷിണയായി ഗുരുവിന് കുറ്റിച്ചിറയില്&#x200d; ഇന്നത്തെ വലിയ ചിറയുണ്ടാക്കി കൊടുത്തെന്നും പറയപ്പെടുന്നു.<br />
വിവിധ മേഖലകളില്&#x200d; കഴിവു തെളിയിച്ചൊരു പണ്ഡിത ശ്രേഷ്ഠന്&#x200d; കൂടിയായിരുന്നു ശൈഖ് ജിഫ്‌രി. അനേകം രചനകള്&#x200d; നടത്തി സാഹിത്യ മ്പുഷ്ടമായി അറബി ഭാഷയില്&#x200d; തന്റെ ചിന്തകളെയും ആത്മാനുഭവങ്ങളെയും മനോഹരമായി ആവിഷ്‌കരിക്കാന്&#x200d; അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മിക്ക രചനകളും തന്റെ പ്രിയപ്പെട്ട ഗുരുനാഥന്മാരുടെ വേര്&#x200d;പാടിലുള്ള വിരഹ വേദനകളെ പകര്&#x200d;ത്തിയെഴുതാനുള്ള ശ്രമമായിരുന്നു.<br />
കന്&#x200d;സുല്&#x200d; ബറാഹീന്&#x200d;, അല്&#x200d; കൗക്കബുല്&#x200d; ദുരിയ്യ, അല്&#x200d; കസബാത്തു വല്&#x200d; അസ്‌റാര്&#x200d;, അല്&#x200d; ഇര്&#x200d;ഷാദത്തുല്&#x200d; ജിഫ്‌രി തുടങ്ങിയ രചനകള്&#x200d; തന്റെ മറ്റൊരു ഗുരുവായ സയ്യിദ് ഹസനുബ്‌നു ഹദ്ദാദിന്റെ ഓര്&#x200d;മ്മക്കായി എഴുതിയ രചനയും ദുഃഖത്തില്&#x200d; ചാലിച്ചതായിരുന്നു. നമസ്‌കാരത്തില്&#x200d; ഗുരു ശിരസ്സ് വെക്കുന്ന ഭാഗം മുസല്ലയില്&#x200d; നിന്ന് വെട്ടിയെടുത്ത് ഗുരുവിന്റെ ഓര്&#x200d;മ്മക്കായി തന്റെ മുസല്ലയില്&#x200d; ചേര്&#x200d;ത്തായിരുന്നു ശൈഖ് ജിഫ്‌രി നമസ്‌കരിക്കാറ്.<br />
കേരളത്തിന്റെ ഇരുള്&#x200d;മുറ്റിയ നാളുകളില്&#x200d; മതചൈതന്യം പകര്&#x200d;ന്ന് ജീവസ്സുറ്റതാക്കാന്&#x200d; കാലങ്ങളിലായി പുണ്യാത്മാക്കള്&#x200d; ഇവിടേക്ക് കടന്നു വന്നിരുന്നു. ഓതിപ്പഠിച്ച താളിയോലകളേക്കാള്&#x200d; പരിശീലിച്ചുറച്ച് കരുത്ത് കൂട്ടിയ ആത്മീയ സരണികളായിരുന്നു അവര്&#x200d; പ്രചരിപ്പിച്ചത്. ആ ഉന്നത പാരമ്പര്യത്തിലേക്ക് ചേര്&#x200d;ത്ത് പറയുന്ന തജല്ലിയത്തിന്റെ അവസ്ഥയിലുള്ള ശ്രേഷ്ഠരായിരുന്നു ശൈഖ് ജിഫ്‌രി. ഹിജ്‌റ 1222 ദുല്&#x200d; ഖഅദ് 8 നായിരുന്നു ഇഹലലോകവാസം വെടിഞ്ഞത്. ഖുതുബുസ്സമാന്&#x200d; മമ്പുറം സൈതലവി തങ്ങള്&#x200d;, വെളിയങ്കോട് ഉമര്&#x200d;ഖാളി തുടങ്ങിയ ആത്മീയ പുരുഷന്മാരൊക്കെ അനുശോചന കര്&#x200d;മ്മങ്ങളില്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-7-6-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രം വിസ്മരിച്ച ആത്മജ്ഞാനി</title>
		<link>https://www.chandrikadaily.com/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%9c.html</link>
					<comments>https://www.chandrikadaily.com/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%9c.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Jun 2017 15:45:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Adimudrakal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31194</guid>

					<description><![CDATA[&#160; ഉനൈസ് പി.കെ കൈപ്പുറം കേരളത്തില്‍ ഇസ്‌ലാമിന്റെ പ്രാരംഭകാലം മുതല്‍ മലബാറിലെ മുസ്‌ലിംകള്‍ക്ക് മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ നേതൃത്വം നല്‍കി വന്നവരാണ് കോഴിക്കോട് ഖാസിമാര്‍. ഹിജ്‌റ 21 ന് ചാലിയത്ത് നിര്‍മിക്കപ്പെട്ട, കേരളത്തിലെ ആദ്യ പത്ത് പള്ളികളിലൊന്നില്‍ നിയമിതനായ ഹബീബ് ബിന്‍ മാലിക് മുതല്‍ തുടങ്ങുന്നതാണ് കോഴിക്കോട് ഖാസി പരമ്പരയുടെ ചരിത്രം. സൂഫിവര്യന്മാരും സ്വാതന്ത്ര്യ സമര പോരാളികളും സാഹിത്യ പ്രതിഭകളുമായി അനേകം കര്‍മവര്യരെ ഖാസി കുടുംബം സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇവരില്‍ പ്രധാനിയാണ് ഹിജ്‌റ 1301 [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഉനൈസ് പി.കെ കൈപ്പുറം</p>
<p>കേരളത്തില്&#x200d; ഇസ്‌ലാമിന്റെ പ്രാരംഭകാലം മുതല്&#x200d; മലബാറിലെ മുസ്‌ലിംകള്&#x200d;ക്ക് മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്&#x200d; നേതൃത്വം നല്&#x200d;കി വന്നവരാണ് കോഴിക്കോട് ഖാസിമാര്&#x200d;. ഹിജ്‌റ 21 ന് ചാലിയത്ത് നിര്&#x200d;മിക്കപ്പെട്ട, കേരളത്തിലെ ആദ്യ പത്ത് പള്ളികളിലൊന്നില്&#x200d; നിയമിതനായ ഹബീബ് ബിന്&#x200d; മാലിക് മുതല്&#x200d; തുടങ്ങുന്നതാണ് കോഴിക്കോട് ഖാസി പരമ്പരയുടെ ചരിത്രം. സൂഫിവര്യന്മാരും സ്വാതന്ത്ര്യ സമര പോരാളികളും സാഹിത്യ പ്രതിഭകളുമായി അനേകം കര്&#x200d;മവര്യരെ ഖാസി കുടുംബം സമൂഹത്തിന് സംഭാവന ചെയ്തിട്ടുണ്ട്. ഇവരില്&#x200d; പ്രധാനിയാണ് ഹിജ്‌റ 1301 (എഡി 1884) ല്&#x200d; വഫാത്തായ ഖാസി അബൂബക്കര്&#x200d; കുഞ്ഞി. ചരിത്ര രചനയില്&#x200d; വേണ്ട വിധം ശ്രദ്ധിക്കപ്പെടാതെ പോയ ഖാസി അബൂബക്കര്&#x200d; കുഞ്ഞിയുടെ ജീവിതം സാഹിത്യ രചനകളില്&#x200d; മുഴുകിയതും ആധ്യാത്മികതയിലൂന്നിയ കര്&#x200d;മ വിശുദ്ധിയുടേതുമായിരുന്നു.<br />
കോഴിക്കോട് ഖാസി പരമ്പരയില്&#x200d; ഏറ്റവുമധികം രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഖാസിയാണ് ഖാസി മുഹമ്മദ്. പ്രഥമ അറബി മലയാള കൃതിയുടെ രചയിതാവായ അദ്ദേഹത്തിന്റെ എട്ടാമത്തെ പേരമകനാണ് ഖാസി അബൂബക്കര്&#x200d; കുഞ്ഞി. സാഹിത്യ രചനയില്&#x200d; പിതാമഹന്റെ പാത തന്നെയായിരുന്നു അബൂബക്കര്&#x200d; കുഞ്ഞിയും പിന്തുടര്&#x200d;ന്നത്. അദ്ദേഹത്തിന്റെതായി കണ്ടെത്തപ്പെട്ടിട്ടുള്ള ഇരുപതോളം രചനയില്&#x200d; ഖാസി മുഹമ്മദിന്റെ രചനകള്&#x200d;ക്കുള്ള തര്&#x200d;ജമയും വ്യാഖ്യാനങ്ങളും ഉള്&#x200d;പ്പെടുന്നുണ്ട്. 1861 ല്&#x200d; പിതാവ് കില്&#x200d;സിങ്ങാന്റകത്ത് കുഞ്ഞീതിന്&#x200d; കുട്ടിയുടെ വിയോഗത്തോടെയാണ് അദ്ദേഹം ഖാസി പദവിലെത്തുന്നത്. പ്രാഥമിക വിദ്യാഭ്യാസം പിതാവില്&#x200d; നിന്ന് കരസ്ഥമാക്കിയ ശേഷം അക്കാലത്തെ പ്രഥമ വിദ്യാഭ്യാസ കേന്ദ്രമായ പൊന്നാനിയില്&#x200d; &#8216;വിളക്കത്തിരിക്കലി&#8217;ന് ചേര്&#x200d;ന്നു. ശൈഖ് സൈനുദ്ദീന്&#x200d; മൂന്നാമന്&#x200d;, ശൈഖ് അഹ്മദ് ദഹ്‌ലാന്&#x200d;, ശൈഖ് അബ്ദുല്&#x200d; ഖാദര്&#x200d; ബിന്&#x200d; ഉമര്&#x200d; എന്നിവരില്&#x200d; നിന്നും വിവിധ മത വിഷയങ്ങളില്&#x200d; ഉന്നത പഠനം പൂര്&#x200d;ത്തിയാക്കി. ഇസ്‌ലാമിക ചരിത്രത്തില്&#x200d; അങ്ങേയറ്റത്തെ അവഗാഹം നേടിയിരുന്ന അദ്ദേഹത്തിന് അറബിയിലും അറബി-മലയാളത്തിലുമുള്ള പദ്യ രചനാ പാടവം ആരെയും അത്ഭുതപ്പെടുത്തന്നതായിരുന്നു. ഉസ്്താദുമാരായ അഹ്മദ് സൈനി ദഹ്‌ലാനില്&#x200d; നിന്നും അലവി ത്വരീഖത്തിലും അബ്ദുല്&#x200d; ഖാദിര്&#x200d; ബിന്&#x200d; ഉമറില്&#x200d; നിന്നു ഖാദിരി ത്വരീഖത്തിലും ശൈഖ് മുഹമ്മദ് അല്&#x200d; ഫാസിയില്&#x200d; നിന്നു ശാദുലി ത്വരീഖത്തിലും ബൈഅത്ത് സ്വീകരിച്ച ഖാസി അബൂബക്കര്&#x200d; കുഞ്ഞി അക്കാലത്തെ കോഴിക്കോട് മുസ്്‌ലിംകള്&#x200d;ക്കിടയിലെ സജീവമായ ആത്മീയ സാന്നിധ്യമായിരുന്നു. കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്&#x200d; അദ്ദേഹം സ്ഥാപിച്ച ശാദുലി ത്വരീഖത്തിന്റെ ദിക്‌റ് ഹല്&#x200d;ഖ നൂറ്റാണ്ടുകള്&#x200d; പിന്നിട്ടും നിലനില്&#x200d;ക്കുന്നുവെന്ന് കോഴിക്കോട് മുസ്‌ലിംകളുടെ ചരിത്രമെഴുതിയ പരപ്പില്&#x200d; മുഹമ്മദ് കോയ രേഖപ്പെടുത്തുന്നു.<br />
അറബി-മലയാള ഭാഷകളിലായി അദ്ദേഹം രചിച്ച സാഹിത്യ കൃതികള്&#x200d; ആധ്യാത്മികമായും സാമൂഹികമായും അദ്ദേഹത്തിനുണ്ടായിരുന്ന ധിഷണയും ജാഗ്രതയും വ്യക്തമാക്കുന്നതാണ്. &#8216;ശറഹ് വിത്്‌രിയ്യ&#8217; എന്ന അദ്ദേഹത്തിന്റെ കൃതി മുന്&#x200d; കഴിഞ്ഞ ഖാസിമാരുടെ പരമ്പരയും അവരുടെ കാലങ്ങളിലെ ചരിത്ര സംഭവങ്ങളും പ്രതിപാദിക്കുന്നതാണ്. കായല്&#x200d;പട്ടണക്കാരനായ സ്വദഖത്തുള്ളാഹില്&#x200d; കായലി രചിച്ച ശറഹ് വിത്‌രിയ്യയുടെ തഖ്മീസിന് അദ്ദേഹം രചിച്ച വ്യാഖ്യാനമാണ് &#8216;മസാബിഹു കവാകിബു ദുരിയ്യ&#8217;. മൂന്ന് ഭാഗങ്ങളിലായാണ് ഈ കൃതി സജ്ജീകരിച്ചിട്ടുള്ളത്. വിത്‌രിയയ്യുടെ ഗ്രന്ഥകര്&#x200d;ത്താവായ അബൂബക്കര്&#x200d; ബഗ്ദാദിയുടെ സ്വപ്‌നങ്ങളും ആഖ്യാനങ്ങളും ഉള്&#x200d;ക്കൊള്ളുന്നതാണ് ഒന്നാം ഭാഗം. സ്വദഖത്തുള്ളാഹില്&#x200d; കായലിയുടെ വിവരണങ്ങളും അദ്ദേഹം തഖ്മീസ് രചിക്കാനുണ്ടായ കാരണങ്ങളുമാണ് രണ്ടാം ഭാഗത്തില്&#x200d;. അബൂബക്കര്&#x200d; കുഞ്ഞിയുടെ വിശദമായ കുടുംബപരമ്പരയും വിവിധ വിഷയങ്ങളിലായി അദ്ദേഹത്തിനുള്ള സനദുകളുമാണ് മൂന്നാമത്തെ ഭാഗത്തില്&#x200d; ഉള്&#x200d;ക്കൊള്ളിച്ചിട്ടുള്ളത്. ഖാസി മുഹമ്മദിന്റെ &#8216;ഇലാകം അയ്യുഹല്&#x200d; ഇന്&#x200d;സാന്&#x200d;&#8217; എന്ന പ്രസിദ്ധമായ ഗുണദോശ കാവ്യത്തിന് തര്&#x200d;ജമയും വ്യാഖ്യാനവും അദ്ദേഹം രചിച്ചിച്ചുണ്ട്. &#8216;നസ്വീഹത്തുല്&#x200d; ഇഖ് വാന്&#x200d; ഫി ശറഹി ഇലാകം അയ്യുഹല്&#x200d; ഇന്&#x200d;സാന്&#x200d;&#8217; എന്ന പേരിലറിയപ്പെടുന്ന വ്യാഖ്യാനഗ്രന്ഥം മൂലകൃതിയിലെ ഓരോ പദ്യങ്ങളും വ്യക്തമായി പരിശോധിച്ച് വിശദമായ വ്യാഖ്യാനം നല്&#x200d;കുന്നതാണ്. &#8216;തടിഉറുദിമാല&#8217; എന്നാണ് തര്&#x200d;ജമക്ക് പേരിട്ടിരിക്കുന്നത്. അറബി-മലയാളത്തിലുള്ള ഈ മാലപ്പാട്ടിലെ ഏതാനും വരികള്&#x200d; മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിട്ടുണ്ട്. &#8216;അറബിമലയാള സാഹിത്യചരിത്രം&#8217; എഴുതിയ ഒ. ആബുവിന്റെ അഭിപ്രായത്തില്&#x200d; അക്കാലത്ത് അറബി പണ്ഡിന്മാരുടെ ഭാഷയും അറബി മലയാളം സാധാരണക്കാരുടെ ഭാഷയുമായിരുന്നു. ഖാസി മുഹമ്മദിന്റെ രചനകള്&#x200d; വിവര്&#x200d;ത്തനം ചെയ്തതിലൂടെ മലബാറിലെ മുസ്‌ലിംകള്&#x200d;ക്ക് തികവുറ്റ ഗ്രന്ഥങ്ങള്&#x200d; മനസിലാക്കാനും ഉള്&#x200d;ക്കൊള്ളാനും വഴിയൊരുക്കുകയായിരുന്നു ഖാസി അബൂബക്കര്&#x200d; കുഞ്ഞി.<br />
പ്രവാചക പ്രകീര്&#x200d;ത്തന കാവ്യങ്ങള്&#x200d; രചിക്കാത്ത മലബാറിലെ സാഹിത്യപ്രതിഭകള്&#x200d; കുറവാണ്. &#8216;മുഷ്ഫിഖതുല്&#x200d; ജിനാന്&#x200d;&#8217; എന്നാണ് ഖാസി അബൂബക്കര്&#x200d; കുഞ്ഞിയുടെ പ്രവാചക കീര്&#x200d;ത്തന കാവ്യം അറിയപ്പെടുന്നത്. പുണ്യ നബിയോട് സ്വലാത്തും സലാമും ചൊല്ലി തുടങ്ങുന്ന കാവ്യം അറബി സാഹിത്യത്തിത്തിലും പദ്യരചനയിലും അദ്ദേഹത്തിനുള്ള പ്രാഗത്ഭ്യം വിളിച്ചോതുന്നു.<br />
പിതാവ് കില്&#x200d;സിങ്ങാന്റകത്ത് കുഞ്ഞീദിന്&#x200d; കുട്ടി ഖാസിയെക്കുറിച്ചും ഗുരുക്കന്മാരായ മുഹമ്മദ് ഫാസി, ശൈഖ് അബ്ദുല്&#x200d; ഖാദിര്&#x200d; ബിന്&#x200d; ഉമര്&#x200d; എന്നിവരെ കുറിച്ചുമെഴുതിയ വിലാപ കാവ്യങ്ങളും അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്ക് മാറ്റുകൂട്ടുന്നതാണ്. മക്ക വിജയത്തെക്കുറിച്ചെഴുതിയ മക്കം ഫത്ഹ് (1883), ഖുര്&#x200d;ആനിലെ അക്ഷരങ്ങളും അവയുടെ ഉച്ചാരണ സ്ഥാനങ്ങളും വിശദമാക്കുന്ന ദിറാസത്തുല്&#x200d; ഖുര്&#x200d;ആന്&#x200d; (ഖുര്&#x200d;ആന്&#x200d; പഠനം), ഹജ്ജ് യാത്രയെക്കുറിച്ചെഴുതിയ റിസാലത്തുന്&#x200d; അന്&#x200d; സഫരിഹി ഇലാ മക്ക ലില്&#x200d; ഹജ്ജ്, അഹ്‌നുല്&#x200d; മുഅനില്&#x200d; അക്‌റം, കുഞ്ഞായിന്&#x200d; മുസ്്‌ലിയാരുടെ കപ്പപ്പാട്ടു പോലെ രചിക്കപ്പെട്ട നള്മു സഫീന, ബറകത്ത് മാല, അഖീദ മാല, ഇലാകം അയ്യുഹല്&#x200d; ഇഖ്‌വാന്&#x200d; തുടങ്ങിയവയാണ് അറിയപ്പെട്ട മറ്റുകൃതികള്&#x200d;.<br />
ഖാസി അബൂബക്കര്&#x200d; കുഞ്ഞിയുടെ ആധ്യാത്മിക രചനകളില്&#x200d; പ്രധാനപ്പെട്ടവയാണ് &#8216;മദാരിജു സാലികും ശാദുലി മാല&#8217;യും. 176 വരികളുള്ള ശാദുലി മാലക്ക്് ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീന്&#x200d; മാലയോട് ശക്തമായ സാമ്യത കാണാവുന്നതാണ്. രചനയിലും ഉള്ളടക്കങ്ങളുടെ ക്രമീകരണത്തിലും വിവിധ സംഭവങ്ങളുടെ പ്രതിപാദനത്തിലും മുഹ്‌യുദ്ദീന്&#x200d; മാലയുടെ അതേ രീതിയാണ് പിന്തുടര്&#x200d;ന്നിട്ടുള്ളത്. ശാദുലി ത്വരീഖത്തിന്റെ സ്ഥാപകന്&#x200d; ശൈഖ് അബുല്&#x200d; ഹസനിയുടെ ജീവിത കഥയാണ് ശാദുലി മാലയുടെ ഇതിവൃത്തം. മനുഷ്യാത്മാവിന്റെ വിവിധ തലങ്ങളെക്കുറിച്ചും ആധ്യാത്മികമായി അവന്&#x200d; വളരേണ്ടതിന്റെ സാഹചര്യങ്ങളെക്കുറിച്ചുമുള്ള വിവരണമാണ് മദാരിജു സാലികില്&#x200d;. സൂഫികള്&#x200d;ക്കള്&#x200d;ക്കിടയില്&#x200d; നിലനിന്നിരുന്ന പ്രത്യേക സാങ്കേതിക പദങ്ങളെക്കുറിച്ചും ഈ കൃതിയില്&#x200d; ചര്&#x200d;ച്ച ചെയ്യുന്നുണ്ട്.<br />
മാപ്പിള സാഹിത്യത്തില്&#x200d; പുകള്&#x200d;പെട്ട മോയിന്&#x200d; കുട്ടി വൈദ്യരുടെ സമകാലികനായിരുന്നു ഖാസി അബൂബക്കര്&#x200d; കുഞ്ഞി. പല വിഷയങ്ങളിലും ഇരുവരും തമ്മില്&#x200d; ആശയ കൈമാറ്റങ്ങളുമുണ്ടായിട്ടുണ്ട്. വൈദ്യര്&#x200d;ക്ക് ഉഹ്ദ് പടപ്പാട്ട് രചിക്കാന്&#x200d; പ്രചോദനം നല്&#x200d;കിയതും ഖാസി അബൂബക്കര്&#x200d; കുഞ്ഞിയായിരുന്നു. ഇക്കാര്യം വൈദ്യര്&#x200d; ഉഹ്ദ് പടപ്പാട്ടിലെ മൂന്നാമത്തെ ഇശലില്&#x200d; പ്രതിപാദിക്കുന്നുണ്ട്. മറുപടിയായി അദ്ദേഹത്തിന്റെ ബര്&#x200d;ക്കത്ത് മാലയും മറ്റു ചില പദ്യങ്ങളും പരിശോധിച്ച് തിരുത്തിക്കൊടുക്കുകയും ചെയ്തിരുന്നു വൈദ്യര്&#x200d;.<br />
ഖാസി അബൂബക്കര്&#x200d; കുഞ്ഞിയുടെ കാലത്താണ് കോഴിക്കോട് മുസ്‌ലിംകള്&#x200d; രണ്ട് ചേരിയിലായിത്തീര്&#x200d;ന്ന ഇരു ഖാസി സമ്പ്രദായം ഉണ്ടാവുന്നത്. കല്യാണ സമയത്ത് കൈമുട്ടി പാടുന്നതുമായി ബന്ധപ്പെട്ട് നടന്ന തര്&#x200d;ക്കവും ഒരു പള്ളിയിലെ കല്ല് മറ്റൊരു പള്ളിയിലേക്ക് നീക്കം ചെയ്തതിനെ സംബന്ധിച്ചുണ്ടായ തര്&#x200d;ക്കങ്ങളും സ്ഥലത്തെ മുസ്‌ലിംകളെ മാനസികമായി അകറ്റുകയും രണ്ടു ചേരികളിലായി തിരിയാന്&#x200d; കാരണമാവുകയും ചെയ്തു. അബൂബക്കര്&#x200d; കുഞ്ഞിയുടെ കാലത്ത് മിശ്ഖാല്&#x200d; പള്ളിയുടെ ചുമതല വഹിച്ചിരുന്ന ആലിക്കോയ ഖത്തീബിനോട് വാര്&#x200d;ഷിക സംഖ്യ കൊടുക്കാന്&#x200d; ചെന്നയാള്&#x200d; അപമര്യാദയായി പെരുമാറിയത് പ്രശ്‌നം രൂക്ഷമാക്കുകയും രണ്ടു ഖാസിമാരുടെ കീഴിലായി കോഴിക്കോട്ടെ മുസ്‌ലിംകള്&#x200d; ചേരിതിരിയുന്ന വേദനാജനകമായ ഭിന്നതക്ക് വഴിവെക്കുകയും ചെയ്തു. ആ സമയത്ത് പ്രായം കൂടുതലുണ്ടായിരുന്നത് ഖാസി അബൂബക്കര്&#x200d; കുഞ്ഞിയായതിനാല്&#x200d; ജുമുഅത്ത് പള്ളി കേന്ദ്രീകരിച്ച് അദ്ദേഹത്തെ വലിയ ഖാസിയായും പ്രായക്കുറവുണ്ടായിരുന്ന ആലിക്കോയ ഖത്തീബിന്റെ മകന്&#x200d; പള്ളിവീട്ടില്&#x200d; മുഹമ്മദിനെ മിശ്കാല്&#x200d; പള്ളി കേന്ദ്രമാക്കി ചെറിയ ഖാസിയായും നിയമിതരാക്കി സാമൂതിരി ഉത്തരവിറക്കുകയായിരുന്നു.<br />
ഇ. മൊയ്തു മൗലവിയുടെ പിതാവ് കോടഞ്ചേരി മരക്കാര്&#x200d; മുസ്‌ല്യാര്&#x200d;, സയ്യിദ് സനാഉള്ള മക്തി തങ്ങള്&#x200d;, കൊച്ചിയിലെ അടിമ മുസ്്‌ല്യാര്&#x200d; എന്നറിയപ്പെടുന്ന മൗലാനാ അബ്ദുറഹ്മാന്&#x200d; ഹൈദ്രോസ് എന്നിവര്&#x200d; ശിഷ്യന്മാരില്&#x200d; പ്രധാനികളാണ്. തികഞ്ഞ സൂഫിയും പല ത്വരീഖത്തുകളുടെയും ശൈഖും പ്രഗത്ഭനായൊരു സാഹിത്യ പ്രതിഭയുമായിരുന്ന അദ്ദഹത്തിന്റെ ജിവിതം വിശദമായ ഗവേഷണങ്ങളും അന്വേഷണങ്ങളും ആവശ്യപ്പെടുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%9c.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
