administration – Chandrika Daily https://www.chandrikadaily.com Wed, 25 Sep 2024 01:15:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg administration – Chandrika Daily https://www.chandrikadaily.com 32 32 ക്ഷേത്രഭരണം ഹിന്ദുക്കൾക്ക് തിരിച്ചുനല്‍കണമെന്ന്‌ വിശ്വഹിന്ദു പരിഷത് https://www.chandrikadaily.com/vishwa-hindu-parishad-wants-temple-administration-to-be-returned-to-hindus.html https://www.chandrikadaily.com/vishwa-hindu-parishad-wants-temple-administration-to-be-returned-to-hindus.html#respond Wed, 25 Sep 2024 01:15:36 +0000 https://www.chandrikadaily.com/?p=310736 രാജ്യത്തെ ക്ഷേത്രങ്ങളെ സർക്കാറിന്റെ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുമെന്നും ഇതിനായി ദേശവ്യാപക പ്രചാരണം നടത്തുമെന്നും വിശ്വഹിന്ദു പരിഷത് (വി.എച്ച്.പി). സംസ്ഥാന സർക്കാറുകൾ ക്ഷേത്രങ്ങൾ ഹൈന്ദവ സമൂഹത്തിന് തിരിച്ചുനൽകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വി.എച്ച്.പി ജോ. ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് ആദ്യം സംസ്ഥാനങ്ങളിൽ പ്രകടനങ്ങളും സമരങ്ങളും നടത്തും. മുഖ്യമന്ത്രിമാർ മുഖേന ഗവർണർമാർക്ക് നിവേദനവും സമർപ്പിക്കും. ആവശ്യമെങ്കിൽ നിയമനടപടി സ്വീകരിക്കും.

സംസ്ഥാനങ്ങൾ ക്ഷേത്രങ്ങളെ നിയന്ത്രണത്തിലാക്കുന്നത് ഭരണഘടനാ ലംഘനമാണ്. ക്ഷേത്രഭരണം സർക്കാറുകളുടെ ചുമതലയല്ലെന്ന് കോടതികൾ പലവട്ടം പറഞ്ഞതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആന്ധ്രപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ പ്രസാദമുണ്ടാക്കാൻ മൃഗക്കൊഴുപ്പ് ചേർത്തുവെന്ന ആരോപണം ആദ്യ സംഭവമല്ല. കേരളത്തിലെ ശബരിമല ക്ഷേത്രത്തിലും നേരത്തേ പരാതി ഉയർന്നിരുന്നു. സംസ്ഥാന സർക്കാറുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിൽ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/vishwa-hindu-parishad-wants-temple-administration-to-be-returned-to-hindus.html/feed 0
ആർഎസ്എസിനെ തള്ളി ബിജെപി; ഭരണം നഷ്ടമാകുമെന്ന് ഉറപ്പായതോടെ ഭിന്നത രൂക്ഷം https://www.chandrikadaily.com/1bjp-rejects-rss-as-it-is-certain-that-the-administration-will-be-lost-the-division-is-intense.html https://www.chandrikadaily.com/1bjp-rejects-rss-as-it-is-certain-that-the-administration-will-be-lost-the-division-is-intense.html#respond Sun, 19 May 2024 05:08:44 +0000 https://www.chandrikadaily.com/?p=298089 ബിജെപിക്ക് ആര്‍എസ്എസിനെ കൂടിയേതീരൂ എന്ന കാലം കഴിഞ്ഞെന്ന ജെ.പി. നദ്ദയുടെ പ്രസ്താവന ആര്‍എസുമായുള്ള ബിജെപിയുടെ അകല്‍ച്ചയും തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതിനാലുള്ള രാഷ്ട്രീയ നീക്കവുമായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപി- ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും ആര്‍എസ്എസിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നുമുള്ള ആര്‍എസ്എസ് വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ബിജെപി അധ്യക്ഷന്റെ മറുപടി. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോഹന്‍ ഭാഗവതിനെ കാഴ്ചക്കാരനാക്കി മോദി കര്‍മ്മി സ്ഥാനം ഏറ്റെടുത്തതോടെ അകല്‍ച്ച പരസ്യമായിരുന്നു.

ആര്‍എസ്എസിന്റെ പിന്തുണയില്‍ പ്രവര്‍ത്തിച്ചിരുന്ന ബിജെപി ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തി നേടിയെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറയുമ്പോള്‍ രാഷ്ട്രീയമാനങ്ങള്‍ നിരവധിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പ് നരേന്ദ്ര മോദിയും അമിത് ഷായും ആര്‍എസ്എസ് നേതൃത്വവുമായി പഴയ അടുപ്പം കാത്തുസൂക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് ബിജെപി, ആര്‍എസ്എസ് നയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതായും അതിന്റെ ആശയങ്ങള്‍ നടപ്പാക്കാന്‍ പരിശ്രമിക്കുന്നില്ലെന്നും ആര്‍എസ്എസിനോട് ചേര്‍ന്നുനില്‍ക്കുന്നവരും തീവ്ര ഹിന്ദുത്വവാദികളും വിമര്‍ശിച്ചിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നത് അടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ ആര്‍എസ്എസിന് കടുത്ത എതിര്‍പ്പുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പുറമെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ മോദി കര്‍മ്മിസ്ഥാനം സ്വയം ഏറ്റെടുത്ത മുന്നോട്ടുവന്നപ്പോള്‍ സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് കാഴ്ചക്കാരനായി നോക്കിനിക്കേണ്ടിവന്നതും സംഘത്തെ ചൊടിപ്പിച്ചു. മോദി ആര്‍എസ് എസിനേക്കാളും വളര്‍ന്നുവെന്ന വിലയിരുത്തലും സംഘത്തിനിടയിലുണ്ട്.

എന്നാല്‍ തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പായതോടെയാണ് ഇപ്പോള്‍ ബിജെപി നേതൃത്വം ആര്‍എസ്എസിനെ തിടുക്കത്തില്‍ തള്ളിപ്പറയാനുള്ള പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 400 സീറ്റ് നേടുമെന്ന് പാര്‍ലമെന്റിനകത്തും പുറത്തും അവകാശപ്പെട്ട പ്രധാനമന്ത്രി കഴിഞ്ഞ ദിവസം 400 സീറ്റെന്ന് താന്‍ അവകാശപ്പെട്ടിരുന്നില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

നാലു ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പരാജയം മണത്ത മോദിയും കൂട്ടരും ആര്‍എസ്എസിനെ തള്ളിപ്പറഞ്ഞ് നാല് വോട്ട് നേടാനാകുമോ എന്ന ലക്ഷ്യത്തിലണിപ്പോള്‍. ആര്‍എസ്എസ് ഒരു സാംസ്‌കാരിക സംഘടനയാണെന്ന് നദ്ദ പറയുമ്പോള്‍ അക്കാര്യം തിരിച്ചറിയാന്‍ ബിജെപിയും മോദിയും ഇത്ര വൈകിപ്പോയതെന്തെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശര്‍മ്മയും പോലുള്ള ബിജെപി നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളില്‍ കാശിയിലെയും മഥുരയിലെയും ക്ഷേത്രങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാല്‍ ഈ രണ്ട് ക്ഷേത്രങ്ങളും അജണ്ടയിലില്ലെന്നും നദ്ദ അഭിമുഖത്തില്‍ വ്യക്തമാക്കുമ്പോള്‍ ലക്ഷ്യം മതനിരപേക്ഷ വോട്ടുകളാണെന്ന് വ്യക്തം.

]]>
https://www.chandrikadaily.com/1bjp-rejects-rss-as-it-is-certain-that-the-administration-will-be-lost-the-division-is-intense.html/feed 0
റിയാസ് മൗലവി വധം: പ്രതികളെ രക്ഷിക്കാൻ ഭരണനേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നു-വി.ഡി സതീശൻ https://www.chandrikadaily.com/riyaz-maulvi-murder-conspiracy-took-place-with-the-knowledge-of-the-administration-to-save-the-accused-vd-satheesan.html https://www.chandrikadaily.com/riyaz-maulvi-murder-conspiracy-took-place-with-the-knowledge-of-the-administration-to-save-the-accused-vd-satheesan.html#respond Sun, 31 Mar 2024 10:43:55 +0000 https://www.chandrikadaily.com/?p=294156 കാസർകോട് റിയാസ് മൗലവി വധക്കേസിൽ ആർ.എസ്.എസുകാരായ പ്രതികളെ രക്ഷിക്കാൻ ഭരണനേതൃത്വത്തിന്റെ അറിവോടെ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.

ഒരു സംഘർഷത്തിലും പെടാത്ത നിഷ്‌കളങ്കനായ ഒരാളെ കൊലപ്പെടുത്തിയ കേസാണ്. പ്രതികൾ ആർ.എസ്.എസുകാരാണെന്ന് തെളെയിക്കാൻ ഹാജരാക്കിയ ഏഴ് സാക്ഷികളിൽ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. ആർ.എസ്.എസുകാരെ രക്ഷിക്കാനുള്ള ഒത്തുകളിയാണ് ഇവിടെ നടന്നത്.

വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ഡി.വൈ.എഫ്.ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിക്കുകയായിരുന്നു. അതിന് സമാനമായ നീക്കമാണ് റിയാസ് മൗലവി വധക്കേസിലും നടന്നത്. ഡി.എൻ.എ ടെസ്റ്റ് പോലും നടത്തിയിട്ടില്ലെന്നാണ് ജഡ്ജ്‌മെന്റിൽ പറയുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

]]>
https://www.chandrikadaily.com/riyaz-maulvi-murder-conspiracy-took-place-with-the-knowledge-of-the-administration-to-save-the-accused-vd-satheesan.html/feed 0
സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്; ഭരണം യു.ഡി.എഫിന് https://www.chandrikadaily.com/state-agricultural-rural-development-bank-administration-to-udf.html https://www.chandrikadaily.com/state-agricultural-rural-development-bank-administration-to-udf.html#respond Mon, 14 Aug 2023 16:34:58 +0000 https://www.chandrikadaily.com/?p=269848 സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ അഡ്മിനിസ്റ്റര്‍ ഭരണത്തിന് വിരാമമിട്ട് യു.ഡി.എഫ് പാനല്‍ വിജയിച്ചു. നേരത്തെ പൊതുയോഗത്തില്‍ അവിശ്വാസം കൊണ്ടുവന്ന് നിലവിലുണ്ടായിരുന്ന യു.ഡി.എഫ് ഭരണത്തെ പുറത്താക്കി അഡ്മിനിസ്റ്റര്‍ ഭരണം തുടരുകയായിരുന്നു.

ഒന്നര വര്‍ഷത്തിന് ശേഷം അഡ്മിനിസ്റ്റര്‍ ഭരണത്തിനെതിരെ യു.ഡി.എഫ് നേതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നേതാക്കളായ ശിവദാസന്‍ നായരും സി കെ ഷാജിമോഹനും നല്‍കിയ കേസിന്റെ അടിസ്ഥാനത്തില്‍ കോടതി 2023 മെയ് അഞ്ചിനകം തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ നോമിനേഷനും വോട്ടും തള്ളാന്‍ ശ്രമം നടത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തര്‍ക്കമുളള രണ്ട് വോട്ടുകള്‍ പ്രത്യേക ബോക്‌സില്‍ സൂക്ഷിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പിന്നീട് സികെ ഷാജിമോഹന്‍ നല്‍കിയ മറ്റൊരു കേസില്‍ പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വോട്ട് എണ്ണിതിട്ടപ്പെടുത്തി ഫലം പ്രഖ്യാപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ഇന്ന് 11 മണിക്കായിരുന്നു വോട്ട് എണ്ണിയത്. രണ്ട് വോട്ടും യു.ഡി.എഫ് പാനലിന് അനുകൂലമാവുകയായിരുന്നു. 36 നെതിരെ 38 വോട്ടുകള്‍ നേടിയായിരുന്നു യു.ഡി.എഫ് ഭരണം തിരിച്ച് പിടിച്ചത്. കൗണ്ടിംഗ് നടത്തി ഫലം പ്രഖ്യാപിക്കാന്‍ കോടതി വിധിയുണ്ടായിട്ടും റിട്ടേണിംഗ് ഓഫീസര്‍ അതിന് തയ്യാറായില്ലെന്ന് യുഡിഎഫ് ആരോപിച്ചു. റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കാനാണ് തീരുമാനം.

യു.ഡി.എഫ് പാനലില്‍ നിന്ന് ഭരണ സമിതിയിലേക്ക് ശിവദാസന്‍ നായര്‍, സി കെ ഷാജി മോഹന്‍, എ നീലകണ്ഠന്‍, ടി.എ നവാസ്, റോയി.കെ പൗലോസ്, എസ് മുരളിധരന്‍ നായര്‍, ഫില്‍സണ്‍മാത്യുസ്, ടി.എം കൃഷ്ണന്‍, എസ്.കെ അനന്തകൃഷ്ണന്‍, വി.പി അബ്ദുറഹിമാന്‍, ആവോലം രാധാകൃഷ്ണന്‍, മേഴ്‌സി സാമുവല്‍, ഷീല ഒ ആര്‍, പി.കെ രവി എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.

]]>
https://www.chandrikadaily.com/state-agricultural-rural-development-bank-administration-to-udf.html/feed 0
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നേടും; 127 സീറ്റുകള്‍ വരെ കിട്ടുമെന്ന് എബിപി -സിവോട്ടര്‍ സര്‍വേ https://www.chandrikadaily.com/karnatakacongress.html https://www.chandrikadaily.com/karnatakacongress.html#respond Wed, 29 Mar 2023 16:20:51 +0000 https://www.chandrikadaily.com/?p=245232 കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ആഴ്ചകള്‍ മാത്രം അവശേഷിക്കേ, കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. 115 മുതല്‍ 127 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണ് സര്‍വേയില്‍ പറയുന്നത്.

നിലവില്‍ ഭരണത്തിലുള്ള ബി.ജെ.പി 68 മുതല്‍ 80 സീറ്റുകളിലേക്ക് ചുരുങ്ങും. കര്‍ണാടകയിലെ മറ്റൊരു പ്രബല പാര്‍ട്ടിയായ ജെ.ഡി.എസ് 23 മുതല്‍ 35 സീറ്റുകള്‍ വരെ നേടാമെന്നും സര്‍വേ. സര്‍വേയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നേതാവ് സിന്ധരാമയ്യയുടെ പേരാണ് കൂടുതല്‍ പേരും ഉയര്‍ത്തിക്കാട്ടിയത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 39.1 ശതമാനം പേര്‍ സിന്ധരാമയ്യെ അനുകൂലിച്ചതായി സര്‍വേ.

 

]]>
https://www.chandrikadaily.com/karnatakacongress.html/feed 0