<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Adv. PMA Salaam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/adv-pma-salaam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 May 2025 11:16:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Adv. PMA Salaam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എയ്ഡഡ് മേഖലയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണം; പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/reservation-should-be-allowed-for-obc-students-in-aided-sector-pm-salaam.html</link>
					<comments>https://www.chandrikadaily.com/reservation-should-be-allowed-for-obc-students-in-aided-sector-pm-salaam.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 13 May 2025 11:16:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Adv. PMA Salaam]]></category>
		<category><![CDATA[news]]></category>
		<category><![CDATA[reservation]]></category>
		<category><![CDATA[Students]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341180</guid>

					<description><![CDATA[നിരവധി ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്.]]></description>
										<content:encoded><![CDATA[<p>എയ്ഡഡ് മേഖലയില്&#x200d; ഒ.ബി.സി വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് സംവരണം അനുവദിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്ലസ് വണ്&#x200d; സീറ്റുകള്&#x200d; ഭൂരിപക്ഷവും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. എന്നാല്&#x200d; ഈ സ്ഥാപനങ്ങളില്&#x200d; ഒ.ബി.സി വിഭാഗം വിദ്യാര്&#x200d;ഥികള്&#x200d;ക്ക് പ്രവേശനത്തില്&#x200d; സംവരണം അനുവദിക്കുന്നില്ല. ഇത് കാരണം നിരവധി ഒ ബി സി വിഭാഗം വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ഇഷ്ടപ്പെട്ട സയന്&#x200d;സ് വിഷയങ്ങള്&#x200d;ക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്. സംവരണം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; കെ പി സി ആര്&#x200d; പ്രകാരമുള്ള ഫീസാനുകൂല്യങ്ങള്&#x200d; അനുവദിക്കാന്&#x200d; പാടില്ല എന്ന വ്യവസ്ഥയുണ്ട്. എന്നിട്ടും നിയമവിരുദ്ധമായി അവിടെ ഈ ആനുകൂല്യങ്ങള്&#x200d; അനുവദിക്കുന്നുണ്ട്.- പി.എം.എ സലാം പറഞ്ഞു.</p>
<p>എയ്ഡഡ് സ്ഥാപനങ്ങളിലും ഒ ബി സി വിഭാഗത്തിന് പ്രവേശനത്തില്&#x200d; സംവരണം അനുവദിക്കണമെന്നും നിരവധി നിവേദനങ്ങള്&#x200d; സര്&#x200d;ക്കാരുകള്&#x200d;ക്കു മുമ്പില്&#x200d; ഉണ്ട്. അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. പിന്നോക്ക സമുദായ സംഘടനകളും നേതാക്കളും വിദ്യാര്&#x200d;ത്ഥികളും രക്ഷകര്&#x200d;ത്താക്കളും ഈ പ്രശ്നത്തെ ഗൗരവപൂര്&#x200d;വ്വം കാണുകയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്&#x200d; പിന്നോക്ക വിഭാഗ (ഓ ബി സി) വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പ്രവേശനത്തില്&#x200d; അടിയന്തിരമായി സംവരണം ഉറപ്പാക്കുന്നതിനായി നടപടികള്&#x200d; സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.- അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/reservation-should-be-allowed-for-obc-students-in-aided-sector-pm-salaam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിണറായി ഭരണത്തില്&#x200d; കേരളം ലഹരി ഹബ്ബായി മാറി;  പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/1kerala-became-drug-hub-during-pinarayi-rule-pma-salaam.html</link>
					<comments>https://www.chandrikadaily.com/1kerala-became-drug-hub-during-pinarayi-rule-pma-salaam.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Mar 2025 13:59:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Adv. PMA Salaam]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333224</guid>

					<description><![CDATA[സഹപാഠിയെ നഞ്ചക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതികള്&#x200d;ക്ക് പരീക്ഷയെഴുതാന്&#x200d; പൊലീസ് പടയെ നിയോഗിച്ച പിണറായി ഗവണ്&#x200d;മെന്റ് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്&#x200d;കുന്നതെന്നും പി.എം.എ സലാം കൂട്ടിച്ചേര്&#x200d;ത്തു]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : പിണറായി വിജയന്റെ ഭരണകാലത്ത് കേരളം ലഹരി മാഫിയയുടെ ഹബ്ബായി മാറിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. ലഹരി മാഫിയ: ഉറക്കം നടിക്കുന്ന സര്&#x200d;ക്കാറിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച നൈറ്റ് അലര്&#x200d;ട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>പട്ടാപ്പകല്&#x200d; സഹപാഠിയെ നഞ്ചക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതികള്&#x200d;ക്ക് പരീക്ഷയെഴുതാന്&#x200d; പൊലീസ് പടയെ നിയോഗിച്ച പിണറായി ഗവണ്&#x200d;മെന്റ് എന്ത് സന്ദേശമാണ് സമൂഹത്തിന് നല്&#x200d;കുന്നതെന്നും പി.എം.എ സലാം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ലഹരി സംബന്ധമായ കുറ്റകൃത്യങ്ങളില്&#x200d; കഠിനശിക്ഷ പ്രാവര്&#x200d;ത്തികമാക്കുന്ന രാജ്യങ്ങളില്&#x200d; കുറ്റകൃത്യങ്ങള്&#x200d; കുറഞ്ഞ് വരികയാണെന്ന് കണക്കുകള്&#x200d; വ്യക്തമാക്കുന്നു. എന്നാല്&#x200d; ലഹരി മാഫിയക്ക് തഴച്ച് വളരാനുള്ള വിധത്തില്&#x200d; മദ്യനയത്തില്&#x200d; പോലും മായം കലര്&#x200d;ത്തിയ പിണറായി സര്&#x200d;ക്കാറിന് ലഹരി കേരളത്തെ കീഴടക്കിയ ഉത്തരവാദിത്തത്തില്&#x200d; നിന്നും ഒഴിഞ്ഞ് മാറാനാവില്ലെന്നും പി.എം.എ സലാം കുറ്റപ്പെടുത്തി. എന്നാല്&#x200d; ഭരണകൂടത്തിന്റെ ഇത്തരം നയങ്ങള്&#x200d;ക്കെതിരെ ശക്തമായ യുവരോഷമുയര്&#x200d;ത്തി ലഹരിയെ പ്രതിരോധിക്കാന്&#x200d; മുസ്ലിം യൂത്ത് ലീഗ് തയ്യാറാണെന്നുള്ളത് പ്രതീക്ഷക്ക് വക നല്&#x200d;കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ലഹരി മുക്ത ക്യാമ്പയിന്&#x200d; സന്ദേശവും ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണവും നിര്&#x200d;വഹിച്ചു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d; അധ്യക്ഷത വഹിച്ചു. ജനറല്&#x200d; സെക്രട്ടറി ടി മൊയ്തീന്&#x200d; കോയ സ്വാഗതവും ട്രഷറര്&#x200d; കെ എം എ റഷീദ് നന്ദിയും പറഞ്ഞു.</p>
<p>ഡോ എം കെ മുനീര്&#x200d; എം.എല്&#x200d;.എ, മുസ്ലിം ലീഗ് ജില്ലാ ജനറല്&#x200d; സെക്രട്ടറി ടി.ടി ഇസ്മായില്&#x200d;, മലയമ്മ അബൂബക്കര്&#x200d; ഫൈസി, അഫീഫ് കുറ്റ്യാടി, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്&#x200d;, ആഷിക് ചെലവൂര്&#x200d;, സംസ്ഥാന ഭാരവാഹികളായ ടി.പി.എം ജിഷാന്&#x200d;, ഫാത്തിമ തഹലിയ തുടങ്ങിയവര്&#x200d; പ്രസംഗിച്ചു. കോഴിക്കോട് ലീഗ് ഹൗസ് പരിസരത്ത് നിന്നും ആരംഭിച്ച റാലി കടപ്പുറത്ത് സമാപിച്ചു. സി ജാഫര്&#x200d; സാദിഖ്, എ ഷിജിത്ത് ഖാന്&#x200d;, റഫീക്ക് കൂടത്തായി, ഷഫീക്ക് അരക്കിണര്&#x200d;, സയ്യിദലി തങ്ങള്&#x200d;, എം പി ഷാജഹാന്&#x200d;, എം ടി സൈദ് ഫസല്&#x200d;, എസ് വി ഷൗലീക്ക്, ശുഐബ് കുന്നത്ത്, സമദ് നടേരി, സിറാജ് ചിറ്റേടത്ത്, ഒ എം നൗഷാദ്, കെ പി സുനീര്&#x200d;,വി അബ്ദുല്&#x200d; ജലീല്&#x200d;, കെ എം ഹംസ, ഇ ഹാരിസ്, അന്&#x200d;സീര്&#x200d; പനോളി, മന്&#x200d;സൂര്&#x200d; ഇടവലത്ത്, സി എ നൗഫല്&#x200d;,സിറാജ് പി സി, ശിഹാബ് കന്നാട്ടി, കെ കെ റിയാസ്, ഫാസില്&#x200d; നടേരി, പി എച്ച് ഷമീര്&#x200d;, സി കെ ഷക്കീര്&#x200d;, വി പി എ ജലീല്&#x200d;, ഷംസീര്&#x200d; പോത്താറ്റില്&#x200d;, ഒ കെ ഇസ്മായില്&#x200d;, എം നസീഫ്, ഐ സല്&#x200d;മാന്&#x200d;, കെ കുഞ്ഞിമരക്കാര്&#x200d;, മന്&#x200d;സൂര്&#x200d; കെ വി, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പില്&#x200d;, സലാം ചേളന്നൂര്&#x200d;, നിസാര്&#x200d; പറമ്പില്&#x200d;, അന്&#x200d;വര്&#x200d; ഷാഫി, അനീസ് തോട്ടുങ്ങല്&#x200d;, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ് തുടങ്ങിയവര്&#x200d; റാലിക്ക് നേതൃത്വം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1kerala-became-drug-hub-during-pinarayi-rule-pma-salaam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരിയ ഇരട്ടക്കൊല കേസിലെ വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; പി.എം.എ സലാം</title>
		<link>https://www.chandrikadaily.com/the-verdict-in-the-periya-double-murder-case-is-a-blow-to-cpms-politics-of-terror.html</link>
					<comments>https://www.chandrikadaily.com/the-verdict-in-the-periya-double-murder-case-is-a-blow-to-cpms-politics-of-terror.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 28 Dec 2024 14:34:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Adv. PMA Salaam]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323661</guid>

					<description><![CDATA[പ്രതികള്&#x200d;ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്&#x200d;ക്കാര്&#x200d; പരമാവധി ശ്രമിച്ചു]]></description>
										<content:encoded><![CDATA[<p>പെരിയ ഇരട്ടക്കൊല കേസില്&#x200d; മുന്&#x200d; എം.എല്&#x200d;.എ ഉള്&#x200d;പ്പെടെ 14 പേര്&#x200d; കുറ്റക്കാര്&#x200d; ആണെന്ന് കണ്ടെത്തിയ കോടതി വിധി സി.പി.എമ്മിന്റെ ഭീകര രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി.എം.എ സലാം പറഞ്ഞു. പ്രതികള്&#x200d;ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാതിരിക്കാനും അന്വേഷണം മുടക്കാനും സര്&#x200d;ക്കാര്&#x200d; പരമാവധി ശ്രമിച്ചു. സുപ്രീംകോടതി അഭിഭാഷകരെ പോലും വിളിച്ചു വരുത്തി പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കോടികള്&#x200d; ചെലവഴിച്ചു.</p>
<p>ഉന്നത നേതാക്കളുടെ അറിവോടെയാണ് കൊലപാതകവും പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടന്നത്. മുന്&#x200d; എംഎല്&#x200d;എയും പാര്&#x200d;ട്ടിയുടെ ഏരിയ കമ്മിറ്റി അംഗവുമെല്ലാം കൊലപാതകത്തില്&#x200d; പങ്കാളിത്തം വഹിച്ചു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. സിപിഎമ്മിന്റെ ഉദുമ മുന്&#x200d; എംഎല്&#x200d;എ കെ.വി.കുഞ്ഞിരാമനും, പാക്കം മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി രാഘവന്&#x200d; വെളുത്തോളിയും കുറ്റക്കാര്&#x200d; ആണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്.</p>
<p>സിപിഎമ്മിന് ഈ കൊലപാതകത്തിലുള്ള പങ്ക് പകല്&#x200d;പോലെ വ്യക്തമാകുന്ന കോടതിവിധിയാണ് വന്നിരിക്കുന്നത്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാനും ജനങ്ങളോട് മാപ്പ് പറയാനും ഇനിയെങ്കിലും പാര്&#x200d;ട്ടി തയ്യാറാകണം. &#8216;ഞങ്ങളോട് കളിച്ചാല്&#x200d; ഷുക്കൂറിന്റെ ഗതി വരു&#8217;മെന്ന് ഒരു സി.പി.എം നേതാവ് പ്രസംഗിച്ചത് കഴിഞ്ഞ ദിവസമാണ്. ചോരക്കളി അവസാനിപ്പിക്കാന്&#x200d; സി.പി.എം ഒരുക്കമല്ലെന്ന് തെളിയിക്കുന്ന സംഭവമാണിതെന്നും പി.എം.എ സലാം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-verdict-in-the-periya-double-murder-case-is-a-blow-to-cpms-politics-of-terror.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
