Advertisement – Chandrika Daily https://www.chandrikadaily.com Wed, 05 Feb 2025 17:07:06 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Advertisement – Chandrika Daily https://www.chandrikadaily.com 32 32 തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യം: ബാബാ രാംദേവ് ഹാജരാവണം https://www.chandrikadaily.com/misleading-advertisement-baba-ramdev-to-appear.html https://www.chandrikadaily.com/misleading-advertisement-baba-ramdev-to-appear.html#respond Wed, 05 Feb 2025 17:07:06 +0000 https://www.chandrikadaily.com/?p=328840 പതഞ്ജലി ഉല്‍പന്നങ്ങളുടെ പേരില്‍ നിയമവിരുദ്ധമായി പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ബുധനാഴ്ച പരിഗണിച്ച് 2025 മേയ് ആറിന് മാറ്റി.

ബാബാ രാംദേവ് ഹാജരാവാനും നിര്‍ദേശം. അതേസമയം ബുധനാഴ്ച പ്രതിക്ക് വേണ്ടി അഭിഭാഷകന്‍ ഹാജരായി അവധിയപേക്ഷ നല്‍കി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രദര്‍ശിപ്പിച്ച കേസില്‍ ബാബാ രാംദേവ് രണ്ടും ആചാര്യ ബാലകൃഷ്ണ മൂന്നും പ്രതികളാണ്. ഒന്നാം പ്രതി പതഞ്ജലി ഗ്രൂപ്പിന്റെ മരുന്ന് നിര്‍മാണ കമ്പനിയായ ദിവ്യ ഫാര്‍മസിയാണ്.

ഡ്രഗ്സ് ആന്‍ഡ് മാജിക് റമഡീസ് (ഒബ്ജക്ഷനബിള്‍ അഡൈ്വര്‍ടൈസ്മെന്റ്) നിയമമനുസരിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന പരസ്യങ്ങള്‍ കൊടുത്തതിന് ഡ്രഗ് കണ്‍ട്രോള്‍ വിഭാഗമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ എടുത്ത 29 കേസുകളില്‍ കോഴിക്കോട് എഡിഷനിലെ പത്രത്തില്‍ വന്നത് സംബന്ധിച്ചാണ് കേസ്.

 

]]>
https://www.chandrikadaily.com/misleading-advertisement-baba-ramdev-to-appear.html/feed 0
മെറ്റയില്‍ ഒരാഴ്ച പരസ്യത്തിനായി ബിജെപി ചെലവിട്ടത് 23 ലക്ഷം രൂപ https://www.chandrikadaily.com/bjp-spent-23-lakh-rupees-for-one-week-advertisement-in-meta.html https://www.chandrikadaily.com/bjp-spent-23-lakh-rupees-for-one-week-advertisement-in-meta.html#respond Sun, 31 Mar 2024 08:29:30 +0000 https://www.chandrikadaily.com/?p=294136 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പരസ്യത്തിനായി ലക്ഷങ്ങള്‍ ചെലവിട്ട് ബിജെപി. മാര്‍ച്ച് 17 മുതല്‍ 23 വരെയുള്ള കാലയളവില്‍ മെറ്റ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും അനുകൂല പരസ്യത്തിനായി ബിജെപി 23 ലക്ഷം രൂപയും ബിജെപിയുമായി ബന്ധമുണ്ടെന്ന് പ്രത്യക്ഷത്തില്‍ വ്യക്തമാക്കാത്ത 7 സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ ബിജെപി അനുകൂല ഉള്ളടക്കം പങ്കുവക്കാനായി 85 ലക്ഷം രൂപയുമാണ് ചിലവിട്ടത്.

മീമുകളായും എഡിറ്റഡ് വിഡിയോകളായും ഉള്ളടക്കം പങ്കുവെക്കുന്ന പ്രമുഖ സാമൂഹ്യമാധ്യമ അക്കൗണ്ടുകളെ ബിജെപി പ്രചരണത്തിനായി കൂട്ടുപിടിച്ചെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ 20 പ്രമുഖ രാഷ്ട്രീയ പരസ്യദാതാക്കള്‍ 1.38 കോടി രൂപയാണ് മെറ്റ പ്ലാറ്റ്ഫോമില്‍ ചെലവിട്ടത്.

രാഷ്ട്രീയ മീമുകള്‍ കൂടുതല്‍ കൈകാര്യം ചെയ്യുന്ന മീമ് എക്സ്പ്രസ് ബിജെപി അനുകൂല പ്രചാരണത്തിനായി മെറ്റയില്‍ ചെലവഴിച്ചത് 28 ലക്ഷം രൂപയാണ്. പശ്ചിമ ബംഗാളിലെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു ഇവര്‍ കൂടുതലും ഉള്ളടക്കം പ്രചരിപ്പിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരെ എഡിറ്റ് ചെയ്ത വിഡിയോ പങ്കുവച്ച ‘മുഡ്ഡേക്കി ബാത്’ എന്ന അക്കൗണ്ട് 20 ലക്ഷമാണ് ബിജെപി അനുകൂല രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്. രാഹുലിനെതിരായ പരസ്യത്തിന് മാത്രം 4 ലക്ഷമാണ് ഈ പേജ് ചെലവഴിച്ചതെന്നാണ് വിവരം. ഈ പേജുകള്‍ കൂടാതെ സിദ്ധ കഷ്മ, അമര്‍ സോനര്‍ ബംഗള, തമിലകം, പൊളിറ്റിക്കല്‍ എക്സറേ, ഭാരത് ടോഡോ ഗാങ് എന്നി പേജുകളും ബിജെപി അനുകൂല പ്രചാരകരായി മാറി ലക്ഷങ്ങള്‍ ചെലവഴിച്ചു. പ്രശ്നമുള്ള ഉള്ളടക്കമായിട്ടും മെറ്റ ഇവ നീക്കം ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇത്തരം പേജുകള്‍ മീമുകള്‍, കാര്‍ട്ടൂണുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉള്ളടക്കങ്ങളിലൂടെ പാര്‍ട്ടി പ്രചരണമാണ് ലക്ഷ്യമെന്ന് തോന്നിക്കാത്ത വിധം തെറ്റിദ്ധാരണ കലര്‍ന്ന വിവരങ്ങള്‍ പങ്കുവച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പേജുകള്‍ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂല ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പ്രതിപക്ഷ നേതാക്കളെ, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവരെ ലക്ഷ്യം വയ്ക്കുന്ന ഉള്ളടക്കമാണ് ഇത്തരത്തില്‍ പങ്കുവച്ചതെന്നാണ് കണ്ടെത്തല്‍.

ബിജെപി സ്വയം ചെലവിട്ടതിന് പുറമെ ആന്ധ്രാപ്രദേശിലെയും ഒഡിഷയിലെയും ബിജെപിയും അതിന്റെ അനുബന്ധ സംഘടനകളും ഈ കാലയളവില്‍ പരസ്യ ചെലവുകള്‍ക്കായി 9 ലക്ഷം രൂപ അനുവദിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് രാഹുല്‍ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിനായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

]]>
https://www.chandrikadaily.com/bjp-spent-23-lakh-rupees-for-one-week-advertisement-in-meta.html/feed 0
പൊതുസ്ഥലത്ത് പരസ്യം പതിച്ചാൽ സ്ഥാനാർഥിക്ക് ചെലവേറും https://www.chandrikadaily.com/if-the-advertisement-is-posted-in-the-public-place-it-will-cost-the-candidate.html https://www.chandrikadaily.com/if-the-advertisement-is-posted-in-the-public-place-it-will-cost-the-candidate.html#respond Sat, 30 Mar 2024 07:07:28 +0000 https://www.chandrikadaily.com/?p=294016 ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊതുസ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് പോസ്റ്ററുകളും മറ്റു പ്രചാരണോപാധികളും പതിച്ചാൽ ഇവ നീക്കാനുള്ള ചെലവും സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു ചെലവ് കണക്കിൽപെടും. ജില്ല തെരഞ്ഞെടുപ്പ് ഓഫീസർ നിശ്ചയിച്ച പ്രകാരം പോസ്റ്ററുകൾ നീക്കിയാൽ(ആന്റി ഡീഫേസ്മെന്റ്) ഒരെണ്ണത്തിന് മൂന്നുരൂപ വീതം സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് ചെലവ് കണക്കിൽ ഉൾപ്പെടുത്തും. ഫ്ലെക്സ് ബോർഡ് നീക്കാൻ ഒരെണ്ണത്തിന് 28 രൂപയാണ് ചെലവ്. ബാനർ നീക്കാൻ ഒരെണ്ണത്തിന് 11 രൂപയും തോരണം നീക്കാൻ മീറ്ററിന് മൂന്നുരൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. ചുവരെഴുത്തു മായ്ക്കാൻ ചതുരശ്രഅടിക്ക് എട്ടുരൂപ എന്ന നിരക്കും കണക്കാക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ചെലവുനിരക്ക് നിശ്ചയിക്കുന്നതിനായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും ഭരണാധികാരിയുമായ കലക്‌ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയകക്ഷി പ്രതിനിധി-ഉദ്യോഗസ്ഥ യോഗത്തിലാണ് നിരക്കുകൾ നിശ്ചയിച്ചത്.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ പൊതുസ്ഥലങ്ങൾ, വൈദ്യുതി പോസ്റ്റുകൾ, സർക്കാർ മന്ദിരങ്ങൾ, ഓഫിസ് വളപ്പ് എന്നിവിടങ്ങളിൽ സ്ഥാനാർഥിയുടെ പ്രചാരണപരസ്യങ്ങൾ സ്ഥാപിക്കുന്നത് മാതൃകാപെരുമാറ്റച്ചട്ടലംഘനമായി കണക്കാക്കി ഇവനീക്കം ചെയ്യും. സ്വകാര്യവ്യക്തികളുടെ വസ്തുവിലും അനുമതിയില്ലാതെ പരസ്യ ബോർഡുകൾ സ്ഥാപിക്കരുത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പ്രചാ രണത്തിന് പരമാവധി ചെലവിടാവുന്ന തുക 95 ലക്ഷമാണ്. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പു പ്രചാരണചെലവ് നിർണയിക്കാനായി 220 ഇനങ്ങൾക്കുള്ള നിരക്കാണ് പ്രഖ്യാപിച്ചത്.

പ്രചാരണത്തിനായി 2000 വാട്ട്സ് മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് ആദ്യദിവസത്തിന് 4000 രൂപയും തുടർന്നുള്ള ഓരോദിവ സത്തിനും 2000 രൂപവച്ചുമാണ് പ്രതിദിന നിരക്ക്. 5000 വാട്ട്സുള്ള മൈക്ക് സിസ്റ്റം ഉപയോഗിക്കുന്നതിന് ആദ്യദിവസം 7000 രൂപ യും പിന്നീടുള്ള ദിവസങ്ങളിൽ 5000 രൂപയു മാണ് നിരക്ക്. 10000 വാട്ട്സിന്റെ ഹൈഎൻഡ് മൈക്ക് സംവിധാനമാണെങ്കിൽ ഇത് ആദ്യദിനം 15000 രൂപയും പിന്നീടുള്ള ദിവസ ങ്ങളിൽ 10000 രൂപയുമാകും.

തുണികൊണ്ടുള്ള ബാനർ ചതുരശ്ര അടിക്ക് 17 രൂപ, ഫ്ലെക്സിനുപകരം ഉപയോഗിക്കുന്ന പരിസ്ഥിതി സൗഹൃദമായ വസ്‌തുക്കൾ/ ക്ലോത്ത് ബാനർ എന്നിവക്ക് ചതുരശ്രഅടിക്ക് 15 രൂപ, കട്ട് ഔട്ട് ചതുരശ്രഅടിക്ക് 30 രൂപ എന്നിങ്ങനെയാണ് നിരക്ക്. തെരഞ്ഞെടുപ്പു പ്രചാരണ ഓഫിസ് നിർമാണത്തിന് ചതുരശ്ര അടിക്ക് 20 രൂപയാണ് നിരക്ക്. പോളിങ് സ്റ്റേ ഷന് സമീപമുള്ള ബൂത്തുകളുടെ നിർമാണ ത്തിന് 250 രൂപയും.

ഹോർഡിങ്ങുകൾ സ്ഥാപിക്കുമ്പോൾ ചതുരശ്ര അടിക്ക് 30 രൂപ എന്ന നിരക്കിൽ കണക്കാക്കും. സമൂഹമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്ക് ഒറ്റയാഴ്‌ച 400 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്ഫോം ഒന്നിന് 100 രൂപ നിരക്കിലും 1000 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്ഫോം ഒന്നിന് 700 രൂപ നിരക്കിലും 40000 പേരിൽ എത്തുന്ന പരസ്യങ്ങൾക്ക് പ്ലാറ്റ്ഫോം ഒന്നിന് 10000 രൂപ നിരക്കി ലുമായിരിക്കും ഈടാക്കുക.

]]>
https://www.chandrikadaily.com/if-the-advertisement-is-posted-in-the-public-place-it-will-cost-the-candidate.html/feed 0
പ്രമുഖ പത്രങ്ങള്‍ക്ക് വാരിക്കോരി പരസ്യം നല്‍കി അദാനി https://www.chandrikadaily.com/news-mubai-updates-adhani-advertisement.html https://www.chandrikadaily.com/news-mubai-updates-adhani-advertisement.html#respond Sun, 29 Jan 2023 13:04:40 +0000 https://www.chandrikadaily.com/?p=235056 മുംബൈ: യുഎസ് ഫോറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച്‌ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് ഉയര്‍ത്തിയ ആരോപണങ്ങള്‍ പിടിച്ചുലച്ചതിന് പിന്നാലെ ഇന്ത്യയിലെ മുന്‍നിര പത്രങ്ങള്‍ക്ക് ഒന്നാം പേജ് പരസ്യം നല്‍കി അദാനി ഗ്രൂപ്പ്. ഗ്രൂപ്പുമായി ബന്ധപ്പെട്ട നെഗറ്റീവ് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുന്ന സാഹചര്യത്തില്‍ കൂടിയാണ് പരസ്യം. ജനുവരി 28ന് പുറത്തിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യന്‍ എക്‌സ്പ്രസ്, നവ്ഭാരത് ടൈംസ്, ദ ഹിന്ദു പത്രങ്ങളുടെ വിവിധ എഡിഷനുകളില്‍ ജാക്കറ്റ് പരസ്യമാണ് അദാനി നല്‍കിയിട്ടുള്ളത്.

അദാനി ഗ്രൂപ്പ് എന്താണ് എന്ന് വിശദീകരിക്കുന്നതാണ് പരസ്യം. രാഷ്ട്രനിര്‍മാണത്തിലാണ് അദാനിയുടെ ശ്രദ്ധയെന്നും ആത്മനിര്‍ഭര്‍ ഭാരതില്‍ നിന്ന് ‘ഭാരത് പര്‍ നിര്‍ഭര്‍ ലോക’ത്തേക്കുള്ള ഇന്ത്യയുടെ യാത്രയ്ക്ക് അദാനി ഇന്ധനമേകുന്നു എന്ന് പരസ്യം പറയുന്നു. വിപണിമൂല്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്ബനിയാണ് അദാനി, ഇന്ത്യയില്‍ സുസ്ഥിര അടിസ്ഥാന സൗകര്യവികസനത്തില്‍ കമ്ബനിയുടെ ട്രാക്ക് റെക്കോഡ് മികച്ചതാണ്- പരസ്യം പറയുന്നു.

]]>
https://www.chandrikadaily.com/news-mubai-updates-adhani-advertisement.html/feed 0
കെഎസ്ആര്‍ടിസിയിലെ പരസ്യങ്ങള്‍ മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കില്ലേ? സുപ്രീം കോടതി https://www.chandrikadaily.com/arent-advertisements-on-ksrtc-distracting-to-other-drivers.html https://www.chandrikadaily.com/arent-advertisements-on-ksrtc-distracting-to-other-drivers.html#respond Thu, 05 Jan 2023 08:11:38 +0000 https://www.chandrikadaily.com/?p=230974 ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസി ബസുകളില്‍ പതിപ്പിക്കുന്ന പരസ്യ പോസ്റ്ററുകള്‍ മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കില്ലേയെന്ന് സുപ്രീം കോടതി. ബസുകളില്‍ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ.എസ്.ആര്‍.ടി.സി. നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അമിത പ്രകാശമുള്ള ലൈറ്റുകളും ബസുകളിലെ കണ്ണാടികളില്‍ പതിപ്പിക്കുന്ന പരസ്യങ്ങളും അതീവ ഗൗരവമേറിയ വിഷയമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ബസുകളില്‍ പരസ്യം പതിക്കുന്നത് സംബന്ധിച്ച പുതിയ സ്‌കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മുപ്പത്ത് വര്‍ഷത്തോളമായി കെഎസ്ആര്‍ടിസിയില്‍ പരസ്യങ്ങള്‍ നല്‍കാറുണ്ടെന്നും ഒമ്പതിനായിരം കോടി രൂപ കടമുള്ള കെ.എസ്.ആര്‍.ടി.സി.ക്ക് പരസ്യവരുമാനം ആശ്വാസകരമാണെന്നും കെഎസ്ആര്‍ടിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

]]>
https://www.chandrikadaily.com/arent-advertisements-on-ksrtc-distracting-to-other-drivers.html/feed 0
സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കാന്‍ മൂന്നംഗ കമ്മറ്റി https://www.chandrikadaily.com/news-kerala-government-advertisments.html https://www.chandrikadaily.com/news-kerala-government-advertisments.html#respond Wed, 21 Dec 2022 09:39:41 +0000 https://www.chandrikadaily.com/?p=227896 തിരുവനന്തപുരം:സര്‍ക്കാര്‍ പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മറ്റി രൂപീകരിക്കും.സുപ്രീംകോടതി വിധിന്യായത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മറ്റി രൂപീകരണം. ചെയര്‍മാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് കമ്മറ്റി.

15 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള, മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍,സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസില്‍ അഡീഷണല്‍ സെക്രട്ടറി റാങ്കില്‍ കുറയാത്ത വ്യക്തി എന്നിവര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ആകാം.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍, വിരമിച്ച ഐ.ആന്റ്.പി.ആര്‍.ഡി ഡയറക്ടര്‍, വിരമിച്ച ഐ.ആന്റ്.പിആര്‍.ഡി അഡീഷണല്‍ ഡയറക്ടര്‍, പതിനഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ള മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് അംഗങ്ങളാകാം.സര്‍ക്കാര്‍. അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണസ്ഥാപനങ്ങള്‍, കോടതികള്‍, കമ്മീഷനുകള്‍ തുടങ്ങിയവര്‍ നല്‍കുന്ന പരസ്യങ്ങളുടെ ഉള്ളടക്കം പരിശോധനാ കമ്മറ്റിയുടെ അധികാര പരിധിയില്‍പ്പെടും. പരസ്യങ്ങളുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വകുപ്പുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. രണ്ട് വര്‍ഷമാണ് കമ്മറ്റിയുടെ പരമാവധി കാലവധി.

 

]]>
https://www.chandrikadaily.com/news-kerala-government-advertisments.html/feed 0
മോദിയുടെ ചിത്രമടങ്ങിയ ബോര്‍ഡിങ് പാസ് പിന്‍വലിച്ച് എയര്‍ ഇന്ത്യ https://www.chandrikadaily.com/air-india-boarding-pass-with-pm-modis-photo-airline-clarifies-amid-questions.html https://www.chandrikadaily.com/air-india-boarding-pass-with-pm-modis-photo-airline-clarifies-amid-questions.html#respond Mon, 25 Mar 2019 16:03:05 +0000 http://www.chandrikadaily.com/?p=122316 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെട്ട ബോര്‍ഡിങ് പാസുകള്‍ പിന്‍വലിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെയും ചിത്രമടങ്ങിയ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ പരസ്യം ആലേഖനം ചെയ്ത ബോര്‍ഡിങ് പാസുകള്‍ വിവാദമായതോടെയാണ് നടപടി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോള്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രമടങ്ങിയ ബോര്‍ഡിങ് പാസ് വിതരണം ചെയ്തതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു.

പഞ്ചാബ് പൊലീസിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് ട്വീറ്റ് ചെയ്തതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ വിതരണം ചെയ്ത് ബോര്‍ഡിങ് പാസിനെതിരെയാണ് ശശികാന്ത് രംഗത്തുവന്നത്. മൂന്നാം കക്ഷി പരസ്യങ്ങളാണ് പാസുകളില്‍ നല്‍കുന്നതെന്നും ജനുവരിയില്‍ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി നടന്ന സമയത്ത് അച്ചടിച്ചവയാണ് ഇപ്പോഴും വിതരണം ചെയ്യുന്നതെന്നും എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ പറഞ്ഞു. ഇത്തരം പരസ്യങ്ങള്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കീഴില്‍ വരുമോയെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ചിത്രമടങ്ങിയ ടിക്കറ്റുകള്‍ റെയില്‍വെ പുറത്തിറക്കിയതും വിവാദമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നു ഇവ പിന്‍വലിച്ചു. നേരത്തെ അച്ചടിച്ച ടിക്കറ്റുകളാണ് വിതരണം ചെയ്തതെന്നാണ് റെയില്‍വെ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ വിശദീകരണം. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയെന്ന പേരിലുള്ള കുറിപ്പ് ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളിലെ എല്ലാ യാത്രക്കാര്‍ക്കും വിതരണം ചെയ്യാന്‍ വ്യോമയാന മന്ത്രാലയം ഫെബ്രുവരിയില്‍ ഉത്തരവിട്ടതും പരാതിക്കിടയാക്കിരുന്നു.

]]>
https://www.chandrikadaily.com/air-india-boarding-pass-with-pm-modis-photo-airline-clarifies-amid-questions.html/feed 0
പരസ്യങ്ങള്‍ക്കായി മോദി ചെലവഴിച്ചത് 3044 കോടി രൂപയെന്ന് മായാവതി https://www.chandrikadaily.com/modi-ads.html https://www.chandrikadaily.com/modi-ads.html#respond Sat, 16 Mar 2019 19:48:42 +0000 http://www.chandrikadaily.com/?p=121396

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യങ്ങള്‍ക്കും മറ്റു പ്രചാരണ പരിപാടികള്‍ക്കുമായി ചെലവഴിച്ചത് 3044 കോടി രൂപ. ബി.എസ്.പി. നേതാവും മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ പഠനത്തിനും ജനങ്ങളുടെ ആരോഗ്യ പരിപാലനത്തിനും ചെലവഴിക്കേണ്ട തുകയാണ് മോദി പ്രചാരണങ്ങള്‍ക്കായി ഉപയോഗിച്ചതെന്നും മായാവതി പറഞ്ഞു. പ്രത്യേകിച്ചും ഉത്തര്‍പ്രദേശിനെ പോലൊരു പിന്നോക്ക സംസ്ഥാനത്തിന് ആ പണം ഏറെ ആവശ്യമായിരുന്നെന്നും അവര്‍ പറഞ്ഞു.
ബി.ജെ.പിക്ക് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനേക്കാള്‍ ആവശ്യമായി തോന്നുന്നത് പരസ്യങ്ങള്‍ ചെയ്ത് ജനങ്ങളെ വശീകരിക്കുകയാണെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.
കല്ലറകളില്‍ നിന്നും പഴയ പ്രേതങ്ങളെ പുറത്തേക്ക് കൊണ്ടുവന്ന് സര്‍ക്കാരിന്റെ തെറ്റുകളെ മറയ്ക്കാന്‍ ശ്രമിക്കുകയാണ് മോദി ചെയ്യുന്നത്. തൊഴിലില്ലായ്മ, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങളില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് മോദിയുടെ ശ്രമം. ഇത് തെരഞ്ഞെടുപ്പില്‍ ഒരു വിഷയമാകാതിരിക്കാനുള്ള ശ്രമമാണത്. ജനങ്ങള്‍ ഈ തട്ടിപ്പില്‍ വീണുപോകരുതെന്നും മായാവതി ട്വീറ്റ് ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/modi-ads.html/feed 0
സര്‍ഫ് എക്‌സല്‍ പരസ്യത്തിന് റെക്കോര്‍ഡ് കാഴ്ചക്കാര്‍, തെറി മാറിക്കിട്ടി വലഞ്ഞ് മൈക്രോസോഫ്റ്റ് എക്‌സല്‍ https://www.chandrikadaily.com/surf-excel-controversy.html https://www.chandrikadaily.com/surf-excel-controversy.html#respond Tue, 12 Mar 2019 14:29:15 +0000 http://www.chandrikadaily.com/?p=121014
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനിയുടെ ഉല്‍പന്നമായ സര്‍ഫ് എക്‌സല്‍ അലക്കുപൊടിയുടെ പരസ്യം പത്ത് മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു. പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്നും വര്‍ഗീയത പ്രചരിപ്പിക്കുകയാണെന്നും ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ സര്‍ഫ് എക്‌സല്‍ ഉല്‍പന്നം ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തെ പ്രമേയമാക്കിയാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. കൂട്ടുകാര്‍ക്കിടയിലേക്ക് ഒരു പെണ്‍കുട്ടി സൈക്കിളില്‍ എത്തുന്നിടത്താണ് പരസ്യം ആരംഭിക്കുന്നത്. തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയുന്നു. കൂട്ടുകാരുടെ കൈവശമുണ്ടായിരുന്ന എല്ലാ ചായവും തീരുമ്പോള്‍ കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുകയും സൈക്കിളില്‍ കയറ്റി പള്ളിയില്‍ എത്തിക്കുകയും ചെയ്യും. പള്ളിക്ക് മുന്നില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാനായി ഇറക്കി വിടുന്ന പെണ്‍കുട്ടിയോട് നിസ്‌കരിച്ച ശേഷം ഹോളി ആഘോഷിക്കാന്‍ വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്.

ഇതാണ് ചില വര്‍ഗീയ ശക്തികളെ ചൊടിപ്പിച്ചത്. സര്‍ഫ് എക്‌സലിന്റെ തന്നെ ഉല്‍പന്നമാണെന്നു വിചാരിച്ച് മൈക്രോസോഫ്റ്റ് എക്‌സലിനു താഴെ പോയി പോലും മുട്ടന്‍ തെറികളെഴുതി വിട്ടാണ് പലരും കലിപ്പടക്കിയത്. എന്നാല്‍ പരസ്യത്തെ പിന്തുണച്ച് വലിയ വിഭാഗം ജനങ്ങളും രംഗത്തെത്തിയിരുന്നു.

]]>
https://www.chandrikadaily.com/surf-excel-controversy.html/feed 0
മുതല്‍ മുടക്കില്‍ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളെ പോലും പിന്തള്ളി ബി.ജെ.പിയുടെ പരസ്യം https://www.chandrikadaily.com/bjp-is-leading-advertising-brand-on-indian-tv.html https://www.chandrikadaily.com/bjp-is-leading-advertising-brand-on-indian-tv.html#respond Sat, 24 Nov 2018 06:12:22 +0000 http://www.chandrikadaily.com/?p=111638 ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പി.ആര്‍ വര്‍ക്ക് കണ്ട് കോര്‍പറേറ്റുകള്‍ പോലും മൂക്കത്ത് വിരല്‍ വെക്കുകയാണിപ്പോള്‍. നൂറുകണക്കിന് കോടി രൂപ നല്‍കി സ്വന്തം ബ്രാന്‍ഡ് കരുപ്പിടിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകളെ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാര്‍ട്ടി പണം കൊടുത്ത് പരസ്യം നല്‍കുന്നതില്‍ മുമ്പിലെത്തി. ഉപഭോക്തൃ ഉത്പന്നങ്ങളുടെ ഭീമന്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെ പോലും പിന്നിലാക്കിയാണ് പത്ര, ചാനലുകളിലൂടെ ബിജെപി പരസ്യം ‘മുന്നേറു’ന്നത്. രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിയോ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ചയോ ഒന്നും നൂറുകണക്കിന് കോടി രൂപ മുടക്കി പരസ്യം നല്‍കാന്‍ ബിജെപിയ്ക്ക് തടസമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെുടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പരസ്യത്തിലൂടെ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.

ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. എല്ലാ ചാനലുകള്‍ക്കും പരസ്യം നല്‍കുന്നതില്‍ മോദിയുടെ പാര്‍ട്ടി ഒന്നാം സ്ഥാനത്താണ്. അതേസമയം കോണ്‍ഗ്രസാകട്ടെ ആദ്യത്തെ പത്ത് സ്ഥാനങ്ങളില്‍ പോലും എത്താനാകാത്തയത്ര പാപ്പരാണ് താനും. ദരിദ്രനാരായണന്‍മാരുടെ നാട്ടില്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് പരസ്യത്തിന് ചെലവഴിക്കാന്‍ നൂറുകണക്കിന് കോടികള്‍ ആര് നല്‍കി എന്ന ചോദ്യം നേരത്തെ മുതല്‍ ഉയര്‍ന്ന വരുന്നതാണ്. തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ, മിസോറാം തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയുളള പ്രത്യേക തെരഞ്ഞെടുപ്പ് പരസ്യങ്ങളാണ് ബിജെപി തുടര്‍ച്ചയായി നല്‍കിയത്. 22099 തവണയാണ് ബിജെപിയുടെ പരസ്യം വിവിധ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. പരസ്യത്തില്‍ കോര്‍പ്പറേറ്റ് സ്ഥാപനമായ നെറ്റ്ഫ്‌ളിക്‌സ് ആണ് രണ്ടാമത്. 12951 തവണയാണ് ഈ പരസ്യം വന്നത്. ട്രിവാഗോ (12795) സന്തൂര്‍ സാന്റല്‍ (1122) ഡെറ്റോള്‍ ലിക്വഡ് സോപ്പ് (9487) ഡെറ്റോള്‍ ടോയിലറ്റ് സോപ്പ് (8633) എന്നിങ്ങനെയാണ് വിവിധ കമ്പനികളുടെ പരസ്യങ്ങള്‍ ടിവികള്‍ കാണിച്ചത്.

]]>
https://www.chandrikadaily.com/bjp-is-leading-advertising-brand-on-indian-tv.html/feed 0