<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>advocate &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/advocate/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 17 May 2025 10:31:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>advocate &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച</title>
		<link>https://www.chandrikadaily.com/young-lawyer-assault-case-verdict-on-bailin-das-bail-plea-on-monday.html</link>
					<comments>https://www.chandrikadaily.com/young-lawyer-assault-case-verdict-on-bailin-das-bail-plea-on-monday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 17 May 2025 10:31:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[court]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341592</guid>

					<description><![CDATA[നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു]]></description>
										<content:encoded><![CDATA[<p>വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്&#x200d; ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്&#x200d;ഡ് ചെയ്തിരുന്നു.</p>
<p>ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.</p>
<p>പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/young-lawyer-assault-case-verdict-on-bailin-das-bail-plea-on-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് അഭിഭാഷകനെ മര്‍ദിച്ച് സിപിഎം പ്രവര്‍ത്തകര്‍</title>
		<link>https://www.chandrikadaily.com/cpm-workers-beat-up-lawyer-in-kozhikode.html</link>
					<comments>https://www.chandrikadaily.com/cpm-workers-beat-up-lawyer-in-kozhikode.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 01 May 2025 04:40:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339642</guid>

					<description><![CDATA[കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ അഭിഭാഷകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. പൊലീസിൽ പരാതി നൽകാൻ വയോധികയെ സഹായിച്ചതിനാണ് മർദനമെന്നാണ് നരിക്കുനി സ്വദേശി അഡ്വ. ആസിഫ് റഹ്മാന്‍റെ ആരോപണം. സിപിഎം പ്രവർത്തകരുടെ അധിക്ഷേപം നേരിട്ട വയോധികക്ക് നിയമോപദേശം നൽകുകയും പരാതി നൽകാൻ സഹായിച്ചതിനും സിപിഎം പ്രവർത്തകർ മർദിച്ചെന്നാണ് അഭിഭാഷകൻ്റെ ആരോപണം. അയൽവാസിയുമായി ബന്ധപ്പെട്ട വഴിത്തർക്കം ഒത്തുതീർപ്പാക്കാൻ നരിക്കുനിയിലെ സിപിഎം ഓഫീസിലേക്ക് വയോധികയെ വിളിച്ചുവരുത്തി അധിക്ഷേപിച്ച സംഭവത്തിലാണ് താൻ ഇടപെട്ടതെന്നും അഭിഭാഷകനായ ആസിഫ് പറയുന്നു. ഇന്നലെ രാത്രി ആസിഫ് ജോലി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ അഭിഭാഷകനെ സിപിഎം പ്രവർത്തകർ മർദിച്ചതായി പരാതി. പൊലീസിൽ പരാതി നൽകാൻ വയോധികയെ സഹായിച്ചതിനാണ് മർദനമെന്നാണ് നരിക്കുനി സ്വദേശി അഡ്വ. ആസിഫ് റഹ്മാന്&#x200d;റെ ആരോപണം. സിപിഎം പ്രവർത്തകരുടെ അധിക്ഷേപം നേരിട്ട വയോധികക്ക് നിയമോപദേശം നൽകുകയും പരാതി നൽകാൻ സഹായിച്ചതിനും സിപിഎം പ്രവർത്തകർ മർദിച്ചെന്നാണ് അഭിഭാഷകൻ്റെ ആരോപണം.</p>
<p>അയൽവാസിയുമായി ബന്ധപ്പെട്ട വഴിത്തർക്കം ഒത്തുതീർപ്പാക്കാൻ നരിക്കുനിയിലെ സിപിഎം ഓഫീസിലേക്ക് വയോധികയെ വിളിച്ചുവരുത്തി അധിക്ഷേപിച്ച സംഭവത്തിലാണ് താൻ ഇടപെട്ടതെന്നും അഭിഭാഷകനായ ആസിഫ് പറയുന്നു. ഇന്നലെ രാത്രി ആസിഫ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകും വഴിയായിരുന്നു ആക്രമണം. പത്തോളം ആളുകൾ ചേർന്നാണ് മർദ്ദിച്ചതെന്നും പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആസിഫ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-workers-beat-up-lawyer-in-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തലതാഴ്ത്തി മാപ്പ് പറഞ്ഞ് വിഡിയോ, പിന്നാലെ ആത്മഹത്യ; മനുവിന്റെ മൃതദേഹം കണ്ടത് ജൂനിയർ അഭിഭാഷകർ</title>
		<link>https://www.chandrikadaily.com/video-of-manu-bowing-his-head-and-apologizing-then-committing-suicide-junior-lawyers-found-manus-body.html</link>
					<comments>https://www.chandrikadaily.com/video-of-manu-bowing-his-head-and-apologizing-then-committing-suicide-junior-lawyers-found-manus-body.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 13 Apr 2025 10:45:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[death]]></category>
		<category><![CDATA[kerala]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337919</guid>

					<description><![CDATA[കൊല്ലം: പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സര്‍ക്കാര്‍ മുന്‍ പ്ലീഡര്‍ പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്. കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്‍ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്‍ എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ [&#8230;]]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കൊല്ലം: പീഡനക്കേസില്&#x200d; ജാമ്യത്തില്&#x200d; ഇറങ്ങിയ സര്&#x200d;ക്കാര്&#x200d; മുന്&#x200d; പ്ലീഡര്&#x200d; പി ജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയരുകയും അവരോട് മാപ്പ് പറയുന്ന വിഡിയോ പുറത്തു വരികയും ചെയ്തിട്ട് അധിക ദിവസമായിരുന്നില്ല. തൊഴുകൈയോടെ, തലതാഴ്ത്തി മാപ്പ് പറയുന്നതാണ് വിഡിയോയിലുണ്ടായിരുന്നത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>കുടുംബത്തോടൊപ്പം യുവതിയുടെ വീട്ടിലെത്തിയാണ് മനു മാപ്പ് പറഞ്ഞത്. വിഡിയോ പുറത്തുവന്നതിന്റെ മാനസിക സംഘര്&#x200d;ഷമാണോ മനുവിന്റെ ആത്മഹത്യയ്ക്കു പിന്നില്&#x200d; എന്നാണ് പൊലീസിന്റെ സംശയം. ഞായറാഴ്ച രാവിലെ മനുവിനെ ഫോണില്&#x200d; ബന്ധപ്പെടാന്&#x200d; ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് ജൂനിയര്&#x200d; അഭിഭാഷകര്&#x200d; വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തിയത്. വിഡിയോ പുറത്തുവന്ന ശേഷം മനു മനോവിഷമത്തില്&#x200d; ആയിരുന്നെന്നാണ് അടുത്ത് ബന്ധമുള്ളവര്&#x200d; പറയുന്നത്.</p>
<p>പീഡനക്കേസിലെ അതിജീവിതയാണ് മുന്&#x200d; ഗവ. പ്ലീഡര്&#x200d; പി ജി മനുവിനെതിരെ പരാതി നല്&#x200d;കിയത്. 2018ല്&#x200d; ഉണ്ടായ ലൈംഗികാതിക്രമക്കേസില്&#x200d; 5 വര്&#x200d;ഷമായിട്ടും നടപടിയാകാതെ വന്നതോടെയാണ് നിയമ സഹായത്തിനായി പൊലീസ് നിര്&#x200d;ദേശപ്രകാരം പരാതിക്കാരി ഗവ. പ്ലീഡറായ പി ജി മനുവിനെ സമീപിച്ചത്. മനുവിന്റെ ആവശ്യപ്രകാരം കടവന്ത്രയിലെ ഓഫിസിലെത്തിയപ്പോള്&#x200d; തന്നെ കടന്ന് പിടിച്ച് ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതി നല്&#x200d;കിയ മൊഴി. ഇതിനു ശേഷം തന്റെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്തതായി യുവതി ആരോപിച്ചു.</p>
<p>രഹസ്യ ഭാഗങ്ങളുടെ ഫോട്ടോ എടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ടായിരുന്നു. മനു അയച്ച വാട്സാപ് ചാറ്റുകള്&#x200d;, ഓഡിയോ സംഭാഷണം എന്നിവ തെളിവായി പൊലീസിനു കൈമാറുക കൂടി ചെയ്തതോടെ മനു കുടുങ്ങുകയായിരുന്നു. ഒടുവില്&#x200d; പൊലീസിനു മുന്നില്&#x200d; മനു കീഴടങ്ങി.</p>
<p>എറണാകുളം പുത്തന്&#x200d;കുരിശ് പൊലീസിനു മുമ്പാകെയായിരുന്നു മനു കീഴടങ്ങിയത്. മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതോടെ ആയിരുന്നു ഇത്. പെണ്&#x200d;കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്&#x200d;ട്ട് പരിശോധിച്ച കോടതി മനു ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/video-of-manu-bowing-his-head-and-apologizing-then-committing-suicide-junior-lawyers-found-manus-body.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ മുന്‍ അഭിഭാഷകന്‍ പി ജി മനു മരിച്ച നിലയില്‍</title>
		<link>https://www.chandrikadaily.com/former-government-lawyer-pg-manu-found-dead.html</link>
					<comments>https://www.chandrikadaily.com/former-government-lawyer-pg-manu-found-dead.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 13 Apr 2025 08:30:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[death]]></category>
		<category><![CDATA[pg manu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337902</guid>

					<description><![CDATA[ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്]]></description>
										<content:encoded><![CDATA[<p>മുന്&#x200d; സര്&#x200d;ക്കാര്&#x200d; അഭിഭാഷകൻ പി ജി മനു മരിച്ച നിലയിൽ. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ബലാത്സംഗക്കേസിൽ ക&#x200d;ര്&#x200d;ശന ഉപാധികളോടെ മാര്&#x200d;ച്ച് അവസാനം മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസില്&#x200d; പ്രോസിക്യൂഷന്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചിരിക്കുകയാണ്. ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്.</p>
<p>2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നൽകാമെന്ന പേരിൽ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.</p>
<p>യുവതി വീട്ടുകാരോട് ആദ്യം പീഡന വിവരം പറഞ്ഞിരുന്നില്ല. പിന്നീട് ഒക്ടോബർ ഒൻപതിനും പത്തിനും പീഡനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി ആലുവ റൂറൽ എസ്പിക്ക് പരാതി നൽകുകയായിരുന്നു. ബലമായി പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതായും യുവതി പൊലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഐ ടി ആക്ട് അടക്കമുള്ള വകുപ്പുകൾ ചുമത്തി പി ജി മനുവിനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/former-government-lawyer-pg-manu-found-dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീണ്ടും അഭിഭാഷക കോട്ടണിഞ്ഞ് അഡ്വ.യു.എ.ലത്തീഫ് എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/adv-u-a-latif-mla-dressed-as-a-lawyer-again.html</link>
					<comments>https://www.chandrikadaily.com/adv-u-a-latif-mla-dressed-as-a-lawyer-again.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 25 Oct 2024 07:35:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[mla]]></category>
		<category><![CDATA[u a latheef]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314880</guid>

					<description><![CDATA[വാദം നടത്തിയത് മഞ്ചേരി നഗരസഭക്കുവേണ്ടി]]></description>
										<content:encoded><![CDATA[<p>മഞ്ചേരി: എം.എല്&#x200d;.എ പദവിക്കിടെ വീണ്ടും അഭിഭാഷക കോട്ടണിഞ്ഞ് അഡ്വ. യു. എ. ലത്തീഫ്. മലപ്പുറത്ത് ചേര്&#x200d;ന്ന ആര്&#x200d;.ടി.എ യോഗത്തിലാണ് മഞ്ചേരി നഗരസഭക്ക് വേണ്ടി എം.എല്&#x200d;.എ വാദിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്&#x200d; നഗരത്തില്&#x200d; നടപ്പിലാക്കിയ ഗതാഗത പരിഷ്‌കാരത്തിനെതിരെ ബസുടമകള്&#x200d; ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉചിതമായ തീരുമാനം കൈകൊള്ളാന്&#x200d; ഹെക്കോടതി ആര്&#x200d;.ടി.എ യോട് നിര്&#x200d;ദേശിച്ചു. ഇതോടെയാണ് മലപ്പുറം കലക്ടറേ റ്റ് കോണ്&#x200d;ഫറന്&#x200d;സ് ഹാളില്&#x200d; ചേര്&#x200d;ന്ന യോഗത്തില്&#x200d; ഇക്കാര്യം പരിഗണിച്ചത്.</p>
<p>കച്ചേരിപ്പടി ഐ.ജി.ബി. ടി ബസ്സ്റ്റാന്റ് സജീവമാക്കുന്നതിനായി ചെയര്&#x200d;പേഴ്‌സന്റെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഗതാഗത പരിഷ്‌കാരം നടപ്പിലാക്കാന്&#x200d; തീരുമാനിച്ചിരുന്നു. മലപ്പുറം, തിരൂര്&#x200d;, പെരിന്തല്&#x200d;മണ്ണ, ആനക്കയം ഭാഗത്ത് നിന്നും മഞ്ചേരിയിലേക്ക് വരുന്നതും തിരിച്ച് ആനക്കയം ഭാഗത്തേക്ക് പോകേണ്ടതുമായ മുഴുവന്&#x200d; ബസുകളും ഇന്ദിരാഗാന്ധി ബസ് ടെര്&#x200d;മിനലില്&#x200d; നിന്ന് ഓപറേറ്റ് ചെയ്യണമെന്നായിരുന്നു പ്രധാന നിര്&#x200d;ദേ ശം. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഗണിച്ചാണ് ഇത്തരത്തിലൊരു പരിഷ്‌കാരം നടപ്പിലാക്കിയതെന്ന് അഡ്വ.യു.എ. ലത്തീഫ് എം.എല്&#x200d;.എ വാദിച്ചു. എ ന്നാല്&#x200d; നഗരത്തിലേക്ക് എത്തുന്ന യാത്രക്കാരെ കച്ചേരിപ്പടിയില്&#x200d; ഇറക്കിവിടുന്നത് പ്രയാസം സൃഷ്ടിക്കുമെന്ന് ബസുടമകള്&#x200d;ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്&#x200d; വാദിച്ചു. ജില്ല കലക്ടര്&#x200d;, ജില്ല പൊലീസ് മേധാവി, ആര്&#x200d;.ടി.ഒ എന്നിവരടങ്ങുന്ന സമിതിക്ക് മുന്നിലാണ് വാഗ്വാദം നടന്നത്. ചെയര്&#x200d;പേഴ്സന്&#x200d; വി.എം.സുബൈദ, വൈസ് ചെയര്&#x200d;മാന്&#x200d; വി.പി. ഫിറോസ്, സ്റ്റാന്റിങ് കൗണ്&#x200d;സില്&#x200d; അഡ്വ. ആര്&#x200d;. രഞ്ജിത്ത് എന്നിവരും പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adv-u-a-latif-mla-dressed-as-a-lawyer-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭിഭാഷകൻ ആളൂരിനെതിരെ പോക്‌സോ കേസ്</title>
		<link>https://www.chandrikadaily.com/pocso-case-against-lawyer-alur.html</link>
					<comments>https://www.chandrikadaily.com/pocso-case-against-lawyer-alur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 24 Feb 2024 12:40:13 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[aloor]]></category>
		<category><![CDATA[pocso case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291306</guid>

					<description><![CDATA[പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയുടെ ശരീരത്തില്&#x200d; ആളൂര്&#x200d; കടന്നു പിടിച്ചു എന്നാണ് പരാതി]]></description>
										<content:encoded><![CDATA[<p>കൊച്ചി: അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെന്&#x200d;ട്രല്&#x200d; പൊലീസാണ് കേസ് രജിസ്റ്റര്&#x200d; ചെയ്തത്. പ്രായപൂര്&#x200d;ത്തിയാകാത്ത പെണ്&#x200d;കുട്ടിയുടെ ശരീരത്തില്&#x200d; ആളൂര്&#x200d; കടന്നു പിടിച്ചു എന്നാണ് പരാതി.</p>
<p>പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ നിലവിൽ ആളൂരിനെതിരെ രണ്ട് കേസുകൾ സെൻട്രൽ പൊലീസിലുണ്ട്.</p>
<p>സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്&#x200d; ഇതിന് മുമ്പ് രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നല്&#x200d;കിയെന്നും അത് തിരികെ ചോദിച്ചപ്പോള്&#x200d; അപമാനിച്ചുവെന്നും ഒരു സ്ത്രീ നല്&#x200d;കിയ പരാതിയിലാണ് രണ്ടാമത്തെ കേസ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pocso-case-against-lawyer-alur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച ഹൈകോടതി മുൻ ഗവ. പ്ലീഡർ കീഴടങ്ങി</title>
		<link>https://www.chandrikadaily.com/the-high-court-tortured-atijeevitha-who-sought-legal-help-former-govt-the-pleader-surrendered.html</link>
					<comments>https://www.chandrikadaily.com/the-high-court-tortured-atijeevitha-who-sought-legal-help-former-govt-the-pleader-surrendered.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 31 Jan 2024 05:14:48 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[court]]></category>
		<category><![CDATA[police]]></category>
		<category><![CDATA[rape case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289272</guid>

					<description><![CDATA[ഇന്നലെ മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പത്തു ദിവസത്തിനകം കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി. മനു പൊലീസിൽ കീഴടങ്ങി. പുത്തൻകുരിശ് ഡിവൈഎസ്പി ഓഫിസിൽ എത്തിയാണ് കീഴടങ്ങിയത്. ഇന്നലെ മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പത്തു ദിവസത്തിനകം കീഴടങ്ങണമെന്ന് നിർദേശിച്ചിരുന്നു.</p>
<p>കഴിഞ്ഞ ഒക്ടോബറിൽ നിയമസഹായം തേടിയെത്തിയ തന്നെ മനു പല തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. താൻ ഉൾപ്പെട്ട മറ്റൊരു കേസിൽ നിയമസഹായം തേടിയാണ് യുവതി അഡ്വ. മനുവിനെ സമീപിച്ചത്. പല തവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും രണ്ടു തവണ ബലാത്സംഗം ചെയ്തെന്നും യുവതി ആരോപിക്കുന്നു. യുവതിയെ പ്രതി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചതിന് തെളിവുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-high-court-tortured-atijeevitha-who-sought-legal-help-former-govt-the-pleader-surrendered.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനീഷ്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നുമുതൽ</title>
		<link>https://www.chandrikadaily.com/crime-branch-investigation-into-anisias-death-from-today.html</link>
					<comments>https://www.chandrikadaily.com/crime-branch-investigation-into-anisias-death-from-today.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 25 Jan 2024 05:10:32 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[CRIME BRANCH]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288820</guid>

					<description><![CDATA[പരവൂര്&#x200d; പൊലീസ് അന്വേഷിച്ച കേസില്&#x200d; കുടുംബം ഉള്&#x200d;പ്പടെ അതൃപ്തി അറിയിച്ചതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്]]></description>
										<content:encoded><![CDATA[<p>കൊല്ലം പരവൂരിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്&#x200d; എസ് അനീഷ്യ ജീവനൊടുക്കിയ കേസില്&#x200d; കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് ഇന്ന് അന്വേഷണം ഏറ്റെടുക്കും. പരവൂര്&#x200d; പൊലീസ് അന്വേഷിച്ച കേസില്&#x200d; കുടുംബം ഉള്&#x200d;പ്പടെ അതൃപ്തി അറിയിച്ചതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. ആരോപണ വിധേയര്&#x200d;ക്കെതിരെ നടപടി എടുക്കാത്തതില്&#x200d; പ്രതിഷേധവും ശക്തമാണ്.</p>
<p>അനീഷ്യയുടെ ശബ്ദ സന്ദേശങ്ങളും 19 പേജുകള്&#x200d; ഉള്ള ഡയറിക്കുറിപ്പ് തുടങ്ങിയ വിശദമായി പരിശോധിച്ച ശേഷമാകും തുടര്&#x200d;നടപടികളിലേക്ക് കടക്കുക. ജനുവരി 21ന് ആണ് അനീഷ്യ ആത്മഹത്യ ചെയ്യുന്നത്.</p>
<p>സമൂഹ മാധ്യമങ്ങളില്&#x200d; വിടവാങ്ങല്&#x200d; കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു അനീഷ്യ ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥനും സഹപ്രവര്&#x200d;ത്തകനും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷ്യയുടേയും കുടുംബത്തിന്റേയും ആരോപണം. ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മര്&#x200d;ദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറി പരവൂര്&#x200d; പൊലീസ് കണ്ടെത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crime-branch-investigation-into-anisias-death-from-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോബിന്&#x200d; ബസിന്റെ അഭിഭാഷകന്&#x200d; ഹൈക്കോടതിയിലേക്ക് പോകവെ കുഴഞ്ഞുവീണു മരിച്ചു</title>
		<link>https://www.chandrikadaily.com/robin-buss-lawyer-collapses-and-dies-on-way-to-high-court.html</link>
					<comments>https://www.chandrikadaily.com/robin-buss-lawyer-collapses-and-dies-on-way-to-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 21 Nov 2023 11:41:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[death]]></category>
		<category><![CDATA[robin bus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283662</guid>

					<description><![CDATA[ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് മരിച്ചത്]]></description>
										<content:encoded><![CDATA[<p>വിവാദമായ റോബിന്&#x200d; ബസിന്റെ അഭിഭാഷകന്&#x200d; ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് അന്തരിച്ചു. ഹൈക്കോടതിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. റോബിന്&#x200d; ബസ് ഉടമ ബേബി ഗിരീഷിന്റെ അഭിഭാഷകന്&#x200d; ദിനേശ് മേനോനാണ് ഹൈക്കോടതിയിലേക്ക് പോകുന്ന വഴിയില്&#x200d; ഹൃദയാഘാതത്തെ തുടര്&#x200d;ന്ന് മരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/robin-buss-lawyer-collapses-and-dies-on-way-to-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രെയിന്&#x200d; യാത്രക്കിടെ ഗുജറാത്ത് ഹൈക്കോടതിയിലെ മലയാളി അഭിഭാഷകയെ കാണാതായി</title>
		<link>https://www.chandrikadaily.com/malayali-lawyer-of-gujarat-high-court-goes-missing-during-train-journey.html</link>
					<comments>https://www.chandrikadaily.com/malayali-lawyer-of-gujarat-high-court-goes-missing-during-train-journey.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 12 Oct 2023 06:51:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[advocate]]></category>
		<category><![CDATA[MISSING]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278959</guid>

					<description><![CDATA[കേസിന്റെ ആവശ്യത്തിനായാണ് ഇവര്&#x200d; മുംബൈയിലേക്ക് പോയതെന്നാണു വിവരം]]></description>
										<content:encoded><![CDATA[<p>ഗുജറാത്തില്&#x200d; മലയാളി അഭിഭാഷകയെ കാണാതായതായി പരാതി. ഗുജറാത്ത് ഹൈക്കോടതി അഭിഭാഷകയായ ഷീജ ഗിരീഷിനെയാണ് കാണാതായത്. തിങ്കളാഴ്ച അഹമ്മദാബാദില്&#x200d; നിന്നും മുംബൈയിലേക്കുള്ള ട്രെയിന്&#x200d; യാത്രയ്ക്കിടെയാണ് ഷീജയെ കാണാതായത്. ഇതേത്തുടര്&#x200d;ന്ന് കുടുംബം പൊലീസില്&#x200d; പരാതി നല്&#x200d;കി.</p>
<p>കേസിന്റെ ആവശ്യത്തിനായാണ് ഇവര്&#x200d; മുംബൈയിലേക്ക് പോയതെന്നാണു വിവരം. തിങ്കളാഴ്ച രാവിലെ 7.10ന് ഗുജറാത്ത് എക്‌സ്പ്രസിലാണ് ഷീജ ഗിരീഷ് നായര്&#x200d; അഹമ്മദാബാദില്&#x200d;നിന്നു മുംബൈയിലേക്കു പോയത്. രണ്ടു പെണ്&#x200d;മക്കളുടെ അമ്മയായ ഷീജ അന്ന് ഉച്ചയ്ക്കു വീട്ടിലേക്കു ഫോണില്&#x200d; ബന്ധപ്പെട്ടിരുന്നു.</p>
<p>വാപി എത്തിയെന്നു പറഞ്ഞാണ് ഏറ്റവും ഒടുവില്&#x200d; വിളിച്ചത്. മൂന്നു മണിക്ക് മുംബൈയില്&#x200d; എത്തിയശേഷം വിളിക്കാമെന്നു പറഞ്ഞാണ് ഫോണ്&#x200d; വച്ചത്. പക്ഷേ പിന്നീട് ഫോണ്&#x200d; വിളിച്ചെങ്കിലും എടുത്തില്ല. രാത്രി ഏഴരയോടെ ഫോണ്&#x200d; സ്വിച്ച് ഓഫ് ആയതായും കുടുംബം പരാതിയില്&#x200d; വ്യക്തമാക്കുന്നു. അഭിഭാഷക മുംബൈയില്&#x200d; എത്തിയിട്ടില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-lawyer-of-gujarat-high-court-goes-missing-during-train-journey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
