<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>against bjp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/against-bjp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 14 Jun 2024 05:24:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>against bjp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഹങ്കാരികളെ രാമന്&#x200d; 240ല്&#x200d; നിര്&#x200d;ത്തി; ബി.ജെ.പിക്കെതിരെ ആർ.എസ്.എസ് നേതാവ്</title>
		<link>https://www.chandrikadaily.com/arrogant-stopped-by-rama-240-rss-leader-against-bjp.html</link>
					<comments>https://www.chandrikadaily.com/arrogant-stopped-by-rama-240-rss-leader-against-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 14 Jun 2024 05:24:16 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against bjp]]></category>
		<category><![CDATA[Arrogant]]></category>
		<category><![CDATA[rss leader]]></category>
		<category><![CDATA[stopped]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300159</guid>

					<description><![CDATA[അഹങ്കാരമാണ് ഭരണകക്ഷിയുടെ മോശം പ്രകടനത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിയില്&#x200d; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ആര്&#x200d;.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്&#x200d;. അഹങ്കാരമാണ് ഭരണകക്ഷിയുടെ മോശം പ്രകടനത്തിന് കാരണമായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജയ്പൂരിനടുത്തുള്ള കനോട്ടയില്&#x200d; നടന്ന ഒരു പരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>&#8221;ഭഗവാനെ ആരാധിക്കുന്നവര്&#x200d; ക്രമേണ അഹങ്കാരികളായി മാറി. ഏറ്റവും വലിയ പാര്&#x200d;ട്ടിയായിരുന്നെങ്കിലും അവരുടെ അഹങ്കാരം മൂലം രാമന്&#x200d; അവരെ 240 സീറ്റില്&#x200d; നിര്&#x200d;ത്തി&#8221; ഇന്ദ്രേഷ് പറഞ്ഞു. കഴിഞ്ഞ രണ്ട് പൊതുതെരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള മാന്ത്രിക സംഖ്യ ഒറ്റക്ക് നേടിയ ബി.ജെ.പി ഇത്തവണ സഖ്യകക്ഷികളുടെ സഹായത്തോടെയാണ് സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചത്. ഇതിനെ പരാമര്&#x200d;ശിച്ചുകൊണ്ടായിരുന്നു ആര്&#x200d;.എസ്.എസ് നേതാവിന്റെ പരിഹാസം. 2014ന് ശേഷമുള്ള പാര്&#x200d;ട്ടിയുടെ ഏറ്റവും മോശം പ്രകടനം കൂടിയായിരുന്നു 2024ലെ തെരഞ്ഞെടുപ്പ്.</p>
<p>ശ്രീരാമ വിരുദ്ധര്&#x200d; എന്ന് ആക്ഷേപിച്ച് ഇന്ദ്രേഷ് കുമാര്&#x200d; ഇന്ത്യ മുന്നണിയെയും വെറുതെ വിട്ടില്ല. പ്രതിപക്ഷ സഖ്യത്തിന്റെ പേരെടുത്ത് പറയാതെ ആയിരുന്നു പരാമര്&#x200d;ശം. &#8216;രാമനില്&#x200d; വിശ്വാസമില്ലാത്തവരെ ഒരുമിച്ച് 234 ല്&#x200d; നിര്&#x200d;ത്തി. ദൈവത്തിന്റെ നീതി സത്യവും ആസ്വാദ്യകരവുമാണ്.&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഇന്ത്യ മുന്നണി 234 സീറ്റുകളാണ് നേടിയത്.</p>
<p>യഥാര്&#x200d;ഥ സേവകന് അഹങ്കാരമുണ്ടാകില്ലെന്നും ആരെയും വേദനിപ്പിക്കാത്ത തരത്തിലാണ് പ്രവര്&#x200d;ത്തിക്കുകയെന്നും ആര്&#x200d;.എസ്.എസ് മേധാവി മോഹന്&#x200d; ഭാഗവത് പറഞ്ഞതിനു ദിവസങ്ങള്&#x200d;ക്ക് ശേഷമാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. രേഷിംബാഗിലെ ഡോ. ഹെഡ്ഗേവാര്&#x200d; സ്മൃതിഭവനില്&#x200d; സംഘടിപ്പിച്ച ആര്&#x200d;.എസ്.എസ്. പരിശീലനപരിപാടിയിലായിരുന്നു ഭാഗവത് ഇങ്ങനെ പറഞ്ഞത്. &#8216;യഥാര്&#x200d;ഥ സേവകന്&#x200d; പ്രവര്&#x200d;ത്തനത്തില്&#x200d; എപ്പോഴും മാന്യതപുലര്&#x200d;ത്തും. അത്തരത്തിലുള്ളവര്&#x200d; അവരുടെ ജോലിചെയ്യുമ്പോള്&#x200d; തന്നെ അതില്&#x200d; അഭിരമിക്കില്ല. താനത് ചെയ്തുവെന്ന് അഹങ്കരിക്കില്ല. അത്തരത്തിലുള്ള ആളുകള്&#x200d; മാത്രമേ സേവകനെന്ന് വിളിക്കപ്പെടാന്&#x200d; യോഗ്യനാകൂ&#8217;, മോഹന്&#x200d; ഭാഗവത് പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പെന്നാല്&#x200d; മത്സരമാണ്, യുദ്ധമല്ല. ഇരുവിഭാഗവും തെരഞ്ഞെടുപ്പിനിടെ പരസ്പരം ആക്ഷേപം ചൊരിഞ്ഞു. അവരുടെ പ്രവൃത്തികളാല്&#x200d; സമൂഹത്തില്&#x200d; ഭിന്നതയുണ്ടാകുമെന്ന് ആരും ചിന്തിച്ചില്ല. ഒരുകാരണവുമില്ലാതെ സംഘപരിവാറിനേയും ഇതിലേക്ക് വലിച്ചിഴച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ അസത്യങ്ങള്&#x200d; പ്രചരിപ്പിച്ചു. ഇതിനാണോ സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടത്? ഇങ്ങനെയെങ്കില്&#x200d; രാജ്യം എങ്ങനെ പ്രവര്&#x200d;ത്തിക്കുമെന്നും അദ്ദേഹം ചോദിച്ചിരുന്നു.</p>
<p>പ്രതിപക്ഷം ശത്രുപക്ഷമല്ല. അവര്&#x200d; ഉന്നയിക്കുന്ന പ്രശ്നങ്ങളും ചര്&#x200d;ച്ച ചെയ്യപ്പെടേണ്ടതാണ്. എങ്ങനെയാണ് പ്രവര്&#x200d;ത്തിക്കേണ്ടതെന്ന് മനസിലാക്കിയാല്&#x200d;, തെരഞ്ഞെടുപ്പില്&#x200d; പാലിക്കേണ്ട മര്യാദകള്&#x200d; താനെ പാലിക്കപ്പെടും. കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; അതുണ്ടായില്ലെന്നും മോഹന്&#x200d; ഭാഗവത് ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട ബി.ജെ.പിക്കെതിരെ കടുത്ത വിമര്&#x200d;ശനവുമായി ആര്&#x200d;.എസ്.എസ് മുഖപത്രമായ ഓര്&#x200d;ഗനൈസറും രംഗത്തെത്തിയിരുന്നു. മോദി പ്രഭാവത്തെയും ചില ദേശീയ നേതാക്കളുടെ സാന്നിധ്യത്തെയും മാത്രം ആശ്രയിച്ച് തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് കരുതിയതില്&#x200d; പാളിച്ചയുണ്ടായി. നേതാക്കള്&#x200d; സാമൂഹികമാധ്യമങ്ങളില്&#x200d; നിറഞ്ഞുനിന്ന് സ്വന്തംലോകത്ത് ഒതുങ്ങി. താഴെത്തട്ടിലെ ജനങ്ങളുടെ ശബ്ദംകേള്&#x200d;ക്കാന്&#x200d; ശ്രമിക്കുന്നില്ല. പാര്&#x200d;ട്ടിക്കായി സ്വയം സമര്&#x200d;പ്പിച്ച മുതിര്&#x200d;ന്നനേതാക്കളെ തഴഞ്ഞ് പുതുതലമുറയിലെ സെല്&#x200d;ഫി കേന്ദ്രിത ആക്ടിവിസ്റ്റുകളെ ഉയര്&#x200d;ത്തിയത് പ്രതികൂല സ്വാധീനമാണുണ്ടാക്കിയതെന്നും ലേഖനങ്ങളില്&#x200d; ആരോപിച്ചിരുന്നു.</p>
<p>മുതിര്&#x200d;ന്ന ആര്&#x200d;.എസ്.എസ്. നേതാവ് രത്തന്&#x200d; ശാരദ എഴുതിയ ലേഖനത്തിലും ഹേമാംഗി സിന്&#x200d;ഹ, സന്തോഷ് കുമാര്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്നെഴുതിയ ലേഖനത്തിലുമാണ് ബി.ജെ.പിയുടെ വീഴ്ചകള്&#x200d; ചൂണ്ടിക്കാട്ടിയത്. മുന്&#x200d; ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആര്&#x200d;.എസ്.എസ്. നേതാവ് രാംമാധവ് തുടങ്ങിയവര്&#x200d; നേരത്തേ തെരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി പാര്&#x200d;ട്ടിയെ വിമര്&#x200d;ശിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arrogant-stopped-by-rama-240-rss-leader-against-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിക്കെതിരെ പടയൊരുക്കം; ഇന്ത്യാസഖ്യത്തിന്റെ റാലി ഇന്ന് റാഞ്ചിയിൽ</title>
		<link>https://www.chandrikadaily.com/preparation-of-war-against-bjp-all-india-rally-in-ranchi-today.html</link>
					<comments>https://www.chandrikadaily.com/preparation-of-war-against-bjp-all-india-rally-in-ranchi-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Apr 2024 04:57:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against bjp]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Preparation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295707</guid>

					<description><![CDATA[.പ്രതിപക്ഷകക്ഷികള്&#x200d;ക്കിടയില്&#x200d; ഐക്യം ദൃഢമാക്കാന്&#x200d; ഇത്തരത്തിലുള്ള പൊതുസമ്മേളനങ്ങള്&#x200d; ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്&#x200d;.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യാസഖ്യത്തിന്റെ റാലി ഇന്ന് ഝാര്&#x200d;ഖണ്ഡിലെ റാഞ്ചിയില്&#x200d; നടക്കും. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെ, കോണ്&#x200d;ഗ്രസ് നേതാക്കളായ രാഹുല്&#x200d; ഗാന്ധി, പ്രിയങ്ക ഗാന്ധി, ശരദ് പവാര്&#x200d; (എന്&#x200d;സിപി), അഖിലേഷ് യാദവ് (എസ്പി), ഉദ്ധവ് താക്കറെ (ശിവസേന), തേജസ്വി യാദവ് (ആര്&#x200d;ജെഡി), എം.കെ.സ്റ്റാലിന്&#x200d; (ഡിഎംകെ), സീതാറാം യച്ചൂരി (സിപിഎം), ഡി.രാജ (സിപിഐ), ദിപാങ്കര്&#x200d; ഭട്ടാചാര്യ (സിപിഐ എംഎല്&#x200d;), അരവിന്ദ് കേജ്രിവാളിന്റെ ഭാര്യ സുനിത (ആംആദ്മിപാര്&#x200d;ട്ടി) തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ടെന്നു ജെഎംഎം നേതാക്കള്&#x200d; അറിയിച്ചു.</p>
<p>പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമത ബാനര്&#x200d;ജിക്കും ക്ഷണമുണ്ടെങ്കിലും പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ജെഎംഎം നേതാവും ജാര്&#x200d;ഖണ്ഡ് മുന്&#x200d; മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തതിനെതിരായുള്ള പ്രതിഷേധ സംഗമം കൂടിയാണ് സമ്മേളനം.</p>
<p>ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റില്&#x200d; പ്രതിഷേധിച്ചു കഴിഞ്ഞ മാസാവസാനം ഡല്&#x200d;ഹി രാംലീലാ മൈതാനത്തായിരുന്നു ആദ്യസമ്മേളനം നടത്തിയത്.പ്രതിപക്ഷകക്ഷികള്&#x200d;ക്കിടയില്&#x200d; ഐക്യം ദൃഢമാക്കാന്&#x200d; ഇത്തരത്തിലുള്ള പൊതുസമ്മേളനങ്ങള്&#x200d; ഗുണം ചെയ്യുമെന്നാണു വിലയിരുത്തല്&#x200d;.</p>
<p>ഹേമന്ത് സോറന്റെ അറസ്റ്റില്&#x200d; ജാര്&#x200d;ഖണ്ഡിലെ ഗോത്ര വിഭാഗങ്ങള്&#x200d;ക്കിടയിലുണ്ടായ അമര്&#x200d;ഷത്തെ ബിജെപിക്കെതിരായ ആയുധമാക്കാനും ലക്ഷ്യമിട്ടാണ് നേതാക്കള്&#x200d; റാഞ്ചിയിലേക്കെത്തുന്നത്. മേയ് 13 മുതല്&#x200d; ജൂണ്&#x200d; 1 വരെ 4 ഘട്ടങ്ങളിലായാണു ജാര്&#x200d;ഖണ്ഡില്&#x200d; തിരഞ്ഞെടുപ്പ്. ഇന്നലെ, യുപിയിലെ അംറോഹയിലെ കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ഥി ഡാനിഷ് അലിക്കു വേണ്ടി രാഹുല്&#x200d; ഗാന്ധിയും സമാജ്വാദി പാര്&#x200d;ട്ടി നേതാവ് അഖിലേഷ് യാദവും ഒരുമിച്ചു പ്രചാരണം നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/preparation-of-war-against-bjp-all-india-rally-in-ranchi-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
