<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>against cpm &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/against-cpm/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Jun 2024 06:52:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>against cpm &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബലിപെരുന്നാളിനെതിരെ പരാമര്&#x200d;ശം; സി.പി.എം ലോക്കല്&#x200d; സെക്രട്ടറിക്കെതിരെ നടപടി</title>
		<link>https://www.chandrikadaily.com/a-reference-to-baliperunnal-action-against-cpm-local-secretary.html</link>
					<comments>https://www.chandrikadaily.com/a-reference-to-baliperunnal-action-against-cpm-local-secretary.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 06:52:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[Baliperunnal]]></category>
		<category><![CDATA[eid]]></category>
		<category><![CDATA[local secretary]]></category>
		<category><![CDATA[reference]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300477</guid>

					<description><![CDATA[ഷൈജലിനെതിരെ മുസ്ലിം ലീഗ് താമരശ്ശേരി പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ബലിപെരുന്നാളിനെതിരെ സോഷ്യല്&#x200d; മീഡിയയില്&#x200d; പോസ്റ്റിട്ട സി.പി.എം ലോക്കല്&#x200d; സെക്രട്ടറിയെ പുറത്താക്കി. കോഴിക്കോട് പുതുപ്പാടിയിലെ ലോക്കല്&#x200d; സെക്രട്ടറി ഷൈജലിനെതിരെയാണ് നടപടി. ബലിപെരുന്നാളുമായി ബന്ധപ്പെട്ട് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പിലെ ഷൈജലിന്റെ പരാമര്&#x200d;ശത്തിനെതിരെ വലിയ പ്രതിഷേധമുയര്&#x200d;ന്നിരുന്നു.</p>
<p>പുതുപ്പാടിയിലെ വിവിധ രാഷ്ട്രീയപ്പാര്&#x200d;ട്ടി പ്രതിനിധികളും പഞ്ചായത്ത് മെമ്പര്&#x200d;മാരുമൊക്കെയുള്ള ഗ്രൂപ്പിലാണ് ഷൈജല്&#x200d; വിവാദ പരാമര്&#x200d;ശം നടത്തിയത്. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പറായ വ്യക്തി ബലിപെരുന്നാള്&#x200d; ആശംസ നേര്&#x200d;ന്നുകൊണ്ട് ഇട്ട പോസ്റ്റിന് താഴെയാണ് ഷൈജല്&#x200d; ബലിപെരുന്നാളിനെ വിമര്&#x200d;ശിച്ച് കുറിപ്പിട്ടത്.</p>
<p>ഷൈജലിനെതിരെ മുസ്ലിം ലീഗ് താമരശ്ശേരി പൊലീസില്&#x200d; പരാതി നല്&#x200d;കിയിരുന്നു. മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്തുന്ന പരാമര്&#x200d;ശമാണ് ഷൈജല്&#x200d; നടത്തിയതെന്ന് ആരോപിച്ചാണ് പരാതി. വിവിധ മതസംഘടനകളും ഷൈജലിന്റെ പരാമര്&#x200d;ശത്തിനെതിരെ രംഗത്തുവന്നിരുന്നു. വിവാദമായതോടെ ഷൈജല്&#x200d; ഖേദപ്രകടനം നടത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-reference-to-baliperunnal-action-against-cpm-local-secretary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം രാഷ്ട്രീയ എതിരാളികള്&#x200d;ക്കെതിരെ എന്തും ചെയ്യാന്&#x200d; മടിക്കാത്ത വൃത്തികെട്ട പാര്&#x200d;ട്ടി :വി ഡി സതീശൻ</title>
		<link>https://www.chandrikadaily.com/vdsatheesanagainstcpm.html</link>
					<comments>https://www.chandrikadaily.com/vdsatheesanagainstcpm.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Jul 2023 10:07:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[vdsatheesan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=262502</guid>

					<description><![CDATA[കള്ളപ്പണം കടത്തും കെ.പി.സി.സി അധ്യക്ഷനെ കൊലപ്പെടുത്താന്&#x200d; ഗൂഡാലോചന നടത്തിയെന്നുമുള്ള വെളിപ്പെടുത്തലുകളില്&#x200d; കേസെടുക്കാന്&#x200d; തയാറല്ലെങ്കില്&#x200d; കോണ്&#x200d;ഗ്രസും യു.ഡി.എഫും നിയമനടപടികളുമായി മുന്നോട്ട് പോകും.]]></description>
										<content:encoded><![CDATA[<p>ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററും പിണറായി വിജയന്&#x200d; ഉള്&#x200d;പ്പടെയുള്ള സി.പി.എം നേതാക്കളുടെ സന്തതസഹചാരിയുമായിരുന്ന ജി ശക്തിധരന്റെ സുപ്രധാനമായ രണ്ട് വെളിപ്പെടുത്തലുകളിലും അടിയന്തിരമായി കേസെടുക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു</p>
<p>കള്ളപ്പണം കടത്തും കെ.പി.സി.സി അധ്യക്ഷനെ കൊലപ്പെടുത്താന്&#x200d; ഗൂഡാലോചന നടത്തിയെന്നുമുള്ള വെളിപ്പെടുത്തലുകളില്&#x200d; കേസെടുക്കാന്&#x200d; തയാറല്ലെങ്കില്&#x200d; കോണ്&#x200d;ഗ്രസും യു.ഡി.എഫും നിയമനടപടികളുമായി മുന്നോട്ട് പോകും. ഹീനമായ ആക്രമണമാണ് സി.പി.എം ശക്തിധരനെതിരെ നടത്തുന്നത്. സി.പി.എം ഇതിനൊക്കെ മറുപടി പറയേണ്ടി വരും. എ.കെ.ജി സെന്ററില്&#x200d; ഇരുന്നു കൊണ്ടാണ് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടെ അവര്&#x200d;ക്കെതിരെ പറയുന്ന എല്ലാവരെയും വേട്ടയാടുന്നത്.രാഷ്ട്രീയ എതിരാളികള്&#x200d;ക്കെതിരെ എന്തും ചെയ്യാന്&#x200d; മടിക്കാത്ത വൃത്തികെട്ട പാര്&#x200d;ട്ടിയാണ് സി.പി.എം. സുധാകരനെ കൊല്ലാന്&#x200d; പറ്റാത്തത് കൊണ്ടാണ് ഇപ്പോള്&#x200d; ഇല്ലാതാക്കാന്&#x200d; ശ്രമിക്കുന്നത്. രണ്ട് വെളിപ്പെടുത്തലുകളിലും പ്രതിയാകുമെന്ന് അറിഞ്ഞുകൊണ്ടാണ് ശക്തിധരന്&#x200d; സത്യം പറഞ്ഞിരിക്കുന്നത്. അദ്ദേഹം പറഞ്ഞു.<br />
കൈതോലപ്പായ വെളിപ്പെടുത്തലില്&#x200d; അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിലെ ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങുന്നത്. പരീക്ഷ എഴുതാതെ ഒരുത്തന്&#x200d; പാസായവന്&#x200d; കൊടുത്ത കേസില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകയ്‌ക്കെതിരെ കേസെടുത്തു. പക്ഷെ പരീക്ഷ എഴുതാത്തവനെതിരെ ഇതുവരെ കേസില്ല. ഇരട്ടനീതിയാണ് കേരളത്തില്&#x200d; നടക്കുന്നത്. സുധാകരനെതിരെ വ്യാജ വാര്&#x200d;ത്ത നല്&#x200d;കിയ ദേശാഭിമാനിക്കും അത് ആവര്&#x200d;ത്തിച്ച ഗോവിന്ദനും എതിരെ കേസില്ല. വ്യാജ വാര്&#x200d;ത്തയ്ക്ക് എതിരെ കെ.പി.സി.സി നല്&#x200d;കിയ പരാതിയിലും കേസില്ല. സി.പി.എം സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടേറിയറ്റിനുമൊന്നും ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയെ പോലും ഹൈജാക്ക് ചെയ്യുന്ന ഒരു സംഘം മുഖ്യമന്ത്രിയുടെ ഓഫീസില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ നിഷ്‌ക്രിയനാക്കി അവരുടെ കയ്യിലേക്ക് കേരളത്തിന്റെ ഭരണം പോകുകയാണ്. ഈ ഗൂഡസംഘം സി.പി.എമ്മിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയും അടിക്കും. വി.ഡി.സതീശൻ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vdsatheesanagainstcpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഞ്ചുവർഷം വില കൂടില്ല ! പാർട്ടി വാഗ്ദാനം  തിരിഞ്ഞു കുത്തുന്നു</title>
		<link>https://www.chandrikadaily.com/news-kerala-budget-2023-cpm.html</link>
					<comments>https://www.chandrikadaily.com/news-kerala-budget-2023-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sat, 04 Feb 2023 06:54:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<category><![CDATA[kerala budget2023]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236028</guid>

					<description><![CDATA[അഞ്ചുവർഷത്തേക്ക് വിലവർധനവുകൾ ഉണ്ടാവില്ല എന്നു പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ധന വില തുടങ്ങി നിരവധി ജനദ്രോഹ നടപടികൾക്കാണ് സർക്കാർ തിരികൊളുത്താൻ പോകുന്നത്.]]></description>
										<content:encoded><![CDATA[<p><strong>ജിത കെ പി</strong></p>
<p>2023- 24 സാമ്പത്തിക വര്&#x200d;ഷത്തിലേക്കായി ധനമന്ത്രി കെ.എന്&#x200d; ബാലഗോപാല്&#x200d; നിയമസഭയില്&#x200d; അവതരിപ്പിച്ച ബജറ്റിനെ സംസ്ഥാന സർക്കാരിന്റെ പകൽ കൊള്ള എന്നുവേണം വിശേഷിപ്പിക്കാൻ. തീർത്തും ജനദ്രോഹപരമായ ഒരു ബജറ്റ്. സാധാരണ ജനങ്ങൾക്കും തൊഴിലാളികൾക്കും കൃഷിക്കാർക്കും യാതൊരു ഗുണവുമില്ലാത്ത ബജറ്റ് ആണ് കേന്ദ്രസർക്കാറും സംസ്ഥാന സർക്കാരും സമർപ്പിച്ചത്. സർക്കാരിന്റെ മുൻ വാഗ്ദാനങ്ങളും പ്രലോഭനങ്ങളും എല്ലാം വെറും പൊള്ളയായ തടിക്കഷണം ആണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരിക്കൽ കൂടി. അഞ്ചുവർഷത്തേക്ക് വിലവർധനവുകൾ ഉണ്ടാവില്ല എന്നു പറഞ്ഞ അതേ നാവു കൊണ്ട് തന്നെ ഇന്ധന വില തുടങ്ങി നിരവധി ജനദ്രോഹ നടപടികൾക്കാണ് സർക്കാർ തിരികൊളുത്താൻ പോകുന്നത്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന വാക്യത്തിന് ദിപ്പോ ശരിയാക്കിത്തര എന്ന സിനിമ ഡയലോഗിന്റെ വിലപോലുമില്ലെന്ന് 2023 24 സംസ്ഥാന ബജറ്റ് കൊണ്ട് ഇടതു സർക്കാർ മനസ്സിലാക്കിത്തന്നു.</p>
<p>കോവിഡ് പ്രതിസന്ധിയിൽ നിന്നും ഇനിയും കര കയറിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടാൻ ആണ് സർക്കാർ ശ്രമിക്കുന്നത്. &#8220;ജനങ്ങളോടൊപ്പം, ജനങ്ങൾക്കുവേണ്ടി, അശരണർക്കൊപ്പം, നീതിക്കൊപ്പം &#8221; തുടങ്ങിയ പൊള്ളയായ &#8221; ഒപ്പങ്ങളാൽ &#8221; ജനങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ഇടതു സർക്കാർ തന്ത്രങ്ങളെ ജനങ്ങൾക്ക് വ്യക്തമായി ധാരണ നൽകാൻ ഈ ബജറ്റിനായി.പെട്രോളിനും ഡീസലിനും വില കൂട്ടിയ സർക്കാർ ഭൂനികുതിയിലും കെട്ടിടനികുതിയിലും വർദ്ധന വരുത്തി. വാഹന ഉപഭോക്താക്കൾക്കും വലിയ തിരിച്ചടിയാണ് ഈ ബജറ്റ് നൽകുന്നത്.</p>
<p>കേന്ദ്രസർക്കാറിന്റെ ബജറ്റ് അവതരണം കേട്ട് നടുവൊടിഞ്ഞു കിടക്കുന്ന ജനങ്ങളുടെ മേൽ ചാടി വീണതിനോട്‌ തുല്യമാണ് ഇടതു സർക്കാരിന്റെ ബജറ്റ് അവതരണം.ഒരു കൈ കൊണ്ട് കൊടുത്ത് മറുകൈ കൊണ്ട് എടുക്കുക എന്ന് കേട്ടിട്ടേയുള്ളൂ&#8230;<br />
സംസ്ഥാന ബജറ്റിനെ കുറിച്ച്‌ രുക്ഷ വിമര്&#x200d;ശനം ഉയര്&#x200d;ന്നതോടെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; അടക്കമുള്ള നിരവധി പാർട്ടി നേതാക്കളാണ് തട്ടും മുട്ടും ന്യായീകരണങ്ങൾ പറഞ്ഞു രംഗത്ത് വരുന്നത്.പെട്രോളിനും ഡീസലിനും വില വര്&#x200d;ധിപ്പിച്ചത് കേന്ദ്രസര്&#x200d;ക്കാറാണ്. കേന്ദ്രം അനിയന്ത്രിമായി നികുതി കൂട്ടിയതാണ് വില വര്&#x200d;ധനവിനിടയാക്കിയത്. സംസ്ഥാനം രണ്ടുരൂപ സെസ് ഏര്&#x200d;പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നതാണ് ഇവരുടെ വാദം&#8230;.</p>
<p>ഇതിപ്പോ ചിരിക്കാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ കുഴിക്കുന്ന കുഴികളിലേക്കുള്ള പാത സ്വയം തോണ്ടിയിട്ടാണ് സർക്കാരിന്റെ യാത്ര&#8230;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-budget-2023-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം മതത്തിന് എതിരല്ലെന്നോ&#8230;</title>
		<link>https://www.chandrikadaily.com/cpm-is-not-against-religion.html</link>
					<comments>https://www.chandrikadaily.com/cpm-is-not-against-religion.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Jan 2023 14:51:28 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[News]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[article]]></category>
		<category><![CDATA[chaina]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231833</guid>

					<description><![CDATA[അധികാരം പൂര്&#x200d;ണമായും കയ്യിലമര്&#x200d;ന്നാല്&#x200d; ചൈനയിലെ ഉയിഗൂര്&#x200d; മുസ്‌ലികളോടെന്ന പോലെ വിശ്വാസികളെ അവര്&#x200d; 'ചേര്&#x200d;ത്തുപിടിക്കുക' തന്നെ ചെയ്യും.]]></description>
										<content:encoded><![CDATA[<p><strong>റഹ്മാന്&#x200d; മധുരക്കുഴി</strong></p>
<p>&#8216;സി.പി.എം മതത്തിനെതിരല്ല; വിശ്വാസം സംരക്ഷിക്കുന്ന നിലപാടാകും സ്വീകരിക്കുക&#8217; സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റേതാണ് മുകളില്&#x200d; കൊടുത്ത പ്രസ്താവന. സി.പി.എം ജില്ലാ കമ്മറ്റി &#8216;മതം, ജാതി, ഇന്നലെ ഇന്ന്&#8217;എന്ന വിഷയത്തില്&#x200d; കട്ടപ്പനയില്&#x200d; സംഘടിപ്പിച്ച സെമിനാര്&#x200d; ഉദ്ഘാടം ചെയ്ത് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് പറഞ്ഞത് ഇങ്ങനെ &#8216;കമ്യൂണിസ്റ്റുകാര്&#x200d; മതങ്ങള്&#x200d;ക്കെതിരാണെന്നത് വലതുപക്ഷ രാഷ്ട്രീയക്കാരുടെ പ്രചാരണമാണ്: വിശ്വാസികളെ ചേര്&#x200d;ത്തുപിടിക്കുന്ന സമീപനമാണ് കമ്യൂണിസ്റ്റുകളുടേത്&#8217;. (മാധ്യമം: ഒക്ടോബര്&#x200d; 18, 2022)</p>
<p>സത്യസന്ധമാണോ ഇവരുടെ ഈ അവകാശവാദങ്ങള്&#x200d;? മത നിഷേധത്തില്&#x200d; അധിഷ്ഠിതമായ ഭൗതികവാദമാണ് മാര്&#x200d;ക്സിസം എന്നത് അനിഷേധ്യമായ യാഥാര്&#x200d;ത്ഥ്യമല്ലേ? ആകയാല്&#x200d; മതത്തിനും ദൈവത്തിനുമെതിരായ കുരിശ് യുദ്ധം ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകാര്&#x200d; ജീവിത ശൈലിയായി സ്വീകരിച്ചുപോന്നതാണ് ചരിത്രം. ഒരു മാര്&#x200d;ക്‌സിസ്റ്റ് സ്വന്തം നിലയില്&#x200d; മതനിഷേധിയും നിരീശ്വരനുമായിരുന്നാല്&#x200d; പോര, മതത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുകയും മതത്തോട് ഏറ്റുമുട്ടുകയും വേണം. മാര്&#x200d;കിസ്റ്റ് താത്വികാചാര്യന്&#x200d; ഇക്കാര്യം വ്യക്തമാക്കുന്നതിങ്ങനെ. &#8216;മാര്&#x200d;ക്സിസം ഭൗതികവാദമാണ്. വിട്ടുവീഴ്ചയില്ലാതെ മതത്തിനെതിരാണ്. നാം മതത്തോട് ഏറ്റുമുട്ടണം അതാണ് എല്ലാ ഭൗതികവാദത്തിന്റെയും ഹരിശ്രീ&#8217; (ഇ.എം.എസ് സാംസ്‌കാരിക വിപ്ലവം, മതം, മാര്&#x200d;ക്സിസം. പേജ് 56) &#8216;മാര്&#x200d;ക്‌സിസ്റ്റ്കാരന്&#x200d; ഭൗതിക വാദിയായിരിക്കണം. അതായത് മതത്തിന്റെ ശത്രു.&#8217; (അതേ പുസ്തകം പേജ് 59) &#8216;മത വിശ്വാസത്തിനും അതിന്റേതായ അനാചാരങ്ങള്&#x200d;ക്കും എതിരെ ആശയപരമായും പ്രായോഗികമായും മാര്&#x200d;ക്‌സിസ്റ്റുകാര്&#x200d;ക്ക് കടമയുണ്ട്.&#8217; (ചിന്ത 1984 ഓഗസ്റ്റ് 17) ഈ കടമ നിറവേറ്റാനും പ്രായോഗികമാക്കാനും പാര്&#x200d;ട്ടിക്ക് അധികാരം ലഭിച്ചിടത്തെല്ലാം, അധികാരദണ്ഡ് ഉപയോഗിച്ച്തന്നെ തീവ്രയത്നം നടത്തിയതാണ് ചരിത്രം. നിരീശ്വരത്വ ഗവേഷണത്തിനായി മാത്രം റഷ്യയില്&#x200d; ഇന്&#x200d;സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് എത്തിസം എന്ന ഇന്&#x200d;സ്റ്റിറ്റിയൂട്ട് പ്രവര്&#x200d;ത്തിക്കുകയുണ്ടായി. &#8216;മതത്തിന്റെ വളര്&#x200d;ച്ച തടയുന്നതിനായി എല്ലാ സാഹചര്യങ്ങളും സര്&#x200d;ക്കാര്&#x200d; കര്&#x200d;ശനമായി നടപ്പില്&#x200d; വരുത്തിയിട്ടുണ്ടെന്ന്&#8217; (ചിന്ത 17.2.84) ഇ.എം.എസ് എഴുതിയിട്ടുണ്ട്.</p>
<p>റഷ്യയില്&#x200d; മാത്രമല്ല; ചൈന, അല്&#x200d;ബേനിയ, ബള്&#x200d;ഗേറിയ, ദക്ഷിണ യമന്&#x200d; തുടങ്ങി എല്ലായിടത്തും കമ്യൂണിസ്റ്റുകള്&#x200d; യുദ്ധം അഴിച്ചുവിട്ടിട്ടുണ്ട്. ദക്ഷിണ യമനില്&#x200d; മത പഠനം നിരോധിച്ച കാര്യം ദേശാഭിമാനി റിപ്പോര്&#x200d;ട്ട് ചെയ്തത് ഇങ്ങനെ. &#8216;ദക്ഷിണ യമനില്&#x200d; ഇസ്‌ലാം മതത്തെക്കുറിച്ച് പഠിപ്പിക്കുന്നത് നിര്&#x200d;ത്തിയിരിക്കയാണെന്നുള്ളത് ഇസ്‌ലാമിക രാജ്യങ്ങളെയാകെ നേരത്തെതന്നെ രോഷം കൊള്ളിച്ചിട്ടുണ്ട്.&#8217; (ദേശാഭിമാനി 17.7.1978) ചൈനയില്&#x200d; മതത്തിന്റെ വേരറുക്കാന്&#x200d; ആയുഷ്‌കാലം മുഴുവന്&#x200d; പോരാടിയ വ്യക്തിയായിരുന്നു മാവോ സേതൂങ്ങ്- മവോവിന്റെ കാലത്ത് കണ്&#x200d;ഫ്യൂഷ്യസ് മതം, ബുദ്ധമതം, ക്രിസ്തു മതം എന്നിവക്കെതിരെ കര്&#x200d;ശന സമീപനം സ്വീകരിച്ചു. 1968 ലെ സാംസ്‌കാരിക വിപ്ലവം മതവിശ്വാസികള്&#x200d;ക്ക് കടുത്ത പീഢനമാണ് സമ്മാനിച്ചത്. 10 കോടി വിശ്വാസികള്&#x200d; പീഢന വിധേയരായി. മാവോവിന്റെ ചെമ്പട നിലവിലുണ്ടായിരുന്ന 40000 പള്ളികളില്&#x200d; മിക്കവയും മ്യൂസിയങ്ങളായും വിദ്യാലയങ്ങളായും അറവ്ശാലകളായും പരിവര്&#x200d;ത്തിക്കപ്പെട്ടു. 1975 മുതല്&#x200d; 79 വരെയുള്ള ചുരുങ്ങിയ കാലയളവില്&#x200d; 1.5 മുതല്&#x200d; 3 മില്യന്&#x200d; കംബോഡിയക്കാരെ കംബോഡിയന്&#x200d; നേതാവായിരുന്ന പോള്&#x200d;പോട്ടിന്റെ കിങ്കരന്&#x200d;മാര്&#x200d; യമപുരിക്കയച്ചു.</p>
<p>തങ്ങള്&#x200d; മതത്തിനെതിരല്ലെന്നും വിശ്വാസികളെ ചേര്&#x200d;ത്തുപിടിക്കുന്നവരാണെന്നും തട്ടിവിടുന്ന കമ്യൂണിസ്റ്റുകള്&#x200d; തന്നെയാണ് വര്&#x200d;ത്തമാനകാലത്തും ചൈനയിലെ ഉയിഗൂര്&#x200d; മുസ്‌ലിംകളെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്നത്. &#8216;പതിനായിരക്കണക്കിന് അയ്യപ്പന്&#x200d;മാരെ സൃഷ്ടിക്കുന്ന ഭൗതിക സാഹചര്യങ്ങള്&#x200d;ക്കെതിരെ ബഹുജനങ്ങളെ അണിനിരത്താനും അങ്ങനെ അയ്യപ്പന്&#x200d;മാര്&#x200d; പ്രതിനിധാനം ചെയ്യുന്ന വിശ്വാസങ്ങളെ എതിര്&#x200d;ത്തു തോല്&#x200d;പിക്കാനും മാര്&#x200d;ക്സിസ്റ്റ് ആചാര്യന്&#x200d; ആഹ്വാനം ചെയ്തത് (സാംസ്‌കാരിക വിപ്ലവം, മതം, മാര്&#x200d;ക്സിസം. പേജ് 74) മതത്തോടുള്ള എതിര്&#x200d;പല്ലെകില്&#x200d; മറ്റെന്താണ്?</p>
<p>മതവിശ്വാസിക്ക് സി.പി.എം അംഗമാകാമോ എന്ന ചോദ്യത്തിന് ഇ.എം.എസ് നല്&#x200d;കിയ മറുപടി ഇങ്ങനെ &#8216;പാര്&#x200d;ട്ടിയില്&#x200d; അംഗത്വം നേടുന്നതിനുള്ള നിബന്ധനയായി മതനിഷേധത്തെ പാര്&#x200d;ട്ടി മുന്നോട്ട്‌വെക്കുന്നില്ല. പക്ഷേ മതവിശ്വാസിയായി പാര്&#x200d;ട്ടി അംഗം, വൈരുധ്യാത്മകവും ചരിത്ര പരവുമായ ഭൗതികവാദം പഠിച്ച് മാര്&#x200d;ക്സിസ്റ്റ്- ലെനിനിസ്റ്റ് ആവാന്&#x200d; നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം. പാര്&#x200d;ട്ടി സംഘടനയുടെ നേതൃത്വത്തിലിരിക്കുന്ന സഖാക്കള്&#x200d; മതപരമായ ചടങ്ങുകളില്&#x200d;നിന്നും വിട്ടുനില്&#x200d;ക്കുകയും വേണം&#8217;. (ചിന്ത ചോദ്യോത്തരം ഇ.എം.എസ് സമ്പൂര്&#x200d;ണ കൃതികള്&#x200d;)</p>
<p>പ്രാകാശ് കാരാട്ട് വിശദീകരിക്കുന്നത് നോക്കൂ: &#8216;മാര്&#x200d;ക്സിസ്റ്റുകള്&#x200d; നിരീശ്വരവാദികളാണ്. അവര്&#x200d; ഒരു മതത്തിലും വിശ്വസിക്കുന്നില്ല. മാര്&#x200d;ക്സിസ്റ്റായിമാറുന്ന പ്രക്രിയയില്&#x200d; പാര്&#x200d;ട്ടി അംഗങ്ങള്&#x200d; ശാസ്ത്രീയമായ ലോക വീക്ഷണം സ്വീകരിക്കുകയും, മതവിശ്വാസം വെടിയുകയും വേണം. മതപരമായ ചടങ്ങുകള്&#x200d; സംഘടിപ്പിക്കരുതെന്നും വ്യക്തിപരമായി മതാചാരങ്ങള്&#x200d; നടത്തരുതെന്നും അവരോട് നിര്&#x200d;ദേശിച്ചിട്ടുണ്ട്.&#8217; (ദേശാഭിമാനി 14-1-2010)മതത്തോടുള്ള കമ്യൂണിസ്റ്റുകളുടെ വ്യക്തമായ നിലപാടാണിത്.</p>
<p>മഹാ ഭൂരിപക്ഷംവും വിശ്വാസികളായ ഒരു സമൂഹത്തോട് പൂര്&#x200d;ണമായും മതപരമായ ശത്രുതയോടുള്ള സമീപന സ്വീകരണം നഷ്ടക്കച്ചവടമാണെന്ന് അവര്&#x200d; മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് തങ്ങള്&#x200d; മതത്തിനെതിരല്ല, വിശ്വാസികളെ ചേര്&#x200d;ത്തുപിടിക്കും എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇക്കാര്യം ദേശാഭിമാനി വ്യക്തമാക്കുന്നതിങ്ങനെ. &#8216;വിശ്വാസികള്&#x200d;ക്ക് ഭൂരിപക്ഷമുള്ള സമൂഹത്തില്&#x200d; അവരുമായി യോജിച്ച സമരംകൊണ്ട് മാത്രമേ മനുഷ്യനെ ദുരന്തങ്ങളില്&#x200d;നിന്ന് സഹായകരമായ സാമൂഹ്യ വ്യവസ്ഥ സൃഷ്ടിക്കാന്&#x200d; കഴിയുകയുള്ളു.&#8217; (ദേശാഭിമാനി 26.10.2007) എന്നിരുന്നാലും മതമില്ലാത്ത ജീവന്&#x200d;, പാഠ്യപദ്ധതി എന്നിവയിലൂടെ മതനിരാസം ഒളിച്ചുകടത്താന്&#x200d; അവര്&#x200d; ശ്രമിച്ചുകൊണ്ടിരിക്കും. അധികാരം പൂര്&#x200d;ണമായും കയ്യിലമര്&#x200d;ന്നാല്&#x200d; ചൈനയിലെ ഉയിഗൂര്&#x200d; മുസ്‌ലികളോടെന്ന പോലെ വിശ്വാസികളെ അവര്&#x200d; &#8216;ചേര്&#x200d;ത്തുപിടിക്കുക&#8217; തന്നെ ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-is-not-against-religion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ സിഐടിയു പ്രവര്&#x200d;ത്തകന്&#x200d;  മര്&#x200d;ദ്ദിച്ചതായി പരാതി</title>
		<link>https://www.chandrikadaily.com/news-kerala-citu-cpm-branch-secratary.html</link>
					<comments>https://www.chandrikadaily.com/news-kerala-citu-cpm-branch-secratary.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 22 Dec 2022 08:17:47 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[CITU]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228088</guid>

					<description><![CDATA[ആലപ്പുഴയില്&#x200d; ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോം സ്റ്റേ ഉടമയായ സിഐടിയു പ്രവര്&#x200d;ത്തകന്&#x200d; ക്രൂരമായി മര്&#x200d;ദിച്ചതായി പരാതി. നെഞ്ചിനും നടുവിനും ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്&#x200d; ആലപ്പുഴ മുല്ലയ്ക്കല്&#x200d; ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ വണ്ടാനം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു .ഹോം സ്റ്റേ നടത്തിപ്പുകാരനായ സിഐടിയു പ്രവര്&#x200d;ത്തകന്&#x200d; സുധീറും സഹായി സുനിയും ചേര്&#x200d;ന്നാണ് മര്&#x200d;ദിച്ചത്. നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്&#x200d;ന്ന് പൊലീസ് പൂട്ടിച്ച ഹോം സ്റ്റേ ഇപ്പോള്&#x200d; സിഐടിയു പ്രവര്&#x200d;ത്തകനായ സുധീര്&#x200d; ആണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയില്&#x200d; ഹോം സ്റ്റേയിലെ അനാശാസ്യം ചോദ്യം ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ഹോം സ്റ്റേ ഉടമയായ സിഐടിയു പ്രവര്&#x200d;ത്തകന്&#x200d; ക്രൂരമായി മര്&#x200d;ദിച്ചതായി പരാതി. നെഞ്ചിനും നടുവിനും ചവിട്ടേറ്റ് ഗുരുതരാവസ്ഥയില്&#x200d; ആലപ്പുഴ മുല്ലയ്ക്കല്&#x200d; ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനെ വണ്ടാനം മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു .ഹോം സ്റ്റേ നടത്തിപ്പുകാരനായ സിഐടിയു പ്രവര്&#x200d;ത്തകന്&#x200d; സുധീറും സഹായി സുനിയും ചേര്&#x200d;ന്നാണ് മര്&#x200d;ദിച്ചത്.</p>
<p><img loading="lazy" class="alignnone size-medium wp-image-228092" src="https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.42-PM-225x300.jpeg" alt="" width="225" height="300" srcset="https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.42-PM-225x300.jpeg 225w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.42-PM-768x1024.jpeg 768w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.42-PM.jpeg 780w" sizes="(max-width: 225px) 100vw, 225px" /> <img loading="lazy" class="alignnone size-medium wp-image-228093" src="https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-1-225x300.jpeg" alt="" width="225" height="300" srcset="https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-1-225x300.jpeg 225w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-1-768x1024.jpeg 768w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-1-1152x1536.jpeg 1152w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-1.jpeg 1200w" sizes="(max-width: 225px) 100vw, 225px" /> <img loading="lazy" class="alignnone size-medium wp-image-228094" src="https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-2-169x300.jpeg" alt="" width="169" height="300" srcset="https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-2-169x300.jpeg 169w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-2-576x1024.jpeg 576w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-2-768x1366.jpeg 768w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-2-864x1536.jpeg 864w, https://www.chandrikadaily.com/wp-content/uploads/2022/12/WhatsApp-Image-2022-12-22-at-1.19.41-PM-2.jpeg 899w" sizes="(max-width: 169px) 100vw, 169px" /></p>
<p>നേരത്തെ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്&#x200d;ന്ന് പൊലീസ് പൂട്ടിച്ച ഹോം സ്റ്റേ ഇപ്പോള്&#x200d; സിഐടിയു പ്രവര്&#x200d;ത്തകനായ സുധീര്&#x200d; ആണ് നടത്തുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-citu-cpm-branch-secratary.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മിന്റെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്&#x200d;</title>
		<link>https://www.chandrikadaily.com/sdcpms-employment-exchanges.html</link>
					<comments>https://www.chandrikadaily.com/sdcpms-employment-exchanges.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Nov 2022 15:51:41 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[employment]]></category>
		<category><![CDATA[exchange]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221017</guid>

					<description><![CDATA[ഇ.പി ജയരാജന്&#x200d;, കെ.ടി ജലീല്&#x200d; തുടങ്ങിയവര്&#x200d; സമാരംഭം കുറിച്ച ഈ ഏര്&#x200d;പ്പാട് യാതൊരു മടിയുമില്ലാതെ ഇന്നും തുടരുന്നു. നിയമനങ്ങളില്&#x200d; പാലിക്കേണ്ട എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും നഗ്‌നമായി കാറ്റില്&#x200d; പറത്തികൊണ്ടുള്ള അഴിമതി നിര്&#x200d;ഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങള്&#x200d; ഈ നിയമനങ്ങളിലെല്ലാം തെളിഞ്ഞു കാണാം. കുടില തന്ത്രങ്ങളോടെ കേന്ദ്ര ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ദേശീയ തലത്തില്&#x200d; വ്യവസ്ഥകളെ കാറ്റില്&#x200d;പറത്തുമ്പോള്&#x200d;, അതിന്റെ മറപിടിച്ചു സംസ്ഥാനത്തും ദുഷ്‌ചെയ്തികള്&#x200d; നിര്&#x200d;ലജ്ജം പിണറായി സംഘം നടത്തുകയാണ്.]]></description>
										<content:encoded><![CDATA[<p>റസാഖ് ആദൃശ്ശേരി</p>
<p>തിരുവനന്തപുരം കോര്&#x200d;പറേഷന്&#x200d; ആരോഗ്യ വിഭാഗത്തില്&#x200d; 295 ജീവനക്കാരുടെ നിയമനത്തിന് ലിസ്റ്റ് അയക്കാന്&#x200d; മേയര്&#x200d; ആര്യാ രാജേന്ദ്രന്&#x200d; സി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ചതെന്ന് പറയപ്പെടുന്ന കത്ത് സംബന്ധിച്ചാണ് പുതിയ വിവാദം. ജില്ലാ സെക്രട്ടറി ആനാവൂര്&#x200d; നാഗപ്പനും മേയറും നിഷേധിച്ചിട്ടുണ്ടെങ്കിലും ഒരു കാര്യം വ്യക്തമാണ്. കോര്&#x200d;പറേഷനില്&#x200d; ധാരാളം ഒഴിവുണ്ടെന്നും അത് നികത്താന്&#x200d; പാര്&#x200d;ട്ടി തലത്തില്&#x200d; ശ്രമമുണ്ടെന്നുമുള്ള കാര്യം. &#8216;എവിടെ എന്റെ ജോലി&#8217; (വേര്&#x200d; ഈസ് മൈ ജോബ്) എന്നു ചോദിച്ചു കൊണ്ട് ഡി. വൈ.എഫ്.ഐയുടെ നേതൃത്വത്തില്&#x200d; ഡല്&#x200d;ഹിയില്&#x200d; പാര്&#x200d;ലമെന്റിനു മുമ്പില്&#x200d; മേയര്&#x200d; ആര്യാരാജേന്ദ്രന്&#x200d; അടക്കം പങ്കെടുത്ത പ്രതിഷേധ മാര്&#x200d;ച്ച് അരങ്ങേറിയതും ഈ സമയത്ത് തന്നെയാണ്. തനിക്ക് അധികാരമുള്ളിടത്ത് ഒഴിവുള്ള പോസ്റ്റുകളില്&#x200d; വഴിവിട്ട വഴികളിലൂടെ നിയമനം നടത്താന്&#x200d; വേണ്ടതെല്ലാം ചെയ്തു വെച്ചിട്ടാണ് മേയര്&#x200d; ഡല്&#x200d;ഹിയിലേക്ക് വണ്ടി കയറിയതെന്നു വ്യക്തം.</p>
<p>കേരളത്തിലെ സര്&#x200d;വകലാശാലകളിലും സര്&#x200d;ക്കാര്&#x200d;, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇടതുമുന്നണി സര്&#x200d;ക്കാര്&#x200d; പാര്&#x200d;ട്ടിക്കാര്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കുമായി നടത്തുന്ന അധാര്&#x200d;മിക നിയമനങ്ങള്&#x200d; സര്&#x200d;വ സീമകളും ലംഘിച്ചു തകര്&#x200d;ന്നാടുകയാണ്. സര്&#x200d;വകലാശാലകളില്&#x200d; ഉയര്&#x200d;ന്ന അധ്യാപകഅനധ്യാപക പദവികളിലേക്ക് സി.പി. എം നിര്&#x200d;ദ്ദേശിക്കുന്ന അയോഗ്യര്&#x200d; പിന്&#x200d;വാതിലിലൂടെ കടന്നുകൂടുന്നു. സ്വജനപക്ഷപാതം അരങ്ങ് തകര്&#x200d;ക്കുന്നു. ആര്യാരാജേന്ദ്രന്&#x200d; മാത്രമല്ല മുഖ്യമന്ത്രിയും ഈ വഴിക്ക് തന്നെയാണ് സഞ്ചരിക്കുന്നത്. എന്റെ ജില്ലയിലെ ആളെ കണ്ണൂര്&#x200d; സര്&#x200d;വകലാശാല വി.സിയായി നിയമിക്കണമെന്നു ഗവര്&#x200d;ണറോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തന്നെയാണ്. നിയമനങ്ങള്&#x200d;ക്കുള്ള യോഗ്യതകള്&#x200d; യഥേഷ്ടം ഭേദഗതി ചെയ്യപ്പെടുന്നതും പതിവായിരിക്കുന്നു.</p>
<p>ഇ.പി ജയരാജന്&#x200d;, കെ.ടി ജലീല്&#x200d; തുടങ്ങിയവര്&#x200d; സമാരംഭം കുറിച്ച ഈ ഏര്&#x200d;പ്പാട് യാതൊരു മടിയുമില്ലാതെ ഇന്നും തുടരുന്നു. നിയമനങ്ങളില്&#x200d; പാലിക്കേണ്ട എല്ലാ നിയമങ്ങളെയും ചട്ടങ്ങളെയും നഗ്‌നമായി കാറ്റില്&#x200d; പറത്തികൊണ്ടുള്ള അഴിമതി നിര്&#x200d;ഭരമായ കുത്സിത രാഷ്ട്രീയ നീക്കങ്ങള്&#x200d; ഈ നിയമനങ്ങളിലെല്ലാം തെളിഞ്ഞു കാണാം. കുടില തന്ത്രങ്ങളോടെ കേന്ദ്ര ബി.ജെ.പി സര്&#x200d;ക്കാര്&#x200d; ദേശീയ തലത്തില്&#x200d; വ്യവസ്ഥകളെ കാറ്റില്&#x200d;പറത്തുമ്പോള്&#x200d;, അതിന്റെ മറപിടിച്ചു സംസ്ഥാനത്തും ദുഷ്‌ചെയ്തികള്&#x200d; നിര്&#x200d;ലജ്ജം പിണറായി സംഘം നടത്തുകയാണ്. സര്&#x200d;വകലാശാലകളില്&#x200d; വൈസ് ചാന്&#x200d;സലര്&#x200d;മാരെ നിയമിച്ചത്‌വരെ സി.പി.എം താല്&#x200d;പര്യങ്ങള്&#x200d;ക്കനുസരിച്ചാണെന്നു ഈയിടെയുണ്ടായ വിവാദങ്ങളിലൂടെ ബോധ്യപ്പെട്ടു. പാര്&#x200d;ട്ടിക്ക് റാന്&#x200d; മൂളുന്ന വി.സിമാരെ ഉപയോഗിച്ചു സി.പി.എം നേതാക്കളുടെ ബന്ധുക്കള്&#x200d;ക്കും സ്വന്തക്കാര്&#x200d;ക്കും നിയമനം നല്&#x200d;കിയതിന്റെ എത്രയോ ഉദാഹരണങ്ങള്&#x200d; ഈയിടെ പുറത്തുവന്നു.</p>
<p>യഥാര്&#x200d;ത്ഥത്തില്&#x200d;, തൊഴില്&#x200d; ഇല്ലാതെ അലയുന്ന കേരളത്തിലെ യുവതക്ക് ജോലി നല്&#x200d;കേണ്ട ഉത്തരവാദിത്തം പിണറായി സര്&#x200d;ക്കാരിനില്ലെ? സര്&#x200d;ക്കാര്&#x200d; ജോലി സ്വപ്‌നം കണ്ട്, വര്&#x200d;ഷങ്ങള്&#x200d; നീണ്ട പഠനത്തിലൂടെ, പി.എസ്.സി പരീക്ഷ എഴുതി പാസ്സായിട്ടും അവരെ പരിഗണിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്? സി.പി.എമ്മിനു വേണ്ടി തെരുവില്&#x200d; മുദ്രാവാക്യം വിളിക്കുന്നതാണോ ജോലിക്ക് മാനദണ്ഡമാ വേണ്ടത്? സി.പി.എം നേതാക്കളുടെ ബന്ധുവായി ജനിക്കണമെന്നതാണോ അതിനുള്ള യോഗ്യതയാവേണ്ടത്? കാസര്&#x200d;ക്കോട് പെരിയ കേല്യാട്ടെ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കൊലയാളികളുടെ ഭാര്യമാര്&#x200d;ക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്&#x200d; ജോലി നല്&#x200d;കിയ കാര്യം ഓര്&#x200d;ക്കുക.</p>
<p>കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്&#x200d; മന്ത്രാലയത്തിന്റെ കണക്ക്പ്രകാരം 2022 ജനുവരി മാര്&#x200d;ച്ച് മാസങ്ങളില്&#x200d; തൊഴിലില്ലായ്മ പട്ടികയില്&#x200d; കേരളം മൂന്നാമതാണ് (13.2 ശതമാനം). സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കില്&#x200d; കേരളമാണ് ഒന്നാം സ്ഥാനത്ത് (19.1 ശതമാനം). പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ വര്&#x200d;ധിക്കുകയാണെന്നര്&#x200d;ത്ഥം. ഇടതുപക്ഷ യുവജന സംഘടനകള്&#x200d; എന്തുകൊണ്ടാണ് സമരരംഗത്തിറങ്ങാത്തത്? മനുഷ്യചങ്ങലകള്&#x200d; തീര്&#x200d;ത്തിരുന്ന ഡി.വൈ.എഫ്.ഐ മാളത്തില്&#x200d; ഒളിച്ചിരിക്കുകയാണല്ലോ. യജമാനന്മാര്&#x200d;ക്കെതിരെ രംശത്തിറങ്ങാന്&#x200d; അവര്&#x200d;ക്ക് ശക്തിയില്ലാതായിരിക്കുന്നു. വര്&#x200d;ധിച്ചുവരുന്ന തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്&#x200d; സര്&#x200d;ക്കാരിനുമുന്നില്&#x200d; ഒരു പദ്ധതിയുമില്ല. തദ്ദേശ സ്ഥാപനങ്ങളിലും സര്&#x200d;ക്കാര്&#x200d;, പൊതുമേഖലാസ്ഥാപനങ്ങളിലും ഉണ്ടാവുന്ന ഒഴിവുകള്&#x200d; യഥാസമയം പി.എസ്.സിക്ക് റിപ്പോര്&#x200d;ട്ട് ചെയ്യാന്&#x200d; ബന്ധപ്പെട്ടവര്&#x200d; തയ്യാറാവുന്നുമില്ല. തന്&#x200d;മൂലം നേതാക്കള്&#x200d;ക്കും ബന്ധുക്കള്&#x200d;ക്കും പാര്&#x200d;ട്ടി ക്രിമിനലുകള്&#x200d;ക്കും വേണ്ടി, അവരെ തീറ്റി പോറ്റാന്&#x200d; മാത്രം, സ്വജനപക്ഷപാതം കൈമുതലാക്കിയ ഭരണമായി പിണറായി വിജയന്റെ തുടര്&#x200d; ഭരണം മാറിയിരിക്കുന്നു. പാര്&#x200d;ട്ടിക്ക് വേണ്ടി ചുമരെഴുതുകയും പോസ്റ്റര്&#x200d; ഒട്ടിക്കുകയും സോഷ്യല്&#x200d; മീഡിയയില്&#x200d; പാര്&#x200d;ട്ടി നേതാക്കളുടെ ഏത് വൃത്തികേടുകളെയും ന്യായീകരിക്കുകയും ചെയ്യുന്ന സഖാക്കള്&#x200d; എല്ലാരംഗത്തും തഴയപ്പെടുകയും ചെയ്യുന്നു.</p>
<p>സി.പി.എം സമാന്തര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളായി മാറിയിരിക്കുന്നു എന്നതാണ് രണ്ടാം പിണറായി സര്&#x200d;ക്കാരിന്റെ വിശേഷം. ജില്ലാ സെക്രട്ടറിമാരാണ് നിയമനാധികാരികള്&#x200d;. തിരുവനന്തപുരം നഗരസഭയിലെ ഒഴിവുകള്&#x200d; നികത്താനാവശ്യപ്പെട്ടു മേയര്&#x200d; പാര്&#x200d;ട്ടി സെക്രട്ടറിക്ക് എഴുതിയ കത്തിനുപുറമെ, എസ്.എ.ടി ആശുപത്രിയിലെ ഒന്&#x200d;പത് നിയമനങ്ങള്&#x200d;ക്കായി പട്ടിക ആവശ്യപ്പെട്ടു നഗരസഭയിലെ സി.പി.എം പാര്&#x200d;ലമെന്ററി സെക്രട്ടറി ഡി. ആര്&#x200d; അനില്&#x200d; എഴുതിയ കത്തും പുറത്ത് വന്നിരിക്കുന്നു. ഇതെല്ലാം മുന്&#x200d;കാലങ്ങളിലും പതിവുള്ളത് തന്നെയാണെന്നു മുന്&#x200d; മേയറും വ്യക്തമാക്കിയിരിക്കുന്നു. ഒന്നാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്ത് ചലചിത്ര അക്കാദമി ചെയര്&#x200d;മാന്&#x200d; കമല്&#x200d;, സാംസ്‌കാരിക മന്ത്രി എ.കെ ബാലന് ചലചിത്ര അക്കാദമിയില്&#x200d; താല്&#x200d;ക്കാലിക നിയമനം നേടിയ നാല് പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടു ഔേദ്യാഗിക ലെറ്റര്&#x200d;പാഡില്&#x200d; കത്ത് അയച്ചിരുന്നു. അവരെ സ്ഥിരപ്പെടുത്തിയാല്&#x200d; അത് ചലചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്&#x200d;ത്താന്&#x200d; സഹായകരമായിരിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആ കത്ത് നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയും ചെയ്തു. ഇതു പോലെയുള്ള എത്രയോ നിയമനങ്ങള്&#x200d; ജില്ലാ സെക്രട്ടറിമാര്&#x200d; മുതല്&#x200d; ലോക്കല്&#x200d; സെക്രട്ടറിമാര്&#x200d; വരെ തദ്ദേശ സ്ഥാപനങ്ങളിലും സര്&#x200d;ക്കാര്&#x200d; അര്&#x200d;ധ സ്ഥാപനങ്ങളിലും നടത്തികൊണ്ടിരിക്കുന്നു. ആദ്യം നിയമനം താല്&#x200d;ക്കാലികമായിരിക്കും. ക്രമേണ അത് സ്ഥിര നിയമനമാക്കിമാറ്റും. സി.പി.എമ്മും ഡി.വൈ. എഫ്.ഐയും യുവജനങ്ങളെ &#8216;തൊഴിലെവിടെ സര്&#x200d;ക്കാരേ&#8217; എന്നു ചോദിച്ചുകൊണ്ടു സമരത്തിനായി ഇറക്കിവിടും. യുവജനങ്ങളോടു എന്തെങ്കിലും ബാധ്യത നിര്&#x200d;വഹിക്കാന്&#x200d; ഈ സര്&#x200d;ക്കാരിനു സാധിച്ചിട്ടുണ്ടോ? പകരം അവര്&#x200d;ക്ക് തൊഴില്&#x200d; മേഖലയില്&#x200d; കൂടുതല്&#x200d; പ്രയാസങ്ങള്&#x200d; ഉണ്ടാക്കുകയല്ലെ സര്&#x200d;ക്കാര്&#x200d; ചെയ്യുന്നത്!</p>
<p>ഏതാനും ദിവസങ്ങള്&#x200d;ക്ക് മുമ്പാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്&#x200d; പ്രായം 60 ആക്കാനുള്ള തീരുമാനം വന്നത്. തൊഴില്&#x200d; രഹിതരോടുള്ള വെല്ലുവിളിയായിരുന്നില്ലെ അത്? പ്രതിപക്ഷ യുവജന സംഘടനകള്&#x200d; ശക്തമായി പ്രതിഷേധിച്ചപ്പോള്&#x200d; മുഖ്യമന്ത്രി പിന്തിരിഞ്ഞു. താനും മന്ത്രിമാരും പാര്&#x200d;ട്ടിയും അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു. പെന്&#x200d;ഷന്&#x200d; പ്രായം ഉയര്&#x200d;ത്താന്&#x200d; തീരുമാനമെടുത്തതോ മന്ത്രിസഭയും. എന്നിട്ടാണ് അറിയില്ലെന്നു മുഖ്യമന്ത്രിയും സി. പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പ്രസ്താവനയിറക്കിയത്. ആരെയാണ് ഇവര്&#x200d; വിഡ്ഢികളാക്കാന്&#x200d; ശ്രമിക്കുന്നത്? സ്വകാര്യത്തില്&#x200d; നടത്താല്&#x200d; നോക്കിയ കാര്യം പുറത്തായപ്പോള്&#x200d; അത് ഉദേ്യാഗസ്ഥന്മാരുടെ തലയില്&#x200d; കെട്ടിവെച്ചു തടിയൂരാന്&#x200d; നടത്തിയ പൊറാട്ടു നാടകം മാത്രമായിരുന്നു അത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sdcpms-employment-exchanges.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം ഭീഷണിയില്&#x200d; ആത്മഹത്യ ചെയ്ത ഓമനക്കുട്ടന് നീതി ലഭിക്കണം :  കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്&#x200d;കും</title>
		<link>https://www.chandrikadaily.com/cpm-leader-omanakuttan-suicide-case.html</link>
					<comments>https://www.chandrikadaily.com/cpm-leader-omanakuttan-suicide-case.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 30 Jan 2021 07:00:52 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[suicide]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=178322</guid>

					<description><![CDATA[ദീര്&#x200d;ഘകാലം സി.പി.എം ലോക്കല്&#x200d; കമ്മിറ്റി സെക്രട്ടറിയും പോഷകസംഘടനകളുടെ സജീവ പ്രവര്&#x200d;ത്തകനുമായ ഇയാള്&#x200d;ക്കെതിരെ പാര്&#x200d;ട്ടിയിലെ ഒരുവിഭാഗം പ്രവര്&#x200d;ത്തിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സി.പി.എം കോന്നി മുന്&#x200d; ലോക്കല്&#x200d; സെക്രട്ടറി ഓമനക്കുട്ടന്റെ ആത്മഹത്യയില്&#x200d; കുടുംബം മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ട് പരാതി നല്&#x200d;കും. ഓമനക്കുട്ടന്റെ ഭാര്യ രാധയും സഹോദങ്ങളുമാണ് കോന്നിയിലെ പ്രാദേശിക സി.പി.എം നേതൃത്വത്തിനെതിരെ മുഖ്യമന്ത്രിയെ കാണാനൊരുങ്ങുന്നത്. മുതിര്&#x200d;ന്ന സി.പി.എം നേതാവുള്&#x200d;പ്പെടെയുള്ള ്പ്രാദേശിക നേതാക്കള്&#x200d;ക്കെതിരെയാണ് പരാതി.</p>
<p>ഈമാസം 13നാണ് വീടിനോട് ചേര്&#x200d;ന്ന ഷെഡ്ഡില്&#x200d; ഓമനക്കുട്ടനെ ആത്മഹത്യചെയ്ത നിലയില്&#x200d; കണ്ടത്. ദീര്&#x200d;ഘകാലം സി.പി.എം ലോക്കല്&#x200d; കമ്മിറ്റി സെക്രട്ടറിയും പോഷകസംഘടനകളുടെ സജീവ പ്രവര്&#x200d;ത്തകനുമായ ഇയാള്&#x200d;ക്കെതിരെ പാര്&#x200d;ട്ടിയിലെ ഒരുവിഭാഗം പ്രവര്&#x200d;ത്തിച്ചിരുന്നു.</p>
<p>കോന്നി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്&#x200d; 15ാം വാര്&#x200d;ഡില്&#x200d; സി.പി.എം സ്ഥാനാര്&#x200d;ത്ഥി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ഓമനക്കുട്ടനാണെന്ന് ആരോപിച്ച് വധഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ആക്ഷേപിക്കുകയും ചെയ്തിരുന്നു. നിരന്തരഭീഷണി നേരിട്ട ഓമനക്കുട്ടന്&#x200d; മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ഭാര്യയും ബന്ധുക്കളും നേരത്തെ വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-leader-omanakuttan-suicide-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അധികാരം നഷ്ടപ്പെടുമെന്ന ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുന്നു: യൂത്ത് ലീഗ്</title>
		<link>https://www.chandrikadaily.com/myl-pressmeet-against-cpm.html</link>
					<comments>https://www.chandrikadaily.com/myl-pressmeet-against-cpm.html#respond</comments>
		
		<dc:creator><![CDATA[zamil]]></dc:creator>
		<pubDate>Sat, 09 Jan 2021 13:16:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[against cpm]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[press meet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175718</guid>

					<description><![CDATA[മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായും റാന്നിയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുമായും സി.പി.എം സഖ്യമുണ്ടാക്കി. ]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടുമെന്നുള്ള ഭയത്തിൽ സി.പി.എം വർഗീയതയെ കൂട്ട് പിടിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. പ്രസിഡന്റ് പാണക്കാട്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്ലിം യൂത്ത്ലീഗ് സംസഥാന പ്രവർത്തക സമിതി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഫിറോസ് ഇക്കാര്യം ആരോപിച്ചത്. മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായും റാന്നിയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുമായും സി.പി.എം സഖ്യമുണ്ടാക്കി. വെൽഫെയർ പാർട്ടി വിവാദത്തിലൂടെ എസ്.ഡിപി.ഐയുമായി ഉണ്ടാക്കിയ സഖ്യത്തെ മറച്ച് പിടിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. ചില വാർഡുകളിൽ എസ്.ഡി.പി.ഐയുമായി സി.പി.എം ഉണ്ടാക്കിയ സഖ്യത്തിന്റെ കണക്കുകളും ഫിറോസ് പുറത്ത് വിട്ടു.</p>
<p>നിമയസഭ തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാൻ പാടില്ലയെന്നതാണ് യൂത്ത്ലീഗിന്റെ നയം. തീവ്രവാദ സംഘടനയായ എസ്.ഡി.പി.ഐയുമായി സി.പി.എം ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തെ തുറന്ന് കാണിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ലിസ്റ്റ് നൽകി യൂത്ത്ലീഗിന് സീറ്റുകൾ ചോദിക്കുന്ന പ്രവണത ഇല്ലെന്നും യു.ഡി.എഫിനെ ജയിപ്പിക്കുകയെന്ന ഒറ്റ അജണ്ടയാണ് യൂത്ത്ലീഗിന് ഇപ്പോൾ മുന്നിലുള്ളതെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഫിറോസ് പറഞ്ഞു. പി.കെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങി വരവ് സ്വാഗതാർഹമാണെന്നും അത് യു.ഡി.എഫിന് കരുത്ത് പകരുമെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.</p>
<p>നിയമസഭ തെരെഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനും യു.ഡി.എഫിനെ അധികാരത്തിൽ കൊണ്ട് വരുന്നതിനും യൂത്ത്ലീഗ് കർമ്മ പരിപാടികൾ ആവിഷ്‌കരിച്ചതായി ഫിറോസ് അറിയിച്ചു. ജനുവരി 31നകം പുതിയ ജില്ല കമ്മിറ്റികൾ നിലവിൽ വരും. ഫെബ്രുവരി 1മുതൽ 12വരെ നിയോജക മണ്ഡലം തലത്തിൽ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ &#8216;ഫെയ്സ് ടു ഫെയ്സ്&#8217; വർക്ക്ഷോപ്പുകൾ നടത്തും. ഫെബ്രുവരി 13ന് ആസ്ഥാന മന്ദിര നിർമ്മാണ പൂർത്തീകരണത്തിന് ഏകദിന ഫണ്ട് സ്വരൂപണം നടത്തും. ഫെബ്രുവരി 25,26,27,28 തിയ്യതികളിൽ സംസ്ഥാനത്തുടനീളം സംസ്ഥാന സർക്കാരിനെതിരെ യുവജന കുറ്റപത്രം സമർപ്പിച്ച് കൊണ്ട് നിയോജക മണ്ഡലംതലത്തിൽ പദയാത്രകൾ സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന ട്രഷറർ എം.എ സമദ്, സീനിയർ വൈസ് പ്രസിഡന്റ നജീബ് കാന്തപുരം പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myl-pressmeet-against-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
