<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>against &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/against/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 29 Jul 2024 09:20:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>against &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യക്ക് ചക്രവ്യൂഹത്തിൽ പെട്ട അഭിമന്യുവിന്റെ ഗതി; നിയന്ത്രിക്കുന്നത് മോദിയും അമിത്ഷായും -രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/abhimanyus-fate-in-indias-cycle-controlled-by-modi-and-amit-shah-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/abhimanyus-fate-in-indias-cycle-controlled-by-modi-and-amit-shah-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 29 Jul 2024 09:20:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[OPPOSITIONLEADER]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304090</guid>

					<description><![CDATA[ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>പാർലമെന്റിലെ ബജറ്റ് ചർച്ചയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോദിയും അമിത് ഷായും ഇന്ത്യയെ ചക്രവ്യൂഹത്തിൽ കുരുക്കുകയാണെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നത് അദാനിയും അംബാനിയും ഉൾപ്പെടെ ആറുപേരാണെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് അവർക്ക് വേണ്ടിയാണെന്നും രാഹുൽ ആരോപിച്ചു.</p>
<p>&#8221;ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പാണ് കുരുക്ഷേത്ര യുദ്ധത്തിൽ ആറു പേർ ചേർന്ന് അഭിമന്യൂവിനെ ചക്രവ്യൂഹത്തിൽ കുടുങ്ങി കൊലപ്പെടുത്തിയത്. ആ ചക്രവ്യൂഹത്തെ പത്മവ്യൂഹമെന്നും വിളിക്കാം. ഒരു താമര പോലെയാണത്. 21ാം നൂറ്റാണ്ടിൽ, താമരയുടെ പ്രതീകാത്മക രൂപത്തിൽ പുതിയൊരു ചക്രവ്യൂഹം നിർമിച്ചിരിക്കുന്നു. പ്രധാനമന്ത്രി ആ ചിഹ്നം തന്റെ നെഞ്ചിലണിഞ്ഞിരിക്കുന്നു.</p>
<p>അഭിമന്യൂവിന്റെ അതേ ഗതിയാണ് ഇന്ത്യക്ക്. ഇന്ത്യയിലെ യുവാക്കളും കർഷകരും സ്ത്രീകളും ചെറുകിട കച്ചവടക്കാരും ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയാണ് അനുഭവിച്ച് കൊണ്ടിരിക്കുന്നത്.നരേന്ദ്രമോദി, അമിത്ഷാ, മോഹൻ ഭാഗവത്, അജിത് ഡോവൽ അംബാനി, അദാനി എന്നീ ആറുപേരാണ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കുന്നത്.&#8221;-എന്നാണ് രാഹുൽ പാർലമെന്റിൽ പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abhimanyus-fate-in-indias-cycle-controlled-by-modi-and-amit-shah-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ നേതൃത്വത്തിന് കീഴില്&#x200d; ബി.ജെ.പി ടൈറ്റാനിക് പോലെ മുങ്ങിത്താഴും; ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്&#x200d; സ്വാമി</title>
		<link>https://www.chandrikadaily.com/bjp-will-sink-like-titanic-under-modis-leadership-bjp-leader-subramanian-swamy.html</link>
					<comments>https://www.chandrikadaily.com/bjp-will-sink-like-titanic-under-modis-leadership-bjp-leader-subramanian-swamy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jul 2024 15:06:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[modi]]></category>
		<category><![CDATA[Subramanian Swamy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302787</guid>

					<description><![CDATA[ഇതിന് മുമ്പും മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി സുബ്രഹ്‌മണ്യന്&#x200d; സ്വാമി രംഗത്തെത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്&#x200d; സ്വാമി. മോദി നേതൃത്വത്തില്&#x200d; തുടര്&#x200d;ന്നാല്&#x200d; ബി.ജെ.പി ടൈറ്റാനിക് പോലെ മുങ്ങിത്താഴുമെന്നാണ് അദ്ദേഹം പറഞ്ഞത്. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.</p>
<div>ടൈറ്റാന്റിക് കപ്പല്&#x200d; പോലെ നമ്മുടെ പാര്&#x200d;ട്ടി മുങ്ങുന്നത് കാണാന്&#x200d; ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കില്&#x200d; മോദിയാണ് നേതൃനിരയില്&#x200d; തുടരാന്&#x200d; ഏറ്റവും നല്ലതെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച പുറത്തുവന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്&#x200d; ഇന്ത്യാ മുന്നണിക്ക് അനുകൂലമായതിന് പിന്നാലെയാണ് പരസ്യ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.</div>
<div></div>
<div>ഇന്ത്യ മുന്നണി 13ല്&#x200d; 10 സീറ്റും നേടിയപ്പോള്&#x200d; ബി.ജെ.പിക്ക് ആകെ നേടാനായത് രണ്ട് സീറ്റാണ്. ഇതിന് മുമ്പും മോദിക്കും അമിത് ഷായ്ക്കുമെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി സുബ്രഹ്‌മണ്യന്&#x200d; സ്വാമി രംഗത്തെത്തിയിട്ടുണ്ട്. മോദി സര്&#x200d;ക്കാര്&#x200d; ജൂണ്&#x200d; 25 ഭരണഘടനാ കൊലപാതക ദിനമായി  പ്രഖ്യാപിച്ചപ്പോള്&#x200d; അതിനെ സുബ്രഹ്‌മണ്യന്&#x200d; സ്വാമി വിമര്&#x200d;ശിച്ചിരുന്നു. അടിയന്തരാവസ്ഥാ കാലത്ത് എന്ത് സംഭാവനയാണ് മോദിയും അമിത് ഷായും നല്&#x200d;കിയതെന്നാണ് അന്ന് അദ്ദേഹം എക്‌സില്&#x200d; കുറിച്ചത്.</p>
<div>ക്രെഡിറ്റ് തട്ടിയെടുക്കുന്നത് ഒരു മോശം സ്വഭാവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. 2024ലെ ലോക്‌സഭാ ഫലം വിനാശകരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജനാധിപത്യത്തില്&#x200d; ആര്&#x200d;ക്കും ജനങ്ങളെ നിസാരമായി കാണാനാകില്ലെന്ന് മോദി മനസിലാക്കിയില്ലെന്നും സുബ്രഹ്‌മണ്യന്&#x200d; സ്വാമി കൂട്ടിച്ചേര്&#x200d;ത്തു.</div>
</div>
<div></div>
<div>ഇന്ത്യ മുന്നണിയില്&#x200d; ടി.എം.സിയും, കോണ്&#x200d;ഗ്രസും നാല് സീറ്റുകള്&#x200d; വീതം നേടി. എ.എ.പിയും ഡി.എം.കെയും ഓരോ സീറ്റും നേടി. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; അയോധ്യയില്&#x200d; ബി.ജെ.പിയുടെ തോല്&#x200d;വിക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരിനാഥ് സീറ്റും ബി.ജെ.പിക്ക് നഷ്ടമായി.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-will-sink-like-titanic-under-modis-leadership-bjp-leader-subramanian-swamy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പ്രധാനമന്ത്രി മോദി വാതുറക്കട്ടെ, ഞാന്&#x200d; നിശബ്ദനാകാം&#8217;; പാർലമെന്റില്&#x200d; രൂക്ഷവിമർശനവുമായി മണിപ്പുർ എംപി</title>
		<link>https://www.chandrikadaily.com/let-pm-modi-vent-ill-keep-quiet-manipur-mp-with-severe-criticism-in-parliament.html</link>
					<comments>https://www.chandrikadaily.com/let-pm-modi-vent-ill-keep-quiet-manipur-mp-with-severe-criticism-in-parliament.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 02 Jul 2024 10:34:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against]]></category>
		<category><![CDATA[manipur mp]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301614</guid>

					<description><![CDATA[തിങ്കളാഴ്ച അര്&#x200d;ദ്ധരാത്രിയിലായിരുന്നു ലോകസ്ഭയില്&#x200d; ജെഎന്&#x200d;യു മുന്&#x200d; പ്രൊഫസര്&#x200d; കൂടിയായ ബിമല്&#x200d; അകോയ്ജാമിന്റെ പ്രസംഗം. ]]></description>
										<content:encoded><![CDATA[<p>മണിപ്പുരിലെ പ്രതിസന്ധിയില്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; മൗനം പാലിക്കുന്നതിനെ നിശിതമായി വിമര്&#x200d;ശിച്ച് കോൺഗ്രസ് എംപി അംഗോംച ബിമല്&#x200d; അകോയ്ജാം പാര്&#x200d;ലമെന്റില്&#x200d; നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളില്&#x200d; തരംഗമായി. തിങ്കളാഴ്ച അര്&#x200d;ദ്ധരാത്രിയിലായിരുന്നു ലോകസ്ഭയില്&#x200d; ജെഎന്&#x200d;യു മുന്&#x200d; പ്രൊഫസര്&#x200d; കൂടിയായ ബിമല്&#x200d; അകോയ്ജാമിന്റെ പ്രസംഗം.</p>
<div class="mpp-story-content-details-main my-3">
<p>മണിപ്പുരില്&#x200d; അക്രമങ്ങളും ദുരിതങ്ങളും വര്&#x200d;ധിച്ചിട്ടും സ്ഥിതിഗതികള്&#x200d; അഭിസംബോധന ചെയ്യാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ വിമര്&#x200d;ശിച്ച അദ്ദേഹം, സര്&#x200d;ക്കാർ കാര്യക്ഷമമായ ഇടപെടല്&#x200d; നടത്താത്തതിനെ ചോദ്യം ചെയ്യുകയും ചെയ്തു. കൊളോണിയല്&#x200d; കാലത്തിന്റെ തുടര്&#x200d;ച്ചയാണ് പ്രധാനമന്ത്രി അടക്കമുള്ളവരുടെ ഈ മൗനത്തിൽ പ്രതിഫലിക്കുന്നതെന്നും ബിമല്&#x200d; പറഞ്ഞു.</p>
</div>
<div id="embed_149269" class="embedVideo">മണിപ്പൂരിൽ 60,000-ൽ അലധികം ആളുകള്&#x200d; ഭവനരഹിതരായെന്നും 200 പേര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളുകള്&#x200d; ആയുധമെടുക്കാനും പരസ്പരം പോരടിക്കാനും ഗ്രാമങ്ങളെ സംരക്ഷിക്കാനും നിര്&#x200d;ബന്ധിതരാകുന്ന ആഭ്യന്തരയുദ്ധം പോലുള്ള സാഹചര്യമാണ്. ഒരു വര്&#x200d;ഷമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ദുരന്തത്തിൽ ഇന്ത്യന്&#x200d; ഭരണകൂടം ഇപ്പോഴും നിശബ്ദ കാഴ്ചക്കാരായി തുടരുന്നു.</div>
<div></div>
<div id="div-ad-desk-1120978-1657207172-0" class="w-100">മണിപ്പൂരിലെ ഓരോ തുണ്ട് ഭൂമിയും കേന്ദ്ര സായുധ സേനയുടെ കീഴിലായിരിക്കുമ്പോള്&#x200d; സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്&#x200d; കഴിയാത്ത കേന്ദ്ര സര്&#x200d;ക്കാര്&#x200d; നടപടിയേയും അദ്ദേഹം ചോദ്യംചെയ്തു.</div>
<div class="mpp-story-content-details-main my-3">
<p>&#8216;രാജ്യത്തെ ഏറ്റവും സൈനികവത്കരിക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് മണിപ്പുര്&#x200d;. എന്നിട്ടും 60,000-ൽ അലധികം ആളുകള്&#x200d; ഭവനരഹിതരാകുകയും ആയിരക്കണക്കിന് വീടുകള്&#x200d; നശിപ്പിക്കപ്പെടുകയും ചെയ്തു. ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനെകുറിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ല. രാഷ്ട്രപതിയുടെ പ്രസംഗത്തിലും മണിപ്പുര്&#x200d; സംഭവങ്ങളെകുറിച്ച് ഒന്നും പറഞ്ഞില്ല. പ്രധാനമന്ത്രി വാ തുറക്കുകയും മണിപ്പൂര്&#x200d; ഇന്ത്യയുടെ ഭാഗമാണെന്നും ആ സംസ്ഥാനത്തെ ജനങ്ങളെ ഞങ്ങള്&#x200d; സംരക്ഷിക്കുമെന്നും പറയുകയും ചെയ്താൽ ഞാന്&#x200d; നിശബ്ദനാകാം. എങ്കില്&#x200d; മാത്രമേ ഞാന്&#x200d; ദേശീയതയെ അംഗീകരിക്കുകയുള്ളൂ&#8217;, ബിമല്&#x200d; പറഞ്ഞു.</p>
</div>
<div id="justIn">നിങ്ങളുടെ ഹൃദയത്തില്&#x200d; കൈവെച്ച് അറുപതിനായിരം ഭവനരഹിതരെക്കുറിച്ച് ചിന്തിക്കുക, ഈ പ്രതിസന്ധി കാരണം വിധവകളാകുന്ന സ്ത്രീകളുടെ ജീവിതം ആലോചിക്കുക, എന്നിട്ട് നിങ്ങള്&#x200d; ദേശീയതയെക്കുറിച്ച് സംസാരിക്കൂ എന്നും കോണ്&#x200d;ഗ്രസ് എംപി കൂട്ടിച്ചേര്&#x200d;ത്തു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/let-pm-modi-vent-ill-keep-quiet-manipur-mp-with-severe-criticism-in-parliament.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;രണ്ട് അണലികളുമായി സഖ്യത്തിലേര്&#x200d;പ്പെട്ടത് മോദി ചെയ്ത ഏറ്റവും വലിയ തെറ്റ്&#8217;; പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി മുതിര്&#x200d;ന്ന നേതാവ്</title>
		<link>https://www.chandrikadaily.com/1alliance-with-two-vipers-was-modis-biggest-mistake-a-senior-leader-lashed-out-at-the-prime-minister.html</link>
					<comments>https://www.chandrikadaily.com/1alliance-with-two-vipers-was-modis-biggest-mistake-a-senior-leader-lashed-out-at-the-prime-minister.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Jun 2024 12:15:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against]]></category>
		<category><![CDATA[biggest mistake]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299780</guid>

					<description><![CDATA[2014, 2019, 2024 വര്&#x200d;ഷങ്ങളില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൊത്തം എം.പിമാരുടെ എണ്ണം താരതമ്യം ചെയ്ത ട്വീറ്റിന് മറുപടിയായാണ് മുന്&#x200d; കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്മണ്യന്&#x200d; സ്വാമി തിങ്കളാഴ്ച മോദിയെ കടന്നാക്രമിച്ചത്.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രിയായി തുടര്&#x200d;ച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്&#x200d;ശനവുമായി മുതിര്&#x200d;ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്&#x200d; സ്വാമി.സഖ്യകക്ഷികളായ ടിഡിപിയും ജെഡിയുവും ചേര്&#x200d;ന്ന് സര്&#x200d;ക്കാര്&#x200d; രൂപീകരിച്ചതിനാണ് സ്വാമിയുടെ വിമര്&#x200d;ശനം. 2014, 2019, 2024 വര്&#x200d;ഷങ്ങളില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത മൊത്തം എം.പിമാരുടെ എണ്ണം താരതമ്യം ചെയ്ത ട്വീറ്റിന് മറുപടിയായാണ് മുന്&#x200d; കേന്ദ്രമന്ത്രിയായിരുന്ന സുബ്രഹ്മണ്യന്&#x200d; സ്വാമി തിങ്കളാഴ്ച മോദിയെ കടന്നാക്രമിച്ചത്.</p>
<p>&#8216;മോദിയുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് (വിനാശകാലെ വിപരീത ബുദ്ധി) ഇന്ത്യന്&#x200d; രാഷ്ട്രീയത്തിലെ രണ്ട് അണലികള്&#x200d;ക്കൊപ്പം സഖ്യം ചേര്&#x200d;ന്നതാണ്. ഈ രണ്ടുപേരും ഹിന്ദുത്വ ഒട്ടകത്തിന്മേല്&#x200d; ഇരിക്കുന്ന മതേതരത്വത്തിന് മുകളില്&#x200d; ചുവടുവെക്കും. മാസങ്ങള്&#x200d;ക്കുള്ളില്&#x200d; ബി.ജെ.പി താറുമാറാകും. ഒരു പുതിയ കാവി ബി.ജെ.പി ഉയര്&#x200d;ന്നുവരും&#8221; സുബ്രഹ്മണ്യന്&#x200d; സ്വാമി എക്‌സില്&#x200d; കുറിച്ചു. മാധ്യമപ്രവര്&#x200d;ത്തകന്&#x200d; അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റിന് മറുപടിയായാണ് സ്വാമിയുടെ വിമര്&#x200d;ശനം. മൂന്നു ടേമുകളിലായി മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ എണ്ണത്തില്&#x200d; ഗണ്യമായ വര്&#x200d;ധനവ് ഉണ്ടായതായി ഗുണശേഖറിന്റെ വിശകലനം കാണിക്കുന്നു.</p>
<p>2014-ലെ സത്യപ്രതിജ്ഞാ ചടങ്ങില്&#x200d; പ്രധാനമന്ത്രി മോദി, 23 കാബിനറ്റ് മന്ത്രിമാര്&#x200d;, 10 സഹമന്ത്രിമാര്&#x200d; (സ്വതന്ത്ര ചുമതല), 12 സഹമന്ത്രിമാര്&#x200d; എന്നിവരും ഉള്&#x200d;പ്പെടുന്നു. 2019ല്&#x200d; 24 കാബിനറ്റ് മന്ത്രിമാര്&#x200d;, 9 സഹമന്ത്രിമാര്&#x200d; (സ്വതന്ത്ര ചുമതല), 24 സഹമന്ത്രിമാര്&#x200d; എന്നിങ്ങനെയായി വര്&#x200d;ധിച്ചു. ഈ വര്&#x200d;ഷം 30 കാബിനറ്റ് മന്ത്രിമാര്&#x200d;, 5 സഹമന്ത്രിമാര്&#x200d; (സ്വതന്ത്ര ചുമതല), 36 സഹമന്ത്രിമാര്&#x200d; ഉള്&#x200d;പ്പെടുന്ന അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്തത്.</p>
<p>അതേസമയം മോദി സര്&#x200d;ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗം ഇന്ന് നടക്കും. നൂറ് ദിവസത്തെ അജണ്ട തയാറാക്കുന്നതിന് ഇന്നത്തെ യോഗം മുന്&#x200d;കൈ എടുക്കുക. സഖ്യ കക്ഷികള്&#x200d;ക്ക് 11 മന്ത്രി സ്ഥാനങ്ങളാണ് ഇതുവരെ നല്&#x200d;കിയിരിക്കുന്നത് . അഭ്യന്തരം , ധനകാര്യം ,പ്രതിരോധം ,വിദേശകാര്യം ഉള്&#x200d;പ്പെടെ സുപ്രധാന വകുപ്പുകള്&#x200d; ബി.ജെ.പി മന്ത്രിമാര്&#x200d; തന്നെയാകും കൈകാര്യം ചെയ്യുക. ആന്ധ്രക്കും ബിഹാറിനും പ്രത്യേക സാമ്പത്തിക സഹായം നല്&#x200d;കുക വഴി ഘടക കക്ഷികള്&#x200d;ക്ക് മന്ത്രിസ്ഥാനം കുറയ്ക്കുകയാണ് ബി.ജെ.പി ചെയ്തത്.</p>
<p>നാല് എം.പിമാര്&#x200d;ക്ക് ഒരു ക്യാബിനറ്റ് സ്ഥാനം എന്ന രീതിയിലായിരുന്നു സുപ്രധാന വകുപ്പുകളുടെ വിഭജനം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളായ ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പ്രത്യേക പരിഗണന നല്&#x200d;കിയിട്ടുണ്ട് . അഞ്ച് പേരെ മാത്രം ലോക്‌സഭയിലേക്ക് വിജയിപ്പിച്ച ഹരിയാനയില്&#x200d; നിന്നും മൂന്ന് മന്ത്രിമാരുണ്ട് . നാല് മാസത്തിനുള്ളില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയില്&#x200d; കേന്ദ്രമന്ത്രിസഭാ രൂപീകരണം അസ്വസ്ഥതക്കാണ് വഴി തെളിച്ചത് .</p>
<p>അജിത് പവാര്&#x200d;പക്ഷ എന്&#x200d;.സി.പിയിലെ പ്രഫുല്&#x200d; പട്ടേലിന് മൂന്നാം മോദി സര്&#x200d;ക്കാര്&#x200d; വച്ച് നീട്ടിയത് സഹമന്ത്രി സ്ഥാനം മാത്രം . ഈ പദവി ഏറ്റെടുക്കാന്&#x200d; അവര്&#x200d; തയാറായില്ല. യുപിഎ സര്&#x200d;ക്കാരിന്റെ കാലത്ത് വ്യോമയാന മന്ത്രി ആയിരുന്ന പ്രഫുല്&#x200d; പട്ടേലിനെ അപമാനിക്കുന്നതിനു തുല്യമാണ് ഈ വകുപ്പ് നല്&#x200d;കല്&#x200d; എന്ന് എന്&#x200d;.സി.പി വിശ്വസിക്കുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്&#x200d; സാക്ഷ്യം വഹിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാന്&#x200d; എന്&#x200d;സിപി തയ്യാറായില്ല . ക്യാബിനറ്റ് റാങ്കിനായി കാത്തിരിക്കുമെന്നാണ് അജിത് പവാര്&#x200d; പറയുന്നത്. ഈ കാത്തിരിപ്പ് തെരഞ്ഞെടുപ്പ് അടുക്കുംതോറും പൊട്ടിത്തെറിയിലേക്ക് വഴി തെളിയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; കരുതുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1alliance-with-two-vipers-was-modis-biggest-mistake-a-senior-leader-lashed-out-at-the-prime-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എ ബിഗ് നോ ടു മോദി&#8217;; കൊച്ചിയിൽ പ്രധാനമന്ത്രിക്കെതിരെ ബാനർ ഉയർത്തി കെ.എസ്.യു</title>
		<link>https://www.chandrikadaily.com/a-big-no-to-modi-ksu-raised-a-banner-against-the-prime-minister-in-kochi.html</link>
					<comments>https://www.chandrikadaily.com/a-big-no-to-modi-ksu-raised-a-banner-against-the-prime-minister-in-kochi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 16 Jan 2024 09:10:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[against]]></category>
		<category><![CDATA[banner]]></category>
		<category><![CDATA[ksu]]></category>
		<category><![CDATA[mosi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288100</guid>

					<description><![CDATA[എറണാകുളം ഗവണ്&#x200d;മെന്റ് ലോ കോളേജിലെ കെ.എസ്.യു പ്രവര്&#x200d;ത്തകരുടെ നേതൃത്വത്തിലാണ് ബാനര്&#x200d; സ്ഥാപിച്ചത്.]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബാനറുമായി കെ.എസ്.യു. കൊച്ചിയില്&#x200d; പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന വഴിയിലാണ് &#8216;എ ബിഗ് നോ ടു മോദി&#8217; എന്നെഴുതിയിരിക്കുന്ന ബാനര്&#x200d; സ്ഥാപിച്ചിരിക്കുന്നത്. എറണാകുളം ഗവണ്&#x200d;മെന്റ് ലോ കോളേജിലെ കെ.എസ്.യു പ്രവര്&#x200d;ത്തകരുടെ നേതൃത്വത്തിലാണ് ബാനര്&#x200d; സ്ഥാപിച്ചത്.</p>
<p>ബാനര്&#x200d; അഴിച്ചുമാറ്റാന്&#x200d; പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രവര്&#x200d;ത്തകര്&#x200d; ഇതിന് തയ്യാറായില്ല. കോളേജിനകത്താണ് പോസ്റ്റര്&#x200d; ഉയര്&#x200d;ത്തിയതെന്നും അതിന് സാധിക്കില്ലെങ്കില്&#x200d; എന്ത് ജനാധിപത്യവും സ്വാതന്ത്ര്യവുമാണ് ഇവിടെയുള്ളതെന്നുമാണ് പ്രവര്&#x200d;ത്തകര്&#x200d; ചോദിക്കുന്നത്.</p>
<p>ഇന്ത്യയില്&#x200d; വലിയൊരു ജനാധിപത്യ വിരുദ്ധമായ സാഹചര്യമുണ്ട്. മണിപ്പൂരിലും ഡല്&#x200d;ഹിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിലും പ്രധാനമന്ത്രി മൗനം ആചരിക്കുന്ന സാഹചര്യത്തില്&#x200d; ഇത്തരത്തില്&#x200d; വെറും രാഷ്ട്രീയപരമായ പരിപാടിക്ക് കേരളത്തിലേക്ക് വന്നിട്ട് അതിനെതിരെ മിണ്ടാതിരിക്കാന്&#x200d; കെ.എസ്.യു തയ്യാറല്ല.</p>
<p>ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെ നിരന്തരം ചര്&#x200d;ച്ച ചെയ്യേണ്ടതുണ്ട്. ജനാധിപത്യമായ സമൂഹത്തില്&#x200d; ചര്&#x200d;ച്ച ചെയ്യുക, പ്രതിഷേധിക്കുക എന്നത് ആരുടെയും ഔദാര്യമല്ല. അത് ഓരോ പൗരന്റെയും അവകാശമാണ്, കെ.എസ്.യു പ്രവര്&#x200d;ത്തകര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-big-no-to-modi-ksu-raised-a-banner-against-the-prime-minister-in-kochi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; ബിജെ.പിയെ പ്രതിരോധത്തിലാക്കി ദലിതര്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/atrocities-against-dalits-by-defending-bjp-in-madhya-pradesh.html</link>
					<comments>https://www.chandrikadaily.com/atrocities-against-dalits-by-defending-bjp-in-madhya-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 25 Jul 2023 07:28:55 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[against]]></category>
		<category><![CDATA[atrocities]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[dalits]]></category>
		<category><![CDATA[madyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266288</guid>

					<description><![CDATA[ദലിതര്&#x200d;ക്കും ഗോത്രവര്&#x200d;ഗക്കാര്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; മധ്യപ്രദേശ് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തല്&#x200d;. ദലിത്, ആദിവാസി വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; വര്&#x200d;ധിക്കുന്ന സാഹചര്യത്തില്&#x200d; തെരഞ്ഞെടുപ്പ് വന്&#x200d; വെല്ലുവിളിയാകും. ഛത്തര്&#x200d;പൂര്&#x200d;, സത്ന, രേവ, സിധി, സിങ്ഗ്രൗളി തുടങ്ങിയ ജില്ലകള്&#x200d; ഉള്&#x200d;പ്പെടുന്ന സവര്&#x200d;ണ്ണ ആധിപത്യ മേഖലയായ വിന്ധ്യാ മേഖലയില്&#x200d; അടിക്കടി നടക്കുന്ന അതിക്രമങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്റെ സര്&#x200d;ക്കാറിനെ കുഴക്കുന്നത്. ദലിത് യുവാവിന്റെ മുഖത്ത് മനുഷ്യവിസര്&#x200d;ജ്യം പുരട്ടിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. [&#8230;]]]></description>
										<content:encoded><![CDATA[<p>ദലിതര്&#x200d;ക്കും ഗോത്രവര്&#x200d;ഗക്കാര്&#x200d;ക്കുമെതിരായ അതിക്രമങ്ങള്&#x200d; മധ്യപ്രദേശ് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d;. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തല്&#x200d;. ദലിത്, ആദിവാസി വിഭാഗങ്ങള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d; വര്&#x200d;ധിക്കുന്ന സാഹചര്യത്തില്&#x200d; തെരഞ്ഞെടുപ്പ് വന്&#x200d; വെല്ലുവിളിയാകും. ഛത്തര്&#x200d;പൂര്&#x200d;, സത്ന, രേവ, സിധി, സിങ്ഗ്രൗളി തുടങ്ങിയ ജില്ലകള്&#x200d; ഉള്&#x200d;പ്പെടുന്ന സവര്&#x200d;ണ്ണ ആധിപത്യ മേഖലയായ വിന്ധ്യാ മേഖലയില്&#x200d; അടിക്കടി നടക്കുന്ന അതിക്രമങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്റെ സര്&#x200d;ക്കാറിനെ കുഴക്കുന്നത്.</p>
<p>ദലിത് യുവാവിന്റെ മുഖത്ത് മനുഷ്യവിസര്&#x200d;ജ്യം പുരട്ടിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. ഛത്തര്&#x200d;പൂര്&#x200d; ജില്ലയില്&#x200d; ഒ.ബി.സി വിഭാഗത്തില്&#x200d;പ്പെട്ട ഒരാളാണ് ദലിത് യുവാവിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഛത്തര്&#x200d;പൂര്&#x200d; ജില്ലയില്&#x200d; ഉയര്&#x200d;ന്ന ജാതിയില്&#x200d;പ്പെട്ടവര്&#x200d; ഒരു ദലിതനെ മര്&#x200d;ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമായിരുന്നില്ലെന്നാണ് ദലിത് ആക്ടിവിസ്റ്റുകള്&#x200d; ആരോപിക്കുന്നത്.</p>
<p>സംസ്ഥാന ബി.ജെ.പി അധ്യക്ഷന്&#x200d; വി.ഡി ശര്&#x200d;മ പ്രതിനിധീകരിക്കുന്ന ഖജുരാഹോ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ് ഛത്തര്&#x200d;പൂര്&#x200d;. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാ ന്റെ വിഭാഗത്തില്&#x200d;പെട്ട(ഒ.ബി.സി) ആളാണ് ഈ ഹീനകൃത്യത്തിന് പിന്നലെന്നത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദലിത് കുടുംബങ്ങള്&#x200d; നടത്തിയ വിവാഹ ഘോഷയാത്രകളില്&#x200d; ഉയര്&#x200d;ന്ന ജാതിക്കാരുടെ രോഷം നേരിടേണ്ടി വന്ന നിരവധി സംഭവങ്ങള്&#x200d; അടുത്തിടെ ഛത്തര്&#x200d;പൂര്&#x200d; പ്രദേശത്ത് നിന്ന് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.</p>
<p>കഴിഞ്ഞ വര്&#x200d;ഷം സെപ്റ്റംബറില്&#x200d; 35 കാരനായ ദലിത് യുവാവിനെ ഠാക്കൂര്&#x200d; സമുദായത്തില്&#x200d;പ്പെട്ട ഒരു കൂട്ടം യുവാക്കള്&#x200d; കസേരയില്&#x200d; ഇരുന്നതിന് ആക്രമിച്ചു. ജൂണ്&#x200d; 23 ന്, രേവ ജില്ലയില്&#x200d; ഒരു ദലിത് പിതാവിനെയും മകനെയും വടികൊണ്ട് മര്&#x200d;ദിക്കുകയും കഴുത്തില്&#x200d; ചെരുപ്പ് മാലകള്&#x200d; അണിയിക്കുകയും ചെയ്തു. രേവയില്&#x200d; ഒരു ഗോത്രവര്&#x200d;ഗക്കാരനെ ഉയര്&#x200d;ന്ന ജാതിയില്&#x200d;പ്പെട്ടവര്&#x200d; മര്&#x200d;ദിച്ച മറ്റൊരു സംഭവം കുറച്ച് ദിവസങ്ങള്&#x200d;ക്ക് മുമ്പ് റിപ്പോര്&#x200d;ട്ട് ചെയ്യപ്പെട്ടു.</p>
<p>വേതനം ചോദിച്ചതിന് ദലിത് ദിവസ വേതനക്കാരന്റെ കൈ അയാളുടെ ഉയര്&#x200d;ന്ന ജാതിക്കാരനായ തൊഴിലുടമ വെട്ടിമാറ്റിയത് 2021 നവംബറിലാണ്. 2022 ഓഗസ്റ്റില്&#x200d; സത്നയില്&#x200d; ദലിത് വനിതാ സര്&#x200d;പഞ്ചിനെ അക്രമികള്&#x200d; മര്&#x200d;ദിച്ചു. ഇടപെടാന്&#x200d; ശ്രമിച്ചവര്&#x200d;ക്ക് പോലും മേല്&#x200d;ജാതിക്കാരുടെ ആക്രമണം നേരിടേണ്ടിവന്നു. സിങ്ഗ്രൗലിയിലെ സ്‌കൂളില്&#x200d; ക്ലാസിന്റെ മുന്&#x200d; നിരയില്&#x200d; ഇരുന്നതിന് ദലിത് വിദ്യാര്&#x200d;ഥിനിയെ ഉയര്&#x200d;ന്ന ജാതിക്കാരനായ അധ്യാപകന്&#x200d; മര്&#x200d;ദിച്ചതും വാര്&#x200d;ത്തയായിരുന്നു.</p>
<p>പ്രവേശന്&#x200d; ശുക്ല എന്ന ബി.ജെ.പി പ്രവര്&#x200d;ത്തകന്&#x200d; ഗോത്രവര്&#x200d;ഗക്കാരന്റെ മുഖത്ത് മൂത്രമൊഴിമൊഴിച്ച സംഭവം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം സിദ്ധി ജില്ലയിലാണ് സിറ്റിങ് എം.എല്&#x200d;.എയായ കേദാര്&#x200d;നാഥ് ശുക്ലയുടെ അടുത്തയാള്&#x200d;കൂടിയായ പ്രവേശന്&#x200d; ശുക്ല ഹീന കൃത്യം ചെയ്തത്. തുടര്&#x200d;ന്ന് മുഖ്യമന്ത്രി ഭോപ്പാലിലെ വസതിയില്&#x200d; വിളിച്ചുവരുത്തി ഇരയുടെ കാല്&#x200d; കഴുകി രോഷം തണുപ്പിച്ചു.</p>
<p>അതേസമയം, ദലിത് അക്രമങ്ങള്&#x200d; ബി.ജെ.പിക്കെതിരെ ആയുധമാക്കാന്&#x200d; കോണ്&#x200d;ഗ്രസ് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഛത്തര്&#x200d;പൂരിലെ പുതിയ സംഭവം ശ്രദ്ധയില്&#x200d;പ്പെട്ടതിന് തൊട്ടുപിന്നാലെ, ദലിത് വിഭാഗത്തില്&#x200d;പ്പെട്ട കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയും മധ്യപ്രദേശ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; കമല്&#x200d;നാഥും ബി.ജെ.പി സര്&#x200d;ക്കാരിനെതിരെ ആഞ്ഞടിക്കുകയും പ്രതികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/atrocities-against-dalits-by-defending-bjp-in-madhya-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
