<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>age &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/age/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 28 Feb 2024 11:51:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>age &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസാകണമെന്ന കേന്ദ്ര നിർദേശം കേരളം വീണ്ടും തള്ളി</title>
		<link>https://www.chandrikadaily.com/kerala-again-rejected-the-central-proposal-of-6-years-for-first-class-admission.html</link>
					<comments>https://www.chandrikadaily.com/kerala-again-rejected-the-central-proposal-of-6-years-for-first-class-admission.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 28 Feb 2024 11:51:53 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[age]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[education]]></category>
		<category><![CDATA[v sivankutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291687</guid>

					<description><![CDATA[ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസിൽ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി. അഞ്ച് വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാകുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് വേണമെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നുവെങ്കിലും കേരളം ഇത് തള്ളി. കഴിഞ്ഞ വർഷവും കേന്ദ്രത്തിന്റെ നിർദേശം കേരളം തള്ളിയിരുന്നു. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 4,27,105 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ഒന്നാം ക്ലാസ് പ്രവേശനം അഞ്ച് വയസിൽ വേണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി. അഞ്ച് വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാകുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് വേണമെന്ന് കേന്ദ്രം നിർദേശം നൽകിയിരുന്നുവെങ്കിലും കേരളം ഇത് തള്ളി. കഴിഞ്ഞ വർഷവും കേന്ദ്രത്തിന്റെ നിർദേശം കേരളം തള്ളിയിരുന്നു.</p>
<p>എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും മന്ത്രി അറിയിച്ചു. 4,27,105 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. 2971 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു</p>
<p>536 കുട്ടികൾ ഗൾഫിലും 285 പേർ ലക്ഷദ്വീപിലും പരീക്ഷ എഴുതും. ഹയർ സെക്കൻഡറി തലത്തിൽ 4,14,151 പ്ലസ് വണ്ണിലും 4,41,213 പേർ പ്ലസ് ടുവിലും പരീക്ഷ എഴുതുന്നുമ്ട്. 27,000 അധ്യാപകരെയാണ് പരീക്ഷാ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുള്ളത്. മൂല്യനിർണയം ഏപ്രിൽ ഒന്നിന് തുടങ്ങും. മേയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-again-rejected-the-central-proposal-of-6-years-for-first-class-admission.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹയർസെക്കൻഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയർത്തി</title>
		<link>https://www.chandrikadaily.com/the-age-limit-of-higher-secondary-guest-teachers-has-been-raised-to-56.html</link>
					<comments>https://www.chandrikadaily.com/the-age-limit-of-higher-secondary-guest-teachers-has-been-raised-to-56.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 24 Oct 2023 12:26:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[age]]></category>
		<category><![CDATA[higher secondary teachers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280642</guid>

					<description><![CDATA[നേരത്തെ ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളുകളില്&#x200d; ജനറല്&#x200d; വിഭാഗത്തില്&#x200d; അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു]]></description>
										<content:encoded><![CDATA[<p>ഹയര്&#x200d;സെക്കന്&#x200d;ഡറി ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി 56 ആക്കി ഉയര്&#x200d;ത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി നാല്&#x200d;പ്പതില്&#x200d; നിന്ന് 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. നേരത്തെ ഹയര്&#x200d; സെക്കന്&#x200d;ഡറി സ്‌കൂളുകളില്&#x200d; ജനറല്&#x200d; വിഭാഗത്തില്&#x200d; അധ്യാപകരുടെ പ്രായപരിധി 40 വയസായിരുന്നു.</p>
<p>നിലവില്&#x200d; സ്‌പെഷ്യല്&#x200d; റൂള്&#x200d; പ്രകാരമുള്ള പ്രായപരിധിക്കുള്ളിലെ ഗസ്റ്റ് അധ്യാപകരെ ലഭിക്കാത്തതിനാല്&#x200d; പഠിപ്പിക്കുവാന്&#x200d; അധ്യാപകരില്ലാത്ത അവസ്ഥ ഉള്ളതായി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്&#x200d;ട്ടും ഉണ്ടായിരുന്നു. ഹയര്&#x200d; സെക്കന്&#x200d;ഡറി വിദ്യാര്&#x200d;ഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാന്&#x200d; വേണ്ടിയാണ് പ്രായം പുനര്&#x200d;നിശ്ചയിച്ചതെന്നും ഉത്തരവില്&#x200d; വ്യക്തമാക്കുന്നു.</p>
<p>40 വയസ് കഴിഞ്ഞ ഗസ്റ്റ് അധ്യാപകരുടെ നിയമന ഉത്തരവുകള്&#x200d; റീജിയണല്&#x200d; ഡെപ്യൂട്ടി ഡയറക്ടര്&#x200d;മാര്&#x200d; തള്ളുന്നതായി വ്യാപക പരാതി ഉയര്&#x200d;ന്നിരുന്നു. ഒ.ബി.സിക്ക് 43, എസ്.സി, എസ്.ടി വിഭാഗങ്ങള്&#x200d;ക്ക് 45 വയസ്സ് എന്നിങ്ങനെയായിരുന്നു പ്രായപരിധി.</p>
<p>മാത്രമല്ല, ബി.എഡ് അടക്കമുള്ള എല്ലാ യോഗ്യതകളും നേടിയ ശേഷം വളരെ ചുരുങ്ങിയ കാലം മാത്രമേ അധ്യാപനം നടത്താന്&#x200d; തങ്ങള്&#x200d;ക്ക് കഴിയുന്നുള്ളൂ എന്ന പരാതിയും അധ്യാപകരില്&#x200d; നിന്നും ഉദ്യോഗാര്&#x200d;ഥികളില്&#x200d; നിന്നും ഉയര്&#x200d;ന്നിരുന്നു. ഈ പരാതികള്&#x200d; പരിഗണിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് ഗസ്റ്റ് അധ്യാപകരുടെ പ്രായപരിധി പുനര്&#x200d;നിശ്ചയിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-age-limit-of-higher-secondary-guest-teachers-has-been-raised-to-56.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വോട്ടര്&#x200d;പട്ടികയില്&#x200d; ജനന, മരണതീയതികള്&#x200d; ബന്ധിപ്പിക്കാന്&#x200d; നിയമം</title>
		<link>https://www.chandrikadaily.com/voterslist.html</link>
					<comments>https://www.chandrikadaily.com/voterslist.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 23 May 2023 04:13:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[age]]></category>
		<category><![CDATA[voterslist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255340</guid>

					<description><![CDATA[ 18 വയസ്സായാല്&#x200d; സ്വാഭാവികമായും വോട്ടറാകും. മരിച്ചാല്&#x200d; പട്ടികയില്&#x200d; നിന്ന് സ്വയം ഒഴിവാകുകയും ചെയ്യും.]]></description>
										<content:encoded><![CDATA[<p>വോട്ടര്&#x200d;പട്ടികയില്&#x200d; വ്യക്തിയുടെ ജനനം, മരണതീയതികള്&#x200d; ബന്ധിപ്പിക്കുന്നതിന് നിയമം തയ്യാറാകുന്നതായി കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ. ഇത് കള്ളവോട്ട് തടയാനും വികസനപദ്ധതികള്&#x200d; സമഗ്രമാക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതനുസരിച്ച് വ്യക്തിക്ക് 18 വയസ്സായാല്&#x200d; സ്വാഭാവികമായും വോട്ടറാകും. മരിച്ചാല്&#x200d; പട്ടികയില്&#x200d; നിന്ന് സ്വയം ഒഴിവാകുകയും ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/voterslist.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിവാഹപ്രായം: സുപ്രീംകോടതി വീണ്ടും ഇടപെടുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/age-of-marriage-when-the-supreme-court-intervenes-again.html</link>
					<comments>https://www.chandrikadaily.com/age-of-marriage-when-the-supreme-court-intervenes-again.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 07 Feb 2023 17:28:52 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[act]]></category>
		<category><![CDATA[age]]></category>
		<category><![CDATA[Marriage]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236578</guid>

					<description><![CDATA[ദേശീയ ബാലാവകാശ കമീഷന്റെ വാദങ്ങള്&#x200d; ശരിവെച്ച് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുന്നോട്ട്‌വെച്ച ആശങ്കകള്&#x200d; അതിപ്രധാനമാണ്. പ്രായപൂര്&#x200d;ത്തിയായി പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്&#x200d;പ്പെട്ടവര്&#x200d; ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിലെ സാംഗത്യമാണ് പരമോന്നത നീതിപീഠം ചര്&#x200d;ച്ചക്ക് വെക്കുന്നത്.]]></description>
										<content:encoded><![CDATA[<p><strong>എന്&#x200d;.സി ജംഷീറലി ഹുദവി</strong></p>
<p>ഇന്ത്യന്&#x200d; നിയമ രംഗത്ത് ഏറെ ചര്&#x200d;ച്ച ചെയ്യപ്പെടുകയും നിയമ നിര്&#x200d;മാണങ്ങള്&#x200d;ക്ക് വിധേയമാവുകയും ചെയ്തതാണ് ശൈശവ വിവാഹം. വ്യത്യസ്ത കോടതി നടപടികള്&#x200d; കണ്ട രാജ്യത്ത് ഇക്കഴിഞ്ഞ ജനുവരിയില്&#x200d; പരമോന്നത കോടതി വീണ്ടും പ്രസ്തുത വിഷയത്തില്&#x200d; സുപ്രധാന ഇടപെടല്&#x200d; നടത്തിയിരിക്കുകയാണ്. 15 വയസ് തികഞ്ഞവര്&#x200d;ക്ക് മത നിയമപ്രകാരം വിവാഹം ആകാമോ എന്നതാണ് ചോദ്യം. 2017 ലാണ് സുപ്രീംകോടതി, 18 വയസിന് താഴെയുള്ള പെണ്&#x200d;കുട്ടിയുമായി ഭാര്യയെന്ന നിലക്കും ലൈംഗിക ബന്ധം പുലര്&#x200d;ത്തുന്നത് പീഢനമായി കണക്കാക്കുമെന്ന് വിധി പുറപ്പെടുവിച്ചത്. 15 നും 18 നുമിടക്ക് പ്രായമുള്ള ഭാര്യയുമായി ബന്ധത്തിലേര്&#x200d;പെടുന്നത് ശൈശവ വിവാഹ നിരോധന പരിധിയില്&#x200d;നിന്ന് മാറ്റിനിര്&#x200d;ത്തിയിരുന്ന രണ്ടാം സെക്ഷന്&#x200d; ഇന്ത്യന്&#x200d; ശിക്ഷാനിയമത്തിലെ 375 ാം സെക്ഷനില്&#x200d; നിന്ന് സുപ്രീംകോടതി എടുത്തുകളയുകയും ചെയ്തു.</p>
<p>നിലവില്&#x200d; ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഇടപെടല്&#x200d; പക്ഷേ ബാലിശമല്ല. കോടതി മുന്നോട്ട്‌വെക്കുന്നത് ആശങ്കകളും സാധ്യതകളും ചോദ്യങ്ങളുമാണ്. ജനുവരി 13 ന് സുപ്രീംകോടതി ഉന്നയിച്ച ചോദ്യമിതാണ് 15 തികഞ്ഞ പെണ്&#x200d;കുട്ടിക്ക്, ലൈംഗിക ചേതനയുണ്ടെങ്കില്&#x200d; അവളുടെ വ്യക്തിനിയമപ്രകാരം വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാമോ? ഈ ചോദ്യം പ്രധാനമാണ്. ഒരു വ്യക്തിയുടെ ലൈംഗികതയും പക്വതയും നിര്&#x200d;ണയിക്കുന്നത് പ്രായമാണോ? 18 തികയുക എന്നത് പക്വതാ നിര്&#x200d;ണയത്തിന്റെ മാനദണ്ഡമാണോ ? ഈ ചോദ്യങ്ങളും ചേര്&#x200d;ത്തുവെക്കേണ്ട വിഷയങ്ങളാണ്.</p>
<p>ദേശീയ ബാലാവകാശ കമ്മീഷന്&#x200d; ഫയല്&#x200d; ചെയ്ത ഹരജിയാണ് പുതിയ കോടതി ഇടപെടലുകള്&#x200d;ക്ക് വഴിതുറന്നത്. 2022 ജൂണ്&#x200d; മാസം 20 ലെ പഞ്ചാബ് ഹരിയാന ഹൈകോടതി വിധിയെ ചോദ്യം ചെയ്യുന്നതായിരുന്നു ഹരജി. 16 വയസ് പ്രായമുള്ള പെണ്&#x200d;കുട്ടി 21 വയസുള്ള ഭര്&#x200d;ത്താവിന്റെ കൂടെ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് കോടതിയെ സമീപിച്ചതിനെതുടര്&#x200d;ന്നാണ് ഹൈകോടതി ഇടപെടലുണ്ടായത്.</p>
<p>മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹത്തിന് തടസങ്ങളൊന്നുമില്ലെന്ന് ജസ്റ്റിസ് ജസ്ജിത് സിങ് ബേദി വിധിച്ചു. ദമ്പതികള്&#x200d;ക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി നിര്&#x200d;ദേശിച്ചു. 2021 ഡിസംബറിലും സമാനമായ വിധി പഞ്ചാബ്-ഹരിയാന ഹൈകോടതിയില്&#x200d; നിന്നുണ്ടായിരുന്നു. 17 വയസുകാരിയായ പെണ്&#x200d;കുട്ടി ഹൈന്ദവ വിശ്വാസിയായ ഭര്&#x200d;ത്താവൊന്നിച്ചാണ് അന്ന് കോടതിയെ സമീപിച്ചത്.</p>
<p>മുസ്‌ലിം വ്യക്തി നിയമ പ്രകാരം പ്രായപൂര്&#x200d;ത്തി പരിധി 15 ആകയാല്&#x200d; പതിനേഴുകാരിക്ക് ഇഷ്ടപ്രകാരം വിവാഹമാകാം എന്ന് കോടതി വിധിച്ചു. 2022 ജൂണ്&#x200d; മാസത്തിലെ ഹൈകോടതി വിധിക്കെതിരെയാണ് ദേശീയ ബാലാവകാശ കമ്മീഷന്&#x200d; സുപ്രീം കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കിയത്. പോക്‌സോ, ഇന്ത്യന്&#x200d; ശിക്ഷാ നിയമം ശൈശവ വിവാഹം നിയമവിരുദ്ധമാകുമ്പോള്&#x200d; 18 ന് താഴെ പ്രായമുള്ള പെണ്&#x200d;കുട്ടികള്&#x200d; വ്യക്തി നിയമപ്രകാരം വിവാഹിതരാവുന്നത് അനുവദിക്കാന്&#x200d; പാടില്ലെന്നാണ് ബാലാവകാശ കമീഷന്&#x200d; മുന്നോട്ട്‌വെക്കുന്ന വാദം. പഞ്ചാബ് &#8211; ഹരിയാന ഹൈകോടതി വിധി മറ്റു ഹൈകോടതികള്&#x200d;ക്ക് ജുഡീഷ്യല്&#x200d; പ്രിസിഡന്റ് (കീഴ്‌വഴക്കം) ആവുകയില്ലെന്ന് സുപ്രീം കോടതി പറയുകയും ചെയ്തു. അതേസമയം വിവാഹ പ്രായ പരിധി 18 ല്&#x200d; നിന്നും കുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്&#x200d;ക്കാരുമായി സുപ്രീംകോടതി അഭിപ്രായമാരായുകയും ചെയ്തു.</p>
<p>നിലവില്&#x200d; 13 സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ അഞ്ച് വര്&#x200d;ഷങ്ങള്&#x200d;ക്കിടയില്&#x200d; ശൈശവ വിവാഹ വര്&#x200d;ധനവുള്ളത്. അസം, ബിഹാര്&#x200d;, ഗുജറാത്ത്, ഝാര്&#x200d;ഖണ്ഡ്, കര്&#x200d;ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്&#x200d;, ഉത്തര്&#x200d;പ്രദേശ്, വെസ്റ്റ്ബംഗാള്&#x200d; സംസ്ഥാനങ്ങളില്&#x200d; ശൈശവ വിവാഹം കൂടുതലാണ്. ഇത്തരം വിവാഹ ബന്ധങ്ങള്&#x200d; മാരകമായ രോഗങ്ങള്&#x200d;ക്ക് കാരണമാകുമെന്നാണ് ദേശീയ ബാലാവകാശ കമീഷന്&#x200d; സുപ്രീംകോടതിയില്&#x200d; ഉന്നയിച്ച പ്രശ്‌നങ്ങളിലൊന്ന്. കൂടാതെ പോക്‌സോ, ഐ.പി.സി 375 നിലവിലുള്ളപ്പോള്&#x200d; വ്യക്തിനിയമ പ്രകാരം വിവാഹ ബന്ധം അനുവദിക്കുന്നത് നിയമ വിരുദ്ധമാണെന്നുമാണ് വാദം.</p>
<p>ദേശീയ ബാലാവകാശ കമീഷന്റെ വാദങ്ങള്&#x200d; ശരിവെച്ച് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുന്നോട്ട്‌വെച്ച ആശങ്കകള്&#x200d; അതിപ്രധാനമാണ്. പ്രായപൂര്&#x200d;ത്തിയായി പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്&#x200d;പ്പെട്ടവര്&#x200d; ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിലെ സാംഗത്യമാണ് പരമോന്നത നീതിപീഠം ചര്&#x200d;ച്ചക്ക് വെക്കുന്നത്.</p>
<p>ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി കേസുകള്&#x200d; വ്യത്യസ്ത കോടതികളിലായി നിലവിലുണ്ട്. ഭൂരിപക്ഷവും പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്&#x200d;പ്പെട്ട ദമ്പതികള്&#x200d;ക്കെതിരെയാണ്. രാജ്യത്ത് നിര്&#x200d;ബന്ധിത വിവാഹങ്ങള്&#x200d; വ്യത്യസ്ത ആചാരങ്ങളുടെ ഭാഗമായി ഇപ്പോഴും നിലവിലുണ്ട്. പെണ്&#x200d;കുട്ടികളെ പീഢനത്തിനിരയാക്കാന്&#x200d; മറയാക്കുന്ന ദേശ, ഗോത്ര ആചാരങ്ങള്&#x200d; പലതുണ്ട്. പഠനം നിര്&#x200d;ത്തി വിവാഹത്തിന് നിര്&#x200d;ബന്ധിക്കുന്നവരുണ്ട്. ഇതെല്ലാം എതിര്&#x200d;ക്കപ്പെടേണ്ടതാണ്. എന്നാല്&#x200d;, ഇവ പലതും നടപടിക്ക് വിധേയമാകാതെ പോകുന്നു എന്നതാണ് യാഥാര്&#x200d;ഥ്യം. എന്നാല്&#x200d;, പ്രായപൂര്&#x200d;ത്തിയായ നിലക്ക് രണ്ടു പേരുടേയും സമ്മതത്തോടെ മതാചാരപ്രകാരം നടക്കുന്ന വിവാഹങ്ങള്&#x200d; പലതും ക്രിമിനല്&#x200d; കേസുകളായി രജിസ്റ്റര്&#x200d; ചെയ്യപ്പെടുന്നു. വിവാഹ പ്രായത്തിലും ഏകതാനിയമത്തെ പറയുന്നവരോട് കൂടിയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം, &#8216;നമുക്ക്, പുനരാലോചന നടത്താമല്ലോ?&#8217;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/age-of-marriage-when-the-supreme-court-intervenes-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രായം വെറും നമ്പരല്ലേ; എസ്.എഫ്.ഐ നേതാവ് ജെ.ജെ അഭിജിത്തിനോട് പ്രായം മറച്ച് വെയ്ക്കാന്&#x200d; ആനാവൂര്&#x200d; നാഗപ്പന്&#x200d;</title>
		<link>https://www.chandrikadaily.com/dgage-is-just-a-number-anavoor-nagappan-should-hide-his-age-to-remain-sfi-leader.html</link>
					<comments>https://www.chandrikadaily.com/dgage-is-just-a-number-anavoor-nagappan-should-hide-his-age-to-remain-sfi-leader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 24 Dec 2022 06:29:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[age]]></category>
		<category><![CDATA[anavoor nagappan]]></category>
		<category><![CDATA[jj abhijith]]></category>
		<category><![CDATA[SAKHAV]]></category>
		<category><![CDATA[sfi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228406</guid>

					<description><![CDATA[വനിതാ പ്രവര്&#x200d;ത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്&#x200d; നാഗപ്പനെ വെട്ടിലാക്കി മുന്&#x200d; എസ്എഫ്‌ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി ജെ. ജെ അഭിജിത്തിന്റെ ശബ്ദ സന്ദേശം. എസ്എഫ്‌ഐ നേതാവായി തുടരാന്&#x200d; യഥാര്&#x200d;ഥ പ്രായം മറച്ചുവയ്ക്കണമെന്ന് ആനാവൂര്&#x200d; നാഗപ്പന്&#x200d; നിര്&#x200d;ദേശിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്. പല പ്രായത്തിലുള്ള സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; തന്റെ പക്കലുണ്ടെന്നും ശബ്ദ സന്ദേശത്തില്&#x200d; പറയുന്നു.</p>
<p>വനിതാ പ്രവര്&#x200d;ത്തകയോടുള്ള മോശം പെരുമാറ്റത്തിന് അഭിജിത്തിനെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശബ്ദ സന്ദേശം പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ലഹരി വിരുദ്ധ ക്യാമ്പയിനില്&#x200d; നടക്കുന്നതിനിടെ ബാറില്&#x200d; പോയി മദ്യം കുടിച്ചതിനും നേതാവ് കുടുങ്ങിയിരുന്നു.</p>
<p>&#8217;26 വരെയേ എസ്എഫ്‌ഐയില്&#x200d; നില്&#x200d;ക്കാന്&#x200d; പറ്റൂ. ഈ വര്&#x200d;ഷം എനിക്ക് 30 ആയി. 1992 ലാണ് ഞാന്&#x200d; ജനിച്ചത്. 92, 94, 95, 96 ഈ വര്&#x200d;ഷങ്ങളിലെ സര്&#x200d;ട്ടിഫിക്കറ്റുകളുണ്ട്. ആരു ചോദിച്ചാലും 26 ആയെന്നു പറഞ്ഞാല്&#x200d; മതി. ഇതാണ് സഖാവ് നാഗപ്പന്&#x200d; ശബ്ദസന്ദേശത്തില്&#x200d; പറയുന്നത്. പ്രദീപ് സാറും അങ്ങനെ പറയാന്&#x200d; പറഞ്ഞു. നിങ്ങളെയൊക്കെ ഒഴിവാക്കിലായും എനിക്ക് നിന്നല്ലേ പറ്റൂ. പണ്ടത്തെപ്പോലെ വെട്ടാനൊന്നും ആരുമില്ലാത്തതു കൊണ്ട് നല്ല സുഖമാണ്. എന്നാലും വെട്ടിക്കളിക്കാന്&#x200d; ആരുമില്ലാത്തതിനാല്&#x200d; മനസ് മടുപ്പിക്കുന്നുണ്ട്. ആരെങ്കിലും വേണം വെട്ടിക്കളിക്കാനൊക്കെ&#8217; ഇങ്ങനെയാണ് അഭിജിത്തിന്റെ പേരില്&#x200d; പ്രചരിക്കുന്ന ശബ്ദസന്ദേശത്തില്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgage-is-just-a-number-anavoor-nagappan-should-hide-his-age-to-remain-sfi-leader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
