agitation – Chandrika Daily https://www.chandrikadaily.com Sun, 23 Jun 2024 08:58:20 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg agitation – Chandrika Daily https://www.chandrikadaily.com 32 32 ജയിലിലടച്ചാല്‍ സമരം നിലയ്ക്കില്ല, പ്രക്ഷോഭം ശക്തമാക്കും: എം.എസ്.എഫ്‌ https://www.chandrikadaily.com/jailing-will-not-stop-the-agitation-it-will-intensify-the-agitation-msf.html https://www.chandrikadaily.com/jailing-will-not-stop-the-agitation-it-will-intensify-the-agitation-msf.html#respond Sun, 23 Jun 2024 08:58:20 +0000 https://www.chandrikadaily.com/?p=300834 മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി വിഷയത്തിൽ സർക്കാർ നിർമ്മിച്ച വ്യാജ കണക്കുകൾക്കെതിരെ യാഥാർത്ഥ്യബോധത്തോടെയുള്ള കണക്ക് അവതരിപ്പിച്ചതിന്റെ പുറത്താണ് എം.എസ്.എഫ് നേതാക്കളെ വേട്ടയാടുന്നതെന്ന് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജനറൽ സെക്രട്ടറി സി.കെ നജാഫ്, മലപ്പുറം ജില്ലാ ജന:സെക്രട്ടറി വി.എ വഹാബ്, എം എസ് എഫിന്റെ 12 സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സമരങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ കാരണ ഞാൻ ഏഴ് ദിവസത്തേക്ക് റിമാന്റിലാണ്. കള്ള കേസുകൾ ചുമത്തിയാണ് പിണറായിയുടെ പോലീസ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സീറ്റ് പ്രതിസന്ധി പരിഹരിക്കാതെ സമരങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ തന്നെയാണ് എം.എസ്.എഫിന്റെ തീരുമാനം. വരും ദിവസങ്ങളിൽ എം.എസ്.എഫ് സമരങ്ങൾ ശക്തമാക്കും. മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മലബാറിൽ യാത്ര ചെയ്യാൻ അനുവദിക്കാത്ത രീതിയിലാണ് ഞങ്ങൾ തുടർ സമരങ്ങൾ ആസൂത്രണം ചെയ്യുന്നത്.

അവസാനത്തെ പ്രവർത്തകനും ജയിലിൽ അടക്കുന്നത് വരെ സമര പ്രക്ഷോഭങ്ങൾ തുടരുമെന്ന് എം.എസ്.എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീൻ പിലാക്കൽ, പി.എ ജവാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

]]>
https://www.chandrikadaily.com/jailing-will-not-stop-the-agitation-it-will-intensify-the-agitation-msf.html/feed 0
വിദ്യാര്‍ഥികളോടുള്ള അനീതി അവസാനിക്കുന്നതുവരെ എം.എസ്.എഫ് സമരരംഗത്തുണ്ടാകുമെന്ന് പി.കെ നവാസും ജന: സെക്രട്ടറി സി.കെ നജാഫും https://www.chandrikadaily.com/msf-agitaion.html https://www.chandrikadaily.com/msf-agitaion.html#respond Sun, 25 Jun 2023 15:26:49 +0000 https://www.chandrikadaily.com/?p=261409 വിദ്യാര്‍ഥികളോടുള്ള അനീതി അവസാനിക്കുന്നത് വരെ എം.എസ്.എഫ് സമരരംഗത്ത് ഉണ്ടാകുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, ജന: സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ പറഞ്ഞു.

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോഴും ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച എം. എസ്.എഫ് നേതാക്കളെയാണ് പോലീസ് വിലങ്ങ് അണിയിച്ച് അറസ്റ്റ് ചെയ്തു നീക്കിയത്. കോഴിക്കോട് ജില്ലാ എം.എസ്. എഫ് കണ്‍വീനര്‍ അഫ്രീന്‍, ടി.ടി കൊയ്‌ലാണ്ടി മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരാണ് പോലീസ് വിലങ്ങ് അണിയിച്ച് അറസ്റ്റ് ചെയ്തത്.
ആദ്യ ഘട്ട അലോട്ട്‌മെന്റില്‍ സീറ്റ് ലഭിക്കാതിരുന്ന മലബാറിലെ ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാം ഘട്ട അലോട്ട്‌മെന്റിലും സീറ്റ് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ കാണിക്കുന്ന ഈ വിവേചനത്തില്‍ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെയാണ് പോലീസ് ക്രൂരമായി നേരിട്ടത്. അറസ്റ്റ് ചെയ്തവരെ കൈകള്‍ വിലങ്ങ് അണിയിച്ച പോലീസ് ക്രൂരമായാണ് പ്രവര്‍ത്തകരെയും നേരിട്ടത്.

അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പ്രതികളെ പോലെ വിലങ്ങ് അണിയിച്ച് കൊണ്ടു പോകുന്ന പോലീസ് എന്ത് സന്ദേശമാണ് നല്‍കുന്നത്. വിദ്യാഭ്യാസ വിതരണത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്ക് നേരെ പ്രതികരിക്കുന്നതിനാണ് സര്‍ക്കാര്‍ വിലങ്ങ് അണിയിക്കുന്നത്.

]]>
https://www.chandrikadaily.com/msf-agitaion.html/feed 0
കര്‍ഷകരുടെ അടിയന്തരാവശ്യങ്ങള്‍ : മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ യു.ഡി.എഫ് കര്‍ഷക സമരങ്ങള്‍ https://www.chandrikadaily.com/udf-famrmers.html https://www.chandrikadaily.com/udf-famrmers.html#respond Fri, 17 Feb 2023 04:11:28 +0000 https://www.chandrikadaily.com/?p=238447 തിരുവനന്തപുരം: മാര്‍ച്ച്- ഏപ്രില്‍ മാസങ്ങളില്‍ സംഘടിപ്പിക്കുന്ന കര്‍ഷക സമരത്തില്‍ മുന്നോട്ടുവെക്കുന്ന വിഷയങ്ങള്‍ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. നാളികേര സംഭരണത്തിന് ഒരു കിലോ വച്ച് തേങ്ങയുടെ തറവില 42 രൂപയായി വര്‍ധിപ്പിക്കുക. ബജറ്റില്‍ 32 രൂപ ആയിരുന്നത് 34 രൂപയായി വര്‍ധിപ്പിച്ചെങ്കിലും ഉല്‍പാദന ചിലവ് പരിഗണിച്ച് 42 രൂപയാക്കണം. പച്ചത്തേങ്ങാ സംഭരണം ഇപ്പോള്‍ കാര്യക്ഷമമല്ല. ഈ അവസ്ഥ പരിഹരിക്കാന്‍ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണം. രോഗം ബാധിച്ചതും പ്രായം ചെന്നതുമായ തെങ്ങുകള്‍ വെട്ടിമാറ്റി ഉല്‍പാദനക്ഷമതയുള്ള തൈകള്‍ നടാന്‍ കര്‍ഷകര്‍ക്ക് സഹായം നല്‍കുന്ന ഒരു പദ്ധതി കൃഷിഭവനുകളിലൂടെ നടപ്പാക്കുക. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കോക്കനട്ട് ഡവലപ്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും, അതിന്റെ പ്രവര്‍ത്തനം കേരളത്തിലെ നാളികേരകര്‍ഷകര്‍ക്ക് പ്രയോജനകരമാക്കുകയും ചെയ്യണം.
നെല്ലിന്റെ സംഭരണവില 35 രൂപയായി വര്‍ദ്ധിപ്പിക്കുക. കൊയ്ത്തു കഴിഞ്ഞാലുടന്‍ തന്നെ സിവില്‍ സപ്ലൈസ് വഴി നെല്ലു സംഭരിക്കുകയും, ഒരാഴ്ചയ്ക്കുള്ളില്‍ കര്‍ഷകന്റെ അക്കൗണ്ടില്‍ വില നിക്ഷേപിക്കുകയും ചെയ്യുക.
ഹാന്‍ഡിലിങ്ങ് ചാര്‍ജ് കാലാനുസൃതമായി വര്‍ദ്ധിപ്പിക്കുക. കാര്‍ഷിക കലണ്ടര്‍ ഉണ്ടാക്കുക. പുറം ബണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. കുട്ടനാട് വികസന അതോറിട്ടി രൂപീകരിക്കുക. പാലക്കാട് ജില്ലയിലെ നെല്ല് ഉല്‍പ്പാദകര്‍ക്കായി ഉല്‍പ്പാദനം, സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയ്ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.
ഉത്തേജക പാക്കേജില്‍ പ്രഖ്യാപിച്ച റബ്ബറിന്റെ താങ്ങുവില 250 രൂപയായി വര്‍ദ്ധിപ്പിക്കണം. വില വര്‍ദ്ധിപ്പിക്കുന്നില്ലെങ്കില്‍ സംസ്ഥാന ബജറ്റില്‍ വിലസ്ഥിരതാ ഫണ്ടില്‍ നീക്കി വച്ച 600 കോടിയില്‍ നിന്ന് കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുകയില്ല. റബ്ബര്‍ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര ഗവര്‍മെന്റിന്റെ നീക്കം ഉപേക്ഷിക്കുക. റബ്ബറിനെ കാര്‍ഷിക വിളയായി അംഗീകരിച്ച്, പരുത്തി, ചണം എന്നീ കൃഷികള്‍ക്കു നല്‍കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ നല്‍കണം. റബ്ബറിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങള്‍ക്ക് 25% ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തണം. ഏലത്തിന്റെ തറവില 1200 രൂപയായി പ്രഖ്യാപിക്കണം.
സ്‌പൈസസ് ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ഏലത്തിന്റെ ഇറക്കുമതി നിയന്ത്രിക്കുകയും, ഇറക്കുമതി ചുങ്കം 70 ശതമാനത്തില്‍ നിന്നും കുറയ്ക്കാനുള്ള ശ്രമം ഉപേക്ഷിക്കണം. കുരുമുളകിന്റെ ഇപ്പോഴുള്ള വില ഒരു കിലോക്ക് 138 രൂപയാണ്. ഇത് ഒരു കിലോയ്ക്ക് 250 രൂപ തറവിലയായി പ്രഖ്യാപിക്കണം.
കുരുമുളക് പുനഃരുദ്ധാരണ പദ്ധതി വിപുലീകരിച്ച് കാര്യക്ഷമമായും സമയബന്ധിതമായും നടപ്പാക്കണം. ഇഞ്ചി, കുരുമുളക് ഇവ സംഭരിക്കാന്‍ നാഫെഡ്, ട്രൈഫെഡ് എന്നീ സഹകരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി മാര്‍ക്കറ്റില്‍ ഇടപെടല്‍ നടത്തുക. കാപ്പിയ്ക്ക് ഒരു കിലോയ്ക്ക് തറവില 250 രൂപയായി വര്‍ദ്ധിപ്പിക്കണം. ചെറുകിട കാപ്പി കര്‍ഷകരോടുള്ള കോഫി ബോര്‍ഡിന്റെ അവഗണന അവസാനിപ്പിക്കുക.
തേയിലക്കൊളുന്തിന് ന്യായവില ഉറപ്പാക്കണം. സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. തോട്ടം തൊഴിലാളികളുടെ ലയങ്ങള്‍ പുതുക്കി പണിയാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കണം. അടയ്ക്കയെ വില തകര്‍ച്ചയില്‍ നിന്നു രക്ഷിക്കുക. ഇപ്പോഴുണ്ടായ വില തകര്‍ച്ചയില്‍ അടയ്ക്കക്ക് കിലോയ്ക്ക് 350 രൂപയായി കുറഞ്ഞു. അടയ്ക്കയുടെ തറവില 500 രൂപയായി പ്രഖ്യാപിക്കണം. കവുങ്ങിനുണ്ടായ മഞ്ഞളിപ്പ് രോഗത്തിന് മരുന്ന് സൗജന്യമായി നല്‍കുക.
വന്യജീവി സങ്കേതങ്ങളുടെയും, ദേശീയ ഉദ്യാനങ്ങളുടെയും ബഫര്‍സോണില്‍ നിന്നും, കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും ഒഴിവാക്കുകയും ബഫര്‍സോണ്‍ വനത്തിനുള്ളില്‍ ആക്കുകയും വേണം. വന്യജീവി ആക്രമണത്തില്‍ നിന്നും കൃഷിയെയും, കര്‍ഷകരെയും സംരക്ഷിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുക.
1972 ലെ വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന് കേന്ദ്ര ഗവര്‍മെന്റിനോട് ആവശ്യപ്പെടുന്നു. വന്യമൃഗങ്ങളുടെ ശല്യം മൂലം വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കുക. കര്‍ഷകരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുക. കര്‍ഷകരുടെ മേല്‍ പുറപ്പെടുവിച്ച ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കുകയും, സര്‍ഫാസി നിയമം ഭേദഗതി ചെയ്ത് ബാങ്ക് വായ്പയെടുത്ത കര്‍ഷകരെ സഹായിക്കുകയും വേണം. കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരതുകയിലെ ഭീമമായ കുടിശ്ശിക എത്രയും വേഗം കര്‍ഷകര്‍ക്ക് നല്‍കുക. വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള ഇന്‍ഷുറന്‍സ് കുടിശ്ശിക ഉടന്‍ നല്‍കുക.

 

]]>
https://www.chandrikadaily.com/udf-famrmers.html/feed 0
വിഴിഞ്ഞം: വഴിമുട്ടി സര്‍വകക്ഷിയോഗം https://www.chandrikadaily.com/agitation-vizhinajam.html https://www.chandrikadaily.com/agitation-vizhinajam.html#respond Tue, 29 Nov 2022 01:26:28 +0000 https://www.chandrikadaily.com/?p=224070 തിരുവനന്തപുരം: സര്‍ക്കാരും സമരസമിതിയും കടുംപിടുത്തം തുടരുന്ന സാഹചര്യത്തില്‍ കലുഷിതമായി വിഴിഞ്ഞം. സമരസമിതി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനില്‍ കടന്നുകയറി പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. അക്രമത്തെ യോഗം പൊതുവില്‍ അപലപിച്ചെങ്കിലും സമരസമിതി മുന്നോട്ടുവെച്ച വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സമാധാന അന്തരീക്ഷം ഉണ്ടാകണമെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. എന്നാല്‍ തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സമരസമിതി എതിര്‍ത്തു. സ്വഭാവിക പ്രതികരണമാണ് സമരക്കാരില്‍ നിന്നുണ്ടായതെന്നും പൊലീസ് നടപടിയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ‘ചര്‍ച്ചയുടെ ഫലമെന്തെന്ന് അറിയില്ല’ എന്നാണ് ചര്‍ച്ചക്ക് ശേഷം വികാരി ജനറല്‍ ഫാദര്‍ യൂജിന്‍ പെരേര മാധ്യമങ്ങളോട് പ്രതികരിച്ചത്. അതേസമയം അക്രമം അനുവദിക്കാനാവില്ലെന്ന് സര്‍ക്കാര്‍ യോഗത്തില്‍ വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന ലത്തിന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോ ഉള്‍പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ കേസെടുക്കുകയും അഞ്ച് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെയാണ് സമരസമിതി പ്രവര്‍ത്തകര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധം അക്രമത്തില്‍ കലാശിച്ചതോടെ പ്രദേശം കനത്ത പൊലീസ് വലയത്തിലാണ്. പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത സമരക്കാര്‍ ക്രമസമാധാനം തകര്‍ത്ത സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെയും മന്ത്രി ജി.ആര്‍ അനിലിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ സമരസമിതി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി ലഭിക്കാതായതോടെ യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. എന്നാല്‍ സമരസമിതി ഒഴികെ മറ്റെല്ലാവരും യോഗത്തില്‍ പദ്ധതിയെ പിന്തുണക്കുകയാണുണ്ടായതെന്ന് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് അയവുവന്നിട്ടുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ്.

വിഴിഞ്ഞം സമരത്തോട് സര്‍ക്കാര്‍ കാണിക്കുന്നത് നിഷേധാത്മക നിലപാടെന്ന് കെ.സി.ബി.സി കുറ്റപ്പെടുത്തി. സമരക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാനാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നത്. സര്‍ക്കാര്‍ വിവേകത്തോടെ പെരുമാറണം. ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്. ഇത്തരം കേസുകള്‍ക്കൊണ്ട് സമരത്തെ അടിച്ചമര്‍ത്താനാവില്ല. കേസുകള്‍കൊണ്ടോ ഭീഷണികൊണ്ടോ സമരത്തില്‍ നിന്ന് പിന്‍മാറില്ല. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരേയും കെ.സി.ബി.സി വിമര്‍ശനമുന്നയിച്ചു. മന്ത്രിമാര്‍ പ്രകോപനപരമായും സമൂഹത്തില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്ന വിധത്തിലും സംസാരിക്കരുത്. വര്‍ഗീയ ധ്രുവീകരണത്തിന് കാരണമാവുന്ന വിധം പ്രതികരിക്കരുതെന്നും കെ.സി.ബി.സി വക്താവ് ഫാ.ജേക്കബ് ജി പാലക്കാപ്പിള്ളി പറഞ്ഞു

]]>
https://www.chandrikadaily.com/agitation-vizhinajam.html/feed 0