<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Agra &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/agra/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 14 Oct 2025 04:57:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Agra &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷാന്‍ എ മില്ലത്ത്: അഭിമാന പതാക ഉയര്‍ന്നു; യൂത്ത് ലീഗ് ദേശീയ പ്രതിനിധി സമ്മേളനത്തിന് ആഗ്രയില്‍ തുടക്കമായി</title>
		<link>https://www.chandrikadaily.com/shan-a-millat-the-flag-of-pride-is-raised-youth-league-national-representative-conference-begins-in-agra.html</link>
					<comments>https://www.chandrikadaily.com/shan-a-millat-the-flag-of-pride-is-raised-youth-league-national-representative-conference-begins-in-agra.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 14 Oct 2025 04:57:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shan e millat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358327</guid>

					<description><![CDATA[മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ദ്വിദിന പ്രതിനിധി സമ്മേളനത്തിന് ഉത്തർപ്രദേശിലെ ആഗ്രയിൽ പ്രൗഢമായ തുടക്കം. ഇന്നലെ വൈകുന്നേരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെയാണ് ഷാൻ എ മില്ലത്ത് ആരംഭിച്ചത്. ദേശീയ പ്രസിഡന്റ് സർഫറാസ് അഹമ്മദ് പതാക ഉയർത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ആദ്യ സെഷനിൽ ഡൽഹി മൈൽസ് ടു സ്‌മൈൽ എൻ.ജി.ഒ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ആസിഫ് മുജ്തബ ക്ലാസ്സ് നയിച്ചു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. [&#8230;]]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ദ്വിദിന പ്രതിനിധി സമ്മേളനത്തിന് ഉത്തർപ്രദേശിലെ ആഗ്രയിൽ പ്രൗഢമായ തുടക്കം. ഇന്നലെ വൈകുന്നേരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെയാണ് ഷാൻ എ മില്ലത്ത് ആരംഭിച്ചത്. ദേശീയ പ്രസിഡന്റ് സർഫറാസ് അഹമ്മദ് പതാക ഉയർത്തി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ സംബന്ധിക്കുന്നത്. ആദ്യ സെഷനിൽ ഡൽഹി മൈൽസ് ടു സ്‌മൈൽ എൻ.ജി.ഒ സ്ഥാപകനും സാമൂഹ്യ പ്രവർത്തകനുമായ ആസിഫ് മുജ്തബ ക്ലാസ്സ് നയിച്ചു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ സ്വാഗതം പറഞ്ഞ സെഷനിൽ വൈസ് പ്രസിഡന്റ് തൗസീഫ് ഹുസൈൻ റസ അധ്യക്ഷത വഹിച്ചു. മുഹമ്മദലി ബാബു, നദീം അമരാവതി, ഷഹനാസ് ഹുസൈൻ, പി. ഇസ്മായിൽ പ്രസീഡിയം നിയന്ത്രിച്ചു. ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തസ്‌നി നന്ദി പറഞ്ഞു.</p>
<p>മുസ്‌ലിംലീഗ് രാഷ്ട്രീയത്തിന്റെ അനിവാര്യത സംബന്ധിച്ച സംവാദത്തിൽ മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി സംബന്ധിച്ചു. അഡ്വ. അസ്ഹറുദ്ദീൻ ചൗധരി ഹരിയാന സ്വാഗതം പറഞ്ഞ സെഷനിൽ അതീബ് ഖാൻ അധ്യക്ഷത വഹിച്ചു. സയ്യിദ് സിദ്ദീഖ് തങ്ങൾ, അഡ്വ. സലീം ഹുസൈൻ, ദഹറുദ്ദീൻ അസം, ഫൈസൽ ബാഫഖി തങ്ങൾ, കെ.എ മാഹിൻ പ്രസീഡിയം നിയന്ത്രിച്ചു. സി.കെ സുബൈർ, പി.കെ ഫിറോസ്, ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു എന്നിവർ ഒരു പതിറ്റാണ്ട് നീണ്ട മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രയാണപഥങ്ങളെ സംബന്ധിച്ച അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെച്ചു.</p>
<p>മുസ്ലിം ലീഗ് ദേശീയ വൈസ്പ്രസിഡന്റ് കൗസർ ഹയാത് ഖാൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ആസിഫ് അൻസാരി, അഡ്വ.ഫൈസൽ ബാബു, യു.പി സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ.മതീൻ ഖാൻ, യൂത്ത് ലീഗ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എം എസ് എഫ് ദേശീയ പ്രസിഡന്റ് പിവി അഹമ്മദ് സാജു തുടങ്ങിയവർ സംബന്ധിച്ചു. ദേശീയ ജനറൽ സെക്രട്ടറി ടിപി അഷ്റഫലി, ഭാരവഹികളായ സികെ ശാക്കിർ, ആശിഖ് ചെലവുർ, പിപി അൻവർ സാദത്, അസ്ഹറുദ്ധീൻ ചൗദരി, സാജിദ് നടുവണ്ണൂർ, നജ്മ തബ്ഷീറ നേതൃത്വം നൽകി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നാളെ പ്രതിനിധി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shan-a-millat-the-flag-of-pride-is-raised-youth-league-national-representative-conference-begins-in-agra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>16 സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിനിധികള്‍; മുസ്ലിം യൂത്ത് ലീഗ് &#8216;ഷാന്‍ എ മില്ലത്തിന്&#8217; ആഗ്ര ഒരുങ്ങി</title>
		<link>https://www.chandrikadaily.com/delegates-from-16-states-have-prepared-muslim-youth-league-shan-a-millat-agra.html</link>
					<comments>https://www.chandrikadaily.com/delegates-from-16-states-have-prepared-muslim-youth-league-shan-a-millat-agra.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 13 Oct 2025 06:46:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[muslimleague]]></category>
		<category><![CDATA[muslimleagueleaders]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Shan A Millat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358155</guid>

					<description><![CDATA[ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ദ്വിദിന പ്രതിനിധി സമ്മേളനം&#8217;ഷാൻ എ മില്ലത്തി&#8217;ന് ഉത്തർ പ്രദേശിലെ ആഗ്ര നഗരിയിൽ ഇന്ന് തുടക്കം. താജിന്റെ സൗന്ദര്യം തിരതല്ലുന്ന നഗരത്തിൽ യൂത്ത് ലീഗ് സമ്മേളനത്തിന്റെ വിളംബരം അറിയിച്ചുകൊണ്ടുള്ള കമാനങ്ങളും ബോർഡുകളും ഉയർന്നുകഴിഞ്ഞു. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം മുസ്‌ലിംലീഗ് ദേശീയ പൊളിറ്റിക്കൽ അഡൈ്വസറി കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര പ്രശസ്തരായ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പ്രതിനിധികളുമായി സംദവിക്കും.</p>
<p>ആഗ്ര ബാംബു റിസോർട്ടിൽ ഇന്ന് വൈകുന്നേരം 3 മണിക്ക് മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പ്രാർത്ഥനയോടെ സമ്മേളനത്തിന് തുടക്കമാകും. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് അഡ്വ. സർഫറാസ് അഹമ്മദ് പതാക ഉയർത്തും. ആദ്യ ദിനം മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ആസിഫ് മുജ്തബ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സി.കെ സുബൈർ, പി.കെ ഫിറോസ്, ആസിഫ് അൻസാരി, അഡ്വ. ഫൈസൽ ബാബു എന്നിവർ ഒരു പതിറ്റാണ്ട് നീണ്ട മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ പ്രയാണപഥങ്ങളെ സംബന്ധിച്ച അനുഭവങ്ങളും പ്രതീക്ഷകളും പങ്കുവെക്കും. നാള രാവിലെ മാധ്യമ മേഖലയിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച സെഷനിൽ ആസാദ് അശ്‌റഫ്, ഗസാല മുഹമ്മദ് എന്നിവരും വഖഫ് ഭേദഗതി നിയമത്തെക്കുറിച്ചുള്ള ചർച്ചയിൽ ഡോ. അസ്മ സഹ്‌റയും പ്രതിനിധികളുമായി സംവദിക്കും.</p>
<p>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രതിനിധി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിക്കും. ഉദ്ഘാടന സെഷനിൽ മുസ്‌ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി മുഖ്യാതിഥിയായിരിക്കും. ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖ്യപ്രഭാഷണം നടത്തും. നിയമവും നീതിയും സംബന്ധിച്ച ബോധവൽക്കരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച സെഷൻ അഡ്വ. മുബീൻ ഫാറൂഖി നയിക്കും. മുസ്‌ലിം ലീഗ് ഉത്തരേന്ത്യയിൽ എന്ന വിഷയത്തിൽ കൗസർ ഹയാത്ത് ഖാൻ സംസാരിക്കും. സമാപന പരിപാടി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഫലസ്തീൻ ജനതക്ക് ഐക്യദാഢ്യം പ്രഖ്യാപിക്കുന്ന സമ്മേളനം ഉത്തരേന്ത്യയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മുസ്‌ലിം യൂത്ത് ലീഗ് ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്ന് ദേശീയ പ്രസിഡണ്ട് അഡ്വ സർഫ്രാസ് അഹമ്മദും ദേശീയ ജനറൽ സെക്രട്ടറി ടി.പി അഷ്‌റഫലിയും പറഞ്ഞു. ദേശീയ ഭാരവാഹികളും എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രതിനിധി സമ്മേളനത്തിന്റെ വിവിധ സെഷനുകൾ നിയന്ത്രിക്കും. ആഗ്ര പ്രഖ്യാപനത്തോടെ സമ്മേളനം നാളെ സമാപിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/delegates-from-16-states-have-prepared-muslim-youth-league-shan-a-millat-agra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഗ്രയിൽ മുസ്‌ലിം യുവാവിനെ വെടിവെച്ച് കൊന്നു; പഹൽഗാം ആക്രമണത്തിനുള്ള പ്രതികാരമെന്ന് പ്രഖ്യാപിച്ച് ഹിന്ദുത്വ സംഘടന</title>
		<link>https://www.chandrikadaily.com/muslim-youth-shot-dead-in-agra-hindutva-organization-declares-it-revenge-for-pahalgam-attack.html</link>
					<comments>https://www.chandrikadaily.com/muslim-youth-shot-dead-in-agra-hindutva-organization-declares-it-revenge-for-pahalgam-attack.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 26 Apr 2025 10:04:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339189</guid>

					<description><![CDATA[വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശ് ആ​ഗ്ര സ്വദേശിയായ മുഹമ്മദ് ​ഗുൽഫഹാം എന്ന 25 കാരനെയാണ് പഹൽ​ഗാം ആക്രമണത്തിന് പ്രതികാരമെന്നാക്രോശിച്ചു കൊണ്ട് ഹിന്ദുത്വ വാദികൾ വെടിവെച്ച് കൊന്നത്. ആ​ഗ്രയിൽ ബിരിയാണി റെസ്റ്റോറ​ന്റ് നടത്തുകയായിരുന്ന ​ഗുൽഫഹാം രാത്രി കടയടക്കുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേർ യുവാവിനും സഹോദരനും നേരെ വെടിവെക്കുകയായിരുന്നു. ​ഗുൽഫഹാമി​ന്റെ സഹോദരൻ സൈഫ് അലിക്കും വെടിയേറ്റെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. ​</p>
<p>വെടിവെപ്പിന് പിന്നാലെ ക്ഷത്രിയ ഗോ രക്ഷ ദൾ അംഗങ്ങൾ എന്നവകാശപ്പെടുന്ന രണ്ട് പേർ ആക്രമണത്തി​ന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്വയം ഗോ രക്ഷക് ആണെന്നവശപ്പെട്ട മനോജ് ചൗധരി എന്നയാളാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വിഡിയോ പോസ്റ്റ് ചെയ്തത്. ആ​ഗ്ര പൊലീസ് കൊലപാതകത്തിന് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-shot-dead-in-agra-hindutva-organization-declares-it-revenge-for-pahalgam-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാര്യയുമായി വഴക്കിട്ടു; നാല് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/news-agra-updates-crime.html</link>
					<comments>https://www.chandrikadaily.com/news-agra-updates-crime.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 25 Jan 2023 09:28:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[crime]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234425</guid>

					<description><![CDATA[വഴക്കിട്ടതിനെ തുടര്&#x200d;ന്ന് ഭാര്യയെ ഇയാള്&#x200d; വീട്ടില്&#x200d; കൊണ്ടാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ഭാര്യയുമായുള്ള വഴക്കിനെ തുടര്&#x200d;ന്ന് നാല് മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്.യുപിയിലെ കസ്ഗഞ്ച് ജില്ലയിലെ ഷെയ്ഖുപൂര്&#x200d; ഹുണ്ടയിലാണ് സംഭവം.കനാലില്&#x200d; വീണ 12 വയസുകാരി രണ്ടു സഹോദരങ്ങളെ രക്ഷിച്ചു. അഞ്ചുവയസുള്ള കുട്ടിയെ ഇനിയും കണ്ടെത്താനായില്ല. 30 അടി ഉയരമുള്ള പാലത്തില്&#x200d; നിന്നാണ് കുഞ്ഞുങ്ങളെ കനാലിലേക്ക് എറിഞ്ഞത്. സംഭവത്തില്&#x200d;പുഷ്‌പേന്ദ്ര കുമാര്&#x200d; എന്ന 35കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വഴക്കിട്ടതിനെ തുടര്&#x200d;ന്ന് ഭാര്യയെ ഇയാള്&#x200d; വീട്ടില്&#x200d; കൊണ്ടാക്കിയിരുന്നു.</p>
<p>തുടര്&#x200d;ന്ന് തിരിച്ചെത്തിയ പുഷ്‌പേന്ദ്ര കുമാര്&#x200d; അടുത്തുള്ള ദേവാലയത്തിലെ ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് മക്കളെ കൂടെക്കൂട്ടിയത്. ദേവാലയത്തിലേക്കുള്ള യാത്രമധ്യേ പാലത്തില്&#x200d; നിന്നാണ് 13,12,എട്ട്,അഞ്ച് വയസുള്ള മക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞത്.വെള്ളത്തില്&#x200d; വീണ 12 കാരിയായ പെണ്&#x200d;കുട്ടി കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. പിന്നീട് അനുജത്തിയെയും അനിയനെയും രക്ഷപ്പെടുത്തി. ഇതുകണ്ട നാട്ടുകാരാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. എന്നാല്&#x200d; ഇളയ കുട്ടി അപ്പോഴേക്കും ഒഴുകിപ്പോയിരുന്നു. ഇളയ കുട്ടിയെ കണ്ടെത്താന്&#x200d; മുങ്ങല്&#x200d; വിദഗ്ധരെ വിന്യസിച്ചിട്ടുണ്ടെന്നും ഗ്രാമവാസികള്&#x200d; പറഞ്ഞു. രക്ഷപ്പെട്ട മൂന്ന് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-agra-updates-crime.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹലും ആഗ്ര കോട്ടയും തുറന്നു; കോവിഡ് മാനദണ്ഡങ്ങള്&#x200d; പാലിച്ച് പ്രവേശനം</title>
		<link>https://www.chandrikadaily.com/thajmahal-reopens-today-news.html</link>
					<comments>https://www.chandrikadaily.com/thajmahal-reopens-today-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Sep 2020 09:09:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[thajmahal]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=155268</guid>

					<description><![CDATA[നിലവിലെ സാഹചര്യത്തില്&#x200d; താജ് മഹലില്&#x200d; 5000 സന്ദര്&#x200d;ശകരെയും ആഗ്ര ഫോര്&#x200d;ട്ടില്&#x200d; 2500 സന്ദര്&#x200d;ശകരെയും മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 പ്രോട്ടോക്കോള്&#x200d; പാലിച്ച് സന്ദര്&#x200d;ശകര്&#x200d; മാസ്‌ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കോവിഡ് 19 മഹാമാരി കാരണം കഴിഞ്ഞ ആറു മാസത്തോളം അടഞ്ഞുകിടന്ന താജ് മഹലും ആഗ്ര കോട്ടയും സന്ദര്&#x200d;ശകര്&#x200d;ക്കായി വീണ്ടും തുറന്നു. കോവിഡ് മാനദണ്ഡങ്ങള്&#x200d; പാലിച്ചായിരിക്കും സന്ദര്&#x200d;ശകര്&#x200d;ക്ക് പ്രവേശനം അനുവദിക്കുക. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്&#x200d; കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്&#x200d; സന്ദര്&#x200d;ശകര്&#x200d; കര്&#x200d;ശനമായി പാലിക്കണമെന്ന് ജില്ല അതോറിറ്റി നിര്&#x200d;ദ്ദേശിച്ചു.</p>
<p>നിലവിലെ സാഹചര്യത്തില്&#x200d; താജ് മഹലില്&#x200d; 5000 സന്ദര്&#x200d;ശകരെയും ആഗ്ര ഫോര്&#x200d;ട്ടില്&#x200d; 2500 സന്ദര്&#x200d;ശകരെയും മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് 19 പ്രോട്ടോക്കോള്&#x200d; പാലിച്ച് സന്ദര്&#x200d;ശകര്&#x200d; മാസ്‌ക് ധരിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.</p>
<p>താജ് മഹല്&#x200d;, ആഗ്ര കോട്ട എന്നിവ കൂടാതെ ലഖ്‌നൗവിലെ ബഡാ ഇമാംബരയും ഛോട്ട ഇമാംബരയും ഇന്നുമുതല്&#x200d; സന്ദര്&#x200d;ശകര്&#x200d;ക്കായി തുറക്കുന്നതാണ്. സന്ദര്&#x200d;ശകരും ഗൈഡുകളും കോവിഡ് ചട്ടങ്ങള്&#x200d; പാലിക്കേണ്ടതാണ്. സുരക്ഷയുടെ ഭാഗമായി സാമൂഹ്യ അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും ചെയ്യണം.</p>
<p>മാര്&#x200d;ച്ച് 17നാണ് കൊറോണ വൈറസ് വ്യാപനത്തെ തുടര്&#x200d;ന്ന് ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാര്&#x200d; സ്മാരകങ്ങളും അടച്ചിട്ടത്. യുപി സര്&#x200d;ക്കാരിന്റെ അണ്&#x200d;ലോക്ക് നാലില്&#x200d; ഉള്&#x200d;പ്പെടുത്തിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്&#x200d; വീണ്ടും തുറക്കുന്നത്. എറ്റ്മദൗളയുടെ ശവകുടീരം സികന്ദ്ര, ഫത്തേപുര്&#x200d; സിക്രി എന്നിവ സെപ്റ്റംബര്&#x200d; ഒന്നിന് വീണ്ടും തുറന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thajmahal-reopens-today-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താജ്മഹലിനരികിലെ മുഗൾ മ്യൂസിയത്തിന്റെയും പേര് മാറ്റി യോഗി ആദിത്യനാഥ്</title>
		<link>https://www.chandrikadaily.com/yogi-renames-mughal-museum.html</link>
					<comments>https://www.chandrikadaily.com/yogi-renames-mughal-museum.html#comments</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 15 Sep 2020 03:27:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[History]]></category>
		<category><![CDATA[Renaming]]></category>
		<category><![CDATA[taj mahal]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=153256</guid>

					<description><![CDATA[2015-ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാറാണ് താജ്മഹലിനരികിൽ ആറ് ഏക്കർ സ്ഥലത്ത് മുഗൾ മ്യൂസിയം നിർമിക്കാൻ അനുമതി നൽകിയത്.]]></description>
										<content:encoded><![CDATA[<p>ആഗ്രയിൽ താജ്മഹലിനു സമീപം നിർമിക്കുന്ന മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റിയതായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മറാത്ത രാജാവ് ഛത്രപതി ശിവജിയുടെ പേരിലാണ് മ്യൂസിയം ഇനി അറിയപ്പെടുകയെന്നും മുഗളന്മാരെ അംഗീകരിക്കുന്ന ഒന്നിനെയും തന്റെ സർക്കാർ അംഗീകരിക്കില്ലെന്നും മ്യൂസിയത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ വിളിച്ച യോഗത്തിൽ യോഗി പറഞ്ഞു.</p>
<p>&#8216;എങ്ങനെയാണ് മുഗളന്മാർ നമ്മുടെ ഹീറോകളാവുക? കീഴടങ്ങൽ മനോഭാവമുള്ള ഒന്നിനെയും നമ്മുടെ സർക്കാർ അംഗീകരിക്കുകയില്ല.&#8217; &#8211; യോഗി പറഞ്ഞു. അടിമത്തത്തിന്റെ ചിഹ്നങ്ങൾക്ക് ഉത്തർപ്രദേശിൽ സ്ഥാനമില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിക്കുകയും ചെയ്തു.</p>
<p>&#8216;ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജിന്റെ പേരിലാണ് ഇനി അറിയപ്പെടുക. നിങ്ങളുടെ പുതിയ ഉത്തർപ്രദേശിൽ അടിമത്ത മനോഭാവത്തിന്റെ അടയാളങ്ങൾക്ക് സ്ഥാനമില്ല. ശിവജി മഹാരാജ് ആണ് നമ്മുടെ ഹീറോ. ജയ് ഹിന്ദ്, ജയ് ഭാരത്!&#8217; &#8211; എന്നാണ് ഹിന്ദിയിൽ യോഗി ട്വീറ്റ് ചെയ്തത്.</p>
<p>2015-ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാറാണ് താജ്മഹലിനരികിൽ ആറ് ഏക്കർ സ്ഥലത്ത് മുഗൾ മ്യൂസിയം നിർമിക്കാൻ അനുമതി നൽകിയത്. മുഗൾ സംസ്‌കാരം, കല, പെയിന്റിംഗുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, മുഗൾ കാലഘട്ടത്തിലെ ആയുധങ്ങൾ, യുദ്ധോപകരണങ്ങൾ, മുഗൾ നൃത്തങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതായിരിക്കും മ്യൂസിയം എന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. വിദേശത്തു നിന്നടക്കം ടൂറിസ്റ്റുകളെ ആകർഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്.</p>
<p>യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ മുഗൾ, മുസ്ലിം സംസ്‌കാരങ്ങളുടെ അടയാളമുള്ള നിരവധി പേരുകൾ ഇതുവരെ മാറ്റിയിരുന്നു. മുഗൾ സരായിനെ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ എന്നും അലഹാബാദിനെ പ്രയാഗ് രാജ് എന്നും ഫൈസാബാദിനെ അയോധ്യ എന്നും യോഗി സർക്കാർ പേരുമാറ്റി. താജ്മഹൽ അടക്കം നിരവധി മുഗൾ ശേഷിപ്പുകളുള്ള ആഗ്രയുടെയും പേരുമാറ്റുമെന്ന് ബി.ജെ.പി എം.എൽ.എ ജഗൻഗാർഗ് പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yogi-renames-mughal-museum.html/feed</wfw:commentRss>
			<slash:comments>1</slash:comments>
		
		
			</item>
		<item>
		<title>ആഗ്രയില്&#x200d; രാസവസ്തു നിര്&#x200d;മ്മാണ ഫാക്ടറിയില്&#x200d; വന്&#x200d; പൊട്ടിത്തെറി</title>
		<link>https://www.chandrikadaily.com/fire-breakout-in-agra.html</link>
					<comments>https://www.chandrikadaily.com/fire-breakout-in-agra.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 07 Sep 2020 18:02:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[fire]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151284</guid>

					<description><![CDATA[ആഗ്രയ്ക്ക് സമീപമുള്ള സിക്കന്ദ്രയിലുള്ള രാസവസ്തു നിര്&#x200d;മ്മാണ ഫാക്ടറിയില്&#x200d; സ്‌ഫോടനമുണ്ടായത്]]></description>
										<content:encoded><![CDATA[<p>ആഗ്ര: ഉത്തര്&#x200d;പ്രദേശിലെ ആഗ്രയില്&#x200d; രാസവസ്തു നിര്&#x200d;മ്മാണ ഫാക്ടറിയില്&#x200d; വന്&#x200d; പൊട്ടിത്തെറി.ആഗ്രയ്ക്ക് സമീപമുള്ള സിക്കന്ദ്രയിലുള്ള രാസവസ്തു നിര്&#x200d;മ്മാണ ഫാക്ടറിയില്&#x200d; സ്‌ഫോടനമുണ്ടായത്. പൊട്ടിത്തെറിയെ തുടര്&#x200d;ന്ന് വലിയ രീതിയിലാണ് തീ പടര്&#x200d;ന്നിരിക്കുന്നത്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്&#x200d; ശ്രമിച്ചുവരികയാണ്. സംഭവത്തില്&#x200d; ആളപായം റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ലെന്നാണ് വാര്&#x200d;ത്ത ഏജന്&#x200d;സിയായ എഎന്&#x200d;ഐ റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr"><a href="https://twitter.com/hashtag/WATCH?src=hash&amp;ref_src=twsrc%5Etfw">#WATCH</a>: Fire breaks out at a chemical factory in Sikandra area of Agra. So far, no casualty reported. <a href="https://t.co/5D03ZjRQkX">pic.twitter.com/5D03ZjRQkX</a></p>
<p>&mdash; ANI UP/Uttarakhand (@ANINewsUP) <a href="https://twitter.com/ANINewsUP/status/1302927022407053313?ref_src=twsrc%5Etfw">September 7, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>സിക്കന്ദ്ര പൊലീസ് സ്‌റ്റേഷന്&#x200d; പരിധിയിലാണ് ഈ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. ആഗ്ര എസ്.പി അടക്കം വന്&#x200d; പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കിലോമീറ്റര്&#x200d; അകലെ വരെ തീപിടുത്തത്തിന്റെ കറുത്ത പുക കാണാമെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച് വാര്&#x200d;ത്ത ഏജന്&#x200d;സി റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fire-breakout-in-agra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാറോടിച്ചപ്പോള്&#x200d; ഹെല്&#x200d;മറ്റ് ധരിക്കാത്തതിന് ഫൈനടിച്ച് പൊലീസ് !</title>
		<link>https://www.chandrikadaily.com/car-driver-charged-fine-for-not-wearing-while-driveing.html</link>
					<comments>https://www.chandrikadaily.com/car-driver-charged-fine-for-not-wearing-while-driveing.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 08 Sep 2019 07:44:44 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[car driver]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[traffic rules]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138513</guid>

					<description><![CDATA[ഹെല്&#x200d;മറ്റ് ധരിക്കാതെ കാര്&#x200d; ഓടച്ചതിന്റെ പേരില്&#x200d; ഫൈനടിച്ച് പൊലീസ്. ആഗ്ര സ്വദേശിയായ പീയുഷ് വര്&#x200d;ഷനെതിരെയാണ് അലിഗഡ് സിറ്റി പോലീസ് ഹെല്&#x200d;മറ്റ് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ ഫൈനടിച്ചത്. ഹെല്&#x200d;മറ്റ് ധരിക്കാത്തതിന് ഫൈന്&#x200d; ആവശ്യപ്പെട്ട് ഇ-ചല്ലാന്&#x200d; ലഭിച്ചതോടെ യുവാവ് പ്രതിഷേധവുമായി രംഗത്തെത്തി. ശനിയാഴ്ച ഇക്കാര്യം ബോധിപ്പിക്കാനായി പീയൂഷ് പോലീസ് സ്‌റ്റേഷനില്&#x200d; കാറില്&#x200d; എത്തിയത് ഹെല്&#x200d;മറ്റ് കൂടി ധരിച്ചായിരുന്നു. കാഴ്ച കണ്ട പോലീസുകാരും അമ്പരന്നു. കാറില്&#x200d; ഹെല്&#x200d;മറ്റ് വെച്ചില്ലെങ്കിലും ഫൈന്&#x200d; അടക്കേണ്ടി വരുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇന്നലെ ട്രാഫിക് പോലീസിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഹെല്&#x200d;മറ്റ് ധരിക്കാതെ കാര്&#x200d; ഓടച്ചതിന്റെ പേരില്&#x200d; ഫൈനടിച്ച് പൊലീസ്.  ആഗ്ര സ്വദേശിയായ പീയുഷ് വര്&#x200d;ഷനെതിരെയാണ് അലിഗഡ് സിറ്റി പോലീസ് ഹെല്&#x200d;മറ്റ് ധരിക്കാതെ കാറോടിച്ചതിന് 500 രൂപ ഫൈനടിച്ചത്. ഹെല്&#x200d;മറ്റ് ധരിക്കാത്തതിന് ഫൈന്&#x200d; ആവശ്യപ്പെട്ട് ഇ-ചല്ലാന്&#x200d; ലഭിച്ചതോടെ യുവാവ് പ്രതിഷേധവുമായി രംഗത്തെത്തി.</p>



<p>ശനിയാഴ്ച ഇക്കാര്യം ബോധിപ്പിക്കാനായി പീയൂഷ് പോലീസ് സ്‌റ്റേഷനില്&#x200d; കാറില്&#x200d; എത്തിയത് ഹെല്&#x200d;മറ്റ് കൂടി ധരിച്ചായിരുന്നു. കാഴ്ച കണ്ട പോലീസുകാരും അമ്പരന്നു. കാറില്&#x200d; ഹെല്&#x200d;മറ്റ് വെച്ചില്ലെങ്കിലും ഫൈന്&#x200d; അടക്കേണ്ടി വരുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇന്നലെ ട്രാഫിക് പോലീസിന്റെ  മെസേജ് മൊബൈലില്&#x200d; വന്നപ്പോഴാണ് എനിക്ക് ഈ കാര്യം മനസ്സിലായത്. പീയൂഷ് പറഞ്ഞു. തന്റെ അച്ഛന്റെ പേരിലാണ് കാര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിരിക്കുന്നതെന്നും പിഴ അടച്ചില്ലെങ്കില്&#x200d; അദ്ദേഹം നിയമനടപടി നേരിടേണ്ടി വരുമെന്നും പീയൂഷ് പറഞ്ഞു.</p>



<p>സംഭവത്തില്&#x200d; പീയൂഷ് അലിഗഡ് ട്രാഫിക് എസ് പി അസീസുള്&#x200d; ഹഖിന് പരാതി നല്&#x200d;കിയിട്ടുണ്ട്. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ചില സമയത്ത് ഇ-ചല്ലാനുകള്&#x200d; വിതരണം ചെയ്യാനായി നമ്പറുകള്&#x200d; ഫീഡ് ചെയ്യുമ്പോള്&#x200d; ഇങ്ങനെ തെറ്റു പറ്റാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/car-driver-charged-fine-for-not-wearing-while-driveing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനത്ത ചൂട്; ആഗ്ര സന്ദര്&#x200d;ശിച്ച നാല് പേര്&#x200d; കേരളാ എക്‌സ്പ്രസില്&#x200d; മരിച്ചു</title>
		<link>https://www.chandrikadaily.com/4-people-aboard-kerala-express-die-jhansi-allegedly-due-heat.html</link>
					<comments>https://www.chandrikadaily.com/4-people-aboard-kerala-express-die-jhansi-allegedly-due-heat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Jun 2019 10:43:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[death news]]></category>
		<category><![CDATA[train accident]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129816</guid>

					<description><![CDATA[ഉത്തരേന്ത്യയിലെ കനത്ത ചൂടിനെ തുടര്&#x200d;ന്ന് അവശരായ ദക്ഷിണേന്ത്യന്&#x200d; യാത്രികര്&#x200d; ട്രെയിനികത്ത് കുഴഞ്ഞു വീണ് മരിച്ചു. ആഗ്രയില്&#x200d; നിന്ന് കൊയമ്പത്തൂരിലേക്ക് യാത്ര തിരിച്ച തമിഴ്‌നാട് സ്വദേശികളാണ് കേരളാ എക്‌സ്പ്രസില്&#x200d; വെച്ച് മരിച്ചത്. വാരണസിയും ആഗ്രയും സന്ദര്&#x200d;ശിച്ച ശേഷം മടങ്ങിയ 68 അംഗ യാത്രാ സംഘത്തില്&#x200d; ഉള്&#x200d;പ്പെട്ടവരാണ് മരിച്ചത്. സ്ലീപ്പര്&#x200d; ക്ലാസുകളായി എസ് 8, 9 ബോഗികളില്&#x200d; യാത്ര ചെയ്ത മധ്യവകരാണ് കുഴഞ്ഞുവീണത്. തീവണ്ടി ആഗ്ര സ്റ്റേഷന്&#x200d; വിട്ട ഉടനെ ശ്വാസ തടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ട ഇവര്&#x200d; പെട്ടെന്നു [&#8230;]]]></description>
										<content:encoded><![CDATA[
<p>ഉത്തരേന്ത്യയിലെ കനത്ത ചൂടിനെ തുടര്&#x200d;ന്ന് അവശരായ ദക്ഷിണേന്ത്യന്&#x200d; യാത്രികര്&#x200d; ട്രെയിനികത്ത് കുഴഞ്ഞു വീണ് മരിച്ചു.<br>
ആഗ്രയില്&#x200d; നിന്ന് കൊയമ്പത്തൂരിലേക്ക് യാത്ര തിരിച്ച തമിഴ്‌നാട് സ്വദേശികളാണ് കേരളാ എക്‌സ്പ്രസില്&#x200d; വെച്ച് മരിച്ചത്. </p>



<p>വാരണസിയും  ആഗ്രയും സന്ദര്&#x200d;ശിച്ച ശേഷം മടങ്ങിയ 68 അംഗ യാത്രാ സംഘത്തില്&#x200d; ഉള്&#x200d;പ്പെട്ടവരാണ് മരിച്ചത്. സ്ലീപ്പര്&#x200d; ക്ലാസുകളായി എസ് 8, 9 ബോഗികളില്&#x200d; യാത്ര ചെയ്ത മധ്യവകരാണ് കുഴഞ്ഞുവീണത്. തീവണ്ടി ആഗ്ര സ്റ്റേഷന്&#x200d; വിട്ട ഉടനെ ശ്വാസ തടസവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ട ഇവര്&#x200d; പെട്ടെന്നു തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് ഒപ്പം യാത്ര ചെയ്തവര്&#x200d; പറഞ്ഞു. 80 വയസ്സുകാരനായ പാച്ചയ്യ, 67 കാരനായ ബാലകൃഷ്ണന്&#x200d;, 74 കാരിയായ ധനലക്ഷ്മി, 71 കാരനായ സുബ്ബരായ്യ്യ എന്നിവരാണ് മരിച്ചത്.</p>



<p>മരണകാരണം പോസ്റ്റ്‌മോര്&#x200d;ട്ടം അടക്കമുള്ള പരിശോധനകള്&#x200d;ക്ക് ശേഷമെ പറയാനാകു എന്നാണ് റെയില്&#x200d; വെ പറയുന്നത്.  തിങ്കളാഴ്ച വൈകീട്ടോടെ ട്രെയിന്&#x200d; ഝാന്&#x200d;സി റെയില്&#x200d; വേ സ്റ്റേഷനില്&#x200d; നിന്നും മൃതദേഹങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; ആസ്പത്രി മോര്&#x200d;ച്ചറിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് ശേഷം മൃതദേഹങ്ങള്&#x200d; തമിഴ്‌നാട്ടിലെത്തിക്കാന്&#x200d; നടപടി എടുക്കുമെന്നും റെയില്&#x200d; വെ അറിയിച്ചു.</p>



<p>ഉത്തരേന്ത്യയിലാകെ കനത്ത ചൂടാണ് ഇപ്പോള്&#x200d; അനുഭവപ്പെടുന്നത്. ചുട് 48 ഡിഗ്രിയിലേക്ക് വരെ ഉയര്&#x200d;ന്ന സാഹചര്യമാണ് .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/4-people-aboard-kerala-express-die-jhansi-allegedly-due-heat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഗ്രയില്‍ റെയില്‍വെ സ്‌റ്റേഷനു സമീപം ഇരട്ട സ്‌ഫോടനം; താജ്മഹലിനും ആക്രമണ ഭീഷണി</title>
		<link>https://www.chandrikadaily.com/agra.html</link>
					<comments>https://www.chandrikadaily.com/agra.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Mar 2017 06:22:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Agra]]></category>
		<category><![CDATA[taj mahal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23105</guid>

					<description><![CDATA[ന്യൂഡല്‍ഹി: ആഗ്രയില്‍ റെയില്‍വെ സ്‌റ്റേഷനു സമീപം രണ്ടിടത്ത് സ്‌ഫോടനം. ആളപായവും നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം. റെയില്‍വെ സ്റ്റേഷനു പുറത്തും സമീപത്തെ വീട്ടിലുമാണ് രാവിലെയോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇന്നലെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ഭീഷണിക്കത്ത് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു. സ്‌ഫോടനകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരസംഘടനകള്‍ താജ്മഹലിനെ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.  ആയുധധാരിയായ ആള്‍ താജ്മഹലിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഗ്രാഫിക്‌സ് ചെയ്ത ചിത്രവും പ്രചരിച്ചിരുന്നു. ഐഎസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ആഗ്രയില്&#x200d; റെയില്&#x200d;വെ സ്‌റ്റേഷനു സമീപം രണ്ടിടത്ത് സ്‌ഫോടനം. ആളപായവും നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നാണ് ആദ്യവിവരം. റെയില്&#x200d;വെ സ്റ്റേഷനു പുറത്തും സമീപത്തെ വീട്ടിലുമാണ് രാവിലെയോടെ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ല. ഇന്നലെ റെയില്&#x200d;വെ സ്റ്റേഷന്&#x200d; പരിസരത്ത് നിന്ന് ഭീഷണിക്കത്ത് കണ്ടെത്തിയിരുന്നു. ഇതേത്തുടര്&#x200d;ന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-23107" src="https://www.chandrikadaily.com/wp-content/uploads/2017/03/crimescene1.jpg" alt="crimescene1" width="875" height="583" srcset="https://www.chandrikadaily.com/wp-content/uploads/2017/03/crimescene1.jpg 875w, https://www.chandrikadaily.com/wp-content/uploads/2017/03/crimescene1-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/crimescene1-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/03/crimescene1-696x464.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/03/crimescene1-630x420.jpg 630w" sizes="(max-width: 875px) 100vw, 875px" /></p>
<p>സ്‌ഫോടനകള്&#x200d; സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീകരസംഘടനകള്&#x200d; താജ്മഹലിനെ ലക്ഷ്യമിടുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d; നേരത്തെ പുറത്തുവന്നിരുന്നു.  ആയുധധാരിയായ ആള്&#x200d; താജ്മഹലിന്റെ പശ്ചാത്തലത്തില്&#x200d; നില്&#x200d;ക്കുന്ന ഗ്രാഫിക്‌സ് ചെയ്ത ചിത്രവും പ്രചരിച്ചിരുന്നു. ഐഎസ് അനുകൂല സംഘടനയാണ് ഇതിനു പിന്നിലെന്നാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/agra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
