<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>agricultre kerala &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/agricultre-kerala/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 Feb 2024 10:40:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>agricultre kerala &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാസപ്പടി കേസില്&#x200d; മുഖ്യപ്രതി മുഖ്യമന്ത്രി; സിഎംആര്&#x200d;എല്ലിന് വേണ്ടി ഇടപെട്ടു, വ്യവസായനയം തിരുത്തി: മാത്യു കുഴല്&#x200d;നാടന്&#x200d;</title>
		<link>https://www.chandrikadaily.com/the-chief-accused-in-the-masapadi-case-is-chief-minister-intervened-for-cmrl-revised-industrial-policy-mathew-kuzhalnathan.html</link>
					<comments>https://www.chandrikadaily.com/the-chief-accused-in-the-masapadi-case-is-chief-minister-intervened-for-cmrl-revised-industrial-policy-mathew-kuzhalnathan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 13 Feb 2024 10:40:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[agricultre kerala]]></category>
		<category><![CDATA[cmrl]]></category>
		<category><![CDATA[mathew kuzhalnadan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290252</guid>

					<description><![CDATA[സിഎംആര്&#x200d;എല്ലിന് ഖനനാനുമതി നല്&#x200d;കാന്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; വ്യവസായ നയം മാറ്റിയെന്ന് വിമര്&#x200d;ശിച്ച കുഴല്&#x200d;നാടന്&#x200d; സ്പീക്കര്&#x200d;ക്കെതിരെയും രൂക്ഷ വിമര്&#x200d;ശനമാണ് ഉന്നയിച്ചത്.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി കോണ്&#x200d;ഗ്രസ് നേതാവ് മാത്യു കുഴല്&#x200d;നാടന്&#x200d;. മാസപ്പടി വിവാദത്തില്&#x200d; മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്&#x200d;നാടന്&#x200d; ആരോപിച്ചു. സിഎംആര്&#x200d;എല്ലിന് ഖനനാനുമതി നല്&#x200d;കാന്&#x200d; പിണറായി സര്&#x200d;ക്കാര്&#x200d; വ്യവസായ നയം മാറ്റിയെന്ന് വിമര്&#x200d;ശിച്ച കുഴല്&#x200d;നാടന്&#x200d; സ്പീക്കര്&#x200d;ക്കെതിരെയും രൂക്ഷ വിമര്&#x200d;ശനമാണ് ഉന്നയിച്ചത്. മുഖ്യമന്ത്രിക്ക് പരിച തീര്&#x200d;ക്കുന്നതിന് സ്പീക്കര്&#x200d; പരിധി വിട്ട് പെരുമാറിയെന്നായിരുന്നു വിമര്&#x200d;ശനം.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">നിയമസഭയില്&#x200d; അംഗത്തിന്റെ അവകാശം നിഷേധിക്കുന്ന, ജനാധിപത്യം കശാപ്പ് ചെയ്യുന്ന നടപടിയാണ് സ്പീക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ജനാധിപത്യം കശാപ്പ് ചെയ്ത് മുഖ്യമന്ത്രിക്ക് പരിച തീര്&#x200d;ക്കുന്നതിന് സ്പീക്കര്&#x200d; പരിധി വിട്ട് പെരുമാറി.</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">എഴുതിക്കൊടുത്ത അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഇതുവരെ തടസമുണ്ടായിട്ടില്ല.</div>
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ആധികാരികമായിരിക്കണം എന്നതുകൊണ്ടാണ് സഭയില്&#x200d; ഉന്നയിക്കാന്&#x200d; ശ്രമിച്ചത്. സഭയില്&#x200d; പറയുന്നത് രേഖയാണ്. എഴുതി ഉന്നയിക്കുന്ന ആരോപണങ്ങളില്&#x200d; മറുപടി നല്&#x200d;കേണ്ടി വരും. തന്റെ ചോദ്യങ്ങള്&#x200d;ക്ക് മുഖ്യമന്ത്രി മറുപടി പറയേണ്ടി വരുമായിരുന്നു. അത് ഒഴിവാക്കാനാണ് സ്പീക്കര്&#x200d; ഇടപെട്ടതെന്നും മാത്യു കുഴല്&#x200d;നാടന്&#x200d; ആരോപിച്ചു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>&#8216;സിഎംആര്&#x200d;എല്ലില്&#x200d; നിന്ന് വീണാ വിജയന്&#x200d; പണം വാങ്ങിയെന്നതിനും അതിന് സര്&#x200d;വീസ് ഒന്നും ചെയ്തിട്ടില്ലെന്നതിലും ആര്&#x200d;ക്കും സംശയമില്ല. സിഎംആര്&#x200d;എല്&#x200d; ഇടപാടില്&#x200d; ഇതുവരെ പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തിയത് വീണ വിജയനെയായിരുന്നു. എന്നാല്&#x200d; മുഖ്യമന്ത്രിയാണ് യഥാര്&#x200d;ത്ഥ പ്രതി. സിഎംആര്&#x200d;എല്&#x200d; കമ്പനിയുടെ ഏറ്റവും വലിയ വരുമാനം കരിമണലാണ്.</p>
<p>2003-04 കാലഘട്ടത്തില്&#x200d; സിഎംആര്&#x200d;എല്ലിന് സര്&#x200d;ക്കാര്&#x200d; ലീസ് നല്&#x200d;കിയിരുന്നു. കൊല്ലം, ആലപ്പുഴ ഭാഗത്തെ കരിമണലിന് വേണ്ടിയായിരുന്നു ലീസ്. ഈ ലീസിന് 1000 കോടി മൂല്യമുണ്ട്. എന്നാല്&#x200d; 10 ദിവസത്തിന് ശേഷം സ്റ്റേ ചെയ്തു. പിന്നീടുള്ള വര്&#x200d;ഷങ്ങളിലെല്ലാം സിഎംആര്&#x200d;എല്&#x200d; ഈ ലീസ് പുനസ്ഥാപിക്കാന്&#x200d; ശ്രമിച്ചിട്ടുണ്ട്. എന്നാല്&#x200d; അതിന് ശേഷം വന്ന സര്&#x200d;ക്കാരുകളും ഇതിന് അനുമതി നല്&#x200d;കിയില്ല.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">സിഎംആര്&#x200d;എല്&#x200d; കേന്ദ്ര മൈന്&#x200d;സ് ട്രൈബ്യുണലിനെ സമീപിച്ചിരുന്നു. എന്നിട്ടും അവര്&#x200d;ക്ക് അനുകൂലമായ നടപടിയുണ്ടായില്ല. 2016ല്&#x200d; സിഎംആര്&#x200d;എല്ലിന് അനുകൂലമായി കോടതി വിധി വന്നു. 2016 മെയില്&#x200d; പിണറായി വിജയന്&#x200d; സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിന് പിന്നാലെ 2016 ഡിസംബര്&#x200d; മുതല്&#x200d; സിഎംആര്&#x200d;എല്&#x200d; വീണക്ക് മാസപ്പടി നല്&#x200d;കി തുടങ്ങി.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>20-07-2018ലെ വ്യവസായ നിയമം ധാതുമണല്&#x200d; ഖനനം പൊതുമേഖലയ്‌ക്കെന്ന് വ്യക്തമാക്കുന്നതായിരുന്നു. പിന്നീട് തീരുമാനം തിരുത്തി. സിഎംആര്&#x200d;എല്ലിനെ സഹായിക്കാനായിരുന്നു തിരുത്തല്&#x200d;. ഈ സമയങ്ങളില്&#x200d; വീണയുടെ അക്കൗണ്ടിലേക്ക് പ്രതിമാസം എട്ട് ലക്ഷം രൂപ വീതം ലഭിച്ചു. കേന്ദ്ര ഉത്തരവിനെ തുടര്&#x200d;ന്നാണ് ലീസ് റദ്ദാക്കിയത്. 26-08-2019ല്&#x200d; സിഎംആര്&#x200d;എല്&#x200d; മുഖ്യമന്ത്രിയെ സമീപിച്ചു.</p>
<p>04-09-2019ല്&#x200d; മുഖ്യമന്ത്രി നേരിട്ട് കരിമണല്&#x200d; ഖനനത്തില്&#x200d; ഇടപെട്ടു. ഖനനം റദ്ദ് ചെയ്യാനുള്ള ഫയല്&#x200d; മുഖ്യമന്ത്രി തിരിച്ചുവിളിച്ചു&#8217;, മാത്യു കുഴല്&#x200d;നാടന്&#x200d; ആരോപിച്ചു. വ്യവസായ പ്രിന്&#x200d;സിപ്പല്&#x200d; സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്&#x200d;ദേശം നല്&#x200d;കിയതിന്റെ രേഖയും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; പുറത്തുവിട്ടു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">&#8216;ഫയല്&#x200d; തിരിച്ചുവിളിച്ച മുഖ്യമന്ത്രി നേരിട്ട് യോഗം വിളിച്ചു. 2019 സെപ്റ്റംബര്&#x200d; 5നായിരുന്നു യോഗം. ഒക്ടോബര്&#x200d; 19ന് എജിയുടെ നിയമോപദേശം ലഭിച്ചു. വകുപ്പ് മന്ത്രിക്ക് മുകളില്&#x200d; മുഖ്യമന്ത്രി തീരുമാനമെടുത്തു&#8217;, കുഴല്&#x200d; നാടന്&#x200d; വിമര്&#x200d;ശിച്ചു. മുഖ്യമന്ത്രി സിഎംആര്&#x200d;എല്ലിന് നല്&#x200d;കിയ സേവനത്തിനാണ് വീണക്ക് പ്രതിഫലം ലഭിച്ചത്. എന്താണ് മുഖ്യമന്ത്രിയുടെ താല്&#x200d;പര്യമെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്&#x200d;നാടന്&#x200d; ആവശ്യപ്പെട്ടു.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="video-f0cda7f4-0634-4b06-a54d-5addc4688a59" class="content-style">
<div class="video-m_container__MYuWI video-m_wrapper__ZMUJW video-m_dark__2SCo- " data-test-id="video">
<div class="story-element story-element-youtube-video"></div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-chief-accused-in-the-masapadi-case-is-chief-minister-intervened-for-cmrl-revised-industrial-policy-mathew-kuzhalnathan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീവേഷം ധരിച്ച് മാല പൊട്ടിക്കാന്&#x200d; ശ്രമിക്കുന്നതിനിടെ പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/theft-2.html</link>
					<comments>https://www.chandrikadaily.com/theft-2.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Apr 2023 05:04:56 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[agricultre kerala]]></category>
		<category><![CDATA[theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246000</guid>

					<description><![CDATA[കുന്നത്തങ്ങാടി സെന്ററിന് പടിഞ്ഞാറുള്ള പ്രഭ ലേഡീസ് ഫാഷന്&#x200d; ആന്&#x200d;ഡ് ഇന്നേഴ്‌സ് കടയുടമ പരക്കാട് കുറുകുടിയില്&#x200d; രാമചന്ദ്രന്റെ ഭാര്യ രമക്കാണ്(52) പരിക്കേറ്റത്]]></description>
										<content:encoded><![CDATA[<p>സ്ത്രീവേഷം കെട്ടി കടയില്&#x200d; കയറി മാല പൊട്ടിക്കാന്&#x200d; ശ്രമിക്കുന്നതിനിടെ തടഞ്ഞ കടയുടമയെ മോഷ്ടാവ് ഇരുമ്പുവടികൊണ്ട് തലക്കടിച്ച് പരിക്കേല്&#x200d;പ്പിച്ചു. കുന്നത്തങ്ങാടി സെന്ററിന് പടിഞ്ഞാറുള്ള പ്രഭ ലേഡീസ് ഫാഷന്&#x200d; ആന്&#x200d;ഡ് ഇന്നേഴ്‌സ് കടയുടമ പരക്കാട് കുറുകുടിയില്&#x200d; രാമചന്ദ്രന്റെ ഭാര്യ രമക്കാണ്(52) പരിക്കേറ്റത്. ഇവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>ഇന്നലെ ഉച്ചക്ക്് രണ്ട് മണിക്കായിരുന്നു ആക്രമണം. സ്ത്രീകളുടേതിന് സമാനമായ വേഷവും മുഖാവരണവും ധരിച്ച് കടയില്&#x200d; കയറിയ മോഷ്ടാവ് തക്കം നോക്കി സ്വര്&#x200d;ണമാല പൊട്ടിക്കാന്&#x200d; ശ്രമിക്കുകയായിരുന്നു. തടയാന്&#x200d; ശ്രമിച്ച രമയെ പ്രതി കൈവശം കരുതിയിരുന്ന ഇരുമ്പുപൈപ്പുകൊണ്ട് തലക്കടിച്ച് മാരക പരിക്കേല്&#x200d;പിച്ചു. ശബ്ദം കേട്ട്് ആളുകള്&#x200d; ഓടിക്കൂടിയതോടെ ഇയാള്&#x200d; രക്ഷപ്പെടാന്&#x200d; ശ്രമിച്ചെങ്കിലും പിടികൂടി. ആക്രമണം നടത്തിയ വെളുത്തൂര്&#x200d; പാലൊഴി ധനേഷിനെ(39) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/theft-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിപക്ഷ കക്ഷികളുടെ കണ്&#x200d;വന്&#x200d;ഷന്&#x200d; വിളിക്കും: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/2pk-kunjalikutty-convention.html</link>
					<comments>https://www.chandrikadaily.com/2pk-kunjalikutty-convention.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 09 Mar 2023 06:32:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agricultre kerala]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=241874</guid>

					<description><![CDATA[പാര്&#x200d;ലമെന്റിലും കേന്ദ്രമന്ത്രിസഭകളിലും പ്രാതിനിധ്യമുള്ള പാര്&#x200d;ട്ടിയായി വളരാന്&#x200d; ലീഗിറ്റ കഴിഞ്ഞത് ആദര്&#x200d;ശത്തില്&#x200d; വെള്ളം ചേര്&#x200d;ക്കാത്തതു കൊണ്ടാണ്]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ വര്&#x200d;ഗീയ ഭീഷണി നേരിടുന്നതിനായി ദേശീയതലത്തില്&#x200d; ഡല്&#x200d;ഹിയില്&#x200d; പ്രതിപക്ഷ കക്ഷികളുടെ കണ്&#x200d;വന്&#x200d;ഷന്&#x200d; വിളിക്കുമെന്ന് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുവജന കണ്&#x200d;വന്&#x200d; വനും വിളിക്കും. പ്ലാറ്റിനം ജൂബിലി പ്രതിനിധി സമ്മേളനത്തില്&#x200d; അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.</p>
<p>പാര്&#x200d;ലമെന്റിലും കേന്ദ്രമന്ത്രിസഭകളിലും പ്രാതിനിധ്യമുള്ള പാര്&#x200d;ട്ടിയായി വളരാന്&#x200d; ലീഗിറ്റ കഴിഞ്ഞത് ആദര്&#x200d;ശത്തില്&#x200d; വെള്ളം ചേര്&#x200d;ക്കാത്തതു കൊണ്ടാണ്. മുന്&#x200d; കാല നേതാക്കള്&#x200d; തെളിച്ച മതേതര ജനാധിപത്യത്തിന്റെ വഴിയിലൂടെ മുസ് ലിം ലീഗ് ഇനിയും കുതിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ സംസ്ഥനങ്ങളില്&#x200d; നിന്നായി 1500 ലധികം പ്രതിനിധികള്&#x200d; സമ്മേളനത്തില്&#x200d; പങ്കെടുത്തു. ഉച്ചതിരിഞ്ഞ് മതേതര, യുവജന സെമിനാറുകള്&#x200d; നടക്കും. ചെന്നൈ കലവന്&#x200d; അരങ്കം ഓഡിറ്റോറിയത്തില്&#x200d; നടക്കുന്ന പ്രതിനിധി സമേളനം നാളെ സമാപിക്കും. നാളെയാണ് ചരിത്ര മഹാ പൊതുസമ്മേളനം. ഇ.ടി. മുഹമ്മദ് ബഷീർ എം.പി , ഡോ.അബ്ദുസ്സമദ് സമദാനി, ഡോ.എം.കെ മുനീർ, ഡോ .മുഹമ്മദ് മതീൻ ഖാൻ തുടങ്ങിയവരും പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2pk-kunjalikutty-convention.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജു ഇസ്രായേലിൽ മുങ്ങിയത് ബോധപൂർവ്വം ; ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമെന്ന് കൃഷിമന്ത്രി</title>
		<link>https://www.chandrikadaily.com/news-kerala-agriculture-minister.html</link>
					<comments>https://www.chandrikadaily.com/news-kerala-agriculture-minister.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sun, 19 Feb 2023 12:24:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agricultre kerala]]></category>
		<category><![CDATA[updates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238869</guid>

					<description><![CDATA[കർഷക സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ട് സുരക്ഷിതൻ ആണെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: ഇസ്രായേലിൽ കൃഷി പഠിക്കാൻ പോയ ബിജു കുര്യൻ ബോധപൂർവ്വം മുങ്ങിയത് എന്ന് കൃഷി മന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ബിജുവിനെ കുടുംബാംഗങ്ങൾ എന്നെ വിളിച്ച് ക്ഷമ ചോദിച്ചു എന്നും സഹോദരനുമായി ഫോണിൽ സംസാരിച്ചപ്പോൾ സംഘം തിരിച്ചെത്തിയശേഷം നിയമനടപടിയെ കുറിച്ച് ആലോചിക്കുമെന്നും പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് കർഷകസംഘത്തെ ഇസ്രായിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്ക് ശേഷമാണ് കർഷകരെ തിരഞ്ഞെടുത്തു നിന്നും മന്ത്രി കൂട്ടിച്ചേർത്തു. &#8221; ഞായറാഴ്ച രാവിലെ എങ്കിലും ബിജു സംഘത്തോടൊപ്പം ചേരും എന്ന് പ്രതീക്ഷിച്ചിരുന്നു രണ്ടു പെൺകുട്ടികളുടെ അച്ഛനാണ് ബിജു. വളരെ ആസൂത്രിതമായാണ് മുങ്ങിയത്. എന്തെങ്കിലും അപകടം ഉണ്ടായതായി അറിയില്ല. ഇസ്രായേലിലും എംബസിയിലും പരാതി നൽകി&#8221;.മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>ഇതിനിടെ കർഷക സംഘത്തിനൊപ്പം ഇസ്രയേലിൽ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ട് സുരക്ഷിതൻ ആണെന്നും അന്വേഷിക്കേണ്ടതില്ലെന്നും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-agriculture-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്&#x200d;ണവിലയില്&#x200d; ഇടിവ്; പവന് 400 രൂപ കുറഞ്ഞു</title>
		<link>https://www.chandrikadaily.com/gold-rate-67.html</link>
					<comments>https://www.chandrikadaily.com/gold-rate-67.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 10 Feb 2023 06:30:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[agricultre kerala]]></category>
		<category><![CDATA[gold]]></category>
		<category><![CDATA[rate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=237067</guid>

					<description><![CDATA[സംസ്ഥാനത്ത് സ്വര്&#x200d;ണവിലയില്&#x200d; ഇടിവ്. ഇന്ന് പവന് 400 കുറഞ്ഞ് സ്വര്&#x200d;ണത്തിന്റെ വില 41,920 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5240 രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തില്&#x200d; 42200 രൂപയായിരുന്നു സ്വര്&#x200d;ണവില. രണ്ടിന് 42,880 രൂപയായി വര്&#x200d;ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്&#x200d;ന്ന നിലവാരത്തില്&#x200d; എത്തി.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്വര്&#x200d;ണവിലയില്&#x200d; ഇടിവ്. ഇന്ന് പവന് 400 കുറഞ്ഞ് സ്വര്&#x200d;ണത്തിന്റെ വില 41,920 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5240 രൂപയിലെത്തി. ഈ മാസത്തിന്റെ തുടക്കത്തില്&#x200d; 42200 രൂപയായിരുന്നു സ്വര്&#x200d;ണവില. രണ്ടിന് 42,880 രൂപയായി വര്&#x200d;ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്&#x200d;ന്ന നിലവാരത്തില്&#x200d; എത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-rate-67.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാഷൻ ഫ്രൂട്ടിന് വില വർധിക്കുന്നു: പ്രതീക്ഷയിൽ കർഷകർ</title>
		<link>https://www.chandrikadaily.com/passionfruit-farming.html</link>
					<comments>https://www.chandrikadaily.com/passionfruit-farming.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Thu, 21 Jan 2021 06:32:26 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agricultre kerala]]></category>
		<category><![CDATA[farmers]]></category>
		<category><![CDATA[passionfruit]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177384</guid>

					<description><![CDATA[ലോക്ക്ഡൗൺ കാലത്ത് 30 രൂപ മാത്രമായിരുന്നു പാഷൻ ഫ്രൂട്ടിന് കിലോക്ക് വില]]></description>
										<content:encoded><![CDATA[<p>കർഷകർക്ക് ആശ്വാസമായി പാഷൻഫ്രൂട്ടിന് വില വർധിക്കുന്നു. നിലവിൽ കിലോയ്ക്ക് 70 രൂപയിലധികം ലഭിക്കുന്നത് കർഷകർക്ക് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് 30 രൂപ മാത്രമായിരുന്നു കേരളത്തിലെ പല കർഷകർക്കും ലഭിച്ചിരുന്നത്. ഇതോടെ കൃഷിയിൽ നിന്നും പലരും പിൻവാങ്ങാനുമാരംഭിച്ചിരുന്നു. വേനൽ ശക്തമാകുന്നതോടെ ഇനിയും വില വർധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി നിലച്ചതോടെയായിരുന്നു കോവിഡ് കാലത്ത് പാഷൻഫ്രൂട്ടിന് വില കുറഞ്ഞത്.</p>
<p>വിലവർധന പ്രതീക്ഷ നൽകുന്നതാണെന്നും, കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പാഷൻഫ്രൂട്ട് കർഷകനായ വനാട് ജില്ലയിലെ മുള്ളൻകൊല്ലി ഇരിപ്പൂട് മരോട്ടിമൂട്ടിൽ സാബു പറയുന്നു. പാഷൻഫ്രൂട്ട് കൃഷി പ്രതീക്ഷയോടെയാണ് ചെയ്തതെങ്കിലും വിലതകർച്ച മൂലം കൃഷിയിൽ നിന്നും പിന്തിരിയേണ്ട സാഹചര്യം വരെയുണ്ടായിട്ടുണ്ടെന്ന് പുൽപ്പള്ളി കളനാടിക്കൊല്ലിയിലെ കർഷകനായ സന്തോഷും പറയുന്നു. വില വർധിച്ചാൽ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സാബുവിനെയും സന്തോഷിനെയും പോലുള്ളവർ. കാര്യമായ കയറ്റുമതി നടക്കാത്തതിനാലാണ് വില പ്രതീക്ഷിച്ചയത്ര ഉയരാത്തതെന്നും, സർക്കാർ സംഭരണം ആരംഭിച്ചാൽ അത് കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നുമാണ് പാഷൻഫ്രൂട്ട് കർഷകർക്ക് പറയാനുള്ളത്.</p>
<p>മറ്റ് കൃഷികൾ പോലെ കൂടുതൽപരിചരണങ്ങൾ ആവശ്യമില്ലാത്ത കൃഷിയാണ് പാഷൻഫ്രൂട്ടിന്റേത്. തൈവളർന്ന് വള്ളിയായി കഴിഞ്ഞാൽ പന്തൽകെട്ടി നെറ്റ് വിരിച്ചാൽ മാത്രം മതി. രോഗബാധയൊന്നും പാഷൻഫ്രൂട്ടിനെ ബാധിച്ചിട്ടില്ലെന്നതും മറ്റൊരു വസ്തുതയാണ്. കാലാവസ്ഥാ വ്യതിയാനം മൂലം മറ്റ് കാർഷികവിളകൾ വ്യാപകമായി നശിച്ചപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ട് പരിപാലിച്ചവരാണ് ഭൂരിഭാഗം പേരും. ഔഷധഗുണമാണ് പാഷൻഫ്രൂട്ട് ആകർഷിക്കപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മഞ്ഞ, വയലറ്റ് പാഷൻഫ്രൂട്ടുകളാണ് കൂടുതൽ പേരും കൃഷി ചെയ്യുന്നത്.</p>
<p>ഭൂരിഭാഗം സ്ഥലത്തും വയലറ്റ് നിറത്തിലുള്ള പാഷൻഫ്രൂട്ടാണുള്ളത്. പാഷൻഫ്രൂട്ട് വിപണിയിലെത്തിക്കുമ്പോൾ തരംതിരിച്ചാണ് എടുക്കുന്നതെന്ന പരാതി കർഷകർക്കുണ്ട്. തരം തിരിച്ചതിന് ശേഷം ഫസ്റ്റ് ഗ്രേഡിൽ വരുന്നവക്ക് മാത്രമാണ് വിപണി വില ലഭിക്കുന്നത്. അല്ലാത്തവക്ക് പിന്നെയും വില കുറക്കും. വേനൽ ശക്തമാകുന്നതോടെ മാർച്ച്-ഏപ്രിൽമാസങ്ങളോടെ വില വർധിക്കുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ജ്യൂസ്, സ്‌ക്വാഷ് എന്നിവയാണ് പാഷൻഫ്രൂട്ടിൽ നിന്നുള്ള പ്രധാന ഉല്പന്നങ്ങൾ.</p>
<p>കുടുംബശ്രീ യൂണിറ്റുകൾ വരെ പാഷൻഫ്രൂട്ടിന്റെ സ്‌ക്വാഷ് വിപണനത്തിന് തയ്യാറാക്കാറുണ്ട്. ഗുണമേന്മയുള്ള പാഷൻഫ്രൂട്ടിന്റെ തൈകളും സാബുവിന്റെ നഴ്‌സറിയിൽവിൽപ്പനക്ക് തയ്യാറാക്കിയിട്ടുണ്ട്. കൂടുതൽ പേർ ഈ കൃഷിയിലേക്ക് തിരിയണമെന്നാണ് സാബുവിനെയും, സന്തോഷിനെയും പോലുള്ള കർഷകരുടെ ആഗ്രഹം.</p>
<p>കേരളം, തമിഴ്‌നാട് (നീലഗിരി, കൊടൈക്കനാൽ), കർണാടക (കൂർഗ്), ഉത്തരകിഴക്ക് സംസ്ഥാനങ്ങളായ മിസോറാം, നാഗാലാന്റ്, മണിപൂർ, സിക്കിം എന്നിവിടങ്ങളിൽ 9110 ഹെക്ടർ വിസ്തൃതിയിൽ 45820 ടൺ പാഷൻ ഫ്രൂട്ട് ഉത്പാദിപ്പിക്കുന്നു. ശരാശരി ഉത്പാദനം അഞ്ച് ടൺ/ഹെക്ടർ ആണ്; ബ്രസീൽ, ആസ്‌ട്രേലിയ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ (3035 ടൺ/ഹെക്ടർ) ഇത് അത്യധികമായ കുറവുതന്നെയാണ്.</p>
<p>ഉഷ്ണ മേഖല രാജ്യങ്ങളായ ഓസ്‌ട്രേലിയ, ഹവായ്, സൗത്ത് ആഫ്രിക്ക, ബ്രസീൽ മുതലായ രാജ്യങ്ങളിൽ പാഷൻ ഫ്രൂട്ട് ധാരാളമായി കണ്ടുവരുന്നുണ്ട്. 90 ശതമാനം ഉത്പാദനവും ബ്രസീലിൽ നിന്നാണ്. പെറു, വെനിസ്വേല, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, ഓസ്‌ട്രേലിയ മുതലായവയാണ് മറ്റ് പ്രധാന ഉത്പാദന രാജ്യങ്ങൾ. ബ്രസീലിന്റെ പാഷൻ ഫ്രൂട്ട് വാർഷിക ഉൽപാദനം അഞ്ചു ലക്ഷം ടൺ വരും. ഒരു ഹെക്ടറിൽ നിന്നും ഏകദേശം 14 ടൺ പാഷൻ ഫ്രൂട്ട് ഇവിടെ ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിൽ പാഷൻ ഫ്രൂട്ട് ഉത്പാദനത്തിന്റെ 80 ശതമാനവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് നടക്കുന്നത്. വയനാട് ജില്ലക്ക് പുറമെ കുടക്, നീലഗിരി എന്നിവിടങ്ങളിൽ പാഷൻഫ്രൂട്ട് വ്യാപകമായി വളർത്തുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passionfruit-farming.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാര്&#x200d;ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്&#x200d; സമയമെടുക്കും</title>
		<link>https://www.chandrikadaily.com/kerala-agriculture-zone-will-take-time-to-recover-kerala-floods-effect.html</link>
					<comments>https://www.chandrikadaily.com/kerala-agriculture-zone-will-take-time-to-recover-kerala-floods-effect.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Aug 2018 17:25:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[agricultre kerala]]></category>
		<category><![CDATA[KERALA FLOOD]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=99516</guid>

					<description><![CDATA[വാസുദേവന്&#x200d; കുപ്പാട്ട് കാലവര്&#x200d;ഷക്കെടുതിയും പ്രളയവും കശക്കിയെറിഞ്ഞ കേരളത്തിലെ കാര്&#x200d;ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്&#x200d; ഏറെ സമയം വേണ്ടിവരുമെന്ന് സൂചന. കുട്ടനാട്ടിലും പാലക്കാടും ഉണ്ടായ വെള്ളപ്പൊക്കം നെല്&#x200d;കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ നെല്ലറയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വെള്ളമിറങ്ങിയാലും കൃഷിഭൂമി സംരക്ഷിച്ചെടുക്കുകയെന്നത് സാഹസമായിരിക്കും. ഇടുക്കിയിലും വയനാട്ടിലും ഉണ്ടായ കൃഷിനാശം പ്രധാനമായും തോട്ടവിളകളെയാണ് ബാധിക്കുന്നത്. തോട്ടം മേഖലയില്&#x200d; മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. വിവിധ ജില്ലകളില്&#x200d; മൂന്ന് ലക്ഷത്തില്&#x200d;പരം കര്&#x200d;ഷകരെയാണ് പ്രളയം ബാധിച്ചത്. 500 ഏക്കറിലേറെ തോട്ടംഭൂമികള്&#x200d; കെടുതിക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>വാസുദേവന്&#x200d; കുപ്പാട്ട്</strong></p>
<p>കാലവര്&#x200d;ഷക്കെടുതിയും പ്രളയവും കശക്കിയെറിഞ്ഞ കേരളത്തിലെ കാര്&#x200d;ഷികമേഖലയെ പുനരുജ്ജീവിപ്പിക്കാന്&#x200d; ഏറെ സമയം വേണ്ടിവരുമെന്ന് സൂചന. കുട്ടനാട്ടിലും പാലക്കാടും ഉണ്ടായ വെള്ളപ്പൊക്കം നെല്&#x200d;കൃഷിയെ സാരമായി ബാധിച്ചിരിക്കുകയാണ്. കേരളത്തിന്റെ നെല്ലറയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്. വെള്ളമിറങ്ങിയാലും കൃഷിഭൂമി സംരക്ഷിച്ചെടുക്കുകയെന്നത് സാഹസമായിരിക്കും. ഇടുക്കിയിലും വയനാട്ടിലും ഉണ്ടായ കൃഷിനാശം പ്രധാനമായും തോട്ടവിളകളെയാണ് ബാധിക്കുന്നത്.</p>
<p>തോട്ടം മേഖലയില്&#x200d; മാത്രം 700 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക്. വിവിധ ജില്ലകളില്&#x200d; മൂന്ന് ലക്ഷത്തില്&#x200d;പരം കര്&#x200d;ഷകരെയാണ് പ്രളയം ബാധിച്ചത്. 500 ഏക്കറിലേറെ തോട്ടംഭൂമികള്&#x200d; കെടുതിക്ക് ഇരയായി. പാലക്കാട്, ഇടുക്കി, തൃശൂര്&#x200d;, വയനാട്, ആലപ്പുഴ ,കോട്ടയം,പത്തനംതിട്ട എന്നീ ജില്ലകളിലാണ് വലിയതോതില്&#x200d; കൃഷിഭൂമി നശിച്ചത്.</p>
<p>നെല്ല്, തെങ്ങ്, കശുവണ്ടി, വാഴ, മഞ്ഞള്&#x200d; എന്നിവ വ്യാപകമായി നശിച്ചു. ഏലം, തേയില, കാപ്പി, റബ്ബര്&#x200d; തുടങ്ങിയ തോട്ടവിളകള്&#x200d; നശിച്ചത് കര്&#x200d;ഷകരുടെ സാമ്പത്തികസ്ഥിതിയെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്&#x200d; തര്&#x200d;ക്കമില്ല. ഇടുക്കി, വയനാട്, മൂന്നാര്&#x200d;, നെല്ലിയാമ്പതി, വണ്ടിപെരിയാര്&#x200d; മേഖലകളില്&#x200d; തേയിലത്തോട്ടങ്ങള്&#x200d;ക്ക് നാശനഷ്ടം നേരിട്ടു. തേയില ഉല്&#x200d;പാദനത്തില്&#x200d; ഏതാനും മാസങ്ങള്&#x200d;ക്കുള്ളില്&#x200d; ഹെക്ടറിന് 200 കിലോയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്&#x200d; മുതലുള്ള മാസങ്ങളില്&#x200d; ഉല്&#x200d;പാദനം വര്&#x200d;ധിപ്പിച്ചെടുക്കാന്&#x200d; വഴി തേടുന്നതിനിടെയാണ് പ്രളയം എല്ലാം തകര്&#x200d;ത്തെറിഞ്ഞത്. തോട്ടം ഉടമകളെയും തൊഴിലാളികളെയും ഒരേപോലെ പ്രയാസപ്പെടുത്തുന്നതാണിത്.</p>
<p>വയനാട്ടില്&#x200d; ഉണ്ടായ ശക്തമായ മഴയും ഉരുള്&#x200d;പൊട്ടലും തേയില തോട്ടങ്ങളെയും മറ്റു തോട്ടവിളകളെയും ബാധിക്കുകയുണ്ടായി. മൊത്തം 600 ഹെക്ടര്&#x200d; സ്ഥലത്തെ കൃഷിഭൂമിയാണ് നഷ്ടമായത്. കുറിച്യ മലയില്&#x200d; മാത്രം 127 ഏക്കര്&#x200d; തേയിലതോട്ടം നശിച്ചു. ഇതിന് പുറമെ തോട്ടങ്ങളിലെ തണല്&#x200d;മരങ്ങളും നിലംപതിച്ചു. മലയാളം പ്ലാന്റേഷന്റെ 30 ഏക്കര്&#x200d; തോട്ടവും നശിച്ചു. കല്&#x200d;പറ്റ, വൈത്തിരി, മാനന്തവാടി തുടങ്ങിയ ഭാഗങ്ങളിലെ തോട്ടങ്ങളും മറ്റു കാര്&#x200d;ഷികവിളകളും നാശത്തിനിരയായി.</p>
<p>വണ്ടിപെരിയാറില്&#x200d; രണ്ടര ഏക്കര്&#x200d; തോട്ടഭൂമിയാണ് നഷ്ടമായത്. മലപ്പുറം ജില്ലയില്&#x200d; നിലമ്പൂര്&#x200d;, അരീക്കോട് ഭാഗങ്ങളില്&#x200d; വ്യാപകമായ തോതില്&#x200d; കൃഷിഭൂമി നഷ്ടമായി. തോട്ടങ്ങള്&#x200d;ക്ക് പുറമെ തെങ്ങ്, കമുക് തുടങ്ങിയ വിളകളും വെള്ളത്തില്&#x200d; ഒലിച്ചുപോയി. ഉരുള്&#x200d;പൊട്ടലിലും മലവെളളപ്പാച്ചിലിലും എല്ലാം നഷ്ടമായ കര്&#x200d;ഷകരാണ് ഇവിടെയുള്ളത്. മൊത്തം ജില്ലയില്&#x200d; 50 കോടിയുടെ കൃഷിനാശം ഉണ്ടായതായി കണക്കാക്കുന്നു.</p>
<p>റബ്ബര്&#x200d; വിലയില്&#x200d; അടുത്തകാലത്ത് ഉണര്&#x200d;വ് ഉണ്ടായിരുന്നത് പ്രളയം തല്ലികെടുത്തുന്ന അവസ്ഥയായി. കഴിഞ്ഞ സാമ്പത്തികവര്&#x200d;ഷം ഉല്&#x200d;പാദനത്തില്&#x200d; 22 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത്തവണ ഉല്&#x200d;പാദനം 30 ശതമാനം വര്&#x200d;ധിക്കുമെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് മഴക്കെടുതി എത്തിയത്. വീടും വീട്ടുപകരണങ്ങളും നഷ്ടമായവരെ പുനരധിവസിപ്പിക്കുക എന്നതിനാണ് ദുരിതാശ്വാസപ്രവര്&#x200d;ത്തനങ്ങളില്&#x200d; പ്രഥമ പരിഗണന നല്&#x200d;കുന്നത്. പാലങ്ങളും റോഡുകളും പുനര്&#x200d;നിര്&#x200d;മിക്കേണ്ടതുണ്ട്. ഇതെല്ലാം കഴിഞ്ഞുമാത്രമെ കൃഷിഭൂമിയും വിളകളും സംരക്ഷിച്ചെടുക്കുകയെന്ന ദൗത്യത്തിലേക്ക് തിരിയാന്&#x200d; സാധിക്കുകയുള്ളു. കോഴിക്കോട് ജില്ലയില്&#x200d; താമരശ്ശേരി, ബാലുശ്ശേരി, പുതുപ്പാടി മേഖലകളിലാണ് കൂടുതല്&#x200d; കൃഷിനാശം നേരിട്ടത്. പുതുപ്പാടിക്കടുത്ത് മട്ടിക്കുന്ന്,കണ്ണപ്പന്&#x200d;കുണ്ട് മേഖലയില്&#x200d; ഏക്കര്&#x200d; കണക്കിന് കൃഷിഭൂമിയാണ് ഒലിച്ചുപോയത്. വീടിനൊപ്പം കൃഷിഭൂമിയും നഷ്ടമായവര്&#x200d; സര്&#x200d;ക്കാറിന്റെ സഹായത്തിന് കാത്തിരിപ്പ് തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-agriculture-zone-will-take-time-to-recover-kerala-floods-effect.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
