<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>agriculture &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/agriculture/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Dec 2024 05:10:24 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>agriculture &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല</title>
		<link>https://www.chandrikadaily.com/crops-are-worthless-onion-mala-for-the-minister-of-agriculture.html</link>
					<comments>https://www.chandrikadaily.com/crops-are-worthless-onion-mala-for-the-minister-of-agriculture.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Dec 2024 05:09:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[Crops]]></category>
		<category><![CDATA[onion]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323130</guid>

					<description><![CDATA[കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.]]></description>
										<content:encoded><![CDATA[<p>വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.</p>
<p>ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.</p>
<p>വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.</p>
<p>ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/crops-are-worthless-onion-mala-for-the-minister-of-agriculture.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂമി കൈമാറ്റം; കൃഷി മൃഗസംരക്ഷണ വകുപ്പുകള്&#x200d;ക്കിടയില്&#x200d; ഭിന്നത, മന്ത്രിസഭാ യോഗത്തില്&#x200d; തര്&#x200d;ക്കം</title>
		<link>https://www.chandrikadaily.com/transfer-of-land-division-between-agriculture-and-animal-welfare-departments-dispute-in-cabinet-meeting.html</link>
					<comments>https://www.chandrikadaily.com/transfer-of-land-division-between-agriculture-and-animal-welfare-departments-dispute-in-cabinet-meeting.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 19 Jan 2024 09:01:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[ANIMAL]]></category>
		<category><![CDATA[cabinet]]></category>
		<category><![CDATA[Departments]]></category>
		<category><![CDATA[Division]]></category>
		<category><![CDATA[meeting]]></category>
		<category><![CDATA[transfer of land]]></category>
		<category><![CDATA[welfare]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288400</guid>

					<description><![CDATA[കാര്&#x200d;ഷിക സര്&#x200d;വകലാശാലയില്&#x200d; നിന്ന് 90 ഏക്കര്&#x200d; ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ പാര്&#x200d;ട്ടി മന്ത്രിമാര്&#x200d; തമ്മിലുളള ഭിന്നതയുടെ വേദിയാക്കിയത്.]]></description>
										<content:encoded><![CDATA[<p>വെറ്ററിനറി സര്&#x200d;വകാലാശാലക്ക് ഭൂമി കൈമാറുന്നതിനെ ചൊല്ലി മന്ത്രിസഭായോഗത്തില്&#x200d; തര്&#x200d;ക്കിച്ച് സിപിഐ മന്ത്രിമാര്&#x200d;. കാര്&#x200d;ഷിക സര്&#x200d;വകലാശാലയില്&#x200d; നിന്ന് 90 ഏക്കര്&#x200d; ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ പാര്&#x200d;ട്ടി മന്ത്രിമാര്&#x200d; തമ്മിലുളള ഭിന്നതയുടെ വേദിയാക്കിയത്.</p>
<p>വകുപ്പിനോട് ആലോചിക്കാതെയാണ് ഭൂമി ഏറ്റെടുക്കല്&#x200d; നിര്&#x200d;ദ്ദേശം മന്ത്രി സഭയില്&#x200d; വെച്ചതെന്ന് കൃഷി മന്ത്രി നിലപാടെടുത്തു. ഇതോടെ വിഷയം അജണ്ടയില്&#x200d; നിന്ന് പിന്&#x200d;വലിക്കാന്&#x200d; മൃഗസംരക്ഷണ മന്ത്രി നിര്&#x200d;ബന്ധിതയാകുകയായിരുന്നു.</p>
<p>ഇന്നലെ ചേര്&#x200d;ന്ന മന്ത്രിസഭാ യോഗത്തിലാണ് സി.പി.ഐ മന്ത്രിമാര്&#x200d; തമ്മില്&#x200d; തര്&#x200d;ക്കിച്ചത്. കാര്&#x200d;ഷിക സര്&#x200d;വകലാശാലയുടെ കൈവശം ഇരിക്കുന്ന മണ്ണൂത്തിയിലെ 90 ഏക്കര്&#x200d; ഭൂമി ഏറ്റെടുക്കുന്നതാണ് മന്ത്രിസഭായോഗത്തെ അസാധാരണ സംഭവത്തിന് സാക്ഷിയാക്കി മാറ്റിയത്.</p>
<p>വെറ്ററിനറി സര്&#x200d;വകലാശാലാ രൂപീകരണ സമയത്തെ പ്രഖ്യാപനം പ്രാവര്&#x200d;ത്തികമാക്കുക ലക്ഷ്യമിട്ടാണ് ഭൂമി ഏറ്റെടുക്കല്&#x200d; വിഷയം മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് എത്തിച്ചത്.</p>
<p>ഭൂമി കൈവശം വെച്ചിരിക്കുന്ന കൃഷിവകുപ്പുമായോ ഭൂമി സംബന്ധിച്ച കാര്യങ്ങളുടെ ചുമതലക്കാരായ റവന്യു വകുപ്പിനോടോ ആലോചിക്കാതെ ആയിരുന്നു നീക്കം. മന്ത്രിസഭാ യോഗത്തില്&#x200d; വിഷയം പരിഗണിച്ചപ്പോള്&#x200d; ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷിമന്ത്രി പി പ്രസാദ് രംഗത്തെത്തി.</p>
<p>ചര്&#x200d;ച്ച ഉണ്ടായിട്ടില്ലെന്ന് റവന്യു മന്ത്രി കെ രാജനും അറിയിച്ചതോടെ മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഒറ്റപ്പെട്ടു. ഭൂമി വിട്ടുകൊടുക്കാന്&#x200d; വകുപ്പിന് താല്&#x200d;പര്യമില്ലെന്ന് കൂടി കൃഷിമന്ത്രി നിലപാട് എടുത്തതോടെ ഒരു നിലയ്ക്കും തീരുമാനം ഉണ്ടാകില്ലെന്ന് ഉറപ്പായി.</p>
<p>ഒരു പാര്&#x200d;ട്ടിയിലെ മന്ത്രിമാര്&#x200d; പരസ്പരം തര്&#x200d;ക്കിക്കുന്ന അസാധാരണ കാഴ്ച കണ്ട് സ്തബ്ധരായ മറ്റ് മന്ത്രിമാര്&#x200d; എല്ലാത്തിനും കാഴ്ചക്കാരായിരുന്നു. നേരത്തെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ചര്&#x200d;ച്ച ചെയ്ത വിഷയത്തില്&#x200d; കൂടിയാലോചന വേണമെന്ന് നിര്&#x200d;ദ്ദേശിച്ച് മുഖ്യമന്ത്രി മധ്യസ്ഥനായി. ഇതോടെ അജണ്ട തന്നെ പിന്&#x200d;വലിക്കുന്നതായി മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി അറിയിച്ചു. അങ്ങനെയാണ് തര്&#x200d;ക്കം തീര്&#x200d;ന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/transfer-of-land-division-between-agriculture-and-animal-welfare-departments-dispute-in-cabinet-meeting.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൃഷിയില്ലെങ്കില്&#x200d; ഒന്നും സംഭവിക്കില്ല, തമിഴ്‌നാട്ടില്&#x200d; നിന്ന് അരി വരും&#8217;; വിവാദപ്രസ്താവനയുമായി മന്ത്രി സജി ചെറിയാന്&#x200d;</title>
		<link>https://www.chandrikadaily.com/without-agriculture-nothing-will-happen-rice-will-come-from-tamil-nadu-minister-saji-cherian-with-a-controversial-statement.html</link>
					<comments>https://www.chandrikadaily.com/without-agriculture-nothing-will-happen-rice-will-come-from-tamil-nadu-minister-saji-cherian-with-a-controversial-statement.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 13 Nov 2023 09:11:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[controversial]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saji cheriyan]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282861</guid>

					<description><![CDATA[തമിഴ്‌നാട്ടില്&#x200d; അരിയുള്ളിടത്തോളം കാലം കേരളത്തില്&#x200d; ആരും പട്ടിണി കിടക്കില്ല. സര്&#x200d;ക്കാര്&#x200d; കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്&#x200d; കര്&#x200d;ഷകര്&#x200d; തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ഷകര്&#x200d;ക്കെതിരെ വിവാദ പരാമര്&#x200d;ശവുമായി മന്ത്രി സജി ചെറിയാന്&#x200d;. കൃഷി ചെയ്തില്ലെങ്കില്&#x200d; ഒന്നും സംഭവിക്കില്ലെന്നും തമിഴ്‌നാട്ടില്&#x200d; നിന്ന് അരി വരുമെന്നും സജി ചെറിയാന്&#x200d; പറഞ്ഞു. കൃഷിമന്ത്രി പി. പ്രസാദ് അടക്കം പങ്കെടുത്ത പൊതുപരിപാടിക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസ്താവന.</p>
<p>കേരളത്തില്&#x200d; കൃഷി ചെയ്തില്ലെങ്കില്&#x200d; ഒന്നും സംഭവിക്കില്ല. തമിഴ്‌നാട്ടില്&#x200d; അരിയുള്ളിടത്തോളം കാലം കേരളത്തില്&#x200d; ആരും പട്ടിണി കിടക്കില്ല. സര്&#x200d;ക്കാര്&#x200d; കോടിക്കണക്കിന് രൂപ കൊണ്ടുവന്ന് വികസനം നടത്തുന്നുണ്ടെന്നും അതിനോട് സഹകരിക്കാന്&#x200d; കര്&#x200d;ഷകര്&#x200d; തയ്യാറാകുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന.</p>
<p>മാന്നാര്&#x200d; ചെന്നിത്തല പഞ്ചായത്തില്&#x200d; മുക്കം വാലയില്&#x200d; ബണ്ട് റോഡിന്റെയും പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെയും ഉദ്ഘാടനം നിര്&#x200d;വഹിച്ചു കൊണ്ടായിരുന്നു കര്&#x200d;ഷകര്&#x200d;ക്കെതിരെ മന്ത്രിയുടെ വിവാദ പ്രസ്താവന. പ്രദേശത്തെ ഇരുമ്പനം തോടിന്റെ പണി വേഗം തുടങ്ങിയില്ലെങ്കില്&#x200d; ഇനി കൃഷി ചെയ്യില്ലെന്ന് അവിടുത്തെ കര്&#x200d;ഷകര്&#x200d; പറഞ്ഞിരുന്നു. അതിനു മറുപടിയെന്നോണമാണ് സജി ചെറിയാന്&#x200d; ഇത്തരത്തിലൊരു വിവാദ പരാമര്&#x200d;ശം നടത്തിയത്.</p>
<p>ഒരു മന്ത്രി ഒരിക്കലും നടത്താന്&#x200d; പാടില്ലാത്ത പ്രസ്താവനയാണ് സജി ചെറിയാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കര്&#x200d;ഷക സംഘടനകള്&#x200d; വ്യക്തമാക്കി. അവര്&#x200d; ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സജി ചെറിയാന ഈ പ്രസ്താവന പിന്&#x200d;വലിച്ച് മാപ്പ് പറയണമെന്നുള്ള ആവശ്യവും കര്&#x200d;ഷകസംഘടനകള്&#x200d; മുന്നോട്ട് വെച്ചു.</p>
<p>ഒരാഴ്ചയ്ക്ക് മുമ്പ് നടന്ന ചടങ്ങിലെ പ്രസ്താവന തിരുത്താന്&#x200d; മന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. കുട്ടനാട്ടില്&#x200d; കര്&#x200d;ഷകന്&#x200d; കെ.ജി. പ്രസാദ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്&#x200d; സജി ചെറിയാനെതിരേ കടുത്ത പ്രതിഷേധത്തിലാണ് കര്&#x200d;ഷക സംഘടനകള്&#x200d;. കുട്ടനാട്ടില്&#x200d; ഇന്ന് കരിദിനമാചരിക്കുമ്പോള്&#x200d; പ്രധാന വിഷയമായി ഇതും ഉയര്&#x200d;ത്തിക്കാണിക്കാനാണ് സംഘടനകളുടെ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/without-agriculture-nothing-will-happen-rice-will-come-from-tamil-nadu-minister-saji-cherian-with-a-controversial-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാടിന്റെ നെല്ലറയിൽ കറുപ്പഴകുള്ള &#8216;കാകിശാല&#8217; ക്കും നൂറുമേനി</title>
		<link>https://www.chandrikadaily.com/palakkadpaddyfieldkakisala.html</link>
					<comments>https://www.chandrikadaily.com/palakkadpaddyfieldkakisala.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 15 Mar 2023 04:13:48 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[paddy]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242721</guid>

					<description><![CDATA[കൊല്ലങ്കോട് കൃഷിഭവന്&#x200d; വിള ആരോഗ്യ കേന്ദ്രത്തിന്റെ മേല്&#x200d; നോട്ടത്തില്&#x200d; കൃഷി വകുപ്പിലെ പ്രതേക പദ്ധതിയിലുള്&#x200d;പ്പെടുത്തി തേക്കിന്&#x200d;ചിറ സഹദേവന്റെ നെല്&#x200d;കൃഷിയിടത്തിലാണ് കാകിശാല കൃഷിയിറക്കിയത്]]></description>
										<content:encoded><![CDATA[<p>അതിർത്തി കടന്നെത്തിയ പുതിയ നെല്ലിനം കാകിശാലക്കും പാലക്കാടിന്റെ കൃഷിയിടത്തിൽ നൂറുമേനി വിളവ്.ആന്ധ്രപ്രദേശിലെ നെല്&#x200d;കര്&#x200d;ഷകരുടെ പ്രിയപ്പെട്ട ഇനമാണ് കാകിശാല നെല്&#x200d; വിത്ത്. ഔഷധ ഗുണവും സുഗന്ധവുമുളള കാകിശാലക്ക് കേരള തനിമയുളള രക്തശാലയോട് സാമ്യമേറെയാണ്. അരിയുടെ നിറം കറുപ്പായ കാകിശാലയുടെ വിളവിന് 120 ദിവസമാണ് വേണ്ടി വരുന്നത്.</p>
<p>കൊല്ലങ്കോട് കൃഷിഭവന്&#x200d; വിള ആരോഗ്യ കേന്ദ്രത്തിന്റെ മേല്&#x200d; നോട്ടത്തില്&#x200d; കൃഷി വകുപ്പിലെ പ്രതേക പദ്ധതിയിലുള്&#x200d;പ്പെടുത്തി തേക്കിന്&#x200d;ചിറ സഹദേവന്റെ നെല്&#x200d;കൃഷിയിടത്തിലാണ് കാകിശാല കൃഷിയിറക്കിയത്. പരീക്ഷണാടിസ്ഥാനത്തില്&#x200d; ഒറ്റ ഞാര്&#x200d; രീതിയിലായിരുന്നു കൃഷിയിറക്കിയത്. ഏക്കറിന് 1500 കിലോഗ്രാം മുതല്&#x200d; 1800 കിലോഗ്രാം വരെ വിളവ് ലഭിക്കുന്ന കാകിശാലക്ക് രോഗ പ്രതിരോധശേഷിയും കൂടുതലാണ്.</p>
<p>കാകിശാലയുടെ ആദ്യ വിളവെടുപ്പുത്സവം പബായത്ത് പ്രസിഡന്റ് കെ. സത്യപാല്&#x200d; നിര്&#x200d;വ്വഹിച്ചു. കൊയ്ത്തുത്സവ ചടങ്ങിൽ പഞ്ചായത്ത് മെമ്പര്&#x200d; കെ. ഷണ്മുഖന്&#x200d; അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്&#x200d;മാരായ എം.എസ്. റീജ, ബി.എസ്. ബിജോയ് എന്നിവര്&#x200d; പദ്ധതി വിശദീകരണം നടത്തി. തേക്കിന്&#x200d;ചിറ പാടശേഖര സമിതി സെക്രട്ടറി കമ്പങ്കോട് സഹദേവന്&#x200d;, സി. വിജയന്&#x200d;, സി. പ്രഭാകരന്&#x200d;, കര്&#x200d;ഷക കൂട്ടായ്മ പ്രതിനിധി സുരേഷ് ഒന്നൂര്&#x200d;പള്ളം, കൃഷി അസിസ്റ്റന്റുമാരായ എസ്. വിദ്യ, ബി. ഷീജ, കെ, ശ്രീജിത്ത്, ഫീല്&#x200d;ഡ് അസിസ്റ്റന്റ് എം. പങ്കജം എന്നിവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkadpaddyfieldkakisala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൃഷിഭവനിലേക്കാണോ? ഹെല്&#x200d;മറ്റ് ധരിച്ചോളൂ&#8230;</title>
		<link>https://www.chandrikadaily.com/news-kerala-kottakal-agricuilture-office-building.html</link>
					<comments>https://www.chandrikadaily.com/news-kerala-kottakal-agricuilture-office-building.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Sat, 04 Feb 2023 05:54:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[Kottakkal]]></category>
		<category><![CDATA[office]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236006</guid>

					<description><![CDATA[ഇഴജന്തുക്കളുടെ വിഹാരവും പേടിക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാര്&#x200d; പറയുന്നു]]></description>
										<content:encoded><![CDATA[<p>കോട്ടക്കല്&#x200d;: നഗരസഭയുടെ അധീനതയിലുള്ള കൃഷിഭവന്&#x200d; ഓഫിസിന്&#x200d;റെ അടര്&#x200d;ന്നുവീണു.അപകടം ഒഴിവായത് തലനാരിഴക്ക്.വെള്ളിയാഴ്ച ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. കൃഷിഭവനും ഇക്കോ ഷോപ്പും പ്രവര്&#x200d;ത്തിക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടത്തിലെ ഭാഗം അടര്&#x200d;ന്നുവീഴുകയായിരുന്നു. ഉച്ചഭക്ഷണ സമയമായതിനാല്&#x200d; ദുരന്തം ഒഴിവായി.</p>
<p>ബസ് സ്റ്റാന്&#x200d;ഡ് നവീകരണഭാഗമായി പഴയ ഓഫിസ് കെട്ടിടം നഗരസഭ പൊളിച്ചുമാറ്റിയിരുന്നു. ഇതോടെ പഴയ ഓഡിറ്റോറിയത്തിലാണ് ഓഫിസ് താല്&#x200d;ക്കാലികമായി പ്രവര്&#x200d;ത്തിക്കുന്നത്. പുതിയ കെട്ടിടം നിര്&#x200d;മിക്കുമെന്ന വാഗ്ദാനം കടലാസില്&#x200d; ഒതുങ്ങി. ഫയല്&#x200d; സൂക്ഷിക്കാന്&#x200d; സ്ഥലമില്ലാത്ത അവസ്ഥയാണ്. മഴ പെയ്താല്&#x200d; ചോരുന്നതും പതിവാണ്. ഇഴജന്തുക്കളുടെ വിഹാരവും പേടിക്കേണ്ട സ്ഥിതിയാണെന്ന് ജീവനക്കാര്&#x200d; പറയുന്നു. റെയില്&#x200d;വേ റിസര്&#x200d;വേഷന്&#x200d; കൗണ്ടര്&#x200d;, എം.പി ഓഫിസ് അടക്കമുള്ളതാണ് കെട്ടിടം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-kottakal-agricuilture-office-building.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ഷകരുടെ ട്രാക്ടര്&#x200d; മാര്&#x200d;ച്ച് നാളെ</title>
		<link>https://www.chandrikadaily.com/farmersmarch-newdelhi-protest.html</link>
					<comments>https://www.chandrikadaily.com/farmersmarch-newdelhi-protest.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 06 Jan 2021 08:00:43 +0000</pubDate>
				<category><![CDATA[Agriculture]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[agriculture]]></category>
		<category><![CDATA[farmers protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175181</guid>

					<description><![CDATA[കര്&#x200d;ഷകസമരം 42ാം ദിവസത്തിലേക്ക്]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി : കാര്&#x200d;ഷിക നിയമത്തിനെതിരായ ഡല്&#x200d;ഹി അതിര്&#x200d;ത്തികളിലെ കര്&#x200d;ഷക പ്രതിഷേധം 42ാം ദിവസവും തുടരുന്നു. കര്&#x200d;ഷക സംഘടനകള്&#x200d; ആഹ്വനം ചെയ്ത രണ്ടാഴ്ച നീണ്ടുനില്&#x200d;ക്കുന്ന ദേശ് ജാഗരണ്&#x200d; അഭിയാന് തുടക്കമായി.</p>
<p>റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്&#x200d; പരേഡിന് മുന്നോടിയായി ഡല്&#x200d;ഹി അതിര്&#x200d;ത്തികളില്&#x200d; നാളെ ട്രാക്ടര്&#x200d; മാര്&#x200d;ച്ച് നടത്തും. കാര്&#x200d;ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്&#x200d;ജികള്&#x200d; സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. വെള്ളിയാഴ്ചയാണ് സര്&#x200d;ക്കാരുമായുള്ള എട്ടാം വട്ട ചര്&#x200d;ച്ച.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/farmersmarch-newdelhi-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
