<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>AHAMD PATEL &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ahamd-patel/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 10 Aug 2017 14:13:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>AHAMD PATEL &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന് അഹമദ് പട്ടേല്‍</title>
		<link>https://www.chandrikadaily.com/politics-and-nationahmed-patel-says-congress-will-win-gujarat-targets-pm-modi-amit-shah.html</link>
					<comments>https://www.chandrikadaily.com/politics-and-nationahmed-patel-says-congress-will-win-gujarat-targets-pm-modi-amit-shah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Aug 2017 13:49:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AHAMD PATEL]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[GUJARATH RAJYASABHA]]></category>
		<category><![CDATA[modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39690</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഗൂഢമായ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാഷ്ട്രീയത്തില്‍ വിജയക്കൊടി പാറിച്ച അഹമ്മദ് പട്ടേല്‍ ബ.ജെ.പിക്ക് കൂടുതല്‍ തലവേദനയാവും. രാഷ്ട്രീയ നാടകാന്തം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി തിരിച്ചെത്തിയ പട്ടേല്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ കുന്തമുനയാകുമെന്നാണ് വിലയിരുത്തല്‍. രാജ്യസഭാ എംപിയായി തിരിച്ചെത്തിയ പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷ്യന്‍ അമിത് ഷാക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ഗുജറാത്തില്‍ ഭരണം തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ പട്ടേല്‍, ബിജെപി സര്‍ക്കാര്‍ രാജ്യത്തെ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. ഗുജറാത്തിലെ രാജ്യസഭാ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഗൂഢമായ രാഷ്ട്രീയ തന്ത്രങ്ങള്&#x200d;ക്കൊടുവില്&#x200d; ഗുജറാത്ത് രാഷ്ട്രീയത്തില്&#x200d; വിജയക്കൊടി പാറിച്ച അഹമ്മദ് പട്ടേല്&#x200d; ബ.ജെ.പിക്ക് കൂടുതല്&#x200d; തലവേദനയാവും. രാഷ്ട്രീയ നാടകാന്തം രാജ്യസഭാ സ്ഥാനാര്&#x200d;ത്ഥിയായി തിരിച്ചെത്തിയ പട്ടേല്&#x200d; ഗുജറാത്തില്&#x200d; കോണ്&#x200d;ഗ്രസിന്റെ കുന്തമുനയാകുമെന്നാണ് വിലയിരുത്തല്&#x200d;.</p>
<p>രാജ്യസഭാ എംപിയായി തിരിച്ചെത്തിയ പട്ടേല്&#x200d; പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷ്യന്&#x200d; അമിത് ഷാക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉയര്&#x200d;ത്തിയത്.</p>
<p>കോണ്&#x200d;ഗ്രസ് ഗുജറാത്തില്&#x200d; ഭരണം തിരിച്ചുപിടിക്കുമെന്ന് പറഞ്ഞ പട്ടേല്&#x200d;, ബിജെപി സര്&#x200d;ക്കാര്&#x200d; രാജ്യത്തെ അന്വേഷണ ഏജന്&#x200d;സികളെ രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d;ക്കുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്നും ആരോപിച്ചു. ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി തന്ത്രങ്ങള്&#x200d; മറികടന്ന് വിജയം നേടിയതിന് പിന്നാലെയാണ് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് കൂടിയായ പട്ടേല്&#x200d; വരാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; പ്രവര്&#x200d;ത്തകരില്&#x200d; ആത്മവിശ്വാസം പ്രകടിപ്പിച്ചത്. ജന്ദര്&#x200d;മന്തറില്&#x200d; യൂത്ത് കോണ്&#x200d;ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്&#x200d;ച്ചിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.</p>
<p>പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്&#x200d; അമിത് ഷായെയും ലക്ഷ്യംവച്ചാണ് അദ്ദേഹം പരോക്ഷ വിമര്&#x200d;ശം ഉന്നയിച്ചത്.<br />
&#8221;ബി.ജെ.പിക്കാര്&#x200d; പോലും ഈ രണ്ടു പേരെ ഭയക്കുകയാണ്. നിങ്ങള്&#x200d;ക്ക് അറിയാം ആ രണ്ടു പേരെ. ഒരാള്&#x200d; നിയമമേഖയിലെ അധികാരിയാണ് രണ്ടാമന്&#x200d; അതിനു മുകളിലെ അധികാരിയുമാണ്. അവര്&#x200d; എല്ലാ ഏജന്&#x200d;സികളേയും ദുരുപയോഗം ചെയ്യുകയാണ്&#8221;, ബി.ജെ.പി നേതൃത്വത്തിന്റെ പേര് പറയാതെ പട്ടേല്&#x200d; പറഞ്ഞു.</p>
<p>ഓരോ വര്&#x200d;ഷവും രണ്ട് കോടി തൊഴിലവസരങ്ങള്&#x200d; സൃഷ്ടിക്കുമെന്നായിരുന്നു ബി.ജെ.പിയുടെ വാഗ്ദാനം. കര്&#x200d;ഷകരുടെ വരുമാനം വര്&#x200d;ധിക്കും, വിലക്കയറ്റവും അഴിമതിയും കുറച്ചുകൊണ്ടുവരും തുടങ്ങി അനേകം വാഗ്ദാനങ്ങളുമായാണ് ബിജെപി എത്തിയത്. എന്നാല്&#x200d; ബി.ജെ.പി എല്ലാ മേഖലയിലും പരാജയപ്പെട്ടുവെന്ന് പട്ടേല്&#x200d; കുറ്റപ്പെടുത്തി. രാജ്യത്തെ യുവാക്കള്&#x200d;തന്നെ ബി.ജെ.പിയോട് അധികാരം വിട്ടൊഴിയാന്&#x200d; ആവശ്യപ്പെടുമെന്നും അഹമദ് പട്ടേല്&#x200d; ബിജെപിയെ പരിഹസിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/politics-and-nationahmed-patel-says-congress-will-win-gujarat-targets-pm-modi-amit-shah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തില്‍ അതീവ നാടകീയ രംഗങ്ങള്‍ ഒടുവില്‍ പട്ടേല്‍</title>
		<link>https://www.chandrikadaily.com/fsf.html</link>
					<comments>https://www.chandrikadaily.com/fsf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 08 Aug 2017 19:57:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[AHAMD PATEL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39492</guid>

					<description><![CDATA[&#160; ന്യൂഡല്‍ഹി/ഗാന്ധിനഗര്‍: ഉദ്വേഗജനകവും അതിനാടകീയവുമായ സംഭവ വികാസങ്ങള്‍ക്കൊടുവില്‍ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് ജയ സാധ്യത ഉറപ്പിച്ചു വോട്ടെടുപ്പുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് മുതല്‍ ആരംഭിച്ച മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് കമ്മീഷന്‍ ഫലം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ പരാതിയില്‍ രണ്ട് വിമത എം.എല്‍.എമാരുടെ വോട്ട് കമ്മീഷന്‍ അസാധുവാക്കി. രാത്രി വൈകി വരെ എം.എല്‍.എമാര്‍ക്കു വേണ്ടി നില കൊണ്ട ബി.ജെ.പിക്ക് തീരുമാനം കനത്ത തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ പരാതി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂഡല്&#x200d;ഹി/ഗാന്ധിനഗര്&#x200d;: ഉദ്വേഗജനകവും അതിനാടകീയവുമായ സംഭവ വികാസങ്ങള്&#x200d;ക്കൊടുവില്&#x200d; ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി അഹമ്മദ് പട്ടേലിന് ജയ സാധ്യത ഉറപ്പിച്ചു<br />
വോട്ടെടുപ്പുമായി ബന്ധപ്പെട്ട കോണ്&#x200d;ഗ്രസിന്റെ പരാതിയെ തുടര്&#x200d;ന്ന് ഇന്നലെ വൈകിട്ട് മുതല്&#x200d; ആരംഭിച്ച മാരത്തണ്&#x200d; ചര്&#x200d;ച്ചകള്&#x200d;ക്ക് ശേഷം രാത്രി പതിനൊന്നരയ്ക്ക് ശേഷമാണ് കമ്മീഷന്&#x200d; ഫലം പ്രഖ്യാപിച്ചത്. കോണ്&#x200d;ഗ്രസിന്റെ പരാതിയില്&#x200d; രണ്ട് വിമത എം.എല്&#x200d;.എമാരുടെ വോട്ട് കമ്മീഷന്&#x200d; അസാധുവാക്കി. രാത്രി വൈകി വരെ എം.എല്&#x200d;.എമാര്&#x200d;ക്കു വേണ്ടി നില കൊണ്ട ബി.ജെ.പിക്ക് തീരുമാനം കനത്ത തിരിച്ചടിയായി.</p>
<p>കോണ്&#x200d;ഗ്രസിന്റെ പരാതി<br />
രണ്ട് കോണ്&#x200d;ഗ്രസ് വിമത എം.എല്&#x200d;.എമാര്&#x200d; വോട്ടു ചെയ്ത ശേഷം ബാലറ്റ് പേപ്പര്&#x200d; ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായെ കാണിച്ചു എന്നായിരുന്നു കോണ്&#x200d;ഗ്രസിന്റെ പരാതി. ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങള്&#x200d;ക്ക് വിരുദ്ധമാണെന്നും അവരുടെ വോട്ട് അസാധുവാക്കണമെന്നുമാണ് കോണ്&#x200d;ഗ്രസിന്റെ വാദം. വോട്ടെണ്ണുന്നതിനിടെയായിരുന്നു കോണ്&#x200d;ഗ്രസിന്റെ ആരോപണം. ഇതോടെ വോട്ടെണ്ണല്&#x200d; നിലച്ചു. വിമത എം.എല്&#x200d;.എമാരായ രാഘവ്ജി പട്ടേല്&#x200d;, ഭൊലാഭായ് ഗോഹില്&#x200d; എന്നിവരാണ് ബാലറ്റ് പേപ്പര്&#x200d; ഉയര്&#x200d;ത്തിക്കാട്ടിയത്. അതേസമയം, പരാജയഭീതി മൂലമാണ് കോണ്&#x200d;ഗ്രസിന്റെ ആരോപണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്&#x200d;ത്തിയായാല്&#x200d; ആര്&#x200d;ക്കും അതില്&#x200d; ഇടപെടാന്&#x200d; ആകില്ലെന്നും ബി.ജെ.പി തിരിച്ചടിച്ചു.</p>
<p>ഗാന്ധിനഗറില്&#x200d; നിന്ന്<br />
ഡല്&#x200d;ഹിയിലേക്ക്<br />
സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്&#x200d;കിയ ശേഷം കോണ്&#x200d;ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതോടെ, യുദ്ധക്കളം ഗാന്ധിനഗറില്&#x200d; നിന്ന് രാഷ്ട്രതലസ്ഥാനത്തേക്കു മാറി.</p>
<p>കമ്മീഷനിലേക്ക്<br />
നേതാക്കളുടെ പട<br />
വിമത കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാരുടെ ക്രോസ് വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്&#x200d;ഗ്രസാണ് ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. തൊട്ടുപിന്നാലെ, ആരോപണം അടിസ്ഥാന രഹിതമാണെന്നും വോട്ടിങ് പുനഃരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംഘവും കമ്മീഷനെ സമീപിച്ചു.<br />
കേന്ദ്രധനമന്ത്രി അരുണ്&#x200d; ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലാണ് രണ്ടു തവണ ബി.ജെ.പി തെര.കമ്മീഷനു മുമ്പിലെത്തിയത്. ആദ്യസംഘത്തില്&#x200d; അഞ്ചു കേന്ദ്രമന്ത്രിമാരാണ് ഉണ്ടായിരുന്നത്. കോണ്&#x200d;ഗ്രസിന്റെ ഭാഗത്തു നിന്ന് മുന്&#x200d;കേന്ദ്രമന്ത്രിയും മുതിര്&#x200d;ന്ന നേതാവുമായ പി.ചിദംബരം, മുകുള്&#x200d; വാസ്‌നിക്, ഗുലാംനബി ആസാദ്, രണ്&#x200d;ദീപ് സുര്&#x200d;ജേവാല, ആര്&#x200d;.പി.എന്&#x200d; സിങ് തുടങ്ങിയവരാണ് കമ്മീഷനുമായുള്ള കൂടിക്കാഴ്ചക്ക് നേതൃത്വം നല്&#x200d;കിയത്. മൊത്തം മൂന്ന് തവണയാണ് ഇരുകക്ഷികളും കമ്മീഷനെ സമീപിച്ചത്.<br />
ഇരുകക്ഷികളും തുടര്&#x200d;ച്ചയായി കാണാനെത്തുന്ന സാഹചര്യത്തില്&#x200d; കമ്മീഷന്&#x200d; ബി.ജെ.പിക്കും കോണ്&#x200d;ഗ്രസിനും സന്ദര്&#x200d;ശനാനുമതി നിഷേധിച്ചു.</p>
<p>എളുപ്പത്തില്&#x200d; ജയിച്ചുകയറി അമിത് ഷായും<br />
സ്മൃതി ഇറാനിയും<br />
176 അംഗ സഭയില്&#x200d; 121 അംഗങ്ങളുടെ പിന്തുണയുള്ള ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ഫലം പ്രഖ്യാപിക്കുന്നതിനു മുമ്പെ ജയമുറപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം മൊത്തം അംഗങ്ങളുടെ നാലിലൊന്ന് വോട്ടാണ് ജയിക്കാനായി വേണ്ടത്. അഥവാ 45 വോട്ടു കിട്ടിയാല്&#x200d; ജയിക്കാം. ഷായും സ്മൃതിയും ഇത് നേരത്തെ ഉറപ്പിച്ചിരുന്നു.</p>
<p>ജെ.ഡി.യു വോട്ട്<br />
കോണ്&#x200d;ഗ്രസ് പെട്ടിയില്&#x200d;<br />
തെരഞ്ഞെടുപ്പില്&#x200d; ശരദ്പവാറിന്റെ എന്&#x200d;.സി.പിയുടെ രണ്ട് എം.എല്&#x200d;.എമാരില്&#x200d; ഒരാളായ കന്ധാല്&#x200d; ജഡേജ പാര്&#x200d;ട്ടി വിപ്പ് ലംഘിച്ച് ബി.ജെ.പിക്കു വോട്ടു ചെയ്തു. മറ്റൊരു എം.എല്&#x200d;.എ ആയ ജയന്ത് പട്ടേല്&#x200d; ആര്&#x200d;ക്കു വോട്ടു ചെയ്തുവെന്ന് വ്യക്തമല്ല. അതേസമയം, സഭയിലെ ഏക ജെ.ഡി.യു എം.എല്&#x200d;.എ ഛോട്ടുഭായി വാസവകോണ്&#x200d;ഗ്രസിന് വോട്ടു ചെയ്തു. ജെ.ഡിയു അംഗത്തോട് ബി.ജെ.പിക്കു വോട്ടുചെയ്യാനാണ് പാര്&#x200d;ട്ടി നേതാവ് നിതീഷ് കുമാര്&#x200d; ആവശ്യപ്പെട്ടിരുന്നത്. അതിനിടെ, ഗുജറാത്ത് പാര്&#x200d;ട്ടി സെക്രട്ടറി അരുണ്&#x200d; ശ്രീവാസ്തവയെ സ്ഥാനത്തു നിന്ന് ജെ.ഡി.യു പുറത്താക്കി.</p>
<p>കോണ്&#x200d;ഗ്രസിന്റെ<br />
അംഗബലം<br />
57 എം.എല്&#x200d;.എമാരാണ് കോണ്&#x200d;ഗ്രസ് ടിക്കറ്റില്&#x200d; സഭയിലെത്തിയിരുന്നത്. എന്നാല്&#x200d; ആറ് എം.എല്&#x200d;.എമാര്&#x200d; രാജിവെച്ചതോടെ അംഗബലം 51 ആയി ചുരുങ്ങി. ഈ അമ്പത്തിയൊന്ന് എം.എല്&#x200d;.എമാരില്&#x200d; ശങ്കര്&#x200d;സിങ് വഗേലയടക്കം ആറു പേര്&#x200d; കോണ്&#x200d;ഗ്രസിനെതിരെ ക്രോസ് വോട്ട് ചെയ്തു. കോണ്&#x200d;ഗ്രസിനൊപ്പം നിന്നിരുന്ന ഒരു എം.എല്&#x200d;.എ കരംസിംഹ് മക്‌വാന ക്രോസ് വോട്ട് ചെയ്തതോടെ കോണ്&#x200d;ഗ്രസിന് ലഭിക്കേണ്ട വോട്ട് 43 ആയി ചുരുങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fsf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
