<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aicamera &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aicamera/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Oct 2023 04:08:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aicamera &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>റോഡ് ക്യാമറ കാരണം വാഹനാപകടങ്ങൾ കുറഞ്ഞുവെന്ന വാദം കള്ളം ; മരണവും  കൂടി</title>
		<link>https://www.chandrikadaily.com/aicamera-road-accident.html</link>
					<comments>https://www.chandrikadaily.com/aicamera-road-accident.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 05 Oct 2023 04:08:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aicamera]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277821</guid>

					<description><![CDATA[സത്യവാങ്മൂലത്തിൽ അപകടം കുറഞ്ഞതായി സർക്കാർ അവകാശപ്പെട്ടിരുന്നു .മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഈ അവകാശവാദം ഉന്നയിക്കുകയുണ്ടായി .
ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 25 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. മൂന്നര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞിരുന്നു. ഇതോടെ ജനങ്ങളെ പിഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു ഗുണവുമില്ല എന്നാണ് വ്യക്തമാവുന്നത്.]]></description>
										<content:encoded><![CDATA[<p>റോഡ് ക്യാമറ സ്ഥാപിച്ചതിനു ശേഷം കേരളത്തിലെ റോഡുകളിലെ വാഹനാപകടങ്ങൾ കുറഞ്ഞുവെന്ന സംസ്ഥാന സർക്കാരിൻറെ വാദം പച്ചക്കള്ളം എന്ന് വ്യക്തമായി .കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റോഡ് ക്യാമറകൾ സ്ഥാപിച്ചത്. ഇതുവഴി നിയമലംഘനങ്ങൾക്ക് 500 മുതൽ 2000 രൂപ വരെ പിഴ ഈടാക്കി തുടങ്ങിയിരുന്നു. അതിനുശേഷം വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞു എന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെട്ടത് .എന്നാൽ കണക്കുകൾ വ്യക്തമാക്കുന്നത് മറിച്ചാണ്. 2002 ഓഗസ്റ്റിൽ 33 66 റോഡപകടങ്ങൾ ഉണ്ടായപ്പോൾ ഈ വർഷം ഓഗസ്റ്റിൽ അത് ഉയർന്നിരിക്കുകയാണ് 4 0 06 റോഡ് അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കാണിത് .</p>
<p>ക്യാമറകൾ ഇല്ലാതിരുന്ന 2002 ഓഗസ്റ്റിൽ 307 മരണങ്ങൾ ഉണ്ടായപ്പോൾ ഈ വർഷം അത് 353 ആയി ഉയർന്നു. കഴിഞ്ഞവർഷം 4040 പേർക്ക് പരിക്കുണ്ടായപ്പോൾ ഈ വർഷം അത് 4 5 6 0 ആയി ഉയർന്നിട്ടുണ്ട് .ഫലത്തിൽ റോഡ് ക്യാമറ വെച്ചതിനുശേഷം അപകടങ്ങൾ കൂടിയതായാണ് സർക്കാറിന്റെ കണക്കുകൾ തന്നെ വ്യക്തമാക്കുന്നത്. ക്യാമറ ഇടപാടിൽ അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും നൽകിയ ഹർജിയിലെ സത്യവാങ്മൂലത്തിൽ അപകടം കുറഞ്ഞതായി സർക്കാർ അവകാശപ്പെട്ടിരുന്നു .മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും ഈ അവകാശവാദം ഉന്നയിക്കുകയുണ്ടായി .<br />
ഇക്കഴിഞ്ഞ ഓഗസ്റ്റ് വരെ 25 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. മൂന്നര ലക്ഷത്തോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായും മന്ത്രി പറഞ്ഞിരുന്നു. ഇതോടെ ജനങ്ങളെ പിഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഒരു ഗുണവുമില്ല എന്നാണ് വ്യക്തമാവുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aicamera-road-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാല് ദിവസം പിന്നിട്ടിട്ടും റോഡ് ക്യാമറ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാനാകാതെ മോട്ടോർ വാഹനവകുപ്പ്.</title>
		<link>https://www.chandrikadaily.com/aicameraworkingprobs1515.html</link>
					<comments>https://www.chandrikadaily.com/aicameraworkingprobs1515.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 09 Jun 2023 09:57:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aicamera]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258393</guid>

					<description><![CDATA[ഒരു ദിവസം പരമാവധി ഇരുപത്തി അയ്യായിരം വരെ നോട്ടീസുകൾ പുതിയ സംവിധാനം വഴി അയക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം.]]></description>
										<content:encoded><![CDATA[<p>റോഡ് ക്യാമറ വെച്ച് നാല് ദിവസം പിന്നിട്ടിട്ടും അപാകതകൾ പരിഹരിക്കാനാകാതെ മോട്ടോർ വാഹനവകുപ്പ്. ഒരു ലക്ഷത്തിലേറെ ചട്ടലംഘനങ്ങൾ ഇതുവരെ കണ്ടെത്തിയെങ്കിലും സാങ്കേതിക തകരാര്&#x200d; മൂലം 3000 പേർക്ക് മാത്രമാണ് നോട്ടീസുകൾ അയച്ചത്. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണങ്ങൾക്കിടയിലും കൊട്ടിഘോഷിച്ചാണ് ക്യാമറകൾ വെച്ചത്. പക്ഷെ സാങ്കേതികപ്രശ്നങ്ങൾ തുടരുന്നത് സർക്കാരിനും വാഹനവകുപ്പിനും തലവേദനയായിരിക്കുകയാണ്.പതിഞ്ഞ ചില ദൃശ്യങ്ങളിൾ വിലയിരുത്തി നോട്ടീസ് അയക്കുന്ന എൻഐസി സംവിധാനത്തിലും പ്രശ്നങ്ങളുണ്ട്. ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റുള്ള വാഹനങ്ങളുടെ നമ്പറുകൾ മാത്രമേ വ്യക്തമായി ക്യാമറയിൽ പതിയുന്നുള്ളൂ. ഒരു ദിവസം പരമാവധി ഇരുപത്തി അയ്യായിരം വരെ നോട്ടീസുകൾ പുതിയ സംവിധാനം വഴി അയക്കാനാകുമെന്നായിരുന്നു പ്രഖ്യാപനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aicameraworkingprobs1515.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഴിമതി ആരോപണങ്ങൾക്കിടയിൽ  എഐ ക്യാമറകൾ കണ്ണുതുറക്കുന്നു ;  ഇന്ന് മുതൽ പിഴ ഈടാക്കും</title>
		<link>https://www.chandrikadaily.com/aicaerawokingtody.html</link>
					<comments>https://www.chandrikadaily.com/aicaerawokingtody.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 05 Jun 2023 01:38:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aicamera]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257702</guid>

					<description><![CDATA[നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>അഴിമതി ആരോപണങ്ങൾക്കിടയിലും സംസ്ഥാനത്തെ എഐ ക്യാമറകൾ ഇന്ന് പ്രവർത്തിച്ചു തുടങ്ങാൻ ഒരുങ്ങുന്നു.ഇന്ന് രാവിലെ 8 മുതലാണ് റോഡിലെ എഐ ക്യാമറകൾ പ്രവർത്തനം ആരംഭിക്കുന്നത് . ഹെല്&#x200d;മെറ്റും സീറ്റ്ബെല്&#x200d;റ്റും അമിതവേഗവും ഉള്&#x200d;പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളിൽ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകൾ പ്രവ‌ർത്തിക്കും. ഇരു ചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നയാള്&#x200d;ക്കും ഹെല്&#x200d;മറ്റ് നിര്&#x200d;ബന്ധമാണ്.മൂന്നാമത്തെയാളായി 12 വയസിനു താഴെയുള്ളവരെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല.. കാര്&#x200d; യാത്രക്കാര്&#x200d; നിര്&#x200d;ബന്ധമായും സീറ്റ് ബെല്&#x200d;റ്റ് ധരിച്ചിരിക്കണം. ഡ്രൈവര്&#x200d; മാത്രം പോരാ, മുന്&#x200d;സിറ്റിലുള്ള യാത്രക്കാരനും നിര്&#x200d;ബന്ധമാണ്.നിലവിൽ ക്യാമറകൾ ഉള്ള സ്ഥലത്ത് ഇപ്പോൾ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aicaerawokingtody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുചക്രവാഹനത്തില്&#x200d; മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കുമെന്ന്  ഗതാഗതമന്ത്രി :പിഴ ഈടാക്കില്ല.</title>
		<link>https://www.chandrikadaily.com/aicameratwowheeler-journey.html</link>
					<comments>https://www.chandrikadaily.com/aicameratwowheeler-journey.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 04 Jun 2023 11:26:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aicamera]]></category>
		<category><![CDATA[twowheeler]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257637</guid>

					<description><![CDATA[കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്&#x200d; പിഴ ഈടാക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>ഇരുചക്രവാഹനത്തില്&#x200d; മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കുമെന്ന് ഗതാഗതമന്ത്രി ആന്&#x200d;റണി രാജു അറിയിച്ചു.12 വയസ്സില്&#x200d; താഴെയുള്ള കുട്ടികളെ മൂന്നമാത് യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ല.കേന്ദ്രനിമയത്തില്&#x200d; ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര തീരുമാനം വരും വരെ 12 വയസ്സിൾ താഴെയുള്ള കുട്ടികൾക്ക് ഇരുചക്രവാഹനത്തില്&#x200d; പിഴ ഈടാക്കില്ലെന്നാണ് മന്ത്രി അറിയിച്ചത്.നാളെ രാവിലെ എട്ട് മണി മുതൽ എഐ ക്യാമറ വഴി ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. ഹെൽമെറ്റ് സീറ്റ്ബെൽട്ട്, മൊബൈൽ ഉപയോഗം, തുടങ്ങി എല്ലാറ്റിനും പിഴ ഈടാക്കും. ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാനാണ് റോഡ് സുരക്ഷാ നിയമം കർശനമ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aicameratwowheeler-journey.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇരുചക്ര വാഹനത്തിൽ കുട്ടികൾക്ക് യാത്രാ  ഇളവ് നൽകാനാവില്ലെന്ന നിലപാടറിയിച്ച് കേന്ദ്രമന്ത്രി</title>
		<link>https://www.chandrikadaily.com/aicameratwowheeler15.html</link>
					<comments>https://www.chandrikadaily.com/aicameratwowheeler15.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 04 Jun 2023 07:03:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aicamera]]></category>
		<category><![CDATA[twoeheeler]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257612</guid>

					<description><![CDATA[കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി എന്താവും തീരുമാനം എന്നാണ് അറിയേണ്ടത്.]]></description>
										<content:encoded><![CDATA[<p>നാളെ മുതൽ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കെ ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന നിലപാടുമായി കേന്ദ്ര സർക്കാർ. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നൽകിയ മറുപടിയിൽ<br />
ഇക്കാര്യം വ്യക്തമാക്കിയത്. കേരളം 12 വയസ്സിൽ താഴെ ഉള്ള ഒരാളടക്കം മൂന്ന് പേർക്ക് ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യാൻ അനുവദിക്കണം എന്നാണ് ആവശ്യപ്പെട്ടത്.കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി നിലപാട് വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി എന്താവും തീരുമാനം എന്നാണ് അറിയേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aicameratwowheeler15.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റോഡ് ക്യാമറ ഇന്ന് അർധരാത്രി കൺതുറക്കുമെങ്കിലും 70 ലക്ഷത്തിലധികം വാഹന ഉടമകൾക്ക് എസ്എംഎസ് അയക്കാൻ കഴിയില്ല</title>
		<link>https://www.chandrikadaily.com/aicameraworkingfromtomorrow.html</link>
					<comments>https://www.chandrikadaily.com/aicameraworkingfromtomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 04 Jun 2023 06:12:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aicamera]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257600</guid>

					<description><![CDATA[നിയമലംഘനം കണ്ടെത്തിയാൽ ഇവർക്ക് ഉടനടി വിവരം ലഭിക്കില്ല. തപാൽ വഴി മാത്രമേ ഇവർക്ക് വിവരം നൽകാൻ കഴിയൂ.ഇതിന് ഏഴു മുതൽ 13 ദിവസം വരെ സമയമെടുക്കും.]]></description>
										<content:encoded><![CDATA[<p>റോഡ് ക്യാമറ ഇന്ന് അർധരാത്രി മുതൽ പൂർണമായും പ്രവർത്തിച്ച് തുടങ്ങുമെങ്കിലും ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ 70 ലക്ഷത്തിലധികം വാഹന ഉടമകൾക്ക് എസ്എംഎസ് അയക്കാൻ കഴിയില്ല.ഇത്രയും വാഹന ഉടമകളുടെ മൊബൈൽ നമ്പർ, ഇ മെയിൽ ഐഡി തുടങ്ങിയവ മോട്ടർ വാഹനവകുപ്പിന്റെ പോർട്ടലിൽ ഇല്ലാത്തതാണ് കാരണം.2017 മുതൽ റജിസ്റ്റർ ചെയ്തതും അതിനു മുൻപു റജിസ്റ്റർ ചെയ്തവയിൽ വിവിധ ആവശ്യങ്ങൾക്ക് വകുപ്പിനെ സമീപിച്ചവരുടെയും വിവരങ്ങൾ ലഭ്യമാണ് അതേ സമയം ഇതിൽ രണ്ടിലും പെടാത്ത 70 ലക്ഷത്തോളം വാഹന ഉടമകളുണ്ടെന്നാണ് കണക്ക്.നിയമലംഘനം കണ്ടെത്തിയാൽ ഇവർക്ക് ഉടനടി വിവരം ലഭിക്കില്ല. തപാൽ വഴി മാത്രമേ ഇവർക്ക് വിവരം നൽകാൻ കഴിയൂ.ഇതിന് ഏഴു മുതൽ 13 ദിവസം വരെ സമയമെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aicameraworkingfromtomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഐ ക്യാമറ; പിഴ നാളെ മുതല്&#x200d;</title>
		<link>https://www.chandrikadaily.com/ai-camera.html</link>
					<comments>https://www.chandrikadaily.com/ai-camera.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sun, 04 Jun 2023 02:39:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aicamera]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257557</guid>

					<description><![CDATA[കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്&#x200d; നിന്ന് സര്&#x200d;ക്കാര്&#x200d; ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്&#x200d; എ.ഐ ക്യാമറകള്&#x200d; കണ്ടെത്തുന്ന നിയമലംഘനങ്ങള്&#x200d;ക്ക് നാളെ മുതല്&#x200d; പിഴ അടക്കണം.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രതിപക്ഷം ആരോപിക്കുകയും പുറത്തുവന്ന തെളിവുകളില്&#x200d; നിന്ന് സര്&#x200d;ക്കാര്&#x200d; ഒളിച്ചോടുകയും ചെയ്യുന്ന സാഹചര്യത്തില്&#x200d; എ.ഐ ക്യാമറകള്&#x200d; കണ്ടെത്തുന്ന നിയമലംഘനങ്ങള്&#x200d;ക്ക് നാളെ മുതല്&#x200d; പിഴ അടക്കണം. 726 എ.ഐ ക്യാമറകളാണ് സംസ്ഥാനത്താകെ സ്ഥാപിച്ചിട്ടുള്ളത്.സ്വയാര്&#x200d;ജിത ബുദ്ധി ഉപയോഗിച്ച് ഓരോ വാഹനത്തിന്റെയും നിയമലംഘനങ്ങള്&#x200d; സൂം ചെയ്ത് കണ്ടെത്തി, കണ്&#x200d;ട്രോള്&#x200d; റൂമിലേക്ക് സന്ദേശം അയക്കാന്&#x200d; ശേഷിയുള്ളതാണ് എ.ഐ ക്യാമറകള്&#x200d;. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്&#x200d;ന്നുവന്ന വിവാദങ്ങളും ഇത് പ്രായോഗികമല്ലെന്ന വാദവും നിലനില്&#x200d;ക്കുമ്പോളാണ് നാളെ മുതല്&#x200d; യാത്രക്കാരുടെ കീശ കീറുന്നത്. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്&#x200d; താഴെയാണെങ്കില്&#x200d; പിഴ ഈടാക്കില്ലെന്ന് എം.വി.ഡി തീരുമാനിച്ചിരുന്നു. എ.ഐ ക്യാമറകള്&#x200d;ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താന്&#x200d; കഴിയുമെന്ന് മന്ത്രി ആന്റണി രാജു അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ തിരിച്ചറിയാന്&#x200d; എ.ഐ ക്യാമറകള്&#x200d;ക്ക് കഴിയുമെന്നും അതിനുള്ള സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. ഇരുചക്ര വാഹനങ്ങളില്&#x200d; കുട്ടികളുമായി സഞ്ചരിക്കുമ്പോള്&#x200d; എ.ഐ ക്യാമറ പിഴ ഈടാക്കുമെന്ന ആശങ്ക ഉയര്&#x200d;ന്നിരുന്നു. ഇതിനെ തുടര്&#x200d;ന്നാണ് 12 വയസില്&#x200d; താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്&#x200d; തല്&#x200d;കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനമെടുത്തത്.</p>
<p>പദ്ധതി പ്രഖ്യാപിച്ച സമയത്ത് പ്രതിദിനം നാലരലക്ഷം നിയമലംഘനങ്ങള്&#x200d; ആയിരുന്നു. നിലവില്&#x200d; ശരാശരി രണ്ടര ലക്ഷത്തിന് താഴെയാണ് നിയമലംഘനങ്ങള്&#x200d;. പിഴ ഈടാക്കി തുടങ്ങി ഒരു മാസം കൊണ്ട് ഇത് ഒരു ലക്ഷത്തോളമായി കുറയുമെന്നാണ് ഗതാഗത വകുപ്പ് പ്രതീക്ഷിക്കുന്നത്.</p>
<p>അതേസമയം എ.ഐ ക്യാമറകള്&#x200d;ക്ക് മുന്നില്&#x200d; സമരം നടത്തുമെന്ന കോണ്&#x200d;ഗ്രസ് പ്രഖ്യാപനത്തിനെതിരെ കുറഞ്ഞ നിയമലംഘനത്തിന്റെ കണക്കുകളുമായി സി.പി.എം രംഗത്തെത്തി. റോഡപകടങ്ങളില്&#x200d; ജീവന്&#x200d; പൊലിയുന്നത് ഒഴിവാക്കാനും അപകടങ്ങള്&#x200d; പരമാവധി കുറക്കുന്നതിനും കോടതിയുടെ നിര്&#x200d;ദ്ദേശമുള്&#x200d;പ്പടെയുള്ളവ പരിഗണിച്ചുകൊണ്ടാണ് പ്രധാന റോഡുകളിലും ജംഗ്ഷനുകളിലും ആധുനിക സംവിധാനമുള്ള ക്യാമറകള്&#x200d; സ്ഥാപിച്ചതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇത് സ്ഥാപിച്ച് ദിവസങ്ങള്&#x200d;ക്കകം തന്നെ വിജയകരമാണെന്ന് തെളിയിക്കും വിധം നിയമലംഘനങ്ങള്&#x200d; കുറഞ്ഞു. ക്യാമറകള്&#x200d; സ്ഥാപിക്കുന്നതുവരെ 2.13 ശതമാനമായിരുന്ന നിയമലംഘനങ്ങള്&#x200d; പിന്നീടുള്ള ദിവസങ്ങളില്&#x200d; 1.41 ആയെന്നാണ് വാര്&#x200d;ത്തകള്&#x200d; വന്നത്. ഏപ്രില്&#x200d; 20നാണ് എ.ഐ കാമറ സംവിധാനം സംസ്ഥാനത്ത് പ്രവര്&#x200d;ത്തനം ആരംഭിച്ചത്. ഏപ്രില്&#x200d; 17ന് 4,50,552 വാഹനങ്ങള്&#x200d; വിവിധ നിയമലംഘനം നടത്തിയെങ്കില്&#x200d; കഴിഞ്ഞ 24ന് ഇത് 2,72,540 ആയി കുറഞ്ഞെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നു. പിഴ കൂടി ഈടാക്കി തുടങ്ങുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരു ലക്ഷത്തില്&#x200d; താഴെയാകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചൂണ്ടികാട്ടി. എന്നാല്&#x200d; ക്യാമറകള്&#x200d;ക്കെതിരെയല്ല സമരമെന്നും ഇടപാടിലെ അഴിമതിക്കെതിരാണെന്നും പ്രതിപക്ഷം പറയുന്നു.</p>
<p>എമര്&#x200d;ജന്&#x200d;സി വാഹനങ്ങളെ പിഴകളില്&#x200d; നിന്ന് ഒഴിവാക്കാന്&#x200d; ചട്ടമുണ്ട്. പൊലീസും ഫയര്&#x200d;ഫോഴ്‌സും ആംബുലന്&#x200d;സും കൂടാതെ ദുരന്തനിവാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കുള്ള വാഹനങ്ങളുമാണ് ഈ വിഭാഗത്തില്&#x200d; വരുന്നത്. ഈ ചട്ടം ദുര്&#x200d;വ്യാഖ്യാനിച്ച് പ്രമുഖരുടെയെല്ലാം നിയമലംഘനം കണ്ടില്ലന്ന് നടിക്കാന്&#x200d; നീക്കം നടക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ai-camera.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടൂരില്&#x200d;  ടിപ്പര്&#x200d; ലോറി എ ഐ ക്യാമറ പോസ്റ്റ് ഇടിച്ച് തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/adooraicamerahitbytipper.html</link>
					<comments>https://www.chandrikadaily.com/adooraicamerahitbytipper.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 26 May 2023 06:22:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ADOOR]]></category>
		<category><![CDATA[aicamera]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=256010</guid>

					<description><![CDATA[അടുത്ത മാസം അഞ്ച് മുതല്&#x200d; ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്.]]></description>
										<content:encoded><![CDATA[<p>അടൂർ ഹൈസ്കൂൾ ജംഗ്ഷനിലെ എ ഐ കാമറ സ്ഥാപിച്ചിരുന്ന പോസ്റ്റ്‌ ടിപ്പര്&#x200d; ലോറി ഇടിച്ച് തകർത്തു .കായംകുളത്ത് നിന്ന് അടൂരിലേക്ക് വന്ന ടിപ്പർലോറിയാണ് പോസ്റ്റർ ഇടിച്ച് തകർത്തത്.ക്യാമറക്കും കെടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ടിപ്പർ പൊലീസ് കസ്റ്റഡിയിൽ എടുത്തു .അടുത്ത മാസം അഞ്ച് മുതല്&#x200d; ഗതാഗത നിയമ ലംഘനത്തിന് പിഴ ചുമത്താനിരിക്കെയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adooraicamerahitbytipper.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ ഐ ക്യാമറയുടെ പ്രവർത്തനങ്ങൾ  ജൂൺ 5 മുതൽ ആരംഭിക്കുമെന്ന്  മന്ത്രി ആന്റണി രാജു</title>
		<link>https://www.chandrikadaily.com/aicamerakeralafromjune5.html</link>
					<comments>https://www.chandrikadaily.com/aicamerakeralafromjune5.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 25 May 2023 01:23:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aicamera]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255738</guid>

					<description><![CDATA[പദ്ധതി നടപ്പിലാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും ആവശ്യമായ മാർ​ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ നിയോ​ഗിച്ച ടെക്നിക്കൽ കമ്മിറ്റി യോ​ഗം ചേർന്നു]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച എ. ഐ ക്യാമറകളുടെ പ്രവർത്തനം ജൂൺ 5 മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു . പദ്ധതി നടപ്പിലാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാനും ആവശ്യമായ മാർ​ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി ഗതാഗത വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സർക്കാർ നിയോ​ഗിച്ച ടെക്നിക്കൽ കമ്മിറ്റി യോ​ഗം ചേർന്നു.ആവശ്യമായ സാങ്കേതിക വിദഗ്ധരെയും സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് ഈ മാസം 30 തിന് അകം അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാൻ യോ​ഗം ആവശ്യപ്പെട്ടു. ഈ സമിതിയുടെ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ജൂൺ 5 മുതൽ പദ്ധതി നടപ്പാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aicamerakeralafromjune5.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ ഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിനുളള സമയപരിധി വീണ്ടും നീട്ടി;  പിഴ അഞ്ച് മുതൽ</title>
		<link>https://www.chandrikadaily.com/saicameradateextended.html</link>
					<comments>https://www.chandrikadaily.com/saicameradateextended.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 11 May 2023 02:15:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aicamera]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253042</guid>

					<description><![CDATA[മെയ് ഇരുപതാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങും എന്നായിരുന്നു നേരത്തെ ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്]]></description>
										<content:encoded><![CDATA[<p>പ്രതിഷേധങ്ങളെ തുടർന്ന് ഗതാഗത നിയമലംഘനങ്ങളിൽ എഐ ക്യാമറ വഴി പിഴ ഈടാക്കുന്നതിനുളള സമയപരിധി വീണ്ടും നീട്ടി. അടുത്ത മാസം അഞ്ച് മുതലായിരിക്കും പിഴ ഈടാക്കുക മുന്നറിയിപ്പ് നോട്ടീസ് നൽകുന്നതിനുളള കാലാവധിയും ഒരു മാസത്തേക്ക് നീട്ടി. ഗതാ​ഗത മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് പിഴ ഈടാക്കുന്നത് സം​ബന്ധിച്ച് തീരുമാനമുണ്ടായത്. മെയ് ഇരുപതാം തീയതി മുതൽ പിഴ ഈടാക്കി തുടങ്ങും എന്നായിരുന്നു നേരത്തെ ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്.കഴിഞ്ഞമാസം 19 മുതൽ പദ്ധതി നടപ്പിലാക്കി ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പ്രതിഷേധങ്ങൾ കാരണം ഒരുമാസത്തേക്ക് ബോധവൽക്കരണത്തിനായി മാറ്റുകയായിരുന്നു.</p>
<p>അതേസമയം ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ കൊണ്ടുപോകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ​ഇരുചക്ര വാഹ​നങ്ങളിൽ കുട്ടികളെ കൊണ്ടുപോകുന്നതിന് ഇളവ് തേടി കേന്ദ്രത്തെ സമീപിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saicameradateextended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
