<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aiff &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aiff/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 Feb 2024 14:18:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aiff &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഏഴ് മാസം ദൈർഘ്യമുള്ള സൂപ്പർ കപ്പിന് എ.ഐ.എഫ്.എഫ്; ഇംഗ്ലീഷ് എഫ് എ കപ്പ് മാതൃകയാക്കും</title>
		<link>https://www.chandrikadaily.com/aiff-for-the-seven-month-super-cup-the-english-fa-cup-will-model-it.html</link>
					<comments>https://www.chandrikadaily.com/aiff-for-the-seven-month-super-cup-the-english-fa-cup-will-model-it.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 06 Feb 2024 14:18:52 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[aiff]]></category>
		<category><![CDATA[English FA Cup]]></category>
		<category><![CDATA[model]]></category>
		<category><![CDATA[seven-month]]></category>
		<category><![CDATA[supercup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289754</guid>

					<description><![CDATA[നിലവില്&#x200d; ഒരു മാസത്തില്&#x200d; താഴെയുള്ള സൂപ്പര്&#x200d; കപ്പിന്റെ ദൈര്&#x200d;ഘ്യം 7 മാസമായി ഉയര്&#x200d;ത്താനും തീരുമാനം ഉണ്ടായിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; സൂപ്പര്&#x200d; കപ്പ് ഫുട്‌ബോള്&#x200d; ടൂര്&#x200d;ണമെന്റില്&#x200d; സമഗ്രമാറ്റത്തിനൊരുങ്ങി ഓള്&#x200d; ഇന്ത്യ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d;. 2024-25 സീസണില്&#x200d; സൂപ്പര്&#x200d; കപ്പിന്റെ നടത്തിപ്പ് ഇംഗ്ലീഷ് എഫ്.എ കപ്പ് മാതൃകയിലാക്കും. നിലവില്&#x200d; ഒരു മാസത്തില്&#x200d; താഴെയുള്ള സൂപ്പര്&#x200d; കപ്പിന്റെ ദൈര്&#x200d;ഘ്യം 7 മാസമായി ഉയര്&#x200d;ത്താനും തീരുമാനം ഉണ്ടായിട്ടുണ്ട്.</p>
<p>2024 ഒക്ടോബര്&#x200d; ഒന്നിന് തുടങ്ങുന്ന ടൂര്&#x200d;ണമെന്റ് മെയ് 15 വരെ നീളും. ടൂര്&#x200d;ണമെന്റിന്റെ മത്സരക്രമങ്ങള്&#x200d; സംബന്ധിച്ച വിശദവിവരങ്ങള്&#x200d; എ.ഐ.എഫ്.എഫ് പിന്നീട് പുറത്തുവിടും.</p>
<p>ഫുട്‌ബോള്&#x200d; ചരിത്രത്തിലെ തന്നെ ഏറ്റവും പഴക്കമേറിയെ ടൂര്&#x200d;ണമെന്റാണ് ഇം?ഗ്ലീഷ് എഫ് എ കപ്പ്. 1871-72 വര്&#x200d;ഷത്തിലാണ് എഫ് എ കപ്പിന് തുടക്കമായത്. ഇന്ന് ഇംഗ്ലണ്ട് ഫുട്‌ബോളിലെ ഏത് ലീഗ് കളിക്കുന്ന ക്ലബിനും എഫ്എ കപ്പിന്റെ ഭാഗമാകാം. ഓഗസ്റ്റില്&#x200d; തുടങ്ങുന്ന ടൂര്&#x200d;ണമെന്റിന് മെയിലാണ് അവസാനമാകുക.</p>
<p>എഫ്.എ കപ്പ് നിലവിലെ ചാമ്പ്യന്&#x200d;മാര്&#x200d; മാഞ്ചസ്റ്റര്&#x200d; സിറ്റിയാണ്. സാധാരണയായി 12 റൗണ്ടുകളും സെമി ഫൈനലും ഫൈനലുമാണ് എഫ്എ കപ്പിനുള്ളത്. ഏതെങ്കിലും റൗണ്ടില്&#x200d; രണ്ട് ടീമുകള്&#x200d; തമ്മിലുള്ള മത്സരം സമനില ആയാല്&#x200d; അവ വീണ്ടും ഒരിക്കല്&#x200d; കൂടെ നടത്തും. അവിടെയും സമനിലയിലാണെങ്കില്&#x200d; എക്‌സ്ട്രാ ടൈമിലേക്കും പെനാല്&#x200d;റ്റി ഷൂട്ടൗട്ടിലേക്കും മത്സരം നീളും. സെമി ഫൈനല്&#x200d;, ഫൈനല്&#x200d; മത്സരങ്ങള്&#x200d; ഒറ്റ പാദമായാണ് നടക്കുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiff-for-the-seven-month-super-cup-the-english-fa-cup-will-model-it.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കെട്ടിവെക്കാനുള്ള പണമില്ല ഡിപ്പാര്&#x200d;ട്ട്‌മെന്റ് ലീഗില്&#x200d; &#8216;കേരള&#8217;മില്ല സര്&#x200d;ക്കാറിന്റെ കനിവുംകാത്ത് താരങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/1there-is-no-money-to-tie-up-there-is-no-kerala-in-the-department-league-and-the-players-are-waiting-for-the-mercy-of-the-government.html</link>
					<comments>https://www.chandrikadaily.com/1there-is-no-money-to-tie-up-there-is-no-kerala-in-the-department-league-and-the-players-are-waiting-for-the-mercy-of-the-government.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 24 Nov 2023 05:27:38 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[aiff]]></category>
		<category><![CDATA[kerala goverment]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[kseb]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283987</guid>

					<description><![CDATA[10 ലക്ഷമാണ് ടീമുകള്&#x200d; എ.ഐ.എഫ്.എഫില്&#x200d; കെട്ടിവേക്കേണ്ടത്.]]></description>
										<content:encoded><![CDATA[<p><strong>-ഷഹബാസ് വെള്ളില-</strong></p>
<p>മലപ്പുറം: ആള്&#x200d; ഇന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; (എ.ഐ.എഫ്.എഫ്) പുതുതായി ആരംഭിക്കുന്ന ഡിപ്പാര്&#x200d;ട്ട്‌മെന്റ് ലീഗില്&#x200d; കേരളത്തില്&#x200d; നിന്നും ടീമുകളില്ല.<br />
ദേശീയ ടൂര്&#x200d;ണമെന്റുകളിലടക്കം മത്സരിച്ച് നിരവധി ട്രോഫികള്&#x200d; കേരത്തിലെത്തിച്ച കേരള പോലീസ്, കെ.എസ്.ഇ.ബി ടീമുകളാണ് കെട്ടി വെക്കാനുള്ള പണം ഇല്ലാത്തതിന്റെ പേരില്&#x200d; ലീഗില്&#x200d; നിന്നും പിന്മാറുന്നത്. 10 ലക്ഷമാണ് ടീമുകള്&#x200d; എ.ഐ.എഫ്.എഫില്&#x200d; കെട്ടിവേക്കേണ്ടത്.</p>
<p>ഈ പണം തിരിച്ചു ലഭിക്കുകയും ചെയ്യും. തമിഴ്‌നാട്, കര്&#x200d;ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഡിപ്പാര്&#x200d;ട്ട്‌മെന്റ് ടീമുകള്&#x200d;ക്ക് അവിടത്തെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; പണം നല്&#x200d;കുമ്പോള്&#x200d; കേരള സര്&#x200d;ക്കാര്&#x200d; ഇത് അറിഞ്ഞമട്ടില്ല. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്&#x200d;ഡ്, കേരള പോലീസ് ടീമുകള്&#x200d; ലീഗില്&#x200d; പങ്കെടുക്കാന്&#x200d; താല്പര്യം അറിയിച്ച് ഫുട്‌ബോള്&#x200d; ഫെഡറേഷനെ സമീപിച്ചിരുന്നു. എന്നാല്&#x200d; ലീഗില്&#x200d; പങ്കെടുക്കുന്ന ടീമുകള്&#x200d; 10 ലക്ഷം രൂപ കെട്ടിവെക്കണം എന്ന നിയമം രണ്ട് വകുപ്പുകളുടെയും മേധാവികള്&#x200d; അംഗീകരിക്കാന്&#x200d; തയ്യാറായില്ല. കേരള ഫുട്‌ബോള്&#x200d; അസോസിയേഷനും ഇക്കാര്യത്തില്&#x200d; കൈമലര്&#x200d;ത്തുകയാണ്.</p>
<p>രാജ്യത്തിന് തന്നെ ഒരുപാട് നല്ല കളിക്കാരെ സംഭാവന ചെയ്ത മികച്ച പാരമ്പര്യമുള്ള ഡിപ്പാര്&#x200d;ട്ട്‌മെന്റുകള്&#x200d;ക്ക് ഇന്നും ഫുട്‌ബോളിന് ഏറെ സംഭാവന നല്&#x200d;കാനുണ്ടെന്ന തിരിച്ചറിവിലാണ് ആള്&#x200d; ഇന്ത്യ ഫുട്‌ബോള്&#x200d; ഫേഡറേഷന്&#x200d; പുതിയ ലീഗിന് രൂപം നല്&#x200d;കുന്നത്. ഡിപ്പാര്&#x200d;ട്ട്‌മെന്റ് ടീമുകള്&#x200d;ക്ക് മത്സരിക്കാന്&#x200d; കൂടുതല്&#x200d; വേദികള്&#x200d; ഒരുക്കുക എന്നത്കൂടിയാണ് എ.ഐ.എഫ്.എഫ് ലക്ഷ്യമിടുന്നത്. ഡിപ്പാര്&#x200d;ട്ട്‌മെന്റ് ലീഗിന് അപേക്ഷ ക്ഷണിച്ചതോടെ ഫെഡറേഷന്&#x200d; പോലും പ്രതീക്ഷിക്കാത്ത അപേക്ഷകളാണ് വന്നത്. അന്&#x200d;പതോളം എന്&#x200d;്ട്രികളാണ് ഇതുവരെ ഫെഡറേഷന് ലഭിച്ചിട്ടുള്ളത്.</p>
<p>ടീമുകളുടെ എണ്ണം വര്&#x200d;ദ്ധിച്ചതോടെയാണ് ഓരോ ടീമുകളും 10 ലക്ഷം രൂപ വീതം കെട്ടിവെക്കണെന്ന നിര്&#x200d;ദേശം ഫെഡറേഷന്&#x200d; മുന്നോട്ടുവെക്കുന്നത്. ഇതോടെയാണ് കേരളത്തിലെ രണ്ട് ഡിപ്പാര്&#x200d;ട്ട്‌മെന്റ് ടീമുകളും പിന്മാറിയത്. വകുപ്പ് മേധാവികള്&#x200d; ചുവപ്പ് കൊടി ഉയര്&#x200d;ത്തിയതോടെ ടീമുകളുടെ എന്&#x200d;ട്രി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇപ്പോഴും സംസ്ഥാനത്ത് ഫുട്‌ബോള്&#x200d; താരങ്ങള്&#x200d;ക്ക് നിയമനം ലഭിക്കുന്ന രണ്ടു വകുപ്പുകളാണ് കേരള പോലീസും കേരള ഇലക്ട്രിസിറ്റി ബോര്&#x200d;ഡും.</p>
<p>ഈ താരങ്ങള്&#x200d;ക്ക് ദേശീയാടിസ്ഥാനത്തില്&#x200d; മത്സരിക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടമാകുന്നത്. ഐ.എസ്.എല്&#x200d;, ഐ-ലീഗ് ക്ലബ്ബുകളില്&#x200d; കളിക്കാനും ഡിപ്പാര്&#x200d;ട്ട്‌മെന്റ് താരങ്ങള്&#x200d;ക്ക് അനുമതിയില്ല. സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഇടപെട്ട് ഡിപ്പാര്&#x200d;ട്ട്‌മെന്റ് ലീഗില്&#x200d; കളിക്കാനുള്ള അവസരം ഉണ്ടാകുമെന്ന് തന്നെയാണ് താരങ്ങളുടെയെല്ലാം പ്രതീക്ഷ. അതേ സമയം സ്‌പോട്‌സ് ക്വാട്ട വഴി വിവിധ വകുപ്പുകളില്&#x200d; നിയമനം ലഭിക്കുന്ന താരങ്ങള്&#x200d;ക്ക് ഡിപ്പാര്&#x200d;ട്ട്‌മെന്റ് ഉന്നതരില്&#x200d; നിന്നോ സര്&#x200d;ക്കാറില്&#x200d; നിന്നോ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയും കാലങ്ങളായി നിലനില്&#x200d;ക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1there-is-no-money-to-tie-up-there-is-no-kerala-in-the-department-league-and-the-players-are-waiting-for-the-mercy-of-the-government.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫയുടെ നിര്&#x200d;ദേശങ്ങള്&#x200d; നടപ്പിലാക്കാന്&#x200d; സാധിക്കില്ലെന്ന് അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d;</title>
		<link>https://www.chandrikadaily.com/cant-approve-fifa-suggestion.html</link>
					<comments>https://www.chandrikadaily.com/cant-approve-fifa-suggestion.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 27 Jul 2019 13:32:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiff]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[indian football team]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134555</guid>

					<description><![CDATA[ഇന്ത്യന്&#x200d; ഫുട്‌ബോളിലെ പ്രശ്‌നങ്ങളില്&#x200d; ഇടപെട്ടുകൊണ്ട് ഫിഫ നല്&#x200d;കിയ നിര്&#x200d;ദ്ദേശങ്ങള്&#x200d; നടപ്പാക്കാന്&#x200d; കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്നതായിരുന്നു ഫിഫയുടെ നിര്&#x200d;ദേശം. എന്നാല്&#x200d; ഈ നിര്&#x200d;ദ്ദേശം നിലവില്&#x200d; നടപ്പിലാക്കാന്&#x200d; ആവില്ലെന്നാണ് എഐഎഫ്എഫ് ജനറല്&#x200d; സെക്രട്ടറി കുശാല്&#x200d; ദാസ് വ്യക്തമാക്കിയത്. 2018ല്&#x200d; ഫിഫയും എ എഫ് സിയുമാണ് ഇന്ത്യയിലെ ലീഗുകള്&#x200d; ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്ന നിര്&#x200d;ദേശം നല്&#x200d;കിയത്. അന്ന് ആ തീരുമാനത്തെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇന്ത്യന്&#x200d; ഫുട്‌ബോളിലെ പ്രശ്‌നങ്ങളില്&#x200d; ഇടപെട്ടുകൊണ്ട് ഫിഫ നല്&#x200d;കിയ നിര്&#x200d;ദ്ദേശങ്ങള്&#x200d; നടപ്പാക്കാന്&#x200d; കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന്&#x200d; . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്നതായിരുന്നു ഫിഫയുടെ നിര്&#x200d;ദേശം. എന്നാല്&#x200d; ഈ നിര്&#x200d;ദ്ദേശം നിലവില്&#x200d; നടപ്പിലാക്കാന്&#x200d; ആവില്ലെന്നാണ് എഐഎഫ്എഫ് ജനറല്&#x200d; സെക്രട്ടറി കുശാല്&#x200d; ദാസ് വ്യക്തമാക്കിയത്. </p>



<p>2018ല്&#x200d; ഫിഫയും എ എഫ് സിയുമാണ് ഇന്ത്യയിലെ ലീഗുകള്&#x200d; ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്ന നിര്&#x200d;ദേശം നല്&#x200d;കിയത്. അന്ന് ആ തീരുമാനത്തെ എ ഐ എഫ് എഫ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്&#x200d; ഐ ലീഗും ഐഎസ്എല്ലും നിലവില്&#x200d; ലയിപ്പിക്കാന്&#x200d; കഴിയില്ല എന്ന് കുശാല്&#x200d; ദാസ് വിശദീകരിക്കുന്നു.</p>



<p>ഇന്ത്യയില്&#x200d; നിലവിലെ രണ്ട് ലീഗുകളും ലയിപ്പിച്ച് റിലഗേഷനു പ്രൊമോഷനും ഉള്ള ഒരു ലീഗ് ആക്കണമെന്നാണ് എഐഎഫ്എഫിന്റെ ആഗ്രഹം. എന്നാല്&#x200d; ഇത്തരമൊരു നടപടിക്ക് ഐ എസ് ല്&#x200d; അധികൃതര്&#x200d; സമ്മതിക്കുമോ എന്ന് അറിയില്ല എന്നും കുശാല്&#x200d; ദാസ് കൂട്ടിച്ചേര്&#x200d;ത്തു. </p>



<p>ഐ ലീഗ് ക്ലബ്ബുകളുടെ പരാതി ലഭിച്ചതായി വ്യക്തമാക്കിയ ഫിഫ വിഷയത്തില്&#x200d; എത്രയും പെട്ടെന്ന് ഫിഫയെ ബന്ധപ്പെടണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന് നിര്&#x200d;ദ്ദേശം നല്&#x200d;കിയിട്ടുണ്ട്. ഇതിന് പിന്നാലെ കത്തിന് അനുകൂലമായി എഐഎഫ്എഫും രംഗത്തെത്തിയിരുന്നു. ഫിഫ പറഞ്ഞ പ്രകാരമുള്ള ലീഗ് ലയനം തന്നെയാണ് നടപ്പാക്കുകയെന്നും എന്നാല്&#x200d; ഇതിന് മൂന്ന് വര്&#x200d;ഷം സമയം വേണ്ടിവരുമെന്നുമാണ് എഐഎഫ്എഫിന്റെ നിലപാട്. എന്നാല്&#x200d; പിന്നീട് നിലപാട് മാറ്റുകയായിരുന്നു </p>



<p>ഇന്ത്യന്&#x200d; ഫുട്‌ബോളില്&#x200d; അസ്ഥിത്വ പ്രശ്‌നം നേരിടുന്ന ഐ ലീഗിനെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഐ ലീഗ് മുന്&#x200d;നിര ക്ലബ്ബുകള്&#x200d; ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫാന്റിനോയ്ക്ക് കത്തയച്ചത്. <br>
ഇന്ത്യന്&#x200d; ഫുട്‌ബോളിനെ രക്ഷിക്കാന്&#x200d; അടിയന്തിര ഇടപെടല്&#x200d; വേണമെന്ന് ആവശ്യപ്പെട്ട് ഐ ലീഗ് ക്ലബ്ബുകള്&#x200d; നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്&#x200d; ഫെഡറേഷന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; പക്ഷപാതപരമാണെന്നും ഫെഡറേഷന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഫിഫയെ സമീപിച്ച ആറ് ഐ ലീഗ് ക്ലബ്ബുകളാണ് എഎൈഎഫ്എഫിനെതിരെ പ്രധാനമന്ത്രിയെയും സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cant-approve-fifa-suggestion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
