<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aimim &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aimim/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 14 Dec 2020 11:57:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aimim &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉവൈസി തമിഴ്‌നാട്ടിലേക്ക്; കമല്&#x200d;ഹാസന്റെ പാര്&#x200d;ട്ടിയുമായി സഖ്യത്തിന് സാധ്യത</title>
		<link>https://www.chandrikadaily.com/aimim-to-contest-in-the-tamil-nadu-assembly-elections.html</link>
					<comments>https://www.chandrikadaily.com/aimim-to-contest-in-the-tamil-nadu-assembly-elections.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 14 Dec 2020 11:57:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[asaduddin owaisi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=172028</guid>

					<description><![CDATA[25-ാളം സീറ്റുകളിലായിരിക്കും എഐഎംഐഎം മത്സരിക്കുകയെന്ന് ഉവൈസിയോട് അടുത്ത വൃത്തങ്ങള്&#x200d; അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ദേശീയ രാഷ്ട്രീയത്തില്&#x200d; ചുവടുറപ്പിക്കാന്&#x200d; നീക്കങ്ങള്&#x200d; നടത്തുന്ന അസദുദ്ദീന്&#x200d; ഉവൈസിയുടെ എഐഎംഐഎം തമിഴ്‌നാട് രാഷ്ട്രീയത്തില്&#x200d; രംഗപ്രവേശം ചെയ്യുന്നു. ചലച്ചിത്രതാരം കമല്&#x200d;ഹാസന്റെ മക്കള്&#x200d; നീതി മയ്യം പാര്&#x200d;ട്ടിയുമായി സഖ്യമുണ്ടാക്കി എഐഎംഐഎം മത്സരത്തിന് ഇറങ്ങുമെന്നാണ് റിപ്പോര്&#x200d;ട്ട്. 2021 ഏപ്രില്&#x200d;-മെയ് മാസങ്ങളിലാണ് തമിഴ്‌നാട്ടില്&#x200d; തിരഞ്ഞെടുപ്പ് നടക്കുന്നത്. കമലിന്റെ സംഘപരിവാര്&#x200d; വിരുദ്ധ നിലപാടുകളോട് ഉവൈസി നേരത്തെ ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ചിരുന്നു.</p>
<p>25-ാളം സീറ്റുകളിലായിരിക്കും എഐഎംഐഎം മത്സരിക്കുകയെന്ന് ഉവൈസിയോട് അടുത്ത വൃത്തങ്ങള്&#x200d; അറിയിച്ചു. തമിഴ്‌നാട്ടിലെ പാര്&#x200d;ട്ടി ഭാരവാഹികളുമായി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചര്&#x200d;ച്ച നടത്തുന്നുണ്ട്. ഹൈദരാബാദില്&#x200d; വെച്ചാണ് ചര്&#x200d;ച്ച. തിരഞ്ഞെടുപ്പ് പദ്ധതികള്&#x200d;ക്ക് അന്തിമരൂപം നല്&#x200d;കുന്നതിനായി ജനുവരിയില്&#x200d; ട്രിച്ചിയിലും ചെന്നൈയിലും വെച്ച് പാര്&#x200d;ട്ടി കോണ്&#x200d;ഫറന്&#x200d;സ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.</p>
<p>ബിഹാര്&#x200d; തിരഞ്ഞെടുപ്പില്&#x200d; അഞ്ച് നിര്&#x200d;ണായക നിയോജകമണ്ഡലങ്ങളില്&#x200d; വിജയിക്കാനായത് ഉവൈസിക്ക് വലിയ ആത്മവിശ്വാസം പകരുന്നുണ്ട്. 20 സീറ്റുകളിലാണ് ബിഹാറില്&#x200d; എഐഎംഐഎം മത്സരിച്ചത്. സമാന വിജയം തമിഴ്‌നാട്ടിലും നേടാനാകുമെന്നാണ് ഉവൈസിയുടെ കണക്കുകൂട്ടല്&#x200d;. ബംഗാള്&#x200d; നിയമസഭാ തെരഞ്ഞെടുപ്പിലും ഉവൈസിയുടെ പാര്&#x200d;ട്ടി മത്സരിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aimim-to-contest-in-the-tamil-nadu-assembly-elections.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്തു വില കൊടുത്തും ബംഗാളില്&#x200d; മത്സരിക്കും; പ്രഖ്യാപനവുമായി ഉവൈസി</title>
		<link>https://www.chandrikadaily.com/aimim-to-contest-every-poll-in-india-eyes-bengal-up-next.html</link>
					<comments>https://www.chandrikadaily.com/aimim-to-contest-every-poll-in-india-eyes-bengal-up-next.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 11 Nov 2020 09:24:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[asadudheen owisi]]></category>
		<category><![CDATA[bihar election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167051</guid>

					<description><![CDATA[ബിഹാറില്&#x200d; 20 സീറ്റിലാണ് ഉവൈസിയുടെ പാര്&#x200d;ട്ടി മത്സരിച്ചത്]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: ബിഹാര്&#x200d; നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; അഞ്ചു സീറ്റില്&#x200d; ജയിച്ചതിന് പിന്നാലെ ഭാവി പദ്ധതികള്&#x200d; പ്രഖ്യാപിച്ച് എഐഎംഐഎം അധ്യക്ഷന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. വരാനിരിക്കുന്ന പശ്ചിമബംഗാള്&#x200d;, യുപി തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചു.</p>
<p>&#8216;ബംഗാളിലും യുപിയിലും ഇന്ത്യയിലെ ഓരോ തെരഞ്ഞെടുപ്പിലും മത്സരിക്കും. മരണത്തിന് മാത്രമേ എന്നെ തടുത്തു നിര്&#x200d;ത്താനാകൂ. തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കും മുമ്പ് എനിക്ക് ആരോടെങ്കിലും ചോദിക്കാനുണ്ടോ? ശബ്ദമില്ലാത്തവര്&#x200d;ക്ക് വേണ്ടിയാണ് ഞാന്&#x200d; പോരാടുന്നത്. എന്റെ പാര്&#x200d;ട്ടി വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്&#8217; &#8211; ഉവൈസി വ്യക്തമാക്കി.</p>
<p>&#8216;മിന്നിത്തിളങ്ങുന്ന നക്ഷത്രമാണ് അസദുദ്ദീന്&#x200d; ഉവൈസി. ചെയ്യാന്&#x200d; ആഗ്രഹിച്ച കാര്യങ്ങള്&#x200d; ഞാന്&#x200d; ചെയ്തിട്ടുണ്ട്. ഞങ്ങള്&#x200d; ബംഗാളിലേക്ക് പോകുന്നു. എന്തു വില കൊടുത്തും പോകും. മുര്&#x200d;ഷിദാബാദ്, മാള്&#x200d;ഡ, ദിനാജ്പൂര്&#x200d; തുടങ്ങി എല്ലാ ഇടങ്ങളിലുമെത്തും. അവിടെയുള്ള മുസ്‌ലിംകളുടെ ഉത്തരവാദിത്വം അധിര്&#x200d; രജ്ഞന്&#x200d; ചൗധരി (കോണ്&#x200d;ഗ്രസ് നേതാവ്) ഏറ്റെടുക്കുമോ?&#8217; &#8211; അദ്ദേഹം ചോദിച്ചു.</p>
<p>കഴിഞ്ഞ ദിവസം ഉവൈസിയെ വോട്ടുഭിന്നിപ്പിക്കുന്നയാള്&#x200d; എന്ന് അധിര്&#x200d; രജ്ഞന്&#x200d; ചൗധരി വിശേഷിപ്പിച്ചിരുന്നു. ബിജെപിക്കു വേണ്ടിയാണ് ഉവൈസി പണിയെടുക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചിരുന്നു.</p>
<p>&#8216;എന്റെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകരോട് നന്ദി പറയാന്&#x200d; വാക്കുകളില്ല. അല്ലാഹുവിനോട് നന്ദി പറയുന്നു. ബിഹാറില്&#x200d; വലിയ രാഷ്ട്രീയ ശക്തിയാകാനാണ് ശ്രമം. സീമാഞ്ചലിലെ ജനങ്ങള്&#x200d;ക്ക് നീതി ഉറപ്പാക്കും എന്ന വാഗ്ദാനത്തോടെയാണ് യാത്ര തുടങ്ങിയത്. അറുപത് വര്&#x200d;ഷമായി ഇവിടത്തെ ജനങ്ങള്&#x200d;ക്ക് നീതി കിട്ടിയിട്ടില്ല. ബിഹാറിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പിന്നോക്കമായ പ്രദേശമാണിത്. സീമാഞ്ചലിന് വേണ്ടിയുള്ള പോരാട്ടം തുടരും&#8217; &#8211; ഉവൈസി കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ബിഹാറില്&#x200d; 20 സീറ്റിലാണ് ഉവൈസിയുടെ പാര്&#x200d;ട്ടി മത്സരിച്ചത്. ഉപേന്ദ്ര കുഷ്‌വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്&#x200d;ട്ടി, മായാവതിയുടെ ബഹുജന്&#x200d; സമാജ് വാദി പാര്&#x200d;ട്ടി എന്നിവരുമായി ചേര്&#x200d;ന്ന് ഗ്രാന്&#x200d;ഡ് ഡെമോക്രാറ്റിക് സെക്യുലര്&#x200d; ഫ്രണ്ട് എന്ന കൂട്ടായ്മക്കു കീഴിലായിരുന്നു മത്സരം. അഞ്ചു സീറ്റില്&#x200d; വിജയിച്ച എഐഎംഐഎം പോള്&#x200d; ചെയ്ത നാലു കോടി വോട്ടുകളില്&#x200d; 1.24 ശതമാനം വോട്ടുകള്&#x200d; നേടി. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; 0.5 ശതമാനം വോട്ടു മാത്രമാണ് പാര്&#x200d;ട്ടി നേടിയിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aimim-to-contest-every-poll-in-india-eyes-bengal-up-next.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുണ്&#x200d; ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരം</title>
		<link>https://www.chandrikadaily.com/arun-jaitley-remains-in-critical-condition-at-aims.html</link>
					<comments>https://www.chandrikadaily.com/arun-jaitley-remains-in-critical-condition-at-aims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 19 Aug 2019 05:58:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[arun jaitely]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136457</guid>

					<description><![CDATA[മുന്&#x200d; ധനമന്ത്രി അരുണ്&#x200d; ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ജെയ്റ്റിലി ഡല്&#x200d;ഹി എയിംസ് ആസ്പത്രിയില്&#x200d; തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 9ന്് എയിംസില്&#x200d; ചികിത്സ തേടിയ ജെയ്റ്റ്‌ലി ജീവന്&#x200d; രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. കഴിഞ്ഞ ദിവസങ്ങളില്&#x200d; അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്&#x200d; പുരോഗതി കാണിച്ചെങ്കിലും ഇന്നലെ വീണ്ടും സ്ഥിതി വഷളാവുകയായിരുന്നു. ഇന്നലെ അടിയന്തര ഡയാലിസിസിന് വിധേയമാക്കി. കാര്&#x200d;ഡിയോന്യൂറോ വിഭാഗത്തിന്റെയും എന്&#x200d;ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ ഹൃദ്രോഗ വിദഗ്ധ സംഘത്തിന്റെയും നിരീക്ഷണത്തിലാണ് ജെയ്റ്റ്‌ലിയെന്ന് ആസ്പത്രി വൃത്തങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>മുന്&#x200d; ധനമന്ത്രി അരുണ്&#x200d; ജെയ്റ്റിലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ജെയ്റ്റിലി ഡല്&#x200d;ഹി എയിംസ് ആസ്പത്രിയില്&#x200d; തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 9ന്് എയിംസില്&#x200d; ചികിത്സ തേടിയ ജെയ്റ്റ്‌ലി ജീവന്&#x200d; രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>



<p>കഴിഞ്ഞ ദിവസങ്ങളില്&#x200d; അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്&#x200d; പുരോഗതി കാണിച്ചെങ്കിലും ഇന്നലെ വീണ്ടും സ്ഥിതി വഷളാവുകയായിരുന്നു. <br>
ഇന്നലെ അടിയന്തര ഡയാലിസിസിന് വിധേയമാക്കി. കാര്&#x200d;ഡിയോന്യൂറോ വിഭാഗത്തിന്റെയും എന്&#x200d;ഡോക്രിനോളജിസ്റ്റ്, വൃക്കരോഗ ഹൃദ്രോഗ വിദഗ്ധ സംഘത്തിന്റെയും നിരീക്ഷണത്തിലാണ് ജെയ്റ്റ്‌ലിയെന്ന് ആസ്പത്രി വൃത്തങ്ങള്&#x200d; അറിയിച്ചു.</p>



<p>മുതിര്&#x200d;ന്ന ബി.ജെപി നേതാക്കള്&#x200d; എയിംസിലെത്തി ജെയ്റ്റലിയെ സന്ദര്&#x200d;ശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്&#x200d;ഷ വര്&#x200d;ദ്ധന്&#x200d;, ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d;, ജമ്മുകശ്മീര്&#x200d; ഗവര്&#x200d;ണര്&#x200d; സത്യപാല്&#x200d; മാലിക്, ബിഎസ്പി നേതാവ് മായാവതി എന്നിവര്&#x200d; ഇന്ന് എയിംസില്&#x200d; ജയ്റ്റ് ലിയെ സന്ദര്&#x200d;ശിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arun-jaitley-remains-in-critical-condition-at-aims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയെ സഹായിക്കാന്&#x200d; ഉവൈസി വീണ്ടും; മഹാരാഷ്ട്രയില്&#x200d; മൂന്നാം മുന്നണി</title>
		<link>https://www.chandrikadaily.com/owaisi-new-alliance-with-prakash-ambedkar.html</link>
					<comments>https://www.chandrikadaily.com/owaisi-new-alliance-with-prakash-ambedkar.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 21 Sep 2018 14:26:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[maharashtra]]></category>
		<category><![CDATA[Owaisi]]></category>
		<category><![CDATA[Prakash Ambedkar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104172</guid>

					<description><![CDATA[മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി വിരുദ്ധ വോട്ടുകള്&#x200d; ഭിന്നിപ്പിക്കാനുള്ള നിര്&#x200d;ണായക നീക്കവുമായി ആള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എ.ഐ.എം.ഐ.എം) തലവന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്&#x200d; മഹാസംഘുമായി സഖ്യമുണ്ടാക്കി ബി.ജെ.പി വിരുദ്ധ, കോണ്&#x200d;ഗ്രസ് ഇതര മുന്നണി രൂപീകരിച്ചതായി എ.ഐ.എം.ഐ.എം എം.എല്&#x200d;.എ ഇംതിയാസ് ജലീല്&#x200d; അറിയിച്ചു. ബി.ജെ.പി &#8211; ശിവസേന സഖ്യത്തില്&#x200d; നിന്ന് അധികാരം തിരിച്ചുപിടിക്കുന്നതിനായി സമാന മനസ്‌കരായ പാര്&#x200d;ട്ടികളെ കൂടെ നിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് &#8211; എന്&#x200d;.സി.പി. സഖ്യം ശ്രമം [&#8230;]]]></description>
										<content:encoded><![CDATA[<p>മുംബൈ: തെരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി വിരുദ്ധ വോട്ടുകള്&#x200d; ഭിന്നിപ്പിക്കാനുള്ള നിര്&#x200d;ണായക നീക്കവുമായി ആള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്‌ലിമീന്&#x200d; (എ.ഐ.എം.ഐ.എം) തലവന്&#x200d; അസദുദ്ദീന്&#x200d; ഉവൈസി. ദളിത് നേതാവ് പ്രകാശ് അംബേദ്കറിന്റെ ഭരിപ ബഹുജന്&#x200d; മഹാസംഘുമായി സഖ്യമുണ്ടാക്കി ബി.ജെ.പി വിരുദ്ധ, കോണ്&#x200d;ഗ്രസ് ഇതര മുന്നണി രൂപീകരിച്ചതായി എ.ഐ.എം.ഐ.എം എം.എല്&#x200d;.എ ഇംതിയാസ് ജലീല്&#x200d; അറിയിച്ചു. ബി.ജെ.പി &#8211; ശിവസേന സഖ്യത്തില്&#x200d; നിന്ന് അധികാരം തിരിച്ചുപിടിക്കുന്നതിനായി സമാന മനസ്‌കരായ പാര്&#x200d;ട്ടികളെ കൂടെ നിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് &#8211; എന്&#x200d;.സി.പി. സഖ്യം ശ്രമം നടത്തുന്നതിനിടെയാണ് ഉവൈസിയുടെയും പ്രകാശ് അംബേദ്കറിന്റെയും അപ്രതീക്ഷിത നീക്കം.</p>
<p>ഭരണഘടനാ ശില്&#x200d;പി ബി.ആര്&#x200d; അംബേദ്കറിന്റെ കൊച്ചുമകനായ പ്രകാശ് അംബേദ്കര്&#x200d; മഹാരാഷ്ട്രയില്&#x200d; ഏറെ സ്വാധീനമുള്ള ദളിത് നേതാവാണ്. പൂനെയിലെ ഭീമ കൊറേഗാവ് ഗ്രാമത്തിലുണ്ടായ സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് അദ്ദേഹം പ്രഖ്യാപിച്ച ബന്ദിനെ മഹാരാഷ്ട്രയിലെ ദളിത് സംഘടനകള്&#x200d; പിന്തുണച്ചിരുന്നു. ദളിത് വോട്ട്ബാങ്കില്&#x200d; സ്വാധീനമുണ്ടാക്കാന്&#x200d; കഴിയുമെന്ന് വ്യക്തമായതോടെ അംബേദ്കര്&#x200d; കഴിഞ്ഞ ജൂണില്&#x200d; വഞ്ചിത് ബഹുജന്&#x200d; അഘാഡി എന്ന പേരില്&#x200d; മൂന്നാം മുന്നണി രൂപീകരിച്ചിരുന്നു. സി.പി.ഐ അടക്കമുള്ള ഇടതു പാര്&#x200d;ട്ടികളും മുമ്പ് ബി.ജെ.പിയെ പിന്തുണച്ചിരുന്ന മഹാരാഷ്ട്ര മുസ്‌ലിം സംഘും അടക്കമുള്ള സംഘടനകള്&#x200d; അംബേദ്കറിന്റെ മുന്നണിയില്&#x200d; ചേരാന്&#x200d; സന്നദ്ധത പ്രകടിപ്പിച്ചു.</p>
<p>അംബേദ്കറുമായി ചര്&#x200d;ച്ച നടത്തി അദ്ദേഹത്തെ കൂടെ നിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് ശ്രമിച്ചു വരുന്നതിനിടെയാണ് അസദുദ്ദീന്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടി സഖ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹാരാഷ്ട്ര അസംബ്ലിയില്&#x200d; രണ്ട് അംഗങ്ങളുള്ള എ.ഐ.എം.ഐ.എം കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; അഞ്ച് ലക്ഷം വോട്ടുകള്&#x200d; നേടുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ഉവൈസിയുടെ പാര്&#x200d;ട്ടിക്ക് നേട്ടമുണ്ടാക്കാനായി.</p>
<p>മഹാരാഷ്ട്രയില്&#x200d; ബി.ജെ.പി &#8211; ശിവസേന ബന്ധം അവതാളത്തിലാവുകയും ഭരണവിരുദ്ധ തരംഗം ശക്തമാവുകയും ചെയ്ത സാഹചര്യത്തില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ ഐക്യത്തിനു വേണ്ടി കോണ്&#x200d;ഗ്രസ് ശ്രമിക്കുന്നതിനിടെയാണ് ഉവൈസിയുടെ നീക്കം. ഇതേപ്പറ്റി പ്രകാശ് അംബേദ്കര്&#x200d; നിലപാട് വ്യക്തമാക്കിയിട്ടില്ല. ഉവൈസിയും അംബേദ്കറും ചേര്&#x200d;ന്ന് മുന്നണിയുണ്ടാക്കിയാല്&#x200d; ദളിത്, പിന്നാക്ക, ന്യൂനപക്ഷ വോട്ടുകള്&#x200d; വിഭജിച്ചു പോവുകയും അത് ബി.ജെ.പിക്ക് അനുകൂലമാവുകയും ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/owaisi-new-alliance-with-prakash-ambedkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്&#x200d; പങ്കെടുക്കാത്തതിന് ജനപ്രതിനിധിക്ക് നേരെ അക്രമം, അറസ്റ്റ്; സഭാ ദൃശ്യങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/aurangabad-corporator-thrashed-arrested-for-opposing-vajpayees-condolence-meets.html</link>
					<comments>https://www.chandrikadaily.com/aurangabad-corporator-thrashed-arrested-for-opposing-vajpayees-condolence-meets.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 29 Aug 2018 15:55:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ab vajpayee]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[rss attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100740</guid>

					<description><![CDATA[മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; വിസമ്മതിച്ച ജനപ്രതിനിധിക്ക് നേരെ അക്രമം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു കോര്&#x200d;പ്പറേഷന്&#x200d; മെമ്പര്&#x200d;ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമിക്കപ്പെട്ട ജനസേവകനെ തുടര്&#x200d;ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവം വിവാദമായിരുക്കുകയാണ്. ഔറംഗാബാദ് കോര്&#x200d;പ്പറേഷനിലെ മജ്‌ലിസ്-ഇ-ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d;(എ.ഐ.എം.ഐ.എം) മെമ്പറായ സയ്യിദ് മത്തീന്&#x200d; സയ്യദ് റാഷിദാണ് വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; താല്&#x200d;പര്യമില്ലെന്ന് അറിയിച്ചത്. എന്നാല്&#x200d; ഇതോടെ ഒരു കൂട്ടം ബി.ജെ.പി മെമ്പര്&#x200d;മാര്&#x200d; എ.ഐ.എം.ഐ.എം മെമ്പര്&#x200d;ക്കെതിരെ ആക്രമം അയിച്ചുവിടുകയായിരുന്നു. ആഗസ്റ്റ് 17 [&#8230;]]]></description>
										<content:encoded><![CDATA[<p>മുന്&#x200d; പ്രധാനമന്ത്രി അടല്&#x200d; ബിഹാരി വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; വിസമ്മതിച്ച ജനപ്രതിനിധിക്ക് നേരെ അക്രമം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു കോര്&#x200d;പ്പറേഷന്&#x200d; മെമ്പര്&#x200d;ക്കു നേരെയാണ് അക്രമമുണ്ടായത്. അക്രമിക്കപ്പെട്ട ജനസേവകനെ തുടര്&#x200d;ന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. സംഭവം വിവാദമായിരുക്കുകയാണ്.</p>
<p>ഔറംഗാബാദ് കോര്&#x200d;പ്പറേഷനിലെ മജ്‌ലിസ്-ഇ-ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d;(എ.ഐ.എം.ഐ.എം) മെമ്പറായ സയ്യിദ് മത്തീന്&#x200d; സയ്യദ് റാഷിദാണ് വാജ്‌പേയിയുടെ അനുസ്മരണ ചടങ്ങില്&#x200d; പങ്കെടുക്കാന്&#x200d; താല്&#x200d;പര്യമില്ലെന്ന് അറിയിച്ചത്. എന്നാല്&#x200d; ഇതോടെ ഒരു കൂട്ടം ബി.ജെ.പി മെമ്പര്&#x200d;മാര്&#x200d; എ.ഐ.എം.ഐ.എം മെമ്പര്&#x200d;ക്കെതിരെ ആക്രമം അയിച്ചുവിടുകയായിരുന്നു. ആഗസ്റ്റ് 17 നാണ് വിവാദ സംഭവം നടന്നത്.</p>
<p>കോര്&#x200d;പറേറഷനിലെ ബിജെപി മെമ്പര്&#x200d;മാര്&#x200d; റാഷിദിനെതിരെ ആക്രമണം നടത്തു വീഡിയോ ദൃശ്യങ്ങളുണ്ടായിട്ടും ആക്രമിച്ച ആളുകളെ കസ്റ്റഡിയില്&#x200d; എടുക്കാതെ അക്രമിക്കപ്പെട്ടയാളെ കസ്റ്റഡിയിലെടുത്ത നടപടിയാണ് വിവാദമായിരിക്കുന്നത്.</p>
<p>ഔറംഗാബാദിലെ ടൗണ്&#x200d; ഹാള്&#x200d; നിയോജകമണ്ഡലത്തില്&#x200d; നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 34 കാരനായ കൗസിലര്&#x200d;ക്ക് നേരയാണ് അക്രമമുണ്ടായിരിക്കുന്നത്. കോര്&#x200d;പ്പറേഷന്&#x200d; ഡെപ്യൂട്ടി മേയര്&#x200d; വിജയ് ഓട്ടോഡും വനിതാ കോര്&#x200d;പ്പറേറ്ററുമടക്കം നിരവധി കോര്&#x200d;പറേറ്റര്&#x200d;മാര്&#x200d; റാഷിദിനെ ആക്രമിക്കുന്ന രംഗങ്ങളാണ് വീഡിയോയിലുള്ളത്.<br />
<iframe loading="lazy" src="https://www.youtube.com/embed/8p8bk8TiM20" width="802" height="433" frameborder="0" allowfullscreen="allowfullscreen"></iframe><br />
കലാപത്തിന് സാഹചര്യമുണ്ടാക്കി എന്നുകാട്ടി മൂന്നു വകുപ്പുകള്&#x200d; ചേര്&#x200d;ത്താണ് റഷീദിനെ അറസ്റ്റ് ചെയ്തത്. തുടര്&#x200d;ന്ന് റാഷിദിനെ ഒരു വര്&#x200d;ഷത്തേക്ക് ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; വിടുകയായിരുന്നു.</p>
<p>അതേസമയം സഭയില്&#x200d; കലാപമുണ്ടാക്കിയ അഞ്ച് ബി.ജെ.പി മെമ്പര്&#x200d;മാരെ പൊലീസ് അറസ്റ്റ് ചെയ്തങ്കിലും ഉടന്&#x200d; തന്നെ അവരെ ജാമ്യത്തില്&#x200d; വിട്ടയിക്കുകയായിരുന്നു.</p>
<p>രാജ്യത്ത് ഉയരുന്ന നിലവിളികള്&#x200d; ബി.ജെ.പി ഭരിക്കുന്ന കാലത്ത് ഇന്ത്യയില്&#x200d; അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല നിയമത്തിന്റെ പരിരക്ഷ പോലും നല്&#x200d;കാല്&#x200d; ആളുണ്ടാവില്ല എന്ന നിലയാണ് കാണിച്ചുതരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aurangabad-corporator-thrashed-arrested-for-opposing-vajpayees-condolence-meets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടകയില്&#x200d; സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തില്ല; പക്ഷേ, പിന്തുണ കോണ്&#x200d;ഗ്രസിനല്ല: ഉവൈസി</title>
		<link>https://www.chandrikadaily.com/asad-owaisi-to-support-jds-in-karnataka-election.html</link>
					<comments>https://www.chandrikadaily.com/asad-owaisi-to-support-jds-in-karnataka-election.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 16 Apr 2018 10:12:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[Karnatiaka]]></category>
		<category><![CDATA[muslims]]></category>
		<category><![CDATA[Owais]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80548</guid>

					<description><![CDATA[ബംഗളുരു: കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിനെ പിന്തുണക്കില്ലെന്ന് ആള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d; (എ.ഐ.എം.ഐ.എം) പ്രസിഡണ്ട് അസദുദ്ദീന്&#x200d; ഉവൈസി. തെരഞ്ഞെടുപ്പില്&#x200d; തന്റെ പാര്&#x200d;ട്ടി മത്സരിക്കില്ലെന്നും പകരം ദേവെഗൗഡയുടെ മതേതര ജനതാദളിനെ പിന്തുണക്കുമെന്നും ഉവൈസി പ്രഖ്യാപിച്ചു. കര്&#x200d;ണാടകയിലും രാജ്യത്തും ബി.ജെ.പി ഇതര, കോണ്&#x200d;ഗ്രസിതര സര്&#x200d;ക്കാര്&#x200d; വരണമെന്നാണ് താന്&#x200d; ആഗ്രഹിക്കുന്നതെന്നും ഉവൈസി പറഞ്ഞു. മെയ് 12-നാണ് കര്&#x200d;ണാടക തെരഞ്ഞെടുപ്പ്. ജനതാദള്&#x200d; &#8211; എസ്സിന് കൂടുതല്&#x200d; സീറ്റ് നേടിക്കൊടുക്കുവാനാണ് തന്റെയും പാര്&#x200d;ട്ടിയുടെയും തീരുമാനമെന്നും കുമാരസ്വാമി മുഖ്യമന്ത്രിയാവണമെന്നും ഉവൈസി പറഞ്ഞു. കര്&#x200d;ണാടകയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബംഗളുരു: കര്&#x200d;ണാടക നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിനെ പിന്തുണക്കില്ലെന്ന് ആള്&#x200d; ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്&#x200d; മുസ്ലിമീന്&#x200d; (എ.ഐ.എം.ഐ.എം) പ്രസിഡണ്ട് അസദുദ്ദീന്&#x200d; ഉവൈസി. തെരഞ്ഞെടുപ്പില്&#x200d; തന്റെ പാര്&#x200d;ട്ടി മത്സരിക്കില്ലെന്നും പകരം ദേവെഗൗഡയുടെ മതേതര ജനതാദളിനെ പിന്തുണക്കുമെന്നും ഉവൈസി പ്രഖ്യാപിച്ചു. കര്&#x200d;ണാടകയിലും രാജ്യത്തും ബി.ജെ.പി ഇതര, കോണ്&#x200d;ഗ്രസിതര സര്&#x200d;ക്കാര്&#x200d; വരണമെന്നാണ് താന്&#x200d; ആഗ്രഹിക്കുന്നതെന്നും ഉവൈസി പറഞ്ഞു. മെയ് 12-നാണ് കര്&#x200d;ണാടക തെരഞ്ഞെടുപ്പ്.</p>
<p>ജനതാദള്&#x200d; &#8211; എസ്സിന് കൂടുതല്&#x200d; സീറ്റ് നേടിക്കൊടുക്കുവാനാണ് തന്റെയും പാര്&#x200d;ട്ടിയുടെയും തീരുമാനമെന്നും കുമാരസ്വാമി മുഖ്യമന്ത്രിയാവണമെന്നും ഉവൈസി പറഞ്ഞു. കര്&#x200d;ണാടകയിലെ ജനങ്ങളുടെ ആഗ്രഹങ്ങള്&#x200d;ക്കും പ്രതീക്ഷകള്&#x200d;ക്കുമൊപ്പം നില്&#x200d;ക്കുന്നതില്&#x200d; ബി.ജെ.പിയും കോണ്&#x200d;ഗ്രസും പരാജയപ്പെട്ടുവെന്നും ഇതിനാലാണ് ജനതാദള്&#x200d; &#8211; എസ്സിനെ പിന്തുണക്കുന്നതെന്നും ഉവൈസി പറഞ്ഞു. കുമാരസ്വാമിയുമായി സംസാരിച്ച് പിന്തുണ അറിയിച്ചിട്ടുണ്ട്. ഞങ്ങള്&#x200d; സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തുന്നില്ല. &#8211; ഉവൈസി പറഞ്ഞു</p>
<p>ജനതാദളുമായി സീറ്റ് ധാരണയുണ്ടാക്കാന്&#x200d; ഉവൈസി നേരത്തെ ദേവഗൗഡയെ സമീപിച്ചിരുന്നെങ്കിലും മുന്&#x200d; പ്രധാനമന്ത്രിയായ ഗൗഡ വഴങ്ങിയിരുന്നില്ല. മുസ്‌ലിം സാന്നിധ്യമുള്ള രാമനഗര ജില്ലയില്&#x200d; മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എം നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മത്സര രംഗത്തിറങ്ങാതെ ജെ.ഡി.എസ്സിന് പിന്തുണ അറിയിച്ചിരിക്കുന്നത്.</p>
<p>കര്&#x200d;ണാടകയില്&#x200d; അധികാരം നിലനിര്&#x200d;ത്താന്&#x200d; ശ്രമിക്കുന്ന കോണ്&#x200d;ഗ്രസില്&#x200d; നിന്ന് മുസ്ലിം വോട്ടുകള്&#x200d; അടര്&#x200d;ത്തിയെടുത്ത് ബി.ജെ.പിയെ സഹായിക്കുകയാണ് ഉവൈസി ചെയ്യുന്നതെന്ന് ആരോപണമുണ്ട്. സിദ്ധരാമയ്യ നയിക്കുന്ന കോണ്&#x200d;ഗ്രസിനെ അധികാരത്തില്&#x200d; നിന്ന് പുറത്താക്കാന്&#x200d; ബി.ജെ.പി ശക്തമായ പ്രചരണങ്ങളാണ് നടത്തുന്നത്. തെരഞ്ഞെടുപ്പില്&#x200d; ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ഉണ്ടാവില്ലെന്നും കോണ്&#x200d;ഗ്രസ് വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് സര്&#x200d;വേകള്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/asad-owaisi-to-support-jds-in-karnataka-election.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് മൂന്ന് വാര്‍ഡുകളില്‍ വിജയം</title>
		<link>https://www.chandrikadaily.com/maharashtra-civic-elections-owaisis-aimim-wins-3-seats-in-mumbai-5-in-solapur.html</link>
					<comments>https://www.chandrikadaily.com/maharashtra-civic-elections-owaisis-aimim-wins-3-seats-in-mumbai-5-in-solapur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Feb 2017 15:47:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aimim]]></category>
		<category><![CDATA[asaduddin owaisi]]></category>
		<category><![CDATA[hyderabad]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20969</guid>

					<description><![CDATA[മുംബൈ: ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയായ എ.ഐ.എം.ഐ.എമ്മിന് മൂന്നു സീറ്റുകളില്‍ വിജയം. മുസ്്‌ലിം ഭൂരിപക്ഷമുള്ള 59 വാര്‍ഡുകളിലാണ് ഉവൈസി സ്ഥാനാര്‍ത്ഥി നിര്‍ത്തിയിരുന്നത്. നേരത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ഉവൈസിയുടെ പാര്‍ട്ടി വിജയിച്ചിരുന്നു. ഔറംഗാബാദ്, ബൈസുല്ല നിയമസഭാ മണ്ഡലങ്ങളിലായിരുന്നു വിജയം. ഇതേതുടര്‍ന്നാണ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും എ.ഐ.എം.ഐ.എം മത്സരരംഗത്തിറങ്ങിയത്. സോളാപൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചു സീറ്റിലും ഉവൈസിയുടെ പാര്‍ട്ടി വിജയിച്ചു.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബ്രിഹന്&#x200d; മുംബൈ മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; ഹൈദരാബാദ് കേന്ദ്രമായി പ്രവര്&#x200d;ത്തിക്കുന്ന അസദുദ്ദീന്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടിയായ എ.ഐ.എം.ഐ.എമ്മിന് മൂന്നു സീറ്റുകളില്&#x200d; വിജയം. മുസ്്‌ലിം ഭൂരിപക്ഷമുള്ള 59 വാര്&#x200d;ഡുകളിലാണ് ഉവൈസി സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ത്തിയിരുന്നത്. നേരത്തെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; രണ്ട് സീറ്റുകളില്&#x200d; ഉവൈസിയുടെ പാര്&#x200d;ട്ടി വിജയിച്ചിരുന്നു. ഔറംഗാബാദ്, ബൈസുല്ല നിയമസഭാ മണ്ഡലങ്ങളിലായിരുന്നു വിജയം.</p>
<p>ഇതേതുടര്&#x200d;ന്നാണ് മുനിസിപ്പല്&#x200d; തെരഞ്ഞെടുപ്പിലും എ.ഐ.എം.ഐ.എം മത്സരരംഗത്തിറങ്ങിയത്. സോളാപൂര്&#x200d; മുനിസിപ്പല്&#x200d; കോര്&#x200d;പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്&#x200d; അഞ്ചു സീറ്റിലും ഉവൈസിയുടെ പാര്&#x200d;ട്ടി വിജയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharashtra-civic-elections-owaisis-aimim-wins-3-seats-in-mumbai-5-in-solapur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
