<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>air strike &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/air-strike/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 14 Jul 2025 13:59:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>air strike &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; ഫലസ്തീൻ ബാലന്‍ യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/worlds-youngest-prisoner-palestinian-boy-yousef-al-saqq-killed-in-israeli-airstrike.html</link>
					<comments>https://www.chandrikadaily.com/worlds-youngest-prisoner-palestinian-boy-yousef-al-saqq-killed-in-israeli-airstrike.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 14 Jul 2025 13:59:57 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[air strike]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[Isreal]]></category>
		<category><![CDATA[kid]]></category>
		<category><![CDATA[palestine]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=347560</guid>

					<description><![CDATA[ഗസ്സ സിറ്റിയിലെ അൽ-തവ്‌റ സ്ട്രീറ്റിലുള്ള യൂസുഫ് അൽ-സാഖിന്റെ കുടുംബ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു വ്യോമാക്രമണം]]></description>
										<content:encoded><![CDATA[<p>ഗസ്സസിറ്റി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരൻ എന്നറിയപ്പെട്ടിരുന്ന ഫലസ്തീൻ ബാലന്&#x200d; യൂസുഫ് അൽ സാഖ്, ഇസ്രായേല്&#x200d; വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 17വയസായിരുന്നു. ഗസ്സ സിറ്റിയിലെ അൽ-തവ്‌റ സ്ട്രീറ്റിലുള്ള യൂസുഫ് അൽ-സാഖിന്റെ കുടുംബ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു വ്യോമാക്രമണം.</p>
<p>മാതാവ് ഫാത്തിമ അല്&#x200d; സാഖ് അറസ്റ്റിലായതിനെ തുടര്&#x200d;ന്ന് 2008ലാണ് ഇസ്രായേലി ജയിലിൽ വെച്ച് യൂസുഫ് സാഖ് ജനിക്കുന്നത്. ആശുപത്രിയിലേക്ക് പോകവെയാണ് ഇസ്രായേൽ സൈന്യം മാതാവിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലാകുമ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അറസ്റ്റിന് ശേഷമാണ് ഗര്&#x200d;ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ജയിലറക്കുള്ളില്&#x200d; വെച്ച് തന്നെ കുഞ്ഞിന് ജന്മം നല്&#x200d;കുകയും ചെയ്തു.</p>
<p>മോശം പരിചരണവും കഠിനമായ സാഹചര്യങ്ങളോടും പടവെട്ടിയാണ് ചെറിയ സെല്ലിലിരുന്ന് അവനെ അമ്മ വളർത്തിയത്. എന്നാല്&#x200d; 2009ല്&#x200d; ഇരുവരും ജയില്&#x200d; മോചിതരായി. ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രായേലി സൈനികൻ ഗിലാദ് ഷാലിതിന് പകരമായി 20 ഫലസ്തീൻ സ്ത്രീകളെ ഇസ്രായേൽ മോചിപ്പിക്കുന്ന കരാറിന്റെ ഭാഗമായാണ് ഇരുവരെയും വിട്ടയക്കുന്നത്. ഫലസ്തീന്&#x200d; പോരാട്ടങ്ങളുടെയും ചെറുത്തുനില്&#x200d;പ്പിന്റെയുമൊക്കെ പ്രതീകമായിട്ടാണ് യൂസുഫ് വളർന്നതും അറിയപ്പെട്ടതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/worlds-youngest-prisoner-palestinian-boy-yousef-al-saqq-killed-in-israeli-airstrike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്&#x200d;ധന; സഭയില്&#x200d; പ്രവാസികളുടെ യാത്രാപ്രശ്‌നമുന്നയിച്ച് പി.കെ കുഞ്ഞാലിക്കുട്ടി എം.പി</title>
		<link>https://www.chandrikadaily.com/hire-air-fare-pk-kunhalikutty-mp-question.html</link>
					<comments>https://www.chandrikadaily.com/hire-air-fare-pk-kunhalikutty-mp-question.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 05 Jul 2019 11:09:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[air strike]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[Loksabha]]></category>
		<category><![CDATA[pk kunhalikkutty mp]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132156</guid>

					<description><![CDATA[പ്രവാസികളുടെ എല്ലാകാലത്തേയു പരാതിയായ അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്&#x200d;ധനയില്&#x200d; സംശയമുന്നിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോകസ്ഭയിലെ ചോദ്യോത്തര വേളയില്&#x200d; കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയോടാണ് കുഞ്ഞാലിക്കുട്ടി പ്രവാസികളുടെ യാത്രാപ്രശ്‌നമുന്നയിച്ചത്. കേരളത്തില്&#x200d; നിന്നും ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളില്&#x200d; ശരാശരിയേക്കാള്&#x200d; കൂടുതലാണന്ന് കേന്ദ്രം തുറന്ന് സമ്മതിച്ചു. വിമാന കമ്പനികളില്&#x200d; നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ശരാശരി നിരക്കില്&#x200d; ചെറിയ തോതിലുള്ള വര്&#x200d;ധനവുണ്ടാവാറുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നല്&#x200d;കിയ മറുപടിയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>പ്രവാസികളുടെ എല്ലാകാലത്തേയു പരാതിയായ അവധിക്കാലത്തുള്ള വിമാന ടിക്കറ്റ് വിലവര്&#x200d;ധനയില്&#x200d; സംശയമുന്നിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി. ലോകസ്ഭയിലെ ചോദ്യോത്തര വേളയില്&#x200d; കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രിയോടാണ് കുഞ്ഞാലിക്കുട്ടി പ്രവാസികളുടെ യാത്രാപ്രശ്‌നമുന്നയിച്ചത്.</p>



<p>കേരളത്തില്&#x200d; നിന്നും ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളില്&#x200d; ശരാശരിയേക്കാള്&#x200d; കൂടുതലാണന്ന് കേന്ദ്രം തുറന്ന് സമ്മതിച്ചു. വിമാന കമ്പനികളില്&#x200d; നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ശരാശരി നിരക്കില്&#x200d; ചെറിയ തോതിലുള്ള വര്&#x200d;ധനവുണ്ടാവാറുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നല്&#x200d;കിയ മറുപടിയില്&#x200d; പറഞ്ഞിരിക്കുന്നത്. </p>



<p><strong>ചോദ്യസംബന്ധിച്ച് എംപി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ്</strong></p>



<p>പ്രവാസികളുടെ എല്ലാകാലത്തുമുള്ള പരാതിയായിരുന്നു അവരുടെ യാത്രാ പ്രശ്‌നങ്ങള്&#x200d; .പലഘട്ടങ്ങളിലായി അത്തരം കാര്യങ്ങള്&#x200d; അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്&#x200d; അവസരമുണ്ടായിട്ടുണ്ട് .അതിലൊന്നാണ് ഫെസ്റ്റിവല്&#x200d; കാലത്തുള്ള ടിക്കറ്റ് വിലവര്&#x200d;ധന ഏറെ പ്രതിഷേധങ്ങള്&#x200d;ക്കു ഇടയാക്കാറുണ്ട് . ഇതുമായി ബന്ധപ്പെട്ട എന്റെ ചോദ്യത്തിന് വകുപ്പ് മന്ത്രി സഭയില്&#x200d; നല്&#x200d;കിയ മറുപടിയുടെ വിവരങ്ങള്&#x200d; താഴെ നല്&#x200d;കുന്നു .</p>



<p>കേരളത്തില്&#x200d; നിന്നും ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്ക് ചില ഘട്ടങ്ങളില്&#x200d; ശരാശരിയേക്കാള്&#x200d; കൂടുതലാണന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഇപ്പോള്&#x200d; കേന്ദ്ര വ്യോമയാന മന്ത്രാലയം. കരുപ്പൂരില്&#x200d; നിന്നും ഗള്&#x200d;ഫ് രാജ്യങ്ങളിലേക്കുള്ള വിമാന നിരക്കില്&#x200d; ഉല്&#x200d;ത്സവകാലത്തും അവധിക്കാലത്തുമുണ്ടാവുന്ന അനിയന്ത്രിതമായ നിരക്ക് വര്&#x200d;ധനയെ പറ്റിയുള്ള ചോദ്യത്തിന് നല്&#x200d;കിയ മറുപടിയാലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരക്ക് ശരാശരിയേക്കാള്&#x200d; ഉയരാറുണ്ടന്ന് സമ്മതിച്ചത്. വിമാന കമ്പനികളില്&#x200d; നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ശരാശരി നിരക്കില്&#x200d; ചെറിയ തോതിലുള്ള വര്&#x200d;ധനവുണ്ടാവാറുണ്ടെന്നാണ് വ്യോമയാന മന്ത്രാലയം രേഖാമൂലം നല്&#x200d;കിയ മറുപടിയില്&#x200d; പറഞ്ഞിരിക്കുന്നത്. എന്നാല്&#x200d; കമ്പോള ശക്തികളായ സംഭരണവും ആവശ്യവുമാണ് നിരക്ക് വര്&#x200d;ധനവിന് കാരണമായി മന്ത്രാലയം ഉയര്&#x200d;ത്തിക്കാട്ടിയിരിക്കുന്നത്. ജെറ്റ് എയര്&#x200d;വേഴ്സ് സര്&#x200d;വ്വീസ് നിര്&#x200d;ത്തിയതും, ബോയിംഗ് 737 വലിയ വിമാനങ്ങള്&#x200d; ഇറക്കാന്&#x200d; കഴിയാതിരുന്നതും നിരക്ക് വര്&#x200d;ധനക്ക് കാരണമായിരുന്നതായും വ്യോമയാന മന്ത്രി ഹര്&#x200d;ദീപ് സിംഗ് പുരി നല്&#x200d;കിയ മറുപടിയില്&#x200d; പറയുന്നു. വലിയ വിമാനങ്ങള്&#x200d;ക്ക് സര്&#x200d;വ്വീസ് നടത്താന്&#x200d; കഴിയുന്ന തരത്തില്&#x200d; 2018 ഡിസംബറില്&#x200d; കരിപ്പൂര്&#x200d; വിമാനത്താവളം സജ്ജമാക്കിയത് സൗദി എയര്&#x200d;ലൈന്&#x200d;സ് അടക്കമുള്ള വിമാനങ്ങള്&#x200d;ക്ക് സര്&#x200d;വ്വീസ് നടത്താനുള്ള സാഹചര്യമൊരുക്കിയതായും മറുപടിയിലുണ്ട്. കരിപ്പൂരില്&#x200d; ജെറ്റ് എയര്&#x200d;വേഴ്സിന് അനുവദിച്ചിരുന്ന ട്രാഫിക്ക് അവകാശങ്ങള്&#x200d; മറ്റൊരു ഇന്ത്യന്&#x200d; വിമാന കമ്പനിക്ക് നല്&#x200d;കിയതായും അവര്&#x200d; ഉടന്&#x200d; തന്നെ അവിടുന്ന് സര്&#x200d;വ്വീസ് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഡയറക്ടര്&#x200d; ജനറല്&#x200d; ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; (ഡി.ജി.സി.എ) വിമാന കമ്പനികളോട് പരമാവധി നിരക്ക് കുറക്കാന്&#x200d; നിര്&#x200d;ദ്ദേശിക്കാറുണ്ടന്നും മറുപടിയില്&#x200d; പറയുന്നു.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hire-air-fare-pk-kunhalikutty-mp-question.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗൈല്‍ സമരം: മുക്കത്ത് നടുറോഡില്‍ ജുമാ നമസ്‌കരിച്ച് സമരക്കാര്‍</title>
		<link>https://www.chandrikadaily.com/mukkam-gale-strike-juma-in-road.html</link>
					<comments>https://www.chandrikadaily.com/mukkam-gale-strike-juma-in-road.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Oct 2017 11:50:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[air strike]]></category>
		<category><![CDATA[gail pipe line]]></category>
		<category><![CDATA[juma]]></category>
		<category><![CDATA[ldf g]]></category>
		<category><![CDATA[mukkam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50206</guid>

					<description><![CDATA[മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടുറോഡില്‍ ജുമാ നമസ്‌കാം നടത്തി സമരക്കാര്‍. ഗെയില്‍ പൈപ്പ് ലൈനിനെതിരെ ബഹുജന സമരം തുടരുന്ന മുക്കത്തെ എരഞ്ഞിമാവിലാണ് സമരക്കാര്‍ നടുറോഡില്‍ ജുമാ നമസ്‌ക്കാരം നിര്‍വവഹിച്ചത്. മുക്കം-അരീക്കോട് റോഡിലാണ് സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്‍ സമരപ്പന്തലിലെത്തിയിരുന്നു. വെള്ളിയാഴ്ചയായിട്ടും ഉച്ചനേരം സമരക്കാര്‍ പിരിഞ്ഞു പോയില്ല.അവര്‍ ഒത്തൊരുമിച്ച് റോഡില്‍ നമസക്കാരം നിര്‍വഹിക്കുകയായിരുന്നു. സമരം തുടരുന്ന സാഹചര്യത്തില്‍ കനത്ത പൊലീസ് കാവലിലാണ് പ്രദേശം. മുക്കം കൊടിയത്തൂര്‍ ജനവാസ മേഖലയിലൂടെ പോവുന്ന നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം [&#8230;]]]></description>
										<content:encoded><![CDATA[<p>മുക്കം: കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടുറോഡില്&#x200d; ജുമാ നമസ്‌കാം നടത്തി സമരക്കാര്&#x200d;. ഗെയില്&#x200d; പൈപ്പ് ലൈനിനെതിരെ ബഹുജന സമരം തുടരുന്ന മുക്കത്തെ എരഞ്ഞിമാവിലാണ് സമരക്കാര്&#x200d; നടുറോഡില്&#x200d; ജുമാ നമസ്‌ക്കാരം നിര്&#x200d;വവഹിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-50210" src="https://www.chandrikadaily.com/wp-content/uploads/2017/10/027b3ec6-634d-4852-9b5d-b5255ec89941.jpg" alt="027b3ec6-634d-4852-9b5d-b5255ec89941" width="780" height="1040" srcset="https://www.chandrikadaily.com/wp-content/uploads/2017/10/027b3ec6-634d-4852-9b5d-b5255ec89941.jpg 780w, https://www.chandrikadaily.com/wp-content/uploads/2017/10/027b3ec6-634d-4852-9b5d-b5255ec89941-225x300.jpg 225w, https://www.chandrikadaily.com/wp-content/uploads/2017/10/027b3ec6-634d-4852-9b5d-b5255ec89941-768x1024.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/027b3ec6-634d-4852-9b5d-b5255ec89941-696x928.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/027b3ec6-634d-4852-9b5d-b5255ec89941-315x420.jpg 315w" sizes="(max-width: 780px) 100vw, 780px" /> <img loading="lazy" class="alignnone size-full wp-image-50211" src="https://www.chandrikadaily.com/wp-content/uploads/2017/10/8fedea3f-4f6c-4257-848c-3ee524c0ef01.jpg" alt="8fedea3f-4f6c-4257-848c-3ee524c0ef01" width="780" height="1040" srcset="https://www.chandrikadaily.com/wp-content/uploads/2017/10/8fedea3f-4f6c-4257-848c-3ee524c0ef01.jpg 780w, https://www.chandrikadaily.com/wp-content/uploads/2017/10/8fedea3f-4f6c-4257-848c-3ee524c0ef01-225x300.jpg 225w, https://www.chandrikadaily.com/wp-content/uploads/2017/10/8fedea3f-4f6c-4257-848c-3ee524c0ef01-768x1024.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/8fedea3f-4f6c-4257-848c-3ee524c0ef01-696x928.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/8fedea3f-4f6c-4257-848c-3ee524c0ef01-315x420.jpg 315w" sizes="(max-width: 780px) 100vw, 780px" /> <img loading="lazy" class="alignnone wp-image-50212 size-full" src="https://www.chandrikadaily.com/wp-content/uploads/2017/10/16b0c87b-97e8-4062-aaf7-9b692a3faa47-e1509106263214.jpg" alt="16b0c87b-97e8-4062-aaf7-9b692a3faa47" width="779" height="530" srcset="https://www.chandrikadaily.com/wp-content/uploads/2017/10/16b0c87b-97e8-4062-aaf7-9b692a3faa47-e1509106263214.jpg 779w, https://www.chandrikadaily.com/wp-content/uploads/2017/10/16b0c87b-97e8-4062-aaf7-9b692a3faa47-e1509106263214-300x204.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/10/16b0c87b-97e8-4062-aaf7-9b692a3faa47-e1509106263214-768x523.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/10/16b0c87b-97e8-4062-aaf7-9b692a3faa47-e1509106263214-696x474.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/10/16b0c87b-97e8-4062-aaf7-9b692a3faa47-e1509106263214-617x420.jpg 617w" sizes="(max-width: 779px) 100vw, 779px" />മുക്കം-അരീക്കോട് റോഡിലാണ് സംഭവം. സമരം ശക്തമായ ഇവിടെ ഇന്ന് ധാരാളം പേര്&#x200d; സമരപ്പന്തലിലെത്തിയിരുന്നു. വെള്ളിയാഴ്ചയായിട്ടും ഉച്ചനേരം സമരക്കാര്&#x200d; പിരിഞ്ഞു പോയില്ല.അവര്&#x200d; ഒത്തൊരുമിച്ച് റോഡില്&#x200d; നമസക്കാരം നിര്&#x200d;വഹിക്കുകയായിരുന്നു. സമരം തുടരുന്ന സാഹചര്യത്തില്&#x200d; കനത്ത പൊലീസ് കാവലിലാണ് പ്രദേശം.</p>
<p>മുക്കം കൊടിയത്തൂര്&#x200d; ജനവാസ മേഖലയിലൂടെ പോവുന്ന നിര്&#x200d;ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്&#x200d; പ്രവൃത്തിക്കെതിരായാണ് എരഞ്ഞിമാവില്&#x200d; പ്രതിഷേധം നടക്കുന്നത്. വന്&#x200d; പൊലീസ് സാന്നിധ്യത്തിലാണ് സര്&#x200d;ക്കാര്&#x200d; പ്രവൃത്തി നടത്താനൊരുങ്ങുന്നത്. എന്നാല്&#x200d; ഗെയില്&#x200d; വിരുദ്ധ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്&#x200d; പ്രതിഷേധവും ശക്തമാണ്. കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.</p>
<p>സമര സമിതി നേതാക്കളെ അറസ്റ്റ് ചെയ്തതോടെ സമരം അവസാനിക്കില്ലെന്നും വരും ദിവസങ്ങളില്&#x200d; കൂടുതല്&#x200d; ശക്തിയോടെ സമര രംഗത്ത് എത്തുമെന്നും ആക്ഷന്&#x200d; കമ്മിറ്റി ഭാരവാഹികള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukkam-gale-strike-juma-in-road.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിറിയന്‍ സൈനിക കേന്ദ്രത്തില്‍ ഇസ്രാഈല്‍ വ്യോമാക്രമണം</title>
		<link>https://www.chandrikadaily.com/syria-and-israel.html</link>
					<comments>https://www.chandrikadaily.com/syria-and-israel.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Sep 2017 16:23:47 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[air strike]]></category>
		<category><![CDATA[Israel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=43070</guid>

					<description><![CDATA[&#160; ദമസ്‌കസ്: പടിഞ്ഞാറന്‍ സിറിയയിലെ സൈനിക കേന്ദ്രത്തില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. മസിയാഫ് നഗരത്തിനു സമീപമുള്ള സൈനിക താവളത്തിന് ആക്രമണത്തില്‍ നാശനഷ്ടമുണ്ടായതായും സിറിയന്‍ വാര്‍ത്താ ഏജന്‍സി സന അറിയിച്ചു. മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും നേരെയുള്ള കടന്നാക്രമണത്തിന് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സിറിയന്‍ സേന മുന്നറിയിപ്പുനല്‍കി. ലബനീസ് വ്യോമാതിര്‍ത്തിയില്‍നിന്നാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയത്. ഭരണകൂടവുമായി ഏറ്റുമുട്ടുന്ന ഭീകരരെ സഹായിക്കാനാണ് ഇസ്രാഈലിന്റെ ശ്രമമെന്നും സിറിയ ആരോപിച്ചു. ലബനീസ് വ്യോമാതിര്‍ത്തിയില്‍നിന്ന് ഇസ്രാഈല്‍ പോര്‍വിമാനങ്ങള്‍ എണ്ണമറ്റ മിസൈലുകള്‍ തൊടുത്തുവിട്ടതായി സൈന്യം പറയുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ദമസ്‌കസ്: പടിഞ്ഞാറന്&#x200d; സിറിയയിലെ സൈനിക കേന്ദ്രത്തില്&#x200d; ഇസ്രാഈല്&#x200d; നടത്തിയ വ്യോമാക്രമണത്തില്&#x200d; രണ്ടുപേര്&#x200d; കൊല്ലപ്പെട്ടു. മസിയാഫ് നഗരത്തിനു സമീപമുള്ള സൈനിക താവളത്തിന് ആക്രമണത്തില്&#x200d; നാശനഷ്ടമുണ്ടായതായും സിറിയന്&#x200d; വാര്&#x200d;ത്താ ഏജന്&#x200d;സി സന അറിയിച്ചു.<br />
മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും നേരെയുള്ള കടന്നാക്രമണത്തിന് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് സിറിയന്&#x200d; സേന മുന്നറിയിപ്പുനല്&#x200d;കി. ലബനീസ് വ്യോമാതിര്&#x200d;ത്തിയില്&#x200d;നിന്നാണ് ഇസ്രാഈല്&#x200d; ആക്രമണം നടത്തിയത്. ഭരണകൂടവുമായി ഏറ്റുമുട്ടുന്ന ഭീകരരെ സഹായിക്കാനാണ് ഇസ്രാഈലിന്റെ ശ്രമമെന്നും സിറിയ ആരോപിച്ചു. ലബനീസ് വ്യോമാതിര്&#x200d;ത്തിയില്&#x200d;നിന്ന് ഇസ്രാഈല്&#x200d; പോര്&#x200d;വിമാനങ്ങള്&#x200d; എണ്ണമറ്റ മിസൈലുകള്&#x200d; തൊടുത്തുവിട്ടതായി സൈന്യം പറയുന്നു. ആരോപണത്തോട് ഇസ്രാഈല്&#x200d; പ്രതികരിച്ചിട്ടില്ല.<br />
ഇസ്രാഈല്&#x200d; സേന തങ്ങളുടെ വ്യോമാതിര്&#x200d;ത്തി ലംഘിച്ചതായി ലബനാന്&#x200d; സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്&#x200d; സിറിയ കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തിക്കുന്ന ഇറാനെയും ഹിസ്ബുല്ലയേയും ദുര്&#x200d;ബലപ്പെടുത്താനാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രാഈലിന്റെ ദേശീയ സുരക്ഷാ കൗണ്&#x200d;സില്&#x200d; മുന്&#x200d; മേധാവി യാകോസ് അമിഡ്‌റോര്&#x200d; പറഞ്ഞു. സിറിയന്&#x200d; ഭരണകൂടമല്ല തങ്ങളുടെ വിഷയമെന്നും ഇറാന്റെയും ഹിസ്ബുല്ലയുടേയും ശക്തിക്ഷയമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മസിയാഫ് നഗരത്തിന് വടക്ക് സിറിയയുടെ പരിശീലന ക്യാമ്പും ശാസ്ത്ര പഠന, ഗവേഷണ കേന്ദ്ര(എസ്.എസ്.ആര്&#x200d;.സി)വും പ്രവര്&#x200d;ത്തിക്കുന്നുണ്ട്. ഏപ്രിലില്&#x200d; ഖാന്&#x200d; ഷെയ്ഖൂനില്&#x200d; നിരവധി പേര്&#x200d; കൊല്ലപ്പെട്ട രാസായുധ പ്രയോഗത്തിനുള്ള വിഷവാതകം ഉല്&#x200d;പാദിപ്പിച്ചത് എസ്.എസ്.ആര്&#x200d;.സിയിലാണെന്ന് അമേരിക്ക ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syria-and-israel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
