<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>airline &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/airline/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 08 Dec 2025 05:21:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>airline &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്‍ഡിഗോ പ്രതിസന്ധി: ഏഴ് ദിവസം പിന്നിട്ടിട്ടും സര്‍വീസ് മുടക്കം തുടരുന്നു; 350 വിമാനങ്ങള്‍ കൂടി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/iindigo-crisis-service-disruption-continues-after-seven-days-350-more-flights-were-cancelled.html</link>
					<comments>https://www.chandrikadaily.com/iindigo-crisis-service-disruption-continues-after-seven-days-350-more-flights-were-cancelled.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 08 Dec 2025 05:20:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[airline]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[indigo]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367462</guid>

					<description><![CDATA[നിരവധി വിമാനത്താവളങ്ങളില്‍ സര്‍വീസ് മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ കനത്ത ബുദ്ധിമുട്ടുകള്‍ നേരിട്ടു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യത്തെ വ്യോമഗതാഗത രംഗത്ത് ഇതുവരെ കാണാത്ത കലാപം സൃഷ്ടിച്ച ഇന്&#x200d;ഡിഗോ പ്രതിസന്ധി ഏഴാം ദിവസവും തുടരുന്നു. തിങ്കളാഴ്ച മാത്രം 350 വിമാനങ്ങളാണ് റദ്ദായത്. നിരവധി വിമാനത്താവളങ്ങളില്&#x200d; സര്&#x200d;വീസ് മുടങ്ങിയതോടെ ആയിരക്കണക്കിന് യാത്രക്കാര്&#x200d; കനത്ത ബുദ്ധിമുട്ടുകള്&#x200d; നേരിട്ടു.</p>
<p>ഡല്&#x200d;ഹി വിമാനത്താവളത്തില്&#x200d; 134 സര്&#x200d;വീസുകള്&#x200d;, ബംഗളൂരു 127, ചെന്നൈ 71, അഹമ്മദാബാദ് 20 സര്&#x200d;വീസുകള്&#x200d; എന്നിവയാണ് റദ്ദാക്കപ്പെട്ടത്. വിശാഖപട്ടണം, മുംബൈ, കൊല്&#x200d;ക്കത്ത എന്നിവിടങ്ങളിലും സര്&#x200d;വീസ് തടസപ്പെട്ടു.</p>
<p>ഞായറാഴ്ച ഇന്&#x200d;ഡിഗോ 650-ഓളം സര്&#x200d;വീസുകള്&#x200d; റദ്ദാക്കിയിരുന്നു. ശനിയാഴ്ച ഇത് ആയിരത്തോളം ആയി. ഇതുവരെ 610 കോടി രൂപയുടെ റീഫണ്ട് കമ്പനി നല്&#x200d;കിക്കഴിഞ്ഞു.</p>
<p>കേന്ദ്രസര്&#x200d;ക്കാര്&#x200d; ഇന്നോടെ പ്രതിസന്ധി ശമിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചെങ്കിലും സര്&#x200d;വീസ് മുടക്കം തുടരുകയാണ്. ഡിസംബര്&#x200d; 15നകം പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുമെന്ന് ഇന്&#x200d;ഡിഗോ അറിയിച്ചതായും റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു.</p>
<p>വിപുലമായ സര്&#x200d;വീസ് മുടക്കവുമായി രാജ്യത്തിന്റെ വ്യോമഗതാഗതം ഒരു ആഴ്ചത്തോളം സ്തംഭിപ്പിച്ച ഇന്&#x200d;ഡിഗോയുടെ മേധാവികളെ വിശദീകരണത്തിന് പാര്&#x200d;ലമെന്ററി സമിതി വിളിച്ചു വരുത്തും.</p>
<p>ഇതിനൊപ്പം വിശദീകരണം ആവശ്യപ്പെട്ട് ഇന്&#x200d;ഡിഗോ സി.ഇ.ഒ പീറ്റര്&#x200d; എല്&#x200d;ബേര്&#x200d;സിനും മറ്റ് ഉന്നത ഉദ്യോഗസ്ഥര്&#x200d;ക്കും ഡി.ജി.സി.എ കഴിഞ്ഞ ദിവസം നോട്ടീസ് നല്&#x200d;കിയിരുന്നു.</p>
<p>സര്&#x200d;വീസ് മുടക്കത്തിന്റെ യഥാര്&#x200d;ത്ഥ കാരണം എന്താണെന്നും യാത്രക്കാരുടെ താത്പര്യം എങ്ങനെ സംരക്ഷിക്കുമെന്നുമുള്ള കാര്യങ്ങള്&#x200d; സംബന്ധിച്ച് സമിതി വിശദീകരണം തേടുമെന്ന് സൂചന.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iindigo-crisis-service-disruption-continues-after-seven-days-350-more-flights-were-cancelled.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍</title>
		<link>https://www.chandrikadaily.com/the-window-frame-of-the-sspice-jet-plane-shook-during-the-flight-the-airline-said-there-was-no-danger.html</link>
					<comments>https://www.chandrikadaily.com/the-window-frame-of-the-sspice-jet-plane-shook-during-the-flight-the-airline-said-there-was-no-danger.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 03 Jul 2025 05:21:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[airline]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[spicejet]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=346589</guid>

					<description><![CDATA[ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.]]></description>
										<content:encoded><![CDATA[<p>ഗോവ-പുണെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വിന്&#x200d;ഡോ ഫ്രെയിം യാത്രയ്ക്കിടെ ഇളകിയാടി. എന്നാല്&#x200d; ക്യാബിന്&#x200d; മര്&#x200d;ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയില്&#x200d; വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് എയര്&#x200d;ലൈന്&#x200d; ബുധനാഴ്ച അറിയിച്ചു.</p>
<p>ചൊവ്വാഴ്ച ഗോവയില്&#x200d; നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്&#x200d; ഫ്രെയിം വായുവില്&#x200d; ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.<br />
പൂനെ വിമാനത്താവളത്തില്&#x200d; വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം ഫ്രെയിം ശരിയാക്കിയെന്ന് എയര്&#x200d;ലൈന്&#x200d; അറിയിച്ചു.</p>
<p>ജാലകത്തിന്റെ ഭാഗം &#8216;നിഴല്&#x200d; ആവശ്യത്തിനായി വിന്&#x200d;ഡോയില്&#x200d; ഘടിപ്പിച്ച ഘടനാപരമായ ട്രിം ഘടകമാണ്&#8217; എന്ന് എയര്&#x200d;ലൈന്&#x200d; പറഞ്ഞു.</p>
<p>എന്നാല്&#x200d; വിമാനത്തിലുണ്ടായിരുന്ന ഒരാള്&#x200d; &#8211; ബൊംബാര്&#x200d;ഡിയര്&#x200d; ക്യു 400 &#8211; പറഞ്ഞത് ഈ സംഭവം യാത്രക്കാരില്&#x200d; ആശങ്കയുണ്ടാക്കി. &#8216;വിന്&#x200d;ഡോ പാനലിന്റെ രണ്ടോ മൂന്നോ പാളികള്&#x200d; അഴിഞ്ഞുവീണു,&#8217; യാത്രക്കാരനായ ആതിഷ് മിശ്ര പറഞ്ഞു. &#8216;വിഷാദവല്&#x200d;ക്കരണം ഉണ്ടായില്ല, പക്ഷേ ഇത് സംഭവിക്കാന്&#x200d; പാടില്ലായിരുന്നു.,&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. എയര്&#x200d;ലൈന്&#x200d; പ്രസ്താവനയില്&#x200d; പറഞ്ഞു: &#8216;സ്‌പൈസ് ജെറ്റിന്റെ പ്രധാനപ്പെട്ട ഒരു ജാലക ചട്ടക്കൂട് തകര്&#x200d;ന്നുകിടക്കുകയായിരുന്നു. ഇത് ഘടനാപരമായ ട്രിം ഘടകമാണ്, തണലിനുവേണ്ടി ജനലില്&#x200d; ഘടിപ്പിച്ചിരിക്കുന്നു, വിമാനത്തിന്റെ സുരക്ഷയോ സമഗ്രതയോ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല, വിമാനത്തിലുടനീളം ക്യാബിന്&#x200d; സമ്മര്&#x200d;ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ക്യു 400 ന് ഏകദേശം 80 യാത്രക്കാര്&#x200d;ക്ക് ഇരിക്കാനാകും. സ്റ്റാന്&#x200d;ഡേര്&#x200d;ഡ് മെയിന്റനന്&#x200d;സ് നടപടിക്രമങ്ങള്&#x200d;ക്കനുസൃതമായി ലാന്&#x200d;ഡിംഗിന് ശേഷം ഫ്രെയിം ഉറപ്പിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-window-frame-of-the-sspice-jet-plane-shook-during-the-flight-the-airline-said-there-was-no-danger.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/apply-for-airline-and-airport-management-course.html</link>
					<comments>https://www.chandrikadaily.com/apply-for-airline-and-airport-management-course.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 22 Aug 2023 11:57:19 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[airline]]></category>
		<category><![CDATA[airport management]]></category>
		<category><![CDATA[course]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270920</guid>

					<description><![CDATA[സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിനു കീഴില്&#x200d; ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവര്&#x200d;ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് 26നുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം [&#8230;]]]></description>
										<content:encoded><![CDATA[<p>സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിനു കീഴില്&#x200d; ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് (ഡി.എ.എം) പ്രോഗ്രാമിലേക്ക് പ്ലസ്ടു /തത്തുല്യ യോഗ്യതയുള്ളവര്&#x200d;ക്ക് അപേക്ഷിക്കാം. അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പർക്ക ക്ലാസ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയർപോർട്ടുകളിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാഫാറം ഡൗൺലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് 26നുള്ളിൽ അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ: 0471 2570471, 9846033009. വിശദാംശങ്ങൾ www.srccc.in എന്ന വെബ്&#x200d;സൈറ്റിലും ലഭിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/apply-for-airline-and-airport-management-course.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>8.2 ലക്ഷത്തിന്റെ ടിക്കറ്റ് 25,000 രൂപയ്ക്ക്; വിമാനക്കമ്പനിക്ക് പറ്റിയ അബദ്ധത്തില്&#x200d; കോളടിച്ച് യാത്രക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/8-2-lakh-tickets-for-rs-25000-passengers-hit-by-the-airlines-mistake.html</link>
					<comments>https://www.chandrikadaily.com/8-2-lakh-tickets-for-rs-25000-passengers-hit-by-the-airlines-mistake.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 21 Apr 2023 09:31:29 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[Money]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[airline]]></category>
		<category><![CDATA[five star rating]]></category>
		<category><![CDATA[flight ticket]]></category>
		<category><![CDATA[mistake]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249295</guid>

					<description><![CDATA[ജപ്പാനില്&#x200d; വിമാനക്കമ്പനിക്ക് സംഭവിച്ച പിഴവില്&#x200d; 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്&#x200d; റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്&#x200d; ബിസിനസ് ക്ലാസ് ടിക്കറ്റുകള്&#x200d; നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്&#x200d; നിപ്പോണ്&#x200d; എയര്&#x200d;വെയ്‌സ് ആണ് ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്&#x200d;ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്. ഒരു യാത്രക്കാരന്&#x200d; ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് 73,000 രൂപയ്ക്കാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>ജപ്പാനില്&#x200d; വിമാനക്കമ്പനിക്ക് സംഭവിച്ച പിഴവില്&#x200d; 8.2 ലക്ഷം രൂപയുടെ വിമാന ടിക്കറ്റ് വിറ്റത് 25,000 രൂപയ്ക്ക്. ഫൈവ് സ്റ്റാര്&#x200d; റേറ്റിങ്ങുള്ള പ്രമുഖ കമ്പനിയാണ് അബദ്ധത്തില്&#x200d; ബിസിനസ് ക്ലാസ് ടിക്കറ്റുകള്&#x200d; നിസ്സാര വിലയ്ക്ക് വിറ്റഴിച്ചത്. ഓള്&#x200d; നിപ്പോണ്&#x200d; എയര്&#x200d;വെയ്‌സ് ആണ് ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ജപ്പാനിലേക്കും അവിടെനിന്ന് ന്യൂയോര്&#x200d;ക്കിലേക്കും തിരിച്ച് സിങ്കപ്പൂരിലേക്കും പറക്കാനുള്ള ടിക്കറ്റ് നിസ്സാര തുകയ്ക്ക് വിറ്റത്.</p>
<p>ഒരു യാത്രക്കാരന്&#x200d; ജക്കാര്&#x200d;ത്തയില്&#x200d; നിന്നും ടോക്കിയോ വഴി കരീബിയനിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്തത് 73,000 രൂപയ്ക്കാണ്. സാധാരണ ഗതിയില്&#x200d; ഈ ടിക്കറ്റുകള്&#x200d;ക്ക് 6.8 ലക്ഷം മുതല്&#x200d; 8.5 ലക്ഷം വരെയാണ് ചാര്&#x200d;ജ് ഈടാക്കുന്നത്.</p>
<p>അതേ സമയം എയര്&#x200d;ലൈനിന്റെ വിയറ്റ്‌നാം വെബ്‌സൈറ്റില്&#x200d; കറന്&#x200d;സി കൈമാറ്റം നടത്തിയപ്പോള്&#x200d; മൂല്യ നിര്&#x200d;ണയത്തില്&#x200d; വന്ന പിഴവാണ് നിസ്സാര വിലയ്ക്ക് ടിക്കറ്റ് വിറ്റുപോകാന്&#x200d; കാരണമെന്ന് കമ്പനി അധികൃതര്&#x200d; അറിയിച്ചു. എത്ര യാത്രക്കാര്&#x200d;ക്ക് ഇത്തരത്തില്&#x200d; നിസ്സാര വിലയ്ക്ക് ടിക്കറ്റ് ലഭ്യമായി എന്ന് വ്യക്തമാക്കാന്&#x200d; കമ്പനി തയാറായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/8-2-lakh-tickets-for-rs-25000-passengers-hit-by-the-airlines-mistake.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
