<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Airlines &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/airlines/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 30 Sep 2025 01:33:36 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Airlines &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/aan-unidentifiied-body-was-found-in-the-landing-gear-of-an-american-airlines-flight.html</link>
					<comments>https://www.chandrikadaily.com/aan-unidentifiied-body-was-found-in-the-landing-gear-of-an-american-airlines-flight.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 01:32:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[american]]></category>
		<category><![CDATA[stowaway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356152</guid>

					<description><![CDATA[നോര്‍ത്ത് കരോലിനയിലേക്ക് പോകുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ കമ്പാര്‍ട്ടുമെന്റിനുള്ളില്‍ ഒരു അജ്ഞാത മൃതദേഹം
]]></description>
										<content:encoded><![CDATA[<p>നോര്&#x200d;ത്ത് കരോലിനയിലേക്ക് പോകുന്ന അമേരിക്കന്&#x200d; എയര്&#x200d;ലൈന്&#x200d;സ് വിമാനത്തിന്റെ ലാന്&#x200d;ഡിംഗ് ഗിയര്&#x200d; കമ്പാര്&#x200d;ട്ടുമെന്റിനുള്ളില്&#x200d; ഒരു അജ്ഞാത മൃതദേഹം<br />
കണ്ടെത്തിയതായി അധികൃതര്&#x200d; അറിയിച്ചു.</p>
<p>ഞായറാഴ്ച രാവിലെ 9 മണിയോടെ യൂറോപ്പില്&#x200d; നിന്ന് എത്തിയ അമേരിക്കന്&#x200d; എയര്&#x200d;ലൈന്&#x200d;സ് വിമാനത്തിന്റെ പ്രധാന ലാന്&#x200d;ഡിംഗ് ഗിയര്&#x200d; കമ്പാര്&#x200d;ട്ടുമെന്റില്&#x200d; നിന്നാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.</p>
<p>ഷാര്&#x200d;ലറ്റ് ഡഗ്ലസ് ഇന്റര്&#x200d;നാഷണല്&#x200d; എയര്&#x200d;പോര്&#x200d;ട്ടില്&#x200d; അറ്റകുറ്റപ്പണികള്&#x200d; നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്&#x200d; ആളെ മരിച്ചതായി സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു.</p>
<p>ഡിപ്പാര്&#x200d;ട്ട്മെന്റിന്റെ ഹോമിസൈഡ് യൂണിറ്റിലെ ഡിറ്റക്ടീവുകള്&#x200d; ഇപ്പോള്&#x200d; ഭയാനകമായ കണ്ടെത്തലില്&#x200d; മരണ അന്വേഷണം നടത്തുകയാണ്.</p>
<p>&#8216;അന്വേഷണത്തില്&#x200d; ഞങ്ങള്&#x200d; നിയമപാലകരുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കുന്നു,&#8217; അമേരിക്കന്&#x200d; എയര്&#x200d;ലൈന്&#x200d;സ് ദ പോസ്റ്റിന് നല്&#x200d;കിയ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>സംഭവം അന്വേഷണത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aan-unidentifiied-body-was-found-in-the-landing-gear-of-an-american-airlines-flight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെരുന്നാൾ അവധി; ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തി വിമാന കമ്പനികൾ</title>
		<link>https://www.chandrikadaily.com/eid-holidays-airlines-sharply-increase-ticket-prices.html</link>
					<comments>https://www.chandrikadaily.com/eid-holidays-airlines-sharply-increase-ticket-prices.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Mar 2025 03:58:56 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[Eid holidays]]></category>
		<category><![CDATA[ticket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333298</guid>

					<description><![CDATA[പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.]]></description>
										<content:encoded><![CDATA[<p>പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.</p>
<p>ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്..</p>
<p>ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്..</p>
<p>അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്..</p>
<p>ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.</p>
<p>ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും..</p>
<p>സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.</p>
<p>എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.</p>
<p>കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്..</p>
<p>ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്..</p>
<p>28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/eid-holidays-airlines-sharply-increase-ticket-prices.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലങ്കോലമാകുന്ന ആകാശ പാത</title>
		<link>https://www.chandrikadaily.com/a-cluttered-skyway.html</link>
					<comments>https://www.chandrikadaily.com/a-cluttered-skyway.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 21 Oct 2024 05:50:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[central govt]]></category>
		<category><![CDATA[fake bomb threat]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314289</guid>

					<description><![CDATA[24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്&#x200d;പ്പെടെ 11 വിമാന സര്&#x200d;വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി]]></description>
										<content:encoded><![CDATA[<p>വിമാനങ്ങള്&#x200d;ക്ക് നേരെ നിരന്തരം മുഴങ്ങിക്കൊണ്ടിരിക്കുന്ന വ്യാജ ബോംബ് ഭീഷണികള്&#x200d; രാജ്യത്തിന്റെ ആകാശ പാതയെ അലങ്കോലമാക്കിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന വ്യോമയാത്ര സങ്കീര്&#x200d;ണവും സംഘര്&#x200d;ഷഭരിതവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. 24 മണിക്കുറിനിടെ മാത്രം കൊച്ചിയുള്&#x200d;പ്പെടെ 11 വിമാന സര്&#x200d;വീസുകളെ ബോംബ് ഭീഷണി ബാധിക്കുകയുണ്ടായി. ആറു ദിവസത്തിനിടെ 70 വി മാനങ്ങളാണ് രാജ്യത്ത് ബോംബ് ഭീഷണിക്കിരയായത്. മുംബൈയില്&#x200d; നിന്ന് ഡല്&#x200d;ഹിയിലേക്കുള്ള ഇന്&#x200d;ഡിഗോ വിമാനത്തിനു നേരെയാണ് ആദ്യം ഭീഷണിയുയര്&#x200d;ന്നത്. 200 യാത്രക്കാരും ജീവനക്കാരുമായി ചൊവ്വാഴ്ച രാത്രി പറന്നുയര്&#x200d;ന്ന വിമാനം ഭീഷണിയെ തുടര്&#x200d;ന്ന് അഹമ്മദാബാദിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയറിന് ബോംബ് ഭീഷണിയെ തുടര്&#x200d;ന്ന് ഡല്&#x200d;ഹിയിലേക്ക് മടങ്ങേണ്ടിവന്നു. ഡല്&#x200d;ഹി ഷിക്കാഗോ എയര്&#x200d; ഇന്ത്യ വിമാനം, ജയ്പൂര്&#x200d; ബെംഗളൂരു എയര്&#x200d; ഇന്ത്യ എക്സ്പ്രസ്, ദമാം ലക്‌നൗ ഇന്&#x200d;ഡിഗോ വിമാനം, ദര്&#x200d;ഭംഗ മുംബൈ സ്‌പൈസ് ജെറ്റ് വിമാനം, സിലി ഗുരിബെംഗളൂരു ആകാശ എയര്&#x200d;, അലയന്&#x200d;സ് എയര്&#x200d; അ മൃതസര്&#x200d;ഡെറാഡൂണ്&#x200d;ഡല്&#x200d;ഹി വിമാനം, എയര്&#x200d; ഇന്ത്യ എക്‌സ്പ്രസ് വിമാനം, മധുരയില്&#x200d; നിന്ന് സിംഗപ്പൂരിലേക്കുള്ള ഏഴ് വിമാനങ്ങള്&#x200d; തുടങ്ങി ഭീഷണിയുടെ നിഴലിലായവ നിരവധിയാണ്.</p>
<p>സോഷ്യല്&#x200d; മീഡിയാ പ്ലാറ്റ്ഫോമായ എക്‌സ്സിലൂടെ വരുന്ന ഭീഷണികളെ തുടര്&#x200d;ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്&#x200d;ക്ക് വിധേയരാക്കേണ്ടിവരികയും അതുവഴി യാത്രകള്&#x200d; മണിക്കൂറുകളോളം വൈകിക്കൊണ്ടിരിക്കുന്നതുമാണ് ഈ ഭീഷണികളുടെ അനന്തരഫലം. ഇങ്ങനെ വിമാനങ്ങള്&#x200d; വൈകുന്നതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്&#x200d; വീസാപ്രശ്‌നമുള്&#x200d;പ്പെടെ വിവരണാതീതമാണ്. കുട്ടികളും സ്ത്രീകളുമുള്&#x200d;പ്പെടെ വിമാനത്താവളങ്ങളില്&#x200d; അനുഭവിക്കുന്ന ദുരിതങ്ങള്&#x200d; വേറെയും. വ്യാജ ബോംബ് ഭീഷണികള്&#x200d; വ്യോമയാന കമ്പനികളെയും തെല്ലൊന്നുമല്ല കുഴക്കുന്നത്. വ്യാജ ഭീഷണികളാണോ എന്ന് ഉറപ്പിക്കാനാകാത്തതിനാല്&#x200d; അടിയന്തരമായ സുരക്ഷാ നടപടികള്&#x200d; സ്വീകരിക്കാന്&#x200d; കമ്പനികളും വിമാനത്താവളങ്ങളും നിര്&#x200d;ബന്ധിതരായിത്തീരുകയാണ്. രാജ്യത്തിന്റെ ആകാശപാതക്കുനേരെ നിലനില്&#x200d;ക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തെ ഗൗരവത്തോടെ കാണാനും ഈ പ്രവണതക്ക് അന്ത്യം കുറിക്കാനും കേന്ദ്ര സര്&#x200d;ക്കാറിന്റ ഭാഗത്തുനിന്ന് ചടുലമായ ഇടപെടലുണ്ടാവുകയെന്നാണ് ഏക പരിഹാരമാര്&#x200d;ഗം. വ്യാജ ഭീഷണിക്കെതിരെ സര്&#x200d;ക്കാര്&#x200d; കര്&#x200d;ശന നടപടി വേണമെന്ന് വിമാനക്കമ്പനികള്&#x200d; തന്നെ ആവശ്യപ്പെട്ടുകഴിഞ്ഞു. തടസപ്പെട്ട ഷെഡ്യൂളുകള്&#x200d; വളരെയധികം അസൗകര്യങ്ങളും വലിയ ചിലവുകളും ഉണ്ടാക്കുന്നതിനാല്&#x200d; ഈ വിഷയം അടിയന്തരമായി പരിഗണിക്കണമെന്നാണ് അവരുടെ സര്&#x200d;ക്കാറിനോടുള്ള അഭ്യര്&#x200d;ത്ഥന. ഓരോ ഭീഷണിമൂലവും വിമാനക്കമ്പനികള്&#x200d;ക്കുണ്ടാകുന്നത് കോടികളുടെ നഷ്ടമാണ്. വ്യാജ എക്കൗണ്ടുകളില്&#x200d;നിന്നാണ് ഭീഷണികള്&#x200d; വന്നുകൊണ്ടിരിക്കുന്നതെന്നത് ഇക്കാര്യത്തില്&#x200d; സര്&#x200d;ക്കാറിന്റെ നേരിട്ടുള്ള ഇടപെടലുകളാണ് ആവശ്യപ്പെടുന്നത്. എന്നാല്&#x200d; ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരിക്കുന്ന ഭീഷണികള്&#x200d; സര്&#x200d;ക്കാറിന്റെ ഉദാസീനമായ നിലപാടിലേക്കാണ് വിരല്&#x200d; ചൂണ്ടുന്നത്. ഇത്തരം സന്ദേശങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പരിശോധനകളില്&#x200d; ഒന്നും കണ്ടെത്താന്&#x200d; കഴിയാത്തത് ഭീഷണികള്&#x200d; നേരംപോക്കുമാത്രമാണെന്ന് വ്യക്തമാക്കുന്നു. പക്ഷേ വിമാന കമ്പനികള്&#x200d;ക്ക് ഇതിനെ ഒരിക്കലും ലാഘവത്തോടെ കാണാന്&#x200d; കഴിയുന്നതല്ല.</p>
<p>വ്യാജ ഭീഷണികള്&#x200d;ക്ക് പിന്നില്&#x200d; പ്രവര്&#x200d;ത്തിക്കുന്നവരെ നോ ഫ്‌ളൈ പട്ടികയില്&#x200d; ഉള്&#x200d;പ്പെടുത്തുന്നത് പിഗണിക്കുമെന്ന് സര്&#x200d;ക്കാര്&#x200d; നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണില്&#x200d; ബ്യൂറോ ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d; സെക്യൂരിറ്റി (ബി.സി.എ.എസ്) കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് മുമ്പാകെയാണ് ഈ നിര്&#x200d;ദേശം ആദ്യം നല്&#x200d;കിയത്. പുതിയ സാഹചര്യത്തിലും സര്&#x200d;ക്കാര്&#x200d; പല പ്രഖ്യാപനങ്ങളും നടത്തുന്നുണ്ടുവെങ്കിലും അതെല്ലാം എത്രത്തോളം പ്രായോഗികതലത്തിലുണ്ടാകുമെന്ന് കണ്ടറിയേണ്ടതാണ്. സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രാലയം, സെന്&#x200d;ട്രല്&#x200d; ഇന്&#x200d;ഡസ്ട്രിയല്&#x200d; സെക്യുരിറ്റി ഫോഴ്‌സ്, ബ്യൂറോ ഓഫ് സിവില്&#x200d; ഏവിയേഷന്&#x200d;, ദേശീയ അന്വേഷണ ഏജന്&#x200d;സി, ഇന്റലിജന്&#x200d;സ് ബ്യൂറോ എന്നിവയോടെല്ലാം അടുത്തിടെയുണ്ടായ ബോംബ് ഭീഷണി യെക്കുറിച്ച് റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാന്&#x200d; ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഉത്സവ സീസണുകളുടെയും വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളുമെല്ലാം സാഹചര്യം പരിഗണിച്ച് അതിശക്തമായ നടപടികളുമായി വ്യോമയാന വകുപ്പും കേന്ദ്ര സര്&#x200d;ക്കാറും മുന്നോട്ടുപോയിട്ടില്ലെങ്കില്&#x200d; അകാരണമായി രാജ്യത്തിന്റെ ആകാശ പാത അലങ്കോലമാകുന്ന സാഹചര്യമാണുണ്ടാവുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-cluttered-skyway.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിസിറ്റിംഗ് വീസ: യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ</title>
		<link>https://www.chandrikadaily.com/visiting-visa-airlines-have-issued-strict-instructions-to-those-coming-to-the-uae.html</link>
					<comments>https://www.chandrikadaily.com/visiting-visa-airlines-have-issued-strict-instructions-to-those-coming-to-the-uae.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 06 Jun 2024 06:48:34 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[money]]></category>
		<category><![CDATA[news]]></category>
		<category><![CDATA[visiting visa]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299492</guid>

					<description><![CDATA[ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>അബുദാബി: സന്ദർശക, ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്തതിന്റെ രേഖ, യാത്രാ കാലയളവിൽ ചെലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിർദേശം.</p>
<p>ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ മാസത്തേക്കു എത്തുന്നവർ 5000 ദിർഹവും ((1.13 ലക്ഷം രൂപ) കൈവശം ഉണ്ടായിരിക്കണമെന്ന് വിമാനക്കമ്പനികൾ ട്രാവൽ ഏജന്റുമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി. ഇന്ത്യൻ വിമാന കമ്പനികളായ ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ട്രാവൽ ഏജന്റുമാർക്ക് രേഖാമൂലം മുന്നറിയിപ്പ് നൽകിയത്.</p>
<p>സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സന്ദർശിക്കാൻ എത്തുന്നവരുടെ കൈവശം അവരുടെ ഫോൺ നമ്പറും മേൽവിലാസവും താമസ വിവരങ്ങളും ഉണ്ടായിരിക്കണം. മതിയായ രേഖകൾ ഇല്ലാതെ വരുന്നവരെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. യുഎഇ യാത്രാ നിയമങ്ങൾ കർശനമാക്കിയ സാഹചര്യത്തിലാണ് നടപടി.</p>
<p>മതിയായ യാത്രാരേഖകൾ ഇല്ലാത്തതിന്റെ പേരിൽ ഒട്ടേറെ പേരുടെ യാത്ര മുടങ്ങിയിരുന്നു. യാത്രാ നിയമം സംബന്ധിച്ച ആശയകുഴപ്പങ്ങൾക്കിടെയാണ് കൃത്യമായ മാനദണ്ഡങ്ങൾ വിശദമാക്കി ട്രാവൽ ഏജൻസികൾക്ക് വിമാന കമ്പനികൾ സർക്കുലർ അയച്ചത്. കൃത്യമായ യാത്രാരേഖകളും മതിയായ പണവും ഇല്ലാതെ എത്തുന്നവരെ മടക്കി അയയ്ക്കുമെന്നും അറിയിപ്പിലുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/visiting-visa-airlines-have-issued-strict-instructions-to-those-coming-to-the-uae.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അസാധാരണ നിരക്കുമായി എയര്&#x200d;ലൈനുകള്&#x200d; വീണ്ടും പ്രവാസികളെ പിഴിയുന്നു</title>
		<link>https://www.chandrikadaily.com/airlines-again-squeeze-expats-with-exorbitant-fares.html</link>
					<comments>https://www.chandrikadaily.com/airlines-again-squeeze-expats-with-exorbitant-fares.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 15 Jan 2024 05:04:10 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287947</guid>

					<description><![CDATA[സ്‌കൂള്&#x200d; അവധിക്കാലം, പെരുന്നാള്&#x200d;-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്&#x200d; എന്നിവയ്ക്ക് വന്&#x200d;തുക ഈടാക്കുന്ന എയര്&#x200d;ലൈനുകള്&#x200d; ഇപ്പോള്&#x200d; സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്]]></description>
										<content:encoded><![CDATA[<p><strong>റസാഖ് ഒരുമനയൂര്&#x200d;</strong></p>
<p>അബുദാബി: എക്കാലവും അമിത നിരക്ക് ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന എയര്&#x200d;ലൈനുകള്&#x200d; അസാധാരണ നിരക്കിലൂടെ ഇപ്പോള്&#x200d; വീണ്ടും പിഴിയുന്നു. സ്‌കൂള്&#x200d; അവധിക്കാലം, പെരുന്നാള്&#x200d;-ക്രിസതുമസ്സ്-ഓണം ആഘോഷങ്ങള്&#x200d; എന്നിവയ്ക്ക് വന്&#x200d;തുക ഈടാക്കുന്ന എയര്&#x200d;ലൈനുകള്&#x200d; ഇപ്പോള്&#x200d; സാധാരണ സയമങ്ങളിലും താങ്ങാനാവാത്ത നിരക്ക് ഈടാക്കുകയാണ്.</p>
<p>ഈ ആഴ്ച നാട്ടില്&#x200d;നിന്നും ഗള്&#x200d;ഫ് നാടുകളിലേക്ക് മടങ്ങുന്നവരില്&#x200d;നിന്നും അസാധാരണമായ നിരക്കാണ് ഈടാക്കുന്നത്. മുന്&#x200d;കാലങ്ങൡ ജനുവരി ആദ്യവാരം കൂടുതല്&#x200d;തുക ഈടാക്കുക പതിവായിരുന്നു. എന്നാല്&#x200d; ഇപ്പോള്&#x200d; ജനുവരി പകുതിയായിട്ടും നിരക്ക് കുറക്കാതെ പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.<br />
ഇന്നും നാളെയുമെല്ലാം ഗള്&#x200d;ഫിലേക്ക് മടങ്ങുന്നവര്&#x200d; മുപ്പതിനായിരം രൂപയോളം നല്&#x200d;കിയാണ് ടിക്കറ്റെടുക്കുന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-287948" src="https://cdn-chandrikadaily.blr1.cdn.digitaloceanspaces.com/wp-contents/uploads/2024/01/Untitled-1-175.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2024/01/Untitled-1-175.jpg 800w, https://www.chandrikadaily.com/wp-content/uploads/2024/01/Untitled-1-175-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2024/01/Untitled-1-175-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>പ്രവാസികളുടെ സാമ്പത്തിക പ്രയാസത്തിന് താങ്ങായും യാത്രാക്ലേശത്തിന് പരിഹാരമായും ആരംഭിച്ച എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സ് ടിക്റ്റ് നിരക്ക് ഏകദേശം ഇത്തിഹാദ് എയര്&#x200d; പോലെയുള്ള വന്&#x200d;കിട എയര്&#x200d;ലൈനുകള്&#x200d;ക്ക് തുല്യമാണ്. ഇന്&#x200d;ഡിഗോ കൊച്ചിയില്&#x200d;നിന്നും അബുദാബിയിലേക്ക് 31,500 രൂപയാണ് ഇന്നും നാളെയുമെല്ലാം ഈടാക്കുന്നത്.</p>
<p>ടിക്കറ്റ് നിരക് കുറയുമെന്ന് കരുതി കാത്തിരുന്നവര്&#x200d;ക്ക് ഇരുട്ടടിയായാണ് നിരക്ക് വീണ്ടും കുത്തനെ ഉയര്&#x200d;ത്തിയിട്ടുള്ളത്. അവധിക്ക് നാട്ടില്&#x200d;പോയ പ്രവാസികള്&#x200d;ക്ക് യഥാസമയം ജോലിയില്&#x200d; തിരികെ പ്രവേശിക്കാനുള്ളതുകൊണ്ട് ഉര്&#x200d;ന്ന നിരക്ക നല്&#x200d;കിയും ടിക്കറ്റെടുക്കാന്&#x200d; നിര്&#x200d;ബന്ധിതരായിരിക്കുകയാണ്. എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സ നിരക്ക് കുറക്കുകയാണെങ്കില്&#x200d; ഇതര എയര്&#x200d;ലൈനുകളും നിരക്ക് കുറക്കുവാന്&#x200d; നിര്&#x200d;ബന്ധിതരായിത്തീരുമെന്നതില്&#x200d;സ സംശയമില്ല.</p>
<p>അടുത്തകാലം വരെ സാധാരണക്കാരായ പ്രവാസികള്&#x200d; എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സിനെയാണ് കൂടുതലും ആശ്രയിച്ചിരുന്നതെങ്കില്&#x200d; ഈയിടെയായി എക്‌സ്പ്രസ്സിനെ കൈവിട്ടിരിക്കുകയാണ്. ദേശീയ എയര്&#x200d;ലൈന്&#x200d; പദവി മാറി സ്വകാര്യ എയര്&#x200d;ലൈന്&#x200d; കമ്പനിയായതോടെ എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സ് ഭക്ഷണം ഇല്ലാതാക്കി. മാത്രമല്ല നിരക്ക് ഇതര എയര്&#x200d;ലൈനുകള്&#x200d;ക്ക തുല്യമാക്കിമാറ്റുകയും ചെയ്തു. അതേസമയം യുഎഇയുടെ ദേശീയ എയര്&#x200d;ലൈനായ എയര്&#x200d;അറേബ്യ വിവിധ ഓപ്ഷനുകള്&#x200d; നല്&#x200d;കി യാത്രക്കാരെ ആകര്&#x200d;ഷിക്കുന്നുണ്ട്.</p>
<p>അമിത നിരക്ക് ഈടാക്കുന്ന എയര്&#x200d;ലൈന്&#x200d; സമീപനത്തിനെതിരെ പ്രവാസികളുടെ ശബ്ദത്തിന് ആകാശയാത്രയോളം തന്നെ പഴക്കമുണ്ട്. എന്നാല്&#x200d; ഇതുവരെ ഇക്കാര്യത്തില്&#x200d; യാതൊരുവിധ മാറ്റങ്ങളും ഉണ്ടായിട്ടില്ല. പ്രതീക്ഷയോടെ ആരംഭിച്ച എയര്&#x200d;ഇന്ത്യ എക്‌സ്പ്രസ്സും ഇപ്പോള്&#x200d; പ്രവാസികളെ ചൂഷണം ചെയ്യുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/airlines-again-squeeze-expats-with-exorbitant-fares.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരിൽ മാസം 2,03,262 യാത്രക്കാർ; വർധന മൂന്നിരട്ടി, കൂടുതൽ സർവീസുകളുമായി വിദേശ വിമാനക്കമ്പനികൾ</title>
		<link>https://www.chandrikadaily.com/203262-passengers-per-month-in-karipur-the-increase-tripled-foreign-airlines-with-more-services.html</link>
					<comments>https://www.chandrikadaily.com/203262-passengers-per-month-in-karipur-the-increase-tripled-foreign-airlines-with-more-services.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 09 Jan 2024 08:36:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[increase]]></category>
		<category><![CDATA[karipoor airport]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287515</guid>

					<description><![CDATA[രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ നാലു വർഷങ്ങളിൽ മാസം ശരാശരി 70,782 യാത്രക്കാരാണ് വിമാനത്താവളത്തെ ആശ്രയിച്ചിരുന്നതെങ്കിൽ നിലവിൽ 2,03,262 യാത്രക്കാരാണ് ഇതുവഴി ഓരോ മാസവും യാത്രചെയ്യുന്നത്. രാജ്യത്തെ മറ്റൊരു വിമാനത്താവളത്തിനും അവകാശപ്പെടാനില്ലാത്ത വളർച്ചയാണിത്. പൊതുമേഖലാ വിമാനത്താവളങ്ങളിൽ ചെന്നൈ മാത്രമാണ് കരിപ്പൂരിനു മുന്നിലുള്ളത്.</p>
<p>മുൻ വർഷങ്ങളിൽ 484 വിമാനസർവീസുകളാണ് കോഴിക്കോടിന്റെ പ്രതിമാസ ശരാശരിയെങ്കിൽ നിലവിൽ അത് മൂന്നിരട്ടിയിലധികം വർധിച്ച് 1334 സർവീസുകളായി. കോഴിക്കോട് സർവീസ് നിർത്തിവെച്ചിരുന്ന മിക്ക വിദേശ കമ്പനികളും മടങ്ങിയെത്തുകയാണ്. ഇത്തിഹാദ് വിമാനമാണ് ഈ പരമ്പരയിൽ ഒടുവിൽ എത്തിയത്.</p>
<p>ജനുവരി ഒന്നിന് സർവീസ് ആരംഭിച്ച ഇത്തിഹാദ് 158 പേർക്ക് സഞ്ചരിക്കാവുന്ന എ 320 വിമാനമാണ് സർവീസ് തുടങ്ങാൻ ഉപയോഗിച്ചത്. എന്നാൽ യാത്രക്കാരുടെ ബാഹുല്യം നിമിത്തം തൊട്ടടുത്ത ദിവസം തന്നെ ഇത് 196 പേർക്ക് സഞ്ചരിക്കാവുന്ന എ 321 ആക്കി.</p>
<p>മിക്ക വിദേശ വിമാനകമ്പനികളും സർവീസുകൾ വർധിപ്പിക്കുകയോ കൂടുതൽ വലിയ വിമാനങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യേണ്ട അവസ്ഥയിലാണ്. റൺവേ വികസനം പൂർത്തിയാകുകയും വലിയ വിമാനങ്ങൾ കരിപ്പൂരിൽ എത്തുകയും ചെയ്യുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ചിരട്ടി വർധനയുണ്ടാകുമെന്ന് കരുതുന്നു.</p>
<p>2020 ഓഗസ്റ്റ് ഏഴിന് കോഴിക്കോട് ഉണ്ടായ വിമാന അപകടത്തെത്തുടർന്ന് പഠനം നടത്തിയ വിദഗ്ധസമിതി നിർദേശിച്ച സുരക്ഷാക്രമീകരണങ്ങൾ ഒന്നൊന്നായി പൂർത്തിയായി വരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/203262-passengers-per-month-in-karipur-the-increase-tripled-foreign-airlines-with-more-services.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇത്തിഹാദ് എയര്&#x200d;ലൈന്&#x200d; സര്&#x200d;വ്വീസുകള്&#x200d; പുതിയ എയര്&#x200d;പോര്&#x200d;ട്ടിലേക്ക് മാറ്റി; സൗജന്യ സിറ്റി ചെക്ക് ഇന്&#x200d; സൗകര്യം</title>
		<link>https://www.chandrikadaily.com/etihad-airline-services-shifted-to-new-airport-free-city-check-in-facility.html</link>
					<comments>https://www.chandrikadaily.com/etihad-airline-services-shifted-to-new-airport-free-city-check-in-facility.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 14 Nov 2023 12:00:10 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Abudhabi]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[Etihad Airline]]></category>
		<category><![CDATA[new airport]]></category>
		<category><![CDATA[shifted]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283002</guid>

					<description><![CDATA[തിന്റെ ഭാഗമായി നഗരവാസികള്&#x200d;ക്ക് തങ്ങളുടെ യാത്ര കൂടുതല്&#x200d; എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദ് യാത്രക്കാര്&#x200d;ക്ക് നഗരത്തിലെ സിറ്റി ടെര്&#x200d;മിനലില്&#x200d; സൗജന്യ ചെക്ക് ഇന്&#x200d; സൗകര്യം അനുവദിച്ചു.]]></description>
										<content:encoded><![CDATA[<p>അബുദാബി: ഇത്തിഹാദ് എയര്&#x200d;ലൈനിന്റെ അബുദാബിയില്&#x200d;നിന്നുള്ള മുഴുവന്&#x200d; സര്&#x200d;വ്വീസുകളും പുതിയ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റി. ഇതിന്റെ ഭാഗമായി നഗരവാസികള്&#x200d;ക്ക് തങ്ങളുടെ യാത്ര കൂടുതല്&#x200d; എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദ് യാത്രക്കാര്&#x200d;ക്ക് നഗരത്തിലെ സിറ്റി ടെര്&#x200d;മിനലില്&#x200d; സൗജന്യ ചെക്ക് ഇന്&#x200d; സൗകര്യം അനുവദിച്ചു.</p>
<p>അടുത്ത ഒരു മാസക്കാലത്തേക്കാണ് സൗജന്യ സേവനം നല്&#x200d;കിയിട്ടുള്ളത്.<br />
മൊറാഫിക് ഏവിയേഷന്റെ കീഴില്&#x200d; മീന തുറമുഖത്തും അബുദാബി എക്‌സിബിഷന്&#x200d; കേന്ദ്രത്തിലും (അഡ്‌നെക്)പ്രവര്&#x200d;ത്തിക്കുന്ന ഓഫ് എയര്&#x200d;പോര്&#x200d;ട്ട് ചെക്ക് ഇന്&#x200d; കേന്ദ്രങ്ങളിലാണ് സൗജന്യ ചെക്ക് ഇന്&#x200d; ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്.</p>
<p>മിന തുറമുഖത്തെ ചെക്ക് ഇന്&#x200d; സൗകര്യം 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കും. എക്‌സിബിഷന്&#x200d; സെന്ററില്&#x200d; രാവിലെ 9 മുതല്&#x200d; രാത്രി 9 വരെയുമാണ് പ്രവര്&#x200d;ത്തിക്കുന്നത്.എത്തിഹാദിനു പുറമെ എയര്&#x200d; അറേബ്യ, വിസ് എയര്&#x200d;, ഈജിപ്റ്റ് എയര്&#x200d; എന്നിവയുടെ യാത്രക്കാര്&#x200d;ക്ക് ഇവിടെ കുറഞ്ഞ നിരക്കില്&#x200d; ചെക്ക് ഇന്&#x200d; സൗകര്യം പ്രയോജനപ്പെടുത്താന്&#x200d; കഴിയും.</p>
<p>വിമാനസമയത്തിനു 4 മുതല്&#x200d; 24 മണിക്കൂര്&#x200d; മുന്&#x200d;പ് വരെ ഇവിടെ ബാഗേജുകള്&#x200d; നല്&#x200d;കി ചെക്ക് ഇന്&#x200d; നടത്തി ബോര്&#x200d;ഡിങ് പാസ് ലഭിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ എയർലൈനുകൾ പുതിയ എയർപോർട്ടിലേക്ക് മാറ്റും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/etihad-airline-services-shifted-to-new-airport-free-city-check-in-facility.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബാത്ത്‌റൂം ഉപയോഗിക്കാന്&#x200d; അനുവദിച്ചില്ല, വിമാനത്തിന്റെ തറയില്&#x200d; മൂത്രമൊഴിച്ച് യുവതി</title>
		<link>https://www.chandrikadaily.com/woman-urinates-on-plane-floor-not-allowed-to-use-bathroom.html</link>
					<comments>https://www.chandrikadaily.com/woman-urinates-on-plane-floor-not-allowed-to-use-bathroom.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 23 Jul 2023 12:05:37 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265981</guid>

					<description><![CDATA[ഈ മാസം 20ന് അമേരിക്ക ആസ്ഥാനമായുള്ള 'സ്പിരിറ്റ് എയര്&#x200d;ലൈന്&#x200d;സ്' വിമാനത്തിലാണ് സംഭവം]]></description>
										<content:encoded><![CDATA[<p>വനിതായാത്രക്കാരി വിമാനത്തില്&#x200d; മൂത്രമൊഴിക്കുന്ന ദൃശ്യം പുറത്ത്. രണ്ട് മണിക്കൂറോളം ശുചിമുറി ഉപയോഗിക്കുന്നതില്&#x200d; നിന്ന് ജീവനക്കാര്&#x200d; അനുമതി നിഷേധിച്ചതിനെത്തുടര്&#x200d;ന്നാണെന്ന് യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്.</p>
<p>ഈ മാസം 20ന് അമേരിക്ക ആസ്ഥാനമായുള്ള &#8216;സ്പിരിറ്റ് എയര്&#x200d;ലൈന്&#x200d;സ്&#8217; വിമാനത്തിലാണ് സംഭവം. വിമാനം പറന്നുയര്&#x200d;ന്ന് മണിക്കൂറുകള്&#x200d; പിന്നിട്ടിട്ടും ബാത്ത്‌റൂം ഉപയോഗിക്കാന്&#x200d; അനുവദിച്ചില്ലെന്നാണ് ആഫ്രിക്കന്&#x200d;-അമേരിക്കന്&#x200d; യുവതി അവകാശപ്പെടുന്നത്. രണ്ട് മണിക്കൂറിലധികം കാത്തിരുന്നിട്ടും ബാത്ത്‌റൂം തുറന്നു നല്&#x200d;കിയില്ല. അധികനേരം പിടിച്ചുനില്&#x200d;ക്കാന്&#x200d; പറ്റാത്തതിനാലാണ് വിമാനത്തിന്റെ തറയില്&#x200d; തന്നെ മൂത്രമൊഴിച്ചതെന്ന് യുവതി പറഞ്ഞതായി മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>സ്പിരിറ്റ് എയര്&#x200d;ലൈന്&#x200d;സിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്‌ലൈറ്റ് അറ്റന്&#x200d;ഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവില്&#x200d; വിമാനത്തിന്റെ മൂലയില്&#x200d; യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതും വീഡിയോയിലുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/woman-urinates-on-plane-floor-not-allowed-to-use-bathroom.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിമാനത്തില്&#x200d; യാത്രികന്റെ ലാപ്‌ടോപ്പ് ബാറ്ററി പൊട്ടിത്തെറിച്ച് നാല് പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/passengers-laptop-battery-explodes-in-flight-four-injured.html</link>
					<comments>https://www.chandrikadaily.com/passengers-laptop-battery-explodes-in-flight-four-injured.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 08 Feb 2023 12:48:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[Air Crash]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[laptop]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236716</guid>

					<description><![CDATA[വിമാനത്തില്&#x200d; അപകടമുണ്ടായ ഉടന്&#x200d; സമയോചിതമായി ഇടപ്പെട്ട ജീവനക്കാരെ യുണറ്റൈഡ് എയര്&#x200d;ലൈന്&#x200d;സ് അധികൃതര്&#x200d; അഭിനന്ദിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: യുണൈറ്റഡ് എയര്&#x200d;ലൈന്&#x200d; വിമാനത്തില്&#x200d; യാത്രികന്റെ ലാപ്‌ടോപ്പ് ബാറ്ററി പൊട്ടിത്തെറിച്ച് നാല് യാത്രക്കാര്&#x200d;ക്ക് പരിക്കേറ്റു. വിമാനം പറന്നുയര്&#x200d;ന്ന ഉടനാണ് ലാപ്‌ടോപ്പിന്റെ ബാറ്ററി പൊട്ടിത്തെറിച്ചത്. സാന്&#x200d;ഡിയാഗോ വിമാനത്താവളത്തില്&#x200d; നിന്നും പുറപ്പെട്ട വിമാനത്തിലാണ് അപകടമുണ്ടായത്.</p>
<p>അപകടത്തെ തുടര്&#x200d;ന്ന് വിമാനം വീണ്ടും സാന്&#x200d;ഡിയാഗോ വിമാനത്താവളത്തിലിറക്കി. ബാറ്ററി പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് വിമാന കമ്പനി അധികൃതര്&#x200d; അറിയിച്ചു. നിസാരമായ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചുവെന്ന് വിമാന കമ്പനി അധികൃതര്&#x200d; അറിയിച്ചു.</p>
<p>ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചതോടെ വിമാനത്തിലുണ്ടായിരുന്നവര്&#x200d; ഭയന്നുവിളിച്ചു. ഉടന്&#x200d; തന്നെ വിമാനത്തിലെ ജീവനക്കാര്&#x200d; തീയണച്ചുവെന്നും യാത്രക്കാര്&#x200d; പറഞ്ഞു. വിമാനത്തില്&#x200d; അപകടമുണ്ടായ ഉടന്&#x200d; സമയോചിതമായി ഇടപ്പെട്ട ജീവനക്കാരെ യുണറ്റൈഡ് എയര്&#x200d;ലൈന്&#x200d;സ് അധികൃതര്&#x200d; അഭിനന്ദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/passengers-laptop-battery-explodes-in-flight-four-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോ ഫസ്റ്റ് എയര്&#x200d;ലൈന് 10 ലക്ഷം രൂപ പിഴ: നടപടി 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്&#x200d;</title>
		<link>https://www.chandrikadaily.com/go-first-airline-fined-rs-10-lakh.html</link>
					<comments>https://www.chandrikadaily.com/go-first-airline-fined-rs-10-lakh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 27 Jan 2023 13:59:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Airlines]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[go first]]></category>
		<category><![CDATA[passengers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=234745</guid>

					<description><![CDATA[ഗ്രൗണ്ട് ഹാന്&#x200d;ഡിലിങ് ഉള്&#x200d;പ്പെടെ വിവിധ തലങ്ങളില്&#x200d; വേണ്ട സംവിധാനങ്ങള്&#x200d; ഉറപ്പാക്കുന്നതില്&#x200d; ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: 55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ട സംഭവത്തില്&#x200d; ഗോ ഫസ്റ്റ് എയര്&#x200d;ലൈന് പത്തുലക്ഷം രൂപ പിഴ ഈടാക്കി ഡിജിസിഎ. സംഭവത്തില്&#x200d; വിവിധ പിഴവുകള്&#x200d; ചൂണ്ടിക്കാട്ടി ഗോ ഫസ്റ്റ് എയര്&#x200d;ലൈന് ഡിജിസിഎ നോട്ടീസ് നല്&#x200d;കിയിരുന്നു. ഇതിന് നല്&#x200d;കിയ മറുപടിയുടെ അടിസ്ഥാനത്തിലാണ് ഡിജിസിഎയുടെ നടപടി.</p>
<p>യാത്രക്കാരെ വിമാനത്തില്&#x200d; കയറ്റാതെ പുറപ്പെട്ട സംഭവത്തില്&#x200d; വ്യാപക പ്രതിഷേധം ഉയര്&#x200d;ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിസിഎ ഗോ ഫസ്റ്റ് എയര്&#x200d;ലൈന് നോട്ടീസ് നല്&#x200d;കിയത്. ആശയവിനിമത്തിലെ അപര്യാപ്തതയും ഏകോപനത്തിലെ പോരായ്മയുമാണ് വീഴ്ച സംഭവിക്കാന്&#x200d; കാരണമെന്നാണ് ഗോ ഫസ്റ്റിന്റെ വിശദീകരണം.</p>
<p>ഗ്രൗണ്ട് ഹാന്&#x200d;ഡിലിങ് ഉള്&#x200d;പ്പെടെ വിവിധ തലങ്ങളില്&#x200d; വേണ്ട സംവിധാനങ്ങള്&#x200d; ഉറപ്പാക്കുന്നതില്&#x200d; ഗോ ഫസ്റ്റിന് വീഴ്ച സംഭവിച്ചതായി ഡിജിസിഎ ചൂണ്ടിക്കാണിച്ചു. എയര്&#x200d;ലൈനിന്റെ ബസില്&#x200d; കയറിയ 55 യാത്രക്കാരെയാണ് വിമാനത്തില്&#x200d; കയറ്റാതെ വിമാനം പുറപ്പെട്ടത്. 55 പേരും എയര്&#x200d;ലൈനിന്റെ ബസില്&#x200d; കാത്തിരിക്കെയാണ് വിമാനം പുറപ്പെട്ടത്. 53 പേരെ വേറൊരു വിമാനത്തില്&#x200d; ഡല്&#x200d;ഹിയിലെത്തിക്കുകയായിരുന്നു. രണ്ടു യാത്രക്കാര്&#x200d;ക്ക് പണം തിരികെ നല്&#x200d;കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/go-first-airline-fined-rs-10-lakh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
