AIYF – Chandrika Daily https://www.chandrikadaily.com Sun, 26 Oct 2025 12:24:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg AIYF – Chandrika Daily https://www.chandrikadaily.com 32 32 എസ്എഫ്‌ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുത്, മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനം കാണും; എഐവൈഎഫ് https://www.chandrikadaily.com/pm-shri-aiyf-leader-taunted-sfi.html https://www.chandrikadaily.com/pm-shri-aiyf-leader-taunted-sfi.html#respond Sun, 26 Oct 2025 12:24:54 +0000 https://www.chandrikadaily.com/?p=360352 പിഎം ശ്രീക്കെതിരായ പ്രതിഷേധ പരിപാടിക്കിടെ എസ്എഫ്‌ഐക്കെതിരെ പരിഹാസവുമായി എഐവൈഎഫ് നേതാവ്. എസ്എഫ്‌ഐ ഇനി മുണ്ടുടുത്ത് സമരത്തിനിറങ്ങരുതെന്നും, മുണ്ട് മടക്കി കുത്തേണ്ടി വന്നാല്‍ കാവി കളസം പൊതുജനത്തിന് കാണേണ്ടി വരുമെന്നും എഐവൈഎഫ് കാസര്‍കോട് ജില്ലാ സെക്രട്ടറി എം ശ്രീജിത്ത് പരിഹസിച്ചു.

ഇടതുപക്ഷ നിലപാടുകള്‍ക്കും നയങ്ങള്‍ക്കുമെതിരായിട്ടാണ് പിണറായി സര്‍ക്കാര്‍ പി.എം ശ്രീയില്‍ ഒപ്പിട്ടത്. മന്ത്രി ശിവന്‍കുട്ടിയുടെ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി ഈ വിഷയത്തില്‍ നയം വ്യക്തമാക്കിയതാണ്. ജനറല്‍ സെക്രട്ടറിക്ക് ബോധ്യമായ പ്രശ്‌നം ശിവന്‍കുട്ടിക്ക് ബോധ്യമാകാത്തത് എന്താണെന്നത് സംശയാസ്പദമാണ്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ സിലബസ് അടക്കമുള്ള കാര്യങ്ങളില്‍ എഐവൈഎഫ് ആശങ്ക വ്യക്തമാക്കിയിട്ടുള്ളതാണ്.

ഇന്ത്യയുടെ ചരിത്രത്തെയും ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെയും മാറ്റിനിര്‍ത്തിയാണ് ദേശീയ വിദ്യാഭ്യാസ നയത്തില്‍ പഠിപ്പിക്കുന്നത്. സമൂഹത്തെ വാര്‍ത്തെടുക്കേണ്ട വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസിന്‌റെ തിട്ടൂരം നടപ്പിലാക്കുന്ന നയം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തെ എഐവൈഎസും എഐഎസ്എഫും എതിര്‍ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ഈ പോരാട്ടം അവസാനിപ്പിക്കുകയില്ല. ഫണ്ടാണ് വിഷയമെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുകയോ, ചര്‍ച്ചകള്‍ നടത്തുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. ഫണ്ടിന്റെ പേരുപറഞ്ഞ് കാലങ്ങളായി പടുത്തുയര്‍ത്തിയ കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ തകര്‍ക്കാനുള്ള പരിശ്രമത്തെ ചെറുത്തു തോല്‍പിക്കണമെന്ന് തന്നെയാണ് പാര്‍ട്ടി തീരുമാനം – ശ്രീജിത്ത് വ്യക്തമാക്കി. പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവച്ചതിന് പിന്നാലെ എഐഎസ്എഫും എഐവൈഎഫും അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

]]>
https://www.chandrikadaily.com/pm-shri-aiyf-leader-taunted-sfi.html/feed 0
കെ രാധാകൃഷ്ണൻ എം.പി യുടെ ഓഫീസ് പാർട്ടി കെട്ടിടത്തിൽ തുടങ്ങി; പ്രതിഷേധവുമായി എഐവൈഎഫ് https://www.chandrikadaily.com/k-radhakrishnan-mps-office-started-in-the-party-building-aif-with-protest.html https://www.chandrikadaily.com/k-radhakrishnan-mps-office-started-in-the-party-building-aif-with-protest.html#respond Wed, 04 Sep 2024 08:00:52 +0000 https://www.chandrikadaily.com/?p=308375 ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്റെ ഓഫീസിനെ ചൊല്ലി മുന്നണിക്കകത്ത് നിന്ന് തന്നെ വിമര്‍ശനം. നിലവില്‍ എംപി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സിപിഎം ഏരിയാ കമ്മറ്റി ഓഫീസിലാണെന്നും ഇത് പൊതുജനതാല്പര്യത്തിന് വിരുദ്ധമാണെന്നും എഐവൈഎഫ് ആലത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ വിമര്‍ശനം.

എല്‍ഡിഎഫിന്റെ മാത്രം എംപി അല്ല കെ രാധാകൃഷ്ണന്‍. എല്ലാ വിഭാഗം ജനങ്ങള്‍ക്കും എത്തിപ്പെടാന്‍ പറ്റുന്ന ഓഫീസ് തിരഞ്ഞെടുക്കണമായിരുന്നു എന്നാണ് എഐവൈഎഫ് ആവശ്യം. സിപിഐഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസായ കെ മാധവന്‍ സ്മാരക മന്ദിരത്തിലെ എംപി ഓഫീസിലേക്ക് മറ്റ് പാര്‍ട്ടികളില്‍പ്പെട്ട സാധാരണക്കാര്‍ കടന്ന് വരാന്‍ താത്പര്യപ്പെടില്ലെന്നാണ് എഐവൈഎഫ് പറയുന്നത്. എംപി ഇക്കാര്യം ശ്രദ്ധിക്കണമായിരുന്നെന്നും എഐവൈഎഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും എംപി ഓഫീസ് തുറക്കാത്തതിനെതിരെയും എഐവൈഎഫ് നിലപാടെടുത്തിരുന്നു. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ നേരിട്ട് കെ രാധാകൃഷ്ണനെ ഇക്കാര്യം അറിയിച്ചതായാണ് വിവരം.

]]>
https://www.chandrikadaily.com/k-radhakrishnan-mps-office-started-in-the-party-building-aif-with-protest.html/feed 0
ഷാഹിനയുടെ മരണത്തിന് പിന്നില്‍ സുഹൃത്തായ സിപിഐ നേതാവ്; ഭര്‍ത്താവ് പൊലീസില്‍ മൊഴി നല്‍കി https://www.chandrikadaily.com/a-friendly-cpi-leader-behind-shahinas-death-the-husband-gave-a-statement-to-the-police.html https://www.chandrikadaily.com/a-friendly-cpi-leader-behind-shahinas-death-the-husband-gave-a-statement-to-the-police.html#respond Thu, 25 Jul 2024 07:32:08 +0000 https://www.chandrikadaily.com/?p=303708 പാലക്കാട്: എഐവൈഎഫ് വനിതാ നേതാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഷാഹിനയുടെ സുഹൃത്തായ സിപിഐ നേതാവിനെതിരെ പരാതിയുമായി ഭര്‍ത്താവ് സാദിഖ്. ഇയാള്‍ക്കെതിരെ സാദിഖ് പൊലീസിലും മൊഴിയും നല്‍കി. വിദേശത്തായിരുന്ന സാദിഖ് ബുധനാഴ്ചയാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ അമിതമായ ഇടപെടലിലൂടെ ഷാഹിനയ്ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിട്ടുണ്ട്. തന്റെ കുടുംബ സ്വത്ത് വിഹിതം വിറ്റു കിട്ടിയ പണത്തിലാണ് ബാധ്യത തീര്‍ത്തത്. ഇതിനുശേഷം വ്യക്തിഗത വായ്പയും എടുത്തിരുന്നു. തങ്ങള്‍ തമ്മിലുള്ള പ്രശ്‌നം കാരണം ഒരിക്കലും ഷാഹിന ആത്മഹത്യ ചെയ്യില്ലെന്നും സാദിഖ് പറയുന്നു.

ഷാഹിനയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സാദിഖ് പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് എഐവൈഎഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായ ഷാഹിന മണ്ണാര്‍ക്കാടിനെ വടക്കുമണ്ണത്തെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

]]>
https://www.chandrikadaily.com/a-friendly-cpi-leader-behind-shahinas-death-the-husband-gave-a-statement-to-the-police.html/feed 0
‘മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കി’; വിമർശനവുമായി എഐവൈഎഫ് https://www.chandrikadaily.com/chief-ministers-dictatorial-moves-created-anti-left-sentiment-aif-with-criticism.html https://www.chandrikadaily.com/chief-ministers-dictatorial-moves-created-anti-left-sentiment-aif-with-criticism.html#respond Sat, 29 Jun 2024 12:28:19 +0000 https://www.chandrikadaily.com/?p=301358 ലോക് സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇടതുമുന്നണിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് നിലവില്‍ ഉയരുന്നത്. ഇപ്പോള്‍ സിപിഐയുടെ യുവജന പ്രസ്ഥാനമായ എഐവൈഎഫും മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങള്‍ ഇടത് വിരുദ്ധവികാരമുണ്ടാക്കിയെന്നാണ് എഐവൈഎഫിന്റെ വിമര്‍ശനം. എഐവൈ എഫിന്റെ കുമളിയിലെ സംസ്ഥാന ശില്പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് വിമര്‍ശനം ഉയര്‍ന്നത്.

നവകേരള സദസിനെതിരയും എഐവൈഎഫില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു . നവകേരള സദസ് ഇടതുപക്ഷ സ്വഭാവിത്തിലുള്ളതായിരുന്നില്ലെന്നായിരുന്നു വിമര്‍ശനം. പ്രവര്‍ത്തകരുടെ നിയമം കൈലെടുക്കലിന് രക്ഷാപ്രവര്‍ത്തനമെന്ന് ന്യായീകരണം നല്‍കിയെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. നവകേരള യാത്രക്കിടെയുണ്ടായ പ്രതിഷേധങ്ങള്‍ക്ക് നേരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നുണ്ടായ ആക്രമണങ്ങളെ രക്ഷാപ്രവര്‍ത്തനമെന്നായിരുന്നു മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്.

പ്രതിഷേധക്കാരെ പൊലീസിനെയും ഗണ്‍മാന്‍മാരെയും ഉപയോഗിച്ച് ആക്രമിച്ചു. പൗരാവകാശങ്ങള്‍ക്കുമേല്‍ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്‌തെനന്നും വിമര്‍ശനം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളത്തില്‍ അലംഭാവം ഉണ്ടായതായും എഐവൈഎഫിന്റെ സംസ്ഥാന ശില്പശാലയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയിലേക്ക് നയിച്ച കാര്യങ്ങള്‍ പരിശോധിക്കണം എന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

സിപിഐയിലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിലും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിമര്‍ശനം. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നായിരുന്നു ജില്ലാ കൗണ്‍സിലിലെ വിമര്‍ശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമൊഴിയണമെന്ന് സിപിഐ തിരുവനന്തപുരം ജില്ല എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം ഉയര്‍ന്നിരുന്നു.

]]>
https://www.chandrikadaily.com/chief-ministers-dictatorial-moves-created-anti-left-sentiment-aif-with-criticism.html/feed 0
നിലം നികത്തലെന്ന് ആരോപണം; എ.ഐ.വൈ.എഫ് കൊടികുത്തി, സി.പി.ഐ നേതാവ് ഊരിമാറ്റി https://www.chandrikadaily.com/alleged-land-filling-aiyf-raised-flag-cpi-leader-removed-it.html https://www.chandrikadaily.com/alleged-land-filling-aiyf-raised-flag-cpi-leader-removed-it.html#respond Wed, 02 Aug 2023 06:28:15 +0000 https://www.chandrikadaily.com/?p=267749 നിലം നികത്തുന്നുവെന്നാരോപിച്ച് എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ പ്രകടനമായെത്തി നാട്ടിയ കൊടി സി.പി.ഐ. മണ്ഡലം സെക്രട്ടറിയെത്തി പിഴുതുമാറ്റി. ദേശീയപാതയോരത്തിനുസമീപം ചേര്‍ത്തല കൂറ്റുവേലിയിലാണു സംഭവം. ചേര്‍ത്തലതെക്ക് മണ്ഡലം സെക്രട്ടറി ബിമല്‍ റോയിയാണ് കൊടിമാറ്റിയത്.

ഇവിടെ ഒരേക്കറോളം പാടം നികത്തുന്നുവെന്നു ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. പിന്നീടും നികത്തുന്നുവെന്ന് ആരോപിച്ചാണ് ചേര്‍ത്തലതെക്ക് ചെറുവാരണം മേഖലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകരെത്തി കൊടികുത്തിയത്.

കൊടി മാറ്റണമെന്ന് ബിമല്‍ റോയി ഉടന്‍ വിളിച്ചുപറഞ്ഞെങ്കിലും അവര്‍ അംഗീകരിച്ചില്ല. വില്ലേജ് ഓഫീസില്‍ നിന്നുള്‍പ്പെടെ നിരോധനമുണ്ടെന്ന് എ.ഐ.വൈ.എഫ്. നേതൃത്വം പാര്‍ട്ടി നേതാവിനോടു പറയുകയും ചെയ്തു. ഇതേത്തുടര്‍ന്നാണു ബിമല്‍ റോയി നേരിട്ടെത്തി കൊടി ഊരിമാറ്റിയത്.

ഇതിനെതിരേ പ്രതിഷേധിച്ച എ.ഐ.വൈ.എഫ്. ഭാരവാഹികള്‍ പാര്‍ട്ടി ഓഫീസിലേക്കു മാര്‍ച്ചുനടത്തി. രാജിക്കത്തു നല്‍കാന്‍ തീരുമാനിച്ചെങ്കിലും മുതിര്‍ന്ന നേതാക്കളുടെ ഉറപ്പില്‍ പിന്‍തിരിഞ്ഞു. എങ്കിലും പ്രതിഷേധം ശക്തമാണ്.

സി.പി.ഐ. ചെറുവാരണം ലോക്കല്‍ കമ്മിറ്റിയുടെ അനുമതിയോടെയാണ് എ.ഐ.വൈ.എഫ്. നേതൃത്വം കൊടിനാട്ടിയത്. അതുകൊണ്ടുതന്നെ മണ്ഡലം സെക്രട്ടറിയുടെ നിലപാടിനെതിരേ സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയിരിക്കുകയാണ്.

പാര്‍ട്ടിക്കൊടി അത്തരം കാര്യങ്ങള്‍ക്കുള്ളതല്ല. എത്രയോ മഹത്തായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ളതാണ്. അവിടെ നിലംനികത്തല്‍ നടന്നിട്ടില്ല. പരാതിയുണ്ടെങ്കില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ക്ക് വില്ലേജ് ഓഫീസിലോ റവന്യൂവകുപ്പിലോ അറിയിക്കേണ്ട കാര്യമേയുള്ളൂവെന്ന് ബിമല്‍ റോയ് പറഞ്ഞു.

 

]]>
https://www.chandrikadaily.com/alleged-land-filling-aiyf-raised-flag-cpi-leader-removed-it.html/feed 0
സുഗതന്റെ മരണം: മുഖ്യമന്ത്രി-എ.ഐ.വൈ.എഫ് വാക്‌പോര് തുടരുന്നു https://www.chandrikadaily.com/aify-against-pinarayi-vijayan-news.html https://www.chandrikadaily.com/aify-against-pinarayi-vijayan-news.html#respond Mon, 05 Mar 2018 08:06:18 +0000 http://www.chandrikadaily.com/?p=73006 തിരുവനന്തപുരം: കൊല്ലം ഇളമ്പലിയില്‍ പ്രവാസിയായ സുഗതന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി-എ.ഐ.വൈ.എഫ് വാക്‌പോര് തുടരുന്നു. എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി എ.ഐ.വൈ.എഫ് രംഗത്തെത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ പ്രസ്താവന ഭൂമാഫിയയെ സഹായിക്കാനാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. കൊടി കുത്തിയതാണ് ഏറ്റവും വലിയ അപരാധമെന്നാണ് മുഖ്യമന്ത്രി വരുത്തി തീര്‍ക്കുന്നത്. സമരങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ശ്രമം. ഒരു സമരത്തില്‍ പതാക ഏറ്റവും പ്രധാനപ്പെട്ടതാണ്. നിയമവിരുദ്ധ പ്രവര്‍ത്തനത്തിനെതിരെയാണ് എ.ഐ.വൈ.എഫ് കൊടി കുത്തിയത്. കൊടി കുത്തിയതുകൊണ്ടല്ല സുഗതന്‍ മരണപ്പെട്ടത്. നിയമവിരുദ്ധമായി നികത്തിയ ഭൂമി തന്നെയായിയുരുന്നു അത്. ഡാറ്റാ ബാങ്കില്‍ പെട്ട ഭൂമിയില്‍ കെട്ടിടം പണിയാന്‍ അനുമതി കൊടുത്തത് ആരാണ് എന്ന് അന്വേഷിക്കേണ്ടതിന് പകരം പ്രതികരിച്ച പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി. പണം വാങ്ങി നിയമവിരുദ്ധപ്രവര്‍ത്തനം നടത്തുന്നവരെ പിന്തുണക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.

എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ല. നിയമാനുസൃതമായ എല്ലാ നടപടികള്‍ക്കും സര്‍ക്കാര്‍ പിന്തുണ ഉണ്ടാകും. വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഓരോ പാര്‍ട്ടിയുടേയും വിലപ്പെട്ട സ്വത്താണ് കൊടിയെന്നും അത് എവിടെയെങ്കിലും കൊണ്ടുപോയി നാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/aify-against-pinarayi-vijayan-news.html/feed 0
തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണം; എ ഐ വൈ എഫ് https://www.chandrikadaily.com/aiyf-seeks-thomas-chandi-should-resign.html https://www.chandrikadaily.com/aiyf-seeks-thomas-chandi-should-resign.html#respond Thu, 09 Nov 2017 11:44:05 +0000 http://www.chandrikadaily.com/?p=52929 തിരുവനന്തപുരം :ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ പരിശോധിച്ച് ആലപ്പുഴ ജില്ല കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണം. കളക്ടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമോപദേശത്തിനായി കാത്തിരിക്കുകയാണ്. കയ്യേറ്റം സംബന്ധിച്ച് കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നിയമോപദേശമാണ് വേണ്ടതെന്ന് വ്യക്തമല്ല. പുറത്തു വന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് തോമസ് ചാണ്ടിക്കു മേല്‍ ഉയര്‍ന്ന ആക്ഷേപങ്ങള്‍ പലതും ശരി വെയ്ക്കുന്നതാണ് കളക്ടറുടെ റിപ്പോര്‍ട്ടെന്നാണ്. സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ തന്നെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്മേല്‍ നടപടി വൈകുന്നത് നീതീകരിക്കാനാകുന്നതല്ല.

തോമസ് ചാണ്ടിക്കെതിരായ ആക്ഷേപങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ നിലപാടിനെ കളങ്കപ്പെടുത്തുന്നതാണ്. ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ ഈ വിഷയത്തി തന്‌പേരില്‍ പൊതു സമൂഹത്തിന് മുന്നില്‍ തലകുനിക്കേണ്ട കാര്യമില്ല. കേരളീയ സമൂഹം എല്‍ ഡി എഫ് സര്‍ക്കാരില്‍ നിന്നും ആഗ്രഹിക്കുന്ന നടപടികള്‍ ഇനിയും വൈകാന്‍ പാടില്ല.തോമസ് ചാണ്ടിയെ മാറ്റി നിര്‍ത്തി കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തണം.നിയമ ലംഘനങ്ങള്‍ക്കെതിരായി കര്‍ശന നടപടി സ്വീകരിക്കണമെന്നും എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/aiyf-seeks-thomas-chandi-should-resign.html/feed 0