<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Akbar and Sita&#8217; &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/akbar-and-sita/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 22 Feb 2024 11:45:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Akbar and Sita&#8217; &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;സിംഹങ്ങള്&#x200d;ക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ല, പേര് മാറ്റണം&#8217;; വിമര്&#x200d;ശനവുമായി കല്&#x200d;ക്കട്ട ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/the-naming-of-the-lions-as-akbar-and-sita-is-not-correct-the-name-should-be-changed-calcutta-high-court-with-criticism.html</link>
					<comments>https://www.chandrikadaily.com/the-naming-of-the-lions-as-akbar-and-sita-is-not-correct-the-name-should-be-changed-calcutta-high-court-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 22 Feb 2024 11:45:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Akbar and Sita']]></category>
		<category><![CDATA[Calcutta High Court]]></category>
		<category><![CDATA[criticism]]></category>
		<category><![CDATA[lions]]></category>
		<category><![CDATA[naming]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291128</guid>

					<description><![CDATA[സിംഹങ്ങള്&#x200d;ക്ക് മറ്റെന്തെങ്കിലും പേര് നല്&#x200d;കണമെന്നും കോടതി നിരീക്ഷിച്ചു. മൃഗങ്ങള്&#x200d;ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങള്&#x200d;ക്ക് ദേശീയ നായകന്മാരുടെ പേര് നല്&#x200d;കുമോയെന്നും കോടതി ചോദിച്ചു.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാര്&#x200d;ക്കിലെ സിംഹങ്ങള്&#x200d;ക്ക് അക്ബര്&#x200d;, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കല്&#x200d;ക്കട്ട ഹൈക്കോടതി. വിവാദങ്ങള്&#x200d; ഒഴിവാക്കേണ്ടതായിരുന്നു. സിംഹങ്ങള്&#x200d;ക്ക് മറ്റെന്തെങ്കിലും പേര് നല്&#x200d;കണമെന്നും കോടതി നിരീക്ഷിച്ചു. മൃഗങ്ങള്&#x200d;ക്ക് ദൈവത്തിന്റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങള്&#x200d;ക്ക് ദേശീയ നായകന്മാരുടെ പേര് നല്&#x200d;കുമോയെന്നും കോടതി ചോദിച്ചു.</p>
<p>എന്നാല്&#x200d; സിംഹങ്ങള്&#x200d;ക്ക് ഈ പേരുകള്&#x200d; നല്&#x200d;കിയത് ത്രിപുരയാണെന്ന് ബംഗാള്&#x200d; കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ബംഗാള്&#x200d; സര്&#x200d;ക്കാര്&#x200d; കോടതിയില്&#x200d; അറിയിച്ചു.</p>
<p>സിലിഗുരി സഫാരി പാര്&#x200d;ക്കിലെ അക്ബര്&#x200d; -സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയും അവയെ ഒപ്പം താമസിപ്പിക്കുന്നതിനെ ചൊല്ലിയുമാണ് വിവാദമുണ്ടായത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. ഇതുസംബന്ധിച്ച് സംസ്ഥാന വനം വകുപ്പിനെയും സഫാരി പാര്&#x200d;ക്ക് അധികൃതരെയും എതിര്&#x200d; കക്ഷികളാക്കി കല്&#x200d;ക്കട്ട ഹൈകോടതിയുടെ ജല്&#x200d;പായ്ഗുരിയിലെ സര്&#x200d;ക്യൂട്ട് ബെഞ്ചില്&#x200d; ഹരജി സമര്&#x200d;പ്പിച്ചു.</p>
<p>സംസ്ഥാന വനം വകുപ്പാണ് സിംഹങ്ങള്&#x200d;ക്ക് പേരിട്ടതെന്നും സീതയെ അക്ബറിനൊപ്പം താമസിപ്പിക്കുന്നത് ഹിന്ദുമതത്തെ നിന്ദിക്കാനാണെന്നും വി.എച്ച്.പി ആരോപിച്ചു. സിംഹങ്ങളുടെ പേര് മാറ്റണമെന്നും ഇവര്&#x200d; ആവശ്യപ്പെട്ടു. &#8216;നിരവധി ആളുകളുടെ മതവികാരമാണ് വ്രണപ്പെടുത്തുന്നത്. അതിനാല്&#x200d; സിംഹത്തിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഞങ്ങള്&#x200d; കല്&#x200d;ക്കട്ട ഹൈക്കോടതിയുടെ ജല്&#x200d;പായ്ഗുരി സര്&#x200d;ക്യൂട്ട് ബെഞ്ചിനെ സമീപിച്ചു&#8217; -വി.എച്ച്.പിയുടെ അഭിഭാഷകന്&#x200d; ശുഭങ്കര്&#x200d; ദത്ത പറഞ്ഞു.</p>
<p>ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്&#x200d; പാര്&#x200d;ക്കില്&#x200d; നിന്നാണ് 2 സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങള്&#x200d; അത് മാറ്റിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്&#x200d; വ്യക്തമാക്കി. സീതക്ക് അഞ്ചര വയസ്സും അക്ബറിന് ഏഴ് വയസ്സും എട്ട് മാസവുമാണ് പ്രായം. ഇവ രണ്ടും സെപാഹിജാല സുവോളജിക്കല്&#x200d; പാര്&#x200d;ക്കിലാണ് ജനിച്ച് വളര്&#x200d;ന്നത്. രണ്ടുപേരും ഒരേ ചുറ്റുപാടില്&#x200d; കഴിഞ്ഞതിനാലാണ് ഇവിടേക്ക് ഒരുമിച്ച് കൊണ്ടുവന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-naming-of-the-lions-as-akbar-and-sita-is-not-correct-the-name-should-be-changed-calcutta-high-court-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിംഹ വിവാദം ഏറ്റെടുത്ത് വി.എച്ച്.പി; അക്ബര്&#x200d;, സീത എന്നീ പേരുകള്&#x200d; നല്&#x200d;കിയവര്&#x200d;ക്കെതിരെ നടപടി വേണം</title>
		<link>https://www.chandrikadaily.com/1vhp-took-over-the-lion-controversy-action-against-those-who-named-akbar-and-sita.html</link>
					<comments>https://www.chandrikadaily.com/1vhp-took-over-the-lion-controversy-action-against-those-who-named-akbar-and-sita.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 19 Feb 2024 07:28:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Akbar and Sita']]></category>
		<category><![CDATA[lion controversy]]></category>
		<category><![CDATA[vhp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=290769</guid>

					<description><![CDATA[മുസ്‌ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാര്&#x200d; പറയുന്നു.]]></description>
										<content:encoded><![CDATA[<p>പശ്ചിമ ബംഗാളിലെ സിലിഗുരി പാര്&#x200d;ക്കില്&#x200d; സിംഹങ്ങളുടെ പേരുകളെ മതവുമായി കൂട്ടിച്ചേര്&#x200d;ത്ത് വിവാദമുയര്&#x200d;ത്തിയ പ്രാദേശിക നേതൃത്വത്തെ പിന്തുണച്ച് വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) ദേശീയ നേതൃത്വം. പശ്ചിമ ബംഗാള്&#x200d; പ്രീണന രാഷ്ട്രീയത്തിന്റെ കേന്ദ്രമായെന്ന് ദേശീയ വക്താവ് വിനോദ് ബെന്&#x200d;സല്&#x200d; ആരോപിച്ചു.</p>
<p>ബംഗാളില്&#x200d; ഉത്സവങ്ങള്&#x200d; സംഘടിപ്പിക്കാനും വിശ്വാസം സംരക്ഷിക്കാനും ഹൈകോടതിയെ സമീപിക്കേണ്ട സാഹചര്യത്തിലാണ് ഹിന്ദു സമൂഹം. ഹിന്ദുക്കളെ അപമാനിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അക്ബര്&#x200d;, സീത എന്ന് സിംഹങ്ങള്&#x200d;ക്ക് പേര് നല്&#x200d;കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടി വേണമെന്നും വിനോദ് ബെന്&#x200d;സല്&#x200d; ആവശ്യപ്പെട്ടു.</p>
<p>അക്ബര്&#x200d; സിംഹത്തെ സീത എന്ന പെണ്&#x200d; സിംഹത്തോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതിന് തുല്യമാണെന്ന വിചിത്ര ആരോപണവുമായാണ് വി.എച്ച്.പി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കൂടാതെ, സിലിഗുരിയിലെ സഫാരി പാര്&#x200d;ക്കില്&#x200d; സിംഹ ജോഡികളെ ഒരുമിച്ച് താമസിപ്പിക്കാന്&#x200d; ബം?ഗാള്&#x200d; വനം വകുപ്പിന്റെ തീരുമാനത്തിനെതിരെ വി.എച്ച്.പി ബം?ഗാള്&#x200d; ഘടകം കൊല്&#x200d;ക്കത്ത ഹൈകോടതിയില്&#x200d; ഹരജി നല്&#x200d;കുകയും ചെയ്തു.</p>
<p>ബംഗാള്&#x200d; വനം വകുപ്പാണ് സിംഹങ്ങള്&#x200d;ക്ക് പേരിട്ടതെന്നും മുസ്‌ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ഹരജിക്കാര്&#x200d; പറയുന്നു. ഫെബ്രുവരി 16ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചിലെത്തിയ ഹരജി ഈ മാസം 20ന് വിശദമായി പരിഗണിക്കുന്നതിന് മാറ്റി.</p>
<p>അതേസമയം, ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്&#x200d; പാര്&#x200d;ക്കില്&#x200d; നിന്നെത്തിച്ച സിംഹ ജോഡികളാണെന്നും പേരുകള്&#x200d; അവക്ക് നേരത്തെ നല്&#x200d;കിയിരുന്നതാണെന്നും പാര്&#x200d;ക്ക് അധികൃതര്&#x200d; വ്യക്തമാക്കി. ഫെബ്രുവരി 13നാണ് ബംഗാളിലെ സിലിഗുരി പാര്&#x200d;ക്കില്&#x200d; സിംഹങ്ങളെ എത്തിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1vhp-took-over-the-lion-controversy-action-against-those-who-named-akbar-and-sita.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
