<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>akhilesh yadav &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/akhilesh-yadav/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 19 Feb 2025 13:25:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>akhilesh yadav &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ വന്&#x200d; പരാജയം: അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/bjp-government-failed-to-protect-privacy-of-women-during-kumbh-mela-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/bjp-government-failed-to-protect-privacy-of-women-during-kumbh-mela-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Feb 2025 13:25:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[maha kumba mela]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330650</guid>

					<description><![CDATA[ഉത്തർപ്രദേശ്, ദേശീയ വനിതാ കമ്മീഷനുകൾ ഉടനടി നടപടിയെടുക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.]]></description>
										<content:encoded><![CDATA[<p>മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള യു.പി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എക്സിലൂടെയാണ് അഖിലേഷ് യാദവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.</p>
<p>&#8216;ഇത് വളരെ അപമാനകരവും സെൻസിറ്റീവുമായ വിഷയമാണ്&#8217; -കുംഭമേളയിൽ പങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രദർശിപ്പിച്ച് വിൽക്കുന്നതിനെക്കുറിച്ചും അഖിലേഷ് യാദവ് പ്രതികരിച്ചു. ‘മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു.</p>
<p>ഈ ഓൺലൈൻ വിൽപ്പനയിൽ നിന്ന് ജി.എസ്.ടി നേടുന്നതിലൂടെ, സർക്കാർ നിയമവിരുദ്ധ വ്യാപാരത്തിൽ പങ്കാളിയാവുകയാണ്’ -അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശ്, ദേശീയ വനിതാ കമ്മീഷനുകൾ ഉടനടി നടപടിയെടുക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.</p>
<p>മഹാ കുംഭമേള കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിനെതിരെ നേരത്തെയും അഖിലേഷ് വിമർശനം ഉന്നയിച്ചിരുന്നു. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന സർക്കാരിന്റെ സാമ്പത്തിക ലക്ഷ്യം പൂർത്തീകരിക്കാൻ മഹാകുംഭമേള ഉപയോഗിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.</p>
<p>‘മഹാ കുംഭമേളയിലൂടെ യു.പി സർക്കാർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ആത്മീയ പരിപാടികൾ ലാഭമുണ്ടാക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് ഉദേശിക്കുന്നത്.</p>
<p>തീർത്ഥാടകർക്ക് സൗകര്യമൊരുക്കുക എന്ന സർക്കാരിന്&#x200d;റെ കടമ നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടു’ -യാദവ് പറഞ്ഞു. ഭക്തർ സ്നാനം ചെയ്യുന്ന ത്രിവേണി സംഗമത്തിലെ ജലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും പ്രായമായ തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-government-failed-to-protect-privacy-of-women-during-kumbh-mela-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുംഭമേളയിൽ എത്ര പേർ മരിച്ചെന്ന് സത്യം പറയൂ&#8221;; യോഗി ആദിത്യനാഥിനെ വിമർശിച്ച് അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/tell-the-truth-about-how-many-people-died-in-kumbh-mela-akhilesh-yadav-criticizes-yogi-adityanath.html</link>
					<comments>https://www.chandrikadaily.com/tell-the-truth-about-how-many-people-died-in-kumbh-mela-akhilesh-yadav-criticizes-yogi-adityanath.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Feb 2025 13:21:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[kumba mela]]></category>
		<category><![CDATA[yogi adithyanath]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328503</guid>

					<description><![CDATA[ഇത്തരമൊരു അപകടത്തിൽ എത്ര പേർ മരിച്ചെന്ന് കണ്ടെത്താൻ യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപി സർക്കാരിന് കഴിയുന്നില്ലെന്നും അഖിലേഷ് യാദവ് വിമർശിച്ചു. ]]></description>
										<content:encoded><![CDATA[<p>മഹാകുംഭ മേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ യഥാർഥ കണക്കുകൾ പുറത്തുവിടാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് അഖിലേഷ് യാദവ്. കുംഭമേള നടക്കുന്നയിടത്ത് ഉറ്റബന്ധുക്കളെ കാണാതെ നിരവധി പേർ ഇപ്പോഴും കിലോമീറ്ററുകളോളം അലഞ്ഞുനടക്കുകയാണ്.</p>
<p>ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തിയവരുടെ കണക്കുകൾ സംസ്ഥാന സർക്കാർ ദിവസവും നൽകുന്നുണ്ട്. എന്നാൽ ഇത്തരമൊരു അപകടത്തിൽ എത്ര പേർ മരിച്ചെന്ന് കണ്ടെത്താൻ യോഗി ആദിത്യനാഥ് നയിക്കുന്ന ബിജെപി സർക്കാരിന് കഴിയുന്നില്ലെന്നും അഖിലേഷ് യാദവ് വിമർശിച്ചു.</p>
<p>“മഹാകുംഭ മേളയുടെ സമയത്ത് ത്രിവേണി സംഗമത്തിൽ ആദ്യ ദിവസം മുതൽ എത്ര പേർ പുണ്യസ്നാനം നടത്തിയെന്നതിൻ്റെ കണക്കുകൾ സംസ്ഥാന സർക്കാർ ദിവസവും നൽകുന്നുണ്ട്. ഇത്തരമൊരു ദുരന്തം മുമ്പ് സംഭവിച്ചിട്ടില്ലാത്തതാണ്. എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് പറയാൻ അവർക്ക് കഴിയുന്നില്ല. മരിച്ചവരുടെ എണ്ണം 30 ആണെന്ന് സർക്കാർ പറയുന്നത് തെറ്റാണ്,&#8221; അഖിലേഷ് യാദവ് പറഞ്ഞു.</p>
<p>&#8220;കുംഭമേള നടക്കുന്നയിടത്ത് ഉറ്റബന്ധുക്കളെ കാണാതെ നിരവധി പേർ ഇപ്പോഴും കിലോമീറ്ററുകളോളം അലഞ്ഞുനടക്കുകയാണ്. അവരോട് കൃത്യമായ കണക്കുകൾ വെളിപ്പെടുത്താൻ യോഗി സർക്കാർ ബാധ്യസ്ഥരാണ്.</p>
<p>സത്യത്തിൻ്റെ പാതയിൽ സഞ്ചരിക്കുന്നവനാണ് യഥാർത്ഥ യോഗി. സത്യം മറച്ചുവെക്കുന്നയാൾക്ക് ഒരിക്കലും യഥാർത്ഥ യോഗി ആയിരിക്കാൻ കഴിയില്ല,&#8221; മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tell-the-truth-about-how-many-people-died-in-kumbh-mela-akhilesh-yadav-criticizes-yogi-adityanath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുംഭമേളയിലെ അപകടത്തിന് പിന്നില്&#x200d; അധികാരികളുടെ കെടുകാര്യസ്ഥത: അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/1authorities-mismanagement-behind-kumbh-mela-disaster-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/1authorities-mismanagement-behind-kumbh-mela-disaster-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 29 Jan 2025 07:12:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[Kumbh Mela disaster]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327884</guid>

					<description><![CDATA[മരിച്ചവരുടെ കൃത്യമായ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.]]></description>
										<content:encoded><![CDATA[<p>കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15ഓളം പേർ മരണപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ വിമർശനവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇത്രയും വലിയ അപകടത്തിന് കാരണമായത് ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് അദ്ദേഹം വിമർശിച്ചു.</p>
<p>ഭക്തരോട് സംയമനം പാലിക്കണമെന്ന് യാദവ് ട്വീറ്റിൽ ആവശ്യപ്പെടുകയും ചെയ്തു. ഭക്തരുടെ താമസം, ഭക്ഷണം, വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.</p>
<p>‘മഹാ കുംഭ മേളയിൽ അധികാരികളുടെ കെടുകാര്യസ്ഥത മൂലമുണ്ടായ അപകടത്തിൽ ഭക്തർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. ഈ ദുഷ്‌കരമായ സമയത്ത് സംയമനവും ക്ഷമയും പാലിക്കാനും സമാധാനപരമായി തീർത്ഥാടനം പൂർത്തിയാക്കാനും ഞങ്ങൾ ഭക്തരോട് അഭ്യർത്ഥിക്കുന്നു.</p>
<p>ഇന്നത്തെ സംഭവത്തിൽ നിന്ന് സർക്കാർ പാഠം പഠിക്കണം. അപകടത്തിൽ പരിക്കേറ്റ എല്ലാവർക്കും താമസം, ഭക്ഷണം, വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി കൂടുതൽ ക്രമീകരണങ്ങൾ ചെയ്യുക, ‘ അദ്ദേഹം പറഞ്ഞു.</p>
<p>ഇന്ന് പുലർച്ചയോടെയാണ് കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർ മരണപ്പെട്ടതായി വാർത്തകൾ വന്നത്. രണ്ടാം സ്‌നാന ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ചുകൂടിയതോടെ അവിടെ നിർമിച്ചിരുന്ന ബാരിക്കേഡ് തകർന്നതാണ് അപകടത്തിന് കാരണം.</p>
<p>ഏകദേശം പതിനഞ്ചോളം മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കൃത്യമായ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവത്തിൽ 30 മുതൽ 40 വരെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്ത് തുടർന്ന് ഇന്ന് നടത്താനിരുന്ന അമൃത് സ്നാൻ അഖാരകൾ നിർത്തിവെച്ചതായി അഖാര പരിഷത്ത് (കൗൺസിൽ) അറിയിച്ചു. പരിക്കേറ്റവരെ കുംഭ മേളയിലെ സെക്ടർ രണ്ടിലെ താത്കാലിക ആശുപത്രിയിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1authorities-mismanagement-behind-kumbh-mela-disaster-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d;പ്രദേശിലെ മില്&#x200d;കിപൂര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; കലാപമുണ്ടാക്കാന്&#x200d; ബി.ജെ.പി പദ്ധതിയിടുന്നതായി അഖിലേഷ് യാദവ്‌</title>
		<link>https://www.chandrikadaily.com/akhilesh-yadav-says-bjp-is-planning-riots-in-uttar-pradeshs-milkipur-bypoll.html</link>
					<comments>https://www.chandrikadaily.com/akhilesh-yadav-says-bjp-is-planning-riots-in-uttar-pradeshs-milkipur-bypoll.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 26 Jan 2025 02:50:50 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327392</guid>

					<description><![CDATA[ഭരണസംവിധാനം ദുരുപയോഗം ചെയ്ത് മിൽകിപൂർ തെരഞ്ഞെടുപ്പിൽ മുൻ ഉപതെരഞ്ഞെടുപ്പ് പോലെ കലഹം സൃഷ്ടിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ]]></description>
										<content:encoded><![CDATA[<p>മിൽകിപൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി കലാപമുണ്ടാക്കാൻ പദ്ധതിയിടുന്നതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ശനിയാഴ്ച ലഖ്‌നൗവിലെ സമാജ്‌വാദി പാർട്ടിയുടെ സംസ്ഥാന ആസ്ഥാനത്തുള്ള ഡോ. രാം മനോഹർ ലോഹ്യ ഓഡിറ്റോറിയത്തിൽ പ്രവർത്തകരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഭരണസംവിധാനം ദുരുപയോഗം ചെയ്ത് മിൽകിപൂർ തെരഞ്ഞെടുപ്പിൽ മുൻ ഉപതെരഞ്ഞെടുപ്പ് പോലെ കലഹം സൃഷ്ടിക്കാനാണ് ബി.ജെ.പി പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. എസ്.പി പ്രവർത്തകർക്കെതിരെ ബി.ജെ.പി കള്ളക്കേസുകൾ ചുമത്തുകയാണെന്നും, പക്ഷേ ബി.ജെ.പിയുടെ ഒരു തന്ത്രം പോലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>എന്തുകൊണ്ടാണ് ബി.ജെ.പി ഒരിക്കലും സത്യം പറയാത്തതെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുണയും കൊള്ളയും മാത്രമാണ് ബി.ജെ.പിയുടെ ദൗത്യമെന്നും അവർക്ക് വികസനം എന്ന ലക്ഷ്യം ഇല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.</p>
<p>‘അധികാര ദുർവിനിയോഗം വഴി ബി.ജെ.പി തെറ്റായ ഉറപ്പുകൾ നൽകുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്താൻ പുതിയ ഒഴിവുകഴിവുകൾ നൽകുകയും ചെയ്യുന്നു. ഇപ്പോൾ, 2027ലെ തെരഞ്ഞെടുപ്പിലും മിൽകിപൂർ ബൈയിലും തകർപ്പൻ പരാജയം ആയിരിക്കും പൊതുസമൂഹം ബി.ജെ.പിക്ക് സമ്മാനിക്കുക. 2017ൽ സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വന്നതുപോലെ 2027ൽ അധികാരത്തിൽ നിന്ന് പുറത്താകും,’ അഖിലേഷ് യാദവ് പറഞ്ഞു.</p>
<p>ബി.ജെ.പി ഗൂഢാലോചന നടത്തിയിട്ടും ജനങ്ങളുടെ പരമോന്നത ശക്തി നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പി.ഡി.എ (പിന്നാക്ക, ദളിത്, ന്യൂനപക്ഷം) എന്ന പ്രമേയവുമായി എല്ലാവരെയും ബന്ധിപ്പിക്കുന്നതിൽ എസ്.പി വിജയിച്ചിട്ടുണ്ടെന്നും ഇതിന് കീഴിൽ, എല്ലാ ജനവിഭാഗങ്ങൾക്കും ഒരുപോലെ പ്രാധാന്യം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം, സോഷ്യലിസം, ഭരണഘടന എന്നിവയോട് സമാജ്‌വാദി പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു.</p>
<p>ഉത്തർപ്രദേശിലെ അയോധ്യ ജില്ലയിലെ മിൽകിപൂർ നിയമസഭാ സീറ്റിലേക്ക് ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പത്ത് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉപതെരഞ്ഞെടുപ്പിൽ എസ്.പിയുടെ അജിത് പ്രസാദും ബി.ജെ.പിയുടെ ചന്ദ്രഭാനു പാസ്വാനും തമ്മിലാണ് പ്രധാന മത്സരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akhilesh-yadav-says-bjp-is-planning-riots-in-uttar-pradeshs-milkipur-bypoll.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭലിലെ ഐക്യത്തെ തകര്&#x200d;ക്കാന്&#x200d; ബി.ജെ.പി ശ്രമിക്കുന്നു; അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/bjp-is-trying-to-break-unity-in-sambhal-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/bjp-is-trying-to-break-unity-in-sambhal-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Dec 2024 09:49:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[sambal masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320196</guid>

					<description><![CDATA[ബി.ജെ.പിയും അനുഭാവികളും ചേര്&#x200d;ന്ന് സാമുദായിക ഐക്യത്തെ കുഴിച്ചുമൂടാനും തകര്&#x200d;ക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ സംഭല്&#x200d; വിഷയത്തെ തുടര്&#x200d;ന്ന് പാര്&#x200d;ലമെന്റില്&#x200d; വീണ്ടും പ്രതിഷേധം. സംഭാല്&#x200d; വിഷയം പാര്&#x200d;ലമെന്റില്&#x200d; ഉന്നയിച്ച സമാജ് വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് സംഭാലിലുണ്ടായത് ആസൂത്രിതമായ കൊലപാതകമാണെന്നും ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു.</p>
<p>സംഭലിന്റെ ഐക്യത്തെ തകര്&#x200d;ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സംഭലിന്റെ ഒത്തൊരുമയ്ക്ക് നേരെയാണ് വെടിയുതിര്&#x200d;ത്തതെന്നും സമാജ്വാദി പാര്&#x200d;ട്ടി നേതാവ് കൂട്ടിച്ചേര്&#x200d;ത്തു. ബി.ജെ.പിയും അനുഭാവികളും ചേര്&#x200d;ന്ന് സാമുദായിക ഐക്യത്തെ കുഴിച്ചുമൂടാനും തകര്&#x200d;ക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.</p>
<p>മസ്ജിദിന്റെ ഭാഗത്തുള്ള വാദമൊന്നും കേള്&#x200d;ക്കാതെയാണ് സംഭാലില്&#x200d; സര്&#x200d;വേ നടത്താന്&#x200d; കോടതി ഉത്തരവിട്ടതെന്നും പൊലീസ് അവരുടെ കൃത്യനിര്&#x200d;വഹണത്തില്&#x200d; പിഴവുവരുത്തിയെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം ചോദ്യോത്തര വേളയില്&#x200d; വിഷയം ഉന്നയിക്കാന്&#x200d; സമ്മതിക്കാത്തതിനെ തുടര്&#x200d;ന്ന് പ്രതിപക്ഷ നേതാവ് ഉള്&#x200d;പ്പെടെയുള്ളവര്&#x200d; സഭയില്&#x200d; നിന്നും ഇറങ്ങിപോവുകയായിരുന്നു.</p>
<p>ചോദ്യോത്തര വേളയില്&#x200d; സമാജ് പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് പ്രശ്നം ചര്&#x200d;ച്ച ചെയ്യാന്&#x200d; അനുമതി തേടുകയും അഞ്ച് പേര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെട്ട വിഷയമാണെന്നും ഉന്നയിച്ചു. എന്നാല്&#x200d; സീറോ ഹവറില്&#x200d; വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്&#x200d; ഓം ബിര്&#x200d;ല മറുപടി നല്&#x200d;കുകയായിരുന്നു.</p>
<p>പിന്നാലെ പ്രതിപക്ഷ പാര്&#x200d;ട്ടി അംഗങ്ങള്&#x200d; നിലപാടില്&#x200d; പ്രതിഷേധിച്ചതിനെ തുടര്&#x200d;ന്ന് ചില സമാജ് വാദി പാര്&#x200d;ട്ടി അംഗങ്ങള്&#x200d; പ്രതിഷേധിച്ച് നടുത്തളത്തിലേക്ക് ഇറങ്ങുകയും ഡി.എം.കെ അംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെ പ്രതിഷേധത്തില്&#x200d; പങ്കുചേരുകയുമായിരുന്നു. എന്&#x200d;.സി.പി, യു.ബി.ടി, കോണ്&#x200d;ഗ്രസ,് മുസ്‌ലിം ലീഗ് ഉള്&#x200d;പ്പെടെയുള്ള പാര്&#x200d;ട്ടികള്&#x200d; പിന്നാലെ പ്രതിഷേധത്തില്&#x200d; പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-is-trying-to-break-unity-in-sambhal-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന് പറയുന്നവർക്ക് പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല: അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/those-who-say-one-country-one-election-cant-even-conduct-exams-in-one-day-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/those-who-say-one-country-one-election-cant-even-conduct-exams-in-one-day-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 14 Nov 2024 14:21:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[SAMAJ VADI PARTY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317571</guid>

					<description><![CDATA[യുപിപിഎസ്‌സി ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>ഉത്തർപ്രദേശിലെ ബിജെപി സർക്കാരിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് എംപി. യുപിപിഎസ്‌സി പരീക്ഷകൾ നടത്തുന്നതിൽ സർക്കാരിന് പിഴവുപറ്റിയെന്നാരോപിച്ചായിരുന്നു വിമർശനം. യുപിപിഎസ്‌സി ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നടത്തിവരുന്ന പ്രതിഷേധ സമരത്തെ സർക്കാർ കൈകാര്യം ചെയ്ത രീതിയെയും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>&#8216;ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്&#8217; എന്ന് പറയുന്നവർക്ക് വിദ്യാർഥികളുടെ പരീക്ഷ പോലും ഒരു ദിവസം നടത്താൻ കഴിയുന്നില്ല&#8217; എന്നായിരുന്നു യാദവിൻ്റെ പരാമർശം. സമരക്കാരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച യാദവ്, പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാതിരിക്കാൻ പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്നു. പരീക്ഷകൾ വിവിധ തീയതികളിൽ നടത്താനുള്ള യുപിപിഎസ്‌സി തീരുമാനത്തിനെതിരെയാണ് ഉദ്യോഗാർഥികളുടെ പ്രതിഷേധം. പ്രയാഗ്‌രാജിലെ കമ്മീഷൻ ഓഫീസിനു മുൻപിലാണ് സമരം.</p>
<p>റിവ്യൂ ഓഫീസർ, അസിസ്റ്റൻ്റ് റിവ്യൂ ഓഫീസർ, എന്നീ തസ്തികകളിലേക്കുള്ള പ്രിലിംനറി പരീക്ഷ രണ്ട് ദിവസങ്ങളായി നടക്കുമെന്നാണ് യുപിപിഎസ്‌സി അറിയിച്ചത്‌. ഇതാണ് ഉദ്യോഗാർഥികളിൽ വ്യാപക പ്രതിഷേധത്തിന് കാരണമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/those-who-say-one-country-one-election-cant-even-conduct-exams-in-one-day-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹ്‌റൈച്ച് കലാപത്തിൽ ബി.ജെ.പിക്ക് പങ്കുണ്ട്, ഹിറ്റ്‌ലറുടെ കാലത്തെപ്പോലെ കലാപകാരികൾക്ക് സർക്കാർ സ്വാതന്ത്ര്യം നൽകി: അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/bjp-involved-in-bahraich-riots-government-gave-freedom-to-rioters-like-hitlers-time-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/bjp-involved-in-bahraich-riots-government-gave-freedom-to-rioters-like-hitlers-time-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 23 Oct 2024 04:07:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[samajvadi party]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314588</guid>

					<description><![CDATA[പാർട്ടിയുടെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ബഹ്‌റൈച്ചിൽ അടുത്തിടെ നടന്ന വർഗീയ കലാപത്തിൽ ബി.ജെ.പി പ്രവർത്തകർക്ക് പങ്കുണ്ടെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ജർമൻ സ്വേച്ഛാധിപതി ഹിറ്റ്‌ലറുടെ കാലത്ത് കലാപകാരികൾക്ക് അക്രമം നടത്താൻ സ്വാതന്ത്ര്യം നൽകിയത് പോലെ ബഹ്‌റൈച്ച് കലാപത്തിലും ഉണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>പാർട്ടിയുടെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈച്ചിൽ കലാപം ഉണ്ടാക്കിയത് ബി.ജെ.പി പ്രവർത്തകരും നേതാക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>‘ബഹ്‌റൈച്ചിൽ കലാപം ഉണ്ടാക്കിയത് ബി.ജെ.പി നേതാക്കളാണ്, കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയതിന് സ്വന്തം പാർട്ടി പ്രവർത്തകർക്കെതിരെ അവരുടെ എം.എൽ.എ ഇപ്പോൾ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.</p>
<p>ഇങ്ങനെയാണ് ഹിറ്റ്‌ലർ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹിറ്റ്‌ലർ തൻ്റെ പാർട്ടി പ്രവർത്തകരെ പൊലീസ് യൂണിഫോം ധരിച്ച് മുന്നണിയിലേക്ക് അയച്ചിരുന്നു. യഥാർത്ഥ പൊലീസിനെ നീക്കം ചെയ്യുകയും കലാപം നടത്താൻ അനുവദിക്കുകയും ചെയ്തു,’ അദ്ദേഹം അവകാശപ്പെട്ടു.</p>
<p>വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും മറുപടിയില്ലാത്തതിനാലാണ് ബി.ജെ.പി ഇത്തരം കലാപങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.‘അവർ സംവരണം തട്ടിയെടുക്കുകയാണ്. കൂടാതെ ഭരണഘടനയെ അവർ മാനിക്കുന്നില്ല. ഭരണഘടന അനുശാസിക്കുന്നത് അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല,’ അദ്ദേഹം പറഞ്ഞു.</p>
<p>ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ബഹ്‌റൈച്ചിൽ ഉണ്ടായ വർഗീയ സംഘർഷം വ്യാപിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി എം.എൽ.എ ശലഭ് മണി ത്രിപാഠി മുന്നോട്ടെത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അഖിലേഷ് യാദവിന്റെ പരാമർശം.</p>
<p>ബഹ്‌റൈച്ചിൽ നിന്ന് വാർത്തകൾ പുറത്ത് വിടുന്ന മുസ്‌ലിം മാധ്യമപ്രവർത്തകർ വ്യാജ വാർത്തകൾ പുറത്ത് വിടുന്നെന്ന് ആരോപിച്ച് 13 പേരടങ്ങുന്ന ഒരു ലിസ്റ്റ് ത്രിപാഠി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.</p>
<p>ഒക്ടോബർ 13ന് വൈകുന്നേരം ബഹ്‌റൈച്ചിലെ മഹാസി തഹ്‌സിലിലെ മഹാരാജ്ഗഞ്ച് പ്രദേശത്ത് വർഗീയ കലാപത്തിൽ ഗോപാൽ മിശ്ര എന്ന ഹിന്ദു യുവാവ് വെടിയേറ്റ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.</p>
<p>ഈ സംഭവവികാസങ്ങൾക്കിടയിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മുൻ മാധ്യമ ഉപദേഷ്ടാവും ഡിയോറിയയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുമായ ശലഭ് മണി ത്രിപാഠി എക്‌സിൽ പോസ്റ്റ് വർഗീയപരമായ പോസ്റ്റ് ഇടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-involved-in-bahraich-riots-government-gave-freedom-to-rioters-like-hitlers-time-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബഹറിച്ചിലേത് ബി.ജെ.പി മനപൂര്&#x200d;വമുണ്ടാക്കിയ വര്&#x200d;ഗീയ സംഘര്&#x200d;ഷം: അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/bjp-deliberately-created-communal-tension-in-baharich-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/bjp-deliberately-created-communal-tension-in-baharich-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 18 Oct 2024 05:42:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313886</guid>

					<description><![CDATA[ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോള്&#x200d; പൊലീസ് സുരക്ഷ ഉറപ്പാക്കാതിരുന്നത് സംസ്ഥാന സര്&#x200d;ക്കാരിന്റെ വിഴ്ചയാണെന്നും അഖിലേഷ് യാദവ് വിമര്&#x200d;ശിച്ചു.  ]]></description>
										<content:encoded><![CDATA[<p>യു.പിയിലെ  ബഹ്‌റിച്ചില്&#x200d; നടന്ന വര്&#x200d;ഗീയ സംഘര്&#x200d;ഷം സംസ്ഥാന ഭരണകൂടം മനപൂര്&#x200d;വമുണ്ടാക്കിയതെന്ന് സമാജ്‌വാദി പാര്&#x200d;ട്ടി നേതാവ് അഖിലേഷ് യാദവ്. പരിപാടിയില്&#x200d; സുരക്ഷ ഒരുക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പൊലീസ് സുരക്ഷ എന്തുകൊണ്ട് ഉറപ്പാക്കിയില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്&#x200d;ത്തു. ലഖ്‌നൗവില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോള്&#x200d; പൊലീസ് സുരക്ഷ ഉറപ്പാക്കാതിരുന്നത് സംസ്ഥാന സര്&#x200d;ക്കാരിന്റെ വിഴ്ചയാണെന്നും അഖിലേഷ് യാദവ് വിമര്&#x200d;ശിച്ചു.</p>
<p>ബ്രിട്ടീഷുകാരെ പോലെ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിലാണ് ബി.ജെ.പി പ്രവര്&#x200d;ത്തിക്കുന്നതെന്നും ബഹ്‌റിച്ചിലുണ്ടായ ആക്രമത്തിലെ വീഡിയോ എടുത്ത മാധ്യമപ്രവര്&#x200d;ത്തകനെ ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; മര്&#x200d;ദിച്ചത് ആ ഉദ്ദേശത്തോടെയാണെന്നും സമാജ് വാദി പാര്&#x200d;ട്ടി നേതാവ് ചൂണ്ടിക്കാട്ടി.</p>
<p>‘സര്&#x200d;ക്കാരിന്റെ അനാസ്ഥയാണ് ബഹ്‌റിച്ചില്&#x200d; നടന്ന കലാപത്തിന് കാരണം. സര്&#x200d;ക്കാര്&#x200d; സുരക്ഷ ഉറപ്പാക്കുന്നതില്&#x200d; പരാജയപ്പെട്ടു. ഇത്രയും വലിയ പരിപാടി നടത്തുമ്പോള്&#x200d; എന്ത് കൊണ്ട് സുരക്ഷ ഉറപ്പാക്കിയില്ല. അവിടെ നടക്കുന്നത് എന്താണെന്ന് ഭരണകൂടത്തിന് ധാരണയില്ലായിരുന്നോ’ അഖിലേഷ് യാദവ് ചോദിച്ചു. അക്രമത്തില്&#x200d; പങ്കുണ്ടെന്ന ആരോപിക്കുന്നവരെ അറസ്റ്റ് ചെയ്യുമ്പോള്&#x200d; തോക്ക് ഉപയോഗിച്ചതിനെ കുറിച്ച് പറഞ്ഞ അഖിലേഷ് സര്&#x200d;ക്കാര്&#x200d; സംസ്ഥാനത്തെ പൊലീസിനെ നശിപ്പിച്ചുവെന്നും ആരോപിച്ചു.</p>
<p>ഒക്ടോബര്&#x200d; 13നാണ് ബഹ്‌റിച്ച് ജില്ലയിലെ മഹ്‌സി തഹ്‌സി മഹാരാജ്ഗഞ്ചില്&#x200d; ദുര്&#x200d;ഗാ പൂജാ നിമഞ്ജന ഘോഷയാത്രയ്ക്കിടെ സംഘര്&#x200d;ഷമുണ്ടാവുന്നത്. ആരാധനാലയത്തില്&#x200d; നിന്ന് ഉച്ചത്തിലുള്ള നാമജപം നടത്തിയതിനെ തുടര്&#x200d;ന്നാണ് സംഘര്&#x200d;ഷമുണ്ടാവുന്നത്. സംഘര്&#x200d;ഷത്തില്&#x200d; രാം ഗോപാല്&#x200d; മിശ്ര എന്നയാള്&#x200d;ക്ക് വെടിയേല്&#x200d;ക്കുകയും മരണപ്പെടുകയും ചെയ്തിരുന്നു.</p>
<p>ബഹ്റിച്ചിലെ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ഏറ്റുമുട്ടലില്&#x200d; രണ്ട് പേര്&#x200d;ക്ക് വെടിയേല്&#x200d;ക്കുകയും ചെയ്തിരുന്നു. മിശ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൊലപാതകത്തിലും തുടര്&#x200d;ന്നുള്ള അക്രമങ്ങളിലും പോലീസ് ഇതുവരെ 11 എഫ്.ഐ.ആറുകള്&#x200d; രജിസ്റ്റര്&#x200d; ചെയ്തത്. 55 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-deliberately-created-communal-tension-in-baharich-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘പ്രത്യേക പാർട്ടിയുണ്ടാക്കൂ, എന്നിട്ട് ബുൾഡോസർ ചിഹ്നമാക്കിക്കോളൂ’..യോഗി ആദിത്യനാഥിന് മാസ്‌ മറുപടിയുമായി അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/akhilesh-yadav-gives-mass-reply-to-yogi-adityanath-make-a-separate-party-then-make-bulldozer-symbol.html</link>
					<comments>https://www.chandrikadaily.com/akhilesh-yadav-gives-mass-reply-to-yogi-adityanath-make-a-separate-party-then-make-bulldozer-symbol.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Sep 2024 13:03:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[bulldozer]]></category>
		<category><![CDATA[yogi adhithyanadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308482</guid>

					<description><![CDATA[ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം]]></description>
										<content:encoded><![CDATA[<p>‘ബുൾഡോസർ’ വിഷയത്തിൽ സമാജ്&#x200d;വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള വാക്പോരാട്ടം കൊഴുക്കുന്നു. 2027ൽ തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളും ഗോരഖ്പൂരിലേക്ക് തിരിക്കുമെന്ന അഖിലേഷിന്റെ പരാമർശത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം യോഗി രംഗത്തുവന്നിരുന്നു. ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം. എന്നാൽ, ഇതിനുപിന്നാലെ യോഗിക്ക് ഉരുളക്കുപ്പേരി കണക്കെ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് അഖിലേഷ്.</p>
<p>‘നിങ്ങളും നിങ്ങളുടെ ബുൾഡോസറും അത്രവലിയ വിജയമാണെങ്കിൽ ഒരു പ്രത്യേക പാർട്ടിയുണ്ടാക്കിക്കോളൂ. എന്നിട്ട് ബുൾഡോസർ ചിഹ്നമായി നിശ്ചയിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. നിങ്ങളുടെ മിഥ്യാബോധവും അഹങ്കാരവുമൊക്കെ തകർന്നടിയുമെന്നുറപ്പ്. എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിയിലാണെങ്കിൽ പോലും നിങ്ങൾ വട്ടപ്പൂജ്യമാണ്. അതിനാൽ പ്രത്യേക പാർട്ടിയുണ്ടാക്കുന്നതാവും നല്ലത്. ഇന്ന് പറ്റില്ലെങ്കിൽ നാളെയെങ്കിലും’ -സമൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ അഖിലേഷ് തിരിച്ചടിച്ചു.</p>
<p>കേസുകളിൽ പ്രതികളാകുന്നവരുടെ വീടുകളും വാണിജ്യസ്ഥാപനങ്ങളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്ന ബുൾഡോസർ രാജിനെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു ഇടപെടൽ. ഇതിനുപിന്നാലൊയിരുന്നു അഖിലേഷിന്റെ പ്രസ്താവന. ചൊവ്വാഴ്ച പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അഖിലേഷ് ബുൾഡോസർരാജിനെതിരെ ആഞ്ഞടിച്ചത്. 2027ൽ സമാജ്‌വാദി പാർട്ടി അധികാരത്തിൽ വന്നാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളെയും യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമായ ഗോരഖ്പൂരിലേക്ക് നയിക്കുമെന്നായിരുന്നു പരാമർശം.</p>
<p>ഇതിന് മറുപടിയായി, അഖിലേഷിനെ ടിപ്പുവെന്ന രീതിയിൽ വിശേഷിപ്പിച്ച് ‘സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ എന്നായിരുന്നു യോഗിയുടെ പ്രതികരണം. ഒരു ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്ന് പറഞ്ഞ യോഗി, അഖിലേഷ് യാദവിന് അതില്ലെന്നും പരിഹസിച്ചു. ‘എല്ലാവരുടെയും കൈകൾ ബുൾഡോസറിൽ ഒതുങ്ങില്ല. അതിന് ഹൃദയവും മനസ്സും ആവശ്യമാണ്. ബുൾഡോസർ പോലെതന്നെ കഴിവും നിശ്ചയദാർഢ്യവുമുള്ള ഒരാൾക്ക് മാത്രമേ അത് പ്രവർത്തിപ്പിക്കാൻ കഴിയൂ.</p>
<p>ലഹളയുണ്ടാക്കുന്നവരുടെ മുമ്പിൽ തപ്പിത്തടയുന്നവർക്ക് ഒരു ബുൾഡോസറിന് മുന്നിൽ നിൽക്കാൻ കഴിയില്ല. സുൽത്താനാകാനാണ് ടിപ്പുവിന്റെ ശ്രമം’ -എന്നിങ്ങനെയായിരുന്നു യോഗിയുടെ മറുപടി. 2017ൽ ബി.ജെ.പി അധികാരത്തിൽ വരുംമുമ്പ് ഉത്തർപ്രദേശിൽ വ്യാപക നിയമലംഘനങ്ങളാണ് നടന്നിരുന്നതെന്നും അഖിലേഷ് യാദവും അമ്മാവൻ ശിവപാൽ യാദവും ചേർന്ന് തങ്ങളുടെ ഭരണകാലത്ത് പണം കൊള്ളയടിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>2022ൽ ഡൽഹി ജഹാംഗീർപുരിയിലും 2023ൽ ഹരിയാനയിലെ നൂഹിലും മുസ്&#x200d;ലിം വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തിയതിനെതിരെ ജംഇയ്യതുൽ ഉലമായെ ഹിന്ദും ഏറ്റവുമൊടുവിൽ രാജസ്ഥാനിലെ ഉദയ്പൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായ റാഷിദ് ഖാനും മധ്യപ്രദേശിലെ മുഹമ്മദ് ഹുസൈനും സമർപ്പിച്ച ഹരജികൾ ഒരുമിച്ച് പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. ഹരജികൾ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നുണ്ട്. ഒരാൾ കുറ്റവാളിയാണെന്ന് കണ്ടെത്തിയാൽപോലും വീട് ഇടിച്ചുനിരത്താനാവില്ലെന്ന് ഓർമിപ്പിച്ച ജസ്റ്റിസ് ബി.ആർ. ഗവായ് കേവലം പ്രതിയാക്കിയത് കൊണ്ടുമാത്രം എങ്ങനെ വീട് ഇടിച്ചുപൊളിക്കുമെന്ന് ചോദിച്ചു.</p>
<p>കോടതികൾ കുറ്റവാളികളെന്ന് തീരുമാനിക്കും മുമ്പ് സർക്കാറും പൊലീസും ചേർന്ന് രാജ്യവ്യാപകമായി ‘ബുൾഡോസർ നീതി’ നടപ്പാക്കുന്നത് തടയാൻ മാർഗനിർദേശങ്ങൾ കൊണ്ടുവരുമെന്നും കോടതി വ്യക്തമാക്കി. ബുൾഡോസർ രാജ് ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച ഹരജിക്കാരോട് ഇതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാനും ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akhilesh-yadav-gives-mass-reply-to-yogi-adityanath-make-a-separate-party-then-make-bulldozer-symbol.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിയുടെ നിര്&#x200d;മിതികളെല്ലാം അഴിമതിയിലൂന്നിയതാണ്: അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/all-bjp-structures-are-corrupt-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/all-bjp-structures-are-corrupt-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 27 Aug 2024 10:02:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[BJP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307554</guid>

					<description><![CDATA[ഛത്രപതി ശിവജിയുടെ പ്രതിമ തകര്&#x200d;ന്ന് വീണതിനെ തുടര്&#x200d;ന്ന് അഖിലേഷ് യാദവ് വിമര്&#x200d;ശനവുമായി രംഗത്തെത്തുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് ബി.ജെ.പി ഭരണസമയത്തുള്ള നിര്&#x200d;മാണങ്ങളെല്ലാം അഴിമതിയില്&#x200d; ഊന്നിക്കൊണ്ടുള്ളതാമെന്ന് സമാജ് പാര്&#x200d;ട്ടി നേതാവ് അഖിലേഷ് യാദവ്. ഛത്രപതി ശിവജിയുടെ പ്രതിമ തകര്&#x200d;ന്ന് വീണതിനെ തുടര്&#x200d;ന്ന് അഖിലേഷ് യാദവ് വിമര്&#x200d;ശനവുമായി രംഗത്തെത്തുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത പ്രതിമയാണ് തകര്&#x200d;ന്നുവീണത്. മാല്&#x200d;വാനിലെ രാജ്കോട്ടയില്&#x200d; ആഗസ്റ്റ് 26 ന് ഉച്ചയോടെയാണ് പ്രതിമ തകര്&#x200d;ന്ന് വീണത്.</p>
<p>ബി.ജെ.പി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്ന ശേഷം കൊണ്ടുവന്ന എല്ലാ പദ്ധതികളും അഴിമതിയിലൂന്നിയതാണെന്ന് അഖിലേഷ് യാദവ് വിമര്&#x200d;ശിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി സര്&#x200d;ക്കാരിനെ മഹാരാഷ്ട്രയിലെ ജനങ്ങള്&#x200d; താഴെയിറക്കി മോദിയുടെ അഴിമതിക്ക് മറുപടി നല്&#x200d;കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&#8216;ഇത് മഹാരാഷ്ട്രയിലെ ജനങ്ങള്&#x200d;ക്ക് മാത്രം ഏല്&#x200d;ക്കുന്ന തിരിച്ചടിയല്ല. രാജ്യത്തെ ജനങ്ങള്&#x200d;ക്കാകമാനമുള്ള തിരിച്ചടിയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി സര്&#x200d;ക്കാരിനെ ജനങ്ങള്&#x200d; പുറത്താക്കുകയും അഴിമതിക്കെതിരെ പ്രതികരിക്കുകയും ചെയ്യും,&#8217; അഖിലേഷ് യാദവ് എക്സ് പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>പ്രധാന മന്ത്രി മോദി തന്നെ അനാച്ഛാദനം ചെയ്ത പ്രതിമ തകര്&#x200d;ന്ന് വീണത് അത്യന്തം ദൗര്&#x200d;ഭാഗ്യകരമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. പ്രതിമ നിര്&#x200d;മാണത്തില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുള്ള എല്ലാ വ്യക്തികള്&#x200d;ക്കെതിരെയും സര്&#x200d;ക്കാരിനെതിരെയും സമഗ്രമായ അന്വേഷണം വേണമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>പ്രതിമ തകര്&#x200d;ന്നതിന്റെ കാരണങ്ങള്&#x200d; വ്യക്തമായിട്ടില്ല. പി.ഡബ്ല്യൂ.ഡി, നാവികസേന ഉദ്യോഗസ്ഥര്&#x200d; സ്ഥലം സന്ദര്&#x200d;ശിച്ച് ഇതിന് പിന്നിലെ കാരണങ്ങള്&#x200d; അന്വേഷിക്കുമെന്നും പ്രതിമ തകര്&#x200d;ന്നത് ദൗര്&#x200d;ഭാഗ്യകരമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്&#x200d;ഡെ പറഞ്ഞു. ശക്തമായ കാറ്റിലാണ് പ്രതിമ തകര്&#x200d;ന്ന് വീണതെന്നും പുതിയ പ്രതിമ പുനര്&#x200d;സ്ഥാപിക്കുമെന്നും ഷിന്&#x200d;ഡെ പറഞ്ഞു. കോടികള്&#x200d; ചെലവഴിച്ച് നിര്&#x200d;മിച്ച ശിവജിയുടെ പ്രതിമ തകര്&#x200d;ന്ന് വീണതിന് പിന്നിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്&#x200d; ഉയര്&#x200d;ന്നുവരുന്നുണ്ട്. നിലവില്&#x200d; മഹാരാഷ്ട്ര സര്&#x200d;ക്കാരിനെതിരെയും കേന്ദ്രത്തിനെതിരെയും പ്രതിഷേധവുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രംഗത്ത് വന്നിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-bjp-structures-are-corrupt-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
