<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>AKKITHAM &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/akkitham/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 18 Oct 2020 08:53:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>AKKITHAM &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്ണുനീരിന്റെ വെളിച്ചം</title>
		<link>https://www.chandrikadaily.com/feature-about-akkitham.html</link>
					<comments>https://www.chandrikadaily.com/feature-about-akkitham.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 18 Oct 2020 08:53:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[AKKITHAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162444</guid>

					<description><![CDATA[നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്.  ]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p><strong>സജയ്.കെ.വി/ചിത്രീകരണം: സിഗ്നി ദേവരാജ്</strong></p>
<p>നിത്യജീവിതത്തിന്റെ പ്രാരബ്ധപ്പതിവുകളിൽപ്പെട്ടുഴലുന്ന ശരാശരി മനുഷ്യന്റെ അഴലും ആത്മീയതയുമായിരുന്നു അക്കിത്തം കവിതയിൽ ആവർത്തിച്ചുകൊണ്ടേയിരുന്ന പ്രമേയങ്ങളിൽ ഒന്ന്. ഉള്ളിലൂറുന്ന കണ്ണീരിലും മെയ്യിലൂറുന്ന വിയർപ്പുനീരിലും സ്‌നാനപ്പെട്ടുനിൽക്കുന്ന കവിതയാണത്. &#8216;നരനായിങ്ങനെ&#8217;, &#8216;ധർമ്മസമരം&#8217;, &#8216;മുഖത്തോടു മുഖം&#8217; തുടങ്ങിയ കവിതകളിൽ ദരിദ്രനോ സമ്പന്നനോ അല്ലാത്ത, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാടുപെടുന്ന ഈ ദയനീയനെ നമ്മൾ നേർക്കുനേർ കാണുന്നു.<br />
&#8216;ഇത്തിരി നേരമെഞ്ചിനീയറായ്<br />
ഇത്തിരിനേരം പ്യൂണായും<br />
ഇത്തിരിനേരം കണക്കപ്പിള്ളയായ്<br />
ഇത്തിരിനേരം കവിയായും<br />
ഉദിച്ച സൂര്യനെ വലിച്ചിഴച്ചു ഞാ-<br />
നുദധിയിൽത്തള്ളിയുറങ്ങുന്നൂ;<br />
അവനാട്ടേ വീണ്ടും കിഴക്കുദിപ്പൂ; ഞാ-<br />
നതു കണ്ടാൽ പിടഞ്ഞെഴുന്നേൽപ്പൂ&#8217; (നരനായിങ്ങനെ) എന്നതാണയാളുടെ ജീവിതക്രമം.<br />
&#8216;നരനായിങ്ങനെ മരിച്ചുഭൂമിയിൽ/ നരകവാരിധി നടുവിൽ ഞാൻ&#8217; എന്നു കരുതുന്ന ഒരാൾ. &#8216;മുഖത്തോടുമുഖം&#8217; എന്ന കവിതയിൽ ഇയാളുടെ ആത്മഗതം നമ്മൾ കൂടുതൽ തെളിമയോടെ ഇങ്ങനെ ഉയർന്നു കേൾക്കുന്നു.<br />
&#8216;ആവുമെങ്കിൽ ഭഗവാനെന്റെ<br />
വിയർപ്പംഗീകരിക്കുക:<br />
സത്യസന്ധതയുണ്ടെങ്കിൽ-<br />
ക്കൺതുറന്നിതു കാണുക:<br />
എന്റെ വേർപ്പിൻ സമുദ്രത്താൽ<br />
ചൂഴപ്പെട്ടവനാണു ഞാൻ.<br />
ഞാനിതിൽ താണുപോയാലും<br />
നിലനിൽക്കുമിതക്ഷയം.&#8217; ജീവിത സമുദ്രം എന്നതിന് അക്കിത്തത്തിന്റെ ഭാഷയിൽ വിയർപ്പിന്റെ വറ്റാക്കടൽ എന്നാണർത്ഥം.<br />
&#8216;അബ്ദുള്ള&#8217; എന്ന അക്കിത്തം കവിത ലളിതമാണ്; ഒപ്പം അത്രമേൽ ഹൃദയസ്പർശിയും. ഒരിക്കൽ ഒരു തീവണ്ടി യാത്രയ്ക്കിടെ, യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് കവി പണ്ടത്തെ സഹപാഠിയും അന്നത്തെ സമ്പന്ന വിദ്യാർത്ഥിയുമായിരുന്ന അബ്ദുള്ളയെ. ഇപ്പോളയാൾ ഒരു &#8216;മുച്ചൂടും പ്രാകൃതനായ രോഗി&#8217;. ഒന്നുരണ്ടു കുശലോക്തികൾ പരസ്പരം കൈമാറാനേ ഇടകിട്ടിയുള്ളൂ. അടുത്ത സ്റ്റേഷനിൽ അബ്ദുള്ള ഇറങ്ങി. &#8216;നിർഭരാശ്രുക്കളായ് കെട്ടിപ്പുണരുന്നു/ നിസ്സഹായാത്മാക്കൾ രണ്ടു പേരും!&#8217; അബ്ദുള്ള പറയാതെ പോയ ജീവിത വേദനയുടെ കടുംകയ്പു മുഴുവൻ കവി തനിച്ചിരുന്ന്, ഭാവനയാൽ, അയവിറക്കി. കവിത അവസാനിക്കുന്നതിങ്ങനെ-<br />
&#8216;പിന്നത്തെ സ്റ്റേഷനിൽ തീവണ്ടി നിൽക്കെ ഞാൻ<br />
കണ്ണു മിഴിച്ചുടൻ വാച്ചു നോക്കി<br />
കണ്ണെവിടെപ്പോയി, വാച്ചെവിടെപ്പോയി?<br />
കണ്ണീരു മാത്രമാണീ പ്രപഞ്ചം!&#8217;<br />
ആത്മമിത്രത്തെയോർക്കുമ്പോൾ പ്രപഞ്ചം മുഴുത്ത ഒരു കണ്ണുനീർത്തുള്ളിയായി മാറുന്ന ഈ ഹൃദയാലുത്വമാണ് അക്കിത്തം കവിതയുടെ കാതൽ.<br />
&#8216;നീലിയാട്ടിലെ തണ്ണീർപ്പന്തൽ&#8217; എന്ന കവിതയിലെ &#8216;വളവിങ്കൽ മൂസ്സ&#8217;യേയും ഓർക്കാം, ഇതോടൊപ്പം. നീലിയാട്ടിലെ തണ്ണീർപ്പന്തൽ ഈ കവിതയിൽ ഒരു സ്ഥലവും സ്ഥാവരബിംബവും രൂപകവുമാണ്. അവിടെ ബസ്സു കാത്തിരിക്കുകയാണ് ആയിടെ വിവാഹതനായ കവി. ഒരു നാളേയ്ക്കു പോലും നവവധുവിനെ പിരിഞ്ഞിരിക്കാനാവാത്തതിലുള്ള പൊറുതിമുട്ടലിലാണയാൾ. അപ്പോഴാണ് വൃദ്ധനും പ്രസാദവാനും പരോപകാര തൽപ്പരനുമായ മൂസ്സയുടെ വരവ്.<br />
&#8216;ആറടിയിലും മീതെപ്പൊങ്ങിയ ശരീരത്താ-<br />
ലാജാനുബാഹുക്കളാ, ലാഹ്‌ളാദ സൗലഭ്യത്താൽ,<br />
വാരിയാലൊടുങ്ങാത്ത സേവനൗത്സുക്യത്താലും,<br />
വായിലെപ്പുളിങ്കുരു പോലെഴും പൽപ്പുറ്റാലും,<br />
ജീവിതം സുസമ്പന്നം, സുഭിക്ഷം, സുസന്തൃപ്ത-<br />
മീവയോവൃദ്ധന്നാരും സ്വന്തമാളാണീ മന്നിൽ&#8217;.<br />
-മൂസ്സ കൊടുത്ത മുറുക്കാനാസ്വദിച്ച്, നർമ്മസംഭാഷണത്തിലേർപ്പെട്ട് പിരിയാൻ നേരം &#8216;കുട്ടികളില്ലേ മൂസ്സയ്ക്ക്?&#8217; എന്ന കവിയുടെ ചോദ്യം കേട്ട് ഞെട്ടിത്തരിക്കുകയാണ് ചെയ്യുന്നത് വൃദ്ധൻ. അയാളുടെ സ്വകാര്യ സങ്കടങ്ങളെക്കുറിച്ച് ഒന്നുമുരിയാടാതെ, ആ ദുഃഖത്തെയും ദുഃഖത്തെ ഇന്ധനമാക്കുന്ന നന്മയുടെ വെളിച്ചത്തെയും ഏതാനും ചില ഈരടികളിൽ, മുഴങ്ങുന്ന പദാവലികളാൽ ആവിഷ്‌കരിച്ച് പിൻവാങ്ങുകയാണ് അക്കിത്തം. അപ്പോഴും നന്മയുടെ തണ്ണീർപ്പന്തലായി മൂസ്സ വായനക്കാരുടെ മനസ്സിൽ തങ്ങുന്നു; ദുഃഖത്തിന്റെ വെളിച്ചമാണ് നന്മ എന്ന അധികാർത്ഥദീപ്തിയോടെ.<br />
മനുഷ്യനിലും മനുഷ്യ നന്മയിലുമുള്ള ഈ അചഞ്ചല വിശ്വാസത്തോടൊപ്പം പരദുഃഖത്തെ ആത്മദുഃഖമാക്കാനും അപരനുവേണ്ടി തപിക്കാനുമുള്ള ശേഷിയാലുമാണ് അക്കിത്തം കവിത, മലയാള കവിതയിലെ ഒറ്റപ്പെട്ട പ്രകാശഗോപുരമായി മാറുന്നത്. പ്രസിദ്ധമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിൽ അത് ബോംബിനായ് &#8216;ദുർവ്യയം ചെയ്യേണ്ട&#8217; ആണവശക്തിയുപയോഗിച്ച് &#8216;അന്ധഗ്രാമക്കവല&#8217;യിൽ &#8216;സ്‌നേഹദീപം&#8217; കൊളുത്താനുള്ള ആഹ്വാനമായി മാറുന്നു. അണുഭേദനത്താൽ അപാരമായ ഊർജ്ജവും സംഹാരോർജ്ജവും സൃഷ്ടിക്കാമെന്ന് ശാസ്ത്രം; കേവലമൊരു കണ്ണുനീർത്തുള്ളി പിളർന്നാൽ അതിനെയും നിഷ്പ്രഭമാക്കുന്ന സ്‌നേഹോർജ്ജം കണ്ടെത്താമെന്ന് അക്കിത്തം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/feature-about-akkitham.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌നേഹത്തെ താപസിച്ച കവിവര്യന്&#x200d;</title>
		<link>https://www.chandrikadaily.com/akkitham-article.html</link>
					<comments>https://www.chandrikadaily.com/akkitham-article.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Oct 2020 19:12:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AKKITHAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=161890</guid>

					<description><![CDATA[മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്&#x200d;ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്&#x200d; വാളുമായി പാഞ്ഞടുക്കുമ്പോള്&#x200d; ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്&#x200d; വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്&#x200d;ക്കുന്നു.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>എണ്&#x200d;പതു ദശകക്കാലത്തെ സാഹിത്യകവേയത്തിന് പരിസമാപ്തി. കവിഭാവനപോലെ വെളിച്ചത്തില്&#x200d;നിന്ന് &#8216;തമസ്സ് എന്ന സുഖപ്രദമായ&#8217; അവസ്ഥയിലേക്ക് മഹാകവി നീങ്ങിയിരിക്കുന്നു. കുമരനെല്ലൂരിലെ അമേറ്റിക്കര എന്ന നിളാതീരഗ്രാമത്തില്&#x200d;പിറന്ന് കാലികനായ എം.ടിയോടൊപ്പം രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരവും കയ്യിലേന്തി മഹാകവി അക്കിത്തം അച്യുതന്&#x200d;നമ്പൂതിരി തൊണ്ണൂറ്റിനാലാം വയസ്സില്&#x200d; വിടചൊല്ലുമ്പോള്&#x200d; ഒരു ഇതിഹാസമാണ് കൂടെപ്പോകുന്നത്. പ്രഥമ കവിതയായ &#8216;ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം&#8217; പോലെ ഒരു നൂറ്റാണ്ടോളം ജിവിച്ചും രചിച്ചും താണ്ടിയ തപസ്യയില്&#x200d;നിന്നുള്ള വിജയകരമായ പടിയിറക്കം. അരുതായ്മകള്&#x200d;ക്കെതിരായ പോരാട്ടവുമായി കമ്യൂണിസത്തില്&#x200d;നിന്ന് ആത്മീയതയിലെത്തി അവിടെനിന്ന് വീണ്ടും വലത്തോട്ട് ചെരിഞ്ഞൊരു താപസയാത്രയുടെ അന്ത്യം. എട്ടാം വയസ്സില്&#x200d; അമ്പലത്തിലെ ചുമരുകളില്&#x200d; വരച്ചും എഴുതിയും സമാരംഭംകുറിച്ചൊരു സര്&#x200d;ഗയാത്രക്ക് ശുഭാന്ത്യം. സ്‌നേഹമോ ദു:ഖമോ, വെളിച്ചമോ ഇരുട്ടോ? മലയാളത്തിന്റെ മഹാകവികളിലൊന്നായ അക്കിത്തത്തിന്റെ കവിതാകൂട്ട് ഇതിലേതായിരുന്നുവെന്ന് വേര്&#x200d;തിരിച്ചുപറയുക വിഷമകരം. മനുഷ്യജീവിതവും അതിലെ വികാര വൈജാത്യങ്ങളും മനസ്സിലും ജീവിതത്തിലും വരികളിലും ആവാഹിച്ചും പ്രവഹിപ്പിച്ചും നടന്ന സാഹിത്യകുലപതിയായിരുന്നു.</p>
<p><em>&#8216;ഒരുകണ്ണീര്&#x200d;കണം മറ്റുള്ളവര്&#x200d;ക്കായ് ഞാന്&#x200d; പൊഴിക്കവേ</em><br />
<em>ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം&#8217;</em></p>
<p>എന്നെഴുതാന്&#x200d; ഇനി അക്കിത്തമില്ല. രാജ്യത്തിന്റെ സാഹിത്യലോകത്ത് അക്കിത്തം കൈവെക്കാത്ത പുരസ്‌കാരങ്ങള്&#x200d; അധികമില്ലെന്നുതന്നെ പറയാം. ജ്ഞാനപീഠത്തിന്പുറമെ കേന്ദ്ര സാഹിത്യഅക്കാദമിയുടെയും കേരള സാഹിത്യഅക്കാദമിയുടെയും പുരസ്‌കാരങ്ങള്&#x200d;, എഴുത്തച്ഛന്&#x200d;, വയലാര്&#x200d;, ആശാന്&#x200d; പുരസ്‌കാരങ്ങള്&#x200d;, പത്മശ്രീ അടക്കം നിരവധിബഹുമതികള്&#x200d; ഇക്കാലയളവില്&#x200d; മഹാകവിയെ തേടിയെത്തി. കോവിഡ്കാല പ്രോട്ടോകോള്&#x200d; കാരണം ലളിതമായി നടന്ന ജ്ഞാന പീഠപുരസ്‌കാര ചടങ്ങിലായിരുന്നു അക്കിത്തത്തിന്റെ ഏറ്റവും ഒടുവിലത്തെ പ്രഭാഷണം. അതില്&#x200d; നിറഞ്ഞുനിന്നതും മറക്കാത്ത മാനവസ്‌നേഹംതന്നെയായിരുന്നു. കമ്യൂണിസത്തോടുള്ള ആദ്യകാലസ്‌നേഹത്തിന് തന്റെ അയല്&#x200d; നാട്ടുകാരനായ ഇ.എം.എസ് നമ്പൂതിരിപ്പാടുമായി ബന്ധമുണ്ടായിരുന്നതുപോലെ വിപ്ലവകവികളായ വി.ടി ഭട്ടതിരിപ്പാടിനെയും ഇടശേരിയെയും ഗുരുക്കന്മാരായി കണ്ടുകൊണ്ടായിരുന്നു എഴുത്തിന്റെ തുടക്കം. ഭാഷാപിതാവ് എഴുത്തച്ഛന്റെ വരികള്&#x200d; അമ്മവഴി ഹൃദിസ്ഥമാക്കിയ ശൈശവകാലം. അവിടുന്ന് തുടങ്ങിയതാണ് മലയാളത്തോടുള്ള തീരാപ്രണയം. പല സമകാലികരും ഉന്നതകുലജാതരുടെ ഭാഷയായ സംസ്‌കൃതവുമായി കാവ്യരചന നടത്തുന്ന കാലത്ത് &#8216;വെളിച്ചം ദു:ഖമാണുണ്ണീ,തമസ്സല്ലോ സുഖപ്രദം&#8217; എന്ന് ആദ്യകൃതിയില്&#x200d;തന്നെ എഴുതിവെച്ച മഹാകവിക്ക് ലളിതോക്തിയോടായിരുന്നു അടുപ്പമധികവും. മലയാളി പകുതി കളിയായും കാര്യമായും ചുണ്ടില്&#x200d;കൊണ്ടുനടക്കുന്ന ഈ കവിതാശകലം നരകത്തിന്റെ വക്താക്കളെ നോക്കിയാണ് അക്കിത്തം പ്രയോഗിച്ചത്. മലയാളമുള്ളകാലത്തോളം ഈ വരികള്&#x200d; മലയാളിയുടെ ചുണ്ടില്&#x200d; തത്തിക്കളിച്ചുകൊണ്ടേയിരിക്കുമെന്ന് തീര്&#x200d;ച്ച. അത്രക്ക് അര്&#x200d;ത്ഥഗര്&#x200d;ഭമാണ് ആ രണ്ടുവരികളിലൂടെ കവി മനുഷ്യജീവിതത്തെ ഉപന്യസിച്ചുവെച്ചിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ നിരര്&#x200d;ത്ഥകതകൂടിയാണാ വാക്കുകളിലൂടെ കവി സന്നിവേശിപ്പിച്ചത്.</p>
<p><img loading="lazy" class="alignnone  wp-image-161893" src="https://www.chandrikadaily.com/wp-content/uploads/2020/10/AKKITHAM-2.jpg" alt="" width="1121" height="1374" /></p>
<p>18-ാം വയസ്സില്&#x200d; 1944ലായിരുന്നു ആദ്യകവിതാസമാഹാരം. 1952ല്&#x200d; പ്രഥമപുരസ്‌കാരം. സംസ്‌കൃതം, ഇംഗ്ലീഷ്, തമിഴ്, കണക്ക് എന്നിവയെല്ലാം ചെറുപ്രായത്തില്&#x200d;തന്നെ ഹൃദിസ്ഥമാക്കിയ അച്യുതന്&#x200d; നമ്പൂതിരിക്ക് അവ എഴുത്തുവഴിയിലെ കൂട്ടുകാരും പ്രചോദകരുമായി. ചിത്രകലയിലും സംഗീതത്തിലുംകൂടി പ്രാവീണ്യം സിദ്ധിച്ചതോടെ യുവപണ്ഡിതനെന്നറിയപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്&#x200d;ജീവിച്ച പലര്&#x200d;ക്കും അനുഭവിക്കാനും കാണാനും ഇടയാകേണ്ടിവന്ന സാമൂഹിക ജീവിതത്തിന്റെ തൊട്ടുകൂടായ്മ മുതലായ തിന്മകള്&#x200d;ക്കെതിരെ കൊച്ച് അച്യുതനും കൂട്ടിനിറങ്ങി. പ്രസിദ്ധമായ പാലിയം സത്യഗ്രഹത്തില്&#x200d; പങ്കെടുത്തത് അങ്ങനെയാണ്. അടുക്കളയില്&#x200d;നിന്ന് അരങ്ങത്തേക്ക് എഴുതിയ വി.ടിയോടും സാധാരണക്കാരുടെ കവി ഇടശേരിയോടും ബഹുമാനാദരവുകള്&#x200d; പുലര്&#x200d;ത്തിയ അക്കിത്തം പക്ഷേ അവരുടെ ശൈലിയിലും സപര്യയിലുമായിരുന്നില്ല കാവ്യജീവിതം പടുത്തുയര്&#x200d;ത്തിയത്. സ്വന്തമായൊരു കാവ്യശൈലി മെനഞ്ഞെടുത്തായിരുന്നു അക്കിത്തത്തിന്റെ ജീവല്&#x200d;സാഹിത്യം പിച്ചവെച്ചത്. പത്രപ്രവര്&#x200d;ത്തനത്തിലായിരുന്നു മറ്റുപല സാഹിത്യകാരന്മാരെയുംപോലെ അക്കിത്തത്തിന്റെയും യൗവനകാല ഇടം. യോഗക്ഷേമം, മംഗളോദയം എന്നിവയിലായിരുന്നു മാധ്യമ തൊഴില്&#x200d;. മംഗളോദയം പ്രസില്&#x200d;നിന്ന് പുറത്തിറങ്ങിയ ഉണ്ണിനമ്പൂതിരിയുടെ പ്രിന്ററും പബ്ലിഷറുമായ അക്കിത്തം പിന്നീട് ആകാശവാണിയില്&#x200d; സ്‌ക്രിപ്റ്റ് എഴുത്തുകാരനായാണ് ജീവിത വരുമാനം നേടിയത്. അടുക്കളയില്&#x200d;നിന്ന് അരങ്ങത്തേക്ക്, കൂട്ടുകൃഷി എന്നീ സാമൂഹികപ്രസക്തമാര്&#x200d;ന്ന &#8216;സ്‌നേഹിക്കയില്ല ഞാന്&#x200d; നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും&#8217; എന്നും &#8216;സ്‌നേഹമാണഖിലസാരമൂഴിയില്&#x200d;&#8217; എന്നും എഴുതിയ മഹാകവികളുടെ ആശയങ്ങള്&#x200d; തന്നെയാണ് അക്കിത്തത്തിലും മലയാളി ദര്&#x200d;ശിച്ചതും സ്വാംശീകരിച്ചതും. സമകാലിക നാടകങ്ങളില്&#x200d; വേഷമിട്ടു. ബലിദര്&#x200d;ശനം, ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ ലോകം, ബലിദര്&#x200d;ശനം, മാനസപൂജ, ഭാഗവത വിവര്&#x200d;ത്തനം തുടങ്ങിയ അക്കിത്തത്തിലെ കവിക്ക് മലയാളിയുടെ പൂമുഖങ്ങളില്&#x200d; ഇടംനേടിക്കൊടുത്തു.</p>
<p>&#8216;തോക്കിനും വാളിനും വേണ്ടി, ചെലവിട്ടോരിരുമ്പുകള്&#x200d;, ഉരുക്കി വാര്&#x200d;ത്തെടുക്കാവൂ, ബലമുള്ള കലപ്പകള്&#x200d;&#8217; എന്നെഴുതുമ്പോള്&#x200d; ഗാന്ധിയന്&#x200d; ദര്&#x200d;ശനങ്ങളോടുള്ള മമതയാണ് പ്രതിഫലിച്ചത്. മത ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും നേര്&#x200d;ക്ക് രാജ്യത്തെ ക്ഷുദ്രശക്തികള്&#x200d; വാളുമായി പാഞ്ഞടുക്കുമ്പോള്&#x200d; ആ നാവും തൂലികയും കവിയുടെ ജീവിതസായന്തനത്തില്&#x200d; വേണ്ടതുപോലെ പ്രതികരിച്ചില്ലെന്ന ആരോപണം ശക്തമായി നിലനില്&#x200d;ക്കുന്നു. പക്ഷേ ആ തമസ്സിനിടയിലും ജ്വലിച്ചുനില്&#x200d;ക്കുമെന്നും ആ രചനാവൈഭവം. ഇരുപതുദിവസംമുമ്പ് സ്വഭവനത്തില്&#x200d;വെച്ച്് ജ്ഞാനപീഠ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മഹാകവി ഉദ്‌ബോധിച്ചതുപോലെ, നിരുപാധിക സ്‌നേഹമെന്ന സൗരമണ്ഡലംകൊണ്ട് ഈ ദു:ഖത്തെയും നമുക്ക് മറികടക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/akkitham-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു</title>
		<link>https://www.chandrikadaily.com/jnhana-peeda-puraskaram-for-akkitham.html</link>
					<comments>https://www.chandrikadaily.com/jnhana-peeda-puraskaram-for-akkitham.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 24 Sep 2020 09:44:40 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AKKITHAM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156174</guid>

					<description><![CDATA[അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്&#x200d; വെച്ച് ലളിതമായ ചടങ്ങിലായിരുന്നു പരിപാടി]]></description>
										<content:encoded><![CDATA[<p>പാലക്കാട്: രാജ്യത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠം മഹാകവി അക്കിത്തത്തിന് സമ്മാനിച്ചു. കോവിഡ് സാഹചര്യത്തില്&#x200d; അദ്ദേഹത്തിന്റെ കുമരനെല്ലൂരിലെ വീടായ ദേവായനത്തില്&#x200d; വെച്ച് ലളിതമായ ചടങ്ങിലായിരുന്നു പരിപാടി. വീടിനോടു ചേര്&#x200d;ന്ന് തയാറാക്കിയ പ്രത്യേകവേദിയില്&#x200d; മന്ത്രി എ.കെ ബാലന്&#x200d; പുരസ്‌കാരം സമ്മാനിച്ചു. കോവിഡ് നിയമങ്ങള്&#x200d; കര്&#x200d;ശനമായി പാലിച്ചായിരുന്നു ചടങ്ങ്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഓണ്&#x200d;ലൈനിലൂടെ ഉദ്ഘാടനം ചെയ്ത് പുരസ്‌കാരസമര്&#x200d;പ്പണം നടത്തി. നിരുപാധികസ്‌നേഹമാണ് അക്കിത്തത്തിന്റെ കവിതകളുടെ അടിസ്ഥാനശിലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവിതബോധവും പരിസ്ഥിതിബോധവും മാനുഷിക തലവും അദ്ദേഹം എന്നും ഉയര്&#x200d;ത്തിപിടിച്ചു. ദര്&#x200d;ശനങ്ങള്&#x200d; കൊണ്ട് ഋഷിതുല്യനായ കവിയാണ് അക്കിത്തം-മുഖ്യമന്ത്രി പറഞ്ഞു.</p>
<p>ജ്ഞാനപീഠംപുരസ്‌കാരസമിതി ചെയര്&#x200d;പേഴ്‌സന്&#x200d; പ്രതിഭാറായി, സമിതി ഡയറക്ടര്&#x200d; മധുസൂദനന്&#x200d; ആനന്ദ്, എം,ടി,വാസുദേവന്&#x200d; നായര്&#x200d;, ഇ.ടി.മുഹമ്മദ് ബഷീര്&#x200d; എംപി എന്നിവര്&#x200d; ഒ!ാണ്&#x200d;ലൈനായി കവിക്ക് ആശംസകള്&#x200d; നേര്&#x200d;ന്നു. പുരസ്‌കാരം സ്വീകരിച്ച് അക്കിത്തത്തിന്റെ മകന്&#x200d; വാസുദേവന്&#x200d; മറുപടി പ്രസംഗം വായിച്ചു. സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്&#x200d;, അക്കാദമിസെക്രട്ടറി ഡോ. കെ.പി മോഹനന്&#x200d;, കവി പ്രഭാവര്&#x200d;മ, മാടമ്പ് കുഞ്ഞുക്കുട്ടന്&#x200d;, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, പി.പി.രാമചന്ദ്രന്&#x200d;, പി.സുരേന്ദ്രന്&#x200d;, വി.ടി.വാസുദേവന്&#x200d;, പ്രഫ. എം.എം.നാരായണന്&#x200d;, ആലങ്കോട് ലീലാകൃഷ്ണന്&#x200d;, വി.ടി.ബല്&#x200d;റാം എംഎല്&#x200d;എ, ജ്ഞാനപീഠം പുരസ്‌കാരസമിതി പ്രതിനിധികള്&#x200d;, കപ്പൂര്&#x200d; ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു മാവറ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി ആര്&#x200d;.സദാശിവന്&#x200d;നായര്&#x200d;, ജില്ലാകലക്ടര്&#x200d; ഡി.ബാലമുരളി പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jnhana-peeda-puraskaram-for-akkitham.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്കിത്തത്തിന് ആദരമറിയിക്കാന്‍  സാദിഖലി തങ്ങള്‍ ദേവായനത്തില്‍</title>
		<link>https://www.chandrikadaily.com/sadikkali-thangal-visit-padmashri-sadikali-thangal.html</link>
					<comments>https://www.chandrikadaily.com/sadikkali-thangal-visit-padmashri-sadikali-thangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 27 Jan 2017 18:37:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AKKITHAM]]></category>
		<category><![CDATA[padmasri]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=18122</guid>

					<description><![CDATA[കുമരനല്ലൂര്‍: മലയാളത്തിന്റെ മഹാകവിയെ ഭാരതം ആദരിച്ചു എന്നറിഞ്ഞ നിമിഷം മുതല്‍ അമേറ്റിക്കരയിലെ ദേവായനത്തിലേക്ക് അഭിനന്ദനപ്രവാഹമായിരുന്നു. നേരിട്ട് അനുമോദനം അറിയിക്കാന്‍ പ്രിയപ്പെട്ടവരുടെ ഒഴുക്ക് ഇന്നലെയും തുടര്‍ന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കേരളത്തിന്റെ അഭിമാനമായ മഹാകവി അക്കിത്തം അച്ചുതന്‍ നമ്പൂതിരിയുടെ നവതിയുടെ നിറവിലാണ് അമേറ്റിക്കരയിലേക്ക് പത്മപ്രഭ പരത്തി ഈ ആദരം കടന്നെത്തിയത്. തന്നെ കാണാന്‍ വരുന്നവരെ എല്ലാം സന്തോഷം എന്ന ചെറുവാക്കിലൊതുക്കി അദ്ദേഹം സ്വീകരിച്ചു. അത്യത്ഭുതവും അതിസന്തോഷവും അദ്ദേഹത്തിന്റെ മുഖത്ത് ഇല്ലെങ്കിലും കൂറേയേറെ അധ്വാനിച്ചിട്ടുണ്ട്. അതിനെല്ലാം ചേര്‍ന്ന് പ്രതിഫലം [&#8230;]]]></description>
										<content:encoded><![CDATA[<p>കുമരനല്ലൂര്&#x200d;: മലയാളത്തിന്റെ മഹാകവിയെ ഭാരതം ആദരിച്ചു എന്നറിഞ്ഞ നിമിഷം മുതല്&#x200d; അമേറ്റിക്കരയിലെ ദേവായനത്തിലേക്ക് അഭിനന്ദനപ്രവാഹമായിരുന്നു. നേരിട്ട് അനുമോദനം അറിയിക്കാന്&#x200d; പ്രിയപ്പെട്ടവരുടെ ഒഴുക്ക് ഇന്നലെയും തുടര്&#x200d;ന്നു. രാജ്യം പത്മശ്രീ നല്&#x200d;കി ആദരിച്ച കേരളത്തിന്റെ അഭിമാനമായ മഹാകവി അക്കിത്തം അച്ചുതന്&#x200d; നമ്പൂതിരിയുടെ നവതിയുടെ നിറവിലാണ് അമേറ്റിക്കരയിലേക്ക് പത്മപ്രഭ പരത്തി ഈ ആദരം കടന്നെത്തിയത്. തന്നെ കാണാന്&#x200d; വരുന്നവരെ എല്ലാം സന്തോഷം എന്ന ചെറുവാക്കിലൊതുക്കി അദ്ദേഹം സ്വീകരിച്ചു. അത്യത്ഭുതവും അതിസന്തോഷവും അദ്ദേഹത്തിന്റെ മുഖത്ത് ഇല്ലെങ്കിലും കൂറേയേറെ അധ്വാനിച്ചിട്ടുണ്ട്. അതിനെല്ലാം ചേര്&#x200d;ന്ന് പ്രതിഫലം ലഭിച്ചെന്ന് കരുതിയാല്&#x200d; മതി-വന്നവരോടെല്ലാം അക്കിത്തം പതിഞ്ഞ ശബ്ദത്തില്&#x200d; പറഞ്ഞു. നേട്ടങ്ങളില്&#x200d; അതിരറ്റ് ആഹ്ലാദിക്കാനും നഷ്ടങ്ങളില്&#x200d; വിലപിക്കാനും ഒരിക്കലും അദ്ദേഹം മുതിരാറില്ല. നിരവധി പുരസ്‌കാരങ്ങള്&#x200d; തേടി എത്തിയ അദ്ദേഹത്തിന് രാജ്യം നല്&#x200d;കിയ ഈ ആദരത്തില്&#x200d; ഒരു നാടും ജനതയും ആഹ്ലാദം പങ്കുവെച്ചു. വൈകി കിട്ടിയ ഈ അംഗീകാരം വരദാനമായിട്ടാണ് സാംസ്‌കാരിക സമൂഹം വിലയിരുത്തുന്നത്.<br />
പത്മശ്രീ പുരസ്‌കാരം നേടിയ മഹാകവി അക്കിത്തത്തെ അനുമോദിക്കാന്&#x200d; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; കുമരനല്ലൂര്&#x200d; അമേറ്റിക്കരയിലെ ദേവായനത്തില്&#x200d; എത്തി. കഴിഞ്ഞദിവസം ഉച്ചയോടെയാണ് രാജ്യം പത്മശ്രീ നല്&#x200d;കി ആദരിച്ച മലയാളത്തിന്റെ മഹാകവിയെ നേരിട്ട് അഭിനന്ദിക്കാന്&#x200d; തങ്ങള്&#x200d; എത്തിയത്. മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രത്യേക സന്ദേശം തങ്ങള്&#x200d; കവിക്ക് കൈമാറി. മനയിലെത്തിയ തങ്ങളെ കവി കൂപ്പുകൈയോടെ തന്റെ അടുത്തേക്ക് ഇരുത്തി. ഇരുവരും സ്‌നേഹം പങ്കുവെച്ചു. മകന്&#x200d; നാരായണനും മറ്റു കുടുംബാംഗങ്ങളും തങ്ങളെ സ്വീകരിച്ചു. ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, മുസ്്‌ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി എം.പി അബ്്ദുസമദ് സമദാനി, കെ.പി.സി.സി സെക്രട്ടറി പി.ടി അജയ്്‌മോഹന്&#x200d;, വി.ടി ബല്&#x200d;റാം എം.എല്&#x200d;.എ, മുന്&#x200d; ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്&#x200d;, യൂത്ത്‌ലീഗ് സംസ്ഥാന വൈസ്പ്രസിഡന്റ് സയ്യിദ് ഫൈസല്&#x200d; ബാഫഖി തങ്ങള്&#x200d;, മലപ്പുറം ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി വി.കെ.എം ഷാഫി, കപ്പൂര്&#x200d; പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് അലി കുമരനല്ലൂര്&#x200d;, യൂത്ത്‌ലീഗ് മണ്ഡലം ജനറല്&#x200d;സെക്രട്ടറി കെ.സമദ്, സുബൈര്&#x200d; കൊഴിക്കര, എന്&#x200d;.ഷാഫി തങ്ങള്&#x200d;, മാടമ്പ കുഞ്ഞുകുട്ടന്&#x200d;, കെ.ഉമര്&#x200d;, പി.പി സക്കീര്&#x200d;, , ടി.ഖാലിദ്, വി.പി ഉമര്&#x200d;കുട്ടി, കെ.സമദ്, കെ.ഷിഹാബ്, ഷാനവാസ് മുളക്കല്&#x200d;, എ.വി ജാഫര്&#x200d;, വി.പി ജാഫര്&#x200d;, വി.കെ ആലി, സി.എം മോനു, ആസിം ആളത്ത്് തുടങ്ങിയവര്&#x200d; അനുമോദനം നല്&#x200d;കാന്&#x200d; എത്തിയിരുന്നു. കപ്പൂര്&#x200d; പഞ്ചായത്ത്് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രത്യേകമായി അമേറ്റിക്കരയിലേക്കുള്ള വഴിയില്&#x200d; അനുമോദനമറിയിച്ച്്് പ്രവേശനകവാടവും ഉയര്&#x200d;ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadikkali-thangal-visit-padmashri-sadikali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
