alappatt – Chandrika Daily https://www.chandrikadaily.com Fri, 18 Jan 2019 16:02:38 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg alappatt – Chandrika Daily https://www.chandrikadaily.com 32 32 ആലപ്പാട് സമരത്തിന് എതിരെ വീണ്ടും മന്ത്രി ജയരാജന്‍ https://www.chandrikadaily.com/jayarajan-against-alappad.html https://www.chandrikadaily.com/jayarajan-against-alappad.html#respond Fri, 18 Jan 2019 16:02:38 +0000 http://www.chandrikadaily.com/?p=116689 തിരുവനന്തപുരം: ആലപ്പാട് സമരം നടത്തുന്നവര്‍ പുറത്തു നിന്നുള്ളവരെന്ന് ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും സമര സമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്നും ജയരാജന്‍ പറഞ്ഞു.
ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്നലെ വിളിച്ചു ചേര്‍ത്ത മന്ത്രിതല ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും സമരത്തെ എതിര്‍ത്ത് ജയരാജന്‍ രംഗത്തെത്തിയത്. വ്യവസായം പൂട്ടിയാല്‍ എന്തെന്നാണ് സമരക്കാരുടെ ചോദ്യം. ഇതെങ്ങനെ ശരിയാകുമെന്നു ജയരാജന്‍ ചോദിച്ചു. അതിനാല്‍ തന്നെ ഖനനം നിര്‍ത്തിവയ്ക്കില്ല. പുറത്തു നിന്നുള്ളവരാണ് സമരക്കാര്‍ എന്ന സര്‍ക്കാര്‍ വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാല്‍ മനസിലാകുമെന്ന് ജയരാജന്‍ പറഞ്ഞു.
സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ഉടന്‍ തന്നെ ആലപ്പാട് സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. ടി.എന്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സമിതി പഠനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

]]>
https://www.chandrikadaily.com/jayarajan-against-alappad.html/feed 0
ആലപ്പാട് ഉയരുന്നത് കേരളത്തിന്റെ രോദനം https://www.chandrikadaily.com/save-alappat-is-coming-from-heart-of-country.html https://www.chandrikadaily.com/save-alappat-is-coming-from-heart-of-country.html#respond Mon, 14 Jan 2019 18:31:00 +0000 http://www.chandrikadaily.com/?p=116231 കൊല്ലം ജില്ലയിലെ ചവറ കടല്‍തീരത്തെ ആലപ്പാട് ഗ്രാമവും അവിടത്തെ രണ്ടായിരത്തോളം കുടുംബങ്ങളും വലിയൊരു ജീവല്‍ ഭീഷണിയുടെ നടുവിലാണിന്ന്. തീരത്ത് നൂറ്റാണ്ടോളമായി തുടര്‍ന്നുവരുന്ന കരിമണല്‍ ഖനനമാണ് തദ്ദേശീയ ജനതയെ ബീഭല്‍സമായൊരു ആപത്‌സന്ധിയിലേക്കെത്തിച്ചിരിക്കുന്നത്. വികസനവും പരിസ്ഥിതിയുമെല്ലാം മനുഷ്യര്‍ക്കും പ്രകൃതിക്കും ഗുണത്തിനല്ലാതെ ദോഷകരമാകരുതെന്ന തത്വത്തിന്റെ നിരാസമാണ് ഇവിടെ ദൃശ്യമാകുന്നത്. കഴിഞ്ഞ 75 ദിവസമായി തദ്ദേശവാസികള്‍ നടത്തിവരുന്ന സത്യഗ്രഹ സമരത്തെ തള്ളിപ്പറഞ്ഞും ഖനനം തുടരുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചും ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ചോദ്യംചെയ്യുകയാണ് സംസ്ഥാന സര്‍ക്കാരും വ്യവസായ സ്ഥാപനങ്ങളും. ഇതിനെതിരെ പ്രതികരിക്കുന്നവരെ അപഹസിക്കുന്ന നിലപാടാണ് നവോത്ഥാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കിയിരിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പിനുമുമ്പ് വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉയര്‍ത്തിപ്പിടിക്കുമെന്ന് പിണറായി വിജയന്‍ വാദ്ഗാനം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ സര്‍ക്കാരാണ് ആലപ്പാട്ടെ ജനതയുടെമേല്‍ ഇപ്പോള്‍ മുഷ്ടിയുടെ ഭാഷ പ്രയോഗിക്കുന്നതെന്നത് വലിയ വൈരുധ്യമായിരിക്കുന്നു.
പൊതുമേഖലാസ്ഥാപനങ്ങളായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സും (ഐ.ആര്‍.ഇ) കേരള മിനറല്‍സ് ആന്റ് മെറ്റല്‍സു( കെ.എം.ആര്‍.എല്‍)മാണ് ആലപ്പാട്ഗ്രാമത്തെ ഈവിധം നാമാവശേഷമാക്കിയത്. കൊല്ലം നീണ്ടകര മുതല്‍ ആലപ്പുഴയിലെ കായംകുളംവരെയുള്ള കടല്‍തീരം കരിമണല്‍കൊണ്ട് സമ്പന്നമാണ്. 1965ലാണ് ഐ.ആര്‍.ഇ ഇവിടെ ഖനനം തുടങ്ങിയത്. കെ.എം.ആര്‍.എല്‍ 1972ലും. അത്യപൂര്‍വമായ രാസധാതുക്കള്‍ അടങ്ങിയ മണലാണ് ഈ തീരത്തുള്ളതെന്നതാണ് ഇവിടെ ഇരു സ്ഥാപനങ്ങളുടെയും വരവിന് വഴിവെച്ചത്. 1911ല്‍ തന്നെ ഇവിടെ ബ്രിട്ടീഷുകാര്‍ ഖനനം ആരംഭിച്ചിരുന്നു. അന്നൊന്നും വലിയൊരു ധാതുസമ്പത്ത് ഇവിടെ ഉണ്ടെന്നോ അതുമൂലം തൊഴില്‍ കിട്ടുമെന്നോ അല്ലാതെ തങ്ങളുടെ ഭാവിജീവിതം അസ്തമിക്കുമെന്നൊന്നും ജനങ്ങള്‍ കരുതിയിരുന്നില്ല. കാലപ്പഴക്കത്താല്‍ തീരം പതുക്കെപ്പതുക്കെ ഇടിഞ്ഞില്ലാതായതും 2004ലെ സുനാമിയുമാണ് ഇന്നത്തെ ദു:സ്ഥിതിയിലേക്ക് വഴിവെച്ചത്. കരിമണലിലെ ഇല്‍മനൈറ്റ് ആദ്യകാലത്ത് പെട്രോമാക്‌സ് വിളക്കിലെ മാന്റില്‍ ഉണ്ടാക്കുന്നതിനാണ് ഉപയോഗിച്ചതെങ്കില്‍ പിന്നീട് പെയിന്റ്, പ്ലാസ്റ്റിക് എന്നിവക്കുവേണ്ടിയായി ഖനനം. രാജ്യത്തിന്റെ പ്രതിരോധ സാമഗ്രികളായ ബോംബുള്‍പ്പെടെയുള്ളവ നിര്‍മിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ആര്‍.ഇയുടെ വരവോടെയാണ് വ്യാപകമായ ഖനനത്തിന് തുടക്കമായത്. അമ്പതാണ്ടുകള്‍ കഴിയുമ്പോള്‍ സംഭവിച്ചിരിക്കുന്നത് അറബിക്കടലിനും ദേശീയ പാതക്കും ഇടയിലുണ്ടായിരുന്ന അഞ്ചു കിലോമീറ്റര്‍ പ്രദേശം 50 മീറ്ററായി ചുരുങ്ങിയിരിക്കുന്നു. ഇവിടെയുണ്ടായിരുന്ന പൊന്മനപ്പാടം, അഴീക്കല്‍ മാധവപുരംചന്ത, പണ്ടാത്തുരുത്ത് പെസഹചന്ത, അഴീക്കല്‍ അങ്ങാടി എന്നിവ ഇതിനകം അപ്രത്യക്ഷമായി. ഈയിടെയുണ്ടായ മഹാപ്രളയകാലത്ത് കടലിനേക്കാള്‍ താഴ്ന്നുകിടക്കുന്ന കുട്ടനാട്ടില്‍നിന്ന് വെള്ളം കടലിലേക്ക് സുഗമമായി ഒഴുകാന്‍ തടസ്സമായി നിന്നത് ഈ ഖനനംകൊണ്ടായിരുന്നുവെന്നാണ് പഠനം പറയുന്നത്. സുനാമിയില്‍ തമിഴ്‌നാട്, കേരള തീരത്ത് ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഖനനം തുടരുന്ന മണവാളക്കുറുച്ചിയിലും ആലപ്പാടുമാണ്. 1955ലെ ലിത്തോമാപ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്ന ആലപ്പാട് പ്രദേശമിപ്പോള്‍ പത്തു ശതമാനത്തില്‍ താഴെ (7.6) ആയി ചുരുങ്ങിയിരിക്കുന്നു. 1994ല്‍ നടന്ന റീസര്‍വേയില്‍ 7200 ഹെക്ടര്‍ പ്രദേശത്ത് കരംപിരിക്കേണ്ടെന്ന് തീരുമാനിച്ചതുതന്നെ അത്രയും ഭൂമി കടലെടുത്തുവെന്നതിന്റെ തെളിവാണ്. ഇതൊക്കെ തിരിച്ചറിഞ്ഞ ജനതയാണ് സമരവുമായി രണ്ടു പതിറ്റാണ്ടുമുമ്പേ രംഗത്തിറങ്ങിയത്.
കുറച്ചുപേരെ കുടിയേറിപ്പാര്‍പ്പിച്ചും മറ്റു ചിലര്‍ക്ക് കമ്പനികളില്‍ തൊഴില്‍ നല്‍കിയും മുന്നോട്ടുപോയവര്‍ ഇനിയും അതേരീതിയില്‍ മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നാണ് വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന്‍, ജില്ലയുടെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് നേതാവ് നടത്തുന്ന നിരാഹാരത്തെ തള്ളിപ്പറയാന്‍ സി.പി.എമ്മുകാരിയായ വനിതാപഞ്ചായത്ത് അധ്യക്ഷ തയ്യാറാകുന്നുവെന്നത് ആരുടെ മടിയിലാണ് കനം എന്ന് വിളിച്ചുപറയുന്നു. ആലപ്പാട്ട് ജീവിതത്തിനും പരിസ്ഥിതിക്കും വേണ്ടി പൊരുതുന്ന ജനതയെയും അവരെ പിന്തുണക്കുന്ന മനുഷ്യസ്‌നേഹികളെയും നോക്കി സമരക്കാര്‍ മലപ്പുറത്തുകാരാണ് എന്ന് പ്രഖ്യാപിച്ച മന്ത്രി ജയരാജന്റെ സാമാന്യബോധത്തെക്കുറിച്ച് പരാമര്‍ശംപോലും അര്‍ഹിക്കുന്നില്ല. മലപ്പുറത്ത് കടലില്ലാത്തതുകൊണ്ടാണ് അവര്‍ക്ക് ഇതിന്റെ വിലയറിയാത്തത് എന്ന മറ്റൊരു വിഡ്ഢിത്തംകൂടി ഇന്നലെയും അദ്ദേഹം തട്ടിവിട്ടത് മൊത്തം മലയാളിയുടെയും നാണക്കേടാണ്. ഏതായാലും ഇതിലൂടെ മലപ്പുറത്തുകാരെ പരിസ്ഥിതി സ്‌നേഹികളാണെന്ന് വ്യംഗ്യമായെങ്കിലും സമ്മതിച്ചതിന് നന്ദി. ഭാഗ്യവശാല്‍ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച സി.പി.ഐ നേതാവ് കാനംരാജേന്ദ്രന്റെ നിലപാട് പ്രതീക്ഷക്ക് വകനല്‍കുന്നു.
വ്യവസായവും വികസനും ഒന്നും ആരും വേണ്ടെന്ന് പറയില്ല. വിലപ്പെട്ട ധാതുസമ്പത്ത് നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റുണ്ടെന്ന് പറയാനും കഴിയില്ല. എന്നാല്‍ ആലപ്പാട് നിവാസികളുടെ പ്രശ്‌നം അതിലൊക്കെ എത്രയോ വിദൂരത്താണ്. അവരുടെ ജീവിതത്തിനും ജീവനുമാണ് കരിമണല്‍ ഖനനം കടുത്ത ഭീഷണിയുയര്‍ത്തിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് സമരക്കാരുമായി സംവദിച്ച് രമ്യമായ പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. 16ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിരിക്കുന്ന ഉന്നതതല യോഗത്തില്‍ പ്രശ്‌നപരിഹാരം കാണുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്. പക്ഷേ സമരക്കാരെ വിളിക്കാതെ നടത്തുന്ന ചര്‍ച്ചകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലാകുന്നില്ല. സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ മുമ്പ് പറഞ്ഞത് മുഖ്യമന്ത്രി അറിയാതെയാണോ? തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് പറയുന്ന ന്യായീകരണത്തൊഴിലാളികള്‍ ഇവിടത്തെ ധാതുവിന്റെ മൂല്യവും തൊഴിലാളികളുടെ ശമ്പളവുംതമ്മില്‍ കണക്കുകൂട്ടി ടാലി ചെയ്ത് തരാന്‍ തയ്യാറുണ്ടോ? ജീവന്റെ ആധാരമായ പരിസ്ഥിതിയെ ലളിതമായി കാണുന്നതാണ് നിര്‍ഭാഗ്യവശാല്‍ ഇന്നിന്റെ വ്യാജഇടതുപക്ഷം. കരിമണല്‍ഖനനവിരുദ്ധജനകീയസമിതിയുടെ ‘സേവ് ആലപ്പാട’് സമരത്തിന് മലപ്പുറത്തെ മാത്രമല്ല മനുഷ്യസ്‌നേഹികളായ മുഴുവന്‍ ജനതയും പിന്തുണയുമായി രംഗത്തുണ്ട്. കരുനാഗപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്. കാവ്യയുടെ വേദനയാണത്. ഇതേഇടതുപക്ഷം നല്‍കിയ ഗ്രീന്‍ചാനലിലൂടെവന്ന് പാലക്കാട്ടെ പ്ലാച്ചിമട എന്ന ആദിവാസി പിന്നാക്ക ഗ്രാമത്തെ ഊഷരമാക്കിപ്പോയ ലോകഭീമന്‍ കൊക്കകോളയെ വര്‍ഷങ്ങള്‍ നീണ്ട സമരത്തിലൂടെ കെട്ടുകെട്ടിച്ച നാടാണിതെന്ന് ജയരാജാധികാരികള്‍ മറക്കരുത്.

]]>
https://www.chandrikadaily.com/save-alappat-is-coming-from-heart-of-country.html/feed 0
ആലപ്പാട്ടെ സമരക്കാര്‍ മലപ്പുറത്തുകാരല്ല; മന്ത്രി മാപ്പ് പറയണമെന്ന് ചെന്നിത്തല https://www.chandrikadaily.com/ramesh-chennithala-at-alappad.html https://www.chandrikadaily.com/ramesh-chennithala-at-alappad.html#respond Mon, 14 Jan 2019 04:26:44 +0000 http://www.chandrikadaily.com/?p=116147 കൊല്ലം: അനധികൃത കരിമണല്‍ ഖനനം ആലപ്പാടിന്റെ പാരിസ്ഥിത വ്യവസ്ഥയില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന അസംബന്ധമാണ്. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരിമണല്‍ ഖനനപ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പാട്ടെ വിഷയത്തില്‍ സര്‍ക്കാര്‍ പ്രശ്‌നം പരിശോധിച്ച് സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാവണം. സമരം ചെയ്യുന്നവരെ ആക്ഷേപിക്കരുതെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം ഖനനം നിര്‍ത്തിവെക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാടിലാണ് സമരക്കാര്‍.

]]>
https://www.chandrikadaily.com/ramesh-chennithala-at-alappad.html/feed 0
ആലപ്പാട്ടെ കരിമണല്‍ ഖനനം: ഇടതു മുന്നണിയില്‍ ഭിന്നത https://www.chandrikadaily.com/alappad-mining-issue-3.html https://www.chandrikadaily.com/alappad-mining-issue-3.html#respond Mon, 14 Jan 2019 03:16:01 +0000 http://www.chandrikadaily.com/?p=116117 കോഴിക്കോട്: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടതു മുന്നണിയില്‍ പുതിയ പോര്‍മുഖം തുറക്കുന്നു. സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എമ്മും പിന്തുണച്ച് സി.പി.ഐയും രംഗത്തെത്തിയതോടെയാണ് മുന്നണിയിലെ രണ്ടു പ്രബല കക്ഷികള്‍ രണ്ട് ചേരിയായി മാറിയത്. ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ഹൈജാക്ക് ചയ്യുന്നതിന് ആരെയും അനുവദിക്കരുതെന്നും സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ചക്കു തയ്യാറാവണമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ട് ആവശ്യപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ സമരക്കാരുമായി ഈ മാസം 16ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
എന്നാല്‍ ഇതിന് പിന്നാലെ സമരത്തെ തള്ളിപ്പറഞ്ഞ് സി.പി.എം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ രംഗത്തെത്തിയതോടെയാണ് സി.പി.എം – സി.പി.ഐ പരസ്യ ഏറ്റുമുട്ടലിന് വഴിയൊരുങ്ങിയത്. സമരത്തിനു പിന്നില്‍ മലപ്പുറത്തുനിന്നുള്ളവരാണെന്നും ഖനനം നിര്‍ത്തിക്കൊണ്ടുള്ള ചര്‍ച്ചക്ക് സര്‍ക്കാര്‍ ഒരുക്കമല്ലെന്നുമാണ് ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയത്.

നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനം നടക്കുന്നതെന്ന് ജയരാജന്‍ വാദിച്ചു. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആ പ്രദേശത്തുകാരല്ല. സമരത്തിനു പിന്നില്‍ മലപ്പുറം ജില്ലയില്‍നിന്നുള്ള ചിലരാണ്. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. പതിനാറര കിലോമീറ്റര്‍ കടലോരത്താണ് ഖനനം നടക്കുന്നത്. ഇതിനെ പ്ലോട്ടുകളായി തിരിച്ച് നാല് പ്ലോട്ടുകള്‍ ഐ.ആര്‍.ഇക്കും നാല് പ്ലോട്ടുകള്‍ കെ.എം.എം.എല്ലിനുമാണ് ഖനനത്തിനു നല്‍കിയിരിക്കുന്നത്. നാലു പ്ലോട്ടില്‍ ഒന്നില്‍ മാത്രമേ ഐ.ആര്‍ഇ ഖനനം ആരംഭിച്ചിട്ടുള്ളൂ. പതിനാറര കിലോമീറ്ററില്‍ പതിനാറ് കിലോമീറ്ററിലും കടല്‍ ഭിത്തിയുണ്ട്. കടലാക്രമണത്തില്‍നിന്ന് ഇത് കരയെ സംരക്ഷിക്കും. അറേബ്യന്‍ രാജ്യങ്ങളില്‍ പെട്രോളും ഡീസലും ലഭിക്കുന്നതു പോലെ കടലു തരുന്ന സമ്പത്താണ് കരിമണലും. അത് പൂര്‍ണമായി സംസ്‌കരിച്ചെടുത്താല്‍ നല്ല വിലയുള്ള ഉത്പന്നമാക്കി മാറ്റാനാകും. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 240ല്‍ പരം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. 2000ത്തില്‍ പരം കുടുംബങ്ങള്‍ തങ്ങളുടെ ഭൂമി കരിമണല്‍ ഖനനത്തിന് ലീസിന് കൊടുത്തിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കുന്നത് മൂലമാണ് ഖനനം നടക്കുന്നത്. സമരത്തിനു പിന്നില്‍ പ്രദേശത്തുകാരല്ല. മലപ്പുറത്തുനിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. മണല്‍ മാഫിയയാണോ സമരത്തിനു പിന്നിലെന്നും സംശയമുണ്ട്.
ഖനനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കും. എന്നാല്‍ അതിനു വേണ്ടി ഖനനം നിര്‍ത്തില്ല. ഒരിക്കല്‍ നിര്‍ത്തിയാല്‍ പിന്നീട് പുനരാരംഭിക്കാന്‍ കഴിയില്ല. സമരക്കാരുടെ ആവശ്യമെന്തെന്ന് മനസിലാകുന്നില്ല. ഒരുപാട് തൊഴിലാളികളുടെ ഉപജീവനമാര്‍ഗമാണ് കമ്പനി. സമരത്തിനുപിന്നില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യമാണോയെന്ന് പരിശോധിക്കണം. ആലപ്പാട് തീരം തകര്‍ത്തത് കരിമണല്‍ ഖനനമല്ല. സൂനാമിയാണ്. ഖനനം മൂലമാണെന്ന് പറഞ്ഞുപരത്തുന്നത് ബോധപൂര്‍വ്വമാണെന്നും ജയരാജന്‍ വാദിച്ചു.

ഖനനം നിയമപരമാണെന്ന് അതുനടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്‌സ് (ഐ.ആര്‍.ഇ) സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം ആലപ്പാട്ടെ പ്രശ്‌നത്തില്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്നലേയും ആവര്‍ത്തിച്ചു. മന്ത്രി ഇ.പി ജയരാജന്റെ വാദം തള്ളിയ കാനം, ജനങ്ങള മറന്ന് പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന് പറയുന്നത് എങ്ങനെ അംഗീകരിക്കുമെന്ന ചോദ്യവും ഉന്നയിച്ചു. പൊതുമേഖലാ കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയിട്ടുണ്ട് എന്നു വച്ച് എന്തും ചെയ്യാനുള്ള ലൈസന്‍സ് അല്ല അത്. ഭൂമി നഷ്ടപ്പെടുന്നു. അവര്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല, അതാണ് ആലപ്പാടുകാരുടെ പരാതി. ജനകീയ വിഷയങ്ങളില്‍ സി.പി.ഐ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ കാനം, സി.പി.എമ്മിന്റെ നിലപാട് പരിസ്ഥിതി വിരുദ്ധമാണെന്ന് പറയാതെ പറയുകയായിരുന്നു.

]]>
https://www.chandrikadaily.com/alappad-mining-issue-3.html/feed 0
ആലപ്പാട് സമരത്തെ തള്ളി സര്‍ക്കാര്‍; സമരത്തിന് പിന്നില്‍ മലപ്പുറത്തുകാരെന്ന് മന്ത്രി ഇ.പി ജയരാജന്‍ https://www.chandrikadaily.com/ep-jayarajan-press-meet-on-alappad-mining.html https://www.chandrikadaily.com/ep-jayarajan-press-meet-on-alappad-mining.html#respond Sun, 13 Jan 2019 12:20:17 +0000 http://www.chandrikadaily.com/?p=116085 തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഖനനം നിര്‍ത്തി ചര്‍ച്ചയില്ല. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്‍ ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞു.

കരിമണല്‍ കൊള്ളക്കായി പൊതുമേഖലയെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. മണല്‍ കടത്തുകാര്‍ സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണം. ഇതോ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി കുറ്റപ്പെടുത്തി.

സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ സര്‍ക്കാര്‍ കേള്‍ക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പാട് ഖനനം നടത്തുന്ന ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡിനെതിരെ (ഐആര്‍ഇ)  മുമ്പ് ഒരു പരാതിയും ഉയര്‍ന്നിട്ടില്ല.കമ്പിനികള്‍ ഖനന മാനദണ്ഡം ലംഘിച്ചതായി ഒരു പരാതിയുമില്ല. ഐആര്‍ഇയും കെഎഏംഎംഎല്ലും ഒരിക്കലും പൂട്ടില്ല. കെഎംഎംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട് പ്രശ്നമുള്ളതായി പരാമര്‍ശമില്ല, മന്ത്രി പറഞ്ഞു.

അതേസമയം അലപ്പാട്ടെ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക അകറ്റാൻ ഐആർഇ തയാറാകണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആവശ്യപ്പെട്ടു. വ്യവസ്ഥകൾ പാലിക്കാനുള്ള ഉത്തരവാദിത്തം ഐആർഇക്കാണെന്ന് ചൂണ്ടികാട്ടിയ സിപിഎം കരാർ വ്യവസ്ഥകൾ ഐആർഇ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ലാഭ വിഹിതത്തിൽ നിന്ന് പ്രാദേശിക വികസനം നടത്താൻ ഐആർഇ തയാറായില്ല. ഐആർഇയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി വേണമെന്നും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/ep-jayarajan-press-meet-on-alappad-mining.html/feed 0
ആലപ്പാട് കരിമണല്‍ ഖനനം: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു https://www.chandrikadaily.com/alappad-mining-issue-2.html https://www.chandrikadaily.com/alappad-mining-issue-2.html#respond Sat, 12 Jan 2019 11:44:02 +0000 http://www.chandrikadaily.com/?p=115996 തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം. എന്നാല്‍ സമരസമിതിക്കാരെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല. പ്രശ്‌നത്തെ കുറിച്ച് മനസിലാക്കാന്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടേയും ഐ.ആര്‍.ഇ പ്രതിനിധികളുടേയും യോഗമാണ് വിളിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.

സമരസമിതിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഖനനം പൂര്‍ണമായും അവസാനിപ്പിക്കാതെ ചര്‍ച്ചക്കില്ലെന്നാണ് സമരസമിതിയുടെ നിലപാട്. സമരസമിതിയെ നേരത്തെ തള്ളിപ്പറഞ്ഞ മന്ത്രി മേഴ്‌സിക്കുട്ടി അമ്മ പ്രതിഷേധം കനത്തതോടെ ചര്‍ച്ചക്ക് തയ്യാറാവുകയായിരുന്നു.

]]>
https://www.chandrikadaily.com/alappad-mining-issue-2.html/feed 0
ആലപ്പാട്: ഖനനം നിര്‍ത്താതെ ചര്‍ച്ചക്കില്ലെന്ന് സമരസമിതി https://www.chandrikadaily.com/alappad-mining-issue.html https://www.chandrikadaily.com/alappad-mining-issue.html#respond Sat, 12 Jan 2019 06:37:23 +0000 http://www.chandrikadaily.com/?p=115954 കൊല്ലം: ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സമരസമിതി. ഖനനം നിര്‍ത്താതെ ആരുമായും ചര്‍ച്ചക്കില്ലെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ചര്‍ച്ചക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഖനനം നിര്‍ത്താതെ ചര്‍ച്ച ചെയ്യുന്നതില്‍ അര്‍ഥമില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

നേരത്തെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അശാസ്ത്രീയമായ ഖനനം പാടില്ല എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്ന് പറഞ്ഞ മന്ത്രി നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/alappad-mining-issue.html/feed 0
സേവ് ആലപ്പാട് സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.എസ്.എഫ് https://www.chandrikadaily.com/msf-supports-alappad-people.html https://www.chandrikadaily.com/msf-supports-alappad-people.html#respond Sat, 12 Jan 2019 05:59:28 +0000 http://www.chandrikadaily.com/?p=115951 കൊല്ലം: കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടന്നു വരുന്ന അശാസ്ത്രിയമായ ഖനനം മൂലം 81 .5 ഏക്കര്‍ ഭൂമി കടലെടുത്ത് പോവുകയും പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് തൊഴിലും മത്സ്യസമ്പത്തും പൂര്‍ണമായി നഷ്ടപ്പെട്ടത് കാരണം സ്വന്തം നാടിന് വേണ്ടി പ്രദേശവാസികള്‍ നടത്തി വരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂറിന്റെയും ജനറല്‍ സെക്രട്ടറി എം.പി നവാസിന്റെയും നേതൃത്വത്തില്‍ എം.എസ്.എഫ് നേതാക്കള്‍ ആലപ്പാട്ടെ സമര പന്തല്‍ സന്ദര്‍ശിച്ചു.

സംസ്ഥാന ട്രഷറര്‍ യൂസുഫ് വല്ലാഞ്ചിറ, സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് അംജദ് കുരീപ്പള്ളി, തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് ഷഫീക്ക് വഴിമുക്ക്, എം.എസ്.എഫ് കൊല്ലം ജില്ലാ ജോയിന്‍ സെക്രട്ടറി ഫിറോസ് പള്ളത്ത്, കരുനാഗപ്പള്ളി മണ്ഡലം പ്രസിഡണ്ട് സക്കരിയ അമ്പുവിള, കൊല്ലം ജനറല്‍ സെക്രട്ടറി സല്‍മാന്‍, ചവറ മണ്ഡലം പ്രസിഡണ്ട് ഷാന്‍ കൊച്ചുവീടന്‍ എന്നിവരും സമര പന്തല്‍ സന്ദര്‍ശിച്ചു .

]]>
https://www.chandrikadaily.com/msf-supports-alappad-people.html/feed 0
ആലപ്പാട്ടെ പൊരുതുന്ന ജനതക്ക് ഐക്യദാര്‍ഢ്യം: യൂത്ത് ലീഗ്‌ സംഘം 16 ന് ആലപ്പാട് സന്ദർശിക്കും: പി.കെ ഫിറോസ് https://www.chandrikadaily.com/youth-league-support-alappatt-people.html https://www.chandrikadaily.com/youth-league-support-alappatt-people.html#respond Thu, 10 Jan 2019 13:19:48 +0000 http://www.chandrikadaily.com/?p=115811 തിരുവനന്തപുരം : അതിജീവനത്തിന് വേണ്ടിയുള്ള ആലപ്പാട് ജനതയുടെ സമരത്തെ അധിക്ഷേപിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നിലപാട് ജനങ്ങളുടെ മനസറിയാൻ കഴിയാത്തതിനാലാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് .ഒരു നാടിനെയും ജനതയെയും പൂർണമായും ഇല്ലാതാക്കി കൊണ്ടുള്ള വികസനത്തെ അംഗീകരിക്കാൻ കഴിയില്ല .കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടന്നു വരുന്ന അശാസ്ത്രിയമായ ഖനനം മൂലം 81 .5 ഏക്കർ ഭൂമി കടലെടുത്ത് പോവുകയും പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് തൊഴിലും മത്സ്യസമ്പത്തും പൂർണമായി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ആലപ്പാടുള്ളത് .കടലും കായലും തമ്മിലുള്ള അകലം മീറ്ററുകൾ മാത്രം ആയിരിക്കുകയാണ് .ഐ .ആർ .ഇയുടെ കരിമണൽ ഖനനത്തിന് മുമ്പ് 89.5 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് പഞ്ചായത്ത് ഇന്ന് 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നത് അതീവ ഗുരതരാവസ്ഥയാണ് സൂചിപ്പിക്കുന്നത് . ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ഷിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം സമരത്തിന് ഐക്യദാർഡ്യം പ്രഖ്യപിച്ച് കൊണ്ട് ജനുവരി 16 ന് ആലപ്പാട് സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനിച്ച് വീണ മണ്ണ് സംരക്ഷിക്കാൻ അവർ പോരാടുമ്പോൾ അവർക്കൊപ്പം നിൽക്കാൻ നമ്മൾ ഇനിയും മടി കാണിക്കരുത് . അത്രമേൽ ഭീകരമാണ് ആലപ്പാട്ടെ ചിത്രങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നത് .സുനാമി ദുരന്തം ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ ദുരിതം ഏറ്റ് വാങ്ങിയത് ആലപ്പാട് പഞ്ചായത്തായിലെ ജനങ്ങളായിരുന്നു .നിലവിൽ ആറായിരം കുടുംബങ്ങൾ മാത്രമാണ് ആലപ്പാടുള്ളത്. ഐ.ആർ.ഇ നടത്തി വരുന്ന ഖനനം ഈ രീതിയിൽ തുടർന്നാൽ ആലപ്പാട് പഞ്ചായത്ത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് തുടങ്ങിയ പ്രദേശങ്ങളും ഭൂപടത്തിൽ നിന്നും ഇല്ലാതാകുമെന്നാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെന്നും അതിജീവനത്തിനായി പോരാടുന്ന ആലപ്പാട് ജനതക്ക് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ എല്ലാ വിധ പിന്തുണയും ഉണ്ടാകമെന്ന് പി.കെ ഫിറോസ് പറഞ്ഞു .

]]>
https://www.chandrikadaily.com/youth-league-support-alappatt-people.html/feed 0