<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>alappuza &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/alappuza/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 24 Nov 2025 07:22:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>alappuza &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അനിത വധക്കേസില്‍ ഒന്നാം പ്രതിക്ക് വധശിക്ഷ; ആലപ്പുഴയില്‍ നാല് വര്‍ഷത്തിന് ശേഷം വിധി</title>
		<link>https://www.chandrikadaily.com/death-penalty-for-first-accused-in-anita-murder-case-verdict-in-alappuzha-after-four-years.html</link>
					<comments>https://www.chandrikadaily.com/death-penalty-for-first-accused-in-anita-murder-case-verdict-in-alappuzha-after-four-years.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 24 Nov 2025 07:22:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[alappuza]]></category>
		<category><![CDATA[Anita murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=365065</guid>

					<description><![CDATA[ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: കൈനകരിയില്&#x200d; ഗര്&#x200d;ഭിണിയായ അനിതയെ കൊലപ്പെടുത്തി കായലില്&#x200d; തള്ളിയ കേസില്&#x200d; ഒന്നാം പ്രതിയായ നിലമ്പൂര്&#x200d; സ്വദേശി പ്രബീഷിന് വധശിക്ഷ വിധിച്ചു. ആലപ്പുഴ അഡീഷണല്&#x200d; ജില്ലാ സെഷന്&#x200d;സ് കോടതി-3 യാണ് ഇന്നലെ വിധി പ്രഖ്യാപിച്ചത്. നാല് വര്&#x200d;ഷത്തെ നടപടികളിനൊടുവിലാണ് കേസില്&#x200d; വിധി വരുന്നത്.</p>
<p>ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറില്&#x200d; നിന്നു കണ്ടെത്തിയത്. കേസില്&#x200d; അനിതയുമായി അടുപ്പമുണ്ടായിരുന്ന മലപ്പുറം നിലമ്പൂര്&#x200d; സ്വദേശി പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് പ്രതികള്&#x200d;. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു.</p>
<p>അനിത ഗര്&#x200d;ഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്&#x200d; ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒന്&#x200d;പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കേസില്&#x200d; നാലുവര്&#x200d;ഷത്തിന് ശേഷമാണ് വിധി വരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-penalty-for-first-accused-in-anita-murder-case-verdict-in-alappuzha-after-four-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴയില്‍ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി: മൂന്നു യുവാക്കള്‍ എക്സൈസ് പിടിയില്‍</title>
		<link>https://www.chandrikadaily.com/drugs-worth-one-and-a-half-crore-seized-in-alappuzha-three-youths-arrested-in-excise.html</link>
					<comments>https://www.chandrikadaily.com/drugs-worth-one-and-a-half-crore-seized-in-alappuzha-three-youths-arrested-in-excise.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 11 Nov 2025 13:50:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alappuza]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[drug cases]]></category>
		<category><![CDATA[excise]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363259</guid>

					<description><![CDATA[രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്‍, നാലുഗ്രാം മെത്താഫെറ്റമിന്‍, 334 എംഡിഎംഎ ഗുളികകള്‍, അഞ്ച് മൊബൈല്‍ ഫോണുകള്‍, ?63,500 പണവും പിടിച്ചെടുത്തു.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: ഒന്നരക്കോടി രൂപ വിലവരുന്ന മയക്കുമരുന്നും കഞ്ചാവുമായി മൂന്നു യുവാക്കള്&#x200d; എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ മണ്ണഞ്ചേരി കുമ്പളത്തുവെളി സ്വദേശിയായ ബി. റിനാസ് (22), എറണാകുളം കോതമംഗലം മാമലക്കണ്ടം സ്വദേശിയായ പി.എസ്. അപ്പു (29), തൃശ്ശൂര്&#x200d; തലോര്&#x200d; സ്വദേശിയായ കെ.എസ്. അനന്തു (30) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ഇവരില്&#x200d; നിന്ന് രണ്ടുകിലോ കഞ്ചാവ്, 1.1 കിലോ ഹാഷിഷ് ഓയില്&#x200d;, നാലുഗ്രാം മെത്താഫെറ്റമിന്&#x200d;, 334 എംഡിഎംഎ ഗുളികകള്&#x200d;, അഞ്ച് മൊബൈല്&#x200d; ഫോണുകള്&#x200d;, ?63,500 പണവും പിടിച്ചെടുത്തു.</p>
<p>എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്&#x200d;, തിങ്കളാഴ്ച വൈകിട്ട് നാലോടെ ആലപ്പുഴ കെ.എസ്.ആര്&#x200d;.ടി.സി ബസ് സ്റ്റാന്&#x200d;ഡിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.</p>
<p>ജില്ലയില്&#x200d; ഗുളിക രൂപത്തിലുള്ള എംഡിഎംഎ ആദ്യമായാണ് പിടികൂടുന്നത്, കൂടാതെ ഇത്രയും അളവില്&#x200d; ലഹരി ഒരുമിച്ച് കണ്ടെത്തുന്നത് ആദ്യമാണെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്&#x200d; എസ്. അശോക് കുമാര്&#x200d; അറിയിച്ചു.</p>
<p>മറ്റ് സംസ്ഥാനങ്ങളില്&#x200d; നിന്ന് ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളായിരുന്നു പ്രതികള്&#x200d;. മൊബൈല്&#x200d; നമ്പറുകള്&#x200d; ട്രാക്ക് ചെയ്യാതിരിക്കാന്&#x200d; ആധുനിക സംവിധാനങ്ങളും ഫിലിപ്പീന്&#x200d;സ് മൊബൈല്&#x200d; നമ്പറുകള്&#x200d; ഉപയോഗിച്ചുള്ള ഓണ്&#x200d;ലൈന്&#x200d; ഇടപാടുകളുമാണ് ഇവര്&#x200d; സ്വീകരിച്ചിരുന്നത്.</p>
<p>ആലപ്പുഴ എക്സൈസ് സര്&#x200d;കിള്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; ആര്&#x200d;. പ്രശാന്തിന്റെ നേതൃത്വത്തില്&#x200d;, അസിസ്റ്റന്റ് എക്സൈസ് ഇന്&#x200d;സ്പെക്ടര്&#x200d;മാരായ ഷിബു പി. ബെഞ്ചമിന്&#x200d;, സി.വി. വേണു, ഇ.കെ. അനില്&#x200d; എന്നിവരാണ് പ്രതികളെ പിടികൂടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/drugs-worth-one-and-a-half-crore-seized-in-alappuzha-three-youths-arrested-in-excise.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ 10 കിലോ കഞ്ചാവ് കണ്ടെത്തി</title>
		<link>https://www.chandrikadaily.com/10-kg-ganja-found-at-alappuzha-railway-station.html</link>
					<comments>https://www.chandrikadaily.com/10-kg-ganja-found-at-alappuzha-railway-station.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 15:31:04 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alappuza]]></category>
		<category><![CDATA[ganja case]]></category>
		<category><![CDATA[RAILWAY STATION]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360802</guid>

					<description><![CDATA[19 ലാപ്ടോപ് ബാഗുകള്‍ക്കുള്ളില്‍, പ്രത്യേക കവറില്‍ തയ്തു പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ റെയില്&#x200d;വേ സ്റ്റേഷനില്&#x200d; ഉപേക്ഷിച്ച നിലയില്&#x200d; 10 കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. ഷാലിമാര്&#x200d; എക്‌സ്പ്രസ് തിരുവനന്തപുരം ഭാഗത്തേക്ക് പുറപ്പെട്ടതിനു പിന്നാലെയാണ് കഞ്ചാവ് നിറച്ച ചാക്ക് പ്ലാറ്റ്ഫോമില്&#x200d; പ്രത്യക്ഷപ്പെട്ടത്.</p>
<p>19 ലാപ്ടോപ് ബാഗുകള്&#x200d;ക്കുള്ളില്&#x200d;, പ്രത്യേക കവറില്&#x200d; തയ്തു പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. ആദ്യം സമീപത്തുണ്ടായിരുന്നവര്&#x200d;ക്ക് സംശയം തോന്നിയില്ലെങ്കിലും, കഞ്ചാവിന്റെ രൂക്ഷ ഗന്ധം പരന്നതിനെ തുടര്&#x200d;ന്ന് റെയില്&#x200d;വേ പൊലീസ് പരിശോധന നടത്തി.</p>
<p>പരിശോധനയില്&#x200d; കഞ്ചാവ് കണ്ടെത്തിയതോടെ ബാഗുകള്&#x200d; പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്&#x200d;ക്കെങ്കിലും വേണ്ടി പ്ലാറ്റ്ഫോമില്&#x200d; ഉപേക്ഷിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങള്&#x200d; പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്&#x200d;വേ പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/10-kg-ganja-found-at-alappuzha-railway-station.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിന്ദു കൊലക്കേസ്: 19 വര്‍ഷങ്ങള്‍ക്ക് ശേഷം സെബാസ്റ്റ്യന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍</title>
		<link>https://www.chandrikadaily.com/bindu-murder-case-sebastians-shocking-revelation-after-19-years.html</link>
					<comments>https://www.chandrikadaily.com/bindu-murder-case-sebastians-shocking-revelation-after-19-years.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 29 Sep 2025 05:40:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alappuza]]></category>
		<category><![CDATA[deathnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356003</guid>

					<description><![CDATA[2006-ല്‍ സ്ഥലവില്‍പ്പനയില്‍ നിന്ന് ഒന്നര ലക്ഷം രൂപ നല്‍കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ: ചേര്&#x200d;ത്തലയിലെ ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയ കേസില്&#x200d; പ്രതി സെബാസ്റ്റ്യന്&#x200d; കഴുത്തില്&#x200d; ഷാള്&#x200d; മുറുക്കിയെന്ന് തുറന്ന് പറഞ്ഞു. 2006-ല്&#x200d; സ്ഥലവില്&#x200d;പ്പനയില്&#x200d; നിന്ന് ഒന്നര ലക്ഷം രൂപ നല്&#x200d;കാന്&#x200d; വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണം.</p>
<p>ബിന്ദുവിനെ സ്വന്തം വീട്ടില്&#x200d; വിളിച്ചുവരുത്തി ഷാള്&#x200d; കൊണ്ട് കഴുത്തില്&#x200d; മുറുക്കിയാണ് കൊലപാതകം ചെയ്തത്. മൃതദേഹം വീട്ടുവളപ്പില്&#x200d; കുഴിച്ചിട്ടു. മാസങ്ങള്&#x200d;ക്ക് ശേഷം അഴുകിയ മൃതദേഹം പുറത്തെടുത്തു അസ്ഥികള്&#x200d; കത്തിച്ച്, ശേഷിച്ചത് വേമ്പനാട്ട് കായലില്&#x200d; ഉപേക്ഷിച്ചുവെന്നുമാണ് സെബാസ്റ്റ്യന്റെ മൊഴി.</p>
<p>സംഭവത്തില്&#x200d; സെബാസ്റ്റ്യന്റെ കൂട്ടാളിയായിരുന്ന മനോജിനും പങ്കുണ്ടെന്ന് സംശയിക്കുന്നു. എന്നാല്&#x200d; പിന്നീട് നടന്ന മനോജിന്റെ ആത്മഹത്യയില്&#x200d; ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്&#x200d;.</p>
<p>ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലില്&#x200d; സെബാസ്റ്റ്യന്&#x200d; എല്ലാം തുറന്ന് സമ്മതിച്ചതോടെ, ഇയാള്&#x200d; സീരിയല്&#x200d; കില്ലറായിരിക്കാമെന്ന മുന്&#x200d;പത്തെ അന്വേഷണസംഘത്തിന്റെ സംശയവും വീണ്ടും ശക്തമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bindu-murder-case-sebastians-shocking-revelation-after-19-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴയില്‍ മദ്യലഹരിയില്‍ മകന്‍ പിതാവിനെ ക്രൂരമായി മര്‍ദിച്ചു</title>
		<link>https://www.chandrikadaily.com/in-alappuzha-the-son-brutally-beat-his-father-while-under-the-influence-of-alcohol.html</link>
					<comments>https://www.chandrikadaily.com/in-alappuzha-the-son-brutally-beat-his-father-while-under-the-influence-of-alcohol.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 25 Aug 2025 16:20:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alappuza]]></category>
		<category><![CDATA[crimenews]]></category>
		<category><![CDATA[latest news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351658</guid>

					<description><![CDATA[അമ്മയ്ക്കും സഹോദരനും മുന്‍പില്‍ വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്‍ ആരും പിടിച്ചു മാറ്റാന്‍ നിന്നില്ല]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയില്&#x200d; പിതാവിനെ മകന്&#x200d; അതിക്രൂരമായി മര്&#x200d;ദിച്ചു. ചേര്&#x200d;ത്തല പുതിയകാവ് സ്വദേശി 75കാരനായ ചന്ദ്രനെയാണ് ഇളയ മകന്&#x200d; അഖില്&#x200d; അതിക്രൂരമായി മര്&#x200d;ദിച്ചത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മദ്യപിച്ചെത്തിയ അഖില്&#x200d; പിതാവിനെ അതി ക്രൂരമായി മര്&#x200d;ദിക്കുകയായിരുന്നു. അവശനായ പിതാവിന്റെ കഴുത്തു പിടിച്ച് ഞെരിച്ചു, തലയ്ക്കും ക്രൂരമായി മര്&#x200d;ദിച്ചു.</p>
<p>അമ്മയ്ക്കും സഹോദരനും മുന്&#x200d;പില്&#x200d; വെച്ചായിരുന്നു മകന്റെ ആക്രമണം. എന്നാല്&#x200d; ആരും പിടിച്ചു മാറ്റാന്&#x200d; നിന്നില്ല. ദൃശ്യങ്ങള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തുകയാണ് സഹോദരന്&#x200d; നിഖില്&#x200d; ചെയ്തത്. സംഭവത്തില്&#x200d; ഇരട്ട സഹോദരങ്ങളായ അഖിലിനും നിഖിലിനുമെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തു. നിലവില്&#x200d; പോലീസിന്റെ കസ്റ്റഡിയിലാണ് അഖില്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-alappuzha-the-son-brutally-beat-his-father-while-under-the-influence-of-alcohol.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴയിൽ പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച കുട്ടി മരിച്ചു</title>
		<link>https://www.chandrikadaily.com/alauzhaboydeathanebiadeseases.html</link>
					<comments>https://www.chandrikadaily.com/alauzhaboydeathanebiadeseases.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Fri, 07 Jul 2023 08:34:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[alappuza]]></category>
		<category><![CDATA[desease]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263394</guid>

					<description><![CDATA[ജില്ലയിൽ രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2017 ൽ ആലപ്പുഴ നഗരസഭ പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴയിൽ പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച കുട്ടി മരിച്ചു. ചേർത്തല പാണാവള്ളി പഞ്ചായത്ത് പതിനൊന്നാം വാർഡ് കിഴക്കെമായിത്തറ അനിൽകുമാറിന്റെ മകൻ ഗുരുദത്ത്(15) ആണ് മരിച്ചത്.അതീവ ഗുരുതരാവസ്ഥയില്&#x200d; വെന്റിലേറ്ററില്&#x200d; ചികിത്സയിലായിരുന്നു.ജില്ലയിൽ രണ്ടാം തവണയാണ് രോഗം റിപ്പോർട്ട് ചെയ്യുന്നത്. 2017 ൽ ആലപ്പുഴ നഗരസഭ പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.</p>
<p>പരാദ സ്വഭാവമില്ലാതെ ജലത്തില്&#x200d; സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്&#x200d;പ്പെടുന്ന രോഗാണുക്കള്&#x200d; നീര്&#x200d;ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്&#x200d;ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്&#x200d; കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എങ്കഫലൈറ്റിസ് ഉണ്ടാകാനിടയാക്കുകയും ചെയ്യുന്നു.</p>
<p>പനി, തലവേദന, ഛര്&#x200d;ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്&#x200d;. മലിനമായ വെള്ളത്തില്&#x200d; മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്&#x200d; കഴുകുന്നതും രോഗം വരാന്&#x200d; ഇടയാക്കും. മഴ തുടങ്ങുമ്പോള്&#x200d; ഉറവ എടുക്കുന്ന നീര്&#x200d;ചാലുകളില്&#x200d; കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/alauzhaboydeathanebiadeseases.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
