<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>allahabad high court &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/allahabad-high-court/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 04 Oct 2025 11:19:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>allahabad high court &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അലഹബാദ് ഹൈക്കോടതി: സംഭല്‍ മസ്ജിദ് പൊളിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട ഹരജി തള്ളി</title>
		<link>https://www.chandrikadaily.com/allahabad-high-court-petition-seeking-stay-on-demolition-of-sambhal-masjid-dismissed.html</link>
					<comments>https://www.chandrikadaily.com/allahabad-high-court-petition-seeking-stay-on-demolition-of-sambhal-masjid-dismissed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 04 Oct 2025 11:19:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sambhal masjid]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356854</guid>

					<description><![CDATA[ദസറ ദിനത്തില്‍ 200-ത്തിലധികം പൊലീസിന്റെ സാന്നിധ്യത്തില്‍ ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് വിവാഹ മണ്ഡപം പൊളിച്ചുമാറ്റിയതായും പ്രദേശവാസികള്‍ ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ സംഭാല്&#x200d; ജില്ലയിലെ സര്&#x200d;ക്കാര്&#x200d; ഭൂമിയില്&#x200d; നിര്&#x200d;മിച്ചതായി ആരോപിക്കപ്പെടുന്ന പള്ളി, വിവാഹ മണ്ഡപം, ആശുപത്രി എന്നിവ പൊളിക്കുന്നത് തടയണമെന്ന ആവശ്യമുന്നയിച്ച് പള്ളി കമ്മിറ്റി സമര്&#x200d;പ്പിച്ച അടിയന്തര ഹരജിയെ അലഹബാദ് ഹൈക്കോടതി തള്ളിക്കളഞ്ഞു.</p>
<p>ജസ്റ്റിസ് ദിനേശ് പഥക്കിന്റെ സിംഗിള്&#x200d; ജഡ്ജി ബെഞ്ചാണ് ഹരജി തള്ളിയത്. ഇരുപക്ഷങ്ങളുടെ വാദങ്ങള്&#x200d; കേട്ട കോടതി അടിയന്തര സ്റ്റേ ആവശ്യം നിരാകരിക്കുകയും, ആവശ്യമായ നടപടികള്&#x200d;ക്കായി കീഴ്‌ക്കോടതിയെ സമീപിക്കണമെന്ന നിര്&#x200d;ദ്ദേശവും നല്&#x200d;കി.</p>
<p>സര്&#x200d;ക്കാര്&#x200d; ഭൂമിയില്&#x200d; നിര്&#x200d;മാണം നടത്തിയെന്നാരോപിച്ച് ഭരണകൂടം പള്ളിക്ക് നോട്ടീസ് നല്&#x200d;കി നാല് ദിവസത്തെ സമയം അനുവദിച്ചിരുന്നു. സമയപരിധി കഴിയുന്നതിന് മുമ്പ് തന്നെ കമ്മിറ്റിയംഗങ്ങള്&#x200d; മതിലിന്റെ ചില ഭാഗങ്ങള്&#x200d; സ്വയം പൊളിച്ചു തുടങ്ങി എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</p>
<p>ദസറ ദിനത്തില്&#x200d; 200-ത്തിലധികം പൊലീസിന്റെ സാന്നിധ്യത്തില്&#x200d; ജില്ലാ ഭരണകൂടം ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് വിവാഹ മണ്ഡപം പൊളിച്ചുമാറ്റിയതായും പ്രദേശവാസികള്&#x200d; ആരോപിച്ചു. ഭൂമിയുടെ രേഖകള്&#x200d; സമര്&#x200d;പ്പിക്കാന്&#x200d; കോടതിയില്&#x200d; ആവശ്യപ്പെട്ടിരുന്നെങ്കിലും മതിയായ രേഖകള്&#x200d; ഹരജിക്കാര്&#x200d; സമര്&#x200d;പ്പിച്ചില്ലെന്ന് കോടതി വ്യക്തമാക്കി.</p>
<p>സംസ്ഥാന സര്&#x200d;ക്കാര്&#x200d;, ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, എഡിഎം, തഹസില്&#x200d;ദാര്&#x200d;, ഗ്രാമസഭ എന്നിവരെ ഹരജിയില്&#x200d; കക്ഷികളാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allahabad-high-court-petition-seeking-stay-on-demolition-of-sambhal-masjid-dismissed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെൺകുട്ടികളുടെ മാറിടം സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ്; കേസെടുത്ത് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/allahabad-high-court-rules-that-touching-a-girls-breasts-is-not-an-attempt-at-rape-supreme-court-takes-up-the-case.html</link>
					<comments>https://www.chandrikadaily.com/allahabad-high-court-rules-that-touching-a-girls-breasts-is-not-an-attempt-at-rape-supreme-court-takes-up-the-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Mar 2025 03:41:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335791</guid>

					<description><![CDATA[ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഭിഭാഷകയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.]]></description>
										<content:encoded><![CDATA[<p>മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരായ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റീൻ മാശിഷ് എന്നിവരുൾപ്പെടുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി പരിഗണിക്കുക. അഭിഭാഷകയാണ് ഇക്കാര്യത്തിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്.</p>
<p>അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്&#x200d;കിയിരുന്ന റിട്ട് ഹര്&#x200d;ജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി.ബി വരാലെ എന്നിവര്&#x200d; അടങ്ങിയ ബെഞ്ചാണ് ഹര്&#x200d;ജി തള്ളിയത്. കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്&#x200d;ജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസില്&#x200d; സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.</p>
<p>അലഹബാദ് ഹൈകോടതി ജഡ്ജി രാം മനോഹർ നാരായൺ മിശ്രയാണ് ബലാത്സംഗത്തെ കുറിച്ചുള്ള വിവാദ വിധി പ്രസ്താവിച്ചത്. ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുകയും പൈജാമയുടെ ചരടുപിടിച്ചു വലിക്കുകയും പിന്നീട് സമീപത്തെ കലുങ്കിനടുത്തേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ചെന്നുമാണ് കേസ്. പവൻ, ആകാശ് എന്നിവരാണ് കേസിലെ പ്രതികൾ.</p>
<p>ആക്രമണം നടക്കുന്നതിനിടെ സ്ഥലത്ത് ഒരാൾ വന്നതിനെ തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു.ഈ കേസിൽ പ്രതികൾ വിചാരണ നേരിടണമെന്ന് കീഴ്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് രാം മനോഹർ നാരായൺ മിശ്രയുടെ വിവാദ നിരീക്ഷണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allahabad-high-court-rules-that-touching-a-girls-breasts-is-not-an-attempt-at-rape-supreme-court-takes-up-the-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗശ്രമമല്ല; വിചിത്ര നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/touching-a-girls-breast-is-not-attempted-rape-allahabad-high-court-makes-a-strange-observation.html</link>
					<comments>https://www.chandrikadaily.com/touching-a-girls-breast-is-not-attempted-rape-allahabad-high-court-makes-a-strange-observation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 20 Mar 2025 03:54:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[girl]]></category>
		<category><![CDATA[touching]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334826</guid>

					<description><![CDATA[അലഹാബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതാണ് വിവാദ നിരീക്ഷണം.]]></description>
										<content:encoded><![CDATA[<p>പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ പിടിക്കുന്നതോ വസ്ത്രം അഴിക്കാൻ ശ്രമിക്കുന്നതോ ബലാത്സംഗ ശ്രമമായി കാണാനാവില്ലെന്ന വിവാദ നിരീക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി.</p>
<p>പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ വിചാരണ നേരിടാനുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ പ്രതികളായ പവൻ, ആകാശ് എന്നിവർ നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അലഹാബാദ് ഹൈക്കോടതിയിലെ സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടേതാണ് വിവാദ നിരീക്ഷണം.</p>
<p>കേസ് പ്രകാരം, പ്രതികൾ 11 വയസുള്ള പെൺകുട്ടിയുടെ മാറിൽ പിടിക്കുകയും ആകാശ് എന്ന പ്രതി പെൺകുട്ടിയുടെ പൈജാമയുടെ ചരട് പൊട്ടിച്ച് ഇടവഴിയിലൂടെ വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ സംഭവം കണ്ട വഴിയാത്രക്കാർ ഇടപെട്ടതോടെ പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു.</p>
<p>പോക്സോ നിയമത്തിന്റെ പരിധിയിൽ വരുന്ന ബലാത്സംഗ ശ്രമമാണ് നടന്നതെന്ന് കണ്ടെത്തിയതിന് പിന്നാലെ ബന്ധപ്പെട്ട വിചാരണ കോടതി പോക്സോ നിയമത്തിലെ സെക്ഷൻ 376, സെക്ഷൻ 18 (കുറ്റകൃത്യം ചെയ്യാനുള്ള ശ്രമം) എന്നീ വകുപ്പുകൾ പ്രകാരം സമൻസ് ഉത്തരവ് പുറപ്പെടുവിച്ചു.</p>
<p>എന്നാൽ ഐ.പി.സി 376-ാം വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും കേസിൽ ഐ.പി.സി 354, 354(ബി) വകുപ്പുകളോ പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകളോ ഉൾപ്പെടുത്തേണ്ടതില്ലെന്ന് വാദിച്ചുകൊണ്ട് പ്രതികള്&#x200d; ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>തുടർന്ന് കേസിന്റെയും പ്രതികള്&#x200d;ക്കെതിരെ ഉയര്&#x200d;ന്ന ആരോപണങ്ങളുടെയും പശ്ചാത്തലത്തില്&#x200d;, പ്രതികള്&#x200d; പെൺകുട്ടിയെ ബലാത്സംഗം ചെയ്യാന്&#x200d; തീരുമാനിച്ചതായി അനുമാനിക്കാന്&#x200d; കഴിയുന്ന ഒരു തെളിവും രേഖകളില്&#x200d; ഇല്ലെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി കണ്ടെത്തുകയായിരുന്നു.</p>
<p>പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വസ്ത്രത്തിന്റെ ചരട് പൊട്ടിച്ചു എന്നത് ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയാണെന്ന് കരുതാൻ കഴിയില്ലെന്ന് ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പറഞ്ഞു.</p>
<p>‘പ്രതികളായ പവനും ആകാശിനുമെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങളും വസ്തുതകളും ബലാത്സംഗ ശ്രമ കുറ്റമായി കണക്കാക്കാൻ കഴിയില്ല. ആകാശിനെതിരെയുള്ള ആരോപണം പെൺകുട്ടിയെ വലിച്ചിഴച്ച് അവളുടെ പൈജാമയുടെ ചരട് പൊട്ടിച്ചുവെന്നതാണ്. പ്രതിയുടെ ഈ പ്രവൃത്തി കാരണം ഇര നഗ്നയായി എന്ന് സാക്ഷികൾ പറഞ്ഞിട്ടില്ല. പ്രതി ഇരയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതായി ഒരു ആരോപണവുമില്ല,’ ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര പറഞ്ഞു.</p>
<p>ഇത് കണക്കിലെടുത്ത്, പ്രതികൾക്കെതിരെ ചുമത്തിയ ആരോപണങ്ങൾ ശരിയല്ലെന്നും ബലാത്സംഗ ശ്രമത്തിന് കേസെടുക്കാൻ കഴിയില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. എങ്കിലും ഐ.പി.സി സെക്ഷൻ 354(ബി) പ്രകാരം, ( സ്ത്രീയുടെ വസ്ത്രം അഴിക്കുകയോ നഗ്നയാക്കുകയോ ചെയ്യുക) ഇവർക്കെതിരെ കുറ്റം ചുമത്താമെന്നും ബെഞ്ച് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/touching-a-girls-breast-is-not-attempted-rape-allahabad-high-court-makes-a-strange-observation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി</title>
		<link>https://www.chandrikadaily.com/accident-in-stampede-during-mahakumbh-mela-the-court-rejected-the-plea-seeking-a-cbi-probe.html</link>
					<comments>https://www.chandrikadaily.com/accident-in-stampede-during-mahakumbh-mela-the-court-rejected-the-plea-seeking-a-cbi-probe.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Mar 2025 07:37:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[CBI investigation]]></category>
		<category><![CDATA[maha kumba mela]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334519</guid>

					<description><![CDATA[സംഭവത്തില്&#x200d; 30 പേര്&#x200d; മരിച്ചു. 90 ലധികം ആളുകള്&#x200d;ക്ക് പരുക്കേറ്റിരുന്നു]]></description>
										<content:encoded><![CDATA[<p>മഹാകുംഭമേളയ്ക്കിടെയുണ്ടായ അപകടത്തില്&#x200d; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താല്&#x200d;പര്യ ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഹര്&#x200d;ജിയില്&#x200d; വ്യക്തതയില്ലെന്ന് നിരീക്ഷിച്ചാണ് തള്ളിയത്. കുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധിപേര്&#x200d; മരിച്ചിരുന്നു. അപകടത്തിന് ഉത്തരവാദികളായ വ്യക്തികള്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്ന് ഹരജിയില്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>മഹാകുംഭമേള നടന്ന പ്രയാഗ്രാജിലെ ത്രിവേണി ഘട്ടില്&#x200d; ബാരിക്കേഡ് മറികടക്കാന്&#x200d; ശ്രമിക്കുന്നതിനിടെയായിരുന്നു അപടകം. സംഭവത്തില്&#x200d; 30 പേര്&#x200d; മരിച്ചു. 90 ലധികം ആളുകള്&#x200d;ക്ക് പരുക്കേറ്റിരുന്നു. വിഐപി സന്ദര്&#x200d;ശനത്തില്&#x200d; മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതാണ് ക്രമീകരണങ്ങളിലെ വീഴ്ചക്ക് കാരണമെന്ന് രാഹുല്&#x200d; ഗാന്ധി അടക്കമുള്ള നേതാക്കള്&#x200d; കുറ്റപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-in-stampede-during-mahakumbh-mela-the-court-rejected-the-plea-seeking-a-cbi-probe.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മുഹമ്മദ് സുബൈർ കൊടും ക്രിമിനൽ അല്ല&#8217;; അറസ്റ്റ് തടഞ്ഞ് അലഹബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/muhammad-zubair-is-not-a-serious-criminal-allahabad-high-court-stopped-the-arrest.html</link>
					<comments>https://www.chandrikadaily.com/muhammad-zubair-is-not-a-serious-criminal-allahabad-high-court-stopped-the-arrest.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 20 Dec 2024 13:11:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Muhammad Zubair]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322643</guid>

					<description><![CDATA[ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ ഹിന്ദുത്വ പുരോഹിതനായ യതി നരസിംഹാനന്ദി​ന്&#x200d;റെ അനു​യായികൾ നൽകിയ പരാതിയിൽ തൽക്കാലത്തേക്ക് അറസ്റ്റ് വിലക്കിയാണ് കോടതി ഉത്തരവിട്ടത്.]]></description>
										<content:encoded><![CDATA[<p>വസ്തുതാ പരിശോധന വെബ്‌സൈറ്റായ ആൾട്ട് ന്യൂസി​​ന്&#x200d;റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ഇടക്കാലാശ്വാസവുമായി അലഹബാദ് ഹൈകോടതി. ഗാസിയാബാദിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ ഹിന്ദുത്വ പുരോഹിതനായ യതി നരസിംഹാനന്ദി​ന്&#x200d;റെ അനു​യായികൾ നൽകിയ പരാതിയിൽ തൽക്കാലത്തേക്ക് അറസ്റ്റ് വിലക്കിയാണ് കോടതി ഉത്തരവിട്ടത്.</p>
<p>യതി നരസിംഹാനന്ദി​ന്&#x200d;റെ വിവാദ വിദ്വേഷപ്രസംഗത്തി​​ന്&#x200d;റെ ക്ലിപ്പ് സമുഹമാധ്യമത്തിൽ പങ്കിട്ടതിനാണ് സുബൈറിനെതിരെ യു.പി.പൊലീസ് രാജ്യ​ദ്രോഹക്കുറ്റം ചുമത്തിയത്. ‘ഇന്ത്യയുടെ പരമാധികാരവും ഐക്യവും അപകടത്തിലാക്കി’ എന്ന് ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് അലഹബാദ് ഹൈകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. ‘ഭാരതീയ ന്യായ സൻഹിത’യുടെ 152ാം വകുപ്പ് ഉപയോഗിച്ചാണിത്.</p>
<p>തീവ്ര ഹിന്ദുത്വ ഹാൻഡിലുക​ളെ പൊതുവെയും സുബ്രഹ്മണ്യൻ സ്വാമിയെ പ്രത്യേകിച്ചും വിമർശിക്കുന്ന ഒരു പാരഡി പേജി​ന്&#x200d;റെ സ്ഥാപകൻ എന്ന നിലയിലാണ് സുബൈർ ആദ്യമായി ഇന്&#x200d;റർനെറ്റ് വാർത്താ ലോകത്ത് ശ്രദ്ധിക്കപ്പെട്ടത്.</p>
<p>പിന്നീട്, ഗുജറാത്ത് ആസ്ഥാനമായുള്ള അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ മുകുൾ സിൻഹയുടെ മകനായ ആക്ടിവിസ്റ്റ് പ്രതീക് സിൻഹക്കൊപ്പം അദ്ദേഹം ആൾട്ട് ന്യൂസ് ആരംഭിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുസ്&#x200d;ലിം കുട്ടിയെ തല്ലാൻ മറ്റു കുട്ടികളോട് പ്രധാനാധ്യാപിക ആജ്ഞാപിക്കുന്ന വിഡിയോ പങ്കുവെച്ചതിന് യു.പി പൊലീസ് സുബൈറിനെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muhammad-zubair-is-not-a-serious-criminal-allahabad-high-court-stopped-the-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തിലെ വിവരാവകാശ പ്രവർത്തകന്റെ കൊല; ബി.ജെ.പി മുൻ എം.പി ഉൾപ്പെടെ 7 പേരുടെ ജീവപര്യന്തം ഹൈകോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/murder-of-rti-activist-in-gujarat-the-high-court-canceled-the-life-sentences-of-7-people-including-former-bjp-mp.html</link>
					<comments>https://www.chandrikadaily.com/murder-of-rti-activist-in-gujarat-the-high-court-canceled-the-life-sentences-of-7-people-including-former-bjp-mp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 07 May 2024 07:41:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[RTI activist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297010</guid>

					<description><![CDATA[പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്.]]></description>
										<content:encoded><![CDATA[<p>വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ അ​മി​ത് ജെ​ത്&#x200d;വ​യെ കൊ​ല​പ്പെ​ടു​ത്തി​യ ​കേ​സി​ൽ ബി.​ജെ.​പി മു​ൻ എം.​പി ദി​നു​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ 7 ​പേ​രെ ജീ​വ​പ​ര്യ​ന്തം ശി​ക്ഷി​ച്ച സി.​ബി.​​ഐ കോ​ട​തി വി​ധി ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പ്ര​തി​ക​ളു​ടെ അ​പ്പീ​ലി​ലാ​ണ് എ​ല്ലാ​വ​രെ​യും കുറ്റവിമുക്തരാക്കിയത്. മു​ൻ​കൂ​ട്ടി തീ​രു​മാ​നി​ച്ച​പോ​ലെ​യാ​ണ് വി​ചാ​ര​ണ കോ​ട​തി വി​ധി​യെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ എ.​എ​സ്.​സു​പേ​ഹി​യ, വി​മ​ൽ കെ.​വ്യാ​സ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.</p>
<p>അ​ന്വേ​ഷ​ണം അ​ശ്ര​ദ്ധ​യോ​ടെ​യും മു​ൻ വി​ധി​യോ​ടെ​യു​മാ​യി​രു​ന്നു. സാ​ക്ഷി​ക​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ​കോ​ട​തി വി​ല​യി​രു​ത്തി.</p>
<p>2010 ജൂ​ലൈ 20ന് ​ഹൈ​കോ​ട​തി പ​രി​സ​ര​ത്താ​ണ് ജെ​ത്&#x200d;വ വെ​ടി​യേ​റ്റു മ​രി​ച്ച​ത്. ദി​നു സോ​ള​ങ്കി​യു​ടെ നി​യ​മ​വി​രു​ദ്ധ ഖ​ന​നം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം തു​റ​ന്നു​കാ​ട്ടാ​ൻ ജെ​ത്&#x200d;വ ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ആ​ദ്യം ഗു​ജ​റാ​ത്ത് സി.​​ഐ.​ഡി അ​ന്വേ​ഷി​ച്ച കേ​സ് 2012 സെ​പ്റ്റം​ബ​റി​ലാ​ണ് ഹൈ​കോ​ട​തി സി.​ബി.​ഐ​ക്ക് വി​ട്ട​ത്. 2013 ന​വം​ബ​റി​ലാ​ണ് ദി​നു സോ​ള​ങ്കി​യെ സി.​ബി.​ഐ അ​റ​സ്റ്റ്ചെ​യ്ത​ത്.</p>
<p>2019 ജൂ​ലൈ 11ന് ​സോ​ള​ങ്കി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ശി​ക്ഷി​ച്ച വി​ചാ​ര​ണ കോ​ട​തി 15 ല​ക്ഷം രൂ​പ പി​ഴ ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ദി​നു സോ​ള​ങ്കി​യു​ടെ​യും മ​രു​മ​ക​ൻ ശി​വ സോ​ള​ങ്കി​യു​ടെ​യും ശി​ക്ഷ സ​സ്​​പെ​ൻ​ഡ് ചെ​യ്ത ഹൈ​കോ​ട​തി ഇ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-of-rti-activist-in-gujarat-the-high-court-canceled-the-life-sentences-of-7-people-including-former-bjp-mp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനാവശ്യ പ്രസ്താവനകള്&#x200d; ഒഴിവാക്കണം; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച യു.പി കോടതിയുടെ പരാമര്&#x200d;ശം തള്ളി അലഹബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/redundant-statements-should-be-avoided-the-allahabad-high-court-rejected-the-up-courts-remarks-congratulating-yogi-adityanath.html</link>
					<comments>https://www.chandrikadaily.com/redundant-statements-should-be-avoided-the-allahabad-high-court-rejected-the-up-courts-remarks-congratulating-yogi-adityanath.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 21 Mar 2024 06:54:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[avoided]]></category>
		<category><![CDATA[Redundant statements]]></category>
		<category><![CDATA[yogi adhithyanadh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293270</guid>

					<description><![CDATA[മാര്&#x200d;ച്ച് അഞ്ചിനാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജി രംഗത്തെത്തിയത്.]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തിക്കൊണ്ട് ബറേലി അഡീഷണല്&#x200d; ജില്ലാ ജഡ്ജി നടത്തിയ പരാമര്&#x200d;ശം തള്ളി അലഹബാദ് ഹൈക്കോടതി. ജസ്റ്റിസ് റാം മനോഹര്&#x200d; നാരായണ്&#x200d; മിശ്രയുടെതാണ് നടപടി.</p>
<div>രാഷ്ട്രീയവും വ്യക്തിപരമായ വീക്ഷണങ്ങളുമടങ്ങുന്ന അനാവശ്യ പ്രസ്താവനകളാണ് ബറേലി അഡീഷണല്&#x200d; ജില്ലാ ജഡ്ജി നടത്തിയതെന്ന് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാര്&#x200d;ച്ച് അഞ്ചിനാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജി രംഗത്തെത്തിയത്. കോടതി ഉത്തരവ് പൊതു ഉപഭോഗത്തിന് വേണ്ടിയുള്ളതാണെന്ന് ഹൈകോടതി പറഞ്ഞു. അത്തരം ഉത്തരവുകളിൽ ജനങ്ങൾ തെറ്റിദ്ധരിക്കപ്പെടാന്&#x200d; സാധ്യതയുണ്ടെന്നും പരാമര്&#x200d;ശങ്ങള്&#x200d; നീക്കം ചെയ്ത് കൊണ്ട് ഹൈക്കോടതി കൂട്ടിച്ചേർത്തു.</div>
<div></div>
<div>
<div>2010ലെ ബറേലി കലാപവുമായി ബന്ധപ്പെട്ട കേസിനിടെയാണ് യോഗിയെ പുകഴ്ത്തിക്കൊണ്ട് ജഡ്ജിയുടെ പരാമര്&#x200d;ശം. അധികാരത്തിന്റെ തലവന്&#x200d; ഒരു മതവിശ്വാസിയായിരിക്കണമെന്നാണ് ജഡ്ജി പറഞ്ഞത്. ‘ഒരു മതവിശ്വാസിയുടെ ജീവിതം ആസ്വാദനത്തിനുള്ളതല്ല ത്യാഗത്തിന്റെയും സമര്&#x200d;പ്പണത്തിന്റെതുമാണ്. ഇത് ശരിയാണെന്ന് തെളിയിച്ച ആളാണ് ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,’ ജഡ്ജി പറഞ്ഞു.</div>
<div>ഒരു മതവിശ്വാസിയുടെ കയ്യിലാണ് അധികാരമെങ്കില്&#x200d; അത് വളരെ നല്ല ഫലങ്ങള്&#x200d; നല്&#x200d;കുമെന്നും ജഡ്ജി കൂട്ടിച്ചേര്&#x200d;ത്തു. യോഗി ആദിത്യനാഥിന്റെ സര്&#x200d;ക്കാര്&#x200d; ഇല്ലായിരുന്നെങ്കില്&#x200d; ബറേലിയില്&#x200d; മറ്റൊരു കലാപം കൂടെ നടക്കുമായിരുന്നെന്നും ജഡ്ജി പറഞ്ഞിരുന്നു. ബറേലി അഡീഷണല്&#x200d; ജില്ലാ ജഡ്ജി നടത്തിയ ഈ പരാമര്&#x200d;ശങ്ങള്&#x200d; ചൂണ്ടിക്കാട്ടി ജഡ്ജിമാര്&#x200d; ഉത്തരവുകളില്&#x200d; വ്യക്തിപരമായ കാര്യങ്ങളോ മുന്&#x200d;വിധിയോ പ്രകടിപ്പിക്കാന്&#x200d; പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/redundant-statements-should-be-avoided-the-allahabad-high-court-rejected-the-up-courts-remarks-congratulating-yogi-adityanath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാൻവാപി പള്ളിയിലെ നിലവറയിൽ ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന തുടരാം; മസ്ജിദ് കമ്മിറ്റിയുടെ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി</title>
		<link>https://www.chandrikadaily.com/the-hindu-community-can-continue-to-pray-in-the-gyanwapi-mosque-vault-the-allahabad-high-court-dismissed-the-mosque-committees-plea.html</link>
					<comments>https://www.chandrikadaily.com/the-hindu-community-can-continue-to-pray-in-the-gyanwapi-mosque-vault-the-allahabad-high-court-dismissed-the-mosque-committees-plea.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 26 Feb 2024 05:24:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[GYANWAPI MASJID]]></category>
		<category><![CDATA[Hindu community]]></category>
		<category><![CDATA[pray]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291424</guid>

					<description><![CDATA[അഞ്ജുമാന്&#x200d; ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്&#x200d;കിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി മസ്ജിദില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. മസ്ജിദിലെ നിലവറകളില്&#x200d; ഹിന്ദുക്കള്&#x200d;ക്ക് പൂജ ചെയ്യാന്&#x200d; അനുമതി നല്&#x200d;കിയ വാരണാസി ജില്ലാ കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം.</p>
<p>അഞ്ജുമാന്&#x200d; ഇന്റസാമിയ മസ്ജിദ് കമ്മിറ്റി നല്&#x200d;കിയ ഹരജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് രോഹിത് രഞ്ജന്&#x200d; അഗര്&#x200d;വാളിന്റെ 11 അംഗ ബെഞ്ചാണ് വിധി പ്രസ്താവന നടത്തിയത്. കേസില്&#x200d; ഫെബ്രുവരി 15ന് സിംഗിള്&#x200d; ബെഞ്ച് ഉത്തരവ് മാറ്റി വച്ചിരുന്നു.<br />
ഗ്യാന്&#x200d;വാപിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന തങ്ങളുടെ അധീനതയിലാണെന്നും വ്യാസ കുടുംബത്തിനും മറ്റും തെഹ്ഖാനയ്ക്കുള്ളില്&#x200d; ആരാധന നടത്താന്&#x200d; അവകാശമില്ലെന്നുമായിരുന്നു ഹരജിയില്&#x200d; കമ്മിറ്റി പറഞ്ഞിരുന്നത്.</p>
<p>1993 മുതല്&#x200d; തെഹ്ഖാനയില്&#x200d; പൂജ നടന്നിട്ടില്ലെന്ന വസ്തുത സമ്മതിക്കുന്നുവെന്ന് കമ്മിറ്റി പറഞ്ഞു. എന്നാല്&#x200d; 30 വര്&#x200d;ഷത്തിന് ശേഷം കോടതി ഒരു റിസീവറെ നിയമിക്കുകയും നിലവിലെ വ്യവസ്ഥകള്&#x200d; മാറ്റുകയും ചെയ്താല്&#x200d; അതിന് പിന്നില്&#x200d; എന്തെങ്കിലും ന്യായമായ കാരണങ്ങള്&#x200d; ഉണ്ടാകേണ്ടിയിരുന്നുവെന്നും മസ്ജിദ് കമ്മിറ്റി കോടതിയില്&#x200d; വാദിച്ചു.</p>
<p>17-ാം നൂറ്റാണ്ടില്&#x200d; മുഗള്&#x200d; ചക്രവര്&#x200d;ത്തിയായ ഔറംഗസേബിന്റെ ഭരണകാലത്ത് പ്രസ്തുത ഭൂമിയിലെ ഒരു പുരാതന ക്ഷേത്രത്തിന്റെ ഒരു ഭാഗം നശിപ്പിക്കപ്പെട്ടുവെന്നാണ് ഹിന്ദു സംഘടനകളുടെ വാദം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-hindu-community-can-continue-to-pray-in-the-gyanwapi-mosque-vault-the-allahabad-high-court-dismissed-the-mosque-committees-plea.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗ്യാൻവാപി പള്ളിയിലെ പൂജയ്ക്ക് സ്റ്റേ നൽകാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/allahabad-high-court-refuses-to-grant-stay-to-gyanwapi-mosque-puja.html</link>
					<comments>https://www.chandrikadaily.com/allahabad-high-court-refuses-to-grant-stay-to-gyanwapi-mosque-puja.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 02 Feb 2024 10:11:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[grant stay]]></category>
		<category><![CDATA[Gyanwapi mosque]]></category>
		<category><![CDATA[refuses]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289451</guid>

					<description><![CDATA[ആറാം തിയ്യതി പുതുക്കിയ ഹരജി സമര്&#x200d;പ്പിക്കാന്&#x200d; ഹരജിക്കാരായ പള്ളി അധികൃതര്&#x200d;ക്ക് കോടതി നിര്&#x200d;ദേശം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>ഗ്യാന്&#x200d;വാപി പള്ളിയില്&#x200d; ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്&#x200d;കിയ വിധി സ്റ്റേ നല്&#x200d;കാന്&#x200d; അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കാന്&#x200d; യു.പി സര്&#x200d;ക്കാരിന് നിര്&#x200d;ദ്ദേശം. ആറാം തിയ്യതി പുതുക്കിയ ഹരജി സമര്&#x200d;പ്പിക്കാന്&#x200d; ഹരജിക്കാരായ പള്ളി അധികൃതര്&#x200d;ക്ക് കോടതി നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>പൂജക്ക് അനുമതി നല്&#x200d;കിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്&#x200d;ക്കകം &#8216;വ്യാസ് കാ തെഹ്ഖാന&#8217; എന്നറിയപ്പെടുന്ന നിലവറയില്&#x200d; പൂജയും പ്രസാദ വിതരണവും ആരംഭിച്ചിരുന്നു.</p>
<p>1993ല്&#x200d; അടച്ചുപൂട്ടി മുദ്രവെച്ച തെക്കുഭാഗത്തെ നിലവറ ഒരാഴ്ചക്കകം തുറന്നുകൊടുത്ത് പൂജക്ക് സൗകര്യങ്ങളൊരുക്കാനാണ് വാരാണസി ജില്ല കോടതി വിധിച്ചത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര്&#x200d; പാഠക് വ്യാസ് നല്&#x200d;കിയ ഹരജിയിലാണ് അനുമതി ലഭിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allahabad-high-court-refuses-to-grant-stay-to-gyanwapi-mosque-puja.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സർക്കാരിന് തിരിച്ചടി; തിരുവിതാംകൂർ ദേവസ്വം കമ്മീഷണർ സി.എൻ.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/backlash-to-the-government-high-court-cancels-appointment-of-travancore-devaswom-commissioner-cn-raman.html</link>
					<comments>https://www.chandrikadaily.com/backlash-to-the-government-high-court-cancels-appointment-of-travancore-devaswom-commissioner-cn-raman.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 12:26:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allahabad high court]]></category>
		<category><![CDATA[appointment]]></category>
		<category><![CDATA[Backlash]]></category>
		<category><![CDATA[cancels]]></category>
		<category><![CDATA[Commissioner CN Raman]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[Travancore Devaswom]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289323</guid>

					<description><![CDATA[സി.എന്&#x200d;.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി.]]></description>
										<content:encoded><![CDATA[<p>തിരുവിതാംകൂര്&#x200d; ദേവസ്വം കമ്മീഷണര്&#x200d; സി.എന്&#x200d;.രാമന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് ആലോചിക്കാതെ നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സി.എന്&#x200d;.രാമന് മതിയായ യോഗ്യത ഇല്ലെന്ന് കോടതി വിലയിരുത്തി. വിരമിക്കല്&#x200d; ആനുകൂല്യം അടക്കം നല്&#x200d;കരുതെന്ന് കോടതി നിര്&#x200d;ദേശിച്ചു.</p>
<p>സി.എന്&#x200d;. രാമന്&#x200d; നാളെ വിരമിക്കാനിരിക്കെയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്. ഡിസംബര്&#x200d; 14നാണ് സി.എന്&#x200d;. രാമന്&#x200d; തിരുവിതാംകൂര്&#x200d; ദേവസ്വം കമ്മിഷണറായി ചുമതലയേറ്റത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/backlash-to-the-government-high-court-cancels-appointment-of-travancore-devaswom-commissioner-cn-raman.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
