<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>allahabad highcourt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/allahabad-highcourt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 17 Apr 2024 11:17:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>allahabad highcourt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്‌ലിം അഭിഭാഷകരോട് മതപരമായ വിവേചനം; ജഡ്ജിയെ വിളിച്ചുവരുത്തി അലഹാബാദ് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/religious-discrimination-against-muslim-lawyers-allahabad-high-court-summoned-the-judge.html</link>
					<comments>https://www.chandrikadaily.com/religious-discrimination-against-muslim-lawyers-allahabad-high-court-summoned-the-judge.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 17 Apr 2024 11:17:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allahabad highcourt]]></category>
		<category><![CDATA[religious discrimination]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295465</guid>

					<description><![CDATA['ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്&#x200d; അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം  വിഭാഗത്തില്&#x200d; പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടര്&#x200d;ന്ന് മുതിര്&#x200d;ന്ന ജഡ്ജി വിവേകാന്ദ് ശരണ്&#x200d; ത്രിപാഠിയെ അലഹാബാദ് ഹൈക്കോടതി വിളിച്ചുവരുത്തി. &#8216;ഒരു പ്രത്യേക സമുദായത്തിനെതിരെ ജഡ്ജിന്റെ നിരീക്ഷണങ്ങള്&#x200d; അപമര്യാദയോട് കൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനം ആരോപിച്ച് മുസ്‌ലിം പുരോഹിതന്&#x200d;മാരായ മുഹമ്മദ് ഉമര്&#x200d; ഗൗതം, മുഫ്തി ഖാസി ജഹാംഗീര്&#x200d; ആലം ഖാസ്മി എന്നിവര്&#x200d;ക്കെതിരെ യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നല്&#x200d;കിയ കേസിന്റെ വിചാരണക്കിടയിലാണ് സംഭവം.</p>
<p>വെള്ളിയാഴ്ച പ്രാര്&#x200d;ത്ഥനയ്ക്കായി കോടതി ഇടവേള അനുവദിക്കണമെന്ന മുസ്ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷണല്&#x200d; ജില്ലാ സെഷന്&#x200d;സ് ജഡ്ജി വിവേകാനന്ദ് ശരണ്&#x200d; ത്രിപാഠി മുമ്പ് നിരസിച്ചിരുന്നു. പ്രാര്&#x200d;ത്ഥനയ്ക്ക് പോകുന്ന് അഭിഭാഷകര്&#x200d;ക്ക് പകരം അമിക്കസ് ക്യൂറിയെ നിയമിക്കുകയും ചെയ്തു. ഇവര്&#x200d; പ്രാര്&#x200d;ത്ഥനയ്ക്ക് പോകുന്ന സമയത്ത് കുറ്റാരോപിതരായ വ്യക്തികള്&#x200d;ക്കുവേണ്ടി അമിക്കസ് ക്യൂരി ഹജരാകണമെന്നും ഉത്തരവിട്ടു.</p>
<p>പ്രതികളിലൊരാള്&#x200d; ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്&#x200d;ന്ന് വിചാരണക്കോടതി പുറപ്പെടുവിച്ച ഉത്തരവുകള്&#x200d; ജസ്റ്റിസ് ഷമീം അഹമ്മദ് കഴിഞ്ഞ മാസം സ്റ്റേ ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവിനെത്തുടര്&#x200d;ന്ന് പ്രതികള്&#x200d;ക്ക് വേണ്ടി ഹാജരാകാന്&#x200d; വിചാരണക്കോടതി മുസ്ലിം അഭിഭാഷകര്&#x200d;ക്ക് അനുമതി നല്&#x200d;കി. എന്നാല്&#x200d; ഇലക്ട്രോണിക് തെളിവുകള്&#x200d;ക്കായുള്ള അപേക്ഷയില്&#x200d; തീര്&#x200d;പ്പാക്കിയില്ല.<br />
വിചാരണക്കോടതിയുടെ നടപടി ഹൈക്കോടതി ശക്തമായ എതിര്&#x200d;പ്പ് രേഖപ്പെടുത്തുകയും സ്റ്റേയുടെ ഗൗരവം മനസ്സിലാക്കുന്നതില്&#x200d; ജഡ്ജി പരാജയപ്പെട്ടുവെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ട് പോയതെന്നും കോടതി പറഞ്ഞു.</p>
<p>ഒരു പ്രത്യേക മതത്തില്&#x200d; പെട്ടവരായതിനാല്&#x200d; വിചാരണ വേളയില്&#x200d; അപേക്ഷകന്റെ അഭിഭാഷകന്&#x200d; ഹാജരായില്ലെന്ന&#8217; ജഡ്ജിന്റെ നിരീക്ഷണത്തെയും കോടതി വിമര്&#x200d;ശിച്ചു. വ്യക്തിപരമായ പെരുമാറ്റത്തിലൂടെ ഒരു ജഡ്ജി മോശമായി പെരുമാറുന്നത് അവരുടെ ജുഡീഷ്യറിയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണെന്നും കോടതി അഭിപ്രായപ്പെട്ടു. അതേസമയം ഹരജിക്കാരനെതിരായ വിചാരണ തുടരുന്നതില്&#x200d; നിന്ന് വിചാരണക്കോടതിയെ ഹൈക്കോടതി വിലക്കി. തുടര്&#x200d;ന്ന് ജുഡീഷ്യല്&#x200d; ഓഫീസറെ വിളിച്ചുവരുത്തി കോടതി ഉത്തരവുകള്&#x200d; സംബന്ധിച്ച് വിശദീകരണം തേടുകയും ചെയ്തു.</p>
<p>തിങ്കളാഴ്ച ജഡ്ജി ത്രിപാഠി സിംഗിള്&#x200d; ജഡ്ജിക്ക് മുന്നില്&#x200d; ഹാജരായി മാപ്പ് പറഞ്ഞു. തെറ്റിദ്ധരിപ്പിച്ചാണ് താന്&#x200d; ഉത്തരവുകള്&#x200d; പാസാക്കിയതെന്നും ഭാവിയില്&#x200d; ജാഗ്രത പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം സമര്&#x200d;പ്പിക്കാന്&#x200d; രണ്ടു ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്&#x200d; തേടിയതോടെ കേസ് പതിനെട്ടിലേക്കു മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/religious-discrimination-against-muslim-lawyers-allahabad-high-court-summoned-the-judge.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വഴിവിട്ട നിയമനങ്ങള്&#x200d;ക്ക് തിരിച്ചടി;  കണ്ണൂര്&#x200d; വി.സി ഡോ.ഗോപിനാദ് രവീന്ദ്രന്റെ പുനര്&#x200d;നിയമനം റദ്ദാക്കി, സുപ്രീംകോടതിയുടേതാണ് വിധി</title>
		<link>https://www.chandrikadaily.com/retaliation-for-misguided-appointments-kannur-vc-dr-gopinad-ravindrans-re-appointment-is-cancelled-supreme-courts-decision.html</link>
					<comments>https://www.chandrikadaily.com/retaliation-for-misguided-appointments-kannur-vc-dr-gopinad-ravindrans-re-appointment-is-cancelled-supreme-courts-decision.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 30 Nov 2023 06:10:25 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allahabad highcourt]]></category>
		<category><![CDATA[Dr. Gopinad Ravindran]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[kannur vc]]></category>
		<category><![CDATA[misguided]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284534</guid>

					<description><![CDATA[സർക്കാരിനും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹ&#x200d;ര്&#x200d;ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.]]></description>
										<content:encoded><![CDATA[<p>ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്&#x200d;നിയമനം റദ്ദാക്കി സുപ്രീംകോടതി വിധി. സ&#x200d;ര്&#x200d;ക്കാരിനും ഗവര്&#x200d;ണ&#x200d;ര്&#x200d;ക്കും വിമര്&#x200d;ശനം. കണ്ണൂര്&#x200d; സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലര്&#x200d; ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്&#x200d;നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. വൈസ് ചാന്&#x200d;സലരെ പുന&#x200d;ര്&#x200d; നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.</p>
<p>സർക്കാരിനും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹ&#x200d;ര്&#x200d;ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. കണ്ണൂര്&#x200d; സര്&#x200d;വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്&#x200d; കീഴോത്ത്, അക്കാദമിക് കൗണ്&#x200d;സില്&#x200d; അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്&#x200d;നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വി.സിയായി എങ്ങനെ പുനര്&#x200d;നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.</p>
<p>60 വയസ് കഴിഞ്ഞ കണ്ണൂര്&#x200d; സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലര്&#x200d; ഡോ.ഗോപിനാഥ് രവീന്ദ്രന് സർക്കാര്&#x200d; പുന&#x200d;ര്&#x200d; നിയമനം നൽകിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയ&#x200d;ര്&#x200d;ന്നത്. സര്&#x200d;ക്കാര്&#x200d; ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബര്&#x200d; 23 നാണ് സംസ്ഥാന സര്&#x200d;ക്കാരിന്&#x200d;റെ ശുപാര്&#x200d;ശ അംഗീകരിച്ച് കണ്ണൂര്&#x200d; സര്&#x200d;വകലാശാല വൈസ് ചാന്&#x200d;സലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് നാലു വര്&#x200d;ഷത്തേക്ക് പുനര്&#x200d;നിയമനം നല്&#x200d;കിയത്.</p>
<p>കീഴ്‌വഴക്കങ്ങൾ ലംഘിച്ച നടപടിക്കെതിരെ കണ്ണൂര്&#x200d; സര്&#x200d;വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്&#x200d; കീഴോത്ത്, അക്കാദമിക് കൗണ്&#x200d;സില്&#x200d; അംഗം ഷിനോ പി.ജോസ് എന്നിവര്&#x200d; ഹൈക്കോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കി. 2021 ഡിസംബര്&#x200d; 15ന് വിസിയുടെ പുനര്&#x200d;നിയമനം ഹൈക്കോടതി ശരിവച്ചു.</p>
<p>2021 ഡിസംബര്&#x200d; 16 ന് ഗോപിനാഥ് രവീന്ദ്രന്&#x200d;റെ പുനര്&#x200d;നിയമനം ശരിവച്ച സിംഗിള്&#x200d; ബഞ്ച് ഉത്തരവിനെതിരെ ഹര്&#x200d;ജിക്കാര്&#x200d; അപ്പീല്&#x200d; സമര്&#x200d;പ്പിച്ചു. 2021 ഡിസംബര്&#x200d; 17 ന് നൽകിയ അപ്പീലില്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് ഹൈക്കോടതി നോട്ടീസ് നൽകി. സംസ്ഥാന സര്&#x200d;ക്കാരിനോടും നിലപാട് അറിയിക്കാന്&#x200d; കോടതി നിര്&#x200d;ദേശിച്ചു. പുനര്&#x200d;നിയമനത്തിന് രാജ്ഭവന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിട്ടില്ലെന്ന് ഗവര്&#x200d;ണര്&#x200d; അറിയിച്ചു. താന്&#x200d; നിര്&#x200d;ദേശിച്ചതുകൊണ്ടാണ് പുനര്&#x200d;നിയമനത്തിന് ഗോപിനാഥിന്&#x200d;റെ പേര് ശുപാര്&#x200d;ശ ചെയ്ത് കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാര്&#x200d;ത്തയും ഗവര്&#x200d;ണര്&#x200d; നിഷേധിച്ചു.</p>
<p>പിന്നാലെ പുനര്&#x200d; നിയമനം ഹൈക്കോടതി ഡിവിഷന്&#x200d; ബഞ്ച് ശരിവച്ചു. പിന്നാലെ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്&#x200d; സര്&#x200d;വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്&#x200d; കീഴോത്ത്, അക്കാദമിക് കൗണ്&#x200d;സില്&#x200d; അംഗം ഷിനോ പി.ജോസ് എന്നിവര്&#x200d; സുപ്രീംകോടതിയില്&#x200d; ഹര്&#x200d;ജി നല്&#x200d;കി. പുനര്&#x200d; നിയമനത്തിനെതിരായ ഹര്&#x200d;ജിയില്&#x200d; ഗവര്&#x200d;ണര്&#x200d;ക്കും സംസ്ഥാന സര്&#x200d;ക്കാരിനും കണ്ണൂര്&#x200d; സര്&#x200d;വകലാശാലയ്ക്കും വി.സിക്കും സുപ്രീംകോടതി നോട്ടീസ് നൽകി. യുജിസി ചട്ടങ്ങള്&#x200d; പാലിച്ചാണ് കണ്ണൂര്&#x200d; സര്&#x200d;വകലാശാലയില്&#x200d; തനിക്ക് പുനര്&#x200d;നിയമനം നല്&#x200d;കിയതെന്ന് ഗോപിനാഥ് രവീന്ദ്രന്&#x200d; സുപ്രീംകോടതിയില്&#x200d; സത്യവാങ്മൂലം നല്&#x200d;കി. വാദം പൂര്&#x200d;ത്തിയായ ശേഷം ഇന്ന് വിധി പറയുകയായിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/retaliation-for-misguided-appointments-kannur-vc-dr-gopinad-ravindrans-re-appointment-is-cancelled-supreme-courts-decision.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വധശ്രമക്കേസ്; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചു</title>
		<link>https://www.chandrikadaily.com/1attempted-murder-case-punishment-of-lakshadweep-mp-mohammad-faisal-suspended.html</link>
					<comments>https://www.chandrikadaily.com/1attempted-murder-case-punishment-of-lakshadweep-mp-mohammad-faisal-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Oct 2023 06:07:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allahabad highcourt]]></category>
		<category><![CDATA[Attempted murder]]></category>
		<category><![CDATA[Lakshadweep MP]]></category>
		<category><![CDATA[Mohammad Faisal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277454</guid>

					<description><![CDATA[വരത്തി സെഷന്&#x200d;സ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.]]></description>
										<content:encoded><![CDATA[<p>വധശ്രമക്കേസില്&#x200d; ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് വിചാരണ കോടതി വിധിച്ച ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് ഭരണകൂടം സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; ജസ്റ്റിസ് എന്&#x200d; നാഗരേഷാണ് വിധി പറഞ്ഞത്. കവരത്തി സെഷന്&#x200d;സ് കോടതി വിധിച്ച ശിക്ഷ നടപ്പാക്കുന്നത് നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. എന്നാല്&#x200d; ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി ഹര്&#x200d;ജി വീണ്ടും പരിഗണിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കുകയായിരുന്നു.</p>
<p>തെരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിനായി ശിക്ഷ മരവിപ്പിക്കാനാവില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജനപ്രാതിനിധ്യ നിയമപ്രകാരം 2 വര്&#x200d;ഷത്തിലേറെ ശിക്ഷിക്കപ്പെട്ടാല്&#x200d; അയോഗ്യനാക്കപ്പെടും. ഇക്കാര്യത്തില്&#x200d; ഇളവു നല്&#x200d;കാനാവില്ലെന്നും ലില്ലി തോമസ് കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ച് അഡീ. സോളിസിറ്റര്&#x200d; ജനറല്&#x200d; വാദിച്ചിരുന്നു.</p>
<p>സെയ്ദിന്റെ മരുമകന്&#x200d; മുഹമ്മദ് സ്വാലിഹിനെ വധിക്കാന്&#x200d; ശ്രമിച്ചെന്ന കേസില്&#x200d; വിചാരണ കോടതി 10 വര്&#x200d;ഷം തടവുശിക്ഷ വിധിച്ചതിനെതിരെ മുഹമ്മദ് ഫൈസല്&#x200d; ഉള്&#x200d;പ്പെടെയുള്ള പ്രതികള്&#x200d; നല്&#x200d;കിയ അപ്പീലിനെ എതിര്&#x200d;ത്താണ് ലക്ഷദ്വീപ് ഭരണകൂടം ഈ വാദം ഉന്നയിച്ചത്.</p>
<p>ഫൈസല്&#x200d; നല്&#x200d;കിയ അപ്പീലില്&#x200d; ഹൈക്കോടതി ശിക്ഷ സസ്‌പെന്&#x200d;ഡ് ചെയ്തതോടെ അയോഗ്യത നീങ്ങിയിരുന്നു. ഇതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹും നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; ഹൈക്കോടതി ഉത്തരവു റദ്ദാക്കി അപ്പീല്&#x200d; വീണ്ടും പരിഗണിക്കാന്&#x200d; സുപ്രീം കോടതി ഉത്തരവിട്ടു. തുടര്&#x200d;ന്നാണ് ഹൈക്കോടതി അപ്പീലില്&#x200d; വാദം കേട്ടത്.</p>
<p>പരിക്കേറ്റവരെ പരിശോധിച്ച ഡോക്ടറുടെ നിര്&#x200d;ണായകമായ മൊഴി കോടതി പരിശോധിച്ചില്ലെന്നും മാരകായുധങ്ങള്&#x200d; ഉപയോഗിച്ചെന്ന വാദം തെറ്റാണെന്നും ഫൈസല്&#x200d; വാദിച്ചിരുന്നു. സുപ്രിംകോടതിയിലെ മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; കപില്&#x200d; സിബലാണ് ഫൈസലിനായി ഹാജരായത്. ഫൈസലിന്റെ വാദത്തെ ശക്തമായി ലക്ഷദ്വീപ് ഭരണകൂടവും എതിര്&#x200d;കക്ഷികളും എതിര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1attempted-murder-case-punishment-of-lakshadweep-mp-mohammad-faisal-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
