<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>allegation &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/allegation/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 29 May 2025 17:51:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>allegation &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്;  ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍</title>
		<link>https://www.chandrikadaily.com/the-case-of-assaulting-the-manager-unni-mukundan-filed-a-complaint-to-the-dgp-and-adgp-demanding-that-the-conspiracy-be-brought-out.html</link>
					<comments>https://www.chandrikadaily.com/the-case-of-assaulting-the-manager-unni-mukundan-filed-a-complaint-to-the-dgp-and-adgp-demanding-that-the-conspiracy-be-brought-out.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 29 May 2025 17:51:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[manager]]></category>
		<category><![CDATA[unni mukundan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342972</guid>

					<description><![CDATA[ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച്  ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>മാനേജരെ മര്&#x200d;ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്&#x200d;കി നടന്&#x200d; ഉണ്ണി മുകുന്ദന്&#x200d;. </p>
<p>ഈ മാസം 26നായിരുന്നു വിപിന്&#x200d; കുമാര്&#x200d; എന്ന വ്യക്തി ഉണ്ണി മുകുന്ദന്&#x200d; മര്&#x200d;ദിച്ചെന്ന് ആരോപിച്ച്  ഇന്&#x200d;ഫോ പാര്&#x200d;ക്ക് പൊലീസില്&#x200d; പരാതിപ്പെട്ടത്. നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്&#x200d; മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് വിപിന്&#x200d; കുമാര്&#x200d; പരാതിയില്&#x200d; പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്&#x200d;ക്കമാണ് അസഭ്യം പറഞ്ഞ് മര്&#x200d;ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്&#x200d; പറഞ്ഞിരുന്നു. </p>
<p>തന്റെ ഫ്‌ളാറ്റിലെത്തി പാര്&#x200d;ക്കിംഗ് ഏരിയയില്&#x200d; വിളിച്ച് വരുത്തി മര്&#x200d;ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്&#x200d;ച്ചയായി സിനിമകള്&#x200d; പരാജയപ്പെട്ടതിന്റെ ദേഷ്യമാണ് ഉണ്ണി മുകുന്ദനെ പ്രകോപിച്ചതെന്ന് മാനേജര്&#x200d; വിപിന്&#x200d; ആരോപിച്ചു. സിനിമാ സംഘടനകള്&#x200d;ക്ക് പരാതി നല്&#x200d;കിയിട്ടുണ്ടെന്നും വിപിന്&#x200d; പറഞ്ഞിരുന്നു.</p>
<p>എന്നാല്&#x200d; വിപിന്&#x200d; കുമാറിന്റെ പരാതിക്കു പിന്നാലെ വിവാദങ്ങളില്&#x200d; പ്രതികരിച്ച് നടന്&#x200d; ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്&#x200d; ഉയര്&#x200d;ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്&#x200d; പറഞ്ഞു. വിപിന്&#x200d; കുമാറിനെ തന്റെ പേഴ്‌സണല്&#x200d; മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്&#x200d; വ്യക്തമാക്കി.</p>
<p>2018 ല്&#x200d; തന്റെ നിര്&#x200d;മ്മാണ കമ്പനിയുടെ ആദ്യ സിനിമാ ജോലികള്&#x200d; ആരംഭിക്കുന്ന സമയത്താണ് വിപിന്&#x200d; കുമാറിനെ പരിചയപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു. മാര്&#x200d;ക്കോയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്നം ഉണ്ടായതെന്നും ഉണ്ണി മുകുന്ദന്&#x200d; പറയുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-case-of-assaulting-the-manager-unni-mukundan-filed-a-complaint-to-the-dgp-and-adgp-demanding-that-the-conspiracy-be-brought-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമ്പത്തിക ആരോപണം; നിയമപരമായി നേരിടും; പ്രതികരണവുമായി ഷാന്&#x200d; റഹ്‌മാന്&#x200d; രംഗത്ത്</title>
		<link>https://www.chandrikadaily.com/financial-charge-will-face-legal-action-shaan-rahman-is-on-stage-with-the-response.html</link>
					<comments>https://www.chandrikadaily.com/financial-charge-will-face-legal-action-shaan-rahman-is-on-stage-with-the-response.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 26 Mar 2025 14:49:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[music concert]]></category>
		<category><![CDATA[shan rahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335934</guid>

					<description><![CDATA[ആരോപണം തെറ്റാണെന്നും പ്രൊഡക്ഷന്&#x200d; മാനേജര്&#x200d; നിജു രാജിനെതിരെ താന്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ടെന്നും ഷാന്&#x200d; റഹ്‌മാന്&#x200d; പറഞ്ഞു]]></description>
										<content:encoded><![CDATA[<p>സാമ്പത്തിക ആരോപണത്തില്&#x200d; പ്രതികരണവുമായി സംഗീതസംവിധായകന്&#x200d; ഷാന്&#x200d; റഹ്‌മാന്&#x200d;. തനിക്കെതിരായ സാമ്പത്തിക ആരോപണം തെറ്റാണെന്നും പ്രൊഡക്ഷന്&#x200d; മാനേജര്&#x200d; നിജു രാജിനെതിരെ താന്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ടെന്നും ഷാന്&#x200d; റഹ്‌മാന്&#x200d; പറഞ്ഞു. താന്&#x200d; നല്&#x200d;കിയ പരാതി അട്ടിമറിക്കാനാനും തന്നെ താറടിക്കാനും ആണ് നിലവിലത്തെ പരാതി നല്&#x200d;കിയതെന്നും സംഗീത നിശ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിജു തന്നെ വഞ്ചിച്ചെന്നും ഷാന്&#x200d; റഹ്‌മാന്&#x200d; പറയുന്നു. നിയമപരമായി പരാതിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളില്&#x200d; ഇതുമായി ബന്ധപ്പെട്ട കുറിപ്പും ഷാന്&#x200d; പങ്കുവച്ചിട്ടുണ്ട്.</p>
<p><strong>കുറിപ്പിന്റെ പൂര്&#x200d;ണരൂപം:-</strong></p>
<p>ജനുവരി 25ന് നടന്ന ഉയിരേ &#8211; ഷാന്&#x200d; റഹ്‌മാന്&#x200d; ലൈവ് ഇന്&#x200d; കോണ്&#x200d;സെര്&#x200d;ട് &#8211; പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്തുതകളെ അഭിസംബോധന ചെയ്യാന്&#x200d; ഞങ്ങള്&#x200d; ആഗ്രഹിക്കുന്നു. തുടക്കത്തില്&#x200d; തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്&#x200d; ഒരുപാട് വെല്ലുവിളികള്&#x200d; നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റര്&#x200d; നിജു രാജ് അബ്രഹാം (അറോറ എന്റര്&#x200d;ടൈന്&#x200d;മെന്റ്) എന്നയാളുമായി ഉണ്ടായ തര്&#x200d;ക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലൈന്റ്റ്റ് ഫയല്&#x200d; ചെയ്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ കീഴില്&#x200d; ഇപ്പോള്&#x200d; അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.</p>
<p>തുടക്കം മുതലേ ഞങ്ങള്&#x200d; അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്&#x200d;ത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്&#x200d; ഞങ്ങള്&#x200d; പ്രതിജ്ഞാബദ്ധരാണ്.</p>
<p>എങ്കിലും മിസ്റ്റര്&#x200d; നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാന്&#x200d; വേണ്ടി തെറ്റായ വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്&#x200d;പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്&#x200d; തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്&#x200d;ത്ഥ പ്രശ്‌നങ്ങളില്&#x200d; നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്&#x200d; വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്&#x200d;മെന്റിനു പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്&#x200d;ക്ക് ഉറച്ച വിശ്വാസം ഉണ്ട്-ആയതിനാല്&#x200d; എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു.</p>
<p>നിയമ വിദഗ്ധര്&#x200d; ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്&#x200d; പൂര്&#x200d;ണ വിശ്വാസം ഉള്ളതിനാല്&#x200d; സത്യം ജയിക്കും എന്ന് ഞങ്ങള്&#x200d; വിശ്വസിക്കുന്നു.</p>
<p>ഞങ്ങളുടെ പ്രേക്ഷകരും, ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളില്&#x200d; അര്&#x200d;പ്പിച്ച വിശ്വാസത്തിന് ഞങ്ങള്&#x200d; നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകള്&#x200d; വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്&#x200d; ഒഴിവാക്കണമെന്ന് ഞങ്ങള്&#x200d; മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്&#x200d;ത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്&#x200d; പങ്കിടുന്ന കൂടുതല്&#x200d; അപ്ഡേറ്റുകള്&#x200d;ക്കായി ദയവായി കാത്തിരിക്കുക.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/financial-charge-will-face-legal-action-shaan-rahman-is-on-stage-with-the-response.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പീഡനാരോപണം; നിവിന്&#x200d; പോളി ഡിജിപിക്കും എസ്ഐടിക്കും പരാതി നൽകി</title>
		<link>https://www.chandrikadaily.com/allegation-of-harassment-nivin-pauly-lodged-a-complaint-with-the-dgp-and-the-sit.html</link>
					<comments>https://www.chandrikadaily.com/allegation-of-harassment-nivin-pauly-lodged-a-complaint-with-the-dgp-and-the-sit.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 06 Sep 2024 13:52:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[nivin poly]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308638</guid>

					<description><![CDATA[പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ തനിക്കു നേരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം നടത്തണമെന്നും ഗൂഢാലോചനയുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നടൻ നിവിൻ പോളി&#x200d; ഡിജിപിക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നൽകിയിട്ടുണ്ട്.</p>
<p>പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളിൽ താൻ കേരളത്തിൽ സിനിമാ ഷൂട്ടിംഗിൽ പങ്കെടുക്കുകയായിരുന്നു. ഇതിൻറെ വിശദാംശങ്ങൾ പരാതിയിൽ വിശദമായി ചേർത്തിട്ടുണ്ട്. ആ ദിവസങ്ങളിൽ താൻ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും നിവിൻ പരാതിയിൽ പറയുന്നു. ഇതിൻറെ തെളിവായി പാസ്പോർട്ടിൻറെ കോപ്പിയും പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.</p>
<p>കേസില്&#x200d; അന്വേഷണം പൂര്&#x200d;ത്തിയാക്കി തന്&#x200d;റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്&#x200d; നിന്നും ഒഴിവാക്കണമെന്നും നിവിൻ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും താന്&#x200d; സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allegation-of-harassment-nivin-pauly-lodged-a-complaint-with-the-dgp-and-the-sit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോപണം വ്യാജമെന്ന് നിവിൻ പോളി; നിരപരാധിത്വം​ തെളിയിക്കാൻ ഏതറ്റം വരെയും പോകും</title>
		<link>https://www.chandrikadaily.com/nivin-pauly-says-the-allegation-is-false-he-will-go-to-any-lengths-to-prove-his-innocence.html</link>
					<comments>https://www.chandrikadaily.com/nivin-pauly-says-the-allegation-is-false-he-will-go-to-any-lengths-to-prove-his-innocence.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Sep 2024 15:11:46 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[false]]></category>
		<category><![CDATA[Nivin Pauly]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308331</guid>

					<description><![CDATA[അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതി.]]></description>
										<content:encoded><![CDATA[<p>ബലാത്സംഗ കേസിൽ പ്രതിയായതിന് പിന്നാലെ ആരോപണങ്ങളിൽ പ്രതികരിച്ച് ചലച്ചിത്രതാരം നിവിൻ പോളി. തനിക്കെതിരെ വ്യാജ ബലാത്സംഗ പരാതിയാണ് ഉയർന്നിരിക്കുന്നതെന്ന് നിവിൻ പോളി പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ ഏതറ്റം വരെയും പോകുമെന്നും നിവിൻ പോളി പറഞ്ഞു.</p>
<p>വ്യാജ ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടു വരാനുള്ള നടപടികൾ സ്വീകരിക്കും. കേസിൽ നിയമപരമായി നീങ്ങുമെന്നും നിവിൻ പോളി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. അഭിനയിക്കാൻ അവസരം വാ​ഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നിവിൻ പോളിക്കെതിരായ യുവതിയുടെ പരാതി. ഇതിൽ എറണാകുളം ഊന്നുകൽ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.</p>
<p>വിദേശത്ത് വെച്ച് പീഡിപ്പിച്ചുവെന്നാണ് നേര്യമംഗലം ഊന്നുകൽ സ്വദേശിയായ യുവതിയുടെ പരാതി. നിവിൻ പോളിക്കൊപ്പം മറ്റു ചിലരും പീഡിപ്പിച്ചുവെന്ന് പരാതിയിലുണ്ട്. കഴിഞ്ഞ ദിവസമാണ് യുവതി പരാതി നൽകിയത്. നിവിൻ പോളിയടക്കം ആറ് പേരാണ് പ്രതികൾ. യുവതിയുടെ പരാതി സിനിമാ രംഗത്തെ ലൈംഗികാതിക്രമ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nivin-pauly-says-the-allegation-is-false-he-will-go-to-any-lengths-to-prove-his-innocence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അജിത് കുമാറിനെതിരെ സിപിഐയും രംഗത്ത്; വയനാട് രക്ഷാപ്രവര്&#x200d;ത്തനത്തില്&#x200d; വിവാദം ഉണ്ടാക്കിയെന്ന് ആക്ഷേപം</title>
		<link>https://www.chandrikadaily.com/cpi-also-stands-against-ajit-kumar-allegation-of-creating-controversy-in-wayanad-rescue-operation.html</link>
					<comments>https://www.chandrikadaily.com/cpi-also-stands-against-ajit-kumar-allegation-of-creating-controversy-in-wayanad-rescue-operation.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Sep 2024 12:10:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ajit Kumar]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[cpi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308273</guid>

					<description><![CDATA[വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ അജിത് കുമാർ ശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആരോപിക്കുന്നു.]]></description>
										<content:encoded><![CDATA[<p>എഡിജിപി അജിത് കുമാറിനെതിരെ വയനാട് സിപിഐ രംഗത്ത്. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ അജിത് കുമാർ ശ്രമിച്ചുവെന്ന് ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു ആരോപിക്കുന്നു. നല്ല രീതിയിൽ പോയ രക്ഷാപ്രവർത്തനത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് അജിത് കുമാർ ആണ്.</p>
<p>സന്നദ്ധ സംഘടനകൾ ഭക്ഷണം കൊടുക്കരുതെന്ന് പറഞ്ഞ് അനാവശ്യ വിവാദം ഉണ്ടാക്കി. സർക്കാരിനെതിരെ ജനങ്ങളെ തിരിപ്പിക്കുകയായിരുന്നു ഉദ്ദേശമെന്നുമാണ് ഇ.ജെ. ബാബുവിന്&#x200d;റെ ആരോപണം.</p>
<p>എല്ലാ സംഘടനകളും ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് വിവാദം ഉണ്ടാക്കിയത്. ഒന്നിച്ചുള്ള പ്രവർത്തനത്തിന് ഒരു തടസ്സമുണ്ടായിരുന്നില്ല. ഭക്ഷണത്തിന് വിലക്കേര്&#x200d;പ്പെടുത്തുന്നത് എന്ത് കാര്യത്തിനാണ്. റവന്യൂ മന്ത്രി മാറി നിന്ന് രണ്ട് ദിവസമാണ് ഈ സംഭവം ഉണ്ടായതെന്നും ഇ.ജെ. ബാബു പറയുന്നു.</p>
<p>അതൃപ്തി അറിയിച്ചതിനെ തുടർന്ന് റവന്യൂ മന്ത്രി ഭക്ഷണ വിതരണം പഴയ രീതിയിലാക്കി. അജിത് കുമാറിന്&#x200d;റെ പല ഇടപെടലുകളിലും തങ്ങൾക്ക് സംശയം ഉണ്ടായിരുന്നു എന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-also-stands-against-ajit-kumar-allegation-of-creating-controversy-in-wayanad-rescue-operation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബംഗാളി നടിയുടെ ആരോപണം: രാജിയിലേയ്ക്ക് രഞ്ജിത്ത്, രാഷ്ട്രീയസമ്മർദത്തിൽ സർക്കാർ</title>
		<link>https://www.chandrikadaily.com/bengali-actress-allegation-ranjith-to-resign-government-under-political-pressure.html</link>
					<comments>https://www.chandrikadaily.com/bengali-actress-allegation-ranjith-to-resign-government-under-political-pressure.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 25 Aug 2024 02:05:18 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[ldf]]></category>
		<category><![CDATA[renjith]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307346</guid>

					<description><![CDATA[സിപിഐയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദ്ദം സി.പി.എം നേരിടേണ്ടിവന്നു.]]></description>
										<content:encoded><![CDATA[<p>ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കും ഇന്നോ നാളെയോ രാജി ഉണ്ടാകുമെന്നാണ് സൂചന.യുവനടിയുടെ ആരോപണത്തിൽ താരസംഘടനയുടെ ജനറൽ സെക്രട്ടറി സിദ്ദീഖിനെതിരെ കേസെടുക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.</p>
<p>പാലേരി മാണിക്യം സിനിമയുടെ പ്രാഥമിക ചർച്ചകളിൽ പങ്കെടുത്ത തനിക്കെതിരെ സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തൽ. സർക്കാർ പ്രതിരോധത്തിലായെങ്കിലും നടി പരാതി നൽകിയാൽ തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നിലപാട്.</p>
<p>വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെയാണ് അക്കാദമി ചെയർമാൻ രഞ്ജിത്തിനെ മാറ്റാൻ വേണ്ടിയുള്ള ആലോചന ഉണ്ടായത്. സിപിഐയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മർദ്ദം സി.പി.എം നേരിടേണ്ടിവന്നു.ഇതിൻറെ അടിസ്ഥാനത്തിൽ അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് ഉടൻ രാജിവച്ചേക്കും.രഞ്ജിത്തിനെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേസെടുക്കുന്ന കാര്യത്തിൽ പിന്നീടായിരിക്കും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക.</p>
<p>അതേസമയം, നടൻ സിദ്ദിഖിനെതിരെ യുവനടി ഉയർത്തിയ ലൈംഗിക പീഡന പരാതിയിൽ കേസെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും സർക്കാർതലത്തിൽ സജീവമാണ്.നടി പരാതി നൽകിയാൽ കേസെടുക്കാം എന്ന് ആലോചനയാണ് പോലീസിൽ ഉള്ളത്. രണ്ട് കേസുകളുമായി ബന്ധപ്പെട്ട നിയമപദേശവും സംസ്ഥാന സർക്കാർ തേടുന്നുണ്ട്. രഞ്ജിത് രാജിവെക്കുകയും,സിദ്ദിഖിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്താൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള സർക്കാരിൻറെ ആദ്യ ഇടപെടലുകൾ ആകുമത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bengali-actress-allegation-ranjith-to-resign-government-under-political-pressure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് വ്യാജമെന്ന ആക്ഷേം; ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംവി ഗോവിന്ദന് നോട്ടീസ്</title>
		<link>https://www.chandrikadaily.com/allegation-of-fake-medical-certificate-notice-to-mv-govindan-demanding-compensation-of-rs.html</link>
					<comments>https://www.chandrikadaily.com/allegation-of-fake-medical-certificate-notice-to-mv-govindan-demanding-compensation-of-rs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Jan 2024 12:12:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[demanding]]></category>
		<category><![CDATA[fake medical certificate]]></category>
		<category><![CDATA[mv govindan']]></category>
		<category><![CDATA[NOTICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287819</guid>

					<description><![CDATA[യഥാര്&#x200d;ഥ വിവരങ്ങള്&#x200d; കാണിച്ചുകൊണ്ടുള്ള സര്&#x200d;ട്ടിഫിക്കറ്റിനെ വ്യാജമെന്ന് പൊതുമണ്ഡലത്തില്&#x200d; തെറ്റിദ്ധരിപ്പിക്കാനാണ് ഗോവിന്ദന്&#x200d; ശ്രമിച്ചത്.]]></description>
										<content:encoded><![CDATA[<p>മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയില്&#x200d; സി.പി.എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്&#x200d; ഒരു കോടിരൂപ നഷ്ടപരിഹാരം നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്&#x200d;ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്&#x200d; മാങ്കൂട്ടത്തില്&#x200d; വക്കീല്&#x200d; നോട്ടീസ് അയച്ചു.</p>
<p>യഥാര്&#x200d;ഥ വിവരങ്ങള്&#x200d; കാണിച്ചുകൊണ്ടുള്ള സര്&#x200d;ട്ടിഫിക്കറ്റിനെ വ്യാജമെന്ന് പൊതുമണ്ഡലത്തില്&#x200d; തെറ്റിദ്ധരിപ്പിക്കാനാണ് ഗോവിന്ദന്&#x200d; ശ്രമിച്ചത്. പൊതുപ്രവര്&#x200d;ത്തകന്&#x200d; എന്ന നിലയില്&#x200d; തനിക്ക് ഇതു മാനഹാനിയുണ്ടാക്കി. വാര്&#x200d;ത്താ സമ്മേളനം വിളിച്ച് ഗോവിന്ദന്&#x200d; മാപ്പു പറയണമെന്നും നോട്ടിസില്&#x200d; ആവശ്യപ്പെട്ടു. അഡ്വ. മൃദുല്&#x200d; ജോണ്&#x200d; മാത്യു മുഖാന്തരമാണ് നോട്ടിസ് അയച്ചത്.</p>
<p>വ്യാജ മെഡിക്കല്&#x200d; സര്&#x200d;ട്ടിഫിക്കറ്റാണ് ജാമ്യാപേക്ഷയില്&#x200d; സമര്&#x200d;പ്പിച്ചതെന്ന എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യൂത്ത് കോണ്&#x200d;ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഏഴ് ദിവസത്തിനകം ക്ഷമചോദിച്ചില്ലെങ്കില്&#x200d; ശക്തമായ നിയമനടപടികള്&#x200d; ഉണ്ടാകുമെന്നും യൂത്ത് കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
<p>രാഹുല്&#x200d; നല്&#x200d;കിയ സര്&#x200d;ട്ടിഫിക്കറ്റ് വ്യാജമാണെന്നും അതിനാലാണ് കോടതി ജാമ്യം നിഷേധിച്ചതെന്നും എംവി ഗോവിന്ദന്&#x200d; പറഞ്ഞു. ഇതിനു പിന്നാലെ സര്&#x200d;ട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കാന്&#x200d; പ്രതിപക്ഷ നേതാവ് ഉള്&#x200d;പ്പെടെയുള്ള യുഡിഎഫ് നേതാക്കള്&#x200d; ഗോവിന്ദനെ വെല്ലുവിളിച്ചു. വിഷയത്തില്&#x200d; വിവാദം കത്തിനില്&#x200d;ക്കുന്നതിനിടെയാണ് രാഹുല്&#x200d; നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allegation-of-fake-medical-certificate-notice-to-mv-govindan-demanding-compensation-of-rs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപി കൗൺസിലർ സൗമ്യ സന്തോഷിനെതിരെ കൈക്കൂലി ആരോപണം</title>
		<link>https://www.chandrikadaily.com/allegation-of-bribery-against-bjp-councilor-soumya-santhosh.html</link>
					<comments>https://www.chandrikadaily.com/allegation-of-bribery-against-bjp-councilor-soumya-santhosh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 03 Nov 2023 04:11:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[bjp councilor]]></category>
		<category><![CDATA[Bribery]]></category>
		<category><![CDATA[Soumya Santhosh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281754</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് കൗണ്&#x200d;സിലര്&#x200d; കെ.ആര്&#x200d; വിജയകുമാറാണ് സൗമ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട പന്തളം ബി.ജെ.പി കൗണ്&#x200d;സിലര്&#x200d;ക്കെതിരെ കൈക്കൂലി ആരോപണം. ബിജെപി കൗണ്&#x200d;സിലര്&#x200d; സൗമ്യ സന്തോഷ് പട്ടികജാതി കുടുംബത്തിന്റെ പക്കല്&#x200d; നിന്ന് 35000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.</p>
<p>സര്&#x200d;ക്കാര്&#x200d; ഫണ്ട് ഉപയോഗിച്ച് ഭവന പദ്ധതിക്കായി സ്ഥലം വാങ്ങിയതിന്റെ പേരില്&#x200d; പണം കൈപ്പറ്റി എന്നാണ് ആരോപണം. കോണ്&#x200d;ഗ്രസ് കൗണ്&#x200d;സിലര്&#x200d; കെ.ആര്&#x200d; വിജയകുമാറാണ് സൗമ്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.</p>
<p>എന്നാല്&#x200d; വനിതാ കൗണ്&#x200d;സിലര്&#x200d; സൗമ്യ സന്തോഷ് ആരോപണം നിഷേധിച്ചു. വിഷയത്തില്&#x200d; പ്രത്യക്ഷ സമരത്തിന് ഒരുങ്ങിയിരിക്കുകയാണ് കോണ്&#x200d;ഗ്രസും, സി.പി.എമ്മും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/allegation-of-bribery-against-bjp-councilor-soumya-santhosh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്‌വ ഫണ്ട് തട്ടിപ്പ് ആരോപണം വ്യാജമെന്ന് പൊലീസ്</title>
		<link>https://www.chandrikadaily.com/the-police-said-that-the-allegation-of-katwa-fund-fraud-is-false.html</link>
					<comments>https://www.chandrikadaily.com/the-police-said-that-the-allegation-of-katwa-fund-fraud-is-false.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Oct 2023 07:38:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[false]]></category>
		<category><![CDATA[fraud]]></category>
		<category><![CDATA[Katwa]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279485</guid>

					<description><![CDATA[രാഷ്ട്രീയ വൈരാഗ്യത്തെ തുടര്&#x200d;ന്ന് എതിര്&#x200d;കക്ഷികള്&#x200d;ക്കെതിരെ വെറുതെ പരാതി നല്&#x200d;കിയതാണെന്ന് പൊലീസ് റിപ്പോര്&#x200d;ട്ട്.]]></description>
										<content:encoded><![CDATA[<p>കത്‌വ ഫണ്ട് തട്ടിപ്പ് ആരോപണം കളവെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോര്&#x200d;ട്ട് പൊലീസ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചു. രാഷ്ട്രീയ വൈരാഗ്യത്തെ തുടര്&#x200d;ന്ന് എതിര്&#x200d;കക്ഷികള്&#x200d;ക്കെതിരെ വെറുതെ പരാതി നല്&#x200d;കിയതാണെന്ന് പൊലീസ് റിപ്പോര്&#x200d;ട്ട്.</p>
<p>യൂത്ത് ലീഗ് നേതാക്കളായ പി.കെ ഫിറോസ്, സി.കെ സുബൈര്&#x200d; എന്നിവര്&#x200d;ക്കെതിരെയായിരുന്ന ആരോപണം ഉന്നയിച്ചിരുന്നത്. കത്‌വ പെണ്&#x200d;കുട്ടിക്കായി ശേഖരിച്ച തുകയില്&#x200d; 15 ലക്ഷം രൂപ പി.കെ ഫിറോസും സി.കെ സുബൈറും വകമാറ്റി ചെലവഴിച്ചെന്നായിരുന്നു പരാതി. യൂത്ത് ലീഗില്&#x200d; നിന്ന് രാജിവെച്ച യൂസുഫ് പടനിലം ആയിരുന്നു പരാതിക്കാരന്&#x200d;.</p>
<p>കത്‌വ ഉന്നാവോ ഇരകള്&#x200d;ക്കായി പിരിച്ച പണം നേതൃത്വം തട്ടിയെടുത്തെന്നായിരുന്നു യൂത്ത് ലീഗ് ദേശീയ സമിതി മുന്&#x200d; അംഗം യൂസഫ് പടനിലത്തിന്റെ ആരോപണം. കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം വാങ്ങിയെന്നും യൂസഫ് പടനിലം ആരോപിക്കുകയുണ്ടായിരുന്നു. ഇതാണിപ്പോള്&#x200d; രാഷ്ട്രീയ വൈരാഗ്യത്തെ തുടര്&#x200d;ന്ന് വെറുതെ പരാതി നല്&#x200d;കിയതാണെന്ന് പൊലീസ് വ്യക്തമാക്കുന്നത്.</p>
<p>പരാതിയില്&#x200d; നേരത്തെ സി.കെ സുബൈര്&#x200d;, പി.കെ ഫിറോസ് എന്നിവര്&#x200d;ക്കെതിരെ കേസെടുത്തിരുന്നു. ഐ.പി.സി 420 അനുസരിച്ച് വഞ്ചനാകുറ്റമാണ് രജിസ്റ്റര്&#x200d; ചെയ്തിരുന്നത്. പരാതിക്കാരനോട് തെളിവുകള്&#x200d; ഹാജരാക്കാന്&#x200d; പൊലീസ് അന്ന് തന്നെ പ്രസ്താവിച്ചിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-police-said-that-the-allegation-of-katwa-fund-fraud-is-false.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാര്&#x200d;ട്ടി നേതാക്കന്&#x200d;മാരുടെ മക്കള്&#x200d;ക്കെതിരായ ആരോപണങ്ങളില്&#x200d; സി.പി.എമ്മിന് ഇരട്ടനിലപാടെന്ന് ആക്ഷേപം ശക്തം</title>
		<link>https://www.chandrikadaily.com/11the-allegations-against-the-children-of-the-party-leaders-have-been-strongly-criticized-for-being-duplicitous.html</link>
					<comments>https://www.chandrikadaily.com/11the-allegations-against-the-children-of-the-party-leaders-have-been-strongly-criticized-for-being-duplicitous.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 16 Aug 2023 01:43:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[allegation]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[leaders]]></category>
		<category><![CDATA[sons]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=270000</guid>

					<description><![CDATA[ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്&#x200d; പ്രതികരിക്കാതിരുന്ന പാര്&#x200d;ട്ടി, മുഖ്യമന്ത്രിയുടെ മകള്&#x200d;ക്കെതിരെ ആരോപണം വന്നപ്പോള്&#x200d; പ്രതിരോധം തീര്&#x200d;ക്കുന്നത് ഉയര്&#x200d;ത്തിയാണ് വിമര്&#x200d;ശനം ശക്തമാകുന്നത്]]></description>
										<content:encoded><![CDATA[<p>പാര്&#x200d;ട്ടി നേതാക്കന്&#x200d;മാരുടെ മക്കള്&#x200d;ക്കെതിരായ ആരോപണങ്ങളില്&#x200d; സി.പി.എം ഇരട്ട നിലപാട് സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുന്നു. ബിനീഷ് കോടിയേരിക്കെതിരെ ആരോപണം വന്നപ്പോള്&#x200d; പ്രതികരിക്കാതിരുന്ന പാര്&#x200d;ട്ടി, മുഖ്യമന്ത്രിയുടെ മകള്&#x200d;ക്കെതിരെ ആരോപണം വന്നപ്പോള്&#x200d; പ്രതിരോധം തീര്&#x200d;ക്കുന്നത് ഉയര്&#x200d;ത്തിയാണ് വിമര്&#x200d;ശനം ശക്തമാകുന്നത്. ബിനീഷിന്റെ കേസില്&#x200d; പാര്&#x200d;ട്ടി ഇടപെടില്ലെന്ന് കോടിയേരി അന്ന് പറഞ്ഞിരുന്നു. 2 പേരുടേയും കാര്യത്തില്&#x200d; ഒരേ നിലപാട് തന്നെയാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്&#x200d; പറയുന്നത്.</p>
<p>മയക്കുമരുന്ന് കേസില്&#x200d; ബിനീഷ് കോടിയേരി അറസ്റ്റിലായപ്പോള്&#x200d; കേസില്&#x200d; പാര്&#x200d;ട്ടി ഇടപെടില്ലെന്ന് സംശയങ്ങള്&#x200d;ക്കിട നല്&#x200d;കാതെ കോടിയേരി വ്യക്തമാക്കി. പാര്&#x200d;ട്ടി ഒരു സംരക്ഷണവും ബിനീഷിന് നല്&#x200d;കിയതുമില്ല. ഒരു പ്രസ്താവനയും ഇറക്കിയതുമില്ല. ഇതും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്&#x200d; വീണ വിജയനെതിരെ ഉയര്&#x200d;ന്ന മാസപ്പടി വിവാദവുമായിട്ടാണ് ചില പാര്&#x200d;ട്ടി അണികളും പ്രതിപക്ഷവും താരതമ്യം ചെയ്യുന്നത്. വീണക്കെതിരെ ആരോപണം ഉയര്&#x200d;ന്ന അധികം വൈകാതെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന ഇറക്കി. വീണക്കെതിരായ വാര്&#x200d;ത്തകള്&#x200d;ക്ക് പിന്നില്&#x200d; ഗൂഢാലോചനയുണ്ടെന്നായിരിന്നു സി.പി.എം പ്രസ്താവന.</p>
<p>വീണയെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ എത്തി. വീണയുടേയും ബിനീഷിന്റേയും ഒരേ നിലപാട് അല്ലായിരുന്നെങ്കിലും അങ്ങനെയായിരിന്നുവെന്നാണ് എം.വി ഗോവിന്ദന്&#x200d; പറയുന്നത്. ബിനീഷിനെതിരെ ആരോപണം ഉയര്&#x200d;ന്നപ്പോള്&#x200d; കോടിയേരി പ്രതികരിച്ചെങ്കിലും വീണക്കെതിരെ ആരോപണം ഉയര്&#x200d;ന്നിട്ട് മുഖ്യമന്ത്രി മൗനം തുടരുകയാണ്. പ്രതിപക്ഷത്തെ പ്രധാന നേതാക്കളാണെങ്കില്&#x200d; ഇതൊന്നും കേട്ട മട്ട് കാണിക്കുന്നുമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11the-allegations-against-the-children-of-the-party-leaders-have-been-strongly-criticized-for-being-duplicitous.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
