<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>alliance leaders &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/alliance-leaders/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 27 Mar 2024 14:08:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>alliance leaders &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പണത്തിന് മുകളിൽ &#8216;കിടന്ന്&#8217; ഉല്ലസിച്ച് ബി.ജെ.പി സഖ്യകക്ഷി നേതാവ്; വെട്ടിലായി പാര്&#x200d;ട്ടി</title>
		<link>https://www.chandrikadaily.com/bjp-ally-leader-lying-on-money-and-having-fun-the-party-was-interrupted.html</link>
					<comments>https://www.chandrikadaily.com/bjp-ally-leader-lying-on-money-and-having-fun-the-party-was-interrupted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 27 Mar 2024 14:08:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[interrupted]]></category>
		<category><![CDATA[money]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293824</guid>

					<description><![CDATA[അസം രാഷ്ട്രീയ നേതാവായ ബെഞ്ചമിന്&#x200d; ബസുമതരി ഷര്&#x200d;ട്ട് ധരിക്കാതെ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകള്&#x200d;ക്ക് മുകളില്&#x200d; കിടന്നുറങ്ങുന്നതാണ് ഫോട്ടോ.]]></description>
										<content:encoded><![CDATA[<p>പണത്തിന് മുകളില്&#x200d; കിടന്ന് ഉല്ലസിച്ച് ബി.ജെ.പി സഖ്യകക്ഷിയായ യുനൈറ്റഡ് പീപ്പിള്&#x200d;സ് പാര്&#x200d;ട്ടി ലിബറല്&#x200d; (യു.പി.പി.എല്&#x200d;) നേതാവ് ബെഞ്ചമിന്&#x200d; ബസുമതരി. നോട്ടുകെട്ടുകള്&#x200d;ക്ക് മുകളില്&#x200d; കിടക്കുന്ന നേതാവിന്റെ ചിത്രം വൈറലായതോടെ വെട്ടിലായിരിക്കുകയാണ് പാര്&#x200d;ട്ടി.</p>
<p>അസം രാഷ്ട്രീയ നേതാവായ ബെഞ്ചമിന്&#x200d; ബസുമതരി ഷര്&#x200d;ട്ട് ധരിക്കാതെ അഞ്ഞൂറ് രൂപയുടെ നോട്ടുകെട്ടുകള്&#x200d;ക്ക് മുകളില്&#x200d; കിടന്നുറങ്ങുന്നതാണ് ഫോട്ടോ.</p>
<p>അതേസമയം ചിത്രം വൈറലായതോടെ ബസുമതരിയെ ജനുവരി 10ന് പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കിയിരുന്നുവെന്നാണ് യു.പി.പി.എല്&#x200d; അധ്യക്ഷന്&#x200d; പ്രമോദ് ബോറോയുടെ വിശദീകരണം. ചിത്രം അഞ്ച് വര്&#x200d;ഷം മുന്&#x200d;പ് എടുത്തതാണെന്നും ഫോട്ടോയിലുള്ള പണം അദ്ദേഹത്തിന്റെ സഹോദരിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബസുമതരിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; അദ്ദേഹത്തിന്റേത് മാത്രമാണെന്നും വ്യക്തിപരമായ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് പാര്&#x200d;ട്ടി ഉത്തരവാദിയല്ലെന്നും ബോറ് കൂട്ടിച്ചേര്&#x200d;ത്തു. അതേസമയം ചിത്രത്തിന്റെ ആധികാരികത പരിശോധിക്കാനായിട്ടില്ലെന്ന് വാര്&#x200d;ത്ത പുറത്തുവിട്ട ഇന്ത്യ ടുഡേ വ്യക്തമാക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-ally-leader-lying-on-money-and-having-fun-the-party-was-interrupted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദുരൂഹതയുണര്&#x200d;ത്തി വോട്ട് വിഹിതം; ഇവിഎം ബിജെപിയുടെ വിജയ യന്ത്രമോ</title>
		<link>https://www.chandrikadaily.com/explain-all-you-need-to-know-about-the-latest-evm-controvesry-huge-vote-share.html</link>
					<comments>https://www.chandrikadaily.com/explain-all-you-need-to-know-about-the-latest-evm-controvesry-huge-vote-share.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 May 2019 12:00:42 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[2019 election result]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[Bogus Vote]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[Electronic Voting Machine]]></category>
		<category><![CDATA[EVM SCAM]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128212</guid>

					<description><![CDATA[ചിക്കു ഇര്&#x200d;ഷാദ്ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപി നേതൃത്വം വഹിക്കുന്ന എന്&#x200d;ഡിഎ വന്&#x200d; ഭൂരിപക്ഷത്തോടെ കുതിപ്പ് തുടരുമ്പോള്&#x200d; വിജയം കൈവരിക്കുന്ന സ്ഥാനാര്&#x200d;ഥികള്&#x200d; നേടിയ വോട്ട് വിഹിതം ദുരൂഹതയുയര്&#x200d;ത്തുന്നു. 2018ല്&#x200d; ഹിന്ദി ഹൃദയഭൂമിയില്&#x200d; ഉജ്വല വിജയം നേടിയ കോണ്&#x200d;ഗ്രസിന്റെ പ്രകടനവും യുപിയിലേയും ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ബിജെപി വിരുദ്ധ സഖ്യകക്ഷികളുടെ പ്രകടവും മോദിയെ താഴെയിറക്കുമെന്ന വിലയിരുത്തലിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് എന്&#x200d;ഡിഎയുടെ വന്&#x200d; കുതിപ്പുണ്ടായിരിക്കുന്നത്. എന്നാല്&#x200d; വിശാല സഖ്യങ്ങള്&#x200d; മത്സരിക്കുന്ന ഈ സംസ്ഥാനങ്ങളില്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥികള്&#x200d; നേടിയ വോട്ടു വിഹതമാണ് ഇപ്പോള്&#x200d; ദുരൂഹത [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ചിക്കു ഇര്&#x200d;ഷാദ്</strong><br>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപി നേതൃത്വം വഹിക്കുന്ന എന്&#x200d;ഡിഎ വന്&#x200d; ഭൂരിപക്ഷത്തോടെ കുതിപ്പ് തുടരുമ്പോള്&#x200d; വിജയം കൈവരിക്കുന്ന സ്ഥാനാര്&#x200d;ഥികള്&#x200d; നേടിയ വോട്ട് വിഹിതം ദുരൂഹതയുയര്&#x200d;ത്തുന്നു. 2018ല്&#x200d; ഹിന്ദി ഹൃദയഭൂമിയില്&#x200d; ഉജ്വല വിജയം നേടിയ കോണ്&#x200d;ഗ്രസിന്റെ പ്രകടനവും യുപിയിലേയും ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ബിജെപി വിരുദ്ധ സഖ്യകക്ഷികളുടെ പ്രകടവും മോദിയെ താഴെയിറക്കുമെന്ന വിലയിരുത്തലിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് എന്&#x200d;ഡിഎയുടെ വന്&#x200d; കുതിപ്പുണ്ടായിരിക്കുന്നത്.</p>



<p>എന്നാല്&#x200d; വിശാല സഖ്യങ്ങള്&#x200d; മത്സരിക്കുന്ന ഈ സംസ്ഥാനങ്ങളില്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥികള്&#x200d; നേടിയ വോട്ടു വിഹതമാണ് ഇപ്പോള്&#x200d; ദുരൂഹത ഉയര്&#x200d;ത്തുന്നത്. എസ്്പിയും ബിഎസ്പിയും ആര്&#x200d;ജെഡിയും ഒപ്പം നിന്ന് മത്സരിച്ച ഉത്തര്&#x200d;പ്രദേശില്&#x200d; ബിജെപി സ്ഥാനാര്&#x200d;ഥികള്&#x200d; 50 ശതമാനത്തിലേറെ വോട്ടുവിഹിതമാണ് നേടിയിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്&#x200d; 31 ശതമാനം വോട്ടുവിഹിതത്തില്&#x200d; മാത്രം അധികാരത്തിലേറിയ ബിജെപി, പ്രതിപക്ഷസഖ്യം ശക്തമായ മത്സരം ഉയര്&#x200d;ത്തിയിട്ടും മിക്ക മണ്ഡലങ്ങളിലും  50 ശതമാനത്തിലേറെ വോട്ടുകള്&#x200d; നേടിയത് സംശയമുയര്&#x200d;ത്തുന്നു.</p>



<figure class="wp-block-image"><img loading="lazy" width="870" height="532" src="https://www.chandrikadaily.com/wp-content/uploads/2019/05/EVM-1-copy.jpg" alt="" class="wp-image-128215"/><figcaption>ഉത്തര്&#x200d;പ്രദേശിലെ ഉന്നാവോയില്&#x200d; കോണ്&#x200d;ഗ്രസും മഹാ സഖ്യവും കൂടിചേര്&#x200d;ന്നാലും വിജയിക്കാത രീതിയിലാണ് ബിജെപി സ്ഥാനാര്&#x200d;ഥി സ്വാമി സാക്ഷി മഹാരാജിന്റ വോട്ട് വിഹിതം</figcaption></figure>



<p>നോട്ട് നിരോധനം ജിഎസ്ടി കര്&#x200d;ഷക രോക്ഷം തുടങ്ങി രാജ്യത്ത് മോദി വിരുദ്ധ തരംഗം നിലനില്&#x200d;ക്കുമ്പോളാണ് 50 ശതമാനത്തിലേറെ വോട്ടുവിഹിതവുമായി ബിജെപിയുടെ അനായാസ ജയം. ഉത്തര്&#x200d;പ്രദേശില്&#x200d; മോദി മത്സരിച്ച വാരാണസിയില്&#x200d; ഇതുവരെ 63 ശതമാനം വോട്ട് വിഹിതമാണ് ബിജെപി നേടിയത്. എന്നാല്&#x200d; ഫതേപൂര്&#x200d; സിക്രിയില്&#x200d; രാജ് കുമാര്&#x200d; ചാഹര്&#x200d; 62 ഉം ബുല്ലന്ത്ഷാ ഹൗറില്&#x200d; ബോലാ സിങ് 60ഉം, ഉന്നാവോയില്&#x200d; സ്വാമി സാക്ഷി മഹാരാജ് 57 ശതമാനവും വോട്ട് വിഹിതം നേടിയിട്ടുണ്ട്. കൂടാതെ ഷാജഹാന്&#x200d; പൂര്&#x200d; 58, സേലംപൂര്&#x200d; 52, ആഗ്ര 53, അക്ബര്&#x200d;പൂര്&#x200d; 57, അലിഗര്&#x200d; 56, അലഹബാദ് 55, അമേതി 49, ഔല 51, ബഹ്‌റൈച്ച് 53, ബന്&#x200d;സ്ഗാവ് 56, ബറേലി 52 എന്നിങ്ങനെ മോദിയോളം തന്നെ പകുതിയിലേറെ വോട്ടുകള്&#x200d; നേടിയാണ് വിജയം. എതിര്&#x200d; കക്ഷികളെ അസ്ഥാനത്താക്കിയുള്ള ഈ സ്ഥാനാര്&#x200d;ഥികളുടെ വോട്ട് വിഹിതം ഇവിഎം ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷീനാണോ എന്ന ചോദ്യമുയര്&#x200d;ത്തുന്നതാണ്.</p>



<p>യുപിക്ക് പുറമെ വോട്ട് വിഹിതത്തില്&#x200d; പകുതിയേലെറെ നേടി ജയിച്ച അനേകം സ്ഥാനാര്&#x200d;ത്ഥികള്&#x200d; ഗുജറാത്തിലും, കര്&#x200d;ണാടകയിലും, ബിഹാറിലും, പശ്ചിമ ബംഗാളിലും ഉണ്ടെന്ന് വോട്ട് കണക്കുകള്&#x200d; വ്യക്തമാക്കുന്നുണ്ട്. കോണ്&#x200d;ഗ്രസ് എഎപി സഖ്യ സാധ്യത നിലനിന്നിരുന്ന ഡല്&#x200d;ഹിയിലെ മുഴുവന്&#x200d; സീറ്റിലും ബിജെപിയെ വോട്ടുനില 50 ശതമാനം കടന്നിട്ടുണ്ട്.</p>



<figure class="wp-block-image"><img loading="lazy" width="873" height="548" src="https://www.chandrikadaily.com/wp-content/uploads/2019/05/noth-west-copy.jpg" alt="" class="wp-image-128218"/><figcaption>കോണ്&#x200d;ഗ്രസും എഎപിയും ഒറ്റക്ക് മത്സരിച്ച വടക്ക് പടിഞ്ഞാറ് ഡല്&#x200d;ഹിയില്&#x200d; ബിജെപിയെ വോട്ടുശതമാനം 60 കടന്ന നിലയില്&#x200d;</figcaption></figure>



<p>ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളില്&#x200d; കൃത്രിമം നടത്താന്&#x200d; സാധ്യതയുണ്ടെന്ന പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ ആരോപണങ്ങള്&#x200d;ക്ക് ഇടയിലാണ് ബിജെപി സ്ഥാനാര്&#x200d;ത്ഥികളുടെ വോട്ടുവിഹിതത്തിലെ  ഉയര്&#x200d;ത്ത ചോദ്യചിഹ്നമാവുന്നത്. ഇവി.എം മെഷീനുകളില്&#x200d; കൃത്രിമം ആരോപിച്ച് പ്രതിപക്ഷ നേതാക്കള്&#x200d; കഴിഞ്ഞ ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. </p>



<p>അതേസമയം സുപ്രീം കോടതി ഉത്തരവ് പ്രകാരം വേട്ടെടുപ്പ് പൂര്&#x200d;ത്തിയാക്കിയ ഓരോ നിയോജക മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് മെഷീനുകളിലെ റസീതി എണ്ണല്&#x200d; നടക്കാനുണ്ട്. വോട്ടിങ് യന്ത്രങ്ങളിലെ കൃത്യത ഉറപ്പാക്കാന്&#x200d; വിവിപാറ്റുകള്&#x200d; ആദ്യം എണ്ണണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാല്&#x200d; വിവിപാറ്റുകള്&#x200d; ആദ്യം എണ്ണില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; എടുത്തത്. </p>



<p>തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ വലിയ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന് കമ്മീഷന്&#x200d; ഒരു കാരണവും പറയുന്നില്ലെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്&#x200d; ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷിനാണോയെന്നുവരെ കോണ്&#x200d;ഗ്രസ് വിമര്&#x200d;ശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വിവേചനം കാണിക്കുന്നുവെന്നും മോദിക്കും, അമിത് ഷായ്ക്കും ഒരു നീതി  സാധാരണക്കാര്&#x200d;ക്ക് മറ്റൊരു നീതി എന്ന നിലപാട് സ്വീകരിക്കുന്നുവെന്നും കോണ്&#x200d;ഗ്രസ് ആരോപിച്ചു. ബിഹാറില്&#x200d; ഇവിഎം യന്ത്രങ്ങള്&#x200d; കുട്ടികള്&#x200d; കടത്തിയതില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവും വിമര്&#x200d;ശനം ഉന്നയിച്ചിരുന്നു. കുട്ടികളെ ഉപയോഗിച്ചാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമ വിരുദ്ധമായി രജിസ്റ്റര്&#x200d; ചെയ്യാത്ത വാഹനങ്ങളിലായി കൊണ്ടുപോയ ഇവിഎമ്മുകള്&#x200d; പിന്നീട് ഹോട്ടല്&#x200d; മുറിയിലെത്തിച്ചതായും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്&#x200d; ഇത് ഹോട്ടലില്&#x200d; നിന്നും കണ്ടെടുത്തതായും തേജസ്വിയുടെ വിമര്&#x200d;ശം ഉന്നയിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്&#x200d; തലയിലേറ്റി പോകുന്ന ബാലന്&#x200d;മാരുടെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചു കൊണ്ടായിരുന്നു തേജസ്വിയുടെ വിമര്&#x200d;ശം. </p>



<p>പ്രതിപക്ഷ ആവശ്യത്തില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; തീരുമാനം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിശ്വാസ്യത ഉറപ്പാക്കാന്&#x200d; കമ്മീഷന്&#x200d; ആവശ്യം അംഗീകരിക്കണമായിരുന്നുവെന്നും ആവശ്യം തള്ളിയതില്&#x200d; പോലും കമ്മീഷനില്&#x200d; ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും കോണ്&#x200d;ഗ്രസ് കൂട്ടിച്ചേര്&#x200d;ത്തു. </p>



<p>അതേസമയം വിവിപാറ്റ് രസീതും മെഷീനിലെ വോട്ട് എണ്ണവും തമ്മില്&#x200d; വൈരുദ്ധ്യം വന്നാല്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; എന്ത് തീരുമാനം എടുക്കും എന്നതിന് അനുസരിച്ചായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം. കൃത്രമം നടന്നതായി സൂചന ലഭിച്ചാല്&#x200d; വേട്ടെണ്ണല്&#x200d; സുപ്രീം കോടതി വരെ നീളാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/explain-all-you-need-to-know-about-the-latest-evm-controvesry-huge-vote-share.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം; ബി.ജെ.പിയിതര സര്&#x200d;ക്കാര്&#x200d; വരും</title>
		<link>https://www.chandrikadaily.com/as-india-awaits-the-election-results.html</link>
					<comments>https://www.chandrikadaily.com/as-india-awaits-the-election-results.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 May 2019 17:56:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[Congress-jds alliance]]></category>
		<category><![CDATA[general election 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127813</guid>

					<description><![CDATA[നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; രാജ്യത്ത് വീണ്ടും അധികാരത്തില്&#x200d; എത്തുമെന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d;. പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഉമര്&#x200d; അബ്ദുല്ല തുടങ്ങിയവരാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; കാറ്റില്&#x200d; പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് 23ന് പുറത്തു വരികയെന്ന നിലപാടുമായി രംഗത്തെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്&#x200d; കൃത്രിമം നടക്കാന്&#x200d; സാധ്യതയുണ്ടെന്നും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്&#x200d; വേണ്ടി [&#8230;]]]></description>
										<content:encoded><![CDATA[
<p>നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; രാജ്യത്ത് വീണ്ടും അധികാരത്തില്&#x200d; എത്തുമെന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d;. പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഉമര്&#x200d; അബ്ദുല്ല തുടങ്ങിയവരാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; കാറ്റില്&#x200d; പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് 23ന് പുറത്തു വരികയെന്ന നിലപാടുമായി രംഗത്തെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്&#x200d; കൃത്രിമം നടക്കാന്&#x200d; സാധ്യതയുണ്ടെന്നും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്&#x200d; വേണ്ടി ബോധപൂര്&#x200d;വ്വം കെട്ടിച്ചമച്ചതാണ് എക്‌സിറ്റ് പോള്&#x200d; ഫലങ്ങളെന്ന് സംശയിക്കുന്നതെന്നുമുള്ള ആരോപണങ്ങളും പ്രതിപക്ഷ നേതാക്കള്&#x200d; ഉന്നയിച്ചു.</p>



<p>എക്‌സിറ്റ് പോളുകളെ ആശ്രയിച്ചല്ല ഉത്തര്&#x200d;പ്രദേശിലെ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതയെന്ന് ബി.എസ്.പി നേതാവ് മായാവതിയും എസ്.പി അധ്യക്ഷന്&#x200d; അഖിലേഷ് യാദവും പറഞ്ഞു. ഉത്തര്&#x200d;പ്രദേശില്&#x200d; എസ്.പി-ബി.എസ്.പി-ആര്&#x200d;.എല്&#x200d;.ഡി മഹാസഖ്യം നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പുറത്തുവന്നതിനു പിന്നാലെ ലക്‌നോവില്&#x200d; നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. മഹാസഖ്യത്തിന് യു.പി ജനതക്കിടയില്&#x200d; വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണെന്നും അതിന് എക്‌സിറ്റ് പോളുകളുടെ പിന്തുണ ആവശ്യമില്ലെന്നും മായാവതി പറഞ്ഞു. </p>



<p>ഇ.വി.എമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഉയര്&#x200d;ന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെന്ന് കര്&#x200d;ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം ബി.ജെ.പിക്കും എന്&#x200d;.ഡി.എക്കുമെതിരാണ്. എന്നാല്&#x200d; ഇ.വി.എം ക്രമക്കേട് സംബന്ധിച്ച ആശങ്ക ശക്തമാണ്. പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; നേരത്തെതന്നെ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. വികസിത രാഷ്ട്രങ്ങള്&#x200d; ഉള്&#x200d;പ്പെടെ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപേക്ഷിച്ച് പരമ്പരാഗത ബാലറ്റ് രീതിയിലേക്ക് മാറുമ്പോള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മര്&#x200d;ക്കട മുഷ്ടി സംശയാസ്പദമാണെന്നും കുമാരസ്വാമി ആരോപിച്ചു. </p>



<p>നേരത്തെ ഇതേ ആരോപണവുമായി പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയും രംഗത്തെത്തിയിരുന്നു. എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളില്&#x200d; വിശ്വസിക്കുന്നില്ലെന്നും ആസൂത്രിതമായി കെട്ടിച്ചമച്ചെടുത്തതാണ് ഇത്തരം സര്&#x200d;വേകളെന്നും മമത പറഞ്ഞു. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്&#x200d; കൃത്രിമം നടക്കാനുള്ള സാധ്യത സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്&#x200d; നേരത്തെ തന്നെതെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ഇത്തരത്തില്&#x200d; നടക്കുന്ന കൃത്രിമങ്ങള്&#x200d;ക്ക് മറപിടിക്കാനാണ് എക്‌സിറ്റ് പോള്&#x200d; ഗോസിപ്പുകളെന്നും മമതാ ബാനര്&#x200d;ജിആരോപിച്ചു. പശ്ചിമബംഗാളില്&#x200d; ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന പ്രവചനങ്ങള്&#x200d; അടിസ്ഥാനമില്ലാത്തതാണ്. പാര്&#x200d;ട്ടി ആഭ്യന്തര റിപ്പോര്&#x200d;ട്ട് പ്രകാരം മുഴുവന്&#x200d; മണ്ഡലങ്ങളും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് തൂത്തുവാരുമെന്നും മമത പറഞ്ഞു.</p>



<p>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളില്&#x200d; വിശ്വാസമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും വ്യക്തമാക്കി. തമിഴ്‌നാട്ടില്&#x200d; ഡി.എം.കെ സഖ്യം തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; നിലനില്&#x200d;ക്കെയാണ്, ഇതിന്റെ വിശ്വാസ്യതയെ സ്റ്റാലിന്&#x200d; ചോദ്യം ചെയ്യുന്നത്. ജനവിധിയില്&#x200d; മാത്രമേ വിശ്വസിക്കാവൂ എന്നു കലൈഞ്ജര്&#x200d; കരുണാനിധി പലതവണ ഓര്&#x200d;മ്മിപ്പിച്ചിട്ടുണ്ടെന്നും അതു തന്നെയാണ് ഡി.എം.കെ നിലപാടെന്നും മെയ് 23ന് യഥാര്&#x200d;ത്ഥ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കുമെന്നും സ്റ്റാലിന്&#x200d; വ്യക്തമാക്കി. </p>



<p>ജനങ്ങളുടെ ഹൃദയമിടിപ്പ് മനസ്സിലാക്കുന്നതില്&#x200d; എക്‌സിറ്റ് പോളുകള്&#x200d; ഒരിക്കല്&#x200d;കൂടി പരാജയപ്പെട്ടിരിക്കുന്നു. പല ഘട്ടങ്ങളിലും എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പാളിപ്പോയിട്ടുണ്ട്. ഇത്തവണയും അതുതന്നെ സംഭവിക്കും. ആന്ധ്രയില്&#x200d; ടി.ഡി.പി തന്നെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കും. കേന്ദ്രത്തില്&#x200d; ബി.ജെ.പിയിതര സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വരുമെന്നും നായിഡു ട്വിറ്ററില്&#x200d; കുറിച്ചു.</p>



<p>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പൂര്&#x200d;ണമായും തെറ്റുമെന്ന് നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഉമര്&#x200d; അബ്ദുല്ല ട്വീറ്റ് ചെയ്തു. ഇത്തരം പ്രവചനങ്ങള്&#x200d; വിശ്വസിക്കരുത്. ടി.വി ഓഫ് ചെയ്ത്, സോഷ്യല്&#x200d; മീഡിയില്&#x200d;നിന്ന് ലോഗ് ഔട്ട് ചെയ്ത് മെയ് 23ന് പുറത്തു വരുന്ന യഥാര്&#x200d;ത്ഥ തെരഞ്ഞെടുപ്പ് ഫലത്തിനു വേണ്ടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ട്വിറ്ററില്&#x200d; കുറിച്ചു. </p>



<p>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; തെറ്റാണെന്ന് യഥാര്&#x200d;ത്ഥ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്&#x200d; വ്യക്തമാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ക്യാപ്റ്റന്&#x200d; അമരീന്ദര്&#x200d; സിങ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോണ്&#x200d;ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അമരീന്ദര്&#x200d; സിങ് പറഞ്ഞു. </p>



<p>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളിലെ കണക്കുകൂട്ടലുകള്&#x200d;ക്ക് അനുസരിച്ചായിരിക്കില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്&#x200d;. ഇടതുമുന്നണി തെരഞ്ഞെടുപ്പില്&#x200d; മികച്ച പ്രകടനം കാഴ്ച വെക്കും. ശബരിമല വിഷയം ജനവിധിയെ സ്വാധീനിക്കില്ലെന്നും പിണറായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. </p>



<p>എക്‌സിറ്റ് പോളുകള്&#x200d; തന്നെ തെറ്റാണെന്നാണ് തന്റെ വിശ്വാസം. അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്&#x200d; തെരഞ്ഞെടുപ്പില്&#x200d; 56 ഏജന്&#x200d;സികള്&#x200d; നടത്തിയ എക്‌സിറ്റ് പോളുകളാണ് ഒരുപോലെ തെറ്റിപ്പോയത്. വോട്ടുചെയ്തിറങ്ങുന്ന ജനങ്ങള്&#x200d; ഒരിക്കലും സര്&#x200d;വേ നടത്തുന്നവരോട് സത്യം പറയണമെന്നില്ല. പല കാരണങ്ങളുമുണ്ടാകുമതിന്. എക്‌സിറ്റ് പോളുകള്&#x200d; പരാജയമാണെന്ന് മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്&#x200d; വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/as-india-awaits-the-election-results.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുതലോടെ  കാവലൊരുക്കാം</title>
		<link>https://www.chandrikadaily.com/editorial-page-10-may-2019-abot-upa.html</link>
					<comments>https://www.chandrikadaily.com/editorial-page-10-may-2019-abot-upa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 May 2019 19:00:45 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[new political alliance]]></category>
		<category><![CDATA[upa govt.]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126796</guid>

					<description><![CDATA[പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള അനുകൂല സാഹചര്യങ്ങളെ പ്രതീക്ഷിച്ച് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഐക്യപ്പെടുന്നത് ശുഭസൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്&#x200d;ഗ്രസും സഖ്യകക്ഷികളും ചേര്&#x200d;ന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാനാവുകയും ചെയ്യുന്ന സന്ദര്&#x200d;ഭത്തെ മുന്&#x200d;കൂട്ടി കണ്ടുകൊണ്ടുള്ള നീക്കം ഫലപ്രദമാകുമെന്ന കാര്യം തീര്&#x200d;ച്ച. മാത്രമല്ല, നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്&#x200d; മതേതര കക്ഷികള്&#x200d;ക്ക് കൂടൂതല്&#x200d; കരുത്തോടെ മുന്നേറാന്&#x200d; ഇത് സഹായകമാവുക തന്നെ ചെയ്യും. മോദിയെ വീഴ്ത്തി, വിശാല മതേതര സഖ്യം അധികാരസ്ഥാനത്ത് അവരോധിതമാവുന്നതിന്റെ സമ്മോഹന സാഹചര്യത്തെകുറിച്ച് മെയ് 21ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; വീണ്ടും ചര്&#x200d;ച്ച ചെയ്യുകയാണ്. [&#8230;]]]></description>
										<content:encoded><![CDATA[
<p>പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള അനുകൂല സാഹചര്യങ്ങളെ പ്രതീക്ഷിച്ച് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഐക്യപ്പെടുന്നത് ശുഭസൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്&#x200d;ഗ്രസും സഖ്യകക്ഷികളും ചേര്&#x200d;ന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാനാവുകയും ചെയ്യുന്ന സന്ദര്&#x200d;ഭത്തെ മുന്&#x200d;കൂട്ടി കണ്ടുകൊണ്ടുള്ള നീക്കം ഫലപ്രദമാകുമെന്ന കാര്യം തീര്&#x200d;ച്ച. മാത്രമല്ല, നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്&#x200d; മതേതര കക്ഷികള്&#x200d;ക്ക് കൂടൂതല്&#x200d; കരുത്തോടെ മുന്നേറാന്&#x200d; ഇത് സഹായകമാവുക തന്നെ ചെയ്യും. മോദിയെ വീഴ്ത്തി, വിശാല മതേതര സഖ്യം അധികാരസ്ഥാനത്ത് അവരോധിതമാവുന്നതിന്റെ സമ്മോഹന സാഹചര്യത്തെകുറിച്ച് മെയ് 21ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; വീണ്ടും ചര്&#x200d;ച്ച ചെയ്യുകയാണ്. ഡല്&#x200d;ഹിയില്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; നടന്ന അതിപ്രധാന രാഷ്ട്രീയ നീക്കങ്ങള്&#x200d; ഇതിന് ശക്തിപകരുന്നുണ്ട്. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുമായി തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു നടത്തിയ കൂടിക്കാഴ്ചയും ഇതിന് അടിവരയിടുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളിലെല്ലാം മോദിക്കെതിരെയുള്ള ജനരോഷം വോട്ടായി പരിണമിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്&#x200d; ഒന്നൊഴിയാതെ സമ്മതിദാനാവകാശം വിനിയോഗിക്കാന്&#x200d; ഉത്സാഹം കാണിച്ചതും കുത്തക സീറ്റുകളില്&#x200d;പോലും ബി.ജെ.പി പരാജയത്തിന്റെ വെപ്രാളം കാണിക്കുന്നതുമെല്ലാം മതേതര കക്ഷികള്&#x200d;ക്ക് പ്രതീക്ഷക്ക് വകനല്&#x200d;കുന്നുണ്ട്. തെരഞ്ഞെടുപ്പ് വേദികളില്&#x200d; വ്യക്തിഹത്യകളും ഭീഷണികളുമായി സ്വയം പരിഹാസ്യനായി കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതര്&#x200d;ച്ചയും കനത്ത പരാജയത്തിന്റെ ലക്ഷണമാണ് പ്രകടമാക്കുന്നത്. അതിനാല്&#x200d;തന്നെ ഇന്ദ്രപ്രസ്ഥത്തിന് കരുതലോടെ കാവലൊരുക്കാന്&#x200d; മതേതര പാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായി നിലകൊള്ളേണ്ട നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. <br> സങ്കീര്&#x200d;ണമായ സാഹചര്യങ്ങളെ സമര്&#x200d;ത്ഥമായി വിജയിപ്പിച്ചെടുക്കുന്ന &#8216;രാഹുല്&#x200d; ഇഫക്ട്&#8217; ഏതാണ്ട് എല്ലാ പ്രതിപക്ഷ പാര്&#x200d;ട്ടികളും ഉള്&#x200d;ക്കൊണ്ടു എന്നത് ആശ്വാസത്തിന് വക നല്&#x200d;കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്&#x200d;ഷം മതേതര കക്ഷികളെ കോണ്&#x200d;ഗ്രസ് ബോധ്യപ്പെടുത്തിക്കൊടുത്തതും ഈയൊരു ദൗത്യനിര്&#x200d;വഹണം തന്നെയായിരുന്നു. രാജ്യതാത്പര്യ വിരുദ്ധമായ ബില്ലുകള്&#x200d; പാര്&#x200d;ലമെന്റില്&#x200d; പാസാക്കിയെടുക്കാന്&#x200d; കുതന്ത്രങ്ങള്&#x200d; പയറ്റുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്&#x200d; പലപ്പോഴും ഒറ്റപ്പെട്ട ശബ്ദങ്ങളാണ് ഉയര്&#x200d;ന്നിരുന്നത്. മോദി സര്&#x200d;ക്കാറിന്റെ ആദ്യകാലങ്ങളില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; പരസ്പരം മത്സരിച്ച് ബി.ജെ.പിക്ക് അവസരം നല്&#x200d;കുന്നത് നിസഹായതയോടെ രാജ്യത്തിനു നോക്കിനില്&#x200d;ക്കേണ്ടിവന്നിട്ടുണ്ട്. അന്നും മതേതര ഐക്യം ഊട്ടിയുറപ്പിക്കാന്&#x200d; കോണ്&#x200d;ഗ്രസ് ആവുംവിധം ശ്രമങ്ങള്&#x200d; നടത്തിക്കൊണ്ടിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി ബി.ജെ.പിക്കുണ്ടായ തെരഞ്ഞെടുപ്പ് വിജയങ്ങളില്&#x200d; നേരിട്ടും അല്ലാതെയും പങ്കു വഹിച്ചിരുന്ന പല പാര്&#x200d;ട്ടികള്&#x200d;ക്കും മതേതര കൂട്ടായ്മയുടെ പ്രാധാന്യം സ്വയം പഠിക്കേണ്ടിവന്നു. ഇടതുപാര്&#x200d;ട്ടികള്&#x200d; മാത്രമാണ് അന്നും ഇന്നും ഈ കൂട്ടായ്മയോട് മുഖം തിരിഞ്ഞുനില്&#x200d;ക്കുന്നത്. ബി. ജെ.പിക്കെതിരെ ക്രിയാത്മകമായ നയമോ നിലപാടുകളോ പ്രകടിപ്പിക്കാന്&#x200d; ധൈര്യം കാണിക്കാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്&#x200d; എപ്പോഴും കേരളവും ത്രിപുരയും ഓര്&#x200d;ത്ത് സ്വയം കൃതാര്&#x200d;ത്ഥരാകുന്ന അല്&#x200d;പത്തമാണ് ആവര്&#x200d;ത്തിച്ചുവന്നത്. ത്രിപുരയില്&#x200d; ചില്ലുകൊട്ടാരം പോലെ ചുവപ്പു സാമ്രാജ്യം തകര്&#x200d;ന്നു തരിപ്പണമായപ്പോള്&#x200d; മാത്രമാണ് ഒരു വിഭാഗം നേതാക്കളെങ്കിലും രാജ്യത്തെ ഭീതിതമായ കാഴ്ചകളിലേക്കു കണ്ണുതുറന്നത്. എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മൂന്നാം മന്നണി മോഹം ഉപേക്ഷിക്കാതെ മലര്&#x200d;പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം മനസില്&#x200d; താലോലിക്കുകയാണ് ഇടതുപക്ഷം. <br> ഇന്ന് ചിത്രങ്ങള്&#x200d; ഏറെക്കുറെ മാറിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ജനവികാരം രാജ്യമാകെ പടര്&#x200d;ന്നുപിടിക്കുകയാണ്. അഞ്ചു വര്&#x200d;ഷംകൊണ്ട് അവര്&#x200d; ഉയര്&#x200d;ത്തിവിട്ട അഴിമതിയുടെയും വര്&#x200d;ഗീയതയുടെയും അനുരണനങ്ങള്&#x200d; അവര്&#x200d;ക്കുതന്നെ തിരിച്ചടി നല്&#x200d;കികൊണ്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന പല പാര്&#x200d;ട്ടികളും ഇന്ന് ബി.ജെ.പിയെ കൈവിട്ടു. നേതാക്കളും ജനപ്രതിനിധികളും ഉള്&#x200d;പ്പെടെ നിരവധി പേര്&#x200d; താമരയുടെ തണലുപേക്ഷിച്ച് നന്മയുടെ തീരമണഞ്ഞു. പലരും ബി.ജെ.പി സ്ഥാനാര്&#x200d;ഥികള്&#x200d;ക്കെതിരെ തീപ്പാറും പോരാട്ടത്തില്&#x200d; നിറഞ്ഞുനിന്നു. രാഹുല്&#x200d; ഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് വര്&#x200d;ധിത വീര്യത്തോടെ ബി.ജെ.പിയെ പ്രതിരോധംകൊണ്ട് വീര്&#x200d;പ്പുമുട്ടിച്ചു. തന്റെ അപദാനങ്ങള്&#x200d; വാഴ്ത്തിപ്പാടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്&#x200d;ഗാന്ധിക്കു മറുപടി പറയാന്&#x200d; മാത്രം വായ തുറക്കുന്ന ഗതികേടിലായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്&#x200d; കോണ്&#x200d;ഗ്രസിനൊപ്പമുള്ള ജനക്കൂട്ടത്തെ കണ്ട് ബി.ജെ.പി ക്യാമ്പുകളുടെ കണ്ണുതള്ളി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഇടങ്ങളിലെ പോളിങ് ശതമാനക്കണക്കുകളും പ്രീ പോള്&#x200d; സര്&#x200d;വേകളും കോണ്&#x200d;ഗ്രസിന്റെ വിജയം സുനിശ്ചിതമാണെന്ന് പ്രവചിച്ചു. ഇതെല്ലാം പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ എല്ലാം മറന്നുള്ള ഐക്യപ്പെടലിന് ഹേതുകമാവുകയും ചെയ്തു. <br> ഇരുപത്തൊന്ന് കക്ഷി നേതാക്കളാണ് മെയ് 21ന് ഒത്തുകൂടുന്നത്. 19നാണ് അവസാനഘട്ട വോട്ടെടുപ്പ്. 23ന് ഫലവും പുറത്തുവരും. അതിനുമമ്പേ സഖ്യസര്&#x200d;ക്കാര്&#x200d; സാധ്യതകളെ കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d;തന്നെ നേതൃത്വം നല്&#x200d;കുന്നു എന്നതാണ് ഈ യോഗത്തിന്റെ പ്രാധാന്യം. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; വിളിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് 21 പ്രതിപക്ഷ കക്ഷികള്&#x200d; ഒറ്റക്കെട്ടായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്&#x200d;കാനും ധാരണയായിട്ടുണ്ട്. ഫലം പുറത്തുവന്ന ഉടന്&#x200d; പരസ്പരം പിന്തുണക്കാന്&#x200d; സന്നദ്ധമാണെന്ന് വ്യക്തമാക്കുന്ന കത്ത് രാഷ്ട്രപതിക്ക് നല്&#x200d;കാനും തീരുമാനമുണ്ട്. പതിനേഴാമത് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് അവസാനിക്കാന്&#x200d; രണ്ടുഘട്ടങ്ങള്&#x200d; മാത്രം അവശേഷിക്കവെ അസാധാരണ നീക്കവുമായി രാഹുല്&#x200d; ഗാന്ധി രംഗത്തുവന്നതില്&#x200d; സാംഗത്യമുണ്ടെന്നര്&#x200d;ത്ഥം. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ശക്തമായിക്കൊണ്ടിരിക്കെ ഒരുമുഴം മുമ്പേ രാജ്യത്തിന് കാവലൊരുക്കാനുള്ള ഈ തിടുക്കം ഇതിനു മുമ്പു കാണാത്തത്ര ഗൗരവതരമാണ്. രാജ്യത്തെ ഇനിയും പിച്ചിച്ചീന്തിയെറിയാന്&#x200d; സംഘ്പരിവാറിന് അവസരം നല്&#x200d;കാതിരിക്കാനുള്ള മതേതര മനസുകളുടെ ഈ ഉറച്ച കാല്&#x200d;വെപ്പ്ഫലപ്രാപ്തിയിലെത്തട്ടെ എന്നു പ്രാര്&#x200d;ത്ഥിക്കാം; പ്രത്യാശയോടെ കാത്തിരിക്കാം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-10-may-2019-abot-upa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;കണക്കു കൂട്ടലുകള്&#x200d; പിഴച്ചു&#8221;; ഉത്തര്&#x200d;പ്രദേശില്&#x200d; പരാജയം മുന്നില്&#x200d;കണ്ട് മഹാസഖ്യത്തിന് നേരെത്തിരിഞ്ഞ് മോദി</title>
		<link>https://www.chandrikadaily.com/with-tweet-to-modi-rahul-gandhi-gives-lesson-in-statesmanship.html</link>
					<comments>https://www.chandrikadaily.com/with-tweet-to-modi-rahul-gandhi-gives-lesson-in-statesmanship.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 May 2019 18:00:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Akhilesh Yaadav]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[grant allience]]></category>
		<category><![CDATA[mayawati]]></category>
		<category><![CDATA[sp-bsp allaince]]></category>
		<category><![CDATA[Uttarpradesh election]]></category>
		<category><![CDATA[utterpradesh]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126319</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശില്&#x200d; ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്&#x200d;കണ്ടെന്ന് വിലയിരുത്തല്&#x200d;. തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്&#x200d;. രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ പരാമര്&#x200d;ശവും പ്രധാനമന്ത്രിയുടെ കണക്കുകൂട്ടലുകള്&#x200d; തെറ്റിയതില്&#x200d; നിന്നും പുറത്തുവരുന്നവയാണെന്നും വിമര്&#x200d;ശനമുണ്ട്. പരാജയം ഉറപ്പായതോടെ യുപിയില്&#x200d; മോദി പുതിയ തന്ത്രം തേടുകയാണെന്നാണ് വിലയിരുത്തല്&#x200d;. എസ്.പിയും കോണ്&#x200d;ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന ആരോപണവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മായാവതി കോണ്&#x200d;ഗ്രസിനെതിരെ രൂക്ഷ വിമര്&#x200d;ശം ഉന്നയിക്കുന്നതിനിടെ കോണ്&#x200d;ഗ്രസ്, എസ്.പി [&#8230;]]]></description>
										<content:encoded><![CDATA[
<p>ഉത്തര്&#x200d;പ്രദേശില്&#x200d; ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് പരാജയം മുന്നില്&#x200d;കണ്ടെന്ന് വിലയിരുത്തല്&#x200d;.  തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടത്തിലേക്ക് എത്തിയതോടെ മോദി തിരിച്ചടി മനസിലാക്കിയതായാണ് രാഷ്ട്രീയ വിലയിരുത്തല്&#x200d;. രാജീവ് ഗാന്ധിക്കെതിരെയുള്ള മോദിയുടെ പരാമര്&#x200d;ശവും പ്രധാനമന്ത്രിയുടെ കണക്കുകൂട്ടലുകള്&#x200d; തെറ്റിയതില്&#x200d; നിന്നും പുറത്തുവരുന്നവയാണെന്നും വിമര്&#x200d;ശനമുണ്ട്. പരാജയം ഉറപ്പായതോടെ യുപിയില്&#x200d; മോദി പുതിയ തന്ത്രം തേടുകയാണെന്നാണ് വിലയിരുത്തല്&#x200d;.</p>



<p>എസ്.പിയും കോണ്&#x200d;ഗ്രസും മായാവതിയെ വഞ്ചിച്ചുവെന്ന ആരോപണവുമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. മായാവതി കോണ്&#x200d;ഗ്രസിനെതിരെ രൂക്ഷ വിമര്&#x200d;ശം ഉന്നയിക്കുന്നതിനിടെ കോണ്&#x200d;ഗ്രസ്, എസ്.പി നേതാക്കള്&#x200d; വേദി പങ്കിടുകയാണെന്ന് മോദി ആരോപിച്ചിരുന്നു. റായ്ബറേലിയില്&#x200d; നടന്ന എസ്.പി യോഗത്തില്&#x200d; എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി പ്രിയങ്കാഗാന്ധി പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വിമര്&#x200d;ശം. എന്നാല്&#x200d; ഇതിനു പിന്നാലെ മോദിയെ തള്ളി മായാവതി രംഗത്തെത്തിയത് ബിജെപിക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ്.</p>



<p>ബിജെപിക്കെതിരെ പൊതു സ്ഥാനാര്&#x200d;ഥിയായ സോണിയയും രാഹുലും മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും കോണ്&#x200d;ഗ്രസിന് വോട്ടുചെയ്യണമെന്ന അഭ്യര്&#x200d;ഥനയുമായാണ് ബി.എസ്.പി അധ്യക്ഷ മായാവതി രംഗത്തെത്തിയത്. അമേഠിയില്&#x200d; എസ്പി പ്രവര്&#x200d;ത്തകര്&#x200d; രാഹുലിന്റെ പ്രചാരത്തിന് എത്തിയതും ബിജെപി ക്യാമ്പിന് തിരിച്ചടിയായി.</p>



<p>ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്&#x200d;ശവുമായി എസ്.പി ദേശീയ അധ്യക്ഷന്&#x200d; അഖിലേഷ് യാദവും രംഗത്തെത്തി. കോണ്&#x200d;ഗ്രസും എസ്.പിയും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം ഇരു പാര്&#x200d;ട്ടികളും ചേര്&#x200d;ന്ന് മായാവതിയെ വഞ്ചിച്ചുവെന്ന മോദിയുടെ പ്രസ്താവന പരാജയം ഉറപ്പായതില്&#x200d; നിന്നുമുണ്ടായതാണെന്ന് അഖിലേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടം കഴിഞ്ഞതോടെ മോദിയുടെ കണക്കു കൂട്ടുലുകള്&#x200d; പിഴച്ചു. പരാജയം ഉറപ്പായതോടെ പുതിയ തന്ത്രം തേടുകയാണ്. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കല്&#x200d; തന്ത്രമാണ് മോദി യു.പിയില്&#x200d; പയറ്റാന്&#x200d; ശ്രമിക്കുന്നതെന്നും എന്നാല്&#x200d; ഇത് ഇത്തവണ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനം, കാര്&#x200d;ഷിക വരുമാനം തുടങ്ങി ഒന്നും തന്നെ ബി.ജെ.പിക്കോ മോദിക്കോ പറയാനില്ല. ഇനി ആകെയുള്ള രക്ഷ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. എസ്.പി-ബി.എസ്.പി-ആര്&#x200d;.എല്&#x200d;.ഡി സഖ്യം അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കുമെന്നും അഖിലേഷ് കൂട്ടിച്ചേര്&#x200d;ത്തു. മോദി 180 ഡ്രിഗ്രി പ്രധാനമന്ത്രിയാണ്. ജനസംഖ്യയുടെ ഒരു ശതമാനത്തെ മാത്രമാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. പറയുന്നതിന്റെ നേര്&#x200d; വിപരീതം മാത്രം പ്രവര്&#x200d;ത്തികുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്നും എസ്.പി അധ്യക്ഷന്&#x200d; ആരോപിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/with-tweet-to-modi-rahul-gandhi-gives-lesson-in-statesmanship.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീകരാക്രമണം; സര്&#x200d;ക്കാറിന് പൂര്&#x200d;ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് പ്രതിപക്ഷ കക്ഷികള്&#x200d;</title>
		<link>https://www.chandrikadaily.com/all-party-and-the-congress-stands-with-the-central-government-for-the-nations-unity-and-security.html</link>
					<comments>https://www.chandrikadaily.com/all-party-and-the-congress-stands-with-the-central-government-for-the-nations-unity-and-security.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Feb 2019 10:48:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[gulam nabi asad]]></category>
		<category><![CDATA[India-Pakistan]]></category>
		<category><![CDATA[kashmir-terror attack]]></category>
		<category><![CDATA[pk kunhalikutty mp]]></category>
		<category><![CDATA[pulwama attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119066</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കശ്മീരിലെ പുല്&#x200d;വാമയില്&#x200d; 39 സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; വിളിച്ചു ചേര്&#x200d;ത്ത സര്&#x200d;വകക്ഷിയോഗത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് പൂര്&#x200d;ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്&#x200d;ഗ്രസുള്&#x200d;പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്&#x200d;. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വിശദീകരിച്ചു. രാവിലെ 11 മണി മുതല്&#x200d; പാര്&#x200d;ലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് സര്&#x200d;വകക്ഷിയോഗം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കോണ്&#x200d;ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്&#x200d;മ, ജ്യോതിരാദിത്യ സിന്ധ്യ, മുസ്‌ലിം [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: കശ്മീരിലെ പുല്&#x200d;വാമയില്&#x200d; 39 സൈനികരുടെ മരണത്തിന് കാരണമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്&#x200d; വിളിച്ചു ചേര്&#x200d;ത്ത സര്&#x200d;വകക്ഷിയോഗത്തില്&#x200d; കേന്ദ്രസര്&#x200d;ക്കാരിന് പൂര്&#x200d;ണ പിന്തുണ വാഗ്ദാനം ചെയ്ത് കോണ്&#x200d;ഗ്രസുള്&#x200d;പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്&#x200d;. ഭീകരാക്രമണത്തിന് ശേഷം കേന്ദ്രസര്&#x200d;ക്കാര്&#x200d; സ്വീകരിച്ച നടപടികളെക്കുറിച്ച് ആഭ്യന്തരമന്ത്രി വിവിധ രാഷ്ട്രീയകക്ഷി നേതാക്കളോട് വിശദീകരിച്ചു. രാവിലെ 11 മണി മുതല്&#x200d; പാര്&#x200d;ലമെന്റ് ലൈബ്രറി മന്ദിരത്തിലാണ് സര്&#x200d;വകക്ഷിയോഗം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. </p>



<p>കോണ്&#x200d;ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്&#x200d;മ, ജ്യോതിരാദിത്യ സിന്ധ്യ, മുസ്‌ലിം ലീഗ് ദേശിയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, എന്&#x200d;സിപി നേതാവ് ശരദ് പവാര്&#x200d;, സുദീപ് ബന്ദോപാധ്യായ, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് ഡെറക് ഒബ്രയന്&#x200d;, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഫറൂഖ് അബ്ദുള്ള, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, കേന്ദ്രമന്ത്രിയും എല്&#x200d;ജെപി നേതാവുമായ രാം വിലാസ് പസ്വാന്&#x200d;, പാര്&#x200d;ലമെന്ററി കാര്യമന്ത്രി നരേന്ദ്രസിംഗ് തോമര്&#x200d; എന്നിവരാണ് യോഗത്തില്&#x200d; പങ്കെടുത്തത്.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">The resolution passed at the all-party meeting: We strongly condemn the dastardly terror act of 14th February at Pulwama in J&amp;K in which lives of 40 brave jawans of CRPF were lost. <a href="https://t.co/0OjGkgS6He">pic.twitter.com/0OjGkgS6He</a></p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1096676273647173633?ref_src=twsrc%5Etfw">February 16, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>തീവ്രവാദത്തിനെതിരെ സര്&#x200d;ക്കാരിനൊപ്പം ഒറ്റക്കെട്ടായി നില്&#x200d;ക്കുമെന്ന് യോഗത്തില്&#x200d; പ്രമേയം പാസ്സാക്കി.</p>



<p>

ഇന്നലെ കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി പ്രഖ്യാപിച്ച നിലപാട് ഇന്നും കോണ്&#x200d;ഗ്രസ് ആവര്&#x200d;ത്തിച്ചു. ഇത്തരമൊരു ആക്രമണത്തിനിടയില്&#x200d; രാഷ്ട്രീയം പറയാനില്ലെന്നും എന്ത് നടപടിയെടുത്താലും കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരിന് പിന്തുണ നല്&#x200d;കുമെന്നും കോണ്&#x200d;ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി. ചര്&#x200d;ച്ചകള്&#x200d; മതിയാക്കി തിരിച്ചടിക്ക് തെയ്യാറാവണമെന്ന് വരെ ഗുലാം നബി ആസാദ് പറഞ്ഞു. 

</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">All political leaders expressed solidarity towards the government’s efforts to bring the perpetrators to task in a time bound manner: Congress&#39; Ghulam Nabi Azad <a href="https://twitter.com/hashtag/PulwamaAttack?src=hash&amp;ref_src=twsrc%5Etfw">#PulwamaAttack</a> <br><br>Live Updates: <a href="https://t.co/7AcjzD4EEr">https://t.co/7AcjzD4EEr</a> <a href="https://t.co/OuGwu9ycBM">pic.twitter.com/OuGwu9ycBM</a></p>&mdash; BloombergQuint (@BloombergQuint) <a href="https://twitter.com/BloombergQuint/status/1096682911322071040?ref_src=twsrc%5Etfw">February 16, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>പുല്&#x200d;വാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയില്&#x200d; അപലപിക്കുന്നതായും, ഭീകരവാദത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുമെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു.  ഭീകരരുടെ ലക്ഷ്യം നമ്മുടെ രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. ഒരു സെക്കന്റ് നേരത്തേക്കു പോലും ആ ലക്ഷ്യം നിറവേറ്റാന്&#x200d; നമ്മള്&#x200d; അനുവദിക്കില്ല. പ്രതിപക്ഷം ഒന്നടങ്കം നമ്മുടെ ജവാന്മാര്&#x200d;ക്കും നമ്മുടെ സര്&#x200d;ക്കാറിനുമൊപ്പം ഉറച്ചു നില്&#x200d;ക്കുന്നുവെന്നും രാഹുല്&#x200d; പറഞ്ഞു. ഡല്&#x200d;ഹിയില്&#x200d; വിളിച്ചു ചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു രാഹുല്&#x200d;. ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ആക്രമണമാണിത്. സര്&#x200d;ക്കാര്&#x200d; ഈ ഘട്ടത്തില്&#x200d; എന്തു തീരുമാനം എടുത്താലും അതിനൊപ്പം ഉറച്ചു നില്&#x200d;ക്കും. രാജ്യത്തോടുള്ള സ്‌നേഹത്തില്&#x200d; വെറുപ്പോ വിദ്വേഷമോ കലര്&#x200d;ത്താന്&#x200d; ഒരു ശക്തിക്കും കഴിയില്ല. വേദനാജനകമായ സംഭവമാണ് കശ്മീരില്&#x200d; നടന്നിരിക്കുന്നത്. നമ്മുടെ സൈനികര്&#x200d;ക്കു നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങളെ ചെറുക്കപ്പെടേണ്ടതാണ്. ദുഃഖത്തിന്റേയും വേദനയുടേയും നിമിഷത്തില്&#x200d; മറ്റെല്ലാ ചര്&#x200d;ച്ചകളേയും നമുക്ക് മാറ്റി നിര്&#x200d;ത്താം &#8211; രാഹുല്&#x200d; പറഞ്ഞു. ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്ന് മുന്&#x200d; പ്രധാനമന്ത്രി മന്&#x200d;മോഹന്&#x200d; സിങും വ്യക്തമാക്കി. </p>



<p>ജമ്മു കശ്മീരിലെ പുല്&#x200d;വാമയില്&#x200d; സിആര്&#x200d;പിഎഫ് വാഹന വ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി  ആക്രമണത്തില്&#x200d; ഹവില്&#x200d;ദാര്&#x200d; വസന്തകുമാറടക്കം 39 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിന് പിന്നാലെ പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/all-party-and-the-congress-stands-with-the-central-government-for-the-nations-unity-and-security.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>50% വിവി പാറ്റ് പരിശോധിക്കണം  പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d;</title>
		<link>https://www.chandrikadaily.com/opposition-wants-election-commission-to-match-50-of-evm-results-with-vvpat-count.html</link>
					<comments>https://www.chandrikadaily.com/opposition-wants-election-commission-to-match-50-of-evm-results-with-vvpat-count.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Feb 2019 18:08:49 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[electronic voting mechine]]></category>
		<category><![CDATA[voting machine]]></category>
		<category><![CDATA[vv paatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118319</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പൊതുതെരഞ്ഞടുപ്പിന് മാസങ്ങള്&#x200d; മാത്രം ശേഷിക്കെ 50% വിവിപാറ്റ് എണ്ണിതിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ തെരഞ്ഞടുപ്പ് ഫലം പ്രഖ്യപിക്കാവൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറെ കണ്ടു. ഇന്നലെ ഡല്&#x200d;ഹിയില്&#x200d; തെരഞ്ഞടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നേതാക്കള്&#x200d; ആവശ്യം മുന്നോട്ട് വച്ചത്. വോട്ടിംഗ് യന്ത്രത്തില്&#x200d; കൃത്രിമം കാണിക്കപ്പെടുന്നുണ്ടെന്ന് വിവിധ കോണുകളില്&#x200d; നിന്ന് ആരോപണമുയര്&#x200d;ന്നിരുന്നു. ഈ പാശ്ചാത്തലത്തിലാണ് പതിനാറോളം പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d; മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്&#x200d; സുനില്&#x200d; അറോറയുമായും. മറ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തിയത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: പൊതുതെരഞ്ഞടുപ്പിന് മാസങ്ങള്&#x200d; മാത്രം ശേഷിക്കെ 50% വിവിപാറ്റ് എണ്ണിതിട്ടപ്പെടുത്തിയതിന് ശേഷം മാത്രമേ തെരഞ്ഞടുപ്പ് ഫലം പ്രഖ്യപിക്കാവൂ എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ പ്രതിനിധി സംഘം മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണറെ കണ്ടു. ഇന്നലെ ഡല്&#x200d;ഹിയില്&#x200d; തെരഞ്ഞടുപ്പ് കമ്മീഷന്റെ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് നേതാക്കള്&#x200d; ആവശ്യം മുന്നോട്ട് വച്ചത്. വോട്ടിംഗ് യന്ത്രത്തില്&#x200d; കൃത്രിമം കാണിക്കപ്പെടുന്നുണ്ടെന്ന് വിവിധ കോണുകളില്&#x200d; നിന്ന് ആരോപണമുയര്&#x200d;ന്നിരുന്നു. <br>ഈ പാശ്ചാത്തലത്തിലാണ് പതിനാറോളം പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d; മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്&#x200d; സുനില്&#x200d; അറോറയുമായും. മറ്റ് അംഗങ്ങളുമായും കൂടിക്കാഴ്ച്ച നടത്തിയത്. </p>



<p>ഈയിടെ അഞ്ച് സംസ്ഥാനങ്ങളില്&#x200d; നടന്ന നിയമസഭാ തെരഞ്ഞടുപ്പില്&#x200d; പോലും വോട്ടിങ് മെഷീനില്&#x200d; വ്യാപകമായ രീതിയിലുള്ള ക്രമക്കേടുകള്&#x200d; നടന്നിട്ടുണ്ട് എന്നാണ് റിപ്പോര്&#x200d;ട്ടുകളെന്നും, ഇത് തടയുന്നതില്&#x200d; തെരഞ്ഞടുപ്പ് കമ്മീഷന്&#x200d; പരാജയമാണന്നും പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; കമ്മീഷന് സമര്&#x200d;പ്പിച്ച നിവേദനത്തില്&#x200d; ആരോപിക്കുന്നു. </p>



<p>രാജ്യത്തെ ജനങ്ങളില്&#x200d; തെരഞ്ഞടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം വീണ്ടെടുക്കാനായി തെരഞ്ഞടുപ്പ് കമ്മീഷന്&#x200d; പേപ്പര്&#x200d; ബലറ്റുകള്&#x200d; എണ്ണി നോക്കി മെഷീനില്&#x200d; കാണിക്കുന്ന ആകെ വോട്ടുകളുമായി തുല്ല്യമാണോ എന്ന് പരിശോധിക്കണമെന്നും പാര്&#x200d;ട്ടികള്&#x200d; ആവശ്യപ്പെട്ടു. </p>



<p>രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്‌സഭയിലെ കോണ്&#x200d;ഗ്രസ് കക്ഷി നേതാവ് മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഖെ, അഹമ്മദ് പട്ടേല്&#x200d;, ആനന്ദ് ശര്&#x200d;മ്മ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്&#x200d;ട്ടി നേതാവുമായ ചന്ദ്ര ബാബു നായിഡു, മുസ്്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എം.പി, ഡെരക് ഒബ്രിയാന്&#x200d; (തൃണമുല്&#x200d; കോണ്&#x200d;ഗ്രസ്) രാംഗോപാല്&#x200d; യാദവ് (സമാജ് വാദി പാര്&#x200d;ട്ടി) സതീഷ് ചന്ദ്ര മിശ്ര (ബിഎസ്പി) ഉമര്&#x200d; അബ്ദുള്ള (നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ്) മുഹമ്മദ് സലീം (സിപിഐഎം) മനോജ് ഝാ (ആര്&#x200d;ജെഡി) സഞ്ജയ് സിങ് (ആംആദ്മി പാര്&#x200d;ട്ടി) ഡി രാജ (സിപിഐ), ഡാനിഷ് അലി (ജനദാദള്&#x200d; എസ്) ബദറുദ്ദീന്&#x200d; അജ്മല്&#x200d; (എഐയുഡിഎഫ്) കെ.ജി കെനിയെ (എന്&#x200d;പിഎഫ്) എന്നീ നേതാക്കളാണ് പ്രതിപക്ഷ സംഘത്തിലുണ്ടായിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-wants-election-commission-to-match-50-of-evm-results-with-vvpat-count.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞു: മമത ബാനര്&#x200d;ജി</title>
		<link>https://www.chandrikadaily.com/mamta-banerjee-chant-slogans-says-lets-change-the-government-in-delhi.html</link>
					<comments>https://www.chandrikadaily.com/mamta-banerjee-chant-slogans-says-lets-change-the-government-in-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 19 Jan 2019 17:56:42 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[Mamta Banerjee]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[west bengal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116757</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബി.ജെ.പിക്കും സംഘ്പരിവാര്&#x200d; ശക്തികള്&#x200d;ക്കുമെതിരായ മതേതര ശക്തികളുടെ ഐക്യകാഹളമായി കൊല്&#x200d;ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്&#x200d; നടന്ന യുണൈറ്റഡ് ഇന്ത്യാ റാലി. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവും പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രിയുമായ മമതാ ബാനര്&#x200d;ജി സംഘടിപ്പിച്ച റാലിയില്&#x200d; കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെ 20ലധികം രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്&#x200d;ക്കാറിനുമെതിരെ രൂക്ഷമായ കടന്നാക്രമണമാണ് റാലിയില്&#x200d; മമതാ ബാനര്&#x200d;ജി നടത്തിയത്. മോദി സര്&#x200d;ക്കാറിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നും ബി.ജെ.പി അധികാരത്തില്&#x200d; തിരിച്ചെത്തില്ലെന്നും അവര്&#x200d; പറഞ്ഞു. രഥയാത്രയുടെ പേരില്&#x200d; സംഘര്&#x200d;ഷം പടര്&#x200d;ത്താനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പിക്കും സംഘ്പരിവാര്&#x200d; ശക്തികള്&#x200d;ക്കുമെതിരായ മതേതര ശക്തികളുടെ ഐക്യകാഹളമായി കൊല്&#x200d;ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്&#x200d; നടന്ന യുണൈറ്റഡ് ഇന്ത്യാ റാലി. തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവും പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രിയുമായ മമതാ ബാനര്&#x200d;ജി സംഘടിപ്പിച്ച റാലിയില്&#x200d; കോണ്&#x200d;ഗ്രസ് ഉള്&#x200d;പ്പെടെ 20ലധികം രാഷ്ട്രീയ പാര്&#x200d;ട്ടികളുടെ നേതാക്കളാണ് പങ്കെടുത്തത്.<br />
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്&#x200d;ക്കാറിനുമെതിരെ രൂക്ഷമായ കടന്നാക്രമണമാണ് റാലിയില്&#x200d; മമതാ ബാനര്&#x200d;ജി നടത്തിയത്. മോദി സര്&#x200d;ക്കാറിന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞെന്നും ബി.ജെ.പി അധികാരത്തില്&#x200d; തിരിച്ചെത്തില്ലെന്നും അവര്&#x200d; പറഞ്ഞു. രഥയാത്രയുടെ പേരില്&#x200d; സംഘര്&#x200d;ഷം പടര്&#x200d;ത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതിന് അനുവദിക്കില്ല. മരുന്നുകള്&#x200d;ക്ക് എക്‌സ്‌പെയറി ഡേറ്റുണ്ട്. നിശ്ചിത കാലാവധി കഴിഞ്ഞാല്&#x200d; അവ ഉപയോഗിക്കാന്&#x200d; പാടില്ല. വലിച്ചെറിയണം. ബി.ജെ.പിയുടെ എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞു. അതുകൊണ്ടു തന്നെ അവരെ രാജ്യഭരണത്തില്&#x200d;നിന്ന് വലിച്ചെറിയേണ്ട സമയമായെന്നും മമത പറഞ്ഞു.<br />
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ദേശീയ തലത്തില്&#x200d; ബി.ജെ.പിക്കെതിരെ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് അടിത്തറ പാകുന്നതായിരുന്നു യുണൈറ്റഡ് ഇന്ത്യാ റാലി. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി റാലിക്ക് അഭിവാദ്യം നേര്&#x200d;ന്ന് നേരത്തെ മമതാ ബാനര്&#x200d;ജിക്ക് സന്ദേശം അയച്ചിരുന്നു. പ്രതിപക്ഷ ഐക്യത്തെ ശക്തിപ്പെടുത്തുന്നതാവട്ടെ റാലി എന്നായിരുന്നു രാഹുലിന്റെ വാക്കുകള്&#x200d;. പ്രതിപക്ഷ കക്ഷി നേതാക്കള്&#x200d;ക്കൊപ്പം ബി.ജെ.പിയിലെ മോദി വിരുദ്ധ ചേരിയിലെ നേതാക്കളായ യശ്വന്ത് സിന്&#x200d;ഹ ഉള്&#x200d;പ്പെടെയുള്ളവരും വേദിയിലെത്തി. മുന്&#x200d; പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ബി.ജെ.പി വിമത നേതാക്കളുംമുന്&#x200d; കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്&#x200d;ഹ, അരുണ്&#x200d; ഷൂറി, ശത്രുഘ്‌നന്&#x200d; സിന്&#x200d;ഹ, ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്&#x200d;, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്&#x200d;ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി, കശ്മീര്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, കശ്മീര്&#x200d; പ്രതിപക്ഷ നേതാവ് ഉമര്&#x200d; അബ്ദുല്ല, സമാജ്് വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ്, അരുണാചല്&#x200d; മുന്&#x200d; മുഖ്യമന്ത്രി ഗെഗോങ് അപാങ്, കോണ്&#x200d;ഗ്രസ് നേതാക്കളായ മല്ലികാര്&#x200d;ജ്ജുന ഖാര്&#x200d;ഗെ, അഭിഷേക് മനു സിങ്‌വി, ഡി.എം. കെ അധ്യക്ഷന്&#x200d; എം.കെ സ്റ്റാലിന്&#x200d; തുടങ്ങിയവര്&#x200d; റാലിയില്&#x200d; സംസാരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mamta-banerjee-chant-slogans-says-lets-change-the-government-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d; പ്രദേശില്&#x200d; സഖ്യം യാഥാര്&#x200d;ത്ഥ്യമായാല്&#x200d; 2019ല്&#x200d; നരേന്ദ്രമോദി പുറത്താവും</title>
		<link>https://www.chandrikadaily.com/sp-bsp-alliance-in-up-almost-final-awaits-mayawatis-finishing-touches.html</link>
					<comments>https://www.chandrikadaily.com/sp-bsp-alliance-in-up-almost-final-awaits-mayawatis-finishing-touches.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Dec 2018 13:15:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Akhilesh Yaadav]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[BSP]]></category>
		<category><![CDATA[mayawati]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[sp]]></category>
		<category><![CDATA[Uttarpradesh election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114675</guid>

					<description><![CDATA[ഫാസിസത്തിനെതിരെ ഉത്തര്&#x200d;പ്രദേശില്&#x200d; സഖ്യം രൂപപ്പെട്ടാല്&#x200d; 2019ല്&#x200d; നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്&#x200d;ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്&#x200d; സര്&#x200d;വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ അധികാരത്തില്&#x200d; നിന്ന് മാറ്റിനിര്&#x200d;ത്തുമെന്ന റിപ്പോര്&#x200d;ട്ട് പുറത്തുവന്നത് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്&#x200d; എസ്.പിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിയും ചേര്&#x200d;ന്നുള്ള സഖ്യം യാഥാര്&#x200d;ത്ഥ്യമായാല്&#x200d; ബിജെപിക്ക് കേവല ഭൂരിപക്ഷത്തില്&#x200d; എത്താനാവില്ലെന്നും എന്&#x200d;.ഡി.എ 247 സീറ്റിലൊതുങ്ങുമെന്നുമാണ് റിപ്പോര്&#x200d;ട്ട്. നേരത്തെ സംഖ്യം സാധ്യമായ ഈ വര്&#x200d;ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്&#x200d; ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>ഫാസിസത്തിനെതിരെ ഉത്തര്&#x200d;പ്രദേശില്&#x200d; സഖ്യം രൂപപ്പെട്ടാല്&#x200d; 2019ല്&#x200d; നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്&#x200d;ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്&#x200d; സര്&#x200d;വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ അധികാരത്തില്&#x200d; നിന്ന് മാറ്റിനിര്&#x200d;ത്തുമെന്ന റിപ്പോര്&#x200d;ട്ട് പുറത്തുവന്നത്</p>
<p>അഖിലേഷ് യാദവിന്റെ നേതൃത്വത്തില്&#x200d; എസ്.പിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിയും ചേര്&#x200d;ന്നുള്ള സഖ്യം യാഥാര്&#x200d;ത്ഥ്യമായാല്&#x200d; ബിജെപിക്ക് കേവല ഭൂരിപക്ഷത്തില്&#x200d; എത്താനാവില്ലെന്നും എന്&#x200d;.ഡി.എ 247 സീറ്റിലൊതുങ്ങുമെന്നുമാണ് റിപ്പോര്&#x200d;ട്ട്. നേരത്തെ സംഖ്യം സാധ്യമായ ഈ വര്&#x200d;ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്&#x200d; ഈ സഖ്യം ബിജെപിക്കെതിരെ വമ്പന്&#x200d; ജയം നേടിയിരുന്നു. കോണ്&#x200d;ഗ്രസിന്റെ പിന്തുണയും സഖ്യത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>അതേസമയം എസ്.പി-ബി.എസ്.പി സഖ്യം ഫലവത്തായില്ലെങ്കില്&#x200d; 291 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്നും സര്&#x200d;വേയില്&#x200d; പറയുന്നു.</p>
<p>യു.പിയിലെ 80 ലോക്സഭാ സീറ്റുകളില്&#x200d; 71 ഇടത്തും ജയിച്ചാണ് എന്&#x200d;.ഡി.എ 2014 ല്&#x200d; അധികാരത്തിലേറിയത്. എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് നിന്നാല്&#x200d; 50 സീറ്റോളം ഇരുകക്ഷികളും നേടുമെന്നാണ് സര്&#x200d;വേ. എന്&#x200d;.ഡി.എ 28 സീറ്റിലൊതുങ്ങും. കഴിഞ്ഞ തവണത്തേതിനേക്കാള്&#x200d; 43 സീറ്റിന്റെ കുറവാണ് എന്&#x200d;.ഡി.എയ്ക്കുണ്ടാകുക.</p>
<p>അതേസമയം ഉത്തര്&#x200d;പ്രദേശില്&#x200d; എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള സീറ്റ് ധാരണ അവസാനഘട്ടത്തിലേക്കെന്ന് റിപ്പോര്&#x200d;ട്ട്. കുറച്ച് സീറ്റുകളിലൊഴികെ മറ്റ് കാര്യങ്ങളില്&#x200d; ഇരുപാര്&#x200d;ട്ടികളും തമ്മില്&#x200d; തീരുമാനമായതായാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sp-bsp-alliance-in-up-almost-final-awaits-mayawatis-finishing-touches.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഛത്തീസ്ഗഢില്&#x200d; ബി.ജെ.പിയെ തകര്&#x200d;ത്തത് രാഹുലിന്റെ പ്രചാരണം</title>
		<link>https://www.chandrikadaily.com/rahul-power-congress-set-to-form-a-government-in-chhattisgarh.html</link>
					<comments>https://www.chandrikadaily.com/rahul-power-congress-set-to-form-a-government-in-chhattisgarh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Dec 2018 09:09:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[5 state election]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[assembly election 2018]]></category>
		<category><![CDATA[chattisgarh]]></category>
		<category><![CDATA[Chhattisgarh election]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[modi-rahul]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=113413</guid>

					<description><![CDATA[മൂന്ന് പതിറ്റാണ്ടിനൊടുവില്&#x200d; ഛത്തീസ്ഗഡില്&#x200d; അധികാരമുറപ്പിച്ച് കോണ്&#x200d;ഗ്രസ്. ഒരു മുഖ്യമന്ത്രി സ്ഥാനാര്&#x200d;ഥിയോ, ഐക്കണ്&#x200d; നേതാവോ ഇല്ലാതെ മത്സരിയ്ക്കാനിറങ്ങിയ സംസ്ഥാന കോണ്&#x200d;ഗ്രസിന് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ ശക്തിയില്&#x200d; അപ്രതീക്ഷിതവിജയമാണ്  ഉണ്ടായിരിക്കുന്നത്. ഇതോടെ ബിജെപിയില്&#x200d; ഏറ്റവും കൂടുതല്&#x200d; കാലം മുഖ്യമന്ത്രിയായിരുന്നവരില്&#x200d; ഒരാളായ രമണ്&#x200d;സിംഗാണ് ഛത്തീസ്ഗഢില്&#x200d; വീണത്. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘര്&#x200d;ഷങ്ങളുടെയും നാടായ ഛത്തീസ്ഗഡില്&#x200d; ഏതാണ്ട് പതിനഞ്ച് വര്&#x200d;ഷക്കാലമാണ് ബിജെപി പിടിമുറുക്കിയത്. എന്നാല്&#x200d; ഇത്തവണ ഛത്തീസ്ഗഡില്&#x200d; മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയെ പോലും ബിജെപിക്ക് നഷ്ടമാവുകയായിരുന്നു. ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡില്&#x200d; സര്&#x200d;ക്കാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മൂന്ന് പതിറ്റാണ്ടിനൊടുവില്&#x200d; ഛത്തീസ്ഗഡില്&#x200d; അധികാരമുറപ്പിച്ച് കോണ്&#x200d;ഗ്രസ്. ഒരു മുഖ്യമന്ത്രി സ്ഥാനാര്&#x200d;ഥിയോ, ഐക്കണ്&#x200d; നേതാവോ ഇല്ലാതെ മത്സരിയ്ക്കാനിറങ്ങിയ സംസ്ഥാന കോണ്&#x200d;ഗ്രസിന് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ ശക്തിയില്&#x200d; അപ്രതീക്ഷിതവിജയമാണ്  ഉണ്ടായിരിക്കുന്നത്.<br />
ഇതോടെ ബിജെപിയില്&#x200d; ഏറ്റവും കൂടുതല്&#x200d; കാലം മുഖ്യമന്ത്രിയായിരുന്നവരില്&#x200d; ഒരാളായ രമണ്&#x200d;സിംഗാണ് ഛത്തീസ്ഗഢില്&#x200d; വീണത്. മാവോയിസ്റ്റ് ഭീഷണിയുടെയും പട്ടിണിയുടെയും സംഘര്&#x200d;ഷങ്ങളുടെയും നാടായ ഛത്തീസ്ഗഡില്&#x200d; ഏതാണ്ട് പതിനഞ്ച് വര്&#x200d;ഷക്കാലമാണ് ബിജെപി പിടിമുറുക്കിയത്. എന്നാല്&#x200d; ഇത്തവണ ഛത്തീസ്ഗഡില്&#x200d; മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയെ പോലും ബിജെപിക്ക് നഷ്ടമാവുകയായിരുന്നു.</p>
<p>ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡില്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് വേണ്ട കേവലഭൂരിപക്ഷം 46 സീറ്റുകളാണ്. എന്നാല്&#x200d; ഇതിനകം 61 സീറ്റുകള്&#x200d; കോണ്&#x200d;ഗ്രസ് നേടിക്കഴിഞ്ഞു.</p>
<p>കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുടെ നേരിട്ടുള്ള പ്രചാരണത്തില്&#x200d; സഖ്യങ്ങളൊന്നുമില്ലാതെയാണ് കോണ്&#x200d;ഗ്രസ് ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. 90 സീറ്റുകളിലും ഇരു പാര്&#x200d;ട്ടികളുടെയും സ്ഥാനാര്&#x200d;ഥികള്&#x200d; മത്സരിച്ചായിരുന്നു പോരാട്ടം.</p>
<p>അതേസമയം സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് മുഖമായിരുന്ന അജിത് ജോഗി ഇത്തവണ സ്വന്തം പാര്&#x200d;ട്ടിയുമായി ബി.എസ്പിയ്ക്ക് ഒപ്പമാണ് കളത്തിലിറങ്ങിയത്. 2000 മുതല്&#x200d; 2003 വരെ ഛത്തീസ്ഗഢില്&#x200d; മുഖ്യമന്ത്രിയായിരുന്ന ജോഗി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ജനതാ കോണ്&#x200d;ഗ്രസ് ഛത്തീസ്ഗഢ് രൂപീകരിക്കുകയും മായാവതിയുമായും ഇടതുപാര്&#x200d;ട്ടികളുമായും ചേര്&#x200d;ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്&#x200d; തീരുമാനിക്കുകയുമായിരുന്നു.</p>
<p>ഐക്കണ്&#x200d; നേതാവ് പോലുമില്ലാത്ത ഛത്തീസ്ഗഢ് കോണ്&#x200d;ഗ്രസിന്റെ വോട്ടുകള്&#x200d; മായാവതിയും ഇടതുപാര്&#x200d;ട്ടികളും തമ്മിലുണ്ടാക്കിയ ഈ സഖ്യം പിടിച്ചെടുക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്&#x200d; കാമ്പ്യന്&#x200d; ചൂടുപിടിക്കവേയാണ് ബി.ജെ.പി ക്യാമ്പിനെയും ഇടതുസഖ്യത്തേയും വിറപ്പിച്ച് രാഹുല്&#x200d; ഗാന്ധിയുടെ രംഗപ്രവേശനമുണ്ടായത്.</p>
<p><strong>മുന്നണികളുടെ വോട്ടുവിഹിതം</strong></p>
<p>2003 മുതല്&#x200d; ഛത്തീസ്ഗഢില്&#x200d; ഏതാണ്ട് 73% പോളിംഗ് നടക്കാറുണ്ട്. 2003-ല്&#x200d; ബിജെപിയും കോണ്&#x200d;ഗ്രസും തമ്മിലുള്ള വോട്ട് വിഹിതത്തിന്റെ വ്യത്യാസം 2.6% മാത്രമായിരുന്നു. ആ വ്യത്യാസം ചുരുങ്ങുച്ചുരുങ്ങി ഒടുവില്&#x200d; 2013-ല്&#x200d; വോട്ട് വിഹിതത്തിന്റെ വ്യത്യാസം വെറും 75% ത്തിലും താഴെയായി. അതായത് ഒരു ശതമാനം പോലും വ്യത്യാസമില്ല. എങ്കിലും തെരഞ്ഞെടുപ്പ് തന്ത്രവും കോണ്&#x200d;ഗ്രസിനുണ്ടായ പാടവ കുറവും മൂലം ബിജെപി ഛത്തീസ്ഗഡ് പിടിച്ചെടുക്കുകയായിരുന്നു</p>
<p><strong>ഛത്തീസ്ഗഡില്&#x200d; ഐക്കണായി രാഹുല്&#x200d; ഗാന്ധി</strong></p>
<p>വോട്ട് വിഹിതത്തിലെല്ല കാര്യം എന്ന അറിവോടെയാണ് ഇത്തവണ കോണ്&#x200d;ഗ്രസ് ഇറങ്ങിയത്. സര്&#x200d;ക്കാര്&#x200d; വിരുദ്ധ വികാരം വോട്ടാക്കിയും സീറ്റാക്കിയും മാറ്റാനുമുള്ള പാടവത്തിലേക്കാണ് രാഹുല്&#x200d; ഗാന്ധിയുടെ നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ തെറ്റ് ഇത്തവണ കോണ്&#x200d;ഗ്രസ് ആവര്&#x200d;ത്തിച്ചില്ല. നോട്ട് നിരോധനവും കര്&#x200d;ഷകപ്രശ്‌നങ്ങളും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി. ഇതെല്ലാം സജീവപ്രചാരണവിഷയങ്ങളായി രാഹുല്&#x200d; ഗാന്ധി തെരഞ്ഞെടുപ്പ് ഗോദയില്&#x200d; ഇറങ്ങിയതോടെ കോണ്&#x200d;ഗ്രസിന്റെ ഗ്രാഫ് ഉയരുകയായിരുന്നു.<br />
അഴിമതിക്കഥകളും കാര്&#x200d;ഷികപ്രതിസന്ധിയും ഉയര്&#x200d;ത്തിക്കാട്ടി കോണ്&#x200d;ഗ്രസ് നടത്തിയ പ്രചാരണം വോട്ടായി പെട്ടിയില്&#x200d; വീണെന്ന് തെളിയിക്കുകയാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഫലം.</p>
<p>കോണ്&#x200d;ഗ്രസ് ഛത്തീസ്ഗഢ് (ജെ.സി.സി) എന്ന തന്റെ പാര്&#x200d;ട്ടിയും ബി.എസ്.പിയും ഇടതു പാര്&#x200d;ട്ടികളുമായുള്ള സഖ്യത്തിലൂടെ ആവുന്നത്ര സീറ്റുകള്&#x200d; പിടിച്ച് നിയമസഭയില്&#x200d; കിങ് മേക്കറാകുകയായിരുന്നു അജിത് ജോഗി ലക്ഷ്യമിട്ടത്. ബിജെപിക്ക് അനുകൂലവും കോണ്&#x200d;ഗ്രസിന് പ്രഹരവുമാവുമെന്ന് കരുതിയ ഈ സംഖ്യത്തിന് എന്നാല്&#x200d; രാഹുല്&#x200d; തരംഗത്തിന് മുന്നില്&#x200d; വെല്ലുവിളിയുയുര്&#x200d;ത്താനായില്ല.</p>
<p>വന്&#x200d; മുന്നേറ്റം നടത്തിയ കോണ്&#x200d;ഗ്രസിന് സ്വന്തം നിലയ്ക്ക് സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ഇനി ഒരു ബുദ്ധിമുട്ടുമില്ല. ഒരു ഐക്കണ്&#x200d; പോലുമില്ലാതെ ഛത്തീസ്ഗഡില്&#x200d; കോണ്&#x200d;ഗ്രസിന് ഇത്തവണ എല്ലാം രാഹുലായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-power-congress-set-to-form-a-government-in-chhattisgarh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
