<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>alliance with upa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/alliance-with-upa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 23 May 2019 12:18:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>alliance with upa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദുരൂഹതയുണര്&#x200d;ത്തി വോട്ട് വിഹിതം; ഇവിഎം ബിജെപിയുടെ വിജയ യന്ത്രമോ</title>
		<link>https://www.chandrikadaily.com/explain-all-you-need-to-know-about-the-latest-evm-controvesry-huge-vote-share.html</link>
					<comments>https://www.chandrikadaily.com/explain-all-you-need-to-know-about-the-latest-evm-controvesry-huge-vote-share.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 May 2019 12:00:42 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[2019 election result]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[Bogus Vote]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[Electronic Voting Machine]]></category>
		<category><![CDATA[EVM SCAM]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128212</guid>

					<description><![CDATA[ചിക്കു ഇര്&#x200d;ഷാദ്ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപി നേതൃത്വം വഹിക്കുന്ന എന്&#x200d;ഡിഎ വന്&#x200d; ഭൂരിപക്ഷത്തോടെ കുതിപ്പ് തുടരുമ്പോള്&#x200d; വിജയം കൈവരിക്കുന്ന സ്ഥാനാര്&#x200d;ഥികള്&#x200d; നേടിയ വോട്ട് വിഹിതം ദുരൂഹതയുയര്&#x200d;ത്തുന്നു. 2018ല്&#x200d; ഹിന്ദി ഹൃദയഭൂമിയില്&#x200d; ഉജ്വല വിജയം നേടിയ കോണ്&#x200d;ഗ്രസിന്റെ പ്രകടനവും യുപിയിലേയും ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ബിജെപി വിരുദ്ധ സഖ്യകക്ഷികളുടെ പ്രകടവും മോദിയെ താഴെയിറക്കുമെന്ന വിലയിരുത്തലിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് എന്&#x200d;ഡിഎയുടെ വന്&#x200d; കുതിപ്പുണ്ടായിരിക്കുന്നത്. എന്നാല്&#x200d; വിശാല സഖ്യങ്ങള്&#x200d; മത്സരിക്കുന്ന ഈ സംസ്ഥാനങ്ങളില്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥികള്&#x200d; നേടിയ വോട്ടു വിഹതമാണ് ഇപ്പോള്&#x200d; ദുരൂഹത [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ചിക്കു ഇര്&#x200d;ഷാദ്</strong><br>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപി നേതൃത്വം വഹിക്കുന്ന എന്&#x200d;ഡിഎ വന്&#x200d; ഭൂരിപക്ഷത്തോടെ കുതിപ്പ് തുടരുമ്പോള്&#x200d; വിജയം കൈവരിക്കുന്ന സ്ഥാനാര്&#x200d;ഥികള്&#x200d; നേടിയ വോട്ട് വിഹിതം ദുരൂഹതയുയര്&#x200d;ത്തുന്നു. 2018ല്&#x200d; ഹിന്ദി ഹൃദയഭൂമിയില്&#x200d; ഉജ്വല വിജയം നേടിയ കോണ്&#x200d;ഗ്രസിന്റെ പ്രകടനവും യുപിയിലേയും ബിഹാറിലേയും പശ്ചിമ ബംഗാളിലേയും ബിജെപി വിരുദ്ധ സഖ്യകക്ഷികളുടെ പ്രകടവും മോദിയെ താഴെയിറക്കുമെന്ന വിലയിരുത്തലിനിടെ നടന്ന തെരഞ്ഞെടുപ്പിലാണ് എന്&#x200d;ഡിഎയുടെ വന്&#x200d; കുതിപ്പുണ്ടായിരിക്കുന്നത്.</p>



<p>എന്നാല്&#x200d; വിശാല സഖ്യങ്ങള്&#x200d; മത്സരിക്കുന്ന ഈ സംസ്ഥാനങ്ങളില്&#x200d; ബിജെപി സ്ഥാനാര്&#x200d;ത്ഥികള്&#x200d; നേടിയ വോട്ടു വിഹതമാണ് ഇപ്പോള്&#x200d; ദുരൂഹത ഉയര്&#x200d;ത്തുന്നത്. എസ്്പിയും ബിഎസ്പിയും ആര്&#x200d;ജെഡിയും ഒപ്പം നിന്ന് മത്സരിച്ച ഉത്തര്&#x200d;പ്രദേശില്&#x200d; ബിജെപി സ്ഥാനാര്&#x200d;ഥികള്&#x200d; 50 ശതമാനത്തിലേറെ വോട്ടുവിഹിതമാണ് നേടിയിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്&#x200d; 31 ശതമാനം വോട്ടുവിഹിതത്തില്&#x200d; മാത്രം അധികാരത്തിലേറിയ ബിജെപി, പ്രതിപക്ഷസഖ്യം ശക്തമായ മത്സരം ഉയര്&#x200d;ത്തിയിട്ടും മിക്ക മണ്ഡലങ്ങളിലും  50 ശതമാനത്തിലേറെ വോട്ടുകള്&#x200d; നേടിയത് സംശയമുയര്&#x200d;ത്തുന്നു.</p>



<figure class="wp-block-image"><img loading="lazy" width="870" height="532" src="https://www.chandrikadaily.com/wp-content/uploads/2019/05/EVM-1-copy.jpg" alt="" class="wp-image-128215"/><figcaption>ഉത്തര്&#x200d;പ്രദേശിലെ ഉന്നാവോയില്&#x200d; കോണ്&#x200d;ഗ്രസും മഹാ സഖ്യവും കൂടിചേര്&#x200d;ന്നാലും വിജയിക്കാത രീതിയിലാണ് ബിജെപി സ്ഥാനാര്&#x200d;ഥി സ്വാമി സാക്ഷി മഹാരാജിന്റ വോട്ട് വിഹിതം</figcaption></figure>



<p>നോട്ട് നിരോധനം ജിഎസ്ടി കര്&#x200d;ഷക രോക്ഷം തുടങ്ങി രാജ്യത്ത് മോദി വിരുദ്ധ തരംഗം നിലനില്&#x200d;ക്കുമ്പോളാണ് 50 ശതമാനത്തിലേറെ വോട്ടുവിഹിതവുമായി ബിജെപിയുടെ അനായാസ ജയം. ഉത്തര്&#x200d;പ്രദേശില്&#x200d; മോദി മത്സരിച്ച വാരാണസിയില്&#x200d; ഇതുവരെ 63 ശതമാനം വോട്ട് വിഹിതമാണ് ബിജെപി നേടിയത്. എന്നാല്&#x200d; ഫതേപൂര്&#x200d; സിക്രിയില്&#x200d; രാജ് കുമാര്&#x200d; ചാഹര്&#x200d; 62 ഉം ബുല്ലന്ത്ഷാ ഹൗറില്&#x200d; ബോലാ സിങ് 60ഉം, ഉന്നാവോയില്&#x200d; സ്വാമി സാക്ഷി മഹാരാജ് 57 ശതമാനവും വോട്ട് വിഹിതം നേടിയിട്ടുണ്ട്. കൂടാതെ ഷാജഹാന്&#x200d; പൂര്&#x200d; 58, സേലംപൂര്&#x200d; 52, ആഗ്ര 53, അക്ബര്&#x200d;പൂര്&#x200d; 57, അലിഗര്&#x200d; 56, അലഹബാദ് 55, അമേതി 49, ഔല 51, ബഹ്‌റൈച്ച് 53, ബന്&#x200d;സ്ഗാവ് 56, ബറേലി 52 എന്നിങ്ങനെ മോദിയോളം തന്നെ പകുതിയിലേറെ വോട്ടുകള്&#x200d; നേടിയാണ് വിജയം. എതിര്&#x200d; കക്ഷികളെ അസ്ഥാനത്താക്കിയുള്ള ഈ സ്ഥാനാര്&#x200d;ഥികളുടെ വോട്ട് വിഹിതം ഇവിഎം ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷീനാണോ എന്ന ചോദ്യമുയര്&#x200d;ത്തുന്നതാണ്.</p>



<p>യുപിക്ക് പുറമെ വോട്ട് വിഹിതത്തില്&#x200d; പകുതിയേലെറെ നേടി ജയിച്ച അനേകം സ്ഥാനാര്&#x200d;ത്ഥികള്&#x200d; ഗുജറാത്തിലും, കര്&#x200d;ണാടകയിലും, ബിഹാറിലും, പശ്ചിമ ബംഗാളിലും ഉണ്ടെന്ന് വോട്ട് കണക്കുകള്&#x200d; വ്യക്തമാക്കുന്നുണ്ട്. കോണ്&#x200d;ഗ്രസ് എഎപി സഖ്യ സാധ്യത നിലനിന്നിരുന്ന ഡല്&#x200d;ഹിയിലെ മുഴുവന്&#x200d; സീറ്റിലും ബിജെപിയെ വോട്ടുനില 50 ശതമാനം കടന്നിട്ടുണ്ട്.</p>



<figure class="wp-block-image"><img loading="lazy" width="873" height="548" src="https://www.chandrikadaily.com/wp-content/uploads/2019/05/noth-west-copy.jpg" alt="" class="wp-image-128218"/><figcaption>കോണ്&#x200d;ഗ്രസും എഎപിയും ഒറ്റക്ക് മത്സരിച്ച വടക്ക് പടിഞ്ഞാറ് ഡല്&#x200d;ഹിയില്&#x200d; ബിജെപിയെ വോട്ടുശതമാനം 60 കടന്ന നിലയില്&#x200d;</figcaption></figure>



<p>ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രങ്ങളില്&#x200d; കൃത്രിമം നടത്താന്&#x200d; സാധ്യതയുണ്ടെന്ന പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ ആരോപണങ്ങള്&#x200d;ക്ക് ഇടയിലാണ് ബിജെപി സ്ഥാനാര്&#x200d;ത്ഥികളുടെ വോട്ടുവിഹിതത്തിലെ  ഉയര്&#x200d;ത്ത ചോദ്യചിഹ്നമാവുന്നത്. ഇവി.എം മെഷീനുകളില്&#x200d; കൃത്രിമം ആരോപിച്ച് പ്രതിപക്ഷ നേതാക്കള്&#x200d; കഴിഞ്ഞ ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. </p>



<p>അതേസമയം സുപ്രീം കോടതി ഉത്തരവ് പ്രകാരം വേട്ടെടുപ്പ് പൂര്&#x200d;ത്തിയാക്കിയ ഓരോ നിയോജക മണ്ഡലത്തിലേയും അഞ്ച് വിവിപാറ്റ് മെഷീനുകളിലെ റസീതി എണ്ണല്&#x200d; നടക്കാനുണ്ട്. വോട്ടിങ് യന്ത്രങ്ങളിലെ കൃത്യത ഉറപ്പാക്കാന്&#x200d; വിവിപാറ്റുകള്&#x200d; ആദ്യം എണ്ണണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. എന്നാല്&#x200d; വിവിപാറ്റുകള്&#x200d; ആദ്യം എണ്ണില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; എടുത്തത്. </p>



<p>തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ വലിയ വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന് കമ്മീഷന്&#x200d; ഒരു കാരണവും പറയുന്നില്ലെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്&#x200d; ബിജെപിയുടെ ഇലക്ട്രോണിക് വിക്ടറി മിഷിനാണോയെന്നുവരെ കോണ്&#x200d;ഗ്രസ് വിമര്&#x200d;ശനം ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; വിവേചനം കാണിക്കുന്നുവെന്നും മോദിക്കും, അമിത് ഷായ്ക്കും ഒരു നീതി  സാധാരണക്കാര്&#x200d;ക്ക് മറ്റൊരു നീതി എന്ന നിലപാട് സ്വീകരിക്കുന്നുവെന്നും കോണ്&#x200d;ഗ്രസ് ആരോപിച്ചു. ബിഹാറില്&#x200d; ഇവിഎം യന്ത്രങ്ങള്&#x200d; കുട്ടികള്&#x200d; കടത്തിയതില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവും വിമര്&#x200d;ശനം ഉന്നയിച്ചിരുന്നു. കുട്ടികളെ ഉപയോഗിച്ചാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമ വിരുദ്ധമായി രജിസ്റ്റര്&#x200d; ചെയ്യാത്ത വാഹനങ്ങളിലായി കൊണ്ടുപോയ ഇവിഎമ്മുകള്&#x200d; പിന്നീട് ഹോട്ടല്&#x200d; മുറിയിലെത്തിച്ചതായും മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്&#x200d; ഇത് ഹോട്ടലില്&#x200d; നിന്നും കണ്ടെടുത്തതായും തേജസ്വിയുടെ വിമര്&#x200d;ശം ഉന്നയിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്&#x200d; തലയിലേറ്റി പോകുന്ന ബാലന്&#x200d;മാരുടെ ചിത്രം ട്വിറ്ററിലൂടെ പങ്ക് വെച്ചു കൊണ്ടായിരുന്നു തേജസ്വിയുടെ വിമര്&#x200d;ശം. </p>



<p>പ്രതിപക്ഷ ആവശ്യത്തില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; തീരുമാനം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. വിശ്വാസ്യത ഉറപ്പാക്കാന്&#x200d; കമ്മീഷന്&#x200d; ആവശ്യം അംഗീകരിക്കണമായിരുന്നുവെന്നും ആവശ്യം തള്ളിയതില്&#x200d; പോലും കമ്മീഷനില്&#x200d; ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും കോണ്&#x200d;ഗ്രസ് കൂട്ടിച്ചേര്&#x200d;ത്തു. </p>



<p>അതേസമയം വിവിപാറ്റ് രസീതും മെഷീനിലെ വോട്ട് എണ്ണവും തമ്മില്&#x200d; വൈരുദ്ധ്യം വന്നാല്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; എന്ത് തീരുമാനം എടുക്കും എന്നതിന് അനുസരിച്ചായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം. കൃത്രമം നടന്നതായി സൂചന ലഭിച്ചാല്&#x200d; വേട്ടെണ്ണല്&#x200d; സുപ്രീം കോടതി വരെ നീളാനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/explain-all-you-need-to-know-about-the-latest-evm-controvesry-huge-vote-share.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെ തള്ളി പ്രതിപക്ഷം; ബി.ജെ.പിയിതര സര്&#x200d;ക്കാര്&#x200d; വരും</title>
		<link>https://www.chandrikadaily.com/as-india-awaits-the-election-results.html</link>
					<comments>https://www.chandrikadaily.com/as-india-awaits-the-election-results.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 May 2019 17:56:40 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[Congress-jds alliance]]></category>
		<category><![CDATA[general election 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127813</guid>

					<description><![CDATA[നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; രാജ്യത്ത് വീണ്ടും അധികാരത്തില്&#x200d; എത്തുമെന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d;. പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഉമര്&#x200d; അബ്ദുല്ല തുടങ്ങിയവരാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; കാറ്റില്&#x200d; പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് 23ന് പുറത്തു വരികയെന്ന നിലപാടുമായി രംഗത്തെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്&#x200d; കൃത്രിമം നടക്കാന്&#x200d; സാധ്യതയുണ്ടെന്നും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്&#x200d; വേണ്ടി [&#8230;]]]></description>
										<content:encoded><![CDATA[
<p>നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്&#x200d;.ഡി.എ സര്&#x200d;ക്കാര്&#x200d; രാജ്യത്ത് വീണ്ടും അധികാരത്തില്&#x200d; എത്തുമെന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ പാര്&#x200d;ട്ടി നേതാക്കള്&#x200d;. പശ്ചിമബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഉമര്&#x200d; അബ്ദുല്ല തുടങ്ങിയവരാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; കാറ്റില്&#x200d; പറത്തുന്ന തെരഞ്ഞെടുപ്പ് ഫലമായിരിക്കും മെയ് 23ന് പുറത്തു വരികയെന്ന നിലപാടുമായി രംഗത്തെത്തിയത്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്&#x200d; കൃത്രിമം നടക്കാന്&#x200d; സാധ്യതയുണ്ടെന്നും അതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്&#x200d; വേണ്ടി ബോധപൂര്&#x200d;വ്വം കെട്ടിച്ചമച്ചതാണ് എക്‌സിറ്റ് പോള്&#x200d; ഫലങ്ങളെന്ന് സംശയിക്കുന്നതെന്നുമുള്ള ആരോപണങ്ങളും പ്രതിപക്ഷ നേതാക്കള്&#x200d; ഉന്നയിച്ചു.</p>



<p>എക്‌സിറ്റ് പോളുകളെ ആശ്രയിച്ചല്ല ഉത്തര്&#x200d;പ്രദേശിലെ മഹാസഖ്യത്തിന്റെ തെരഞ്ഞെടുപ്പ് സാധ്യതയെന്ന് ബി.എസ്.പി നേതാവ് മായാവതിയും എസ്.പി അധ്യക്ഷന്&#x200d; അഖിലേഷ് യാദവും പറഞ്ഞു. ഉത്തര്&#x200d;പ്രദേശില്&#x200d; എസ്.പി-ബി.എസ്.പി-ആര്&#x200d;.എല്&#x200d;.ഡി മഹാസഖ്യം നേട്ടമുണ്ടാക്കുമെന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പുറത്തുവന്നതിനു പിന്നാലെ ലക്‌നോവില്&#x200d; നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. മഹാസഖ്യത്തിന് യു.പി ജനതക്കിടയില്&#x200d; വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണെന്നും അതിന് എക്‌സിറ്റ് പോളുകളുടെ പിന്തുണ ആവശ്യമില്ലെന്നും മായാവതി പറഞ്ഞു. </p>



<p>ഇ.വി.എമ്മുകളുടെ വിശ്വാസ്യത സംബന്ധിച്ച് ഉയര്&#x200d;ന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളെന്ന് കര്&#x200d;ണാടക മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം ബി.ജെ.പിക്കും എന്&#x200d;.ഡി.എക്കുമെതിരാണ്. എന്നാല്&#x200d; ഇ.വി.എം ക്രമക്കേട് സംബന്ധിച്ച ആശങ്ക ശക്തമാണ്. പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; നേരത്തെതന്നെ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിരുന്നു. വികസിത രാഷ്ട്രങ്ങള്&#x200d; ഉള്&#x200d;പ്പെടെ ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപേക്ഷിച്ച് പരമ്പരാഗത ബാലറ്റ് രീതിയിലേക്ക് മാറുമ്പോള്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന്റെ മര്&#x200d;ക്കട മുഷ്ടി സംശയാസ്പദമാണെന്നും കുമാരസ്വാമി ആരോപിച്ചു. </p>



<p>നേരത്തെ ഇതേ ആരോപണവുമായി പശ്ചിമ ബംഗാള്&#x200d; മുഖ്യമന്ത്രി മമതാ ബാനര്&#x200d;ജിയും രംഗത്തെത്തിയിരുന്നു. എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളില്&#x200d; വിശ്വസിക്കുന്നില്ലെന്നും ആസൂത്രിതമായി കെട്ടിച്ചമച്ചെടുത്തതാണ് ഇത്തരം സര്&#x200d;വേകളെന്നും മമത പറഞ്ഞു. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്&#x200d; കൃത്രിമം നടക്കാനുള്ള സാധ്യത സംബന്ധിച്ച് പ്രതിപക്ഷ കക്ഷികള്&#x200d; നേരത്തെ തന്നെതെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. ഇത്തരത്തില്&#x200d; നടക്കുന്ന കൃത്രിമങ്ങള്&#x200d;ക്ക് മറപിടിക്കാനാണ് എക്‌സിറ്റ് പോള്&#x200d; ഗോസിപ്പുകളെന്നും മമതാ ബാനര്&#x200d;ജിആരോപിച്ചു. പശ്ചിമബംഗാളില്&#x200d; ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന പ്രവചനങ്ങള്&#x200d; അടിസ്ഥാനമില്ലാത്തതാണ്. പാര്&#x200d;ട്ടി ആഭ്യന്തര റിപ്പോര്&#x200d;ട്ട് പ്രകാരം മുഴുവന്&#x200d; മണ്ഡലങ്ങളും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് തൂത്തുവാരുമെന്നും മമത പറഞ്ഞു.</p>



<p>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളില്&#x200d; വിശ്വാസമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും വ്യക്തമാക്കി. തമിഴ്‌നാട്ടില്&#x200d; ഡി.എം.കെ സഖ്യം തൂത്തുവാരുമെന്ന എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; നിലനില്&#x200d;ക്കെയാണ്, ഇതിന്റെ വിശ്വാസ്യതയെ സ്റ്റാലിന്&#x200d; ചോദ്യം ചെയ്യുന്നത്. ജനവിധിയില്&#x200d; മാത്രമേ വിശ്വസിക്കാവൂ എന്നു കലൈഞ്ജര്&#x200d; കരുണാനിധി പലതവണ ഓര്&#x200d;മ്മിപ്പിച്ചിട്ടുണ്ടെന്നും അതു തന്നെയാണ് ഡി.എം.കെ നിലപാടെന്നും മെയ് 23ന് യഥാര്&#x200d;ത്ഥ ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കുമെന്നും സ്റ്റാലിന്&#x200d; വ്യക്തമാക്കി. </p>



<p>ജനങ്ങളുടെ ഹൃദയമിടിപ്പ് മനസ്സിലാക്കുന്നതില്&#x200d; എക്‌സിറ്റ് പോളുകള്&#x200d; ഒരിക്കല്&#x200d;കൂടി പരാജയപ്പെട്ടിരിക്കുന്നു. പല ഘട്ടങ്ങളിലും എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പാളിപ്പോയിട്ടുണ്ട്. ഇത്തവണയും അതുതന്നെ സംഭവിക്കും. ആന്ധ്രയില്&#x200d; ടി.ഡി.പി തന്നെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കും. കേന്ദ്രത്തില്&#x200d; ബി.ജെ.പിയിതര സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വരുമെന്നും നായിഡു ട്വിറ്ററില്&#x200d; കുറിച്ചു.</p>



<p>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; പൂര്&#x200d;ണമായും തെറ്റുമെന്ന് നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഉമര്&#x200d; അബ്ദുല്ല ട്വീറ്റ് ചെയ്തു. ഇത്തരം പ്രവചനങ്ങള്&#x200d; വിശ്വസിക്കരുത്. ടി.വി ഓഫ് ചെയ്ത്, സോഷ്യല്&#x200d; മീഡിയില്&#x200d;നിന്ന് ലോഗ് ഔട്ട് ചെയ്ത് മെയ് 23ന് പുറത്തു വരുന്ന യഥാര്&#x200d;ത്ഥ തെരഞ്ഞെടുപ്പ് ഫലത്തിനു വേണ്ടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം ട്വിറ്ററില്&#x200d; കുറിച്ചു. </p>



<p>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങള്&#x200d; തെറ്റാണെന്ന് യഥാര്&#x200d;ത്ഥ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്&#x200d; വ്യക്തമാകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും കോണ്&#x200d;ഗ്രസ് നേതാവുമായ ക്യാപ്റ്റന്&#x200d; അമരീന്ദര്&#x200d; സിങ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും കോണ്&#x200d;ഗ്രസ് മികച്ച പ്രകടനം കാഴ്ച വെക്കുമെന്നും അമരീന്ദര്&#x200d; സിങ് പറഞ്ഞു. </p>



<p>എക്‌സിറ്റ് പോള്&#x200d; പ്രവചനങ്ങളിലെ കണക്കുകൂട്ടലുകള്&#x200d;ക്ക് അനുസരിച്ചായിരിക്കില്ല ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയന്&#x200d;. ഇടതുമുന്നണി തെരഞ്ഞെടുപ്പില്&#x200d; മികച്ച പ്രകടനം കാഴ്ച വെക്കും. ശബരിമല വിഷയം ജനവിധിയെ സ്വാധീനിക്കില്ലെന്നും പിണറായി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. </p>



<p>എക്‌സിറ്റ് പോളുകള്&#x200d; തന്നെ തെറ്റാണെന്നാണ് തന്റെ വിശ്വാസം. അടുത്തിടെ നടന്ന ഓസ്‌ട്രേലിയന്&#x200d; തെരഞ്ഞെടുപ്പില്&#x200d; 56 ഏജന്&#x200d;സികള്&#x200d; നടത്തിയ എക്‌സിറ്റ് പോളുകളാണ് ഒരുപോലെ തെറ്റിപ്പോയത്. വോട്ടുചെയ്തിറങ്ങുന്ന ജനങ്ങള്&#x200d; ഒരിക്കലും സര്&#x200d;വേ നടത്തുന്നവരോട് സത്യം പറയണമെന്നില്ല. പല കാരണങ്ങളുമുണ്ടാകുമതിന്. എക്‌സിറ്റ് പോളുകള്&#x200d; പരാജയമാണെന്ന് മെയ് 23ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്&#x200d; വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/as-india-awaits-the-election-results.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മായാവതി സോണിയയേയും രാഹുലിനേയും കാണും; ഡല്&#x200d;ഹിയില്&#x200d; തിരക്കിട്ട ചര്&#x200d;ച്ചകള്&#x200d;</title>
		<link>https://www.chandrikadaily.com/lok-sabha-polls-2019-mayawati-to-meet-sonia-gandhi-son-rahul-gandhi-tomorrow.html</link>
					<comments>https://www.chandrikadaily.com/lok-sabha-polls-2019-mayawati-to-meet-sonia-gandhi-son-rahul-gandhi-tomorrow.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 12:40:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[exit poll]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[mayawati]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sonia gandhi]]></category>
		<category><![CDATA[upa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127672</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്&#x200d; ദിവസങ്ങള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കേ കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; ഡല്&#x200d;ഹിയില്&#x200d; തിരക്കിട്ട ചര്&#x200d;ച്ചകള്&#x200d;. ബിഎസ്പി നേതാവ് മായാവതി നാളെ യുപിഎ അദ്ധ്യക്ഷയും മുന്&#x200d; കോണ്&#x200d;ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയേയയും കോണ്&#x200d;ഗ്രസ് അദ്ധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയെയും കാണും. ഉത്തര്&#x200d;പ്രദേശില്&#x200d; തെരഞ്ഞെടുപ്പില്&#x200d; സഖ്യ സാധ്യത തള്ളിയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സഖ്യം എന്ന നയം മുന്നോട്ട് വെച്ചാണ് മായാവതിയുടെ കൂടികാഴ്ച്ചയെ നോക്കിക്കാണുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് പൂര്&#x200d;ത്തിയാകാന്&#x200d; മിനിറ്റുകള്&#x200d; മാത്രം ശേഷിക്കെ രാഷ്ട്രീയ അണിയറയില്&#x200d; ആര് അധികാരത്തില്&#x200d; വരണമെന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്&#x200d; ദിവസങ്ങള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കേ കോണ്&#x200d;ഗ്രസിന്റെ നേതൃത്വത്തില്&#x200d; ഡല്&#x200d;ഹിയില്&#x200d; തിരക്കിട്ട ചര്&#x200d;ച്ചകള്&#x200d;. ബിഎസ്പി നേതാവ് മായാവതി നാളെ യുപിഎ അദ്ധ്യക്ഷയും മുന്&#x200d; കോണ്&#x200d;ഗ്രസ് അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയേയയും കോണ്&#x200d;ഗ്രസ് അദ്ധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയെയും കാണും. ഉത്തര്&#x200d;പ്രദേശില്&#x200d; തെരഞ്ഞെടുപ്പില്&#x200d; സഖ്യ സാധ്യത തള്ളിയെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം സഖ്യം എന്ന നയം മുന്നോട്ട് വെച്ചാണ് മായാവതിയുടെ കൂടികാഴ്ച്ചയെ നോക്കിക്കാണുന്നത്.</p>



<p>അവസാന ഘട്ട വോട്ടെടുപ്പ് പൂര്&#x200d;ത്തിയാകാന്&#x200d; മിനിറ്റുകള്&#x200d; മാത്രം ശേഷിക്കെ രാഷ്ട്രീയ അണിയറയില്&#x200d; ആര് അധികാരത്തില്&#x200d; വരണമെന്ന ചര്&#x200d;ച്ചകള്&#x200d; സജീവമാവുകയാണ്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്&#x200d; ചന്ദ്രബാബു നായിഡു ഡല്&#x200d;ഹിയിലെ 10 ജന്&#x200d;പഥിലെത്തി. പ്രതിപക്ഷസഖ്യ നീക്കവുമായി ഇന്നലെ ബിഎസ്പി നേതാവ് മായാവതിയുമായും എസ്പി നേതാവ് അഖിലേഷ് യാദവുമായും നായിഡു ചര്&#x200d;ച്ചകള്&#x200d; നടത്തിയിരുന്നു. ഇന്ന് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് രാഷ്ട്രീയ സഖ്യ ചര്&#x200d;ച്ചകള്&#x200d; നടത്താനാണ് ലക്ഷ്യം. അതിനിടെ പ്രതിപക്ഷ സഖ്യനീക്കവുമായി ചന്ദ്രബാബു നായിഡു എന്&#x200d;സിപി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ഇത് രണ്ടാം തവണയാണ് ശരത് പവാറുമായി നായിഡു ചര്&#x200d;ച്ച നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ആന്ധ്രാപ്രദേശ് വന്&#x200d; വിജയം പ്രതീക്ഷിച്ചാണ് റായിഡുവിന്റെ ഇടപെടല്&#x200d;.</p>



<p>

മേയ് 23 ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം പ്രതിപക്ഷ കക്ഷികളുടെ ഒരു സംയുക്തയോഗം സോണിയ ഗാന്ധിയും വിളിച്ചു ചേര്&#x200d;ത്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ഐക്യവും ബിജെപി ഇതര സര്&#x200d;ക്കാര്&#x200d; രൂപീകരണവുമായിരിക്കും സോണിയ ഗാന്ധിയുടെ യോഗത്തിലെ പ്രധാന അജണ്ടയെന്നത് വ്യക്തമാണ്.&nbsp;

</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lok-sabha-polls-2019-mayawati-to-meet-sonia-gandhi-son-rahul-gandhi-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാത്തിരിപ്പിന് നെഞ്ചിടിപ്പേറ്റി എക്‌സിറ്റ് പോളുകള്&#x200d; അല്&#x200d;പസമയത്തിനകം</title>
		<link>https://www.chandrikadaily.com/ndtv-leaked-exitpoll-survey-indicates-upa-coming-back.html</link>
					<comments>https://www.chandrikadaily.com/ndtv-leaked-exitpoll-survey-indicates-upa-coming-back.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 May 2019 11:57:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[exit poll]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[India Today survey]]></category>
		<category><![CDATA[NDA Allience]]></category>
		<category><![CDATA[upa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127663</guid>

					<description><![CDATA[പതിനേഴാം ലോക്‌സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് വൈകി 6 മണിയോട് കൂടി പൂര്&#x200d;ത്തിയാകുന്നതോടെ ഫലമറിയാനുള്ള കാത്തിരിപ്പിന് നെഞ്ചിടിപ്പേറും. മെയ് 23ന് നടക്കുന്ന വോട്ടെണ്ണലിന് ഇനി നാലു ദിവസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്. അതേസമയം കാത്തിരിപ്പിന് തീപിടിപ്പിച്ച് ഇന്ന് വൈകീട്ടോടെ എക്‌സിറ്റ് പോള്&#x200d; ഫലങ്ങളും പുറത്തുവരും. വൈകീട്ട് 6.30നാണ് എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; പുറത്തു വിടുന്നതിനുള്ള വിലക്ക് അവസാനിക്കുന്നത്. ഈ നിമിഷം തന്നെ വിവിധ പോസ്റ്റ് പോള്&#x200d; സര്&#x200d;വേ ഫലങ്ങള്&#x200d; പുറത്തുവന്നേക്കും. എന്&#x200d;ഡിടിവി തങ്ങള്&#x200d; നടത്തിയ എക്‌സിറ്റ് പോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>പതിനേഴാം ലോക്‌സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് വൈകി 6 മണിയോട് കൂടി പൂര്&#x200d;ത്തിയാകുന്നതോടെ ഫലമറിയാനുള്ള കാത്തിരിപ്പിന് നെഞ്ചിടിപ്പേറും. മെയ് 23ന് നടക്കുന്ന വോട്ടെണ്ണലിന് ഇനി നാലു ദിവസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്. </p>



<p>അതേസമയം കാത്തിരിപ്പിന് തീപിടിപ്പിച്ച് ഇന്ന് വൈകീട്ടോടെ എക്‌സിറ്റ് പോള്&#x200d; ഫലങ്ങളും പുറത്തുവരും. വൈകീട്ട് 6.30നാണ് എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; പുറത്തു വിടുന്നതിനുള്ള വിലക്ക് അവസാനിക്കുന്നത്. ഈ നിമിഷം തന്നെ വിവിധ പോസ്റ്റ് പോള്&#x200d; സര്&#x200d;വേ ഫലങ്ങള്&#x200d; പുറത്തുവന്നേക്കും.  എന്&#x200d;ഡിടിവി തങ്ങള്&#x200d; നടത്തിയ എക്‌സിറ്റ് പോള്&#x200d; അവതരണം  5 മണിയോടെ ആരംഭിച്ചു കഴിഞ്ഞു. എല്ലാ എക്‌സിറ്റ് പോള്&#x200d; ഫലങ്ങളുടെയും സമഗ്ര വിവരണം ചന്ദ്രിക  ഓണ്&#x200d;ലൈനില്&#x200d; നിങ്ങള്&#x200d;ക്ക് വായിക്കാം.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">Live | Exit poll coverage starts now: Watch <a href="https://twitter.com/hashtag/PollOfPolls?src=hash&amp;ref_src=twsrc%5Etfw">#PollOfPolls</a> on <a href="https://t.co/Fbzw6mR9Q5">https://t.co/Fbzw6mR9Q5</a> and NDTV 24&#215;7<a href="https://twitter.com/hashtag/ElectionsWithNDTV?src=hash&amp;ref_src=twsrc%5Etfw">#ElectionsWithNDTV</a>  <a href="https://t.co/mMrA3Wntjs">https://t.co/mMrA3Wntjs</a></p>&mdash; NDTV (@ndtv) <a href="https://twitter.com/ndtv/status/1130073574851506176?ref_src=twsrc%5Etfw">May 19, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>വോട്ടെടുപ്പ് പൂര്&#x200d;ത്തിയായ മണ്ഡലങ്ങളിലെല്ലാം മുന്നണികള്&#x200d; കൂട്ടിയും കുഴിച്ചും ജയ, പരാജയ സാധ്യതകള്&#x200d; വിലയിരുത്തുന്ന തിരക്കിലാണ്. ഇതിനിടെ ഇന്ത്യ ടുഡെ എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; ചോര്&#x200d;ന്നത് നേരത്തെ തന്നെ വാര്&#x200d;ത്തയായിരുന്നു. ആര്&#x200d;ക്കും കേവല ഭൂരിപക്ഷമില്ലാത്ത തൂക്കു സഭക്കാണ് ഇതില്&#x200d; സാധ്യത കല്&#x200d;പ്പിക്കുന്നത്. അങ്ങനെയെങ്കില്&#x200d; എസ്.പി, ബി.എസ്.പി, ടി.ഡി.പി, ടി.എം.സി, വൈ.എസ്.ആര്&#x200d; കോണ്&#x200d;ഗ്രസ് തുടങ്ങി ഒരു ചേരിയിലുമല്ലാതെ നില്&#x200d;ക്കുന്ന പ്രാദേശി കകക്ഷികളുടെ നിലപാട് സര്&#x200d;ക്കാര്&#x200d; രൂപീകരണത്തില്&#x200d; നിര്&#x200d;ണായകമാകും. ബി.ജെ.പി അധികാരത്തില്&#x200d; എത്തുന്നത് ഏതു വിധേനയും തടയുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികള്&#x200d; കരുനീക്കം സജീവമാക്കിയിട്ടുണ്ട്.</p>



<p>പതിനേഴാം ലോക്‌സഭയിലേക്കുള്ള അവസാനഘട്ടത്തില്&#x200d; എട്ട് സംസ്ഥാനങ്ങളിലായി 59 ലോക്‌സഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിലെത്തിയത്. 918 സ്ഥാനാര്&#x200d;ത്ഥികളാണ് അവസന ഘട്ടത്തില്&#x200d; മത്സരരംഗത്തുള്ളത്. 10.17 കോടി വോട്ടര്&#x200d;മാര്&#x200d; സമ്മതിദാനാവകാശം വിനിയോഗിക്കും. പഞ്ചാബിലും ഉത്തര്&#x200d;പ്രദേശിലും 13 വീതവും പശ്ചിമബംഗാളില്&#x200d; ഒമ്പതും ബിഹാറിലും മധ്യപ്രദേശിലും എട്ടു വീതവും ഹിമാചല്&#x200d;പ്രദേശില്&#x200d; നാലും ജാര്&#x200d;ഖണ്ഡില്&#x200d; മൂന്നും ഛണ്ഡീഗഡില്&#x200d; ഒന്നും മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്ന 59 സീറ്റുകളില്&#x200d; 30 എണ്ണവും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളാണ്. എന്നാല്&#x200d; ഇത്തവണ പഞ്ചാബിലും യു.പിയിലും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തല്&#x200d;. പ്രധാനമന്ത്രി നരേന്ദ്രമോദി ജനവിധി തേടുന്ന വരാണസിയാണ് അവസാനഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലം. </p>



<p>ഇതോടെ ഒരുമാസവും എട്ടു ദിവസവും നീണ്ടുനിന്ന മാരത്തണ്&#x200d; വോട്ടെടുപ്പാണ് പൂര്&#x200d;ത്തിയാവുന്നത്. മെയ് 23നാണ് മുഴുവന്&#x200d; ലോക്‌സഭാ മണ്ഡലങ്ങളിലേയും വോട്ടെണ്ണല്&#x200d;. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും 23ന് നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ndtv-leaked-exitpoll-survey-indicates-upa-coming-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരുതലോടെ  കാവലൊരുക്കാം</title>
		<link>https://www.chandrikadaily.com/editorial-page-10-may-2019-abot-upa.html</link>
					<comments>https://www.chandrikadaily.com/editorial-page-10-may-2019-abot-upa.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 May 2019 19:00:45 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[new political alliance]]></category>
		<category><![CDATA[upa govt.]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126796</guid>

					<description><![CDATA[പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള അനുകൂല സാഹചര്യങ്ങളെ പ്രതീക്ഷിച്ച് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഐക്യപ്പെടുന്നത് ശുഭസൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്&#x200d;ഗ്രസും സഖ്യകക്ഷികളും ചേര്&#x200d;ന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാനാവുകയും ചെയ്യുന്ന സന്ദര്&#x200d;ഭത്തെ മുന്&#x200d;കൂട്ടി കണ്ടുകൊണ്ടുള്ള നീക്കം ഫലപ്രദമാകുമെന്ന കാര്യം തീര്&#x200d;ച്ച. മാത്രമല്ല, നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്&#x200d; മതേതര കക്ഷികള്&#x200d;ക്ക് കൂടൂതല്&#x200d; കരുത്തോടെ മുന്നേറാന്&#x200d; ഇത് സഹായകമാവുക തന്നെ ചെയ്യും. മോദിയെ വീഴ്ത്തി, വിശാല മതേതര സഖ്യം അധികാരസ്ഥാനത്ത് അവരോധിതമാവുന്നതിന്റെ സമ്മോഹന സാഹചര്യത്തെകുറിച്ച് മെയ് 21ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; വീണ്ടും ചര്&#x200d;ച്ച ചെയ്യുകയാണ്. [&#8230;]]]></description>
										<content:encoded><![CDATA[
<p>പൊതുതെരഞ്ഞെടുപ്പിനുശേഷമുള്ള അനുകൂല സാഹചര്യങ്ങളെ പ്രതീക്ഷിച്ച് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ഐക്യപ്പെടുന്നത് ശുഭസൂചനയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാതിരിക്കുകയും കോണ്&#x200d;ഗ്രസും സഖ്യകക്ഷികളും ചേര്&#x200d;ന്നാല്&#x200d; സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാനാവുകയും ചെയ്യുന്ന സന്ദര്&#x200d;ഭത്തെ മുന്&#x200d;കൂട്ടി കണ്ടുകൊണ്ടുള്ള നീക്കം ഫലപ്രദമാകുമെന്ന കാര്യം തീര്&#x200d;ച്ച. മാത്രമല്ല, നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്&#x200d; മതേതര കക്ഷികള്&#x200d;ക്ക് കൂടൂതല്&#x200d; കരുത്തോടെ മുന്നേറാന്&#x200d; ഇത് സഹായകമാവുക തന്നെ ചെയ്യും. മോദിയെ വീഴ്ത്തി, വിശാല മതേതര സഖ്യം അധികാരസ്ഥാനത്ത് അവരോധിതമാവുന്നതിന്റെ സമ്മോഹന സാഹചര്യത്തെകുറിച്ച് മെയ് 21ന് പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; വീണ്ടും ചര്&#x200d;ച്ച ചെയ്യുകയാണ്. ഡല്&#x200d;ഹിയില്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; നടന്ന അതിപ്രധാന രാഷ്ട്രീയ നീക്കങ്ങള്&#x200d; ഇതിന് ശക്തിപകരുന്നുണ്ട്. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധിയുമായി തെലുങ്കുദേശം നേതാവ് ചന്ദ്രബാബു നായിഡു നടത്തിയ കൂടിക്കാഴ്ചയും ഇതിന് അടിവരയിടുന്നുണ്ട്. പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ സംസ്ഥാനങ്ങളിലെല്ലാം മോദിക്കെതിരെയുള്ള ജനരോഷം വോട്ടായി പരിണമിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങള്&#x200d; ഒന്നൊഴിയാതെ സമ്മതിദാനാവകാശം വിനിയോഗിക്കാന്&#x200d; ഉത്സാഹം കാണിച്ചതും കുത്തക സീറ്റുകളില്&#x200d;പോലും ബി.ജെ.പി പരാജയത്തിന്റെ വെപ്രാളം കാണിക്കുന്നതുമെല്ലാം മതേതര കക്ഷികള്&#x200d;ക്ക് പ്രതീക്ഷക്ക് വകനല്&#x200d;കുന്നുണ്ട്. തെരഞ്ഞെടുപ്പ് വേദികളില്&#x200d; വ്യക്തിഹത്യകളും ഭീഷണികളുമായി സ്വയം പരിഹാസ്യനായി കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പതര്&#x200d;ച്ചയും കനത്ത പരാജയത്തിന്റെ ലക്ഷണമാണ് പ്രകടമാക്കുന്നത്. അതിനാല്&#x200d;തന്നെ ഇന്ദ്രപ്രസ്ഥത്തിന് കരുതലോടെ കാവലൊരുക്കാന്&#x200d; മതേതര പാര്&#x200d;ട്ടികള്&#x200d; ഒറ്റക്കെട്ടായി നിലകൊള്ളേണ്ട നിമിഷങ്ങളിലൂടെയാണ് രാജ്യം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. <br> സങ്കീര്&#x200d;ണമായ സാഹചര്യങ്ങളെ സമര്&#x200d;ത്ഥമായി വിജയിപ്പിച്ചെടുക്കുന്ന &#8216;രാഹുല്&#x200d; ഇഫക്ട്&#8217; ഏതാണ്ട് എല്ലാ പ്രതിപക്ഷ പാര്&#x200d;ട്ടികളും ഉള്&#x200d;ക്കൊണ്ടു എന്നത് ആശ്വാസത്തിന് വക നല്&#x200d;കുന്നതാണ്. കഴിഞ്ഞ അഞ്ചു വര്&#x200d;ഷം മതേതര കക്ഷികളെ കോണ്&#x200d;ഗ്രസ് ബോധ്യപ്പെടുത്തിക്കൊടുത്തതും ഈയൊരു ദൗത്യനിര്&#x200d;വഹണം തന്നെയായിരുന്നു. രാജ്യതാത്പര്യ വിരുദ്ധമായ ബില്ലുകള്&#x200d; പാര്&#x200d;ലമെന്റില്&#x200d; പാസാക്കിയെടുക്കാന്&#x200d; കുതന്ത്രങ്ങള്&#x200d; പയറ്റുന്ന ബി.ജെ.പിയെ പ്രതിരോധിക്കാന്&#x200d; പലപ്പോഴും ഒറ്റപ്പെട്ട ശബ്ദങ്ങളാണ് ഉയര്&#x200d;ന്നിരുന്നത്. മോദി സര്&#x200d;ക്കാറിന്റെ ആദ്യകാലങ്ങളില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; പരസ്പരം മത്സരിച്ച് ബി.ജെ.പിക്ക് അവസരം നല്&#x200d;കുന്നത് നിസഹായതയോടെ രാജ്യത്തിനു നോക്കിനില്&#x200d;ക്കേണ്ടിവന്നിട്ടുണ്ട്. അന്നും മതേതര ഐക്യം ഊട്ടിയുറപ്പിക്കാന്&#x200d; കോണ്&#x200d;ഗ്രസ് ആവുംവിധം ശ്രമങ്ങള്&#x200d; നടത്തിക്കൊണ്ടിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി ബി.ജെ.പിക്കുണ്ടായ തെരഞ്ഞെടുപ്പ് വിജയങ്ങളില്&#x200d; നേരിട്ടും അല്ലാതെയും പങ്കു വഹിച്ചിരുന്ന പല പാര്&#x200d;ട്ടികള്&#x200d;ക്കും മതേതര കൂട്ടായ്മയുടെ പ്രാധാന്യം സ്വയം പഠിക്കേണ്ടിവന്നു. ഇടതുപാര്&#x200d;ട്ടികള്&#x200d; മാത്രമാണ് അന്നും ഇന്നും ഈ കൂട്ടായ്മയോട് മുഖം തിരിഞ്ഞുനില്&#x200d;ക്കുന്നത്. ബി. ജെ.പിക്കെതിരെ ക്രിയാത്മകമായ നയമോ നിലപാടുകളോ പ്രകടിപ്പിക്കാന്&#x200d; ധൈര്യം കാണിക്കാത്ത ഇടതുപക്ഷ പ്രസ്ഥാനങ്ങള്&#x200d; എപ്പോഴും കേരളവും ത്രിപുരയും ഓര്&#x200d;ത്ത് സ്വയം കൃതാര്&#x200d;ത്ഥരാകുന്ന അല്&#x200d;പത്തമാണ് ആവര്&#x200d;ത്തിച്ചുവന്നത്. ത്രിപുരയില്&#x200d; ചില്ലുകൊട്ടാരം പോലെ ചുവപ്പു സാമ്രാജ്യം തകര്&#x200d;ന്നു തരിപ്പണമായപ്പോള്&#x200d; മാത്രമാണ് ഒരു വിഭാഗം നേതാക്കളെങ്കിലും രാജ്യത്തെ ഭീതിതമായ കാഴ്ചകളിലേക്കു കണ്ണുതുറന്നത്. എന്നിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; മൂന്നാം മന്നണി മോഹം ഉപേക്ഷിക്കാതെ മലര്&#x200d;പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം മനസില്&#x200d; താലോലിക്കുകയാണ് ഇടതുപക്ഷം. <br> ഇന്ന് ചിത്രങ്ങള്&#x200d; ഏറെക്കുറെ മാറിയിട്ടുണ്ട്. ബി.ജെ.പിക്കെതിരെ ജനവികാരം രാജ്യമാകെ പടര്&#x200d;ന്നുപിടിക്കുകയാണ്. അഞ്ചു വര്&#x200d;ഷംകൊണ്ട് അവര്&#x200d; ഉയര്&#x200d;ത്തിവിട്ട അഴിമതിയുടെയും വര്&#x200d;ഗീയതയുടെയും അനുരണനങ്ങള്&#x200d; അവര്&#x200d;ക്കുതന്നെ തിരിച്ചടി നല്&#x200d;കികൊണ്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന പല പാര്&#x200d;ട്ടികളും ഇന്ന് ബി.ജെ.പിയെ കൈവിട്ടു. നേതാക്കളും ജനപ്രതിനിധികളും ഉള്&#x200d;പ്പെടെ നിരവധി പേര്&#x200d; താമരയുടെ തണലുപേക്ഷിച്ച് നന്മയുടെ തീരമണഞ്ഞു. പലരും ബി.ജെ.പി സ്ഥാനാര്&#x200d;ഥികള്&#x200d;ക്കെതിരെ തീപ്പാറും പോരാട്ടത്തില്&#x200d; നിറഞ്ഞുനിന്നു. രാഹുല്&#x200d; ഗാന്ധിയുടെയും പ്രിയങ്കഗാന്ധിയുടെയും നേതൃത്വത്തില്&#x200d; കോണ്&#x200d;ഗ്രസ് വര്&#x200d;ധിത വീര്യത്തോടെ ബി.ജെ.പിയെ പ്രതിരോധംകൊണ്ട് വീര്&#x200d;പ്പുമുട്ടിച്ചു. തന്റെ അപദാനങ്ങള്&#x200d; വാഴ്ത്തിപ്പാടിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്&#x200d;ഗാന്ധിക്കു മറുപടി പറയാന്&#x200d; മാത്രം വായ തുറക്കുന്ന ഗതികേടിലായി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്&#x200d; കോണ്&#x200d;ഗ്രസിനൊപ്പമുള്ള ജനക്കൂട്ടത്തെ കണ്ട് ബി.ജെ.പി ക്യാമ്പുകളുടെ കണ്ണുതള്ളി. തെരഞ്ഞെടുപ്പ് കഴിഞ്ഞ ഇടങ്ങളിലെ പോളിങ് ശതമാനക്കണക്കുകളും പ്രീ പോള്&#x200d; സര്&#x200d;വേകളും കോണ്&#x200d;ഗ്രസിന്റെ വിജയം സുനിശ്ചിതമാണെന്ന് പ്രവചിച്ചു. ഇതെല്ലാം പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ എല്ലാം മറന്നുള്ള ഐക്യപ്പെടലിന് ഹേതുകമാവുകയും ചെയ്തു. <br> ഇരുപത്തൊന്ന് കക്ഷി നേതാക്കളാണ് മെയ് 21ന് ഒത്തുകൂടുന്നത്. 19നാണ് അവസാനഘട്ട വോട്ടെടുപ്പ്. 23ന് ഫലവും പുറത്തുവരും. അതിനുമമ്പേ സഖ്യസര്&#x200d;ക്കാര്&#x200d; സാധ്യതകളെ കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d;തന്നെ നേതൃത്വം നല്&#x200d;കുന്നു എന്നതാണ് ഈ യോഗത്തിന്റെ പ്രാധാന്യം. ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; വിളിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ട് 21 പ്രതിപക്ഷ കക്ഷികള്&#x200d; ഒറ്റക്കെട്ടായി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം നല്&#x200d;കാനും ധാരണയായിട്ടുണ്ട്. ഫലം പുറത്തുവന്ന ഉടന്&#x200d; പരസ്പരം പിന്തുണക്കാന്&#x200d; സന്നദ്ധമാണെന്ന് വ്യക്തമാക്കുന്ന കത്ത് രാഷ്ട്രപതിക്ക് നല്&#x200d;കാനും തീരുമാനമുണ്ട്. പതിനേഴാമത് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് അവസാനിക്കാന്&#x200d; രണ്ടുഘട്ടങ്ങള്&#x200d; മാത്രം അവശേഷിക്കവെ അസാധാരണ നീക്കവുമായി രാഹുല്&#x200d; ഗാന്ധി രംഗത്തുവന്നതില്&#x200d; സാംഗത്യമുണ്ടെന്നര്&#x200d;ത്ഥം. ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; ശക്തമായിക്കൊണ്ടിരിക്കെ ഒരുമുഴം മുമ്പേ രാജ്യത്തിന് കാവലൊരുക്കാനുള്ള ഈ തിടുക്കം ഇതിനു മുമ്പു കാണാത്തത്ര ഗൗരവതരമാണ്. രാജ്യത്തെ ഇനിയും പിച്ചിച്ചീന്തിയെറിയാന്&#x200d; സംഘ്പരിവാറിന് അവസരം നല്&#x200d;കാതിരിക്കാനുള്ള മതേതര മനസുകളുടെ ഈ ഉറച്ച കാല്&#x200d;വെപ്പ്ഫലപ്രാപ്തിയിലെത്തട്ടെ എന്നു പ്രാര്&#x200d;ത്ഥിക്കാം; പ്രത്യാശയോടെ കാത്തിരിക്കാം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-10-may-2019-abot-upa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യ തലസ്ഥാനത്ത് മോദിക്ക് തിരിച്ചടി; ഡല്&#x200d;ഹിയും ഹരിയാനയിലും കോണ്&#x200d;ഗ്രസ്-ആം ആദ്മി സഖ്യം</title>
		<link>https://www.chandrikadaily.com/lok-sabha-elections-2019-congress-and-aap-decide-to-join-forces-against-bjp-in-delhi.html</link>
					<comments>https://www.chandrikadaily.com/lok-sabha-elections-2019-congress-and-aap-decide-to-join-forces-against-bjp-in-delhi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Apr 2019 06:15:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AAP]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[DELHI ELECTION]]></category>
		<category><![CDATA[Kejriwal]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=123530</guid>

					<description><![CDATA[രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്&#x200d; ഡല്&#x200d;ഹിയും ഹരിയാനയിലും കോണ്&#x200d;ഗ്രസും ആം ആദ്മി പാര്&#x200d;ട്ടിയും തെരഞ്ഞെടുപ്പ് സഖ്യത്തില്&#x200d; ധാരണയായതായി റിപ്പോര്&#x200d;ട്ട്. ഇരു സംസ്ഥാനങ്ങളിലെ സീറ്റ് ചര്&#x200d;ച്ചകള്&#x200d;ക്ക് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d;ക്ക് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി അനുമതി നല്&#x200d;കിയതായാണ് റിപ്പോര്&#x200d;ട്ട്. പുതിയ സഖ്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് നിലവില്&#x200d; തെരഞ്ഞെടുപ്പ് വിവിധ സംസ്ഥാനങ്ങളിലായി പ്രചാരണത്തിലുള്ള രാഹുല്&#x200d; ഗാന്ധി ഡല്&#x200d;ഹിയില്&#x200d; തിരിച്ചെത്തിയാവും പുറത്തുവിടുക. രാജ്യ തലസ്ഥാനത്തിന് പുറമേ ഹരിയാനയിലും തെരഞ്ഞെടുപ്പിന് മുന്നേ ഇരുപാര്&#x200d;ട്ടികളും കൈകോര്&#x200d;ക്കുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. ഡല്&#x200d;ഹിയില്&#x200d; ഏഴ് ലോക്സഭാ സീറ്റുകളും ഹരിയാനയില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്&#x200d; ഡല്&#x200d;ഹിയും ഹരിയാനയിലും കോണ്&#x200d;ഗ്രസും ആം ആദ്മി പാര്&#x200d;ട്ടിയും തെരഞ്ഞെടുപ്പ് സഖ്യത്തില്&#x200d; ധാരണയായതായി റിപ്പോര്&#x200d;ട്ട്. ഇരു സംസ്ഥാനങ്ങളിലെ സീറ്റ് ചര്&#x200d;ച്ചകള്&#x200d;ക്ക് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d;ക്ക് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി അനുമതി നല്&#x200d;കിയതായാണ് റിപ്പോര്&#x200d;ട്ട്. പുതിയ സഖ്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് നിലവില്&#x200d; തെരഞ്ഞെടുപ്പ് വിവിധ സംസ്ഥാനങ്ങളിലായി പ്രചാരണത്തിലുള്ള രാഹുല്&#x200d; ഗാന്ധി ഡല്&#x200d;ഹിയില്&#x200d; തിരിച്ചെത്തിയാവും പുറത്തുവിടുക.</p>



<p>രാജ്യ തലസ്ഥാനത്തിന് പുറമേ ഹരിയാനയിലും തെരഞ്ഞെടുപ്പിന് മുന്നേ ഇരുപാര്&#x200d;ട്ടികളും കൈകോര്&#x200d;ക്കുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. ഡല്&#x200d;ഹിയില്&#x200d; ഏഴ് ലോക്സഭാ സീറ്റുകളും ഹരിയാനയില്&#x200d; 10 ലോക്സഭാ സീറ്റുകളുമാണുള്ളത്. ഇരു സംസ്ഥാനങ്ങളിലും മെയ് 12ന് ആണ് തെരഞ്ഞെടുപ്പ്. </p>



<p>ഡല്&#x200d;ഹിയില്&#x200d; സീറ്റ് വീതംവയ്പ്പ് ഏത് രീതിയിലായിരിക്കണമെന്നതു സംബന്ധിച്ച് ചര്&#x200d;ച്ച തുടരുകയാണ്. ന്യൂഡല്&#x200d;ഹിയും, ചാദ്‌നിചൗക്കും, നോര്&#x200d;ത്തവെസ്റ്റ് ഡല്&#x200d;ഹിയും കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. ബാക്കി മണ്ഡലങ്ങള്&#x200d; ആപ്പിന് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്.</p>



<p>ദേശീയ തലത്തില്&#x200d; വിവിധ പാര്&#x200d;ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിന് കോണ്&#x200d;ഗ്രസിന് തുറന്നതും അയഞ്ഞതുമായ സമീപനമാണുള്ളതെന്ന് ദേശീയ അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രകടന പത്രികയില്&#x200d; മാറ്റം വരുത്തി ഡല്&#x200d;ഹിക്ക് പൂര്&#x200d;ണ സംസ്ഥാന പദവി നല്&#x200d;കുമെന്ന വാഗ്ദാനം ഉള്&#x200d;പ്പെടുത്താമെന്ന് കോണ്&#x200d;ഗ്രസ് സമ്മതിച്ചതായാണ് റിപോര്&#x200d;ട്ട്. പൂര്&#x200d;ണ സംസ്ഥാന പദവി ലഭ്യമാവും വരെ, തെരഞ്ഞെടുക്കപ്പെടുന്ന സര്&#x200d;ക്കാര്&#x200d; നോമിനി ആയിരിക്കും ഡല്&#x200d;ഹി ലഫ്റ്റനന്റ് ഗവര്&#x200d;ണറെന്നും റിപോര്&#x200d;ട്ടില്&#x200d; പറയുന്നു. അതേസമയം പഞ്ചാബിലെ സഖ്യം സംബന്ധിച്ച് ഇരുപാര്&#x200d;ട്ടികളും ഇതുവരെ ചര്&#x200d;ച്ച ചെയ്തിട്ടില്ല. </p>



<p> ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലും സഖ്യം വേണമെന്ന നിലപാടിലാണ് എഎപി. എന്നാൽ ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ ധാരണയ്ക്കു മാത്രമാണു കോൺഗ്രസിനു താൽപര്യം. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lok-sabha-elections-2019-congress-and-aap-decide-to-join-forces-against-bjp-in-delhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d; പ്രദേശില്&#x200d; സഖ്യം യാഥാര്&#x200d;ത്ഥ്യമായാല്&#x200d; 2019ല്&#x200d; നരേന്ദ്രമോദി പുറത്താവും</title>
		<link>https://www.chandrikadaily.com/sp-bsp-alliance-in-up-almost-final-awaits-mayawatis-finishing-touches.html</link>
					<comments>https://www.chandrikadaily.com/sp-bsp-alliance-in-up-almost-final-awaits-mayawatis-finishing-touches.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 25 Dec 2018 13:15:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Akhilesh Yaadav]]></category>
		<category><![CDATA[alliance leaders]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[BSP]]></category>
		<category><![CDATA[mayawati]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[sp]]></category>
		<category><![CDATA[Uttarpradesh election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114675</guid>

					<description><![CDATA[ഫാസിസത്തിനെതിരെ ഉത്തര്&#x200d;പ്രദേശില്&#x200d; സഖ്യം രൂപപ്പെട്ടാല്&#x200d; 2019ല്&#x200d; നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്&#x200d;ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്&#x200d; സര്&#x200d;വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ അധികാരത്തില്&#x200d; നിന്ന് മാറ്റിനിര്&#x200d;ത്തുമെന്ന റിപ്പോര്&#x200d;ട്ട് പുറത്തുവന്നത് അഖിലേഷ് യാദവിന്റെ നേതൃത്വത്തില്&#x200d; എസ്.പിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിയും ചേര്&#x200d;ന്നുള്ള സഖ്യം യാഥാര്&#x200d;ത്ഥ്യമായാല്&#x200d; ബിജെപിക്ക് കേവല ഭൂരിപക്ഷത്തില്&#x200d; എത്താനാവില്ലെന്നും എന്&#x200d;.ഡി.എ 247 സീറ്റിലൊതുങ്ങുമെന്നുമാണ് റിപ്പോര്&#x200d;ട്ട്. നേരത്തെ സംഖ്യം സാധ്യമായ ഈ വര്&#x200d;ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്&#x200d; ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>ഫാസിസത്തിനെതിരെ ഉത്തര്&#x200d;പ്രദേശില്&#x200d; സഖ്യം രൂപപ്പെട്ടാല്&#x200d; 2019ല്&#x200d; നടക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്&#x200d; നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; വീണ്ടും അധികാരത്തിലെത്തില്ലെന്ന് റിപ്പോര്&#x200d;ട്ട്. എ.ബി.പി ന്യൂസും-സീ വോട്ടറും നടത്തിയ പ്രീ പോള്&#x200d; സര്&#x200d;വ്വേ ഫലത്തിലാണ് എസ്.പി-ബി.എസ്.പി സഖ്യം മോദിയെ അധികാരത്തില്&#x200d; നിന്ന് മാറ്റിനിര്&#x200d;ത്തുമെന്ന റിപ്പോര്&#x200d;ട്ട് പുറത്തുവന്നത്</p>
<p>അഖിലേഷ് യാദവിന്റെ നേതൃത്വത്തില്&#x200d; എസ്.പിയും മായാവതിയുടെ നേതൃത്വത്തിലുള്ള ബി.എസ്.പിയും ചേര്&#x200d;ന്നുള്ള സഖ്യം യാഥാര്&#x200d;ത്ഥ്യമായാല്&#x200d; ബിജെപിക്ക് കേവല ഭൂരിപക്ഷത്തില്&#x200d; എത്താനാവില്ലെന്നും എന്&#x200d;.ഡി.എ 247 സീറ്റിലൊതുങ്ങുമെന്നുമാണ് റിപ്പോര്&#x200d;ട്ട്. നേരത്തെ സംഖ്യം സാധ്യമായ ഈ വര്&#x200d;ഷം നടന്ന ഉപതെരഞ്ഞെടുപ്പുകളില്&#x200d; ഈ സഖ്യം ബിജെപിക്കെതിരെ വമ്പന്&#x200d; ജയം നേടിയിരുന്നു. കോണ്&#x200d;ഗ്രസിന്റെ പിന്തുണയും സഖ്യത്തിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>അതേസമയം എസ്.പി-ബി.എസ്.പി സഖ്യം ഫലവത്തായില്ലെങ്കില്&#x200d; 291 സീറ്റ് നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്നും സര്&#x200d;വേയില്&#x200d; പറയുന്നു.</p>
<p>യു.പിയിലെ 80 ലോക്സഭാ സീറ്റുകളില്&#x200d; 71 ഇടത്തും ജയിച്ചാണ് എന്&#x200d;.ഡി.എ 2014 ല്&#x200d; അധികാരത്തിലേറിയത്. എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് നിന്നാല്&#x200d; 50 സീറ്റോളം ഇരുകക്ഷികളും നേടുമെന്നാണ് സര്&#x200d;വേ. എന്&#x200d;.ഡി.എ 28 സീറ്റിലൊതുങ്ങും. കഴിഞ്ഞ തവണത്തേതിനേക്കാള്&#x200d; 43 സീറ്റിന്റെ കുറവാണ് എന്&#x200d;.ഡി.എയ്ക്കുണ്ടാകുക.</p>
<p>അതേസമയം ഉത്തര്&#x200d;പ്രദേശില്&#x200d; എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള സീറ്റ് ധാരണ അവസാനഘട്ടത്തിലേക്കെന്ന് റിപ്പോര്&#x200d;ട്ട്. കുറച്ച് സീറ്റുകളിലൊഴികെ മറ്റ് കാര്യങ്ങളില്&#x200d; ഇരുപാര്&#x200d;ട്ടികളും തമ്മില്&#x200d; തീരുമാനമായതായാണ് റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sp-bsp-alliance-in-up-almost-final-awaits-mayawatis-finishing-touches.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫാസിസം നേരിടാന്&#x200d; കോണ്&#x200d;ഗ്രസ്സുമായി സഖ്യം വേണമെന്ന് സി.പി.ഐ</title>
		<link>https://www.chandrikadaily.com/cpi-wants-alliance-with-upa-to-defend-fascism.html</link>
					<comments>https://www.chandrikadaily.com/cpi-wants-alliance-with-upa-to-defend-fascism.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 25 Nov 2017 03:44:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alliance with upa]]></category>
		<category><![CDATA[cpi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55985</guid>

					<description><![CDATA[&#160; ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാന്&#x200d; ദേശീയ തലത്തില്&#x200d; കോണ്&#x200d;ഗ്രസ്സ് ഉള്&#x200d;പ്പടെയുള്ള കക്ഷികളെ അണിനിരത്തി വിശാല ഐക്യം വേണമെന്ന് സിപിഐ. ദേശീയ എക്‌സിക്യൂട്ടീവിന് സമര്&#x200d;പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്&#x200d; ആവശ്യം. രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് പോലും കേരളഘടകത്തിന്റെ ശക്തമായ എതിര്&#x200d;പ്പിനെ തുടര്&#x200d;ന്ന് നടന്നിരുന്നില്ല. ഇതേതുടര്&#x200d;ന്ന് സമര്&#x200d;പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന് ദേശീയ എക്‌സിക്യൂട്ടീവ് അംഗീകാരം നല്&#x200d;കി. ഈ രാഷ്ട്രീയ പ്രമേയം 23ാം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; അവതരിപ്പിക്കാനാണ് പാര്&#x200d;ട്ടി തീരുമാനം. ഇതിനിടെയാണ് സിപിഐ കോണ്&#x200d;ഗ്രസിനോടുള്ള പൊതുനിലപാട് സംബന്ധിച്ച് രാഷ്ട്രീയ പ്രമേയം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഫാസിസ്റ്റ് ശക്തികളെ പ്രതിരോധിക്കാന്&#x200d; ദേശീയ തലത്തില്&#x200d; കോണ്&#x200d;ഗ്രസ്സ് ഉള്&#x200d;പ്പടെയുള്ള കക്ഷികളെ അണിനിരത്തി വിശാല ഐക്യം വേണമെന്ന് സിപിഐ. ദേശീയ എക്‌സിക്യൂട്ടീവിന് സമര്&#x200d;പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തില്&#x200d; ആവശ്യം.</p>
<p>രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് പോലും കേരളഘടകത്തിന്റെ ശക്തമായ എതിര്&#x200d;പ്പിനെ തുടര്&#x200d;ന്ന് നടന്നിരുന്നില്ല. ഇതേതുടര്&#x200d;ന്ന് സമര്&#x200d;പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന് ദേശീയ എക്‌സിക്യൂട്ടീവ് അംഗീകാരം നല്&#x200d;കി. ഈ രാഷ്ട്രീയ പ്രമേയം 23ാം പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; അവതരിപ്പിക്കാനാണ് പാര്&#x200d;ട്ടി തീരുമാനം. ഇതിനിടെയാണ് സിപിഐ കോണ്&#x200d;ഗ്രസിനോടുള്ള പൊതുനിലപാട് സംബന്ധിച്ച് രാഷ്ട്രീയ പ്രമേയം തന്നെ ദേശീയ നേതൃത്വത്തിന് മുന്നില്&#x200d; സമര്&#x200d;പ്പിച്ചിരിക്കുന്നത്.</p>
<p>ബിജെപിയെ മുഖ്യശത്രുവായി കണ്ട് എല്ലാവരും ഒന്നിച്ച് നില്&#x200d;ക്കണമെന്ന അഭിപ്രായം സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന് മുന്നില്&#x200d; ഉയര്&#x200d;ന്ന കാര്യമായിരുന്നു. എന്നാല്&#x200d; ഇതിനെ ഏറ്റവും കൂടുതല്&#x200d; എതിര്&#x200d;ത്തിരുന്നത് സിപിഎം കേരള ഘടകമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpi-wants-alliance-with-upa-to-defend-fascism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
