<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>amartya sen &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/amartya-sen/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 20 Aug 2019 07:35:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>amartya sen &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ഇന്ത്യക്കാരനെന്ന നിലയില്&#x200d; തനിക്ക് അഭിമാനിക്കാന്&#x200d; സാധിക്കില്ല&#8217; ; കശ്മീര്&#x200d; വിഷയത്തില്&#x200d;  പ്രതികരണവുമായി അമര്&#x200d;ത്യ സെന്&#x200d;</title>
		<link>https://www.chandrikadaily.com/kashmir-issue-amartya-sen-statment.html</link>
					<comments>https://www.chandrikadaily.com/kashmir-issue-amartya-sen-statment.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 20 Aug 2019 07:32:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amartya sen]]></category>
		<category><![CDATA[Kashmir]]></category>
		<category><![CDATA[the economist]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136586</guid>

					<description><![CDATA[ജമ്മു കശ്മീരില്&#x200d; പ്രത്യേക പദവി എടുത്തു മാറ്റിയ കേന്ദ്രത്തിന്റെ നടപടിയ്‌ക്കെതിരെ പ്രതികരണവുമായി നോബേല്&#x200d; ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്&#x200d;ത്യ സെന്&#x200d;. ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാന്&#x200d; ഒരുപാട് പ്രയത്‌നിച്ച ഒരു രാജ്യം എന്ന നിലയില്&#x200d;, ജനാധിപത്യ സംവിധാനം തെരഞ്ഞെടുത്ത ആദ്യ പശ്ചിമ ലോകരാഷ്ട്രമെന്ന നിലയ്ക്ക് നമ്മുടെ നടപടികള്&#x200d; മൂലം ഇന്ത്യയുടെ മാന്യത നഷ്ടപ്പെടുമ്പോള്&#x200d; ഇന്ത്യക്കാരനെന്ന നിലയ്ക്ക് തനിക്ക് അഭിമാനമില്ല. കശ്മീരിനു പുറത്തു നിന്നുള്ളവര്&#x200d;ക്ക് അവിടെ ഭൂമി വാങ്ങിക്കുന്നതില്&#x200d; ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു നീക്കിയതിലും അമര്&#x200d;ത്യ സെന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ജമ്മു കശ്മീരില്&#x200d;  പ്രത്യേക പദവി എടുത്തു മാറ്റിയ  കേന്ദ്രത്തിന്റെ  നടപടിയ്‌ക്കെതിരെ പ്രതികരണവുമായി നോബേല്&#x200d; ജേതാവും ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്&#x200d;ത്യ സെന്&#x200d;. </p>



<p>ലോകത്ത് ജനാധിപത്യ സംവിധാനം നടപ്പിലാക്കാന്&#x200d; ഒരുപാട് പ്രയത്‌നിച്ച ഒരു രാജ്യം എന്ന നിലയില്&#x200d;, ജനാധിപത്യ സംവിധാനം തെരഞ്ഞെടുത്ത ആദ്യ പശ്ചിമ ലോകരാഷ്ട്രമെന്ന നിലയ്ക്ക് നമ്മുടെ നടപടികള്&#x200d;  മൂലം ഇന്ത്യയുടെ മാന്യത നഷ്ടപ്പെടുമ്പോള്&#x200d; ഇന്ത്യക്കാരനെന്ന നിലയ്ക്ക് തനിക്ക് അഭിമാനമില്ല. കശ്മീരിനു പുറത്തു നിന്നുള്ളവര്&#x200d;ക്ക് അവിടെ ഭൂമി വാങ്ങിക്കുന്നതില്&#x200d; ഉണ്ടായിരുന്ന നിയന്ത്രണം എടുത്തു നീക്കിയതിലും അമര്&#x200d;ത്യ സെന്&#x200d; വിമര്&#x200d;ശനം ഉന്നയിച്ചു. </p>



<p>അനുച്ഛേദം 370 റദ്ദാക്കുമ്പോള്&#x200d; കശ്മീരില്&#x200d; ഉണ്ടാകാന്&#x200d; സാധ്യതയുള്ള അനിഷ്ട സംഭവങ്ങള്&#x200d; ഒഴിവാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നേരത്തെ തന്നെ മുന്&#x200d;കരുതലുകള്&#x200d; സ്വീകരിച്ചിരുന്നുവെന്നും നേതാക്കളെ കരുതല്&#x200d; തടങ്കലിലാക്കിയത് അതിന്റെ  ഭാഗമാണെന്നുമുള്ള സര്&#x200d;ക്കാര്&#x200d; വാദത്തെ അമര്&#x200d;ത്യ സെന്&#x200d; പരിഹസിച്ചു<br>
ഇത്തരം വാദങ്ങള്&#x200d; കൊളോണിയലിസത്തിന്റെ  ഏറ്റവും വലിയ ഒഴിവുകഴിവുകളാണെന്നും ഇങ്ങനെയാണ് 200 വര്&#x200d;ഷം ബ്രിട്ടീഷുകാര്&#x200d; ഇന്ത്യ ഭരിച്ചിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kashmir-issue-amartya-sen-statment.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി വിരുദ്ധ ശക്തിക്കൊപ്പം നില്&#x200d;ക്കാന്&#x200d; ഇടതുപക്ഷം മടിക്കരുതെന്ന് അമര്&#x200d;ത്യ സെന്&#x200d;</title>
		<link>https://www.chandrikadaily.com/noncommunal-forces-should-ally-for-2019-polls-amartya.html</link>
					<comments>https://www.chandrikadaily.com/noncommunal-forces-should-ally-for-2019-polls-amartya.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Aug 2018 08:00:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amartya sen]]></category>
		<category><![CDATA[general election 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=100233</guid>

					<description><![CDATA[കൊല്&#x200d;ക്കത്ത: ജനാധിപത്യം അപകടത്തിലാണെനും 2019 ല്&#x200d; നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പി വിരുദ്ധ മതേതര ശക്തികള്&#x200d; ഒന്നിക്കേണ്ട സമയമാണെന്നും നൊബേല്&#x200d; സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്&#x200d;ത്യ സെന്&#x200d;. ബിജെപി വിരുദ്ധ ചേരിക്കൊപ്പം നില്&#x200d;ക്കാന്&#x200d; ഇടതുപക്ഷ കക്ഷികള്&#x200d; മടിക്കരുതെന്നും സെന്&#x200d; ആവശ്യപ്പെട്ടു. ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തില്&#x200d; സംഘടിപ്പിച്ച ചര്&#x200d;ച്ചാപരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്&#x200d;ഗീയത വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അതിനെതിരെ പോരാടേണ്ട സമയമാണിത്. അതില്&#x200d; നിന്നും മാറിനില്&#x200d;ക്കരുത്. സ്വേച്ഛാധിപത്യത്തിനെതിരായ എതിര്&#x200d;പ്പ് നാം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഓര്&#x200d;മ്മിപ്പിച്ചു. 2014 ലില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: ജനാധിപത്യം അപകടത്തിലാണെനും 2019 ല്&#x200d; നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബി.ജെ.പി വിരുദ്ധ മതേതര ശക്തികള്&#x200d; ഒന്നിക്കേണ്ട സമയമാണെന്നും നൊബേല്&#x200d; സമ്മാന ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അമര്&#x200d;ത്യ സെന്&#x200d;. ബിജെപി വിരുദ്ധ ചേരിക്കൊപ്പം നില്&#x200d;ക്കാന്&#x200d; ഇടതുപക്ഷ കക്ഷികള്&#x200d; മടിക്കരുതെന്നും സെന്&#x200d; ആവശ്യപ്പെട്ടു.</p>
<p>ഇന്ത്യ എങ്ങോട്ട് എന്ന വിഷയത്തില്&#x200d; സംഘടിപ്പിച്ച ചര്&#x200d;ച്ചാപരിപാടിയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>വര്&#x200d;ഗീയത വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അതിനെതിരെ പോരാടേണ്ട സമയമാണിത്. അതില്&#x200d; നിന്നും മാറിനില്&#x200d;ക്കരുത്. സ്വേച്ഛാധിപത്യത്തിനെതിരായ എതിര്&#x200d;പ്പ് നാം പ്രകടിപ്പിക്കണമെന്നും അദ്ദേഹം ഓര്&#x200d;മ്മിപ്പിച്ചു.</p>
<p>2014 ലില്&#x200d; എന്താണ് സംഭവിച്ചത്? ഒരു പാര്&#x200d;ട്ടിക്ക് 55 ശതമാനം സീറ്റുകള്&#x200d; കിട്ടി. യഥാര്&#x200d;ഥത്തില്&#x200d; അവര്&#x200d;ക്ക് ലഭിച്ചത് 31 ശതമാനം വോട്ട് മാത്രമാണ്.<br />
കേവലം 31 ശതമാനം മാത്രം വോട്ട് നേടിയാണ് ബി.ജെ.പി ഭരിക്കുന്നതെന്നും അദ്ദേഹം ഉണര്&#x200d;ത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/noncommunal-forces-should-ally-for-2019-polls-amartya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2014 മുതല്&#x200d; രാജ്യം തെറ്റായ ദിശയില്&#x200d;, പ്രതിപക്ഷ ഐക്യം അനിവാര്യം; അമൃത്യാസെന്&#x200d;</title>
		<link>https://www.chandrikadaily.com/indias-taken-a-quantum-jump-in-wrong-direction-since-2014-amartya-sen.html</link>
					<comments>https://www.chandrikadaily.com/indias-taken-a-quantum-jump-in-wrong-direction-since-2014-amartya-sen.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Jul 2018 03:47:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amartya sen]]></category>
		<category><![CDATA[iindian economy]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Modi Govt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93720</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യം 2014 മുതല്&#x200d; തെറ്റായ പാദയിലാണ് സഞ്ചരിക്കുന്നതെന്നും നിലവില്&#x200d; ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളില്&#x200d; രണ്ടാമതാണ് ഇന്ത്യയെന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്&#x200d; അമൃത്യാസെന്&#x200d; പറഞ്ഞു. അമര്&#x200d;ത്യ സെന്നും ഴാങ് ദ്രെസ്സെയും ചേര്&#x200d;ന്നെഴുതിയ &#8216;ഇന്ത്യയും ഇന്ത്യയുടെ വൈരുദ്ധ്യങ്ങളും'(India and its Contradictions) എന്ന പുതിയ പുസ്തകത്തിന്റെ ചര്&#x200d;ച്ചയ്ക്കിടെയാണ് നൊബേല്&#x200d; പുരസ്‌കാരജേതാവ് കൂടിയായി അമൃത്യാസെന്&#x200d; തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. കാര്യങ്ങള്&#x200d; വളരെ മോശമായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. മുന്&#x200d;കാലങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്&#x200d; സര്&#x200d;ക്കാറുകള്&#x200d; വേണ്ടത്ര പരിഗണന കൊടുത്തിരുന്നില്ലെങ്കിലും 2014 ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: രാജ്യം 2014 മുതല്&#x200d; തെറ്റായ പാദയിലാണ് സഞ്ചരിക്കുന്നതെന്നും നിലവില്&#x200d; ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രാജ്യങ്ങളില്&#x200d; രണ്ടാമതാണ് ഇന്ത്യയെന്നും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്&#x200d; അമൃത്യാസെന്&#x200d; പറഞ്ഞു. അമര്&#x200d;ത്യ സെന്നും ഴാങ് ദ്രെസ്സെയും ചേര്&#x200d;ന്നെഴുതിയ &#8216;ഇന്ത്യയും ഇന്ത്യയുടെ വൈരുദ്ധ്യങ്ങളും'(India and its Contradictions) എന്ന പുതിയ പുസ്തകത്തിന്റെ ചര്&#x200d;ച്ചയ്ക്കിടെയാണ് നൊബേല്&#x200d; പുരസ്‌കാരജേതാവ് കൂടിയായി അമൃത്യാസെന്&#x200d; തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്.</p>
<p>കാര്യങ്ങള്&#x200d; വളരെ മോശമായ രീതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത്. മുന്&#x200d;കാലങ്ങളിലും വിദ്യാഭ്യാസ, ആരോഗ്യമേഖലകളില്&#x200d; സര്&#x200d;ക്കാറുകള്&#x200d; വേണ്ടത്ര പരിഗണന കൊടുത്തിരുന്നില്ലെങ്കിലും 2014 ന് ശേഷം പൂര്&#x200d;ണമായും തെറ്റായ ദിശയിലേയ്ക്കുളള കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. 20 വര്&#x200d;ഷം മുന്&#x200d;പ് ദക്ഷിണേഷ്യയിലെ ആറ് രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാന്&#x200d;, നേപ്പാള്&#x200d;, ബംഗ്ലാദേശ്, ഭൂട്ടാന്&#x200d; എന്നിവയില്&#x200d; രണ്ടാമതായിരുന്നു നമ്മുടെ രാജ്യം.എന്നാല്&#x200d; ഇന്ന് പാകിസ്ഥാന് പിന്നില്&#x200d; ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനം.ഏറ്റവും മോശം രാജ്യമായി മാറുന്നതില്&#x200d; നിന്നും നമ്മളെ തടയുന്നത് തൊട്ട് മുകളില്&#x200d; നിര്&#x200d;ത്തുന്നതായ പാക്കിസ്ഥാനിലെ പ്രശ്‌നങ്ങളാണ്. ഇന്ത്യയുടെ കാര്യത്തില്&#x200d; അഭിമാനത്തോടെ പറയുന്ന കാര്യങ്ങളെ കുറിച്ച് വിമര്&#x200d;ശനാത്മകമായി ചിന്തിച്ചാല്&#x200d; അത് അവര്&#x200d;ക്ക് ലജ്ജ ഉളവാക്കുന്നവയാണെന്ന് മനസ്സിലാകും. അമര്&#x200d;ത്യാസെന്&#x200d; പറഞ്ഞു.</p>
<p>ലോകത്തെ വേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന് ഇന്ത്യ അവകാളപ്പെടുമ്പോഴും ഇന്ത്യയുടെ പിന്നോക്കാവസ്ഥയിലേയ്ക്കുളള പോക്കും തമ്മിലുളള വൈരുദ്ധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു അദ്ദേഹം. ജാതി വ്യവസ്ഥ, അസമത്വം, ദളിത് വിഷയങ്ങള്&#x200d; തുടങ്ങിയ വിഷയങ്ങളില്&#x200d; കേന്ദ്രസര്&#x200d;ക്കാര്&#x200d; മുഖം തിരിക്കുകയാണ്. ഓടകളിലും മറ്റും ജോലിയെടുക്കുന്നവരുടെ അവകാശങ്ങള്&#x200d; ഇവിടെ ഹനിക്കപ്പെടുന്നു.അതിവേഗം വളരുന്ന സാമ്പത്തിക രാജ്യം എന്ന നിലയില്&#x200d; നിന്നും രാജ്യം വളരെ പിറകോട്ട് പോയെന്നും അമൃത്യാസെന്&#x200d; പറഞ്ഞു. പ്രതിപക്ഷം ഐക്യപ്പെടുക എന്നത് രാജ്യത്തിന് അനിവാര്യമാണെന്നും അമൃത്യാസെന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. വ്യക്തികള്&#x200d; തമ്മിലുള്ള യുദ്ധമായി ഇതിനെകാണരുതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വികസനമാണ് ലക്ഷ്യമെങ്കില്&#x200d; സാമ്പത്തിക വളര്&#x200d;ച്ച എന്നത് ആ ലക്ഷ്യം നേടാനുളള മാധ്യമം മാത്രമാണ്. ആകെ ആഭ്യന്തര ഉത്പാദനത്തില്&#x200d; ഏഴ് ശതമാനം ഉണ്ടെന്ന് കരുതുക, എന്നാല്&#x200d; ഗ്രാമീണ തൊഴിലാളിയുടെ കൂലി പഴയതു പോലെ തന്നെ നിലനില്&#x200d;ക്കുകയാണ്. ഇതേ കുറിച്ച് ആരും സംസാരിക്കുന്നില്ല. ബംഗ്ലാദേശിനെക്കാള്&#x200d; ഇന്ത്യ സാമ്പത്തികമായി മുന്നില്&#x200d; നില്&#x200d;ക്കുന്നുവെന്ന് പറയുമ്പോഴും ആരോഗ്യ മേഖലയുടെ കാര്യമെടുത്താല്&#x200d; നമ്മള്&#x200d; ബംഗ്ലാദേശിനേക്കാള്&#x200d; പിന്നിലാണ്. ഇത് ബംഗ്ലാദേശിനെ അപേക്ഷിച്ച് പബ്ലിക്ക് ആക്ഷന്&#x200d; ഇന്ത്യയില്&#x200d; കുറവായതാണ് ഇതിന് കാരണം. ഇതുപോലെ തന്നെ വിദ്യാഭ്യാസം, പോഷകാഹാരം, സാമൂഹിക സുരക്ഷ, സമത്വം , പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലും പബ്ലിക് ആക്ഷന്&#x200d; ആവശ്യമാണ് ഴാങ് ദ്രെസ്സെ ഴാങ് ദ്രെസ്സെ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/indias-taken-a-quantum-jump-in-wrong-direction-since-2014-amartya-sen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമര്‍ത്യാ സെന്നിനെ പരിഹസിച്ച് മോദി; ഹാര്‍ഡ് വര്‍ക്ക് ഹാര്‍വാര്‍ഡിനേക്കാള്‍ ശക്തം</title>
		<link>https://www.chandrikadaily.com/hard-work-more-powerful-than-harvard-pm-narendra-modis-dig-at-amartya-sens-critique.html</link>
					<comments>https://www.chandrikadaily.com/hard-work-more-powerful-than-harvard-pm-narendra-modis-dig-at-amartya-sens-critique.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 01 Mar 2017 15:22:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[amartya sen]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[pm modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21337</guid>

					<description><![CDATA[മഹാരാജ്ഗഞ്ച്: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യാ സെന്നിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. &#8216;ഹാര്‍വാഡ് ചിന്തയേക്കാള്‍ പ്രധാനം ഹാര്‍ഡ് വര്‍ക്കാണ് (കഠിനാധ്വാനം)&#8217;. അമര്‍ത്യാസെന്നിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. ഹാര്‍ഡ് വാര്‍ഡിനെയും ഹാര്‍ഡ് വര്‍ക്കിനെയും രാജ്യം നേരില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തെ കുറിച്ച് ഒരേ സമയം ഹാര്‍വാര്‍ഡിലെ ആളുകള്‍ പറയുന്നതു പോലെയും മറുഭാഗത്ത് നിന്ന് കഠിനാധ്വാനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തിയ പാവപ്പെട്ട മകനെ പോലെയുമാണ് സംസാരിക്കുന്നത്. ഹാര്‍വാഡിനെക്കാള്‍ കൂടുതല്‍ ശക്തമാണ് ഹാര്‍ഡ് [&#8230;]]]></description>
										<content:encoded><![CDATA[<p>മഹാരാജ്ഗഞ്ച്: കേന്ദ്രസര്&#x200d;ക്കാരിന്റെ നോട്ട് അസാധുവാക്കല്&#x200d; നടപടിയെ രൂക്ഷമായി വിമര്&#x200d;ശിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്&#x200d; അമര്&#x200d;ത്യാ സെന്നിനെ വിമര്&#x200d;ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. &#8216;ഹാര്&#x200d;വാഡ് ചിന്തയേക്കാള്&#x200d; പ്രധാനം ഹാര്&#x200d;ഡ് വര്&#x200d;ക്കാണ് (കഠിനാധ്വാനം)&#8217;. അമര്&#x200d;ത്യാസെന്നിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്&#x200d;ശനം. ഹാര്&#x200d;ഡ് വാര്&#x200d;ഡിനെയും ഹാര്&#x200d;ഡ് വര്&#x200d;ക്കിനെയും രാജ്യം നേരില്&#x200d; കണ്ടുകൊണ്ടിരിക്കുകയാണ്. നോട്ട് നിരോധനത്തെ കുറിച്ച് ഒരേ സമയം ഹാര്&#x200d;വാര്&#x200d;ഡിലെ ആളുകള്&#x200d; പറയുന്നതു പോലെയും മറുഭാഗത്ത് നിന്ന് കഠിനാധ്വാനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തിയ പാവപ്പെട്ട മകനെ പോലെയുമാണ് സംസാരിക്കുന്നത്. ഹാര്&#x200d;വാഡിനെക്കാള്&#x200d; കൂടുതല്&#x200d; ശക്തമാണ് ഹാര്&#x200d;ഡ് വര്&#x200d;ക്ക് എന്നും അദ്ദേഹം പറഞ്ഞു.<br />
യുപി തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ബിജെപി മഹാരാജ്ഗഞ്ചില്&#x200d; നടത്തിയ റാലിയില്&#x200d; പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഹാര്&#x200d;ഡ് വാര്&#x200d;ഡ് സര്&#x200d;വകലാശാലയിലെ എക്കണോമിക്്‌സ് ആന്റ് ഫിലോസഫി വിഭാഗം അധ്യാപകനും നൊബേല്&#x200d; സമ്മാന ജേതാവുമാണ് അമര്&#x200d;ത്യാ സെന്&#x200d;. കോണ്&#x200d;ഗ്രസ് ഉപാധ്യക്ഷന്&#x200d; രാഹുല്&#x200d;ഗാന്ധിയുടെ ഇളനീര്&#x200d; ജ്യൂസ് പരാമര്&#x200d;ശത്തെയും മോദി പരിഹസിച്ചു. കഴിഞ്ഞ അഞ്ചു ഘട്ടങ്ങളിലെ വോട്ടെടുപ്പില്&#x200d; ബിജെപി വിജയം ഉറപ്പിച്ചു കഴിഞ്ഞതായും ഇനിയുള്ള രണ്ട് ഘട്ടങ്ങള്&#x200d; അധികവോട്ടു നേടുന്നതിനും മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതി ഇന്ത്യയിലുടനീളം നടക്കുന്നു. ഈ തെരഞ്ഞെടുപ്പോടെ യുപിയിലെ രാഷ്ട്രീയ മാലിന്യങ്ങളെ ബിജെപി തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hard-work-more-powerful-than-harvard-pm-narendra-modis-dig-at-amartya-sens-critique.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമര്‍ത്യസെന്‍ നട്ടെല്ലില്ലാത്തവനെന്ന് ബി.ജെ.പി</title>
		<link>https://www.chandrikadaily.com/west-bengal-bjp-chief-questions-amartya-sens-contributions-for-country-draws-flak.html</link>
					<comments>https://www.chandrikadaily.com/west-bengal-bjp-chief-questions-amartya-sens-contributions-for-country-draws-flak.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Feb 2017 15:08:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amartya sen]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[kolkata]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19902</guid>

					<description><![CDATA[കൊല്‍ക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാസെന്നിനെതിരെ രൂക്ഷവിമര്‍ശനുമായി പശ്ചിമബംഗാള്‍ ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. അമര്‍ത്യാസെന്‍ എന്ത് സംഭാവനയാണ് ഇന്ത്യക്കായി ചെയ്തതെന്ന് ദിലീപ് ഘോഷ് ചോദിച്ചു. ഒരു ബംഗാളി നൊബേല്‍ പുരസ്‌കാരം വാങ്ങി. അതില്‍ നമ്മള്‍ അഭിമാനം കൊണ്ടു. ഇതല്ലാതെ എന്ത് മഹത്തായ കാര്യമാണ് അദ്ദേഹം ഈ രാജ്യത്തിന് വേണ്ടി ചെയ്തത്? രാജ്യത്തിന് എന്ത് നേട്ടമാണ് ഇദ്ദേഹം ഉണ്ടാക്കിയത്? ബംഗാളിലുള്ള ആരും അദ്ദേഹത്തെ അറിയുക പോലുമില്ല ഘോഷ് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ നോട്ടുനിരോധനത്തിനെതിരെ ഏറ്റവും ശക്തമായ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്&#x200d;ക്കത്ത: പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്&#x200d; ജേതാവുമായ അമര്&#x200d;ത്യാസെന്നിനെതിരെ രൂക്ഷവിമര്&#x200d;ശനുമായി പശ്ചിമബംഗാള്&#x200d; ബി.ജെ.പി പ്രസിഡന്റ് ദിലീപ് ഘോഷ്. അമര്&#x200d;ത്യാസെന്&#x200d; എന്ത് സംഭാവനയാണ് ഇന്ത്യക്കായി ചെയ്തതെന്ന് ദിലീപ് ഘോഷ് ചോദിച്ചു.</p>
<p>ഒരു ബംഗാളി നൊബേല്&#x200d; പുരസ്‌കാരം വാങ്ങി. അതില്&#x200d; നമ്മള്&#x200d; അഭിമാനം കൊണ്ടു. ഇതല്ലാതെ എന്ത് മഹത്തായ കാര്യമാണ് അദ്ദേഹം ഈ രാജ്യത്തിന് വേണ്ടി ചെയ്തത്? രാജ്യത്തിന് എന്ത് നേട്ടമാണ് ഇദ്ദേഹം ഉണ്ടാക്കിയത്? ബംഗാളിലുള്ള ആരും അദ്ദേഹത്തെ അറിയുക പോലുമില്ല ഘോഷ് പറഞ്ഞു.<br />
കേന്ദ്രസര്&#x200d;ക്കാറിന്റെ നോട്ടുനിരോധനത്തിനെതിരെ ഏറ്റവും ശക്തമായ നിലപാടു സ്വീകരിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് സെന്&#x200d;. നോട്ടുപിന്&#x200d;വലിക്കല്&#x200d; മനുഷ്യത്വ രഹിതവും ബുദ്ധിശൂന്യവുമാണെന്ന് സെന്&#x200d; തുറന്നടിച്ചിരുന്നു. ഒരു സ്വേച്ഛാധിപത്യ സര്&#x200d;ക്കാരിനേ ജനങ്ങളെ ഇത്തരത്തില്&#x200d; ദുരിതത്തിലാക്കാന്&#x200d; സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.<br />
നളന്ദ യൂണിവേഴ്‌സിറ്റി ചാന്&#x200d;സിലര്&#x200d; സ്ഥാനത്ത് നിന്നും പുറത്തായതില്&#x200d; ഇദ്ദേഹത്തിന് വലിയ വേദനയുണ്ട്. നട്ടെല്ലില്ലാത്ത ഇദ്ദേഹത്തെപ്പോലുള്ളവര്&#x200d; സ്വന്തംകാര്യം നേടിയെടുക്കാന്&#x200d; എത്രവേണമെങ്കിലും തരംതാഴുമെന്നും ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. നളന്ദസര്&#x200d;വകലാശാലയുടെ ആദ്യ വി.സിയും ഭരണസമിതി അംഗവുമായിരുന്ന അമര്&#x200d;ത്യാസെന്നിനെ മോദി സര്&#x200d;ക്കാര്&#x200d; അധികാരത്തിലെത്തിയതിന് പിന്നാലെ വി.സി സ്ഥാനത്ത് നിന്നും ഭരണസമിതി അംഗത്വത്തില്&#x200d; നിന്നും ഒഴിവാക്കിയിരുന്നു.<br />
അതേസമയം ദീലീപ് ഷോഷിന്റെ പ്രസ്താവനക്കെതിരെ മുന്&#x200d; ലോക്‌സഭ എം.പിയായ കൃഷ്ണ ബോസ് രംഗത്തെത്തി. അമൃത്യാസെന്നിനെതിരെ ഈ പ്രസ്താവനകള്&#x200d; കേട്ട് താന്&#x200d; ലജ്ജിക്കുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. മറുപടി പോലും അര്&#x200d;ഹിക്കാത്തതാണ് ഇത്തരം പരാമര്&#x200d;ശങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/west-bengal-bjp-chief-questions-amartya-sens-contributions-for-country-draws-flak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഐറിഷ് ഭക്ഷ്യക്ഷാമം  ഓര്‍മ്മിപ്പിക്കുന്നത്</title>
		<link>https://www.chandrikadaily.com/serious-job-losses-are-taking-place-amartya-sen-says.html</link>
					<comments>https://www.chandrikadaily.com/serious-job-losses-are-taking-place-amartya-sen-says.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 17 Jan 2017 18:48:42 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[amartya sen]]></category>
		<category><![CDATA[demonetisation]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=17160</guid>

					<description><![CDATA[അമര്‍ത്യസെന്‍  നോട്ടു റദ്ദാക്കലിനെത്തുടര്‍ന്ന് രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക അകാജകത്വത്തിലേക്കും നീങ്ങുകയാണെന്നും കള്ളപ്പണം പിടിച്ചുവെന്നത് തികച്ചും സത്യവിരുദ്ധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണെന്നും നോബല്‍ സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. അമര്‍ത്യസെന്‍. ദ ഹിന്ദു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്: ? നോട്ടു റദ്ദാക്കലിന്റെ പ്രാഥമിക ഫലം നാം കണ്ടുതുടങ്ങിക്കഴിഞ്ഞു. ബാങ്കുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂകളും നോട്ടിന്റെ കുറവും. ഇനി നാം കാണാന്‍ പോകുന്നത് രണ്ടാമത്തെ ഫലമാണ്. അത് അസംഘടിത മേഖലയിലാണ്. പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അമര്&#x200d;ത്യസെന്&#x200d; </strong></p>
<p>നോട്ടു റദ്ദാക്കലിനെത്തുടര്&#x200d;ന്ന് രാജ്യം കടുത്ത തൊഴിലില്ലായ്മയിലേക്കും സാമ്പത്തിക അകാജകത്വത്തിലേക്കും നീങ്ങുകയാണെന്നും കള്ളപ്പണം പിടിച്ചുവെന്നത് തികച്ചും സത്യവിരുദ്ധവും പ്രധാനമന്ത്രിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണെന്നും നോബല്&#x200d; സമ്മാന ജേതാവും പ്രമുഖ സാമ്പത്തിക വിദഗ്ധനുമായ പ്രൊഫ. അമര്&#x200d;ത്യസെന്&#x200d;. ദ ഹിന്ദു പത്രത്തിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; നിന്ന്:</p>
<p>? നോട്ടു റദ്ദാക്കലിന്റെ പ്രാഥമിക ഫലം നാം കണ്ടുതുടങ്ങിക്കഴിഞ്ഞു. ബാങ്കുകള്&#x200d;ക്ക് മുന്നില്&#x200d; നീണ്ട ക്യൂകളും നോട്ടിന്റെ കുറവും. ഇനി നാം കാണാന്&#x200d; പോകുന്നത് രണ്ടാമത്തെ ഫലമാണ്. അത് അസംഘടിത മേഖലയിലാണ്. പശ്ചിമ ബംഗാളിലെ ഉരുളക്കിഴങ്ങ് വിതയെ ബാധിച്ചിരിക്കുന്നു. മറ്റുപല ബിസിനസുകളും നിലക്കുകയാണ്. ഇതിന്റെയെല്ലാം ഫലമെന്തായിരിക്കും.?<br />
= നിങ്ങള്&#x200d; പറഞ്ഞ &#8216;രണ്ടാമത്തെ ഫലം&#8217; അപ്രതീക്ഷിതമായ ഒന്നല്ല. ബിസിനസും ചെറുകിട കച്ചവടത്തിനും പണം വലിയ പങ്കുണ്ടായിരിക്കെ വിശേഷിച്ചും. പ്രത്യേകിച്ചും ചെറുകിട കച്ചവടത്തിന്. (ഉദാഹരണത്തിനു കാര്&#x200d;ഷിക മേഖല). പണം എപ്പോഴും ഇവിടെ കറന്&#x200d;സിയായാണ് ഉപയോഗിക്കപ്പെടുന്നത്. സംഘാടനവും പരിശീലനവും കൊണ്ട് പണ രഹിത ഇടപാട് ദീര്&#x200d;ഘകാലത്തേക്ക് പതിവു രീതിയാക്കാനാകും. പക്ഷേ അതിന് സമയമെടുക്കും. എന്നാല്&#x200d; പെട്ടെന്നുള്ള അറിവും സ്ഥാപനവത്കരണവും കൊണ്ട് കള്ളപ്പണവുമായി ബന്ധമില്ലാത്ത സാധാരണക്കാരുടെ കഠിനാധ്വാനം ചെയ്തുണ്ടാക്കിയ പണം പിടിച്ചുവെക്കുന്നത് വലിയ പാതകമാണ്. നാമിപ്പോള്&#x200d; പറയുന്ന പണ രഹിത ഇടപാട് കൂടുതലും പ്രോമിസറി നോട്ടുകളായാണ്. സ്വര്&#x200d;ണം, വെള്ളി പോലുള്ള വിലപിടിപ്പുള്ള ലോഹങ്ങളിലാണ് വലിയ തോതിലുള്ള കള്ളപ്പണ നീക്കിവെപ്പ് നടക്കുന്നത്. യൂറോപ്പിന്റെ വ്യാവസായിക വളര്&#x200d;ച്ചയുടെ പിന്&#x200d;ബലം പ്രോമിസറി നോട്ടുകളുടെ വലിയ പങ്കായിരുന്നു. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്&#x200d; ബ്രിട്ടന്&#x200d; പൊടുന്നനെ പണം നിരോധിച്ചു. അതാകട്ടെ ബ്രിട്ടന്റെ വ്യാവസായിക വളര്&#x200d;ച്ചയെ പിറകോട്ടടിപ്പിക്കുകയും ചെയ്തു.<br />
അവികസിതമായ രീതിയിലുള്ള ഇലക്ട്രോണിക് അക്കൗണ്ടുകളുടെയും ഇടപാടുകളുടെയും പശ്ചാത്തലത്തില്&#x200d; പണ രഹിത ഇടപാട് സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗത്തെ പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ചും ഇലക്ട്രോണിക് രീതിയിലുള്ള ഇടപാടുകളെക്കുറിച്ച് ജ്ഞാനമില്ലാത്ത പാവപ്പെട്ടവരെ സംബന്ധിച്ചിടത്തോളം. അവരുടെ സ്വന്തം പണം നഷ്ടപ്പെടുന്നതിന് വരെ അതുകാരണമാകും. എന്തുകൊണ്ട് ചിലര്&#x200d;- നമ്മുടെ മേല്&#x200d; നോട്ടുനിരോധനം അടിച്ചേല്&#x200d;പിച്ചവര്&#x200d;- ഈ സാധ്യത മുന്&#x200d;കൂട്ടി കണ്ടില്ല. മാത്രമല്ല അവര്&#x200d; ഈ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അന്ധത ബാധിച്ചു.</p>
<p>? എന്തിനാണ് രാജ്യത്തെ പ്രചാരത്തിലിരിക്കുന്ന 85 ശതമാനം പണം ഒറ്റയടിക്ക് പിന്&#x200d;വലിച്ചത്.<br />
= ലക്ഷ്യത്തെക്കുറിച്ചുള്ള ആശയക്കുഴപ്പമാണ് ഇന്ത്യാ ഗവണ്&#x200d;മെന്റിനെ പിടികൂടിയതെന്നു തോന്നുന്നു. കള്ളപ്പണം പിടികൂടുകയും തുടച്ചുനീക്കുകയും ചെയ്യുക എന്നതാണ് നോട്ടു നിരോധനം കൊണ്ട് ലക്ഷ്യമിട്ടത്. പിന്നീട് പണ രഹിത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുന്നതിലേക്ക് എത്തുക എന്നതും. രണ്ടാമതിനെക്കുറിച്ചുള്ള സര്&#x200d;ക്കാരിന്റെ വാഗ്്‌ധോരണങ്ങള്&#x200d; കൊണ്ട് ആദ്യത്തേത് പതുക്കെ മാറ്റിവെച്ചു. സാമൂഹികമായി വലിയ ചെലവുചെയ്താണ് നോട്ടുനിരോധം കൊണ്ട് കള്ളപ്പണം പിടിക്കാന്&#x200d; നോക്കുന്നത്. അതാകട്ടെ ചെറിയ നേട്ടമേ ഉണ്ടാക്കുകയുള്ളുവെന്നതില്&#x200d; അല്&#x200d;ഭുതമില്ല.<br />
കാരണം വളരെ ചെറിയ ശതമാനം (ആറുമുതല്&#x200d; പത്തുശതമാനം വരെ) മാത്രമാണ് പണമായുള്ളത്. വലിയ ശതമാനം കള്ളപ്പണം വിലയേറിയ ലോഹങ്ങളിലും വിദേശ അക്കൗണ്ടുകളിലുമാണ്. കള്ളപ്പണം പിടിക്കാന്&#x200d; നോക്കുമ്പോല്&#x200d; സാധാരണക്കാരന്റെയും ചെറുകിട കച്ചവടക്കാരന്റെയും ഉത്പാദകരുടെയും വീട്ടമ്മയുടെയുമൊക്കെ പക്കലുള്ള കൃത്യമായ നോട്ടുകളാണ് യഥാര്&#x200d;ഥ കള്ളപ്പണത്തേക്കാള്&#x200d; കൂടുതല്&#x200d; വെളിച്ചത്തുവരുന്നത്. ഇതാകട്ടെ ഉണ്ടാക്കുന്ന അസൗകര്യവും നഷ്ടവും വളരെ വലുതും. ഇതുമൂലം വളരെ വലിയ തോതിലുള്ള തൊഴില്&#x200d; നഷ്ടവും ഉണ്ടാകും. അടുത്തിടെ പുറത്തുവന്ന ഓള്&#x200d; ഇന്ത്യ മാനുഫേക്ചറേഴ്‌സ് അസോസിയേഷന്റെ ഒരു റിപ്പോര്&#x200d;ട്ടില്&#x200d; ഗുരുതരമായ തൊഴില്&#x200d; നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പറയുന്നത്. പ്രത്യേകിച്ചും ലണ്ടനിലെ ഫിനാന്&#x200d;ഷ്യല്&#x200d; ടൈംസ് പത്രം എഴുതിയത് , &#8216;നരേന്ദ്ര മോദിയുടെ 86 ശതമാനം നോട്ടുകള്&#x200d; നിരോധിച്ചുകൊണ്ടുള്ള നടപടിയുടെ 34 ദിവസം മാത്രം കൊണ്ട് വലിയ തോതിലുള്ള ബിസിനസ് നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്നാണ്.&#8217;<br />
കള്ളപ്പണ പ്രശ്‌നം പരിഹരിക്കുകയും ഇല്ലാതാക്കുകയും ചെയ്യാമെന്നത് സര്&#x200d;ക്കാരിന്റെ അയഥാര്&#x200d;ഥമായ പ്രതീക്ഷയാണെന്ന് സര്&#x200d;ക്കാരിന് തന്നെ ഇതിനകം ബോധ്യമായിട്ടുണ്ട്. അതുകൊണ്ടാണ് കള്ളപ്പണം ഇല്ലാതാക്കുമെന്ന ആദ്യത്തെ ലക്ഷ്യത്തില്&#x200d; നിന്ന് മറ്റൊരു ലക്ഷ്യത്തിലേക്ക് പതുക്കെ മാറ്റിച്ചവിട്ടിയിരിക്കുന്നത്- പണ രഹിത വ്യവസ്ഥയിലേക്കുള്ള എടുത്തുചാട്ടം. വലിയ സമയമാണ് ഘടനാപരമായ ഇത്തരമൊരു മാറ്റത്തിനായി വേണ്ടത്. കള്ളപ്പണക്കാര്&#x200d;ക്കെതിരെ പിഴ ചുമത്തുക തുടങ്ങിയ തലതിരിഞ്ഞ നടപടികള്&#x200d; ഗുണം ചെയ്യുന്നതല്ല. ഫലത്തില്&#x200d; സംഭവിച്ചത് പരിഭ്രാന്തിയും ദൂരവ്യാപകമായ കെടുതിയുമാണ്. അല്ലാതെ കാഷ്‌ലെസ് സമൂഹമല്ല.</p>
<p>? നോട്ടുനിരോധനത്തില്&#x200d; എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം താങ്കള്&#x200d; കാണുന്നുണ്ടോ.തെരഞ്ഞെടുപ്പുകള്&#x200d; വരികയാണ്.<br />
= സത്യത്തില്&#x200d; അതെനിക്കറിയില്ല. ഇത്തരമൊരു നടപടിക്ക് സാമ്പത്തികമായി വിശ്വാസയോഗ്യമായ കാരണങ്ങള്&#x200d; പറയാനായില്ലെങ്കില്&#x200d; ജനങ്ങള്&#x200d; ഭരണകക്ഷികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്&#x200d; സംശയിക്കും. അതിപ്പോള്&#x200d; സംഭവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്&#x200d; ഒന്നും നേടാനായിട്ടില്ലെങ്കിലും, പ്രധാനമന്ത്രി കള്ളപ്പണത്തിനെതിരായ പോരാളിയാണെന്നൊരു രാഷ്ട്രീയ പ്രതിഛായ തല്&#x200d;കാലത്തേക്കെങ്കിലും ഉണ്ടാക്കിയെടുക്കാന്&#x200d; ആയല്ലോ.</p>
<p>? അമ്പതുദിവസത്തെ ബുദ്ധിമുട്ടുകൊണ്ട് കള്ള സ്വത്ത് പുറത്തെടുക്കാന്&#x200d; കഴിഞ്ഞിട്ടില്ലല്ലോ.<br />
= എങ്ങനെ കഴിയാനാണ്. തീരെ ചെറിയ ഭാഗം മാത്രമാണ് (ആറുമുതല്&#x200d; പത്തു ശതമാനം വരെ) കള്ളപ്പണമായുള്ളത്. ഏറിയാല്&#x200d; പത്തുശതമാനം കള്ളപ്പണം പിടികൂടിയതുകൊണ്ട് എല്ലാ കള്ളപ്പണവും തുടച്ചുനീക്കാന്&#x200d; സാധിക്കുമോ. പത്തു ശതമാനം തന്നെ കൂടിയ കണക്കാണ്. എങ്ങനെ വെട്ടിക്കാമെന്ന് അറിവുള്ള കള്ളപ്പണക്കാര്&#x200d; അതൊളിപ്പിച്ചുവെക്കുന്നതിലും വിദഗ്ധരാണ്. സത്യസന്ധരായ സാധാരണക്കാരാണ് ഫലത്തില്&#x200d; ഇതുകൊണ്ടുള്ള ദുരിതം പേറേണ്ടിവരുന്നത്.</p>
<p>? ഇതൊരു തെറ്റായ നയമാണെങ്കില്&#x200d; എന്തുകൊണ്ട് നോട്ടുനിരോധനത്തിനെതിരെ പ്രതിഷേധം ഉയര്&#x200d;ന്നുവരുന്നില്ല.<br />
= ഈ തെറ്റായ നടപടിയെ സര്&#x200d;ക്കാരിന്റെ പബ്ലിസിറ്റി സംവിധാനം കൊണ്ട് മറക്കാനായിട്ടുണ്ട്. ജനങ്ങളോട് അവര്&#x200d; നിരന്തരം പറയുന്നത് നോട്ടുനിരോധനത്തെ എതിര്&#x200d;ത്താല്&#x200d; നിങ്ങള്&#x200d; കള്ളപ്പണക്കാര്&#x200d;ക്ക് അനുകൂലമാകുമെന്നാണ്. ഇതൊരു മണ്ടത്തരം നിറഞ്ഞ വിശകലനമാണ്. എന്നാല്&#x200d; ചൂഷണം ചെയ്യാവുന്ന മുദ്രാവാക്യവും. നോട്ടു റദ്ദാക്കല്&#x200d; കൊണ്ടുള്ള പ്രതിസന്ധി സ്ഥിതി വിവരകണക്കുകളും പൊതു കാഴ്ചപ്പാടുകളും കൊണ്ട് പതുക്കെയായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.<br />
പവിത്രതയും വിജയവും എന്ന പൊള്ളയായ കാഴ്ചപ്പാടിനെ വക്രീകരിച്ച കണക്കുകളും ദുഷ്പ്രചാരണവും ആവര്&#x200d;ത്തിച്ചുകൊണ്ട് പിടിച്ചുനിര്&#x200d;ത്താനാകും. അന്തിമമായി സത്യം നിലനില്&#x200d;ക്കും. എങ്കിലും വലിയ ശതമാനം ജനതയെയും ദീര്&#x200d;ഘകാലത്തേക്ക് തങ്ങളുടെ വിധേയരായി നിര്&#x200d;ത്താനാകും. യു.പി തെരഞ്ഞെടുപ്പിന് ശേഷം വരെയും. 1840ലെ കുപ്രസിദ്ധമായ ഐറിഷ് ഭക്ഷ്യക്ഷാമം ഭരിച്ചിരുന്ന സര്&#x200d;ക്കാരിനെ ലണ്ടനില്&#x200d; നിന്ന് പെട്ടെന്നൊരു കലാപത്തിലേക്ക് നയിച്ചിരുന്നില്ലെന്ന് ഓര്&#x200d;ക്കുന്നത് നന്നാവും. പക്ഷേ ഏറെ കാലത്തിനുശേഷം, ലണ്ടനിലെ സര്&#x200d;ക്കാര്&#x200d; ചെയ്യുന്ന ഒന്നിനെയും വിശ്വസിക്കാത്ത രീതിയില്&#x200d; ഐറിഷ് ജനത ദീര്&#x200d;ഘകാലത്തേക്ക് അഗാധമായ സംശയാവസ്ഥയിലേക്ക് മാറുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/serious-job-losses-are-taking-place-amartya-sen-says.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
