<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ambedkar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ambedkar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 03 Jan 2025 03:09:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Ambedkar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അംബേദ്കർ ശാഖ സന്ദർശിച്ചിട്ടുണ്ടെന്ന് ആർ.എസ്.എസ്</title>
		<link>https://www.chandrikadaily.com/rss-claims-to-have-visited-ambedkar-branch.html</link>
					<comments>https://www.chandrikadaily.com/rss-claims-to-have-visited-ambedkar-branch.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 03 Jan 2025 03:09:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=324560</guid>

					<description><![CDATA[85 വര്&#x200d;ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്&#x200d;.എസ്.എസ്) ശാഖ സന്ദര്&#x200d;ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന്&#x200d; വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ ഭരണഘടനാ ശില്&#x200d;പ്പിയായ ബി.ആര്&#x200d;. അംബേദ്ക്കര്&#x200d; 1940ല്&#x200d; ആര്&#x200d;.എസ്.എസിന്റെ ശാഖ സന്ദര്&#x200d;ശിച്ചിരുന്നതായി അവകാശപ്പെട്ട് സംഘപരിവാര്&#x200d;. 85 വര്&#x200d;ഷം മുമ്പ് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആര്&#x200d;.എസ്.എസ്) ശാഖ സന്ദര്&#x200d;ശിച്ചിരുന്നതായി സംഘടനയുടെ കമ്മ്യൂണിക്കേഷന്&#x200d; വിഭാഗമായ വിശ്വ സംവാദ് കേന്ദ്ര (വി.എസ്.കെ) പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചിരിക്കുന്നത്.</p>
<p>ശാഖ സന്ദര്&#x200d;ശിച്ച അംബേദ്ക്കര്&#x200d; അവിടുത്തെ പ്രവര്&#x200d;ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നെന്നും അതിനിടയിലാണ് തനിക്ക് ആര്&#x200d;.എസ്.എസുമായി ആത്മബന്ധമുള്ളതായി അദ്ദേഹത്തിന് അനുഭവപ്പെട്ടതായി പറഞ്ഞതെന്നും പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>‘ഡോ. അംബേദ്കര്&#x200d; 1940 ജനുവരി രണ്ടിന് സത്താറ ജില്ലയിലെ കരാഡിലെ ഒരു ആര്&#x200d;.എസ്.എസ് ശാഖ സന്ദര്&#x200d;ശിച്ചു, അവിടെ അദ്ദേഹം  സ്വയംസംഘ സേവകരെ അഭിസംബോധന ചെയ്യുകയും ചെയ്തു,’ പ്രസ്താവനയില്&#x200d; പറയുന്നു.</p>
<p>ചില വിഷയങ്ങളില്&#x200d; അഭിപ്രായവ്യത്യാസങ്ങള്&#x200d; ഉണ്ടെങ്കിലും ആര്&#x200d;.എസ്.എസിനെക്കുറിച്ച് സ്വന്തം എന്ന തോന്നാലാണുണ്ടാവുന്നതെന്ന് സന്ദര്&#x200d;ശന വേളയില്&#x200d; അംബേദ്കര്&#x200d; പറഞ്ഞതായാണ് പ്രസ്താവനയില്&#x200d; പറയുന്നത്. ‘ ചില വിഷയങ്ങളില്&#x200d; അഭിപ്രായവ്യത്യാസങ്ങള്&#x200d; ഉണ്ടെങ്കിലും, ഞാന്&#x200d; സംഘത്തെ കാണുന്നത് സ്വന്തം എന്ന ബോധത്തോടെയാണ്,’ പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>1940 ജനുവരി ഒമ്പതിന് പൂനെയിലെ മറാത്തി ദിനപത്രമായ കേസരിയില്&#x200d; ഡോ. അംബേദ്കറുടെ ആര്&#x200d;.എസ്.എസ് ശാഖാ സന്ദര്&#x200d;ശനത്തെക്കുറിച്ച് ഒരു റിപ്പോര്&#x200d;ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഈ വാര്&#x200d;ത്തയുടെ ചിത്രം പങ്കുവെച്ചാണ് വി.എസ്.കെ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-claims-to-have-visited-ambedkar-branch.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത് ഷായുടെ &#8216;അംബേദ്കർ&#8217; പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്</title>
		<link>https://www.chandrikadaily.com/amit-shahs-ambedkar-reference-nationwide-protest-of-congress-today.html</link>
					<comments>https://www.chandrikadaily.com/amit-shahs-ambedkar-reference-nationwide-protest-of-congress-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Dec 2024 03:57:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[strike]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323061</guid>

					<description><![CDATA[ബിജെപി അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ ഇതുവരെ ഡല്&#x200d;ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ]]></description>
										<content:encoded><![CDATA[<p>ബിജെപി മുതിര്&#x200d;ന്ന നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ<br />
അമിത് ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് പ്രതിഷേധം ഇന്ന്. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചും ധർണയും ഇന്ന് നടക്കും.</p>
<p>അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. 26ന് കർണാടകയിൽ ചേരുന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യും. അംബേദ്കർ വിവാദത്തിൽ ബിഎസ്പിയും ഇന്ന് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിക്കും.</p>
<p>അതേസമയം അംബേദ്കർ വിവാദത്തിന് പിന്നാലെ പാർലമെൻറിൽ ഉണ്ടായ ഭരണ &#8211; പ്രതിപക്ഷ സംഘർഷത്തിൽ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണ്. ബിജെപി അംഗങ്ങൾക്കെതിരെ കോൺഗ്രസ് നൽകിയ പരാതിയിൽ ഇതുവരെ ഡല്&#x200d;ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.</p>
<p>രാഹുൽ ഗാന്ധിക്കെതിരെയും ബിജെപി നിയമപരമായി മുന്നോട്ടുനീങ്ങിയിരുന്നു. രാഹുൽ ഗാന്ധി ആക്രമണം നടത്തിയെന്ന ബിജെപിയുടെ ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. &#8216;അവര്&#x200d; വളരെ നിരാശരാണ്.</p>
<p>തെറ്റായ എഫ്ഐആറുകള്&#x200d; ഇടുകയാണ്. രാഹുലിന് ഒരിക്കലും ആരെയും ആക്രമിക്കാനാവില്ല, ഞാന്&#x200d; അവൻ്റെ സഹോദരിയാണ്. എനിക്ക് അവനെ അറിയാം. അവന്&#x200d; ഒരിക്കലും അങ്ങനെ ചെയ്യില്ല. രാജ്യത്തിനും ഇത് അറിയാം&#8217; എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-shahs-ambedkar-reference-nationwide-protest-of-congress-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വർഗീയത പറയാൻ നൂറ് നാവ്; അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷാക്കെതിരെ മിണ്ടാൻ സിപിഎമ്മിന് ഭയം</title>
		<link>https://www.chandrikadaily.com/1a-hundred-tongues-to-speak-of-communalism-cpm-is-afraid-to-speak-against-amit-shah-who-insulted-ambedkar.html</link>
					<comments>https://www.chandrikadaily.com/1a-hundred-tongues-to-speak-of-communalism-cpm-is-afraid-to-speak-against-amit-shah-who-insulted-ambedkar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Dec 2024 02:27:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[communalism]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322915</guid>

					<description><![CDATA[അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്&#x200d;ശത്തില്&#x200d; മൗനം പാലിക്കുകയാണ് മുഖ്യമന്തി പിണറായി വിജയന്&#x200d; അടക്കമുള്ള സിപിഎം നേതാക്കൾ.]]></description>
										<content:encoded><![CDATA[<p>ദിവസം കഴിയും തോറും വർഗീയതയുടെ കെട്ടഴിച്ച് വിടുന്ന കാര്യത്തിൽ മത്സരിക്കുകയാണ് സിപിഎം നേതാക്കൾ. വയനാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യുറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശമാണ് ഇതിൽ അവസാനത്തേത്.</p>
<p>എന്നാൽ ഡോ ബി.ആര്&#x200d; അംബേദ്കറിനെ കുറിച്ചുള്ള അമിത് ഷായുടെ വിവാദ പരാമര്&#x200d;ശത്തില്&#x200d; മൗനം പാലിക്കുകയാണ് മുഖ്യമന്തി പിണറായി വിജയന്&#x200d; അടക്കമുള്ള സിപിഎം നേതാക്കൾ. ഒരു പ്രസ്താവന കൊണ്ട് പോലും അമിത് ഷായെ തള്ളിപ്പറയാൻ പിണറായി വിജയൻ തയ്യാറായിട്ടില്ല.</p>
<p>അമിത് ഷാ രാജിവെക്കണമെന്നും മാപ്പ് പറയണമെന്നും കോൺഗ്രസ്‌ ആവർത്തിക്കുമ്പോൾ സിപിഎം എന്ത് നിലപാടാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.</p>
<p>മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്തിമാരും പ്രധാന നേതാക്കന്മാരും ഈ വിഷയത്തില്&#x200d; പ്രതികരിച്ചപ്പോള്&#x200d; പിണറായി അവരില്&#x200d; നിന്നെല്ലാം വ്യത്യസ്തനായി. ഈ വിഷയത്തില്&#x200d; മുഖ്യമന്ത്രി ഇതുവരെ പ്രതികരിക്കാന്&#x200d; തയാറായിട്ടില്ല.</p>
<p>അമിത് ഷായെയും നരേന്ദ്ര മോദിയെയും പിണറായിക്ക് ഭയമാണോയെന്നും അതോ പ്രീതിപ്പെടുത്താനുള്ള ശ്രമമാണോ എന്നും തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയര്&#x200d;ത്തുന്നത്. കോൺഗ്രസിനെ അനാവശ്യമായി ആക്രമിച്ചു കൊണ്ട്, ബിജെപി – സംഘപരിവാർ സംഘടനകൾക്ക് ഊർജം പകരുകയാണ് കേരളത്തിലെ സിപിഎമ്മും നേതാക്കളും എന്ന കാര്യത്തിൽ തർക്കമില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-hundred-tongues-to-speak-of-communalism-cpm-is-afraid-to-speak-against-amit-shah-who-insulted-ambedkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷായുടെ അംബേദ്കർ</title>
		<link>https://www.chandrikadaily.com/1amit-shahs-ambedkar.html</link>
					<comments>https://www.chandrikadaily.com/1amit-shahs-ambedkar.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 22 Dec 2024 04:50:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[amitshah]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322820</guid>

					<description><![CDATA[കെ .പി ജലീൽ ഡിസംബർ 17ന് ഇന്ത്യൻ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശം രാജ്യത്ത് വലിയ വിവാദത്തിന് തിരുകൊളുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ദളിതരുടെ എക്കാലത്തെയും നേതാവും ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയുമായ ഡോ. ഭീം റാവു അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് &#8216; അംബേദ്കർ, അംബേദ്കർ ,അംബേദ്കർ, അംബേദ്കർ എന്ന് കോൺഗ്രസ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈവത്തിൻറെ നാമം ഇതുപോലെ ഉച്ചരിച്ചാൽ 7 ജന്മം ഇവർക്ക് സ്വർഗ്ഗം ലഭിക്കും&#8221; എന്നായിരുന്നു അമിത്ഷായുടെ വിചിത്രമായ പ്രസ്താവന [&#8230;]]]></description>
										<content:encoded><![CDATA[<p>കെ .പി ജലീൽ</p>
<p>ഡിസംബർ 17ന് ഇന്ത്യൻ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശം രാജ്യത്ത് വലിയ വിവാദത്തിന് തിരുകൊളുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ദളിതരുടെ എക്കാലത്തെയും നേതാവും ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയുമായ ഡോ. ഭീം റാവു അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് &#8216; അംബേദ്കർ, അംബേദ്കർ ,അംബേദ്കർ, അംബേദ്കർ എന്ന് കോൺഗ്രസ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈവത്തിൻറെ നാമം ഇതുപോലെ ഉച്ചരിച്ചാൽ 7 ജന്മം ഇവർക്ക് സ്വർഗ്ഗം ലഭിക്കും&#8221; എന്നായിരുന്നു അമിത്ഷായുടെ വിചിത്രമായ പ്രസ്താവന .പാർലമെൻറിൽ ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന അംഗങ്ങളുടെ ചർച്ചയിലാണ് അമിത് ഷാ ഈ വിചിത്രവാദം നടത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോക്സഭാ സമ്മേളനം ഈ പ്രസ്താവനയിൽ കുടുങ്ങിപ്പോയി .മാത്രമല്ല അത് അമിത്ഷായുടെയും കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെ തന്നെയും ആകെ മുഖം തുറന്നുകാട്ടുന്നതുമായി. ദളിത് വിരുദ്ധതയും ജാതീയതിയും ഹിന്ദു രാഷ്ട്രവാദവും ന്യൂനപക്ഷ വിരോധവും കൊണ്ടുനടക്കുന്ന സംഘപരിവാരത്തിന്റെ യഥാർത്ഥ മുഖമാണ് ഷായുടെ വായിൽ നിന്ന് അറിയാതെയെങ്കിലും വീണ മേൽപ്രസ്താവന. ഒരുപക്ഷേ അംബേദ്കറെ കൊണ്ടുനടക്കാനും ദലിത് വോട്ടുകൾ പരമാവധി സമാഹരിക്കാനും പരമാവധി പരിശ്രമിക്കുന്ന കാലത്താണ് ബിജെപിക്കും സംഘപരിവാറിനും ഈയൊരു അക്കിടി പറ്റിയിരിക്കുന്നത്.</p>
<p>കാലത്തിൻറെ കാവ്യനീതി എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. സംഘപരിവാരം ആർഎസ്എസ് ബിജെപി തുടങ്ങിയ സംഘടനകളുടെ ആകെത്തുകയാണ്. ഇവർക്കെല്ലാം ഒറ്റ നേതാവ് മാത്രമേ ഉള്ളൂ .അത് സവർക്കർ ആണ് .വീർ എന്ന് ചേർത്ത് ഇവർ വിളിക്കുന്ന സവർക്കർ ഡോ. ബി ആർ അംബേദ്കറുടെ അതേ സംസ്ഥാനത്തുകാരനാണ് &#8211; മഹാരാഷ്ട്ര .മഹാരാഷ്ട്രയിൽ ആണ് രാജ്യത്തെ ഏറ്റവും കൂടുതൽ ദളിതർ ഇന്നും അധിവസിക്കുന്നതും ഏറ്റവും കൂടുതൽ പീഡനം മേൽജാതിക്കാരിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നതും.<br />
ഏതാനും മാസംമുമ്പാണ് കൂലി ചോദിച്ചതിന് ഒരു ദളിതന്റെ മുഖത്ത് മേൽജാതിക്കാരൻ മൂത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിവാഹത്തിന് അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത് പോയ ദളിത് വധൂവരന്മാർക്ക് നേരെ ആക്രോശിക്കുകയും അവരെ പൊതുവേ തല്ലുകയുംചെയ്ത ജാതിക്കോമരങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.</p>
<p>ഇന്നും സമൂഹത്തിൻറെ വഴിയോരങ്ങളിലെ മാലിന്യങ്ങൾ തിന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് ദളിതർ .മൃഗങ്ങളുടെയും മറ്റും തോലുരിഞ്ഞ് അവ വിറ്റാണ് ഇന്നും ദളിതർ തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നത് .കക്കൂസ് മാലിന്യങ്ങൾ കോരാൻ മറ്റൊരു ജാതിക്കാരും ഈ നൂറ്റാണ്ടിലും ഇന്ത്യയിൽ ഇല്ല . ജാതീയത അഥവാ ചാതുർവർണ്യം ആണ് ഹിന്ദുത്വത്തിന്റെ അടിത്തറ. ഹിന്ദുമതം സകല ജാതികളുടെയും ആകെത്തുകയാണ്. ജാതീയത നിലനിൽക്കണമെന്ന സ്വാതന്ത്ര്യ കാല ഹിന്ദുത്വവാദികളുടെ അതേ ആശയമാണ് ഇന്നും സംഘപരിവാരം പിന്തുടരുന്നത്. കോൺഗ്രസ് ഗവൺമെൻ്റുകളുടെ പിഴവിൽ സംഭവിച്ച അധികാരാരോഹണമാണ് ബിജെപിക്ക് തുടർഭരണമായി ഇന്നുള്ളത്. അവർ ദളിതുകളെയും പിന്നോക്ക ന്യൂനപക്ഷങ്ങളെയും പാട്ടിലാക്കി അധികാരം പിടിക്കുന്നു. എന്നാൽ ദളിതുകൾ ന്യൂനപക്ഷങ്ങളെ പോലെ തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെ അണിനിരക്കുന്നതാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് കാണാൻ കഴിയുന്നത് .</p>
<p>അംബേദ്കറെ കുറിച്ച് തെറ്റായ ധാരണകൾ പരത്താനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത് .<br />
ആദ്യമായി 2002 ഏപ്രിൽ 14ന് അംബേദ്കർ ജയന്തി ആഘോഷം ബിജെപി ഏറ്റെടുക്കുകയുണ്ടായി .അന്ന് പതിനൊന്നിന ആശയ പ്രചാരണപരിപാടി അവർ ദളിതർക്ക് മുമ്പാകെ അവതരിപ്പിച്ചു. അംബേദ്കർ ഹിന്ദുത്വത്തിന്റെ വക്താവാണെന്നായിരുന്നു അതിൽ ഒരു വ്യാഖ്യാനം . ഹിന്ദുത്വത്തെ വർഗീയതയും ഒരുകാലത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് മാത്രമല്ല ശക്തമായി എതിർക്കുകയാണ് അംബേദ്കർ ചെയ്തത്. സവർക്കർ മനുസ്മൃതി ഇന്ത്യൻ ഭരണഘടനയാവണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനെ കത്തിക്കുകയാണ് ഡോക്ടർ അംബേദ്കർ ചെയ്തത് .1927 ഡിസംബർ 25 ന് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലെ പൊതുയോഗത്തിൽ വച്ച് പരസ്യമായി മനുസ്മൃതി അംബേദ്കറും അണികളും ചേർന്ന് കത്തിക്കുകയുണ്ടായി .&#8221;</p>
<p>ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആവുകയാണെങ്കിൽ അത് ഈ രാജ്യത്തിൻറെ ദുരന്തമായിരിക്കു&#8221; മെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചു. ആർഎസ്എസ് നേതാവ് സവർക്കറുമായി അംബേദ്കർക്ക് പലവിധത്തിൽ ആശയവിനിമയം ഉണ്ടായെങ്കിലും ,<br />
ഓരോ ആശയ സംവാദത്തിലും ഹിന്ദു നിയമങ്ങളെയും ചതുർവർണ്യത്തെയും ശക്തമായി എതിർക്കുകയാണ് അദ്ദേഹം ചെയ്തത് .മനുസ്മൃതിയും സംഘപരിവാരവും ജാതീയതയെ അതേ രൂപത്തിൽ നിലനിർത്തി വിവിധ ജാതികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നതെങ്കിൽ, അതല്ല പൂർണമായും ചാതുർവർണ്യവും ജാതീയതയും ഉപേക്ഷിക്കണം എന്നാണ് അംബേദ്കർ സവർക്കളോട് നേരിൽ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ അയിത്തജാതിക്കാർക്കായി ക്ഷേത്രം തുറക്കണമെന്ന് സവർക്കർ ആവശ്യപ്പെട്ടപ്പോൾ അതിന് താൻ എത്തില്ലെന്ന് അദ്ദേഹം മറുപടി നൽകി. കാരണം അയിത്ത ജാതിക്കാർക്കുള്ള ക്ഷേത്രമല്ല തങ്ങൾക്ക് വേണ്ടത് എന്ന് അംബേദ്കർ തുറന്നടിച്ചു.</p>
<p>&#8221; പലരും ഞങ്ങൾ ഹിന്ദുക്കളാണ്, മുസ്ലീങ്ങളാണ് ,ക്രിസ്ത്യാനികളാണ് പിന്നീടാണ് ഇന്ത്യക്കാരൻ എന്ന് പറയാറുണ്ട്. എന്നാൽ ആദ്യവും അവസാനവും ഞാൻ ഇന്ത്യക്കാരനാണ് &#8221; എന്നായിരുന്നു അംബേദ്കറുടെ വിശദീകരണം. മനുസ്മൃതിയിൽ പറയുന്ന ഓരോ വിതണ്ഡവാദങ്ങളും ഇന്നും സംഘപരിവാറിന് അപ്തവാക്യങ്ങളാണ്. ദളിതുകളെ അടിച്ചമർത്തി ഏതാനും ചെറിയ ന്യൂനപക്ഷമായ സവർണർ അധികാരത്തിന്റെ മേൽക്കോയ്മയിൽ വാഴുമ്പോൾ ദളിതർക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് അദ്ദേഹം വാദിച്ചു. ഒരിക്കലും അതിനെ അംഗീകരിക്കാൻ ആവില്ല .ഇന്ത്യൻ മതേതരത്വം നിലനിൽക്കണമെങ്കിൽ എല്ലാ ജാതി മത വിഭാഗങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടതെന്ന് വാദിച്ച ഹിന്ദുത്വം മനുസ്മൃതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തെയും ഏകമത സംവിധാനത്തെയും ആണ് സംഘപരിവാരം കൊണ്ടാടുന്നതെങ്കിൽ തികഞ്ഞ മതേതരത്വമാണ് ഇന്ത്യക്ക് വേണ്ടത് എന്നായിരുന്നു അംബേദ്കറുടെ വാദം.</p>
<p>ഭരണഘടനാ സഭ 1948ൽ അംഗീകരിച്ച ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വമാണ് അതിൻ്റെ ഏറ്റവും വലിയ തെളിവ്. സ്വന്തമായ രാഷ്ട്രം &#8211; പാകിസ്ഥാൻ വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടപ്പോൾ അവരെ അതിന് പിന്തിരിപ്പിക്കാൻ ഇന്ത്യക്കാർ ഒരുമിച്ച് ശ്രമിക്കണമെന്ന് കോൺഗ്രസ് , സംഘപരിവാർ നേതാക്കളോട് അംബേദ്കർ ആവശ്യപ്പെട്ടു. ദളിത് &#8211; മുസ് ലിം കൂട്ടായ്മ ഉണ്ടായതും അതിനായി പ്രവർത്തിക്കാനും നിയമനിർമ്മാണ സഭകളിൽ അംഗത്വം നേടാനും കഴിഞ്ഞത് അതുകൊണ്ടാണ്. 1952ൽ ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചുകൊണ്ട് പാർലമെൻറിൽ നിയമ മന്ത്രിയായിരുന്ന അംബേദ്കർ നടത്തിയ പ്രസംഗം അതേസമയം സംഘപരിവാറിന് ഉൾക്കൊള്ളാനായില്ല. സംഘപരിവാരത്തിന്റെ കടുത്ത ഭീഷണിയിലാണ് അദ്ദേഹം ഒടുവിൽ തൻറെ നിയമമന്ത്രിസ്ഥാനം രാജിവെക്കുന്നത് .ഹിന്ദു സ്ത്രീകളുടെ സ്വാതന്ത്ര്യം ആയിരുന്നു ഹിന്ദു കോഡ് ബില്ലിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ ഇന്ത്യയിലെ ആദ്യത്തെയും അവസാനത്തെയും മന്ത്രിയാണ് ഡോ. ബി ആർ അംബേദ്കർ .കൊലപ്പെടുത്തുമെന്ന് വരെ ഹിന്ദു കോഡ് ബില്ലിന്റെ പേരിൽ സവർണർ ഭീഷണി മുഴക്കി .</p>
<p>ഈ സംഘപരിവാരമാണ് ഇപ്പോൾ അംബേദ്കർക്കെതിരെ പരോക്ഷമായെങ്കിലും തിരിഞ്ഞിരിക്കുന്നത്. ഇതോടെ അവരുടെ ദളിത് വിരോധം പുറത്ത് ചാടിയിരിക്കുകയാണ് വീണ്ടും. ദളിതരും ന്യൂനപക്ഷങ്ങളും എന്നും സവർണ്ണരുടെയും സംഘപരിവാറിന്റെയും ചൊൽപടിക്ക് നിൽക്കണമെന്ന് തന്നെയാണ് അവർ ആവശ്യപ്പെടുന്നത്. അതിന് പറ്റില്ലെന്ന് മറുപക്ഷം പറയുന്നു. ഈഭീഷണിയെ നേരിടാൻ അവർ ഹിന്ദുരാഷ്ട്രവാദം ഉന്നയിച്ച് സകല ജാതികളുടെയും കൂട്ടായ്മ ഉദ്ദേശിക്കുകയും മതേതരത്വം ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മോദിയുടെ കാലത്താണ് ഇതിന് ഏറെ പ്രാധാന്യം ലഭിച്ചത് .മോദി -അമിത്ഷാ കൂട്ടുകെട്ടിൽ ആർഎസ്എസ് രാജ്യാധികാരം വാഴുമ്പോൾ ദളിതർക്ക് രാജ്യത്താകമാനം പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ കടുത്ത പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നു. പരസ്യമായി വഴിയോരങ്ങളിൽ കൊല ചെയ്യപ്പെടേണ്ടിവരുന്നു. ഹ ത്രാസിലും ഉന്നാവിലും കൊല്ലപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ദളിത് പെൺകുട്ടികളാണ് .ഹത്രാസിൽ സംസ്കരിക്കാൻ പോലും സാധിക്കാതെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ മൃതശരീരം കത്തിച്ചു കളയുകയാണുണ്ടായത്. യോഗിയുടെ യു.പി യിൽ ദളിത് പീഡനം നിത്യസംഭവമാണിന്ന്. അതിന് അടിവരയിടുന്ന പ്രസ്താവനയാണ് സനാതനമാണ് ദേശീയ മതമെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയും.<br />
ഇന്ത്യയെ മനുസ്മൃതിയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവുംവലിയ വെല്ലുവിളി അംബേദ്കറുടെ ഇന്നും ജീവിക്കുന്ന ആശയങ്ങൾ തന്നെയാണ് .അത് മതേതര ഇന്ത്യയുള്ള കാലത്തോളം നിലനിൽക്കുക തന്നെ ചെയ്യും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1amit-shahs-ambedkar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷാക്ക് മന്ത്രിയായി തുടരാന്&#x200d; അര്&#x200d;ഹതയില്ല</title>
		<link>https://www.chandrikadaily.com/amitsha-is-not-eligible-to-continue-as-a-minister.html</link>
					<comments>https://www.chandrikadaily.com/amitsha-is-not-eligible-to-continue-as-a-minister.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 20 Dec 2024 11:26:32 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[amitshah]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[raj ratna ambedkar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322608</guid>

					<description><![CDATA[ആഭ്യന്തര മന്ത്രി അമിത്ഷാ ഭരണഘടനാ ശില്&#x200d;പി ബി.ആര്&#x200d; അംബേദ്കറെ അപമാനിച്ചതില്&#x200d; രാജ്യത്താകമാനം വന്&#x200d; പ്രതിഷേധമാണ് അലയടിക്കുന്നത്. അംബേദ്കറെ അമിത് ഷാ അപമാനിച്ചതിനെതിരെ ഇന്നലെ പാര്&#x200d;ലമെന്റിനകത്തും പുറത്തും പ്രതിഷേധം തിളച്ചുമറിഞ്ഞു. നീല വസ്ത്രങ്ങള്&#x200d; ധരിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്&#x200d; ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്. അമിത്ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പാര്&#x200d;ലമെന്റ് മാര്&#x200d;ച്ചിനിടെ രാജ്യസഭാ എം.പി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയെയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയെയും ബി.ജെ.പി എം.പിമാര്&#x200d; പിടിച്ചുതള്ളിയ [&#8230;]]]></description>
										<content:encoded><![CDATA[<p>ആഭ്യന്തര മന്ത്രി അമിത്ഷാ ഭരണഘടനാ ശില്&#x200d;പി ബി.ആര്&#x200d; അംബേദ്കറെ അപമാനിച്ചതില്&#x200d; രാജ്യത്താകമാനം വന്&#x200d; പ്രതിഷേധമാണ് അലയടിക്കുന്നത്. അംബേദ്കറെ അമിത് ഷാ അപമാനിച്ചതിനെതിരെ ഇന്നലെ പാര്&#x200d;ലമെന്റിനകത്തും പുറത്തും പ്രതിഷേധം തിളച്ചുമറിഞ്ഞു. നീല വസ്ത്രങ്ങള്&#x200d; ധരിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്&#x200d; ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്. അമിത്ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പാര്&#x200d;ലമെന്റ് മാര്&#x200d;ച്ചിനിടെ രാജ്യസഭാ എം.പി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയെയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയെയും ബി.ജെ.പി എം.പിമാര്&#x200d; പിടിച്ചുതള്ളിയ സംഭവവുമുണ്ടായി. കോണ്&#x200d;ഗ്രസ് എം.പിമാര്&#x200d; മാര്&#x200d;ച്ചുമായി മുന്നോട്ട് നിങ്ങുന്നതിനിടെ ബി.ജെ.പി എം.പിമാര്&#x200d; ഇരുവരെയും പിടിച്ചുതള്ളുകയായിരുന്നു. ചൊവ്വാഴ്ച മുതല്&#x200d; ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കുന്നതിനായി ബി.ജെ.പി എം.പിമാര്&#x200d; ഇന്നലെ രാവിലെ മുതല്&#x200d; പാര്&#x200d;ലമെന്ററില്&#x200d; പ്രതിഷേധം നടത്തുകയും പ്രതിപക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങള്&#x200d; ഉന്നയിക്കുകയുമാണ്. പ്രതിപക്ഷ സമരത്തെ സഹിഷ്ണുതയോടെ കാണാന്&#x200d; കഴിയാത്ത ഭരണകക്ഷി അംഗങ്ങള്&#x200d; ഇല്ലാത്ത കഥകളുമായി രംഗത്തെത്തുന്നതാണ് പിന്നീട് കണ്ടത്. രാഹുല്&#x200d; ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എം.പി രാജ്യസഭയില്&#x200d; പറഞ്ഞത് വന്&#x200d; നാടകീയ സംഭവങ്ങള്&#x200d;ക്ക് ഇടയാക്കി. രാഹുല്&#x200d; അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോന്&#x200d; കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്&#x200d; കൊന്യാക് പറഞ്ഞു. നാഗാലന്&#x200d;ഡില്&#x200d; നിന്നുള്ള വനിതാ എം.പിയാണ് ഫാംഗ് നോന്&#x200d; കൊന്യാക്. പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എം.പിമാരെ കൈയേറ്റം ചെയ്തു വെന്നും മന്ത്രി കിരണ്&#x200d; റിജിജു ആരോപിച്ചു. അംബേദ്കര്&#x200d; പരാമര്&#x200d;ശത്തെ തുടര്&#x200d;ന്ന് പ്രതിരോധത്തിലായ ബി.ജെ.പി വിഷയത്തില്&#x200d;നിന്ന് ശ്രദ്ധ തിരിക്കാന്&#x200d; നടത്തിയ നാടകീയ സംഭവങ്ങളാണ് ഇതെല്ലാമെന്ന് വ്യക്തമാണ്. എന്തൊക്കെ തട്ടിപ്പ് നടത്തിയാലും അമിത്ഷാക്ക് ഉത്തരവാദിത്വത്തില്&#x200d;നിന്ന് ഓടിയൊളിക്കാനാവില്ല.</p>
<p>ഭാരതത്തിന്റെ മഹാനായ പുത്രന്&#x200d; ഭരണഘടനാ ശില്&#x200d;പി ഡോ. ബാബാസാഹബ് അംബേദ്കര്&#x200d; തന്റെ ജീവിതം രാജ്യത്തിനായി മാറ്റിവച്ച വ്യക്തിത്വമാണ്. പിന്നാക്ക വിഭാഗങ്ങളുടെയും പാര്&#x200d;ശ്വവത്കരിക്കപ്പെട്ടവരുടെയും അടിച്ചമര്&#x200d;ത്തപ്പെട്ടവരുടെയും പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അംബേദ്കറുടേത്. സമൂഹത്തിന്റെ അടിത്തട്ടില്&#x200d; കിടക്കുന്നവന് സാധാരണ ജീവിതം സാധ്യമാക്കുന്നതിനു അവസരങ്ങള്&#x200d; സ്യഷ്ടിച്ച് പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു അ ദ്ദേഹത്തിന്റെ ലക്ഷ്യം. ജാതീയതയിലൂടെ തൊട്ടുകൂടായ്മ കൊടികുത്തിവാണിരുന്ന ഇന്ത്യന്&#x200d; സമൂഹത്തില്&#x200d; വിവിധ ജാതികള്&#x200d;ക്കിടയില്&#x200d; ബന്ധുത്വം പ്രഖ്യാപിച്ചുകൊണ്ടാണ് അംബേദ്കര്&#x200d; സാഹോദര്യത്തിന്റെ പ്രായോഗിക രൂപം ഇന്ത്യന്&#x200d; ജനതയെ പഠിപ്പിച്ചത്. കൊളോണിയല്&#x200d; ശക്തികള്&#x200d; ഇന്ത്യയിലെ തൊട്ടുകൂടായ്മയെയും ജാതി വ്യവസ്ഥയെയും ഉപയോഗപ്പെടുത്തി ജനങ്ങള്&#x200d;ക്കിടയില്&#x200d; ഭിന്നത വളര്&#x200d;ത്തിയാണ് ലക്ഷ്യങ്ങള്&#x200d; സാക്ഷാത്കരിച്ചതെന്ന് അംബേദ്കര്&#x200d; ഇന്ത്യന്&#x200d; ജനതയെ ബോധ്യപ്പെടുത്തി. കേവല നിയമങ്ങള്&#x200d; വഴി രാജ്യത്തെ ഒന്നിപ്പിക്കാന്&#x200d; സാധിക്കില്ലെന്നും ബന്ധുത്വമെന്ന സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്&#x200d; ജനഹ്യദയങ്ങളിലെ വേലിക്കെട്ടുകള്&#x200d; തകര്&#x200d;ക്കുന്ന ആശയത്തിലൂടെ മാത്രമേ ഇന്ത്യയെ ഒരുമിപ്പിച്ച് നിര്&#x200d;ത്താന്&#x200d; സാധിക്കുവെന്ന് ഭരണഘടന അസംബ്ലിയില്&#x200d; അംബേദ്കര്&#x200d; വ്യക്തമാക്കി. എന്നാല്&#x200d; അംബേദ്കര്&#x200d; വളര്&#x200d;ത്തിയെടുത്ത ബന്ധുത്വ പ്രത്യയശാസ്ത്രത്തെ തകര്&#x200d;ത്ത് അവിടെ ഹിന്ദുത്വ പ്രതിലോമ ആശയങ്ങള്&#x200d; കുടിയിരുത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് സംഘപരിവാര്&#x200d; സര്&#x200d;ക്കാര്&#x200d; ചെയ്തുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്&#x200d; ആശയങ്ങള്&#x200d; പ്ര ചരിപ്പിക്കുന്നതില്&#x200d; അംബേദ്കര്&#x200d; ഉയര്&#x200d;ത്തിയ ആശയങ്ങള്&#x200d; എന്നും തടസ്സമായിരുന്നു. അതുകൊണ്ടുതന്നെ അവസരം കിട്ടുമ്പോഴെല്ലാം അവര്&#x200d; അംബേദ്കറെ മോശമായി ചിത്രീകരിക്കാനും ഇകഴ്ത്താനും ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് അമിത്ഷാ വിവാദ പ്രസ്താവന നടത്തിയതും വിഭാഗീയത മുഖമുദ്രയാക്കിയവര്&#x200d;ക്ക് ജനങ്ങളെ ഒരുമിച്ചുനിര്&#x200d;ത്തുന്നതും അതിനുവേണ്ടി പ്രവര്&#x200d;ത്തിക്കുന്നവരും കണ്ണിലെ കരടായിരിക്കും. അവരെ അവസരം കിട്ടുമ്പോഴൊക്കെ അപമാനിക്കുക തുടര്&#x200d;ന്നുകൊണ്ടേയിരിക്കും. അംബേദ്കറെ അപമാനി ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്&#x200d;തന്നെ വീണ്ടും അപമാനിക്കുന്ന നടപടിയുമായി ഇന്നലെ ബി.ജെ.പി രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്. പാര്&#x200d;ലമെന്റില്&#x200d; പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കള്&#x200d; പിടിച്ച പ്ലക്കാര്&#x200d;ഡിലെ ബി.ആര്&#x200d; അംബേദ്കറുടെ ചിത്രം എഡിറ്റുചെയ്ത് മാറ്റി പകരം ശതകോടിശ്വരന്&#x200d; ജോര്&#x200d;ജ് സോറസിന്റെ ഫോട്ടോ ചേര്&#x200d;ത്തായിരുന്നു ബി.ജെ.പിയുടെ പരിഹാസം. അംബേദ്കറുടെ ഫോട്ടോ വികലമാക്കിയതിലൂടെ ഭരണഘടനാ ശില്&#x200d;പിയോട് തങ്ങള്&#x200d;ക്ക് ഒട്ടും ബഹുമാനമില്ലെന്ന് തെളിയിക്കുകയാണ് ബി.ജെ.പി ചെയ്തത്. ഭരണഘടനാ ശില്&#x200d;പിയെ അപമാനിച്ച അമിത്ഷാക്ക് മന്ത്രിയായി തുടരാന്&#x200d; ഒരു അര്&#x200d;ഹതയുമില്ല</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amitsha-is-not-eligible-to-continue-as-a-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അംബേദ്കര്&#x200d; പരാമര്&#x200d;ശം: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ലോക്സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു</title>
		<link>https://www.chandrikadaily.com/ambedkar-remarks-opposition-stiffens-protest-the-lok-sabha-was-adjourned-indefinitely.html</link>
					<comments>https://www.chandrikadaily.com/ambedkar-remarks-opposition-stiffens-protest-the-lok-sabha-was-adjourned-indefinitely.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 20 Dec 2024 07:17:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[amit shah]]></category>
		<category><![CDATA[news]]></category>
		<category><![CDATA[parliament]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322576</guid>

					<description><![CDATA[വിജയ് ചൗക്കില്&#x200d; രാഹുല്&#x200d;ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും നേതൃത്വത്തില്&#x200d; ഇന്ത്യ സഖ്യത്തിലെ എംപിമാര്&#x200d; പാര്&#x200d;ലമെന്റിലേക്ക് പ്രതിഷേധ മാര്&#x200d;ച്ച് നടത്തി.]]></description>
										<content:encoded><![CDATA[<p>ഡോ. അംബേദ്കര്&#x200d;ക്കെതിരെ കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പരാമര്&#x200d;ശത്തില്&#x200d; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. വിജയ് ചൗക്കില്&#x200d; രാഹുല്&#x200d;ഗാന്ധിയുടേയും പ്രിയങ്കാഗാന്ധിയുടേയും നേതൃത്വത്തില്&#x200d; ഇന്ത്യ സഖ്യത്തിലെ എംപിമാര്&#x200d; പാര്&#x200d;ലമെന്റിലേക്ക് പ്രതിഷേധ മാര്&#x200d;ച്ച് നടത്തി. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. &#8216;ഐ ആം അംബേദ്കര്&#x200d;&#8217; എന്ന പ്ലക്കാര്&#x200d;ഡും ഉയര്&#x200d;ത്തിയാണ് ഇന്ത്യ മുന്നണി എംപിമാര്&#x200d; മാര്&#x200d;ച്ച് സംഘടിപ്പിച്ചത്.</p>
<p>അംബേദ്കറെ അപമാനിച്ചതിനെതിരെ പ്രക്ഷോഭം തുടരുമെന്ന് കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്ട്രടറി കെ സി വേണുഗോപാല്&#x200d; പറഞ്ഞു. സമരം നടത്തിയതിന് കേസെടുത്ത് ജയിലില്&#x200d; അടയ്ക്കാനാണ് ഭാവമെങ്കില്&#x200d; ജയിലില്&#x200d; പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി എംപിമാരുടെ പരാതിയില്&#x200d; കേസെടുത്ത പൊലീസ്, എന്തുകൊണ്ടാണ് കോണ്&#x200d;ഗ്രസ് വനിതാ എംപിയുടെ പരാതിയില്&#x200d; കേസെടുക്കാത്തതെന്നും കെ സി വേണുഗോപാല്&#x200d; ചോദിച്ചു.</p>
<p>രാഹുല്&#x200d; ഗാന്ധിക്കെതിരായ കേസ് ഭരണപക്ഷം പരിഭ്രാന്തിയിലാണെന്നതിന് തെളിവാണെന്ന് പ്രിയങ്കാഗാന്ധി പറഞ്ഞു.</p>
<p>പാര്&#x200d;ലമെന്റ് ആരംഭിച്ചതോടെ അംബേദ്കര്&#x200d; വിഷയത്തില്&#x200d; അമിത് ഷാ മാപ്പുപറയണമെന്ന് പ്രതിപക്ഷ എംപിമാര്&#x200d; ആവശ്യപ്പെട്ടു. ഇന്നലെ പാര്&#x200d;ലമെന്റില്&#x200d; ബിജെപിയാണ് സംഘര്&#x200d;ഷം ഉണ്ടാക്കിയതെന്നും അമിത് ഷായുടെ പ്രസ്താവനയില്&#x200d; നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമായിരുന്നുവെന്നും പ്രതിപക്ഷം പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ambedkar-remarks-opposition-stiffens-protest-the-lok-sabha-was-adjourned-indefinitely.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അംബേദ്കര്&#x200d; പരാമര്&#x200d;ശം; അദാനി വിഷയത്തില്&#x200d; നിന്ന് ശ്രദ്ധ തിരിക്കാന്&#x200d; ബിജെപി സര്&#x200d;ക്കാര്&#x200d; അനാവശ്യ വിവാദമുണ്ടാക്കുന്നു: രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/ambedkar-reference-bjp-govt-creating-unnecessary-controversy-to-divert-attention-from-adani-issue-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/ambedkar-reference-bjp-govt-creating-unnecessary-controversy-to-divert-attention-from-adani-issue-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 19 Dec 2024 12:46:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun]]></category>
		<category><![CDATA[news]]></category>
		<category><![CDATA[paliament]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322485</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്&#x200d;ക്കുകയാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബി ആര്&#x200d; അംബേദ്കറിനെ കുറിച്ച് പാര്&#x200d;ലമെന്റില്&#x200d; നടത്തിയ പരാമര്&#x200d;ശത്തില്&#x200d; ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്&#x200d;ഗ്രസ്. വസ്തുതാവിരുദ്ധമായ പരാമര്&#x200d;ശം നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്&#x200d; അര്&#x200d;ഹനല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; നിന്ന് ശ്രദ്ധ തിരിക്കാന്&#x200d; ബിജെപി സര്&#x200d;ക്കാര്&#x200d; അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാഹുല്&#x200d; ഗാന്ധി വിമര്&#x200d;ശിച്ചു. ഡല്&#x200d;ഹിയില്&#x200d; വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തിലാണ് രാഹുല്&#x200d; ഗാന്ധിയുടേയും മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെയുടേയും പ്രതികരണം.</p>
<p>അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്&#x200d; നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്&#x200d;ക്കാര്&#x200d; അംബേദ്കറുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയതെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്&#x200d;ക്കുകയാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<p>അതേസമയം നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്&#x200d; പ്രചരിപ്പിക്കുന്നതില്&#x200d; നിന്ന് ബിജെപി പിന്തിരിയണമെന്ന് മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെ പറഞ്ഞു.</p>
<p>നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് അമിത് ഷാ പറയുന്നത് നുണയാണെന്നും കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പറഞ്ഞു. അദാനി വിഷയത്തില്&#x200d; 14 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണെന്നും ഇതിനെക്കുറിച്ച് സംസാരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്നും അവര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ambedkar-reference-bjp-govt-creating-unnecessary-controversy-to-divert-attention-from-adani-issue-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അംബേദ്കര്&#x200d;ക്ക് ആദരമായി കൂറ്റന്&#x200d; പ്രതിമ; തെലങ്കാന മുഖ്യമന്ത്രിയെ പ്രശംസിച്ച് സ്റ്റാലിന്&#x200d;</title>
		<link>https://www.chandrikadaily.com/ambedkar-huge-statue.html</link>
					<comments>https://www.chandrikadaily.com/ambedkar-huge-statue.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Apr 2023 14:45:33 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[huge statue]]></category>
		<category><![CDATA[stalin]]></category>
		<category><![CDATA[telangana]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248119</guid>

					<description><![CDATA[ഇന്ത്യയുടെ ഭരണഘടന ശില്&#x200d;പി ഡോ.ബിആര്&#x200d; അംബേദ്കറുടെ 132ാം ജന്മവാര്&#x200d;ഷികദിനത്തില്&#x200d; അദ്ദേഹത്തിന്റെ 125 അടി ഉയരത്തിലുള്ള പ്രതിമ രാജ്യത്തിന് സമര്&#x200d;പ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്&#x200d; റാവുവിനെ പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്&#x200d;. സ്റ്റാലിന്റെ പ്രശംസ ട്വിറ്ററിലൂടെയായിരുന്നു. അംബേദ്ക്കറുടെ ജന്മവാര്&#x200d;ഷികത്തില്&#x200d; അദ്ദേഹത്തിന്റെ 125 അടി വെങ്കല പ്രതിമ സമര്&#x200d;പ്പിച്ച തെലങ്കാന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്&#x200d;. ബുദ്ധ പ്രതിമക്കും തെലങ്കാന സെക്രട്ടേറിയേറ്റനും ഇടയില്&#x200d; സമത്വത്തിന്റെ വലിയ പ്രതീകമായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത തന്നെ ഉചിതവും മഹത്തരവുമാണ് എന്നിങ്ങനെയാണ് സ്റ്റാലിന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യയുടെ ഭരണഘടന ശില്&#x200d;പി ഡോ.ബിആര്&#x200d; അംബേദ്കറുടെ 132ാം ജന്മവാര്&#x200d;ഷികദിനത്തില്&#x200d; അദ്ദേഹത്തിന്റെ 125 അടി ഉയരത്തിലുള്ള പ്രതിമ രാജ്യത്തിന് സമര്&#x200d;പ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്&#x200d; റാവുവിനെ പ്രശംസിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്&#x200d;. സ്റ്റാലിന്റെ പ്രശംസ ട്വിറ്ററിലൂടെയായിരുന്നു.</p>
<p>അംബേദ്ക്കറുടെ ജന്മവാര്&#x200d;ഷികത്തില്&#x200d; അദ്ദേഹത്തിന്റെ 125 അടി വെങ്കല പ്രതിമ സമര്&#x200d;പ്പിച്ച തെലങ്കാന മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങള്&#x200d;. ബുദ്ധ പ്രതിമക്കും തെലങ്കാന സെക്രട്ടേറിയേറ്റനും ഇടയില്&#x200d; സമത്വത്തിന്റെ വലിയ പ്രതീകമായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള ചിന്ത തന്നെ ഉചിതവും മഹത്തരവുമാണ് എന്നിങ്ങനെയാണ് സ്റ്റാലിന്&#x200d; ട്വീറ്റ് ചെയ്തത്.</p>
<p>രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അംബേദ്കര്&#x200d; പ്രതിമയാണ് ഇന്നലെ ഹൈദരാബാദില്&#x200d; അനാച്ഛാദനം ചെയ്തത്. 35,000ത്തോളം പേര്&#x200d; പങ്കെടുത്ത ചടങ്ങില്&#x200d; അംബേദ്കറുടെ പുത്രന്&#x200d; പ്രകാശ് അംബേദ്കര്&#x200d; മുഖ്യതിഥിയായി. 45.5 അടി വീതിയും 474 ടണ്&#x200d; ഭാരമുള്ള പ്രതിമ 360 ടണ്&#x200d; ഉരുക്കും 114 ടണ്&#x200d; വെങ്കലവുമുപയോഗിച്ചാണ് നിര്&#x200d;മിച്ചത്. 146.5 കോടി രൂപയാണ് നിര്&#x200d;മാണ ചിലവ്. സൂതര്&#x200d; ആര്&#x200d;ട്ട് ക്രിയേഷന്&#x200d;സ് ആണ് പ്രതിമ ഒരുക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ambedkar-huge-statue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉത്തര്&#x200d; പ്രദേശിലെ ബരേലിയില്&#x200d; പൊലീസ്അംബേദ്കര്&#x200d; പ്രതിമ തകര്&#x200d;ത്തു</title>
		<link>https://www.chandrikadaily.com/ambedkar-statue-demolished-in-up.html</link>
					<comments>https://www.chandrikadaily.com/ambedkar-statue-demolished-in-up.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 21 Nov 2022 11:23:19 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[demolished]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222680</guid>

					<description><![CDATA[നവംബര്&#x200d; ആറിനായിരുന്നു ആഘോഷമായ പ്രതിമസ്ഥാപനം]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d; പ്രദേശിലെ ബരേലിയില്&#x200d; അംബേദ്കര്&#x200d; പ്രതിമ തകര്&#x200d;ത്തു. പൊലീസ് സന്നാഹമാണ് പ്രതിമ തകര്&#x200d;ത്തത്. 14 ദിവസംമുമ്പ് മാത്രം സ്ഥാപിച്ച പ്രതിമയാണിത്. പൊതുസ്ഥലത്ത് സ്ഥാപിച്ചുവെന്നതാണ ്കുറ്റം. ഗ്രാമീണര്&#x200d; പിരിവെടുത്ത് നിര്&#x200d;മിച്ചതാണ് അംബേദ് കര്&#x200d; പ്രതിമ.</p>
<p>ദലിത് സമൂഹത്തിന്റെ അഭിമാനമായാണ് ഇത് സ്ഥാപിച്ചതെന്നും പൊലീസ് വന്&#x200d;സന്നാഹത്തോടെ ഗ്രാമീണരെ അടിച്ചൊതുക്കിയാണ് പ്രതിമ തകര്&#x200d;ത്തതെന്നും സ്ഥലവാസികള്&#x200d; പറഞ്ഞു. ഒരുകയ്യില്&#x200d; ഭരണഘടനയും മറുകൈ ചൂണ്ടിയുമാണ് പ്രതിമ നിര്&#x200d;മിച്ചിട്ടുള്ളത്.</p>
<p>പൊതുസ്ഥലത്ത് അനധികൃതമായി നിര്&#x200d;മിച്ച പ്രതിമ നീക്കംചെയ്യാന്&#x200d; ആവശ്യപ്പെട്ടത് അനുസരിക്കാത്തതിനാല്&#x200d; ചെറിയ ബലപ്രയോഗം നടത്തിയതാണെന്ന് പൊലീസ് പറഞ്ഞു. എന്നാല്&#x200d; സംഭവത്തില്&#x200d; നിരവധി പേര്&#x200d;ക്ക് കാര്യമായ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നില്&#x200d; യു.പി സര്&#x200d;ക്കാരിന്റെ സവര്&#x200d;ണമനോഭാവമാണെന്നാണ് ദലിത് സംഘടനകള്&#x200d; ആരോപിക്കുന്നത്. നവംബര്&#x200d; ആറിനായിരുന്നു ആഘോഷമായ പ്രതിമസ്ഥാപനം.</p>
<p>രാജ്യം മുഴുവന്&#x200d; പട്ടേലിന്റെയും ഗോഡ്‌സേയുടെയും മറ്റും പ്രതിമകള്&#x200d; സ്ഥാപിക്കുമ്പോള്&#x200d; ഭരണഘടനാശില്&#x200d;പിയുടെ പ്രതിമക്ക് എന്താണ് കുഴപ്പമെന്നാണ് ഗ്രാമീണരുടെ ചോദ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ambedkar-statue-demolished-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗാന്ധിയും അംബേദ്കറും അര്&#x200d;ബന്&#x200d; നക്‌സല്&#x200d; കാലത്തായിരുന്നെങ്കില്&#x200d;</title>
		<link>https://www.chandrikadaily.com/article-about-urban-nexal-by-ahammed-sherif-pv.html</link>
					<comments>https://www.chandrikadaily.com/article-about-urban-nexal-by-ahammed-sherif-pv.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 01 Sep 2018 18:41:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<category><![CDATA[Gandhi]]></category>
		<category><![CDATA[urban nexal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101144</guid>

					<description><![CDATA[അഹമ്മദ് ഷരീഫ് പി.വി അര്&#x200d;ബന്&#x200d; നക്‌സലുകളെന്ന പേരില്&#x200d; മനുഷ്യാവകാശ പ്രവര്&#x200d;ത്തകരായ അഞ്ചു പേരെ മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. സുധ ഭരദ്വാജിനെ ഫരീദാബാദില്&#x200d; നിന്നും വരവര റാവുവിനെ ഹൈദരാബാദില്&#x200d; നിന്നും ഗൗതം നവ്‌ലകയെ ഡല്&#x200d;ഹിയില്&#x200d; നിന്നും വെര്&#x200d;നന്&#x200d; ഗോണ്&#x200d;സാല്&#x200d;വസിനെയും അരുണ്&#x200d; ഫെരേരയേയും മുംബൈയില്&#x200d;നിന്നുമാണ് അറസ്റ്റു ചെയ്തത്. ഇവരെ എന്തിന് അറസ്റ്റു ചെയ്യുന്നുവെന്നതിന്റെ ഉത്തരമാണ് ഇവരെല്ലാം &#8216;അര്&#x200d;ബന്&#x200d; നക്‌സലുകളാണെന്നത്&#8217;. ആരാണ് അര്&#x200d;ബന്&#x200d; നക്‌സല്&#x200d;, എവിടന്ന് വന്നു ഈ പദം എന്ന് നാം അറിയേണ്ടതുണ്ട്. സര്&#x200d;ക്കാര്&#x200d; വിരുദ്ധ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഹമ്മദ് ഷരീഫ് പി.വി</strong></p>
<p>അര്&#x200d;ബന്&#x200d; നക്‌സലുകളെന്ന പേരില്&#x200d; മനുഷ്യാവകാശ പ്രവര്&#x200d;ത്തകരായ അഞ്ചു പേരെ മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റു ചെയ്തത്. സുധ ഭരദ്വാജിനെ ഫരീദാബാദില്&#x200d; നിന്നും വരവര റാവുവിനെ ഹൈദരാബാദില്&#x200d; നിന്നും ഗൗതം നവ്‌ലകയെ ഡല്&#x200d;ഹിയില്&#x200d; നിന്നും വെര്&#x200d;നന്&#x200d; ഗോണ്&#x200d;സാല്&#x200d;വസിനെയും അരുണ്&#x200d; ഫെരേരയേയും മുംബൈയില്&#x200d;നിന്നുമാണ് അറസ്റ്റു ചെയ്തത്. ഇവരെ എന്തിന് അറസ്റ്റു ചെയ്യുന്നുവെന്നതിന്റെ ഉത്തരമാണ് ഇവരെല്ലാം &#8216;അര്&#x200d;ബന്&#x200d; നക്‌സലുകളാണെന്നത്&#8217;. ആരാണ് അര്&#x200d;ബന്&#x200d; നക്‌സല്&#x200d;, എവിടന്ന് വന്നു ഈ പദം എന്ന് നാം അറിയേണ്ടതുണ്ട്.</p>
<p>സര്&#x200d;ക്കാര്&#x200d; വിരുദ്ധ നിലപാടുകളെടുക്കുന്നവരെ മുദ്രകുത്താന്&#x200d; വേണ്ടി കണ്ടെത്തിയ പദാവലിയാണോ ഇത്. അല്ല, ഇതിനു പിന്നിലും കൃത്യമായ ആസൂത്രണമുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോളജ് അധ്യാപകര്&#x200d;, മനുഷ്യാവകാശ പ്രവര്&#x200d;ത്തകര്&#x200d; തുടങ്ങിയവരെയാണ് അര്&#x200d;ബന്&#x200d; നക്‌സലുകള്&#x200d; എന്ന് മുദ്രകുത്തി പൊലീസ് അറസ്റ്റു ചെയ്തത്. സിനിമാക്കാരനായ വിവേക് അഗ്നിഹോത്രി ആര്&#x200d;.എസ്.എസ് അനുകൂല മാസികയായ സ്വരാജില്&#x200d; കഴിഞ്ഞ വര്&#x200d;ഷം മെയില്&#x200d; എഴുതിയ ലേഖനത്തിലാണ് ആദ്യമായി അര്&#x200d;ബന്&#x200d; നക്‌സലുകള്&#x200d; എന്ന വാക്ക് ഉപയോഗിക്കുന്നത്. നഗരങ്ങളിലെ ബുദ്ധിജീവികളേയും ആളുകളെ സ്വാധീനിക്കാന്&#x200d; കഴിയുന്നവരെയും ഉദ്ദേശിച്ചാണ് അഗ്നിഹോത്രി ഇത്തരമൊരു പ്രയോഗം നടത്തിയത്. ഇത്തരം ആളുകള്&#x200d; ഇന്ത്യയുടെ അദൃശ്യരായ ശത്രുക്കളാണെന്ന് അദ്ദേഹം ലേഖനത്തിലൂടെ സമര്&#x200d;ത്ഥിക്കാന്&#x200d; ശ്രമിച്ചു.</p>
<p>പിന്നീടങ്ങോട്ട് ഈ വാക്കിന് നല്ല സ്വാധീനം നല്&#x200d;കാനായി ദേശവിരുദ്ധരെന്ന വാക്കിനു പകരമായി ബി.ജെ.പി അനുകൂല മാധ്യമങ്ങള്&#x200d; അര്&#x200d;ബന്&#x200d; നക്‌സലുകള്&#x200d; എന്ന പദത്തെ ഉപയോഗിക്കാന്&#x200d; മത്സരിക്കുകയായിരുന്നു. എന്നാല്&#x200d; മഹാരാഷ്ട്ര പൊലീസ് മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ അറസ്റ്റു ചെയ്തതും പൊലീസ് റിമാന്റില്&#x200d; വെക്കുന്നതും ചോദ്യം ചെയ്ത് റൊമീള ഥാപ്പര്&#x200d;, പ്രഭാത് പട്‌നായിക് തുടങ്ങി രാജ്യത്തെ അറിയപ്പെടുന്ന ബുദ്ധിജീവികളും ചരിത്രകാരന്മാരും പരമോന്നത നീതിപീഠമായ സുപ്രീം കോടതിയെ തന്നെ സമീപിച്ചു. ഇതേതുടര്&#x200d;ന്ന് സുപ്രീംകോടതി ഇവരെ വീട്ടു തടങ്കലില്&#x200d; പാര്&#x200d;പ്പിക്കാന്&#x200d; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇവരുടെ അറസ്റ്റ് ചോദ്യം ചെയ്ത് സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; വാദം കേള്&#x200d;ക്കവെ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്&#x200d; ശ്രദ്ധേയമായിരുന്നു. അഭിപ്രായ ഭിന്നതകള്&#x200d; ജനാധിപത്യത്തിന്റെ സേഫ്റ്റി വാല്&#x200d;വുകളാണെന്നും ഇത് അടച്ചുവെക്കാന്&#x200d; ശ്രമിക്കുന്നത് പൊട്ടിത്തെറിക്കു കാരണമാകുമെന്നും കോടതി പറഞ്ഞത് മോദി സര്&#x200d;ക്കാറിനും മഹാരാഷ്ട്ര പൊലീസിനും ഒരുപോലെ കിട്ടിയ അടിയാണ്. മഹാത്മാഗാന്ധി ജീവിച്ചിരുന്നെങ്കില്&#x200d; അദ്ദേഹം അഭിഭാഷക വേഷമണിഞ്ഞ് മനുഷ്യാവകാശ പ്രവര്&#x200d;ത്തകരുടെ അറസ്റ്റിനെതിരെ കോടതിയില്&#x200d; എത്തുമായിരുന്നെന്നാണ് മനുഷ്യാവകാശ പ്രവര്&#x200d;ത്തകരുടെ അറസ്റ്റില്&#x200d; ദുഃഖം പ്രകടിപ്പിച്ചു ചരിത്രകാരന്&#x200d; രാമചന്ദ്ര ഗുഹ പറഞ്ഞത്. നിലവിലെ ഭരണകൂടം ഗാന്ധി ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കില്&#x200d; അദ്ദേഹത്തേയും അറസ്റ്റ് ചെയ്യാന്&#x200d; മടിക്കില്ലെന്നും ഗുഹ പറഞ്ഞത് സര്&#x200d;ക്കാറിന്റെ പോക്ക് എങ്ങോട്ടെന്നതിന്റെ സൂചന കൂടിയാണ്.</p>
<p>നിലവിലെ അറസ്റ്റിന്റെ പശ്ചാത്തലത്തില്&#x200d; ചരിത്രത്തിലേക്ക് എത്തിനോക്കിയാല്&#x200d; സമാനമായ അറസ്റ്റുകള്&#x200d; കാണാന്&#x200d; കഴിയും. 1922ല്&#x200d; ഗാന്ധിക്ക് ബ്രിട്ടീഷ് സര്&#x200d;ക്കാര്&#x200d; ആറു വര്&#x200d;ഷത്തെ ജയില്&#x200d; ശിക്ഷ വിധിച്ചു. മൂന്ന് കുറ്റങ്ങളാണ് ഗാന്ധിക്കെതിരെ ബ്രിട്ടീഷുകാര്&#x200d; ആരോപിച്ചത്. ബ്രിട്ടീഷ് സര്&#x200d;ക്കാറിനെതിരെ അസംതൃപ്തി ഉണര്&#x200d;ത്താന്&#x200d; ശ്രമിച്ചു, ബ്രിട്ടീഷുകാരുടെ വിശ്വസ്തതക്ക് ഭംഗം വരുത്തുന്നു തുടങ്ങിയവയായിരുന്നു ആരോപണം. ഗാന്ധിയെ അറസ്റ്റു ചെയ്യുകയും കാരാഗ്രഹത്തില്&#x200d; അടക്കുകയും ചെയ്തു. മറ്റൊരാളെ 1921ല്&#x200d; ബ്രിട്ടീഷുകാര്&#x200d; അറസ്റ്റു ചെയ്തത് വിചിത്രമായ കുറ്റം ആരോപിച്ചായിരുന്നു. ബ്രിട്ടീഷുകാരുടെ നയം കാരണം ഇന്ത്യയില്&#x200d; വരള്&#x200d;ച്ച ഉണ്ടാകുന്നുവെന്ന് പ്രചരിപ്പിച്ചെന്നായിരുന്നു കുറ്റം. ഇതെല്ലാം ഏകദേശം നൂറ് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പായിരുന്നുവെങ്കില്&#x200d; ഒരു ശതകം പിന്നിടുമ്പോള്&#x200d; സമാന കുറ്റം ആരോപിച്ചാണ് ഇപ്പോള്&#x200d; മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ വേട്ടയാടുന്നത്. ബി.ജെ.പി നേതാക്കള്&#x200d; ടി.വി ചര്&#x200d;ച്ചകളില്&#x200d; ഇപ്പോഴും ആവര്&#x200d;ത്തിക്കുന്നത് അര്&#x200d;ബന്&#x200d; നക്‌സലുകള്&#x200d; ഭരണത്തിനെതിരെ പേനയുന്തുന്നുവെന്നാണ്. വനത്തില്&#x200d; സായുധരായ നക്‌സലുകള്&#x200d; ചെയ്യുന്നതിന് സമാനമായ ജോലിയാണിതെന്നും അവര്&#x200d; ആണയിടുന്നു. അര്&#x200d;ബന്&#x200d; നക്‌സലിസത്തിന് ഉദാഹരണമായി രാംജാസ് കോളജില്&#x200d; ബസ്തര്&#x200d; മാംഗെ ആസാദി (ബസ്തര്&#x200d; സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു) എന്ന് മുദ്രാവാക്യം വിളിച്ചെന്നാണ് പറയുന്നത്. സ്വാതന്ത്ര്യത്തെ പ്രതിരോധിക്കാന്&#x200d; ആര് പേനയെടുത്താലും അവരൊക്കെ അര്&#x200d;ബന്&#x200d; നക്‌സലുകള്&#x200d; എന്ന് മുദ്രകുത്തപ്പെടുകയാണിപ്പോള്&#x200d;. ഇത്തരത്തില്&#x200d; അറസ്റ്റിലായ ഒരാളോട് പൊലീസിന്റെ ചോദ്യം പോലും വിചിത്രമായിരുന്നു. എന്തിന് അംബേദ്കറിനെ വായിക്കുന്നുവെന്നായിരുന്നു പൊലീസുകാരന് അറിയേണ്ടത്. എന്തുകൊണ്ടാണ് ദൈവങ്ങളുടെ ചിത്രത്തിന് പകരം ജ്യോതിഭ ഫൂലെയുടേയും അംബേദ്കറിന്റേയും ചിത്രങ്ങള്&#x200d; ചുമരില്&#x200d; തൂക്കുന്നു എന്ന ചോദ്യം വര്&#x200d;ത്തമാന കാലത്ത് പൊലീസ് സേന പോലും ഏതുവിധത്തില്&#x200d; വര്&#x200d;ഗീയവത്കരിക്കപ്പെട്ടുവെന്നതിന്റെ നേര്&#x200d;സാക്ഷ്യമാണ്.</p>
<p>നരേന്ദ്ര ദാബോള്&#x200d;ക്കര്&#x200d;, ഗൗരി ലങ്കേഷ് തുടങ്ങിയവരെ വധിക്കാന്&#x200d; സ്‌പോണ്&#x200d;സര്&#x200d;മാരായ സനാതന്&#x200d; സന്&#x200d;സ്ത പോലുള്ള സംഘടനകള്&#x200d;ക്ക് സ്വതന്ത്രമായി പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയുകയും മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ ജയിലിലിടുകയും ചെയ്യുന്ന രാജ്യം നമ്മുടേത് മാത്രമേ ഉണ്ടാകൂ. അഹിംസയുടെ സമൂഹത്തില്&#x200d; സത്യഗ്രഹത്തിനും പ്രതിരോധത്തിനും അവസരമുണ്ടെന്ന് രാഷ്ട്ര പിതാവും വിദ്യാഭ്യാസം നേടൂ, സംഘടിക്കൂ, പ്രതിഷേധിക്കൂവെന്ന് ഭരണഘടന ശില്&#x200d;പി ഡോ. ബാബ സാഹിബ് അംബേദ്കറും പറഞ്ഞ നാട്ടിലാണിതൊക്കെ നടക്കുന്നത്. സ്വതന്ത്ര ഇന്ത്യയില്&#x200d; ഭരണഘടനാവിരുദ്ധമായത് നടപ്പിലായാല്&#x200d; അരാജകത്വമായിരിക്കുമെന്ന ഗാന്ധിയുടെ വാക്കുകള്&#x200d; ഇന്നിന്റെ സാഹചര്യത്തില്&#x200d; ഓര്&#x200d;ത്തെടുക്കേണ്ടത് തന്നെയാണ്. അരാജകത്വത്തിന്റേതായ അന്തരീക്ഷം ഭരണക്കാര്&#x200d; തന്നെ സൃഷ്ടിക്കുമ്പോള്&#x200d; ഇനി ഏകാധിപത്യത്തിന്റേതായ ചുവടുകളാണ് വെക്കുന്നതെന്ന് നിസംശയം പറയാം. വിദ്യാഭ്യാസം, സംഘാടനം, പ്രതിഷേധം എന്നിവ അഭിപ്രായ വ്യത്യാസം പ്രകടിപ്പിക്കാനുള്ള മാര്&#x200d;ഗമാണെന്ന് പറഞ്ഞ അംബേദ്കറെ തങ്ങളുടെ വോട്ട് രാഷ്ട്രീയത്തിനായുള്ള ഇവന്റ് മാനേജ്‌മെന്റ് സംവിധാനത്തില്&#x200d; ഉപയോഗിക്കുന്ന ബി.ജെ.പി പക്ഷേ അദ്ദേഹത്തിന്റെ മുദ്രാവാക്യങ്ങള്&#x200d; ഉയര്&#x200d;ത്തുന്നവരെ അര്&#x200d;ബന്&#x200d; നക്‌സലുകളാക്കുന്നു. ഭരണഘടയോടുള്ള ധാര്&#x200d;മികത എന്നാല്&#x200d; ഭരണഘടനയേയും ഇത് പ്രകാരം സ്ഥാപിതമായ സ്ഥാപനങ്ങളെയും ബഹുമാനിക്കുകയാണെന്ന് അംബേദ്കര്&#x200d; പറഞ്ഞിട്ടുണ്ട്. നവംബര്&#x200d; 26 ഭരണഘനാദിനമാക്കി പ്രഖ്യാപിച്ചത് നിലവിലെ സര്&#x200d;ക്കാറാണ്. അതേ സര്&#x200d;ക്കാര്&#x200d; തന്നെ ഭരണഘടനാപരമായി വിയോജിപ്പുകള്&#x200d; രേഖപ്പെടുത്തുന്നവരെ നക്‌സലുകളാക്കി മുദ്രകുത്തുകയും ചെയ്യുന്നു. ജനാധിപത്യ തത്വങ്ങളെപോലും മാനിക്കാതെ മനുഷ്യാവകാശ പ്രവര്&#x200d;ത്തകരെ അര്&#x200d;ബന്&#x200d; നക്‌സലുകളാക്കി മുദ്രകുത്താനുള്ള പൊലീസിന്റേയും ഭരണകൂടത്തിന്റേയും നീക്കത്തെ മുന്&#x200d; ചീഫ് ജസ്റ്റിസ് ആര്&#x200d;.എം ലോധ അടക്കമുള്ള ജഡ്ജിമാര്&#x200d; തള്ളിപ്പറഞ്ഞത് ജനാധിപത്യത്തില്&#x200d; എതിരഭിപ്രായം പറയാന്&#x200d; സ്വാതന്ത്ര്യമുണ്ടെന്നതിനാല്&#x200d; തന്നെയാണ്. എന്തിന്‌വേണ്ടി എതിരഭിപ്രായങ്ങളെ കൊല്ലണം. ഇവിടെയാണ് ഗുജറാത്തിലെ സ്വതന്ത്ര എം.എല്&#x200d;.എയായ ജിഗ്നേഷ് മേവാനി പറഞ്ഞ കാര്യങ്ങള്&#x200d; പ്രസക്തമാവുന്നത്. ബി.ജെ.പിയുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുക.</p>
<p>ബി.ജെ.പിയുടേയും അവരുടെ പാര്&#x200d;ട്ടി അംഗങ്ങളുടേയും ചില മാധ്യമങ്ങളുടേയും സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റേയും വാദത്തില്&#x200d; മാവോയിസ്റ്റുകള്&#x200d; എന്നാരോപിക്കുന്ന മനുഷ്യാവകാശ പ്രവര്&#x200d;ത്തകര്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലാന്&#x200d; പദ്ധതി തയാറാക്കി എന്നാണ് ഇപ്പോഴത്തെ ആരോപണമെങ്കില്&#x200d; ഏത് മാവോയിസ്റ്റ് നേതാവ് അല്ലെങ്കില്&#x200d; ഭീകരവാദിയാണ് ഇത്രയും ബാലിശമായി കൊലപാതക പദ്ധതി തയാറാക്കി മറ്റൊരു മാവോയിസ്റ്റിന് കത്തെഴുതുക. അല്ലെങ്കില്&#x200d; ലാപ്‌ടോപ്പില്&#x200d; കത്ത് സൂക്ഷിക്കുക. ഇതുപോലൊരു തന്ത്രം മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്&#x200d; നടത്തിയിരുന്നുവെന്ന് മേവാനി പറയുന്നു. വൈബ്രന്റ് ഗുജറാത്ത് എന്ന വികസന വാദം ഗുജറാത്തിലെ ബഹുഭൂരിപക്ഷവും ചെവികൊടുക്കാതിരുന്ന സമയത്ത് പിന്നീട് സംസ്ഥാനത്ത് കണ്ടത് തുടരെ തുടരെ വ്യാജ ഏറ്റുമുട്ടലുകളായിരുന്നു. ഇതിലൂടെ മോദിയുടെ ജീവന്&#x200d; വലിയ അപകടത്തിലാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിച്ചത്. സമാനമായ സാഹചര്യം നിലവിലെ സാഹചര്യത്തിലും സൃഷ്ടിക്കുന്നു. അന്ന് നടന്ന ഇഷ്‌റത്ത് ജഹാന്&#x200d;, സൊഹ്‌റാബുദ്ദീന്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; സംബന്ധിച്ച കേസുകള്&#x200d; ഇപ്പോഴും നടക്കുകയാണ്. എന്നാല്&#x200d; മുഫ്തി അബ്ദുല്&#x200d; ഖയ്യൂം എന്നയാളുടെ അവസ്ഥ നോക്കുക. അക്ഷര്&#x200d;ധാം ക്ഷേത്രത്തില്&#x200d; ഭീകരാക്രമണം നടത്താന്&#x200d; ശ്രമിച്ചുവെന്നാരോപിച്ച് ജയിലിലായ ഖയ്യൂമിനെ 2014ല്&#x200d; സുപ്രീം കോടതി വെറുതെ വിട്ടു. വിലപ്പെട്ട 11 വര്&#x200d;ഷമാണ് ആ മനുഷ്യന് നഷ്ടമായത്. ഗുജറാത്തിലെ കീഴ്‌ക്കോടതികള്&#x200d; തീവ്രവാദത്തിന്റെ പേരില്&#x200d; അദ്ദേഹത്തെ ശിക്ഷിച്ചു. ഇന്നലെ അതു ഖയ്യൂമായിരുന്നുവെങ്കില്&#x200d; നാളെ അത് മറ്റൊരാളാവാം. വിത്തുകള്&#x200d; നേരത്തെ തന്നെ ഗുജറാത്തില്&#x200d; വിതച്ചതാണ്. ഇനി ഇതേ വിത്തുകള്&#x200d; രാജ്യം മുഴുവനും വ്യാപിപ്പിക്കേണ്ടതിന്റെ ആവശ്യകതയും മേവാനി പറയുന്നു. ബി.ജെ.പി പേടിക്കുന്നു കാരണം തൊഴിലില്ലായ്മ, ഉയരുന്ന പീഡനങ്ങള്&#x200d;, സ്ത്രീകള്&#x200d;ക്കെതിരായ അതിക്രമങ്ങള്&#x200d;, നോട്ട് നിരോധനത്തിന്റെ ദയനീയ പരാജയം, സര്&#x200d;ക്കാറിനെതിരായ വ്യാപകമായ അസംതൃപ്തി ഇതിനൊന്നും തന്നെ മോദിക്ക് ഉത്തരമില്ല. അതുകൊണ്ട് തന്നെ എല്ലാം വെട്ടിത്തുറന്ന് പറയുന്നവരേയും അവരെ പിന്തുണക്കുന്നവരേയും അര്&#x200d;ബന്&#x200d; നക്‌സലുകള്&#x200d; എന്ന് വിളിക്കുന്നു. പദ്ധതികള്&#x200d; ദയനീയമായി പരാജയപ്പെടുമ്പോള്&#x200d; അതില്&#x200d; നിന്നും ശ്രദ്ധ തിരിച്ചുവിടാന്&#x200d; ബി.ജെ.പി നടത്തുന്ന ദയനീയ ശ്രമമാണിതെന്ന് മേവാനി പറയുന്നു.</p>
<p>മേവാനിയെ തള്ളാം കൊള്ളാം. പക്ഷേ രാജ്യത്ത് ഇപ്പോള്&#x200d; നടക്കുന്നത് ഭീതി വിതച്ച് കൊയ്യലാണ്. നിലവിലെ ഭരണ കക്ഷിക്കെതിരായ ഏത് നീക്കത്തേയും രാജ്യദ്രോഹത്തിന്റേയും ദേശ വിരുദ്ധതയുടേയും ലേബലില്&#x200d; പൊതിഞ്ഞ് ആരേയും ഒതുക്കാമെന്ന രീതിയിലേക്ക് മാറുന്നു. മനുഷ്യാവകാശ പ്രവര്&#x200d;ത്തകരുടെ കസ്റ്റഡി തടഞ്ഞുകൊണ്ട് സുപ്രീംകോടതി പറഞ്ഞ വാക്കുകള്&#x200d; പ്രതീക്ഷയുടെ നേരിയ രശ്മികളെങ്കിലും ഇപ്പോഴും ബാക്കിയാക്കുന്നുണ്ട്. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനം രാജ്യം ആഘോഷിക്കാനിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തില്&#x200d; പങ്കെടുക്കവെ ഗാന്ധി പറഞ്ഞു സ്വരാജ് എന്നാല്&#x200d; തെറ്റില്&#x200d; നിന്നുള്ള സ്വാതന്ത്ര്യം കൂടിയാണ്. സ്വാതന്ത്ര്യത്തിന്റെ പേരില്&#x200d; എതിരഭിപ്രായങ്ങളെ തല്ലിക്കെടുത്തിയാകുമോ രാഷ്ട്രപിതാവിന്റെ ജന്മദിനാഘാഷമെന്ന് പോലും കാത്തിരുന്നു കാണേണ്ടതാണ്. ന്യൂനപക്ഷങ്ങളെ കേള്&#x200d;ക്കാത്ത ഭൂരിപക്ഷ ഭരണമെന്നത് അപരിഷ്‌കൃത സമൂഹത്തിന്റേതാണ്. എന്നാല്&#x200d; ഇന്നിന്റെ ഇന്ത്യ ആവശ്യപ്പെടുന്നത് വിവിധങ്ങളായ അഭിപ്രായങ്ങള്&#x200d; പ്രകടപ്പിക്കാനുള്ള അവസരമാണ്. 21-ാം നൂറ്റാണ്ടിലെ ഇന്ത്യ ആവശ്യപ്പെടുന്നത് ഗാന്ധിയും അംബേദ്കറും മുന്നോട്ടു വെച്ച ആശയങ്ങളുടെ സങ്കലനമാണ്. ഇതിനായി എതിരഭിപ്രായങ്ങളും ജനാധിപത്യത്തില്&#x200d; സംരക്ഷിക്കപ്പെടേണ്ടതുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-urban-nexal-by-ahammed-sherif-pv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
