<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Ameer &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ameer/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 16 Dec 2023 11:09:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Ameer &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/1111the-emir-of-kuwait-sheikh-nawaf-ahmad-al-jabir-assabah-has-passed-away.html</link>
					<comments>https://www.chandrikadaily.com/1111the-emir-of-kuwait-sheikh-nawaf-ahmad-al-jabir-assabah-has-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Dec 2023 10:40:08 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ameer]]></category>
		<category><![CDATA[kuwait]]></category>
		<category><![CDATA[news]]></category>
		<category><![CDATA[passedaway]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285818</guid>

					<description><![CDATA[കുവൈത്തിൻറെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബ. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്.]]></description>
										<content:encoded><![CDATA[<p>കുവൈത്ത് സിറ്റി : ഡിസംബർ 16.കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ് അന്തരിച്ചു.86 വയസ്സ് പ്രായമായിരുന്നു.അൽപ നേരം മുമ്പ് അമീരി ദീവാനി കാര്യമാലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലവിഷൻ വഴി രാജ്യത്തെ അറിയിച്ചത് ദീർഘ കാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന അമീറിനെ ആരോഗ്യ പ്രശ്നങ്ങൾ മൂർച്ചിച്ചതിനെ തുടർന്ന് നവംബർ 29 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.</p>
<p>രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും.<br />
. കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം.</p>
<p>2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ് , സഹോദരനും കുവൈത്തിന്റ പതിഞ്ചാമത്തെ അമീറുമായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ നിര്യാണത്തെ തുടർന്ന് 2020 സെപ്റ്റംബർ 29 നാണ് കുവൈത്തിന്റെ പതിനാറാമത്തെ ഭരണാധികാരിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.1962 ൽ ഇരുപത്തഞ്ചാം വയസ്സിൽ ഹവല്ലി ഗവർണർ ആയി നിയമിക്കപ്പെട്ടു കൊണ്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.</p>
<p>1978 മാർച്ച് 19 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം 1978 മുതൽ 1988 വരെ കുവൈത്തിന്റെ ആഭ്യന്തര മന്ത്രിയായും തുടർന്ന് കുവൈത്തിന്റെ പ്രധിരോധ മന്ത്രിയായും രാജ്യത്തിന് സേവനം അനുഷ്ഠിച്ചു . ഇറാഖ് അധിനിവേശത്തിൽ നിന്ന് രാജ്യം മോചനം നേടിയതിനു ശേഷം നിലവിൽ വന്ന സർക്കാരിൽ തൊഴിൽ സാമൂഹിക കാര്യങ്ങളുടെ ഉപ മന്ത്രി പദവിയും അദ്ദേഹം വഹിച്ചു . 1992 ഒക്ടോബർ 17 വരെ ആ പദവിയിൽ തുടരുകയുണ്ടായി .</p>
<p>അധിനിവേശ കാലത്ത് കുവൈത്തിന്റെ സൈനിക സജ്ജീകരണത്തിൽ വന്ന പോരായ്മ ചൂണ്ടിക്കാട്ടി ഷെയ്ഖ് നവാഫിനെ കാബിനറ്റിൽ നിന്ന് മാറ്റിനിർത്തുകയുണ്ടായി . പിന്നീട് 1994 ഒക്ടോബറിലാണ് കുവൈത്ത് നാഷണൽഗാർഡിന്റെ ഉപ മേധാവിയായി ഷെയ്ഖ് നവാഫ് വീണ്ടും ഔദ്യോഗിക പദവിയിലെത്തുന്നത് . 2003 വരെ ആ പദവിയിൽ തുടർന്ന അദ്ദേഹം അതെ വർഷം തന്നെ ഒക്ടോബറിൽ കുവൈത്തിന്റെ ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തിര മന്ത്രിയുമായി നിയമിക്കപ്പെട്ടു.</p>
<p>2006 ജനുവരി 29 നു ഷെയ്ഖ് സബാഹ്‌ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്ത് അമീർ ആയതോടെ അതെ വര്ഷം ഫെബ്രുവരി ഏഴിനാണ് ഷെയ്ഖ് നവാഫ് രാജ്യത്തിന്റെ കിരീടാവകാശിയായി നിയമിതനാകുന്നത് . 2020 സെപ്റ്റംബർ 29 നു ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തെ തുടർന്നാണ് പ്രത്യേക മന്ത്രി സഭയോഗം ചേർന്ന് ഷെയ്ഖ് നവാഫിനെ രാജ്യത്തിന്റെ പതിനാറാമത്തെ അമീറായി പ്രഖ്യാപിക്കുന്നത് .</p>
<p>ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമീറിന്റെ ചില പ്രത്യേക അധികാരങ്ങൾ നിർവഹിക്കുന്നതിന് ഉപ അമീറും സഹോദരനുമായ ഷെയ്ഖ് മിഷ് അൽ അൽ സബാഹിനെ 2021 നവംബർ 15 നു പ്രത്യേക ഉത്തരവിലൂടെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു.</p>
<p>ശരീഫ സുലൈമാൻ അൽ ജാസ്സിം. ആണ് ഭാര്യ..കുവൈത്ത് പ്രധാന മന്ത്രി ഷെയ്ഖ് അഹമദ് അൽ നവാഫ് സബാഹ് മൂത്ത മകൻ ആണ്.ഷെയ്ഖ് ഫൈസൽ അൽ നവാഫ്, ( ദേശീയ സേന മേധാവി ) ഷെയ്ഖ് അബ്ദുള്ള അൽ നവാഫ്, ഷെയ്ഖ് സാലിം അൽ നവാഫ് ( ദേശീയ സുരക്ഷാ മേധാവി ), ഷെയ്ഖ ഷെയ്ഖ എന്നിവരാണ് മറ്റു മക്കൾ.ഖബറടക്കം പിന്നീട് പ്രഖ്യാപിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1111the-emir-of-kuwait-sheikh-nawaf-ahmad-al-jabir-assabah-has-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമീര്&#x200d; ഇന്ന് ലോകകപ്പ് ആതിഥേയത്വം ഏറ്റുവാങ്ങും</title>
		<link>https://www.chandrikadaily.com/world-cup-in-qatar-2.html</link>
					<comments>https://www.chandrikadaily.com/world-cup-in-qatar-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 15 Jul 2018 04:57:29 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Ameer]]></category>
		<category><![CDATA[Qatar world cup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94617</guid>

					<description><![CDATA[&#160; ആര്&#x200d; റിന്&#x200d;സ് ദോഹ 2010ല്&#x200d; ലോകകപ്പ് ബിഡ് അനുവദിച്ചതുമുതല്&#x200d; രാജ്യം കാത്തിരുന്ന അഭിമാനമുഹൂര്&#x200d;ത്തം ഇന്ന്. 2018 റഷ്യന്&#x200d; ലോകകപ്പിന് ഇന്ന് കൊടിയിറങ്ങവെ, മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്&#x200d; 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തര്&#x200d; ഔദ്യോഗികമായി ഏറ്റുവാങ്ങും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫന്റിനോയുടെ സാന്നിധ്യത്തില്&#x200d; റഷ്യന്&#x200d; പ്രസിഡന്റ് വഌഡിമിര്&#x200d; പുടിനില്&#x200d; നിന്നും അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി ഫിഫ മാന്റില്&#x200d; ഏറ്റുവാങ്ങും. അമീര്&#x200d; റഷ്യയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന ഫ്രാന്&#x200d;സും ക്രൊയേഷ്യയും തമ്മിലുള്ള കലാശപ്പോരാട്ടം [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ആര്&#x200d; റിന്&#x200d;സ്<br />
ദോഹ</p>
<p>2010ല്&#x200d; ലോകകപ്പ് ബിഡ് അനുവദിച്ചതുമുതല്&#x200d; രാജ്യം കാത്തിരുന്ന അഭിമാനമുഹൂര്&#x200d;ത്തം ഇന്ന്. 2018 റഷ്യന്&#x200d; ലോകകപ്പിന് ഇന്ന് കൊടിയിറങ്ങവെ, മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്&#x200d; 2022 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം ഖത്തര്&#x200d; ഔദ്യോഗികമായി ഏറ്റുവാങ്ങും. ഫിഫ പ്രസിഡന്റ് ജിയാനി ഇന്&#x200d;ഫന്റിനോയുടെ സാന്നിധ്യത്തില്&#x200d; റഷ്യന്&#x200d; പ്രസിഡന്റ് വഌഡിമിര്&#x200d; പുടിനില്&#x200d; നിന്നും അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി ഫിഫ മാന്റില്&#x200d; ഏറ്റുവാങ്ങും.<br />
അമീര്&#x200d; റഷ്യയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം നടക്കുന്ന ഫ്രാന്&#x200d;സും ക്രൊയേഷ്യയും തമ്മിലുള്ള കലാശപ്പോരാട്ടം അമീര്&#x200d; വീക്ഷിക്കും. കഴിഞ്ഞദിവസം മോസ്‌കോയില്&#x200d; സുപ്രീംകമ്മിറ്റിയുടെ മജ്‌ലിസ് ഖത്തര്&#x200d; അമീര്&#x200d; സന്ദര്&#x200d;ശിച്ചിരുന്നു.<br />
അവിടത്തെ ഒരുക്കങ്ങളും ക്രമീകരണങ്ങളും അമീര്&#x200d; ചോദിച്ചറിഞ്ഞു. സംഘാടകരുമായി ആശയവിനിമയം നടത്തി. അമീര്&#x200d; മജ്‌ലിസ് ഖത്തര്&#x200d; സന്ദര്&#x200d;ശിക്കുന്നതിന്റെ വീഡിയോദൃശ്യം സുപ്രീംകമ്മിറ്റി ഫോര്&#x200d; ഡെലിവറി ആന്റ് ലെഗസിയുടെ ഔദ്യോഗിക ട്വിറ്റര്&#x200d; പേജില്&#x200d; പോസ്റ്റ് ചെയ്തിട്ടുണ്ട്. അറബ് മേഖലയിലെന്നല്ല, മരുഭൂമിയിലെ തന്നെ ആദ്യലോകകപ്പിനാണ് ഖത്തര്&#x200d; ആതിഥ്യം വഹിക്കുന്നത്. സമഗ്രമായ തയാറെടുപ്പുകളാണ് രാജ്യം നടത്തുന്നത്. കണ്ടെയ്‌നറുകളാല്&#x200d; നിര്&#x200d;മിതമാകുന്ന സ്റ്റേഡിയം ഉള്&#x200d;പ്പടെ അനേകം വിസ്മയങ്ങളും അമ്പരപ്പിക്കുന്ന കാഴ്ചകളുമാണ് ഖത്തര്&#x200d; ഫുട്‌ബോള്&#x200d; ലോകത്തിനായി നല്&#x200d;കുന്നത്. രാജ്യത്തിന്റെ ഒരുക്കങ്ങള്&#x200d;ക്ക് ആഗോളതലത്തില്&#x200d; വലിയ സ്വീകാര്യത ലഭിക്കുന്നു.<br />
റഷ്യന്&#x200d; ലോകകപ്പിന്റെ ഭാഗമായി മോസ്‌കോയില്&#x200d; ഖത്തര്&#x200d; ഒരുക്കിയ മജ്‌ലിസ് ഖത്തര്&#x200d; സന്ദര്&#x200d;ശിക്കുന്നവര്&#x200d;ക്ക് 2022 ലോകകപ്പിന്റെ ഒരു ചെറുപതിപ്പ് മനസിലാക്കാനാകും. നാലു വര്&#x200d;ഷങ്ങള്&#x200d;ക്കപ്പുറം ലോകത്തെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഖത്തര്&#x200d;.<br />
ഇന്നു അമീര്&#x200d; ലോകകപ്പിന്റെ ആതിഥേയത്വം ഏറ്റുവാങ്ങുന്നതോടെ ഫുട്‌ബോള്&#x200d; ലോകത്തിന്റെ കണ്ണും കാതും ഖത്തറിലേക്കു കൂടി കേന്ദ്രീകരിക്കപ്പെടും. എല്ലാവരെയും ഉള്&#x200d;ക്കൊള്ളുന്ന സമഗ്ര ലോകകപ്പാണ് ഖത്തര്&#x200d; വിഭാവനം ചെയ്യുന്നത്. 2010ല്&#x200d; തുടങ്ങിയ തയാറെടുപ്പുകള്&#x200d; ഇപ്പോള്&#x200d; ഉച്ഛസ്ഥായിലാണ്.<br />
നാലു വര്&#x200d;ഷങ്ങള്&#x200d;ക്കപ്പുറം നടക്കുന്ന ലോകകപ്പിനായുള്ള കൗണ്ട്ഡൗണ്&#x200d; ഖത്തറില്&#x200d; പുരോഗമിക്കുന്നു. ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് ഒരുക്കങ്ങള്&#x200d; പുരോഗമിക്കുന്നത്. 20,000 കോടി യു.എസ് ഡോളറാണ് രാജ്യം ഇതിനായി ചെലവഴിക്കുന്നത്. സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്&#x200d; ഡെലിവറി ആന്&#x200d;ഡ് ലെഗസിയുടെ നേതൃത്വത്തില്&#x200d; വിസ്മയകരമായ കായികാനുഭവം നല്&#x200d;കുകയാണ് ലക്ഷ്യം. ആരെയും അമ്പരപ്പിക്കുന്ന, സവിശേഷമായ പ്രത്യേകതകളുള്ള എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഇവിടെ ഉയരുന്നത്. അറബ് ഗള്&#x200d;ഫ് മേഖലയുടേയും ഖത്തറിന്റെയും സംസ്‌കാരവും പൈതൃകവും പ്രതിഫലിപ്പിക്കുന്നതായിരിക്കും സ്റ്റേഡിയങ്ങളെല്ലാം. ഇവയെല്ലാം കാഴ്ചക്കാര്&#x200d;ക്ക് വേറിട്ട അനുഭവങ്ങള്&#x200d; സമ്മാനിക്കുമെന്നുറപ്പ്.<br />
ഖലീഫ രാജ്യാന്തര സ്റ്റേഡിയം, അല്&#x200d;വഖ്‌റ, അല്&#x200d;റയാന്&#x200d;, അല്&#x200d;തുമാമ, അല്&#x200d;ഖോറിലെ അല്&#x200d;ബയ്ത്ത്്, ഖത്തര്&#x200d; ഫൗണ്ടേഷന്&#x200d;, ലുസൈല്&#x200d;, റാസ് അബുഅബൗദ് എന്നീ എട്ട് സ്റ്റേഡിയങ്ങളാണ് ലോകകപ്പിനായി ഒരുങ്ങുന്നത്. ഇതില്&#x200d; ഖലീഫ രാജ്യാന്തര സ്റ്റേഡിയം നവീകരണം പൂര്&#x200d;ത്തിയാക്കി കായികലോകത്തിന് അമീര്&#x200d; സമര്&#x200d;പ്പിച്ചുകഴിഞ്ഞു. എട്ടു സ്‌റ്റേഡിയങ്ങളില്&#x200d; ആറെണ്ണവും 2019ല്&#x200d; പൂര്&#x200d;ത്തിയാകും. എല്ലാ സ്റ്റേഡിയങ്ങളും ദോഹ ഏരിയ കേന്ദ്രീകരിച്ചാണുള്ളത്. ഒരു മണിക്കൂറില്&#x200d; താഴെ സമയത്തില്&#x200d; ഒരു സ്‌റ്റേഡിയത്തില്&#x200d; നിന്നും മറ്റൊരു സ്‌റ്റേഡിയത്തിലെത്താം. ഫുട്‌ബോള്&#x200d; ആസ്വദകര്&#x200d;ക്ക് ഒരു ദിവസം പരമാവധി മൂന്നു മത്സരങ്ങള്&#x200d; വരെ നേരിട്ടു കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പുതിയ ദോഹ മെട്രോ ലൈന്&#x200d; ലോകകപ്പ് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. ദോഹയില്&#x200d; നിരവധി ഫാന്&#x200d;സോണുകള്&#x200d; നിര്&#x200d;മിക്കുകയും ചെയ്യുന്നു. ലോകകപ്പിനായി സജ്ജമാകുന്ന സ്റ്റേഡിയങ്ങളെല്ലാം സാമൂഹിക കേന്ദ്രങ്ങളായിക്കൂടി മാറ്റും.<br />
ഫുട്‌ബോള്&#x200d; മത്സരങ്ങള്&#x200d; കൃത്യമായും മിഴിവോടെയും കാണാകുന്നവിധത്തില്&#x200d; എയര്&#x200d;കണ്ടീഷന്&#x200d;ഡ് സൗകര്യത്തോടെയാണ് സ്‌റ്റേഡിയങ്ങളുടെ നിര്&#x200d;മാണം. അമ്പരപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ക്രമീകരണങ്ങളും അത്യാധുനികസംവിധാനങ്ങളും സജ്ജമാക്കുന്നുണ്ട്.<br />
സ്‌റ്റേഡിയങ്ങളുടെ ഗ്രൗണ്ടില്&#x200d; വിരിക്കാനുള്ള പച്ചപ്പുല്&#x200d;ത്തകിടിയിനങ്ങളും ഉടന്&#x200d; അനാവരണം ചെയ്യും. ഖത്തറില്&#x200d; തന്നെ വികസിപ്പിച്ചെടുത്ത പച്ചപ്പുല്ലുകളായിരിക്കും സ്റ്റേഡിയങ്ങളുടെ ഗ്രൗണ്ടുകളിലുണ്ടാകുക. ഏറ്റവും മികച്ചതും പ്രൊഫഷണലുമായ പുല്&#x200d;ത്തകിടിയൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. 2022നായി എല്ലാവരാലും അടയാളപ്പെടുത്തുന്ന മഹത്തരമായ ലോകകപ്പാണ് ഖത്തര്&#x200d; വാഗ്ദാനം ചെയ്യുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-cup-in-qatar-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഖത്തര്&#x200d; അമീറിന്റെ അമേരിക്കന്&#x200d; സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയായി; യു.എസ്-ഖത്തര്&#x200d; ബന്ധം ശക്തം</title>
		<link>https://www.chandrikadaily.com/qatar-ameers-us-visit.html</link>
					<comments>https://www.chandrikadaily.com/qatar-ameers-us-visit.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 16 Apr 2018 12:59:28 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ameer]]></category>
		<category><![CDATA[Embessy]]></category>
		<category><![CDATA[qatar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=80592</guid>

					<description><![CDATA[&#160; ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്&#x200d; സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി ഖത്തര്&#x200d; അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി ദോഹയില്&#x200d; തിരിച്ചെത്തി. ഖത്തറും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ഉഭയകക്ഷി ബന്ധം കൂടുതല്&#x200d; ശക്തിപ്പെടുത്തിയാണ് അമീര്&#x200d; സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കിയത്്. ഖത്തറിന്റെ രാഷ്ട്രീയ ചരിത്രത്തില്&#x200d; നിര്&#x200d;ണ്ണായകമായി വിലയിരുത്തപ്പെടുന്ന സന്ദര്&#x200d;ശനമാണിത്്്. ഇടപെടലുകള്&#x200d; കൊണ്ടും ലോകവും മേഖലയും വലിയ പ്രധാന്യത്തോടെയാണ് സന്ദര്&#x200d;ശനത്തെ നോക്കികണ്ടത്്. അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ട് ട്രംപ് ഉള്&#x200d;പ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സുദീര്&#x200d;ഘ ചര്&#x200d;ച്ചകള്&#x200d; നടത്തി. പ്രതിരോധ സെക്രട്ടറി, [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഒരാഴ്ച നീണ്ടുനിന്ന അമേരിക്കന്&#x200d; സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കി ഖത്തര്&#x200d; അമീര്&#x200d; ശൈഖ് തമീം ബിന്&#x200d; ഹമദ് അല്&#x200d;താനി ദോഹയില്&#x200d; തിരിച്ചെത്തി. ഖത്തറും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ഉഭയകക്ഷി ബന്ധം കൂടുതല്&#x200d; ശക്തിപ്പെടുത്തിയാണ് അമീര്&#x200d; സന്ദര്&#x200d;ശനം പൂര്&#x200d;ത്തിയാക്കിയത്്. ഖത്തറിന്റെ രാഷ്ട്രീയ ചരിത്രത്തില്&#x200d; നിര്&#x200d;ണ്ണായകമായി വിലയിരുത്തപ്പെടുന്ന സന്ദര്&#x200d;ശനമാണിത്്്.<br />
ഇടപെടലുകള്&#x200d; കൊണ്ടും ലോകവും മേഖലയും വലിയ പ്രധാന്യത്തോടെയാണ് സന്ദര്&#x200d;ശനത്തെ നോക്കികണ്ടത്്. അമേരിക്കന്&#x200d; പ്രസിഡണ്ട് ഡൊണാള്&#x200d;ട് ട്രംപ് ഉള്&#x200d;പ്പെടെ രാജ്യത്തെ പ്രമുഖ നേതാക്കളുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം സുദീര്&#x200d;ഘ ചര്&#x200d;ച്ചകള്&#x200d; നടത്തി. പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, സൈനിക മേധാവികള്&#x200d;, വിവിധ സെനറ്റ് സമിതി അംഗങ്ങള്&#x200d;, കോണ്&#x200d;ഗ്രസ് പ്രതിനിധികള്&#x200d;, വ്യവസായ പ്രമുഖര്&#x200d; എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തി.<br />
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമീര്&#x200d; അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഖത്തര്&#x200d; സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്&#x200d; ജാസിം ബിന്&#x200d; മുഹമ്മദ് അല്&#x200d;താനിയുടെ നേതൃത്വത്തിലുള്ള 200 അംഗ ഖത്തരി ബിസിനസ് സംഘം മിയാമിയില്&#x200d;നിന്ന്് വ്യാപാര യാത്ര ആരംഭിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അത്. മിയാമിയിലും വാഷിങ്ടണിലും നടന്ന ഖത്തര്&#x200d;-യു.എസ് ബിസിനസ് സംരംഭകരുടെ സ്വീകരണ സമ്മേളനത്തിലും അമീര്&#x200d; പങ്കെടുത്തു. ഖത്തറും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളുടേയും മറ്റു നിക്ഷേപ സഹകരണങ്ങളും നേട്ടങ്ങളും എടുത്തുപറഞ്ഞായിരുന്നു വാഷിങ്ടണില്&#x200d; നല്&#x200d;കിയ സ്വീകരണത്തില്&#x200d; അമീര്&#x200d; സംസാരിച്ചത്. ഖത്തറും അമേരിക്കയും പതിറ്റാണ്ടുകളായി തുടരുന്ന ബന്ധം വീണ്ടും കൂടുതല്&#x200d; മേഖലകളിലേക്ക് വളര്&#x200d;ത്താന്&#x200d; അമീറിന്റെ സന്ദര്&#x200d;ശനത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്്.<br />
വൈറ്റ് ഹൗസില്&#x200d; ഊഷ്മള വരവേല്&#x200d;പ്പാണ് അമീറിന് ഡൊണാള്&#x200d;ട്്് ട്രംപ് നല്&#x200d;കിയത്. ഉപരോധത്തിന്റെ ആദ്യ നാളുകളില്&#x200d; എന്താണോ നിലപാട് കൈക്കൊണ്ടത് അതില്&#x200d; നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അമീറിനോടുള്ള ട്രംപിന്റെ സമീപനം. ഭീകരതയെ നേരിടുന്നതില്&#x200d; ഖത്തറിന് നിര്&#x200d;ണായക പങ്കുണ്ടെന്നും അല്&#x200d;ഉദൈദ് വ്യോമ താവളം അതില്&#x200d; പ്രാധനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്&#x200d; ജനതക്ക്് വളരെ പ്രിയപ്പെട്ട നേതാവാണ് അമീറെന്നും അമേരിക്കയുമായുള്ള ഖത്തറിന്റെ ബന്ധം മികച്ച പുരോഗതിയിലാണെന്നുമാണ് ട്രംപ് പ്രഖ്യപിച്ചത്. ഖത്തര്&#x200d; അമീറിന്റെ നയതന്ത്ര ഇടപെടലിന്റെ വിജയമായാണ് ട്രംപിന്റെ പ്രഖ്യാപനങ്ങളെ രാഷ്ട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നത്.<br />
സഊദിയും യു.എ.ഇയും ബഹ്‌റൈനും ഖത്തറിനെതിരെ കര, വ്യോമ, നാവിക ഉപരോധം ആരംഭിച്ച ശേഷം അമീര്&#x200d; നടത്തുന്ന പ്രധാന അമേരിക്കന്&#x200d; സന്ദര്&#x200d;ശനങ്ങളിലൊന്നായിരുന്നു ഇത്. ഉപരോധവുമായി ബന്ധപ്പെട്ട പൂര്&#x200d;ണ്ണ വിവരങ്ങള്&#x200d; അമേരിക്കന്&#x200d; നേതൃത്വത്തെ ധരിപ്പിക്കാനും ഭീകര വിരുദ്ധ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് എന്നും ഖത്തര്&#x200d; മുന്&#x200d;പന്തിയില്&#x200d; ഉണ്ടാവുമെന്ന് ആവര്&#x200d;ത്തിക്കാനും സന്ദര്&#x200d;ശനത്തിലൂടെ അമീറിന് കഴിഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് അമീര്&#x200d; ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; തിരിച്ചെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qatar-ameers-us-visit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
