<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>American President &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/american-president/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 20 Jan 2025 02:23:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>American President &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡൊണാള്&#x200d;ഡ് ട്രംപ് ഇന്ന് അധികാരത്തിലേക്ക്</title>
		<link>https://www.chandrikadaily.com/donald-trump-to-power-today.html</link>
					<comments>https://www.chandrikadaily.com/donald-trump-to-power-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 20 Jan 2025 02:23:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[donald trump]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326445</guid>

					<description><![CDATA[ഇന്ത്യന്&#x200d; സമയം 10:30 ന് വാഷിങ്ടണ്&#x200d; ഡിസിയിലെ ക്യാപിറ്റോളില്&#x200d; സ്ഥാനാരോഹണ ചടങ്ങ് നടക്കും]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d; : യു.എസ് പ്രസിഡന്റായി ഡൊണാള്&#x200d;ഡ് ട്രംപ് ഇന്ന് അധികാരമേല്&#x200d;ക്കും. 47ാം പ്രസിഡന്റായാണ് ട്രംപ് അധികാരമേല്&#x200d;കുന്നത്. ഇന്ത്യന്&#x200d; സമയം 10:30 ന് വാഷിങ്ടണ്&#x200d; ഡിസിയിലെ ക്യാപിറ്റോളില്&#x200d; സ്ഥാനാരോഹണ ചടങ്ങ് നടക്കും. ക്യാപിറ്റോളിലെ റോട്ടന്&#x200d;ഡ ഹാളിലായിരിക്കും ചടങ്ങ് നടക്കുക. സ്ഥാനാരോഹണത്തിന് ശേഷമുള്ള പരേഡും കാപ്പിറ്റോള്&#x200d; വണ്&#x200d; അറീന ഹാളില്&#x200d; തന്നെയായിരിക്കും നടക്കുക.</p>
<p>നിരവധി ലോക നേതാക്കള്&#x200d; പങ്കെടുക്കുന്ന ചടങ്ങില്&#x200d; വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്&#x200d; ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ത്യന്&#x200d; വ്യവസായി മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചടങ്ങില്&#x200d; പങ്കെടുത്തേക്കും. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡന്&#x200d; വൈറ്റ് ഹൌസിലേക്ക് ട്രംപിനെ ക്ഷണിച്ച ശേഷം അധികാരച്ചടങ്ങില്&#x200d; പങ്കെടുക്കും. കഴിഞ്ഞതവണ ബൈഡന്&#x200d; പ്രസിഡന്റായപ്പോള്&#x200d; ചടങ്ങില്&#x200d; ട്രംപ് പങ്കെടുത്തിരുന്നില്ല. ചടങ്ങില്&#x200d; മുന്&#x200d; പ്രസിഡന്റുമാരായ ബില്&#x200d; ക്ലിന്റണ്&#x200d;, ജോര്&#x200d;ജ് ബുഷ് , ബരാക് ഒബാമ എന്നിവരും ഹിലരി ക്ലിന്റണ്&#x200d;, കമല ഹാരിസ് തുടങ്ങിയവരും വ്യവസായ പ്രമുഖരായ ടെസ്ല സിഇഒ ഇലോണ്&#x200d; മസ്‌ക്, ആമസോണ്&#x200d; സ്ഥാപകന്&#x200d; ജെഫ് ബെസോസ്, മെറ്റ സിഇഒ മാര്&#x200d;ക് സക്കര്&#x200d;ബര്&#x200d;ഗ്, ആപ്പിള്&#x200d; സിഇഒ ടിം കുക്ക്, ഓപ്പണ്&#x200d; എഐ സിഇഒ സാം ആള്&#x200d;ട്മാന്&#x200d;, ആല്&#x200d;ഫബെറ്റ് സിഇഒ സുന്ദര്&#x200d; പിച്ചൈ എന്നിവരും പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-to-power-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യക്കെതിരെ വീണ്ടും വിമര്&#x200d;ശനവുമായി ട്രംപ്; എല്ലാം ഹൗഡി മോദി കൊണ്ടുള്ള നേട്ടങ്ങളെന്ന് കപില്&#x200d; സിബല്&#x200d;</title>
		<link>https://www.chandrikadaily.com/result-of-howdy-modi-trump-calls-indias-air-filthy-congress-leader-kapil-sibal.html</link>
					<comments>https://www.chandrikadaily.com/result-of-howdy-modi-trump-calls-indias-air-filthy-congress-leader-kapil-sibal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Oct 2020 08:56:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[howdy modi]]></category>
		<category><![CDATA[kapil sibal]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163633</guid>

					<description><![CDATA[അമേരിക്കന്&#x200d; തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലാണ് ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന പരാമര്&#x200d;ശവുമായി ട്രംപ് രംഗത്തെത്തിയത്. കൊറോണ വൈറസ് മൂലമുള്ള മരണത്തെക്കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും ആദ്യ പ്രസിഡന്റ് ചര്&#x200d;ച്ചയില്&#x200d; യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യക്കെതിരായ അമേരിക്കന്&#x200d; പ്രസിഡന്റെ ഡൊണാള്&#x200d;ഡ് ട്രംപിന്റെ പരാമര്&#x200d;ശത്തില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിനെതിരെ കോണ്&#x200d;ഗ്രസ് നേതാവ് കപില്&#x200d; സിബല്&#x200d;. ഹൗഡി മോദി സംഭവത്തിന്റെ ഫലമായാണ് ഇന്ത്യയുടെ വായു &#8216;മലിനമായത്&#8217; എന്ന് അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് പറഞ്ഞതായി കേന്ദ്ര സര്&#x200d;ക്കാറിനെ കൊട്ടി കപില്&#x200d; സിബല്&#x200d; പറഞ്ഞു.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Trump : Fruits of Friendship </p>
<p>1) Questions India’s COVID death toll</p>
<p>2) Says India sends dirt up into the air <br />     India “ air is filthy “</p>
<p>3) Called India “ tariff king “</p>
<p>The result of “Howdy Modi “ !</p>
<p>&mdash; Kapil Sibal (@KapilSibal) <a href="https://twitter.com/KapilSibal/status/1319480465535856641?ref_src=twsrc%5Etfw">October 23, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ട്രംപ്: സൗഹൃദത്തിന്റെ ഫലങ്ങള്&#x200d;<br />
1) ഇന്ത്യയുടെ കോവിഡ് മരണസംഖ്യയെ സംബന്ധിച്ച് ചോദ്യങ്ങള്&#x200d;<br />
2) ഇന്ത്യ അന്തരീക്ഷ വായു മലിനപ്പെടുത്തുന്നതായി പറയുന്നു, ഇന്ത്യയുടെ വായു മലിനമാണെന്നും&#8217;<br />
3) ഇന്ത്യയെ &#8216;താരിഫ് രാജാവ് &#8216;എന്നും വിളിക്കുന്നു&#8217;<br />
ഇതെല്ലാം ഹൗഡി മോദി യുടെ ഫലം! സിബല്&#x200d; ട്വീറ്റ് ചെയ്തു.</p>
<p>പാരീസ് ഉടമ്പടിയില്&#x200d; നിന്ന് പിന്മാറിയുതുമായി ബന്ധപ്പെട്ട് കാര്യം വിശദമാക്കുന്നതിനിടെ അമേരിക്കന്&#x200d; പ്രസിഡന്റ് ട്രംപ് ഇന്ത്യക്കെതിരെ നടത്തിയ വിവാദ പരാമര്&#x200d;ശങ്ങളിലായിരുന്നു കപില്&#x200d; സിബലിന്റെ മറുപടി. അമേരിക്കന്&#x200d; തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിലാണ് ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമെന്ന പരാമര്&#x200d;ശവുമായി ട്രംപ് രംഗത്തെത്തിയത്.</p>
<p>പാരീസ് കാലാവസ്ഥാ ഉടമ്പടിയില്&#x200d; നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെ ന്യായീകരിച്ച ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവിടങ്ങളിലെ വായു മലിനമാണ് എന്ന് ആരോപിച്ചു. &#8216;ചൈനയെ നോക്കൂ. അത് എത്ര മലിനമാണ്. റഷ്യ നോക്കൂ, ഇന്ത്യ നോക്കൂ. വായു അങ്ങേയറ്റം മലിനമാണ്, സംവാദത്തില്&#x200d; ഡമോക്രാറ്റിക്ക് സ്ഥാനാര്&#x200d;ത്ഥി ജോ ബിഡനെ എതിര്&#x200d;ത്തുകൊണ്ട് ട്രംപ് പറഞ്ഞു.</p>
<p>കൊറോണ വൈറസ് മൂലമുള്ള മരണത്തെക്കുറിച്ച് ഇന്ത്യയും ചൈനയും റഷ്യയും കൃത്യമായി കണക്കാക്കിയിട്ടില്ലെന്നും ആദ്യ പ്രസിഡന്റ് ചര്&#x200d;ച്ചയില്&#x200d; യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/result-of-howdy-modi-trump-calls-indias-air-filthy-congress-leader-kapil-sibal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് തോറ്റാല്&#x200d; തനിക്ക് രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്; പരിഹാസവുമായി ബിഡെന്&#x200d;</title>
		<link>https://www.chandrikadaily.com/could-you-imagine-if-i-lose-i-may-have-to-leave-the-country-trump.html</link>
					<comments>https://www.chandrikadaily.com/could-you-imagine-if-i-lose-i-may-have-to-leave-the-country-trump.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Oct 2020 12:32:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[joe biden]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=162503</guid>

					<description><![CDATA['പ്രസിഡന്റ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്&#x200d;ത്ഥിക്കെതിരെയാണ് താന്&#x200d; മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റാൽ എന്തുണ്ടാകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എനിക്ക് അത്ര നല്ലതാകില്ല. ചിലപ്പോൾ എനിക്ക് രാജ്യം വിടേണ്ടിവരും. അറിയില്ല' -ട്രംപ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മകോണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; തോല്&#x200d;വി സമ്മതിക്കുന്ന വാക്കുകളുമായി റിപ്ലബിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥി ഡൊണാള്&#x200d;ഡ് ട്രംപ്. വെള്ളിയാഴ്ച ജോർജിയയിലെ മാകോണിൽ നടന്ന റാലിക്കിടെയാണ് തെരഞ്ഞെടുപ്പില്&#x200d; നിന്ന് കരകയറാന്&#x200d; തനിക്ക് സാധിക്കില്ലെന്ന് സൂചിപ്പിക്കുന്ന ട്രംപിന്&#x200d;റെ പ്രസ്താവന. ഡെമോക്രാറ്റിക്ക് സ്ഥാനാര്&#x200d;ഥി ജോ ബിഡെനെ പ്രസിഡന്റ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്&#x200d;ത്ഥിയാണെന്നും ട്രംപ് വിമര്&#x200d;ശിച്ചു.</p>
<p>&#8216;പ്രസിഡന്റ് ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാര്&#x200d;ത്ഥിക്കെതിരെയാണ് താന്&#x200d; മത്സരിക്കുന്നത്.<br />
തെരഞ്ഞെടുപ്പിൽ ഞാൻ തോറ്റാൽ എന്തുണ്ടാകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാനാകുമോ? എനിക്ക് അത്ര നല്ലതാകില്ല. ചിലപ്പോൾ എനിക്ക് രാജ്യം വിടേണ്ടിവരും. അറിയില്ല&#8217; -ട്രംപ് പറഞ്ഞു.</p>
<p>റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിന് കനത്ത വെല്ലുവിളിയാണ് ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ജോ ബൈഡൻ ഉയർത്തുന്നത്. ട്രംപ് ഭരണകൂടം ദയനീയമായി പരാജയപ്പെട്ട കോവിഡ് വ്യാപനം, സാമ്പത്തിക മുരടിപ്പ്, വര്&#x200d;ണവിവേചനം തുടങ്ങിയ വിഷയങ്ങളാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; പ്രധാന ചര്&#x200d;ച്ചാവിഷയമാകുന്നത്.</p>
<p>മാകോണിലെ റാലിയിൽ കോവിഡിനെ കുറിച്ചും സാമ്പത്തിക രംഗത്തെ കുറിച്ചും ട്രംപ് സംസാരിച്ചിരുന്നു. അപൂർവമായാണ് ട്രംപ് ഇവയെ കുറിച്ച് തെരഞ്ഞെടുപ്പ് വേദികളിൽ സംസാരിക്കാറ്. എന്നാൽ, കോവിഡും സമ്പദ് വ്യവസ്ഥയിലെ വെല്ലുവിളികളും എതിരാളികൾ ആയുധമാക്കുന്നതിനെ കുറിച്ചും മാധ്യമങ്ങൾ, ടെക്നോളജി കമ്പനികൾ തുടങ്ങിയവ തനിക്കെതിരായതിനെ കുറിച്ചുമുള്ള പരാതികളാണ് ട്രംപ് പ്രധാനമായും പറഞ്ഞത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Promise? <a href="https://t.co/Wbl86i8uYo">pic.twitter.com/Wbl86i8uYo</a></p>
<p>&mdash; Joe Biden (@JoeBiden) <a href="https://twitter.com/JoeBiden/status/1317554725596942336?ref_src=twsrc%5Etfw">October 17, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കൂടാതെ ബിഡെനെതിരെ വ്യക്തിഹത്യ നടത്താനും കുടുംബത്തിനെതിരെ ആരോപണങ്ങള്&#x200d; ഉയര്&#x200d;ത്താനുമാണ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും ട്രംപ് ശ്രമിക്കുന്നത്. &#8221;ബിഡന്&#x200d; കുടുംബം ഒരു ക്രിമിനല്&#x200d; കൂട്ടമാണെന്നായിരുന്നു ഫ്‌ലോറിഡയിലെ ഒകലയില്&#x200d; നടത്തിയ പ്രസംഗത്തില്&#x200d; അമേരിക്കന്&#x200d; പ്രസിഡന്റിന്റെ ആരോപണം. ഡെമോക്രാറ്റുകള്&#x200d;ക്ക് അമേരിക്കന്&#x200d; ജനതയുടെ മൂല്യങ്ങളെ അവഹേളിക്കുകയാണെന്നും അമേരിക്കയെ ഒരു കമ്മ്യൂണിസ്റ്റ് രാജ്യമാക്കി മാറ്റാന്&#x200d; ആഗ്രഹിക്കുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി.</p>
<p>അതേസമയം, തോറ്റാല്&#x200d; അമേരിക്ക വിടേണ്ടി വരുമെന്ന് ട്രംപിന്റെ പ്രസ്താവനയെ തന്ന പരിഹസിച്ചു ബിഡെന്&#x200d; രംഗത്തെത്തി. അമേരിക്ക വിടുമെന്ന ട്രംപിന്റെ വിവിധ പ്രസ്താവന ക്ലിപ്പുകള്&#x200d; കൂട്ടിച്ചേര്&#x200d;ത്ത് ഉറപ്പിച്ചോ? എന്നായിരുന്നു ബിഡെന്റെ ചോദ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/could-you-imagine-if-i-lose-i-may-have-to-leave-the-country-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കന്&#x200d; തെരഞ്ഞെടുപ്പില്&#x200d; ട്രംപിന് പിന്തുണയുമായി താലിബാന്&#x200d;</title>
		<link>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html</link>
					<comments>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Oct 2020 09:28:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[afgahnisthan]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[joe biden]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[thaliban]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160722</guid>

					<description><![CDATA[ട്രംപ് ഭരണകൂടം ഫെബ്രുവരിയില്&#x200d; താലിബാനുമായി ചരിത്രപരമായ കരാറില്&#x200d; ഒപ്പുവെച്ചിരുന്നു. ദോഹയില്&#x200d; വെച്ച് താലിബാനുമായി നടന്ന ചര്&#x200d;ച്ചയിലാണ് അഫ്ഗാനില്&#x200d; നിന്ന് അമേരിക്കന്&#x200d; സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥി ഡൊണാള്&#x200d;ഡ് ട്രംപിനെ പിന്തുണ അറിയിച്ച് താലിബാന്&#x200d;. സി.ബി.എസ് ന്യൂസിന് താലിബാന്&#x200d; വക്താവ് സാബിഹുള്ള മുജാഹിദ് നല്&#x200d;കിയ ഫോണ്&#x200d; അഭിമുഖത്തിലാണ് ഡൊണാള്&#x200d;ഡ് ട്രംപിന് താലിബാന്&#x200d; പിന്തുണ അറിയിച്ചത്.</p>
<p>&#8221;തെരഞ്ഞെടുപ്പില്&#x200d; ട്രംപ് വിജയിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക സാന്നിധ്യം അദ്ദേഹം അവസാനിപ്പിക്കുമെന്നും ഞങ്ങള്&#x200d; പ്രതീക്ഷിക്കുന്നു, മുതിര്&#x200d;ന്ന താലിബാന്&#x200d; നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്&#x200d; നടക്കുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ട്രംപിന്റെ ആരോഗ്യത്തില്&#x200d; താലിബാന്&#x200d; ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന് കോവിഡ് പോസിറ്റീവ് ആണെന്ന് കേട്ടപ്പോള്&#x200d;, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്&#x200d; ആശങ്കാകുലരായിരുന്നു, പക്ഷേ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് തോന്നുന്നു,&#8221; മറ്റൊരു താലിബാന്&#x200d; മുതിര്&#x200d;ന്ന നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.</p>
<p>അതേസമയം ട്രംപിന് താലിബാന്&#x200d; പിന്തുണനല്&#x200d;കിയെന്ന വാര്&#x200d;ത്ത റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ പിന്തുണ തങ്ങള്&#x200d;ക്കാവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി അറിയിച്ചു. &#8221;അമേരിക്കന്&#x200d; പ്രസിഡന്റ് അമേരിക്കന്&#x200d; താത്പര്യങ്ങള്&#x200d; എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നത് താലിബാന്&#x200d; ഓര്&#x200d;ക്കണമെന്ന് ട്രംപ് വക്താവ് ടിം മുര്&#x200d;ട്ടോഗ് സി.ബി.എസിനോട് പറഞ്ഞു.</p>
<p>അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കന്&#x200d; സേനയേയും പിന്&#x200d;വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്<br />
യുഎസ് പ്രസിഡന്റ് ട്രംപിന് അനുകൂലമായി താലിബാന്&#x200d; രംഗത്തെത്തിയത്. 19 വര്&#x200d;ഷത്തെ നീണ്ട യുദ്ധത്തിന് ശേഷം യുഎസ് സൈനികരെ പൂര്&#x200d;ണ്ണമായും അഫ്ഗാനിസ്ഥാനില്&#x200d; നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.</p>
<p>ട്രംപ് ഭരണകൂടം ഫെബ്രുവരിയില്&#x200d; താലിബാനുമായി ചരിത്രപരമായ കരാറില്&#x200d; ഒപ്പുവെച്ചിരുന്നു. ദോഹയില്&#x200d; വെച്ച് താലിബാനുമായി നടന്ന ചര്&#x200d;ച്ചയിലാണ് അഫ്ഗാനില്&#x200d; നിന്ന് അമേരിക്കന്&#x200d; സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്. ഇപ്പോള്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; അയ്യായിരത്തില്&#x200d; താഴെ യുഎസ് സൈനികരുണ്ട്, അടുത്ത വര്&#x200d;ഷം ആദ്യം 2,500 ആയി കുറയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്&#x200d;ട്ട് ഓബ്രിയന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;സമയം കളയുന്ന പരിപാടി&#8221;; ബിഡെനുമായുള്ള സംവാദത്തിനില്ലെന്ന് ട്രംപ്</title>
		<link>https://www.chandrikadaily.com/trump-pulls-out-of-october-15-presidential-debate-with-biden-calls-it-a-waste-of-time.html</link>
					<comments>https://www.chandrikadaily.com/trump-pulls-out-of-october-15-presidential-debate-with-biden-calls-it-a-waste-of-time.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 08 Oct 2020 14:28:19 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[DonaldJTrump]]></category>
		<category><![CDATA[joe biden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159946</guid>

					<description><![CDATA[''ഒരു വെര്&#x200d;ച്വല്&#x200d; ചര്&#x200d;ച്ചക്കായി എന്റെ സമയം പാഴാക്കുന്നമെന്നതില്&#x200d; നിങ്ങള്&#x200d;ക്ക് ആശങ്ക വേണ്ടന്നാണ്,'' ട്രംപ് വ്യാഴാഴ്ച ഫോക്‌സ് ബിസിനസ്സിന് നല്&#x200d;കിയ ടെലിഫോണ്&#x200d; അഭിമുഖത്തില്&#x200d; പറഞ്ഞത്. അതേസമയം, ബിഡെനുമായുള്ള ദ്യ സംവാദത്തില്&#x200d; ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തല്&#x200d;. ഇതിന് പിന്നാലെയാണ് ഇനി സംവാദത്തിനില്ലെന്ന ട്രംപിന്റെ മറുപടി കൂടി.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: അമേരിക്കയില്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യ എതിരാളി ജോ ബിഡെനുമായുള്ള നേരത്തെ പ്രഖ്യാപിച്ച പ്രസിഡന്&#x200d;ഷ്യല്&#x200d; ഡിബേറ്റില്&#x200d; നിന്നും പിന്മാറി പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്. ഒക്ടോബര്&#x200d; 15 ന് ബിഡെനുമായി നടക്കേണ്ടിയിരുന്ന ചര്&#x200d;ച്ചയില്&#x200d; നിന്നാണ് ട്രംപ് പിന്മാറിയത്. ബിഡെനുമായുള്ള വെര്&#x200d;ച്വല്&#x200d; സംവാദത്തെ, സമയം കളയുന്ന പരിപാടിയെന്ന് ട്രംപ് കളിയാക്കുകയും ചെയ്തു.</p>
<p>എന്നാല്&#x200d;, കോവിഡ് സ്ഥീരികരിച്ച ട്രംപുമായി സംവാദത്തില്&#x200d; പങ്കെടുക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്&#x200d;ഥിയായ ജോ ബിഡന്&#x200d; നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ് ഇപ്പോഴും കോവിഡ് ബാധിതനാണെങ്കില്&#x200d; അടുത്തയാഴ്ച അദ്ദേഹവുമായി നടക്കാനിരിക്കുന്ന സംവാദത്തില്&#x200d; പങ്കെടുക്കില്ലെന്നാണ് ബിഡെന്&#x200d; വ്യക്തമാക്കിയത്.</p>
<p>അതേസമയം, വൈറസ് വ്യാപിക്കുന്നതിനെതിരായ മുന്&#x200d;കരുതലായി വെര്&#x200d;ച്വല്&#x200d; സംവാദമാണ് നടക്കുകയെന്ന് പിന്നീട് കമ്മീഷന്&#x200d; വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോള്&#x200d; ട്രംപ് നിരസിച്ചത്.</p>
<p>&#8221;ഒരു വെര്&#x200d;ച്വല്&#x200d; ചര്&#x200d;ച്ചക്കായി എന്റെ സമയം പാഴാക്കുന്നമെന്നതില്&#x200d; നിങ്ങള്&#x200d;ക്ക് ആശങ്ക വേണ്ടന്നാണ്,&#8221; ട്രംപ് വ്യാഴാഴ്ച ഫോക്‌സ് ബിസിനസ്സിന് നല്&#x200d;കിയ ടെലിഫോണ്&#x200d; അഭിമുഖത്തില്&#x200d; പറഞ്ഞത്.</p>
<p>ഇപ്പോഴും അദ്ദേഹത്തിന് കോവിഡ് ഉണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ട് സംവാദം നടക്കാന്&#x200d; പാടില്ലെന്നും ബൈഡന്&#x200d; പറഞ്ഞു. ബൈഡനും ട്രംപും തമ്മില്&#x200d; നടക്കേണ്ട മൂന്ന് സംവാദങ്ങളിലൊന്ന് സെപ്റ്റംബര്&#x200d; 29ന് നടന്നിരുന്നു. ഈമാസം 15 നാണ് മിയാമിയില്&#x200d; രണ്ടാമത്തെ ഡിബേറ്റ് നിശ്ചയിച്ചിരിക്കുന്നത്.</p>
<p>പ്രസിഡന്&#x200d;ഷ്യല്&#x200d; ഡിബേറ്റ്സ് കമ്മീഷന്&#x200d; നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പ്രാഥമിക സംവാദങ്ങളില്&#x200d; രണ്ടാമത്തേതായ 15ന് മിയാമിയില്&#x200d; കോവിഡ് ജാഗ്രത പാലിച്ച് നടക്കുന്നത്. അവസാനത്തെ ഡിബേറ്റ് ഈ മാസം 22 ന് നാഷ് വില്ലെയിലാണ്.</p>
<p>കോവിഡ് ബാധിതനായിരുന്ന ട്രംപ് ഒക്ടോബര്&#x200d; 6 നാണ് ആശുപത്രി വിട്ടത്. തന്റെ മാസ്‌ക് അഴിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. എന്നാല്&#x200d; പ്രസിഡന്റ് കോവിഡ് മുക്തനായിട്ടില്ലെന്നാണ് ഡോക്ടര്&#x200d; പറയുന്നത്. ഭാര്യ മെലാനിയക്കും കോവിഡ് ബാധിച്ചിരുന്നു.</p>
<p>അതേസമയം, ബിഡെനുമായുള്ള ദ്യ സംവാദത്തില്&#x200d; ട്രംപിന് കനത്ത തിരിച്ചടിയാണ് നേരിട്ടതെന്നാണ് വിലയിരുത്തല്&#x200d;. ഇതിന് പിന്നാലെയാണ് ഇനി സംവാദത്തിനില്ലെന്ന ട്രംപിന്റെ മറുപടി കൂടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trump-pulls-out-of-october-15-presidential-debate-with-biden-calls-it-a-waste-of-time.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരണനിരക്കടക്കം കോവിഡ് കണക്കുകള്&#x200d; മറച്ചുവെയ്ക്കുന്നു; ഇന്ത്യയ്ക്കെതിരെ ട്രംപ്</title>
		<link>https://www.chandrikadaily.com/in-first-presidential-debate-trump-questions-indias-coronavirus-data.html</link>
					<comments>https://www.chandrikadaily.com/in-first-presidential-debate-trump-questions-indias-coronavirus-data.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 30 Sep 2020 07:01:30 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[covid updates]]></category>
		<category><![CDATA[modi 2.0]]></category>
		<category><![CDATA[modi-trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157569</guid>

					<description><![CDATA[മോദി ഭരണകൂടത്തെ പ്രത്യക്ഷത്തില്&#x200d; വിമര്&#x200d;ശിക്കുന്ന രീതിയില്&#x200d; ട്രംപ് ആദ്യമായാണ് രംഗത്തെത്തുന്നത്. രണ്ടു തവണയാണ് പ്രസംഗത്തില്&#x200d; ട്രംപ് ഇന്ത്യയെ പരാമര്&#x200d;ശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്&#x200d; ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്&#x200d;ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d; : കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്&#x200d;ശഷനവുമായി അമേരിക്കന്&#x200d; പ്രസിഡന്റ് ഡോണള്&#x200d;ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഭാഗമായി ക്ലീവ്‌ലാന്&#x200d;ഡ് കേസ് വെസ്റ്റേണ്&#x200d; യൂണിവേഴ്‌സിറ്റിയിലെ നടന്ന ആദ്യ സംവാദം സംവാദത്തിലാണ് മോദി ഭരണകൂടത്തിനെതിരെ വിമര്&#x200d;ശഷനവുമായി ട്രംപ് രംഗത്തെത്തിയത്. യഥാര്&#x200d;ത്ഥത്തില്&#x200d; കോവിഡ് ബാധിച്ച് എത്രപേരാണ് ഇന്ത്യയില്&#x200d; മരിച്ചതെന്ന വിവരമില്ലെന്നും ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണെന്നും ട്രംപ് ആരോപിച്ചു. മോദി ഭരണകൂടത്തെ പ്രത്യക്ഷത്തില്&#x200d; വിമര്&#x200d;ശിക്കുന്ന രീതിയില്&#x200d; ട്രംപ് ആദ്യമായാണ് രംഗത്തെത്തുന്നത്. രണ്ടു തവണയാണ് പ്രസംഗത്തില്&#x200d; ട്രംപ് ഇന്ത്യയെ പരാമര്&#x200d;ശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്&#x200d; ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്&#x200d;ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.</p>
<p>പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്&#x200d; എതിരാളിയായ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥി ജോ ബൈഡനില്&#x200d; നിന്നും കടുത്ത വെല്ലുവിളിയാണ് ട്രംപ് നേരിടുന്നത്. വ്യക്തിപരമായ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം പൂര്&#x200d;ത്തിയായത്. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ് ഡോണള്&#x200d;ഡ് ട്രംപെന്ന് പറഞ്ഞ ജോ ബൈഡന്&#x200d;, കോവിഡ് വാക്‌സീനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്ദാനങ്ങള്&#x200d; വിശ്വസിക്കരുതെന്ന് ബൈഡന്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>എത്ര യു.എസ് കുടുംബങ്ങള്&#x200d;ക്കാണ് കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതെന്ന ജോ ബൈഡന്റെ ചോദ്യത്തോട്, ഇതിന് ഉത്തരവാദി ചൈനയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാല്&#x200d; കോവിഡ് കൈകാര്യം ചെയ്യുന്നതില്&#x200d; ട്രംപ് നിരുത്തവവാദപരമായാണ് പെരുമാറിയതെന്നും, പ്രസിഡന്റ് വിഡ്ഢിയാണെന്നും ജോ ബൈഡന്&#x200d; പറഞ്ഞു.</p>
<p>ഇതോടെയാണ് ട്രംപ് ഇന്ത്യക്കെതിരെ തിരിഞ്ഞത്. ചൈനയും ഇന്ത്യയും റഷ്യയും യഥാര്&#x200d;ത്ഥ കണക്കുകളല്ല പുറത്തു വിടുന്നതെന്നും അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളില്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; എത്രപേരാണ് വൈറസ് ബാധ മൂലം മരിച്ചതെന്ന് നമുക്ക് അറിയില്ലെന്ന് ട്രംപ് പറഞ്ഞു. പുറത്തുവന്ന കണക്കുകളില്&#x200d; കോവിഡ് ബാധിച്ച് 10 ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചതെന്നും ഇതില്&#x200d; കൂടുതല്&#x200d; മരണവും അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-first-presidential-debate-trump-questions-indias-coronavirus-data.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്മ പുള്ളെ</title>
		<link>https://www.chandrikadaily.com/editorial-chandrika-aug-30.html</link>
					<comments>https://www.chandrikadaily.com/editorial-chandrika-aug-30.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Aug 2020 19:05:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[kamala harris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148914</guid>

					<description><![CDATA[യു.എസിലെ കറുത്ത വര്&#x200d;ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്&#x200d;ണയിക്കുന്ന ഘടകമാണ്. നിലവില്&#x200d; 12 ശതമാനം കറുത്ത വര്&#x200d;ഗക്കാര്&#x200d; പാര്&#x200d;ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്&#x200d;ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്&#x200d; കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ എല്ലാവര്&#x200d;ക്കും നല്&#x200d;കുമെന്നാണ്. തന്റെ വളര്&#x200d;ച്ചയില്&#x200d; അമ്മയുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും(ചിത്തി) പങ്കിനെക്കുറിച്ച് പറഞ്ഞതും വൈറലായി.]]></description>
										<content:encoded><![CDATA[<p>അമേരിക്കയുടെ വൈസ് പ്രസിഡന്റായി ആദ്യമായി ഒരു കറുത്തവര്&#x200d;ഗക്കാരി, ഏഷ്യന്&#x200d;-ആഫ്രിക്കന്&#x200d; വംശജ, ഇന്ത്യക്കാരി, എല്ലാറ്റിലുമുപരി ഒരു വനിത ഇതാ വരാനിരിക്കുന്നു. കോവിഡ്-19 കാലത്ത് നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് വൈസ്പ്രസിഡന്റിനെയും യാങ്കികള്&#x200d; ബാലറ്റിലൂടെ തിരഞ്ഞെടുക്കുക. വര്&#x200d;ഗീയതയും വംശീയതയും വര്&#x200d;ണവെറിയും തരാതരം പൊലിപ്പിച്ച് അധികാരത്തിലേറിയ ഡൊണാള്&#x200d;ഡ്ട്രംപിന ് വെല്ലുവിളിയായിരിക്കുന്നത് ഇപ്പോള്&#x200d; മറ്റാരേക്കാളുപരി തമിഴ്‌നാട്ടുകാരി കമലദേവി ഹാരിസാണ്. ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ ജോ ബീഡനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിന് എതിരാളിയെങ്കിലും ട്രംപിന്റെയും രാഷ്ട്രീയക്കാരുടെയും കണ്ണുകളെല്ലാം പക്ഷേ കമലഹാരിസിലാണ്. പ്രതീക്ഷച്ചിരുന്നുവെങ്കിലും ആഗസ്ത് 11 ലെ കമലയുടെ സ്ഥാനാര്&#x200d;ത്ഥിത്വ പ്രഖ്യാപനം കേട്ട് ലോകം കോരിത്തരിച്ചു. അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിമറിക്കാന്&#x200d; വൈസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥിത്വത്തിലൂടെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഇന്ത്യന്&#x200d; വംശജ. വനിതകള്&#x200d;ക്കും മുസ്‌ലിംകള്&#x200d;ക്കും കറുത്ത വര്&#x200d;ഗക്കാര്&#x200d;ക്കുമെല്ലാം എതിരായി ഒട്ടനവധി പ്രസ്താവനകളാണ് ട്രംപ് എന്ന ബിസിനസ്മാന്&#x200d; ടേണ്&#x200d;ഡ് പൊളിറ്റീഷ്യന്&#x200d; ഇതിനകം നടത്തിയിരിക്കുന്നത്. അതിനാല്&#x200d; ഡെമോക്രാറ്റുകളുടെ തിരിച്ചുവരവാണ് ലോക ജനതയിലെ പലരും സ്വപ്‌നം കാണുന്നത്. ബീഡന്&#x200d; ജയിച്ചാല്&#x200d; സ്വാഭാവികമായും റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥി മൈക്ക് പെന്&#x200d;സിനെതിരായി കമലയും ജയിക്കും. അമേരിക്കയെക്കുറിച്ച് അടുത്ത കാലത്തുണ്ടായിട്ടുള്ള സകല അപഖ്യാതികള്&#x200d;ക്കുമത് പരിഹാരമാകുമെന്നാണ് നിരീക്ഷക മതം.</p>
<p>കമലയുടെ പേരിനൊപ്പം ഹാരിസ് എന്നുള്ളതുകൊണ്ട് അവര്&#x200d;ക്ക് മുസ്്‌ലിം ബന്ധമുണ്ടെന്നൊന്നും കരുതേണ്ടതില്ല. പിതാവ് സത്യക്രിസ്ത്യാനിയായ ഹാരിസാണ്. ചെന്നൈ വസന്ത്‌നഗറിലെ ബ്രാഹ്മണ കുടുംബത്തിലാണ് കമലയുടെ അമ്മ ശ്യാമളയുടെ ജനനം. 1958ലാണ് ശ്യാമളഗോപാലന്&#x200d; എന്ന 19കാരി പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിലെത്തുന്നത്. ശ്യാമളയുടെയും പിന്&#x200d;തലമുറകളുടെയും ജീവിതം മാറിമറിയുന്നത് ഡൊണാള്&#x200d;ഡ് ജെ.ഹാരിസുമായുള്ള വിവാഹത്തോടെയായിരുന്നു. ജീവശാസ്ത്ര ഗവേഷകയായിരുന്നു ശ്യാമള. ആഫ്രിക്കന്&#x200d; രാജ്യമായ ജമൈക്കക്കാരനാണ് ഹാരിസ്. സാമ്പത്തിക ശാസ്ത്ര പഠനത്തിനായി 1960കളിലാണ് ഹാരിസ് അമേരിക്കയിലെത്തുന്നത്. ഇരുവരുടെയും പ്രണയവിവാഹം ഒരു ഇന്ത്യന്&#x200d; കുടുംബത്തിന്റെ ഭാവിയെ സമൂലം മാറ്റിമറിച്ചുകളഞ്ഞു. സഹോദരി മായയുമൊത്ത് കാലിഫോര്&#x200d;ണിയയിലായിരുന്നു കമലയുടെ താമസം. തായ്‌വേരുകള്&#x200d; തേടിയുള്ള അല്&#x200d;പം ചില യാത്രകള്&#x200d; മാത്രമേ ഇന്ത്യയുമായി കമലക്കുള്ളൂ. എങ്കിലും തമിഴര്&#x200d; &#8216;യിത് നമ്മ പുള്ളൈതാനേ&#8217; (ഇത് നമ്മുടെ പെണ്&#x200d; കുട്ടിയാണ്) എന്ന് അഭിമാനത്തോടെ പറയുന്നു; കമലയുടെ വിജയത്തിനായി പ്രാര്&#x200d;ത്ഥിക്കുന്നു. ബറാക് ഒബാമയെന്ന ആഫ്രിക്കന്&#x200d; വംശജനായ കറുത്ത വര്&#x200d;ഗക്കാരനെ പ്രസിഡന്റാക്കിയ രാജ്യമാണ് യു.എസ് അടുത്തിടെ ജോര്&#x200d;ജ് #ോയിഡിനെ പൊലീസ് ശ്വാസംമുട്ടിച്ചുകൊന്ന പശ്ചാത്തലത്തില്&#x200d; കമലക്കും കറുത്തവര്&#x200d;ക്കും അനുകൂലമായി സഹതാപ തരംഗം ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്&#x200d; കമലയെ പരമാവധി ഭത്‌സിക്കുകയാണ് ട്രംപിന്റെ രീതി. കമലയുടെ സ്ഥാനാര്&#x200d;ത്ഥിത്വംവഴി ഏഷ്യന്&#x200d;, ആഫ്രിക്കന്&#x200d; വംശജരുടെ വോട്ട് നേടാമെന്ന കണക്കുകൂട്ടലിലാണ് ഡെമോക്രാറ്റുകളെങ്കില്&#x200d;, ഇതിനെ വെള്ളക്കാരുടെ വര്&#x200d;ണവെറിക്ക് പുതിയ ആയുധമാക്കിയെടുത്തിരിക്കുകയാണ് ട്രംപ്. അവര്&#x200d;ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്&#x200d; നിരന്തരം ചൊരിയുകയാണ് പരാജയ ഭയം മുന്നില്&#x200d;കണ്ട് ട്രംപ്. യു.എസിലെ കറുത്ത വര്&#x200d;ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്&#x200d;ണയിക്കുന്ന ഘടകമാണ്. നിലവില്&#x200d; 12 ശതമാനം കറുത്ത വര്&#x200d;ഗക്കാര്&#x200d; പാര്&#x200d;ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്&#x200d;ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്&#x200d; കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ എല്ലാവര്&#x200d;ക്കും നല്&#x200d;കുമെന്നാണ്. തന്റെ വളര്&#x200d;ച്ചയില്&#x200d; അമ്മയുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും(ചിത്തി) പങ്കിനെക്കുറിച്ച് പറഞ്ഞതും വൈറലായി.</p>
<p>2017ലാണ് കമല കാലിഫോര്&#x200d;ണിയയില്&#x200d;നിന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്&#x200d; 17വരെ കാലിഫോര്&#x200d;ണിയയുടെ അറ്റോണി ജനറലായിരുന്നു. ഹോവാഡ് സര്&#x200d;വകലാശാലയില്&#x200d;നിന്ന് ബിരുദവും കാലിഫോര്&#x200d;ണിയ സര്&#x200d;വകലാശാലയില്&#x200d; നിന്ന് നിയമബിരുദവും നേടി. കാലിഫോര്&#x200d;ണിയയിലെ ഓക്‌ലാന്&#x200d;ഡില്&#x200d; 1964 ഒക്ടോബര്&#x200d; 20നാണ് ജനനം. ഏഴാം വയസ്സിലേ പിതാവും മാതാവും വേര്&#x200d;പിരിഞ്ഞിരുന്നു. 2016ല്&#x200d; സെനറ്ററായതോടെ ആദ്യമായി ഈ പദവിയിലെത്തുന്ന ദക്ഷിണേഷ്യക്കാരിയും രണ്ടാമത്തെ ആഫ്രോ-അമേരിക്കക്കാരിയുമായി. അമേരിക്കയിലെ ശക്തരായ 20 വനിതകളിലൊരാളായി കമല തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2013ല്&#x200d; ലോകത്തെ സ്വാധീന ശക്തിയുള്ള 100 വ്യക്തികളിലൊന്നായി ടൈം മാഗസിന്&#x200d; കമലയെ തിരഞ്ഞെടുത്തു. ഫലസ്തീന്&#x200d;, കശ്മീര്&#x200d;, രോഹിംഗ്യന്&#x200d;, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്&#x200d; ഇരകളുടെ പക്ഷത്താണ് കമല. അമേരിക്കയിലെ ബാപ്റ്റിസ്റ്റ് ചര്&#x200d;ച്ച് അംഗമാണ്. അഭിഭാഷകനായ ഡഗ്ലസുമായുള്ള വിവാഹം 2014ലായിരുന്നു. മക്കളില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-chandrika-aug-30.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോബൈഡന്&#x200d; അമേരിക്കയുടെ അടുത്ത പ്രസിഡന്റ്; പ്രവചനവുമായി ലിച്ച്മാന്&#x200d;</title>
		<link>https://www.chandrikadaily.com/lichman-predicts-next-american-president.html</link>
					<comments>https://www.chandrikadaily.com/lichman-predicts-next-american-president.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 20 Aug 2020 08:53:40 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[jo biden]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146350</guid>

					<description><![CDATA[അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലിച്ച്മാന്&#x200d; പറഞ്ഞതൊന്നും ഇതുവരെ പിഴച്ചിട്ടില്ല. കൃത്യമായ നിരീക്ഷണങ്ങള്&#x200d; നടത്തിയാണ് ലിച്ച്മാന്&#x200d; പ്രവചനം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>വരാനിരിക്കുന്ന അമേരിക്കന്&#x200d; തെരഞ്ഞെടുപ്പിലെ വിജയിയെ പ്രഖ്യാപിച്ച് അമേരിക്കന്&#x200d; സര്&#x200d;വകലാശാലയിലെ ഹിസ്റ്ററി വിഭാഗം പ്രഫസര്&#x200d; അലന്&#x200d; ലിച്ച്മാന്&#x200d;. തെരഞ്ഞെടുപ്പില്&#x200d; ജോ ബൈഡന്&#x200d; വന്&#x200d; ഭൂരിപക്ഷത്തില്&#x200d; ജയിക്കുമെന്ന് ലിച്ച്മാന്&#x200d; പ്രവചിച്ചു. അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലിച്ച്മാന്&#x200d; പറഞ്ഞതൊന്നും ഇതുവരെ പിഴച്ചിട്ടില്ല. കൃത്യമായ നിരീക്ഷണങ്ങള്&#x200d; നടത്തിയാണ് ലിച്ച്മാന്&#x200d; പ്രവചനം നടത്തിയത്.</p>
<p>13 കീ ഉപയോഗിച്ചാണ് ലിച്ച്മാന്&#x200d; ഇക്കുറി പ്രവചനം നടത്തിയിരിക്കുന്നത്. കോവിഡിലെ അമേരിക്കയുടെ വീഴ്ച, വംശീയ അധിക്ഷേപങ്ങളും പൊലീസ് അക്രമങ്ങളുടെ വര്&#x200d;ധനവും ട്രംപിന് തിരിച്ചടിയാകുമെന്ന് ലിച്ച്മാന്&#x200d; വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്&#x200d; ഹിലാരിക്ക് എല്ലാവരും പ്രസിഡന്റ് സ്ഥാനം നല്&#x200d;കിയപ്പോള്&#x200d; തിരഞ്ഞെടുപ്പ് വിജയം ട്രംപിനായിരിക്കുെമന്ന് തീര്&#x200d;ത്ത് പറഞ്ഞത് ലിച്ച്മാന്&#x200d; ആയിരുന്നു. മാത്രമല്ല, ഡോണള്&#x200d;ഡ് ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്നും ലിച്ച്മാന്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>1984 ല്&#x200d; ആണ് ആദ്യമായി ലിച്ച്മാന്&#x200d; പ്രവചനം നടത്തിയത്. ഡൊണള്&#x200d;ഡ് റീഗന്&#x200d; പ്രസിഡന്റ് ആകുമെന്നായിരുന്നു അത്. പിന്നീടിങ്ങോട്ട് ലിച്ച്മാന്റെ നിരീക്ഷണങ്ങളും പ്രവചനങ്ങളും കടുകിടെ തെറ്റിയിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lichman-predicts-next-american-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിച്ചു; അമേരിക്കന്&#x200d; ചരിത്രത്തില്&#x200d; ആദ്യം</title>
		<link>https://www.chandrikadaily.com/kamala-harris-making-history-as-vice-president-pick-condemns-trumps-failure.html</link>
					<comments>https://www.chandrikadaily.com/kamala-harris-making-history-as-vice-president-pick-condemns-trumps-failure.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Aug 2020 05:43:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[kamala harris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146253</guid>

					<description><![CDATA[2020ല്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന കമല കഴിഞ്ഞ വര്&#x200d;ഷം ഡിസംബറില്&#x200d; ആ നീക്കത്തില്&#x200d; നിന്ന് പിന്മാറിയത് വാര്&#x200d;ത്താശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി ട്രംപ് അടക്കമുള്ളവര്&#x200d; രംഗത്തെത്തുകയുമുണ്ടായി.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കയില്&#x200d; ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ചരിത്രം കുറിച്ച് കമല ഹാരിസ്. ബുധനാഴ്ച ചേര്&#x200d;ന്ന ഡെമോക്രാറ്റിക് പാര്&#x200d;ട്ടി തീരുമാനം കമല ഹാരിസ് അംഗീകരിച്ചതോടെ അമേരിക്കന്&#x200d; ചരിത്രത്തില്&#x200d; ആദ്യത്തെ കറുത്ത വര്&#x200d;ഗ്ഗക്കാരിയായ വൈസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥിയായിരിക്കുയാണ് ഇന്ത്യന്&#x200d;-അമേരിക്കന്&#x200d; വംശജ കൂടിയായ കമല. ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ അമേരിക്ക പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥി ജോ ബൈഡനൊപ്പമാകും കമല ഹാരിസ് ട്രംപിനെ നേരിടുക.</p>
<p>ഒരു പ്രമുഖ പാര്&#x200d;ട്ടിയുടെ പ്രസിഡന്&#x200d;ഷ്യല്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി നിര്&#x200d;ദേശിക്കപ്പെടുന്ന നാലാമത്തെ വനിതയാണ് കമല. കമലയുടെ മാതാവ് ശ്യാമള ഗോപാലന്&#x200d; ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്&#x200d; ചെന്നൈയില്&#x200d; നിന്നുള്ള ശ്യാമള 1960കളില്&#x200d; അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. പിതാവ് ഡോണള്&#x200d;ഡ് ഹാരിസ് ജമൈക്കന്&#x200d; വംശജനും. അഭിഭാഷകയായ കമല നിലവില്&#x200d; കാലിഫോര്&#x200d;ണിയയില്&#x200d; നിന്നുള്ള സെനറ്റംഗമാണ്.</p>
<p>ജോര്&#x200d;ജ് ഫ്‌ലോയിഡ് വധത്തിന് പിന്നാലെ അമേരിക്കന്&#x200d; ഉടലെടുത്ത വംശീയ പ്രക്ഷോപത്തില്&#x200d; തിരിച്ചടി നേരിട്ട പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിനെതിരെ രൂക്ഷ വിമര്&#x200d;ശനങ്ങളുമായായിരുന്നു കമല തന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ നേതൃത്വം പരാജയമായതിനെ തുടര്&#x200d;ന്ന് നിരവധിപേര്&#x200d;ക്ക് ജീവനും ജീവിതവും നഷ്്ടമായി. അമേരിക്ക തൊഴില്&#x200d; നഷ്ടത്തിന്റേയും ജീവ നഷ്ടത്തിന്റേയും രാജ്യമായി മാറി. അമേരിക്കയുടെ മൂല്യം സംരക്ഷിക്കുമെന്നും കമല പറഞ്ഞു. പുതിയ അമേരിക്കയെ സൃഷ്ടിക്കുന്നതിന് ജോ ബൈഡനേയും തന്നെയും വിജയിപ്പിക്കണമെന്നും കമല ആവശ്യപ്പെട്ടു.</p>
<p>2020ല്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന കമല കഴിഞ്ഞ വര്&#x200d;ഷം ഡിസംബറില്&#x200d; ആ നീക്കത്തില്&#x200d; നിന്ന് പിന്മാറിയത് വാര്&#x200d;ത്താശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി ട്രംപ് അടക്കമുള്ളവര്&#x200d; രംഗത്തെത്തുകയുമുണ്ടായി. വിഷമിക്കേണ്ട മിസ്റ്റര്&#x200d; പ്രസിഡന്റ്, നിങ്ങളുടെ വിചാരണയില്&#x200d; ഞാന്&#x200d; നിങ്ങളെ കാണും. ഞാന്&#x200d; ശതകോടീശ്വരിയൊന്നുമല്ല. എനിക്ക് പ്രചാരണത്തിനായി സ്വന്തമായി പണം കണ്ടെത്താനാകില്ല. പ്രചാരണം തുടരുന്നതിനനുസരിച്ച് ഞങ്ങള്&#x200d;ക്ക് മത്സരിക്കേണ്ട പണം കണ്ടെത്തുക എന്നത് ദുര്&#x200d;ഘടമാകും. എന്നാണ് അന്ന് കമല തിരിച്ചടിച്ചത്.</p>
<p>നവംബര്&#x200d; മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ഡൊമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ കണ്&#x200d;വെന്&#x200d;ഷനും പ്രചാരണവും കൊറോണ വൈറസ് സുരക്ഷാ മുന്&#x200d;കരുതലുകള്&#x200d; കാരണം പൂര്&#x200d;ണ്ണമായും ഓണ്&#x200d;ലൈനിലായിരുന്നു. ഡൊമോക്രാറ്റിക് പാര്&#x200d;ട്ടി കണ്&#x200d;വെന്&#x200d;ഷനില്&#x200d; അമേരിക്കയുടെ മുന്&#x200d; പ്രസിഡന്റ് കൂടിയായ ബരാക് ഒബാമ ട്രംപിനെ വിമര്&#x200d;ശിച്ചു. 2017 ല്&#x200d; ട്രംപിന് വൈറ്റ് ഹൗസിലെത്തിയപ്പോള്&#x200d; ഗൗരവമായി പല പരിപാടികളും എടുക്കുന്നതില്&#x200d; താല്&#x200d;പര്യം കാണിക്കുമെന്ന് കരുതിയിരുന്ന. പക്ഷേ ജനാധിപത്യത്തോട് ഒരു ബഹുമാനവും പുലര്&#x200d;ത്താതിരുന്ന ട്രംപ് ഒരിക്കലും അങ്ങനെ ചെയ്തില്ല, ഒബാമ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamala-harris-making-history-as-vice-president-pick-condemns-trumps-failure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം; അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്</title>
		<link>https://www.chandrikadaily.com/51-of-americans-now-support-the-impeachment-of-president-d-trump.html</link>
					<comments>https://www.chandrikadaily.com/51-of-americans-now-support-the-impeachment-of-president-d-trump.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Oct 2019 13:18:00 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[howdy modi]]></category>
		<category><![CDATA[impeachment]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141408</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: ഡോണാള്&#x200d;ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകള്&#x200d;. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്&#x200d; നടത്തിയ സര്&#x200d;വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്&#x200d; നടത്തുന്ന ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് അനുകൂലിച്ചത്. എന്നാല്&#x200d; 43 ശതമാനം ആളുകള്&#x200d; മാത്രമാണ് ട്രംപിനെ അനുകൂലിച്ച് രംഗത്തുള്ളത്. സര്&#x200d;വേയില്&#x200d; പങ്കെടുക്കു പകുതി ആളുകളും ട്രംപിനെ വൈറ്റ്ഹൗസില്&#x200d; നിന്നും പുറത്താക്കണം എന്നുവരെ ആവശ്യപ്പെട്ടു. അതേസമയം ഇംപീച്ച്‌മെന്റിനു മുന്നോടിയായി തനിക്കെതിരെ ഡെമോക്രാറ്റുകള്&#x200d; നടത്തുന്ന അന്വേഷണത്തോട് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്. ഡെമോക്രാറ്റുകള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>വാഷിങ്ടണ്&#x200d;: ഡോണാള്&#x200d;ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകള്&#x200d;. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്&#x200d; നടത്തിയ സര്&#x200d;വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്&#x200d; നടത്തുന്ന ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് അനുകൂലിച്ചത്. എന്നാല്&#x200d; 43 ശതമാനം ആളുകള്&#x200d; മാത്രമാണ് ട്രംപിനെ അനുകൂലിച്ച് രംഗത്തുള്ളത്. സര്&#x200d;വേയില്&#x200d; പങ്കെടുക്കു പകുതി ആളുകളും ട്രംപിനെ വൈറ്റ്ഹൗസില്&#x200d; നിന്നും പുറത്താക്കണം എന്നുവരെ ആവശ്യപ്പെട്ടു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">52% of Americans support an impeachment inquiry against President Trump, according to a new NPR/PBS NewsHour/Marist poll. <a href="https://t.co/rMzKEqplyj">https://t.co/rMzKEqplyj</a></p>&mdash; MSNBC (@MSNBC) <a href="https://twitter.com/MSNBC/status/1182623495018168320?ref_src=twsrc%5Etfw">October 11, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>അതേസമയം ഇംപീച്ച്‌മെന്റിനു മുന്നോടിയായി തനിക്കെതിരെ ഡെമോക്രാറ്റുകള്&#x200d; നടത്തുന്ന അന്വേഷണത്തോട് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്. ഡെമോക്രാറ്റുകള്&#x200d; മുന്നോട്ടു വയ്ക്കുന്ന നിയമവിരുദ്ധമായ ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് ട്രംപ് ഭരണകൂടം സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ് ജനപ്രതിനിധിസഭയെ അറിയിച്ചു.  </p>



<p>നിങ്ങളുടെ അന്വേഷണത്തിന് നിയമാനുസൃതമായ ഭരണഘടനാ അടിത്തറയില്ലെന്നു ട്രംപിന്റെ അഭിഭാഷകന്&#x200d; പാറ്റ് സിപോളോണ്&#x200d; കുറ്റപ്പെടുത്തി. ന്യായത്തിന്&#x200d; കണികപോലുമില്ല. പ്രാഥമികമായ നടപടികള്&#x200d; പാലിച്ചിട്ടില്ല. അതുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കാന്&#x200d; കഴിയില്ലല്ലെന്നും ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാക്കള്&#x200d;ക്ക് അയച്ച കത്തില്&#x200d; ട്രംപിന്റെ അഭിഭാഷകന്&#x200d; പാറ്റ് സിപോളോണ്&#x200d; പറയുന്നു.  </p>



<figure class="wp-block-image"><img loading="lazy" width="680" height="340" src="https://www.chandrikadaily.com/wp-content/uploads/2019/10/GgbRvmX2.jpg" alt="" class="wp-image-141414"/></figure>



<p>ഉക്രെയ്ന്&#x200d; ആരോപണവുമായി ബന്ധപ്പെട്ട ഒരു പ്രധാന സാക്ഷിയെ കോണ്&#x200d;ഗ്രസിന്റെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് മുന്നില്&#x200d; ഹാജരാക്കുന്നതില്&#x200d; നിന്ന് ട്രംപ് ഭരണകൂടം പെട്ടെന്ന് തടഞ്ഞതിന് ശേഷമാണ് എട്ടു പേജുള്ള കത്തുമായി സിപോളോണ്&#x200d; എത്തുന്നത്.  യു.എസ് മുന്&#x200d; വൈസ് പ്രസിഡന്റും ഡൊമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്&#x200d;ഥിയുമായിരുന്ന ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്&#x200d; ഉക്രെയ്ന്&#x200d; പ്രസിഡന്റ് വൊളേഡോ സെലന്&#x200d;സിക്ക് മേല്&#x200d; ട്രംപ് സമ്മര്&#x200d;ദ്ദം സമ്മര്&#x200d;ദ്ദം ചെലുത്തി എന്നാണ് ആരോപണം. </p>



<p>ട്രംപിന്റേത് ഭരണഘടന വിരുദ്ധമായ നടപടിയാണെന്ന് മുതിര്&#x200d;ന്ന ഡൊമോക്രാറ്റിക്ക് നേതാവും ഹൗസ് സ്പീക്കറുമായ നാന്&#x200d;സി പെലോസി പറഞ്ഞിരുന്നു. <br> ഉക്രെയ്ന്&#x200d; പ്രസിഡന്റിനെ ട്രംപ് പലതവണ ഫോണില്&#x200d; വിളിച്ചെന്ന് ഒരു വിസില്&#x200d; ബ്ലോവര്&#x200d; ആണ് വെളിപ്പെടുത്തിയത്. പിന്നീട് ട്രംപിനെതിരെ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തില്&#x200d; പരാതിയും നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/51-of-americans-now-support-the-impeachment-of-president-d-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
