<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>#americanelection &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/americanelection/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 15 Oct 2024 02:08:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>#americanelection &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഇന്ത്യ-കാനഡ ബന്ധം വീണ്ടും വഷളാകുന്നു; ഹൈക്കമ്മീഷണറെ ഇന്ത്യ തിരിച്ചുവിളിച്ചു</title>
		<link>https://www.chandrikadaily.com/india-canada-relations-strain-again-india-recalled-the-high-commissioner.html</link>
					<comments>https://www.chandrikadaily.com/india-canada-relations-strain-again-india-recalled-the-high-commissioner.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 15 Oct 2024 02:08:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[India]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313427</guid>

					<description><![CDATA[കാനഡയുടെ ആരോപണങ്ങളെ പൂർണമായും തള്ളുന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>ഹർദീപ് സിങ് നിജ്ജാർ കൊലപാതക ഗൂഢാലോചനയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമയ്ക്കും മറ്റ് നയതന്ത്രജ്ഞർക്കും പങ്കാളിത്തമുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാവുന്നു. ഇന്ത്യയിലെ കനേഡിയൻ പ്രതിനിധിയെ വിദേശകാര്യമാന്ത്രാലയം വിളിപ്പിച്ചതായാണ് ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. വിദേശകാര്യ സെക്രട്ടറിയെ കനേഡിയൻ ഡെപ്യൂട്ടി ഹൈ കമ്മിഷണർ സ്റ്റീവാർട്ട് വീലർ കാണുമെന്നും അടുത്ത വൃത്തങ്ങള്&#x200d; സൂചിപ്പിക്കുന്നു.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഇതിനുപുറമെ, കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ ഉള്&#x200d;പ്പെടെയുള്ള നയതന്ത്ര പ്രതിനിധികളെ ഇന്ത്യ പിൻവലിച്ചു. കാനഡയുടെ ആരോപണങ്ങളെ പൂർണമായും തള്ളുന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. ആരോപണങ്ങൾ അപകടകരമാണെന്നും രാഷ്ട്രീയ അജണ്ടയ്ക്കായി ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ നടത്തുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. നിജ്ജാർ വധത്തിൽ ഇന്ത്യൻ നയതന്ത്രജ്ഞരുടെ പങ്ക് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കാനഡ അയച്ച കത്തിന് മറുപടിയായാണ് ഇന്ത്യ ഇന്ന് പ്രസ്താവന പുറപ്പെടുവിച്ചത്.</p>
</div>
</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നൽകിയിട്ടില്ലെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. “2023 സെപ്റ്റംബറിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ചില ആരോപണങ്ങൾ ഉന്നയിച്ചതിനു ശേഷം, ഞങ്ങളുടെ ഭാഗത്ത് നിന്ന് നിരവധി അഭ്യർഥനകൾ ഉണ്ടായിട്ടും കനേഡിയൻ സർക്കാർ വിഷയത്തിൽ ഒരു തെളിവും ഇന്ത്യൻ സർക്കാരുമായി പങ്കിട്ടിട്ടില്ല,” പ്രസ്താവനയിൽ പറയുന്നു. കാനഡയുടെ ആരോപണങ്ങൾ ഒരു വസ്തുതയുമില്ലാത്ത അവകാശവാദങ്ങളാണെന്നും പ്രസ്താവനയിൽ പറയുന്നു.</p>
<p>“പ്രധാനമന്ത്രി ട്രൂഡോയുടെ ഇന്ത്യയോടുള്ള ശത്രുത വളരെക്കാലമായി വ്യക്തമായി കാണാവുന്നതാണ്. 2018-ൽ, ഒരു വോട്ട് ബാങ്കിൻ്റെ ആനുകൂല്യം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിൻ്റെ ഇന്ത്യാ സന്ദർശനം അദ്ദേഹത്തിന് തന്നെ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയുമായി ബന്ധപ്പെട്ട തീവ്രവാദ, വിഘടനവാദ അജണ്ടയുമായി പരസ്യമായി ബന്ധപ്പെട്ട വ്യക്തികളെ അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,” പ്രസ്താവനയിൽ തുടർന്നു. ട്രൂഡോയുടെ സർക്കാർ എല്ലായ്‌പ്പോഴും ഇന്ത്യാ വിരുദ്ധ വിഘടനവാദ അജണ്ടയാണ് സേവിക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.</p>
<p>കനേഡിയൻ മണ്ണിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഗവൺമെൻ്റ് ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെ ഉണ്ടായ സാഹചര്യങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം സെപ്തംബർ മുതൽ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലാണ്.</p>
<p>നിജ്ജാറിൻ്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ കാനഡ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമയും ഉൾപ്പെട്ടുവെന്ന കാനഡയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം വീണ്ടും വഷളായിരിക്കുന്നത്. 36 വർഷമായി മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന നയതന്ത്രജ്ഞനാണ് ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ.</p>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-canada-relations-strain-again-india-recalled-the-high-commissioner.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; നടിയും ബി.ജെ.പി സ്ഥാനാര്&#x200d;ഥിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാന്&#x200d; ഉത്തരവിട്ട് യു.പി കോടതി</title>
		<link>https://www.chandrikadaily.com/violation-of-election-code-of-conduct-up-court-orders-arrest-of-actress-and-bjp-candidate-jayaprada.html</link>
					<comments>https://www.chandrikadaily.com/violation-of-election-code-of-conduct-up-court-orders-arrest-of-actress-and-bjp-candidate-jayaprada.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 28 Feb 2024 05:19:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[Code of Conduct]]></category>
		<category><![CDATA[Jayaprada]]></category>
		<category><![CDATA[uttarpradesh highcourt]]></category>
		<category><![CDATA[Violation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291616</guid>

					<description><![CDATA[2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; ജയപ്രദ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്.]]></description>
										<content:encoded><![CDATA[<p>തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തില്&#x200d; നടിയും ബി.ജെ.പി സ്ഥാനാര്&#x200d;ഥിയും മുന്&#x200d; എം.പിയുമായ ജയപ്രദയെ അറസ്റ്റ് ചെയ്യാന്&#x200d; ഉത്തരവിട്ട് ഉത്തര്&#x200d;പ്രദേശിലെ രാംപുര്&#x200d; കോടതി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; ജയപ്രദ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാണ് കേസ്.</p>
<p>നടിയെ അറസ്റ്റ് ചെയ്ത് മാര്&#x200d;ച്ച് 6ന് ഹാജരാക്കാന്&#x200d; പൊലീസിന് കോടതി നിര്&#x200d;ദേശം നല്&#x200d;കി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പേരില്&#x200d; രണ്ട് കേസുകളാണ് നടിക്കെതിരെ നിലനില്&#x200d;ക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ ജയപ്രദക്ക് കോടതി സമന്&#x200d;സ് അയച്ചിരുന്നെങ്കിലും അവര്&#x200d; ഹാജരായിരുന്നില്ല. പിന്നീട് ഏഴ് തവണ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചെങ്കിലും കോടതിയില്&#x200d; ഹാജരാക്കാന്&#x200d; പൊലീസിന് സാധിച്ചില്ല.</p>
<p>നടി അറസ്റ്റില്&#x200d; നിന്ന് ഒഴിഞ്ഞ് മാറാനാണ് ശ്രമിക്കുന്നതെന്നും അവരുടെ മൊബൈല്&#x200d; നമ്പറുകളെല്ലാം സ്വിച്ച് ഓഫാണെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചത്. ഒളിവില്&#x200d; കഴിയുന്ന നടിയെ അറസ്റ്റ് ചെയ്ത് മാര്&#x200d;ച്ച് ആറിന് ഹാജരാക്കണമെന്ന് കോടതി പിന്നീട് ഉത്തരവിടുകയായിരുന്നു.</p>
<p>2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; രാംപൂരില്&#x200d; നിന്നുള്ള ബി.ജെ.പി സ്ഥാനാര്&#x200d;ഥിയായിരുന്ന താരം സമാജ്വാദി പാര്&#x200d;ട്ടിയുടെ അസം ഖാനോട് പരാജയപ്പെട്ടു. 2004ലും 2009ലും സമാജ്വാദി പാര്&#x200d;ട്ടി ടിക്കറ്റിലാണ് രാംപൂരില്&#x200d; നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് എസ്.പിയില്&#x200d; നിന്ന് ജയപ്രദയെ പുറത്താക്കുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/violation-of-election-code-of-conduct-up-court-orders-arrest-of-actress-and-bjp-candidate-jayaprada.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമേരിക്കന്&#x200d; തെരഞ്ഞെടുപ്പില്&#x200d; ട്രംപിന് പിന്തുണയുമായി താലിബാന്&#x200d;</title>
		<link>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html</link>
					<comments>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Oct 2020 09:28:26 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[afgahnisthan]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[joe biden]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[thaliban]]></category>
		<category><![CDATA[trump]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=160722</guid>

					<description><![CDATA[ട്രംപ് ഭരണകൂടം ഫെബ്രുവരിയില്&#x200d; താലിബാനുമായി ചരിത്രപരമായ കരാറില്&#x200d; ഒപ്പുവെച്ചിരുന്നു. ദോഹയില്&#x200d; വെച്ച് താലിബാനുമായി നടന്ന ചര്&#x200d;ച്ചയിലാണ് അഫ്ഗാനില്&#x200d; നിന്ന് അമേരിക്കന്&#x200d; സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥി ഡൊണാള്&#x200d;ഡ് ട്രംപിനെ പിന്തുണ അറിയിച്ച് താലിബാന്&#x200d;. സി.ബി.എസ് ന്യൂസിന് താലിബാന്&#x200d; വക്താവ് സാബിഹുള്ള മുജാഹിദ് നല്&#x200d;കിയ ഫോണ്&#x200d; അഭിമുഖത്തിലാണ് ഡൊണാള്&#x200d;ഡ് ട്രംപിന് താലിബാന്&#x200d; പിന്തുണ അറിയിച്ചത്.</p>
<p>&#8221;തെരഞ്ഞെടുപ്പില്&#x200d; ട്രംപ് വിജയിക്കുമെന്നും അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക സാന്നിധ്യം അദ്ദേഹം അവസാനിപ്പിക്കുമെന്നും ഞങ്ങള്&#x200d; പ്രതീക്ഷിക്കുന്നു, മുതിര്&#x200d;ന്ന താലിബാന്&#x200d; നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്&#x200d; നടക്കുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ട്രംപിന്റെ ആരോഗ്യത്തില്&#x200d; താലിബാന്&#x200d; ആശങ്ക പ്രകടിപ്പിച്ചു. ട്രംപിന് കോവിഡ് പോസിറ്റീവ് ആണെന്ന് കേട്ടപ്പോള്&#x200d;, അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഞങ്ങള്&#x200d; ആശങ്കാകുലരായിരുന്നു, പക്ഷേ അദ്ദേഹം സുഖം പ്രാപിക്കുന്നുവെന്ന് തോന്നുന്നു,&#8221; മറ്റൊരു താലിബാന്&#x200d; മുതിര്&#x200d;ന്ന നേതാവ് സിബിഎസ് ന്യൂസിനോട് പറഞ്ഞു.</p>
<p>അതേസമയം ട്രംപിന് താലിബാന്&#x200d; പിന്തുണനല്&#x200d;കിയെന്ന വാര്&#x200d;ത്ത റിപ്പബ്ലിക്കന്&#x200d; പാര്&#x200d;ട്ടിക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്റെ പിന്തുണ തങ്ങള്&#x200d;ക്കാവശ്യമില്ലെന്ന് ട്രംപിന്റെ പ്രതിനിധി അറിയിച്ചു. &#8221;അമേരിക്കന്&#x200d; പ്രസിഡന്റ് അമേരിക്കന്&#x200d; താത്പര്യങ്ങള്&#x200d; എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്നത് താലിബാന്&#x200d; ഓര്&#x200d;ക്കണമെന്ന് ട്രംപ് വക്താവ് ടിം മുര്&#x200d;ട്ടോഗ് സി.ബി.എസിനോട് പറഞ്ഞു.</p>
<p>അടുത്ത ക്രിസ്തുമസോടെ അഫ്ഗാനിസ്ഥാനിലെ എല്ലാ അമേരിക്കന്&#x200d; സേനയേയും പിന്&#x200d;വലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്<br />
യുഎസ് പ്രസിഡന്റ് ട്രംപിന് അനുകൂലമായി താലിബാന്&#x200d; രംഗത്തെത്തിയത്. 19 വര്&#x200d;ഷത്തെ നീണ്ട യുദ്ധത്തിന് ശേഷം യുഎസ് സൈനികരെ പൂര്&#x200d;ണ്ണമായും അഫ്ഗാനിസ്ഥാനില്&#x200d; നിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.</p>
<p>ട്രംപ് ഭരണകൂടം ഫെബ്രുവരിയില്&#x200d; താലിബാനുമായി ചരിത്രപരമായ കരാറില്&#x200d; ഒപ്പുവെച്ചിരുന്നു. ദോഹയില്&#x200d; വെച്ച് താലിബാനുമായി നടന്ന ചര്&#x200d;ച്ചയിലാണ് അഫ്ഗാനില്&#x200d; നിന്ന് അമേരിക്കന്&#x200d; സൈന്യം പിന്മാറ്റം നടത്തുന്നതായി അമേരിക്ക ധാരണയിലെത്തിയത്. ഇപ്പോള്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; അയ്യായിരത്തില്&#x200d; താഴെ യുഎസ് സൈനികരുണ്ട്, അടുത്ത വര്&#x200d;ഷം ആദ്യം 2,500 ആയി കുറയുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്&#x200d;ട്ട് ഓബ്രിയന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taliban-on-trump-we-hope-he-will-win-the-election-withdraw-us-troops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്മ പുള്ളെ</title>
		<link>https://www.chandrikadaily.com/editorial-chandrika-aug-30.html</link>
					<comments>https://www.chandrikadaily.com/editorial-chandrika-aug-30.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 29 Aug 2020 19:05:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[kamala harris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=148914</guid>

					<description><![CDATA[യു.എസിലെ കറുത്ത വര്&#x200d;ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്&#x200d;ണയിക്കുന്ന ഘടകമാണ്. നിലവില്&#x200d; 12 ശതമാനം കറുത്ത വര്&#x200d;ഗക്കാര്&#x200d; പാര്&#x200d;ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്&#x200d;ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്&#x200d; കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ എല്ലാവര്&#x200d;ക്കും നല്&#x200d;കുമെന്നാണ്. തന്റെ വളര്&#x200d;ച്ചയില്&#x200d; അമ്മയുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും(ചിത്തി) പങ്കിനെക്കുറിച്ച് പറഞ്ഞതും വൈറലായി.]]></description>
										<content:encoded><![CDATA[<p>അമേരിക്കയുടെ വൈസ് പ്രസിഡന്റായി ആദ്യമായി ഒരു കറുത്തവര്&#x200d;ഗക്കാരി, ഏഷ്യന്&#x200d;-ആഫ്രിക്കന്&#x200d; വംശജ, ഇന്ത്യക്കാരി, എല്ലാറ്റിലുമുപരി ഒരു വനിത ഇതാ വരാനിരിക്കുന്നു. കോവിഡ്-19 കാലത്ത് നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനൊപ്പമാണ് വൈസ്പ്രസിഡന്റിനെയും യാങ്കികള്&#x200d; ബാലറ്റിലൂടെ തിരഞ്ഞെടുക്കുക. വര്&#x200d;ഗീയതയും വംശീയതയും വര്&#x200d;ണവെറിയും തരാതരം പൊലിപ്പിച്ച് അധികാരത്തിലേറിയ ഡൊണാള്&#x200d;ഡ്ട്രംപിന ് വെല്ലുവിളിയായിരിക്കുന്നത് ഇപ്പോള്&#x200d; മറ്റാരേക്കാളുപരി തമിഴ്‌നാട്ടുകാരി കമലദേവി ഹാരിസാണ്. ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ ജോ ബീഡനാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിന് എതിരാളിയെങ്കിലും ട്രംപിന്റെയും രാഷ്ട്രീയക്കാരുടെയും കണ്ണുകളെല്ലാം പക്ഷേ കമലഹാരിസിലാണ്. പ്രതീക്ഷച്ചിരുന്നുവെങ്കിലും ആഗസ്ത് 11 ലെ കമലയുടെ സ്ഥാനാര്&#x200d;ത്ഥിത്വ പ്രഖ്യാപനം കേട്ട് ലോകം കോരിത്തരിച്ചു. അമേരിക്കയുടെ ചരിത്രം തന്നെ മാറ്റിമറിക്കാന്&#x200d; വൈസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥിത്വത്തിലൂടെ ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന ഇന്ത്യന്&#x200d; വംശജ. വനിതകള്&#x200d;ക്കും മുസ്‌ലിംകള്&#x200d;ക്കും കറുത്ത വര്&#x200d;ഗക്കാര്&#x200d;ക്കുമെല്ലാം എതിരായി ഒട്ടനവധി പ്രസ്താവനകളാണ് ട്രംപ് എന്ന ബിസിനസ്മാന്&#x200d; ടേണ്&#x200d;ഡ് പൊളിറ്റീഷ്യന്&#x200d; ഇതിനകം നടത്തിയിരിക്കുന്നത്. അതിനാല്&#x200d; ഡെമോക്രാറ്റുകളുടെ തിരിച്ചുവരവാണ് ലോക ജനതയിലെ പലരും സ്വപ്‌നം കാണുന്നത്. ബീഡന്&#x200d; ജയിച്ചാല്&#x200d; സ്വാഭാവികമായും റിപ്പബ്ലിക്കന്&#x200d; സ്ഥാനാര്&#x200d;ത്ഥി മൈക്ക് പെന്&#x200d;സിനെതിരായി കമലയും ജയിക്കും. അമേരിക്കയെക്കുറിച്ച് അടുത്ത കാലത്തുണ്ടായിട്ടുള്ള സകല അപഖ്യാതികള്&#x200d;ക്കുമത് പരിഹാരമാകുമെന്നാണ് നിരീക്ഷക മതം.</p>
<p>കമലയുടെ പേരിനൊപ്പം ഹാരിസ് എന്നുള്ളതുകൊണ്ട് അവര്&#x200d;ക്ക് മുസ്്‌ലിം ബന്ധമുണ്ടെന്നൊന്നും കരുതേണ്ടതില്ല. പിതാവ് സത്യക്രിസ്ത്യാനിയായ ഹാരിസാണ്. ചെന്നൈ വസന്ത്‌നഗറിലെ ബ്രാഹ്മണ കുടുംബത്തിലാണ് കമലയുടെ അമ്മ ശ്യാമളയുടെ ജനനം. 1958ലാണ് ശ്യാമളഗോപാലന്&#x200d; എന്ന 19കാരി പഠനത്തിനും ഗവേഷണത്തിനുമായി അമേരിക്കയിലെത്തുന്നത്. ശ്യാമളയുടെയും പിന്&#x200d;തലമുറകളുടെയും ജീവിതം മാറിമറിയുന്നത് ഡൊണാള്&#x200d;ഡ് ജെ.ഹാരിസുമായുള്ള വിവാഹത്തോടെയായിരുന്നു. ജീവശാസ്ത്ര ഗവേഷകയായിരുന്നു ശ്യാമള. ആഫ്രിക്കന്&#x200d; രാജ്യമായ ജമൈക്കക്കാരനാണ് ഹാരിസ്. സാമ്പത്തിക ശാസ്ത്ര പഠനത്തിനായി 1960കളിലാണ് ഹാരിസ് അമേരിക്കയിലെത്തുന്നത്. ഇരുവരുടെയും പ്രണയവിവാഹം ഒരു ഇന്ത്യന്&#x200d; കുടുംബത്തിന്റെ ഭാവിയെ സമൂലം മാറ്റിമറിച്ചുകളഞ്ഞു. സഹോദരി മായയുമൊത്ത് കാലിഫോര്&#x200d;ണിയയിലായിരുന്നു കമലയുടെ താമസം. തായ്‌വേരുകള്&#x200d; തേടിയുള്ള അല്&#x200d;പം ചില യാത്രകള്&#x200d; മാത്രമേ ഇന്ത്യയുമായി കമലക്കുള്ളൂ. എങ്കിലും തമിഴര്&#x200d; &#8216;യിത് നമ്മ പുള്ളൈതാനേ&#8217; (ഇത് നമ്മുടെ പെണ്&#x200d; കുട്ടിയാണ്) എന്ന് അഭിമാനത്തോടെ പറയുന്നു; കമലയുടെ വിജയത്തിനായി പ്രാര്&#x200d;ത്ഥിക്കുന്നു. ബറാക് ഒബാമയെന്ന ആഫ്രിക്കന്&#x200d; വംശജനായ കറുത്ത വര്&#x200d;ഗക്കാരനെ പ്രസിഡന്റാക്കിയ രാജ്യമാണ് യു.എസ് അടുത്തിടെ ജോര്&#x200d;ജ് #ോയിഡിനെ പൊലീസ് ശ്വാസംമുട്ടിച്ചുകൊന്ന പശ്ചാത്തലത്തില്&#x200d; കമലക്കും കറുത്തവര്&#x200d;ക്കും അനുകൂലമായി സഹതാപ തരംഗം ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാല്&#x200d; കമലയെ പരമാവധി ഭത്‌സിക്കുകയാണ് ട്രംപിന്റെ രീതി. കമലയുടെ സ്ഥാനാര്&#x200d;ത്ഥിത്വംവഴി ഏഷ്യന്&#x200d;, ആഫ്രിക്കന്&#x200d; വംശജരുടെ വോട്ട് നേടാമെന്ന കണക്കുകൂട്ടലിലാണ് ഡെമോക്രാറ്റുകളെങ്കില്&#x200d;, ഇതിനെ വെള്ളക്കാരുടെ വര്&#x200d;ണവെറിക്ക് പുതിയ ആയുധമാക്കിയെടുത്തിരിക്കുകയാണ് ട്രംപ്. അവര്&#x200d;ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങള്&#x200d; നിരന്തരം ചൊരിയുകയാണ് പരാജയ ഭയം മുന്നില്&#x200d;കണ്ട് ട്രംപ്. യു.എസിലെ കറുത്ത വര്&#x200d;ഗക്കാരുടെ ശതമാനം 13.5 ശതമാനമാണെന്നത് വിജയം നിര്&#x200d;ണയിക്കുന്ന ഘടകമാണ്. നിലവില്&#x200d; 12 ശതമാനം കറുത്ത വര്&#x200d;ഗക്കാര്&#x200d; പാര്&#x200d;ലമെന്റിലുണ്ട്. ആഗസ്ത് 19ന് സ്ഥാനാര്&#x200d;ത്ഥിത്വം അംഗീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയില്&#x200d; കമല വാഗ്ദാനം ചെയ്തത്, സമത്വം, സ്വാതന്ത്ര്യം, നീതി എന്നിവ എല്ലാവര്&#x200d;ക്കും നല്&#x200d;കുമെന്നാണ്. തന്റെ വളര്&#x200d;ച്ചയില്&#x200d; അമ്മയുടെയും അമ്മാവന്മാരുടെയും അമ്മായിമാരുടെയും(ചിത്തി) പങ്കിനെക്കുറിച്ച് പറഞ്ഞതും വൈറലായി.</p>
<p>2017ലാണ് കമല കാലിഫോര്&#x200d;ണിയയില്&#x200d;നിന്ന് സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്&#x200d; 17വരെ കാലിഫോര്&#x200d;ണിയയുടെ അറ്റോണി ജനറലായിരുന്നു. ഹോവാഡ് സര്&#x200d;വകലാശാലയില്&#x200d;നിന്ന് ബിരുദവും കാലിഫോര്&#x200d;ണിയ സര്&#x200d;വകലാശാലയില്&#x200d; നിന്ന് നിയമബിരുദവും നേടി. കാലിഫോര്&#x200d;ണിയയിലെ ഓക്‌ലാന്&#x200d;ഡില്&#x200d; 1964 ഒക്ടോബര്&#x200d; 20നാണ് ജനനം. ഏഴാം വയസ്സിലേ പിതാവും മാതാവും വേര്&#x200d;പിരിഞ്ഞിരുന്നു. 2016ല്&#x200d; സെനറ്ററായതോടെ ആദ്യമായി ഈ പദവിയിലെത്തുന്ന ദക്ഷിണേഷ്യക്കാരിയും രണ്ടാമത്തെ ആഫ്രോ-അമേരിക്കക്കാരിയുമായി. അമേരിക്കയിലെ ശക്തരായ 20 വനിതകളിലൊരാളായി കമല തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2013ല്&#x200d; ലോകത്തെ സ്വാധീന ശക്തിയുള്ള 100 വ്യക്തികളിലൊന്നായി ടൈം മാഗസിന്&#x200d; കമലയെ തിരഞ്ഞെടുത്തു. ഫലസ്തീന്&#x200d;, കശ്മീര്&#x200d;, രോഹിംഗ്യന്&#x200d;, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്&#x200d; ഇരകളുടെ പക്ഷത്താണ് കമല. അമേരിക്കയിലെ ബാപ്റ്റിസ്റ്റ് ചര്&#x200d;ച്ച് അംഗമാണ്. അഭിഭാഷകനായ ഡഗ്ലസുമായുള്ള വിവാഹം 2014ലായിരുന്നു. മക്കളില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-chandrika-aug-30.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിച്ചു; അമേരിക്കന്&#x200d; ചരിത്രത്തില്&#x200d; ആദ്യം</title>
		<link>https://www.chandrikadaily.com/kamala-harris-making-history-as-vice-president-pick-condemns-trumps-failure.html</link>
					<comments>https://www.chandrikadaily.com/kamala-harris-making-history-as-vice-president-pick-condemns-trumps-failure.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 20 Aug 2020 05:43:28 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[kamala harris]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=146253</guid>

					<description><![CDATA[2020ല്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന കമല കഴിഞ്ഞ വര്&#x200d;ഷം ഡിസംബറില്&#x200d; ആ നീക്കത്തില്&#x200d; നിന്ന് പിന്മാറിയത് വാര്&#x200d;ത്താശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി ട്രംപ് അടക്കമുള്ളവര്&#x200d; രംഗത്തെത്തുകയുമുണ്ടായി.]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കയില്&#x200d; ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ചരിത്രം കുറിച്ച് കമല ഹാരിസ്. ബുധനാഴ്ച ചേര്&#x200d;ന്ന ഡെമോക്രാറ്റിക് പാര്&#x200d;ട്ടി തീരുമാനം കമല ഹാരിസ് അംഗീകരിച്ചതോടെ അമേരിക്കന്&#x200d; ചരിത്രത്തില്&#x200d; ആദ്യത്തെ കറുത്ത വര്&#x200d;ഗ്ഗക്കാരിയായ വൈസ് പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥിയായിരിക്കുയാണ് ഇന്ത്യന്&#x200d;-അമേരിക്കന്&#x200d; വംശജ കൂടിയായ കമല. ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ അമേരിക്ക പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥി ജോ ബൈഡനൊപ്പമാകും കമല ഹാരിസ് ട്രംപിനെ നേരിടുക.</p>
<p>ഒരു പ്രമുഖ പാര്&#x200d;ട്ടിയുടെ പ്രസിഡന്&#x200d;ഷ്യല്&#x200d; സ്ഥാനാര്&#x200d;ത്ഥിയായി നിര്&#x200d;ദേശിക്കപ്പെടുന്ന നാലാമത്തെ വനിതയാണ് കമല. കമലയുടെ മാതാവ് ശ്യാമള ഗോപാലന്&#x200d; ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്&#x200d; ചെന്നൈയില്&#x200d; നിന്നുള്ള ശ്യാമള 1960കളില്&#x200d; അമേരിക്കയിലേക്കു കുടിയേറുകയായിരുന്നു. പിതാവ് ഡോണള്&#x200d;ഡ് ഹാരിസ് ജമൈക്കന്&#x200d; വംശജനും. അഭിഭാഷകയായ കമല നിലവില്&#x200d; കാലിഫോര്&#x200d;ണിയയില്&#x200d; നിന്നുള്ള സെനറ്റംഗമാണ്.</p>
<p>ജോര്&#x200d;ജ് ഫ്‌ലോയിഡ് വധത്തിന് പിന്നാലെ അമേരിക്കന്&#x200d; ഉടലെടുത്ത വംശീയ പ്രക്ഷോപത്തില്&#x200d; തിരിച്ചടി നേരിട്ട പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിനെതിരെ രൂക്ഷ വിമര്&#x200d;ശനങ്ങളുമായായിരുന്നു കമല തന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. അമേരിക്കന്&#x200d; പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ നേതൃത്വം പരാജയമായതിനെ തുടര്&#x200d;ന്ന് നിരവധിപേര്&#x200d;ക്ക് ജീവനും ജീവിതവും നഷ്്ടമായി. അമേരിക്ക തൊഴില്&#x200d; നഷ്ടത്തിന്റേയും ജീവ നഷ്ടത്തിന്റേയും രാജ്യമായി മാറി. അമേരിക്കയുടെ മൂല്യം സംരക്ഷിക്കുമെന്നും കമല പറഞ്ഞു. പുതിയ അമേരിക്കയെ സൃഷ്ടിക്കുന്നതിന് ജോ ബൈഡനേയും തന്നെയും വിജയിപ്പിക്കണമെന്നും കമല ആവശ്യപ്പെട്ടു.</p>
<p>2020ല്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനിരുന്ന കമല കഴിഞ്ഞ വര്&#x200d;ഷം ഡിസംബറില്&#x200d; ആ നീക്കത്തില്&#x200d; നിന്ന് പിന്മാറിയത് വാര്&#x200d;ത്താശ്രദ്ധ നേടിയിരുന്നു. മിസ് യൂ കമല എന്ന പരിഹാസവുമായി ട്രംപ് അടക്കമുള്ളവര്&#x200d; രംഗത്തെത്തുകയുമുണ്ടായി. വിഷമിക്കേണ്ട മിസ്റ്റര്&#x200d; പ്രസിഡന്റ്, നിങ്ങളുടെ വിചാരണയില്&#x200d; ഞാന്&#x200d; നിങ്ങളെ കാണും. ഞാന്&#x200d; ശതകോടീശ്വരിയൊന്നുമല്ല. എനിക്ക് പ്രചാരണത്തിനായി സ്വന്തമായി പണം കണ്ടെത്താനാകില്ല. പ്രചാരണം തുടരുന്നതിനനുസരിച്ച് ഞങ്ങള്&#x200d;ക്ക് മത്സരിക്കേണ്ട പണം കണ്ടെത്തുക എന്നത് ദുര്&#x200d;ഘടമാകും. എന്നാണ് അന്ന് കമല തിരിച്ചടിച്ചത്.</p>
<p>നവംബര്&#x200d; മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ഡൊമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ കണ്&#x200d;വെന്&#x200d;ഷനും പ്രചാരണവും കൊറോണ വൈറസ് സുരക്ഷാ മുന്&#x200d;കരുതലുകള്&#x200d; കാരണം പൂര്&#x200d;ണ്ണമായും ഓണ്&#x200d;ലൈനിലായിരുന്നു. ഡൊമോക്രാറ്റിക് പാര്&#x200d;ട്ടി കണ്&#x200d;വെന്&#x200d;ഷനില്&#x200d; അമേരിക്കയുടെ മുന്&#x200d; പ്രസിഡന്റ് കൂടിയായ ബരാക് ഒബാമ ട്രംപിനെ വിമര്&#x200d;ശിച്ചു. 2017 ല്&#x200d; ട്രംപിന് വൈറ്റ് ഹൗസിലെത്തിയപ്പോള്&#x200d; ഗൗരവമായി പല പരിപാടികളും എടുക്കുന്നതില്&#x200d; താല്&#x200d;പര്യം കാണിക്കുമെന്ന് കരുതിയിരുന്ന. പക്ഷേ ജനാധിപത്യത്തോട് ഒരു ബഹുമാനവും പുലര്&#x200d;ത്താതിരുന്ന ട്രംപ് ഒരിക്കലും അങ്ങനെ ചെയ്തില്ല, ഒബാമ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kamala-harris-making-history-as-vice-president-pick-condemns-trumps-failure.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് പൂര്&#x200d;ണമായി കണ്ടെയ്ന്&#x200d;മെന്റ് സോണ്&#x200d;</title>
		<link>https://www.chandrikadaily.com/meppadi-panchayat-continment-zone.html</link>
					<comments>https://www.chandrikadaily.com/meppadi-panchayat-continment-zone.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 17 Aug 2020 17:16:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[contiment zone]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=145625</guid>

					<description><![CDATA[ആന്റിജന്&#x200d; പരിശോധനയില്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്&#x200d;ന്നാണ് നടപടി.]]></description>
										<content:encoded><![CDATA[<p>കല്&#x200d;പ്പറ്റ: വയനാട്ടിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ മുഴുവന്&#x200d; വാര്&#x200d;ഡുകളും കണ്ടെയ്ന്&#x200d;മെന്റ് സോണില്&#x200d; ഉള്&#x200d;പ്പെടുത്തി. ആന്റിജന്&#x200d; പരിശോധനയില്&#x200d; കൂടുതല്&#x200d; ആളുകള്&#x200d; കൊവിഡ് പൊസിറ്റീവ് ആയതിനെ തുടര്&#x200d;ന്നാണ് നടപടി. ജില്ലയില്&#x200d; ഇന്ന് 15 പേര്&#x200d;ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്&#x200d; 13 പേര്&#x200d;ക്കും രോഗം ബാധിച്ചത് സമ്പര്&#x200d;ക്കത്തിലൂടെയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/meppadi-panchayat-continment-zone.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇനി മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്&#x200d; ; മറുപടിയുമായി ട്രംപ്</title>
		<link>https://www.chandrikadaily.com/hillary-clinton-is-out-of-the-2020-race-says-trump.html</link>
					<comments>https://www.chandrikadaily.com/hillary-clinton-is-out-of-the-2020-race-says-trump.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 07 Mar 2019 11:22:13 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[hillary]]></category>
		<category><![CDATA[hillary clinton]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120563</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: വരുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്&#x200d;. മത്സരത്തിനില്ലെങ്കിലും പൊതു രംഗത്ത് സജീവമായുണ്ടാകുമെന്നും ഹിലരി പറഞ്ഞു. 2016ല്&#x200d; ഹിലരി ക്ലിന്റണ്&#x200d; ഡോണള്&#x200d;ഡ് ട്രംപിനോട് പരാജയപ്പെട്ടിരുന്നു. അമേരിക്കന്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥിയായി മത്സരിച്ച ഹിലരി വലിയ സ്വീകാര്യതയാണ് നേടിയിരുന്നത്. 2020ല്&#x200d; രണ്ടാം മത്സരത്തിന് ഹിലരി ഇറങ്ങുമോ എന്ന ചോദ്യങ്ങള്&#x200d;ക്കാണ് ഇതോടെ ഉത്തരമാകുന്നത്. ന്യൂയോര്&#x200d;ക്ക് ന്യൂസ് ടെലിവിഷന് നല്&#x200d;കിയ അഭിമുഖത്തിലാണ് ഹിലരി തന്റെ നിലപാട് വ്യക്തമാക്കിയത്. ഇനിയൊരങ്കത്തിന് താനുണ്ടാവില്ല. പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് താന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>വാഷിങ്ടണ്&#x200d;: വരുന്ന അമേരിക്കന്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്&#x200d;. മത്സരത്തിനില്ലെങ്കിലും പൊതു രംഗത്ത് സജീവമായുണ്ടാകുമെന്നും ഹിലരി പറഞ്ഞു. </p>



<p>2016ല്&#x200d; ഹിലരി ക്ലിന്റണ്&#x200d; ഡോണള്&#x200d;ഡ് ട്രംപിനോട് പരാജയപ്പെട്ടിരുന്നു. അമേരിക്കന്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്&#x200d;ത്ഥിയായി മത്സരിച്ച ഹിലരി വലിയ സ്വീകാര്യതയാണ് നേടിയിരുന്നത്. 2020ല്&#x200d; രണ്ടാം മത്സരത്തിന് ഹിലരി ഇറങ്ങുമോ എന്ന ചോദ്യങ്ങള്&#x200d;ക്കാണ് ഇതോടെ ഉത്തരമാകുന്നത്. ന്യൂയോര്&#x200d;ക്ക് ന്യൂസ് ടെലിവിഷന് നല്&#x200d;കിയ അഭിമുഖത്തിലാണ് ഹിലരി തന്റെ നിലപാട് വ്യക്തമാക്കിയത്. </p>



<p>ഇനിയൊരങ്കത്തിന് താനുണ്ടാവില്ല. പക്ഷെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് താന്&#x200d; ശക്തമായി തന്നെ ഉണ്ടാകും. തന്റെ സ്ഥാനാര്&#x200d;ത്ഥിത്വം സംബന്ധിച്ച് ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയില്&#x200d; നടന്ന ചര്&#x200d;ച്ചകള്&#x200d;ക്ക് താന്&#x200d; മറുപടി നല്&#x200d;കിയതായും ഹിലരി വ്യക്തമാക്കി. യു.എസ് ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്&#x200d;ത്ഥി കൂടിയായിരുന്നു മുന്&#x200d; യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി കൂടിയായിരുന്ന ഹിലരി ക്ലിന്റണ്&#x200d;. <br></p>



<p>ഹിലരി മത്സരിക്കുന്നില്ലെന്നറിയിച്ചതോടെ 2020ല്&#x200d; ഡെമോക്രാറ്റുകളുടെ സ്ഥാനാര്&#x200d;ത്ഥിയായി ബെര്&#x200d;നി സാന്റേഴ്‌സ് മത്സരിക്കാനുള്ള സാധ്യതയും ശക്തമായി.</p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">“(Crooked) Hillary Clinton confirms she will not run in 2020, rules out a third bid for White House.” Aw-shucks, does that mean I won’t get to run against her again? She will be sorely missed!</p>&mdash; Donald J. Trump (@realDonaldTrump) <a href="https://twitter.com/realDonaldTrump/status/1103057225910755329?ref_src=twsrc%5Etfw">March 5, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>അതേസമയം ഹിലാരിയുടെ പ്രഖ്യാപനത്തിന് പ്രതികരണവുമായി പ്രസിഡന്റ് ട്രംപ് ട്വീറ്റ് ചെയ്തു. 2020 ല്&#x200d; മത്സരിക്കാനില്ലെന്ന് ഹിലാരി ക്ലിന്റണ്&#x200d; സ്ഥിരീകരിക്കുന്നു.  അവള്&#x200d;ക്കെതിരെ ഇനി ഞാന്&#x200d; വീണ്ടും ഓടാന്&#x200d; പോകേണ്ടതില്ലെന്നാണോ ഇതിനര്&#x200d;ത്ഥം. അവള്&#x200d; വളരെവലിയ നഷ്ടമാവും, ട്രംപ് പരിഹസിച്ചു.</p>



<blockquote class="twitter-tweet" data-lang="en"><p lang="und" dir="ltr"><a href="https://t.co/nK9t5Voc6K">pic.twitter.com/nK9t5Voc6K</a></p>&mdash; Hillary Clinton (@HillaryClinton) <a href="https://twitter.com/HillaryClinton/status/1103067043048419329?ref_src=twsrc%5Etfw">March 5, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>എന്നാല്&#x200d; ട്രംപിന് ചുട്ട മറുപടിയുമായി ഹിലാരിയും രംഗത്തെത്തി. ട്രോള്&#x200d; രൂപേണയായിരുന്നു ഹിലാരിയുടെ മറുപടി. 2019 ലെ വമ്പന്&#x200d; ട്വീറ്റ് എന്നാണ് ട്രംപിനെതിരായ ഹിലാരിയുടെ ഷോക്ക് ട്വീറ്റ് അറിയപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hillary-clinton-is-out-of-the-2020-race-says-trump.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേംബ്രിഡ്ജ് അനലറ്റിക്ക വിവാദം ; ഫെയ്‌സ്ബുക്കിന്റെ ഓഹരിയില്&#x200d; വന്&#x200d; ഇടിവ് , 3700 കോടിയുടെ നഷ്ടം ഫെയ്‌സ്ബുക്ക് ഡിലീറ്റ് കാമ്പെയ്ന്&#x200d; ശക്തം</title>
		<link>https://www.chandrikadaily.com/combridge-analytica-scam-facebook-stock-face-huge-fall.html</link>
					<comments>https://www.chandrikadaily.com/combridge-analytica-scam-facebook-stock-face-huge-fall.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Mar 2018 07:25:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[COMBRIDGE ANALYTICA]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[facebook]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76200</guid>

					<description><![CDATA[അമേരിക്കന്&#x200d; പ്രസിഡന്റ് തിരഞ്ഞെടുപ്പില്&#x200d; ഫെയ്‌സ്ബുക്ക് ഐഡികള്&#x200d; ദുരുപയോഗം ചെയ്തു എന്ന വാര്&#x200d;ത്ത പരന്നതിനെ തുടര്&#x200d;ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യത്തില്&#x200d; വന്&#x200d; ഇടിവ്. 3700 കോടി ഡോളറിന്റെ നഷ്ടമാണ് ചരിത്രത്തില്&#x200d; ആദ്യമായി ഫെയ്‌സ്ബുക്കിന് നേരിടേണ്ടി വന്നിരിക്കുന്നത്. അതേസമയം ഫെയ്‌സ്ബുക്ക് ഉപയോഗം എല്ലാവരും അവസാനിപ്പിക്കണമെന്ന് വാട്്‌സ് ആപ് സ്ഥാപകന്&#x200d; ബ്രിയാന്&#x200d; ആക്ടണ്&#x200d; ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധകോണുകളില്&#x200d; നിന്ന് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യുകയെന്ന കാമ്പെയ്‌നിനും തുടക്കമായിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക 2016ലെ അമേരിക്കന്&#x200d; പ്രസിഡന്റ് തിരഞ്ഞെടുപ്പില്&#x200d; ഇടപെട്ടുവെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>അമേരിക്കന്&#x200d; പ്രസിഡന്റ് തിരഞ്ഞെടുപ്പില്&#x200d; ഫെയ്‌സ്ബുക്ക് ഐഡികള്&#x200d; ദുരുപയോഗം ചെയ്തു എന്ന വാര്&#x200d;ത്ത പരന്നതിനെ തുടര്&#x200d;ന്ന് ഫെയ്‌സ്ബുക്കിന്റെ ഓഹരി മൂല്യത്തില്&#x200d; വന്&#x200d; ഇടിവ്. 3700 കോടി ഡോളറിന്റെ നഷ്ടമാണ് ചരിത്രത്തില്&#x200d; ആദ്യമായി ഫെയ്‌സ്ബുക്കിന് നേരിടേണ്ടി വന്നിരിക്കുന്നത്. അതേസമയം ഫെയ്‌സ്ബുക്ക് ഉപയോഗം എല്ലാവരും അവസാനിപ്പിക്കണമെന്ന് വാട്്‌സ് ആപ് സ്ഥാപകന്&#x200d; ബ്രിയാന്&#x200d; ആക്ടണ്&#x200d; ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധകോണുകളില്&#x200d; നിന്ന് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്യുകയെന്ന കാമ്പെയ്‌നിനും തുടക്കമായിട്ടുണ്ട്.</p>
<p>ഫെയ്‌സ്ബുക്കിന്റെ സഹായത്തോടെ ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക 2016ലെ അമേരിക്കന്&#x200d; പ്രസിഡന്റ് തിരഞ്ഞെടുപ്പില്&#x200d; ഇടപെട്ടുവെന്നും 50 മില്യണിലേറെ ഫേസ്ബുക്ക് ഐ.ഡികള്&#x200d; ദുരുപയോഗപ്പെടുത്തിയെന്നും കഴിഞ്ഞ ദിവസം ന്യൂയോര്&#x200d;ക്ക് ടൈംസും ഗാര്&#x200d;ഡിയനും റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു .ഇത് വിവാദമായതോടെയാണ് ഫെയ്ബുക്കിന്റെ ഓഹരി മൂല്യത്തില്&#x200d; 37 ബില്യണ്&#x200d; ഡോളറിന്റെ ഇടിവ് സംഭവിച്ചിരിക്കുന്നത്. 6.77 ശതമാനത്തിലേക്ക് താഴ്ന്ന് 172 പോയിന്റിലാണ് ഒടുവില്&#x200d; ക്ലോസ് ചെയ്തത്.</p>
<p>അതേസമയം തരഞ്ഞെടുപ്പുകളെ സ്വാധീനിക്കാറുണ്ടെന്ന് സമ്മതിച്ച അനലറ്റിക്ക സിഇഒ അലക്‌സാണ്ടര്&#x200d; നിക്‌സിനെ കമ്പനി പുറത്താക്കി. കൈക്കൂലി കൊടുത്തും സ്ത്രീകളെ ഉപയോഗിച്ചും വിവരങ്ങള്&#x200d; ചോര്&#x200d;ത്തിയിട്ടുണ്ടെന്ന് നിക്‌സ് സമ്മതിച്ചിരുന്നു. ഫെയസ്ബുക്ക് ഐ.ഡികള്&#x200d; ദുരുപയോഗം ചെയ്തതിന് കേംബ്രിഡ്ജ് അനലറ്റിക്കയ്‌ക്കെതിരെ യു.കെ ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; കമ്മിഷ്ണര്&#x200d; വാറന്റ് പുറപ്പെടുവിച്ചു. പൗരന്റെ സ്വകാര്യതയെ മാനിക്കാത്ത നടപടി ആശങ്കയുണ്ടാക്കുന്നതാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ തെരേസാ മേയുടെ വക്താവ് വാര്&#x200d;ത്താ കുറിപ്പില്&#x200d; അറിയിച്ചു.</p>
<p>ഇന്ത്യയടക്കം ലോകത്തെ വിവിധ രാജ്യങ്ങളിലെ ഇരുന്നൂറോളം തെരഞ്ഞെടുപ്പുകളില്&#x200d; വ്യാജ പ്രചാരണങ്ങളിലൂടെയും വോട്ടര്&#x200d;മാരെ കൃത്രിമ മാര്&#x200d;ഗങ്ങളിലൂടെ സ്വാധീനിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ പേരില്&#x200d; നടപടി നേരിടുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/combridge-analytica-scam-facebook-stock-face-huge-fall.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രഡിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്&#x200d; ബന്ധം: ഡെമോക്രാറ്റിക് രേഖ ട്രംപ് തടഞ്ഞു</title>
		<link>https://www.chandrikadaily.com/trumps-block-of-a-memo-is-a-block-of-checks-and-balances.html</link>
					<comments>https://www.chandrikadaily.com/trumps-block-of-a-memo-is-a-block-of-checks-and-balances.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 11 Feb 2018 12:36:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[#donaldtrump]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=69451</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്&#x200d; ഇടപെടലിനെക്കുറിച്ചുള്ള റിപ്പബ്ലിക്കന്&#x200d; മെമ്മോയിലെ തെറ്റുകള്&#x200d; തിരുത്തി ഡെമോക്രാറ്റുകള്&#x200d; തയാറാക്കിയ രേഖ പുറത്തുവിടുന്നത് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് തടഞ്ഞു. രേഖ പരസ്യപ്പെടുത്താന്&#x200d; യു.എസ് കോണ്&#x200d;ഗ്രസ് പാനല്&#x200d; ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നെങ്കിലും ദേശീയ സുരക്ഷ അപകടപ്പെടുത്തുന്ന വരികളുണ്ടെന്ന് ആരോപിച്ച് ട്രംപ് തടയുകയായിരുന്നു. ട്രംപിന്റെ റഷ്യന്&#x200d; ബന്ധത്തെക്കുറിച്ച് എഫ്.ബി.ഐ നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്നായിരുന്നു റിപ്പബ്ലിക്കന്&#x200d; മെമ്മോയിലെ ആരോപണം. ഇത് തിരുത്തിയാണ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി പുതിയ മെമ്മോ തയാറാക്കിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്&#x200d; ഇടപെടലുമായി ബന്ധപ്പെട്ട സത്യങ്ങള്&#x200d; ഒളിച്ചുവെക്കാനാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: അമേരിക്കന്&#x200d; പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്&#x200d; ഇടപെടലിനെക്കുറിച്ചുള്ള റിപ്പബ്ലിക്കന്&#x200d; മെമ്മോയിലെ തെറ്റുകള്&#x200d; തിരുത്തി ഡെമോക്രാറ്റുകള്&#x200d; തയാറാക്കിയ രേഖ പുറത്തുവിടുന്നത് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് തടഞ്ഞു.</p>
<p>രേഖ പരസ്യപ്പെടുത്താന്&#x200d; യു.എസ് കോണ്&#x200d;ഗ്രസ് പാനല്&#x200d; ഐകകണ്‌ഠ്യേന തീരുമാനിച്ചിരുന്നെങ്കിലും ദേശീയ സുരക്ഷ അപകടപ്പെടുത്തുന്ന വരികളുണ്ടെന്ന് ആരോപിച്ച് ട്രംപ് തടയുകയായിരുന്നു. ട്രംപിന്റെ റഷ്യന്&#x200d; ബന്ധത്തെക്കുറിച്ച് എഫ്.ബി.ഐ നടത്തുന്ന അന്വേഷണം പക്ഷപാതപരമാണെന്നായിരുന്നു റിപ്പബ്ലിക്കന്&#x200d; മെമ്മോയിലെ ആരോപണം. ഇത് തിരുത്തിയാണ് ഡെമോക്രാറ്റിക് പാര്&#x200d;ട്ടി പുതിയ മെമ്മോ തയാറാക്കിയത്.</p>
<p>പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്&#x200d; ഇടപെടലുമായി ബന്ധപ്പെട്ട സത്യങ്ങള്&#x200d; ഒളിച്ചുവെക്കാനാണ് ട്രംപ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ഡെമോക്രാറ്റിക് നേതാവ് നാന്&#x200d;സി പെലോസി കുറ്റപ്പെടുത്തി. എഫ്.ബി.ഐ അന്വേഷണം പക്ഷപാതപരമാണെന്നാണ് ട്രംപിന്റെ വാദം. തെരഞ്ഞെടുപ്പില്&#x200d; ട്രംപിനെ വിജയിപ്പിക്കുന്നതിന് റഷ്യ ഇറങ്ങിക്കളിച്ചതായി അമേരിക്കന്&#x200d; ഇന്റലിജന്&#x200d;സ് ഏജന്&#x200d;സികള്&#x200d; കണ്ടെത്തിയിരുന്നു. ഇതേകുറിച്ചാണ് മുന്&#x200d; എഫ്.ബി.ഐ മേധാവി റോബര്&#x200d;ട്ട് മുള്ളറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/trumps-block-of-a-memo-is-a-block-of-checks-and-balances.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ട്രംപ് പ്രസിഡന്റാകാന്&#x200d; ആഗ്രഹിച്ചിരുന്നില്ല, ജയിച്ചത് അബദ്ധത്തില്&#x200d;&#8217;; വെളിപ്പെടുത്തലുമായി മൈക്കിള്&#x200d; വൂള്&#x200d;ഫ്</title>
		<link>https://www.chandrikadaily.com/donald-trump-does-not-want-to-be-american-president-says-micheal-wolf.html</link>
					<comments>https://www.chandrikadaily.com/donald-trump-does-not-want-to-be-american-president-says-micheal-wolf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Jan 2018 07:35:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#americanelection]]></category>
		<category><![CDATA[American President]]></category>
		<category><![CDATA[Donald J Trump]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63029</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: ഡൊണാള്&#x200d;ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റാകാന്&#x200d; ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്&#x200d;. യു.എസ് മാധ്യമപ്രവര്&#x200d;ത്തകന്&#x200d; മൈക്കിള്&#x200d; വൂള്&#x200d;ഫ് എഴുതിയ ഫയര്&#x200d; ആന്റ് ഫ്യൂറി: ഇന്&#x200d;സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകത്തിലാണ് നിര്&#x200d;ണായകമായ വെളിപ്പെടുത്തല്&#x200d;. പ്രസിഡന്റാകാന്&#x200d; ട്രംപിനു താല്&#x200d;പര്യമില്ലായിരുന്നു. ലോക പ്രശസ്തനാകുക മാത്രമാണ് തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥിയാകുന്നതിലൂടെ ട്രംപ് ലക്ഷ്യമിട്ടിരുന്നത്. മത്സരിക്കുന്നതോടെ ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറാന്&#x200d; കഴിയുമെന്ന് തന്റെ അനുയായിയായ സാം നണ്&#x200d;ബര്&#x200d;ഗിനോട് ട്രംപ് ഒരിക്കല്&#x200d; പറഞ്ഞിരുന്നു. സുഹൃത്തും ഫോക്‌സ് ന്യൂസ് മേധാവിയുമായ റോജര്&#x200d; ഏലിസിന്റെ നിര്&#x200d;ദേശപ്രകാരമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: ഡൊണാള്&#x200d;ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റാകാന്&#x200d; ആഗ്രഹിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തല്&#x200d;. യു.എസ് മാധ്യമപ്രവര്&#x200d;ത്തകന്&#x200d; മൈക്കിള്&#x200d; വൂള്&#x200d;ഫ് എഴുതിയ ഫയര്&#x200d; ആന്റ് ഫ്യൂറി: ഇന്&#x200d;സൈഡ് ദി ട്രംപ് വൈറ്റ് ഹൗസ് എന്ന പുസ്തകത്തിലാണ് നിര്&#x200d;ണായകമായ വെളിപ്പെടുത്തല്&#x200d;. പ്രസിഡന്റാകാന്&#x200d; ട്രംപിനു താല്&#x200d;പര്യമില്ലായിരുന്നു.</p>
<p>ലോക പ്രശസ്തനാകുക മാത്രമാണ് തെരഞ്ഞെടുപ്പില്&#x200d; സ്ഥാനാര്&#x200d;ത്ഥിയാകുന്നതിലൂടെ ട്രംപ് ലക്ഷ്യമിട്ടിരുന്നത്. മത്സരിക്കുന്നതോടെ ലോകത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയായി മാറാന്&#x200d; കഴിയുമെന്ന് തന്റെ അനുയായിയായ സാം നണ്&#x200d;ബര്&#x200d;ഗിനോട് ട്രംപ് ഒരിക്കല്&#x200d; പറഞ്ഞിരുന്നു.</p>
<p>സുഹൃത്തും ഫോക്‌സ് ന്യൂസ് മേധാവിയുമായ റോജര്&#x200d; ഏലിസിന്റെ നിര്&#x200d;ദേശപ്രകാരമാണ് പ്രശസ്തിക്കുവേണ്ടി പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന ആശയം ട്രംപിന്റെ തലയിലുദിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രഥമ വനിത ആനന്ദാശ്രൂവിനു പകരം സങ്കടകണ്ണീരാണ് പൊഴിച്ചതെന്നും പുസ്തകത്തില്&#x200d; പറയുന്നു.</p>
<p>എന്നാല്&#x200d; പുസ്തകത്തില്&#x200d; പറയുന്ന കാര്യങ്ങള്&#x200d; വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് നിഷേധിച്ചു. പുസ്തകത്തിലെ വിവരങ്ങള്&#x200d; ഉദ്ധരിച്ച് ന്യൂയോര്&#x200d;ക്ക് മാഗസിന്&#x200d; &#8216;ഡൊണാള്&#x200d;ഡ് ട്രംപ് ഡിസ് നോട്ട് വാണ്ട് ടു ബി പ്രസിഡന്റ്&#8217; എന്ന തലക്കെട്ടോടെ വാര്&#x200d;ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സാന്റേഴ്‌സ് വിശദീകരണവുമായി രംഗത്തുവന്നത്.</p>
<p>പുസ്തകം എഴുതിയ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ട്രംപ് അധികാരത്തില്&#x200d; വന്നതിനു ശേഷം ഒരു തവണ മാത്രമാണ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതെന്നും അത് ഏഴു മിനിറ്റു മാത്രമാണ് നീണ്ടുനിന്നതെന്നും സാന്റേഴ്‌സ് പറഞ്ഞു.</p>
<p>എന്നാല്&#x200d; സാന്റേഴ്‌സ് പറയുന്നത് വ്യാജമാണെന്നും തെരഞ്ഞെടുപ്പ് ദിവസം മുതല്&#x200d; കഴിഞ്ഞ ഒക്ടോബര്&#x200d; വരെ പല ദിവസങ്ങളിലായി ട്രംപിനെയും മുതിര്&#x200d;ന്ന ഉദ്യോഗസ്ഥരെയും നേരില്&#x200d; കണ്ടാണ് പുസ്തകം തയാറാക്കിയതെന്ന് വൂള്&#x200d;ഫിനെ ഉദ്ധരിച്ച് ന്യൂയോര്&#x200d;ക്ക് മാഗസിന്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/donald-trump-does-not-want-to-be-american-president-says-micheal-wolf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
