<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>amith shah &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/amith-shah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 28 Nov 2020 15:49:04 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>amith shah &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഡല്&#x200d;ഹിയില്&#x200d; കര്&#x200d;ഷക പ്രക്ഷോഭം രൂക്ഷം; ചര്&#x200d;ച്ചയാവാമെന്ന് അമിത്ഷാ</title>
		<link>https://www.chandrikadaily.com/amith-shah-delhi-news.html</link>
					<comments>https://www.chandrikadaily.com/amith-shah-delhi-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 28 Nov 2020 15:49:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169645</guid>

					<description><![CDATA[സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്&#x200d; ഉടന്&#x200d; ചര്&#x200d;ച്ച നടത്താം. പ്രക്ഷോഭം നടത്താന്&#x200d; പൊലീസ് സൗകര്യം നല്&#x200d;കും. കര്&#x200d;ഷകരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ശ്രദ്ധാപൂര്&#x200d;വം പരിഗണിക്കുമെന്നും അമിത് ഷാ]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഡല്&#x200d;ഹിയിലെ കര്&#x200d;ഷക പ്രക്ഷോഭത്തില്&#x200d; പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്&#x200d;ഷകരുമായി ചര്&#x200d;ച്ചയാകാമെന്ന് അമിത് ഷാ പറഞ്ഞു. സര്&#x200d;ക്കാര്&#x200d; നിര്&#x200d;ദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റിയാല്&#x200d; ഉടന്&#x200d; ചര്&#x200d;ച്ച നടത്താം. പ്രക്ഷോഭം നടത്താന്&#x200d; പൊലീസ് സൗകര്യം നല്&#x200d;കും. കര്&#x200d;ഷകരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ശ്രദ്ധാപൂര്&#x200d;വം പരിഗണിക്കുമെന്നും അമിത് ഷാ പറഞ്ഞു.</p>
<p>മോദി സര്&#x200d;ക്കാരിന്റെ കര്&#x200d;ഷക ദ്രോഹ നയങ്ങള്&#x200d;ക്കെതിരെ ഡല്&#x200d;ഹിയില്&#x200d; നടക്കുന്ന കര്&#x200d;ഷക പ്രക്ഷോഭം മൂന്നാം ദിവസത്തിലെത്തുമ്പോള്&#x200d; പ്രക്ഷോഭം രൂക്ഷമാവുകയാണ്. പൊലീസ് നിര്&#x200d;ദേശം അനുസരിച്ച് ഒരു വിഭാഗം കര്&#x200d;ഷകര്&#x200d; ബുറാഡി നിരങ്കരി മൈതാനത്ത് പ്രതിഷേധത്തിനെത്തിയെങ്കിലും സിംഗു അതിര്&#x200d;ത്തിയിലെ കര്&#x200d;ഷകര്&#x200d; അവിടെ തന്നെ തുടരുന്നു.</p>
<p>ജന്തര്&#x200d; മന്തറിലോ രാംലീല മൈതാനത്തോ പ്രതിഷേധിക്കാന്&#x200d; അവസരം നല്&#x200d;കണമെന്നാണ് കര്&#x200d;ഷകരുടെ ആവശ്യം. ഒരു വര്&#x200d;ഷം ഇവിടെ തുടരേണ്ടി വന്നാലും നിയമങ്ങള്&#x200d; പിന്&#x200d;വലിക്കാതെ മടങ്ങില്ലെന്ന് കര്&#x200d;ഷകര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amith-shah-delhi-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിസിസിഐ സെക്രട്ടറിയായതിന് പിന്നാലെ ജയ് ഷായുടെ കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി കാരവന്&#x200d;</title>
		<link>https://www.chandrikadaily.com/new-mca-filings-show-business-booming-for-jay-shah.html</link>
					<comments>https://www.chandrikadaily.com/new-mca-filings-show-business-booming-for-jay-shah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 01 Nov 2019 11:29:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[modi loot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143432</guid>

					<description><![CDATA[ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന്&#x200d; ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്&#x200d;സെര്&#x200d;വ് എല്&#x200d;എല്&#x200d;പി എന്ന കമ്പനിക്കെതിരെ പുതിയ ആരോപണവുമായി കാരവന്&#x200d; മാഗ്‌സില്&#x200d;. ജെയ് ഷായുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെട്ടതായി വ്യക്തമാക്കി കോര്&#x200d;പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്&#x200d; അപ്‌ലോഡുചെയ്ത രേഖകളിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് മാഗ്‌സിന്&#x200d; രംഗത്തെത്തിയത്. കുസും ഫിന്&#x200d;സെര്&#x200d;വ് എല്&#x200d;എല്&#x200d;പി സമര്&#x200d;പ്പിച്ച വ്യാപാര രേഖകള്&#x200d; കമ്പനിയുടെ ആസ്തി കുതിച്ചുയര്&#x200d;ന്നതായി കാരവന്&#x200d; മാഗ്‌സില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ജെയ് ഷാ ഡയറക്ടര്&#x200d;ക്ക് തുല്യമായ സ്ഥാനത്ത് നില്&#x200d;ക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന്&#x200d; ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്&#x200d;സെര്&#x200d;വ് എല്&#x200d;എല്&#x200d;പി എന്ന കമ്പനിക്കെതിരെ പുതിയ ആരോപണവുമായി കാരവന്&#x200d; മാഗ്‌സില്&#x200d;. ജെയ് ഷായുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെട്ടതായി വ്യക്തമാക്കി കോര്&#x200d;പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്&#x200d; അപ്‌ലോഡുചെയ്ത രേഖകളിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയാണ് മാഗ്‌സിന്&#x200d; രംഗത്തെത്തിയത്. കുസും ഫിന്&#x200d;സെര്&#x200d;വ് എല്&#x200d;എല്&#x200d;പി സമര്&#x200d;പ്പിച്ച വ്യാപാര രേഖകള്&#x200d; കമ്പനിയുടെ ആസ്തി കുതിച്ചുയര്&#x200d;ന്നതായി കാരവന്&#x200d; മാഗ്‌സില്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു. ജെയ് ഷാ ഡയറക്ടര്&#x200d;ക്ക് തുല്യമായ സ്ഥാനത്ത് നില്&#x200d;ക്കുന്ന ലിമിറ്റഡ് ലൈബിലിറ്റി പാര്&#x200d;ട്ട്ണര്&#x200d;ഷിപ്പ് കമ്പനിയാണ് കുസും ഫിന്&#x200d;സര്&#x200d;വ്.</p>



<figure class="wp-block-image"><img loading="lazy" width="827" height="900" src="https://www.chandrikadaily.com/wp-content/uploads/2019/11/unnamed-1.jpg" alt="" class="wp-image-143433"/></figure>



<p>നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്നതിനുശേഷം, 2015 നും 2019 നും ഇടയില്&#x200d; ജയ് ഷായുടെ കുസും ഫിന്&#x200d;സെര്&#x200d;വിന്റെ മൊത്തം മൂല്യം 24.61 കോടി രൂപ ഉയര്&#x200d;ന്നതായി രേഖകള്&#x200d; വ്യക്തമാക്കുന്നു.</p>



<p>കമ്പനിയുടെ അറ്റ സ്ഥിര ആസ്തി 22.73 കോടി രൂപയായി വര്&#x200d;ദ്ധിച്ചു, നിലവിലെ ആസ്തി 33.05 കോടി രൂപയും മൊത്തം വരുമാനം 116.37 കോടി രൂപയുമായാണ് വര്&#x200d;ദ്ധിച്ചത്.</p>



<p>ബിജെപി അധ്യക്ഷന്റെ മകന്&#x200d; രാജ്യത്ത് പണമൊഴുക്കുന്ന ക്രിക്കറ്റ് ലോകത്തിന്റെ അമരക്കാരനായി ഉദിച്ച അവസരത്തിലാണ് വിവാദ കണക്കുകള്&#x200d; പുറത്തു വരുന്നത്. ഒക്ടോബര്&#x200d; പകുതിയോടെയാണ് ജെയ് ഷായെ ബിസിസിഐയുടെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.</p>



<p>മുന്&#x200d;വര്&#x200d;ഷങ്ങളില്&#x200d; മോശം സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നിട്ടും ക്രെഡിറ്റ് സൗകര്യങ്ങളില്&#x200d; ഗണ്യമായ വര്&#x200d;ദ്ധനവാണ് ജെയുടെ കമ്പനി നേടിയിരിക്കുന്നതെന്ന് റിപ്പോര്&#x200d;ട്ട് ചെയ്തു. 2016 മുതല്&#x200d; ജെയ് ഷായുടെ കമ്പനി നഷ്ടത്തിലായിരുന്നെന്ന വാര്&#x200d;ത്തകളുണ്ടായിരുന്നു. മകന്റെ സ്ഥാപനത്തിന്റെ നഷ്ടം വീട്ടാനായി 2016 ല്&#x200d; അമിത് ഷാ തന്റെ രണ്ട് സ്വത്തുക്കള്&#x200d; പണയംവച്ച് 25 കോടി രൂപയുടെ സഹായം നടത്തിയിരുന്നു. </p>



<figure class="wp-block-image"><img loading="lazy" width="900" height="868" src="https://www.chandrikadaily.com/wp-content/uploads/2019/11/unnamed-2.jpg" alt="" class="wp-image-143434"/></figure>



<p>എല്ലാവര്&#x200d;ഷനും ഒക്ടോബര്&#x200d; 30 നകം എല്&#x200d;എല്&#x200d;പി കമ്പനികള്&#x200d; അവരുടെ അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് ഫയല്&#x200d; ചെയ്യേണ്ടതുണ്ട്. അതില്&#x200d; വീഴ്ചവരുത്തുന്നത് ലിമിറ്റഡ് ലൈബിലിറ്റി പാര്&#x200d;ട്ട്ണര്&#x200d;ഷിപ്പ് കമ്പനി നിയമപ്രകാരം 5 ലക്ഷം രൂപ വരെ പിഴ അടക്കേണ്ട കുറ്റമാണ്. എന്നാല്&#x200d; പുതിയ ബിസിസിഐ സെക്രട്ടറിയുടെ കമ്പനി ഇതിലും വീഴ്ച്ച വരുത്തിയതായാണ് വിവരം. 2017, 2018 സാമ്പത്തിക വര്&#x200d;ഷങ്ങളിലെ കണക്കുകള്&#x200d; കമ്പനി ഇനിയും സമര്&#x200d;പ്പിച്ചിട്ടില്ല. കണക്കുകള്&#x200d; സമര്&#x200d;പ്പിക്കുന്നതില്&#x200d; പരാജയപ്പെട്ട കമ്പനികളെ പൂട്ടി്ക്കുന്ന ബിജെപി സര്&#x200d;ക്കാരും കോര്&#x200d;പ്പറേറ്റ് കാര്യ മന്ത്രാലയവും തുടര്&#x200d;ച്ചയായി രണ്ട് വര്&#x200d;ഷം ജെയുടെ കുസും കമ്പനിയെ കാണാത്ത നിലയാണ്.</p>



<figure class="wp-block-image"><img loading="lazy" width="900" height="863" src="https://www.chandrikadaily.com/wp-content/uploads/2019/11/unnamed-3.jpg" alt="" class="wp-image-143435"/></figure>



<p>ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ മകന്&#x200d; ജയ് ഷായ്ക്കും അദ്ദേഹത്തിന്റെ കുസും ഫിന്&#x200d;സെര്&#x200d;വ് എല്&#x200d;എല്&#x200d;പി എന്ന കമ്പനിക്കുമെതിരെ നിരവധി ആരോപണണങ്ങളാണ് നിലവില്&#x200d; രംഗത്തുള്ളത്. </p>



<figure class="wp-block-image"><img loading="lazy" width="900" height="891" src="https://www.chandrikadaily.com/wp-content/uploads/2019/11/unnamed-4.jpg" alt="" class="wp-image-143436"/></figure>



<p>ശുഷ്‌കമായ സാമ്പത്തിക നിലയിലും ക്രമാതീതമായ തോതില്&#x200d; വായ്പ തരപ്പെടുത്താനുള്ള &#8216;ശേഷി&#8217; കൂട്ടുകയും ഒപ്പം ലാഭം അവിശ്വസനീയമായ തരത്തില്&#x200d; വര്&#x200d;ദ്ധിപ്പിക്കുകയും ചെയ്തു എന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജയ് ഷായുടെ മറ്റൊരു കമ്പനി ടെമ്പിള്&#x200d; എന്റര്&#x200d;െ്രെപസസും സമാനമായ രീതിയിലാണ് ലാഭം കാണിച്ചത്. എന്നാല്&#x200d; ഈ ഇടപാടുകളില്&#x200d; ജയ് ഷായ്ക്ക് മാത്രമല്ല പങ്കെന്നും അമിത് ഷായും അതില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്നും എന്നാല്&#x200d; <br> അദ്ദേഹത്തിന്റെ പങ്ക് 2017ലെ രാജ്യസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്&#x200d;ദ്ദേശ പത്രികയില്&#x200d; നിന്ന് മറച്ചുവച്ചതായുമാണ് വിവരങ്ങളാണ് കാരവന്&#x200d; മാഗസിന്&#x200d; നേരത്തെ റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു.</p>



<figure class="wp-block-image"><img loading="lazy" width="759" height="422" src="https://www.chandrikadaily.com/wp-content/uploads/2019/11/jay-shah.jpg" alt="" class="wp-image-143441"/></figure>



<p>അതേസമയം ബി.സി.സി.ഐയുടെ നേതൃസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മകനെ കുടിയിരുത്തിയതിലും വിവാദം നിലവിലുണ്ട്.  ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തെങ്കിലും ജയ് ഷായെ ബി.സി.സി.ഐയുടെ സെക്രട്ടറിയാക്കിയത് എല്ലാം നിയന്ത്രിക്കാന്&#x200d; വേണ്ടിയാണെന്നാണ് ആരോപണം. <br>
ഗാംഗുലിയും പുതിയ സംഘവും ഒരുമിച്ചുള്ള ചിത്രത്തില്&#x200d; ജയ് ഷാ കസേരയില്&#x200d; ഇരിക്കുമ്പോള്&#x200d; അധ്യക്ഷനായ ഗാംഗുലി അടക്കമുള്ള മറ്റുള്ളവര്&#x200d; പിറകില്&#x200d; നില്&#x200d;ക്കുന്നതുമാണ് ചിത്രം വിവാദമായിരുന്നു. ഗാംഗുലിക്ക് പേരിനൊരു അധ്യക്ഷനും അമിത്ഷായുടെ മകനിലാണ് നിയന്ത്രണവുമെന്നാണ് ഈ ചിത്രം ചൂണ്ടിക്കാട്ടി ട്വിറ്റര്&#x200d; ലോകം ചോദിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-mca-filings-show-business-booming-for-jay-shah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹിന്ദി അടിച്ചേല്&#x200d;പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് സിദ്ധരാമയ്യ; അമിത്ഷായുടെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം</title>
		<link>https://www.chandrikadaily.com/amitshah-tweet-about-hindi-protest.html</link>
					<comments>https://www.chandrikadaily.com/amitshah-tweet-about-hindi-protest.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 14 Sep 2019 14:37:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[sidharamayyah]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=139041</guid>

					<description><![CDATA[ബംഗളൂരു: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ഒന്നായി നിലനിര്&#x200d;ത്താന്&#x200d; ഹിന്ദി ഭാഷക്ക് സാധിക്കുമെന്നും മാതൃഭാഷക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്&#x200d;ധിപ്പിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി നേതാക്കള്&#x200d; രംഗത്തെത്തി. ഹിന്ദി അടിച്ചേല്&#x200d;പ്പിക്കാനുള്ള കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്&#x200d;ഗ്രസ് നേതാവും കര്&#x200d;ണാടക മുന്&#x200d; മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വ്യക്തമാക്കി. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും ഹിന്ദി ദിനാചരണത്തെ എതിര്&#x200d;ക്കുന്നതായും അദ്ദേഹം പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ബംഗളൂരു: ഒരു രാജ്യം ഒരു ഭാഷ എന്ന കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാജ്യത്തെ ഒന്നായി നിലനിര്&#x200d;ത്താന്&#x200d; ഹിന്ദി ഭാഷക്ക് സാധിക്കുമെന്നും മാതൃഭാഷക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്&#x200d;ധിപ്പിക്കണമെന്നുമുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ട്വീറ്റിന് പിന്നാലെ പ്രതിഷേധവുമായി നേതാക്കള്&#x200d; രംഗത്തെത്തി.</p>



<p>ഹിന്ദി അടിച്ചേല്&#x200d;പ്പിക്കാനുള്ള കേന്ദ്രസര്&#x200d;ക്കാര്&#x200d; നീക്കം അംഗീകരിക്കാനാവില്ലെന്ന് കോണ്&#x200d;ഗ്രസ് നേതാവും കര്&#x200d;ണാടക മുന്&#x200d; മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വ്യക്തമാക്കി. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദിയെന്നും ഹിന്ദി ദിനാചരണത്തെ എതിര്&#x200d;ക്കുന്നതായും അദ്ദേഹം പറഞ്ഞു.</p>



<p>ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് കര്&#x200d;ണാടക മുന്&#x200d; മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചോദിച്ചു. പ്രാദേശിക ഭാഷകളെ ഇല്ലാതാക്കാനുള്ള നീക്കമാണോ കേന്ദ്രം നടത്തുന്നതെന്ന ചോദ്യവുമായി ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും രംഗത്തെത്തി. അധികാരത്തില്&#x200d; എത്തിയത് മുതല്&#x200d; ഹിന്ദി അടിച്ചേല്&#x200d;പ്പിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന അമിത് ഷാ പിന്&#x200d;വലിക്കണമെന്നും സ്റ്റാലിന്&#x200d; ആവശ്യപ്പെട്ടു.</p>



<p>സംസ്‌കാരവൈവിധ്യത്തെ അംഗീകരിക്കാത്ത ബി.ജെ.പിയുടെയും കേന്ദ്ര സര്&#x200d;ക്കാരിന്റെയും നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amitshah-tweet-about-hindi-protest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൗലികാവകാശങ്ങളെ കവരുന്ന   പ്രതികാര രാഷ്ട്രീയം</title>
		<link>https://www.chandrikadaily.com/editorial-page-article-9.html</link>
					<comments>https://www.chandrikadaily.com/editorial-page-article-9.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Aug 2019 19:29:31 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[p chidambaram]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=136808</guid>

					<description><![CDATA[ഇയാസ് മുഹമ്മദ് ഐ.എന്&#x200d;.എക്‌സ് മീഡിയ അഴിമതിക്കേസില്&#x200d; മുന്&#x200d; കേന്ദ്രമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായി എതിര്&#x200d;ക്കുകയാണ് കോണ്&#x200d;ഗ്രസ്. അഴിമതിക്കേസില്&#x200d; കുറ്റാരോപിതനായി അറസ്റ്റിലാകുന്ന ഒരാളെ പിന്തുണക്കുന്നതിലെ രാഷ്ട്രീയ സാംഗത്യം ബി.ജെ.പി ഒഴികെ മറ്റൊരു പാര്&#x200d;ട്ടിയും ഇതുവരെ ചോദ്യം ചെയ്തിട്ടുമില്ല. ചിദംബരത്തിന്റെ അറസ്റ്റ് നിയമം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നില്ലെന്ന് വളരെ വ്യക്തമായിരുന്നു. പി.ചിദംബരം നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്&#x200d;ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനൊപ്പം നിന്ന് സി.ബി.ഐ നിയമത്തിന്റെ മതില്&#x200d; ചാടി കടന്ന് പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>ഇയാസ് മുഹമ്മദ്</strong><br> ഐ.എന്&#x200d;.എക്‌സ് മീഡിയ അഴിമതിക്കേസില്&#x200d; മുന്&#x200d; കേന്ദ്രമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത നടപടിയെ രാഷ്ട്രീയമായി എതിര്&#x200d;ക്കുകയാണ് കോണ്&#x200d;ഗ്രസ്. അഴിമതിക്കേസില്&#x200d; കുറ്റാരോപിതനായി അറസ്റ്റിലാകുന്ന ഒരാളെ പിന്തുണക്കുന്നതിലെ രാഷ്ട്രീയ സാംഗത്യം ബി.ജെ.പി ഒഴികെ മറ്റൊരു പാര്&#x200d;ട്ടിയും ഇതുവരെ ചോദ്യം ചെയ്തിട്ടുമില്ല. ചിദംബരത്തിന്റെ അറസ്റ്റ് നിയമം നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നില്ലെന്ന് വളരെ വ്യക്തമായിരുന്നു. പി.ചിദംബരം നല്&#x200d;കിയ ഹര്&#x200d;ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സര്&#x200d;ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യത്തിനൊപ്പം നിന്ന് സി.ബി.ഐ നിയമത്തിന്റെ മതില്&#x200d; ചാടി കടന്ന് പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കൂട്ടിലടച്ച തത്തയെന്ന് മുമ്പ് സി.ബി.ഐ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്&#x200d; അതുക്കും മേലെ എന്ത് വിശേഷണവും ചേരും വിധം സി.ബി.ഐ മാറിയിരിക്കുകയാണ്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമല്ല പോകുകയെന്ന പ്രഖ്യാപനം കൂടിയാണിത്. വിയോജിപ്പുകള്&#x200d; ഉയര്&#x200d;ത്തുന്നവരെ തേടി കയ്യാമവുമായി സി.ബി.ഐ ഒപ്പമുണ്ടെന്ന ഭീഷണി ചിദംബരത്തിന്റെ അറസ്റ്റിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.  <br> അസാധാരണമായ സംഭവ വികാസങ്ങളാണ് രണ്ടാം മോദി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റ നാള്&#x200d; മുതല്&#x200d; ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ എതിര്&#x200d;പ്പുകളെ നിശബ്ദമാക്കുന്ന ഏകാധിപത്യ രീതികളുടെ ലക്ഷണങ്ങള്&#x200d; അതിവേഗം പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഏകശാസനകളിലേക്ക് രാജ്യം അടങ്ങിഒതുങ്ങുന്ന നാളുകളിലേക്ക് ഇനിയേറെ ദൂരമില്ലെന്ന തോന്നലാണ് രണ്ടാം മോദി സര്&#x200d;ക്കാര്&#x200d; സൃഷ്ടിച്ചെടുക്കാന്&#x200d; ശ്രമിക്കുന്നത്. കശ്മീരിനെ ഒരു സൂചനയായല്ല, തുടക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നത്. പി.ചിദംബരം മറ്റൊരു തുടക്കമാണ്. ഇന്ത്യയിലെമ്പാടും നടക്കാന്&#x200d; പോകുന്ന രാഷ്ട്രീയ വേട്ട, ചിദംബരത്തില്&#x200d; തുടങ്ങിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രത്യേക താല്&#x200d;പര്യം ചിദംബരത്തിന്റെ അറസ്റ്റിലുണ്ടെന്ന വാദം ശക്തമാണ്. വ്യക്തിപരമായ പ്രതികാരം അറസ്റ്റിലൂടെ നടപ്പാക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നവര്&#x200d; മൂന്ന് മാസം ജയിലിലടക്കപ്പെട്ട അമിത്ഷായുടെ ചരിത്രം ഓര്&#x200d;മിപ്പിക്കുന്നുണ്ട്. 2010 ജൂലൈയില്&#x200d; വ്യാജ ഏറ്റുമുട്ടല്&#x200d; കേസില്&#x200d; അമിത് ഷാ അറസ്റ്റിലാകുമ്പോള്&#x200d; പി.ചിദംബരമായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി. സൊറാബ്ദീന്&#x200d; ഷെയ്ക്കിനേയും ഭാര്യയേയും വ്യാജ ഏറ്റുമുട്ടലില്&#x200d; കൊലപ്പെടുത്തിയ കേസില്&#x200d; അറസ്റ്റിലായ അമിത് ഷാക്ക് മൂന്ന് മാസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് സി.ബി.ഐ കണ്ടെത്തുകയും കോടതിയില്&#x200d; കുറ്റപത്രം നല്&#x200d;കുകയും ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ഗുജറാത്ത് ഹൈക്കോടതി അമിത് ഷാക്ക് പിന്നീട് ജാമ്യം നല്&#x200d;കിയെങ്കിലും ഗുജറാത്തില്&#x200d; പ്രവേശിക്കുന്നതിന് വിലക്കേര്&#x200d;പ്പെടുത്തി. പിന്നീട് മോദി അധികാരത്തിലെത്തിയ ശേഷമാണ് ഷാക്ക് ഗുജറാത്തില്&#x200d; കാലു കുത്താനായത്. രണ്ടാം മോദി സര്&#x200d;ക്കാര്&#x200d; ഇന്ത്യയിലാരംഭിച്ചിരിക്കുന്ന രാഷ്ട്രീയ വേട്ടയുടെ ആദ്യ ഇര ചിദംബരമായതിന് പിന്നില്&#x200d; അമിത് ഷായുടെ പഴയ ജയില്&#x200d; ചരിത്രവും പകപോക്കലുമുണ്ടെന്ന് നിഷേധിക്കാനാകില്ല. ഒരു ദിവസമെങ്കിലും ചിദംബരത്തെ ജയിലറക്കുള്ളിലാക്കുകയെന്ന ഗൂഢലക്ഷ്യമാണ് സി.ബി.ഐയിലൂടെ കേന്ദ്ര ആഭ്യന്തര മന്ത്രി സാധ്യമാക്കിയിരിക്കുന്നത്. <br> പി.ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നതിന് സി.ബി.ഐ സ്വീകരിച്ച രീതി കേട്ടുകേള്&#x200d;വിയില്ലാത്തത് മാത്രമല്ല, തികച്ചും നാടകീയം കൂടിയായിരുന്നു. ആരോ എഴുതിയ തിരക്കഥക്ക് വേഷമിട്ടവരെ പോലെ സി.ബി.ഐ ഉദ്യോഗസ്ഥര്&#x200d; അഭിനയിച്ചു തകര്&#x200d;ക്കുകയായിരുന്നുവത്രെ. ഇല്ലെങ്കില്&#x200d; ഒരു രാത്രി മുഴുവന്&#x200d; കസ്റ്റഡിയിലുണ്ടായിട്ടും കേസിനെ കുറിച്ച് ഒരക്ഷരം പോലും സി.ബി.ഐ ചോദിച്ചില്ല. പിന്നീട് ചിദംബരം ഓര്&#x200d;മപ്പെടുത്തിയപ്പോള്&#x200d; മാത്രമാണ് സി.ബി.ഐ 12 ചോദ്യങ്ങള്&#x200d; ഉന്നയിച്ചത്. ഇതില്&#x200d; പകുതിയും ആറ് മാസം മുമ്പ് ചിദംബരം ഉത്തരം പറഞ്ഞ ചോദ്യങ്ങളും. <br> ചിദംബരത്തിന്റെ മുന്&#x200d;കൂര്&#x200d; ജാമ്യ ഹര്&#x200d;ജി ഡല്&#x200d;ഹി ഹൈക്കോടതി നിരസിച്ചതോടെയാണ് അറസ്റ്റ് നാടകം ആരംഭിക്കുന്നത്. ചിദംബരത്തിന്റെ ഹര്&#x200d;ജി സുപ്രീം കോടതി പരിഗണിച്ചാല്&#x200d; ജാമ്യം കിട്ടുമെന്ന ഭയാശങ്കയില്&#x200d; അറസ്റ്റ് വേഗത്തിലാക്കാനായിരുന്നു പിന്നീട് സി.ബി.ഐക്ക് ലഭിച്ച നിര്&#x200d;ദ്ദേശം. കേന്ദ്ര മന്ത്രിസഭയില്&#x200d; ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആയിരുന്ന ഇപ്പോള്&#x200d; രാജ്യസഭാംഗമായ ഒരാളെ പിടികൂടുന്നതിന് സി.ബി.ഐ കാട്ടിയ ധൃതി മുമ്പൊരു കേസിലുമുണ്ടായിട്ടില്ല. മണിക്കൂറുകള്&#x200d; ഇടവിട്ട് ചിദംബരത്തിന്റെ വീട്ടിലെത്തിയ സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പോലും പുറപ്പെടുവിച്ചു. സുപ്രീംകോടതിയില്&#x200d; നല്&#x200d;കിയ ഹര്&#x200d;ജിയില്&#x200d; വിധി പറയും മുമ്പ് ചിദംബരത്തെ അറസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സി.ബി.ഐയുടെ നീക്കങ്ങള്&#x200d;. ഇതിന്റെ ഭാഗമായാണ് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തിന് ശേഷം വീട്ടിലെത്തിയ ചിദംബരത്തെ അവിടെ നിന്നും സി.ബി.ഐ അറസ്റ്റ് ചെയ്തത്. രാത്രി 8.15നാണ് പി ചിദംബരം എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയത്. കഴിയുമെങ്കില്&#x200d; എ.ഐ.സി.സി ആസ്ഥാനത്ത് നിന്നും അറസ്റ്റ് ചെയ്യുകയെന്ന സി.ബി.ഐ നീ്ക്കം മനസ്സിലാക്കിയ ചിദംബരം പെട്ടെന്ന് പത്രസമ്മേളനം അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. 8.30 ഓടെ ചിദംബരം വസതിയില്&#x200d; എത്തി. എ.ഐ.സി.സി ആസ്ഥാനത്തുനിന്നും ചിദംബരത്തിന്റെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥര്&#x200d; വീടിന്റെ മതില്&#x200d; ചാടിക്കടന്ന് വീട്ടുവളപ്പില്&#x200d; എത്തി. പിന്നാലെ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. 9.45 ഓടെ അറസ്റ്റ് ചെയ്ത് സി.ബി.ഐ ആസ്ഥാനത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇന്ത്യയിലെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവിനെ കൈകാര്യം ചെയ്ത രീതി മുമ്പൊരിക്കലും സി.ബി.ഐ നടത്തിയിട്ടില്ല. <br> മോദി സര്&#x200d;ക്കാരിന്റെ കടുത്ത വിമര്&#x200d;ശകനായ ഒരാളോടുള്ള പക, അദ്ദേഹത്തിന് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുന്നതിലേക്കാണ് നയിച്ചത്. ഇനിയും കുറ്റപത്രം നല്&#x200d;കിയിട്ടില്ലാത്ത കേസിലാണ് ധൃതിപിടിച്ചുള്ള അറസ്റ്റ് നടന്നത്. കുറ്റപത്രം തയാറാക്കി കേസ് കോടതിയില്&#x200d; എത്തിയാല്&#x200d; നിലനില്&#x200d;ക്കുമോയെന്ന വിശ്വാസക്കുറവ് സി.ബി.ഐക്കുണ്ടെന്ന് അവരുടെ നടപടികളില്&#x200d; നിന്ന് വ്യക്തമാണ്. ഐ.എന്&#x200d;.എക്‌സ് മീഡിയ വിദേശപണം സ്വീകരിച്ചതു സംബന്ധിച്ചാണ് കേസ്. 2007ല്&#x200d; പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത്  ഐഎന്&#x200d;എക്‌സ് മീഡിയ ചട്ടങ്ങള്&#x200d; മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആധാരമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്&#x200d;ഡിന് ഐഎന്&#x200d;എക്‌സ് മീഡിയ അപേക്ഷ നല്&#x200d;കുകയും ധനകാര്യമന്ത്രാലയം ഇതിന് അംഗീകാരം നല്&#x200d;കുകയും ചെയ്്തു. ധനമന്ത്രാലയത്തിന്റെ നടപടി ചട്ടങ്ങള്&#x200d; ലംഘിച്ചായിരുന്നുവെന്നാണ് സി.ബി.ഐ പറയുന്നത്. ഇതിനായി കേസില്&#x200d; മുഖ്യപ്രതിയാകേണ്ട  ഇന്ദ്രാണി മുഖര്&#x200d;ജിയെ മാപ്പുസാക്ഷിയാക്കിയാണ് സി.ബി.ഐ കരട് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.   ഒന്നര വര്&#x200d;ഷം മുമ്പുള്ള ഇന്ദ്രാണി മുഖര്&#x200d;ജിയുടെ മൊഴിയിലാണ് ഇപ്പോഴത്തെ അറസ്റ്റ്. <br> സ്വന്തം മകളെ കൊലപ്പെടുത്തിയ കേസില്&#x200d; ജയില്&#x200d; വാസം അനുഷ്ഠിക്കുന്ന സ്ത്രീയാണ് ഇന്ദ്രാണി മുഖര്&#x200d;ജി. ദില്ലിയിലെ ഹോട്ടല്&#x200d; ഹയാത്തില്&#x200d; വെച്ച് നടത്തിയ കൂടിക്കാഴ്ചയില്&#x200d; പ്രതിഫലമായി കാര്&#x200d;ത്തി ഒരു കോടി ഡോളര്&#x200d; ആവശ്യപ്പെട്ടെന്നാണ് ഇന്ദ്രാണി മുഖര്&#x200d;ജിയുടെ മൊഴി. സ്വന്തം മകളെ കൊലപ്പെടുത്തിയ സ്ത്രീയുടെ മൊഴിക്ക് സി.ബി.ഐ നല്&#x200d;കുന്ന പ്രാധാന്യം ആരെയും അമ്പരപ്പിക്കുന്നതാണ്. കേസ് കോടതിയില്&#x200d; നിലനില്&#x200d;ക്കില്ലെങ്കിലും അറസ്റ്റ് ചെയ്ത് ചിദംബരത്തെ ജയിലിലടക്കുകയെന്ന പ്രതികാര രാഷ്ട്രീയമാണ് ഇപ്പോള്&#x200d; വിജയിച്ചിരിക്കുന്നത്. <br> തമിഴ്‌നാട്ടിലെ അതീവ സമ്പന്ന ശിവഗംഗ ചെട്ടിയാര്&#x200d; കുടുംബത്തില്&#x200d; ജനിച്ച പളനിയപ്പന്&#x200d; ചിദംബരത്തെ അഴിമതിക്കേസില്&#x200d; അറസ്റ്റ് ചെയ്യുമ്പോള്&#x200d;, പ്രതിപക്ഷ നേതാക്കളെ ഭീഷണിയുടെ കത്തിമുനയില്&#x200d; നിര്&#x200d;ത്താമെന്ന ചിന്തയാണ് ബി.ജെ.പി നേതാക്കളെ ഭരിക്കുന്നത്. ഇന്ത്യ നേരിടുന്ന സാമ്പത്തിക അരാജകത്വത്തെ വിശദീകരിക്കാന്&#x200d; പ്രാപ്തിയുള്ള ഒരു പ്രതിപക്ഷ നേതാവിന്റെ വായടപ്പിക്കാനുള്ള നീക്കം കൂടിയാണിത്. പ്രതിപക്ഷ നിരലിയെ വിമര്&#x200d;ശകരെ മാത്രമല്ല, സ്വന്തം ചേരിയിലെ എതിരാളികള്&#x200d;ക്ക് നേരെയും കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഭീഷണി മുഴക്കുന്നുണ്ട്. മഹാരാഷ്ട്ര നവ നിര്&#x200d;മാണ്&#x200d; സേന അധ്യക്ഷന്&#x200d; രാജ് താക്കറെയെ  മുംബൈ എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്&#x200d; വിളിച്ചു വരുത്തി ചോദ്യം ചെയ്തത് ഇതിന്റെ ഭാഗമായാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസിലായിരുന്നു ചോദ്യം ചെയ്യല്&#x200d;. ചിദംബരത്തിന്റെ അറസ്റ്റില്&#x200d; കോണ്&#x200d;ഗ്രസ് പ്രതികരിച്ച അതേതലത്തില്&#x200d; തന്നെയാണ് നവ നിര്&#x200d;മാണ്&#x200d; സേനയും പ്രസ്താവന നടത്തിയത്. രാഷ്ട്രീയ പക പോക്കലെന്നായിരുന്നു നവ നിര്&#x200d;മാണ്&#x200d; സേന നേതാക്കളുടെയും പ്രതികരണം. എംഎന്&#x200d;എസിന്റെ മുതിര്&#x200d;ന്ന നേതാക്കള്&#x200d; ഉള്&#x200d;പ്പടെ ഉളളവരെ മുംബൈ പൊലീസ് കരുതല്&#x200d; തടങ്കലിലാക്കിയ ശേഷമായിരുന്നു രാജ് താക്കറെയെ ഇ.ഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്. <br> കശ്മീരില്&#x200d; നിന്നും ഡല്&#x200d;ഹിയിലേക്കും മുംബൈയിലേക്കുമുള്ള ദൂരം കുറഞ്ഞു വരുന്നുവെന്ന് ഈ രണ്ട് സംഭവങ്ങളും സൂചിപ്പിക്കുന്നു. ഭരണഘടനാ ശില്&#x200d;പി ഡോ.അംബേദ്കര്&#x200d; നല്&#x200d;കിയ മുന്നറിയിപ്പ് ഇനിയെങ്കിലും ജനാധിപത്യ വാദികള്&#x200d; ഓര്&#x200d;മിക്കേണ്ടതുണ്ടെന്നാണ് വര്&#x200d;ത്തമാനകാല സംഭവങ്ങള്&#x200d; ചൂണ്ടിക്കാട്ടുന്നത്.  &#8216;പുതുതായി ജനിച്ച ഈ ജനാധിപത്യം, അതിന്റെ ജനാധിപത്യ രൂപത്തില്&#x200d; നിന്നും സ്വേച്ഛാധിപത്യത്തിലേക്ക് വഴിമാറാം. വാസ്തവത്തില്&#x200d; സ്വേച്ഛാധിപത്യത്തിലേക്കുള്ള വഴിമാറ്റത്തിനുള്ള സാധ്യത വളരെ വലുതാണ്&#8217;. അംബേദ്കര്&#x200d; നല്&#x200d;കിയ മുന്നറിയിപ്പ് സാധുവായി വന്നിരിക്കുന്നുവെന്ന യാഥാര്&#x200d;ത്ഥ്യത്തെ തിരിച്ചറിയാന്&#x200d; ജനാധിപത്യ പ്രസ്ഥാനങ്ങള്&#x200d; ബോധപൂര്&#x200d;വം വിസമ്മതിക്കുകയാണിപ്പോള്&#x200d; ചെയ്യുന്നത്. ഇനി ഏറെക്കാലം കണ്ണടച്ച് ഇരുട്ടാക്കാന്&#x200d; ആര്&#x200d;ക്കുമാകില്ല. ഫാസിസം ഇന്ത്യയുടെ  രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ലോകത്തേക്ക് ഇടിച്ചുകയറി എത്തിയിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-9.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യമെന്നാല്&#x200d; ജനങ്ങളാണ്, കേവലം ഭൂപ്രദേശമല്ല;  കേന്ദ്രത്തിന്റെ അധികാര ദുര്&#x200d;വിനിയോഗത്തിനെതിരെ രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/this-nation-is-made-by-its-people-not-plots-of-land-says-rahul-gandhi-about-kashmir.html</link>
					<comments>https://www.chandrikadaily.com/this-nation-is-made-by-its-people-not-plots-of-land-says-rahul-gandhi-about-kashmir.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Aug 2019 07:22:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[kashmir crisis]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135488</guid>

					<description><![CDATA[ജമ്മു കാശ്മീരിനെ കീറിമുറിച്ചല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കി, കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെയാണ് രാഹുല്&#x200d; ഗാന്ധിയുടെ പ്രതികരണം. ജമ്മു കശ്മീരിലെ ജനങ്ങളേയും നേതാക്കളേയും തടവിലാക്കി അടിച്ചേല്&#x200d;പ്പിക്കേണ്ട ഒന്നല്ല ദേശീയോദ്ഗ്രഥനം എന്ന് രാഹുല്&#x200d; ട്വീറ്റ് ചെയ്തു. ഇത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. രാജ്യമെന്നാൽ ജനമാണ്, കേവലം കുറേ ഭുപ്രദേശം മാത്രമല്ലെന്നും രാഹുല്&#x200d; ട്വീറ്റ് ചെയ്തു. കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ രഹസ്യ സ്ഥലങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ജമ്മു കാശ്മീരിനെ കീറിമുറിച്ചല്ല ദേശീയോദ്ഗ്രഥനം പരിപോഷിപ്പിക്കേണ്ടതെന്ന് കോണ്&#x200d;ഗ്രസ് മുന്&#x200d; അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി. ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കി, കാശ്മീരിനെ വിഭജിച്ച് കേന്ദ്ര ഭരണ പ്രദേശമാക്കിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനത്തിനെതിരെയാണ് രാഹുല്&#x200d; ഗാന്ധിയുടെ പ്രതികരണം. </p>



<p>ജമ്മു കശ്മീരിലെ ജനങ്ങളേയും നേതാക്കളേയും തടവിലാക്കി അടിച്ചേല്&#x200d;പ്പിക്കേണ്ട ഒന്നല്ല ദേശീയോദ്ഗ്രഥനം എന്ന് രാഹുല്&#x200d; ട്വീറ്റ് ചെയ്തു. ഇത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്.  രാജ്യമെന്നാൽ ജനമാണ്,  കേവലം കുറേ ഭുപ്രദേശം മാത്രമല്ലെന്നും രാഹുല്&#x200d; ട്വീറ്റ് ചെയ്തു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">National integration isn’t furthered by unilaterally tearing apart J&amp;K, imprisoning elected representatives and violating our Constitution. This nation is made by its people, not plots of land.<br><br>This abuse of executive power has grave implications for our national security.</p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1158635699186225153?ref_src=twsrc%5Etfw">August 6, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളെ രഹസ്യ സ്ഥലങ്ങളില്&#x200d; ജയിലിലടച്ചിട്ടുണ്ട്. ഇത് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും രാഹുല്&#x200d; ട്വിറ്ററില്&#x200d; പ്രതികരിച്ചു.</p>



<p>ഈ നടപടി പൊട്ടത്തരവും ദീര്&#x200d;ഘ വീക്ഷണമില്ലാത്തതുമാണ്. പ്രമുഖ നേതാക്കളെ കേന്ദ്രം തടവിലാക്കിയതോടെ ആ ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് തീവ്രവാദികള്&#x200d; എത്തിപ്പെടാന്&#x200d; കാരണമാവുമെന്നും രാഹുല്&#x200d; കുറിച്ചു. തടവിലാക്കപ്പെട്ട നേതാക്കളെ ഉടന്&#x200d; മോചിപ്പിക്കണമെന്നും രാഹുല്&#x200d; ആവശ്യപ്പെട്ടു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Kashmir’s mainstream political leaders have been jailed at secret locations. <br><br>This is unconstitutional &amp; undemocratic. <br><br>It’s also short sighted and foolish because it will allow terrorists to fill the leadership vaccum created by GOI. <br><br>The imprisoned leaders must be released.</p>&mdash; Rahul Gandhi (@RahulGandhi) <a href="https://twitter.com/RahulGandhi/status/1158674735460282368?ref_src=twsrc%5Etfw">August 6, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>ജമ്മു കശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം കരുതല്&#x200d; തടങ്കലില്&#x200d;ത്തന്നെയാണ്. മുന്&#x200d;മുഖ്യമന്ത്രിമാരായ പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി, നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ് നേതാവ് ഒമര്&#x200d; അബ്ദുള്ള എന്നിവര്&#x200d; ഞായറാഴ്ച അര്&#x200d;ധരാത്രി മുതല്&#x200d; വീട്ടു തടങ്കലിലായിരുന്നു. ഇവരെ തിങ്കളാഴ്ചയോടെ അറസ്റ്റ് ചെയ്ത് സര്&#x200d;ക്കാര്&#x200d; ഗസ്റ്റ് ഹൗസുകളിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. പീപ്പിള്&#x200d;സ് കോണ്&#x200d;ഫറന്&#x200d;സ് നേതാവ് സജ്ജാദ് ലോണിനെയും സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമിയെയും ഞായറാഴ്ച തന്നെ വീട്ടു തടങ്കലിലാക്കിയിരുന്നു.</p>



<p>കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന ബില്&#x200d; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്&#x200d; അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധം വകവെക്കാതെയായിരുന്നു അമിത് ഷാ ബില്&#x200d; അവതരിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന നീക്കങ്ങള്&#x200d;ക്ക് ഒടുവിലാണ് പാര്&#x200d;ലമെന്റിനെ അപ്രസക്തമാക്കി ബില്&#x200d; അവതരിപ്പിച്ചത്.</p>



<p>വന്&#x200d; സൈനിക വിന്യാസമാണ് കശ്മീരില്&#x200d; നടത്തിയത്. പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തു. മൊബൈല്&#x200d;, ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; റദ്ദാക്കി സംസ്ഥാനത്തെ മൊത്തം സൈനിക വലയത്തിനുള്ളിലാക്കിയതിന് ശേഷമാണ് ബില്&#x200d; അവതരിപ്പിച്ചത്. പാര്&#x200d;ലമെന്റില്&#x200d; ഒരു ചര്&#x200d;ച്ചയുമില്ലാതെ ഏകപക്ഷീയമായി ബില്&#x200d; അടിച്ചേല്&#x200d;പിക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധത്തിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-nation-is-made-by-its-people-not-plots-of-land-says-rahul-gandhi-about-kashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കശ്മീര്&#x200d; വിഭജനം; കേന്ദ്ര സര്&#x200d;ക്കാറിന് പിന്തുണയുമായി അരവിന്ദ് കെജ്രിവാള്&#x200d;</title>
		<link>https://www.chandrikadaily.com/surprise-tweet-arvind-kejriwal-backs-centre-jammu-and-kashmir.html</link>
					<comments>https://www.chandrikadaily.com/surprise-tweet-arvind-kejriwal-backs-centre-jammu-and-kashmir.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Aug 2019 12:27:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[aravind kejriwal]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[jammu kashmir]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135405</guid>

					<description><![CDATA[ജമ്മു കശ്മീരിന് പ്രത്യേക പദവി നല്&#x200d;കുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 370 എടുത്തുമാറ്റുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിലപാടിന് പിന്തുണയുമായി ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്&#x200d;. കേന്ദ്ര നടപടിയെ പിന്തുണക്കുന്നുവെന്നും കശ്മീരില്&#x200d; സമാധാനവും പുരോഗതിയും വരുത്താന്&#x200d; ഇടയാകട്ടെയെന്നുമായിരുന്നു അരവിന്ദ് കെജ്രിവാള്&#x200d; ട്വീറ്റ് ചെയ്തു. കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനത്തെ പിന്തുണച്ച കെജ്രിവാളിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഡല്&#x200d;ഹി സര്&#x200d;ക്കാറിന് സ്വതന്ത്രമായി പ്രവര്&#x200d;ത്തിക്കാന്&#x200d; കേന്ദ്രം അനുവദിക്കുന്നില്ലെന്ന സ്ഥിരമായ പരാതിക്കിടയിലാണ് കശ്മീരിനെയും കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള കേന്ദ്ര തീരുമാനത്തെ പ്രകീര്&#x200d;ത്തിച്ച് കെജ്രിവാള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ജമ്മു കശ്മീരിന് പ്രത്യേക പദവി നല്&#x200d;കുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 370 എടുത്തുമാറ്റുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിലപാടിന് പിന്തുണയുമായി ഡല്&#x200d;ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്&#x200d;. കേന്ദ്ര നടപടിയെ പിന്തുണക്കുന്നുവെന്നും കശ്മീരില്&#x200d; സമാധാനവും പുരോഗതിയും വരുത്താന്&#x200d; ഇടയാകട്ടെയെന്നുമായിരുന്നു അരവിന്ദ് കെജ്രിവാള്&#x200d; ട്വീറ്റ് ചെയ്തു. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">We support the govt on its decisions on J &amp; K. We hope this will bring peace and development in the state.</p>&mdash; Arvind Kejriwal (@ArvindKejriwal) <a href="https://twitter.com/ArvindKejriwal/status/1158280371441553409?ref_src=twsrc%5Etfw">August 5, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരുമാനത്തെ പിന്തുണച്ച കെജ്രിവാളിന്റെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ഡല്&#x200d;ഹി സര്&#x200d;ക്കാറിന് സ്വതന്ത്രമായി പ്രവര്&#x200d;ത്തിക്കാന്&#x200d; കേന്ദ്രം അനുവദിക്കുന്നില്ലെന്ന സ്ഥിരമായ പരാതിക്കിടയിലാണ് കശ്മീരിനെയും കേന്ദ്ര ഭരണപ്രദേശമാക്കാനുള്ള കേന്ദ്ര തീരുമാനത്തെ പ്രകീര്&#x200d;ത്തിച്ച് കെജ്രിവാള്&#x200d; രംഗത്തെത്തിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/surprise-tweet-arvind-kejriwal-backs-centre-jammu-and-kashmir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭരണഘടനാവിരുദ്ധം; കശ്മീര്&#x200d; വിഭജനം നിലനില്&#x200d;ക്കില്ലെന്ന് പ്രശാന്ത് ഭൂഷന്&#x200d;</title>
		<link>https://www.chandrikadaily.com/bifurcation-of-jk-cant-be-done-by-just-president-or-governors-says-prashanth-bhushan.html</link>
					<comments>https://www.chandrikadaily.com/bifurcation-of-jk-cant-be-done-by-just-president-or-governors-says-prashanth-bhushan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 05 Aug 2019 08:56:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[article 370]]></category>
		<category><![CDATA[jammu kashmir]]></category>
		<category><![CDATA[Prashanth Bhushan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135390</guid>

					<description><![CDATA[അസാധാരണ നീക്കങ്ങള്&#x200d;ക്കൊടുവില്&#x200d; ഭരണഘടനാ വകുപ്പുകള്&#x200d; നീക്കി ജമ്മു-കശ്മീര്&#x200d; വിഷയത്തില്&#x200d; ബിജെപി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന വിഭജന് ബില്ലിന്റെ സാധുതയില്&#x200d; സംശയം പ്രകടിപ്പിച്ച് മുതിര്&#x200d;ന്ന സുപ്രിംകോടതി അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷന്&#x200d;. ജമ്മു കശ്മീര്&#x200d; വിഷയത്തില്&#x200d; കാര്യമായ എന്തുമാറ്റവും കൊണ്ടുവരുന്ന ബില്ലുകള്&#x200d;ക്ക് ഭരണഘടനാ പരമായി ആ സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയുടെ സമ്മതം ആവശ്യമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്. ജമ്മു കശ്മീര്&#x200d; വിഭജിക്കുന്നതിന് സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയുടെ സമ്മതം ആവശ്യമാണ്. ജമ്മു കശ്മീരില്&#x200d; യൂണിയന് കൈകാര്യം ചെയ്യാന്&#x200d; കഴിയുന്ന വിഷയങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>അസാധാരണ നീക്കങ്ങള്&#x200d;ക്കൊടുവില്&#x200d; ഭരണഘടനാ വകുപ്പുകള്&#x200d; നീക്കി ജമ്മു-കശ്മീര്&#x200d; വിഷയത്തില്&#x200d; ബിജെപി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന വിഭജന് ബില്ലിന്റെ സാധുതയില്&#x200d; സംശയം പ്രകടിപ്പിച്ച് മുതിര്&#x200d;ന്ന സുപ്രിംകോടതി അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷന്&#x200d;.<br>
ജമ്മു കശ്മീര്&#x200d; വിഷയത്തില്&#x200d; കാര്യമായ എന്തുമാറ്റവും കൊണ്ടുവരുന്ന ബില്ലുകള്&#x200d;ക്ക് ഭരണഘടനാ പരമായി ആ സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയുടെ സമ്മതം ആവശ്യമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.</p>



<p>ജമ്മു കശ്മീര്&#x200d; വിഭജിക്കുന്നതിന് സംസ്ഥാനത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട അസംബ്ലിയുടെ സമ്മതം ആവശ്യമാണ്. ജമ്മു കശ്മീരില്&#x200d; യൂണിയന് കൈകാര്യം ചെയ്യാന്&#x200d; കഴിയുന്ന വിഷയങ്ങളില്&#x200d; 370 വരെയുള്ള ഏത് ഭേദഗതിക്കും ജമ്മു കശ്മീര്&#x200d; നിയമസഭയുടെ സമ്മതം ആവശ്യമാവും. രാഷ്ട്രപതിയുടെയോ ഗവര്&#x200d;ണറുടെയോ സമ്മതപ്രകാരം ഇത് ചെയ്യാന്&#x200d; സാധിക്കുന്നതല്ല. അത്തരം ഇടപടല്&#x200d; ഭരണഘടനാവിരുദ്ധവുമാണ്, പ്രശാന്ത് ഭൂഷന്&#x200d; ട്വീറ്റ് ചെയതു.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">Bifurcation of J&amp;K requires consent of the elected assembly of the State. Also any amendment thru 370 to the subjects the Union can deal with in J&amp;K, also requires consent of the J&amp;K assembly. Can&#39;t be done by just President or Governor&#39;s consent. Unconstitutional</p>&mdash; Prashant Bhushan (@pbhushan1) <a href="https://twitter.com/pbhushan1/status/1158292453310357504?ref_src=twsrc%5Etfw">August 5, 2019</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>അതേസമയം കശ്മീരിന് പ്രത്യേകാധികരം നല്&#x200d;കുന്ന ആര്&#x200d;ട്ടിക്കിള്&#x200d; 370 പാര്&#x200d;ലമെന്റ് സഭയില്&#x200d; ഒരു ചര്&#x200d;ച്ചയും കൂടാതെ പ്രത്യേക ഓര്&#x200d;ഡിയന്&#x200d;സ് ഇറക്കിയാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; റദ്ദാക്കിയിരിക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷായാണ് രാജ്യസഭയില്&#x200d; സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. സര്&#x200d;ക്കാര്&#x200d; ശുപാര്&#x200d;ശ അംഗീകരിച്ച് രാഷ്ട്രപതി ആര്&#x200d;ട്ടിക്കിള്&#x200d; 370 റദ്ദാക്കാനുള്ള തീരുമാനത്തില്&#x200d; ഒപ്പുവക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bifurcation-of-jk-cant-be-done-by-just-president-or-governors-says-prashanth-bhushan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംജോത എക്‌സ്പ്രസ്  ബോംബ് സ്‌ഫോടനം; ഹിന്ദുക്കളെ വേട്ടയാടാന്&#x200d; കരുതിക്കൂട്ടി സൃഷ്ടിച്ചതെന്ന് അമിത് ഷാ</title>
		<link>https://www.chandrikadaily.com/amith-shah-says.html</link>
					<comments>https://www.chandrikadaily.com/amith-shah-says.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 18 Jul 2019 04:10:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[samjautha express]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133543</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഹിന്ദുക്കളെ വേട്ടയാടാന്&#x200d; വേണ്ടി കരുതിക്കൂട്ടി സൃഷ്ടിച്ചതാണ് സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കുറ്റാരോപിതരായ വ്യക്തികള്&#x200d;ക്കെതിരെ തെളിവില്ലായിരുന്നുവെന്നും അതുകൊണ്ടാണ് കോടതി അവരെ വിട്ടയച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഒരു പ്രത്യേക മതത്തെ വേട്ടയാടാന്&#x200d; ഉദ്ദേശിച്ചുള്ളതാണ് സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടന കേസെന്നും അതിലെ യഥാര്&#x200d;ഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. തെളിവില്ലാതെ എങ്ങനെയാണ് അവര്&#x200d;ക്കെതിരെ നടപടിയെടുക്കാനാവുക എന്നും അമിത് ഷാ ചോദിച്ചു. അമിത് ഷായുടെ അഭിപ്രായപ്രകടനം [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>ന്യൂഡല്&#x200d;ഹി: ഹിന്ദുക്കളെ വേട്ടയാടാന്&#x200d; വേണ്ടി കരുതിക്കൂട്ടി സൃഷ്ടിച്ചതാണ് സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. കുറ്റാരോപിതരായ വ്യക്തികള്&#x200d;ക്കെതിരെ തെളിവില്ലായിരുന്നുവെന്നും അതുകൊണ്ടാണ് കോടതി അവരെ വിട്ടയച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. </p>



<p>ഒരു പ്രത്യേക മതത്തെ വേട്ടയാടാന്&#x200d; ഉദ്ദേശിച്ചുള്ളതാണ് സംജോത എക്‌സ്പ്രസ് ബോംബ് സ്‌ഫോടന കേസെന്നും അതിലെ യഥാര്&#x200d;ഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. തെളിവില്ലാതെ എങ്ങനെയാണ് അവര്&#x200d;ക്കെതിരെ നടപടിയെടുക്കാനാവുക എന്നും അമിത് ഷാ ചോദിച്ചു. </p>



<p>അമിത് ഷായുടെ അഭിപ്രായപ്രകടനം കേസ് അട്ടിമറിച്ചെന്ന ആരോപണത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്. അതേസമയം കേസ് അന്വേഷിക്കുന്നതില്&#x200d; ദേശീയ അന്വേഷണ ഏജന്&#x200d;സി പരാജയപ്പെട്ടെന്ന് കോണ്&#x200d;ഗ്രസ് എം.പി അഭിഷേക് മനു സിങ്വി വ്യക്തമാക്കി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amith-shah-says.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;എങ്ങനെയാണ് ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്&#x200d;ട്ടിയായത്&#8221;; &#8216;കൊള്ളയടി&#8217; തുറന്നുകാട്ടി ഹര്&#x200d;ദിക് പട്ടേല്&#x200d;</title>
		<link>https://www.chandrikadaily.com/how-did-the-bjp-become-india-the-richest-party-ask-hardik-patel.html</link>
					<comments>https://www.chandrikadaily.com/how-did-the-bjp-become-india-the-richest-party-ask-hardik-patel.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Jun 2019 10:47:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[bjp scam]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[modi-rahul]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131315</guid>

					<description><![CDATA[ചുരുങ്ങിയ കാലംകൊണ്ട് ലോകത്തില്&#x200d; തന്നെ ഏറ്റവും സമ്പന്നമായ ഒരു പാര്&#x200d;ട്ടിയായി ബിജെപി മാറിയതില്&#x200d; സംശയം പ്രകടിപ്പിച്ച് ഗുജറാത്തിലെ യുവ കോണ്&#x200d;ഗ്രസ് നേതാവ് ഹര്&#x200d;ദിക് പട്ടേല്&#x200d;. ബിജെപിയുടെ സാമ്പത്തിക ശക്തി പുറത്തുകാണിക്കുന്ന കണക്കുകള്&#x200d; പുറത്തുവരുന്നതിനിടെയാണ് ഹര്&#x200d;ദിക് കടുത്ത ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി കാലങ്ങളായി ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന ബിജെപി വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഹര്&#x200d;ദിക്കിന്റെ നിരീക്ഷണം. 2016/17 സ്ഥിതിവിവരക്കണക്കുകള്&#x200d; അടിസ്ഥാനമാക്കി ട്വിറ്ററിലൂടെയാണ് ഹര്&#x200d;ദിക്ക് ചോദ്യമുന്നയിച്ചത്. എഴുപത് വര്&#x200d;ഷമായി കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി ഇന്ത്യയെ കൊള്ളയടിക്കുന്നു, അപ്പോള്&#x200d; എങ്ങനെയാണ് ബിജെപി ഇന്ത്യയിലെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ചുരുങ്ങിയ കാലംകൊണ്ട് ലോകത്തില്&#x200d; തന്നെ ഏറ്റവും സമ്പന്നമായ ഒരു പാര്&#x200d;ട്ടിയായി ബിജെപി മാറിയതില്&#x200d; സംശയം പ്രകടിപ്പിച്ച് ഗുജറാത്തിലെ യുവ കോണ്&#x200d;ഗ്രസ് നേതാവ് ഹര്&#x200d;ദിക് പട്ടേല്&#x200d;. ബിജെപിയുടെ സാമ്പത്തിക ശക്തി പുറത്തുകാണിക്കുന്ന കണക്കുകള്&#x200d; പുറത്തുവരുന്നതിനിടെയാണ് ഹര്&#x200d;ദിക് കടുത്ത ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.</p>



<p>കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി കാലങ്ങളായി ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന ബിജെപി വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഹര്&#x200d;ദിക്കിന്റെ നിരീക്ഷണം. 2016/17 സ്ഥിതിവിവരക്കണക്കുകള്&#x200d; അടിസ്ഥാനമാക്കി ട്വിറ്ററിലൂടെയാണ് ഹര്&#x200d;ദിക്ക് ചോദ്യമുന്നയിച്ചത്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
https://twitter.com/HardikPatel_/status/1144120680494981125
</div></figure>



<p>എഴുപത് വര്&#x200d;ഷമായി കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി ഇന്ത്യയെ കൊള്ളയടിക്കുന്നു, അപ്പോള്&#x200d; എങ്ങനെയാണ് ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്&#x200d;ട്ടിയായി മാറിയത്?, ഹര്&#x200d;ദിക് ട്വീറ്റ് ചെയ്തു.</p>



<p>2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; പ്രചാരണത്തിനായി ചെലവഴിച്ച പണത്തിന്റെ കണക്കില്&#x200d; രാജ്യത്ത്് ബിജെപിയായിരുന്നു ഒന്നാമത്. ബിജെപി ചെലവഴിച്ചത് 27,000 കോടി രൂപയെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇത് തെരഞ്ഞെടുപ്പില്&#x200d; ആകെ പാര്&#x200d;ട്ടികള്&#x200d; ചെലവാക്കിയതിന്റെ 45 ശതാനമാണ് എന്നത് ഗൗരവമുള്ളതാക്കുന്നത്. 60,000 കോടി രൂപയാണ് ആകെ പാര്&#x200d;ട്ടി ചെലവാക്കിയിരിക്കുന്നത്. 60 വര്&#x200d;ഷക്കാലം ഇന്ത്യ ഭരിച്ച കോണ്&#x200d;ഗ്രസിനേക്കാള്&#x200d; ഇരട്ടി പണം പത്ത് വര്&#x200d;ഷം മാത്രം ഭരിച്ച ബിജെപി നേടിയെന്നത് സംശയമുളവാക്കുന്നതാണ്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">The BJP is one of the richest political parties in the world, with a declared income of ₹1,034Crs during 2016-17.<br><br>The money raised by the BJP was more than double the figure by all other national parties combined. But nobody knows name of treasure!<a href="https://t.co/V631Ma51MW">https://t.co/V631Ma51MW</a> <a href="https://t.co/kzMJkBwH9J">pic.twitter.com/kzMJkBwH9J</a></p>&mdash; Arjun Modhwadia (@arjunmodhwadia) <a href="https://twitter.com/arjunmodhwadia/status/1006223268876029953?ref_src=twsrc%5Etfw">June 11, 2018</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>1998ല്&#x200d; ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ചെലവിന്റെ 20 ശതമാനമാണ് ഉപയോഗിച്ചതെങ്കില്&#x200d; 2019 ആയപ്പോഴേക്കും അത് 45 ശതമാനമായി കൂടി. ഇതിനിടെയാണ് ബിജെപിയുടെ &#8216;കൊള്ളയടി&#8217; തുറന്നുകാട്ടിയുള്ള ഹര്&#x200d;ദിക് പട്ടേലിന്റെ ചോദ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-did-the-bjp-become-india-the-richest-party-ask-hardik-patel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത് ഷാക്ക് വേണ്ടി നയം തിരുത്തി ബി.ജെ.പി; ആഭ്യന്തരമന്ത്രി അധ്യക്ഷ സ്ഥാനത്ത് തുടരും</title>
		<link>https://www.chandrikadaily.com/amit-shah-replaces-amit-shah-for-now.html</link>
					<comments>https://www.chandrikadaily.com/amit-shah-replaces-amit-shah-for-now.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Jun 2019 19:46:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[bjp gujarat]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[bjp scam]]></category>
		<category><![CDATA[Modi Ruling]]></category>
		<category><![CDATA[Modi-Shah duo]]></category>
		<category><![CDATA[RSS agenda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130077</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ഒരാള്&#x200d;ക്ക് ഒരുപദവി എന്ന കീഴ്‌വഴക്കം അമിത് ഷാക്ക് വേണ്ടി തിരുത്തി ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ തല്&#x200d;ക്കാലം പാര്&#x200d;ട്ടി ദേശീയ അധ്യക്ഷസ്ഥാനത്ത് തുടരും. ഇന്നലെ ഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന ബി.ജെ.പി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം. അടുത്ത് നടക്കാനാരിക്കുന്ന മഹാരാഷ്ട്ര, ജാര്&#x200d;ഖണ്ഡ്, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്&#x200d; അമിത് ഷാ തന്നെയാകും ബി.ജെ.പിയെ നയിക്കുക. ഡിസംബറില്&#x200d; സംഘടന തെരഞ്ഞെടുപ്പ് പൂര്&#x200d;ത്തിയാകും വരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത് തുടരുമെന്നാണ് സൂചന. സംഘടനാ സംവിധാനങ്ങള്&#x200d; ഏകോപിപ്പിക്കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p> ന്യൂഡല്&#x200d;ഹി: ഒരാള്&#x200d;ക്ക് ഒരുപദവി എന്ന കീഴ്‌വഴക്കം അമിത് ഷാക്ക് വേണ്ടി തിരുത്തി ബി.ജെ.പി. കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷാ തല്&#x200d;ക്കാലം പാര്&#x200d;ട്ടി ദേശീയ അധ്യക്ഷസ്ഥാനത്ത്  തുടരും. ഇന്നലെ ഡല്&#x200d;ഹിയില്&#x200d; ചേര്&#x200d;ന്ന ബി.ജെ.പി ഭാരവാഹികളുടെയും സംസ്ഥാന അധ്യക്ഷന്മാരുടെയും യോഗത്തിലാണ് തീരുമാനം. അടുത്ത് നടക്കാനാരിക്കുന്ന മഹാരാഷ്ട്ര, ജാര്&#x200d;ഖണ്ഡ്, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളില്&#x200d; അമിത് ഷാ തന്നെയാകും ബി.ജെ.പിയെ നയിക്കുക. ഡിസംബറില്&#x200d; സംഘടന തെരഞ്ഞെടുപ്പ് പൂര്&#x200d;ത്തിയാകും വരെ അമിത് ഷാ അധ്യക്ഷ സ്ഥാനത്ത്  തുടരുമെന്നാണ് സൂചന. സംഘടനാ സംവിധാനങ്ങള്&#x200d; ഏകോപിപ്പിക്കാന്&#x200d; അമിത് ഷായുടെ സഹായിയായി വര്&#x200d;ക്കിങ് പ്രസിഡന്റിനെ നിയോഗിക്കുന്നത് പരിഗണനയിലുണ്ട്. ജെ.പി നഡ്ഡ വര്&#x200d;ക്കിങ് പ്രസിഡന്റാകാനാണ് സാധ്യത. 2014ല്&#x200d; രാജ്‌നാഥ് സിങ് ആഭ്യന്തരമന്ത്രിയായതോടെയാണ് അമിത് ഷാ അധ്യക്ഷനായത്. അമിത് ഷായുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അധ്യക്ഷ സ്ഥാനത്ത് തുടരാന്&#x200d; പാര്&#x200d;ട്ടി ആവശ്യപ്പെടുകയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തില്&#x200d; നിന്ന് പാര്&#x200d;ട്ടിക്ക് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് യോഗത്തില്&#x200d; അമിത് ഷാ പറഞ്ഞു. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്&#x200d; സംസ്ഥാനങ്ങളില്&#x200d; നേട്ടമുണ്ടാക്കണം. 2014 ല്&#x200d; 282 സീറ്റുകള്&#x200d; ബി.ജെപി തനിച്ച് നേടി. ഇത്തവണ അത് 303 സീറ്റ് ആയി ഉയര്&#x200d;ത്തി. എന്നാല്&#x200d; ഇനിയും കൂടുതല്&#x200d; സീറ്റുകള്&#x200d; നേടാന്&#x200d; ബി.ജെ.പിക്ക് കഴിയണം. നരേന്ദ്ര മോദിയില്&#x200d; ജനങ്ങള്&#x200d; അര്&#x200d;പ്പിച്ച വിശ്വാസമാണ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആധാരമെന്ന് അമിത് ഷാ അവകാശപ്പെട്ടു. സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വവിതരണ ക്യാമ്പയിന്&#x200d; തുടങ്ങാനും യോഗത്തില്&#x200d; തീരുമാനമായി. നിലവിലെ 11 കോടി അംഗത്വം 14 കോടിയോളം എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി മധ്യപ്രദേശ് മുന്&#x200d; മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്&#x200d; അധ്യക്ഷനായി അഞ്ചംഗസമിതി രൂപീകരിച്ചു. മധ്യപ്രദേശില്&#x200d; 15 വര്&#x200d;ഷം തുടര്&#x200d;ച്ചയായ ഭരണത്തിന് ശേഷം അധികാരം നഷ്ടമായ ചൗഹാന്&#x200d;, ദേശീയ നേതൃത്വത്തില്&#x200d; കൂടുതല്&#x200d; സജീവമാകുന്നതിന്റെ ഭാഗമായാണ് പുതിയ സ്ഥാനലബ്ധി. കേരളത്തില്&#x200d; നിന്ന് ശോഭ സുരേന്ദ്രന്&#x200d; സമിതിയില്&#x200d; അംഗമാണ്. സംഘടനാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അംഗത്വ ക്യാമ്പയിന് ജൂലൈ ആറിന് തുടക്കം കുറിക്കും. അതേസമയം കേരളവും തമിഴ്‌നാടും അടക്കം ചില സംസ്ഥാനങ്ങളില്&#x200d; പാര്&#x200d;ട്ടി അധ്യക്ഷന്&#x200d;മാരെ മാറ്റണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-shah-replaces-amit-shah-for-now.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
