<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>amitsha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/amitsha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Feb 2025 01:30:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>amitsha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാതിരാ നിയമനം രാജ്യത്തിന് ഭൂഷണമല്ല</title>
		<link>https://www.chandrikadaily.com/part-time-appointment-is-not-bad-for-the-country.html</link>
					<comments>https://www.chandrikadaily.com/part-time-appointment-is-not-bad-for-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 20 Feb 2025 01:30:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[election commiosioner]]></category>
		<category><![CDATA[gyanesh kumar]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330705</guid>

					<description><![CDATA[EDITORIAL]]></description>
										<content:encoded><![CDATA[<p>നിലവില്&#x200d; ലോകത്തെ ഏറ്റവും മികച്ച ഭരണ വ്യവസ്ഥയാണ് ജനാധിപത്യം. സ്വതന്ത്രമായി അഭിപ്രായങ്ങള്&#x200d; പ്രകടിപ്പിക്കാനുള്ള അവസരവും വിയോജിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യവുമാണ് അതിന്റെ ഏറ്റവും വലിയ സവിശേഷത. &#8216;സഹിഷ്ണുതയാണ് ജനാധിപത്യം. നമ്മെ അനുകൂലിക്കുന്നവരോട് മാത്രമല്ല, വിയോജിക്കുന്നവരോടുമുള്ള സഹിഷ്ണുത&#8217; പണ്ഡിറ്റ് ജവഹര്&#x200d;ലാല്&#x200d; നെഹ്‌റുവിന്റെ വാക്കുകളാണിത്. ഒരു രാജ്യത്തെ മുഴുവന്&#x200d; ജനങ്ങളെയും ഉള്&#x200d;ക്കൊള്ളുന്നതും അവരുടെ അവകാശങ്ങള്&#x200d; സ്ഥാപിച്ചുനല്&#x200d;കുന്നതും സാമൂഹിക നീതി പുലര്&#x200d;ത്തുന്നതുമാണ് ജനാധിപത്യ സങ്കല്&#x200d;പ്പം. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. വൈദേശിക ഭരണത്തില്&#x200d; നിന്നുള്ള മോചനത്തോടെ തന്നെ ജനാധിപത്യ ഭരണ വ്യവസ്ഥയിലേക്ക് കാലെടുത്തുവെച്ചു നമ്മുടെ രാജ്യം. ജനാധിപത്യത്തിന് കരുത്തേകുന്ന മികച്ച ഭരണഘടനയും നിലവില്&#x200d;വന്നു. രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്&#x200d; വലിയ പ്രാധാന്യമര്&#x200d;ഹിക്കുന്ന ഉത്തരവാദിത്വമാണ് തിരഞ്ഞെടുപ്പ് കമ്മിഷനില്&#x200d; നിക്ഷിപ്തമായിട്ടുള്ളത്. സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി നിഷ്പക്ഷ നടപടികള്&#x200d; കൈക്കൊള്ളാനും എല്ലാ രാഷ്ട്രീയപ്പാര്&#x200d;ട്ടികളോടും സമദൂരനിലപാടുകള്&#x200d; സ്വീകരിക്കാനും തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; ബാധ്യസ്ഥമാണ്.</p>
<p>എന്നാല്&#x200d; സമീപകാലത്ത് ഇന്ത്യന്&#x200d; ജനാധിപത്യത്തിന് വലിയ പരിക്കേല്&#x200d;ക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെന്ന ഭരണഘടനാസംവിധാനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് കുറച്ചു നാളുകളായി നടക്കുന്നത്. മോദി സര്&#x200d;ക്കാര്&#x200d; അധികാരമേല്&#x200d;ക്കുന്നതുവരെ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങള്&#x200d;ക്കുമേല്&#x200d; കരിനിഴല്&#x200d; വീഴ്ത്താനോ വിശുദ്ധി കളങ്കപ്പെടുത്താനോ ഒരു ഭരണകൂടവും തയ്യാറാ യിരുന്നില്ല. പവിത്രമായ പദവിയില്&#x200d; തങ്ങളുടെ ആജ്ഞാനുവര്&#x200d;ത്തികളെ നിയമിക്കാന്&#x200d; ബി.ജെ.പി സര്&#x200d;ക്കാര്&#x200d; നടത്തുന്ന അപകടകരമായ ജനാധിപത്യക്കശാപ്പിനാണ് രാജ്യം തിങ്കളാഴ്ച രാത്രി സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയുടെ എതിര്&#x200d;പ്പ് മറികടന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ഗ്യാനേഷ് കുമാറിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുകയായിരുന്നു. ഡോ. വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മിഷണറായും നിയമിച്ചു. സെലക്ഷന്&#x200d; കമ്മിറ്റിയില്&#x200d; നിന്ന് ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് നേരത്തേ വലിയ വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു. ഇതിനെതിരായ ഹര്&#x200d;ജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. പ്രതിപക്ഷ നേതാവിന്റെ വിയോജിപ്പ് തള്ളിയാണ് സെലക്ഷന്&#x200d; കമ്മിറ്റി തിങ്കളാഴ്ച യോഗം ചേര്&#x200d;ന്ന് പേര് അന്തിമമാക്കിയത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. അര്&#x200d;ധരാ ത്രിയില്&#x200d; തിടുക്കത്തില്&#x200d; നിയമിക്കേണ്ട പദവിയാണോ ഇലക്ഷന്&#x200d; കമ്മിഷന്റേതെന്ന് കേന്ദ്രം ആലോചിക്കേണ്ടിയിരുന്നു. ഇത്തരത്തിലൊരു നിയമനം നടത്തിയതുവഴി നമ്മുടെ ഭരണഘടനയുടെയും സ്വതന്ത്ര തിരഞ്ഞെടുപ്പുകളുടെയും ആത്മാവിനെ ദുര്&#x200d;ബലപ്പെടുത്തുന്ന നടപടിയാണ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; നടത്തിയിരിക്കുന്നത്. തിടുക്കപ്പെട്ട് അര്&#x200d;ധരാത്രിയില്&#x200d; പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിച്ച് സര്&#x200d;ക്കാര്&#x200d; വിജ്ഞാപനം പുറപ്പെടുവിച്ചത് കമ്മിറ്റിയുടെ ഘടന എങ്ങനെയായിരിക്കണമെന്ന വിഷയം സുപ്രിം കോടതി പരിഗണിക്കാനിരിക്കേയാണ് എന്നതുപോലും ഗൗനിക്കാതെയാണ് സുപ്രീംകോടതിയുടെ തീരുമാനം വരുന്നതുവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതു സംബന്ധിച്ച തീരുമാനങ്ങളൊന്നും കൈകൊള്ളരുതെന്ന പ്രതിപക്ഷ നേതാവ് രാഹുല്&#x200d;ഗാന്ധിയുടെ ആവശ്യം ചെവിക്കൊള്ളാന്&#x200d; കേന്ദ്ര സര്&#x200d;ക്കാര്&#x200d; തയ്യാറായില്ല. പ്രധാനമന്ത്രിയും അദ്ദേഹം നിര്&#x200d;ദേശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും അടങ്ങുന്ന കമ്മിറ്റി ഏകപക്ഷീയമായി തീരുമാനമെടുത്ത് ഉടനടി പ്രഖ്യാപിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷ നെ സര്&#x200d;ക്കാരിന്റെ ഒരു വകുപ്പു മാത്രമാക്കി മാറ്റാനും അതുവഴി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുമുള്ള ബി.ജെ.പിയുടെ നീക്കത്തിന്റ വലിയ വില നല്&#x200d;കേണ്ടി വരും. ഇപ്പോള്&#x200d;തന്നെ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് ജനങ്ങള്&#x200d;ക്ക് വലിയ സംശയങ്ങളും ആശങ്കകളും നിലനില്&#x200d;ക്കുന്നുണ്ട്. ഇയ്യിടെ നടന്ന മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്&#x200d; ക്രമക്കേടുകള്&#x200d; നടന്നതായി ആരോപണമുയരുകയും ചെയ്തിരുന്നു. ഇ.വി.എം മെഷിനുകളെക്കുറിച്ചും ആശങ്ക നിലനില്&#x200d;ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്&#x200d; ഇലക്ഷന്&#x200d; കമ്മിഷന്&#x200d; നിയമനവും പക്ഷപാതപരമാകുന്നത് ഭൂഷണമല്ല. നിലവില്&#x200d; തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d; നിയമനകമ്മിറ്റിയിലെ മുന്നില്&#x200d; രണ്ടു വോട്ടും കേന്ദ്ര സര്&#x200d;ക്കാരിന്റേതാണെന്നതുതന്നെ നിയമന പ്രക്രിയയിലെ വലിയ വീഴ്ചയാണ്. രാജ്യത്തെ ജനാധിപത്യ സംവിധാനത്തില്&#x200d; ഗൗരവകരമായ അധികാരങ്ങളുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്&#x200d; ഉള്&#x200d;പ്പെടെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷണര്&#x200d;മാരെ സുപ്രിംകോടതിയെ മറികടന്ന് സര്&#x200d;ക്കാര്&#x200d; നിയമിക്കുന്നത് അംഗീകരിക്കാനാകില്ല, അത് ജനാധിപത്യപരവുമല്ല. തിരഞ്ഞെടുപ്പ് കമ്മിഷന്&#x200d;, സുപ്രീം കോടതി തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളില്&#x200d; രാഷ്ട്രീയ ഇടപെടല്&#x200d; ഉണ്ടാകുന്നത് രാജ്യത്തെ ദുര്&#x200d;ബലപ്പെടുത്തും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/part-time-appointment-is-not-bad-for-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അംബേദ്കര്&#x200d; പരാമര്&#x200d;ശം; അദാനി വിഷയത്തില്&#x200d; നിന്ന് ശ്രദ്ധ തിരിക്കാന്&#x200d; ബിജെപി സര്&#x200d;ക്കാര്&#x200d; അനാവശ്യ വിവാദമുണ്ടാക്കുന്നു: രാഹുല്&#x200d; ഗാന്ധി</title>
		<link>https://www.chandrikadaily.com/ambedkar-reference-bjp-govt-creating-unnecessary-controversy-to-divert-attention-from-adani-issue-rahul-gandhi.html</link>
					<comments>https://www.chandrikadaily.com/ambedkar-reference-bjp-govt-creating-unnecessary-controversy-to-divert-attention-from-adani-issue-rahul-gandhi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 19 Dec 2024 12:46:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Ambedkar]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[mallikarjun]]></category>
		<category><![CDATA[news]]></category>
		<category><![CDATA[paliament]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322485</guid>

					<description><![CDATA[പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്&#x200d;ക്കുകയാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ബി ആര്&#x200d; അംബേദ്കറിനെ കുറിച്ച് പാര്&#x200d;ലമെന്റില്&#x200d; നടത്തിയ പരാമര്&#x200d;ശത്തില്&#x200d; ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് കോണ്&#x200d;ഗ്രസ്. വസ്തുതാവിരുദ്ധമായ പരാമര്&#x200d;ശം നടത്തിയ അമിത് ഷാ മന്ത്രിസ്ഥാനത്ത് തുടരാന്&#x200d; അര്&#x200d;ഹനല്ലെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെ പറഞ്ഞു. അദാനിയുമായി ബന്ധപ്പെട്ട വിഷയത്തില്&#x200d; നിന്ന് ശ്രദ്ധ തിരിക്കാന്&#x200d; ബിജെപി സര്&#x200d;ക്കാര്&#x200d; അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് രാഹുല്&#x200d; ഗാന്ധി വിമര്&#x200d;ശിച്ചു. ഡല്&#x200d;ഹിയില്&#x200d; വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താ സമ്മേളനത്തിലാണ് രാഹുല്&#x200d; ഗാന്ധിയുടേയും മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെയുടേയും പ്രതികരണം.</p>
<p>അദാനിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്&#x200d; നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി സര്&#x200d;ക്കാര്&#x200d; അംബേദ്കറുമായി ബന്ധപ്പെട്ട വിവാദമുണ്ടാക്കിയതെന്ന് രാഹുല്&#x200d; ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അദാനിക്ക് വില്&#x200d;ക്കുകയാണെന്നും രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<p>അതേസമയം നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്&#x200d; പ്രചരിപ്പിക്കുന്നതില്&#x200d; നിന്ന് ബിജെപി പിന്തിരിയണമെന്ന് മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെ പറഞ്ഞു.</p>
<p>നെഹ്റുവിനേയും അംബേദ്കറിനേയും കുറിച്ച് അമിത് ഷാ പറയുന്നത് നുണയാണെന്നും കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; പറഞ്ഞു. അദാനി വിഷയത്തില്&#x200d; 14 ദിവസമായി പ്രതിപക്ഷം പ്രതിഷേധിക്കുകയാണെന്നും ഇതിനെക്കുറിച്ച് സംസാരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകണമെന്നും അവര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ambedkar-reference-bjp-govt-creating-unnecessary-controversy-to-divert-attention-from-adani-issue-rahul-gandhi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂര്&#x200d; കലാപത്തെകുറിച്ചുള്ള മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തില്&#x200d; പ്രകോപിതനായി അമിത് ഷാ</title>
		<link>https://www.chandrikadaily.com/amit-shah-gets-angry-with-journalists-question-about-manipur-riots.html</link>
					<comments>https://www.chandrikadaily.com/amit-shah-gets-angry-with-journalists-question-about-manipur-riots.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 09:38:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[manipoor]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309665</guid>

					<description><![CDATA[മൂന്നാം മോദി സര്&#x200d;ക്കാരിന്റെ 100ാം ദിനത്തില്&#x200d; മണിപ്പൂര്&#x200d; കലാപത്തെകുറിച്ചുള്ള മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകോപിതനായത്.
]]></description>
										<content:encoded><![CDATA[<p>മൂന്നാം മോദി സര്&#x200d;ക്കാരിന്റെ 100ാം ദിനത്തില്&#x200d; മണിപ്പൂര്&#x200d; കലാപത്തെകുറിച്ചുള്ള മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യത്തില്&#x200d; പ്രകോപിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബീരെന്&#x200d; സിംഗ് മുഖ്യമന്ത്രിയായി തുടരുന്നത് എന്തുക്കൊണ്ടെന്ന ചോദ്യത്തിന് തര്&#x200d;ക്കിക്കേണ്ട എന്നായിരുന്നു അമിത് ഷായുടെ മറുപടി.</p>
<p>പ്രധാനമന്ത്രി മണിപ്പൂരില്&#x200d; പോകാനുള്ള തീരുമാനം എടുക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാല്&#x200d; നിങ്ങളറിയും എന്ന് പറഞ്ഞ് അമിത് ഷാഒഴിഞ്ഞുമാറുകയാണുണ്ടായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amit-shah-gets-angry-with-journalists-question-about-manipur-riots.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തില്&#x200d; അമിത്ഷാക്ക് തിരിച്ചടി; സഹകരണ സ്ഥാപന തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പില്&#x200d; സ്വന്തം സ്ഥാനാര്&#x200d;ത്ഥി തോറ്റു</title>
		<link>https://www.chandrikadaily.com/amitshaks-setback-in-gujarat-his-own-candidate-lost-the-election-for-the-head-of-the-co-operative-society.html</link>
					<comments>https://www.chandrikadaily.com/amitshaks-setback-in-gujarat-his-own-candidate-lost-the-election-for-the-head-of-the-co-operative-society.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 04:01:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[setback]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=297871</guid>

					<description><![CDATA[ബി.ജെ.പിയുടെ സഹകരണ സെല്&#x200d; കോര്&#x200d;ഡിനേറ്റര്&#x200d; ബിപിന്&#x200d; പട്ടേലാണ് പരാജയപ്പെട്ടത്.]]></description>
										<content:encoded><![CDATA[<p>ഗുജറാത്തിലെ പ്രമുഖ സഹകരണ സ്ഥാപനമായ ഇഫ്‌കോയുടെ ഡയറക്ടര്&#x200d; സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്&#x200d; അമിത് ഷായുടെ സ്ഥാനാര്&#x200d;ത്ഥിക്ക് തോല്&#x200d;വി. ബി.ജെ.പിയുടെ സഹകരണ സെല്&#x200d; കോര്&#x200d;ഡിനേറ്റര്&#x200d; ബിപിന്&#x200d; പട്ടേലാണ് പരാജയപ്പെട്ടത്. ഗുജറാത്തിലെ മുന്&#x200d; മന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന ജയേഷ് റഡാദിയയാണ് വിജയിച്ചത്.</p>
<p>ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയത്തെ തുടര്&#x200d;ന്ന് ഗുജറാത്ത് ബി.ജെ.പിയില്&#x200d; ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായാണ് അമിത്ഷായും സംസ്ഥാന ബി.ജെ.പി അധ്യക്ഷനും പിന്തുണച്ച സ്ഥാനാര്&#x200d;ത്ഥി പരാജയപ്പെട്ടതിന് പിന്നിലെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. റഡാദിയയുടെ സ്ഥാനാര്&#x200d;ത്ഥിത്വം പിന്&#x200d;വലിക്കാന്&#x200d; വേണ്ടി അമിത് ഷാ റഡാദിയയുടെ വീട്ടിലെത്തി കണ്ടിരുന്നെങ്കിലും അദ്ദേഹം സ്ഥാനാര്&#x200d;ത്ഥിത്വത്തില്&#x200d; ഉറച്ചുനില്&#x200d;ക്കുകയായിരുന്നു.</p>
<p>സംസ്ഥാന ബി.ജെ.പി അധ്യക്ഷന്&#x200d; സി.ആര്&#x200d;. പാട്ടീല്&#x200d; അമിത്ഷായുടെ സ്ഥാനാര്&#x200d;ത്ഥി ബിപിന്&#x200d; പട്ടേലിന് വേണ്ടി നേരിട്ടിറങ്ങിയിരുന്നെങ്കിലും വലിയ ഭൂരിപക്ഷത്തിന് എതിര്&#x200d;സ്ഥാനാര്&#x200d;ത്ഥി ജയിക്കുകയാണുണ്ടായത്. ഇതോടെ ഗുജറാത്തിലെ ബി.ജെ.പിയില്&#x200d; രൂപപ്പെട്ട വിഭാഗീയത കൂടുതല്&#x200d; രൂക്ഷമായിരിക്കുകയായണ്.</p>
<div>ഇഫ്‌കോ പ്രസിഡന്റും മുന്&#x200d; എം.പിയുമായ ദിലീപ് സംഗാനിയുടെ പിന്തുണ ജയേഷ് റഡാദിയക്കുണ്ടായിരുന്നു. റഡാദിയക്ക് 113 വോട്ടും അമിത്ഷായുടെ സ്ഥാനാര്&#x200d;ത്ഥി ബിപിന്&#x200d; പട്ടേലിന് 64 വോട്ടുകളുമാണ് ലഭിച്ചത്. സൗരാഷ്ട്ര മേഖലയിലെ കാര്&#x200d;ഷിക സഹകരണ സംഘങ്ങളാണ് റഡാദിയയെ പിന്തുണച്ചത്. ഈ പ്രദേശങ്ങളിലെ കര്&#x200d;ഷകര്&#x200d;ക്ക് അമിത് ഷാ ഉള്&#x200d;പ്പടെയുള്ള ബി.ജെ.പി നേതാക്കളോടുള്ള പ്രതിഷേധം വോട്ടുകളില്&#x200d; പ്രതിഫലിച്ചു എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;.</div>
<div></div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amitshaks-setback-in-gujarat-his-own-candidate-lost-the-election-for-the-head-of-the-co-operative-society.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡല്&#x200d;ഹി ഭരണ നിയന്ത്രണ ബില്&#x200d; ലോക്‌സഭ പാസാക്കി; പ്രതിപക്ഷം ഇറങ്ങി പോയി, കീറിയെറിഞ്ഞ എഎപി എംപിക്ക് സസ്‌പെന്&#x200d;ഷന്&#x200d;</title>
		<link>https://www.chandrikadaily.com/0lok-sabha-passes-delhi-administrative-control-bill-opposition-walks-out-aap-mp-suspended.html</link>
					<comments>https://www.chandrikadaily.com/0lok-sabha-passes-delhi-administrative-control-bill-opposition-walks-out-aap-mp-suspended.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 03 Aug 2023 15:24:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[loksbha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268061</guid>

					<description><![CDATA[ബില്&#x200d; ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി.]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി ഭരണ നിയന്ത്രണ ബില്&#x200d; ലോകസഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടയാണ് ബില്ല് പാസാക്കിയെടുത്തത്. ബില്&#x200d; കീറിയെറിഞ്ഞ് പ്രതിഷേധിച്ച ആം ആദ്മി പാര്&#x200d;ട്ടി എംപി സുശീല്&#x200d; കുമാര്&#x200d; റിങ്കുവിനെ സസ്‌പെന്&#x200d;ഡ് ചെയ്തു.</p>
<p>ഡല്&#x200d;ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്&#x200d;ക്കാറിന് ഉദ്യോഗസ്ഥ നിയമനങ്ങളടക്കം നിര്&#x200d;ണായക അധികാരങ്ങള്&#x200d; നല്&#x200d;കിയ സുപ്രീംകോടതി വിധി മറികടക്കാനാണ് കേന്ദ്രസര്&#x200d;ക്കാര്&#x200d; ബില്&#x200d; കൊണ്ടുവന്നത്</p>
<p>ബില്&#x200d; ജനാധിപത്യവിരുദ്ധമാണെന്ന് പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്&#x200d; അവതരിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0lok-sabha-passes-delhi-administrative-control-bill-opposition-walks-out-aap-mp-suspended.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കത്തെഴുതാന്&#x200d; എളുപ്പമാണ്; പക്ഷേ പറയുന്നതല്ല ചെയ്യുന്നത്, അമിത് ഷായ്ക്ക് മറുപടി നല്&#x200d;കി മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ</title>
		<link>https://www.chandrikadaily.com/letter-writing-is-easy-but-what-is-said-is-not-what-is-done-mallikarjun-kharge-replied-to-amit-shah.html</link>
					<comments>https://www.chandrikadaily.com/letter-writing-is-easy-but-what-is-said-is-not-what-is-done-mallikarjun-kharge-replied-to-amit-shah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Jul 2023 12:49:25 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[mallikarjun garkhe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266526</guid>

					<description><![CDATA[മണിപ്പുര്&#x200d; വിഷയത്തില്&#x200d; ചര്&#x200d;ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് തനിക്ക് കത്തെഴുതിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്&#x200d;ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയുടെ മറുപടി. കത്തെഴുതാന്&#x200d; എളുപ്പമാണ്, പക്ഷെ അമിത് ഷായുടെ കത്തിലെ വാക്കുകളും പാര്&#x200d;ലമെന്റില്&#x200d; ഭരണകക്ഷിയുടെ പ്രവൃത്തികളും ചേര്&#x200d;ച്ചയില്ലെന്ന് ഖാര്&#x200d;ഗെ മറുപടിയില്&#x200d; വ്യക്തമാക്കി. മണിപ്പുര്&#x200d; പ്രശ്‌നത്തെച്ചൊല്ലിയുള്ള പാര്&#x200d;ലമെന്റ് സ്തംഭനം ഒഴിവാക്കാന്&#x200d; സഹകരിക്കണമെന്നഭ്യര്&#x200d;ഥിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കള്&#x200d;ക്ക് അമിത് ഷാ കത്തെഴുതിയത്. സര്&#x200d;ക്കാരിനു ഭയമില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും ഏതു വിഷയവും ചര്&#x200d;ച്ചചെയ്യാന്&#x200d; തയ്യാറാണെന്നും അമിത് ഷാ [&#8230;]]]></description>
										<content:encoded><![CDATA[<p>മണിപ്പുര്&#x200d; വിഷയത്തില്&#x200d; ചര്&#x200d;ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് തനിക്ക് കത്തെഴുതിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്&#x200d;ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെയുടെ മറുപടി. കത്തെഴുതാന്&#x200d; എളുപ്പമാണ്, പക്ഷെ അമിത് ഷായുടെ കത്തിലെ വാക്കുകളും പാര്&#x200d;ലമെന്റില്&#x200d; ഭരണകക്ഷിയുടെ പ്രവൃത്തികളും ചേര്&#x200d;ച്ചയില്ലെന്ന് ഖാര്&#x200d;ഗെ മറുപടിയില്&#x200d; വ്യക്തമാക്കി.</p>
<p>മണിപ്പുര്&#x200d; പ്രശ്‌നത്തെച്ചൊല്ലിയുള്ള പാര്&#x200d;ലമെന്റ് സ്തംഭനം ഒഴിവാക്കാന്&#x200d; സഹകരിക്കണമെന്നഭ്യര്&#x200d;ഥിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കള്&#x200d;ക്ക് അമിത് ഷാ കത്തെഴുതിയത്. സര്&#x200d;ക്കാരിനു ഭയമില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും ഏതു വിഷയവും ചര്&#x200d;ച്ചചെയ്യാന്&#x200d; തയ്യാറാണെന്നും അമിത് ഷാ കത്തില്&#x200d; പറഞ്ഞിരുന്നു.</p>
<p>&#8216;നിങ്ങളില്&#x200d; നിന്ന് ലഭിച്ച കത്ത് വസ്തുനിഷ്ഠമായ ഒന്നല്ല, കത്തിലെ വാക്കുകളും പ്രവൃത്തികളും തമ്മില്&#x200d; പ്രകടമായ വ്യത്യസങ്ങളുണ്ട്. പാര്&#x200d;ലമെന്റില്&#x200d; സര്&#x200d;ക്കാര്&#x200d; അസഹിഷ്ണുത കാണിക്കുകയാണ്. അവരുടെ ഇഷ്ടങ്ങള്&#x200d; അടിച്ചേല്&#x200d;പ്പിക്കുകയാണ്&#8217; ഖാര്&#x200d;ഗെ മറുപടി കത്തില്&#x200d; വ്യക്തമാക്കി. മണിപ്പുര്&#x200d; വിഷയത്തില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രസ്താവന നടത്തണമെന്നാണ് തങ്ങള്&#x200d; ആവശ്യപ്പെടുന്നതെന്നും അതിന് ശേഷം ചര്&#x200d;ച്ചയാകാമെന്നും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; പറഞ്ഞു.</p>
<p>&#8216;ഒരേ ദിവസം, പ്രധാനമന്ത്രി മോദി ഞങ്ങളെ തീവ്രവാദ സംഘടനകളുമായി താരതമ്യപ്പെടുത്തി, പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ സഹകരണം അഭ്യര്&#x200d;ത്ഥിച്ച് ആഭ്യന്തരമന്ത്രി കത്തെഴുതുകയും ചെയ്തു. സര്&#x200d;ക്കാരും പ്രതിപക്ഷവും തമ്മിലുള്ള അകലം വര്&#x200d;ഷങ്ങളായിട്ടുണ്ട്. എന്നാല്&#x200d; ഇപ്പോള്&#x200d; ഭരണത്തിലും ഒരു വിടവ് കാണുന്നു. പ്രധാനമന്ത്രി മോദി &#8216;ഇന്ത്യ&#8217;യെ ദിശാബോധമില്ലാത്തവരെന്ന് വിളിക്കുന്നത് നിര്&#x200d;ഭാഗ്യകരമാണ്&#8217; ഖാര്&#x200d;ഗെ ട്വിറ്ററില്&#x200d; കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/letter-writing-is-easy-but-what-is-said-is-not-what-is-done-mallikarjun-kharge-replied-to-amit-shah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ് ലിം സംവരണം ഭരണഘടനാപരമല്ല : അമിത് ഷാ</title>
		<link>https://www.chandrikadaily.com/muslim-reservation-not-constitutional-amit-shah.html</link>
					<comments>https://www.chandrikadaily.com/muslim-reservation-not-constitutional-amit-shah.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 10 Jun 2023 15:41:18 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[statement]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258638</guid>

					<description><![CDATA[മുസ് ലിം സംവരണം ഭരണഘടനാപരമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . മഹാരാഷ്ട്രയിൽ ബി.ജെ.പി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം സംസ്ഥാനങ്ങൾക്ക് അനുവദിക്കാമെന്ന നിയമത്തെയാണ് ബി.ജെ.പി നേതാവ് എതിർക്കുന്നത്.]]></description>
										<content:encoded><![CDATA[<p>മുസ് ലിം സംവരണം ഭരണഘടനാപരമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . മഹാരാഷ്ട്രയിൽ ബി.ജെ.പി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം സംസ്ഥാനങ്ങൾക്ക് അനുവദിക്കാമെന്ന നിയമത്തെയാണ് ബി.ജെ.പി നേതാവ് എതിർക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-reservation-not-constitutional-amit-shah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്്ലിം സംവരണം: അമിത്ഷായെ സുപ്രീംകോടതി വിമര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/samithsha.html</link>
					<comments>https://www.chandrikadaily.com/samithsha.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 09 May 2023 07:53:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[MUSLIM]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252644</guid>

					<description><![CDATA[കര്&#x200d;ണാകട സര്&#x200d;ക്കാര്&#x200d; പക്ഷേ ഹര്&#x200d;ജി മാറ്റിവെക്കാന്&#x200d; ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>കോടതിയുടെ പരിഗണനയിലിരിക്കുന്നവിഷയത്തില്&#x200d; പരാമര്&#x200d;ശം നടത്തിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സുപ്രീംകോടതി വിമര്&#x200d;ശിച്ചു. മുസ്്‌ലിംസംവരണം ഭരണഘടനാവിരുദ്ധമാണെന്നും കര്&#x200d;ണാടകയിലെ നാലുശതമാനം മുസ്്‌ലിംസംവരണം എടുത്തുകളയുമെന്നുമായിരുന്നു പരാമര്&#x200d;ശം. തെരഞ്ഞെടുപ്പുറാലിയിലായിരുന്നു വിവാദപ്രസംഗം. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് നാഗരത്‌ന എന്നിവരുടെ ബെഞ്ചാണ് പരാതി പരിഗണിച്ചത്. കര്&#x200d;ണാകട സര്&#x200d;ക്കാര്&#x200d; പക്ഷേ ഹര്&#x200d;ജി മാറ്റിവെക്കാന്&#x200d; ആവശ്യപ്പെട്ടു.</p>
<p>ഹര്&#x200d;ജിക്കാരനുവേണ്ടി ദുഷ്യന്ത് ദവെയാണ് ഹാജരായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samithsha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയെ കുറ്റക്കാരനാക്കാന്&#x200d; നിര്&#x200d;ബന്ധിച്ചവരുടെ പേരുകള്&#x200d; :  അമിത്ഷായെ ചോദ്യംചെയ്യുമോ?</title>
		<link>https://www.chandrikadaily.com/modi-amitsha.html</link>
					<comments>https://www.chandrikadaily.com/modi-amitsha.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 01 Apr 2023 01:26:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amitsha]]></category>
		<category><![CDATA[gelhot]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245620</guid>

					<description><![CDATA[കുട്ടിയുടെ വിവരങ്ങള്&#x200d; രാഹുലിനോട് ചോദിക്കുന്ന പൊലീസിന് ഇതും ആയിക്കൂടേയെന്നാണ് ഗേലോട്ടിന്റെ ചോദ്യം]]></description>
										<content:encoded><![CDATA[<p>വ്യാജഏറ്റുമുട്ടല്&#x200d; കേസില്&#x200d; ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിയെ കുറ്റക്കാരനാക്കാന്&#x200d; സി.ബി.ഐ സമ്മര്&#x200d;ദം ചെലുത്തിയെന്ന പരാതിയെക്കുറിച്ച് അമിത്ഷാ ഇപ്പോള്&#x200d; പൊലീസിന് മൊഴി നല്&#x200d;കുമോ ? രാജസ്ഥാന്&#x200d; കോണ്&#x200d;ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റേതാണ് ചോദ്യം. രാഹുല്&#x200d;ഗാന്ധിയെ സമീപിച്ച് തങ്ങള്&#x200d; പീഡിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞ കുട്ടിയുടെ വിവരങ്ങള്&#x200d; രാഹുലിനോട് ചോദിക്കുന്ന പൊലീസിന് ഇതും ആയിക്കൂടേയെന്നാണ് ഗേലോട്ടിന്റെ ചോദ്യം. 45 ദിവസം കഴിഞ്ഞാണ് രാഹുലിന്റെ വീട്ടില്&#x200d; ഡല്&#x200d;ഹി പൊലീസ് മൊഴിയെടുക്കാനായി എത്തിയത്. ഇങ്ങനെയെങ്കില്&#x200d; ഷാക്കും വിവരം കൈമാറുന്നതില്&#x200d; തെറ്റില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/modi-amitsha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
