amitshah – Chandrika Daily https://www.chandrikadaily.com Thu, 11 Dec 2025 07:33:36 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg amitshah – Chandrika Daily https://www.chandrikadaily.com 32 32 പാര്‍ലമെന്റിലെ ‘തെറി’ പ്രയോഗം: മാപ്പ് പറഞ്ഞ് അമിത് ഷാ https://www.chandrikadaily.com/wrong-use-in-parliament-amit-shah-apologizes.html https://www.chandrikadaily.com/wrong-use-in-parliament-amit-shah-apologizes.html#respond Thu, 11 Dec 2025 07:33:36 +0000 https://www.chandrikadaily.com/?p=368073 പാര്‍ലമെന്റില്‍ വാഗ്വാദത്തിനിടെ കോണ്‍ഗ്രസ് എംപിക്കെതിരെ അശ്ലീല പദം പ്രയോഗിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആഭ്യന്തര സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു വിവാദ പരാമര്‍ശം. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിന് പിന്നാലെ അമിത് ഷാ മാപ്പ് പറയുകയായിരുന്നു.

ചോദ്യോത്തര വേളയില്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലെ കാലതാമസത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് അമിത് ഷാ ക്ഷുഭിതനായത്. പിന്നാലെ അമിത് ഷാ ‘സാല’ എന്ന വാക്ക് ഉപയോഗിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്പീക്കര്‍ ഓം ബിര്‍ള ഈ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യുകയും സഭ അല്‍പ്പസമയത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തു.

അമിത് ഷാ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. ‘വികാരത്തിന്റെ പുറത്ത് നാവിന്‍തുമ്പില്‍ നിന്ന് വീണുപോയ വാക്കാണത്. അത് പാര്‍ലമെന്ററി മര്യാദയ്ക്ക് ചേര്‍ന്നതല്ല. ബഹുമാനപ്പെട്ട അംഗത്തോടും സഭയോടും ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു,’ അമിത് ഷാ പറഞ്ഞു.അമിത് ഷാ മാപ്പ് പറഞ്ഞെങ്കിലും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. അന്തസ്സ് കാത്തുസൂക്ഷിക്കേണ്ട ആഭ്യന്തര മന്ത്രിയില്‍ നിന്നുമുണ്ടായ ലജ്ജാകരമായ നടപടിയാണെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ‘ജനാധിപത്യത്തെ ഇകഴ്ത്തുന്ന വാക്കുകളാണിത്. ക്ഷമാപണം സ്വീകരിക്കുന്നു, പക്ഷേ ഈ ആക്രമണ ശൈലി അവസാനിപ്പിക്കണം’ – രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. ഇത് ജനാധിപത്യത്തെ അപമാനിക്കുന്നതാണെന്നും വിഷലിപ്തമായ കീഴ്വഴക്കമാണെന്നും ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

]]>
https://www.chandrikadaily.com/wrong-use-in-parliament-amit-shah-apologizes.html/feed 0
വോട്ട് കൊള്ളയിൽ അമിത് ഷായെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ https://www.chandrikadaily.com/rahul-challenges-amit-shah-to-debate-on-vote-rigging.html https://www.chandrikadaily.com/rahul-challenges-amit-shah-to-debate-on-vote-rigging.html#respond Wed, 10 Dec 2025 13:48:44 +0000 https://www.chandrikadaily.com/?p=367960 ന്യൂഡല്‍ഹി:വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ചര്‍ച്ചയില്‍ ലോക്‌സഭയില്‍ അമിത് ഷാക്ക് എതിരെ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്രാഹുല്‍ ഗാന്ധി.ചൊവ്വാഴ്ച രാഹുല്‍ ഗാന്ധിയും പ്രതിപക്ഷ അംഗങ്ങളും ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി സഭയില്‍ എത്തിയതോടെയാണ് പ്രതിപക്ഷം ചോദ്യങ്ങള്‍ ഉന്നയിച്ചത്.

മൂന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും, തുറന്ന സംവാദത്തിന് ആഭ്യന്തര മന്ത്രി തയ്യാറുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. എന്നാല്‍, താന്‍ എന്ത് സംസാരിക്കണമെന്ന് രാഹുല്‍ തീരുമാനിക്കേണ്ടെന്നായി അമിത് ഷാ. ക്ഷമയോടെ ഇരുന്ന് കേള്‍ക്കണമെന്നും, എന്ത് സംസാരിക്കണമെന്ന് താന്‍ തീരുമാനിക്കുമെന്നും ക്ഷോഭത്തോടെ അമിത്ഷാ മറുപടി നല്‍കി.

രണ്ടാം ദിനത്തിലെ എസ്.ഐ.ആര്‍ ചര്‍ച്ചക്കിടെ അമിത് ഷാ സംസാരിക്കുന്നതിനിടെ ഇടപെട്ട രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ സമയം അനുവദിക്കുകയായിരുന്നു.

 

]]>
https://www.chandrikadaily.com/rahul-challenges-amit-shah-to-debate-on-vote-rigging.html/feed 0
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്‌നാഥ് ഷിന്‍ഡെ https://www.chandrikadaily.com/bjp-is-trying-to-trap-shiv-sena-leaders-and-workers-eknath-shinde-lodges-complaint.html https://www.chandrikadaily.com/bjp-is-trying-to-trap-shiv-sena-leaders-and-workers-eknath-shinde-lodges-complaint.html#respond Fri, 21 Nov 2025 13:07:41 +0000 https://www.chandrikadaily.com/?p=364668 മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയിലെ (ഷിന്‍ഡെ വിഭാഗം) നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി ചാക്കിലാക്കുന്നതു തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും സേന തലവനുമായ ഏക്നാഥ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി വിപുലീകരണ അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഷാ ഷിന്‍ഡെയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാനെതിരെയാണ് ഷിന്‍ഡെ പ്രധാനമായും പരാതി ഉന്നയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ചവാന്‍ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കടുത്ത ആശങ്ക അദ്ദേഹം ഷായെ അറിയിച്ചു. ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ കല്യാണ്‍-ഡോംബിവ്ലി മേഖലയിലാണ് ഈ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.

ഏകദേശം 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണെന്നും, അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷിന്‍ഡെയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേതാക്കളെ നിയന്ത്രിക്കേണ്ടത് ഷിന്‍ഡെയാണ്. അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഷാ സൂചിപ്പിച്ചു. കൂടാതെ, സഖ്യത്തിന്റെ (മഹായുതി) ആഭ്യന്തര പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2029ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ആശ്രയിക്കാതെ സ്വന്തമായി ഭരണം പിടിച്ചെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ബി.ജെ.പിക്ക് ഉള്ളതെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/bjp-is-trying-to-trap-shiv-sena-leaders-and-workers-eknath-shinde-lodges-complaint.html/feed 0
വയനാട് ദുരന്തം; കേരളത്തിന് 530 കോടിയുടെ സഹായം നല്‍കിയെന്ന് അമിത് ഷാ https://www.chandrikadaily.com/wayanad-tragedy-amit-shah-said-that-he-has-given-aid-of-530-crores-to-kerala.html https://www.chandrikadaily.com/wayanad-tragedy-amit-shah-said-that-he-has-given-aid-of-530-crores-to-kerala.html#respond Tue, 25 Mar 2025 14:28:10 +0000 https://www.chandrikadaily.com/?p=335716 മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ദുരന്തസമയത്ത് എന്‍.ഡി.ആര്‍.എഫില്‍ നിന്നും 215 കോടി സഹായം നല്‍കിയെന്നും മന്ത്രിതല സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 153 കോടി രൂപയുടെ അധിക സഹായവും നല്‍കിയെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.

ദുരന്തസമയത്ത് രാഷ്ട്രീയമില്ലെന്നും 2219 കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. ഇതില്‍ 530 കോടിയുടെ സഹായം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും പരിശോധിച്ച് തുടര്‍ സഹായം നല്‍കുമെന്നും അമിത് ഷാ പറഞ്ഞു.

നേരത്തെ വയനാട് പുനരധിവാസത്തിന് സഹായം ചോദിച്ച കേരളത്തിന് 529.50 കോടി രൂപ വായ്പയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മൂലധന നിക്ഷേപത്തിനുള്ള ക്യാപക്‌സില്‍ നിന്ന് പലിശരഹിത വായപയെടുക്കാനാണ് അനുമതി. ഈ സ്‌കീമിലെ വായ്പയ്ക്ക് പലിശ ഇല്ല. 50 വര്‍ഷം കൊണ്ട് തിരിച്ചടച്ചാല്‍ മതി.

ടൗണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍, റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്‌കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്ക് ഇതില്‍ നിന്നുള്ള പണം ഉപയോഗപ്പെടുത്താം. 2024-25 ലെ പദ്ധതിയില്‍പെടുത്തിയാണ് തുക അനുവദിച്ചത്. അതിനാല്‍ മാര്‍ച്ച് 31 നകം ചിലവുകള്‍ സമര്‍പ്പിക്കേണ്ടി വരും. ഇത് സംസ്ഥാനത്തിന് വെല്ലുവിളിയാണ്. തുടര്‍ന്ന് ഹൈകോടതി ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം ഇളവ് അനുവദിച്ചത്.

അതേസമയം അവശിഷ്ടങ്ങള്‍ മാറ്റാന്‍ 36 കോടി നല്‍കിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദുരന്ത നിവാരണ ഭേദഗതി ബില്ലിന്റെ മറുപടിയിലാണ് അമിത് ഷാ, ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് നല്‍കിയ കണക്കുകള്‍ പറഞ്ഞത്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ എംപിമാര്‍ വയനാട് ഉരുള്‍പൊട്ടല്‍ വിഷയം ഉന്നയിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ സഹായത്തിന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ വിവേചനം കാണിക്കുന്നുവെന്നും എംപിമാര്‍ ആരോപിച്ചിരുന്നു.

 

]]>
https://www.chandrikadaily.com/wayanad-tragedy-amit-shah-said-that-he-has-given-aid-of-530-crores-to-kerala.html/feed 0
അമിത്ഷായുടെ അംബേദ്കർ https://www.chandrikadaily.com/1amit-shahs-ambedkar.html https://www.chandrikadaily.com/1amit-shahs-ambedkar.html#respond Sun, 22 Dec 2024 04:50:52 +0000 https://www.chandrikadaily.com/?p=322820 കെ .പി ജലീൽ

ഡിസംബർ 17ന് ഇന്ത്യൻ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശം രാജ്യത്ത് വലിയ വിവാദത്തിന് തിരുകൊളുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ദളിതരുടെ എക്കാലത്തെയും നേതാവും ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയുമായ ഡോ. ഭീം റാവു അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് ‘ അംബേദ്കർ, അംബേദ്കർ ,അംബേദ്കർ, അംബേദ്കർ എന്ന് കോൺഗ്രസ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈവത്തിൻറെ നാമം ഇതുപോലെ ഉച്ചരിച്ചാൽ 7 ജന്മം ഇവർക്ക് സ്വർഗ്ഗം ലഭിക്കും” എന്നായിരുന്നു അമിത്ഷായുടെ വിചിത്രമായ പ്രസ്താവന .പാർലമെൻറിൽ ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന അംഗങ്ങളുടെ ചർച്ചയിലാണ് അമിത് ഷാ ഈ വിചിത്രവാദം നടത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോക്സഭാ സമ്മേളനം ഈ പ്രസ്താവനയിൽ കുടുങ്ങിപ്പോയി .മാത്രമല്ല അത് അമിത്ഷായുടെയും കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെ തന്നെയും ആകെ മുഖം തുറന്നുകാട്ടുന്നതുമായി. ദളിത് വിരുദ്ധതയും ജാതീയതിയും ഹിന്ദു രാഷ്ട്രവാദവും ന്യൂനപക്ഷ വിരോധവും കൊണ്ടുനടക്കുന്ന സംഘപരിവാരത്തിന്റെ യഥാർത്ഥ മുഖമാണ് ഷായുടെ വായിൽ നിന്ന് അറിയാതെയെങ്കിലും വീണ മേൽപ്രസ്താവന. ഒരുപക്ഷേ അംബേദ്കറെ കൊണ്ടുനടക്കാനും ദലിത് വോട്ടുകൾ പരമാവധി സമാഹരിക്കാനും പരമാവധി പരിശ്രമിക്കുന്ന കാലത്താണ് ബിജെപിക്കും സംഘപരിവാറിനും ഈയൊരു അക്കിടി പറ്റിയിരിക്കുന്നത്.

കാലത്തിൻറെ കാവ്യനീതി എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. സംഘപരിവാരം ആർഎസ്എസ് ബിജെപി തുടങ്ങിയ സംഘടനകളുടെ ആകെത്തുകയാണ്. ഇവർക്കെല്ലാം ഒറ്റ നേതാവ് മാത്രമേ ഉള്ളൂ .അത് സവർക്കർ ആണ് .വീർ എന്ന് ചേർത്ത് ഇവർ വിളിക്കുന്ന സവർക്കർ ഡോ. ബി ആർ അംബേദ്കറുടെ അതേ സംസ്ഥാനത്തുകാരനാണ് – മഹാരാഷ്ട്ര .മഹാരാഷ്ട്രയിൽ ആണ് രാജ്യത്തെ ഏറ്റവും കൂടുതൽ ദളിതർ ഇന്നും അധിവസിക്കുന്നതും ഏറ്റവും കൂടുതൽ പീഡനം മേൽജാതിക്കാരിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നതും.
ഏതാനും മാസംമുമ്പാണ് കൂലി ചോദിച്ചതിന് ഒരു ദളിതന്റെ മുഖത്ത് മേൽജാതിക്കാരൻ മൂത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിവാഹത്തിന് അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത് പോയ ദളിത് വധൂവരന്മാർക്ക് നേരെ ആക്രോശിക്കുകയും അവരെ പൊതുവേ തല്ലുകയുംചെയ്ത ജാതിക്കോമരങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.

ഇന്നും സമൂഹത്തിൻറെ വഴിയോരങ്ങളിലെ മാലിന്യങ്ങൾ തിന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് ദളിതർ .മൃഗങ്ങളുടെയും മറ്റും തോലുരിഞ്ഞ് അവ വിറ്റാണ് ഇന്നും ദളിതർ തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നത് .കക്കൂസ് മാലിന്യങ്ങൾ കോരാൻ മറ്റൊരു ജാതിക്കാരും ഈ നൂറ്റാണ്ടിലും ഇന്ത്യയിൽ ഇല്ല . ജാതീയത അഥവാ ചാതുർവർണ്യം ആണ് ഹിന്ദുത്വത്തിന്റെ അടിത്തറ. ഹിന്ദുമതം സകല ജാതികളുടെയും ആകെത്തുകയാണ്. ജാതീയത നിലനിൽക്കണമെന്ന സ്വാതന്ത്ര്യ കാല ഹിന്ദുത്വവാദികളുടെ അതേ ആശയമാണ് ഇന്നും സംഘപരിവാരം പിന്തുടരുന്നത്. കോൺഗ്രസ് ഗവൺമെൻ്റുകളുടെ പിഴവിൽ സംഭവിച്ച അധികാരാരോഹണമാണ് ബിജെപിക്ക് തുടർഭരണമായി ഇന്നുള്ളത്. അവർ ദളിതുകളെയും പിന്നോക്ക ന്യൂനപക്ഷങ്ങളെയും പാട്ടിലാക്കി അധികാരം പിടിക്കുന്നു. എന്നാൽ ദളിതുകൾ ന്യൂനപക്ഷങ്ങളെ പോലെ തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെ അണിനിരക്കുന്നതാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് കാണാൻ കഴിയുന്നത് .

അംബേദ്കറെ കുറിച്ച് തെറ്റായ ധാരണകൾ പരത്താനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത് .
ആദ്യമായി 2002 ഏപ്രിൽ 14ന് അംബേദ്കർ ജയന്തി ആഘോഷം ബിജെപി ഏറ്റെടുക്കുകയുണ്ടായി .അന്ന് പതിനൊന്നിന ആശയ പ്രചാരണപരിപാടി അവർ ദളിതർക്ക് മുമ്പാകെ അവതരിപ്പിച്ചു. അംബേദ്കർ ഹിന്ദുത്വത്തിന്റെ വക്താവാണെന്നായിരുന്നു അതിൽ ഒരു വ്യാഖ്യാനം . ഹിന്ദുത്വത്തെ വർഗീയതയും ഒരുകാലത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് മാത്രമല്ല ശക്തമായി എതിർക്കുകയാണ് അംബേദ്കർ ചെയ്തത്. സവർക്കർ മനുസ്മൃതി ഇന്ത്യൻ ഭരണഘടനയാവണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനെ കത്തിക്കുകയാണ് ഡോക്ടർ അംബേദ്കർ ചെയ്തത് .1927 ഡിസംബർ 25 ന് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലെ പൊതുയോഗത്തിൽ വച്ച് പരസ്യമായി മനുസ്മൃതി അംബേദ്കറും അണികളും ചേർന്ന് കത്തിക്കുകയുണ്ടായി .”

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആവുകയാണെങ്കിൽ അത് ഈ രാജ്യത്തിൻറെ ദുരന്തമായിരിക്കു” മെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചു. ആർഎസ്എസ് നേതാവ് സവർക്കറുമായി അംബേദ്കർക്ക് പലവിധത്തിൽ ആശയവിനിമയം ഉണ്ടായെങ്കിലും ,
ഓരോ ആശയ സംവാദത്തിലും ഹിന്ദു നിയമങ്ങളെയും ചതുർവർണ്യത്തെയും ശക്തമായി എതിർക്കുകയാണ് അദ്ദേഹം ചെയ്തത് .മനുസ്മൃതിയും സംഘപരിവാരവും ജാതീയതയെ അതേ രൂപത്തിൽ നിലനിർത്തി വിവിധ ജാതികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നതെങ്കിൽ, അതല്ല പൂർണമായും ചാതുർവർണ്യവും ജാതീയതയും ഉപേക്ഷിക്കണം എന്നാണ് അംബേദ്കർ സവർക്കളോട് നേരിൽ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ അയിത്തജാതിക്കാർക്കായി ക്ഷേത്രം തുറക്കണമെന്ന് സവർക്കർ ആവശ്യപ്പെട്ടപ്പോൾ അതിന് താൻ എത്തില്ലെന്ന് അദ്ദേഹം മറുപടി നൽകി. കാരണം അയിത്ത ജാതിക്കാർക്കുള്ള ക്ഷേത്രമല്ല തങ്ങൾക്ക് വേണ്ടത് എന്ന് അംബേദ്കർ തുറന്നടിച്ചു.

” പലരും ഞങ്ങൾ ഹിന്ദുക്കളാണ്, മുസ്ലീങ്ങളാണ് ,ക്രിസ്ത്യാനികളാണ് പിന്നീടാണ് ഇന്ത്യക്കാരൻ എന്ന് പറയാറുണ്ട്. എന്നാൽ ആദ്യവും അവസാനവും ഞാൻ ഇന്ത്യക്കാരനാണ് ” എന്നായിരുന്നു അംബേദ്കറുടെ വിശദീകരണം. മനുസ്മൃതിയിൽ പറയുന്ന ഓരോ വിതണ്ഡവാദങ്ങളും ഇന്നും സംഘപരിവാറിന് അപ്തവാക്യങ്ങളാണ്. ദളിതുകളെ അടിച്ചമർത്തി ഏതാനും ചെറിയ ന്യൂനപക്ഷമായ സവർണർ അധികാരത്തിന്റെ മേൽക്കോയ്മയിൽ വാഴുമ്പോൾ ദളിതർക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് അദ്ദേഹം വാദിച്ചു. ഒരിക്കലും അതിനെ അംഗീകരിക്കാൻ ആവില്ല .ഇന്ത്യൻ മതേതരത്വം നിലനിൽക്കണമെങ്കിൽ എല്ലാ ജാതി മത വിഭാഗങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടതെന്ന് വാദിച്ച ഹിന്ദുത്വം മനുസ്മൃതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തെയും ഏകമത സംവിധാനത്തെയും ആണ് സംഘപരിവാരം കൊണ്ടാടുന്നതെങ്കിൽ തികഞ്ഞ മതേതരത്വമാണ് ഇന്ത്യക്ക് വേണ്ടത് എന്നായിരുന്നു അംബേദ്കറുടെ വാദം.

ഭരണഘടനാ സഭ 1948ൽ അംഗീകരിച്ച ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വമാണ് അതിൻ്റെ ഏറ്റവും വലിയ തെളിവ്. സ്വന്തമായ രാഷ്ട്രം – പാകിസ്ഥാൻ വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടപ്പോൾ അവരെ അതിന് പിന്തിരിപ്പിക്കാൻ ഇന്ത്യക്കാർ ഒരുമിച്ച് ശ്രമിക്കണമെന്ന് കോൺഗ്രസ് , സംഘപരിവാർ നേതാക്കളോട് അംബേദ്കർ ആവശ്യപ്പെട്ടു. ദളിത് – മുസ് ലിം കൂട്ടായ്മ ഉണ്ടായതും അതിനായി പ്രവർത്തിക്കാനും നിയമനിർമ്മാണ സഭകളിൽ അംഗത്വം നേടാനും കഴിഞ്ഞത് അതുകൊണ്ടാണ്. 1952ൽ ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചുകൊണ്ട് പാർലമെൻറിൽ നിയമ മന്ത്രിയായിരുന്ന അംബേദ്കർ നടത്തിയ പ്രസംഗം അതേസമയം സംഘപരിവാറിന് ഉൾക്കൊള്ളാനായില്ല. സംഘപരിവാരത്തിന്റെ കടുത്ത ഭീഷണിയിലാണ് അദ്ദേഹം ഒടുവിൽ തൻറെ നിയമമന്ത്രിസ്ഥാനം രാജിവെക്കുന്നത് .ഹിന്ദു സ്ത്രീകളുടെ സ്വാതന്ത്ര്യം ആയിരുന്നു ഹിന്ദു കോഡ് ബില്ലിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ ഇന്ത്യയിലെ ആദ്യത്തെയും അവസാനത്തെയും മന്ത്രിയാണ് ഡോ. ബി ആർ അംബേദ്കർ .കൊലപ്പെടുത്തുമെന്ന് വരെ ഹിന്ദു കോഡ് ബില്ലിന്റെ പേരിൽ സവർണർ ഭീഷണി മുഴക്കി .

ഈ സംഘപരിവാരമാണ് ഇപ്പോൾ അംബേദ്കർക്കെതിരെ പരോക്ഷമായെങ്കിലും തിരിഞ്ഞിരിക്കുന്നത്. ഇതോടെ അവരുടെ ദളിത് വിരോധം പുറത്ത് ചാടിയിരിക്കുകയാണ് വീണ്ടും. ദളിതരും ന്യൂനപക്ഷങ്ങളും എന്നും സവർണ്ണരുടെയും സംഘപരിവാറിന്റെയും ചൊൽപടിക്ക് നിൽക്കണമെന്ന് തന്നെയാണ് അവർ ആവശ്യപ്പെടുന്നത്. അതിന് പറ്റില്ലെന്ന് മറുപക്ഷം പറയുന്നു. ഈഭീഷണിയെ നേരിടാൻ അവർ ഹിന്ദുരാഷ്ട്രവാദം ഉന്നയിച്ച് സകല ജാതികളുടെയും കൂട്ടായ്മ ഉദ്ദേശിക്കുകയും മതേതരത്വം ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മോദിയുടെ കാലത്താണ് ഇതിന് ഏറെ പ്രാധാന്യം ലഭിച്ചത് .മോദി -അമിത്ഷാ കൂട്ടുകെട്ടിൽ ആർഎസ്എസ് രാജ്യാധികാരം വാഴുമ്പോൾ ദളിതർക്ക് രാജ്യത്താകമാനം പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ കടുത്ത പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നു. പരസ്യമായി വഴിയോരങ്ങളിൽ കൊല ചെയ്യപ്പെടേണ്ടിവരുന്നു. ഹ ത്രാസിലും ഉന്നാവിലും കൊല്ലപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ദളിത് പെൺകുട്ടികളാണ് .ഹത്രാസിൽ സംസ്കരിക്കാൻ പോലും സാധിക്കാതെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ മൃതശരീരം കത്തിച്ചു കളയുകയാണുണ്ടായത്. യോഗിയുടെ യു.പി യിൽ ദളിത് പീഡനം നിത്യസംഭവമാണിന്ന്. അതിന് അടിവരയിടുന്ന പ്രസ്താവനയാണ് സനാതനമാണ് ദേശീയ മതമെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയും.
ഇന്ത്യയെ മനുസ്മൃതിയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവുംവലിയ വെല്ലുവിളി അംബേദ്കറുടെ ഇന്നും ജീവിക്കുന്ന ആശയങ്ങൾ തന്നെയാണ് .അത് മതേതര ഇന്ത്യയുള്ള കാലത്തോളം നിലനിൽക്കുക തന്നെ ചെയ്യും.

]]>
https://www.chandrikadaily.com/1amit-shahs-ambedkar.html/feed 0
അമിത്ഷാക്ക് മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ല https://www.chandrikadaily.com/amitsha-is-not-eligible-to-continue-as-a-minister.html https://www.chandrikadaily.com/amitsha-is-not-eligible-to-continue-as-a-minister.html#respond Fri, 20 Dec 2024 11:26:32 +0000 https://www.chandrikadaily.com/?p=322608 ആഭ്യന്തര മന്ത്രി അമിത്ഷാ ഭരണഘടനാ ശില്‍പി ബി.ആര്‍ അംബേദ്കറെ അപമാനിച്ചതില്‍ രാജ്യത്താകമാനം വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്. അംബേദ്കറെ അമിത് ഷാ അപമാനിച്ചതിനെതിരെ ഇന്നലെ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം തിളച്ചുമറിഞ്ഞു. നീല വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യം പ്രതിഷേധിച്ചത്. അമിത്ഷാ മാപ്പു പറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധം. പ്രതിപക്ഷത്തിന്റെ പാര്‍ലമെന്റ് മാര്‍ച്ചിനിടെ രാജ്യസഭാ എം.പി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയെയും ബി.ജെ.പി എം.പിമാര്‍ പിടിച്ചുതള്ളിയ സംഭവവുമുണ്ടായി. കോണ്‍ഗ്രസ് എം.പിമാര്‍ മാര്‍ച്ചുമായി മുന്നോട്ട് നിങ്ങുന്നതിനിടെ ബി.ജെ.പി എം.പിമാര്‍ ഇരുവരെയും പിടിച്ചുതള്ളുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച പ്രതിപക്ഷ പ്രതിഷേധത്തെ പ്രതിരോധിക്കുന്നതിനായി ബി.ജെ.പി എം.പിമാര്‍ ഇന്നലെ രാവിലെ മുതല്‍ പാര്‍ലമെന്ററില്‍ പ്രതിഷേധം നടത്തുകയും പ്രതിപക്ഷത്തിനെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണ്. പ്രതിപക്ഷ സമരത്തെ സഹിഷ്ണുതയോടെ കാണാന്‍ കഴിയാത്ത ഭരണകക്ഷി അംഗങ്ങള്‍ ഇല്ലാത്ത കഥകളുമായി രംഗത്തെത്തുന്നതാണ് പിന്നീട് കണ്ടത്. രാഹുല്‍ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എം.പി രാജ്യസഭയില്‍ പറഞ്ഞത് വന്‍ നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി. രാഹുല്‍ അകാരണമായി തട്ടിക്കയറിയെന്നാണ് ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോന്‍ കൊന്യാക് പറഞ്ഞു. നാഗാലന്‍ഡില്‍ നിന്നുള്ള വനിതാ എം.പിയാണ് ഫാംഗ് നോന്‍ കൊന്യാക്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എം.പിമാരെ കൈയേറ്റം ചെയ്തു വെന്നും മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. അംബേദ്കര്‍ പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിരോധത്തിലായ ബി.ജെ.പി വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ നടത്തിയ നാടകീയ സംഭവങ്ങളാണ് ഇതെല്ലാമെന്ന് വ്യക്തമാണ്. എന്തൊക്കെ തട്ടിപ്പ് നടത്തിയാലും അമിത്ഷാക്ക് ഉത്തരവാദിത്വത്തില്‍നിന്ന് ഓടിയൊളിക്കാനാവില്ല.

ഭാരതത്തിന്റെ മഹാനായ പുത്രന്‍ ഭരണഘടനാ ശില്‍പി ഡോ. ബാബാസാഹബ് അംബേദ്കര്‍ തന്റെ ജീവിതം രാജ്യത്തിനായി മാറ്റിവച്ച വ്യക്തിത്വമാണ്. പിന്നാക്ക വിഭാഗങ്ങളുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പുരോഗതിക്ക് വേണ്ടിയുള്ള പോരാട്ടമായിരുന്നു അംബേദ്കറുടേത്. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവന് സാധാരണ ജീവിതം സാധ്യമാക്കുന്നതിനു അവസരങ്ങള്‍ സ്യഷ്ടിച്ച് പുരോഗതിയിലേക്ക് നയിക്കുക എന്നതായിരുന്നു അ ദ്ദേഹത്തിന്റെ ലക്ഷ്യം. ജാതീയതയിലൂടെ തൊട്ടുകൂടായ്മ കൊടികുത്തിവാണിരുന്ന ഇന്ത്യന്‍ സമൂഹത്തില്‍ വിവിധ ജാതികള്‍ക്കിടയില്‍ ബന്ധുത്വം പ്രഖ്യാപിച്ചുകൊണ്ടാണ് അംബേദ്കര്‍ സാഹോദര്യത്തിന്റെ പ്രായോഗിക രൂപം ഇന്ത്യന്‍ ജനതയെ പഠിപ്പിച്ചത്. കൊളോണിയല്‍ ശക്തികള്‍ ഇന്ത്യയിലെ തൊട്ടുകൂടായ്മയെയും ജാതി വ്യവസ്ഥയെയും ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്തിയാണ് ലക്ഷ്യങ്ങള്‍ സാക്ഷാത്കരിച്ചതെന്ന് അംബേദ്കര്‍ ഇന്ത്യന്‍ ജനതയെ ബോധ്യപ്പെടുത്തി. കേവല നിയമങ്ങള്‍ വഴി രാജ്യത്തെ ഒന്നിപ്പിക്കാന്‍ സാധിക്കില്ലെന്നും ബന്ധുത്വമെന്ന സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശങ്ങള്‍ ജനഹ്യദയങ്ങളിലെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന ആശയത്തിലൂടെ മാത്രമേ ഇന്ത്യയെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുവെന്ന് ഭരണഘടന അസംബ്ലിയില്‍ അംബേദ്കര്‍ വ്യക്തമാക്കി. എന്നാല്‍ അംബേദ്കര്‍ വളര്‍ത്തിയെടുത്ത ബന്ധുത്വ പ്രത്യയശാസ്ത്രത്തെ തകര്‍ത്ത് അവിടെ ഹിന്ദുത്വ പ്രതിലോമ ആശയങ്ങള്‍ കുടിയിരുത്തി ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് സംഘപരിവാര്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ ആശയങ്ങള്‍ പ്ര ചരിപ്പിക്കുന്നതില്‍ അംബേദ്കര്‍ ഉയര്‍ത്തിയ ആശയങ്ങള്‍ എന്നും തടസ്സമായിരുന്നു. അതുകൊണ്ടുതന്നെ അവസരം കിട്ടുമ്പോഴെല്ലാം അവര്‍ അംബേദ്കറെ മോശമായി ചിത്രീകരിക്കാനും ഇകഴ്ത്താനും ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായി തന്നെയാണ് അമിത്ഷാ വിവാദ പ്രസ്താവന നടത്തിയതും വിഭാഗീയത മുഖമുദ്രയാക്കിയവര്‍ക്ക് ജനങ്ങളെ ഒരുമിച്ചുനിര്‍ത്തുന്നതും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരും കണ്ണിലെ കരടായിരിക്കും. അവരെ അവസരം കിട്ടുമ്പോഴൊക്കെ അപമാനിക്കുക തുടര്‍ന്നുകൊണ്ടേയിരിക്കും. അംബേദ്കറെ അപമാനി ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടയില്‍തന്നെ വീണ്ടും അപമാനിക്കുന്ന നടപടിയുമായി ഇന്നലെ ബി.ജെ.പി രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്. പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ പിടിച്ച പ്ലക്കാര്‍ഡിലെ ബി.ആര്‍ അംബേദ്കറുടെ ചിത്രം എഡിറ്റുചെയ്ത് മാറ്റി പകരം ശതകോടിശ്വരന്‍ ജോര്‍ജ് സോറസിന്റെ ഫോട്ടോ ചേര്‍ത്തായിരുന്നു ബി.ജെ.പിയുടെ പരിഹാസം. അംബേദ്കറുടെ ഫോട്ടോ വികലമാക്കിയതിലൂടെ ഭരണഘടനാ ശില്‍പിയോട് തങ്ങള്‍ക്ക് ഒട്ടും ബഹുമാനമില്ലെന്ന് തെളിയിക്കുകയാണ് ബി.ജെ.പി ചെയ്തത്. ഭരണഘടനാ ശില്‍പിയെ അപമാനിച്ച അമിത്ഷാക്ക് മന്ത്രിയായി തുടരാന്‍ ഒരു അര്‍ഹതയുമില്ല

 

]]>
https://www.chandrikadaily.com/amitsha-is-not-eligible-to-continue-as-a-minister.html/feed 0
അമിത് ഷായ്‌ക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു https://www.chandrikadaily.com/remarks-against-amit-shah-rahul-gandhi-granted-bail.html https://www.chandrikadaily.com/remarks-against-amit-shah-rahul-gandhi-granted-bail.html#respond Tue, 20 Feb 2024 06:34:55 +0000 https://www.chandrikadaily.com/?p=290858 അമിത് ഷാക്കെതിരായ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ബിജെപി കൊടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. യുപിയിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് ജാമ്യം അനുവദിച്ചത്. 2018 ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ച് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് കേസ് നല്‍കിയത്.

ഇന്നു ഉച്ചവരെ ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തിവച്ചാണ് രാഹുല്‍ കോടതിയിലെത്തിയത്. ”സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കൊലപാതക കേസില്‍ പ്രതിയായ ഒരു പാര്‍ട്ടി അധ്യക്ഷന്‍ അവര്‍ക്കുണ്ട്” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍.

]]>
https://www.chandrikadaily.com/remarks-against-amit-shah-rahul-gandhi-granted-bail.html/feed 0
ഐപിസിയും സിആര്‍പിസിയും ഇനിയില്ല; ക്രിമിനല്‍ നിയമങ്ങളെ മാറ്റിമറിച്ച് ബില്‍ അവതരിപ്പിച്ച് കേന്ദ്രം https://www.chandrikadaily.com/ipc-and-crpc-are-no-more-the-center-has-introduced-a-bill-to-amend-the-criminal-laws.html https://www.chandrikadaily.com/ipc-and-crpc-are-no-more-the-center-has-introduced-a-bill-to-amend-the-criminal-laws.html#respond Fri, 11 Aug 2023 14:26:10 +0000 https://www.chandrikadaily.com/?p=269359 ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്.

ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പാര്‍ലമെന്റില്‍ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്.

 

]]>
https://www.chandrikadaily.com/ipc-and-crpc-are-no-more-the-center-has-introduced-a-bill-to-amend-the-criminal-laws.html/feed 0
ജയ് ഷാ എത്ര മത്സരം കളിച്ചിട്ടാണ് ബിസിസിഐ സെക്രട്ടറിയായത്? അമിത് ഷായ്‌ക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ https://www.chandrikadaily.com/jai-shah-became-bcci-secretary-after-playing-how-many-matches-udayanidhi-stalin-replies-to-amit-shah.html https://www.chandrikadaily.com/jai-shah-became-bcci-secretary-after-playing-how-many-matches-udayanidhi-stalin-replies-to-amit-shah.html#respond Sun, 30 Jul 2023 12:27:34 +0000 https://www.chandrikadaily.com/?p=267182 ഡിഎംകെയെ കുടുംബ പാർട്ടിയെന്നു വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തമിഴ്‌നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി.

അമിത് ഷായുടെ മകൻ ജയ് ഷാ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറിയായതെന്ന് ഉദയനിധി സ്റ്റാലിൻ ചോദിച്ചു. ജയ് ഷാ എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചെന്നു ചോദിച്ച ഉദയനിധി, അദ്ദേഹം എത്ര റൺസ് നേടിയെന്നും ചോദിച്ച് പരിഹസിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡിഎംകെ കുടുംബ പാർട്ടിയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിൻ.

]]>
https://www.chandrikadaily.com/jai-shah-became-bcci-secretary-after-playing-how-many-matches-udayanidhi-stalin-replies-to-amit-shah.html/feed 0
മണിപ്പൂരിൽ 40 ഗോത്രവർഗക്കാരെ പൊലീസ് വെടിവെച്ചുകൊന്നു; അമിത്ഷായുടെ സന്ദർശനം ഇന്ന് https://www.chandrikadaily.com/amitshah-visit-manipur-riot-spot.html https://www.chandrikadaily.com/amitshah-visit-manipur-riot-spot.html#respond Mon, 29 May 2023 04:03:11 +0000 https://www.chandrikadaily.com/?p=256486 കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് മണിപ്പൂര്‍ സന്ദര്‍ശനത്തിനെത്തും. സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പൂരില്‍ മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ എത്തുന്നത്. ഗവര്‍ണറുമായും മുഖ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും. അക്രമമുണ്ടായ മേഖലകളും സന്ദര്‍ശിക്കും.

മണിപ്പൂര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംഘം അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ നേതൃത്വത്തില്‍ നാളെ രാഷ്ട്രപതിയെ കാണും.

കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ ഇതിനോടകം സംസ്ഥാനത്തെത്തി സ്ഥിതി വിലയിരുത്തുന്നുണ്ട്. ചില ഗോത്രവര്‍ഗ സംഘങ്ങള്‍ അത്യാധുനിക ആയുധങ്ങളുമായി വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഇന്നലെ രാത്രി ഇംഫാലില്‍ ഉണ്ടായ അക്രമത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റു. പലയിടങ്ങളിലും വെടിവയ്പ്പുണ്ടായി. സംഘര്‍ഷം സായുധ കലാപത്തിലേക്ക് വഴിമാറുമോ എന്ന ആശങ്ക നിലനില്‍ക്കെ, ഇതുവരെ 40 തീവ്രവാദികളെ കൊലപ്പെടുത്തിയെന്നാണ് മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് പറഞ്ഞത്.

]]>
https://www.chandrikadaily.com/amitshah-visit-manipur-riot-spot.html/feed 0