Amritsar – Chandrika Daily https://www.chandrikadaily.com Sun, 04 May 2025 08:09:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Amritsar – Chandrika Daily https://www.chandrikadaily.com 32 32 അമൃത്സറില്‍ പാകിസ്താന് വേണ്ടി ചാര പ്രവര്‍ത്തി; 2 പേരെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പൊലീസ് https://www.chandrikadaily.com/spying-for-pakistan-in-amritsar-punjab-police-arrested-2-people.html https://www.chandrikadaily.com/spying-for-pakistan-in-amritsar-punjab-police-arrested-2-people.html#respond Sun, 04 May 2025 08:09:44 +0000 https://www.chandrikadaily.com/?p=339979 ചാരവൃത്തിക്കെതിരായ സുപ്രധാനമായ ഓപ്പറേഷനില്‍, അമൃത്സറിലെ ആര്‍മി കന്റോണ്‍മെന്റ് ഏരിയകളുടെയും എയര്‍ ബേസുകളുടെയും തന്ത്രപ്രധാനമായ വിവരങ്ങളും ഫോട്ടോകളും ചോര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രണ്ട് പേരെ അമൃത്സര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. പാലക് ഷെര്‍ മസിഹ്, സൂരജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

നിലവില്‍ അമൃത്സര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഹാപ്പി എന്ന പിട്ടു എന്ന ഹര്‍പ്രീത് സിംഗ് വഴി സ്ഥാപിച്ച പാകിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി ഇവരുടെ ബന്ധം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പഞ്ചാബ് പോലീസ് ഡയറക്ടര്‍ ജനറല്‍ (ഡിജിപി) ഗൗരവ് യാദവ് ഈ വിവരം നല്‍കി.

ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്, അന്വേഷണം തുടരുകയാണ്. അന്വേഷണം കൂടുതല്‍ ശക്തമാകുമ്പോള്‍ കൂടുതല്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കുന്നു- യാദവ് പറഞ്ഞു.

പഞ്ചാബ് പോലീസ് ഇന്ത്യന്‍ സൈന്യത്തോടൊപ്പം ശക്തമായി നിലകൊള്ളുന്നുവെന്നും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കടമയില്‍ അചഞ്ചലമായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”നമ്മുടെ സായുധ സേനയുടെ സുരക്ഷയെ തകര്‍ക്കാനുള്ള ഏതൊരു ശ്രമവും ഉറച്ചതും ഉടനടി നടപടിയുമായി നേരിടും,” അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.

അതേസമയം, പഹല്‍ഗാം ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീനഗറിലും പരിസരത്തുമുള്ള ഹോട്ടലുകളില്‍ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി സുരക്ഷാ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിനും മുന്‍കൂര്‍ ഇന്റലിജന്‍സ് ലഭിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഈ അവകാശവാദം നിരസിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തിന് പുതിയ പ്രതികരണമെന്ന നിലയില്‍, പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ വസ്തുക്കളുടെയും ഇറക്കുമതിയും ഗതാഗതവും ഇന്ത്യ ശനിയാഴ്ച നിരോധിച്ചു. നേരിട്ടുള്ള വ്യാപാരം അവസാനിപ്പിച്ച അട്ടാരി ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഏപ്രില്‍ 24ന് അടച്ചതിനെ തുടര്‍ന്നാണിത്. പാക്കിസ്ഥാനില്‍ നിന്നുള്ള എല്ലാ മെയില്‍, പാഴ്‌സല്‍ സേവനങ്ങളും ഇന്ത്യയും വിമാനത്തിലൂടെയും കരയിലൂടെയും നിര്‍ത്തിവച്ചു.

]]>
https://www.chandrikadaily.com/spying-for-pakistan-in-amritsar-punjab-police-arrested-2-people.html/feed 0
നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ സൈനിക വിമാനം അമൃത്സറിൽ എത്തി https://www.chandrikadaily.com/a-second-military-plane-carrying-deported-illegal-indian-migrants-arrived-in-amritsar.html https://www.chandrikadaily.com/a-second-military-plane-carrying-deported-illegal-indian-migrants-arrived-in-amritsar.html#respond Sun, 16 Feb 2025 02:09:06 +0000 https://www.chandrikadaily.com/?p=330094 അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി തുടരുന്ന അമേരിക്കയിൽനിന്ന്, 116 ഇന്ത്യക്കാരുമായി യു.എസ് സൈനിക വിമാനം പഞ്ചാബിലെ അമൃത് സറിലെത്തി.  രാത്രി 11.30നാണ് വിമാനം അമൃത്സറിൽ ഇറങ്ങിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു.

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തിയത്. നേരത്തെ 119 പേരുണ്ടെന്നാണ് അറിയിച്ചിരുന്നത്. നാടുകടത്തിയവരുടെ പട്ടികയിൽ 116 പേരുടെ പേരാണുള്ളത്.

യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള കുടിയേറ്റ വിരുദ്ധ നടപടിയുടെ ഭാഗമായി, ഇന്ത്യക്കാരുമായി വന്ന രണ്ടാമത്തെ വിമാനമാണിത്.

രണ്ടാമത്തെ വിമാനത്തിലെ 65 പേർ പഞ്ചാബിൽനിന്നുള്ളവരാണ്. 33 പേർ ഹരിയാനയിൽനിന്നും എട്ടുപേർ ഗുജറാത്തിൽനിന്നും യു.പി,ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിലെ രണ്ടുപേർ വീതവും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ ഓരോരുത്തരും വിമാനത്തിലുണ്ട്. നാടുകടത്തപ്പെടുന്ന മൂന്നാമത് സംഘവുമായുള്ള വിമാനം ഇന്ന് എത്തുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ത്യയിൽനിന്നുള്ള 17,940 നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്താനാണ് യു.എസ് അധികൃതരുടെ തീരുമാനം.

104 അനധികൃത കുടിയേറ്റക്കാരുമായി ഫെബ്രുവരി അഞ്ചിനാണ് ആദ്യ യു.എസ് വിമാനം അമൃത് സറിലിറങ്ങിയത്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ കൊണ്ടുവന്നതും ഇവരെ ചങ്ങലയിൽ ബന്ധിച്ചതും വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഏറെ വിവാദമായ ആദ്യ നാടുകടത്തലിനിടെ കുടിയേറ്റക്കാരോട് മോശമായി പെരുമാറിയതിൽ ഇന്ത്യ അമേരിക്കയെ പ്രതിഷേധമറിയിച്ചിരുന്നു.

പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഈ കാര്യത്തിൽ അനുകൂല നടപടികളൊന്നുമുണ്ടായില്ല.

]]>
https://www.chandrikadaily.com/a-second-military-plane-carrying-deported-illegal-indian-migrants-arrived-in-amritsar.html/feed 0