<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Anger &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/anger/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 23 Sep 2023 06:51:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Anger &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സഹകരണ ബാങ്ക് ഉദ്ഘാടന വേദിയിൽ നിന്ന്  ക്ഷുഭിതനായി  ഇറങ്ങിപ്പോയി മുഖ്യമന്ത്രി</title>
		<link>https://www.chandrikadaily.com/11the-chief-minister-walked-out-of-the-inauguration-of-the-co-operative-bank-in-anger.html</link>
					<comments>https://www.chandrikadaily.com/11the-chief-minister-walked-out-of-the-inauguration-of-the-co-operative-bank-in-anger.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 23 Sep 2023 06:42:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Anger]]></category>
		<category><![CDATA[Co-operative Bank]]></category>
		<category><![CDATA[Inauguration]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[stage]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275902</guid>

					<description><![CDATA[ഔപചാരികമായി ഉദ്ഘാടനം ചെയ്‌തെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു' എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ അനൗണ്&#x200d;സ്‌മെന്റ് ആരംഭിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോട് സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്&#x200d; ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഇറങ്ങിപ്പോയി. ബേഡഡുക്ക ഫാര്&#x200d;മേഴ്‌സ് സഹകരണ ബാങ്ക് കെട്ടിടം ഉദ്ഘാടന ചടങ്ങില്&#x200d; സംസാരിച്ചു തീരുന്നതിനു മുന്&#x200d;പ് മെമന്റോ കൈമാറാന്&#x200d; അനൗണ്&#x200d;സ്‌മെന്റ് ചെയ്തപ്പോഴാണ് മുഖ്യമന്ത്രി അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. &#8216;ഞാന്&#x200d; സംസാരിച്ച് കഴിഞ്ഞില്ല. അയാള്&#x200d;ക്ക് ചെവിടും കേള്&#x200d;ക്കില്ലെന്ന് തോന്നുന്നു. ഇതൊന്നും മര്യാദയല്ല&#8217; എന്നു പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; വേദി വിട്ട് ഇറങ്ങിപ്പോയത്.</p>
<p>&#8216;ഔപചാരികമായി ഉദ്ഘാടനം ചെയ്‌തെന്ന് അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു&#8217; എന്ന് മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെ അനൗണ്&#x200d;സ്‌മെന്റ് ആരംഭിക്കുകയായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്.</p>
<p>മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെ ഉപഹാരസമര്&#x200d;പ്പണവും മുഖ്യമന്ത്രിയായിരുന്നു നടത്തേണ്ടിയിരുന്നത്. എന്നാല്&#x200d; അതിനുനില്&#x200d;ക്കാതെയാണ് മുഖ്യമന്ത്രി ഇറങ്ങിപ്പോയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11the-chief-minister-walked-out-of-the-inauguration-of-the-co-operative-bank-in-anger.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോപം അഗ്‌നിയാണ്; പടരാതിരിക്കാന്&#x200d; കരുതല്&#x200d; അനിവാര്യമാണ്</title>
		<link>https://www.chandrikadaily.com/anger-is-fire-care-must-be-taken-to-prevent-it-from-spreading.html</link>
					<comments>https://www.chandrikadaily.com/anger-is-fire-care-must-be-taken-to-prevent-it-from-spreading.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 02 Dec 2022 12:56:08 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[columns]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Anger]]></category>
		<category><![CDATA[article]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224830</guid>

					<description><![CDATA[കേരളത്തിലെ വര്&#x200d;ധിച്ചുവരുന്ന ദാമ്പത്യ സംഘര്&#x200d;ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു.]]></description>
										<content:encoded><![CDATA[<p><strong>ടി.എച്ച് ദാരിമി</strong></p>
<p>എല്ലാ മനുഷ്യര്&#x200d;ക്കും ഉണ്ടാകും ചില പ്രതീക്ഷകളും കണക്കുകൂട്ടലുകളും. അവ ഒരുപക്ഷേ നടക്കാം, നടക്കാതിരിക്കുകയും ചെയ്യാം. അതിനാല്&#x200d; ബുദ്ധിയും വിവേകവുമുള്ളവര്&#x200d; സംഗതി നടക്കുന്നതു വരെ ക്ഷമയോടെ കാത്തിരിക്കും. എന്നിട്ടേ അതിന്&#x200d;മേല്&#x200d; മറ്റു പദ്ധതികളെ ഏച്ചുകെട്ടൂ. എന്നാല്&#x200d; ചിലരങ്ങനെയല്ല, ഒരു ഉറപ്പുമില്ലാത്ത വെറും പ്രതീക്ഷയുടെമേല്&#x200d; ഒരുപാട് കാര്യങ്ങളെ ആദ്യമേ കെട്ടിക്കൂട്ടും. കുറെ സ്വപ്‌നങ്ങള്&#x200d; കണ്ട് അതിനെ ഉറപ്പിക്കുകയും ചെയ്യും. എന്നിട്ട് ആ പ്രതീക്ഷ നടക്കാതെ പോയാല്&#x200d; മനസ്സ് താളം തെറ്റുകയും കോപമായി നിരാശ പുറത്തുചാടുകയും ചെയ്യും. എല്ലാ കോപങ്ങളും ഇങ്ങനെയാണ് ഉണ്ടാകുന്നത്. അമിതമായ പ്രതീക്ഷ പുലര്&#x200d;ത്തിയ കണക്കുകൂട്ടലുകള്&#x200d; തെറ്റുമ്പോള്&#x200d; അവരുടെ വൈകാരികത ദേഷ്യമായി പുറത്തേക്ക് വരികയാണ്. ഒരു വ്യക്തിയോട് തോന്നുന്ന കോപം പോലും ഇങ്ങനെ തന്നെയാണ് ഉണ്ടാകുന്നത്. അയാളില്&#x200d; പുലര്&#x200d;ത്തുന്ന പ്രതീക്ഷക്ക് അയാളുടെ കാരണമായി ഭംഗം വരുമ്പോള്&#x200d; ദേഷ്യമുണ്ടാകുന്നു. കോപത്തെ സാമൂഹ്യ ശാസ്ത്രം വളരെ ഗുരുതരമായ ദുരന്തമായാണ് കാണുന്നത്. ബന്ധങ്ങള്&#x200d; തകരുന്നതില്&#x200d; ഏറ്റവും വലിയ പങ്കു വഹിക്കുന്ന ഒന്നാണ് അമിത ദേഷ്യം. പല കുടുംബ ബന്ധങ്ങളും തകര്&#x200d;ച്ചയുടെ വക്കിലെത്താന്&#x200d; പ്രധാന കാരണം പങ്കാളികളുടെ ദേഷ്യമാണ്. ചിലപ്പോള്&#x200d; ചെറിയ പ്രശ്‌നമായിരിക്കാം. എന്നാല്&#x200d;, അമിത ദേഷ്യം കൊണ്ട് വലിയൊരു പ്രശ്‌നമായി തീര്&#x200d;ന്നതായിരിക്കും. കേരളത്തിലെ വര്&#x200d;ധിച്ചുവരുന്ന ദാമ്പത്യ സംഘര്&#x200d;ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു.</p>
<p>ബന്ധങ്ങളെ നശിപ്പിക്കുന്നു എന്നതിലേറെ വേദനയുളവാക്കുന്നതാണ് അത് മനുഷ്യനെ തന്നെ നശിപ്പിക്കുന്നു എന്നത്. അമിതമായ കോപം വ്യക്തിയെ രണ്ടു നിലക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒന്നാമതായി അവന് സമൂഹത്തില്&#x200d; സ്ഥാനവും സ്വീകാര്യതയും മാന്യതയും നഷ്ടപ്പെടുന്നു. വിഷയങ്ങളിലും സദസ്സുകളിലും ഇടപെടാന്&#x200d; മാത്രം വേണ്ട പക്വത ഇല്ലാത്തവന്&#x200d; എന്ന ചാപ്പ വീഴുന്നു. രണ്ടാമതായി ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. കോപം വരുമ്പോള്&#x200d; ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്&#x200d; നിരവധിയാണ്. കോപം മനുഷ്യനു ആരോഗ്യപരമായി ചില ദോഷങ്ങള്&#x200d; ചെയ്യുന്നു. കഫം അഥവാ ശ്ലേഷം സ്രവിക്കുന്ന ഗ്രന്ഥിയെ, വികാരസമ്മര്&#x200d;ദമുണ്ടാകുമ്പോള്&#x200d; വൃക്ക ഗ്രന്ഥികള്&#x200d; സ്രവിക്കുന്ന അഡ്രിനല്&#x200d; ദ്രാവകത്തെ വിസര്&#x200d;ജിക്കാന്&#x200d; പ്രേരിപ്പിക്കുന്നു. ഇത് മുഖേന ഹൃദയമിടിപ്പ് വര്&#x200d;ധിക്കുകയും പെട്ടെന്ന് രക്തസമ്മര്&#x200d;ദം കൂടുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്ക് രക്തം ഇരച്ചുകയറാന്&#x200d; ഇടവരുത്തുന്നു. ഇതിന്റെ ഫലമായി ഒരു ഭാഗം കുഴയുകയോ ഹൃദയസ്തംഭനമുണ്ടാവുകയോ അല്ലെങ്കില്&#x200d; പെട്ടെന്നു കാഴ്ചശക്തി നഷ്ടപ്പെടുകയോ ചെയ്യാം. രക്തത്തില്&#x200d; പഞ്ചസാര കൂടുന്നു. അത് കാരണം ശരീരത്തിന്റെ താപം വര്&#x200d;ധിക്കുകയും ചര്&#x200d;മം ചൂടാവുകയും ചെയ്യുന്നു. രക്തത്തില്&#x200d; കൊഴുപ്പ് വര്&#x200d;ധിക്കുന്നു. അത് ധമനികള്&#x200d; അടയാന്&#x200d; കാരണമാകുന്നു. തുടര്&#x200d;ന്ന് ഹൃദയ സ്തംഭനമോ മസ്തിഷ്‌ക്ക സ്തംഭനമോ ഉണ്ടാകുന്നു. ആമാശയത്തിന്റെ പ്രവര്&#x200d;ത്തനം മന്ദീഭവിക്കുന്നു. അത് മലബന്ധം സൃഷ്ടിക്കുന്നു. അഡ്രിനല്&#x200d; ഗ്രന്ഥിയില്&#x200d;നിന്നു അമിതമായി അമ്ലം വിസര്&#x200d;ജിക്കാന്&#x200d; ഇട വരുത്തുന്നു. അത് പലതരം അണുജ്വലനങ്ങളും സൃഷ്ടിക്കുന്നു. തുടര്&#x200d;ന്ന് ആമാശയത്തിലെ അമ്ലം വര്&#x200d;ധിപ്പിക്കുകയും ആമാശയത്തിനു വ്രണമുണ്ടാക്കുകയും ചെയ്യുന്നു.</p>
<p>സാമൂഹികവും സാംസ്‌കാരികവും ആരോഗ്യപരവുമായ ഈ കാരണങ്ങള്&#x200d; എല്ലാം ഉള്ളതിനാലാണ് വിശ്വാസിയുടെ കാര്യത്തില്&#x200d; പ്രത്യേകിച്ചും അല്ലാഹുവിന്റെ ദീന്&#x200d; കോപത്തെ നിയന്ത്രിക്കാന്&#x200d; ഇത്രമേല്&#x200d; ഇടപെടുന്നത്. വിശ്വാസികളുടെ ലക്ഷണം തന്നെ അതായിട്ടാണ് വിശുദ്ധ ഖുര്&#x200d;ആന്&#x200d; പറയുന്നത്. അല്ലാഹു പറയുന്നു: അവര്&#x200d; കോപം ഒതുക്കിവെക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്. (അത്തരം) സല്&#x200d;ക്കര്&#x200d;മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു (ആലു ഇംറാന്&#x200d;: 134). കോപത്തെ ആത്മനിയന്ത്രണം കൊണ്ട് തടഞ്ഞുനിറുത്തുക വലിയ പ്രയാസമാണ്. അതിന് കഴിയുന്നവനെ ബലവാന്&#x200d; എന്ന് വിളിച്ച് നബി (സ) ശ്ലാഘിക്കുന്നത് മറ്റൊന്നാണ്. നബി (സ) പറഞ്ഞു: ഗുസ്തിയില്&#x200d; വിജയിക്കുന്നവനല്ല ശക്തന്&#x200d;, കോപം നിയന്ത്രിക്കാന്&#x200d; കഴിവുള്ളവനത്രെ കരുത്തുറ്റവന്&#x200d; (ബുഖാരി, മുസ്‌ലിം).<br />
കോപമുണ്ടാകുന്ന സമയത്ത് ആത്മനിയന്ത്രണം പാലിക്കുന്നത് വലിയ ത്യാഗമാണ്. അതവനെയും ആ വിഷയം ബന്ധപ്പെട്ടു കിടക്കുന്ന എല്ലാവരെയും വലിയ നാശത്തില്&#x200d;നിന്ന് രക്ഷപ്പെടുത്തും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി കരസ്ഥമാക്കാന്&#x200d; സഹായിക്കും. ഉപദേശം തേടി വന്ന ഒരാളോട് നബി (സ) പറഞ്ഞു: നീ കോപിക്കരുത് (ബുഖാരി). ആഗതന്&#x200d; നബിയോട് ആവര്&#x200d;ത്തിച്ച് ഉപദേശം ആവശ്യപ്പെട്ടപ്പോഴെല്ലാം മറുപടി അത് മാത്രമായിരുന്നു. ഈ സ്വഭാവമുള്ളവരെ നബി (സ) നിര്&#x200d;ല്ലോഭം പ്രകീര്&#x200d;ത്തിക്കാറുണ്ടായിരുന്നു നബി (സ) ഒരിക്കല്&#x200d; തന്നെ കാണാന്&#x200d; വന്ന സാര്&#x200d;ഥവാഹക സംഘത്തിലെ അശജ്ജ് അബ്ദുല്&#x200d; ഖൈസിനോട് പറഞ്ഞു: തീര്&#x200d;ച്ചയായും അല്ലാഹു ഇഷ്ടപെടുന്ന രണ്ട് ഗുണങ്ങള്&#x200d; താങ്കളിലുണ്ട്. സഹനവും അവധാനതയുമാണത് (മുസ്‌ലിം).</p>
<p>ദേഷ്യത്തെ പൂര്&#x200d;ണമായും ഒഴിവാക്കാന്&#x200d; ആര്&#x200d;ക്കും കഴിയില്ല. അത് മനുഷ്യനില്&#x200d; നിക്ഷേപിക്കപ്പെട്ട ചെകുത്താനിക സ്വഭാവമാണ്. ഈ ദുനിയാവ് അല്ലാഹുവിന് ഒരു പരീക്ഷണാലയമാണ്. അതില്&#x200d; അവന്&#x200d; ശരിയും തെറ്റും അവ ഏതും ചെയ്യാനും ചെയ്യാതിരിക്കാനുമുള്ള ശക്തിയും ശേഷിയും ജീവിതവും സമയവും എല്ലാം മനുഷ്യന്റെ കയ്യില്&#x200d; കൊടുക്കുകയാണ്. എന്നിട്ട് ശരി മാത്രം സ്വമനസ്സിന്റെ പ്രേരണയാലെ ചെയ്യാന്&#x200d; ആവശ്യപ്പെടുകയാണ്. അങ്ങനെ ചെയ്തവന് പ്രതിഫലവും അല്ലാത്തവര്&#x200d;ക്ക് ശിക്ഷയും നല്&#x200d;കും. ഇതാണ് സ്രഷ്ടാവിന്റെ പദ്ധതി. അതിനാല്&#x200d;, അപകടകാരിയായ ദേഷ്യത്തെ നിയന്ത്രിക്കാന്&#x200d; സത്യവിശ്വാസികള്&#x200d;ക്ക് സാധിക്കേണ്ടതുണ്ട്. ദേഷ്യത്തിന്റെ ഒരു നിമിഷത്തില്&#x200d; ക്ഷമിച്ചാല്&#x200d; ദുഃഖത്തിന്റെ അനേകം ദിവസങ്ങളില്&#x200d;നിന്ന് രക്ഷപ്പെടാനാകും. കുറ്റബോധത്തിന്റെ നാളെകളില്&#x200d;നിന്ന് മുക്തരാവാന്&#x200d; കഴിയും. അനിയന്ത്രിതമായി പുറത്തേക്ക് പ്രകടിപ്പിക്കലോ പൂര്&#x200d;ണമായും അടക്കി വെക്കലോ അല്ല ദേഷ്യത്തോട് സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനം. ദേഷ്യത്തെ അടിച്ചമര്&#x200d;ത്തുമ്പോള്&#x200d; ദേഷ്യമല്ല ഇല്ലാതാകുന്നത്, അതിന്റെ ബഹിര്&#x200d;സ്ഫുരണം മാത്രമാണ്. അതു പോരാ. ദേഷ്യത്തെ സ്വയം തിരിച്ചറിയുകയും അതിനെ ഇല്ലാതാക്കുകയുമാണ് ചെയ്യേണ്ടത്. ഇങ്ങനെയല്ലാതെ അടിച്ചമര്&#x200d;ത്തിയാല്&#x200d; അത് പല രൂപത്തിലായി പുറത്തുവരും. കാരണം അപ്പോള്&#x200d; സത്യത്തില്&#x200d; അയാള്&#x200d; തന്റെ പ്രതികരണം നീട്ടിവെക്കുക മാത്രമാണ്. അത് പിന്നെ പുറത്തുവരിക തന്നെ ചെയ്യും. സ്വാസ്ഥ്യം നഷ്ടപ്പെടുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്&#x200d; കഴിയാതിരിക്കുക, കാര്യങ്ങള്&#x200d; വെറുതെ നീട്ടിവെക്കുക, പരിഹസിക്കുക, പതിവിലും നേരത്തെ ക്ഷീണിക്കുക, സംസാരിക്കുമ്പോള്&#x200d; ആദരം കാണിക്കാതിരിക്കുക, മുഷിപ്പും കൂസലില്ലായ്മയും അനുഭവപ്പെടുക, ആരെയും വില വെക്കാതിരിക്കുക, ശബ്ദം ഉയര്&#x200d;ത്തുക, പതിവില്&#x200d; കവിഞ്ഞ് ഉറങ്ങുക, പിരടിയിലും ചുമലിലും മരവിപ്പുണ്ടാവുക തുടങ്ങിയവ അടിച്ചമര്&#x200d;ത്തപ്പെട്ട ദ്വേഷ്യത്തിന്റെ പ്രതിഫലനങ്ങളാണ് എന്ന് മനശ്ശാസ്ത്രം പറയുന്നു.</p>
<p>കോപത്തെ ചികിത്സിക്കുന്നതിന് ഫലപ്രദമായ പല മരുന്നുകളും റസൂല്&#x200d; (സ) നിര്&#x200d;ദേശിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സഹായം തേടുകയാണ് അവയില്&#x200d; പ്രധാനം. കാരണം കോപം പിശാചിന്റെ ഭാഗത്തു നിന്നുള്ളതാണ്. അവന്റെ ഉപദ്രവത്തില്&#x200d; നിന്ന് രക്ഷ നേടാന്&#x200d; അല്ലാഹുവിനെ ഉച്ചരിച്ചാല്&#x200d; മാത്രം മതി. നിസ്‌കാരത്തിന് വാങ്ക് കൊടുക്കുന്നത് കേള്&#x200d;ക്കുമ്പോള്&#x200d; പിശാച് വിരണ്ട് ഓടുന്ന രംഗം നബി (സ) പറഞ്ഞിട്ടുണ്ട്. മനശാസ്ത്രജ്ഞന്&#x200d;മാരുടെ ചികിത്സാമുറകളില്&#x200d; കാണാം, സ്വന്തം മനസ്സിനോട് സംസാരിക്കുന്ന ചില ചികിത്സകള്&#x200d;. കോപത്തെ പിടിച്ചുകെട്ടാനുള്ള ചികിത്സയിലുമുണ്ട് അത്തരമൊന്ന്. അത് ദേഷ്യം വരുമ്പോള്&#x200d; പലവട്ടം അഊദു ബില്ലാ.. എന്നു ആവര്&#x200d;ത്തിക്കലാണ്. നബി(സ) ഇത് പറഞ്ഞിട്ടുണ്ട്. ഖുര്&#x200d;ആനും ഇതാണ് സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: പിശാചില്&#x200d;നിന്നു നിനക്കു വല്ല ദുഷ്‌പ്രേരണയുമുണ്ടായാല്&#x200d; അല്ലാഹുവിനോടു ശരണം തേടുക. അവന്&#x200d; എല്ലാം കേള്&#x200d;ക്കുന്നവനും അറിയുന്നവനുമാണ് (7:200). മറ്റൊരു ചികിത്സ ദേഷ്യം വരുമ്പോള്&#x200d; മിണ്ടാതിരിക്കുക എന്നതാണ്. കോപം വരുമ്പോള്&#x200d; സംസാരിക്കുന്നത് കോപത്തെ വര്&#x200d;ധിപ്പിക്കുകയും തല്ലാനോ മറ്റെന്തെങ്കിലും ചെയ്യാനോ പ്രേരിപ്പിക്കുകയും ചെയ്യും. അതിനാല്&#x200d; ദേഷ്യം വരുമ്പോള്&#x200d; മിണ്ടാതിരിക്കാനും പ്രത്യുത്തരം പറയാതിരിക്കാനുമാണ് നബി ഉപദേശിക്കുന്നത്. റസൂല്&#x200d; (സ) പറഞ്ഞു: നിങ്ങളില്&#x200d; ഒരാള്&#x200d;ക്ക് ദേഷ്യം വന്നാല്&#x200d; മിണ്ടാതിരിക്കട്ടെ (ബുഖാരി). കോപത്തിനുള്ള നബി(സ)യുടെ ചികിത്സകളില്&#x200d; ആത്മീയവും ഒപ്പം ശാസ്ത്രീയവുമായ ഒന്നാണ് ദേഷ്യം വരുമ്പോള്&#x200d; നില്&#x200d;ക്കുകയാണെങ്കില്&#x200d; ഇരിക്കുക, ഇരിക്കുകയാണെങ്കില്&#x200d; കിടക്കുകയോ അത് പോലുള്ള മറ്റെന്തെങ്കിലും പ്രവര്&#x200d;ത്തിക്കുകയോ ചെയ്യുക എന്നത്. അവസ്ഥാമാറ്റം സൃഷ്ടിക്കല്&#x200d; നബിയുടെ ചര്യയാണ്. ദേഷ്യത്തിന്റെ രൂക്ഷത കുറക്കുന്നതില്&#x200d; അതിനു വലിയ സ്വാധീനമുണ്ട് എന്ന് മനശാസ്ത്ര പഠനങ്ങള്&#x200d; പറയുന്നുണ്ട്.</p>
<p>ശക്തിയായ കോപത്തിനും മാനസിക ക്ഷോഭത്തിനും വിധേയരാകുന്നവര്&#x200d; നാവിന്റെയും അവയവങ്ങളുടെയും കടിഞ്ഞാണ്&#x200d; അയച്ചുവിടും മുമ്പ് ശരീരത്തിന്റെ പിരിമുറുക്കത്തിനു അയവ് സൃഷ്ടിക്കണമെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. കോപം വരുന്നവന്&#x200d; നില്&#x200d;ക്കുകയാണെങ്കില്&#x200d; അവനോട് ഇരിക്കാന്&#x200d; പറഞ്ഞ നബി (സ) ഈ യാഥാര്&#x200d;ഥ്യമാണ് വ്യക്തമാക്കുന്നത്. കോപം ഉത്ഭവിക്കുന്നത് പൊതുവായ ഉഷ്ണം, വിയര്&#x200d;ക്കല്&#x200d;, പ്രയാസാനുഭവം തുടങ്ങിയവ മൂലമാകയാല്&#x200d; നാഡീ വ്യൂഹത്തെ ശാന്തമാക്കി കോപത്തിനു ചികിത്സിക്കാന്&#x200d; തണുത്ത വെള്ളത്തില്&#x200d; കുളിക്കുകയോ കൈയും മുഖവും കഴുകുകയോ ചെയ്യണമെന്നാണ് ഏറ്റവും പുതിയ വൈദ്യശാസ്‌ത്രോപദേശം. ഇത് പതിനാല് നൂറ്റാണ്ട് മുമ്പ് നബി(സ) പറഞ്ഞതു തന്നെയാണ്. നബി തങ്ങള്&#x200d; പറയുന്നു: കോപം പിശാചില്&#x200d; നിന്നാണ്. പിശാച് അഗ്‌നിയില്&#x200d; നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അഗ്‌നിയെ വെള്ളം കൊണ്ടേ കെടുത്താന്&#x200d; പറ്റുകയുള്ളു. അതിനാല്&#x200d; നിങ്ങളില്&#x200d; ആര്&#x200d;ക്കെങ്കിലും കോപം വന്നാല്&#x200d; വുളൂഅ് എടുക്കട്ടെ. കോപത്തെ നബി (സ) നിര്&#x200d;ദേശിച്ച മരുന്നുകൊണ്ടാണ് ചികിത്സിക്കേണ്ടത്. അതിന്റെ മുന്നോടിയായി കോപം വരുന്ന ആള്&#x200d; കോപം ഒതുക്കി നിര്&#x200d;ത്തുന്നതിന്റെയും മാപ്പ് നല്&#x200d;കുന്നതിന്റെയും സഹനത്തിന്റെയും ശ്രേഷ്ഠതയെപ്പറ്റി ചിന്തിക്കണം. ഇതിനര്&#x200d;ഥം വിശ്വാസി കോപിക്കുകയേയില്ല എന്നോ കോപിക്കേണ്ടതേയില്ല എന്നോ അല്ല. അല്ലാഹു നിര്&#x200d;ദേശിച്ച ജീവിതതാളത്തില്&#x200d; ബോധപൂര്&#x200d;വമായ താളഭംഗം വന്നാല്&#x200d; ദേഷ്യപ്പെടേണ്ടിവരും. അത്തരം സാഹചര്യങ്ങള്&#x200d; നബിക്കു പോലും ഉണ്ടായിട്ടുണ്ട്. മഖ്‌സൂമിയ ഗോത്രത്തിലെ സ്ത്രീ കളവ് നടത്തിയത് ഖുറൈശികളെ വല്ലാതെ വിഷമത്തിലാക്കി. ഇക്കാര്യത്തില്&#x200d; ആ സ്ത്രീക്ക് വേണ്ടി ശുപാര്&#x200d;ശക്ക് പ്രവാചകനെ സമീപിക്കാന്&#x200d; ആരെയാണ് തിരഞ്ഞെടുക്കുക എന്നവര്&#x200d; ചര്&#x200d;ച്ച ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട ഉസാമത്തി (റ)നെ അതിനായി അവര്&#x200d; തിരഞ്ഞെടുത്തു. ഉസാമത്ത് (റ) ശിപാര്&#x200d;ശക്കായി പ്രവാചകനരികിലെത്തി. പ്രവാചകന് കടുത്ത ദേഷ്യം വന്നു. അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ തീരുമാനങ്ങളില്&#x200d; ഒന്നില്&#x200d; നിനക്ക് ശുപാര്&#x200d;ശയോ? പിന്നീട് അവിടുന്ന് പറഞ്ഞു: നിങ്ങള്&#x200d;ക്ക് മുമ്പുണ്ടായിരുന്ന ആളുകള്&#x200d; നശിച്ചിരിക്കുന്നു. അവരില്&#x200d; പ്രധാനികളില്&#x200d; ഒരാളാണ് കളവ് നടത്തിയതെങ്കില്&#x200d; അവര്&#x200d; അവനെ വെറുതെ വിടുകയും, അബലനാണ് കളവ് നടത്തിയതെങ്കില്&#x200d; അവനെതിരില്&#x200d; ശിക്ഷാ നടപടികളെടുക്കുകയും ചെയ്യുന്നു! അല്ലാഹുവാണ്, മുഹമ്മദിന്റെ മകള്&#x200d; ഫാത്വിമയാണ് കളവ് നടത്തിയതെങ്കില്&#x200d; തീര്&#x200d;ച്ചയായും ഞാനവളുടെ കൈ മുറിക്കുക തന്നെ ചെയ്യും (ബുഖാരി, മുസ്‌ലിം). ഇത് ഒരു ഉദാഹരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anger-is-fire-care-must-be-taken-to-prevent-it-from-spreading.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
