<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>anil ambani &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/anil-ambani/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 24 Aug 2025 07:26:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>anil ambani &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>2,929 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; അനിൽ അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ്</title>
		<link>https://www.chandrikadaily.com/rs-2929-crore-bank-loan-fraud-cbi-raids-anil-ambanis-residence.html</link>
					<comments>https://www.chandrikadaily.com/rs-2929-crore-bank-loan-fraud-cbi-raids-anil-ambanis-residence.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 24 Aug 2025 07:26:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[cbi]]></category>
		<category><![CDATA[money]]></category>
		<category><![CDATA[Raid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351473</guid>

					<description><![CDATA[ഇന്നലെ രാവിലെ എഴ് മണിയോടെയായിരുന്നു മുംബൈ കഫെ പരേഡിലെ സീവിൻഡിലുള്ള അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ് ആരംഭിച്ചത്]]></description>
										<content:encoded><![CDATA[<p>മുംബൈ: റിലയന്&#x200d;സ് (എഡിഎ) ഗ്രൂപ്പ് ചെയര്&#x200d;മാനും റിലയന്&#x200d;സ് കമ്മ്യൂണിക്കേഷന്&#x200d;സ് പ്രൊമോട്ടറുമായ അനില്&#x200d; അംബാനിയുടെ വീട്ടില്&#x200d; സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) റെയ്ഡ്. 2000 കോടിയിലേറെ രൂപയുടെ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് സിബിഐ സംഘം അനില്&#x200d; അംബാനിയുടെ വീട്ടില്&#x200d; പരിശോധനയ്‌ക്കെത്തിയത്.</p>
<p>ഇന്നലെ രാവിലെ എഴ് മണിയോടെയായിരുന്നു മുംബൈ കഫെ പരേഡിലെ സീവിൻഡിലുള്ള അംബാനിയുടെ വസതിയിൽ സിബിഐ റെയ്ഡ് ആരംഭിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) വഞ്ചനാക്കുറ്റം ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അനിൽ അംബാനിക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമെതിരെ സിബിഐ പുതിയ എഫ്‌ഐആർ ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.</p>
<p>ജൂണ്&#x200d; 13ന് അനില്&#x200d; അംബാനിയെയും റിലയന്&#x200d;സ് കമ്മ്യൂണിക്കേഷനെയും തട്ടിപ്പുകാരായി എസ്ബിഐ രേഖപ്പെടുത്തുകയും തുടര്&#x200d;ന്ന് ഇതുസംബന്ധിച്ച് റിസര്&#x200d;വ് ബാങ്കിന് റിപ്പോര്&#x200d;ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇത്തരത്തില്&#x200d; തട്ടിപ്പുകാരനാണെന്ന് രേഖപ്പെടുത്തിയാല്&#x200d; 21 ദിവസത്തിനകം ആര്&#x200d;ബിഐയ്ക്ക് റിപ്പോര്&#x200d;ട്ട് നല്&#x200d;കണമെന്നും സിബിഐയെയോ പൊലീസിനെയോ വിവരമറിയിക്കണമെന്നുമാണ് ആര്&#x200d;ബിഐയുടെ മാര്&#x200d;ഗനിര്&#x200d;ദേശം. ഇതനുസരിച്ചാണ് സിബിഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡൽഹിയിലാണ് സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.</p>
<p>സിബിഐ സംഘം റെയ്ഡിനെത്തിയപ്പോള്&#x200d; അനില്&#x200d; അംബാനിയും ഭാര്യയും മക്കളും അടക്കമുള്ള കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. അംബാനിയുമായി ബന്ധപ്പെട്ട മറ്റ് അഞ്ചിടങ്ങളിലും ഇന്നലെ സിബിഐയുടെ പരിശോധന നടന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും ഡിജിറ്റല്&#x200d; തെളിവുകളും കണ്ടെടുക്കുകയാണ് റെയ്ഡിന്റെ ലക്ഷ്യമെന്ന് ഉദ്യോഹസ്ഥ വൃത്തങ്ങൾ അറിയിച്ചു.</p>
<p>മുമ്പ് യെസ് ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ വിവിധ സ്ഥാപനങ്ങളിലും കമ്പനികളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയിരുന്നു. 2017നും 2019നും ഇടയിൽ യെസ് ബാങ്കിൽ നടന്ന 3000 കോടി രൂപയുടെ നിയമവിരുദ്ധ വായ്പ വകമാറ്റം സംബന്ധിച്ച കേസ് അന്വേഷിക്കുന്നുണ്ടെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rs-2929-crore-bank-loan-fraud-cbi-raids-anil-ambanis-residence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫണ്ട് തിരിമറി: അനിൽ അംബാനിക്ക് ഓഹരി വിപണിയിൽ അഞ്ചുവർഷത്തെ വിലക്ക്; 25 കോടി രൂപ പിഴ ചുമത്തി</title>
		<link>https://www.chandrikadaily.com/fund-manipulation-anil-ambani-banned-from-the-stock-market-for-five-years-a-fine-of-rs-25-crore-was-imposed.html</link>
					<comments>https://www.chandrikadaily.com/fund-manipulation-anil-ambani-banned-from-the-stock-market-for-five-years-a-fine-of-rs-25-crore-was-imposed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 23 Aug 2024 08:57:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[BANNED]]></category>
		<category><![CDATA[Fund manipulation]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307216</guid>

					<description><![CDATA[റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സിന്റെ (ആർഎച്ച്എഫ്എൽ) തലപ്പത്തുണ്ടായിരുന്ന മുന്&#x200d; ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങള്&#x200d;ക്കും എതിരെയും നടപടിയുണ്ടെന്നു പിടിഐ റിപ്പോർട്ട് ചെയ്തു. ]]></description>
										<content:encoded><![CDATA[<p>വ്യവസായി അനില്&#x200d; അംബാനിക്ക് ഓഹരി വിപണിയില്&#x200d; ഇടപെടുന്നതിനു വിലക്കേർപ്പെടുത്തി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്&#x200d;ഡ് ഓഫ് ഇന്ത്യ). കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് 5 വര്&#x200d;ഷത്തെ വിലക്കും 25 കോടി രൂപ പിഴയും ചുമത്തിയത്. റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സിന്റെ (ആർഎച്ച്എഫ്എൽ) തലപ്പത്തുണ്ടായിരുന്ന മുന്&#x200d; ഉദ്യോഗസ്ഥർക്കും 24 സ്ഥാപനങ്ങള്&#x200d;ക്കും എതിരെയും നടപടിയുണ്ടെന്നു പിടിഐ റിപ്പോർട്ട് ചെയ്തു.</p>
<p>സെബി നടപടിയുടെ പശ്ചാത്തലത്തിൽ, വിപണിയില്&#x200d; ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്&#x200d; വഹിക്കാനോ അനിൽ അംബാനിക്കു കഴിയില്ല. റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സിന് 6 മാസത്തെ വിലക്കും 6 ലക്ഷം രൂപ പിഴയും ചുമത്തി. ‌റിലയന്&#x200d;സ് ഹോം ഫിനാന്&#x200d;സിലെ പണം അനധികൃത വായ്പകളിലൂടെ തട്ടിയെടുക്കാന്&#x200d; അനില്&#x200d; അംബാനി പദ്ധതി ആസൂത്രണം ചെയ്തെന്നാണു സെബിയുടെ കണ്ടെത്തൽ.</p>
<p>ആർഎച്ച്എഫ്എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്‌ന, രവീന്ദ്ര സുധാല്&#x200d;കര്&#x200d;, പിങ്കേഷ് ആര്&#x200d; ഷാ എന്നിവരുള്&#x200d;പ്പടെ 24 പേരാണു വിലക്കുള്ള മറ്റുള്ളവർ. ഇവർക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.</p>
<p>റിലയന്&#x200d;സ് യൂണികോണ്&#x200d; എന്റര്&#x200d;പ്രൈസസ്, റിലയന്&#x200d;സ് എക്‌സ്‌ചേഞ്ച് നെക്‌സ്റ്റ് ലിമിറ്റഡ്, റിലയന്&#x200d;സ് കൊമേഴ്‌സ്യല്&#x200d; ഫിനാന്&#x200d;സ് ലിമിറ്റഡ്, റിലയന്&#x200d;സ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോള്&#x200d;ഡിങ്‌സ് ലിമിറ്റഡ്, റിലയന്&#x200d;സ് ബിഗ് എന്റര്&#x200d;ടെയ്ൻ‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്&#x200d;ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയിൽ ആർഎച്ച്എഫ്എൽ, അനിൽ അംബാനി, അമിത് ബപ്‌ന, രവീന്ദ്ര സുധാല്&#x200d;കര്&#x200d;, പിങ്കേഷ് ആര്&#x200d; ഷാ എന്നിവർ വിപണിയിൽ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fund-manipulation-anil-ambani-banned-from-the-stock-market-for-five-years-a-fine-of-rs-25-crore-was-imposed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനില്&#x200d; അംബാനിയെ കുരുക്കി ചൈനീസ് ബാങ്കുകള്&#x200d;; സ്വത്ത് കണ്ടുക്കെട്ടിയേക്കും</title>
		<link>https://www.chandrikadaily.com/anil-ambani-news-updates.html</link>
					<comments>https://www.chandrikadaily.com/anil-ambani-news-updates.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 28 Sep 2020 08:01:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil ambani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157121</guid>

					<description><![CDATA[അനില്&#x200d; അംബാനി മൂന്ന് ചൈനീസ് ബാങ്കുകളില്&#x200d;നിന്നായി വായ്പ ഇനത്തില്&#x200d; 5300 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: റിലയന്&#x200d;സ് ഗ്രൂപ്പ് ചെയര്&#x200d;മാന്&#x200d; അനില്&#x200d; അംബാനിയെ കുരുക്കി ചൈനീസ് ബാങ്കുകള്&#x200d;. അദ്ദേഹത്തിന്റെ ലോകമെമ്പാടുമുള്ള സ്വത്തുക്കള്&#x200d; കണ്ടുകെട്ടാനാണ് മൂന്ന് ചൈനീസ് ബാങ്കുകള്&#x200d; തയ്യാറെടുക്കുന്നത്.അനില്&#x200d; അംബാനി മൂന്ന് ചൈനീസ് ബാങ്കുകളില്&#x200d;നിന്നായി വായ്പ ഇനത്തില്&#x200d; 5300 കോടി രൂപയാണ് തിരിച്ചടക്കാനുള്ളത്. വെള്ളിയാഴ്ച ലണ്ടനിലെ കോടതിയില്&#x200d; അനില്&#x200d; അംബാനി ഹാജരായതിന് ശേഷമാണ് ബാങ്കുകളുടെ മുന്നോട്ടുപോക്ക്.</p>
<p>ഇന്&#x200d;ഡസ്ട്രിയല്&#x200d; ആന്&#x200d;ഡ് കൊമേഴ്‌സ്യല്&#x200d; ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോര്&#x200d;ട്ട് ഇംപോര്&#x200d;ട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നിവര്&#x200d; സ്വത്തുകണ്ടുകെട്ടല്&#x200d; നിയമ നടപടിയുടെ ചെലവുകള്&#x200d; സംബന്ധിച്ച അന്വേഷണം തുടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്&#x200d;ട്ട് ചെയ്തു. 2012ലാണ് മൂന്ന് ചൈനീസ് ബാങ്കുകള്&#x200d; അനില്&#x200d; അംബാനിക്ക് വ്യക്തി ജാമ്യത്തില്&#x200d; വായ്പ അനുവദിച്ചത്. എന്നാല്&#x200d; 2017 മുതല്&#x200d; തുക തിരിച്ചടക്കുന്നതില്&#x200d; വീഴ്ച വരുത്തുകയായിരുന്നു.</p>
<p>മൂന്ന് ചൈനീസ് ബാങ്കുകളില്&#x200d; നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്&#x200d;ന്ന് മേയ് 22ന് ലണ്ടന്&#x200d; കോടതി അനില്&#x200d; അംബാനി 5276 കോടി വായ്പ തുകയും 7.04കോടി കോടതിചെലവായും നല്&#x200d;കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്&#x200d; ഇത് പാലിക്കാത്തതിനെ തുടര്&#x200d;ന്ന് ആസ്തി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകള്&#x200d; വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.താന്&#x200d; ലളിത ജീവിതം നയിക്കുന്ന ആളാണെന്നും കോടതി ചിലവിനുള്ള പണം പോലുമില്ലെന്നും അനില്&#x200d; അംബാനി കോടതിയെ അറിയിച്ചിരുന്നു. കോടതി ചെലവിനായി ആഭരണങ്ങള്&#x200d; വിറ്റെന്നും ഇപ്പോള്&#x200d; കഴിയുന്നത് ഭാര്യയുടെയും കുടുംബത്തിന്റെയും ചിലവില്&#x200d; ആണെന്നുമായിരുന്നു അനില്&#x200d; അംബാനിയുടെ വെളിപ്പെടുത്തല്&#x200d;.</p>
<p>ആഭരണങ്ങള്&#x200d; വിറ്റതിലൂടെ 9.9 കോടി ലഭിച്ചെന്നും ഇത് നിയമനടപടികള്&#x200d;ക്ക് മാത്രമായി ചിലവാകുമെന്നും അനില്&#x200d; കോടതിയെ അറിയിച്ചു. താന്&#x200d; ഒരിക്കലും റോള്&#x200d;സ് റോയ്‌സ് കാര്&#x200d; ഉപയോഗിച്ചില്ല. ഒരു കാര്&#x200d; മാത്രമാണുള്ളത്. താന്&#x200d; ആഡംബര കാറുകള്&#x200d; ഉപയോഗിക്കുന്നുവെന്നത് ആരോപണം മാത്രമാണെന്നും അനില്&#x200d; അംബാനി വെളിപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-ambani-news-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടം വാങ്ങി ജീവിക്കുന്ന അനില്&#x200d; അംബാനിക്ക് മുപ്പതിനായിരം കോടി റഫേല്&#x200d; കരാര്&#x200d;; ട്വിറ്ററില്&#x200d; ട്രെന്റ്</title>
		<link>https://www.chandrikadaily.com/prashanth-bhushan-against-anil-ambani-twitter-trend.html</link>
					<comments>https://www.chandrikadaily.com/prashanth-bhushan-against-anil-ambani-twitter-trend.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sat, 26 Sep 2020 10:14:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[rafael deal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156700</guid>

					<description><![CDATA[ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാല്&#x200d; ഓഫ്‌സെറ്റ് കരാര്&#x200d; നല്&#x200d;കിയിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്&#x200d; ട്വിറ്ററില്&#x200d; കുറിച്ചു]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേസ് നടത്താന്&#x200d; തന്റെ കൈയില്&#x200d; ഒന്നുമില്ലെന്ന് അനില്&#x200d; അംബാനി ലണ്ടന്&#x200d; കോടതിയില്&#x200d; അറിയിച്ചതിന് പിന്നാലെ പരിഹാസവുമായി മുതിര്&#x200d;ന്ന അഭിഭാഷകന്&#x200d; പ്രശാന്ത് ഭൂഷണ്&#x200d;. &#8216;ഭാര്യയുടെ ചെലവിലാണ് ഇപ്പോള്&#x200d; ജീവിച്ചുപോവുന്നത്. മകനോട് പോലും കടം വാങ്ങേണ്ടി വന്നു. കോടതി ചെലവിന് പണം കണ്ടെത്താന്&#x200d; ആഭരണങ്ങള്&#x200d; വില്&#x200d;ക്കേണ്ടി വന്നു&#8217;-എന്നായിരുന്നു അനില്&#x200d; അംബാനി കോടതിയില്&#x200d; പറഞ്ഞത്. ഈ വ്യക്തിക്കാണ് മോദി 30,000 കോടിയുടെ റഫാല്&#x200d; ഓഫ്‌സെറ്റ് കരാര്&#x200d; നല്&#x200d;കിയിരിക്കുന്നതെന്ന് പ്രശാന്ത് ഭൂഷണ്&#x200d; ട്വിറ്ററില്&#x200d; കുറിച്ചു. ഇത് ട്വിറ്ററില്&#x200d; ട്രെന്റായി മാറിയിരിക്കുകയാണ്.</p>
<p>വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്&#x200d; നല്&#x200d;കിയ കേസില്&#x200d;, വിഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി ഹാജരായിക്കൊണ്ടാണ് അനില്&#x200d; അംബാനി &#8216;ദുരവസ്ഥ&#8217; വിവരിച്ചത്.ഇത്തരത്തില്&#x200d; നിത്യചെലവിന് പോലും ഭാര്യയേയും മകനേയും ആശ്രയിക്കേണ്ടി വരുന്ന അനില്&#x200d; അംബാനിക്കാണ് മോദി സര്&#x200d;ക്കാര്&#x200d; റഫാല്&#x200d; കരാറില്&#x200d; മുപ്പതിനായിരം കോടി രൂപയുടെ തുടര്&#x200d;കരാര്&#x200d; ഏല്&#x200d;പ്പിച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.</p>
<p>യുപിഎ സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ച റഫേല്&#x200d; കരാറില്&#x200d; നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്&#x200d; എയറോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്&#x200d;) മാറ്റിക്കൊണ്ടാണ് മോദി സര്&#x200d;ക്കാറും ഫ്രാന്&#x200d;സുമായുള്ള കരാറില്&#x200d; റിലയന്&#x200d;സ് ഡിഫന്&#x200d;സിനെ ഉള്&#x200d;പ്പെടുത്തിയത്. പ്രതിരോധ നിര്&#x200d;മാണ രംഗത്ത് ഏറെ പരിചയമുള്ള എച്ച്എഎല്ലിനെ മാറ്റി ഈയിടെ മാത്രം രൂപീകൃതമായ അനില്&#x200d; അംബാനിയുടെ കമ്പനിയെ ഉള്&#x200d;പ്പെടുത്തിയത്. യുപിഎ സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ച കരാറില്&#x200d; 2016ല്&#x200d; തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയത് നരേന്ദ്ര മോദി തന്റെ സുഹൃത്തായ അംബാനിയെ സഹായിക്കാന്&#x200d; വേണ്ടിയാണെന്ന് കോണ്&#x200d;ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. റഫേല്&#x200d; വിമാനങ്ങളുടെ വില അനാവശ്യമായി വര്&#x200d;ധിപ്പിക്കുക മാത്രമല്ല, അംബാനിയെ സഹായിക്കുക കൂടിയാണ് പുതുക്കിയ കരാറില്&#x200d; മോദിയുടെ ലക്ഷ്യമെന്നും രാഹുല്&#x200d; ഗാന്ധി നേരത്തെ വിമര്&#x200d;ശനമുന്നയിച്ചിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prashanth-bhushan-against-anil-ambani-twitter-trend.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഭാര്യയുടെ ചെലവില്&#x200d; ജീവിക്കുന്ന&#8217; അനില്&#x200d; അംബാനിക്ക് റഫാലില്&#x200d; മുപ്പതിനായിരം കോടിയുടെ കരാര്&#x200d;; ഇതാണോ മോദിയുടെ ഇന്ത്യ?</title>
		<link>https://www.chandrikadaily.com/ambani-and-rafale-deal.html</link>
					<comments>https://www.chandrikadaily.com/ambani-and-rafale-deal.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 26 Sep 2020 09:33:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[rafael deal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156685</guid>

					<description><![CDATA[അനില്&#x200d; അംബാനി കോടിക്കണക്കിന് രൂപ കടക്കെണിയിലാണെന്നും റിലയന്&#x200d;സിന് പ്രതിരോധ രംഗത്ത് മുന്&#x200d;പരിചയമില്ലെന്നും രാഹുല്&#x200d; ഗാന്ധി വ്യക്തമാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: &#8216;ഭാര്യയുടെ ചെലവിലാണ് ഇപ്പോള്&#x200d; ജീവിച്ചുപോവുന്നത്. മകനോട് പോലും കടം വാങ്ങേണ്ടി വന്നു. കോടതി ചെലവിന് പണം കണ്ടെത്താന്&#x200d; ആഭരണങ്ങള്&#x200d; വില്&#x200d;ക്കേണ്ടി വന്നു&#8217;- റിലയന്&#x200d;സ് മേധാവി അനില്&#x200d; അംബാനി ലണ്ടനിലെ കോടതിയില്&#x200d; പറഞ്ഞ വാക്കുകളാണിത്. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്&#x200d; നല്&#x200d;കിയ കേസില്&#x200d;, വിഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി ഹാജരായിക്കൊണ്ടാണ് അനില്&#x200d; അംബാനി &#8216;ദുരവസ്ഥ&#8217; വിവരിച്ചത്.</p>
<p>ഇത്തരത്തില്&#x200d; നിത്യചെലവിന് പോലും ഭാര്യയേയും മകനേയും ആശ്രയിക്കേണ്ടി വരുന്ന അനില്&#x200d; അംബാനിക്കാണ് മോദി സര്&#x200d;ക്കാര്&#x200d; റഫാല്&#x200d; കരാറില്&#x200d; മുപ്പതിനായിരം കോടി രൂപയുടെ തുടര്&#x200d;കരാര്&#x200d; ഏല്&#x200d;പ്പിച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. യുപിഎ സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ച റഫേല്&#x200d; കരാറില്&#x200d; നിന്ന് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്&#x200d; എയറോനോട്ടിക്സ് ലിമിറ്റഡിനെ (എച്ച്എഎല്&#x200d;) മാറ്റിക്കൊണ്ടാണ് മോദി സര്&#x200d;ക്കാറും ഫ്രാന്&#x200d;സുമായുള്ള കരാറില്&#x200d; റിലയന്&#x200d;സ് ഡിഫന്&#x200d;സിനെ ഉള്&#x200d;പ്പെടുത്തിയത്. പ്രതിരോധ നിര്&#x200d;മാണ രംഗത്ത് ഏറെ പരിചയമുള്ള എച്ച്എഎല്ലിനെ മാറ്റി ഈയിടെ മാത്രം രൂപീകൃതമായ അനില്&#x200d; അംബാനിയുടെ കമ്പനിയെ ഉള്&#x200d;പ്പെടുത്തിയത്. യുപിഎ സര്&#x200d;ക്കാര്&#x200d; ഒപ്പുവെച്ച കരാറില്&#x200d; 2016ല്&#x200d; തിടുക്കപ്പെട്ട് ഭേദഗതി വരുത്തിയത് നരേന്ദ്ര മോദി തന്റെ സുഹൃത്തായ അംബാനിയെ സഹായിക്കാന്&#x200d; വേണ്ടിയാണെന്ന് കോണ്&#x200d;ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു. റഫേല്&#x200d; വിമാനങ്ങളുടെ വില അനാവശ്യമായി വര്&#x200d;ധിപ്പിക്കുക മാത്രമല്ല, അംബാനിയെ സഹായിക്കുക കൂടിയാണ് പുതുക്കിയ കരാറില്&#x200d; മോദിയുടെ ലക്ഷ്യമെന്നും രാഹുല്&#x200d; ഗാന്ധി നേരത്തെ വിമര്&#x200d;ശനമുന്നയിച്ചിരുന്നു.</p>
<p>അനില്&#x200d; അംബാനി കോടിക്കണക്കിന് രൂപ കടക്കെണിയിലാണെന്നും റിലയന്&#x200d;സിന് പ്രതിരോധ രംഗത്ത് മുന്&#x200d;പരിചയമില്ലെന്നും രാഹുല്&#x200d; ഗാന്ധി വ്യക്തമാക്കിയിരുന്നു. അനില്&#x200d; അംബാനിയെ കടക്കെണിയില്&#x200d; നിന്ന് രക്ഷപ്പെടുത്താനാണ് മോദി കോടിക്കണക്കിന് രൂപയുടെ കരാര്&#x200d; അംബാനിക്ക് കോടുത്തതെന്നും കോണ്&#x200d;ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഇത്തരത്തില്&#x200d; സാമ്പത്തികമായി തകര്&#x200d;ന്ന് നില്&#x200d;ക്കുന്ന ഒരാള്&#x200d;ക്കാണ് മോദി സര്&#x200d;ക്കാര്&#x200d; രാജ്യത്തിന്റെ തന്ത്രപ്രധാനമായ പ്രതിരോധ കരാര്&#x200d; കൈമാറിയിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. അനില്&#x200d; അംബാനിയെ സഹായിക്കാന്&#x200d; സഹോദരനും മോദിയുടെ സുഹൃത്തുമായി മുകേഷ് അംബാനിയുടെ നിര്&#x200d;ദേശപ്രകാരമാണ് റഫാല്&#x200d; കരാറില്&#x200d; അനില്&#x200d; അംബാനിയെ ഉള്&#x200d;പ്പെടുത്തിയതെന്നാണ് വിവരം. ഇത്തരം റിപ്പോര്&#x200d;ട്ടുകള്&#x200d; ശരിവെക്കുന്നതാണ് അനില്&#x200d; അംബാനി ലണ്ടന്&#x200d; കോടതിയില്&#x200d; നല്&#x200d;കിയിരിക്കുന്ന വിവരങ്ങള്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ambani-and-rafale-deal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോടതി ആവശ്യങ്ങള്&#x200d;ക്കായി ആഭരണങ്ങള്&#x200d; വിറ്റു, ജീവിക്കുന്നത് ഭാര്യയുടെ ചെലവില്&#x200d;; കോടതിയില്&#x200d; അനില്&#x200d; അംബാനി</title>
		<link>https://www.chandrikadaily.com/anil-ambani-in-london-court.html</link>
					<comments>https://www.chandrikadaily.com/anil-ambani-in-london-court.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 26 Sep 2020 06:12:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil ambani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156638</guid>

					<description><![CDATA[വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്&#x200d; നല്&#x200d;കിയ കേസില്&#x200d;, വിഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി ഹാജരായിക്കൊണ്ടാണ് അനില്&#x200d; അംബാനി 'ദുരവസ്ഥ' വിവരിച്ചത്]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: ഭാര്യയുടെ ചെലവിലാണ് ജീവിച്ചുപോവുന്നതെന്നും മകനോടു വരെ പണം കടം വാങ്ങേണ്ട സ്ഥിതിയാണെന്നും അനില്&#x200d; അംബാനി ലണ്ടന്&#x200d; കോടതിയില്&#x200d;. കോടതിച്ചെലവിനു പണം കണ്ടെത്താന്&#x200d; ആഭരണങ്ങള്&#x200d; വില്&#x200d;ക്കേണ്ടിവന്നെന്നും അദ്ദഹം പറഞ്ഞു. വായ്പാ തുക തിരിച്ചുകിട്ടുന്നതിനായി ചൈനീസ് ബാങ്കുകള്&#x200d; നല്&#x200d;കിയ കേസില്&#x200d;, വിഡിയോ കോണ്&#x200d;ഫറന്&#x200d;സ് വഴി ഹാജരായിക്കൊണ്ടാണ് അനില്&#x200d; അംബാനി &#8216;ദുരവസ്ഥ&#8217; വിവരിച്ചത്. ആസ്തി, ബാധ്യത, ചെലവ് എന്നിങ്ങനെയുള്ള വിവരങ്ങളുമായി ബന്ധപ്പെട്ട മൂന്നു മണിക്കൂറോളമാണ് ലണ്ടനിലെ ഹൈക്കോടതി അനില്&#x200d; അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്.</p>
<p>നിലവില്&#x200d; തന്റെ ജീവിതച്ചെലവെല്ലാം നിര്&#x200d;വഹിക്കുന്നത് ഭാര്യയാണെന്ന് അനില്&#x200d; അംബാനി പറഞ്ഞു. മകനില്&#x200d;നിന്നു വരെ പണം കടം വാങ്ങിയിട്ടുണ്ട്. 2012ല്&#x200d; റിലയന്&#x200d;സ് കമ്യൂണിക്കേഷന്&#x200d;സിന് നല്&#x200d;കിയ 900 ദശലക്ഷം ഡോളര്&#x200d; വായ്പയുമായി ബന്ധപ്പെട്ട കേസിലാണ് വാദം. അനില്&#x200d; അംബാനി വ്യക്തിപരമായ ഈടുനിന്ന വായ്പയില്&#x200d; 717 ദശലക്ഷം ഡോളര്&#x200d; തിരിച്ചുകിട്ടാനുണ്ടെന്നാണ് ബാങ്കുകളുടെ വാദം. ഈ തുക തിരിച്ചുനല്&#x200d;കാന്&#x200d; നേരത്തെ കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതു നടപ്പിലാവാത്ത സാഹചര്യത്തിലാണ് കോടതി അനിലില്&#x200d;നിന്നു സ്വത്ത്, ബാധ്യതാ വിവരങ്ങള്&#x200d; ആരാഞ്ഞത്.</p>
<p>അത്യാഢംബര ജീവിതമാണ് അനില്&#x200d; നയിക്കുന്നതെന്നും സഹോദരന്&#x200d; മുകേഷ് സഹായിക്കുന്നുണ്ടെന്നും അവര്&#x200d; പറഞ്ഞു. എന്നാല്&#x200d; തന്റെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള വാര്&#x200d;ത്തകള്&#x200d; തികച്ചും തെറ്റാണെന്ന് അനില്&#x200d; അംബാനി വാദിച്ചു. 2018 ഒക്ടോബറില്&#x200d; അമ്മയില്&#x200d;നിന്ന് അഞ്ഞൂറു കോടി കടം വാങ്ങിയെന്ന് അനില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-ambani-in-london-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;എങ്ങനെയാണ് ബി.ജെ.പി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്&#x200d;ട്ടിയായത്&#8221;; &#8216;കൊള്ളയടി&#8217; തുറന്നുകാട്ടി ഹര്&#x200d;ദിക് പട്ടേല്&#x200d;</title>
		<link>https://www.chandrikadaily.com/how-did-the-bjp-become-india-the-richest-party-ask-hardik-patel.html</link>
					<comments>https://www.chandrikadaily.com/how-did-the-bjp-become-india-the-richest-party-ask-hardik-patel.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Jun 2019 10:47:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amith shah]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[bjp scam]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[modi loot]]></category>
		<category><![CDATA[modi-rahul]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131315</guid>

					<description><![CDATA[ചുരുങ്ങിയ കാലംകൊണ്ട് ലോകത്തില്&#x200d; തന്നെ ഏറ്റവും സമ്പന്നമായ ഒരു പാര്&#x200d;ട്ടിയായി ബിജെപി മാറിയതില്&#x200d; സംശയം പ്രകടിപ്പിച്ച് ഗുജറാത്തിലെ യുവ കോണ്&#x200d;ഗ്രസ് നേതാവ് ഹര്&#x200d;ദിക് പട്ടേല്&#x200d;. ബിജെപിയുടെ സാമ്പത്തിക ശക്തി പുറത്തുകാണിക്കുന്ന കണക്കുകള്&#x200d; പുറത്തുവരുന്നതിനിടെയാണ് ഹര്&#x200d;ദിക് കടുത്ത ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി കാലങ്ങളായി ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന ബിജെപി വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഹര്&#x200d;ദിക്കിന്റെ നിരീക്ഷണം. 2016/17 സ്ഥിതിവിവരക്കണക്കുകള്&#x200d; അടിസ്ഥാനമാക്കി ട്വിറ്ററിലൂടെയാണ് ഹര്&#x200d;ദിക്ക് ചോദ്യമുന്നയിച്ചത്. എഴുപത് വര്&#x200d;ഷമായി കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി ഇന്ത്യയെ കൊള്ളയടിക്കുന്നു, അപ്പോള്&#x200d; എങ്ങനെയാണ് ബിജെപി ഇന്ത്യയിലെ [&#8230;]]]></description>
										<content:encoded><![CDATA[
<p>ചുരുങ്ങിയ കാലംകൊണ്ട് ലോകത്തില്&#x200d; തന്നെ ഏറ്റവും സമ്പന്നമായ ഒരു പാര്&#x200d;ട്ടിയായി ബിജെപി മാറിയതില്&#x200d; സംശയം പ്രകടിപ്പിച്ച് ഗുജറാത്തിലെ യുവ കോണ്&#x200d;ഗ്രസ് നേതാവ് ഹര്&#x200d;ദിക് പട്ടേല്&#x200d;. ബിജെപിയുടെ സാമ്പത്തിക ശക്തി പുറത്തുകാണിക്കുന്ന കണക്കുകള്&#x200d; പുറത്തുവരുന്നതിനിടെയാണ് ഹര്&#x200d;ദിക് കടുത്ത ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.</p>



<p>കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി കാലങ്ങളായി ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന ബിജെപി വാദത്തിലെ പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് ഹര്&#x200d;ദിക്കിന്റെ നിരീക്ഷണം. 2016/17 സ്ഥിതിവിവരക്കണക്കുകള്&#x200d; അടിസ്ഥാനമാക്കി ട്വിറ്ററിലൂടെയാണ് ഹര്&#x200d;ദിക്ക് ചോദ്യമുന്നയിച്ചത്.</p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
https://twitter.com/HardikPatel_/status/1144120680494981125
</div></figure>



<p>എഴുപത് വര്&#x200d;ഷമായി കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടി ഇന്ത്യയെ കൊള്ളയടിക്കുന്നു, അപ്പോള്&#x200d; എങ്ങനെയാണ് ബിജെപി ഇന്ത്യയിലെ ഏറ്റവും സമ്പന്ന പാര്&#x200d;ട്ടിയായി മാറിയത്?, ഹര്&#x200d;ദിക് ട്വീറ്റ് ചെയ്തു.</p>



<p>2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; പ്രചാരണത്തിനായി ചെലവഴിച്ച പണത്തിന്റെ കണക്കില്&#x200d; രാജ്യത്ത്് ബിജെപിയായിരുന്നു ഒന്നാമത്. ബിജെപി ചെലവഴിച്ചത് 27,000 കോടി രൂപയെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഇത് തെരഞ്ഞെടുപ്പില്&#x200d; ആകെ പാര്&#x200d;ട്ടികള്&#x200d; ചെലവാക്കിയതിന്റെ 45 ശതാനമാണ് എന്നത് ഗൗരവമുള്ളതാക്കുന്നത്. 60,000 കോടി രൂപയാണ് ആകെ പാര്&#x200d;ട്ടി ചെലവാക്കിയിരിക്കുന്നത്. 60 വര്&#x200d;ഷക്കാലം ഇന്ത്യ ഭരിച്ച കോണ്&#x200d;ഗ്രസിനേക്കാള്&#x200d; ഇരട്ടി പണം പത്ത് വര്&#x200d;ഷം മാത്രം ഭരിച്ച ബിജെപി നേടിയെന്നത് സംശയമുളവാക്കുന്നതാണ്. </p>



<figure class="wp-block-embed-twitter wp-block-embed is-type-rich is-provider-twitter"><div class="wp-block-embed__wrapper">
<blockquote class="twitter-tweet" data-width="550" data-dnt="true"><p lang="en" dir="ltr">The BJP is one of the richest political parties in the world, with a declared income of ₹1,034Crs during 2016-17.<br><br>The money raised by the BJP was more than double the figure by all other national parties combined. But nobody knows name of treasure!<a href="https://t.co/V631Ma51MW">https://t.co/V631Ma51MW</a> <a href="https://t.co/kzMJkBwH9J">pic.twitter.com/kzMJkBwH9J</a></p>&mdash; Arjun Modhwadia (@arjunmodhwadia) <a href="https://twitter.com/arjunmodhwadia/status/1006223268876029953?ref_src=twsrc%5Etfw">June 11, 2018</a></blockquote><script async src="https://platform.twitter.com/widgets.js" charset="utf-8"></script>
</div></figure>



<p>1998ല്&#x200d; ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആകെ ചെലവിന്റെ 20 ശതമാനമാണ് ഉപയോഗിച്ചതെങ്കില്&#x200d; 2019 ആയപ്പോഴേക്കും അത് 45 ശതമാനമായി കൂടി. ഇതിനിടെയാണ് ബിജെപിയുടെ &#8216;കൊള്ളയടി&#8217; തുറന്നുകാട്ടിയുള്ള ഹര്&#x200d;ദിക് പട്ടേലിന്റെ ചോദ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-did-the-bjp-become-india-the-richest-party-ask-hardik-patel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഫാല്&#x200d; മുതലാളി പാപ്പരല്ല; ജയില്&#x200d; ഉറപ്പായപ്പോള്&#x200d; 462 കോടി പിഴയടച്ച് അനില്&#x200d; അംബാനി</title>
		<link>https://www.chandrikadaily.com/anilambani-thanks-mukesh-nita-for-timely-support-in-clearing-rcom-due.html</link>
					<comments>https://www.chandrikadaily.com/anilambani-thanks-mukesh-nita-for-timely-support-in-clearing-rcom-due.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 19 Mar 2019 05:46:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[chowkidar]]></category>
		<category><![CDATA[Mukesh Ambani]]></category>
		<category><![CDATA[rafale case]]></category>
		<category><![CDATA[RAFALE SCAM]]></category>
		<category><![CDATA[Reliance Group]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121607</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മൂന്നുമാസത്തെ ജയില്&#x200d;ശിക്ഷയില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 462 കോടി രൂപ നല്&#x200d;കി അനില്&#x200d; അംബാനി. എറിക്‌സണ്&#x200d; കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീര്&#x200d;ക്കാന്&#x200d; റിലയന്&#x200d;സ് കമ്യൂണിക്കേഷന്&#x200d; ലിമിറ്റഡിന് സുപ്രീംകോടതി നല്&#x200d;കിയ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കമ്മ്യൂണിക്കേഷന്&#x200d;സിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാര്&#x200d; പ്രകാരമുള്ള പണം നല്&#x200d;കാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്. കോടതി ഉത്തരവനുസരിച്ച് നല്&#x200d;കേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നല്&#x200d;കാത്തതിന് എറിക്‌സണ്&#x200d; ഇന്ത്യയാണ് ഹര്&#x200d;ജി നല്&#x200d;കിയത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: മൂന്നുമാസത്തെ ജയില്&#x200d;ശിക്ഷയില്&#x200d; നിന്ന് രക്ഷപ്പെടാന്&#x200d; സ്വീഡിഷ് കമ്പനിയായ എറിക്‌സണ് 462 കോടി രൂപ നല്&#x200d;കി അനില്&#x200d; അംബാനി. എറിക്‌സണ്&#x200d; കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീര്&#x200d;ക്കാന്&#x200d; റിലയന്&#x200d;സ് കമ്യൂണിക്കേഷന്&#x200d; ലിമിറ്റഡിന് സുപ്രീംകോടതി നല്&#x200d;കിയ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കമ്മ്യൂണിക്കേഷന്&#x200d;സിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാര്&#x200d; പ്രകാരമുള്ള പണം നല്&#x200d;കാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്.</p>



<p>കോടതി ഉത്തരവനുസരിച്ച് നല്&#x200d;കേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നല്&#x200d;കാത്തതിന് എറിക്‌സണ്&#x200d; ഇന്ത്യയാണ് ഹര്&#x200d;ജി നല്&#x200d;കിയത്. റഫാല്&#x200d; ഇടപാടില്&#x200d; നിക്ഷേപിക്കാന്&#x200d; പണമുള്ള അനില്&#x200d; അംബാനി തങ്ങള്&#x200d;ക്കു തരാനുള്ള പണം തരാതിരിക്കുകയാണെന്ന് എറിക്‌സണ്&#x200d; കോടതിയെ അറിയിച്ചിരുന്നു. ജിയോയുമായുള്ള ആസ്തി വില്&#x200d;പന കരാര്&#x200d; യാഥാര്&#x200d;ത്ഥ്യമാകാത്ത സാഹചര്യത്തില്&#x200d; അനിലിന്റെ കമ്പനി പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്രമം ആരംഭിച്ചിരുന്നു.</p>



<p>അതേസമയം കടം വീട്ടാന്&#x200d; സഹായിച്ച ജേഷ്ഠന്&#x200d; മുകേഷ് അംബാനിക്ക് നന്ദി അറിയിച്ചു അനില്&#x200d; രംഗത്തെത്തി. മുകേഷിനും ഭാര്യ നിദ അംബാനിക്കും നന്ദി അറിയിച്ചാണ് അനില്&#x200d; രംഗത്തെത്തിയത്‌</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anilambani-thanks-mukesh-nita-for-timely-support-in-clearing-rcom-due.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അംബാനിക്ക് വേണ്ടി സുപ്രീംകോടതി ഉത്തരവ് തിരുത്തി: രണ്ട് കോടതി ജീവനക്കാരനെ പിരിച്ചുവിട്ടു</title>
		<link>https://www.chandrikadaily.com/two-supreme-court-staff-dismissed.html</link>
					<comments>https://www.chandrikadaily.com/two-supreme-court-staff-dismissed.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 14 Feb 2019 03:00:33 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118890</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: അനില്&#x200d; അംബാനിക്കെതിരായ കോടതി ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു. കോര്&#x200d;ട്ട് മാസ്റ്റര്&#x200d; മാനവ് ശര്&#x200d;മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്&#x200d; തപന്&#x200d; കുമാര്&#x200d; ചക്രബര്&#x200d;ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗോഗോയ് പിരിച്ചു വിട്ടത്. അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കമ്യുണിക്കേഷന്&#x200d;സിന് എതിരെ എറിക്‌സണ്&#x200d; ഇന്ത്യ നല്&#x200d;കിയ കോടതിയലക്ഷ്യ ഹര്&#x200d;ജിയിലെ ഉത്തരവില്&#x200d; മാറ്റം വരുത്തിയതിന് ആണ് നടപടി. കോടതിയലക്ഷ്യ ഹര്&#x200d;ജിയില്&#x200d; ജസ്റ്റിസുമാരായ റോഹിങ്ടന്&#x200d; നരിമാന്&#x200d;, വിനീത് ശരണ്&#x200d; എന്നിവരടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പെടുവിച്ച [&#8230;]]]></description>
										<content:encoded><![CDATA[
<p> ന്യൂഡല്&#x200d;ഹി: അനില്&#x200d; അംബാനിക്കെതിരായ കോടതി ഉത്തരവ് തിരുത്തിയ രണ്ട് ജീവനക്കാരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പിരിച്ചുവിട്ടു. കോര്&#x200d;ട്ട് മാസ്റ്റര്&#x200d; മാനവ് ശര്&#x200d;മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്&#x200d; തപന്&#x200d; കുമാര്&#x200d; ചക്രബര്&#x200d;ത്തി എന്നിവരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗോഗോയ് പിരിച്ചു വിട്ടത്.</p>



<p>അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കമ്യുണിക്കേഷന്&#x200d;സിന് എതിരെ എറിക്‌സണ്&#x200d; ഇന്ത്യ നല്&#x200d;കിയ കോടതിയലക്ഷ്യ ഹര്&#x200d;ജിയിലെ ഉത്തരവില്&#x200d; മാറ്റം വരുത്തിയതിന് ആണ് നടപടി. കോടതിയലക്ഷ്യ ഹര്&#x200d;ജിയില്&#x200d; ജസ്റ്റിസുമാരായ റോഹിങ്ടന്&#x200d; നരിമാന്&#x200d;, വിനീത് ശരണ്&#x200d; എന്നിവരടങ്ങിയ ബെഞ്ച് ജനുവരി ഏഴിന് പുറപ്പെടുവിച്ച വിധിയില്&#x200d; അനില്&#x200d; അംബാനിയോട് നേരിട്ട് കോടതിയില്&#x200d; ഹാജറാകാന്&#x200d; നിര്&#x200d;ദേശിച്ചിരുന്നു.</p>



<p>എന്നാല്&#x200d; സുപ്രീംകോടതി അന്ന് വൈകീട്ട് വെബ്‌സൈറ്റില്&#x200d; അപ്‌ലോഡ് ചെയ്ത ഉത്തരവില്&#x200d; കോടതിയില്&#x200d; നേരിട്ട് ഹാജറാകുന്നതില്&#x200d; നിന്ന് അനില്&#x200d; അംബാനിക്ക് ഇളവ് നല്&#x200d;കിയതായി പരാമര്&#x200d;ശിച്ചിരുന്നു. ജഡ്ജിമാരുടെ അറിവില്ലാതെയാണ് സുപ്രീംകോടതി വെബ്‌സൈറ്റില്&#x200d; അംബാനിക്ക് ആശ്വാസം ആകുന്ന ഉത്തരവ് അപ്‌ലോഡ് ചെയ്തത് എന്നാണ് അന്വേഷണത്തില്&#x200d; കണ്ടെത്തിയതിനെ തുടര്&#x200d;ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.</p>



<p>ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്&#x200d; ഉത്തരവില്&#x200d; ബുധനാഴ്ച രാത്രി ഒപ്പ് വച്ചത്. സുപ്രീം കോടതി ചട്ടം 11 (13) പ്രകാരം അച്ചടക്ക നടപടിയുടെ ഭാഗം ആയി ജീവനക്കാരെ പിരിച്ച് വിടാന്&#x200d; ചീഫ് ജസ്റ്റിസിന് അധികാരം ഉണ്ട്. ഉത്തരവില്&#x200d; തിരിമറി നടത്തിയ വിഷയത്തില്&#x200d; ചില അഭിഭാഷകര്&#x200d;ക്ക് എതിരെയും അന്വേഷണം പുരോഗമിക്കുന്നതായാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-supreme-court-staff-dismissed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനില്&#x200d; അംബാനി  പാപ്പരാവുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/editorial-about-anil-ambani-affidavit.html</link>
					<comments>https://www.chandrikadaily.com/editorial-about-anil-ambani-affidavit.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 04 Feb 2019 05:17:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[anil ambani]]></category>
		<category><![CDATA[reliance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=118252</guid>

					<description><![CDATA[അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കമ്യൂണിക്കേഷന്&#x200d; പാപ്പര്&#x200d; ഹര്&#x200d;ജി നല്&#x200d;കാന്&#x200d; തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്&#x200d; എത്തിനില്&#x200d;ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തില്&#x200d; വ്യവസായ സാമ്രാജ്യങ്ങളുണ്ടാക്കി എന്നതിലപ്പുറം രാജ്യത്തിലെ പരമോന്നത കരാറുകളിലൊക്കെ പങ്കാളിയായ വ്യവസായി എന്ന നിലയില്&#x200d; ഈ പാപ്പര്&#x200d; ഹരജി നിര്&#x200d;ണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്&#x200d; എത്തി നില്&#x200d;ക്കുന്ന അനില്&#x200d; അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാല്&#x200d; പോര്&#x200d;വിമാന ഇടപാടിലെ ഇന്ത്യന്&#x200d; പങ്കാളിയാക്കി മോദിസര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ചത് എന്നറിയുമ്പോഴാണ് ഭരണ-വ്യവസായി [&#8230;]]]></description>
										<content:encoded><![CDATA[
<p> അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് കമ്യൂണിക്കേഷന്&#x200d; പാപ്പര്&#x200d; ഹര്&#x200d;ജി നല്&#x200d;കാന്&#x200d; തീരുമാനിച്ചതോടെ രാജ്യത്തെ പ്രമുഖമായ ഒരു കമ്പനിയുടെ തലവന്&#x200d; എത്തിനില്&#x200d;ക്കുന്ന കടക്കെണിയുടെയും സാമ്പത്തിക അവസ്ഥകളുടെയും ചിത്രമാണ് പുറത്തുവരുന്നത്. രാഷ്ട്രീയവും സാമ്പത്തികവുമായ സ്വാധീനത്തില്&#x200d; വ്യവസായ സാമ്രാജ്യങ്ങളുണ്ടാക്കി എന്നതിലപ്പുറം രാജ്യത്തിലെ പരമോന്നത കരാറുകളിലൊക്കെ പങ്കാളിയായ വ്യവസായി എന്ന നിലയില്&#x200d; ഈ പാപ്പര്&#x200d; ഹരജി നിര്&#x200d;ണായകമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്&#x200d; എത്തി നില്&#x200d;ക്കുന്ന അനില്&#x200d; അംബാനിയുടെ മറ്റൊരു കടലാസ് കമ്പനിയെയാണ് റഫാല്&#x200d; പോര്&#x200d;വിമാന ഇടപാടിലെ ഇന്ത്യന്&#x200d; പങ്കാളിയാക്കി മോദിസര്&#x200d;ക്കാര്&#x200d; അവതരിപ്പിച്ചത് എന്നറിയുമ്പോഴാണ് ഭരണ-വ്യവസായി ബന്ധത്തിന്റെ പിന്നാമ്പുറം തെളിഞ്ഞുവരുന്നത്. <br> പാപ്പരത്ത ഹരജിയുമായി ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലേക്ക് നീങ്ങുന്ന, കടബാധ്യതകള്&#x200d; പേറുന്ന റിലയന്&#x200d;സ് ഗ്രൂപ്പിനെ റഫാല്&#x200d; കരാറില്&#x200d; എന്തിന് പങ്കാളിയാക്കി എന്ന ചോദ്യമാണ് ഉയരുന്നത്. റഫാല്&#x200d; കരാര്&#x200d; റിലയന്&#x200d;സിന് സാമ്പത്തിക തിരിച്ചടികളില്&#x200d; നിന്ന് കരകയറാനുള്ള പിടിവള്ളിയാണെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; കഴിഞ്ഞ സെപ്തംബറില്&#x200d; തന്നെ പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണാത്മക ലേഖനം കഴിഞ്ഞ ദിവസം രാഹുല്&#x200d; ഗാന്ധി ട്വിറ്ററില്&#x200d; പങ്കു വെച്ചിരുന്നു. കരാറില്&#x200d; റിലയന്&#x200d;സിന്റെ വാണിജ്യ പങ്കാളി ആയ ദസോ ഏവിയേഷന്&#x200d; 2012ല്&#x200d; യു.പി.എ സര്&#x200d;ക്കാര്&#x200d; നടത്തിയ ആഗോള ടെന്&#x200d;ഡറില്&#x200d; ഏറ്റവും കുറഞ്ഞ തുക മുന്നോട്ട് വെച്ച് മോശം പ്രകടനം കാഴ്ചവെച്ച കമ്പനിയാണെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഇവര്&#x200d;ക്കായി മോദി സര്&#x200d;ക്കാര്&#x200d; ആഗോള ടെന്&#x200d;ഡര്&#x200d; അടക്കമുള്ളവ ഒഴിവാക്കി കരാറിന്റെ സ്വഭാവം തന്നെ മാറ്റുകയും ദസോയെയും റിലയന്&#x200d;സിനെയും കരാറില്&#x200d; വാണിജ്യ പങ്കാളികളാക്കുകയും ചെയ്തു. <br> റഫാല്&#x200d; കരാറില്&#x200d; റിലയന്&#x200d;സിനെ ഉള്&#x200d;പ്പെടുത്തണമെന്ന് ഇന്ത്യ നിര്&#x200d;ദേശിച്ച രേഖ പോര്&#x200d;ട്ടല്&#x200d; ഏവിയേഷന്&#x200d; എന്ന വെബ്‌സൈറ്റ് പുറത്ത് വിട്ടിരുന്നു.  ദസോ ഏവിയേഷനും റിലയന്&#x200d;സും തമ്മില്&#x200d; സഹകരിക്കേണ്ടത് മെയ്ക്ക് ഇന്&#x200d; ഇന്ത്യ പദ്ധതിയുടെ ആവശ്യകതയാണെന്നായിരുന്നു ഇന്ത്യയുടെ നിര്&#x200d;ദേശം. ഇത് പ്രധാനമന്ത്രിയുടെ താല്&#x200d;പര്യത്തോടെയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. റഫാല്&#x200d; വിമാന കരാര്&#x200d; യാഥാര്&#x200d;ത്ഥ്യമാകണമെങ്കില്&#x200d; റിലയന്&#x200d;സിന് കൂടി പങ്കാളിത്തം നല്&#x200d;കണമെന്ന ഉപാധിയുണ്ടായിരുന്നുവെന്ന് വിവരം നേരത്തെ മീഡിയപാര്&#x200d;ട്ട് എന്ന ഫ്രഞ്ച് വെബ്‌സൈറ്റ് പുറത്തുവിട്ടിരുന്നു. റഫാല്&#x200d; പോര്&#x200d;വിമാന ഇടപാടു വഴി അനില്&#x200d; അംബാനിയുടെ കമ്പനിക്ക് കിട്ടുക 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് ഇടപാടാണ്. <br> സാമ്പത്തികമായും രാഷ്ട്രീയമായും മുന്നില്&#x200d;നില്&#x200d;ക്കുന്ന കമ്പനിയെന്ന നിലയിലാണ് റിലയന്&#x200d;സ് കരാറില്&#x200d; ഇടംപിടിച്ചതെന്ന ധാരണയാണ് ഇപ്പോള്&#x200d; തകിടം മറിഞ്ഞത്. പാപ്പര്&#x200d; ഹരജി കൂടി വന്നതോടെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയാവുകയാണ് എന്ന് വേണം കരുതാന്&#x200d;. രാഷ്ട്രീയഇടനാഴികളില്&#x200d; കോര്&#x200d;പറേറ്റ് തന്ത്രങ്ങള്&#x200d; വിരിയിച്ചെടുത്ത അടവുകളായിരുന്നു കോടികളുടെ കച്ചവടമായി മാറിയതെന്നതാണ് വാസ്തവം. <br> കഴിഞ്ഞ ദിവസമാണ് അനില്&#x200d; അംബാനിയുടെ ആര്&#x200d;.കോം എന്ന റിലയന്&#x200d;സ് കമ്മ്യൂണിക്കേഷന്&#x200d; കമ്പനി നിയമ ട്രിബ്യൂണലില്&#x200d; പാപ്പര്&#x200d; ഹര്&#x200d;ജി നല്&#x200d;കാന്&#x200d; തീരുമാനിച്ചത്. കടം 40000 കോടി കടന്നതും ഓഹരി വാങ്ങാന്&#x200d; ആരും തയ്യാറാകാത്തതുമാണ് കാരണമായി പറയുന്നത്. <br> ആസ്തികള്&#x200d; വിറ്റ് കടം വീട്ടാന്&#x200d; നോക്കിയിട്ട് നടക്കുന്നില്ലെന്നും മുന്&#x200d; ബാധ്യതകള്&#x200d; ഏറ്റെടുക്കാന്&#x200d; ജ്യേഷ്ഠന്&#x200d; മുകേഷ് അംബാനി തയ്യാറാവാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. അടിസ്ഥാന സൗകര്യത്തിലും സ്‌പെക്ട്രത്തിലും മുകേഷിന്റെ ജിയോ കമ്പനിയുമായുണ്ടാക്കിയ ധാരണ നടന്നതുമില്ല. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണാണ് തരാനുള്ള 550 കോടി രൂപ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ജിയോക്ക് സ്‌പെക്ട്രം വിറ്റാല്&#x200d; 975 കോടി രൂപ കിട്ടുമെന്നും ഇതില്&#x200d;നിന്ന് എറിക്‌സണ്&#x200d; കമ്പനിക്ക് 550 കോടി കൊടുക്കാമെന്നുമുള്ള വാക്ക് പാലിക്കാത്തതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതും ഇതേ തുടര്&#x200d;ന്ന് പാപ്പര്&#x200d; ഹരജിയിലേക്ക് നീങ്ങിയതും. സാമ്പത്തിക ബാധ്യതകള്&#x200d; അടച്ചുതീര്&#x200d;ക്കാത്തവരെ തൂക്കിക്കൊല്ലാന്&#x200d; ജനാധിപത്യരാജ്യമായ ഇന്ത്യയില്&#x200d; നിയമമില്ലാത്തതിനാല്&#x200d; കടം വാങ്ങിയവര്&#x200d;ക്ക് ഒരു പ്രശ്‌നവുമില്ല. പണം കൊടുത്തവര്&#x200d;ക്കാണ് വേവലാതി. മാത്രമല്ല പണം തട്ടിച്ച് നാട്ടില്&#x200d;നിന്നും മുങ്ങിയ പ്രമുഖരുടെ കഥകള്&#x200d; അറബിക്കഥപോലെ ജനപ്രിയവുമാണ്. <br> എല്ലാ അനുകൂല വഴികളും തന്നിലേക്കടുപ്പിച്ച് വ്യവസായ സാമ്രാജ്യം വളര്&#x200d;ത്തിയ പ്രമുഖരില്&#x200d; മുമ്പനായ അനില്&#x200d; അംബാനിയുടെ റിലയന്&#x200d;സ് നേരത്തെയും ഇത്തരം സാമ്പത്തിക ബാധ്യതകളില്&#x200d; കൈകഴുകി രക്ഷപ്പെടാന്&#x200d; ഒരുങ്ങിയതാണ് ചരിത്രം. തീരസംരക്ഷണ സേനക്ക് 916 കോടി രൂപയുടെ കരാര്&#x200d; പ്രകാരം കോസ്റ്റ് ഗാര്&#x200d;ഡിന് 14 അതിവേഗ പട്രോള്&#x200d; ബോട്ടുകള്&#x200d; നല്&#x200d;കാന്&#x200d; കരാറുണ്ടാക്കി കാശു വാങ്ങിയ റിലയന്&#x200d;സ് ഡിഫന്&#x200d;സ് ആന്റ് എഞ്ചിനീയറിങ് കമ്പനി ഇതിനകം തന്നെ പാപ്പരത്ത സംരക്ഷണ ഹരജി നടപടികളിലാണ്. കാശു വാങ്ങിയെങ്കിലും ബോട്ടുകള്&#x200d; ഇതുവരെ നല്&#x200d;കിയിട്ടില്ല. റിലയന്&#x200d;സ് ഇന്&#x200d;ഫ്രാസ്ട്രക്ച്ചര്&#x200d; ലിമിറ്റഡ് കമ്പനി തൊഴില്&#x200d; നിയമങ്ങള്&#x200d; കാറ്റില്&#x200d; പറത്തിയ കേസില്&#x200d; പ്രതിസ്ഥാനത്താണ്. മുംബൈയിലെ വൈദ്യുതി ബിസിനസുകാര്&#x200d; റിലയന്&#x200d;സായിരുന്നു. തകര്&#x200d;ച്ചയെ തുടര്&#x200d;ന്ന് കമ്പനിയെ നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനി ഏതാനും  മാസങ്ങള്&#x200d;ക്കു മുമ്പാണ് ഏറ്റെടുത്തത്. 18,800 കോടി രൂപയുടെ ഇടപാടായിരുന്നു അത്. വ്യവസായ, ഭരണ തലപ്പത്തുള്ളവരുടെ ബന്ധങ്ങളുടെ മറ്റൊരു കഥ ഈ ഇടപാടിനു പറയാനുണ്ട്. <br> കടക്കെണിയുടെ പേരിലും പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചും ബിസിനസിലെ വിശ്വാസ്യത തകര്&#x200d;ത്തവരുടെ പട്ടിക വളരുകയാണ്. രാഷ്ട്രീയ സ്വാധീനത്തിലും തട്ടിപ്പിലൂടെയും തഴച്ചുവളരുന്നവര്&#x200d;ക്ക് ബാധ്യതകള്&#x200d; മാത്രമാണ് എന്ന് പ്രചരിപ്പിക്കുമ്പോഴും ഇവര്&#x200d; കെട്ടിപ്പടുത്ത സാമ്രാജ്യങ്ങള്&#x200d; വളരെ വലുതാണ്. ബോധപൂര്&#x200d;വം ബാധ്യതകളില്&#x200d;നിന്ന് ഒഴിഞ്ഞുമാറി വ്യവഹാരങ്ങള്&#x200d; നീട്ടിക്കൊണ്ടുപോവുകയെന്ന കോര്&#x200d;പറേറ്റ് നയത്തില്&#x200d; സുരക്ഷിതത്വം അനുഭവിക്കുന്നവര്&#x200d; അതേ ആശ്വാസത്തിലാണ് കടലാസ് കമ്പനികളുമായെത്തി രാജ്യത്തിന്റെ തന്ത്രപ്രധാന ഇടപാടുകളില്&#x200d; ഇടം നേടിയതും. ഇതിന് രാഷ്ട്രീയ സ്വാധീനവും ഭരണ പിന്തുണയും ചൂട്ടുപിടിക്കാനുണ്ടെങ്കില്&#x200d; കാര്യം കുശാലായി. അങ്ങനെയൊക്കെയല്ലേ ജനാധിപത്യം വ്യവസായികള്&#x200d;ക്ക് അനുകൂലമാവുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-anil-ambani-affidavit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
