animals – Chandrika Daily https://www.chandrikadaily.com Tue, 11 Feb 2025 09:31:49 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg animals – Chandrika Daily https://www.chandrikadaily.com 32 32 വനം മന്ത്രിയുടെ വാഗ്ദാനം വിഫലമാകുമ്പോള്‍ കാട്ടാനയുടെ ക്രൂരതക്കിരയായി നിരപരാധികള്‍ https://www.chandrikadaily.com/11when-the-forest-ministers-promise-fails-the-innocent-people-are-brutalized-by-wild-animals.html https://www.chandrikadaily.com/11when-the-forest-ministers-promise-fails-the-innocent-people-are-brutalized-by-wild-animals.html#respond Tue, 11 Feb 2025 09:26:14 +0000 https://www.chandrikadaily.com/?p=329355 സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണം കുറയുന്നതായി നിയമസഭയിൽ സർക്കാർ അവകാശപ്പെട്ടതിനു പിന്നാലെ, 24 മണിക്കൂറിനിടെ ഉണ്ടായ രണ്ട് കാട്ടാന ആക്രമണങ്ങൾ ഈ വാദം പൊളിച്ചടുക്കുന്നതാണ് കാണുന്നത്. ഇടുക്കിയിലും വയനാട്ടിലുമാണ് ആനയുടെ ആക്രമണത്തിൽ രണ്ട് പേരുടെ ജീവൻ നഷ്ടപ്പെട്ടത്. നാട്ടിൽ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ സർക്കാർ പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രശ്‌നപരിഹാരത്തിന് നീക്കമെടുക്കുകയാണ്.

വയനാട്ടിലെ നൂൽപ്പുഴയിലാണ് ഏറ്റവും പുതിയ കാട്ടാന ആക്രമണം നടന്നത്. കാപ്പാട് ഉന്നതിയിലെ മാനു ആണ് മരിച്ചത്. മാനുവും ഭാര്യയും കടയിൽ പോയി മടങ്ങി വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മാനുവിന്‍റെ ഭാര്യയെ കുറച്ചു മുന്‍പാണ് കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു ഷാൾ മാത്രമായിരുന്നു ആദ്യം കണ്ടെത്താന്‍ സാധിച്ചത്. ഇന്ന് രാവിലെയാണ് നാട്ടുകാർ മാനുവിന്‍റെ മൃതദേഹം കണ്ടത്. മാനുവിന്‍റെ ഭാര്യയെ കണ്ടത്താന്‍ സാധിക്കാത്തതിനാല്‍ കാട്ടാന ആക്രമിച്ചിട്ടുണ്ടാകും എന്നാണ് കരുതിയത്.

വിവരമറിഞ്ഞതിനെ തുടർന്ന് ഫോറസ്റ്റ് ഓഫീസർമാർ സ്ഥലത്തെത്തി. പ്രദേശവാസികൾ വലിയ പ്രതിഷേധമാണ്  സംഘടിപ്പിക്കുന്നത്. വിഷയത്തില്‍ നിരവധി തവണയാണ് നാട്ടുകാര്‍ വനംവകുപ്പിന്‍റെ ശ്രദ്ധ കൊണ്ടുവരുവാന്‍ ശ്രമിച്ചത്. എന്നാ‍ല്‍ ജീവനുകള്‍ നഷ്ടമാകുന്നത് തുടര്‍ക്കഥ ആകുന്നതല്ലാതെ മറ്റൊരു നടപടിയും സര്‍ക്കാരും വനം വകുപ്പും എടുക്കുന്നില്ല. അതിനാല്‍ തന്നെയാണ് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം ആളിക്കത്തിച്ചിരിക്കുന്നത്.

ഇടുക്കിയിലെ പെരുവന്താനം ചെന്നാപ്പാറ നെല്ലിവിള പുത്തൻവീട്ടിൽ നിന്നുള്ള സോഫിയ ആണ് കാട്ടാനയുടെ മറ്റൊരു ആക്രമണത്തിൽ ഇരയായത്. കാണാതായതിനെ തുടർന്ന് ഭർത്താവ് ഇസ്മായിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വനംമന്ത്രി എ.കെ ശശീന്ദ്രനെ നേരിട്ട് കണ്ട്  ആന ശല്യത്തെക്കുറിച്ച്  ഇസ്മായിൽപരാതിപ്പെട്ടിരുന്നു. സോളാർ വേലി സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഫണ്ടില്ലെന്ന കാരണത്താൽ ഫോറസ്റ്റ് അധികൃതർ അയഞ്ഞ നിലപാട് തുടരുകയായിരുന്നെന്ന് ഇസ്മായിൽ ആരോപിക്കുന്നു.

വന്യമൃഗ ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികൾ വ്യാപകമായി പ്രതിഷേധിക്കുകയാണ്. പ്രതിഷേധം ശക്തമായതോടെ സർക്കാർ ഓരോ കുടുംബത്തിനും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഒതുക്കി തീർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, വന്യമൃഗ ആക്രമണങ്ങൾ അടക്കി നിർത്തുന്നതിൽ ഭരണകൂടം പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് പ്രദേശവാസികളുടെ പ്രധാന ആരോപണം.

]]>
https://www.chandrikadaily.com/11when-the-forest-ministers-promise-fails-the-innocent-people-are-brutalized-by-wild-animals.html/feed 0
ബലിയർപ്പിക്കാൻ മൃ​ഗങ്ങളെ കൊണ്ടുവന്നതിന് മദ്രസക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിരവധി പേർക്ക് പരിക്ക് https://www.chandrikadaily.com/hindutva-attack-on-madrasa-for-bringing-animals-for-sacrifice-many-people-were-injured.html https://www.chandrikadaily.com/hindutva-attack-on-madrasa-for-bringing-animals-for-sacrifice-many-people-were-injured.html#respond Sun, 16 Jun 2024 08:02:34 +0000 https://www.chandrikadaily.com/?p=300293 ബലിപെരുന്നാളിന് ബലിയര്‍പ്പിക്കാന്‍ മൃഗങ്ങളെ കൊണ്ടുവന്നതിന് തെലങ്കാനയില്‍ മദ്രസക്ക് നേരെ ആക്രമണം. മേദക് ജില്ലയിലെ മിന്‍ഹാജ് ഉല്‍ ഉലൂം മദ്രസക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബലിയര്‍പ്പിക്കാനായി കഴിഞ്ഞ ദിവസം മദ്രസ മാനേജ്‌മെന്റ് കന്നുകാലികളെ വാങ്ങിയിരുന്നു. ബലിമൃഗങ്ങളെ കൊണ്ടുവന്നതിന് പിന്നാലെ വലതുപക്ഷ സംഘടനകളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ മദ്രസയിലേക്കെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. ഉടനെ പൊലീസ് സ്ഥലത്തെത്തി ഇവരെ പിരിച്ചുവിട്ടു.

എന്നാല്‍ ഒരു മണിക്കൂറിന് ശേഷം സംഘം വീണ്ടും മദ്രസയിലെത്തി ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ മദ്രസയിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ചികിത്സയിലാണ്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് നേരെയും സംഘം ആക്രമണം നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് ആക്രമികള്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് വീശിയത്. സംഭവം ആസൂത്രിതമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

]]>
https://www.chandrikadaily.com/hindutva-attack-on-madrasa-for-bringing-animals-for-sacrifice-many-people-were-injured.html/feed 0
മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നത്, ജീവൻ രക്ഷിക്കാൻ മലയോരജനത മൃഗങ്ങളെ നേരിടും; ജോസഫ് പാംപ്ലാനി https://www.chandrikadaily.com/talking-to-the-tiger-and-the-elephant-better-than-the-ministers-the-hill-people-will-face-the-animals-to-save-their-lives-joseph-pamplani.html https://www.chandrikadaily.com/talking-to-the-tiger-and-the-elephant-better-than-the-ministers-the-hill-people-will-face-the-animals-to-save-their-lives-joseph-pamplani.html#respond Thu, 22 Feb 2024 13:40:22 +0000 https://www.chandrikadaily.com/?p=291149 വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണെന്നും കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണമെന്നും മാർ
തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുകയാണ് വേണ്ടത്. മന്ത്രിമാരേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണ്. എല്ലാം കേന്ദ്ര സർക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാർലമെൻ്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാൻ മലയോര ജനത മൃഗങ്ങളെ നേരിടും. കർഷകരുടെ മരണവാറൻ്റ് ആണ് 72 ലെ നിയമം. പൗരനെ ജീവിക്കാൻ അനുവദിക്കാത്ത ഒരു നിയമവും അനുസരിക്കില്ല.

സർവതിനും കേന്ദ്രത്തെ പഴിക്കുന്നഎല്‍.ഡി.എഫ്‌ സർക്കാരിൻ്റെ എം.പിക്ക്‌ കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ ഇല്ലാതാക്കാൻ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‌
ഉത്തരവിടാം എന്നാണ് അത്. സർക്കാർ ഇതൊന്നും കാണുന്നില്ലേ?. കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി വന്നിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്താണ് നടപടി എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

]]>
https://www.chandrikadaily.com/talking-to-the-tiger-and-the-elephant-better-than-the-ministers-the-hill-people-will-face-the-animals-to-save-their-lives-joseph-pamplani.html/feed 0
വേനല്‍: മൃഗസംരക്ഷണത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണം https://www.chandrikadaily.com/heat-summer-animals-care.html https://www.chandrikadaily.com/heat-summer-animals-care.html#respond Thu, 16 Mar 2023 13:33:25 +0000 https://www.chandrikadaily.com/?p=242957 കടുത്ത വേനല്‍ക്കാലത്ത് കര്‍ഷകര്‍ മൃഗസംരക്ഷണത്തിന് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും തണുത്ത ശുദ്ധജലം സദാസമയവും യഥേഷ്ടം ലഭ്യമാക്കണം. വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം ഓമന മൃഗങ്ങളെ വാഹനങ്ങളില്‍ പൂട്ടിയിടുന്നത് ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശിച്ചു.

വളര്‍ത്തുമൃഗങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. മൃഗങ്ങളെ വാഹനങ്ങളില്‍ കുത്തിനിറച്ച് കടത്തുന്നത് ഒഴിവാക്കണം. ധാതുലവണ മിശ്രിതം, വിറ്റാമിന്‍സ്, പ്രബയോട്ടിക്‌സ് എന്നിവ തീറ്റയില്‍ ഉള്‍പ്പെടുത്തണം. ദഹനത്തിനെ കൂടുതല്‍ സമയം എടുക്കുന്ന വൈക്കോല്‍ അന്തരീക്ഷതാപനില കുറഞ്ഞിരിക്കുമ്പോള്‍ രാത്രി സമയത്തു മാത്രം നല്‍കുക. ധാരാളമായി പച്ചപ്പുല്‍ നല്‍കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഖര ആഹാരത്തിന്റെ സമയം അതിരാവിലെയും രാത്രിയുമായി നിജപ്പെടുത്തുക. ചൂടിനെ ക്രമീകരിക്കാന്‍ തൊഴുത്തില്‍ നല്ല വായു സഞ്ചാരം ലഭ്യമാകണം. തൊഴുത്തില്‍ ഫാനുകള്‍ നിര്‍ബന്ധമാക്കുക. മേല്‍ക്കൂരയില്‍ ജൈവ പന്തലായ കോവയ്ക്ക, ഫാഷന്‍ ഫ്രൂട്ട് എന്നിവ പടര്‍ത്തുന്നതും വൈക്കോല്‍ വിരിക്കുന്നതും താപനില കുറയ്ക്കാന്‍ സഹായിക്കും. തൊഴുത്തിന്റെ ഭിത്തിയില്‍ കുമ്മായം പൂശുന്നത് സൂര്യ വികിരണത്തെ സഹായിക്കുമെന്നും ഓഫീസര്‍ അറിയിച്ചു.

തളര്‍ച്ച, പനി, ഉയര്‍ന്ന ശ്വാസോച്ഛാസ നിരക്ക്, കിതപ്പ് ,വായ തുറന്നുള്ള ശ്വസനം, വായില്‍ നിന്നും ഉമിനീര്‍ നുരയും പതയും വരല്‍, പൊള്ളിയ പാടുകള്‍ എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍. സൂര്യാഘാതമേറ്റാല്‍ ഉടനെ വെള്ളം ഒഴിച്ച് നന്നായി നനയ്ക്കണം. കുടിക്കാന്‍ ധാരാളം വെള്ളം നല്‍കുകയും ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ നേടുകയും ചെയ്യണമെന്ന് മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

]]>
https://www.chandrikadaily.com/heat-summer-animals-care.html/feed 0