<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>anti bjp &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/anti-bjp/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 01 Jan 2024 09:23:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>anti bjp &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഞാനും ഹിന്ദു ഭക്തനാണ്, എന്നാല്&#x200d; ബി.ജെ.പിക്കാരെ പോലെ പരസ്യമായി പ്രകടിപ്പിക്കാറില്ല -ജെ.ഡി.യു നേതാവ് രാജീവ് രഞ്ജന്&#x200d; സിങ്</title>
		<link>https://www.chandrikadaily.com/i-too-am-a-hindu-devotee-but-not-openly-like-the-bjp-jdu-leader-rajeev-ranjan-singh.html</link>
					<comments>https://www.chandrikadaily.com/i-too-am-a-hindu-devotee-but-not-openly-like-the-bjp-jdu-leader-rajeev-ranjan-singh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 01 Jan 2024 09:23:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[Hindu devotee\]]></category>
		<category><![CDATA[jdu leader]]></category>
		<category><![CDATA[Rajeev Ranjan Singh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287043</guid>

					<description><![CDATA[മോദിയുടെയും ബി.ജെ.പിയുടെയും വിടവാങ്ങലിന് ബിഹാര്&#x200d; വഴികാണിക്കുമെന്നും ലാലന്&#x200d; സിങ് എന്നറിയപ്പെടുന്ന മുതിര്&#x200d;ന്ന ജെ.ഡി.യു നേതാവ് പൊതുപരിപാടിക്കിടെ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>താനൊരു ഭക്ത ഹിന്ദുവാണെന്നും എന്നാല്&#x200d; ബി.ജെ.പിയിലെ ചിലരെ പോലെ അത് പരസ്യമായി പ്രകടിപ്പിക്കാറില്ലെന്നും തുറന്നടിച്ച് ജെ.ഡി.യു നേതാവ് രാജീവ് രഞ്ജന്&#x200d; സിങ്. മോദിയുടെയും ബി.ജെ.പിയുടെയും വിടവാങ്ങലിന് ബിഹാര്&#x200d; വഴികാണിക്കുമെന്നും ലാലന്&#x200d; സിങ് എന്നറിയപ്പെടുന്ന മുതിര്&#x200d;ന്ന ജെ.ഡി.യു നേതാവ് പൊതുപരിപാടിക്കിടെ പറഞ്ഞു. പാര്&#x200d;ട്ടി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച ശേഷം ആദ്യമായാണ് രാജീവ് രഞ്ജന്&#x200d; സിങ് പൊതുപരിപാടിയില്&#x200d; സംസാരിക്കുന്നത്.</p>
<p>തന്റെ ലോക്‌സഭ മണ്ഡലമായ മുങ്ങറില്&#x200d; 4 പൊതുപരിപാടികളിലാണ് സിങ് പ?ങ്കെടുത്തത്. മതവും വിശ്വാസവും മറ്റുള്ളവരെ കാണിക്കാനുള്ളതാകരുതെന്നും അദ്ദേഹം പറഞ്ഞു. ?&#8221;ഞാനൊരു ഹിന്ദുവാണ്. കടുത്ത മതവിശ്വാസി. എന്നാല്&#x200d; ബി.ജെ.പിക്കാരെ പോലെ ഞാനത് പരസ്യമായി പ്രകടിപ്പിക്കാറില്ല. മതപരമായ കേന്ദ്രങ്ങള്&#x200d; ഒരിക്കലും എക്‌സിബിഷന്&#x200d; സെന്ററുകളാക്കി മാറ്റരുത്. ബി.ജെ.പി ജനങ്ങളെ വഴിതെറ്റിക്കുകയാണ്.</p>
<p>സ്പോണ്&#x200d;സര്&#x200d; ചെയ്ത വാര്&#x200d;ത്തകളിലൂടെ വ്യാജവാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിക്കാനാണ് മാധ്യമങ്ങളെ അവര്&#x200d; രംഗത്തിറക്കുന്നത്&#8221;-രാജീവ് രഞ്ജന്&#x200d; സിങ് ആരോപിച്ചു. ബിഹാര്&#x200d; സര്&#x200d;ക്കാരും ജെ.ഡി.യുവും പിളര്&#x200d;ന്നു എന്ന രീതിയിലുള്ള പ്രവചനങ്ങള്&#x200d;ക്ക് ഒരടിസ്ഥാനവുമില്ല.</p>
<p>നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യസര്&#x200d;ക്കാര്&#x200d; സുശക്തമാണ്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; ഇന്&#x200d;ഡ്യ സഖ്യത്തിന്റെ കീഴില്&#x200d; ഞങ്ങളൊന്നിച്ചു തന്നെ പോരിനിറങ്ങും. ബി.ജെ.പിക്കും നരേന്ദ്രമോദി സര്&#x200d;ക്കാരിനും വിട പറയേണ്ടതെങ്ങനെയെന്ന് ബിഹാര്&#x200d; വഴികാണിക്കും. -സിങ് കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>സിങ് ജെ.ഡി.യു അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഡല്&#x200d;ഹിയില്&#x200d; നടന്ന ദേശീയ എക്‌സിക്യുട്ടിവ് യോഗത്തില്&#x200d; ബിഹാര്&#x200d; മുഖ്യമന്ത്രി നിതീഷ് കുമാര്&#x200d; ചുമതലയേറ്റിരുന്നു. ലോക്‌സഭ മണ്ഡലത്തില്&#x200d; കൂടുതല്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്ഥാനമൊഴിഞ്ഞതെന്നാണ് സിങ് പറഞ്ഞത്. എന്നാല്&#x200d; സിങ്ങിനെ പുറത്താക്കിയതാണെന്നാണ് ബി.ജെ.പിയുടെ പ്രചാരണം. ആര്&#x200d;.ജെ.ഡി നേതാവ് തേജസ്വി യാദവിനൊപ്പം ചേര്&#x200d;ന്ന് നിതീഷ് കുമാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന് വാര്&#x200d;ത്തകള്&#x200d; പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്&#x200d;ക്കെതിരെ നടപടി സ്വീകരിക്കുമെന്നും സിങ് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-too-am-a-hindu-devotee-but-not-openly-like-the-bjp-jdu-leader-rajeev-ranjan-singh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്&#x200d; കോണ്&#x200d;ഗ്രസിന്റെ ജന്&#x200d; ആക്രോഷ് റാലികള്&#x200d;ക്ക് നാളെ തുടക്കം</title>
		<link>https://www.chandrikadaily.com/latest-news-madyaprdesh-congress-yatra.html</link>
					<comments>https://www.chandrikadaily.com/latest-news-madyaprdesh-congress-yatra.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 18 Sep 2023 07:16:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[madyaprdesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275088</guid>

					<description><![CDATA[15 ദിവസം കൊണ്ടാണ് യാത്ര പൂര്&#x200d;ത്തിയാവുക.]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്&#x200d; സര്&#x200d;ക്കാറിന്റെ ഭരണപരാജയം തുറന്നു കാട്ടാന്&#x200d; കോണ്&#x200d;ഗ്രസ് നടത്തുന്ന ജന്&#x200d; ആക്രോഷ് റാലികള്&#x200d;ക്ക് നാളെ തുടക്കം. 18 വര്&#x200d;ഷത്തെ ബി.ജെ. പി ഭരണത്തില്&#x200d; നിന്ന് സംസ്ഥാനത്തെ രക്ഷിക്കുകയാണ് ജന്&#x200d; ആക്രോഷ് റാലികളുടെ ലക്ഷ്യമെന്ന് മുന്&#x200d; മുഖ്യമന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ കമല്&#x200d;നാഥ് പറഞ്ഞു. ശിവരാജ് സിങ് ചൗഹാ ന്&#x200d; സര്&#x200d;ക്കാറിന്റെ ഭരണപരാജയങ്ങള്&#x200d; എണ്ണിപ്പറയുന്ന കുറ്റപത്രം കഴിഞ്ഞ ആഗസ്തില്&#x200d; കോണ്&#x200d;ഗ്രസ് പുറത്തിറക്കിയിരുന്നു. ഇതില്&#x200d; ഉന്നയിക്കുന്ന ആരോപണങ്ങള്&#x200d; സാധാരണ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ജന്&#x200d; ആക്രോഷ് റാലിയുടെ ലക്ഷ്യം. 225 മാസം നീണ്ട ശിവരാജ് സിങ് ചൗഹാന്&#x200d; സര്&#x200d;ക്കാറിന്റെ ഭരണത്തില്&#x200d; 254 അഴിമതികള്&#x200d; സംസ്ഥാനത്ത് അരങ്ങേറിയതായി കോണ്&#x200d;ഗ്രസ് പുറത്തിറക്കിയ കുറ്റപത്രത്തില്&#x200d; ഉന്നയിക്കുന്നുണ്ട്.</p>
<p>50,000 കോടിയുടെ ഖനി അഴിമതി, 86,000 കോടിയുടെ മദ്യ അഴിമതി, 11,000 കോടിയുടെ അഴുക്കുചാല്&#x200d; അഴിമതി, 94,000 കോടിയുടെ ഇലക്ട്രിസിറ്റി അഴിമതി, 100 കോടിയുടെ മഹാകാല്&#x200d; കോറിഡോര്&#x200d; അഴിമതി തുടങ്ങി സംസ്ഥാന സര്&#x200d;ക്കാറിനെതിരെ ഉയര്&#x200d;ന്ന അഴിമതി ആരോപണങ്ങളുടെ പട്ടിക തന്നെ കുറ്റപത്രത്തില്&#x200d; ഉള്&#x200d;പ്പെടുത്തിയിരുന്നു. ഇതിനു പുറമെ ശിവരാജ് സിങിന്റെ ഭരണകാലത്ത് 58,000 സ്ത്രീകള്&#x200d; സംസ്ഥാനത്ത് ബലാത്സംഗത്തിനിരയായതായും 67,000 പേര്&#x200d; തട്ടിക്കൊണ്ടുപോകലിന് ഇരയായെന്നും കുറ്റപത്രത്തില്&#x200d; പറയുന്നു.</p>
<p>സ്ത്രീകള്&#x200d;ക്കും കുട്ടികള്&#x200d;ക്കും എതിരായ അതിക്രമങ്ങള്&#x200d; കുത്തനെ ഉയര്&#x200d;ന്നതായും കണക്കുകള്&#x200d; നിരത്തി സമര്&#x200d;ത്ഥിക്കുന്നു. ഇത്തരം വിഷയങ്ങള്&#x200d; താഴെ തട്ടില്&#x200d; ചര്&#x200d;ച്ചയാക്കുകയാണ് ജന്&#x200d; ആക്രോഷ് റാലിയിലൂടെ കോണ്&#x200d;ഗ്രസ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 230 നിയമസഭാ മണ്ഡലങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടാണ് 11,400 കിലോമീറ്റര്&#x200d; ദൈര്&#x200d;ഘ്യമുള്ള ജന്&#x200d; ആക്രോഷ് റാലിയുടെ റൂട്ട്മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.</p>
<p>സംസ്ഥാനത്തെ ഏഴ് മേഖലകളാക്കി തിരിച്ച് ഏഴിടത്തുനിന്നാണ് ഒരേ സമയം യാത്ര ആരംഭിക്കുന്നത്. 15 ദിവസം കൊണ്ടാണ് യാത്ര പൂര്&#x200d;ത്തിയാവുക. പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിങ്, മുന്&#x200d; സംസ്ഥാന അധ്യക്ഷന്&#x200d; അരുണ്&#x200d; യാദവ്, മുന്&#x200d; മന്ത്രിമാരായ കമലേശ്വര്&#x200d; പട്ടേല്&#x200d;, ജിത്തു പട്വാരി, അജയ് സിങ്, മുന്&#x200d; കേന്ദ്രമന്ത്രിമാരായ സുരേഷ് പഞ്ചൗരി, കാന്തിലാല്&#x200d; ഭൂരിയ എന്നിവരാണ് യാത്രയെ നയിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/latest-news-madyaprdesh-congress-yatra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിക്കെതിരെ ഒന്നിച്ച് പ്രതിപക്ഷം, ലോക്‌സഭയില്&#x200d; ഒന്നിച്ച് പോരാടും; പ്രഖ്യാപിച്ച് നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/opposition-will-fight-together-in-lok-sabha-against-modi-announced-leaders.html</link>
					<comments>https://www.chandrikadaily.com/opposition-will-fight-together-in-lok-sabha-against-modi-announced-leaders.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 23 Jun 2023 11:56:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[2024 ELECTION]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=260993</guid>

					<description><![CDATA[ബി.ജെ.പിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാന്&#x200d; പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തില്&#x200d; നിന്നും മാറ്റാന്&#x200d; ഒന്നിച്ച് നില്&#x200d;ക്കാന്&#x200d; പാറ്റ്‌നയില്&#x200d; നടന്ന യോഗത്തില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്&#x200d; മാറ്റിവെച്ച് പാര്&#x200d;ട്ടികള്&#x200d; ഒന്നിച്ച് പോരാടും. ഇന്നുണ്ടായത് വളരെ പ്രതീക്ഷയുണ്ടാക്കുന്ന ചര്&#x200d;ച്ചകളാണെന്നും പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ അടുത്ത യോഗം ജൂലൈയില്&#x200d; ഷിംലയില്&#x200d; ചേരുമെന്നും ബിഹാര്&#x200d; മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്&#x200d; അറിയിച്ചു. നിതീഷിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബി.ജെ.പിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാന്&#x200d; പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തില്&#x200d; നിന്നും മാറ്റാന്&#x200d; ഒന്നിച്ച് നില്&#x200d;ക്കാന്&#x200d; പാറ്റ്‌നയില്&#x200d; നടന്ന യോഗത്തില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങള്&#x200d; മാറ്റിവെച്ച് പാര്&#x200d;ട്ടികള്&#x200d; ഒന്നിച്ച് പോരാടും.</p>
<p>ഇന്നുണ്ടായത് വളരെ പ്രതീക്ഷയുണ്ടാക്കുന്ന ചര്&#x200d;ച്ചകളാണെന്നും പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ അടുത്ത യോഗം ജൂലൈയില്&#x200d; ഷിംലയില്&#x200d; ചേരുമെന്നും ബിഹാര്&#x200d; മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്&#x200d; അറിയിച്ചു. നിതീഷിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ യോഗം ചേര്&#x200d;ന്നത്.</p>
<p>യോഗത്തില്&#x200d; കോണ്&#x200d;ഗ്രസിന് പ്രതിപക്ഷ നിരയില്&#x200d; പ്രാമുഖ്യം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. യോഗത്തിന് ശേഷം നടന്ന വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; നിതിഷ് കുമാറിന് ശേഷം കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖര്&#x200d;ഗെയും രാഹുല്&#x200d; ഗാന്ധിയുമാണ് സംസാരിച്ചത്. ആശയങ്ങള്&#x200d; തമ്മിലുള്ള പോരാട്ടമെന്നും അഭിപ്രായ വ്യത്യാസം മറന്ന് പ്രതിപക്ഷം ഒരുമിക്കുമെന്നും കോണ്&#x200d;ഗ്രസ് നേതാവ് രാഹുല്&#x200d; ഗാന്ധി പറഞ്ഞു.</p>
<p>പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ബിജെപിയുടെ ഏകാദിപത്യത്തിനെതിരെ ഒന്നിച്ച് പോരാടും. തങ്ങള്&#x200d; പ്രതിപക്ഷമല്ല, പൊരന്മാരും ദേശസ്‌നേഹികളുമാണെന്നും നേതാക്കളുടെ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ബംഗാള്&#x200d; മുഖ്യമന്ത്രിയും തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ് നേതാവുമായ മമത ബാനര്&#x200d;ജി പറഞ്ഞു. പറ്റ്‌നയില്&#x200d; നിന്ന് തുടങ്ങുന്നത് ഒരു വലിയ നീക്കമാണ്. ദില്ലിയില്&#x200d; നിന്ന് പല യോഗങ്ങും തുടങ്ങിയെങ്കിലും ഒന്നും ഫലവത്തായില്ല.</p>
<p>ഇനി എല്ലാവരും ഒന്നിച്ച് നീങ്ങും. ബി ജെ പി ക്കെതിരെ പട നയിച്ച് ഒന്നിച്ച് മുന്നോട്ട് പോകുമെന്നും മമത കൂട്ടിച്ചേര്&#x200d;ത്തു. കോണ്&#x200d;ഗ്രസ്, തൃണമൂല്&#x200d; കോണ്&#x200d;ഗ്രസ്, ആംആദ്മി പാര്&#x200d;ട്ടി, എന്&#x200d;സിപി, ശിവസേന ഉദ്ധവ് താക്കറേ വിഭാഗം,ജെഡിയു, ആര്&#x200d;ജെഡി , നാഷണല്&#x200d; കോണ്&#x200d;ഫറന്&#x200d;സ്, ഡിഎംകെ, സിപിഎം, പിഡിപിയടക്കം പാര്&#x200d;ട്ടികളാണ് യോഗത്തില്&#x200d; പങ്കെടുത്തത്. അതേ സമയം, യോഗത്തിന് ശേഷമുള്ള വാര്&#x200d;ത്താസമ്മേളനത്തില്&#x200d; നിന്നും ആംആദ്മി വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opposition-will-fight-together-in-lok-sabha-against-modi-announced-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി എം.എല്&#x200d;.എ പിടിച്ചുതള്ളിയെന്ന് വനിത പൊലീസുകാരി</title>
		<link>https://www.chandrikadaily.com/news-updates-bjp-mla-women-police.html</link>
					<comments>https://www.chandrikadaily.com/news-updates-bjp-mla-women-police.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Thu, 16 Feb 2023 06:41:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[odisha]]></category>
		<category><![CDATA[women police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238305</guid>

					<description><![CDATA[അതേസമയം, പൊലീസുകാരിയെ പിടിച്ചു തള്ളിയെന്ന വാര്&#x200d;ത്ത എം.എല്&#x200d;.എ നിഷേധിച്ചു.]]></description>
										<content:encoded><![CDATA[<p>ഒഡീഷ പ്രതിപക്ഷ നേതാവ് ജയനാരായണ്&#x200d; മിശ്ര വനിത പൊലീസുകാരിയെ പിടിച്ചുതള്ളിയെന്ന് പരാതി. പൊലീസുകാരി കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച്‌ തള്ളിയെന്നാണ് പരാതിയില്&#x200d; പറയുന്നത്. സാംബാല്&#x200d;പൂരില്&#x200d; നടന്ന ബി.ജെ.പി പ്രതിഷേധത്തിനിടെയായിരുന്നു നടപടി.</p>
<p>ധനുപാലി പൊലീസ് സ്റ്റേഷന്&#x200d; ഇന്&#x200d;സ്പെക്ടര്&#x200d; ഇന്&#x200d; ചാര്&#x200d;ജ് അനിത പ്രദാനാണ് എം.എല്&#x200d;.എ പിടിച്ചു തള്ളിയെന്ന പരാതിയുമായി രംഗത്തെത്തിയത്. ബുധനാഴ്ച കലക് ട്രേറ്റിന് മുന്നില്&#x200d; നടന്ന പ്രതിഷേധത്തിനിടെയാണ് സംഭവമുണ്ടായത്. ബി.ജെ.പി പ്രവര്&#x200d;ത്തകര്&#x200d; ഓഫീസിലേക്ക് തള്ളിക്കയറാന്&#x200d; ശ്രമിച്ചപ്പോള്&#x200d;. വനിത പൊലീസുകാരി ഇത് തടഞ്ഞു. തുടര്&#x200d;ന്ന് അവരെ കൊള്ളക്കാരിയെന്ന് വിളിക്കുകയും ചെയ്തു. എന്തിനാണ് ഇത്തരം ആരോപണങ്ങള്&#x200d; ഉന്നയിക്കുന്നതെന്ന് ചോദിച്ചപ്പോള്&#x200d; പിടിച്ചു തള്ളിയെന്നുമാണ് അനിതയുടെ പരാതിയില്&#x200d;. പൊലീസുകാരിക്കെതിരെ എം.എല്&#x200d;.എയും പരാതി നല്&#x200d;കിയിട്ടുണ്ട്. അതേസമയം, പൊലീസുകാരിയെ പിടിച്ചു തള്ളിയെന്ന വാര്&#x200d;ത്ത എം.എല്&#x200d;.എ നിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-updates-bjp-mla-women-police.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ബിജെപിയുടെ ബുള്&#x200d;ഡോസര്&#x200d; രാഷ്ട്രീയം നിരപരാധികളുടെ ജീവന്&#x200d; അപഹരിക്കുന്നു&#8217;; യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച്‌ മായാവതി</title>
		<link>https://www.chandrikadaily.com/news-bjp-buldozer-politics-mayavathi.html</link>
					<comments>https://www.chandrikadaily.com/news-bjp-buldozer-politics-mayavathi.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Wed, 15 Feb 2023 12:15:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[mayavathi]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238119</guid>

					<description><![CDATA[ഉത്തര്&#x200d;പ്രദേശിലെ കാണ്&#x200d;പൂര്&#x200d; ദേഹത് ജില്ലയിലെ ഗ്രാമത്തില്&#x200d; തിങ്കളാഴ്ചയാണ് 45 കാരിയായ സ്ത്രീയും 20 വയസ്സുള്ള മകളും പൊള്ളലേറ്റ് മരിച്ചത്.]]></description>
										<content:encoded><![CDATA[<p>യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്&#x200d;പ്രദേശ് സര്&#x200d;ക്കാരിനെ പരിഹസിച്ച്‌ ബി.എസ്.പി അധ്യക്ഷ മായാവതി.കാണ്&#x200d;പൂരില്&#x200d; വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും തീപൊള്ളലേറ്റ് മരിച്ച സംഭവത്തിലായിരുന്നു മായാവതിയുടെ പ്രതികരണം.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="hi" dir="ltr">1. देश व खासकर उत्तर प्रदेश जैसे गरीबी, बेरोजगारी, महंगाई व पिछड़ेपन आदि से त्रस्त विशाल राज्य में भाजपा सरकार की लोगों को अति-लाचार एवं आतंकित करने वाली बुल्डोजर राजनीति से अब निर्दोष गरीबों की जान भी जाने लगी हैं, जो अति-दुखद व निन्दनीय। सरकार अपना जनविरोधी रवैया बदले। 1/2</p>
<p>&mdash; Mayawati (@Mayawati) <a href="https://twitter.com/Mayawati/status/1625730722597335041?ref_src=twsrc%5Etfw">February 15, 2023</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;ബിജെപി സര്&#x200d;ക്കാരിന്റെ ബുള്&#x200d;ഡോസര്&#x200d; രാഷ്ട്രീയം നിരപരാധികളും പാവപ്പെട്ടവരുമായ മനുഷ്യരുടെ ജീവന്&#x200d; അപഹരിക്കുന്നു, ഇത് വളരെ ദാരുണമാണ്. സര്&#x200d;ക്കാര്&#x200d; ജനവിരുദ്ധ സമീപനം മാറ്റണം,&#8217; അവര്&#x200d; ഹിന്ദിയില്&#x200d; ട്വീറ്റ് ചെയ്തു. ഈയിടെ യുപി സര്&#x200d;ക്കാര്&#x200d; സംഘടിപ്പിച്ച ആഗോള നിക്ഷേപക ഉച്ചകോടിയെക്കാളും ഈ സംഭവം വാര്&#x200d;ത്തകളില്&#x200d; ഇടംനേടിയെന്നും മായാവതി പറഞ്ഞു.</p>
<p>ഉത്തര്&#x200d;പ്രദേശിലെ കാണ്&#x200d;പൂര്&#x200d; ദേഹത് ജില്ലയിലെ ഗ്രാമത്തില്&#x200d; തിങ്കളാഴ്ചയാണ് 45 കാരിയായ സ്ത്രീയും 20 വയസ്സുള്ള മകളും പൊള്ളലേറ്റ് മരിച്ചത്. വീടിനുള്ളില്&#x200d; ആളുണ്ടെന്ന് അറിഞ്ഞിട്ടും പൊലീസ് തീയിടുകയായിരുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്&#x200d; പൊലീസ് ഇക്കാര്യം നിഷേധിച്ച്‌ രംഗത്തെത്തി. എന്നാല്&#x200d; സംഭവത്തില്&#x200d; കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.</p>
<p>സംഭവത്തില്&#x200d; സബ് ഡിവിഷണല്&#x200d; മജിസ്ട്രേറ്റ്, നാല് റവന്യൂ ഉദ്യോഗസ്ഥര്&#x200d;, ഒരു പൊലീസ് സ്റ്റേഷന്&#x200d; മേധാവി, മറ്റ് പൊലീസുകാര്&#x200d; എന്നിവരുള്&#x200d;പ്പെടെ 39 പേര്&#x200d;ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മരണത്തെതുടര്&#x200d;ന്ന് പ്രദേശവാസികളും പൊലീസും തമ്മില്&#x200d; സംഘര്&#x200d;ഷവും നടന്നിരുന്നു. പൊലീസിന് നേരെ നാട്ടുകാര്&#x200d; കല്ലെറിയുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-bjp-buldozer-politics-mayavathi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ലൗ ജിഹാദ്&#8217; വോട്ട് കൊയ്യാനുള്ള ബി.ജെ.പി ആയുധം; ഇക്കണക്കിന് പോയാല്&#x200d; ഭരണമാറ്റമുണ്ടാകും: വിമര്&#x200d;ശനവുമായി ശിവസേന നേതാവ്</title>
		<link>https://www.chandrikadaily.com/shiv-sena-leader-with-criticism.html</link>
					<comments>https://www.chandrikadaily.com/shiv-sena-leader-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 01 Jan 2023 12:52:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[shivasena-bjp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230206</guid>

					<description><![CDATA[രാഹുല്&#x200d; ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കില്&#x200d; അടുത്ത പൊതുതെരഞ്ഞെടുപ്പില്&#x200d; ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മുംബൈ: ബിജെപിക്കെതിരെ കടുത്ത വിമര്&#x200d;ശനവുമായി രാജ്യസഭാ അംഗവും ഉദ്ദവ് താക്കറെ വിഭാഗം നേതാവുമായ സഞ്ജയ് റാവത്ത് രംഗത്ത്. ലൗ ജിഹാദ് ഹിന്ദുക്കള്&#x200d;ക്കിടയില്&#x200d; ഭീതി വിതച്ച് വോട്ട് കൊയ്യാനുള്ള ബി.ജെ.പി ആയുധമാണെന്നാണ് റാവത്തിന്റെ പുതിയ പരാമര്&#x200d;ശം. ശിവസേന മുഖപത്രം &#8216;സാംന&#8217;യില്&#x200d; എഴുതുതുന്ന കോളത്തിലാണ് റാവത്തിന്റെ അഭിപ്രായപ്രകടനം.</p>
<p>&#8216;രാമജന്മഭൂമി പ്രശ്‌നം പരിഹരിച്ചു. ഇനി അതു പറഞ്ഞ് വോട്ട് പിടിക്കാനാകില്ല. നരേന്ദ്ര മോദിയും അമിത് ഷായും ഇനി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പുതിയ വിത്തുകള്&#x200d; വിതയ്ക്കരുതെന്നും അദ്ദേഹം ലേഖനത്തില്&#x200d; ആവശ്യപ്പെട്ടു. രാഹുല്&#x200d; ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കില്&#x200d; അടുത്ത പൊതുതെരഞ്ഞെടുപ്പില്&#x200d; ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഹിന്ദുവിനെ ഉണര്&#x200d;ത്തുക എന്നത് ബി.ജെ.പി അജണ്ടയാണ്. എന്നാല്&#x200d; അതിന് സമൂഹത്തില്&#x200d; വിദ്വേഷവും വിഭജനവും സൃഷ്ടിക്കരുത്. ഇപ്പോഴത്തെ ഭരണാധികാരികള്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികളുടെ അവകാശങ്ങളും അസ്തിത്വവും അംഗീകരിക്കാത്തവരാണെന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shiv-sena-leader-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഖാര്&#x200d;ഗെ; ബിജെപി രാജ്യത്തിന് വേണ്ടി എന്തു ചെയ്തു</title>
		<link>https://www.chandrikadaily.com/kharge-by-lashing-out-against-bjp-what-did-bjp-do-for-the-country.html</link>
					<comments>https://www.chandrikadaily.com/kharge-by-lashing-out-against-bjp-what-did-bjp-do-for-the-country.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 19 Dec 2022 16:56:30 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[Border]]></category>
		<category><![CDATA[mallikarjun garkhe]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227584</guid>

					<description><![CDATA[അരുണാചല്&#x200d; പ്രദേശിലെ തവാങില്&#x200d; നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്രം വസ്തുതകള്&#x200d; മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു]]></description>
										<content:encoded><![CDATA[<p>ഇന്ത്യ-ചൈന അതിര്&#x200d;ത്തി സംഘര്&#x200d;ഷത്തില്&#x200d; ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്&#x200d;ശനവുമായി കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മല്ലികാര്&#x200d;ജുന്&#x200d; ഖാര്&#x200d;ഗെ. അരുണാചല്&#x200d; പ്രദേശിലെ തവാങില്&#x200d; നടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിനെക്കുറിച്ച് കേന്ദ്രം വസ്തുതകള്&#x200d; മറച്ചുവെക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജസ്ഥാനിലെ അല്&#x200d;വാറില്&#x200d; നടന്ന ഭാരത് ജോഡോ യാത്രയുടെ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ചൈനയുടെ ആക്രമണത്തെക്കുറിച്ച് പാര്&#x200d;ലമെന്റില്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; സര്&#x200d;ക്കാര്&#x200d; തയ്യാറാകുന്നില്ലെന്നും ഇന്ത്യചൈന അതിര്&#x200d;ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്&#x200d; കേന്ദ്രത്തിന് കഴിയുന്നില്ലെന്നും ഖാര്&#x200d;ഗെ ആരോപിച്ചു. ഗാല്&#x200d;വാനിലെ അതിര്&#x200d;ത്തിയില്&#x200d; നമ്മുടെ 20 സൈനികര്&#x200d; വീരമൃത്യു വരിച്ചതിന് ശേഷം മോദി 18 തവണ പ്രസിഡന്റുമായി കൂടിക്കാഴ്ച്ചനടത്തി. എന്നിട്ടും എന്തുകൊണ്ടാണ് അതിര്&#x200d;ത്തിയില്&#x200d; ഇങ്ങനെ സംഭവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.</p>
<p>&#8216;കോണ്&#x200d;ഗ്രസ് രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നു. ഇന്ദിരയും രാജീവ് ഗാന്ധിയും രാജ്യത്തിന്റെ ഐക്യത്തിനായി ജീവന്&#x200d; ബലിയര്&#x200d;പ്പിച്ചു. ഞങ്ങളുടെ പാര്&#x200d;ട്ടി നേതാക്കള്&#x200d; അവരുടെ ജീവന്&#x200d; നല്&#x200d;കി, ബിജെപി എന്താണ് ചെയ്തത് എന്ന് ഖാര്&#x200d;ഗെ ചോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kharge-by-lashing-out-against-bjp-what-did-bjp-do-for-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി മേജർ രവി</title>
		<link>https://www.chandrikadaily.com/major-ravi-against-bjp.html</link>
					<comments>https://www.chandrikadaily.com/major-ravi-against-bjp.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Thu, 21 Jan 2021 07:27:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#AssemblyElection2021]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[bjp kerala]]></category>
		<category><![CDATA[director major ravi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177390</guid>

					<description><![CDATA[ബി.ജെ.പി നേതാക്കൾക്ക് മസില് പിടിച്ചു നടക്കാൻ മാത്രമേ കഴിയുകയുള്ളൂ]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കേരളത്തിലെ ബി.ജെ.പി നേതാക്കൾക്കെതിരെ രൂക്ഷമിവർശനവുമായി ചലച്ചിത്ര സംവിധായകൻ മേജർ രവി. സംസ്ഥാന ബി.ജെ.പിയിലെ 90 ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്നും തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കുമുള്ളതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒരു നേതാവും നന്ദി പറയാൻ പോലും വിളിച്ചില്ലെന്നും മേജർ രവി പറഞ്ഞു. നേരത്ത പലതവണ ബി.ജെ.പി നിലപാടുകളെയും മോദിയെയും പരസ്യമായി പിന്തുണച്ചിരുന്ന മേജർ രവിയുടെ പുതിയ പ്രതികരണം ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സംഘ്പരിവാർ അനുകൂലിയെന്ന് വിമർശനം നേരിട്ട മേജർ രവി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളിലും ബി.ജെ.പിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയിരുന്നു.</p>
<p>അടുത്ത നിമസഭാ തെരഞ്ഞെടുപ്പിൽ മേജർ രവി ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന വാർത്തകൾക്കിടിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരു രാഷ്ട്രീയക്കാരനാവാൻ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ രാഷ്ട്രീയക്കാരനാവണമെന്നുള്ള ഒരു നിർബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നേതാക്കൾ പറഞ്ഞാൽ താൻ മത്സരിക്കില്ലെന്നും മേജർ രവി വ്യക്തമാക്കി. ഇവിടത്തെ നേതാക്കന്മാർക്ക് മസില് പിടിച്ചു നടക്കാൻ മാത്രമേ കഴിയുകയുള്ളൂ. വരുന്ന തെരഞ്ഞെടുപ്പിൽ തൃപ്പുണിത്തറയിലോ മറ്റു മണ്ഡലങ്ങളിലോ മൽസരിക്കുമെന്ന പ്രചാരണത്തിനെതിരെയും മേജർ രവി തുറന്നടിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ നേതാക്കൾ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാർട്ടിയെ തകർക്കാൻ ആണ് ഇവർ ശ്രമിക്കുന്നതെന്നത്. ഇത്തവണ ബി.ജെ.പിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങില്ലെന്നും മേജർ രവി പറഞ്ഞു.</p>
<p>ടെലിവിഷൻ ചാനലുകളിലടക്കം സംഘപരിവാറിന് അനുകൂല നിലപാടായിരുന്നു മേജർ രവി സ്വീകരിച്ചിരുന്നത്. ഹിന്ദു ഉണരണമെന്ന അദ്ദേഹത്തിന്റെ വാട്‌സ് ആപ്പ് ശബ്ദസന്ദേശം പുറത്ത് വന്നത് നേരത്തേ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/major-ravi-against-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിജെപിക്ക് വോട്ട് ചെയ്യാന്&#x200d; താന്&#x200d; ആവശ്യപ്പെട്ടിട്ടില്ല; നടക്കുന്നത് വ്യാജ പ്രചാരണമെന്ന് ബാലചന്ദ്രമേനോന്&#x200d;</title>
		<link>https://www.chandrikadaily.com/balachandra-menon-against-fake-propagenda.html</link>
					<comments>https://www.chandrikadaily.com/balachandra-menon-against-fake-propagenda.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 28 Nov 2020 07:00:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[KERALA LOCAL BODY ELECTION]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=169573</guid>

					<description><![CDATA[രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല ...മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല..]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ബിജെപി സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് വോട്ട് ചെയ്യാന്&#x200d; താന്&#x200d; ആവശ്യപ്പെട്ടെന്ന രീതിയില്&#x200d; നടക്കുന്ന പ്രചാരണങ്ങള്&#x200d; വ്യാജമെന്ന് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്&#x200d;. ഇടതനേയും വലതനേയും മാറി മാറി പരീക്ഷിച്ചിട്ടും നിങ്ങളുടെ വല്ല പ്രശ്‌നങ്ങളും പരിഹരിച്ചോ? മോദിജി നയിക്കുന്ന ബിജെപി സ്ഥാനാര്&#x200d;ത്ഥികള്&#x200d;ക്ക് നിങ്ങളുടെ ഏത് പ്രശ്‌നവും പരിഹരിക്കാനാവും-ഇതാണ് സോഷ്യല്&#x200d; മീഡിയയില്&#x200d; നടക്കുന്ന പ്രചാരണം. ഇത്തരത്തില്&#x200d; നിരവധി പോസ്റ്ററുകളാണ് ബാലചന്ദ്ര മേനോന്റെ പേരില്&#x200d; പ്രചരിക്കുന്നത്.</p>
<p><strong>ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</strong></p>
<div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">&#8220;കൺഗ്രാജുലേഷൻസ് !&#8221;</div>
<div dir="auto">&#8220;നല്ല തീരുമാനം&#8230;&#8221;</div>
<div dir="auto">&#8220;അൽപ്പം കൂടി നേരത്തേയാവാമായിരുന്നു &#8230;&#8221;</div>
<div dir="auto">&#8220;നിങ്ങളെപ്പോലുള്ളവർ പൊതുരംഗത്ത് വരണം ..</div>
<div dir="auto">.&#8221;അതിനിടയിൽ ഒരു വിമതശബ്ദം :</div>
<div dir="auto">&#8220;വേണോ ആശാനേ ?&#8221;</div>
<div dir="auto">&#8220;നമുക്ക് സിനിമയൊക്കെ പോരെ ?&#8221;</div>
<div dir="auto">ഫോണിൽകൂടി സന്ദേശങ്ങളുടെ പ്രവാഹം .എനിക്കൊരു പിടിയും കിട്ടിയില്ല . പിന്നാണറിയുന്നത് എന്റെ പേരിൽ ഒരു വ്യാജ സന്ദേശം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് &#8230;</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ഒന്നല്ല&#8230;പല ഡിസൈനുകൾ &#8230;</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">ഞാൻ മനസ്സാ വാചാ കർമ്മണാ അറിയാത്ത ഒരു കാര്യം എന്റെ തലയും വെച്ച് ആൾക്കാർ വായിക്കുമ്പോൾ &#8216;ഇപ്പോൾ ഇങ്ങനൊക്കെ പലതും നടക്കും&#8217; എന്ന മട്ടിൽ ഞാൻ മൗനം പാലിക്കുന്നത് ഭൂഷണമല്ല എന്ന് എനിക്ക് ബോധ്യമായി .എന്നാൽ &#8216;രാഷ്ട്രീയമായി&#8217; നേരിടാനും &#8216;നിയമപരമായി&#8217; യുദ്ധം ചെയ്യാനുമൊന്നും എനിക്ക് തോന്നിയില്ല . എന്നാൽ എന്റെ നിലപാട് എനിക്ക് വ്യക്തമാക്കുകയും വേണം . അങ്ങിനെയാണ് ഞാൻ ജഗതി ശ്രീകുമാറിന്റെ സഹായം തേടിയത് .ആ ചിത്രത്തിൻറെ സംവിധായകനായ രാജസേനനും നന്ദി &#8230;എന്റെ മറുപടി കണ്ട് എന്നോട് പ്രതികരിച്ച ഏവർക്കും കൂപ്പുകൈ .(അങ്ങിനെ ഒന്നുണ്ടോ ഇപ്പോൾ?..,ആവോ !)പലരും ഭംഗ്യന്തരേണ ചോദിച്ച ഒരു ചോദ്യം :</div>
<div dir="auto">&#8220;നിങ്ങൾ നയം വ്യക്തമാക്കണം&#8230;രാഷ്ട്രീയത്തിലേക്കുണ്ടോ?&#8221;</div>
<div dir="auto">ഉത്തരം :</div>
<div dir="auto">രാഷ്ട്രീയത്തിൽ സ്ഥായിയായ ശത്രുക്കളില്ല &#8230;മിത്രങ്ങളുമില്ല എന്നാണു വെയ്പ്പ് .അതുകൊണ്ടുതന്നെ സ്ഥിരമായ നിലപാടുകളില്ല.. രാഷ്ട്രീയത്തിലെ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും സ്ഥിരതയില്ല.. ഇതെല്ലാം &#8216;കൂട്ടിവായിക്കുമ്പോൾ&#8217; ഞാൻ രാഷ്ട്രീയത്തിൽ വരുമോ എന്ന ചോദ്യത്തിന് വരുമെന്നോ, വരില്ല , എന്നോ ഇപ്പോൾ പറയാതിരിക്കുന്നതാണ് നല്ലതെന്ന്&#8230;.</div>
<div dir="auto">എന്റെ രാഷ്ട്രീയമായ തീരുമാനം &#8230;</div>
</div>
<div class="o9v6fnle cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q">
<div dir="auto">that&#8217;s ALL your honour !</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/balachandra-menon-against-fake-propagenda.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രിയങ്ക തരംഗം; യു.പിയില്&#x200d; മുന്&#x200d; എം.പി ബി.ജെ.പി വിട്ട് കോണ്&#x200d;ഗ്രസില്&#x200d;, ചേര്&#x200d;ത്തു നിര്&#x200d;ത്തി പ്രിയങ്ക</title>
		<link>https://www.chandrikadaily.com/priyanka-up.html</link>
					<comments>https://www.chandrikadaily.com/priyanka-up.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Sun, 03 Mar 2019 16:18:14 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti bjp]]></category>
		<category><![CDATA[general election 2019]]></category>
		<category><![CDATA[India]]></category>
		<category><![CDATA[priyanka gandhi]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120224</guid>

					<description><![CDATA[രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകാന്&#x200d; ആഴ്ചകള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കെ ഉത്തര്&#x200d;പ്രദേശില്&#x200d; നിന്ന് കോണ്&#x200d;ഗ്രസിന് വീണ്ടുമൊരു മേല്&#x200d;ക്കൈ. യു.പിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്&#x200d; എം.പിയുമായ സാവിത്രി ഭായ് ഫൂലെ കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. പ്രിയങ്ക ഗാന്ധി ഉത്തര്&#x200d;പ്രദേശിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു ശേഷമുള്ള ഈ ബി.ജെ.പി നേതാവിന്റെ കോണ്&#x200d;ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രവേശം വലിയ ചര്&#x200d;ച്ചകള്&#x200d;ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി, രാഹുല്&#x200d; ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് സാവിത്രി കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നത്. ബി.ജെ.പി രാജ്യത്ത് ഛിദ്രതയുണ്ടാക്കുന്നുവെന്ന് സാവിത്രി തുറന്നടിച്ചിരുന്നു. പിന്നാക്കക്കാരോട് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോകാന്&#x200d; ആഴ്ചകള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കെ ഉത്തര്&#x200d;പ്രദേശില്&#x200d; നിന്ന് കോണ്&#x200d;ഗ്രസിന് വീണ്ടുമൊരു മേല്&#x200d;ക്കൈ. യു.പിയിലെ ബി.ജെ.പിയുടെ പ്രമുഖ നേതാവും മുന്&#x200d; എം.പിയുമായ സാവിത്രി ഭായ് ഫൂലെ കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നു. പ്രിയങ്ക ഗാന്ധി ഉത്തര്&#x200d;പ്രദേശിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു ശേഷമുള്ള ഈ ബി.ജെ.പി നേതാവിന്റെ കോണ്&#x200d;ഗ്രസിലേക്കുള്ള രാഷ്ട്രീയ പ്രവേശം വലിയ ചര്&#x200d;ച്ചകള്&#x200d;ക്ക് തുടക്കമിട്ടിരിക്കുകയാണ്. പ്രിയങ്ക ഗാന്ധി, രാഹുല്&#x200d; ഗാന്ധി, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് സാവിത്രി കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്നത്.<br>
ബി.ജെ.പി രാജ്യത്ത് ഛിദ്രതയുണ്ടാക്കുന്നുവെന്ന് സാവിത്രി തുറന്നടിച്ചിരുന്നു. പിന്നാക്കക്കാരോട് ബി.ജെ.പി ചെയ്യുന്ന അക്രമങ്ങള്&#x200d;ക്കെതിരെ സാവിത്രി തുറന്നടിച്ചത് വലിയ വിവാദങ്ങള്&#x200d;ക്ക് വഴിവെച്ചിരുന്നു. ഇതേ തുടര്&#x200d;ന്ന് കഴിഞ്ഞ ഡിസംബറില്&#x200d; ഇവര്&#x200d; ബി.ജെ.പി വിട്ടിരുന്നു. യു.പിയിലെ ബഹ്‌റൈചില്&#x200d; നിന്നുള്ള എം.പിയായിരുന്നു സാവിത്രി ഭായ് ഫൂലെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/priyanka-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
