<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>anti drugs &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/anti-drugs/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 09 Jun 2025 10:06:58 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>anti drugs &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി ഹണ്ട് തുടങ്ങിയിട്ട് മാസങ്ങള്‍; ഇന്നലെ മാത്രം അറസ്റ്റിലായത് 103 പേര്‍</title>
		<link>https://www.chandrikadaily.com/update-of-operation-d-hunt.html</link>
					<comments>https://www.chandrikadaily.com/update-of-operation-d-hunt.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Jun 2025 10:06:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti drugs]]></category>
		<category><![CDATA[drug free society]]></category>
		<category><![CDATA[operation d hunt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344041</guid>

					<description><![CDATA[മയക്കുമരുന്ന് വില്‍ക്കപ്പെടുന്നുണ്ട് എന്ന് സംശയിക്കുന്ന 1866 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തില്&#x200d; ഓപ്പറേഷന്&#x200d; ഡി ഹണ്ട് തുടങ്ങിയിട്ട് മാസങ്ങള്&#x200d;. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വ്യാപകമായി നടത്തിയ സ്‌പെഷ്യല്&#x200d; ഡ്രൈവില്&#x200d; അറസ്റ്റിലായത് 103 പേര്&#x200d;. മയക്കുമരുന്ന് വില്&#x200d;ക്കപ്പെടുന്നുണ്ട് എന്ന് സംശയിക്കുന്ന 1866 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈയ്യില്&#x200d; വെച്ചതിന് 92 കേസുകളാണ് രജിസ്റ്റര്&#x200d; ചെയ്തത്. ഈ കേസുകളില്&#x200d; എല്ലാം കൂടി എംഡിഎംഎ (8.96ഗ്രാം),കഞ്ചാവ് (8171ഗ്രാം), കഞ്ചാവ് ബീഡി (65എണ്ണം)എന്നിവ പോലീസ് പിടിച്ചെടുത്തു.</p>
<p>നിരോധിത മയക്കുമരുന്നുകള്&#x200d; കൈവശം വയ്ക്കുന്നവരെയും വിതരണം ചെയുന്നവരെയും കണ്ടെത്തി ഇവര്&#x200d;ക്കെതിരെ കര്&#x200d;ശന നിയമനടപടികള്&#x200d; സ്വീകരിക്കുന്നതിനായാണ് സംസ്ഥാന വ്യാപകമായ ഓപ്പറേഷന്&#x200d; ഡി ഹണ്ട് തുടങ്ങി വച്ചത്. 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന ആന്റി നര്&#x200d;ക്കോട്ടിക് കണ്&#x200d;ട്രോള്&#x200d; റൂം നിലവിലുള്ളതിനാല്&#x200d; പെതുജനങ്ങള്&#x200d;ക്ക് മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങള്&#x200d; നല്&#x200d;കാനാവുന്നതാണ്. ഈ നമ്പറില്&#x200d; (9497927797) ബന്ധപ്പെട്ടാല്&#x200d; പങ്കുവയ്ക്കുന്നവരുടെ വിവരം രഹസ്യമായിരിക്കും.</p>
<p>മയക്കുമരുന്ന് വ്യാപനത്തിനെതിരെ നടപടികള്&#x200d; ശക്തമാക്കുന്നതിന്&#x200d;രെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേല്&#x200d;നോട്ടത്തില്&#x200d; സംസ്ഥാനതലത്തില്&#x200d; ആന്റി നര്&#x200d;ക്കോട്ടിക്ക്‌സ് ഇന്റലിജന്&#x200d;സ് സെല്ലും എന്&#x200d;ഡിപിഎസ് കോര്&#x200d;ഡിനേഷന്&#x200d; സെല്ലും റേഞ്ച് അടിസ്ഥാനത്തില്&#x200d; ആന്റി നാര്&#x200d;ക്കോട്ടിക്‌സ് സെല്ലും പ്രവര്&#x200d;ത്തിക്കുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/update-of-operation-d-hunt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെൽഫിയെടുത്ത് ഡ്രഗ്സിനോട് നോ പറയാം; ബീച്ചിൽ സെൽഫി പോയിന്റ് ഒരുങ്ങി</title>
		<link>https://www.chandrikadaily.com/taking-a-selfie-say-no-to-drugs-selfie-point-is-ready-on-the-beach.html</link>
					<comments>https://www.chandrikadaily.com/taking-a-selfie-say-no-to-drugs-selfie-point-is-ready-on-the-beach.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 16 Jun 2023 15:13:16 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti drugs]]></category>
		<category><![CDATA[police]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259700</guid>

					<description><![CDATA[സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണ മുഖ്യാതിഥിയായി]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സിറ്റി പോലീസും റോട്ടറി ക്ലബ് ഈസ്റ്റും സംയുക്തമായി ബീച്ച് ഫ്രീഡം സ്വകയർ കൾച്ചറൽ സ്റ്റേജിന് പിന്നിൽ സെൽഫി പോയിന്റ് ഒരുക്കി. സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ പദ്ധതിയായ സോഷ്യൽ എവയർനസ് ടു യൂത്തി(SAY)ന്റെ ഭാഗമായി തയ്യാറാക്കിയ സെ നോ ടു ഡ്രഗ്സ് സെൽഫി പോയിന്റ് ഉത്തര മേഖല ഐ ജി നീരജ് കുമാർ ഗുപ്ത കുട്ടികൾക്കൊപ്പം സെൽഫിയെടുത്ത് ഉദ്ഘാടനം ചെയ്തു. എടുത്ത ഫോട്ടോ എല്ലാവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണമെന്ന് ഐ ജി ആഹ്വാനം ചെയ്തു.</p>
<p>സിറ്റി പോലീസ് കമ്മീഷണർ രാജ് പാൽ മീണ മുഖ്യാതിഥിയായി. റോട്ടറി ഈസ്റ്റ് പ്രസിഡന്റ് എം ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് ഗവർണർ ഇലക്റ്റ് ഡോ. ആർ സേതു ശിവ ശങ്കർ, സെക്രട്ടറി സുന്ദർ രാജ് ലു, ഡി ടി പി സി സെക്രട്ടറി ടി നിഖിൽ ദാസ്, ടൗൺ അസി. കമ്മീഷണർ പി ബിജു രാജ്, സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർ എ ഉമേഷ്, കൺട്രോൾ റൂ അസി. കമ്മീഷണർ പ്രദീപൻ<br />
കണ്ണിപൊയിൽ എന്നിവർ സംസാരിച്ചു.</p>
<p>ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു സ്വാഗതവും നർക്കോട്ടിക്ക് സെൽ എ സി പി<br />
പ്രകാശൻ പടന്നയിൽ നന്ദിയും പറഞ്ഞു. മെഡിക്കൽ കോളജ് ക്യാമ്പസ് വിദ്യാർത്ഥിനികളുടെ സുമ്പാ ഡാൻസും പ്രൊവിഡൻസ് സ്കൂളിലെ എസ് പി സി കാഡറ്റുകളുടെ ബോധവൽക്കരണ പരിപാടികളും അരങ്ങേറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/taking-a-selfie-say-no-to-drugs-selfie-point-is-ready-on-the-beach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുവല്&#x200d;സരാഘോഷം; കേരളത്തിലേക്കു വന്&#x200d; തോതില്&#x200d; മയക്കു മരുന്നെത്തിക്കാന്&#x200d; നീക്കം</title>
		<link>https://www.chandrikadaily.com/new-years-eve-a-move-to-bring-large-quantities-of-drugs-to-kerala.html</link>
					<comments>https://www.chandrikadaily.com/new-years-eve-a-move-to-bring-large-quantities-of-drugs-to-kerala.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 22 Dec 2022 02:33:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti drugs]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=228015</guid>

					<description><![CDATA[പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് വന്&#x200d;തോതില്&#x200d; മയക്കു മരുന്നെത്തിക്കാന്&#x200d; ശ്രമം നടക്കുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d;.]]></description>
										<content:encoded><![CDATA[<p><strong>കെ.ബി.എ കരീം</strong><br />
<strong>കൊച്ചി</strong></p>
<p>ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് വന്&#x200d;തോതില്&#x200d; മയക്കു മരുന്നെത്തിക്കാന്&#x200d; ശ്രമം നടക്കുന്നതായി റിപ്പോര്&#x200d;ട്ടുകള്&#x200d;. മാരക മയക്കുമരുന്നായ എം.ഡി.എം എ അടക്കം എത്തിക്കാനുള്ള പദ്ധതികളാണ് നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തില്&#x200d; പ്രത്യേകിച്ച് കൊച്ചിയില്&#x200d; വന്&#x200d;തോതില്&#x200d; പിടികൂടിയ മയക്കുമരുന്ന് പുതുവത്സരാഘോഷ കച്ചവടത്തിന്റെ ഭാഗമായി എത്തിച്ചതാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. മയക്കുമരുന്നെത്തുന്നത് തടയാന്&#x200d; പൊലീസും എക്‌സൈസും കര്&#x200d;ശന നടപടികള്&#x200d; സ്വീകരിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്&#x200d; അതീവ ജാഗ്രത പാലിക്കേണ്ടതിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്&#x200d; പിടിയിലായവരില്&#x200d; നിന്ന് ലഭിക്കുന്ന വിവരങ്ങള്&#x200d;.</p>
<p>പുതുവത്സരാഘോഷത്തിന് വന്&#x200d;തോതില്&#x200d; മയക്കുമരുന്ന് എത്തിക്കാന്&#x200d; പദ്ധതിയുണ്ടെന്ന് ഇന്നലെ കൊച്ചിയില്&#x200d; മാരക മയക്കുമരുന്നായ എം.ഡി. എം. എയുമായി പിടിയിലായ യുവാവ് പൊലീസ്‌നോട് സമ്മതിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്&#x200d;ന്ന് നടത്തിയ റെയ്ഡിലാണ് ആലുവ സ്വദേശിയായ യുവാവ് പിടിയിലായത്. കഴിഞ്ഞദിവസം കൊച്ചിയില്&#x200d; നിന്ന് എം.ഡി.എംഎയുമായി 18കാരി അടക്കം മൂന്നുപേര്&#x200d; അറസ്റ്റിലായിരുന്നു. പുതുവത്സരാഘോഷത്തിന് വില്&#x200d;പ്പനക്കായി എത്തിച്ച എംഡിഎംഎ ആണ് അവരില്&#x200d;നിന്ന് കൊച്ചി പോലീസ് പിടികൂടിയത്.</p>
<p>പൊലീസ് എത്തുമ്പോള്&#x200d; എംഡി എം എ തൂക്കി പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു മൂന്നുപേരും. സംഘത്തിലെ യുവതി സിവില്&#x200d; ഏവിയേഷന്&#x200d; വിദ്യാര്&#x200d;ഥിനിയാണ്. പുതുവത്സരാഘോഷത്തിന് വന്&#x200d;തോതില്&#x200d; മയക്കുമരുന്ന് എത്തിക്കാന്&#x200d; പദ്ധതി ഉണ്ടായിരുന്നതായി പിടിയിലായ ഇടുക്കി സ്വദേശികളായ ഈ മൂന്നംഗ സംഘവും വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്&#x200d;ഷത്തെ പുതുവത്സരാഘോഷത്തിന് ലഹരി പൂര്&#x200d;ണമായും തടയുക എന്ന ലക്ഷ്യത്തോടെ വന്&#x200d; പദ്ധതികള്&#x200d; ആണ് ഹോട്ടലുകളുടെ സംഘടനയും പൊലീസും എക്‌സൈസും സംയുക്തമായി ആവിഷ്‌കരിച്ചു വരുന്നത്. എക്‌സൈസ് വകുപ്പിന്റെ കണക്കുകള്&#x200d; പ്രകാരം കഴിഞ്ഞ ഒരു വര്&#x200d;ഷത്തിനുളില്&#x200d; കേരളത്തില്&#x200d; പിടികൂടിയത് 18 കിലോയോളം എം.ഡി.എം.എയാണ്. കഴിഞ്ഞ വര്&#x200d;ഷം ജനുവരി മുതല്&#x200d; 2022 ജൂലൈ വരെ സംസ്ഥാനത്ത് എക്‌സൈസ് പിടികൂടിയത് 15 കിലോ എം.ഡി.എം.എയാണ് വന്&#x200d; തോതില്&#x200d; ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്.</p>
<p><strong>ആഘോഷരാവുകള്&#x200d; ലഹരി</strong><br />
<strong>വിമുക്തമാക്കാന്&#x200d; ഒരുക്കം</strong></p>
<p>ആഘോഷരാവുകള്&#x200d; ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ കൊച്ചി നഗരത്തില്&#x200d; ക്രിസ്മസ് ന്യൂ ഇയര്&#x200d; പാര്&#x200d;ട്ടികളില്&#x200d; പങ്കെടുക്കാന്&#x200d; തിരിച്ചറിയല്&#x200d; രേഖ നിര്&#x200d;ബന്ധമാക്കിയിരിക്കയാണ്. സര്&#x200d;ക്കാര്&#x200d; രേഖ ലഭ്യമാക്കിയില്ലെങ്കില്&#x200d; പാര്&#x200d;ട്ടികളില്&#x200d; പ്രവേശനം ഉണ്ടാകില്ലെന്ന് അസോസിയേഷന്&#x200d; ഓഫ് ഓര്&#x200d;ഗനൈസേഴ്‌സ് ആന്റ് പെര്&#x200d;ഫോമേഴ്‌സ് വ്യക്തമാക്കി.</p>
<p>ലഹരി സാന്നിധ്യം മാറ്റി നിര്&#x200d;ത്താന്&#x200d; പ്രോട്ടോക്കോള്&#x200d; കര്&#x200d;ശനമാക്കുകയാണ് അസ്സോസിയേഷന്&#x200d; ഓഫ് ഓര്&#x200d;ഗനൈസേഴ്‌സ് ആന്റ് പെര്&#x200d;ഫോമേഴ്‌സ്. ബൗണ്&#x200d;സേഴ്‌സിന്റെ എണ്ണം കൂട്ടി മുക്കിലും മൂലയിലും പരിശോധന നടത്തും. തിരിച്ചറിയല്&#x200d; രേഖയും ദേഹപരിശോധനയും നിര്&#x200d;ബന്ധം. കൊച്ചിയിലെ പാര്&#x200d;ട്ടികളില്&#x200d; ലഹരി സാന്നിധ്യമെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് അസോസിയേഷന്&#x200d; ഓഫ് ഓര്&#x200d;ഗനൈസേഴ്‌സ് ആന്റ് പെര്&#x200d;ഫോമേഴ്‌സ് എന്ന സംഘടന തന്നെ രംഗത്തിറങ്ങുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-years-eve-a-move-to-bring-large-quantities-of-drugs-to-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹരിക്കെതിരെ ഗോളടിക്കുന്നവരോട്</title>
		<link>https://www.chandrikadaily.com/to-those-who-score-goals-against-addiction.html</link>
					<comments>https://www.chandrikadaily.com/to-those-who-score-goals-against-addiction.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 20 Nov 2022 14:32:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[anti drugs]]></category>
		<category><![CDATA[goals]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222559</guid>

					<description><![CDATA[രാജ്യത്തെ ഏറ്റവും ഉയര്&#x200d;ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്&#x200d; ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്&#x200d; മലയാളി വര്&#x200d;ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്&#x200d; താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്&#x200d; ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്&#x200d; നിര്&#x200d;മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്&#x200d; ഇന്ത്യയില്&#x200d; ഒന്നാം സ്ഥാനത്താണ് കേരളം.രാജ്യത്തെ ഏറ്റവും ഉയര്&#x200d;ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്&#x200d; ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്&#x200d; മലയാളി വര്&#x200d;ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്&#x200d; താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്&#x200d; ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്&#x200d; നിര്&#x200d;മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്&#x200d; ഇന്ത്യയില്&#x200d; ഒന്നാം സ്ഥാനത്താണ് കേരളം.രാജ്യത്തെ ഏറ്റവും ഉയര്&#x200d;ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്&#x200d; ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്&#x200d; മലയാളി വര്&#x200d;ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്&#x200d; താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്&#x200d; ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്&#x200d; നിര്&#x200d;മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്&#x200d; ഇന്ത്യയില്&#x200d; ഒന്നാം സ്ഥാനത്താണ് കേരളം.]]></description>
										<content:encoded><![CDATA[<p><strong>മുജീബ് കെ. താനൂര്&#x200d;</strong></p>
<p>മയക്കുമരുന്നിനെതിരെ ലഹരി മാഫിയക്ക് തങ്ങളുടേതായ പ്രചാരണ വിഭാഗമുണ്ട്. ഫാസിസത്തിനെതിരെ ലഹരി ഉപയോഗിക്കുക എന്ന് പോലും ഉപയോഗിച്ച കാലമുണ്ടായിരുന്നത്രേ. &#8216;ഹിറ്റ്‌ലര്&#x200d; ഫാസിസ്റ്റാണ്. ഹിറ്റ്‌ലര്&#x200d; ലഹരി ഉപയോഗിക്കാത്ത സസ്യബുക്കായിരുന്നു. അതുകൊണ്ടു ഫാസിസത്തെ തോല്&#x200d;പ്പിക്കാന്&#x200d; മാംസം കഴിക്കുക, ലഹരി ഉപയോഗിക്കുക&#8217; എന്ന പോസ്റ്റര്&#x200d; പോലും മയക്കുമരുന്ന് ലോബി ഉപയോഗിച്ചതായ നര്&#x200d;മം ആംഗലേയ എഴുത്തുകാര്&#x200d; പല സ്ഥലങ്ങളിലും കുറിച്ച് വെച്ചിട്ടുണ്ട്. മതം വേണ്ട ജാതിവേണ്ട എല്ലാം കൂടി ചേര്&#x200d;ത്ത അവിയല്&#x200d; പരുവത്തിലുള്ള ലിബറല്&#x200d; ഇസം മതിയെന്ന് മേനിനടിക്കുന്നവര്&#x200d;ക്കുള്ള ചോദ്യചിഹ്നമാണ് ഈ മയക്കു മദ്യ മരുന്ന് മാഫിയകള്&#x200d;.</p>
<p>കേരളത്തിലെ ഔദ്യോഗിക മദ്യ വില്&#x200d;പനക്കാരായ ബിവറേജസ് കോര്&#x200d;പറേഷന്&#x200d; സൈറ്റുകള്&#x200d; പരിശോധിച്ചാല്&#x200d; ഞങ്ങളുടെ ഗ്രൂപ് നേതാക്കള്&#x200d; എന്ന് പറഞ്ഞുകൊണ്ട് എഴുതിവെച്ച പേരുകള്&#x200d; ഒന്ന് മുഖ്യമന്ത്രി പിണറായി വിജയന്റേതും മറ്റൊന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷിന്റെതുമാണ്. കൂടാതെ ബിവറേജസ് കോര്&#x200d;പറേഷന്&#x200d; എം.ഡി യോഗേഷ് ഗുപ്തയുടെയും പേര് കാണാം. ആറു റീജ്യണല്&#x200d; ഓഫീസും 26 വെയര്&#x200d;ഹൗസും 267 ഔട്‌ലെറ്റുകളും കോര്&#x200d;പറേഷന് കീഴിലുണ്ട്. 107 സെല്&#x200d;ഫ് സര്&#x200d;വീസ് ഔട്‌ലെറ്റുകള്&#x200d; ഉണ്ടെന്നും കാണിക്കുന്നു. യു.ഡി.എഫ് ഭരണ കാലത്ത് 29 എണ്ണമുണ്ടായിരുന്ന ബാറുകള്&#x200d; 565 ലേക്ക് എത്തിച്ചവരാണ് ഇപ്പോള്&#x200d; ഗോളടിക്കുന്നത്.</p>
<p>565 കൊടുത്തതിനു ബോണസ്സെന്നോണം 365 ബിയര്&#x200d;, വൈന്&#x200d; പാര്&#x200d;ലറുകളും കൊടുത്തവര്&#x200d; ലഹരിക്കെതിരെ ചില്ലറ ഗോളൊന്നുമല്ല, രണ്ടു കോടി ഗോളാണത്രെ അടിക്കുന്നത്. മയക്കുമരുന്നിനെതിരെ ഫുട്ബാള്&#x200d; ചലഞ്ചായാണ് ഗോളടിക്കുന്നത്. ഗോളടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഓണ്&#x200d;ലൈനില്&#x200d; മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിര്&#x200d;വഹിക്കുകയുണ്ടായി. 29ല്&#x200d; നിന്നും 565 ബാര്&#x200d; ആക്കി ഉയര്&#x200d;ത്തിയ ബിവറേജസ് കോര്&#x200d;പറേഷന്&#x200d; ലീഡറും ലഹരിക്കെതിരെയുള്ള ഗോളടി ഉദ്ഘാടനം നിര്&#x200d;വഹിച്ചതും ഒരാളാണ് എന്ന് വന്നപ്പോഴാണ് സംഗതിയിലെ വശപ്പിശക് ഓര്&#x200d;ത്തുപോയത്. മദ്യത്തിലെ ലഹരി ഇവരുടെ പാഠപുസ്തകത്തിലെ ലഹരി സിലബസില്&#x200d; ഉള്&#x200d;പ്പെടില്ലേ. അതോ മദ്യം ലഹരിയല്ലെന്നാണോ ഇടതുപക്ഷമുന്നണിയുടെ വാദം? ഒന്നാം പിണറായി സര്&#x200d;ക്കാരിന്റെ കാലത്തുമാത്രം 21363 കേസുകള്&#x200d; നാര്&#x200d;ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോ ട്രോപ്പിക് സബ്സ്റ്റന്&#x200d;സസ് ആക്ട് (എന്&#x200d;.ഡി.പി.എസ്) പ്രകാരവും 242611 കേസുകള്&#x200d; സിഗരറ്റ് ആന്റ് അദര്&#x200d; ടൊബാക്കോ പ്രോഡക്ട് ആക്ട് (സി.ഓ.ടി.പി.എ) പ്രകാരവും രജിസ്റ്റര്&#x200d; ചെയ്തിട്ടുണ്ടായിരുന്നുവെന്നു വെളിപ്പെടുത്തിയത് അസംബ്ലയില്&#x200d; വെച്ച് എക്‌സൈസ് മന്ത്രിയായിരുന്നു. അവയില്&#x200d; എത്രപേര്&#x200d; ശിക്ഷിക്കപ്പെട്ടു എന്നതിനു മാത്രം കണക്കില്ല.</p>
<p>അര്&#x200d;ജന്റീനക്കാരനായ ഫുട്‌ബോള്&#x200d; താരം ഡീഗോ മറഡോണ ജീവിച്ചിരുപ്പുണ്ടെങ്കില്&#x200d; കേരള സര്&#x200d;ക്കാര്&#x200d; മറഡോണയെ ലഹരിക്കെതിരെയുള്ള അംബാസഡറാക്കി ഗോളടിപ്പിക്കും. പെലെ യോടൊപ്പം &#8216;പ്ലെയര്&#x200d; ഓഫ് ദി സെഞ്ച്വറി&#8217; അവാര്&#x200d;ഡ് പങ്കിട്ട ഫുട്ബാള്&#x200d; താരം എന്ന് വേണമെങ്കില്&#x200d; വാദിക്കുകയും ചെയ്യും. നാലു ലോകകപ്പുമത്‌സരങ്ങളില്&#x200d; കളിക്കുകയും 1986 ല്&#x200d; ക്യാപ്റ്റനായി അര്&#x200d;ജന്റീനയെ ജേതാക്കളാക്കുകയും ചെയ്ത മറഡോണ ദുരന്ത നായകനോ അപമാനിതനോ ആയാണ് കളിക്കളത്തില്&#x200d;നിന്നും വിടവാങ്ങിയത്. 1994ല്&#x200d; അമേരിക്കയില്&#x200d; നടന്ന ലോകകപ്പില്&#x200d; എഫ്രിഡൈന്&#x200d; എന്ന മയക്കുമരുന്ന് കഴിച്ചതിനു മറഡോണയെ പുറത്താക്കിയിരുന്നു. എണ്&#x200d;പതുകളുടെ മധ്യം മുതല്&#x200d; മയക്കുമരുന്നിന്റെ പിടിയിലായിരുന്ന മറഡോണ 1991ല്&#x200d; ഇറ്റലിയില്&#x200d; വെച്ച് കൊക്കെയ്ന്&#x200d; ഉപയോഗത്തിന്റെ പേരില്&#x200d; കളിയില്&#x200d;നിന്ന് സസ്‌പെന്&#x200d;ഡ് ചെയ്യപ്പെട്ടിരുന്നു. 1997 ല്&#x200d; മുപ്പത്തിയാറാം വയസ്സില്&#x200d; വിരമിച്ചശേഷം മറഡോണ മയക്കുമരുന്നില്&#x200d; മുങ്ങിത്താണു. എന്നാല്&#x200d; പിന്നീട് മരിക്കുന്നതിന് ഏതാനും വര്&#x200d;ഷം മുമ്പാണ് മറഡോണ നേരായ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.</p>
<p>മദ്യത്തിന്റെ ഉപഭോഗം മനുഷ്യന്റെ ആരോഗ്യത്തെ ശിഥിലമാക്കുമെന്നത് നിസ്തര്&#x200d;ക്കമായ വസ്തുതയാണ്. മറ്റേതൊരു ജനസമൂഹത്തേക്കാളും ഈ തിരിച്ചറിവ് ഉള്ളവരാണ് കേരളീയര്&#x200d;. എന്നിരുന്നാലും ലക്ഷക്കണക്കിന് കെയ്‌സ് മദ്യമാണ് പ്രതിവര്&#x200d;ഷം കുടിച്ചുതീര്&#x200d;ക്കുന്നത്. ഇന്ത്യയിലെ ആളോഹരി മദ്യ ഉപഭോഗം 3.5 ലിറ്റര്&#x200d; ആണെന്നിരിക്കെ കേരളത്തിലിത് 8.7 ലിറ്ററാണ്. രാജ്യത്തെ ഏറ്റവും ഉയര്&#x200d;ന്ന നിരക്കാണിത്. മുഖ്യ ഭക്ഷ്യധാന്യമായ അരി വാങ്ങാന്&#x200d; ചെലവിടുന്നതിന്റെ മൂന്നിരട്ടിയിലേറെ തുക മദ്യം വാങ്ങാന്&#x200d; മലയാളി വര്&#x200d;ഷംതോറും ചെലവിടുന്നുണ്ട്. ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്&#x200d; താഴെ വരുന്ന കേരളത്തിലാണ് ഇന്ത്യയില്&#x200d; ആകെ ഉത്പാദിപ്പിക്കുന്ന ഇന്ത്യന്&#x200d; നിര്&#x200d;മിത വിദേശമദ്യത്തിന്റെ 14 ശതമാനം ഉപഭോഗം ചെയ്യുന്നത്. മദ്യപിക്കുന്ന പുരുഷന്മാരുടെ അനുപാതം പരിശോധിക്കുമ്പോള്&#x200d; ഇന്ത്യയില്&#x200d; ഒന്നാം സ്ഥാനത്താണ് കേരളം. പഞ്ചാബും മഹാരാഷ്ട്രയുമൊക്കെ പിന്നിലാണ്. സൂര്യന് കീഴിലുള്ള ഏതു കാര്യത്തിലും സുചിന്തിതമായ അഭിപ്രായവും സുവ്യക്തമായ നിലപാടുകളും പുലര്&#x200d;ത്തുന്ന മലയാളി മദ്യത്തോട് എന്തിനിങ്ങനെ വലിയ വിധേയത്വം കാട്ടുന്നു? ആഴത്തില്&#x200d; ചിന്തിക്കുകയും പഠനവിധേയമാക്കുകയും ചെയ്യേണ്ട കാര്യമാണിത്.</p>
<p>അന്തിമയങ്ങുമ്പോള്&#x200d; മൂക്കറ്റം മദ്യപിച്ച് എത്തുന്ന അച്ഛന്റെ കൊടിയ മര്&#x200d;ദ്ദനമേറ്റ് അയല്&#x200d;വീടുകളില്&#x200d; അഭയം പ്രാപിക്കുന്ന ബാല്യങ്ങള്&#x200d;. ഇരുള്&#x200d; വീഴുമ്പോള്&#x200d; മദ്യപിച്ച് എത്തുന്ന അച്ഛന്റെ ഉപദ്രവത്തില്&#x200d; നിന്ന് രക്ഷനേടാന്&#x200d; ഭയം നിഴലിക്കുന്ന കണ്ണുകളോടെ വീട്ടുമുറിയുടെ മൂലയില്&#x200d; പതിയിരിക്കുന്ന ബാല്യങ്ങള്&#x200d;. ഗ്രാമ വ്യത്യാസമില്ലാതെ കേരളത്തില്&#x200d; കാണാന്&#x200d; കഴിയുന്ന കാഴ്ചയാണിത്.</p>
<p>ആവശ്യത്തിന് ആഹാരവും വസ്ത്രവുമില്ലാതെ, പഠനോപകരണങ്ങളില്ലാതെ നിരാശാഭരിതരായി നാളുകള്&#x200d; തള്ളിനീക്കുന്ന ബാല്യ കൗമാരങ്ങള്&#x200d;ക്ക് പഠനത്തില്&#x200d; ശ്രദ്ധിക്കാന്&#x200d; കഴിയാറില്ലെന്നുമാത്രമല്ല വിദ്യാഭ്യാസം പകുതിവഴിക്ക് ഉപേക്ഷിക്കേണ്ടിയും വരുന്നു. തന്മൂലം കരിനിഴല്&#x200d; വീഴുന്നത് അവരുടെ നിറമാര്&#x200d;ന്ന സ്വപ്‌നങ്ങള്&#x200d;ക്കും പ്രതീക്ഷകള്&#x200d;ക്കും മേലാണ്. കളിച്ചുതീര്&#x200d;ക്കേണ്ട ബാല്യം നിശ്വാസങ്ങളുടെതും വിതുമ്പലുകളുടെതും ദാരിദ്ര്യത്തിന്റേതുമായിത്തീരുന്നു. അച്ഛന്&#x200d; മദ്യപിച്ചെത്തി അമ്മയെ മര്&#x200d;ദ്ദിക്കുന്നത് രാത്രിയിലാണെന്നതിനാല്&#x200d; രാത്രിയാകരുതേയെന്ന് ദൈവത്തോട് കരഞ്ഞു പ്രാര്&#x200d;ത്ഥിക്കുന്ന നാട്ടിലെ നിഷ്‌കളങ്ക ബാല്യങ്ങളോട് പരിഷ്‌കൃത സമൂഹമെന്നവകാശപ്പെടുന്ന നമുക്ക് മാപ്പിരക്കാം. ഗോളടിക്കാന്&#x200d; വെമ്പി നില്&#x200d;ക്കുന്നവര്&#x200d; ഓരോ ദിവസം ഒരു ബാര്&#x200d; വീതം പൂട്ടാന്&#x200d; തയ്യാറായാല്&#x200d; കോടിയല്ല, പതിനായിരം കോടിയുടെ പുണ്യം കിട്ടും. മദ്യ ലഹരിയില്&#x200d; ഭാര്യയേയും മക്കളെയും ബോളാക്കി തൊഴിക്കുന്ന പുരുഷന്മാരുടെ എണ്ണവും കുറഞ്ഞുകിട്ടും.</p>
<p>ടൈല്&#x200d; എന്&#x200d;ഡ്: 25 വര്&#x200d;ഷം മുമ്പ് നടന്ന സംഭവമാണ്. ഒരു പത്രപ്രവര്&#x200d;ത്തകന്&#x200d; ലഹരിക്കെതിരെ വാളോങ്ങി തുടങ്ങി. പുകവലിക്കെതിരെയായിരുന്നു ആദ്യ വെടി. &#8216;ബ്രെതര്&#x200d; ഹുഡ് ഡെയ്‌സ്&#8217; എന്ന സംഘടനയുടെ പേരില്&#x200d; സ്റ്റിക്കറുകള്&#x200d; ഒട്ടിക്കലായിരുന്നു പ്രധാന ഇനം. സ്റ്റിക്കറില്&#x200d; ഒരാള്&#x200d; പുകവലിക്കുന്ന ചിത്രവും അതോടൊപ്പം &#8216;മണ്ടൂസാ പുകവലിക്കാതെ, പുകവലിയില്&#x200d; അയ്യായിരത്തോളം വിഷാംശങ്ങളുണ്ട്&#8217; എന്ന &#8216;സ്റ്റാറ്റിയൂറ്ററി വാണിങ്ങും&#8217; ഭീഷണിയായി രേഖപ്പെടുത്തിയിരുന്നു. സ്റ്റിക്കര്&#x200d; സന്ദേശം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പത്രപ്രവര്&#x200d;ത്തകന്&#x200d; ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നു. നല്ല ആള്&#x200d;ക്കൂട്ടവും വലിയ സെറ്റപ്പൊട്കൂടി ഒരു പ്രോഗ്രാമും നടന്നു. അന്നത്തെ ഒരു പത്രാധിപര്&#x200d;, മറ്റു ജനപ്രതിനിധികള്&#x200d; അടക്കം എല്ലാവരും പങ്കെടുത്തു. റിപ്പോര്&#x200d;ട്ടിങിനായി ഈ ലേഖകനെയും പത്രാധിപര്&#x200d; വിളിച്ചിരുന്നു. കാല്&#x200d; നൂറ്റാണ്ടു മുമ്പ് ലഹരിക്കെതിരെ ഇങ്ങനെ ഒരാശയം നടത്തിയ ആ പത്രപ്രവര്&#x200d;ത്തകന്&#x200d; ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി.എച്ച് സെന്റര്&#x200d; ഡയറക്ടര്&#x200d; സ്ഥാനത്തിരിക്കുന്ന ഖാദര്&#x200d; പാലാഴിയാണ്. അന്നത്തെ ആ പത്രാധിപര്&#x200d; സി.കെ താനൂരും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/to-those-who-score-goals-against-addiction.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മയക്കുമരുന്നിനെതിരെ രണ്ടുകോടി ഗോളടിക്കാന്&#x200d; കേരളം</title>
		<link>https://www.chandrikadaily.com/kerala-to-score-two-crore-against-drugs.html</link>
					<comments>https://www.chandrikadaily.com/kerala-to-score-two-crore-against-drugs.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 15 Nov 2022 13:08:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anti drugs]]></category>
		<category><![CDATA[saynotodrugs]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221843</guid>

					<description><![CDATA[സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബര്&#x200d; 16)]]></description>
										<content:encoded><![CDATA[<p>മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായി &#8216;ഗോള്&#x200d; ചലഞ്ച്&#8217; പരിപാടിക്ക് നാളെ (നവംബര്&#x200d; 16) തുടക്കമാകും. മയക്കുമരുന്നിനെതിരെ ഫുട്‌ബോള്&#x200d; ലഹരി എന്ന മുദ്രാവാക്യമുയര്&#x200d;ത്തി രണ്ട് കോടി ഗോളടിക്കാനാണ് ക്യാമ്പിന്റെ തീരുമാനം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്&#x200d; നിര്&#x200d;വഹിക്കും. തിരുവനന്തപുരം സെന്&#x200d;ട്രല്&#x200d; സ്‌റ്റേഡിയത്തില്&#x200d; നാളെ വൈകിട്ട് 5 മണിക്ക് നടക്കുന്ന പരിപാടിയില്&#x200d; മന്ത്രിമാര്&#x200d;, ജനപ്രതിനിധികള്&#x200d;, കായിക താരങ്ങള്&#x200d;, സാംസ്‌കാരിക പ്രവര്&#x200d;ത്തകര്&#x200d; ഗോളടിച്ച് പങ്കെടുക്കും. എല്ലാ വിദ്യാലയങ്ങളിലും ഗോള്&#x200d; ചലഞ്ച് സംഘടിപ്പിക്കും. ഡിസംബര്&#x200d; 18നാണ് ഗോള്&#x200d; ചലഞ്ച് അവസാനിക്കുന്നത്. മയക്കുമരുന്നിനെതിരെയുള്ള ഗോള്&#x200d; ചലഞ്ച് പരിപാടിയില്&#x200d; എല്ലാവരും അണിചേരണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യര്&#x200d;ഥിച്ചു. ലോകകപ്പ് ആവേശം മയക്കുമരുന്നിനെതിരെയുള്ള പ്രചരണത്തിന് ഉപയോഗിക്കാനാണ് ലക്ഷ്യം.</p>
<p>തദ്ദേശ സ്വയം ഭരണ വാര്&#x200d;ഡിലും വിദ്യാലയങ്ങളിലും പോസ്റ്റ് തയ്യാറാക്കി ഗോളടിക്കാന്&#x200d; കഴിയുന്ന രീതിയിലാണ് പരിപാടി. ഗോള്&#x200d; പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും. ബോളില്&#x200d; നോ ടു ഡ്രഗ്‌സ് എന്ന് പതിപ്പിക്കണം. ചലഞ്ച് അവസാനിക്കുമ്പോള്&#x200d; ആകെ അടിച്ച ഗോളുകളുടെ എണ്ണം ഓരോ കേന്ദ്രത്തിലും പ്രദര്&#x200d;ശിപ്പിക്കാനും നിര്&#x200d;ദേശിച്ചിട്ടുണ്ട്. ലോകകപ്പ് മത്സരങ്ങളുടെ പ്രദര്&#x200d;ശന കേന്ദ്രങ്ങള്&#x200d;ക്ക് സമീപത്തും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്&#x200d; പോസ്റ്റൊരുക്കും. കേന്ദ്രങ്ങളില്&#x200d; ലഹരിക്കെതിരെയുള്ള ബോധവത്കരണ വീഡിയോകളും പ്രദര്&#x200d;ശിപ്പിക്കും.</p>
<p>നവംബര്&#x200d; 17 മുതല്&#x200d; 25 വരെയാണ് ക്യാമ്പയിന്&#x200d;. പെണ്&#x200d;കുട്ടികളുടെയും യുവതികളുടെയും പ്രാതിനിധ്യം ഗോള്&#x200d; ചലഞ്ചില്&#x200d; ഉറപ്പാക്കണമെന്നും നിര്&#x200d;ദേശിച്ചു. പെനാള്&#x200d;ട്ടി ഷൂട്ടൗട്ട് മത്സരം, ഫുട്‌ബോള്&#x200d; ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും. സംസ്ഥാന ജില്ലാ സ്‌പോര്&#x200d;ട്‌സ് കൗണ്&#x200d;സിലുകള്&#x200d;, കേരള ഒളിമ്പിക് അസോസിയേഷന്&#x200d;, തദ്ദേശ സ്വയം ഭരണ സ്ഥാപനതല സ്‌പോര്&#x200d;ട്‌സ് കൗണ്&#x200d;സിലുകള്&#x200d; തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്&#x200d; സംഘടിപ്പിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-to-score-two-crore-against-drugs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
