anti muslim – Chandrika Daily https://www.chandrikadaily.com Sun, 16 Mar 2025 06:59:51 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg anti muslim – Chandrika Daily https://www.chandrikadaily.com 32 32 ലോകമെമ്പാടും മുസ്‌ലിം വിരുദ്ധത വർധിക്കുന്നു; മതസ്വാതന്ത്ര്യം സംരക്ഷിക്കാൻ സർക്കാരുകളോട് ആവശ്യപ്പെട്ട് യു.എൻ മേധാവി https://www.chandrikadaily.com/anti-muslim-sentiment-on-the-rise-worldwide-un-chief-urges-governments-to-protect-religious-freedom.html https://www.chandrikadaily.com/anti-muslim-sentiment-on-the-rise-worldwide-un-chief-urges-governments-to-protect-religious-freedom.html#respond Sun, 16 Mar 2025 06:59:51 +0000 https://www.chandrikadaily.com/?p=334191 ലോകമെമ്പാടും വർധിച്ചുവരുന്ന മുസ്‌ലിം വിരുദ്ധ വികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. മതസ്വാതന്ത്ര്യം സംരക്ഷിക്കാനും വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാനും സർക്കാരുകളോടും ഓൺലൈൻ പ്ലാറ്റ്ഫോമുകളോടും ഗുട്ടെറസ് ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള ദിനത്തിന് മുന്നോടിയായാണ് ഗുട്ടെറസിന്റെ വീഡിയോ സന്ദേശം വന്നത്. 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ ഗസയിൽ ഇസ്രാഈൽ നടത്തിയ വിനാശകരമായ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം, ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും ഐക്യരാഷ്ട്രസഭയും ഇസ്‌ലാമോഫോബിയ, അറബ് വിരുദ്ധ പക്ഷപാതം, ജൂതവിരുദ്ധത എന്നിവയിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

‘മുസ്‌ലിം വിരുദ്ധ വർഗീയതയിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒരു വർധനവ് നാം കാണുന്നു. മനുഷ്യാവകാശങ്ങളും അന്തസും ലംഘിക്കുന്ന വംശീയ ആക്രമണങ്ങളും വിവേചനപരമായ നയങ്ങളും മുതൽ വ്യക്തികൾക്കും ആരാധനാലയങ്ങൾക്കുമെതിരായ പ്രത്യക്ഷമായ അക്രമം വരെ നടക്കുന്നു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വിദ്വേഷ പ്രസംഗങ്ങളും പീഡനങ്ങളും നിയന്ത്രിക്കണം. മതഭ്രാന്ത്, വിദേശീയ വിദ്വേഷം, വിവേചനം എന്നിവയ്‌ക്കെതിരെ നാമെല്ലാവരും ശബ്ദമുയർത്തണം,’ ഗുട്ടെറസ് പറഞ്ഞു. സാമൂഹിക ഐക്യം വളർത്താനും മതസ്വാതന്ത്ര്യം സംരക്ഷിക്കാനും സർക്കാരുകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.

ഒരു കൂട്ടം ആളുകൾ ആക്രമിക്കപ്പെടുമ്പോൾ, എല്ലാവരുടെയും അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അപകടത്തിലാകുന്നുവെന്നും ഒരു ആഗോള സമൂഹമെന്ന നിലയിൽ, നാം മതവിദ്വേഷത്തെ നിരാകരിക്കുകയും ഇല്ലാതാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുസ്‌ലിംകള്‍ വിവേചനവും സാമൂഹിക സാമ്പത്തിക നിയന്ത്രണങ്ങളും നേരിടുന്നുണ്ടെന്ന് യു.എൻ അണ്ടർ സെക്രട്ടറി ജനറൽ മിഗുവൽ ഏഞ്ചൽ മൊറാറ്റിനോസ് പറഞ്ഞു.

നിലവിൽ, അമേരിക്ക പോലുള്ള നിരവധി രാജ്യങ്ങളിൽ ഫലസ്തീൻ അനുകൂല പ്രവർത്തകർ ഭീകരരെന്നും ഹമാസ് അനുകൂലികളെന്നും മറ്റും വിമർശിക്കപ്പെടുന്നതായി പരാതികൾ ഉയരുന്നുണ്ട്.

കഴിഞ്ഞ ആഴ്ചകളിൽ, യുണൈറ്റഡ് കിങ്‌ഡം, യു.എസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ മുസ്‌ലിം വിരുദ്ധ വിദ്വേഷ സംഭവങ്ങളുടെയും വിദ്വേഷ പ്രസംഗങ്ങളുടെയും വർധനവിനെക്കുറിച്ചുള്ള ഡാറ്റ മനുഷ്യാവകാശ നിരീക്ഷകർ പ്രസിദ്ധീകരിച്ചിരുന്നു.

കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് (CAIR) ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ , കഴിഞ്ഞ വർഷം മുസ്‌ലിം വിരുദ്ധ, അറബ് വിരുദ്ധ സംഭവങ്ങളുമായി ബന്ധപ്പെട്ട് 8,658 പരാതികൾ ലഭിച്ചു. ഇത് വർഷം തോറും 7.4 ശതമാനം വർധിക്കുന്നുവെന്നും കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻസ് പറഞ്ഞു.

2019ൽ ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് പള്ളികളിൽ നടന്ന കൂട്ട വെടിവയ്പ്പിൽ 50ലധികം പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന്, 2022ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മാർച്ച് 15 അന്താരാഷ്ട്ര ഇസ്‌ലാമോഫോബിയയെ ചെറുക്കാനുള്ള ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/anti-muslim-sentiment-on-the-rise-worldwide-un-chief-urges-governments-to-protect-religious-freedom.html/feed 0
ജുമുഅ നമസ്‌കാരത്തിനായുള്ള ഇടവേള ഒഴിവാക്കിയ സംഭവം; ബി.ജെ.പിയുടേത് മുസ്‌ലിം വിരുദ്ധ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാക്കള്‍ https://www.chandrikadaily.com/incident-of-skipping-the-break-for-jumuah-prayer-opposition-leaders-say-bjps-government-is-anti-muslim.html https://www.chandrikadaily.com/incident-of-skipping-the-break-for-jumuah-prayer-opposition-leaders-say-bjps-government-is-anti-muslim.html#respond Sat, 31 Aug 2024 10:11:50 +0000 https://www.chandrikadaily.com/?p=308041 വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിനായി നിയമസഭയില്‍ അനുവദിച്ചിരുന്ന സമയം എടുത്തകളഞ്ഞ അസം സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. ജുമുഅ നിസ്‌കാരത്തിനായി മുസ്‌ലിം എം.എല്‍.എമാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ഇടവേള എടുത്തുകളഞ്ഞ അസമിലെ ബി.ജെ.പി സര്‍ക്കാറിന്റെ നടപടിക്കെതിരേയാണ് വ്യാപക പ്രതിഷേധം ഉയരുന്നത്.

ജുമുഅ നമസ്‌കാരത്തിനുള്ള ഇടവേള എടുത്ത് കളഞ്ഞത് ഭരണഘടനാ വിരുദ്ധമാണെന്ന് എഐഎംഐഎം നേതാവ് വാരിസ് പത്താന്‍ കുറ്റപ്പെടുത്തി. 1937 മുതല്‍ മുസ്‌ലിം എം.എല്‍.എമാര്‍ക്ക് നമസ്‌കാര സമയം അനുവദിച്ചിട്ടുണ്ടെന്നും ഇത് നിര്‍ത്തലാക്കിയ ബി.ജെ.പി സര്‍ക്കാറിന്റെ നടപടി മതം ആചരിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും പത്താന്‍ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടേത് മുസ്‌ലിം വിരുദ്ധ സര്‍ക്കാരാണ്. അവര്‍ ഞങ്ങളുടെ വസ്ത്രവും ഭക്ഷണവും മദ്രസകളും വെറുക്കുന്നു. ഇപ്പോള്‍, നമസ്‌കാരത്തെയും വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരോ ദിവസവും ഒരു ലക്ഷ്യബോധവുമില്ലാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയെയാണ് കാണാന്‍ കഴിയുന്നത്. സമൂഹ മാധ്യമമായ എക്‌സിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ പത്താന്‍ പറഞ്ഞു.

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവുമായ തേജസ്വി യാദവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അസം മുഖ്യമന്ത്രി വിലകുറഞ്ഞ ജനപ്രീതിക്ക് വേണ്ടിയാണ് ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരെ ബി.ജെ.പി. ടാര്‍?ഗറ്റ് ചെയ്യുകയാണ്. മുസ്‌ലിംകളെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബുദ്ധിമുട്ടിക്കാനും സമൂഹത്തില്‍ വിദ്വേഷം പടര്‍ത്താനും അവര്‍ ശ്രമിക്കുന്നു. തേജസ്വി യാദവ് പറഞ്ഞു.

ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തെ ലക്ഷ്യം വയ്ക്കുകയാണെന്ന് എഐയുഡിഎഫ് എംഎല്‍എ മസിബുര്‍ റഹ്മാന്‍ പറഞ്ഞു. 90 വര്‍ഷത്തോളമായി ഈ ആചാരം നിലവിലുണ്ടെന്നും ശര്‍മ്മ അധികാരത്തില്‍ വരുന്നതുവരെ മുന്‍ സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അസം സര്‍ക്കാര്‍ പാസാക്കിയ മുസ്‌ലിം വിവാഹ, വിവാഹമോചന ബില്‍ 2024 എന്നിവയൊക്കെ മുസ്‌ലിംകളെ തുടച്ചുനീക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എമാരായ ജാക്കീര്‍ ഹുസൈന്‍ സിക്ദാറും വാജെദ് അലി ചൗധരിയും അസം സര്‍ക്കാറിന്റെ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.ശര്‍മ്മയുടെ തീരുമാനം ദേശവിരുദ്ധമാണെന്ന് സി.പി.ഐ.എം നേതാവ് ഹന്നന്‍ മൊല്ല പറഞ്ഞു, ‘ഇത് ഹീനമായ തീരുമാനമാണ്, ഹിമന്ത ഏറ്റവും ക്രൂരനായ ന്യൂനപക്ഷ വിദ്വേഷിയാണ്. അദ്ദേഹം നിരന്തരമായി ന്യൂനപക്ഷത്തിനെതിരെ വിഷം തുപ്പുന്നു. ഇത് രാജ്യത്തിന് അപകടകരമാണ്. ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് പുതിയ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇത് എന്റെ മാത്രം തീരുമാനമല്ലെന്നും നിയമസഭയുടെ കൂട്ടായ തീരുമാനമാണെന്നുമാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നല്‍കിയ വിശദീകരണം. എന്നാല്‍ സമൂഹത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ള കൊളോണിയല്‍ സമ്പ്രദായം ഇല്ലാതാക്കുകയാണ് ഇത്തരം നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സ്പീക്കര്‍ ബിശ്വജിത് ഡൈമറിയുടെ വിശദീകരണം. രണ്ട് മണിക്കൂര്‍ ഇടവേള അവസാനിപ്പിക്കുന്നതു വഴി ആ സമയം കാര്യക്ഷമമായ മറ്റു പദ്ധതികള്‍ക്ക് വിനിയോ?ഗിക്കാമെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് അവസാനമായി എം.എല്‍.എമാര്‍ക്ക് നമസ്‌കാരത്തിനായി ഇടവേള നല്‍കിയത്.

]]>
https://www.chandrikadaily.com/incident-of-skipping-the-break-for-jumuah-prayer-opposition-leaders-say-bjps-government-is-anti-muslim.html/feed 0
ഹല്‍ദ്വാനി സംഘര്‍ഷം; വര്‍ഷങ്ങളായി തുടരുന്ന മുസ്ലിം വിരുദ്ധ പ്രചാരണങ്ങളുടെ ഫലമെന്ന് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് https://www.chandrikadaily.com/haldwani-conflict-the-fact-finding-report-is-the-result-of-anti-muslim-campaigns-that-have-been-going-on-for-years.html https://www.chandrikadaily.com/haldwani-conflict-the-fact-finding-report-is-the-result-of-anti-muslim-campaigns-that-have-been-going-on-for-years.html#respond Sat, 17 Feb 2024 08:29:46 +0000 https://www.chandrikadaily.com/?p=290650 ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ 6 പേര്‍ കൊല്ലപ്പെട്ട പൊലീസ് വെടിവെപ്പും സംഘര്‍ഷങ്ങളും പെട്ടെന്നുണ്ടായതല്ലെന്ന് വസ്തുതാന്വേഷണ കമ്മിറ്റി റിപ്പോര്‍ട്ട്. ഫെബ്രുവരി എട്ടിനാണ് ഹല്‍ദ്വാനിയില്‍ കലാപം പൊട്ടി പുറപ്പെട്ടത്. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ട് സിവില്‍ റൈറ്റ്സ്, കാരവാന്‍-ഇ-മൊഹബത്ത്, പൗരാവകാശ പ്രവര്‍ത്തകന്‍ സാഹിദ് ഖാദ്രി എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

ഫെബ്രുവരി 14ന് ഹല്‍ദ്വാനി സന്ദര്‍ശിച്ചതിന് ശേഷമാണ് സംഘം റിപ്പോര്‍ട്ട് തയാറാക്കിയത്. വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ന്യൂനപക്ഷ വിരുദ്ധ പ്രചാരണങ്ങളുടെയും കുടിയൊഴിപ്പിക്കല്‍ നടപടികളുടെയും തുടര്‍ച്ചയാണ് ഹല്‍ദ്വാനിയില്‍ നടന്ന കലാപമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഔദ്യോഗിക കണക്ക് പ്രകാരം മരണ സംഖ്യ ആറാണെങ്കിലും യഥാര്‍ഥ കണക്ക് ഇതിനേക്കാള്‍ കൂടാനിടയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 2 വര്‍ഷങ്ങളായി ഉത്തരാഖണ്ഡില്‍ സാമുദായിക പ്രശ്നങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതാണ് മുസ്ലീംകളെ സാമ്പത്തികമായും സാമൂഹികമായും വേട്ടയാടുന്നതിനും അവരെ കുടിയൊഴിപ്പിക്കുന്നതിലേക്കും നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിട്ട് പറയുന്നു. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ചെന്നാരോപിച്ച് പള്ളികളും മദ്രസകളും പൊളിച്ച് നീക്കുകയായിരുന്നു. എന്നാല്‍ അനധികൃതമായി നിര്‍മിച്ച ഹിന്ദുമത ആരാധനാലയങ്ങള്‍ക്കെതിരെ സര്‍ക്കര്‍ മനഃപൂര്‍വ്വം മൗനം പാലിച്ചെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വീടുകളും കടകളും ഒഴിപ്പിക്കുന്നതും കുടിയേറ്റക്കാരോട് സംസ്ഥാനം വിട്ട് പോകാന്‍ ഭീഷണിപ്പെടുത്തുന്നതും ഇപ്പോഴും തുടരുകയാണ്. 3000ത്തോളം മുസ്ലീം ദര്‍ഗകള്‍ നശിപ്പിച്ചത് സര്‍ക്കാരിന്റെ നേട്ടമായി പ്യഖ്യാപിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി അക്രമത്തില്‍ മനഃപൂര്‍വ്വം മൗനം പാലിച്ചെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുയര്‍ന്നു.

അതേസമയം അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ഹല്‍ദ്വാനിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ താത്കാലികമായി പിന്‍വലിച്ച് പൊലീസ് ഉത്തരവിറക്കി. കോടതിയില്‍ കേസ് നടന്നു കൊണ്ടിരിക്കെയാണ് പൊലീസ് അകമ്പടിയോടെ ഹല്‍ദ്വാനിയില്‍ മദ്രസകളും പള്ളികളും പൊളിച്ച് മാറ്റാന്‍ തുടങ്ങിയത്. ബുള്‍ഡോസറുകള്‍ തടയാനെത്തിയ സ്ത്രീകളെ പൊലീസ് മര്‍ദിക്കുയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/haldwani-conflict-the-fact-finding-report-is-the-result-of-anti-muslim-campaigns-that-have-been-going-on-for-years.html/feed 0
ചൈനയില്‍ മുസ്‌ലിംപള്ളി പൊളിച്ചുമാറ്റി പൊതു ശൗചാലയം നിര്‍മ്മിച്ചു; മൂന്നു വര്‍ഷത്തിനിടെ തടങ്കലാക്കിയത് 1.8 ദശലക്ഷം മുസ്‌ലിംങ്ങളെ https://www.chandrikadaily.com/public-washroom-constructed-on-razed-mosque-site-in-xinjiang.html https://www.chandrikadaily.com/public-washroom-constructed-on-razed-mosque-site-in-xinjiang.html#respond Mon, 17 Aug 2020 10:20:57 +0000 https://www.chandrikadaily.com/?p=145518 ബയ്ജിങ്: ചൈനയില്‍ മുസ്‌ലിംപള്ളി പൊളിച്ചുമാറ്റി സ്ഥലത്് പൊതു ശൗചാലയം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ അതുഷിലെ മസ്ജിദ് പൊളിച്ചുമാറ്റി സ്ഥലത്ത് പൊതു ശൗചാലയം നിര്‍മിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. അതുഷിലെ സുന്താഗ് ഗ്രാമത്തിലെ ടോക്കുല്‍ പള്ളി പൊളിച്ച സ്ഥലത്തെ മലീമസപ്പെടുത്തുന്ന രീതിയിലുള്ള നിര്‍മാണം ചൈന നടത്തുന്നത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് നിരീക്ഷകര്‍ പറയുന്നു. പ്രദേശത്തെ ഉയ്ഘര്‍ മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിദ്വേഷം ഉയര്‍ത്തുന്ന നിര്‍മാണമെന്നും റേഡിയോ ഫ്രീ ഏഷ്യ (ആര്‍എഫ്എ) റിപ്പോര്‍ട്ട് ചെയ്തു. ടോക്കുല്‍ പള്ളി കൂടാതെ പ്രദേശത്തെ രണ്ടു പള്ളികള്‍കൂടി ചൈനീസ് ഭരണകൂടം പൊളിച്ചുനീക്കിയതായും റിപ്പോര്‍ട്ടുണ്ട്.

2016 മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള മുസ്‌ലിം ഖബറിസ്ഥാനുകളും മറ്റ് മത സ്ഥാപനങ്ങളും ആസൂത്രിതമായി നശിപ്പിക്കുകയാണ്. പള്ളിയുടെ മുമ്പില്‍ മദ്യം വില്‍പ്പനയും മറ്റു ഇസ്ലാമില്‍ നിരോധിച്ച കാര്യങ്ങളും ലഭ്യമാക്കുന്നതായുണാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിചുവാന്‍ ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് പള്ളി സൈറ്റ് അടിവസ്ത്രം നിര്‍മ്മിക്കുന്ന ഫാക്ടറിയാക്കായി തുറന്നുകൊടുത്തതായും ഹോതാന്‍ നഗരത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത മുസ്‌ലിം വിരുദ്ധനയങ്ങളുടെ ഭാഗമായി 2017 ഏപ്രില്‍ മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള 1.8 ദശലക്ഷം ഉയ്ഘര്‍മാരെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും തടങ്കല്‍ ക്യാമ്പുകളിലാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും.

പള്ളികള്‍ക്ക് പുറമെ വിശ്വാസം തന്നെ തുടച്ചുനീക്കുന്ന പദ്ധതിയുമാണ് ചൈനീസ് അധികാരികള്‍ രംഗത്തുള്ളത്. 2016 നും 2019 നും ഇടയില്‍ 10,000 മുതല്‍ 15,000 വരെ പള്ളികള്‍, ആരാധനാലയങ്ങള്‍, മറ്റ് മതസ്ഥലങ്ങള്‍ തകര്‍ത്തിട്ടുണ്ട്. സിന്‍ജിയാങ്ങിലെ മതസ്ഥലങ്ങള്‍ പൊളിക്കുന്നത് ഒരുതരം ”സ്പിരിറ്റ് ബ്രേക്കിംഗ്” ആണെന്ന് ഉയ്ഘര്‍ ചരിത്രകാരനായ ഖഹര്‍ ബരാത്ത് പ്രതികരിച്ചു. ചൈനയുടെ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിവിധ സര്‍ക്കാറുകളോടും മുസ്ലീം സംഘടനകളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

 

]]>
https://www.chandrikadaily.com/public-washroom-constructed-on-razed-mosque-site-in-xinjiang.html/feed 0
മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്‍ ബുക്ക്; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം https://www.chandrikadaily.com/manorama-year-book-2019-dnt-mention-the-name-of-chandrika-and-other-muslim-managment-medias-in-important-medias-in-kerala.html https://www.chandrikadaily.com/manorama-year-book-2019-dnt-mention-the-name-of-chandrika-and-other-muslim-managment-medias-in-important-medias-in-kerala.html#respond Sat, 13 Jul 2019 11:39:28 +0000 http://www.chandrikadaily.com/?p=133021 കേരളത്തിലെ പത്രങ്ങളെയും ടിവി ചാനലുകളേയും പരിചയപ്പെടുത്തുന്ന ഭാഗത്തില്‍ മുസ്‌ലിം മനേജ്‌മെന്റ് പത്രങ്ങളെ ഒഴിവാക്കി 2019 ലെ മനോരമ ഇയര്‍ബുക്ക്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെ പരിചയപ്പെടുത്തുന്ന ഭാഗത്ത് 1938 മുതല്‍ പ്രസിദ്ധീകരണം ആരംഭിച്ച ചന്ദ്രികയെ വരെ ഒഴിവാക്കിയ ഇയര്‍ ബുക്കിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

2019ലെ മനോരമ ഇയര്‍ബുക്കില്‍ പത്രങ്ങള്‍ എന്ന തലക്കെട്ടിന് താഴെയായി മലയാള മനോരമയെക്കുറിച്ചുള്ള വലിയ കുറിപ്പ് ഉണ്ട്. മാതൃഭൂമി, കേരള കൗമുദി, ദീപിക, ദേശാഭിമാനി, ജന്‍മഭൂമി, മംഗളം, വീക്ഷണം, ജനയുഗം തുടങ്ങിയ പത്രങ്ങളെ കുറിച്ചുള്ള ചെറുവിവരണവും ഒപ്പമുണ്ട്. എന്നാല്‍ 1938 മുതല്‍ പ്രചാരത്തിലുള്ള പ്രധാന പത്രമായ ചന്ദ്രികയോ, 1987 മുതല്‍ മുതല്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമമോ, കൂടാതെ സിറാജ്, സുപ്രഭാതം, വര്‍ത്തമാനം തുടങ്ങിയ പ്രധാന പത്രങ്ങളുടെ പേരോ പട്ടികയില്‍ ഇല്ല. ഈ പത്രങ്ങളെല്ലാം മുസ്‌ലിം മാനേജ്‌മെന്റിന് കീഴിലുള്ള പത്രങ്ങളാണ് എന്നതാണോ ഒഴിവാക്കാന്‍ കാരണമെന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.

മലയാളത്തിലെ സ്വകാര്യ ടി.വി ചാനലുകള്‍ എന്ന ഭാഗത്തും മനോരമ ഈ വിവേചനം കാണിച്ചിട്ടുണ്ട്. ജനം ടി.വിയും ശാലോം ടി.വിയും പോലും പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ മുഖ്യധാരാ ന്യൂസ് ചാനലായ മീഡിയവണ്ണിനെക്കുറിച്ച് പരാമര്‍ശമില്ല. ദര്‍ശന ടി.വിയേയും ഒഴിവാക്കിയിട്ടുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, കൈരളി, അമൃത, ജയ്ഹിന്ദ്, മാതൃഭൂമി ന്യൂസ്, ജീവന്‍, എന്നിവയാണ് പട്ടികയിലുള്ള മറ്റു ചാനലുകള്‍.

അതേസമയം ഇംഗ്ലീഷ് പത്രങ്ങളായ ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കിള്‍, ടൈംസ് ഓഫ് ഇന്ത്യ എന്നിവയെ പട്ടികയിലുള്‍പ്പെടുയിട്ടുണ്ട്.

പി.എസ്.സി പോലുള്ള മത്സര പരീക്ഷകള്‍ക്ക് ഉദ്യോഗാര്‍ഥികള്‍ പൊതുപഠനത്തിലും ചരിത്രപഠനത്തിലും റഫര്‍ ചെയ്യാനിടയുള്ള പുസ്തകത്തില്‍ വസ്തുതകള്‍ വളച്ചൊടിച്ചത് ഗുരുതര തെറ്റാണെന്നാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. തെറ്റായ ഭാഗം പിന്‍വലിച്ച് പുതിയ പതിപ്പ് ഇറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

]]>
https://www.chandrikadaily.com/manorama-year-book-2019-dnt-mention-the-name-of-chandrika-and-other-muslim-managment-medias-in-important-medias-in-kerala.html/feed 0
മുസ്‌ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി; പാരാമര്‍ശം വിവാദത്തില്‍ https://www.chandrikadaily.com/lok-sabha-elections-what-bjps-maneka-gandhi-told-muslims-at-a-rally-in-uttar-pradesh.html https://www.chandrikadaily.com/lok-sabha-elections-what-bjps-maneka-gandhi-told-muslims-at-a-rally-in-uttar-pradesh.html#respond Fri, 12 Apr 2019 11:46:14 +0000 http://www.chandrikadaily.com/?p=124183 യു.പിയിലെ മുസ്‌ലിം വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി. തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ മുസ്‌ലിംകള്‍ അവരുടെ ആവശ്യവുമായി സമീപിച്ചാല്‍ പരിഗണിക്കില്ലെന്നാണ് മനേകാ ഗാന്ധി പൊതു വേദിയില്‍ പറഞ്ഞത്. അതേസമയം മേനകയുടെ മുസ്‌ലിം വിരുദ്ധ പാരാമര്‍ശം വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

‘ഞാന്‍ ഇതിനകം തന്നെ തെരഞ്ഞെടുപ്പില്‍ ജയിച്ചതാണ്. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്’ എന്നും മനേകാ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മനേക ഗാന്ധി വിവാദ പ്രസംഗം നടത്തിയത്.

‘ഇത് സുപ്രധാനമാണ്. ഞാന്‍ ജയിക്കും. ജനങ്ങളുടെ പിന്തുണയും സ്‌നേഹവും കാരണമാണ് ഞാന്‍ ജയിക്കുന്നത്. പക്ഷേ മുസ്ലിംകളുടെ വോട്ടില്ലാതെയാണ് എന്റെ ജയമെങ്കില്‍, അത് നല്ലതാണെന്ന് എനിക്ക് തോന്നുന്നില്ല. കാര്യങ്ങള്‍ കുറച്ചുകൂടി പ്രശ്‌നത്തിലാവും. ഏതെങ്കിലും മുസ്ലിം എന്തെങ്കിലും ആവശ്യത്തിന് എന്നെ സമീപിച്ചാല്‍, എന്തിന് വന്നെന്ന് ഞാന്‍ കരുതും. എല്ലാം കൊടുക്കല്‍ വാങ്ങല്‍ അല്ലേ? നമ്മളെല്ലാം മഹാത്മാഗാന്ധിയുടെ മക്കളൊന്നുമല്ലല്ലോ? ‘ എന്നാണ് മനേകാ ഗാന്ധി പറഞ്ഞത്.

]]>
https://www.chandrikadaily.com/lok-sabha-elections-what-bjps-maneka-gandhi-told-muslims-at-a-rally-in-uttar-pradesh.html/feed 0
മതംതിരിച്ച് നാടുകടത്തും; ബിജെപിയുടെ പൗരത്വ ബില്ലിനെതിരെ രാജ്യവ്യാപക പ്രതിഷേധം https://www.chandrikadaily.com/there-is-a-mistake-with-this-govt-social-media-against-modi.html https://www.chandrikadaily.com/there-is-a-mistake-with-this-govt-social-media-against-modi.html#respond Fri, 12 Apr 2019 11:12:17 +0000 http://www.chandrikadaily.com/?p=124179 പൊതുതെരഞ്ഞെടുപ്പ് മുന്നില്‍നില്‍ക്കെ പൗരത്വാവകാശ ബില്ലിനെ ചൊല്ലിയുള്ള ബിജെപിയുടെ വിവാദ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയരുന്നു. തെരഞ്ഞെടുപ്പ് റാലിക്കിടെ ഡാര്‍ജിലിങ്ങില്‍ ബിജെപി ദേശീയ അമിത്ഷാ നടത്തിയ വിവാദം പ്രസംഗമാണ് മോദിക്കും എന്‍ഡിഎക്കും തിരിച്ചടിയായിരിക്കുന്നത്.

ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ രാജ്യത്ത് മതംതിരിച്ച് നാടുകടത്തലുണ്ടാകുമെന്ന തുറന്ന പ്രസ്താവനയാണ് അമിത് ഷാ നടത്തിയത്.
ബിജെപി അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഹിന്ദു, ബുദ്ധ, സിക്ക് മതവിശ്വാസികളെ ഒഴികെ എല്ലാ നുഴഞ്ഞുകയറ്റക്കാരയും ഇന്ത്യയില്‍ നിന്ന് തുരത്തുമെന്നാണ് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചത്. രാജ്യത്ത് പൗരത്വാവകാശ നിയമം നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷായുടെ വിവാദ വാക്കുകള്‍ ബിജെപിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലും പ്രസിദ്ധീകരിച്ചതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. അമിത് ഷായുടെ മോദിയും രാജ്യത്ത് വെറുപ്പ് പടര്‍ത്തുകയാണെന്നും ന്യൂനപക്ഷങ്ങളെ ഭീക്ഷണിപ്പെടുത്തുന്നത് മതേതര രാജ്യത്തിന് ഭൂഷണമല്ലെന്നുമുള്ള വിമര്‍ശനമാണ് ഉയരുന്നത്.


മോദി അമിത്ഷാ വഴി രാജ്യത്ത് ബിജെപി നടത്തുന്ന വെറുപ്പിന്റെ രാഷ്ട്രീയം വ്യക്തമാക്കുന്ന പോസ്റ്റ് രാജ്യവ്യാപകമായി ആളുകള്‍ ഇതിനകം ഷെയര്‍ ചെയ്്തു കഴിഞ്ഞു. വാട്‌സാആപ്പ് ഫെയ്‌സ്ബുക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സറ്റാറ്റസ് ആക്കി വെറുപ്പിന്റെ രാഷ്ട്ീയത്തിനെതിരെ വോട്ട് ചെയ്യാനും ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്. അധികാരത്തിലെത്തുകയാണെങ്കില്‍ രാജ്യത്ത് പൗരത്വാവകാശം നടപ്പിലാക്കുമെന്ന് ബിജെപി പ്രകടന പത്രികയിലും വ്യക്തമാക്കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/there-is-a-mistake-with-this-govt-social-media-against-modi.html/feed 0
മുസ്‌ലിം വിരുദ്ധ പരാമര്‍ശം: യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു https://www.chandrikadaily.com/ap-israeli-pms-son-gets-temporary-ban-on-facebook.html https://www.chandrikadaily.com/ap-israeli-pms-son-gets-temporary-ban-on-facebook.html#respond Mon, 17 Dec 2018 15:53:45 +0000 http://www.chandrikadaily.com/?p=114024 ഗസ: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യാഇര്‍ നെതന്യാഹുവിനെ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തു. ഫേസ്ബുക്കിലൂടെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച്ച ഫലസ്തീനിലുണ്ടായ അക്രമണത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശമാണ് ബ്ലോക്ക് ചെയ്തതിന് ഇടയാക്കിയത്.
ബ്ലോക്ക് ചെയ്ത നടപടി യാഇര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളെത്തുടര്‍ന്ന് ഫേസ്ബുക്ക് തന്റെ അക്കൗണ്ട് 24 മണിക്കൂര്‍ ബ്ലോക്ക് ചെയ്തുവെന്ന് യാഇര്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. ‘എവിടെയാണ് അക്രമങ്ങള്‍ ഇല്ലാതിരിക്കുന്നതെന്ന് അറിയാമോ. യാദൃശ്ചികമെന്ന് പറയട്ടെ, മുസ്‌ലിം സാന്നിധ്യം ഒട്ടുമില്ലാത്ത ഐസ്‌ലാന്റിലും ജപ്പാനിലുമാണത്.’ പ്രധാനമന്ത്രിയുടെ മകന്‍ വ്യക്തമാക്കി. ‘ഇസ്രാഈലില്‍ സമാധാനം നിലനിര്‍ത്താന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു. ഒന്നുകില്‍ ജൂതന്മാര്‍ ഇവിടം വിട്ട് പോവുക, അല്ലെങ്കില്‍ മുസ്‌ലിംകള്‍ ഇസ്രായേല്‍ വിടുക. ഞാന്‍ രണ്ടാമത് തെരഞ്ഞെടുക്കുന്നു.’ മറ്റൊരു പോസ്റ്റില്‍ യാഇര്‍ നെതന്യാഹു കുറിച്ചു. സെന്‍ട്രല്‍ വെസ്റ്റ് ബാങ്ക് ബസ് സ്‌റ്റോപ്പിനടുത്ത് വെച്ച് രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി പുത്രന്റെ പരാമര്‍ശം. വിവാദമായതോടെ ഫേസ്ബുക്ക് യാഇന്റെ പോസ്റ്റ് പിന്‍വലിച്ചു. അതിനെ തുടര്‍ന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ഫേസ്ബുക്കിനെ വിമര്‍ശിച്ചത്. ചിന്തകളുടെ ഏകാധിപത്യം എന്നാണ് ഫേസ്ബുക്ക് നടപടിയെക്കുറിച്ച് വിമര്‍ശിച്ചത്.

]]>
https://www.chandrikadaily.com/ap-israeli-pms-son-gets-temporary-ban-on-facebook.html/feed 0
ഹിന്ദുക്കളും അമുസ്‌ലിംകളും പേടിക്കേണ്ടതില്ല; സര്‍ക്കാര്‍ നിങ്ങളെ സംരക്ഷിക്കും: ബി.ജെ.പി ജനറല്‍ സെക്രട്ടറി https://www.chandrikadaily.com/hindus-non-muslims-dont-have-to-worry-government-will-protect-them-kailash-vijay-vargiya-bjp-gs.html https://www.chandrikadaily.com/hindus-non-muslims-dont-have-to-worry-government-will-protect-them-kailash-vijay-vargiya-bjp-gs.html#respond Fri, 03 Aug 2018 10:02:01 +0000 http://www.chandrikadaily.com/?p=97333 കൊല്‍ക്കത്ത: ആസാം പൗരത്വ ലിസ്റ്റ് വിഷത്തില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ. ഹിന്ദുക്കളും അമുസ്‌ലിം വിഭാഗങ്ങളും ആസാം പൗരത്വ ലിസ്റ്റിന്റെ കാര്യത്തില്‍ ഒന്നും പേടിക്കേണ്ടെന്നും നിങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്‍ഗിയ പറഞ്ഞു. ദേശീയ മാധ്യമമായി ഇക്ണോമിക്സ് ടൈംസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക നേട്ടത്തിനായി ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി കുടിയേറ്റ ബംഗ്ലാദേശി മുസ്ലീങ്ങളെ തിരിച്ചറിയാനാണ് ദേശീയ തലത്തില്‍ ഇത്തരം പൗരത്വ ലിസ്റ്റു(എന്‍.ആര്‍.സി)ണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടതെ അയല്‍രാജ്യങ്ങളില്‍ പീഡനം അനുഭവിക്കുന്ന ഹിന്ദു, ജൈന, ബുദ്ധ, ക്രിസ്ത്യന്‍ എന്നീ ന്യൂനപക്ഷ വിഭാഗങ്ങിലുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി പൗരത്വ നിയമ ഭേദഗതി ബില്ലില്‍ മാറ്റമുണ്ടാകുമെന്നും വിജയ്‌വര്‍ഗീയ പറഞ്ഞു.

‘രാജ്യത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരെ ഞങ്ങള്‍ തരംതിരിച്ചു കഴിഞ്ഞിട്ടുണ്ട്്. പീഡിതരായ ഹിന്ദുക്കള്‍ അതിലുണ്ട്. എന്നാല്‍ സാമ്പത്തിക നേട്ടം മുന്നില്‍കണ്ട് രാജ്യത്ത് നുഴഞ്ഞുകയറിയ ബംഗ്ലാദേശി മുസ്ലീങ്ങളും ആ കൂട്ടത്തിലുണ്ട്. അതിനാല്‍ ഹിന്ദുക്കളും അമുസ്ലീംകളുമായ കുടിയേറ്റക്കാര്‍ ആരും പൗരത്വ ബില്ലിലെ കുറിച്ച് ആകുലപ്പെടേണ്ടതില്ല. അവരെ സര്‍ക്കാര്‍ സംരക്ഷിച്ച് കൊള്ളും, വിജയ്‌വര്‍ഗീയ പറഞ്ഞു.

അസം മാതൃകയില്‍ പൗരത്വ പരിശോധന വിവിധ സംസ്ഥാനങ്ങളില്‍ വേണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തി. മമതാ ബാനര്‍ജിയുടെ ബംഗളാണ് ബിജെപിയുടെ അടുത്ത ലക്ഷ്യം. അസം കഴിഞ്ഞാല്‍ ബംഗാളിലാണ് ഏറ്റവുമധികം അനധികൃത കുടിയേറ്റക്കാരുള്ളതെന്നും അവരെ പുറത്താക്കണമെന്നും കൈലാഷ് വിജയ്വര്‍ഗിയ ആവശ്യപ്പെട്ടു. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പൗരത്വ രജിസ്‌ട്രേഷന്‍ ലിസ്റ്റ് നിര്‍ബന്ധമായും നടപ്പാക്കണമെന്നും ബിജെപി നേതാക്കള്‍ ആവശ്യമുയര്‍ത്തുന്നുണ്ട്. ഭരണത്തിലെത്തിയാല്‍ ബംഗാളില്‍നിന്നും ബംഗ്ലാദേശികളെ പുറത്താക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു.

]]>
https://www.chandrikadaily.com/hindus-non-muslims-dont-have-to-worry-government-will-protect-them-kailash-vijay-vargiya-bjp-gs.html/feed 0
അഭയാര്‍ത്ഥി ക്യാമ്പിലെ തീപ്പിടിത്തം; ദുരിതങ്ങള്‍ വിട്ടൊഴിയാതെ റോഹിന്‍ഗ്യന്‍ ജീവിതം https://www.chandrikadaily.com/rohingya-fire-kalindi-kunj-new-delhi.html https://www.chandrikadaily.com/rohingya-fire-kalindi-kunj-new-delhi.html#respond Mon, 23 Apr 2018 11:11:42 +0000 http://www.chandrikadaily.com/?p=81753 ന്യൂഡല്‍ഹി: വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തസ്്‌ലീമയില്‍നിന്ന് മാഞ്ഞു തുടങ്ങിയിരിക്കുന്നു. സ്വയം മറക്കാന്‍ ശ്രമിക്കുകയാണെന്ന് പറയുന്നതാവും ഉചിതം. ദുരിതം നിറഞ്ഞ നാളുകള്‍ ഓര്‍ക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നേയില്ല. പിറന്ന മണ്ണില്‍നിന്ന് അഭയാര്‍ത്ഥിയാക്കപ്പെട്ടിട്ട് അഞ്ചു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
അന്നു തുടങ്ങിയതാണ് ജീവിത ദുരിതങ്ങളോടുള്ള ഈ മത്സരം. ഒടുവില്‍ എല്ലാ വേദനകള്‍ക്കും മുകളില്‍ ജീവിതത്തിന്റെ പച്ചപ്പിനെ കുടിയിരുത്താന്‍ ശ്രമിക്കുമ്പോഴാണ് സ്വപ്‌നങ്ങളെ ഒരു പിടി ചാരമാക്കി ഡല്‍ഹിയിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിനെ അഗ്നി വിഴുങ്ങിയത്. ഭീതിയോടെയാണ് ആ നിമിഷങ്ങളെ അവള്‍ ഓര്‍ക്കുന്നത്.മുസ്്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബുദ്ധ സമൂഹം അഴിച്ചുവിട്ട കിരാതമായ ആക്രമണങ്ങളെതുടര്‍ന്നാണ് മ്യാന്മറിലെ അറാക്കാനില്‍നിന്ന് തസ്്‌ലീമയും കുടുംബവും ജീവനും കൊണ്ട് പലായനം ചെയ്യുന്നത്.

ബംഗ്ലാദേശിലെ കോക്‌സ് ബസാറിലാണ് ആദ്യം എത്തിയത്. അവിടെനിന്ന് ഡല്‍ഹിയിലേക്ക്. തന്റെ കുട്ടിയുടെ ജനനം പോലും അഭയാര്‍ത്ഥിയായിട്ടായിരുന്നുവെന്ന് 23കാരിയായ തസ്്‌ലീമ പറയുന്നു. ഡല്‍ഹിയിലെ സരിതാ വിഹാറിലുള്ള ചേരിപ്രദേശത്ത് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ 44 ചെറ്റക്കുടിലുകളാണ് ഉണ്ടായിരുന്നത്.

കുടിലുകള്‍ എന്ന് അവയെ പറയാമോ എന്നറിയില്ല. പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ടും പഴയ തകരക്കഷണങ്ങള്‍ കൊണ്ടും കെട്ടിമറച്ചുണ്ടാക്കിയ, ചെറിയൊരു കാറ്റിലും മഴയിലും നിലംപൊത്താവുന്ന ടെന്റുകള്‍ മാത്രം. ഒരു രാത്രിയില്‍ അവയെ കൂട്ടത്തോടെ അഗ്നി വിഴുങ്ങിയപ്പോള്‍ എല്ലാവരും ജീവനും കൈയില്‍പിടിച്ച് ഓടുകയായിരുന്നു.
മറ്റൊന്നിനെക്കുറിച്ചും അവര്‍ക്ക് ആലോചിക്കാന്‍ കഴിയുമായിരുന്നില്ല. ഒടുവില്‍ കുടിലുകളെല്ലാം കറുത്ത ചാരം നിറഞ്ഞ മൈതാനം മാത്രമായി മാറിയപ്പോള്‍ അതുവരെ സ്വരൂക്കൂട്ടിവെച്ച സ്വപ്‌നങ്ങള്‍ കൂടിയാണ് എരിഞ്ഞു തീര്‍ന്നത്. അഭയാര്‍ത്ഥികളാണെന്ന് തെളിയിക്കാനുള്ള യു.എന്‍ മനുഷ്യാവകാശ സമിതിയുടെ തിരിച്ചറിയല്‍ രേഖ പോലും പലര്‍ക്കും നഷ്ടമായി.

നൂറിലധികം സ്ത്രീകളും 50ഓളം കുട്ടികളും ഉള്‍പ്പെടെ 226 റോഹിന്‍ഗ്യന്‍ ജനതകളാണ് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തെതുടര്‍ന്ന് ഭവനരഹിതരായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അഗ്നി ബാധക്ക് കാരണമെന്നാണ് പറയുന്നത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേഞ്ഞ ടെന്റുകള്‍ തീ നക്കിത്തുടച്ചെടുക്കാന്‍ വേണ്ടി വന്നത് മിനുട്ടുകള്‍ മാത്രം. യു.എന്‍ അഭയാര്‍ത്ഥി തിരിച്ചറിയല്‍ രേഖകള്‍ നഷ്ടമായതോടെ വല്ലാത്തൊരു ഭീതിയാണ് കുടുംബങ്ങളെ വേട്ടയാടപ്പെടുന്നത്. ഏതു സമയത്തും കസ്റ്റഡിയില്‍ എടുത്തേക്കാം. നാടു കടത്തിയേക്കാം- ക്യാമ്പില്‍ അന്തേവാസിയായ അബൂ ഫൈസല്‍ പറയുന്നു.

കുടിലുകള്‍ അഗ്നി വിഴുങ്ങിയതോടെ പലരുടേയും ജീവിതോപാധികളും നഷ്ടമായി. പഴയൊരു തയ്യല്‍ മെഷീന്‍ വാങ്ങി തുണികള്‍ തയ്ച്ചാണ് ജീവിതത്തിനുള്ള വക കണ്ടെത്തിയിരുന്നതെന്ന് ക്യാമ്പില്‍ അന്തേവാസിയായ ആമിന ബീഗം പറയുന്നു.
ഇതില്‍നിന്ന് കിട്ടുന്ന ചെറിയ വരുമാനം കൊണ്ട് ജീവിതം തിരിച്ചു പിടിക്കാന്‍ തുടങ്ങുകയായിരുന്നു. അപ്പോഴാണ് പ്രതീക്ഷകള്‍ തെറ്റിച്ച അഗ്നിയുടെ താണ്ഡവമുണ്ടായത്. പോയ കാലത്തിന്റെ ഭീതിതമായ ഓര്‍മകളെ കുഴിച്ചുമൂടാനുള്ള ശ്രമങ്ങള്‍ കൂടിയാണ് ഇതോടെ വിഫലമായതെന്ന് അവര്‍ സങ്കടപ്പെടുന്നു. കത്തിക്കരിഞ്ഞ് ചാരം മാത്രമായ മൈതാനിയില്‍ ഏതാനും കുട്ടികളുണ്ടായിരുന്നു. കളിപ്പാട്ടങ്ങളില്‍ വല്ലതും ശേഷിച്ചിട്ടുണ്ടോ എന്ന് തിരയുകയായിരുന്നു അവര്‍. പുസ്തകങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ഉള്‍പ്പെടെ സകലവും അഗ്നി വിഴുങ്ങി- ആമിനയുടെ കണ്ണില്‍ നനവു പടരുന്നുണ്ടായിരുന്നു. ചുടുകട്ടയും മണ്ണും ഉപയോഗിച്ച് ചുമരുകള്‍ നിര്‍മ്മിച്ച് അതിനുമുകളില്‍ പഴയ തകരവും പോളിത്തീന്‍ ഷീറ്റുകളും മേഞ്ഞാണ് ക്യാമ്പിലെ വീടുകള്‍ നിര്‍മ്മിച്ചിരുന്നത്.

എല്ലാം അഗ്നി വിഴുങ്ങിയതോടെ ഒരിക്കല്‍കൂടി അവര്‍ ആകാശത്തിന്റെ മേല്‍ക്കൂരക്കു കീഴിലായി. തീയെടുത്തുപോയ ക്യാമ്പില്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച 20 ക്യാമ്പുകളിലാണ് കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. പഴയ ദുപ്പട്ടയും വസ്ത്രങ്ങളും കൊതുകു വലകളും കൊണ്ട് നിര്‍മിച്ച ഈ ക്യാമ്പുകളില്‍ സ്ത്രീകള്‍ അന്തിയുറങ്ങും. പുരുഷന്മാര്‍ തുറസ്സായ സ്ഥലത്തും. ശൗച്യാലയങ്ങള്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊന്നും ക്യാമ്പിലില്ലെന്ന് സര്‍ക്കാറിതര സംഘടനകള്‍ പറയുന്നു.
അതുകൊണ്ടുതന്നെ പകര്‍ച്ച വ്യാധി ഭീഷണി ഉള്‍പ്പെടെ പിടിമുറുക്കുകയാണ്. നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞ് തൊട്ട് അന്തിയുറങ്ങുന്നത് വെറുമൊരു കൊതുകു വലയുടെ സുരക്ഷയിലാണെന്നും എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറയുന്നു.

]]>
https://www.chandrikadaily.com/rohingya-fire-kalindi-kunj-new-delhi.html/feed 0